ഒരു പഴയ കമ്പിക്കഥ അഥവാ Memorable Flashes


ആമുഖം:
കഥയ്‌ക്കു പിന്നിൽ ഒരു വലിയ കഥ വേറെയുണ്ട്… അതവിടെ നിൽക്കട്ടെ. ഏകദേശം മൂന്നു വർഷത്തോളം എന്റെ മെയിൽബോക്സിൽ വിശ്രമിച്ച ശേഷമാണ് ഈ കഥ വെളിച്ചം കാണുന്നത്. ഈ കഥ ഞാനെഴുതിയതല്ലാത്തതിനാലും ഇതെഴുതിയ കഥാകാരിയെ പരസ്യമായി തുറന്നു കാണിക്കാനാവാത്തതിനാലുമുള്ള വേവലാതി ആദ്യമേ പങ്കുവെയ്ക്കുന്നു. കഥ അല്പം നീണ്ടതായി തോന്നാം, എങ്കിലും വായിച്ചു മുന്നേറുമ്പോൾ മടുപ്പുണ്ടാവില്ല എന്നു കരുതുന്നു. താല്പര്യവും ക്ഷമയും ഉള്ളവർക്ക് വായിക്കാം… കാവ്യഭംഗിയുള്ള ഈ കഥ വെളിച്ചം കാണാതിരിക്കരുത് എന്ന ഒറ്റ ആഗ്രഹമേ ഇതിവിടെ പ്രസിദ്ധം ചെയ്യുന്നതിന്റെ പിന്നിൽ ഉള്ളൂ.

കഥാസന്ദർഭം:
ഞാൻ പണ്ട് കോളേജിൽ പഠിപ്പിച്ചിരുന്ന കുട്ടികളുടെ കൂട്ടുകാരിയും, അവരിലൂടെ, ഓൺലൈൻ വഴി പരിചയത്തിലുമായ ഒരു പെൺകുട്ടി, അവളുടെ വീട്ടിലേക്കു പോകും വഴി ഒരു ദിവസം നേരത്തേ ഇറങ്ങി ബാംഗ്ലൂരിൽ എത്തുന്നു. അവൾ മറ്റൊരു വൻനഗരത്തിൽ പഠിക്കുകയായിരുന്നു. ഒരു ദിവസം കറങ്ങാൻ എന്ന വ്യാജേന ഇവിടെ വന്ന കുട്ടിയുടെ താല്പര്യം എന്നോടൊത്ത് ഒരു ദിവസം  അടിച്ചുപൊളിക്കുക എന്ന തീവ്രമായ ആഗ്രഹമായിരുന്നു… എന്തായാലും അവളെ ഒന്നു മയപ്പെടുത്തി, മൂന്നാം തീയതിയായിട്ടും കമ്പനിയിൽ നിന്നും സാലറി കിട്ടിയിട്ടില്ല, ഒക്കെ മറ്റൊരിക്കലാവാം എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി മജസ്റ്റിക്കിലെ കെ എസ് ആർ ടി സി ഡോർമെട്രിയിൽ നിന്നും കുളിപ്പിച്ച്, ഭക്ഷണമൊക്കെ വാങ്ങിച്ചുകൊടുത്ത്, കോറമംഗല വിപ്രോ പാർക്കിൽ വൈകുന്നേരം വരെ ഇരുത്തി കുറേ ഉപദേശങ്ങൾ ഫ്രീയായി വിളമ്പി വൈകുന്നേരം മഡിവാളയിൽ നിന്നും ബസ്സിനു ടിക്കറ്റും എടുത്ത് കയറ്റി വിട്ടു.. ഹോ!! രണ്ടുമൂന്നു ദിവസങ്ങൾക്ക് ശേഷം അവൾ അയച്ചു തന്ന കഥയാണിത്…

കഥാസാരം: മയക്കത്തിൽ വിരിഞ്ഞ മാസ്മരികത
ബാംഗ്ലൂർ നഗരം ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ. മജസ്റ്റിക്കിലെ തിരക്കിനിടയിലേക്ക് ഒരു പെൺകുട്ടി ബസ്സിറങ്ങുകയാണ്. അവളുടെ കണ്ണുകളിൽ പ്രണയത്തിൻ്റെയും കൗതുകത്തിൻ്റെയും വലിയൊരു ലോകമുണ്ടായിരുന്നു. കയ്യിലുള്ള ചെറിയ ബാഗിനേക്കാൾ ഭാരമുണ്ടായിരുന്നു അവളുടെ ഉള്ളിലെ മോഹങ്ങൾക്ക്. സിറ്റിയുടെ ഇരമ്പലുകൾക്കിടയിൽ തൻ്റെ പ്രിയപ്പെട്ടവനെ കണ്ടെത്താനായിരുന്നു അവളുടെ ആ യാത്ര.

നഗരത്തിൻ്റെ തിരക്കുകൾക്കിടയിൽ അവൾ അവനെ കണ്ടുമുട്ടി. ചിരപരിചിതരായ രണ്ടുപേരെപ്പോലെ അവർ കൈകോർത്തു. നഗരത്തിൻ്റെ തിരക്കുകളിൽ നിന്നും മാറി, ഒരിടത്ത് അവർ ഒരു മുറിയെടുത്തു. ജനാലയ്ക്കപ്പുറം ബാംഗ്ലൂർ നഗരം അതിൻ്റെ എല്ലാ ആഡംബരങ്ങളോടും കൂടി മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

ആ മുറിക്കുള്ളിൽ സമയം നിശ്ചലമായി. പ്രണയത്തിൻ്റെ ഉന്മാദത്തിൽ അവൾ തൻ്റെ നവതാരുണ്യം അവനായി സമർപ്പിച്ചു. പ്രിയപ്പെട്ടവൻ്റെ സാമീപ്യവും സ്പർശനവും അവളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചു. സുഖലോലുപതയുടെയും ആനന്ദത്തിൻ്റെയും ആ നിമിഷങ്ങളിൽ അവൾ അവനിൽ ലയിച്ചുചേർന്നു. ഹൃദയമിടിപ്പുകൾ സംഗീതം പോലെ മുഴങ്ങിയ ആ രാത്രിയിൽ, അവൻ്റെ നെഞ്ചിൽ തല ചായ്ച്ച് അവൾ അഗാധമായ നിദ്രയിലേക്ക് വഴുതിവീണു. പ്രണയത്തിൻ്റെ മാസ്മരികത അപ്പോഴും ആ മുറിയിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

പതിയെ കണ്ണുകൾ തുറന്നപ്പോൾ അവൾ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. ചുറ്റും നഗരത്തിൻ്റെ ഇരമ്പലില്ല, ആഡംബരപൂർണ്ണമായ ആ മുറിയുമില്ല. വെളുത്ത വെളിച്ചം മുറിയിലേക്ക് അരിച്ചെത്തുന്നു. അവൾ കിടക്കുന്നത് സ്വന്തം വീട്ടിലെ ആ പഴയ ബെഡിലാണ്. ജനാലയ്ക്കപ്പുറം പരിചിതമായ മരങ്ങളും പക്ഷികളുടെ കരച്ചിലും മാത്രം.

കഴിഞ്ഞുപോയ ആ നിമിഷങ്ങൾ, ആ നഗരം, ആ സ്പർശനം… എല്ലാം വെറുമൊരു സുന്ദരമായ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവ് അവളുടെ ഉള്ളിൽ ഒരു വിങ്ങലായി പടർന്നു. യാഥാർത്ഥ്യത്തിൻ്റെ മണ്ണിലേക്ക് ഇറങ്ങുമ്പോൾ, ആ സ്വപ്നത്തിൻ്റെ ലഹരി അപ്പോഴും അവളുടെ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരിയായി ബാക്കിയുണ്ടായിരുന്നു.

കഥ വായിക്കുക: അവൾ എഴുതി തന്നത് ഇഗ്ലീഷിൽ ആയിരുന്നു. അത് താഴെ കൊടുക്കുന്നു.

 I stepped down from the bus carrying a bag. My eyes hunted for someone in the wondrous street. I was feeling tired dazed and sleepy. It was a busy street. Last night in the bus I was lost in the boundless realm of something which I couldn’t distinguish or comprehend. The darkness surrounded and disturbed me, but “the tomorrow “calmed my thoughts and took me to that jubilant world. As I walked my soul was raring to enter that blissful hour and suddenly in front a big hand speeded up to my shoulder tremendously, making you remark how quickly time had passed and how your distress had ended in the blink of an eye. Until meeting him my heart was fused with pain and longing but now after his touch on my body I was stimulated. I could see an ingenuous pleased smile on his face an “elated smile”. We stood facing each other. A lengthy silence ensued. I was yearning for that clear warm night full of listening star, lit by candles flickering in a breeze. We passed through the pavement holding each others hand.

Huge diffused anxiety surfaced my mind; I pressed myself close to him on our way to our room. We were given the key for room number twenty as if we were really husband and wife. We opened our room, infact it was a spacious room for us to dine. I kept my bag on the floor, he sat on the bed. While I was taking out my towel from the bag, I was watching him covertly through lowered lashes. His brown eyes were upon me. I moved towards the bathroom to fresh myself. The cold chill water from the shower made me feverish, my legs were shaking. I soothingly rubbed the soap to my body. My mind was occupied by him and I felt he was near to me giving me a bath. I came out from the bathroom. He was still sitting on the bed. I went towards the opened window watching the town; the room seemed like someone else’s hometown which had suddenly become hospitable to us, warm low light and twin beds. The sunlight came through the open window, defining his slender arms thick eyebrows and his black smooth glossy hair. He stood and came near to the open window glanced down into the street. Then we both looked out the window for a long time as if contemplating the new realm we are about to enter. Silence occupied its space which seemed to me terrible and fearful. We must have stood silently at the window for a long time, looking out like children anticipating something that was going to be fun. It was like a daydream. I felt for a moment the situation in which, I was undergoing, the town outside the window was not real but in my imagination.

I moved towards the bed and stretched out myself. He closed the window came near to me and asked in a soft voice shall we start our game? It was much later I replied to him I have never been with a man. As bodies can’t help longing for one another, we could no longer bear it and he behold me tightly kissing me for long and hard until both our bodies are consumed with fire. I was waiting for this delightful moment finally it has arrived. His downy hands caressed my breast, his eyes glittered and I craved this moment to be an incessant engagement. I kissed his withered lips and watered it making moist with my saliva. And we started our real play. It was drizzling outside; I could hear the small droplets of water thrashing the window pane which made me more thrilled.  At times I was giggled by his tick lings. But at times he bit my nipple making me cry,  but that cry  had a soothing effect on me and he rubbed his pennies to the surrounding area of my breast watering it, when his teeth touched my black nipples, I was over the moon, it was a heavenly experience. After a prolonged time of making love, we were gasping for breath. Now I felt both our soul has become one which will never part with each other. But the thought of death disturbed my happiness. I was afraid of death. I held him tightly listening to his breathing, gazing at his regular but distinctive eyes. I spread my hair on the pillow my eyes still on his and kissed his neck and back. Suddenly I was gripped with a fantasy that the incident which is pursuing was not real. But later I regained my self. I told him I love him too much that nothing can depart us from each other and life becomes more beautiful, if in the long sojourn of my journey when he is close to me. And he kissed my lips with all his might, desire and fury, drawing blood. There was blood on my lips. I tasted the kiss on my lips. Again both of us yearn to strain, explode, and then abate. Both our eyes were moist, our bodies sweated. We were hankering for something; finally it again blissfully exploded, not too fast, not too slowly, driving both of us in to that elevated realm.

It was noon, both of us were exhausted. He touched my breast with his caressing hands and asked me is it paining? I blushed and hugged him. I murmured in his ears…the gaze that always follows me is yours, which seemed to appear in the most unlikely places only to disappear, you know how we became close to each other and I how I yearned for your gaze. He smiled gently, a little surprised, a little uncertain, but pleased. I told him to smile at me so that I can see on his face for once the radiance of that other realm. As both of us were weary and sleepy both of us slept. In my sleep, I felt his lips sucking my breast, his slender hands on my knees and his breath that smelled of siesta. Again in the sleep the bones of our lethargic thicker legs stirred our fleshy tissue with desire. I counted his breaths with awe. I opened my eyes started caressing his hair, who was still sucking my breast with that sexual passion. As he gently sucked my breast he slowly started opening his eyes, and removed his mouth from my breast. He smiled and said finally” we have made it”. I got up from the bed and moved to the bathroom leaving him behind. I came out completely dressed up. He has put on his black colored shirt and grey pant which gave him a gentleman look. I started to tell him what I had been dreaming of, he simply shook his head and he said “I will tell you what I dreamt from the park”, giving me that special smile that appeared on his face. We both came out of the room and made a quick move to a hotel. Taking the stairs of the hotel, he was close to me .We took our position in the corner of the room sitting face to face. We ordered for rice and sambhar.  While eating I was bit loud in my conversation and he signaled to talk slowly. It was infact a good meal. I liked it. Obviously we would like it as we were damn hungry.

We got on the bus, got seats and settled ourselves. Next our destination was the park which he has mentioned before in his late nights conversation with me. I kept my head on his shoulder as I wished it should be always my resting place. He brought his fingers towards my ears down to the neck tickling me. Both of us glanced outside, we could see people everywhere huge buildings it was raining too. Finally we reached our goal “the park” As it was not raining too heavily we were not drenched. Since we had an umbrella we managed to walk. We entered the entrance of the park; I told him shall we close our umbrella as it is not raining heavily. He agreed. My eyes circled around the park to find a better place to sit. Finally I was able to find one. I caught hold of his hand and moved to a place.  We sat on the bench which was in-between two oak trees. Many Plants were surrounded by us. I was driven in to that moment of morning hour, where I was immersed into that edge of heaven which weaved overlapping tales of friendship and sexuality into a powerful narrative of universal love. My mind began to capture the series of events that took place from morning to noon, and at times I felt guilty over what I have done. But the guilt feeling was wiped out from my mind as I felt nothing can surpass “love and sex” which makes life more beautiful and colorful. They are like an elixir of life, a never diminishing source of pleasure and delight, and endless fountain replete with joy that seemed to be like a precious gift from heavens. The God’s miracle upon human beings is great. The magic that makes life meaningful and bearable still hung in the air. The trees with raindrops on their leaves swayed and danced to the rhythm of the wind. Droplets of water from the trees showered both of us as if we were blessed by the almighty god showering his grace upon us. Birds and butterflies crossed our path like calm and serene creatures.

I was lying down on his laps and I was reminded of that moment when I had fallen in love with him. Music of the chirping birds was enveloped in a sweetly exquisite aura. It was his soft spoken voice which attracted me towards him and then it started… and my eyes began searching him, and he is the only person who is hidden in my eyelid and I always wish to be a hidden soul in his shadow. I looked in to his face I saw there a pain that creased his brow, sometimes his black eyebrows were so wrinkled that question marks that troubled me appeared in the middle of his fore head. Silence ensued between us. After four hours of our silence I told him, wish I could spend all my life with him, but it was impossible as I know. But I knew that wherever I am in this world away from him, he is my last thought at every night fall. Again when I reviewed the pages satisfied with the progress I have made, I could see with clarity the new human being into whom I was in the process of being transformed. I asked him when I will meet u next. …but there was a deep silence. I slept on .He thrusted his hands over my body. Later when I got up and sat leaning on the bench keeping my hands wide open on either side of the bench. He gently rubbed his chin to my hand. The small hair growing in his chin scratched my skin. I bemoaned him for the woes that I am undergoing because of him. He just bristled and argued in a petulant way. I was scared and a flicker of doubt stirred up my mind. He said shall we make a move. But I was reluctant to go, and both of us were really weary.

The time was 6:50, evening came on and the daylight disappeared. Grudgingly we both stood and started to move out from the park. We reached the main road and could see a throng of people. I was now bit gloomy, but I didn’t really want to remain gloomy, but I couldn’t help it and was walking in a lumbering manner. But inorder to free my self from the murky mood I gazed pensively at the sky and enjoyed with sprightliness the beauty of the sky.  Soon I was calmed down. My mind was free and I was in a position to bid adieu to him, who initially was a stranger but gradually became my companion. We reached the room number twenty two. I took my bag which was kept on the floor and we both came out from the room, for the last time my eyes fell on the bed where we made love for the first time and for a moment felt that its our bedroom in our own house…which was just a dream which I alone fain to be true. Suddenly the door was closed and locked. He took my bag from my hand and we moved out and passed through the road. Within fifteen minutes we were surrounded by buses. The time was 8:30. I just caught hold of his hand tightly. The bus in which I was supposed to travel stood in front of us. My eyes welled up in tears. I looked into his eyes but couldn’t feel any kind of emotion, slowly I started to remove my hands from the clutches of his and took my bag and stepped on to the bus leaving him behind. I settled myself in the seat and looked out of the glass .The bus was about to move and he waved his hands. But I couldn’t wave my hands. As the bus started moving slowly he was disappearing from my gaze. I slept off. I was moving to and fro and suddenly I was waked up by the twittering sound of the birds. And I opened my eyes and I could realize that I am at home in my room in my bed and its morning and what I have been experiencing was just a dream.

Chandrashekar Azad | ചന്ദ്രശേഖർ ആസാദ്


1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ് ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖർ ജനിച്ചു. പതിനാലാം വയസ്സിൽ വാരാണസിയിലെ ഒരു സംസ്കൃത പാഠശാലയിൽ ചേർന്നു. ആ ചെറിയ പ്രായത്തിൽ തന്നെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് ‘ആസാദ്’ എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് എന്നറിയപ്പെടാൻ തുടങ്ങി.

അക്കാലത്ത് യുവാക്കൾക്കിടയിൽ വിപ്ലവ ചിന്തകൾക്ക് സ്വാധീനം ലഭിച്ചുവരുന്ന സമയമായിരുന്നു. ചന്ദ്രശേഖറും വിപ്ലവത്തിലേക്ക് ആകർഷിക്കപ്പെട്ടു. വിപ്ലവകാരികൾ ആയുധം വാങ്ങുക മുതലായ ആവശ്യങ്ങൾക്ക് സർക്കാർ മുതൽ കൊള്ളയടിക്കുക എന്ന നയം സ്വീകരിച്ചു. 1925 ഓഗസ്റ്റ് ഒൻപതിന് ഉത്തർപ്രദേശിലെ കാക്കോറിയിൽ നിന്ന് ആലം നഗറിലേക്ക് ഖജനാവുമായി പുറപ്പെട്ട തീവണ്ടി വഴിക്കു വച്ച് പത്തോളം തീവ്രവാദികൾ അപായ ചങ്ങല വലിച്ച് നിർത്തി. തീവണ്ടിയിലുണ്ടായിരുന്ന സേഫ് തകർത്ത് സർക്കാർ പണം തട്ടിയെടുത്തു.

ഇതേ തുടർന്നുണ്ടായ കാക്കേറി ഗൂഢാലോചന കേസിലെ മിക്ക പ്രതികളേയും അറസ്റ്റ് ചെയ്തു. ആസാദിനെ കിട്ടിയില്ല. പ്രതികളിൽ നാല് പേർക്ക് വധശിക്ഷ, മറ്റുള്ളവർക്ക് നാടുകടത്തൽ, നീണ്ട ജയിൽ വാസം എന്നിവ നൽകി.

വിപ്ലവകാരികളിൽ പ്രസിദ്ധനായ ഭഗത് സിംഗ് ആസാദുമായി ബന്ധപ്പെടുന്നത് സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസഥാൻ റിപ്പബ്ലിക്കൻ അസ്സോസിയേഷൻ എന്ന സംഘടന വഴിയാണ്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും ചുമലിലായി. മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. ഭഗത് സിംഗ് പിന്നീട് ഈ സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റി. സംഘടനയുടെ നയം ഭാരതത്തിൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഇക്കാലത്ത് അവരോടൊപ്പം പ്രവറ്ത്തിച്ചിരുന്നവരാണ് രാജ്ഗുരുവും സുഖ്ദേവും.

ന്യൂഡൽഹിയിലെ അസംബ്ളി ചേംബറിൽ ബോംബ് എറിയാൻ ഭഗത് സിംഗും കൂട്ടരും തീരുമാനിച്ചു. ബോംബേറിൽ ആളപായം ഉണ്ടായില്ല. എന്നാൽ സഹരൻ പൂരിലെ ഒരു വലിയ ബോംബ് നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടുപിടിച്ചു. 1929 ൽ ഡൽഹിക്ക് സമീപം വൈസ്രോയി സഞ്ചരിച്ചിരുന്ന ഒരു സ്പെഷ്യൽ തീവണ്ടിയുടെ അടിയിൽ തീവ്രവാദികൾ ബോംബ് പൊട്ടിച്ചു. തീവണ്ടി തകർന്നെങ്കിലും വൈസ്രോയി രക്ഷപെട്ടു. 1930 ജൂലൈ ആറിന് ഡൽഹിയിലെ ഒരു വ്യവസായ സ്ഥാപനം കൊള്ളയടിച്ചു. ആസാദിന്റെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് അറിവ് കിട്ടി. 6000 ബോംബുകൾ നിർമ്മിക്കാൻ വേണ്ട സ്ഫോടക വസ്തുക്കൾ ഡൽഹിയിലെ ഒരു രഹസ്യ ബോംബ് നിർമ്മാന കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.

പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ ആസാദ് പഞ്ചാബിലേക്ക് പോയി. തുടർന്നും പൊലീസിനെതിരെ ബോംബേറുകൾ നടന്നു. പൊലീസ് ആസാദിനെതിരായി രണ്ട് ഗൂഢാലോചന കേസുകൾ കൂടിയെടുത്തു. രണ്ടാം ലാഹോർ ഗൂഢാലോചനക്കേസും ന്യൂഡൽഹി ഗൂഢാലോചനക്കേസുമായിരുന്നു അത്. ആസാദിനെയും സഹപ്രവർത്തകരെ പിടികൂടാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.

ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 21ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാരെ വെടിവച്ചുകൊന്ന ആസാദ് പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിവച്ചു മരിച്ചു. ബ്രിട്ടീഷ് പട്ടാളക്കാർ വളഞ്ഞ ആസാദ്, അവർക്ക് പിടികൊടുക്കാതെ  വെടിവെച്ചു മരിച്ചതിനുശേഷം ബ്രിട്ടീഷ് പട്ടാളക്കാർ ആസാദിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചിരിക്കുന്നു(ചിത്രം രണ്ട്). മറ്റുള്ള വിപ്ലവകാരികൾക്ക് ഒരു മുന്നറിയിപ്പായിട്ടായിരുന്നു ഇത്. ധീരരക്തസാക്ഷിത്വം വരിച്ച ആസാദ് യുവഹൃദയങ്ങളിൽ ഒരു വീരനായകനായി ഇന്നും ജീവിക്കുന്നു. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു.

വിക്കിപീഡിയയിൽ നിന്നും…

ആരായിരുന്നു നമ്മൾ!

തിരിഞ്ഞുനോട്ടം
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലബാറിലെ ജനജീവിതം ഏതവസ്ഥയിലായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ . 100 വർഷങ്ങൾക്കു മുമ്പ് നമ്മൾ ആരായിരുന്നുവെന്നും ഇന്നു നമ്മൾ എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നുവെന്നും ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ വിജ്ഞാനപ്രദവും കൗതുകകരവും ആണിവ, പഴയ കാലത്തെ തൊഴിൽ, സംസ്കാരം, ഭൂപ്രകൃതി, വേഷഭൂഷാദികൾ തുടങ്ങിയവയെല്ലാം ഇതിൽ ദൃശ്യമാണ്. ജാതിഭേദവും തൊഴിലും ജനജീവിതത്തിലുള്ള സ്വാധീനം ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാം, കാലമെത്ര മാത്രം മാറിപ്പോയിരിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് ഈ ദൃശ്യവിരുന്ന്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ച ചിത്രങ്ങളാണിവ.
(കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ ).
മാതൃഭൂമി ഇത് പ്രസിദ്ധീകരിച്ചിരുന്നു.

കല്യാണത്തലേന്ന്…!

മഞ്ജുഷ, ആത്മികഎന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു  ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍‌കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത് കൊണ്ട് ഒരുപാട് ലഗ്ഗേജ് ഉണ്ടായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു ബസ്. അടുത്ത ദിവസം രാവിലെ നാട്ടിലെത്തി. അച്ഛന്‍ കൂട്ടാന്‍ വന്നിരുന്നു കാഞ്ഞങ്ങാട്.  ഓഫീസില്‍ നിന്നും കിട്ടിയ ടെഡ്ഡി ബിയറിനെ ബസ്സില്‍ മറന്നുവെച്ചായിരുന്നു ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചുവന്ന് അതിനെ എടുത്തുകൊണ്ടു പോയി.

വീട്ടില്‍ എക്സാമിനു പഠിക്കാന്‍ ആണു വന്നതെങ്കിലും ഞാന്‍ മുഴുവന്‍ സമയവും തീറ്റയും ഉറക്കവും ആയി കഴിഞ്ഞു – ഒരക്ഷരം പഠിക്കാന്‍ മിനക്കെട്ടില്ല.  പത്തൊമ്പതാം തീയതി തന്നെ എക്സാമിനു  വേണ്ടി ഞാന്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് പോയി. ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ ഹോസ്റ്റലിലെ വളിച്ച ഭക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ പോകണ്ട എന്നു തോന്നി. അവിടെ എത്തിയപ്പോള്‍ ആന്റി പറഞ്ഞു ദിവസം മുന്നൂറു രൂപ വച്ചു തരണം എന്ന്. ഞെട്ടിപ്പോയി കേട്ടപ്പോള്‍. രാത്രി മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ടായിരുന്നുള്ളൂ. അതിനാണ്‌ ദിവസേന മുന്നൂറു രൂപ! കോളേജില്‍ എത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എക്സാമായിരുന്നിട്ടു കൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്നു. ഉച്ച വരെ മാത്രമേ ഉള്ളൂ എക്സാം അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി പഠിക്കേണ്ട ഞങ്ങല്‍ എസ്.എം സ്റ്റ്രീറ്റിലും മറ്റും കറങ്ങി നടന്നു. എക്സാം മുപ്പതാം തീയ്യതി വരെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതായത് ഒന്നാം തീയ്യതി കല്യാണം. പക്ഷെ അവസാനത്തെ എക്സാമിന്റെ തലേ ദിവസം പെട്ടെന്നു ടിവിയില്‍ ഒരു ഫ്ലാഷ് ന്യൂസ്… കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ഞാന്‍ തരിച്ചു പോയി. കല്യാണപ്പെണ്ണിനു സ്വപ്നം കാണാനോ സമയം കിട്ടിയില്ല എനിയിപ്പോള്‍ കല്യാണപ്പന്തലില്‍ എത്താനും കൂടി പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. ആരെയോ കൊന്നതിന്റെ പേരില്‍ കുറേകാലമായി ഇവിടെ വലിയ പ്രശ്നങ്ങള്‍ നടക്കുകയാണത്രേ. അതില്‍ പ്രതിചേര്‍ത്ത് ഏതോ നേതാവിനെ പോലീസ് പിടിച്ചതായിരുന്നു ഹര്‍ത്താലിന്റെ കാരണം.

ഞാന്‍ ആകെ വല്ലാതെയായി. എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ ഫ്രണ്ട്സൊക്കെ വന്ന് എന്നെ സമാധാനിപ്പിച്ചു. ഞാന്‍ വീട്ടിലും രാജേഷേട്ടനേയും വിളിച്ചു സംഭവം പറഞ്ഞു. അച്ഛനും അമ്മയും വല്ലാതെ ടെന്ഷേനടിക്കുന്നുണ്ട് എന്നു എനിക്ക് തോന്നി. പക്ഷെ രാജേഷേട്ടന്‍ ചിരിച്ചതേ ഉള്ളൂ. ഒരു തമാശ പോലെ എന്നോട് വേറെ പെണ്ണിനെ തത്ക്കാലത്തേക്ക് സങ്കടിപ്പിക്കേണ്ടി വരുമോ എന്നും ചോദിച്ച് മൂപ്പരു ഫോണ്‍ കട്ട് ചെയ്തു. അന്നു രാത്രി പഠിക്കാതെ ഇതു തന്നെ ആലോചിച്ചിരുന്നു ഞാന്‍. എങ്ങനെ കല്യാണത്തിനു മുമ്പ് വീട്ടിലെത്തും എന്നായിരുന്നു എന്റെ ചിന്ത. അച്ഛന്‍ എന്നെ കൂട്ടാന്‍ കോഴിക്കോട് വരുന്നുണ്ടെന്നു എന്നെ വിളിച്ചു പറഞ്ഞു. അച്ഛന്‍ എങ്ങനെ റയില്‍ വേ സ്റ്റേഷനില്‍ നിന്നും കോളേജില്‍ വരുമെന്നായി എന്റെ അടുത്ത ചിന്ത. എക്സാം ഹാളില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്നു പ്രിന്‍സിപ്പാള്‍ വന്നിട്ട് അച്ഛന്‍ വന്നിട്ടുണ്ട് എന്നു പറഞ്ഞു. പകുതി സമാധാനമായി. എക്സാം ഒരു വിധത്തില്‍ തട്ടിക്കൂട്ടി ഹാളില്‍ നിന്നും ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ഓടി. ട്രെയിന്‍ സമയം ഒന്നേ ഇരുപത്.. ഒരു മണിക്ക് കോളേജില്‍ നിന്നും ഇറങ്ങിയിട്ടേ ഉള്ളൂ. പ്രിന്‍സിയും അങ്കിത്ത് സാറും ബൈക്കില്‍ എന്നെയും അച്ഛനേയും കൊണ്ട് റയില്‍ വേ സ്റ്റേഷനിലേക്ക് പറപ്പിച്ചുവിട്ടു. ഭാഗ്യം ട്രെയിന്‍ എത്തിയിട്ടില്ല. അച്ഛന്‍ ടിക്കറ്റ് എടുത്തു പിന്നെ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ സമയം ആറ് മണി. എനിക്ക് ഒരു വിധം സമാധാനം ആയിട്ടുണ്ടായിരുന്നു. എന്തായാലും നാളത്തെ കല്യാണത്തിനു ഇന്നു രാത്രിയെങ്കിലും വീട്ടിലെത്തുമല്ലോ…!

അച്ഛന്‍ എന്തോ സാധനം വാങ്ങാന്‍ പോയപ്പൊള്‍ ഞാന്‍ ഒരു ഫാന്‍സിയില്‍ കയറി. ഞാനവിടെ നില്‍ക്കുമ്പോള്‍ ഒരു അപ്പൂപ്പന്‍ വന്നു. തലയില്‍ ഒരു വെള്ള തുണി കൊണ്ടുള്ള കെട്ടും നെറ്റിയില്‍ നിസ്ക്കാരത്തഴമ്പും. ആളൊരു ഇസ്ലാമാണെന്നു മനസിലായി. പെട്ടെന്നു എന്റെ അടുത്തേക്കു വന്നു. എന്നിട്ട് എന്നോടൊരു ചോദ്യം.. നീ എവിടുത്തെയാ മോളേ…?? എന്റെ മോന്‍ കുറേ നാളായിട്ട് പെണ്ണന്വേഷിക്കുന്നു ഒന്നും അങ്ങട് ശരിയാകണില്ല. മോള്ക്ക്  എത്ര വയസായി… ആരുടെ മോളാ… വീടെവിടെയാ…. എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. എനിക്കു മറുപടി പറയാന്‍ അവസരം തരണ്ടേ മൂപ്പിലാന്‍. എനിക്കു ചിരിപൊട്ടിപ്പോയി നാളെ കല്യാണപ്പന്തലില്‍ കയറാന്‍ പോകുന്ന എനിക്ക് കല്യാണാലോചന… ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നത്  കണ്ട് അയാള്‍ പിന്നേം എന്തേ മോളേ… നീ ഒന്നും പറഞ്ഞില്ല… ഞാന്‍ പെട്ടെന്നു അയാളുടെ മുഖത്തു നോക്കാതെ… നാളെ എന്റെ കല്യണമാ… അയാളുടെ മുഖം വല്ലതെയായി. അയാൾ പറഞ്ഞു, മോളെ ഒരു പൊട്ടൊക്കെ തൊട്ടു നടക്കണം കേട്ടോ, ഇങ്ങനെ തട്ടമിട്ടുനടന്നാൽ ആരും സംശയിച്ചുപോവില്ലേ!!

ഞാന്‍ പലപ്പോഴും നെറ്റിയില്‍ കുറി ഇടാറുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ പോയതില്‍ പിന്നെ തലയില്‍ ഒരു ഷോള്‍ വെറുതേ തട്ടം പോലെ ഇടുമായിരുന്നു… അതു കണ്ടിട്ട് പലരും എന്നോട് പറഞ്ഞിട്ടുണ്ട് പൊട്ടും വെക്കാതെ തട്ടമിട്ടു നടക്കുമ്പോള്‍ ഉമ്മച്ചിക്കുട്ടിയേ പോലുണ്ടെന്ന്… ഒരു ചമ്മിയ ചിരിയോടെ ഞാനാ മനുഷ്യനോട് തലയാട്ടി സമ്മതിച്ചു.

മണിനാദം – ഇടപ്പള്ളി

1936 ജൂലൈ 5 ന് തന്റെ 27 ആം വയസ്സിൽ ആത്മഹത്യ ചെയ്ത ഒരു കാല്പനികകവിയാണ് ഇടപ്പള്ളി രാഘവപ്പിള്ള (1909 ജൂൺ 30 – 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. തന്റെ ഉറ്റ സുഹൃത്തായിരുന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ള എഴുതിയ രമണൻ എന്ന കവിത ഏറെ പ്രസിദ്ധമാണ്. ഒരുകാലത്ത് കേരളത്തിലെ കോളേജുകളിൽ അങ്ങോളമിങ്ങോളം ആർത്തിരമ്പിയ ആ കവിതയ്ക്ക് തുടക്കം സുഹൃത്തായ ഇടപ്പള്ളിയുടെ ആത്മഹത്യ തന്നെയായിരുന്നു. മരിച്ചതിന്റെ പിറ്റേദിവസം തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരികയും ചെയ്തു ഈ കവിത. പ്രണയിക്കാനും ആശിക്കാനും സ്നേഹിക്കാനും ആരുമില്ലാത്ത ഒരു കാല്പനിക ദേഹത്തിന്റെ വിയോഗക്കുറിപ്പുതന്നെയായി മണിനാദം എന്ന കവിത മാറുകയായിരുന്നു. ഇനിയുമേറെ പാടുവാനുണ്ടെനിക്ക്, പക്ഷേ എന്റെ മുരളിക തകർന്നുപോയി എന്നാണ് മരണപത്രത്തിൽ ഇടപ്പള്ളി കുറിച്ചിട്ടത്. തകർന്ന മുരളി എന്നൊരു വിലാപകാവ്യം തന്നെ ചങ്ങമ്പുഴ എഴുതിയിരുന്നു. പക്ഷേ പിന്നീടു വന്ന രമണൻ ആണു പ്രസിദ്ധമായത്.  താഴെ മണിനാദം എന്ന കവിത കൊടുത്തിട്ടുണ്ട്.

കൊല്ലത്ത്, വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാതി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം‘, ‘നാളത്തെ പ്രഭാതം‘ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘മണിനാദം’ അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി.

“മണിമുഴക്കം! മരണദിനത്തിൻ്റെ

മണിമുഴക്കം മധുരം! വരുന്നു ഞാന്‍!”

മലയാള കാവ്യാസ്വാദകരുടെ ഹൃദയത്തിൽ ഇത്രയേറെ നൊമ്പരമുണർത്തിയ മറ്റൊരു കാവ്യശകലം വേറെയുണ്ടാവില്ല. തന്റെ ഇരുപത്തിയേഴാം വയസ്സിൽ, ജീവിതത്തിന്റെ അരങ്ങിൽ നിന്ന് സ്വയം വിടവാങ്ങാൻ തീരുമാനിച്ച ഇടപ്പള്ളി രാഘവൻ പിള്ളയുടെ അവസാനത്തെ വിലാപമാണിത്; ഒരുപക്ഷേ, മലയാള സാഹിത്യത്തിലെ ഏറ്റവും ഹൃദയഭേദകമായ ആത്മഹത്യാക്കുറിപ്പും. ചോരകൊണ്ടെഴുതിയ ഈ വരികളിൽ, തോറ്റുപോയ ഒരു കാമുകന്റെ നിസ്സഹായതയും, ലോകത്തിന്റെ കാപട്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു കവിയുടെ പ്രതിഷേധവും, മരണത്തെ ഒരു വിമോചകനായി കാണുന്ന കാല്പനിക വാഞ്ഛയും നിറഞ്ഞുനിൽക്കുന്നു. ഇടപ്പള്ളിയുടെ ജീവിതം, പ്രണയം, സാഹിത്യം, മരണം, അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ തീരാദുഃഖം എന്നിവയെല്ലാം ഈ ഒറ്റക്കവിതയുടെ സൂക്ഷ്മവായനയിൽ നമുക്ക് ദർശിക്കാനാകും.

കാല്പനികതയുടെ വസന്തവും ഇടപ്പള്ളിക്കവികളും

മലയാള കവിതയിൽ കാല്പനികതയുടെ (Romanticism) ഏറ്റവും തീവ്രമായ വസന്തം വിരിഞ്ഞത് ഇടപ്പള്ളി രാഘവൻ പിള്ളയിലൂടെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയിലൂടെയുമാണ്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നീ കവിത്രയങ്ങളുടെ നവോത്ഥാന-ക്ലാസിക് ശൈലികളിൽ നിന്ന് മാറി, തികച്ചും വ്യക്തിപരമായ ദുഃഖങ്ങളും പ്രണയനൈരാശ്യവും കാവ്യവിഷയമാക്കിയവരായിരുന്നു ‘ഇടപ്പള്ളിക്കവികൾ’ എന്നറിയപ്പെട്ട ഇവർ.

ഇംഗ്ലീഷ് സാഹിത്യത്തിൽ ജോൺ കീറ്റ്സും ഷെല്ലിയും എപ്രകാരമാണോ യുവത്വത്തിന്റെ തീക്ഷ്ണതയും വിഷാദവും പാടിയത്, അതേ തീവ്രതയോടെയാണ് ഇടപ്പള്ളി രാഘവൻ പിള്ള മലയാളത്തിൽ കവിതകൾ രചിച്ചത്. സമൂഹത്തിന്റെ വലിയ പ്രശ്നങ്ങളേക്കാൾ, തന്റെ ഉള്ളിലെ എരിയുന്ന പ്രണയവും അതിൽ നിന്നുളവായ നൈരാശ്യവുമായിരുന്നു അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു. ആത്മനിഷ്ഠമായ ദുഃഖം കാവ്യരൂപം പൂണ്ടപ്പോൾ മലയാളികൾക്ക് ലഭിച്ചത് അതുവരെ അവർ അനുഭവിച്ചിട്ടില്ലാത്തത്ര മനോഹരവും എന്നാൽ ഹൃദയഭേദകവുമായ കുറേ ഗീതകങ്ങളാണ്.

പ്രണയം: ജീവവായുവും മൃത്യുവും

ഇടപ്പള്ളി രാഘവൻ പിള്ളയുടെ കവിതകളുടെ ജീവവായു പ്രണയമായിരുന്നു. എന്നാൽ ആ പ്രണയം ഒരിക്കലും സഫലമായിരുന്നില്ല. ഒരു ധനിക കുടുംബത്തിലെ പെൺകുട്ടിയുമായുള്ള അദ്ദേഹത്തിന്റെ പ്രണയം സമൂഹത്തിന്റെ സാമ്പത്തിക-വർഗ്ഗ മതിലുകളിൽ തട്ടിത്തകരുകയായിരുന്നു. ‘മണിമുഴക്കം’ എന്ന കവിതയിൽ ഈ സാമൂഹിക യാഥാർത്ഥ്യത്തെ കവി വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്:

“പിരികയാണിതാ, ഞാനൊരധഃകൃതന്‍ കരയുവാനായ്പ്പിറന്നൊരു കാമുകന്‍!”

ഇവിടെ ‘അധഃകൃതൻ’ എന്ന വാക്ക് ജാതീയമായ അർത്ഥത്തിലല്ല, മറിച്ച് പ്രണയത്തിന്റെ ലോകത്ത് ദരിദ്രനായതുകൊണ്ട് മാത്രം പുറന്തള്ളപ്പെട്ടവന്റെ അവസ്ഥയെയാണ് കുറിക്കുന്നത്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന, എന്നാൽ കരയാൻ മാത്രം വിധിക്കപ്പെട്ട ഒരു കാമുകന്റെ വിലാപമാണിത്.

“കുടിലു കൊട്ടാരമാകാനുയരുന്നു;

കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-

ലണിമുറിക്കാനിരുളുമണഞ്ഞിടും!”

പ്രണയത്തിന് മുന്നിൽ കുടിലും കൊട്ടാരവും തമ്മിലുള്ള അന്തരം അദൃശ്യമാകുമെങ്കിലും, യാഥാർത്ഥ്യത്തിന്റെ ലോകത്ത് അവ തമ്മിൽ ചേരില്ല എന്ന വലിയ സത്യം കവി തിരിച്ചറിയുന്നു. സഫലമാകാത്ത പ്രണയത്തിന്റെ പേരിൽ ജീവത്യാഗം ചെയ്യുന്നത് ഒരുപക്ഷേ ഇന്ന് ദുർബലതയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാൽ അന്നത്തെ കാല്പനിക ലോകത്ത്, പ്രണയത്തിന് വേണ്ടിയുള്ള മരണം ആദർശവൽക്കരിക്കപ്പെട്ട ഒന്നായിരുന്നു. ഇടപ്പള്ളിയെ സംബന്ധിച്ചിടത്തോളം പ്രണയമില്ലാത്ത ജീവിതം അർത്ഥശൂന്യമായിരുന്നു.

‘മണിമുഴക്കം’ – ഒരു കാവ്യവിശകലനം

കവിത ആരംഭിക്കുന്നത് തന്നെ മരണത്തിന്റെ മണിമുഴക്കം കേട്ടുകൊണ്ടാണ്. സാധാരണ മനുഷ്യർക്ക് മരണം ഭയപ്പെടുത്തുന്ന ഒന്നാണെങ്കിൽ, പ്രണയനൈരാശ്യത്താൽ നീറുന്ന കവിക്ക് അത് ‘മധുരമായ’ ഒന്നാണ്.

പ്രകൃതിയോടുള്ള യാത്രചൊല്ലൽ: ലോകത്തോട് വിടപറയുമ്പോൾ കവിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് പ്രകൃതിയോടാണ്. സഹതപിക്കാത്ത ലോകത്തെയും, എന്നാൽ എന്തിലും സഹകരിക്കുന്ന ശാരദാകാശത്തെയും (ശരത്കാലത്തെ ആകാശം) കവി നോക്കിക്കാണുന്നു.

“കവനലീലയിലെന്നുറ്റ തോഴരാം

കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍

മദതരളമാം മാമരക്കൂട്ടമേ!”

മനുഷ്യർ തന്നെ മനസ്സിലാക്കിയില്ലെങ്കിലും പ്രകൃതിയും തന്റെ കനകതൂലികയും എപ്പോഴും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് കവി വിശ്വസിക്കുന്നു.

ജീവിതം എന്ന കാപട്യത്തിന്റെ നാടകം: ഈ ലോകം ഒരു നാടകവേദിയാണെന്നും, അവിടെ അഭിനയിക്കാൻ തനിക്ക് കഴിയില്ലെന്നും കവി തിരിച്ചറിയുന്ന അതിശക്തമായ വരികൾ ഈ കവിതയിലുണ്ട്.

“വിവിധ രീതിയിലൊറ്റ നിമിഷത്തില്‍

വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-

മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!”

സമൂഹത്തിൽ ജീവിക്കാൻ ഓരോ നിമിഷവും ഓരോ മുഖംമൂടികൾ അണിയേണ്ടി വരുന്നു. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി നവരസങ്ങൾ മാറിമാറി അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്ന സത്യസന്ധനായ ഒരു കവിയുടെ പ്രഖ്യാപനമാണിത്. തവിടുപോലെ തകരുന്ന ഹൃദയവുമായി മറ്റുള്ളവരുടെ മുന്നിലെത്തി ചിരിച്ച് അഭിനയിക്കാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. കാപട്യം നിറഞ്ഞ ഈ ലോകത്ത് സത്യസന്ധനായ ഒരു കലാകാരന് ജീവിക്കുക അസാധ്യമാണെന്ന വലിയ ദാർശനിക തലത്തിലേക്ക് കവിത ഇവിടെ ഉയരുന്നു.

മരണമെന്ന സാന്ത്വനം: ജീവിതത്തിലെ കഷ്ടപ്പാടുകൾക്കും അപമാനങ്ങൾക്കുമുള്ള ഒരേയൊരു പരിഹാരമായി കവി മരണത്തെ കാണുന്നു.

“ചിരികൾതോറുമെൻപട്ടടത്തീപ്പൊരി

ചിതറിടുന്നോരരങ്ങത്തു നിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെൻ-

നടനവിദ്യയും മൂകസംഗീതവും!”

തന്നെ പരിഹസിക്കുന്ന ഓരോ ചിരിയും തന്റെ ചിതയിലെ തീപ്പൊരികളാണെന്ന് കവി കരുതുന്നു. അതിനാൽ ഈ വേദി വിട്ടുപോകാൻ അദ്ദേഹം അനുവാദം ചോദിക്കുകയാണ്.

അവളോടുള്ള അവസാനത്തെ പ്രാർത്ഥന: കവിതയുടെ അവസാന ഭാഗത്ത്, തന്റെ മരണത്തിന് കാരണക്കാരിയായ കാമുകിയെ കവി സ്മരിക്കുന്നുണ്ട്. എന്നാൽ അവളോട് യാതൊരു പകയോ വിദ്വേഷഷമോ അദ്ദേഹം കാണിക്കുന്നില്ല.

“അവളപങ്കില ദൂരെയാണെങ്കിലു-

മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്;

കഠിനകാലം കദനമൊരല്‍പമാ-

ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!”

അവൾ ദൂരെയാണെങ്കിലും തന്റെ മനസ്സിൽ എപ്പോഴും ഉണ്ടെന്നും, ഭാവിയിൽ അവൾക്ക് യാതൊരുവിധ ദുഃഖവും ഉണ്ടാകരുതേ എന്നും പ്രാർത്ഥിച്ചുകൊണ്ടാണ് കവി തന്റെ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. പ്രണയത്തിന്റെ ഏറ്റവും പരിശുദ്ധമായ ഭാവമാണിത്. തന്നെ തകർത്തവൾക്ക് പോലും നന്മ മാത്രം വരണമേ എന്ന് പ്രാർത്ഥിക്കുന്ന ത്യാഗിയായ കാമുകൻ.

ആത്മഹത്യ: ഒളിച്ചോട്ടമോ അതോ അന്തിമ സമരോ?

ഇടപ്പള്ളിയുടെ ആത്മഹത്യ കേവലമൊരു ഒളിച്ചോട്ടമായിരുന്നില്ല; അതൊരു പ്രതിഷേധം കൂടിയായിരുന്നു. “കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന കഴുമരം! -ഹാ, ഭ്രമിച്ചു ഞാൻ തെല്ലിട!” എന്ന് കവി പറയുന്നുണ്ട്. ഭൗതികമായ ഈ ശരീരത്തെ ഉപേക്ഷിച്ച്, വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്ക് പോകാനുള്ള വെമ്പലാണ് ആത്മഹത്യയിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്.

“ഹൃദയമില്ലാത്ത ലോകമേ, യെന്തിനായതിനു കാരണം ചോദിപ്പു നീ സദാ?” എന്ന് കവി ചോദിക്കുന്നുണ്ട്. തന്റെ മരണത്തിന്റെ കാരണം ചോദിക്കാൻ പോലും ഈ ലോകത്തിന് അർഹതയില്ലെന്നാണ് അദ്ദേഹം വിശ്വസിച്ചത്. കാരണം, സ്നേഹം എന്താണെന്ന് മനസ്സിലാക്കാത്ത ഒരു ലോകത്ത് വിരഹിയായി ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണ്.

“മധുരചിന്തകൾ മാഞ്ഞുപോയീടവേ

മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍”

പ്രതീക്ഷകളും മധുരസ്മരണകളും ഇല്ലാതാകുമ്പോൾ, ജീവിച്ചിരിക്കുന്നത് തന്നെ ഒരു മരണത്തിന് തുല്യമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ആ ആന്തരിക മരണത്തിൽ നിന്നുള്ള ഒരു മോചനം മാത്രമായിരുന്നു അദ്ദേഹത്തിന് ഭൗതികമായ ആത്മഹത്യ. തന്റെ നെഞ്ചിൽ നിന്ന് ഉതിർന്നുവീഴുന്ന ഓരോ രക്തത്തുള്ളിയും ഭൂമിയിൽ ഒരു പ്രണയഗാനമായി മാറുമോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം കവിത അവസാനിപ്പിക്കുന്നത്:

“രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-

യ്ക്കുണര്‍വിയറ്റുമോ?-

യേറ്റാല്‍ ഫലിക്കുമോ?”

ആ ചോദ്യത്തിന് കാലം നൽകിയ മറുപടിയാണ് ഇന്ന് നാം കാണുന്ന ഇടപ്പള്ളിയുടെ കാവ്യങ്ങളുടെ അനശ്വരത. അദ്ദേഹത്തിന്റെ രക്തത്തുള്ളികൾ പാഴായില്ല; അവ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗീതങ്ങളായി ഇന്നും നിലനിൽക്കുന്നു.

ചങ്ങമ്പുഴയും രമണനും: മരണമില്ലാത്ത സ്മാരകം

ഇടപ്പള്ളി രാഘവൻ പിള്ളയുടെ മരണം ഏറ്റവും കൂടുതൽ ഉലച്ചത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ ചങ്ങമ്പുഴ കൃഷ്ണപിള്ളയെയാണ്. ഇരുവരും ഒന്നിച്ചാണ് സാഹിത്യലോകത്ത് വളർന്നതും സ്വപ്നങ്ങൾ നെയ്തതും. തന്റെ പ്രിയ സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാൻ ചങ്ങമ്പുഴയ്ക്ക് കഴിഞ്ഞില്ല. ഇടപ്പള്ളിയുടെ ശവശരീരത്തിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ ചങ്ങമ്പുഴ, തന്റെ സുഹൃത്തിന്റെ ജീവിതവും പ്രണയവും മരണവും ഇതിവൃത്തമാക്കി രചിച്ച കാവ്യമാണ് മലയാള സാഹിത്യത്തിലെ ഇതിഹാസമായ ‘രമണൻ’.

‘രമണൻ’ എന്ന വിലാപകാവ്യത്തിലൂടെ ചങ്ങമ്പുഴ തന്റെ സുഹൃത്തിന് മരണമില്ലാത്ത ഒരു സ്മാരകം പണിതുയർത്തി. രമണനിലെ രമണൻ ഇടപ്പള്ളിയും, മദനൻ ചങ്ങമ്പുഴയുമായിരുന്നു. ഇടപ്പള്ളിയുടെ ആത്മഹത്യ കേരളത്തിലെ യുവത്വത്തെ എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ തെളിവാണ് രമണന് ലഭിച്ച അത്യപൂർവ്വമായ ജനപ്രീതി.

ചങ്ങമ്പുഴ പിന്നീട് എഴുതി: “പാടില്ലാ പാടില്ലാ നമ്മളൊന്നായ് പാടിപ്പതിഞ്ഞൊരീ പാഴ്ശ്രുതികൾ… “

ഇടപ്പള്ളിയുടെ മരണത്തോടെ ചങ്ങമ്പുഴയുടെ കവിതകളിലും മരണത്തിന്റെ ഒരു കരിനിഴൽ വീണുതുടങ്ങിയിരുന്നു. തന്റെ സുഹൃത്ത് നടന്നകന്ന വഴിയിലൂടെ അധികം വൈകാതെ ചങ്ങമ്പുഴയും യാത്രയായി (രോഗബാധിതനായി). ഇടപ്പള്ളിയുടെ ‘മണിമുഴക്കം’ ഒരു ആത്മഹത്യാക്കുറിപ്പായിരുന്നെങ്കിൽ, അതിന് ചങ്ങമ്പുഴ നൽകിയ കാവ്യാത്മകമായ കണ്ണുനീരായിരുന്നു ‘രമണൻ’.

സാഹിത്യത്തിലെ ഇടപ്പള്ളി സ്പർശം

മലയാള സാഹിത്യത്തിൽ ഇടപ്പള്ളി രാഘവൻ പിള്ളയുടെ സ്ഥാനം വളരെ വലുതാണ്. ചുരുങ്ങിയ കാലം കൊണ്ട്, കുറച്ചു കവിതകൾ മാത്രം എഴുതിയിട്ടും അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായ കവിയായി മാറി. ‘തുഷാരഹാരം’, ‘നവസൗരഭം’, ‘ഹൃദയസ്മിതം’ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

അലങ്കാരങ്ങളുടെ അതിപ്രസരമില്ലാതെ, നേരിട്ട് ഹൃദയത്തോട് സംസാരിക്കുന്ന ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. പദങ്ങളുടെ ലാളിത്യവും, വികാരങ്ങളുടെ തീവ്രതയും ഇടപ്പള്ളിക്കവിതകളെ ജനകീയമാക്കി. ‘മണിമുഴക്ക’ത്തിൽ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങൾ നോക്കുക: ‘പട്ടടത്തീപ്പൊരി’, ‘മഴമുകിൽ’, ‘കാരിരുമ്പഴികൾ’, ‘മൺപ്രദീപകം’. ഇവയെല്ലാം ഒരു മനുഷ്യന്റെ കടുത്ത നൈരാശ്യത്തെയും ഏകാന്തതയെയും വരച്ചുകാട്ടാൻ തികച്ചും അനുയോജ്യമായ ബിംബങ്ങളാണ്.

കവിത…

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം! വരുന്നു ഞാന്‍!അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി;മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണഭേരിയടിക്കും സഖാക്കളേ!സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!

പിരികയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പ്പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

അഴകൊഴുകുന്ന ജീവിതപ്പൂക്കളം,
വഴിയരികിലെ വിശ്രമത്താവളം,

കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന
കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട!

അഴലിലാനന്ദലേശമിട്ടെപ്പൊഴും
മെഴുകി മോടി കലര്‍ത്തുമീ മേടയില്‍

കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍
വഴുതിവീഴാതിരിക്കില്ലൊരിക്കലും.

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാള്‍

സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-
സുലളിതാനന്ദഗാനനിമഗ്‌നനായ്

പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയില്‍ ലീനനായ്

സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്

അടിയുറയ്ക്കാതെ മേല്‍പോട്ടുയര്‍ന്നുപോ-
യലകടലിന്റെയാഴമളക്കുവാന്‍!

മിഴി തുറന്നൊന്നു നോക്കവേ, കാരിരു-
മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!

തടവെഴാപ്രേമദാരിദ്ര്യബാധയാല്‍
തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!

കുടിലു കൊട്ടാരമാകാനുയരുന്നു;
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍;

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!

ചിരികള്‍തോറുമെന്‍പട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി,

വിടതരൂ, മതി പോകട്ടെ ഞാനുമെന്‍-
നടനവിദ്യയും മൂകസംഗീതവും!

വിവിധ രീതിയിലൊറ്റ നിമിഷത്തില്‍
വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-
മവരവര്‍ക്കിഷ്ടമായിട്ടിരിക്കണം!

അരുതരുതെനിക്കീ രീതി തെല്ലുമി-
ച്ചരിതമെന്നുമപൂര്‍ണമാണെങ്കിലും

അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്

പല ദിനവും നവനവരീതികള്‍
പരിചയിച്ചു, ഫലിച്ചില്ലൊരല്‍പവും!

തവിടുപോലെ തകരുമെന്‍മാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം!

ചിരി ചൊരിയുവാനായിയെന്‍ദേശികന്‍
ശരസി താഡനമേറ്റീ പലപ്പൊഴും.

ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!

കളരി മാറി ഞാന്‍ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി;

പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!മണിമുഴക്കം! മരണദിനത്തിന്റെ
മണിമുഴക്കം മധുരം!- വരുന്നു ഞാന്‍!ഉദയമുണ്ടിനി മേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാന്‍ മേലിലും കേഴണം?മധുരചിന്തകള്‍ മാഞ്ഞുപോയീടവേ
മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;ഇരുളിലാരുമറിയാതെയെത്ര നാള്‍
കരളു നൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം?

ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പു നീ സദാ?

പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍-
പുറകില്‍നിന്നിദം വിങ്ങിക്കരയുവാന്‍

സ്മരണയായിപ്പറന്നുവന്നെന്നുമെന്‍-
മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-

സമയമായി, ഞാന്‍- നീളും നിഴലുകള്‍
ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ.

പവിഴരേഖയാല്‍ ചുറ്റുമനന്തമാം
ഗഗനസീമയില്‍, പ്രേമപ്പൊലിമയില്‍,

കതിര്‍വിരിച്ചു വിളങ്ങുമക്കാര്‍ത്തികാ-
കനകതാരമുണ്ടെന്‍കര്‍മ്മസാക്ഷിയായ്.

അവളപങ്കില ദൂരെയാണെങ്കിലു-
മരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്:

കഠിനകാലം കദനമൊരല്‍പമാ-
ക്കവിളിണയില്‍ക്കലര്‍ത്താതിരിക്കണേ!

പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പ്പതിച്ചു തളര്‍ന്നൊരെന്‍

ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വിയറ്റുമോ?- യേറ്റാല്‍ ഫലിക്കുമോ?

ഇടപ്പള്ളി രാഘവൻ പിള്ളയുടെ അവസാനകാല കവിത

പ്രബുദ്ധ കേരളത്തിന്റെ കനൽവഴികൾ

അക്ഷരങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ചോരയൊഴുക്കിയ മണ്ണ്

ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും തുല്യതയും വഴിനടക്കാനുള്ള അവകാശവുമൊന്നും ആരുടെയും ഔദാര്യമല്ല; മറിച്ച്, ജാതിക്കോമരങ്ങളുടെ നെഞ്ചിലേക്ക് വിൽവണ്ടി പായിച്ചും, അടിയൊഴുക്കുള്ള കായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി പന്തലൊരുക്കിയും നമ്മുടെ പൂർവ്വികർ പോരാടി നേടിയെടുത്ത ചോരയണിഞ്ഞ ചരിത്രത്തിന്റെ സ്മാരകങ്ങളാണ്.

ഒരു കാലത്ത് ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും കഠിനമായ അന്ധകാരത്തിൽ മുങ്ങി, സ്വാമി വിവേകാനന്ദനാൽ ‘ഭ്രാന്താലയം’ എന്ന് വിളിക്കപ്പെട്ട ഒരു നാടായിരുന്നു കേരളം. വഴി നടക്കണമെങ്കിൽ, മാറുമറയ്ക്കണമെങ്കിൽ, ഒരു നല്ല വസ്ത്രമോ മൂക്കുത്തിയോ ധരിക്കണമെങ്കിൽ, എന്തിന്… അക്ഷര വെളിച്ചം തേടി ഒരു സ്കൂൾ വരാന്തയിൽ കയറണമെങ്കിൽ പോലും ഇവിടെ താഴ്ന്ന ജാതിക്കാരെന്ന് മുദ്രകുത്തപ്പെട്ട മനുഷ്യർക്ക് സ്വന്തം ജീവൻ പണയം വെക്കേണ്ടി വന്നിരുന്നു.

പക്ഷേ, ആ ഇരുണ്ട യുഗത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ ഒരുപിടി വിപ്ലവകാരികളും പരിഷ്കർത്താക്കളും ഈ മണ്ണിൽ ജന്മമെടുത്തു. ശ്രീനാരായണഗുരുവിന്റെ ശാന്തവും ആഴമേറിയതുമായ ബൗദ്ധിക വിപ്ലവം മുതൽ അയ്യൻകാളിയുടെയും എ.കെ.ജിയുടെയും പി. കൃഷ്ണപിള്ളയുടെയും കനൽവഴികൾ നിറഞ്ഞ സായുധ പോരാട്ടങ്ങൾ വരെ കേരളത്തെ ഇന്നത്തെ ‘പ്രബുദ്ധ കേരളം’ ആക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.

അരുവിപ്പുറത്തെ നെയ്യാറ്റിൽ നിന്നും മുങ്ങിയെടുത്ത ഒരു ശിലയിലൂടെ ബ്രാഹ്മണ മേധാവിത്വത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് തുടങ്ങിയ ആ മാറ്റത്തിന്റെ കൊടുങ്കാറ്റ്, പുന്നപ്രയിലെയും മട്ടാഞ്ചേരിയിലെയും രക്തസാക്ഷിത്വങ്ങളിലൂടെയാണ് പടർന്നു പന്തലിച്ചത്.

കേരളത്തിന്റെ സാമൂഹിക ഘടനയെ മാറ്റിമറിച്ച, ഇന്നും ഓരോ മലയാളി അറിഞ്ഞിരിക്കേണ്ട, ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട 50 പ്രമുഖ നവോത്ഥാന-സാമൂഹിക സമരങ്ങളിലൂടെ ഒരു ചരിത്രയാത്ര നടത്തിയാലോ? അതിനായി താഴേക്ക് വായിക്കുക…

അരുവിപ്പുറം പ്രതിഷ്ഠ (വർഷം: 1888)
കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും വിപ്ലവകരവും ആദ്യകാലത്തു നടന്നതുമായ ഒരു നിർണായക സംഭവമാണ് അരുവിപ്പുറം പ്രതിഷ്ഠ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള മനോഹരമായ അരുവിപ്പുറം എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. 1888-ലെ ശിവരാത്രി നാളിൽ ശ്രീനാരായണഗുരു നെയ്യാറിലെ ഒഴുക്കിൽ നിന്നും മുങ്ങിയെടുത്ത ഒരു ശില അവിടെ പ്രതിഷ്ഠിച്ചു. ബ്രാഹ്മണർക്ക് മാത്രം ദൈവപ്രതിഷ്ഠ നടത്താൻ അവകാശമുണ്ടായിരുന്ന അന്നത്തെ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയായിരുന്നു ഇത്. താഴ്ന്ന ജാതിക്കാരനായ ഒരാൾ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് വലിയൊരു വിഭാഗം യാഥാസ്ഥിതികരെ ചൊടിപ്പിച്ചു. ജാതി പ്രമാണികൾ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഗുരുവിന്റെ അടുത്തെത്തി. അപ്പോൾ ഗുരു നൽകിയ മറുപടി ചരിത്രപ്രസിദ്ധമാണ്: “നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്, ബ്രാഹ്മണ ശിവനെയല്ല“. ഈ ഒരൊറ്റ മറുപടിയിലൂടെ ജാതിവ്യവസ്ഥയുടെ പൊള്ളത്തരത്തെയും കുത്തകയെയും ഗുരു തകർത്തു കളഞ്ഞു. ആരാധനാ സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ഗുരു ഈ പ്രവൃത്തിയിലൂടെ തെളിയിച്ചു. പ്രതിഷ്ഠ നടത്തിയ സ്ഥലത്ത് ഗുരു ഒരു മഹത്തായ സന്ദേശവും രേഖപ്പെടുത്തി വെച്ചു. “ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്നതായിരുന്നു ആ വരികൾ. മനുഷ്യർക്കിടയിൽ സാഹോദര്യവും സമത്വവും വളർത്തുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. യാതൊരുവിധ രക്തച്ചൊരിച്ചിലോ അക്രമങ്ങളോ ഇല്ലാതെയാണ് ഗുരു ഈ വലിയ വിപ്ലവം നയിച്ചത്. ഇത് താഴ്ന്ന ജാതിക്കാർ എന്ന് മുദ്രകുത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വലിയൊരു ആത്മാഭിമാനവും ഉണർവും നൽകി. പിന്നീട് കേരളത്തിലുടനീളം നിരവധി ക്ഷേത്രങ്ങൾ സ്ഥാപിക്കാൻ ഈ സംഭവം ഗുരുവിന് പ്രചോദനമായി. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ (SNDP) രൂപീകരണത്തിലേക്കും ഇത് വഴിതെളിച്ചു. കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ച സംഭവമാണിത്.
വിൽവണ്ടി സമരം (വർഷം: 1893)
അയ്യൻകാളിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന സമാനതകളില്ലാത്ത ഒരു പൗരാവകാശ സമരമാണ് വിൽവണ്ടി സമരം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിക്കപ്പെട്ടിരുന്നു. സവർണ്ണ പ്രമാണികൾക്ക് മാത്രം സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്ന വിൽവണ്ടി അയ്യൻകാളി സ്വന്തമായി വിലയ്ക്ക് വാങ്ങി. നല്ല ശുഭ്രവസ്ത്രവും തലപ്പാവും ധരിച്ച്, കഴുത്തിൽ മണികൾ കിലുങ്ങുന്ന കാളകളെ പൂട്ടിയ വിൽവണ്ടിയിൽ അദ്ദേഹം യാത്ര തിരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ നിന്നും ബാലരാമപുരത്തെ ചന്തയിലേക്കായിരുന്നു ഈ ചരിത്രപ്രസിദ്ധമായ യാത്ര. അന്നത്തെ ജാതിനിയമങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഈ യാത്ര സവർണ്ണ മേധാവികളെ അങ്ങേയറ്റം പ്രകോപിപ്പിച്ചു. വഴിയിലുടനീളം അയ്യൻകാളിയെയും സംഘത്തെയും സവർണ്ണർ തടയാൻ ശ്രമിക്കുകയും ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. എന്നാൽ ഒട്ടും ഭയപ്പെടാതെ, തന്റെ കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് അയ്യൻകാളി അവരെ ധീരമായി നേരിട്ടു. സഞ്ചാരസ്വാതന്ത്ര്യം എന്നത് ജനിച്ച എല്ലാ മനുഷ്യരുടെയും അവകാശമാണെന്ന് അദ്ദേഹം തന്റെ പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. കേവലം ഒരു വണ്ടി യാത്ര എന്നതിനപ്പുറം അതൊരു വലിയ രാഷ്ട്രീയ പ്രഖ്യാപനവും അധികാരത്തോടുള്ള വെല്ലുവിളിയുമായിരുന്നു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധമുണ്ടാക്കാൻ ഈ സമരത്തിന് കഴിഞ്ഞു. ഈ സമരത്തോടെ അയ്യൻകാളി എന്ന ജനനായകന്റെ ധീരത നാടെങ്ങും പ്രശസ്തമായി മാറി. വഴി നടക്കാനുള്ള അവകാശം ചോദിച്ചു വാങ്ങേണ്ടതാണെന്ന പുതിയൊരു ചിന്ത ജനങ്ങളിൽ വളർന്നു. കേരളത്തിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ധീരമായ ഒരു അധ്യായമായി വിൽവണ്ടി സമരം നിലകൊള്ളുന്നു. ഇത് പിൽക്കാലത്ത് നടന്ന ഒട്ടനവധി മനുഷ്യാവകാശ സമരങ്ങൾക്ക് വലിയൊരു ഊർജ്ജവും ആവേശവും പകർന്നു നൽകി.
വൈക്കം സത്യാഗ്രഹം (വർഷം: 1924)
കേരളത്തിൽ അയിത്തത്തിനെതിരായും ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും നടന്ന ചരിത്രപ്രസിദ്ധമായ സമരമാണിത്. കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികൾ പിന്നാക്ക ജാതിക്കാർക്ക് നിഷേധിക്കപ്പെട്ടതിനെതിരെയാണ് ഈ സമരം ആരംഭിച്ചത്. ടി. കെ. മാധവൻ, കെ. കേളപ്പൻ, കെ. പി. കേശവമേനോൻ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ഈ സമരത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയവർ. 1924 മാർച്ച് 30-നാണ് സമരം ഔദ്യോഗികമായി ക്ഷേത്രനടയിൽ ആരംഭിച്ചത്. എല്ലാ ജാതിയിലും പെട്ട ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വളരെ ആസൂത്രിതമായാണ് ഈ സത്യാഗ്രഹം നടത്തിയത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് പ്രശസ്തമായ ‘സവർണ്ണ ജാഥ‘ നടത്തി. ഇത് സവർണ്ണർക്കിടയിലും വലിയൊരു മാറ്റത്തിന് കാരണമായി ഭവിച്ചു. ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും വൈക്കം സത്യാഗ്രഹ പന്തൽ നേരിട്ട് സന്ദർശിക്കുകയും സമരക്കാർക്ക് തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഇടപെടലുകളെ തുടർന്ന് സമരത്തിന് ദേശീയതലത്തിൽ വലിയ ശ്രദ്ധയും പ്രാധാന്യവും ലഭിച്ചു. അക്കാലത്ത് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അഹിംസാത്മക പ്രക്ഷോഭങ്ങളിൽ ഒന്നായിരുന്നു വൈക്കം സത്യാഗ്രഹം. ശിരോമണി അകാലിദളിൽ നിന്നുള്ള സിക് മതസ്ഥർ സമരക്കാർക്കായി സൗജന്യ അടുക്കള നടത്തി പിന്തുണ അറിയിച്ചു. സവർണ്ണ മേധാവിത്വത്തിന്റെ ശക്തമായ എതിർപ്പുകളെയും പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങളെയും സമരക്കാർ ക്ഷമയോടെ നേരിട്ടു. 603 ദിവസങ്ങൾ നീണ്ടുനിന്ന കഠിനമായ ഈ പോരാട്ടത്തിനൊടുവിൽ 1925 നവംബറിൽ ക്ഷേത്രത്തിന്റെ വഴികൾ എല്ലാ ജാതിക്കാർക്കുമായി തുറന്നുകൊടുത്തു. കേരളത്തിലെ പൗരാവകാശ സമരങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ വിജയമായിരുന്നു വൈക്കം സത്യാഗ്രഹം. ഇത് പിൽക്കാലത്ത് നടന്ന ക്ഷേത്രപ്രവേശന വിളംബരത്തിന് ശക്തമായ അടിത്തറ പാകാൻ സഹായിച്ചു.
ഗുരുവായൂർ സത്യാഗ്രഹം (വർഷം: 1931-32)
ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും, പ്രത്യേകിച്ച് ദളിതർക്കും പിന്നാക്ക വിഭാഗക്കാർക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണിത്. കെ. കേളപ്പൻ ആയിരുന്നു ഈ സമരത്തിന്റെ പ്രധാന സാരഥിയായി പ്രവർത്തിച്ചത്. എ. കെ. ഗോപാലൻ ഈ സമരത്തിന്റെ വോളന്റിയർ ക്യാപ്റ്റനായി പ്രവർത്തിച്ച് ജനങ്ങളെ സമരത്തിലേക്ക് ആവേശഭരിതരാക്കി. 1931 നവംബർ 1-നാണ് ഗുരുവായൂർ ക്ഷേത്രനടയിൽ ഈ സമരം ആരംഭിച്ചത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ. കേളപ്പൻ ക്ഷേത്രനടയിൽ അനിശ്ചിതകാല നിരാഹാര വ്രതം ആരംഭിച്ചു. കേളപ്പന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് മഹാത്മാഗാന്ധിയുടെ അഭ്യർത്ഥനപ്രകാരമാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്. സമരകാലത്ത് എ. കെ. ഗോപാലന് ക്ഷേത്ര അധികാരികളുടെ ഗുണ്ടകളിൽ നിന്ന് ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്. പി. കൃഷ്ണപിള്ളയെപ്പോലുള്ള യുവനേതാക്കൾ ക്ഷേത്രത്തിലെ മണി മുഴക്കി വലിയൊരു വിപ്ലവം സൃഷ്ടിച്ചു. ഈ സമരം കേരളത്തിലെമ്പാടും വലിയൊരു സാമൂഹിക ഉണർവും മാറ്റവും ഉണ്ടാക്കാൻ കാരണമായി. സമരത്തോട് അനുബന്ധിച്ച് പൊന്നാനി താലൂക്കിൽ ക്ഷേത്രപ്രവേശനത്തെക്കുറിച്ച് ഒരു ജനഹിതപരിശോധന നടത്തിയിരുന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിപക്ഷം സവർണ്ണരും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി എന്നത് വിപ്ലവകരമായ കാര്യമായിരുന്നു. യാഥാസ്ഥിതികരുടെ മനസ്സിൽ പോലും മാറ്റമുണ്ടാക്കാൻ ഈ സമരത്തിന് കഴിഞ്ഞു എന്ന് ഇത് തെളിയിച്ചു. സമരം നേരിട്ട് പെട്ടെന്ന് വിജയം കണ്ടില്ലെങ്കിലും ജനവികാരം ക്ഷേത്രപ്രവേശനത്തിന് അനുകൂലമാക്കാൻ ഇതിന് കഴിഞ്ഞു. ഒടുവിൽ 1947-ൽ മദിരാശി സർക്കാർ ക്ഷേത്രപ്രവേശന നിയമം പാസാക്കിയതോടെയാണ് ഗുരുവായൂരിൽ എല്ലാവർക്കും പ്രവേശനം ലഭിച്ചത്. കേരളത്തിലെ ദളിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി ഈ സമരം മാറി.
പുന്നപ്ര-വയലാർ സമരം (വർഷം: 1946)
തിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലുള്ള പുന്നപ്ര, വയലാർ എന്നീ സ്ഥലങ്ങളിൽ തൊഴിലാളികളും ദിവാൻ സർ സി. പി. രാമസ്വാമി അയ്യരുടെ പോലീസും തമ്മിൽ നടന്ന രക്തരൂക്ഷിതമായ സമരമാണിത്. സ്വതന്ത്ര തിരുവിതാംകൂർ വാദമുയർത്തിയ ദിവാനെതിരെയുള്ള രാഷ്ട്രീയ സമരവും ഒപ്പം പട്ടിണിക്കെതിരെയുള്ള തൊഴിലാളി സമരവുമായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് കയർ തൊഴിലാളികളും കർഷകരും ഒത്തുചേർന്ന് സമരം ചെയ്തത്. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ‘ എന്നതായിരുന്നു സമരക്കാരുടെ പ്രധാന മുദ്രാവാക്യം. ഉത്തരവാദ ഭരണം തിരുവിതാംകൂറിൽ സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. വാരിക്കുന്തങ്ങളും പരമ്പരാഗത ആയുധങ്ങളും മാത്രമായിരുന്നു തൊഴിലാളികളുടെ പക്കൽ ഉണ്ടായിരുന്നത്. എന്നാൽ അത്യാധുനിക തോക്കുകളുമായിട്ടായിരുന്നു മിലിട്ടറിയും പോലീസും സമരക്കാരെ നേരിട്ടത്. ഒക്ടോബർ 24-ന് പുന്നപ്രയിലും ഒക്ടോബർ 27-ന് വയലാറിലും കടുത്ത ഏറ്റുമുട്ടലുകൾ നടന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് പോലീസിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. ചോരപ്പുഴ ഒഴുക്കിയ ഈ സമരം തിരുവിതാംകൂർ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറി. എങ്കിലും തൊഴിലാളികളുടെ ധീരമായ പോരാട്ടം ദിവാനെ ഭയപ്പെടുത്തി. ഈ സമരത്തെ തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ സർ സി. പിയുടെ പതനത്തിന് വേഗത കൂട്ടി. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്നാണിത്. സാധാരണക്കാരായ തൊഴിലാളികളുടെ രാഷ്ട്രീയ ബോധവും ത്യാഗസന്നദ്ധതയും ഈ സമരം ലോകത്തിന് കാണിച്ചുകൊടുത്തു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഈ സമരം വലിയൊരു പങ്കുവഹിച്ചു. ഇന്നും രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്ന വലിയൊരു ചരിത്ര സ്മാരകമായി പുന്നപ്ര-വയലാർ നിലകൊള്ളുന്നു.
6. മാറുമറയ്ക്കൽ സമരം / ചാന്നാർ ലഹള (വർഷം: 1822 – 1859)
കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടി നടന്ന ചരിത്രപ്രസിദ്ധമായ പോരാട്ടമാണിത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിൽ ചാന്നാർ (നാടാർ) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ശരീരത്തിന്റെ മേൽഭാഗം മറയ്ക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥയുടെ ഈ ക്രൂരമായ നിയമത്തിനെതിരെ വൈകുണ്ഠ സ്വാമികളുടെ ആശയങ്ങളിൽ നിന്നും പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചാന്നാർ സ്ത്രീകൾ മാറുമറച്ചു നടക്കാൻ തുടങ്ങി. ഇത് സവർണ്ണ വിഭാഗക്കാരെ ചൊടിപ്പിക്കുകയും അവർ പൊതുസ്ഥലങ്ങളിൽ വെച്ച് ഈ സ്ത്രീകളുടെ മേൽവസ്ത്രങ്ങൾ ബലമായി കീറിയെറിയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നാൽ മർദ്ദനങ്ങൾ വകവെക്കാതെ തങ്ങളുടെ അവകാശത്തിനായി സ്ത്രീകൾ ശക്തമായി പോരാടി. 1822-ൽ ആരംഭിച്ച ഈ സമരം പല ഘട്ടങ്ങളായി നീണ്ടുനിന്നു. ഒടുവിൽ ലഹളകൾ രൂക്ഷമായതിനെ തുടർന്ന് ബ്രിട്ടീഷ് ഗവർണറായിരുന്ന സർ ചാൾസ് ട്രെവിലിയൻ ഇടപെടുകയും തിരുവിതാംകൂർ രാജാവിനോട് ഈ ആചാരം നിർത്തലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി 1859 ജൂലൈ 26-ന് തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ ചാന്നാർ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചു. കേരളത്തിലെ ആദ്യത്തെ സംഘടിത സ്ത്രീവിമോചന സമരങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. സാമൂഹിക സമത്വത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ ഈ സമരം ഒരു വലിയ നാഴികക്കല്ലായിരുന്നു.
സമത്വ സമാജ പ്രസ്ഥാനം (വർഷം: 1836)
കേരളത്തിലെ ജാതിവിവേചനങ്ങൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും രൂപീകരിക്കപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമാണിത്. ദക്ഷിണേന്ത്യയിലെ പ്രമുഖ നവോത്ഥാന നായകനായിരുന്ന വൈകുണ്ഠ സ്വാമികളാണ് 1836-ൽ സമത്വ സമാജം സ്ഥാപിച്ചത്. കന്യാകുമാരി ജില്ലയിലെ സാമിത്തോപ്പ് (അന്ന് തിരുവിതാംകൂറിന്റെ ഭാഗം) കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവർത്തനം. എല്ലാ ജാതിയിലുമുള്ള ആളുകളെ ഒന്നിച്ച് ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്ന ‘സമപന്തി ഭോജനം‘ എന്ന വിപ്ലവകരമായ ആചാരം അദ്ദേഹം ഇതിലൂടെ തുടക്കം കുറിച്ചു. ജാതി ചിന്തകൾ കടുത്തിരുന്ന അക്കാലത്ത് ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള എല്ലാ വേർതിരിവുകളെയും സമത്വ സമാജം ശക്തമായി എതിർത്തു. പാവപ്പെട്ടവർക്ക് കുടിവെള്ളം നൽകാനായി ജാതിഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്ന ‘മുത്തിരി കിണറുകൾ‘ അദ്ദേഹം നിർമ്മിച്ചു. തിരുവിതാംകൂറിലെ രാജഭരണാധികാരിയെ ‘അനന്തപുരിയിലെ നീചാധിപൻ’ എന്നും ബ്രിട്ടീഷ് ഭരണത്തെ ‘വെള്ളനീച ഭരണം’ എന്നും പരസ്യമായി വിമർശിക്കാൻ അദ്ദേഹം ധീരത കാണിച്ചു. സ്വാതി തിരുനാൾ രാമവർമ്മയുടെ (1829-1847) കാലത്തായിരുന്നു ഇത്. സ്വാതി തിരുനാളിനെ സംഗീത ലോകത്തെ രാജവെന്നും സംഗീത ചക്രവര്ത്തിയുമെന്നും അറിയപ്പെടുന്നതിനാലും, അദ്ദേഹം ജാതിവ്യവസ്ഥയെ ശക്തമായി പിന്തുടന്നതിനാലും “നീചാധിപൻ” എന്ന വിളിപ്പേര് നൽകിയത്. ഈ പ്രസ്ഥാനം വഴി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വലിയൊരു രാഷ്ട്രീയ-സാമൂഹിക ബോധം കൈവന്നു. പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങൾക്കും വഴിവിളക്കായി മാറിയത് സമത്വ സമാജത്തിന്റെ ആശയങ്ങളായിരുന്നു.
തോൽവിറക് സമരം (വർഷം: 1946)
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ചീമേനി, കാവുമ്പായി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ ജന്മിത്വ ചൂഷണത്തിനെതിരെ നടത്തിയ ധീരമായ പോരാട്ടമാണിത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി. എച്ച്. കണാരൻ ഈ സമരത്തിന് ശക്തമായ നേതൃത്വം നൽകി. വനങ്ങളിൽ നിന്ന് വിറക് ശേഖരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും ജന്മിമാർ ഏർപ്പെടുത്തിയിരുന്ന കടുത്ത നികുതികൾക്കും പീഡനങ്ങൾക്കുമെതിരെയായിരുന്നു ഈ സമരം. കർഷകർ ജന്മിമാരുടെ കാടുകളിൽ കയറി തോൽവിറക് (വിറക്) ശേഖരിക്കുകയും ജന്മിമാർക്ക് ലേലം കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. സമരത്തെ അടിച്ചമർത്താൻ ജന്മിമാരും പോലീസും ക്രൂരമായ മാർഗ്ഗങ്ങൾ സ്വീകരിച്ചു. സമരക്കാരായ ഒട്ടനവധി കർഷകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ കർഷകർ തങ്ങളുടെ പോരാട്ട വീര്യം നിലനിർത്തി. ഈ സമരത്തിലൂടെ മലബാറിലെ കർഷക പ്രസ്ഥാനം കൂടുതൽ ശക്തമാവുകയും ജന്മിമാരുടെ അധികാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് കൃഷിഭൂമിയിൽ അവകാശം നേടിക്കൊടുക്കുന്നതിലും ഈ സമരം വലിയൊരു പങ്കുവഹിച്ചു. മലബാറിലെ കർഷക മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ഒരു അധ്യായമാണ് തോൽവിറക് സമരം.
കരിവെള്ളൂർ സമരം (വർഷം: 1946)
ഉത്തര മലബാറിലെ കാസർഗോഡ് ജില്ലയിലുള്ള കരിവെള്ളൂരിൽ ജന്മിമാരുടെ നെല്ല് കടത്തലിനെതിരെ കർഷകർ നടത്തിയ രക്തരൂക്ഷിതമായ പ്രക്ഷോഭമാണിത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാടെങ്ങും കടുത്ത പട്ടിണിയും ക്ഷാമവും നേരിടുന്ന കാലമായിരുന്നു അത്. ഈ സാഹചര്യത്തിലും കരിവെള്ളൂരിലെ ചിറയ്ക്കൽ തമ്പുരാൻ എന്ന ജന്മി, നാട്ടിലെ നെല്ല് മുഴുവൻ പൂഴ്ത്തിവെക്കുകയും അത് പുറത്തേക്ക് കടത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ എ. വി. കുഞ്ഞമ്പു, കെ. ദേവയാനി തുടങ്ങിയ യുവ നേതാക്കളുടെ നേതൃത്വത്തിൽ കർഷകരും സ്ത്രീകളും ഒന്നടങ്കം രംഗത്തിറങ്ങി. കർഷകർ നെല്ല് കൊണ്ടുപോയ വണ്ടികൾ തടയുകയും അത് നാട്ടിലെ പട്ടിണിപ്പാവങ്ങൾക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജന്മിയുടെ ഗുണ്ടകളും മലബാർ സ്പെഷ്യൽ പോലീസും (MSP) തോക്കുകളുമായി വന്ന് സമരക്കാരെ നേരിട്ടു. കർഷകർ തങ്ങളുടെ കയ്യിലുണ്ടായിരുന്ന വടികളും കല്ലുകളുമായി പോലീസിനെതിരെ ധീരമായി പോരാടി. ഈ ഏറ്റുമുട്ടലിൽ പോലീസിന്റെ വെടിയേറ്റ് തിടുക്കൻ കുഞ്ഞമ്പു, കീനേരി കുഞ്ഞമ്പു എന്നീ രണ്ട് കർഷകർ സംഭവസ്ഥലത്തുതന്നെ വീരമൃത്യു വരിച്ചു. കരിവെള്ളൂർ സമരം കർഷകരുടെ പട്ടിണിക്കെതിരെയുള്ള പോരാട്ട വീര്യത്തിന്റെ പ്രതീകമായി മാറി. ഈ സമരം മലബാറിലെ ജന്മിത്വത്തിന് ഏറ്റ ഏറ്റവും വലിയ പ്രഹരങ്ങളിൽ ഒന്നായിരുന്നു.
കാവുമ്പായി സമരം (വർഷം: 1946)
കണ്ണൂർ ജില്ലയിലെ കാവുമ്പായിൽ കർഷകർ ജന്മിത്വത്തിനെതിരെയും കൃഷിഭൂമിയിലെ അവകാശങ്ങൾക്ക് വേണ്ടിയും നടത്തിയ മറ്റൊരു ചരിത്രപ്രസിദ്ധമായ സായുധ സമരമാണിത്. പി. കെ. കുമാരൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ഈ സമരത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയത്. ജന്മിത്തത്തിനും സാമ്രാജ്യത്തതിനുമെതിരെ മലബാറിൽ നടന്നുവന്നിട്ടുള്ള കാർഷിക സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണു് ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്തിലെ കാവുംബായി ഗ്രാമത്തിൽ 1946 ഡിസംബർ 30 നു് നടന്ന കാവുമ്പായി കാർഷിക കലാപം. കാവുമ്പായിലെ കർഷകർ പുനം കൃഷി (മലഞ്ചെരിവുകളിലെ താൽക്കാലിക കൃഷി) ചെയ്യാനുള്ള അവകാശത്തിനും വാരവും (നികുതി) കുറയ്ക്കുന്നതിനും വേണ്ടിയാണ് സമരം ആരംഭിച്ചത്. കർഷകരുടെ കൂട്ടായ്മ ജന്മിമാരെയും ബ്രിട്ടീഷ് ഭരണകൂടത്തെയും ഭയപ്പെടുത്തി. സമരത്തെ അടിച്ചമർത്താനായി വലിയൊരു പോലീസ് പട കാവുമ്പായിലേക്ക് ഇരച്ചുകയറി. 1946 ഡിസംബർ 30-ന് കാവുമ്പായി കുന്നുകളിൽ വെച്ച് കർഷകരും പോലീസും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. പോലീസിന്റെ ക്രൂരമായ വെടിവെപ്പിൽ അഞ്ച് കർഷകർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. നിരവധി പേരെ ജയിലിലടയ്ക്കുകയും കടുത്ത പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. എങ്കിലും ഈ ത്യാഗം കർഷക പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ജന്മിത്വത്തിന്റെ അന്ത്യം കുറിക്കുന്നതിൽ കാവുമ്പായി സമരം നിർണായകമായ പങ്ക് വഹിച്ചു. കേരളത്തിലെ കർഷക പോരാട്ടങ്ങളുടെ ചരിത്രത്തിൽ രക്തം എഴുതിയ ഒരു അധ്യായമാണിത്.
മാറുമറയ്ക്കൽ സമരം (രണ്ടാം ഘട്ടം) / അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുൻപുള്ള മുന്നേറ്റങ്ങൾ (വർഷം: 1859-ന് ശേഷം)
ചാന്നാർ ലഹളയ്ക്ക് ശേഷം തിരുവിതാംകൂറിലെ മറ്റ് പിന്നാക്ക വിഭാഗങ്ങളായ ഈഴവ, ദളിത് സ്ത്രീകൾക്കും മാറുമറയ്ക്കാനുള്ള അവകാശത്തിനായി നടന്ന തുടർച്ചയായ സമരങ്ങളാണിത്. 1859-ൽ ചാന്നാർ സ്ത്രീകൾക്ക് രാജവിളംബരത്തിലൂടെ അവകാശം ലഭിച്ചെങ്കിലും, അത് തിരുവിതാംകൂറിലെ മറ്റ് പിന്നാക്ക ജാതിക്കാർക്ക് ബാധകമായിരുന്നില്ല. ഇതിനെതിരെ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന സാമൂഹിക പരിഷ്കർത്താവ് ശക്തമായി രംഗത്തുവന്നു. അദ്ദേഹം കായംകുളം ഭാഗത്ത് വെച്ച് കീഴ്ജാതിക്കാരായ സ്ത്രീകൾക്ക് റൗക്ക (മേൽവസ്ത്രം) വിതരണം ചെയ്യുകയും അത് ധരിച്ച് പൊതുവഴിയിലൂടെ സഞ്ചരിക്കാൻ ധൈര്യം നൽകുകയും ചെയ്തു. ഇതിനെതിരെ സവർണ്ണ പ്രമാണിമാർ അക്രമം അഴിച്ചുവിട്ടപ്പോൾ വേലായുധപ്പണിക്കരും അദ്ദേഹത്തിന്റെ അനുയായികളും അവരെ കായികമായിത്തന്നെ നേരിട്ടു. ‘അച്ചിപ്പുടവ സമരം‘ എന്നും ഈ പോരാട്ടങ്ങളുടെ ഭാഗമായി നടന്ന ഒരു സമരം അറിയപ്പെടുന്നുണ്ട് (പിന്നാക്ക സ്ത്രീകൾക്ക് മുട്ടിന് താഴെ തുണി ഉടുക്കാനുള്ള അവകാശത്തിനായി നടന്ന സമരം). സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിൽ ഈ പോരാട്ടങ്ങൾ വലിയൊരു പങ്കുവഹിച്ചു. ഒടുവിൽ തിരുവിതാംകൂറിലെ മുഴുവൻ സ്ത്രീകൾക്കും ആഗ്രഹമുള്ള വസ്ത്രം ധരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഈ സമരങ്ങളിലൂടെയാണ് നേടിയെടുത്തത്. കേരളത്തിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്.
വിദ്യാലയ പ്രവേശന സമരം / ഊരൂട്ടമ്പലം സമരം (വർഷം: 1910)
അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന അതിശക്തമായ സമരമാണിത്. തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം സ്കൂളിൽ ‘പഞ്ചമി‘ എന്ന ദളിത് പെൺകുട്ടിയെ പ്രവേശിപ്പിക്കാൻ അയ്യൻകാളി നേരിട്ടെത്തി. എന്നാൽ സവർണ്ണ പ്രമാണികൾ കുട്ടിയെ വിദ്യാലയത്തിൽ കയറ്റാൻ സമ്മതിക്കാതെ സ്കൂളിന് തീയിടുകയും വലിയ രീതിയിലുള്ള അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തു. ഇതിനെതിരെ അയ്യൻകാളി വിപ്ലവകരമായ ഒരു സമരം പ്രഖ്യാപിച്ചു: “ഞങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം തന്നില്ലെങ്കിൽ നിങ്ങളുടെ പാടങ്ങളിൽ ഇനി ഞങ്ങൾ പണിയെടുക്കില്ല“. ചരിത്രത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി പണിമുടക്കായിരുന്നു ഇത്. ദളിതരുടെ അധ്വാനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന സവർണ്ണരുടെ പാടങ്ങൾ ഇതോടെ തരിശായി കിടന്നു. പട്ടിണിയിലായ സവർണ്ണ ജന്മിമാർ ഒടുവിൽ സർക്കാരിന് മുന്നിൽ കീഴടങ്ങാൻ നിർബന്ധിതരായി. ഈ സമരത്തിന്റെ ഫലമായി 1914-ൽ തിരുവിതാംകൂർ സർക്കാർ എല്ലാ പൊതുവിദ്യാലയങ്ങളിലും ദളിത് കുട്ടികൾക്ക് പ്രവേശനാനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കി. ഒരു ജനവിഭാഗത്തെ മുഴുവൻ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാൻ കാരണമായ ഈ സമരം കേരള ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഒന്നാണ്.
ചന്ത സമരം – നെടുമങ്ങാട് (വർഷം: 1912)
പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് പൊതുചന്തകളിൽ പ്രവേശനവും ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന സമരമാണിത്. അക്കാലത്ത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ചന്തയിൽ ദളിതർക്ക് പ്രവേശനമില്ലായിരുന്നു. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ ചന്തയ്ക്ക് പുറത്ത് ദൂരെ എവിടെയെങ്കിലും വെച്ച് തുച്ഛമായ വിലയ്ക്ക് സവർണ്ണർക്ക് നൽകണമായിരുന്നു. ഇതിനെതിരെ അയ്യൻകാളി തന്റെ അനുയായികളുമായി നെടുമങ്ങാട് ചന്തയിലേക്ക് നേരിട്ട് ഇരച്ചുകയറി. തങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച സമരക്കാരെ ചന്തയിലുണ്ടായിരുന്ന ഗുണ്ടകളും സവർണ്ണരും ചേർന്ന് ക്രൂരമായി ആക്രമിച്ചു. എന്നാൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ സമരക്കാർ തിരിച്ച് ശക്തമായ പ്രതിരോധം തീർത്തു. ഈ പ്രക്ഷോഭം അയ്യൻകാളിയുടെ ജീവിതവും അവഗണനയിലാണ്ട വിഭാഗത്തിന്റെ മോചനസമരങ്ങളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സവർണർക്കൊപ്പം അഹിന്ദുക്കളും അധഃസ്ഥിതനു സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതിനെ എതിർക്കുന്ന കാര്യത്തിൽ നിലകൊണ്ടു ഈ ഏറ്റുമുട്ടൽ ചരിത്രത്തിൽ ‘നെടുമങ്ങാട് ചന്ത ലഹള‘ എന്ന പേരിൽ അറിയപ്പെടുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുന്നതിൽ ഈ സമരം നിർണായകമായ ഒരു ചുവടുവെപ്പായിരുന്നു. സ്വന്തം അധ്വാനത്തിന്റെ ഫലം പൂർണ്ണമായി അനുഭവിക്കാൻ ദളിതർക്ക് ഈ സമരത്തോടെ അവകാശം ലഭിച്ചു.
കായൽ സമ്മേളനം (വർഷം: 1913)
കൊച്ചിയിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് പൊതുസ്ഥലങ്ങളിൽ യോഗം ചേരാൻ അനുവാദമില്ലാതിരുന്ന കാലത്ത് പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവകരമായ ഒരു കൂട്ടായ്മയാണിത്. കൊച്ചിയിലെ പുലയ സമുദായക്കാർക്ക് കരയിൽ ഒരിടത്തും യോഗം ചേരാൻ ജന്മിമാരും അധികാരികളും സ്ഥലം നൽകിയില്ല. കരയിലല്ലേ വിലക്കുള്ളൂ, കായലിൽ വിലക്കില്ലല്ലോ എന്ന് ചിന്തിച്ച പണ്ഡിറ്റ് കറുപ്പൻ കൊച്ചിയിലെ എറണാകുളം കായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി അതിന് മുകളിൽ ഒരു താല്കാലിക പന്തൽ നിർമ്മിച്ചു. 1913-ൽ നടന്ന ഈ സമ്മേളനത്തിൽ നൂറുകണക്കിന് ദളിത് ജനവിഭാഗങ്ങൾ വഞ്ചികളിലായി വന്നെത്തി പങ്കെടുത്തു. ജാതിവ്യവസ്ഥയുടെ കഠിനമായ നിയമങ്ങളെ ബുദ്ധിപൂർവ്വം മറികടന്ന ഒരു വിസ്മയ സമരമായിരുന്നു ഇത്. ഈ സമ്മേളനത്തിൽ വെച്ചാണ് ‘കൊച്ചി പുലയ മഹാസഭ’ എന്ന സംഘടന രൂപീകൃതമായത്. അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് തങ്ങളുടെ അവകാശങ്ങൾ ഉറക്കെ വിളിച്ചുപറയാൻ ഈ കായൽ സമ്മേളനം വലിയൊരു വേദിയായി മാറി. കേരളത്തിലെ സംഘടനാ ചരിത്രത്തിലെ ഏറ്റവും വേറിട്ടതും ആവേശകരവുമായ ഒരു അധ്യായമാണിത്.
15. കല്ലുമാല സമരം / പെരിനാട് ലഹള
ദളിത് സ്ത്രീകൾക്ക് ഇഷ്ടമുള്ള ആഭരണങ്ങൾ ധരിക്കാനുള്ള അവകാശത്തിനായി അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന സമരമാണിത്. അക്കാലത്ത് തിരുവിതാംകൂറിലെ ദളിത് സ്ത്രീകൾക്ക് സ്വർണ്ണമോ വെള്ളിയോ പോയിട്ട് നല്ല ആഭരണങ്ങൾ പോലും ധരിക്കാൻ അവകാശമില്ലായിരുന്നു. അവർ കഴുത്തിൽ കല്ലും കുപ്പിച്ചില്ലുകളും കോർത്ത ‘കല്ലുമാലകൾ‘ ധരിക്കണം എന്നതായിരുന്നു ജാതിപ്രമാണിമാരുടെ നിയമം. മൃഗങ്ങളെപ്പോലെ ജീവിക്കാൻ നിർബന്ധിതരായ ഈ സ്ത്രീകൾ കല്ലുമാലകൾ അറുത്തെറിയണമെന്ന് അയ്യൻകാളി ആഹ്വാനം ചെയ്തു. കൊല്ലം ജില്ലയിലെ പെരിനാട് എന്ന സ്ഥലത്ത് വെച്ച് ആയിരക്കണക്കിന് ദളിത് സ്ത്രീകൾ തങ്ങളുടെ കഴുത്തിലെ കല്ലുമാലകൾ അറുത്തെറിഞ്ഞ് പ്രതിഷേധിച്ചു. ഇതിൽ പ്രകോപിതരായ സവർണ്ണർ ദളിത് ജനങ്ങളെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വീടുകൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് വലിയ രീതിയിലുള്ള ലഹളകൾ ആ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ അയ്യൻകാളിയുടെ സാന്നിധ്യത്തിൽ കൊല്ലം പീരങ്കിമൈതാനത്ത് വെച്ച് ഒരു വലിയ അനുരഞ്ജന സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ വെച്ച് ദളിത് സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രവും ആഭരണങ്ങളും ധരിക്കാനുള്ള സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ആത്മാഭിമാനത്തിന് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ട ചരിത്രത്തിൽ കല്ലുമാല സമരം എക്കാലവും ഓർമ്മിക്കപ്പെടുന്നു.
അച്ചടി സ്വാതന്ത്ര്യ സമരം – സ്വദേശാഭിമാനി (വർഷം: 1910)
ഭരണാധികാരികളുടെ അഴിമതിക്കെതിരെയും ജനങ്ങളുടെ പൗരാവകാശങ്ങൾക്ക് വേണ്ടിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന ധീരമായ പോരാട്ടമാണിത്. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെയും അദ്ദേഹത്തിന്റെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെയും ജനവിരുദ്ധ നയങ്ങളെ രാമകൃഷ്ണപിള്ള തന്റെ ‘സ്വദേശാഭിമാനി‘ പത്രത്തിലൂടെ ശക്തമായി വിമർശിച്ചു. കൊട്ടാരത്തിലെ ധൂർത്തും ഉദ്യോഗസ്ഥരുടെ അഴിമതിയും അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ നിരന്തരം തുറന്നുകാട്ടി. മാധ്യമസ്വാതന്ത്ര്യം ജനങ്ങളുടെ മൗലികാവകാശമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഭരണകൂടത്തിന്റെ കടുത്ത ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. ഒടുവിൽ, പത്രത്തിന്റെ ജനസ്വാധീനം ഭയന്ന തിരുവിതാംകൂർ സർക്കാർ 1910 സെപ്റ്റംബർ 26-ന് സ്വദേശാഭിമാനി പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. നാടുകടത്തപ്പെട്ടെങ്കിലും അദ്ദേഹം ഉയർത്തിയ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ കേരളീയരിൽ വലിയ രാഷ്ട്രീയബോധം ഉണ്ടാക്കി. പത്രപ്രവർത്തന രംഗത്തെ ധീരതയുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഈ സമരം. ഭരണകൂട ഭീകരതയ്ക്കെതിരെ ഒരു പേനകൊണ്ട് നടത്തിയ ഈ വിപ്ലവം കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.
പ്രെജുഡീസ് വിരുദ്ധ സമരം (വർഷം: 1915 – 1920 കാലഘട്ടം)
വടക്കൻ മലബാറിൽ നിലനിന്നിരുന്ന ജാതീയമായ അന്ധവിശ്വാസങ്ങൾക്കും മുൻവിധികൾക്കും (Prejudice) എതിരെ വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ ആശയ സമരമാണിത്. താഴ്ന്ന ജാതിക്കാരെ കാണുന്നതുപോലും പാപമാണെന്ന് കരുതിയിരുന്ന സവർണ്ണരുടെ അന്ധമായ മുൻവിധികളെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ‘ആത്മവിദ്യാസംഘം‘ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ് വാഗ്ഭടാനന്ദൻ ഈ പോരാട്ടത്തിന് തുടക്കം കുറിച്ചത്. “ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേല്പിൻ, അനീതിയോടെതിർപ്പിൻ” എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ജനങ്ങളെ ആവേശഭരിതരാക്കി. ജാതി ചിന്തകൾ മനുഷ്യനെ മൃഗമാക്കുകയാണെന്ന് അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തി. ആളുകളുടെ മനസ്സിലെ മുൻവിധികൾ മാറ്റിയെടുക്കാൻ അദ്ദേഹം നിരവധി സംവാദങ്ങളും പന്തിഭോജനങ്ങളും സംഘടിപ്പിച്ചു. കേവലം ആചാരങ്ങൾ മാറ്റുക മാത്രമല്ല, മനുഷ്യന്റെ ചിന്താഗതിയിലാണ് മാറ്റം വരേണ്ടതെന്ന് അദ്ദേഹം വാദിച്ചു. മലബാറിലെ പിന്നാക്ക ജനവിഭാഗങ്ങൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ ഈ സമരം വലിയ പങ്ക് വഹിച്ചു. യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പുകളെയും ഭീഷണികളെയും അതിജീവിച്ചാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോയത്. ജനങ്ങളുടെ യുക്തിചിന്തയെ ഉണർത്താനും സാമൂഹിക സമത്വം സ്ഥാപിക്കാനും പ്രെജുഡീസ് വിരുദ്ധ സമരം വലിയൊരു അടിത്തറ പാകി.
യാചനയാത്ര (വർഷം: 1931)
നമ്പൂതിരി സമുദായത്തിലെ ദരിദ്രരായ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനുള്ള ഫണ്ട് ശേഖരണത്തിനായി വി. ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന അപൂർവ്വമായൊരു സമരയാത്രയാണിത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിൽ കടുത്ത അനാചാരങ്ങളും സാമ്പത്തിക അസമത്വങ്ങളും നിലനിന്നിരുന്നു. മൂത്ത മകന് മാത്രം സ്വത്തുക്കൾ ലഭിക്കുകയും മറ്റുള്ളവർ ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുന്ന അവസ്ഥയായിരുന്നു അത്. ഇതിന് മാറ്റം വരണമെങ്കിൽ യുവതലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് വി. ടി. ഭട്ടതിരിപ്പാട് ഉറച്ചു വിശ്വസിച്ചു. ഇതിനായി തൃശൂർ ജില്ലയിലെ കിരാലൂരിൽ നിന്നും ചന്ദ്രമന ഇല്ലത്തേക്ക് അദ്ദേഹം കിലോമീറ്ററുകളോളം കാൽനടയായി ഒരു യാത്ര സംഘടിപ്പിച്ചു. സമുദായത്തിലെ ധനികരായ ആളുകളിൽ നിന്നും പണവും നെല്ലും യാചിച്ചുകൊണ്ടായിരുന്നു ഈ യാത്ര നടത്തിയത്. യാഥാസ്ഥിതികരായ വലിയൊരു വിഭാഗം ഈ യാത്രയെ അങ്ങേയറ്റം അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവെക്കാതെ ‘യാചനയാത്ര’ വൻ വിജയമായി മാറി. യാത്രയിലൂടെ ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട നമ്പൂതിരി കുട്ടികൾക്കായി വിദ്യാലയങ്ങളും ഹോസ്റ്റലുകളും സ്ഥാപിച്ചു. നമ്പൂതിരി സമുദായത്തെ അന്ധകാരത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച വലിയൊരു വിപ്ലവമായിരുന്നു ഈ യാത്ര. സമുദായ നവീകരണ ചരിത്രത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു കാൽനടയാത്ര കേരളത്തിലുണ്ടായിട്ടില്ല.
നിവർത്തന പ്രക്ഷോഭം (വർഷം: 1932)
തിരുവിതാംകൂറിലെ ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്ന ഈഴവ, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി നിയമസഭയിലും സർക്കാർ ജോലികളിലും പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് നടന്ന രാഷ്ട്രീയ പ്രക്ഷോഭമാണിത്. അക്കാലത്ത് ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ഭരണത്തിലും ഉദ്യോഗങ്ങളിലും മേധാവിത്വം ഉണ്ടായിരുന്നത്. ഈ അനീതിക്കെതിരെ എൻ. വി. ജോസഫ്, സി. കേശവൻ, പി. കെ. കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ നിന്നും ഭരണത്തിൽ നിന്നും ‘നിവർത്തിക്കുക’ (വിട്ടുനിൽക്കുക) എന്നതായിരുന്നു സമരക്കാരുടെ നയം. ഇതിൽ നിന്നാണ് ‘നിവർത്തന പ്രക്ഷോഭം’ (Abstention Movement) എന്ന പേര് ഈ സമരത്തിന് ലഭിച്ചത്. തിരുവിതാംകൂർ ചരിത്രത്തെ ഇളക്കിമറിച്ച വലിയൊരു ജനമുന്നേറ്റമായിരുന്നു ഇത്. സമരത്തിന്റെ ഭാഗമായി സി. കേശവൻ നടത്തിയ പ്രശസ്തമായ ‘കോഴഞ്ചേരി പ്രസംഗം‘ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുകയും അദ്ദേഹത്തെ ജയിലിലടയ്ക്കാൻ കാരണമാവുകയും ചെയ്തു. ഈ സമരം രാജഭരണത്തെയും ദിവാൻ ഭരണത്തെയും പ്രതിസന്ധിയിലാക്കി. ഒടുവിൽ ജനവികാരത്തിന് മുന്നിൽ സർക്കാർ കീഴടങ്ങുകയും പിന്നാക്ക വിഭാഗങ്ങൾക്ക് നിയമസഭയിൽ സീറ്റുകൾ സംവരണം ചെയ്യുകയും ചെയ്തു. കേരളത്തിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഈ സമരം ഒരു വലിയ നാഴികക്കല്ലാണ്.
അന്തിക്കാട് ചെത്ത് തൊഴിലാളി സമരം (വർഷം: 1942)
തൃശൂർ ജില്ലയിലെ അന്തിക്കാട് പ്രദേശത്തെ ചെത്ത് തൊഴിലാളികൾ തങ്ങളുടെ കൂലി വർദ്ധനവിനും തൊഴിൽ സുരക്ഷിതത്വത്തിനും വേണ്ടി നടത്തിയ ധീരമായ കർഷകത്തൊഴിലാളി സമരമാണിത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജി. എസ്. ധാരാസിംഗിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ സംഘടിച്ചത്. ജന്മിമാരുടെയും കോൺട്രാക്ടർമാരുടെയും കടുത്ത ചൂഷണങ്ങൾക്കും കുറഞ്ഞ കൂലിക്കുമെതിരെയായിരുന്നു ഈ സമരം. തൊഴിലാളികൾ ഒത്തുചേർന്ന് പണിമുടക്ക് പ്രഖ്യാപിക്കുകയും ചെത്ത് ജോലികൾ പൂർണ്ണമായി നിർത്തിവെക്കുകയും ചെയ്തു. സമരത്തെ തകർക്കാൻ കോൺട്രാക്ടർമാരും പോലീസും ചേർന്ന് ഗുണ്ടകളെ ഇറക്കി സമരക്കാരെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ തൊഴിലാളികൾ പിന്മാറാൻ കൂട്ടാക്കിയില്ല; അവർ മലബാർ സ്പെഷ്യൽ പോലീസിന്റെ (MSP) തോക്കുകളെപ്പോലും ധീരമായി നേരിട്ടു. സ്ത്രീ തൊഴിലാളികളും ഈ സമരത്തിൽ സജീവമായി പങ്കെടുക്കുകയും പുരുഷന്മാർക്കൊപ്പം പോരാടുകയും ചെയ്തു. അക്കാലത്ത് കൊച്ചി രാജ്യത്ത് നടന്ന ഏറ്റവും സംഘടിതമായ തൊഴിലാളി പ്രക്ഷോഭങ്ങളിൽ ഒന്നായിരുന്നു ഇത്. ദീർഘനാൾ നീണ്ടുനിന്ന കഠിനമായ സമരത്തിനൊടുവിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിക്കാൻ അധികാരികൾ നിർബന്ധിതരായി. ഈ സമരം കേരളത്തിലെ ചെത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വലിയൊരു ആവേശവും ദിശാബോധവും നൽകി. പാവപ്പെട്ട തൊഴിലാളികളുടെ അവകാശ ബോധം വളർത്തുന്നതിൽ ഈ സമരം വഹിച്ച പങ്ക് വളരെ വലുതാണ്.
മൊറാഴ സമരം (വർഷം: 1940)
ഉത്തര മലബാറിലെ കണ്ണൂർ ജില്ലയിലുള്ള മൊറാഴയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും കടുത്ത വിലക്കയറ്റത്തിനുമെതിരെ കർഷകരും കമ്മ്യൂണിസ്റ്റ് പ്രവർത്തകരും നടത്തിയ ധീരമായ ചെറുത്തുനില്പാണ് മൊറാഴ സമരം. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പൂഴ്ത്തിവെപ്പും കാരണം ജനങ്ങൾ പട്ടിണിയിലായപ്പോഴാണ് ഈ സമരം രൂപപ്പെടുന്നത്. 1940 സെപ്റ്റംബർ 15-ന് മലബാർ ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കമ്മ്യൂണിസ്റ്റുകാർ ‘പ്രതിഷേധ ദിനം’ ആചരിക്കാൻ തീരുമാനിച്ചു. പ്രകടനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ് ലംഘിച്ചുകൊണ്ട് കെ. പി. ആർ. ഗോപാലന്റെ നേതൃത്വത്തിൽ വലിയൊരു ജനക്കൂട്ടം മൊറാഴയിലെ കീഴറ മൈതാനത്ത് തടിച്ചുകൂടി. സമരക്കാരെ പിരിച്ചുവിടാൻ മലബാർ സ്പെഷ്യൽ പോലീസ് (MSP) ശ്രമിക്കുകയും ജനങ്ങൾക്ക് നേരെ ക്രൂരമായി ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതോടെ സമാധാനപരമായി തുടങ്ങിയ സമരം സായുധ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയും ജനങ്ങൾ പോലീസിനെതിരെ തിരിയുകയും ചെയ്തു. ഈ സംഘർഷത്തിൽ കല്ലേറേറ്റും മർദ്ദനമേറ്റും സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോൻ ഉൾപ്പെടെ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. ഇതിനെത്തുടർന്ന് മലബാറിലുടനീളം കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ കടുത്ത പോലീസ് നായാട്ട് ആരംഭിച്ചു. സമരത്തിന് നേതൃത്വം നൽകിയ കെ. പി. ആർ. ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് പിൽക്കാലത്ത് അദ്ദേഹത്തിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. സാമ്രാജ്യത്വ ഭരണകൂടത്തോടുള്ള കർഷകരുടെ ആത്മവീര്യവും രാഷ്ട്രീയ ബോധവും തെളിയിച്ച സമരമായിരുന്നു ഇത്. ഉത്തര മലബാറിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മൊറാഴ സമരം നിർണായകമായ ഒരു നാഴികക്കല്ലാണ്.
കൂത്തളി സമരം (വർഷം: 1940-കളുടെ തുടക്കം)
മലബാറിലെ കോഴിക്കോട് ജില്ലയിലുള്ള കൂത്തളി എസ്റ്റേറ്റിൽ ജന്മിത്വ ചൂഷണത്തിനും ബ്രിട്ടീഷ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കുമെതിരെ കർഷകർ നടത്തിയ ശക്തമായ സമരമാണിത്. കൂത്തളി നായനാർ എന്ന പ്രബലനായ ജന്മിയുടെ അധീനതയിലുള്ളതായിരുന്നു ഈ പ്രദേശത്തെ ഭൂരിഭാഗം കൃഷിഭൂമികളും കാടുകളും. പാവപ്പെട്ട കർഷകർ കാടുകളിൽ കയറി കൃഷി ചെയ്യുന്നതിനും വിറക് ശേഖരിക്കുന്നതിനും ജന്മി കടുത്ത നിയന്ത്രണങ്ങളും വലിയ വാരവും (നികുതി) ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ കെ. കേളപ്പൻ, കേരളീയൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ അനുഗ്രഹത്തോടെ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ സംഘടിച്ചു. ജന്മിയുടെ വനങ്ങളിൽ കർഷകർ കൂട്ടത്തോടെ കയറി ഒപ്പു ലേലം വിളിക്കുന്നതിനെതിരെയും ഭൂമി കൈയടക്കുന്നതിനെതിരെയും പരസ്യമായി പ്രതിരോധം തീർത്തു. സമരത്തെ അടിച്ചമർത്താൻ മലബാർ സ്പെഷ്യൽ പോലീസിനെ ജന്മിമാർ രംഗത്തിറക്കുകയും കർഷകരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. നിരവധി കർഷകരുടെ കുടിലുകൾ പോലീസ് തല്ലിത്തകർക്കുകയും അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയും ചെയ്തു. എങ്കിലും പട്ടിണിയെയും പോലീസിന്റെ ലാത്തികളെയും ഭയപ്പെടാതെ കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി പോരാട്ടം തുടർന്നു. സ്വന്തം മണ്ണിൽ കൃഷി ചെയ്യാനും അതിന്റെ ഫലം അനുഭവിക്കാനുമുള്ള അവകാശം കർഷകന്റേതാണെന്ന് ഈ സമരം ഉറക്കെ പ്രഖ്യാപിച്ചു. കർഷക തൊഴിലാളികളുടെ ഐക്യം എന്താണെന്ന് മലബാറിന് കാണിച്ചുതരാൻ കൂത്തളി സമരത്തിന് കഴിഞ്ഞു. ജന്മിത്വത്തിന്റെ അടിത്തറ ഇളക്കുന്നതിലും കർഷകർക്കിടയിൽ കമ്മ്യൂണിസ്റ്റ്-ദേശീയ പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുണ്ടാക്കുന്നതിലും ഈ സമരം വിജയം കണ്ടു.
ചീമേനി സമരം (വർഷം: 1940-കളുടെ മധ്യകാലം)>
കാസർഗോഡ് ജില്ലയിലെ ചീമേനി പ്രദേശത്ത് ജന്മിമാരുടെ ക്രൂരമായ ചൂഷണങ്ങൾക്കും കരിഞ്ചന്തയ്ക്കുമെതിരെ കർഷകർ നടത്തിയ വിപ്ലവകരമായ പ്രക്ഷോഭമാണിത്. അക്കാലത്ത് ചീമേനിയിലെ വലിയ ജന്മിമാർ പാവപ്പെട്ട കർഷകരെക്കൊണ്ട് തുച്ഛമായ കൂലിക്ക് പണിയെടുപ്പിക്കുകയും വലിയ തോതിൽ വാരം ഈടാക്കുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കടുത്ത ക്ഷാമകാലത്ത് ജന്മിമാർ നെല്ല് പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചതാണ് കർഷകരെ പ്രകോപിപ്പിച്ചത്. പ്രമുഖ കർഷക നേതാവായിരുന്ന കെ. എ. കേരളീയന്റെ ആശയങ്ങളിൽ നിന്നും നേതൃത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കർഷകർ ജന്മിമാർക്കെതിരെ ഒന്നടങ്കം രംഗത്തിറങ്ങി. ജന്മിമാരുടെ പത്തായപ്പുരകൾ ഉപരോധിക്കാനും പൂഴ്ത്തിവെച്ച നെല്ല് ജനങ്ങൾക്ക് ന്യായവിലയ്ക്ക് വിതരണം ചെയ്യാനും കർഷക കൂട്ടായ്മകൾ മുന്നോട്ടുവന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു ജനവിഭാഗം കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ഈ സമരത്തിൽ പങ്കാളികളായി. സമരം അടിച്ചമർത്താൻ മലബാർ സ്പെഷ്യൽ പോലീസും ജന്മിയുടെ ഗുണ്ടകളും ചേർന്ന് കർഷകരെ വേട്ടയാടുകയും ക്രൂരമായ മർദ്ദനങ്ങൾ അഴിച്ചുവിടുകയും ചെയ്തു. കർഷക പ്രസ്ഥാനത്തിലെ ധീരരായ നിരവധി പ്രവർത്തകർ ഈ സമരത്തിന്റെ ഭാഗമായി ജയിലിലടയ്ക്കപ്പെടുകയും ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തു. എങ്കിലും തങ്ങളുടെ പോരാട്ട വീര്യത്തിൽ നിന്നും ഒരടി പിന്നോട്ട് പോകാൻ ചീമേനിയിലെ കർഷകർ തയ്യാറായില്ല. ഈ സമരം ചീമേനിയിലും പരിസര പ്രദേശങ്ങളിലും ജന്മിത്വത്തിന്റെ അന്ത്യം കുറിക്കുന്നതിന് വലിയ തോതിൽ വേഗത കൂട്ടി. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ഒരു അധ്യായമാണ് ചീമേനി സമരം.
തിരുവിതാംകൂർ കയർ തൊഴിലാളി സമരം (വർഷം: 1946)
തിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ നടന്ന ഏറ്റവും വലിയ സംഘടിത തൊഴിലാളി പ്രക്ഷോഭമാണിത്. ആലപ്പുഴയിലെ കയർ ഫാക്ടറികളിലെ തൊഴിലാളികൾ അനുഭവിച്ചിരുന്ന കുറഞ്ഞ കൂലി, കടുത്ത ജോലി ഭാരം, മുതലാളിമാരുടെ പീഡനങ്ങൾ എന്നിവയ്ക്കെതിരെയാണ് സമരം ആരംഭിച്ചത്. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ് ഈ സമരത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രവും സംഘാടകനുമായി പ്രവർത്തിച്ചത്. കേവലം ഒരു സാമ്പത്തിക സമരം എന്നതിനപ്പുറം തിരുവിതാംകൂറിലെ ദിവാൻ സർ സി. പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടമായി ഇത് മാറി. ഒക്ടോബർ മാസത്തിൽ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്ക് പ്രഖ്യാപിക്കുകയും വ്യവസായ മേഖലയെ പൂർണ്ണമായി നിശ്ചലമാക്കുകയും ചെയ്തു. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ‘ എന്ന വിപ്ലവകരമായ മുദ്രാവാക്യം ആദ്യമായി ഉയർന്നുകേട്ടത് ഈ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. സമരത്തെ നേരിടാൻ ദിവാൻ ആലപ്പുഴയിൽ പട്ടാള ഭരണം പ്രഖ്യാപിക്കുകയും തൊഴിലാളികൾക്ക് നേരെ കടുത്ത അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തു. പോലീസിന്റെയും പട്ടാളത്തിന്റെയും ക്രൂരമായ മർദ്ദനങ്ങൾ വകവെക്കാതെ തൊഴിലാളികൾ തങ്ങളുടെ ക്യാമ്പുകളിൽ ഉറച്ചുനിന്നു പോരാടി. ഈ കയർ തൊഴിലാളി സമരമാണ് പിന്നീട് പുന്നപ്ര-വയലാർ എന്ന ചരിത്രപ്രസിദ്ധമായ സായുധ വിപ്ലവത്തിലേക്ക് നയിച്ച പ്രധാന ഘടകം. കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ ബോധവും ത്യാഗസന്നദ്ധതയും ലോകത്തിന് കാണിച്ചുകൊടുത്ത സമരമായിരുന്നു ഇത്. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം സ്ഥാപിക്കുന്നതിൽ ഈ സമരം നിർണായക പങ്ക് വഹിച്ചു.
പാലിയം സത്യാഗ്രഹം (വർഷം: 1947 – 1948)
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തുള്ള പാലിയം കൊട്ടാരത്തിന് മുന്നിലെ പൊതുവഴിയിലൂടെ പിന്നാക്ക ജാതിക്കാർക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടന്ന പ്രശസ്തമായ സമരമാണിത്. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാരുടെ കുടുംബവക ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലൂടെ ദളിതർക്കും മറ്റ് പിന്നാക്കക്കാർക്കും പ്രവേശനമില്ലായിരുന്നു. ഈ വിവേചനത്തിനെതിരെ 1947 ഡിസംബർ 4-ന് സത്യാഗ്രഹം ആരംഭിച്ചു. സി. കേശവൻ, കെ. കേളപ്പൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. സമരം നയിച്ച വോളന്റിയർമാർക്ക് പാലിയം കുടുംബത്തിലെ ഗുണ്ടകളിൽ നിന്നും പോലീസിൽ നിന്നും ക്രൂരമായ മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നു. സമരത്തിനിടയിൽ ഉണ്ടായ പോലീസ് ലാത്തിച്ചാർജ്ജിൽ കടുത്ത പരിക്കേറ്റ എ. ജി. വേലായുധൻ എന്ന യുവ സമരസായുധൻ പിന്നീട് ആശുപത്രിയിൽ വെച്ച് രക്തസാക്ഷിയായി. വേലായുധന്റെ രക്തസാക്ഷിത്വം സമരത്തിന് വലിയ ജനപിന്തുണ നേടിക്കൊടുക്കുകയും പ്രക്ഷോഭം കൊച്ചി രാജ്യത്തുടനീളം പടരുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രജാ മണ്ഡലവും ഒത്തുചേർന്ന് ഈ സമരത്തെ ഒരു വലിയ ജനമുന്നേറ്റമാക്കി മാറ്റി. ഒടുവിൽ 110 ദിവസത്തോളം നീണ്ടുനിന്ന കഠിനമായ സത്യാഗ്രഹത്തിനൊടുവിൽ അധികാരികൾക്ക് ജനവികാരത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. 1948 മാർച്ച് മാസത്തിൽ പാലിയം റോഡ് എല്ലാ ജാതി മതസ്ഥർക്കുമായി തുറന്നുകൊടുത്തുകൊണ്ട് ഉത്തരവിറങ്ങി. ഈ വിജയത്തെത്തുടർന്ന് കൊച്ചിയിലെ എല്ലാ ക്ഷേത്രങ്ങളും വഴികളും എല്ലാവർക്കുമായി തുറന്നുനൽകുന്ന ‘ക്ഷേത്രപ്രവേശന വിളംബരം‘ പുറപ്പെടുവിക്കാൻ കൊച്ചി രാജാവ് നിർബന്ധിതനായി. കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിലെ അവസാനത്തെ വലിയ സത്യാഗ്രഹ വിജയമായിരുന്നു പാലിയം സത്യാഗ്രഹം.
തത്ത്വചിന്താബോധിനി സമരം (വർഷം: 19-ാം നൂറ്റാണ്ടിന്റെ അന്ത്യം)
കേരളത്തിലെ യാഥാസ്ഥിതിക ബ്രാഹ്മണ മേധാവിത്വത്തിനും അവർ സമൂഹത്തിൽ അടിച്ചേൽപ്പിച്ചിരുന്ന അനാചാരങ്ങൾക്കും എതിരെ ചട്ടമ്പി സ്വാമികളുടെ ആശയങ്ങളുടെ പിൻബലത്തോടെ നടന്ന ഒരു വലിയ ബൗദ്ധിക-സാമൂഹിക സമരമാണിത്. അക്കാലത്ത് വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനും ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യാനും സവർണ്ണർക്ക്, പ്രത്യേകിച്ച് ബ്രാഹ്മണർക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ഇതിനെതിരെ ചട്ടമ്പി സ്വാമികൾ തന്റെ ‘വേദാധികാര നിരൂപണം’ തുടങ്ങിയ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കടുത്ത ഭാഷയിൽ പ്രതികരിച്ചു. വേദപഠനം ഏതെങ്കിലും ഒരു പ്രത്യേക ജാതിയുടെ മാത്രം കുത്തകയല്ലെന്നും മനുഷ്യനായി ജനിച്ച എല്ലാവർക്കും അതിന് അവകാശമുണ്ടെന്നും അദ്ദേഹം യുക്തിഭദ്രമായി സ്ഥാപിച്ചു. ഈ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തിരുവനന്തപുരത്ത് ‘തത്തുചിന്താബോധിനി’ എന്ന പേരിൽ ഒരു കൂട്ടായ്മയും ബൗദ്ധിക മുന്നേറ്റവും രൂപപ്പെടുന്നത്. ജാതി ചിന്തകൾക്ക് അപ്പുറം മനുഷ്യത്വത്തിനാണ് വില നൽകേണ്ടതെന്ന ചിന്ത ഈ പ്രസ്ഥാനം ജനങ്ങളിൽ വളർത്തി. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനും വിജ്ഞാനം നേടാനുമുള്ള വലിയൊരു വാതിൽ തുറന്നുനൽകാൻ ഈ മുന്നേറ്റത്തിന് കഴിഞ്ഞു. താഴ്ന്ന ജാതിക്കാരെന്ന് മുദ്രകുത്തപ്പെട്ടവർക്ക് അറിവ് നിഷേധിച്ച യാഥാസ്ഥിതികരുടെ വായടപ്പിക്കുന്നതായിരുന്നു ഈ സമരം. ഒരു വലിയ രക്തച്ചൊരിച്ചിലോ അക്രമങ്ങളോ ഇല്ലാതെ, അറിവിന്റെയും യുക്തിയുടെയും വെളിച്ചം കൊണ്ട് സമൂഹത്തെ മാറ്റിയെടുക്കാൻ ഇതിന് സാധിച്ചു. കേരളത്തിലെ പിൽക്കാല നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വലിയൊരു ബൗദ്ധിക അടിത്തറ പാകിയത് ചട്ടമ്പി സ്വാമികൾ തുടക്കം കുറിച്ച ഇത്തരം ആശയ സമരങ്ങളായിരുന്നു.
അഞ്ചുതെങ്ങ് സമരം (വർഷം: 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ – 20-ാം നൂറ്റാണ്ടിന്റെ തുടക്കം)
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് പ്രദേശത്തെ തീരദേശ നിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അൽഫോൺസ് ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ ഒരു ജനമുന്നേറ്റമാണിത്. അഞ്ചുതെങ്ങ് എന്നത് പണ്ട് മുതലേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രധാന താവളങ്ങളിൽ ഒന്നായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും, ഒപ്പം പ്രാദേശിക ഭരണാധികാരികളുടെയും ജന്മിമാരുടെയും കടുത്ത നികുതി പീഡനങ്ങൾക്കെതിരെയും ഈ പ്രദേശത്തെ ജനങ്ങൾ നിരന്തരം പോരാടിയിട്ടുണ്ട്. അൽഫോൺസ് ആന്റണി അവിടുത്തെ പാവപ്പെട്ട തൊഴിലാളികളെയും സാധാരണക്കാരെയും സംഘടിപ്പിച്ചുകൊണ്ട് കരിഞ്ചന്തയ്ക്കും ചൂഷണങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചു. കടലിൽ പോയി മീൻ പിടിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കണമെന്നത് ഈ സമരത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. സമരത്തെ അടിച്ചമർത്താൻ പോലീസും പ്രാദേശിക പ്രമാണിമാരും പലവിധത്തിലുള്ള അതിക്രമങ്ങൾ അഴിച്ചുവിട്ടെങ്കിലും തൊഴിലാളികൾ ഒത്തൊരുമയോടെ അതിനെയെല്ലാം ചെറുത്തുതോൽപ്പിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ പൗരാവകാശങ്ങളെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും ബോധമുണ്ടാക്കാൻ ഈ സമരത്തിന് കഴിഞ്ഞു. തീരദേശ മേഖലകളിൽ വലിയൊരു സാമൂഹിക ഉണർവ് ഉണ്ടാക്കാൻ അൽഫോൺസ് ആന്റണിയുടെ പ്രവർത്തനങ്ങൾ സഹായിച്ചു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെടാതെ പോയ, എന്നാൽ തീരദേശ ജനതയുടെ വിമോചനത്തിൽ നിർണായക പങ്കുവഹിച്ച ഒരു സമരമാണിത്.
മുതുതല സമരം (വർഷം: 1930-കളുടെ മധ്യകാലം)
മലബാറിലെ കർഷകർക്ക് കൃഷിഭൂമിയിൽ സ്ഥിരമായ അവകാശം നേടിക്കൊടുക്കുന്നതിനും ജന്മിമാരുടെ ഒഴിപ്പിക്കൽ നടപടികൾക്കെതിരെയും ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന പ്രശസ്തമായ കർഷക സമരമാണിത്. അക്കാലത്ത് മലബാറിലെ ഭൂരിഭാഗം ഭൂമിയും വലിയ ജന്മിമാരുടെ കൈകളിലായിരുന്നു. പാവപ്പെട്ട കർഷകർ കഷ്ടപ്പെട്ട് മണ്ണിൽ പണിയെടുത്ത് ഉണ്ടാക്കുന്ന വിളവിന്റെ സിംഹഭാഗവും വാരമായും പാട്ടമായും ജന്മിമാർക്ക് നൽകണമായിരുന്നു. ഇതിന് പുറമെ, കർഷകരെ യാതൊരു കാരണവുമില്ലാതെ കൃഷിഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കാൻ ജന്മിമാർക്ക് നിയമപരമായ അവകാശമുണ്ടായിരുന്നു. ഈ അനീതിക്കെതിരെ ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ കർഷകർ സംഘടിച്ചു. തങ്ങളെ മണ്ണിൽ നിന്നും ഒഴിപ്പിക്കാൻ വരുന്ന ജന്മിമാരുടെ ഗുണ്ടകളെയും പോലീസിനെയും കർഷകർ സംഘടിതമായി തടഞ്ഞു. “കൃഷിഭൂമി കർഷകന്” എന്ന വിപ്ലവകരമായ മുദ്രാവാക്യം ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സമരം വലിയ പങ്കുവഹിച്ചു. സമരത്തിൽ പങ്കെടുത്ത ഒട്ടനവധി കർഷകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തമായ പിന്തുണയോടെ കർഷകർ തങ്ങളുടെ പോരാട്ടം തുടർന്നു. ഈ സമരമാണ് പിൽക്കാലത്ത് കേരളത്തിൽ വലിയൊരു ഭൂനിയമ പരിഷ്കരണത്തിന് (Land Reforms) വഴിമരുന്നിട്ടത്. പാവപ്പെട്ട കർഷക തൊഴിലാളികളുടെ അവകാശ ബോധം വളർത്തുന്നതിൽ മുതുതല സമരം വഹിച്ച പങ്ക് വളരെ വലുതാണ്.
വിദ്യാലയ പ്രവേശന സമരം – രണ്ടാം ഘട്ടം (വർഷം: 1940-കളുടെ തുടക്കം)
കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും എല്ലാ ജാതിയിലുമുള്ള കുട്ടികൾക്ക് തുല്യമായ പ്രവേശന സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന തുടർച്ചയായ സമരമാണിത്. 1914-ൽ തിരുവിതാംകൂറിൽ ദളിത് കുട്ടികൾക്ക് പ്രവേശന ഉത്തരവ് ഉണ്ടായെങ്കിലും, പല ഉൾനാടൻ ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിലും ഈ നിയമം കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. സവർണ്ണ യാഥാസ്ഥിതികർ ദളിത് കുട്ടികളെ വിദ്യാലയങ്ങളിൽ ഇരുത്തുന്നതിനെതിരെ കായികമായ അക്രമങ്ങൾ തുടർന്നുപോന്നു. ഇതിനെതിരെ എ. കെ. ഗോപാലനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും സാമൂഹിക പരിഷ്കർത്താക്കളും വീണ്ടും ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. അവർ പിന്നാക്ക കുട്ടികളെ നേരിട്ട് കൈകളിൽ പിടിച്ച് വിദ്യാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മലബാറിലെയും കൊച്ചിയിലെയും പല വിദ്യാലയങ്ങൾക്കും മുന്നിൽ ഇതിന്റെ ഭാഗമായി വലിയ രീതിയിലുള്ള സത്യാഗ്രഹങ്ങൾ നടന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഈ സമരത്തിലൂടെ അവർ നാടെങ്ങും വിളിച്ചോതി. സവർണ്ണരുടെ ശക്തമായ എതിർപ്പുകളെയും സാമൂഹിക ബഹിഷ്കരണങ്ങളെയും സമരക്കാർ ധീരമായി നേരിട്ടു. അക്ഷരവെളിച്ചം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ലെന്നും അത് എല്ലാവരുടെയും മൗലികാവകാശമാണെന്നും ഈ സമരം സ്ഥാപിച്ചു. കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഈ രണ്ടാം ഘട്ട വിദ്യാലയ പ്രവേശന സമരങ്ങൾ വലിയൊരു മാറ്റം കൊണ്ടുവന്നു.
കല്ലുമാല സമരം – രണ്ടാം ഘട്ടം / ആത്മാഭിമാന പ്രസ്ഥാനങ്ങൾ (വർഷം: 1940-കളുടെ മധ്യകാലം)
അയ്യൻകാളിയുടെ കല്ലുമാല സമരത്തിന് ശേഷം, കേരളത്തിലെ ദളിത് സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യവും അന്തസ്സും പൂർണ്ണമായി സംരക്ഷിക്കുന്നതിനായി നടന്ന തുടർ സമരങ്ങളാണിത്. ആദ്യകാലത്ത് പെരിനാട് വെച്ച് വലിയൊരു വിപ്ലവം നടന്നുവെങ്കിലും തിരുവിതാംകൂറിന്റെയും മലബാറിന്റെയും ചില ഉൾനാടൻ പ്രദേശങ്ങളിൽ ജാതി വിവേചനങ്ങൾ വീണ്ടും നിലനിന്നിരുന്നു. താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്ന സ്ത്രീകൾ നല്ല വസ്ത്രങ്ങൾ ധരിച്ചോ ആഭരണങ്ങൾ അണിഞ്ഞോ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയാൽ സവർണ്ണ പ്രമാണികൾ അവരെ അപമാനിക്കാൻ ശ്രമിക്കുമായിരുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മഹിളാ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഒത്തുചേർന്ന് വലിയ രീതിയിലുള്ള പ്രതിരോധ ജാഥകൾ സംഘടിപ്പിച്ചു. തങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് ഈ സ്ത്രീകൾ ധീരമായി പ്രഖ്യാപിച്ചു. വഴി നടക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അവർ പോരാട്ടങ്ങളിലൂടെ തെളിയിച്ചു. അക്രമിക്കാൻ വന്ന ജാതിക്കോമരങ്ങളെ കയ്യിൽ കിട്ടിയ മരവടികളും ചൂലുകളുമായി സ്ത്രീകൾ നേരിട്ട സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട ചരിത്രത്തിൽ ഈ തുടർ പ്രസ്ഥാനങ്ങൾ വലിയൊരു ഊർജ്ജം പകർന്നു നൽകി. കേരളീയ സമൂഹത്തിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യമായ പദവിയും ആത്മാഭിമാനവും നേടിക്കൊടുക്കുന്നതിൽ ഈ സമരം നിർണായകമായ പങ്ക് വഹിച്ചു.
കൽപ്പാത്തി രഥോത്സവ സമരം (വർഷം: 1924 – 1925)
പാലക്കാട് കൽപ്പാത്തിയിലെ പ്രശസ്തമായ വിശ്വനാഥസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള അഗ്രഹാര തെരുവുകളിലൂടെ പിന്നാക്ക ജാതിക്കാർക്ക് സഞ്ചരിക്കാനുള്ള അവകാശത്തിനായി നടന്ന പ്രമുഖമായൊരു സമരമാണിത്. വൈക്കം സത്യാഗ്രഹം നടക്കുന്ന അതേ കാലയളവിലാണ് മലബാറിലെ പാലക്കാട്ടും ഈ മനുഷ്യാവകാശ സമരം രൂപപ്പെടുന്നത്. അക്കാലത്ത് കൽപ്പാത്തിയിലെ ബ്രാഹ്മണ തെരുവുകളിലൂടെ ഈഴവർ, ദളിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് വഴിനടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ ശബരി ആശ്രമത്തിന്റെ സ്ഥാപകനായ സ്വാമി ആനന്ദതീർത്ഥൻ, കുമാരൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളെയും കൂട്ടി തെരുവിലൂടെ യാത്ര നടത്തി. ഇത് കണ്ട് പ്രകോപിതരായ യാഥാസ്ഥിതിക ബ്രാഹ്മണർ കുട്ടികളെയും നേതാക്കളെയും ക്രൂരമായി മർദ്ദിക്കുകയും അടിച്ചോടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വലിയ രീതിയിലുള്ള ജാതി സംഘർഷങ്ങൾ ആ പ്രദേശത്ത് പൊട്ടിപ്പുറപ്പെടുകയുണ്ടായി. മലബാർ കോൺഗ്രസ് കമ്മിറ്റിയുടെയും നവോത്ഥാന സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ സമരം ശക്തമാവുകയും തെരുവിലേക്ക് കൂടുതൽ ജാഥകൾ സംഘടിപ്പിക്കുകയും ചെയ്തു. ഒടുവിൽ കോടതി ഇടപെടുകയും പൊതുവഴികൾ എല്ലാവർക്കുമായി തുറന്നുനൽകാൻ ഉത്തരവിടുകയും ചെയ്തു. വൈക്കം സത്യാഗ്രഹത്തിന് സമാന്തരമായി മലബാറിൽ വലിയൊരു സാമൂഹിക ഉണർവ് ഉണ്ടാക്കാൻ കൽപ്പാത്തി സമരത്തിന് കഴിഞ്ഞു.
മലബാർ ജാഥ (വർഷം: 1931)
ഗുരുവായൂർ സത്യാഗ്രഹത്തിന് പൊതുജന പിന്തുണയും സവർണ്ണരുടെ മനസ്സ് മാറ്റിയെടുക്കാനും വേണ്ടി എ. കെ. ഗോപാലന്റെ (എ.കെ.ജി) നേതൃത്വത്തിൽ നടന്ന അതിപ്രശസ്തമായ കാൽനട പ്രചാരണ ജാഥയാണിത്. വടക്കൻ മലബാറിലെ കണ്ണൂർ ജില്ലയിലുള്ള പയ്യന്നൂരിൽ നിന്നാണ് ഈ ചരിത്രപ്രസിദ്ധമായ ജാഥ ആരംഭിച്ചത്. കാൽനടയായി യാത്ര ചെയ്ത് മലബാറിലെ അങ്ങോളമിങ്ങോളമുള്ള ഗ്രാമങ്ങളിൽ ക്ഷേത്രപ്രവേശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എ.കെ.ജിയും സംഘവും ജനങ്ങളെ ബോധവൽക്കരിച്ചു. ജാതിവ്യവസ്ഥയുടെ കഠിനമായ മതിലുകൾ തകർക്കേണ്ടത് മനുഷ്യത്വത്തിന്റെ ആവശ്യമാണെന്ന് ജാഥയിലുടനീളം അവർ പ്രസംഗിച്ചു. യാഥാസ്ഥിതികരായ വലിയൊരു വിഭാഗം പല സ്ഥലങ്ങളിലും വെച്ച് ജാഥയെ തടയാൻ ശ്രമിക്കുകയും എ.കെ.ജി ഉൾപ്പെടെയുള്ള നേതാക്കളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നാൽ ഇത്തരം അക്രമങ്ങളൊന്നും ജാഥയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയില്ല; ഓരോ മർദ്ദനവും ജാഥയ്ക്ക് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തു. കാൽനടയായി കിലോമീറ്ററുകളോളം സഞ്ചരിച്ച് ഒടുവിൽ ഈ ജാഥ ഗുരുവായൂർ ക്ഷേത്രനടയിൽ വന്നെത്തിച്ചേർന്നു. മലബാറിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ക്ഷേത്രപ്രവേശന സമരത്തോട് ആഭിമുഖ്യം വളർത്തുന്നതിൽ ഈ ജാഥ വലിയൊരു പങ്കുവഹിച്ചു. കേരള ചരിത്രത്തിൽ ജനങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും ഒന്നിപ്പിച്ച ഏറ്റവും വലിയ ജനകീയ യാത്രകളിൽ ഒന്നായി മലബാർ ജാഥ നിലകൊള്ളുന്നു.
ക്ഷേത്ര സത്യാഗ്രഹ ജാഥ (വർഷം: 1932)
ഗുരുവായൂർ സത്യാഗ്രഹ സമരത്തിന്റെ തുടർച്ചയായും, മലബാറിലെ ക്ഷേത്രങ്ങളെല്ലാം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടും എ. കെ. ഗോപാലന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു വലിയ മുന്നേറ്റമാണിത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിരാഹാരം കിടന്ന കെ. കേളപ്പന്റെ ജീവൻ രക്ഷിക്കാൻ ഗാന്ധിജി ഇടപെട്ട് സമരം താല്കാലികമായി നിർത്തിവെച്ച സമയത്താണ് ഈ ജാഥ സംഘടിപ്പിക്കപ്പെടുന്നത്. സമരം നിർത്തിയെങ്കിലും ക്ഷേത്രപ്രവേശനമെന്ന ലക്ഷ്യം കൈവിടാൻ നവോത്ഥാന നായകർ തയ്യാറായിരുന്നില്ല. ഇതിന്റെ ഭാഗമായി എ.കെ.ജിയുടെ നേതൃത്വത്തിൽ വളരെയധികം വോളന്റിയർമാരെ അണിനിരത്തിക്കൊണ്ട് മലബാറിലെമ്പാടും ശക്തമായ പ്രചാരണ ജാഥകൾ നടത്തി. ഓരോ ഗ്രാമത്തിലും ചെന്ന് ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ ലഘുലേഖകൾ വിതരണം ചെയ്യുകയും പൊതുയോഗങ്ങൾ കൂടുകയും ചെയ്തു. ഈ ജാഥ സവർണ്ണർക്കിടയിലുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാൻ സഹായിച്ചു. ജനവികാരം പൂർണ്ണമായും ക്ഷേത്രപ്രവേശനത്തിന് അനുകൂലമാക്കാൻ ഈ ക്ഷേത്ര സത്യാഗ്രഹ ജാഥയ്ക്ക് സാധിച്ചു. പിന്നീട് വന്ന മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന നിയമത്തിന് ജനങ്ങളെ സജ്ജരാക്കിയത് ഇത്തരം നിരന്തരമായ ജാഥകളായിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി എ.കെ.ജി നടത്തിയ സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ പ്രതീകമാണിത്.
കരിവള്ളൂർ സൗജന്യ കഞ്ഞിപ്പന്തൽ പ്രസ്ഥാനം / പട്ടിണി സമരം (വർഷം: 1943)
രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലുടനീളം, പ്രത്യേകിച്ച് മലബാറിൽ ഉണ്ടായ കടുത്ത ക്ഷാമത്തിലും പട്ടിണിയിലും ജനങ്ങളെ പട്ടിണിമരണത്തിൽ നിന്ന് രക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ നടന്ന വലിയൊരു ജീവകാരുണ്യ-പ്രതിരോധ സമരമാണിത്. യുദ്ധത്തെത്തുടർന്ന് വിപണിയിൽ അരിയും മറ്റ് അവശ്യസാധനങ്ങളും കിട്ടാതാവുകയും ജന്മിമാർ നെല്ല് പൂഴ്ത്തിവെക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് ആളുകൾ പട്ടിണി കിടന്ന് മരിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് കരിവള്ളൂരിലും പരിസര പ്രദേശങ്ങളിലും കർഷക പ്രസ്ഥാനങ്ങൾ ഒത്തുചേർന്ന് ജന്മിമാരുടെ പത്തായങ്ങൾ ഉപരോധിക്കുകയും പൂഴ്ത്തിവെച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് കഞ്ഞിവെച്ച് നൽകാൻ കഞ്ഞിപ്പന്തലുകൾ ആരംഭിക്കുകയും ചെയ്തത്. കേവലം ഒരു ചാരിറ്റി പ്രവർത്തനം എന്നതിനപ്പുറം ഇത് പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ ജനങ്ങളെ അണിനിരത്തിയ വലിയൊരു രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു. തങ്ങളുടെ നെല്ല് പിടിച്ചെടുക്കുന്നതിനെതിരെ ജന്മിമാർ പോലീസിനെ കൂട്ടുപിടിച്ച് കർഷകർക്കെതിരെ കേസുകൾ കൊടുക്കുകയും ക്രൂരമായ മർദ്ദനങ്ങൾ അഴിച്ചുവിടുകയും ചെയ്തു. എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കർഷകരും സ്ത്രീകളും തോക്കുകൾക്ക് മുന്നിൽ പോലും ധീരമായി പ്രതിരോധം തീർത്തു. ജനങ്ങളുടെ വിശപ്പ് മാറ്റുന്നതിനൊപ്പം അവരിൽ ശക്തമായ ഭരണകൂട വിരുദ്ധ ബോധവും വർഗ്ഗസ്നേഹവും വളർത്താൻ ഈ സമരത്തിന് കഴിഞ്ഞു. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും മാനുഷിക മുഖമുള്ള ഒരു സമരമായി ഇത് കണക്കാക്കപ്പെടുന്നു.
ഒളശ്ശ വിദ്യാലയ പ്രവേശന സമരം (വർഷം: 1945)
കോട്ടയം ജില്ലയിലെ ഒളശ്ശ എന്ന സ്ഥലത്ത് അധഃസ്ഥിത-ദളിത് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രക്ഷോഭമാണിത്. തിരുവിതാംകൂറിൽ ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഒളശ്ശയിലെ പൊതുവിദ്യാലയത്തിൽ ദളിത് കുട്ടികളെ ഇരുത്താൻ സവർണ്ണ പ്രമാണികൾ അനുവദിച്ചിരുന്നില്ല. ദളിത് കുട്ടികൾ സ്കൂളിലേക്ക് വരുമ്പോൾ അവർക്ക് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്യുന്ന അവസ്ഥ അവിടുത്തെ യാഥാസ്ഥിതികർ തുടർന്നുപോന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരും ശ്രീനാരായണ പ്രസ്ഥാനത്തിലെ നേതാക്കളും ഒത്തുചേർന്ന് കുട്ടികളെ നേരിട്ട് സ്കൂളിലേക്ക് ആനയിക്കാൻ തീരുമാനിച്ചു. കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ച ദിവസം സവർണ്ണർ സ്കൂൾ ബഹിഷ്കരിക്കുകയും വലിയ രീതിയിലുള്ള അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തു. എന്നാൽ സമരക്കാർ സ്കൂളിന് മുന്നിൽ ശക്തമായ കാവൽ ഏർപ്പെടുത്തുകയും കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തിനായി ഉറച്ചുനിൽക്കുകയും ചെയ്തു. ദീർഘനാൾ നീണ്ടുനിന്ന കടുത്ത സാമൂഹിക സംഘർഷങ്ങൾക്കൊടുവിൽ സവർണ്ണർക്ക് തങ്ങളുടെ വാശി ഉപേക്ഷിക്കേണ്ടി വരികയും എല്ലാ കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്ന അവസ്ഥ ഒളശ്ശയിൽ നിലവിൽ വരികയും ചെയ്തു. ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന്റെ വേരറുക്കാൻ ഈ പ്രാദേശിക സ്കൂൾ പ്രവേശന സമരം വലിയൊരു പങ്കുവഹിച്ചു.
തൃശ്ശൂർ വിദ്യാലയ പ്രവേശന സമരം (വർഷം: 1913)
കൊച്ചി രാജ്യത്ത് അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യൻകാളിയുടെയും കൊച്ചിയിലെ പ്രാദേശിക ദളിത് നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന അതിശക്തമായ സമരമാണിത്. തിരുവിതാംകൂറിൽ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടങ്ങൾ നടക്കുമ്പോൾ തന്നെ കൊച്ചി രാജ്യത്തും വിവേചനങ്ങൾ ശക്തമായിരുന്നു. തൃശ്ശൂരിലെ ഒരു സർക്കാർ സ്കൂളിൽ പുലയ സമുദായത്തിൽപ്പെട്ട കുട്ടികളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് യാഥാസ്ഥിതികരെ ചൊടിപ്പിച്ചത്. സവർണ്ണ പ്രമാണിമാർ ഈ കുട്ടികളെ സ്കൂളിൽ കയറാൻ അനുവദിക്കാതെ ക്രൂരമായി മർദ്ദിക്കുകയും വഴിയിൽ തടയുകയും ചെയ്തു. ഇതിനെതിരെ ദളിത് ജനവിഭാഗങ്ങൾ ഒന്നടങ്കം സംഘടിക്കുകയും സ്കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. അയ്യൻകാളി ഈ സമരത്തിന് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുകയും കൊച്ചിയിലെ തൊഴിലാളികളോട് പാടങ്ങളിൽ പണിമുടക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. തിരുവിതാംകൂറിലെ പോലെ തന്നെ കൊച്ചിയിലും ഈ കർഷകത്തൊഴിലാളി പണിമുടക്ക് ജന്മിമാരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി. പട്ടിണി ഭയന്ന ജന്മിമാരും അധികാരികളും ഒടുവിൽ പിന്നാക്ക കുട്ടികളുടെ വിദ്യാഭ്യാസ അവകാശം അംഗീകരിക്കാൻ നിർബന്ധിതരായി. കൊച്ചി രാജ്യത്തെ ദളിത് ജനവിഭാഗങ്ങൾക്ക് അക്ഷരവെളിച്ചം നിഷേധിച്ച ജാതി കോമരങ്ങൾക്കേറ്റ വലിയൊരു തിരിച്ചടിയായിരുന്നു ഈ സമരം. പിൽക്കാലത്ത് കൊച്ചിയിലുടനീളം പിന്നാക്ക കുട്ടികൾക്ക് വിദ്യാലയങ്ങളിൽ തടസ്സമില്ലാതെ പ്രവേശനം ലഭിക്കാൻ ഈ സമരം വഴിയൊരുക്കി.
തൃപ്പൂണിത്തുറ ചന്ത സമരം (വർഷം: 1918)
കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലെ പൊതുചന്തയിൽ പിന്നാക്ക ജാതിക്കാർക്ക് പ്രവേശന സ്വാതന്ത്ര്യവും ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവകാശവും ആവശ്യപ്പെട്ട് നടന്ന വലിയൊരു പൗരാവകാശ സമരമാണിത്. അക്കാലത്ത് രാജകുടുംബത്തിന്റെ സ്വാധീനമുള്ള തൃപ്പൂണിത്തുറയിൽ കടുത്ത ജാതി നിയമങ്ങളാണ് നിലനിന്നിരുന്നത്. ദളിതർക്കും ഈഴവർക്കും ചന്തയ്ക്കുള്ളിൽ കയറി സാധനങ്ങൾ വാങ്ങാനോ തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകൾ വിൽക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഈ അനീതിക്കെതിരെ പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചി പുലയ മഹാസഭയുടെ പ്രവർത്തകർ ചന്തയിലേക്ക് നേരിട്ട് ഇരച്ചുകയറാൻ തീരുമാനിച്ചു. 1918-ൽ ഒരു ചന്തദിവസം നൂറുകണക്കിന് പിന്നാക്ക തൊഴിലാളികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുമായി ചന്തയ്ക്കുള്ളിലേക്ക് മാർച്ച് ചെയ്തു. രാജഭരണത്തിന്റെ ഗുണ്ടകളും സവർണ്ണ പ്രമാണികളും ചേർന്ന് സമരക്കാരെ കല്ലെറിയുകയും വടികൾ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നാൽ സമരക്കാർ പിന്തിരിയാതെ ചന്തയ്ക്കുള്ളിൽ തന്നെ ഇരുന്ന് തങ്ങളുടെ പ്രതിഷേധം ശക്തമാക്കി. ഈ സംഘർഷം കൊച്ചി രാജ്യത്ത് വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുകയും രാജാവിനെപ്പോലും പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഒടുവിൽ ജനങ്ങളുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ അധികാരികൾക്ക് കീഴടങ്ങേണ്ടി വരികയും ചന്ത എല്ലാവർക്കുമായി തുറന്നുനൽകുകയും ചെയ്തു. സാമ്പത്തിക സമത്വവും പൗരാവകാശവും നേടിയെടുക്കുന്നതിൽ കൊച്ചിയിലെ നവോത്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണിത്.
ശാസ്താംകോട്ട ക്ഷേത്ര റോഡ് സത്യാഗ്രഹം (വർഷം: 1925)
കൊല്ലം ജില്ലയിലെ പ്രശസ്തമായ ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികൾ എല്ലാ ജാതി മതസ്ഥർക്കുമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രമുഖമായൊരു മനുഷ്യാവകാശ സമരമാണിത്. വൈക്കം സത്യാഗ്രഹത്തിന്റെ വലിയ വിജയത്തിന് തൊട്ടുപിന്നാലെയാണ് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം റോഡ് സത്യാഗ്രഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ശാസ്താംകോട്ട ക്ഷേത്ര പരിസരത്തുകൂടി കടന്നുപോകുന്ന പൊതുറോഡിലൂടെ പിന്നാക്ക ജാതിക്കാർക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അധികാരികൾ നിഷേധിച്ചിരുന്നു. ഇതിനെതിരെ കെ. കേളപ്പൻ, സി. വി. കുഞ്ഞുരാമൻ തുടങ്ങിയ നേതാക്കളുടെ പിന്തുണയോടെ പ്രാദേശിക നവോത്ഥാന പ്രവർത്തകർ സത്യാഗ്രഹം ആരംഭിച്ചു. ക്ഷേത്രത്തിന് മുന്നിലെ ബോർഡുകൾ മറികടന്ന് വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച സത്യാഗ്രഹികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ജന്മിമാരുടെ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ നീണ്ടുനിന്ന കഠിനമായ സത്യാഗ്രഹവും പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സമരത്തെ മുന്നോട്ട് നയിച്ചു. സ്ത്രീകളും ഈ സമരത്തിൽ സജീവമായി പങ്കെടുക്കുകയും സത്യാഗ്രഹ പന്തലിൽ തടിച്ചുകൂടുകയും ചെയ്തു. തിരുവിതാംകൂർ സർക്കാരിന് മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ ഈ സമരത്തിന് സാധിച്ചു. ഒടുവിൽ രാജഭരണകൂടം ജനവികാരത്തിന് മുന്നിൽ വഴങ്ങുകയും ശാസ്താംകോട്ട ക്ഷേത്ര റോഡുകൾ എല്ലാവർക്കുമായി തുറന്നുനൽകിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ തെക്കൻ തിരുവിതാംകൂറിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിൽ ഒന്നാണിത്.
കൽപ്പാത്തി ക്ഷേത്രപ്രവേശന വിളംബര ജാഥ (വർഷം: 1947)
പാലക്കാട് കൽപ്പാത്തിയിലെ പ്രശസ്തമായ അഗ്രഹാര തെരുവുകളിലൂടെയും ക്ഷേത്രത്തിലൂടെയും ദളിതർ ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി സ്വാമി ആനന്ദതീർത്ഥന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരമാണിത്. 1924-ൽ കൽപ്പാത്തിയിൽ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി സമരം നടന്നിരുന്നുവെങ്കിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിന് അപ്പോഴും പിന്നാക്കക്കാർക്ക് വിലക്കുണ്ടായിരുന്നു. തിരുവിതാംകൂറിൽ 1936-ൽ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായെങ്കിലും മലബാർ പ്രദേശം മദിരാശി സർക്കാരിന്റെ കീഴിലായിരുന്നതിനാൽ അവിടെ ഈ നിയമം നിലവിൽ വന്നിരുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കാനായി സ്വാമി ആനന്ദതീർത്ഥൻ ദളിത് യുവാക്കളെയും കൂട്ടി കൽപ്പാത്തി വിശ്വനാഥസ്വാമി ക്ഷേത്രത്തിലേക്ക് നേരിട്ട് പ്രവേശന ജാഥ നയിച്ചു. പരമ്പരാഗതമായി അഗ്രഹാരങ്ങളിൽ മേധാവിത്വം പുലർത്തിയിരുന്ന യാഥാസ്ഥിതിക ബ്രാഹ്മണർ ഈ ജാഥയെ ആയുധങ്ങളുമായി തടയുകയും സ്വാമി ആനന്ദതീർത്ഥനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. എന്നാൽ ഈ അക്രമം മലബാറിലുടനീളം വലിയ ജനരോഷത്തിന് കാരണമാവുകയും കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് നേതാക്കൾ ഒത്തുചേർന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവിൽ ഈ ജനമുന്നേറ്റത്തിന്റെ ഫലമായി മദിരാശി സർക്കാർ മലബാറിലെ ക്ഷേത്രങ്ങളെല്ലാം എല്ലാവർക്കുമായി തുറന്നുകൊടുക്കുന്ന നിയമം പാസാക്കാൻ നിർബന്ധിതരായി. വടക്കൻ കേരളത്തിലെ ജാതി അസമത്വങ്ങളുടെ കോട്ട തകർത്ത പ്രമുഖ സമരമായി കൽപ്പാത്തി ക്ഷേത്രപ്രവേശന ജാഥ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം വിമാനത്താവള സമരം (വർഷം: 1940-കളുടെ മധ്യകാലം)
തിരുവനന്തപുരം ശംഖുമുഖം വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അവിടുത്തെ നിർമ്മാണ തൊഴിലാളികൾ തങ്ങളുടെ കൂലി വർദ്ധനവിനും മാന്യമായ തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി നടത്തിയ ധീരമായ തൊഴിലാളി പ്രക്ഷോഭമാണിത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരുടെയും മേൽനോട്ടത്തിലാണ് അന്ന് വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ നടന്നിരുന്നത്. കഠിനമായ ജോലി എടുപ്പിച്ചിട്ടും തൊഴിലാളികൾക്ക് തുച്ഛമായ കൂലി മാത്രമാണ് നൽകിയിരുന്നത്; കൂടാതെ അവരുടെ സുരക്ഷയ്ക്കായി യാതൊരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തിൽ തൊഴിലാളികൾ സംഘടിക്കുകയും റൺവേ നിർമ്മാണം പൂർണ്ണമായി തടസ്സപ്പെടുത്തിക്കൊണ്ട് പണിമുടക്ക് ആരംഭിക്കുകയും ചെയ്തു. വിമാനത്താവളം പോലുള്ള തന്ത്രപ്രധാനമായ മേഖലയിലെ പണിമുടക്ക് ദിവാനെ അങ്ങേയറ്റം പ്രകോപിപ്പിച്ചു. സമരത്തെ അടിച്ചമർത്താൻ വലിയൊരു പോലീസ് പടയെ വിമാനത്താവള പരിസരത്ത് വിന്യസിക്കുകയും തൊഴിലാളി ക്യാമ്പുകൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു. നിരവധി നേതാക്കളെയും തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കി. എങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ജോലിക്ക് കയറില്ലെന്ന് തൊഴിലാളികൾ ഉറച്ച നിലപാടെടുത്തു. ഒടുവിൽ നിർമ്മാണം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ അധികാരികൾ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കാൻ തയ്യാറായി. തിരുവിതാംകൂറിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പാവപ്പെട്ട തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുത്ത ശ്രദ്ധേയമായ സമരങ്ങളിൽ ഒന്നാണിത്.
ചിറയ്ക്കൽ കർഷക സമരം (വർഷം: 1940-കളുടെ മധ്യകാലം)
ഉത്തര മലബാറിലെ കണ്ണൂർ ജില്ലയിലുള്ള ചിറയ്ക്കൽ താലൂക്കിൽ ജന്മിമാരുടെ ക്രൂരമായ അളവ് തൂക്ക ചൂഷണങ്ങൾക്കും നെല്ല് പൂഴ്ത്തിവെപ്പിനുമെതിരെ കർഷകർ നടത്തിയ ധീരമായ പോരാട്ടമാണിത്. അക്കാലത്ത് ചിറയ്ക്കൽ തമ്പുരാന്റെയും മറ്റ് വലിയ ജന്മിമാരുടെയും കീഴിലായിരുന്നു അവിടുത്തെ കർഷകർ ജീവിച്ചിരുന്നത്. കർഷകർ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്ന നെല്ല് ജന്മിമാർ അളന്നു വാങ്ങുമ്പോൾ ‘para’ (പറ) എന്ന അളവുപാത്രത്തിൽ കള്ളത്തരം കാണിക്കുകയും കൂടുതൽ നെല്ല് തട്ടിയെടുക്കുകയും ചെയ്യുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കടുത്ത പട്ടിണിക്കാലത്ത് ജന്മിമാർ നെല്ല് പൂഴ്ത്തിവെച്ച് ഉയർന്ന വിലയ്ക്ക് വിൽക്കാൻ ശ്രമിച്ചതാണ് കർഷകരെ പ്രകോപിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ കർഷകർ ഒന്നടങ്കം സംഘടിച്ച് ജന്മിമാരുടെ നെല്ല് അളക്കൽ തടയുകയും കൃത്യമായ അളവിൽ മാത്രമേ വാരം നൽകൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമരത്തെ തകർക്കാൻ മലബാർ സ്പെഷ്യൽ പോലീസിനെ (MSP) ജന്മിമാർ രംഗത്തിറക്കുകയും കർഷക ഗ്രാമങ്ങളിൽ ക്രൂരമായ നായാട്ട് നടത്തുകയും ചെയ്തു. നിരവധി കർഷകരുടെ വീടുകൾ പോലീസ് തല്ലിത്തകർക്കുകയും സ്ത്രീകളെപ്പോലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. എങ്കിലും തങ്ങളുടെ അവകാശങ്ങൾക്കായി കർഷകർ ഒരടിപോലും പിന്നോട്ട് പോയില്ല. മലബാറിലെ കർഷകർക്ക് തങ്ങളുടെ അധ്വാനത്തിന്റെ ഫലം സംരക്ഷിക്കാനും ജന്മിത്വത്തിന്റെ നട്ടെല്ലൊടിക്കാനും ഈ സമരം വലിയൊരു ഊർജ്ജം പകർന്നു നൽകി.
തിരുവല്ല വില്ലേജ് പ്രവേശന സമരം (വർഷം: 1940-കളുടെ ഒടുവിൽ)
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും ദളിത്-പിന്നാക്ക ജനവിഭാഗങ്ങൾക്ക് സർക്കാർ വില്ലേജ് ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും തുല്യ പ്രവേശനം ആവശ്യപ്പെട്ട് നടന്ന പ്രമുഖമായൊരു പൗരാവകാശ സമരമാണിത്. ക്ഷേത്രപ്രവേശന വിളംബരം വന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരുവല്ലയിലെ പല സർക്കാർ ഓഫീസുകളിലും പിന്നാക്ക ജാതിക്കാരെ അകത്തു കയറ്റാതെ പുറത്തു നിർത്തുന്ന അവസ്ഥ നിലനിന്നിരുന്നു. ഓഫീസിലെ സവർണ്ണ ഉദ്യോഗസ്ഥർ ദളിതരെ കാണുന്നതുപോലും അശുദ്ധിയായി കരുതിയിരുന്ന കാലമായിരുന്നു അത്. ഈ വിവേചനത്തിനെതിരെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രവർത്തകരും പ്രാദേശിക നവോത്ഥാന നേതാക്കളും ഒത്തുചേർന്ന് പിന്നാക്ക ജനങ്ങളെയും കൂട്ടി വില്ലേജ് ഓഫീസിലേക്ക് നേരിട്ട് പ്രവേശന ജാഥ നയിച്ചു. സമരക്കാരെ തടയാൻ പ്രാദേശിക ജാതി പ്രമാണികളും ഗുണ്ടകളും പോലീസിന്റെ സഹായത്തോടെ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു. ജാഥ ഓഫീസിന് മുന്നിലെത്തിയപ്പോൾ വലിയ രീതിയിലുള്ള കല്ലേറും കായികമായ ഏറ്റുമുട്ടലുകളും ഉണ്ടായി. നിരവധി സമരക്കാർക്ക് പോലീസിന്റെ മർദ്ദനമേറ്റു എങ്കിലും അവർ ഓഫീസ് വരാന്തയിൽ ധർണ്ണ ഇരുന്ന് പ്രതിഷേധം ശക്തമാക്കി. ദിവസങ്ങൾ നീണ്ടുനിന്ന ഈ ഉപരോധം തിരുവിതാംകൂർ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി. ഒടുവിൽ സർക്കാർ കർശനമായ ഉത്തരവിറക്കുകയും എല്ലാ പൗരന്മാർക്കും സർക്കാർ ഓഫീസുകളിൽ തുല്യമായ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പൊതുഭരണ സംവിധാനങ്ങളിൽ നിലനിന്നിരുന്ന ജാതീയതയുടെ മതിൽ തകർത്ത ശ്രദ്ധേയമായ സമരമാണിത്.
ചേർത്തല കർഷകത്തൊഴിലാളി സമരം (വർഷം: 1946 – 1947)
ആലപ്പുഴ ജില്ലയിലെ ചേർത്തല ഭാഗത്ത് ജന്മിമാരുടെ കടുത്ത അടിയായ്മ (അടിമത്തം) വ്യവസ്ഥയ്ക്കും കർഷകത്തൊഴിലാളികളെ നിർബന്ധിതമായി പണിയെടുപ്പിക്കുന്നതിനും എതിരെ നടന്ന ചരിത്രപ്രസിദ്ധമായ സമരമാണിത്. അക്കാലത്ത് ചേർത്തലയിലെ കർഷകത്തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയില്ലായിരുന്നു; ജന്മിമാരുടെ പറമ്പുകളിൽ ‘കുടികിടപ്പുകാരായി‘ കഴിഞ്ഞുകൂടേണ്ടി വന്ന അവരെ മൃഗങ്ങളെപ്പോലെയാണ് ജന്മിമാർ കണക്കാക്കിയിരുന്നത്. തുച്ഛമായ കൂലി മാത്രമാണ് നൽകിയിരുന്നത് എന്ന് മാത്രമല്ല, ജന്മിയുടെ അനുവാദമില്ലാതെ മറ്റൊരു പണിക്കും പോകാൻ ഇവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ കയർ തൊഴിലാളി യൂണിയനുകളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ ശക്തമായ പണിമുടക്ക് ആരംഭിച്ചു. “കൂലി വർദ്ധിപ്പിക്കുക, നിർബന്ധിത വേല അവസാനിപ്പിക്കുക” എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങൾ. സമരത്തെ അടിച്ചമർത്താൻ ജന്മിമാരുടെ ഗുണ്ടകൾ തൊഴിലാളികളുടെ കുടിലുകൾക്ക് തീയിടുകയും കടുത്ത സാമൂഹിക ബഹിഷ്കരണം ഏർപ്പെടുത്തുകയും ചെയ്തു. എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ പ്രതിരോധ ക്യാമ്പുകൾ തൊഴിലാളികൾക്ക് സംരക്ഷണം നൽകി. പുന്നപ്ര-വയലാർ സമരത്തിന്റെ അതേ കാലയളവിൽ നടന്ന ഈ പ്രക്ഷോഭം തിരുവിതാംകൂർ രാജഭരണത്തെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തി. ഒടുവിൽ കുടികിടപ്പുകാരുടെ അവകാശങ്ങൾ ഭാഗികമായി അംഗീകരിക്കാൻ ജന്മിമാർ നിർബന്ധിതരായി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ ആത്മാഭിമാന പോരാട്ട ചരിത്രത്തിലെ വലിയൊരു ചുവടുവെപ്പായിരുന്നു ഈ സമരം.
മട്ടാഞ്ചേരി വെടിവെപ്പ് / തൊഴിലാളി സമരം (വർഷം: 1953)
കൊച്ചിയിലെ പ്രമുഖ തുറമുഖ നഗരമായ മട്ടാഞ്ചേരിയിൽ കപ്പൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കും ക്രൂരമായ ‘ചാപ്പ‘ (Chappa) സമ്പ്രദായത്തിനെതിരെയും നടത്തിയ രക്തരൂക്ഷിതമായ പ്രക്ഷോഭമാണിത്. അക്കാലത്ത് കൊച്ചി തുറമുഖത്ത് ജോലി ലഭിക്കണമെങ്കിൽ ജന്മിമാരും കപ്പൽ ഏജന്റുമാരും എറിയുന്ന ‘ചാപ്പ’ എന്ന ലോഹമുദ്ര തൊഴിലാളികൾ ചാടിപ്പിടിക്കണമായിരുന്നു. ഈ മുദ്ര കിട്ടുന്നവർക്ക് മാത്രമേ അന്ന് ജോലി ലഭിക്കൂ; ഇത് തൊഴിലാളികളെ പരസ്പരം അടിപിടി കൂടാൻ പ്രേരിപ്പിക്കുന്ന അങ്ങേയറ്റം മൃഗീയമായ ഒരു ആചാരമായിരുന്നു. ഈ അപമാനകരമായ സമ്പ്രദായം നിർത്തലാക്കണമെന്നും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ ശക്തമായ പണിമുടക്ക് ആരംഭിച്ചു. സമരം ശക്തമായതോടെ മട്ടാഞ്ചേരി തുറമുഖം പൂർണ്ണമായി നിശ്ചലമായി. 1953 സെപ്റ്റംബർ 15-ന് സമരക്കാരായ തൊഴിലാളികൾക്ക് നേരെ പോലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ ക്രൂരമായി വെടിവെപ്പ് നടത്തി. ഈ വെടിവെപ്പിൽ സെയ്ത്, സെയ്താലി, ആന്റണി എന്നീ മൂന്ന് ധീരരായ കപ്പൽ തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിയേറ്റ് വീരമൃത്യു വരിച്ചു. തൊഴിലാളികളുടെ ഈ ചോരപ്പുഴ കൊച്ചി രാജ്യത്തെ മുഴുവൻ ഞെട്ടിക്കുകയും ജനരോഷം ആളിപ്പടരുകയും ചെയ്തു. ഒടുവിൽ ഈ രക്തസാക്ഷിത്വത്തിന് മുന്നിൽ അധികാരികൾക്ക് കീഴടങ്ങേണ്ടി വരികയും ക്രൂരമായ ചാപ്പ സമ്പ്രദായം എന്നെന്നേക്കുമായി നിർത്തലാക്കുകയും ചെയ്തു. കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ സമര ചരിത്രത്തിലെ ഏറ്റവും വീരത്വമുള്ള അധ്യായമാണിത്.
കണ്ടാല വിദ്യാലയ പ്രവേശന സമരം (വർഷം: 1915-ന് ശേഷം)
തിരുവനന്തപുരം ജില്ലയിലെ കണ്ടാല എന്ന ഉൾനാടൻ ഗ്രാമത്തിൽ ദളിത് കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അയ്യൻകാളിയുടെ ആഹ്വാനപ്രകാരം പ്രാദേശിക ജനവിഭാഗങ്ങൾ നടത്തിയ അതിശക്തമായ സമരമാണിത്. ഊരൂട്ടമ്പലം സ്കൂൾ പ്രവേശന സമരത്തിന് ശേഷവും പല ഗ്രാമങ്ങളിലും യാഥാസ്ഥിതികർ ദളിത് കുട്ടികളെ വിദ്യാലയങ്ങളിൽ കയറ്റാൻ അനുവദിച്ചിരുന്നില്ല. കണ്ടാലയിലെ സർക്കാർ പ്രൈമറി സ്കൂളിൽ പിന്നാക്ക കുട്ടികളെ പ്രവേശിപ്പിക്കാൻ രക്ഷിതാക്കൾ എത്തിയപ്പോൾ സവർണ്ണ പ്രമാണികൾ അവരെ ആയുധങ്ങളുമായി നേരിട്ടു. ഇതിനെതിരെ അയ്യൻകാളിയുടെ നേതൃത്വത്തിലുള്ള സാധുജന പരിപാലന സഭയുടെ പ്രവർത്തകർ ശക്തമായ പ്രതിരോധവുമായി രംഗത്തിറങ്ങി. കുട്ടികളെ സ്കൂളിൽ ഇരുത്താതെ തങ്ങൾ മടങ്ങില്ലെന്ന് അവർ ഉറച്ച നിലപാടെടുത്തു. തുടർന്ന് ദിവസങ്ങളോളം കണ്ടാല ഗ്രാമത്തിൽ സവർണ്ണരും ദളിതരും തമ്മിൽ കടുത്ത സംഘർഷങ്ങൾ നിലനിന്നു. സവർണ്ണർ സ്കൂൾ പൂർണ്ണമായി ബഹിഷ്കരിക്കുകയും ദളിത് കുടുംബങ്ങളുടെ കൃഷിഭൂമികൾ നശിപ്പിക്കുകയും ചെയ്തു. എന്നാൽ കർഷകത്തൊഴിലാളികൾ ഒന്നടങ്കം പാടങ്ങളിൽ പണിമുടക്കിക്കൊണ്ട് ഇതിന് മറുപടി നൽകി. സാമ്പത്തികമായി തകർന്ന ജന്മിമാർക്ക് ഒടുവിൽ കുട്ടികളുടെ പഠിക്കാനുള്ള അവകാശം അംഗീകരിക്കേണ്ടി വന്നു. പാവപ്പെട്ട ജനവിഭാഗങ്ങളെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാൻ തിരുവിതാംകൂറിന്റെ ഉൾനാടുകളിൽ നടന്ന ഏറ്റവും വലിയ പ്രാദേശിക പോരാട്ടങ്ങളിൽ ഒന്നാണിത്.
അച്ചിപ്പുടവ സമരം (വർഷം: 1859-ന് ശേഷം)
കേരളത്തിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുട്ടിന് താഴെ തുണി ഉടുക്കാനുള്ള (അച്ചിപ്പുടവ ധരിക്കാനുള്ള) അവകാശത്തിനായി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ പോരാട്ടമാണിത്. അക്കാലത്ത് തിരുവിതാംകൂറിൽ ഈഴവ, ദളിത് തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് മുട്ടിന് താഴേക്ക് ഇറക്കി തുണി ഉടുക്കാനോ നല്ല വസ്ത്രങ്ങൾ ധരിക്കാനോ ഉള്ള സ്വാതന്ത്ര്യം യാഥാസ്ഥിതിക സവർണ്ണർ നിഷേധിച്ചിരുന്നു. കായംകുളത്തിനടുത്തുള്ള മുതുകുളത്ത് ഒരു ഈഴവ സ്ത്രീ അച്ചിപ്പുടവ ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയപ്പോൾ സവർണ്ണ പ്രമാണികൾ അവരെ പരസ്യമായി അപമാനിക്കുകയും വസ്ത്രം കീറിയെറിയുകയും ചെയ്തു. ഈ വിവരമറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ വലിയൊരു സംഘം അനുയായികളുമായി അവിടെയെത്തുകയും ആ സ്ത്രീക്ക് സ്വന്തം ചിലവിൽ പുതിയ അച്ചിപ്പുടവ വാങ്ങി നൽകി അത് ധരിപ്പിച്ച് പൊതുവഴിയിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിനെ ചെറുക്കാൻ വന്ന സവർണ്ണ ഗുണ്ടകളെ പണിക്കരും സംഘവും കായികമായിത്തന്നെ നേരിട്ട് അടിച്ചോടിച്ചു. ഈ സംഭവം തിരുവിതാംകൂറിലുടനീളം വലിയൊരു ചലനമുണ്ടാക്കുകയും പിന്നാക്ക സ്ത്രീകൾക്ക് തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ വലിയൊരു ആത്മവിശ്വാസം നൽകുകയും ചെയ്തു. വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് വേണ്ടി മാവേലിക്കര, കായംകുളം ഭാഗങ്ങളിൽ നടന്ന ഒട്ടനവധി മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് വഴിമരുന്നിട്ടത് ഈ സമരമായിരുന്നു. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല പ്രതിരോധ സമരങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
മൂക്കുത്തി സമരം (വർഷം: 1859 – 1860 കാലഘട്ടം)
പിന്നാക്ക ജാതിക്കാരായ സ്ത്രീകൾക്ക് സ്വർണ്ണ മൂക്കുത്തി ധരിക്കാനുള്ള അവകാശത്തിനായി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന മറ്റൊരു വിപ്ലവകരമായ സമരമാണിത്. തിരുവിതാംകൂറിലെ ജാതിനിയമങ്ങൾ അനുസരിച്ച് ഈഴവ സമുദായത്തിലെ സ്ത്രീകൾക്ക് സ്വർണ്ണാഭരണങ്ങൾ, പ്രത്യേകിച്ച് മൂക്കുത്തി ധരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പന്തളം ചന്തയിൽ വെച്ച് ഒരു ഈഴവ സ്ത്രീ സ്വർണ്ണ മൂക്കുത്തി ധരിച്ചതു കണ്ട് പ്രകോപിതരായ സവർണ്ണർ അവരുടെ മൂക്കുത്തി ബലമായി അറുത്തെടുക്കുകയും സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഈ ക്രൂരതയെക്കുറിച്ച് അറിഞ്ഞ വേലായുധപ്പണിക്കർ ഉടൻ തന്നെ പന്തളത്തെത്തുകയും സ്വന്തം ചിലവിൽ സ്വർണ്ണ മൂക്കുത്തികൾ വാങ്ങി അവിടെയുണ്ടായിരുന്ന നൂറുകണക്കിന് പിന്നാക്ക സ്ത്രീകൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ആ ആഭരണങ്ങൾ ധരിച്ച് പരസ്യമായി ചന്തയിലൂടെ നടക്കാൻ അദ്ദേഹം സ്ത്രീകൾക്ക് കാവൽ നിന്നു. സമരക്കാരെ ആക്രമിക്കാൻ വന്ന സവർണ്ണ പ്രമാണികളെ പണിക്കരുടെ സംഘം ശക്തമായി നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്തു. ഈ ധീരമായ ഇടപെടലോടെ പിന്നാക്ക സ്ത്രീകൾക്ക് സ്വർണ്ണാഭരണങ്ങൾ ധരിക്കാനുള്ള അവകാശം പരസ്യമായി സ്ഥാപിച്ചെടുക്കാൻ സാധിച്ചു. കേവലം ഒരു മൂക്കുത്തിക്ക് വേണ്ടിയുള്ള പോരാട്ടം എന്നതിനപ്പുറം, അത് അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ആത്മാഭിമാന പ്രഖ്യാപനമായിരുന്നു.
എരുമേലി ലഹള / വിദ്യാലയ സമരം (വർഷം: 1920-കളുടെ തുടക്കം)
കോട്ടയം ജില്ലയിലെ എരുമേലിയിലും പരിസര പ്രദേശങ്ങളിലും ദളിത് കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവകാശത്തിനായി നടന്ന അതിശക്തമായൊരു പ്രാദേശിക പ്രക്ഷോഭമാണിത്. 1914-ൽ ഗവൺമെന്റ് ഉത്തരവ് ഉണ്ടായിരുന്നിട്ടും എരുമേലിയിലെ പല സ്കൂളുകളിലും പുലയ, പറയ സമുദായങ്ങളിലെ കുട്ടികളെ ചേർക്കാൻ സ്കൂൾ അധികാരികളും യാഥാസ്ഥിതിക സവർണ്ണരും തയ്യാറായിരുന്നില്ല. ഇതിനെതിരെ മഹാത്മാ അയ്യൻകാളിയുടെ സാധുജന പരിപാലന സഭയുടെ പ്രവർത്തകർ നേരിട്ട് രംഗത്തിറങ്ങുകയും കുട്ടികളുമായി സ്കൂളിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ദളിത് കുട്ടികൾ സ്കൂൾ വരാന്തയിൽ കയറിയത് കണ്ട് പ്രകോപിതരായ സവർണ്ണർ സ്കൂളിന് തീയിടുകയും സമരക്കാരെ ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. തുടർന്ന് ദിവസങ്ങളോളം ആ പ്രദേശത്ത് വലിയ രീതിയിലുള്ള ജാതി സംഘർഷങ്ങളും ലഹളകളും പൊട്ടിപ്പുറപ്പെട്ടു. എന്നാൽ തങ്ങളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം ലഭിക്കുന്നത് വരെ പാടങ്ങളിൽ പണിക്കിറങ്ങില്ലെന്ന് പ്രഖ്യാപിച്ച് കർഷകത്തൊഴിലാളികൾ ശക്തമായ പണിമുടക്ക് ആരംഭിച്ചു. ജന്മിമാരുടെ കൃഷിപ്പണികൾ പൂർണ്ണമായി തടസ്സപ്പെടുകയും അവർ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. ഒടുവിൽ അധികാരികളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ദളിത് കുട്ടികൾക്ക് സ്കൂളിൽ സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കാൻ ജന്മിമാർ നിർബന്ധിതരായി.
ചേവായൂർ തൊഴിൽ സമരം (വർഷം: 1930-കളുടെ മധ്യകാലം)
മലബാറിലെ കോഴിക്കോട് ചേവായൂർ പ്രദേശത്ത് കർഷകത്തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളും തങ്ങളുടെ കൂലി വർദ്ധനവിനും മാന്യമായ തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി നടത്തിയ ധീരമായ പ്രക്ഷോഭമാണിത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയുടെയും മലബാർ കിസാൻ സഭയുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ സമരം സംഘടിപ്പിക്കപ്പെട്ടത്. അക്കാലത്ത് ചേവായൂരിലെ വലിയ ജന്മിമാരും മുതലാളിമാരും തൊഴിലാളികളെക്കൊണ്ട് കഠിനമായ ജോലി എടുപ്പിക്കുകയും തുച്ഛമായ കൂലി മാത്രം നൽകി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതിനെതിരെ തൊഴിലാളികൾ ഒന്നടങ്കം യൂണിയൻ രൂപീകരിക്കുകയും പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. സമരത്തെ തകർക്കാൻ മുതലാളിമാർ പുറത്തുനിന്നും ആളുകളെ കൊണ്ടുവന്ന് പണിയെടുപ്പിക്കാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ ഫാക്ടറികളും പാടങ്ങളും ഉപരോധിച്ചുകൊണ്ട് ശക്തമായ പ്രതിരോധം തീർത്തു. മലബാർ സ്പെഷ്യൽ പോലീസ് (MSP) സമര സ്ഥലത്തെത്തുകയും തൊഴിലാളികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു. നിരവധി സ്ത്രീ തൊഴിലാളികൾക്കും ഈ സമരത്തിൽ വെച്ച് പോലീസിന്റെ ക്രൂരമായ മർദ്ദനമേറ്റു. എങ്കിലും ആഴ്ചകൾ നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിനൊടുവിൽ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കാൻ മുതലാളിമാർ തയ്യാറായി. മലബാർ മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ട്രേഡ് യൂണിയനുകൾക്കും ശക്തമായ അടിത്തറ പാകാൻ ഈ സമരം സഹായിച്ചു.
കൊട്ടിയൂർ വനസത്യാഗ്രഹം (വർഷം: 1940-കളുടെ ഒടുവിൽ)
കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വനമേഖലയിൽ കർഷകരും ആദിവാസികളും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജന്മിത്വത്തിനെതിരെ നടത്തിയ ചരിത്രപ്രസിദ്ധമായ സത്യാഗ്രഹ സമരമാണിത്. കൊട്ടിയൂർ ദേവസ്വത്തിന്റെ കീഴിലായിരുന്ന ഈ വനഭൂമിയിൽ കാലങ്ങളായി കൃഷി ചെയ്ത് ജീവിച്ചിരുന്ന പാവപ്പെട്ട കുടിയേറ്റ കർഷകരെയും ആദിവാസികളെയും ജന്മിമാർ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതാണ് സമരത്തിന് കാരണമായത്. കൃഷിഭൂമിയിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കുന്നതിൽ നിന്നും അവരെ ജന്മിമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ കർഷകർ കൊട്ടിയൂർ വനത്തിനുള്ളിൽ തമ്പടിച്ച് വലിയ രീതിയിലുള്ള വനസത്യാഗ്രഹം ആരംഭിച്ചു. “ഭൂമി കർഷകന്റേതാണ്, വനം ആദിവാസിയുടേതാണ്” എന്ന മുദ്രാവാക്യമുയർത്തി അവർ ജന്മിയുടെ കൽപ്പനകളെ പരസ്യമായി ലംഘിച്ചു. സമരത്തെ അടിച്ചമർത്താൻ മലബാർ സ്പെഷ്യൽ പോലീസിനെ ജന്മിമാർ വനത്തിനുള്ളിലേക്ക് അയക്കുകയും സമരക്കാരുടെ താല്കാലിക കുടിലുകൾക്ക് തീയിടുകയും ചെയ്തു. കടുത്ത തണുപ്പും പട്ടിണിയും പോലീസിന്റെ പീഡനങ്ങളും സഹിച്ചുകൊണ്ട് കർഷകർ മാസങ്ങളോളം വനത്തിനുള്ളിൽ സമരം തുടർന്നു. ഈ ശക്തമായ ജനമുന്നേറ്റത്തിന് മുന്നിൽ ഒടുവിൽ സർക്കാരിന് ഇടപെടേണ്ടി വരികയും കർഷകരെ കുടിയൊഴിപ്പിക്കുന്ന നടപടികൾ താല്കാലികമായി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു. മലബാറിലെ കർഷകരുടെ ഭൂവകാശത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാണിത്.

കേരള ചരിത്രത്തിൽ മുൻപ് പരാമർശിച്ച 50 എണ്ണത്തിൽ പെടാത്തതും എന്നാൽ സാമൂഹിക, രാഷ്ട്രീയ, നവോത്ഥാന മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയതുമായ മറ്റു ചില പ്രധാന സമരങ്ങളും പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നൽകിയവരും താഴെ നൽകുന്നു:

  1. തൃപ്പൂണിത്തുറ എരൂർ വിദ്യാലയ പ്രവേശന സമരം (സ്വാമി ആനന്ദതീർത്ഥൻ)

  2. കല്ലടിക്കോട് ലഹള / കുടിയാൻ സമരം (കല്ലടിക്കോട് മൂപ്പൻ)

  3. അച്ചടി സ്വാതന്ത്ര്യ പ്രക്ഷോഭം – കോട്ടയം (ബെഞ്ചമിൻ ബെയ്‌ലി)

  4. കാഞ്ഞങ്ങാട് മടിയൻ കൂലോം വിദ്യാലയ സമരം (എ. കെ. ഗോപാലൻ)

  5. തളി ക്ഷേത്ര റോഡ് സത്യാഗ്രഹം (സി. കൃഷ്ണൻ)

  6. മൂത്തകുന്നം പ്രക്ഷേഭണം / പ്രതിഷ്ഠ (ശ്രീനാരായണഗുരു)

  7. വാതപ്പള്ളി സമരം (വാഗ്ഭടാനന്ദൻ)

  8. ചെറായി പന്തിഭോജന പ്രസ്ഥാനം (സഹോദരൻ അയ്യപ്പൻ)

  9. ആനന്ദമഹാസഭ മുന്നേറ്റങ്ങൾ (ബ്രഹ്മാനന്ദ ശിവയോഗി)

  10. വൈക്കം സത്യാഗ്രഹ മുന്നോടിയായുള്ള മിശ്രഭോജന സമരം (കെ. പി. കറുപ്പൻ)

  11. കാട്ടാമ്പള്ളി സമരം (എ. കെ. ഗോപാലൻ)

  12. ആറട്ടുപുഴ കിണർ സമരം (ആറാട്ടുപുഴ വേലായുധപ്പണിക്കർ)

  13. കോഴഞ്ചേരി പൗരാവകാശ മുന്നേറ്റം (സി. കേശവൻ)

  14. വില്ലുവണ്ടി യാത്ര – കൊല്ലം മേഖല (അയ്യൻകാളി)

  15. തിരുവിതാംകൂർ മെമ്മോറിയൽ പ്രസ്ഥാനം (ബാരിസ്റ്റർ ജി. പി. പിള്ള)

  16. ഈഴവ മെമ്മോറിയൽ പ്രസ്ഥാനം (ഡോ. പൽപ്പു)

  17. മലയാളി മെമ്മോറിയൽ പ്രസ്ഥാനം (സി. വി. രാമൻ പിള്ള)

  18. മഞ്ചേരി കോൺഗ്രസ് സമ്മേളന കുടിയാൻ പ്രക്ഷോഭം (കെ. പി. കേശവമേനോൻ)

  19. കോഴിക്കോട് പട്ടിണി ജാഥ (പി. കൃഷ്ണപിള്ള)

  20. കണ്ടിയൂർ ക്ഷേത്ര റോഡ് സമരം (സി. വി. കുഞ്ഞുരാമൻ)

  21. ചേർത്തല പരുത്തിത്തുണി സമരം (ആറാട്ടുപുഴ വേലായുധപ്പണിക്കർ)

  22. ഒളവറ കർഷക സമരം (കെ. എ. കേരളീയൻ)

  23. തലശ്ശേരി കടപ്പുറം പൗരാവകാശ സമരം (ചട്ടമ്പി സ്വാമികൾ)

  24. പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം (കെ. കേളപ്പൻ)

  25. പെരിനാട് അനുരഞ്ജന പ്രസ്ഥാനം (ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള)

കനലെരിഞ്ഞ വഴികളും മറവിയിലാണ്ട മനുഷ്യരും

അരുവിപ്പുറം മുതൽ കൊട്ടിയൂർ വരെ നീളുന്ന ഈ 75 ഓളം സമരചരിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരുകാര്യം വ്യക്തമാണ്—ഇന്ന് നാം ശ്വസിക്കുന്ന വായുവിനും, ധരിക്കുന്ന വസ്ത്രത്തിനും, ഇരിക്കുന്ന കസേരയ്ക്കും, നേടുന്ന വിദ്യാഭ്യാസത്തിനും പിന്നിൽ ആയിരക്കണക്കിന് മനുഷ്യരുടെ വിയർപ്പും ചോരയുമുണ്ട്. ഒരു മൂക്കുത്തിക്ക് വേണ്ടിയും, വഴിനടക്കാൻ വേണ്ടിയും, അക്ഷരം പഠിക്കാൻ വേണ്ടിയും നമ്മുടെ പൂർവ്വികർ തെരുവിൽ അടി വാങ്ങിക്കൂട്ടിയപ്പോൾ, അവർ സ്വന്തം സുഖത്തിന് വേണ്ടിയായിരുന്നില്ല പോരാടിയത്; വരാനിരിക്കുന്ന തലമുറയ്ക്കെങ്കിലും ഒരു മാന്യമായ ജീവിതം ഉണ്ടാകണം എന്ന ആഗ്രഹത്തോടെയായിരുന്നു.

എന്നാൽ, ആ ചോരയൊഴുക്കി നേടിയെടുത്ത ‘പ്രബുദ്ധ കേരളത്തിൽ’ ജീവിക്കുന്ന ഇന്നത്തെ തലമുറ എങ്ങോട്ടാണ് ഓടുന്നത്? ഇന്ന് നാം ചരിത്രത്തെ പൂർണ്ണമായി മറന്ന, അഥവാ മറക്കാൻ ആഗ്രഹിക്കുന്ന ഒരു ജനതയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനോ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഇന്നത്തെ സമൂഹം. ഡിജിറ്റൽ സ്ക്രീനുകളിലെ 15 സെക്കൻഡ് റീലുകളിലും, അർത്ഥശൂന്യമായ ട്രെൻഡുകളിലും നമ്മുടെ യുവത്വം അഭിരമിക്കുമ്പോൾ, തങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണ് എത്രയോ മനുഷ്യരുടെ പോരാട്ടവീര്യത്തിന്റെ സ്മാരകമാണെന്ന ബോധം ആർക്കുമില്ല. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ഓടിനടക്കുന്ന ഇന്നത്തെ ജനതയ്ക്ക്, മട്ടാഞ്ചേരിയിൽ ചാപ്പ സമ്പ്രദായത്തിനെതിരെ നെഞ്ചുവിരിച്ചു നിന്ന് വെടിയേറ്റു വീണ സെയ്താലിയുടെയോ, അച്ചിപ്പുടവയ്ക്കായി വാളേന്തിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയോ ചരിത്രം ഒരുപക്ഷേ അന്യമായിരിക്കാം.

പഴയകാലത്തെ ജാതിമതിലുകൾ തകർത്തതിനെപ്പറ്റി നാം വാചാലരാകുമ്പോൾ തന്നെ, പുതിയ കാലത്തിന്റെ കോർപ്പറേറ്റ് അടിമത്തത്തിലേക്കും ബ്രാൻഡ് ഭ്രമങ്ങളിലേക്കും നാം സ്വയം നടന്നു കയറുകയാണ്. അക്ഷരമില്ലാത്തതിന്റെ പേരിൽ പട്ടിണി കിടന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്ന് ഓർക്കാൻ പോലും ഇന്നത്തെ ‘സ്മാർട്ട്’ തലമുറയ്ക്ക് സമയമില്ല. പരീക്ഷ ജയിക്കാനുള്ള ചില ജനറൽ നോളഡ്ജ് ചോദ്യങ്ങൾക്കപ്പുറം ഈ സമരങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് ചിന്തിക്കാൻ പോലും ആരും നിൽക്കുന്നില്ല.

ചരിത്രം ഓർക്കാത്ത ജനതയ്ക്ക് ഭാവി പ്രവചിക്കാനാകില്ല. നമ്മൾ എവിടെനിന്ന് യാത്ര തുടങ്ങി എന്ന് മറന്നാൽ, നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന വഴിയും നമുക്ക് തെറ്റിപ്പോകും. സോഷ്യൽ മീഡിയയിലെ താല്കാലിക ബഹളങ്ങളിൽ നിന്നും എന്തിനോ വേണ്ടിയുള്ള ഈ ഓട്ടത്തിനിടയിൽ നിന്നും അല്പസമയം മാറ്റിവെച്ച്, ഈ കനൽവഴികളെക്കുറിച്ച് വരുംതലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം, ഈ സ്വാതന്ത്ര്യം ആരും നമുക്ക് തന്ന ദാനമല്ല, നമ്മൾ ചോദിച്ചു വാങ്ങിയതുമല്ല; മറിച്ച് അടിച്ചു വാങ്ങിയതാണ്!

Marriage Invitation Card

A Beautiful Journey Continued…

Together with our parents we invite you with great pleasure
to our wedding reception On Sunday, 1st July , 2012 10:30 AM – 11:45 AM
at
Bellur Sri Shiva Temple
Attenganam, Kasaragod Dist.
Kerala, 671531.

Please join us and share our joy as we celebrate a new life together.

Manjusha & Rajesh K

 

Marriage Invitation Card Template 5x7
ഈ വിവാഹ ക്ഷണക്കത്തിന്റെ പ്രിന്റബിൾ വേർഷൻ ആവശ്യമുള്ളവർക്ക് അയച്ചുതരുന്നതാണ്. നിങ്ങൾക്കിത് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാം. പ്രിന്റെടുക്കാനുള്ള ഫയലിന് സൈസ് അല്പം കൂടുതലായതിനാൽ ലോഡായി വരാൻ താമസിക്കും. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം സൈസ് കുറഞ്ഞതാണ്. ഇതിന്റെ ഇംഗ്ലീഷ് വേർഷനും കൈയിൽ ഉണ്ട്. ആവശ്യക്കാർ ചോദിക്കാൻ മടിക്കേണ്ട. ടെപ്ലേറ്റ് അയച്ചു തരുന്നതായിരിക്കും.

==കൂട്ടിച്ചേർക്കൽ – 10 May, 2017 ==
ഇനിയാരും ഈ കാർഡ്, ഈ പോസ്റ്റ് കണ്ടിട്ട് ചോദിച്ചേക്കരുത് കേട്ടോ 🙂 സോഴ്സ് ഫയലിന്റെ കോപ്പിയൊക്കെ അപ്ഡേറ്റ് ചെയ്ത് ആർക്കൊക്കെയോ കൊടുത്തിരുന്നു, ഇപ്പോൾ ഒന്നും കയ്യിൽ ഇല്ല; അതൊക്കെ ഉണ്ടാക്കിയ കമ്പ്യൂട്ടർ പോലും ഇല്ല.

തീയും താളവും ഗോത്രസ്മൃതികളും

മലയാളക്കരയുടെ സാംസ്കാരിക ഭൂപടത്തിൽ, ഉത്തരമലബാറിന്റെ മണ്ണ് സവിശേഷമായൊരു പ്രകമ്പനത്താൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ആധുനികതയുടെ മിനുക്കുപണികൾ ഏൽക്കാത്ത, മണ്ണിന്റെ പച്ചമണവും വിയർപ്പിന്റെ ചൂടുള്ള പ്രാക്തന ദ്രാവിഡ സംസ്കൃതിയുടെ ഉറവുകൾ ഇന്നും വറ്റിപ്പോകാതെ ഒഴുകുന്ന ഇടമാണിത്. കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ മൂന്ന് മലയോര-തീരദേശ ജില്ലകൾ തങ്ങളുടെ താളത്തിലും തുടിയിലും ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഒരു ജനതയുടെ അതിജീവനത്തിന്റെ ചരിത്രമാണ്; ഒപ്പം നീതിക്കുവേണ്ടിയും പ്രകൃതിയോടുള്ള ഇണക്കത്തിനുവേണ്ടിയും അവർ നടത്തിയ നിരന്തര സമരങ്ങളുടെയും അടയാളപ്പെടുത്തലുകളാണ്.

ഇവിടെ ദൈവങ്ങൾ സ്വർഗ്ഗത്തിലിരിക്കുന്നവരല്ല, മറിച്ച് മനുഷ്യരുടെ കണ്ണീരൊപ്പാൻ കോലം കെട്ടിയാടിയവരാണ്. തുടിയുടെ അസുരതാളവും, തീക്കുഴിയുടെ ചൂടും, കരിപുരണ്ട ശരീരങ്ങളും, വനഗന്ധമുള്ള പാട്ടുകളും ഈ മണ്ണിന്റെ ജൈവികമായ അടയാളങ്ങളാണ്. അലമാകളിയുടെ മതമൈത്രിയും, യക്ഷഗാനത്തിന്റെ രംഗവിസ്മയവും, തെയ്യങ്ങളുടെ വീരസ്മൃതികളും, പൂരക്കളിയുടെ കളരി കരുത്തും, ഗദ്ദികയുടെയും പണിയ നൃത്തത്തിന്റെയും ഗോത്രവിപ്ലവങ്ങളും വെറും കലകൾ മാത്രമല്ല; അവ ഈ നാടിന്റെ ആത്മാവിന്റെ തുടിപ്പുകളാണ്. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവും പ്രകൃതിയോടുള്ള പ്രാർത്ഥനയുമായിരുന്ന ഈ നാടൻ അനുഷ്ഠാനങ്ങളുടെ വേരുകളിലേക്കും ചരിത്രവഴികളിലേക്കും നടത്തിയ ഒരു കാവ്യയാത്രയാണിത്. കാസർഗോഡ് ജില്ലയുടെ സാംസ്കാരിക ഭൂമിക എന്നത് ഭാഷകളുടെയും ആചാരങ്ങളുടെയും ഗോത്രസ്മൃതികളുടെയും ഒരു മഹാസംഗമസ്ഥാനമാണ്. കാവുകളുടെയും തെയ്യങ്ങളുടെയും വീരസ്മൃതികളുടെയും മണ്ണായ കണ്ണൂർ ജില്ല, കേരളത്തിന്റെ ഫോക്ക്ലോർ ഭൂപടത്തിൽ ഏറ്റവും തിളക്കമുള്ള ഒരു അധ്യായമാണ്. വയനാടിന്റെ മഞ്ഞണിഞ്ഞ മലനിരകൾക്കും നിബിഡവനനങ്ങൾക്കും പറയാനുള്ളത് കേവലം പ്രകൃതിയുടെ കഥ മാത്രമല്ല, മണ്ണിൽ വിയർപ്പൊഴുക്കി ജീവിച്ച ഒരു പറ്റം ആദിമ ഗോത്ര മനുഷ്യരുടെ അതിജീവനത്തിന്റെ ഇതിഹാസം കൂടിയാണ്. മുഖ്യധാരയിൽ നിന്നും ഏറെക്കാലം അകന്നുനിന്ന വയനാടൻ കാടുകളിൽ, പ്രകൃതിയെയും ആത്മാക്കളെയും അധ്വാനത്തെയും ഉപാസിച്ചിരുന്ന ഗോത്രജനതയുടെ ജീവിതം അനേകം കലാരൂപങ്ങളായി പരിണമിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാടു ജില്ലകളിൽ കെട്ടിയാടുന്ന നിരവധി പ്രാക്തന അനുഷ്ഠാന കലാരൂപങ്ങളിൽ ചുരുക്കം ചിലത് താഴെ കൊടുക്കുന്നു.

അലാമിക്കളി: മതമൈത്രിയുടെ കരിപുരണ്ട ഗാഥ

കാസർഗോഡ് ജില്ലയിലെ ഏറ്റവും അപൂർവ്വവും ശ്രദ്ധേയവുമായ ഒരു ഫോക്ക്ലോർ കലാരൂപമാണ് അലാമിക്കളി. ഹൈന്ദവ-ഇസ്ലാം മതസൗഹാർദ്ദത്തിന്റെ സമാനതകളില്ലാത്ത ഒരു പ്രതീകമാണിത്. മുസ്ലീങ്ങളുടെ വിശേഷദിവസമായ മുഹറവുമായി ബന്ധപ്പെട്ടാണ് ഇത് അവതരിപ്പിക്കപ്പെടുന്നത് എങ്കിലും, ഇതിൽ വേഷം കെട്ടുന്നതും നൃത്തം ചെയ്യുന്നതും പൂർണ്ണമായും ഹൈന്ദവ വിശ്വാസികളാണ് എന്നതാണ് അലാമിക്കളിയുടെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രത്തിലെ കർബല യുദ്ധത്തിന്റെ സ്മരണകൾ ഉണർത്തുന്ന ഈ അനുഷ്ഠാനം, ശോകവും ഭക്തിയും താളവും ഒത്തുചേരുന്ന ഒരു അസാധാരണ ദൃശ്യാനുഭവമാണ്.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധവും ഐതിഹ്യവും: കർബല യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇമാം ഹുസൈന്റെയും കൂട്ടരുടെയും സ്മരണയാണ് അലാമിക്കളിയുടെ ഇതിവൃത്തം. എന്നാൽ ഇതിന്റെ ബാഹ്യമായ രൂപഭാവങ്ങൾക്കും അനുഷ്ഠാന രീതികൾക്കും പുരാതന ദ്രാവിഡ സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട്. ഇസ്ലാം മതം ഈ പ്രദേശങ്ങളിൽ വേരുറപ്പിക്കുന്നതിന് മുൻപുതന്നെ നിലനിന്നിരുന്ന പ്രാക്തനമായ ചില ഗോത്ര/ദ്രാവിഡ ആചാരങ്ങളിലേക്ക് ഇസ്ലാമിക ചരിത്രം സമന്വയിപ്പിക്കപ്പെടുകയാണ് ഇവിടെ ഉണ്ടായത്. ദേഹം മുഴുവൻ കരി പുരട്ടി, അതിൽ വെളുത്ത പുള്ളികൾ കുത്തി, കഴുത്തിലും അരയിലും പച്ചിലകൾ (പ്രത്യേകിച്ച് ഞാറൽ ഇലകൾ) വാരിചുറ്റിയുള്ള അലാമികളുടെ വേഷം പുരാതന ദ്രാവിഡ ആദിവാസി നൃത്തങ്ങളെയാണ് നേരിട്ട് ഓർമ്മിപ്പിക്കുന്നത്. പ്രകൃതിയെ ആരാധിച്ചിരുന്ന, മരങ്ങളെയും കരിയെയും പവിത്രമായി കണ്ടിരുന്ന ദ്രാവിഡ ബോധത്തിന്റെ ഒരു തുടർച്ചയാണിത്. തീക്കുഴിക്ക് (അഗ്നി) ചുറ്റുമുള്ള നൃത്തവും, തീക്കനലിലൂടെയുള്ള നടത്തവും പുരാതന ദ്രാവിഡ അഗ്നിയാരാധനയുടെ ബാക്കിപത്രമാണ്.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: പരമ്പരാഗതമായി ഹിന്ദു മതത്തിലെ പിന്നോക്ക-ദളിത് വിഭാഗങ്ങളിൽ പെട്ടവരാണ് (പ്രധാനമായും നായാടി, വള്ളുവർ, പുലയ വിഭാഗങ്ങൾ) അലാമികളായി വേഷമിടുന്നത്. ഇതിന്റെ ചെലവുകൾ വഹിക്കുന്നതും ഇതിന് നേതൃത്വം നൽകുന്നതും പ്രാദേശിക മുസ്ലീം (മാപ്പിള) സമുദായക്കാരുമാണ്. കാസർഗോഡെയും ഹോസ്ദുർഗിലെയും ചില ഗ്രാമങ്ങളിൽ മാത്രമാണ് ഇത് കണ്ടുവരുന്നത്.

നിലവിലെ അവസ്ഥ: തികച്ചും നാശോന്മുഖമായ ഒരു കലാരൂപമാണിത്. ആധുനികതയുടെ കടന്നുകയറ്റവും, ഇരുമതങ്ങളിലും ഉടലെടുത്ത യാഥാസ്ഥിതിക ചിന്താഗതികളും അലാമിക്കളിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തു. ഇന്ന് വളരെ ചുരുക്കം ചിലയിടങ്ങളിൽ, അതും ഒരു സാംസ്കാരിക പുനരുജ്ജീവന ശ്രമമെന്ന നിലയിൽ മാത്രമാണ് അലാമിക്കളി നടക്കുന്നത്. അതിലെ പ്രാക്തനമായ ആത്മീയത നഷ്ടപ്പെടുകയും, അതൊരു കേവല പ്രദർശനവസ്തുവായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു.

യക്ഷഗാനം: തുളുനാടിന്റെ രംഗവിസ്മയം

സംഗീതം, നൃത്തം, സംഭാഷണം, വേഷവിധാനം എന്നിവയുടെ അതിഗംഭീരമായ സമന്വയമാണ് യക്ഷഗാനം. കാസർഗോഡ് ജില്ലയുടെ തുളുനാടൻ ഗ്രാമങ്ങളെ ഭ്രമാത്മകമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന തുറന്ന വേദികളിലെ (Bayalata) നാടൻ നാടകരൂപമാണിത്. ഹിന്ദു പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദർഭങ്ങളെ (പ്രസംഗം) അടിസ്ഥാനമാക്കി, ചെണ്ടയുടെയും മദ്ദളത്തിന്റെയും അസുരതാളത്തിൽ, രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് അവതരിപ്പിക്കപ്പെടുന്ന യക്ഷഗാനം ഒരു തികഞ്ഞ അക്കാദമിക് തിയേറ്റർ അനുഭവം കൂടിയാണ്.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: സാഹിത്യപരമായി യക്ഷഗാനം സംസ്കൃത പദങ്ങളാലും ഇതിഹാസ കഥകളാലും സമ്പന്നമാണെങ്കിലും, ഇതിന്റെ വേരുകൾ കിടക്കുന്നത് പുരാതന ദ്രാവിഡ കലകളായ ഭൂതക്കോലത്തിലും തെയ്യത്തിലുമാണ്. യക്ഷഗാനത്തിലെ കഥാപാത്രങ്ങളുടെ വർണ്ണാഭമായ മുഖത്തെഴുത്തും, തലപ്പാവും (മുംഡാസ്), ഊർജ്ജസ്വലമായ കാൽവെപ്പുകളും ദ്രാവിഡ ആചാരങ്ങളുടെ നേരിട്ടുള്ള പരിണാമമാണ്. ഒരുകാലത്ത് ദ്രാവിഡ ഗോത്രങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന വീരാരാധനയും ആത്മാരാധനയും, പിൽക്കാലത്ത് ആര്യ-വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനത്താൽ പുരാണ കഥാപാത്രങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതാണ് യക്ഷഗാനം എന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: തുളു, കന്നഡ, മലയാളം സംസാരിക്കുന്ന വിവിധ സമുദായങ്ങളുടെ ഒരു കൂട്ടായ്മയാണ് യക്ഷഗാനം. ഇതിലെ പാട്ടുകാരനായ ‘ഭാഗവതർ’ പലപ്പോഴും ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ളവരായിരിക്കും. എന്നാൽ നർത്തകരും വാദ്യക്കാരും ഭണ്ഡാരി, ദേവാഡിഗ, ബില്ലവ തുടങ്ങി വിവിധ സമുദായങ്ങളിൽ നിന്നുള്ളവരാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഇതിൽ പങ്കാളികളാകുന്നു.

നിലവിലെ അവസ്ഥ: കാസർഗോഡ് ജില്ലയിൽ യക്ഷഗാനത്തിന് ഇന്നും വലിയ ജനപ്രീതിയും സ്വാധീനവുമുണ്ട്. നിരവധി യക്ഷഗാന മേളകൾ (ട്രൂപ്പുകൾ) ഇന്നും സജീവമാണ്. എന്നാൽ, രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, സമയദൈർഘ്യം കുറച്ചുള്ള അവതരണങ്ങളിലേക്ക് ഇത് ചുരുങ്ങിയിട്ടുണ്ട്. കൂടാതെ, ആധുനിക സംഗീതോപകരണങ്ങളുടെ ഉപയോഗവും സിനിമാറ്റിക് ശൈലികളുടെ കടന്നുകയറ്റവും ഇതിന്റെ തനതായ ക്ലാസിക് സ്വഭാവത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

മംഗലംകളി: ഗോത്രയൗവ്വനങ്ങളുടെ പ്രണയതാളം

കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വനമേഖലകളോട് ചേർന്ന് ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെ വിവാഹ (മംഗലം) ചടങ്ങുകളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന തികച്ചും പ്രാകൃതവും എന്നാൽ മനോഹരവുമായ ഒരു ഗോത്രനൃത്തമാണ് മംഗലംകളി. തുടിയുടെ താളത്തിനൊത്ത്, വട്ടത്തിൽ നിന്ന് പാട്ടുപാടി ചുവടുവെക്കുന്ന ഈ കലാരൂപം ആദിവാസി ജനതയുടെ ജീവിതോത്സാഹത്തിന്റെയും പ്രകൃതിയോടുള്ള ഇഴയടുപ്പത്തിന്റെയും നേർക്കാഴ്ചയാണ്. ലളിതമായ ചുവടുകളിൽ തുടങ്ങി, പിന്നീട് അതിവേഗത്തിലുള്ള താളത്തിലേക്ക് മാറുന്നതാണ് ഇതിന്റെ രീതി.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: മംഗലംകളി നൂറുശതമാനവും പുരാതന ദ്രാവിഡ ഗോത്ര സംസ്കാരത്തിന്റെ ഉൽപ്പന്നമാണ്. ഇവിടെ ദൈവങ്ങളെക്കാൾ പ്രകൃതിയും മനുഷ്യാധ്വാനവുമാണ് പാട്ടുകളിലൂടെ വാഴ്ത്തപ്പെടുന്നത്. കൃഷി, വേട്ടയാടൽ, പ്രണയം, വിരഹം, പൂർവ്വിക സ്മരണകൾ എന്നിവയാണ് മംഗലംകളി പാട്ടുകളുടെ പ്രമേയം. മണ്ണിനെ സ്നേഹിക്കുകയും പ്രകൃതിയെ ഉപാസിക്കുകയും ചെയ്തിരുന്ന ഒരു ദ്രാവിഡ സമൂഹത്തിന്റെ വികാരപ്രകടനമാണിത്. ഇതിൽ ഉപയോഗിക്കുന്ന വാദ്യോപകരണമായ ‘തുടി’ ഏറ്റവും പ്രാചീനമായ ദ്രാവിഡ താളവാദ്യങ്ങളിൽ ഒന്നാണ്. നൃത്തം ചെയ്യുന്നതിനിടയിൽ ആവേശത്താൽ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദങ്ങൾ പ്രാക്തന ആദിവാസി ആചാരങ്ങളുടെ പ്രതിധ്വനികളാണ്.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: കാസർഗോഡ് ജില്ലയിലെ മാവിലൻ, മലവേട്ടുവൻ എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളാണ് മംഗലംകളി അവതരിപ്പിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൈകോർത്ത് ചുവടുവെക്കുന്നു എന്നത് ഈ സമുദായങ്ങളിലെ സ്ത്രീ-പുരുഷ സമത്വത്തെക്കൂടി ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ അവസ്ഥ: മുൻകാലങ്ങളിൽ ഗോത്രവിവാഹങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങായിരുന്നു ഇതെങ്കിൽ, ഇന്ന് ആചാരപരമായ സ്ഥാനം നഷ്ടപ്പെട്ട് ഇതൊരു സ്റ്റേജ് കലാരൂപമായി മാറിയിട്ടുണ്ട്. യുവതലമുറ ഇതിൽ നിന്നും അകന്നുപോകുന്ന കാഴ്ചയാണുള്ളത്. ഫോക്ക്ലോർ അക്കാദമിയുടെയും മറ്റും പ്രോത്സാഹനത്താൽ യുവജനോത്സവ വേദികളിലും ടൂറിസം ഫെസ്റ്റിവലുകളിലും ഇത് അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, മണ്ണിൽ ചവിട്ടി നൃത്തം ചെയ്തിരുന്ന ആ പഴയ ഗോത്ര വിശുദ്ധി ഇന്നില്ല.

തെയ്യം (കളിയാട്ടം): മനുഷ്യനിൽ കുടിയേറുന്ന ദൈവികത

ഉത്തരകേരളത്തിന്റെ, പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ ജില്ലകളുടെ സാംസ്കാരിക അടയാളമാണ് തെയ്യം. മനുഷ്യൻ ദൈവത്തിന്റെ കോലം കെട്ടി ആടുന്ന, ഭക്തിയും ഭയവും കലയും സമന്വയിക്കുന്ന അത്യുജ്ജ്വലമായ അനുഷ്ഠാനമാണിത്. ചുവപ്പും കറുപ്പും ചായങ്ങൾ മുഖത്തെഴുതി, കുരുത്തോലകളും ചുവന്ന പട്ടും അണിഞ്ഞ്, ആകാശത്തോളം പോന്ന മുടിയും (കിരീടം) വെച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന തെയ്യം ലോകത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ തിയേറ്റർ ആർട്ട് കൂടിയാണ്. തെയ്യം എന്നത് കേവലമൊരു നൃത്തമല്ല, അതൊരു സമുദായത്തിന്റെ നീതിപീഠവും വിശ്വാസത്തിന്റെ അവസാനത്തെ അഭയസ്ഥാനവുമാണ്.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: തെയ്യം സനാതന ഹൈന്ദവ ധർമ്മത്തിന് അതീതമായ, തികച്ചും പ്രാചീനമായ ദ്രാവിഡ അനുഷ്ഠാനമാണ്. മാതൃദായക്രമം, വീരാരാധന, പ്രകൃതിയാരാധന, ആത്മാരാധന (Animism and Spirit Worship) എന്നീ ദ്രാവിഡ സങ്കൽപ്പങ്ങളുടെ പാരമ്യമാണ് തെയ്യത്തിൽ കാണുന്നത്. ആര്യന്മാരുടെ വരവിനുമുമ്പ് തദ്ദേശീയർ ആരാധിച്ചിരുന്ന അമ്മദൈവങ്ങളും, യുദ്ധത്തിൽ വീരമൃത്യു വരിച്ച പോരാളികളും, കാവിലെ മരങ്ങളും മൃഗങ്ങളുമാണ് (ഉദാഹരണത്തിന് പുലിദൈവങ്ങൾ, നാഗദൈവങ്ങൾ) തെയ്യങ്ങളായി വരുന്നത്. ദ്രാവിഡരുടെ കാവുകളിലാണ് തെയ്യം കെട്ടിയാടുന്നത്, അല്ലാതെ അമ്പലങ്ങളിലല്ല. രക്തബലിയും മദ്യവും തെയ്യങ്ങൾക്ക് അർപ്പിക്കാറുണ്ട് എന്നത് ഇതിന്റെ പ്രാക്തന ദ്രാവിഡ വേരുകളെ ഉറപ്പിക്കുന്നു.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: സവർണ്ണ മേധാവിത്വത്തിനെതിരെയുള്ള കീഴാളന്റെ കലാപമാണ് തെയ്യം. ഹിന്ദു ജാതിവ്യവസ്ഥയിൽ ഏറ്റവും താഴെത്തട്ടിലായിരുന്ന മലയൻ, വണ്ണാൻ, അഞ്ഞൂറ്റാൻ, മാവിലൻ, വേലൻ, പുലയൻ തുടങ്ങിയ ദളിത്-പിന്നോക്ക സമുദായങ്ങളിൽ പെട്ടവരാണ് തെയ്യം കെട്ടുന്നത്. എന്നാൽ തെയ്യമായി മാറിക്കഴിഞ്ഞാൽ ഇവരെ സവർണ്ണരടക്കം സർവ്വരും ദൈവമായി കണ്ട് കാൽക്കൽ വീണ് നമസ്കരിക്കുന്നു. തെയ്യം കളിയാട്ടത്തിന്റെ ചെലവുകൾ വഹിക്കുന്നത് പലപ്പോഴും പ്രദേശത്തെ സവർണ്ണ തറവാടുകളോ ഗ്രാമവാസികൾ ഒന്നിച്ചോ ആയിരിക്കും.

നിലവിലെ അവസ്ഥ: മറ്റ് പല കലാരൂപങ്ങളിൽ നിന്നും വ്യത്യസ്തമായി തെയ്യം ഇന്നും കാസർഗോഡിന്റെ സിരകളിൽ വളരെ സജീവമായി നിലനിൽക്കുന്നു. സാമ്പത്തികമായും ഈ കലാരൂപം ഇന്ന് വളരെ സുരക്ഷിതമാണ്. എന്നാൽ, ഇത് കടുത്ത വാണിജ്യവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നൊരു അക്കാദമിക് വിമർശനമുണ്ട്. ഭക്തിക്കും വ്രതാനുഷ്ഠാനങ്ങൾക്കും അപ്പുറം, ഫോട്ടോഗ്രാഫർമാരെയും ടൂറിസ്റ്റുകളെയും ആകർഷിക്കാനുള്ള ഒരു പ്രകടനമായി തെയ്യം മാറുന്നുണ്ടോ എന്ന ആശങ്ക സാംസ്കാരിക പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്. എങ്കിലും, കാസർഗോഡൻ ജനതയുടെ ജീവിത താളം ഇന്നും തെയ്യച്ചെണ്ടകളുടെ മുഴക്കത്തിൽ തന്നെയാണ് നിലനിൽക്കുന്നത്.

വീരസ്മൃതികളും കാവുസംസ്കാരവും

ഉത്തരമലബാറിന്റെ ജീവതാളമായ തെയ്യത്തെക്കുറിച്ച് കാസർഗോഡിന്റെ പശ്ചാത്തലത്തിൽ മുകളിൽ പറഞ്ഞുവല്ലോ. എന്നാൽ കണ്ണൂർ ജില്ലയിലേക്ക് വരുമ്പോൾ തെയ്യം കേവലമൊരു അനുഷ്ഠാനമെന്നതിലുപരി, അതൊരു വലിയ സാഹിത്യ-സാംസ്കാരിക പ്രസ്ഥാനമായി മാറുന്നു. കാസർഗോഡുള്ളതിനേക്കാൾ തെയ്യങ്ങളുടെ വൈവിധ്യവും, കാവുകളുടെ ബാഹുല്യവും കണ്ണൂരിന്റെ സവിശേഷതയാണ്. കഥകളിയിലെപ്പോലെ ചിട്ടപ്പെടുത്തിയ മുഖത്തെഴുത്തും, ആകാശത്തോളം ഉയരുന്ന മുടികളും കണ്ണൂരിലെ തെയ്യങ്ങളെ കൂടുതൽ തിയററ്റിക്കൽ ആക്കുന്നു. മനുഷ്യൻ ദൈവമായി മാറുന്ന ഈ മഹാവിസ്മയത്തിന് കണ്ണൂരിൽ അതിന്റേതായ ചില സവിശേഷ അക്കാദമിക് മാനങ്ങളുണ്ട്.

സവിശേഷതകളും ദ്രാവിഡ സംസ്കൃതിയും: കണ്ണൂരിലെ തെയ്യങ്ങളെ വ്യത്യസ്തമാക്കുന്നത് അവയുടെ ഉത്ഭവകഥകളാണ്. പ്രകൃതിശക്തികളെ ആരാധിക്കുന്നതിനപ്പുറം, കണ്ണൂരിന്റെ തെയ്യങ്ങൾ പലതും മനുഷ്യരുടെ ചോര തുടിക്കുന്ന ജീവിതകഥകളാണ്. അന്യായമായി കൊല്ലപ്പെട്ടവരും, ജാതിവ്യവസ്ഥയുടെ ഇരകളും, യുദ്ധത്തിൽ വീരമൃത്യു വരിച്ച പോരാളികളും ഇവിടെ ദൈവങ്ങളായി മാറുന്നു. കണ്ണൂരിന്റെ സ്വന്തമായ ‘കതിവനൂർ വീരൻ’ തെയ്യം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. യുദ്ധത്തിൽ ചതിയിലൂടെ വധിക്കപ്പെട്ട മന്ദപ്പൻ എന്ന തീയ്യയുവാവാണ് പിന്നീട് കതിവനൂർ വീരനായത്. അതുപോലെ, പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന തെയ്യം ബ്രാഹ്മണിക്കൽ ആധിപത്യത്തിനെതിരെയുള്ള വലിയൊരു വെല്ലുവിളിയാണ്. കാട്ടിൽ നായാടി നടക്കുന്ന, മീനും കള്ളും നൈവേദ്യമായി സ്വീകരിക്കുന്ന, വേട്ടപ്പട്ടികളെ ഒപ്പം കൂട്ടുന്ന മുത്തപ്പൻ, പൂർണ്ണമായും ഒരു ദ്രാവിഡ/ഗോത്ര സങ്കൽപ്പമാണ്.

കണ്ണൂരിലെ തെയ്യങ്ങളുടെ മറ്റൊരു സവിശേഷത ‘തോറ്റം പാട്ടുകൾ’ ആണ്. തെയ്യം ഉറയുന്നതിന് മുൻപ് അനുഷ്ഠാനകലാകാരന്മാർ പാടുന്ന ഈ പാട്ടുകൾ പഴയകാല മലയാള ഭാഷയുടെയും ദ്രാവിഡ സാഹിത്യത്തിന്റെയും അമൂല്യ ശേഖരമാണ്. അമ്മദൈവങ്ങളുടെ (മുത്തപ്പൻ, പുതിയ ഭഗവതി, മുച്ചിലോട്ട് ഭഗവതി) വലിയൊരു നിരതന്നെ കണ്ണൂരിലെ കാവുകളിലുണ്ട്. പൂർവ്വികരെയും വീരന്മാരെയും ആരാധിച്ചിരുന്ന പുരാതന ദ്രാവിഡ വീരാരാധനയുടെയും (Hero Worship) മാതൃദായക്രമത്തിന്റെയും (Matrilineal System) ജീവിക്കുന്ന തെളിവുകളാണിവ.

കമ്മ്യൂണിറ്റികൾ: വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, കോപ്പാളൻ തുടങ്ങിയ പിന്നോക്ക സമുദായങ്ങളാണ് കണ്ണൂരിൽ പ്രധാനമായും തെയ്യം കെട്ടിയാടുന്നത്. ഓരോ തറവാടിനും ഓരോ സമുദായത്തിനും പ്രത്യേകമായി കെട്ടിയാടാൻ അവകാശമുള്ള തെയ്യങ്ങളുണ്ട്. നായർ, തീയ്യ സമുദായങ്ങളുടെ കാവുകളിലാണ് ഇവ കൂടുതലായും അരങ്ങേറുന്നത്.

നിലവിലെ അവസ്ഥ: കണ്ണൂർ ജില്ലയിൽ തെയ്യം എന്നത് കേവലമൊരു കലാരൂപമല്ല, അതൊരു അതിശക്തമായ സാമൂഹിക സ്ഥാപനമാണ്. ആൻഡല്ലൂർ കാവ് പോലുള്ള വലിയ കാവുകളിലെ ഉത്സവങ്ങൾ ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. ടൂറിസത്തിന്റെ വലിയൊരു സാധ്യതയായി മാറിയതോടെ സാമ്പത്തികമായി തെയ്യം കലാകാരന്മാർ സുരക്ഷിതരാണെങ്കിലും, അമിതമായ ക്യാമറ വെളിച്ചങ്ങളും വാണിജ്യവൽക്കരണവും ആചാരങ്ങളുടെ വിശുദ്ധിയെ ബാധിക്കുന്നുവെന്നത് ഒരു അക്കാദമിക് യാഥാർത്ഥ്യമാണ്. എങ്കിലും കണ്ണൂരുകാരന്റെ ജീവിതവും മരണവും ഇന്നും കാവുകളിലെ തെയ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

പൂരക്കളി: കളരിയുടെ കരുത്തും പാണ്ഡിത്യത്തിന്റെ മാറ്റുരയ്ക്കലും

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതിക്കാവുകളിൽ മീനമാസത്തിലെ പൂരം നാളുകളോട് അനുബന്ധിച്ച് പുരുഷന്മാർ അവതരിപ്പിക്കുന്ന ഒരു അത്യുജ്ജ്വല അനുഷ്ഠാന കലയാണ് പൂരക്കളി. നൃത്തവും പാട്ടും കളരിപ്പയറ്റിന്റെ മെയ്‌വഴക്കവും ഒത്തുചേരുന്ന ഒരു പുരുഷനൃത്തമാണിത്. നടുവിൽ കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും, പ്രത്യേക രീതിയിൽ കെട്ടിയുണ്ടാക്കിയ പന്തലിൽ വെച്ചാണ് പൂരക്കളി അരങ്ങേറുന്നത്. യാതൊരുവിധ വാദ്യോപകരണങ്ങളുടെയും അകമ്പടിയില്ലാതെ, നർത്തകരുടെ ചുവടുകളുടെയും വായ്ത്താരിയുടെയും മാത്രം താളത്തിലാണ് ഈ കലാരൂപം പുരോഗമിക്കുന്നത്.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധവും ചരിത്രവും: പുരാതന ദ്രാവിഡ ജനതയുടെ വസന്തോത്സവവുമായാണ് (Spring Festival) പൂരക്കളിക്ക് പ്രധാനമായും ബന്ധമുള്ളത്. കാമദേവനെ ചുട്ടെരിച്ച ശിവന്റെയും, പിന്നീട് കാമദേവന് പുനർജന്മം ലഭിച്ചതിന്റെയും ഐതിഹ്യങ്ങൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയുടെ ഉണർവ്വിനെയും ഫലഭൂയിഷ്ഠതയെയും (Fertility Cult) ആരാധിക്കുന്ന ദ്രാവിഡ രീതിയാണിത്. പൂരക്കളിയുടെ ചുവടുകൾക്ക് കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റുമായി നേരിട്ട് ബന്ധമുണ്ട്. ‘കളരി’ എന്ന ദ്രാവിഡ പാരമ്പര്യത്തിൽ നിന്ന് രൂപപ്പെട്ടതുകൊണ്ടുതന്നെ ഇതിലെ നർത്തകർ നല്ല മെയ്ക്കരുത്തുള്ളവരായിരിക്കണം.

പൂരക്കളിയുടെ മറ്റൊരു പ്രധാന ഭാഗമാണ് ‘മറത്തുകളി’. രണ്ട് സംഘങ്ങൾ തമ്മിലുള്ള ബുദ്ധിപരവും അക്കാദമികവുമായ സംവാദമാണിത്. സംസ്കൃത ശ്ലോകങ്ങൾ, പുരാണങ്ങൾ, വ്യാകരണം, തർക്കശാസ്ത്രം എന്നിവയിലുള്ള പാണ്ഡിത്യം ഇവിടെ മാറ്റുരയ്ക്കപ്പെടുന്നു. ദ്രാവിഡമായ ഒരു നൃത്തരൂപത്തിലേക്ക് പിൽക്കാലത്ത് കടന്നുവന്ന ആര്യൻ/ബ്രാഹ്മണിക് സംസ്കാരത്തിന്റെ അക്കാദമിക് സ്വാധീനമാണ് ഈ മറത്തുകളിയിൽ കാണാൻ സാധിക്കുന്നത്.

കമ്മ്യൂണിറ്റികൾ: പ്രധാനമായും തീയ്യ സമുദായമാണ് പൂരക്കളി അവതരിപ്പിക്കുന്നത്. ഇതിനുപുറമെ മണിയാണി, വാണിയർ, ശാലിയർ തുടങ്ങിയ സമുദായങ്ങളും പൂരക്കളി നടത്താറുണ്ട്. പൂരക്കളി സംഘത്തെ നയിക്കുന്ന ആളെ ‘പണിക്കർ’ എന്നാണ് വിളിക്കുന്നത്. വലിയ പാണ്ഡിത്യവും കളരി പരിചയവുമുള്ളവരായിരിക്കും പണിക്കന്മാർ.

നിലവിലെ അവസ്ഥ: കണ്ണൂരിലെ കാവുകളിൽ ഇന്നും പൂരക്കളി വളരെ സജീവമാണ്. ഒട്ടേറെ യുവജനങ്ങൾ ഈ കലാരൂപം പഠിക്കാനും അവതരിപ്പിക്കാനും മുന്നോട്ടുവരുന്നുണ്ട്. എന്നാൽ, അതികഠിനമായ പഠനം ആവശ്യമായ ‘മറത്തുകളി’ നയിക്കാൻ കഴിവുള്ള വലിയ പണിക്കന്മാരുടെ എണ്ണം ഇന്ന് കുറഞ്ഞുവരികയാണ്. ഒരു ജനകീയ കല എന്ന നിലയിൽ നിന്ന് മാറി മത്സരങ്ങളുടെ വേദികളിലേക്കും പൂരക്കളി ഇന്ന് ചുരുങ്ങിയിട്ടുണ്ട്.

മലയൻകെട്ട്: മനസ്സിന്റെയും ശരീരത്തിന്റെയും ഇരുളകറ്റുന്ന മാന്ത്രികത

കണ്ണൂർ ജില്ലയിൽ നിലനിന്നിരുന്ന തികച്ചും പ്രാക്തനവും ഗൂഢവുമായ ഒരു മാന്ത്രിക-മാന്ത്രിക-അനുഷ്ഠാനമാണ് (Shamanic Ritual) മലയൻകെട്ട്. ബാധോച്ചാടനം അഥവാ ദുർദേവതകളെയും ദുരാത്മാക്കളെയും ഒഴിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മാറാരോഗങ്ങൾ, മാനസിക വിഭ്രാന്തികൾ, സന്താനമില്ലായ്മ എന്നിവയൊക്കെ ദുരാത്മാക്കളുടെ (പ്രേതം, പിശാച്, ഭൈരവൻ) ആക്രമണം കൊണ്ടാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, അവയെ തുരത്താനായി വീടുകളുടെ മുറ്റത്ത് താൽക്കാലികമായി പന്തലിട്ട് നടത്തിയിരുന്ന ദീർഘമേറിയ ഒരു കർമ്മമാണിത്. രക്തവും മാംസവും തീയും നൃത്തവും ഇടകലരുന്ന ഭയാനകവും എന്നാൽ ആകർഷകവുമായ ഒരു അന്തരീക്ഷമാണ് മലയൻകെട്ടിൽ ഉണ്ടാവുക.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: ലോകമെമ്പാടുമുള്ള ആദിമ ഗോത്രവർഗ്ഗക്കാർക്കിടയിൽ നിലനിന്നിരുന്ന പ്രാകൃത മാന്ത്രികതയുടെ (Primitive Magic and Shamanism) തനിപ്പകർപ്പാണ് മലയൻകെട്ട്. പ്രകൃതിയിലെ എല്ലാറ്റിനും ജീവനുണ്ടെന്നും (Animism), മരിച്ചവരുടെ ആത്മാക്കൾ ജീവിക്കുന്നവരെ വേട്ടയാടുമെന്നുമുള്ള പുരാതന ദ്രാവിഡ വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ദേവതകളെ പ്രീതിപ്പെടുത്താൻ കോഴിയെയും മറ്റും കുരുതി കൊടുക്കുന്ന (Blood Sacrifice) രീതി മലയൻകെട്ടിലുണ്ട്. അഞ്ച് വർണ്ണപ്പൊടികൾ കൊണ്ട് തറയിൽ ഭദ്രകാളിയുടെയോ മറ്റ് ഉഗ്രദേവതകളുടെയോ കളമെഴുതുന്ന രീതി (Kalam Ezhuthu) പ്രകൃതിയുമായുള്ള ദ്രാവിഡരുടെ ജൈവികമായ ബന്ധത്തെ സൂചിപ്പിക്കുന്നു. തുടിയുടെയും ചെണ്ടയുടെയും അസുരതാളത്തിൽ മന്ത്രങ്ങൾ ഉരുവിട്ട് നൃത്തം ചെയ്യുമ്പോൾ ബാധ കയറിയ വ്യക്തി ഉറഞ്ഞുതുള്ളുകയും, അബോധമനസ്സിലെ ഭയങ്ങൾ പുറത്തുവരികയും ചെയ്യുന്നു. ആധുനിക സൈക്കോളജിയുടെ ഒരു പ്രാകൃത രൂപം (Primitive Psychotherapy) കൂടിയായി അക്കാദമിക് ലോകം ഇതിനെ വിലയിരുത്തുന്നു.

കമ്മ്യൂണിറ്റികൾ: പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ‘മലയൻ’ സമുദായത്തിൽപ്പെട്ടവരാണ് ഈ അനുഷ്ഠാനം നടത്തുന്നത്. പരമ്പരാഗതമായി തെയ്യം കെട്ടുന്നതിലും, വൈദ്യത്തിലും, മാന്ത്രികവിദ്യയിലും പ്രാവീണ്യമുള്ളവരാണ് കണ്ണൂരിലെ മലയ സമുദായം.

നിലവിലെ അവസ്ഥ: ഇന്ന് മിക്കവാറും അപ്രത്യക്ഷമായ ഒരു അനുഷ്ഠാനമാണിത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുവരവും, ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിലുണ്ടായ മാറ്റവും ഇത്തരം ബാധോച്ചാടന കർമ്മങ്ങളെ അന്ധവിശ്വാസങ്ങളുടെ പട്ടികയിലേക്ക് മാറ്റി. ഇന്ന് വളരെ അപൂർവ്വമായി, പഴയ തറവാടുകളിലെ വ്രതങ്ങളുടെയോ നേർച്ചകളുടെയോ ഭാഗമായി മാത്രമാണ് മലയൻകെട്ട് നടക്കുന്നത്. മാന്ത്രികതയെക്കാൾ അതിലെ കലയ്ക്ക് മാത്രമാണ് ഇന്ന് പ്രസക്തിയുള്ളത്.

മാരിത്തെയ്യം (മാരിപ്പാട്ട്): പഞ്ഞമാസത്തിലെ രോഗശാന്തിയുടെ പാട്ട്

കർക്കിടക മാസം എന്നത് കേരളീയരെ സംബന്ധിച്ചിടത്തോളം പട്ടിണിയുടെയും രോഗങ്ങളുടെയും ഇരുണ്ട കാലമായിരുന്നു. ഈ ‘പഞ്ഞമാസത്തിൽ’ ഗ്രാമങ്ങളിലേക്ക് കടന്നുവരുന്ന പകർച്ചവ്യാധികളെയും ദാരിദ്ര്യത്തെയും പ്രതീകാത്മകമായി സ്വീകരിച്ച്, ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയി കളയുന്ന അതിമനോഹരമായ ഒരു നാടൻ അനുഷ്ഠാനമാണ് മാരിത്തെയ്യം. ചെറുതെയ്യങ്ങളുടെ വേഷം കെട്ടി, ചെണ്ടയുടെ താളത്തിൽ വീടുകൾ തോറും കയറിയിറങ്ങി നൃത്തം ചെയ്യുകയും മാരിപ്പാട്ടുകൾ പാടുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. വീടിന്റെ മുറ്റത്ത് നൃത്തം ചെയ്ത ശേഷം, വീട്ടുകാർ നൽകുന്ന അരിയും ദക്ഷിണയും മറ്റ് സാധനങ്ങളും വാങ്ങി അവർ അടുത്ത വീട്ടിലേക്ക് പോകുന്നു.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: മനുഷ്യന്റെ നിസ്സഹായതയിൽ നിന്നുടലെടുത്ത ഏറ്റവും വിശുദ്ധമായ ഒരു ദ്രാവിഡ പ്രാർത്ഥനയാണ് മാരിത്തെയ്യം. ‘മാരി’ എന്ന വാക്കിനർത്ഥം പകർച്ചവ്യാധി അല്ലെങ്കിൽ വസൂരി എന്നാണ്. ദക്ഷിണേന്ത്യയിലെമ്പാടുമുള്ള ദ്രാവിഡർ ‘മാരിയമ്മൻ’ എന്ന പേരിൽ രോഗങ്ങളുടെ ദേവതയെ ആരാധിച്ചിരുന്നു. ദ്രാവിഡ വിശ്വാസപ്രകാരം രോഗങ്ങൾ എന്നത് പ്രകൃതിയുടെ കോപമാണ്. ആ കോപത്തെ ഒരു വ്യക്തിയിലേക്ക് (തെയ്യം) ആവാഹിച്ച്, അയാളെ ഗ്രാമത്തിന് പുറത്തേക്ക് പറഞ്ഞയക്കുന്ന ‘Scapegoat’ (ബലിയാട്) സിദ്ധാന്തമാണ് ഇതിന്റെ കാതൽ. കർക്കിടകത്തിലെ ദുരിതങ്ങളെ മുഴുവൻ തെയ്യം ഏറ്റെടുക്കുകയും, നാടിന് ഐശ്വര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രകൃതിയെ പേടിക്കുകയും എന്നാൽ പ്രകൃതിയോട് സംവദിക്കാൻ കലയെ ഉപയോഗിക്കുകയും ചെയ്ത ദ്രാവിഡ ഗോത്രബോധത്തിന്റെ മനോഹരമായ ഉദാഹരണമാണിത്. ഇതിൽ പാടുന്ന തോറ്റം പാട്ടുകൾ പ്രകൃതിവർണ്ണനകളാൽ സമ്പന്നമാണ്.

കമ്മ്യൂണിറ്റികൾ: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രധാനമായും പുലയ, മലയ, വണ്ണാൻ സമുദായങ്ങളിൽപ്പെട്ടവരാണ് മാരിത്തെയ്യവും (ചിലയിടങ്ങളിൽ ‘വേടൻ’ എന്നും ഇത് അറിയപ്പെടുന്നു) കർക്കിടക തെയ്യങ്ങളും അവതരിപ്പിക്കുന്നത്. കുട്ടികളാണ് സാധാരണയായി ഇതിൽ വേഷം കെട്ടാറുള്ളത്.

നിലവിലെ അവസ്ഥ: ആധുനിക കാലഘട്ടത്തിൽ കർക്കിടകം പഞ്ഞമാസമല്ലാതായി മാറുകയും, പകർച്ചവ്യാധികൾക്ക് ശാസ്ത്രീയമായ ചികിത്സകൾ ലഭ്യമാവുകയും ചെയ്തതോടെ മാരിത്തെയ്യത്തിന്റെ പ്രസക്തി കുറഞ്ഞു. എങ്കിലും, കണ്ണൂരിന്റെ പല ഗ്രാമങ്ങളിലും ഒരു സാംസ്കാരിക ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ഇപ്പോഴും കർക്കിടക മാസത്തിൽ മാരിത്തെയ്യങ്ങൾ വീടുകളിൽ എത്താറുണ്ട്. മുൻപ് പട്ടിണി മാറ്റാനുള്ള ഒരു ഉപാധികൂടിയായിരുന്നു ഇതെങ്കിൽ, ഇന്ന് ആചാരങ്ങളുടെ ഒരു വാർഷിക പുതുക്കൽ മാത്രമായി ഇത് ചുരുങ്ങിയിരിക്കുന്നു.

ഗദ്ദിക (Gadhika): രോഗശാന്തിയുടെയും അതിജീവനത്തിന്റെയും ഗോത്രമാന്ത്രികത

വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ചും അടിയാൻ സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന അതിപ്രാചീനവും ഗൂഢവുമായ ഒരു മാന്ത്രിക-രോഗശാന്തി അനുഷ്ഠാനമാണ് ഗദ്ദിക. ഗർഭിണികളുടെ സുഖപ്രസവത്തിനും, പകർച്ചവ്യാധികളിൽ നിന്നും ദുർമരണങ്ങളിൽ നിന്നും നാടിനെ രക്ഷിക്കാനും, ബാധകളെ ഒഴിപ്പിക്കാനും വേണ്ടിയാണ് ഇത് പ്രധാനമായും നടത്തുന്നത്. ഒരു വീടിന്റെയോ കുടിലിന്റെയോ മുറ്റത്ത്, ‘തുടി’, ‘ചീനി’ എന്നീ വാദ്യോപകരണങ്ങളുടെ ഭ്രമാത്മകമായ താളത്തിൽ, ഗോത്രമൂപ്പൻ (ഗദ്ദികക്കാരൻ) പ്രത്യേകതരം വസ്ത്രങ്ങളണിഞ്ഞ് മന്ത്രങ്ങൾ ഉരുവിട്ട് ഉറഞ്ഞുതുള്ളുന്നതാണ് ഇതിന്റെ അവതരണരീതി. ഭയവും ഭക്തിയും ആശ്വാസവും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഗദ്ദിക, ഗോത്രജനതയുടെ ഏറ്റവും വലിയ സാംസ്കാരിക കോടതി കൂടിയാണ്.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: വയനാട്ടിലെ ‘അടിയർ’ (Adiya) സമുദായമാണ് പരമ്പരാഗതമായി ഗദ്ദിക അവതരിപ്പിക്കുന്നത്. ചരിത്രപരമായി വയനാട്ടിലെ ജന്മിമാരുടെ കീഴിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ടവരായിരുന്നു അടിയർ. അവരുടെ കണ്ണീരും നെടുവീർപ്പും ഗദ്ദികപ്പാട്ടുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: ലോകമെമ്പാടുമുള്ള ആദിമ ഗോത്രങ്ങളിൽ കാണപ്പെടുന്ന ‘ഷാമനിസം’ (Shamanism) അഥവാ വെളിച്ചപ്പാട് സമ്പ്രദായത്തിന്റെ ഏറ്റവും വിശുദ്ധമായ ദ്രാവിഡ രൂപമാണ് ഗദ്ദിക. പ്രകൃതിയിലെ ഓരോ അണുവിലും ആത്മാക്കളുണ്ടെന്നും (Animism), രോഗങ്ങൾക്ക് കാരണം ദുഷ്ടാത്മാക്കളുടെ കോപമാണെന്നും വിശ്വസിച്ചിരുന്ന പ്രാക്തന ദ്രാവിഡ ബോധമാണ് ഇതിന്റെ അടിസ്ഥാനം. മണ്ണുകൊണ്ട് കളമെഴുതുന്നതും, കോഴിയെ കുരുതി കൊടുക്കുന്നതും, പ്രകൃതിദത്തമായ പച്ചിലമരുന്നുകൾ മന്ത്രവാദത്തോടൊപ്പം ഉപയോഗിക്കുന്നതും ദ്രാവിഡ വൈദ്യശാസ്ത്രത്തിന്റെയും മാന്ത്രികവിദ്യയുടെയും ജീവിക്കുന്ന തെളിവുകളാണ്. ഹൈന്ദവ ദൈവങ്ങളേക്കാൾ കാട്ടുദേവതകളെയും പൂർവ്വികരുടെ ആത്മാക്കളെയും (Ancestor worship) ആണ് ഗദ്ദികയിൽ വിളിച്ചുവരുത്തുന്നത് എന്നത് ഇതിന്റെ ദ്രാവിഡ അസ്തിത്വത്തെ അടിവരയിടുന്നു.

നിലവിലെ അവസ്ഥ: ഒരു കാലത്ത് ഗോത്രക്കുടിലുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന ഗദ്ദികയെ ഒരു വലിയ സാമൂഹിക തിയേറ്റർ ആക്കി മാറ്റിയത് അന്തരിച്ച ഫോക്ക്ലോർ ഗവേഷകനായ പി.കെ. കാളൻ ആണ്. അദ്ദേഹം ‘നാട്ടുഗദ്ദിക’ എന്ന പേരിൽ ഇതിനെ വേദികളിലെത്തിക്കുകയും, ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റുകയും ചെയ്തു. ഇന്ന് അനുഷ്ഠാനം എന്നതിലുപരി, സർക്കാരിന്റെയും ഫോക്ക്ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന സാംസ്കാരിക വേദികളിലെ പ്രധാന ആകർഷണമാണ് ഗദ്ദിക. എന്നാൽ പണ്ട് അടിയർ കുടിലുകളിൽ നടന്നിരുന്ന ആ ആദിമ വിശുദ്ധി ഇന്നത്തെ സ്റ്റേജ് ഗദ്ദികകൾക്ക് അവകാശപ്പെടാനാവില്ല.

എരുതുകളി: വയനാടൻ കാർഷിക സമൃദ്ധിയുടെ സ്നേഹഗാഥ

‘എരുതു’ എന്നാൽ കാള എന്നാണ് അർത്ഥം. വയനാടൻ ജനതയുടെ കാർഷിക ജീവിതത്തിൽ കന്നുകാലികൾക്കുള്ള പ്രാധാന്യത്തെ വിളിച്ചോതുന്ന, വളരെ അപൂർവ്വവും മനോഹരവുമായ ഒരു വിളവെടുപ്പ് അനുഷ്ഠാന നൃത്തമാണ് എരുതുകളി. മുളയും വൈക്കോലും പച്ചിലകളും തുണിയും ഉപയോഗിച്ച് ഒരു വലിയ കാളയുടെ രൂപം (എരുതു) നിർമ്മിച്ച്, ഒരാൾ ആ രൂപം ധരിക്കുകയോ അല്ലെങ്കിൽ അതിനെ നടുവിൽ നിർത്തി മറ്റുള്ളവർ ചുറ്റും പാട്ടുപാടി നൃത്തം ചെയ്യുകയോ ചെയ്യുന്നതാണ് ഇതിന്റെ രീതി. കൃഷിപ്പണികൾ കഴിഞ്ഞ് പത്തായം നിറയുന്ന മകരക്കൊയ്ത്തിന് ശേഷമാണ് ഈ നൃത്തം അരങ്ങേറുന്നത്.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: വയനാട്ടിലെ പ്രമുഖ ഗോത്ര വിഭാഗമായ ‘മുള്ളുക്കുറുമർ’, അതുപോലെതന്നെ പാരമ്പര്യമായി കൃഷിക്കാരായ ‘വയനാടൻ ചെട്ടിമാർ’ എന്നിവർക്കിടയിലാണ് പ്രധാനമായും എരുതുകളി കാണപ്പെടുന്നത്. കാർഷിക വൃത്തിയുമായി നേരിട്ട് ബന്ധമുള്ള സമുദായങ്ങളാണ് ഇവർ.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: സിന്ധുനദീതട സംസ്കാരം മുതൽക്കേ ദ്രാവിഡർക്കിടയിൽ നിലനിന്നിരുന്ന കന്നുകാലി ആരാധനയുടെ (Cattle Worship)യും കാർഷിക ഉർവ്വരതാ വിശ്വാസങ്ങളുടെയും (Fertility Cult) നേരിട്ടുള്ള തുടർച്ചയാണ് എരുതുകളി. തമിഴ്‌നാട്ടിലെ മാട്ടുപ്പൊങ്കലിനോട് ഇതിന് സാംസ്കാരികമായി വലിയ സാമ്യമുണ്ട്. മണ്ണിൽ പൊന്നുവിളയിക്കാൻ സഹായിക്കുന്ന കാളകളെയും പോത്തുകളെയും ദൈവതുല്യമായി കണ്ട് ആദരിക്കുന്ന ദ്രാവിഡരുടെ പ്രകൃതിസ്നേഹമാണ് ഇവിടെ പ്രകടമാകുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ശ്രേണീബദ്ധമല്ലാത്ത, തികച്ചും ജൈവികമായ ഒരു സഹവർത്തിത്വത്തെയാണ് ഈ അനുഷ്ഠാനം പ്രതിനിധീകരിക്കുന്നത്. എരുതുകളിയിലെ പാട്ടുകൾ പലതും പ്രകൃതിയെയും കൃഷിയെയും വാഴ്ത്തുന്നവയാണ്.

നിലവിലെ അവസ്ഥ: ആധുനികതയുടെ കടന്നുകയറ്റം ഏറ്റവും കൂടുതൽ ബാധിച്ചത് ഇത്തരം കാർഷിക കലകളെയാണ്. ട്രാക്ടറുകളും ആധുനിക യന്ത്രങ്ങളും കന്നുകാലികളുടെ സ്ഥാനം കയ്യടക്കിയതോടെ, കാളകളോടുള്ള വൈകാരിക ബന്ധം ജനങ്ങൾക്ക് നഷ്ടമായി. ഇന്ന് എരുതുകളി എന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കലയാണ്. ചുരുക്കം ചില വയനാടൻ ഗ്രാമങ്ങളിൽ, മുതിർന്ന തലമുറയുടെ നിർബന്ധപ്രകാരം ഉത്സവാവസരങ്ങളിൽ മാത്രമാണ് നാമമാത്രമായി ഇന്ന് എരുതുകളി നടക്കുന്നത്.

വട്ടക്കളി: വനരോദനങ്ങളുടെ വൃത്തതാളം

പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ, കൈകൾ കോർത്തുപിടിച്ച് വൃത്താകൃതിയിൽ നിന്ന് (വട്ടത്തിൽ) ചുവടുവെക്കുന്ന അതിമനോഹരമായ ഒരു ഗോത്രനൃത്തമാണ് വട്ടക്കളി. ആദിവാസി സമൂഹങ്ങളുടെ വിവാഹം, അടിയന്തിരം, ഉത്സവങ്ങൾ തുടങ്ങി എല്ലാ കൂടിച്ചേരലുകളുടെയും അവിഭാജ്യ ഘടകമാണിത്. തുടിയുടെ താളത്തിനൊപ്പം, വളരെ ലളിതമായ ചുവടുകളിൽ തുടങ്ങി ക്രമേണ വേഗത വർദ്ധിച്ച് ഒരു ഉന്മാദാവസ്ഥയിലേക്ക് (Trance) എത്തുന്നതാണ് ഈ നൃത്തത്തിന്റെ സ്വഭാവം. സംഘഗാനത്തിന്റെ രൂപത്തിൽ, ഒരാൾ പാടിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണ് വട്ടക്കളിക്കുള്ളത്.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: വയനാട്ടിലെ ‘മുള്ളുക്കുറുമർ’, ‘പണിയർ’, ‘കുറിച്യർ’ തുടങ്ങി മിക്കവാറും എല്ലാ ഗോത്ര സമുദായങ്ങൾക്കും അവരുടേതായ വട്ടക്കളി രൂപങ്ങളുണ്ട്. എങ്കിലും മുള്ളുക്കുറുമരുടെ വട്ടക്കളിയാണ് താളപരമായും ദൃശ്യപരമായും കൂടുതൽ സമ്പന്നമായി കണക്കാക്കപ്പെടുന്നത്. പുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് പങ്കെടുക്കുന്നു എന്നതാണ് ഇതിന്റെ മാറ്റുകൂട്ടുന്നത്.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ നൃത്തരൂപമാണ് വൃത്താകൃതിയിലുള്ള നൃത്തങ്ങൾ (Circular Dances). സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങളെയും, ഋതുക്കളുടെ ചാക്രികതയെയും (Cyclic nature of seasons) ഇത് പ്രതിനിധീകരിക്കുന്നു. പുരാതന ദ്രാവിഡ സമൂഹത്തിന്റെ ഏറ്റവും വലിയ സവിശേഷത അവരുടെ സംഘബോധമായിരുന്നു. വ്യക്തിയല്ല, സമൂഹമാണ് വലുത് എന്ന ബോധം. കൈകൾ കോർത്തുപിടിച്ചുള്ള ഈ നൃത്തം ആ സംഘബോധത്തിന്റെ പ്രതിഫലനമാണ്. ഉച്ചനീചത്വങ്ങളില്ലാത്ത, സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമുള്ള ഒരു പഴയകാല ദ്രാവിഡ സമത്വദർശനം ഈ വട്ടത്തിൽ കാണാം. കേന്ദ്രീകൃതമായ ഒരു അധികാര വ്യവസ്ഥയ്ക്ക് പകരം, എല്ലാവരും തുല്യരായ ഒരു ജനാധിപത്യ ഇടമാണ് വട്ടക്കളി നൽകുന്നത്.

നിലവിലെ അവസ്ഥ: ഗോത്ര സമൂഹങ്ങൾക്കിടയിൽ ഇന്നും വട്ടക്കളി സജീവമായി നിലനിൽക്കുന്നുണ്ട്. അവരുടെ ആഘോഷങ്ങളിൽ ഇത് ഇന്നും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, പഴയകാലത്തെ തനത് ഗോത്രഗാനങ്ങൾക്ക് പകരം സിനിമാ പാട്ടുകളുടെ താളങ്ങൾ ഈ നൃത്തത്തിലേക്ക് നുഴഞ്ഞുകയറുന്നത് ഇതിന്റെ അക്കാദമിക് പവിത്രതയെ വലിയ രീതിയിൽ നശിപ്പിക്കുന്നുണ്ട്. തനത് വായ്ത്താരികൾ അറിയാവുന്ന വയോധികരുടെ എണ്ണം കുറഞ്ഞുവരുന്നതും ഒരു വെല്ലുവിളിയാണ്.

പണിയ നൃത്തം: മണ്ണിൽ വിയർപ്പൊഴുക്കിയവന്റെ വിമോചനതാളം

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയർ അവതരിപ്പിക്കുന്ന, അതിഗംഭീരമായ ഊർജ്ജവും താളവുമുള്ള ഒരു ഗോത്രനൃത്തമാണ് പണിയ നൃത്തം. പുരുഷന്മാർ ‘തുടി’ എന്ന വാദ്യോപകരണം അതിവേഗത്തിൽ കൊട്ടുകയും, ‘കുഴൽ’ (ഒരു തരം കാറ്റുവാദ്യം) ഊതുകയും ചെയ്യുമ്പോൾ, സ്ത്രീകൾ പരസ്പരം കൈകോർത്ത് താളത്തിൽ ചുവടുവെക്കുന്നു. ചിലപ്പോൾ പുരുഷന്മാരും അവരോടൊപ്പം ചേരും. ശരീരത്തിന്റെ സർവ്വ പേശികളെയും ചലിപ്പിക്കുന്ന, അതീവ വേഗതയുള്ള ഈ നൃത്തം കാണികളിലേക്കും വലിയൊരു ഊർജ്ജം പകരുന്ന ഒന്നാണ്. ചെളി നിറഞ്ഞ പാടങ്ങളിൽ ഞാറുനടുമ്പോൾ അവതരിപ്പിക്കുന്ന ‘കമ്പളനട്ടി’ ഇതിന്റെ മറ്റൊരു വകഭേദമാണ്.

അവതരിപ്പിക്കുന്ന കമ്മ്യൂണിറ്റികൾ: വയനാട്ടിലെ ‘പണിയർ’ സമുദായമാണ് ഇത് അവതരിപ്പിക്കുന്നത്. പണിയർ എന്ന വാക്കിനർത്ഥം ‘പണി ചെയ്യുന്നവർ’ അഥവാ തൊഴിലാളികൾ എന്നാണ്. നൂറ്റാണ്ടുകളോളം ജന്മിമാരുടെ പാടങ്ങളിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ടവരായിരുന്നു ഇവർ.

ദ്രാവിഡ സംസ്കൃതിയുമായുള്ള ബന്ധം: അധ്വാനമാണ് പണിയ നൃത്തത്തിന്റെ കാതൽ. ഇത് പുരാതന ദ്രാവിഡ കീഴാള വർഗ്ഗത്തിന്റെ വിയർപ്പിന്റെ താളമാണ്. പാടങ്ങളിൽ കഠിനമായ ജോലി ചെയ്യുമ്പോൾ, ശരീരത്തിന്റെ വേദനയകറ്റാനും മനസ്സിന് ഉന്മേഷം നൽകാനും പണിയർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ നൃത്തവും പാട്ടും. മണ്ണും ചെളിയും അവരുടെ ശരീരത്തിന്റെ ഭാഗമായിരുന്നു. തുടിയുടെ അസുരതാളം യഥാർത്ഥത്തിൽ ദ്രാവിഡ മനുഷ്യന്റെ ഹൃദയമിടിപ്പാണ്. അടിമത്വത്തിന്റെ ചങ്ങലകൾക്കുള്ളിൽ നിന്നുകൊണ്ട് അവർ സ്വാതന്ത്ര്യത്തെക്കുറിച്ച് പാടിയ പാട്ടുകളാണ് പണിയ നൃത്തത്തിന് അകമ്പടിയാകുന്നത്. ഇതിലെ ചുവടുകൾ പലതും കൃഷിപ്പണികളെ (വിത്ത് വിതയ്ക്കൽ, കൊയ്ത്ത്) അനുകരിക്കുന്നതാണ് എന്നത് ഇതിന്റെ കാർഷിക-ദ്രാവിഡ പാരമ്പര്യത്തെ ഉറപ്പിക്കുന്നു.

നിലവിലെ അവസ്ഥ: അടിമത്വത്തിൽ നിന്നും പണിയർ മോചിതരായെങ്കിലും, ഈ കലാരൂപം ഇന്ന് വലിയൊരു പ്രതിസന്ധിയെ നേരിടുന്നുണ്ട്. ഇന്ന് പണിയ നൃത്തം വയനാട്ടിലെ ടൂറിസ്റ്റ് റിസോർട്ടുകളിൽ വിനോദസഞ്ചാരികളെ രസിപ്പിക്കാൻ വേണ്ടിയുള്ള ഒരു വെറും ‘ഷോ’ ആയി ചുരുങ്ങിയിരിക്കുന്നു. പണത്തിന് വേണ്ടി തങ്ങളുടെ പവിത്രമായ കലയെ വകഞ്ഞുമാറ്റേണ്ടി വരുന്ന ഗതികേടിലാണ് ഗോത്ര കലാകാരന്മാർ. മണ്ണിൽ ചവിട്ടി നൃത്തം ചെയ്തിരുന്ന അവർ ഇന്ന് കോൺക്രീറ്റ് തറകളിലേക്ക് മാറിയപ്പോൾ, ആ കലയുടെ യഥാർത്ഥ ആത്മാവ് നഷ്ടപ്പെട്ടു എന്നതാണ് അക്കാദമിക് ലോകം നേരിടുന്ന ഏറ്റവും വലിയ സങ്കടം.


കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉത്തരമലബാറിന്റെയും മലയോരമേഖലകളുടെയും പങ്ക് സമാനതകളില്ലാത്തതാണ്. കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ ജില്ലകളുടെ ഗ്രാമവഴികളും കാവുകളും ഗോത്രഭൂമികളും എണ്ണിയാലൊടുങ്ങാത്തത്ര വൈവിധ്യമാർന്ന നാടൻ അനുഷ്ഠാനങ്ങളുടെയും ഫോക്ക്ലോർ കലകളുടെയും ഉറവിടങ്ങളാണ്.

നൂറ്റാടുകളിലൂടെ കൈമാറിവന്ന ഈ സംസ്കൃതിയുടെ മഹാസാഗരത്തിൽ, ഓരോ ദേശത്തിനും ഓരോ ഗ്രാമത്തിനും അവകാശപ്പെടാൻ ഡസൻ കണക്കിന് അനുഷ്ഠാനരൂപങ്ങളുണ്ട്. എന്നാൽ, ഈ മൂന്ന് ജില്ലകളിലുമായി പരന്നുകിടക്കുന്ന ആ വിശാലമായ സാംസ്കാരിക സമ്പത്തിൽ നിന്ന്, അത്യന്തം പ്രാക്തനവും ദ്രാവിഡ വേരുകൾ ആഴത്തിലുള്ളതുമായ 12 പ്രധാനപ്പെട്ട അനുഷ്ഠാനരൂപങ്ങളെ മാത്രമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരവധി നിരവധി അനുഷ്ഠാനങ്ങളാൽ സമ്പന്നമായ ഈ മണ്ണിൽ നിന്നും, ആ കലകളുടെ ആത്മാവും ചരിത്രവും ഏറ്റവും തീവ്രമായി അടയാളപ്പെടുത്തുന്ന തെരഞ്ഞെടുത്ത ചുരുക്കം ചില രൂപങ്ങളിലൂടെയുള്ള ഒരു ചെറിയ യാത്രയാണിത്. ബാക്കിനിൽക്കുന്ന അനേകം ഗോത്രകലകളുടെയും മാന്ത്രികാനുഷ്ഠാനങ്ങളുടെയും അനന്തമായ ലോകത്തിലേക്ക് വായനക്കാർക്ക് വെളിച്ചം വീശാൻ ഈ ചെറിയ കുറിപ്പ് പ്രേരണയാകുമെന്ന് കരുതുന്നു.

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്.
Wikimedia India live search Engine
അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ബീറ്റാ വേർഷൻ കൂടുതൽ മെച്ചപ്പെടുത്തി നല്ലൊരു സേർച്ചിങ് അനുഭവം തന്നെ പ്രദാനം ചെയ്യുന്ന രീതിയിൽ ഉടനേ വരുന്നതാണ്. ഇന്ത്യൻ ഭാഷയിൽ ഉള്ള വിക്കിമീഡിയ പ്രോജക്റ്റുകളായ വിക്കിപീഡിയ, വിക്കിഷ്‌ണറി, വിക്കിസോർസ്, വിക്കിബുക്ക്സ് തുടങ്ങിയ സൈറ്റുകളിലേക്ക് ഒരാൾക്ക് നേരിട്ട് എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ട് മാറ്റാനുതകുന്നതാണ് http://wikimedia.in എന്ന സൈറ്റ്.

പലപ്പോഴും ഒരു സാധാരണ വിക്കിപീഡിയ യൂസർ ഈ സൈറ്റുകളിൽ എത്തിച്ചേരുന്നത് ഗൂഗിൾ സേർച് എഞ്ചിൻ പോലുള്ള ഏതെങ്കിലും സേർച്ച് എഞ്ചിന്റെ സഹായത്തോടു കൂടിയായിരുന്നു. അവയുടെയൊക്കെ യുആർഎൽ ഓർത്തിരിക്കാനുള്ള ആ വൈഷമ്യം ഈ ഒരു സൈറ്റോടെ തീരുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ എല്ലാവരും അവരവരുടെ ബ്രൗസറിൽ ബുക്ക്‌മാർക്ക് ചെയ്തു വെയ്ക്കേണ്ട ഒരു സൈറ്റാണിതെന്നു നിസംശയം പറയാം.

ഏർപ്പ് ഉത്സവം

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമോദാഹരണമായ ഒരു ഗ്രാമീണ ആഘോഷമാണ് ഏർപ്പുത്സവം. പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവരുന്നൊരു ഉത്സവമാണിത്. കഴിഞ്ഞകാലങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഉത്സവം കൂടിയാണിത് മകരം 28 നാണ് ഏർപ്പ്. പ്രകൃതിയെ ലോകമാതാവായി കണ്ടിരുന്ന പഴയകാല സമൂഹത്തിൽ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ദൈവതുല്യവുമായിരുന്നു. ഇതിൽ ഏറെ പ്രാധാന്യം ഭൂമിക്കായിരുന്നു. അക്കാലത്ത് മണ്ണിൽ വിത്തിറക്കുമ്പോൾപോലും മനുഷ്യൻ ഭൂമീദേവിയുടെ അനുഗ്രഹം തേടി.

ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍. ഏർപ്പു ദിനത്തിൽ ഭൂമീദേവി പുഷ്പിണിയാകുമെന്നാണ് വിശ്വാസം. മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. ഏർപ്പ് വെരൽ എന്നാണിതറിയപ്പെടുന്നത്. നവധാന്യങ്ങളിൽപ്പെട്ട തുവര, പയർ, കടല എന്നിവയിൽ ഏതെങ്കിലുമൊരു ധാന്യം ചേർത്ത് മധുരച്ചോറുണ്ടാക്കി മകരക്കാറ്റിനു നേദിക്കുന്നതാണ് ഏർപ്പിലെ പ്രധാന ചടങ്ങ്. സ്ത്രീകളുടെ ആഘോഷമെന്ന നിലയിൽ ചിലയിടങ്ങളിൽ ഇതു ചിറപ്പ് എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീ-പ്രകൃതി ബന്ധത്തിൻെറ ഉത്തമ മാതൃകകൾ ഈ ചടങ്ങുകളിലെല്ലാം കാണാം. ഏര്‍പ്പു ദിവസം എട്ടു ദിക്കിലും വിളമ്പുന്നു. ത്രീനി അഹാനിരജസ്വലാ ബീജം ന വ്യാപയേത് അത്ര, ജനാഃ പാപത് വിനശ്യതി എന്നു പരാശഹോരയിൽ പറഞ്ഞിരിക്കുന്നത് രജസ്വലയായ മണ്ണോ പെണ്ണോ ആവട്ടെ, പ്രത്യേകം പരിഗണിക്കേണ്ടതുണ്ട് എന്നുതന്നെയാണ്

രജസ്വലയില്‍ ബീജപാപം ചെയ്യുന്നത് അവളെ നശിപ്പിക്കുകയും സ്വയം നശിക്കുകയും സ്വയം തിന്മ ക്ഷണിച്ചു വരുത്തുകയും ചെയ്യും എന്ന് വ്യക്തം.
വായു ഭഗവാന് ആഹരിക്കാനായി തുവരപ്പായസം തൂശനിലയില്‍ വിളമ്പുന്നതും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. കാറ്റ് പോലും രജസ്വലയായ ഭൂമിയെ അസ്വസ്ഥയാക്കരുതെന്ന് ആഗ്രഹിക്കുന്ന ഉദാത്തമായ പാരിസ്ഥിതികബോധമാണിത്.

വയലരികിലെ തുവരകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചടങ്ങിനാകും. തുവര നെല്ലിനെ ബാധിക്കുന്ന കീടങ്ങളെ അകറ്റുമെന്ന നാട്ടറിവിനെ അബോധമായി പ്രയോ‍ഗിക്കുന്ന തലവും ഈ പായസ നിര്‍മ്മാണത്തിലുണ്ട്. മിക്ക തെയ്യങ്ങളുടേയും നിര്‍വഹണത്തിന്റെ ഭാഗമായി കുരുസി ( ഗുരുതി) യുണ്ട്. ഓരോ കൃഷിയും ഭൂമിയെ ക്ഷീണിപ്പിക്കും എന്ന ധാരണയില്‍ ഭൂമിക്ക് നവജീവന്‍ കൊടുക്കുന്നതിനാണ് ഈ അര്‍പ്പണം. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു സ്ത്രീക്കു നല്‍കുന്ന ചികിത്സക്കും കരുതലിനും സമാനമാണിത്.

അതുകൊണ്ടുതന്നെ ഈ ദിനത്തിൽ ആയുധങ്ങൾപോലും ഭൂമിയിൽ ഇറക്കിയിരുന്നില്ല. വെള്ളം നനയ്ക്കാതെ, മുറ്റമടിക്കാതെ, നിലമുഴാതെ ഭൂമിയെ നോവിക്കാതെയാണ് ഏർപ്പുദിനം ആഘോഷിച്ചിരുന്നത്. വിളവെടുപ്പു കഴിഞ്ഞ്, ധാന്യങ്ങൾ പത്തായപ്പുരകളിലെത്തിച്ചശേഷമാണ് വീണ്ടുമൊരു വിത്തുവിതയ്ക്കും മുൻപു ഏർപ്പു ദിനത്തിൽ ഭൂമിയെ മനുഷ്യൻ മധുരം നൽകി ആദരിച്ചിരുന്നത്. ഈ ഭൂമി പൂജയ്ക്കു ശേഷം മാത്രമായിരുന്നു അക്കാലത്ത് മണ്ണിൽ പുത്തൻ നാമ്പുകൾ മുളപൊട്ടിയിരുന്നത്. ഊർവരതയുടെ ഭാഗമായി പോയകാലത്തു നടത്തിയിരുന്ന ഏർപ്പു കളിയാട്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഈ ആഘോഷത്തിന്റെ ബാക്കിപത്രം. കീഴ്മാല എരഞ്ഞിക്കൽ ചാമുണ്ഡേശ്വരി മുണ്ഡ്യക്കാവ്, പയ്യന്നൂർ കുറിഞ്ഞി ക്ഷേത്രം, കടുമേനി വിഷ്ണുമൂർത്തി മുണ്ഡ്യക്കാവ്, പൊതാവൂർ തറവാട് എന്നിവിടങ്ങളിൽ ഇപ്പോഴും ഈ ദിനത്തിൽ ഏർപ്പു കളിയാട്ടങ്ങൾ നടക്കാറുണ്ട്.

മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. പ്രകൃതിയുടെ ഭാവമാറ്റത്തിൽ പിലിക്കോട് ഏർപ്പുഴയിലും പനക്കാപ്പുഴയിലും ധരാളം മീനുകളെത്തും. കുത്തൂടും വലയുമായി കൂട്ടത്തോടെ ആളുകളെത്തി മീൻപിടിത്തവും ആഘോഷമാക്കും. എന്നാൽ പുതു തലമുറയ്ക്ക് ഇതെല്ലാം കൗതുക കാഴ്ച മാത്രമായി. വിവിധ ക്ലബുകളിലും മറ്റും കുട്ടികൾ കൂട്ടം ചേർന്ന് പട്ടം പറത്തിയും മറ്റും ഏർപ്പുകാറ്റിനെ വരവേൽക്കാറുണ്ട്

വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു. മനുഷ്യനോടൊപ്പം മറ്റു ജീവജാലങ്ങളുടേയും സുരക്ഷിതമായ ആവാസസ്ഥാനമെന്ന നിലയില്‍ പ്രകൃതിയെ കാണുന്ന ഉദാത്ത സങ്കല്‍പ്പങ്ങളാണ് നാടന്‍ അറിവുകള്‍ക്ക് വര്‍ത്തമാനകാല പ്രസക്തി കൊടുക്കുന്നത്.