PayPal – electronic alternative to traditional paper money

PayPalPayPal is an e-commerce business allowing payments and money transfers to be made through the Internet. PayPal serves as an electronic alternative to traditional paper methods such as cheques and money Orders. PayPal is the safer, easier way to pay and get paid online. The service allows anyone to pay in any way they prefer, including through credit cards, bank accounts, buyer credit or account balances, without sharing financial information. PayPal has quickly become a global leader in online payment solutions with more than 153 million accounts worldwide. Available in 190 markets and 24 currencies around the world, PayPal enables global e-commerce by making payments possible across different locations, currencies, and languages.

A PayPal account can be funded with an electronic debit from a bank account or by a credit card. The recipient of a PayPal transfer can either request a check from PayPal, establish their own PayPal deposit account or request a transfer to their bank account. PayPal is an example of a payment intermediary service that facilitates worldwide e-commerce. PayPal has received more than 20 awards for excellence from the internet industry and the business community -most recently the 2006 Webby Award for Best Financial Services Site and the 2006 Webby People’s Voice Award for Best Financial Services Site.

A typical PayPal ManPayPal performs payment processing for online vendors, auction sites, and other commercial users, for which it charges a fee. It sometimes also charges a transaction fee for receiving money (a percentage of the amount sent plus an additional fixed amount). The fees charged depend on the currency used, the payment option used, the country of the sender, the country of the recipient, the amount sent and the recipient’s account type. In addition, eBay purchases made by credit card through PayPal may incur a “foreign transaction fee” if the seller is located in another country, as credit card issuers are automatically informed of the seller’s country of origin.

PayPal was founded in 1998 and was acquired by eBay in October 3, 2002, PayPal became a wholly owned subsidiary of eBay. Its corporate headquarters are in San Jose, California, United States at eBay’s North First Street satellite office campus. The company also has significant operations in Omaha, Nebraska; Scottsdale, Arizona; and Austin, Texas in the U.S., Chennai, Dublin, Berlin and Tel-Aviv. As of July 2007, across Europe, PayPal also operates as a Luxembourg-based bank.

PAN Card is necessary for creating the PayPal Account. If you don’t have PAN card, don’t try it now.
🙂
While creating the PayPal Account, you should take care to give the Full PAN Card Name as the First Name in the First Name field.

Click on the banner bellow to Register on the PayPal.

Sign up for PayPal and start accepting credit card payments instantly.

What is a PAN number?

PAN or Permanent Account Number refers to a 10-digit alphanumeric number issued in the form of a laminated card, by the Income Tax Department in India.

Where do you find your PAN number?

You can find the 10-digit number printed at the front of your card.

Why do you need a PAN number?

  • PAN number is compulsory for all financial transactions as per Indian laws and regulations.
  • PAN number provides you with a unique identification and makes it easier for PayPal to track your financial transactions.
  • You need to have a PAN number (made mandatory by the Income Tax Department) in order to file for return of income as well as on all correspondence with any income tax authority in the country.

How do you get a PAN number?

  • To apply for a PAN card all you need to do is submit the requisite application form number 49 A to the Indian Revenue authorities.
  • To download PAN application forms or to learn more, visit this site

An Introduction to the Theyyam – A Ritual Art


Theyyam and Thira are among the most important of the rural performance rituals. The specialty of Theyyam is that their very guise is taken as godly. Thira, however, is a human impersonation of god to appease the latter. Thira prioritizes ‘dance’, whereas Theyyam gives predominance to the specific make-up. Etymologically, ‘Theyyam’ has its origin in ‘Daivam’ (god). This ritual is extant in parts of Kasargod, Kannur, some areas in Kozhikode and Coorg in Karnataka. The art-form worships Gods and Goddesses, Nymphs and Fairies, Spirits, long-dead ancestors, snakes, valiant men, and the iconoclasts who fought for societal reforms. There are also a large number of Mappila (muslim) Theyyams and Amma Theyyam, that enunciate the principle of religious tolerance.

Tender palm-leaves are crucial in the special get-up of a Theyyam. The facial make-up is also executed by indigenous products like tender leaves, natural black ink, turmeric powder and rice flour. Some Theyyams, in addition, use masks made of areca nut leaves, and twigs. Silk dress with creases, belled ropes, a shield to stuck to the forehead, an armor for the torso, a pair of white gloves, garland-like adornments, and tender-leaves around the waist, constitute the get-up of Theyyams, mostly.

The communities that perform Theyyam include Vannan, Malayan, Maavilan, Cheravan, Velan, Pulayan, Paravan, Chinkatthan and Pambathar. This performance is executed in ‘Kavu’(a holy grove), sheds made in fields and in Hindu housleholds. Those who stage it, call this ‘Kaliyaattam.’ Chenda, an especially loud drum, is the major accompaniment. There are other instruments too, like Maddalam (an oval drum), Thakil and Ilatthalam (different types of cymbal), and Kuzhal (the wind-instrument).

Kalichan Theyyam
The initial ceremony in a Theyyam performance is Thottam Paattu, where the one who has donned the make-up of Theyyam, sits in the Kavu or Sanctum, and sings paeans to the god whom he impersonates. The Thottam Paattu seeks to reveal the legend behind the god worshipped. This is, in a sense, an invocation. As the song reaches its crescendo, the Theyyam starts its delirious dance. Some Theyyams tread fire at this time. ‘Uriyaadal’ is when the theyyam answers the queries of devotees. Afterwards, the devotee pays obeisance to the Theyyam, takes the final offering ari and kuri, and concludes the rite. When the get-up is undone, the ritual comes to an end.

That’s Google Buzz…!

Google’s latest social media experiment came to life on Tuesday in the form of Google Buzz(a social media sharing service built into your Gmail window.) Buzz will let you share photos, links, videos, and status updates through your Gmail inbox or your mobile device’s Web browser. The product was announced on February 9 and promoted with two online videos, one focusing on the service, the other introducing the unique features available for the mobile version optomized for Android phones and iPhones.

Google have blogged before about their thoughts on the social web, steps they have taken to  add social features to their products, and efforts like OpenSocial  that propose common tools for building social apps. With more and more communication happening online, the social web has exploded as the primary way to share interesting stuff, tell the world what you’re up to in real-time and stay more connected to more people. In today’s world of status messages, tweets and update streams, it’s increasingly tough to sort through it all, much less engage in meaningful conversations.

Google Buzz is a new way to start conversations about the things you find interesting. It’s built right into Gmail, so you don’t have to peck out an entirely new set of friends from scratch — it just works. If you think about it, there’s always been a big social network underlying Gmail. Buzz brings this network to the surface by automatically setting you up to follow the people you email and chat with the most. Google focused on building an easy-to-use sharing experience that richly integrates photos, videos and links, and makes it easy to share publicly or privately (so you don’t have to use different tools to share with different audiences). Plus, Buzz integrates tightly with your existing Gmail inbox, so you’re sure to see the stuff that matters most as it happens in real time.

Buzz is a great product and something Google can hang its hat and near future success for competing with Facebook and Twitter. Buzz is earning praise, too. The location-based features in Google Buzz for mobile are getting a lot of attention, and the fact that Buzz doesn’t force your status updates into 140-character messages could be great for people who complain about that limitation on Twitter. It’s too early to say whether Google Buzz will be a winner or not, but it will certainly be interesting to see how this service develops over time.

A New Birth…!

Hi friends, Welcome to my first post.

This is a first entry on my new site – Chayilyam.com, through this site I would be expressing my thoughts, the folk culture of Malabar (Kerala). In addition, I have also incorporated some cherished stories which touched my heart. Thus, Chayilyam.com will be a complete the portfolio of all my thoughts, ideas and visions which is spread across various web communities posted by me.

Rajesh K Odayanchal - A New Birth

Now let me tell you something about myself – I am a webmaster of a Bangalore based consulting company, having experience in designing and developing websites for various domains.  I have been fortunate to have a few years of business experience in the computer industry. As mentioned earlier, the origin of Chayilyam.com was to collate my thoughts at a single platform. However, while I was thinking about Chayilyam.com, I realized that this may be a good opportunity to create some personal pages about myself too. Well, everyone wants a little bit of attention and this created an urge in me to create a page dedicated for photographs of my beloveds and other social events etc. Maybe even my personal opinions about world around me…!  But that’s probably distant future, so don’t get freaked out now 🙂

Let me not bore you anymore, lastly I would love to add one more point – I always value the time someone takes to mail me privately about a post I’ve written in the blogs, whether it’s giving me a bit of encouragement or letting me know I’ve helped them in some way. I find this has nurtured a few nice relationships can be a lot more productive in gaining mind share of other people also.

In short I hope you have understood what is expected from you read Chayilyam.com, share your opinions on what I have to say, suggest something and spread the word about Chayilyam.com if it touches you.

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/enthinnadheeradha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)

ഗുഹാന്തര

Guhantara Bangalore, ഗുഹാന്തര ബാഗ്ലൂർ
ഗുഹാന്തര റിസോർട്ടിനവശം, ബാഗ്ലൂർ

ഇതൊരു ടീം ഔട്ടിങിന്റെ കഥയാണ്. മുമ്പ്, സാമ്പത്തിക മാന്ദ്യം ബാംഗ്ലൂരിനേയും ലോകത്തേയും ഒക്കെയിട്ടിങ്ങനെ കഷ്ടപ്പെടുത്തുന്നതിനു ഒന്നോ രണ്ടോ മാസം മുമ്പ് കമ്പനിയില്‍ നിന്നും ഞങ്ങള്‍ അവസാനമായി നടത്തിയ ഒരു ഔട്ടിങിന്റെ കഥ. അതിനുമുമ്പ് ഓരോ ആറുമാസം കൂടുമ്പോഴുമുണ്ടാവുമായിരുന്നു ഇതുപോലുള്ള യാത്രകള്‍. ബാംഗ്ലൂരിന്റെ അല്പം ഔട്ടറിലായി, പണ്ട് വീരപ്പന്റെ സാമ്രാജ്യമായിരുന്ന സത്യമംഗലം വനാതിര്‍ത്തിയിലുള്ള‌ ഗുഹാന്തര [guhantara] എന്നൊരു അണ്ടര്‍ഗ്രൌണ്ട് റിസോര്‍ട്ടിലേക്കായിരുന്നു ഞങ്ങള്‍ അന്നു പോയത്. പത്തമ്പതുപേരുണ്ടെങ്കിലും ഞങ്ങളുടെ ഗ്രൂപ്പില്‍ ഒരൊറ്റ പെണ്‍കുട്ടി പോലുമില്ല. ഇല്ലാന്നല്ല, അന്നേരം ടീമിലുണ്ടായിരുന്ന ഒരേയൊരു പെണ്‍കുട്ടി ആതിര നായര്‍ ആയിരുന്നു. അവളീ പ്രോഗ്രാമിനു വന്നിട്ടുമില്ല.

രാവിലെതന്നെ ഞങ്ങള്‍ ഗുഹാന്തര റിസോര്‍ട്ടില്‍ എത്തി. ഡാകിനിയമ്മൂമ്മയുടെ ഗുഹാമുഖം പോലൊരു എന്‍ട്രന്‍സ് മാത്രമേ പുറമേയ്ക്കുകാണാനുള്ളു. മുകളില്‍ ഒരു വലിയ പ്രദേശമപ്പാടെ മുള്ളുവേലിയാല്‍ മറച്ചുവെച്ച ഒരു പാര്‍ക്കുപോലെ തോന്നിച്ചു. അടുത്തെങ്ങും ഒരു വീടുപോലുമില്ല. തികച്ചും വിജനമായ പ്രദേശം. അധികമകലെയല്ലാതെ ഫോറസ്റ്റ്. അങ്ങിങ്ങായി ആടിനേയും പശുവിനേയുമൊക്കെ മേയ്‍ച്ചു നടക്കുന്ന ചില ഗ്രാമീണവാസികള്‍. ആ ഗുഹാമുഖവും തുടര്‍ന്നുള്ള വഴികളുമൊക്കെ കണ്ടാല്‍ കൃത്രിമമായുണ്ടാക്കിയതാണെന്നു പറയില്ല‌. അതിലൂടെ കേറിയാല്‍ നീണ്ടുനീണ്ടുപോകുന്ന വഴിയില്‍, ഇടവിട്ടിടവിട്ട് വിളക്കുകളുണ്ട്. ശ്വാസം കിട്ടാന്‍ വേണ്ടിയാവാം ഇടയ്‍ക്കൊക്കെ മുകളിലേക്ക് ചെറിയ ചെറിയ ദ്വാര‌ങ്ങളുമുണ്ട്. അതിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കു കയറുന്നുണ്ടായിരുന്നു. ആ യാത്ര അവസാനിക്കുന്നത് സാമാന്യം വലിയൊരു ഹാളിലേകാണ്. മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം കാണുക; അതുതന്നെ ഹാൾ…

സൈഡിലൊരു കൊച്ചു സ്വിമ്മിങ്‍ പൂളുണ്ട്. അതിനുനടുവിലൂടെ മുളകൊണ്ടുതീര്‍ത്തൊരു കൊച്ചുപാലം. ചുമരുകളൊക്കെ പുരാതനകാലത്തെ കൊത്തുപണികളെ ഓര്‍മ്മിപ്പിക്കുന്ന കലാവിരുന്നുകള്‍. എല്ലാം ആര്‍ട്ടിഫിഷ്യലാണ്. ആ ഹാളിന്റെ മറ്റുസൈഡുകളിലൊക്കെയായി ഒരുപാടു ഗുഹാവഴികളുണ്ട്. രാത്രിയുറക്കത്തിനുള്ള മുറികളും ആധുനിക കളികളായ ടേബിള്‍ടെന്നീസും മറ്റും കളിക്കാനുള്ള പ്ലേറൂമുകള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നുവേണ്ട എല്ലാമുണ്ടവിടെ. ഇടയ്‌ക്കൊക്കെ ആകാശം കാണാനുള്ള മുകളിലേക്കുള്ള വാതായനങ്ങള്‍. ഒരു വലിയ ഹോട്ടല്‍. എല്ലാം ഭൂമിക്കടിയില്‍! ഓരോ മുറികള്‍ക്കും പേരിട്ടിരിക്കുന്നത് സംസ്‍കൃതത്തിലാണ്, ഭോജനശാല, നാട്യശാല, ശൌച്യാലയം എന്നൊക്കെ. രാഗമണ്ഡപവും സാമവാദശാലയുമുണ്ടവിടെ.

സ്വിമ്മിങ്പൂളിനു മുന്നിൽ…

ഞങ്ങള്‍ എല്ലാം നടന്നുകണ്ടു. അപ്പോഴേക്കും ബാംഗ്ലൂരിലെതന്നെ പ്രശസ്തങ്ങളായ രണ്ട് MNC- കളില്‍ നിന്നായി ഒരു വലിയ പടതന്നെ അവിടേയ്‍ക്കു വരികയുണ്ടായി. നല്ല നല്ല മലയാളച്ചന്തങ്ങള്‍ ചന്ദനക്കുറിയണിഞ്ഞു വരുന്നതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കും അല്പം ആശ്വാസം. തൃശ്ശൂര്‍കാരനായ പ്രേമും ഞാനുമായിരുന്നു ഒന്നിച്ചുണ്ടായിരുന്നത്. ഞങ്ങളാ മലയാളിക്കുട്ടികളെ പരിചയപ്പെട്ട് അല്പം വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ദൂരെ ഹാളിനടുത്തുനിന്നും തമിഴന്‍ ഗുണശേഖരന്‍ വിളിക്കുന്നതുകണ്ടു. ഞങ്ങള്‍ അങ്ങോട്ടു ചെന്നപ്പോള്‍ വെങ്കിടേഷും അവിടെ നില്‍പ്പൂണ്ടായിരുന്നു. അവന്‍ കണ്ണുകൊണ്ട് സ്വിമ്മിങ്‍പൂളിലേക്കു നോക്കാന്‍ ആഗ്യം കാണിച്ചു. അവിടെ ഒരു പെണ്‍കുട്ടി നമ്മുടെ നയന്‍താരയേയും ഷക്കീലച്ചേച്ചിയേയുമൊക്കെ തോല്‍പ്പിച്ചിട്ടേയിനികാര്യമുള്ളൂ എന്നമട്ടില്‍ സ്വിമ്മിങ്‍ഡ്രസ്സില്‍ കിടന്നുപുളയുകയാണ്. അവള്‍ വെള്ളത്തില്‍ ഇരുന്നും കമിഞ്ഞും മലര്‍ന്നുമൊക്കെ നീന്തിക്കളിക്കുന്നു. ഇതുകണ്ടപ്പോള്‍ അങ്ങനെ അവിടെ നിന്നും സീന്‍ പിടിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി. നമുക്കു വലിയ മാന്യന്‍മാരാകാന്‍ കിട്ടിയ ഒരു അവസരമല്ലേ, വെറുതേ പഴാക്കരുതല്ലോ. പക്ഷേ വെങ്കിടേശന്‍ വിട്ടില്ല. അവന്‍ അപ്പോള്‍തന്നെ അവന്റെ ഡ്രസ്സൊക്കെ അഴിച്ചുകൈയില്‍ തന്നു ഒരു ബര്‍മ്മുഡ മാത്രം ധരിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി. ഗുണശേഖരന്‍ ‘വെങ്കിടേശന്റെ കുളിസ്സീന്‍’ ഒരൂ സെക്കന്റുപോലും കളയാതെ വീഡിയോ ആയും ഫോട്ടോ ആയും പകര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ, കൂടെ കുളിക്കുന്ന പെണ്‍കൊച്ചിന് ഒരു കുലുക്കവും ഇല്ലായിരുന്നു.

ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം. 🙊

guhanthara ഗുഹയ്ക്ക് വെളിയിലെ കവാടം
ഗുഹയ്ക്ക് വെളിയിലെ കവാടം

ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍ നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി പറന്നു നടന്നു.

ഇവിടെ ബാംഗ്ലൂരുള്ള‌ ഒരുമാതിരി പെണ്‍കുട്ടികള്‍ക്കൊക്കെ ഒന്നോരണ്ടോ കാമുകന്‍‍മാര്‍വെച്ചുണ്ടത്രേ. കേൾവിയാണിത്. ഫ്രീആയിട്ടുള്ള ഒന്നിനെകിട്ടാന്‍ പാടാണ് എന്നാണ് ബാംഗ്ലൂരിന്റെ മനശ്ശാസ്ത്രം അറിയാവുന്ന കൂട്ടുകാര്‍ പറഞ്ഞുതന്നിട്ടുള്ളത്. പിന്നെ ക്രഡിറ്റ്കാര്‍ഡും ബൈക്കുമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്കിവിടെ ക്ഷാമവുമില്ലാത്രേ. തനി നാടനായ എനിക്കിതിനോടൊന്നും യോജിച്ചുപോകാന്‍ തീരെ പറ്റുമായിരുന്നില്ല. ബൈക്കോടികാനാണെങ്കില്‍ തീരെ അറിയുകയുമില്ല. ആയ കാലത്ത് നല്ലൊരുപെണ്ണിനെ നോക്കി പ്രേമിച്ചിരുന്നെങ്കില്‍ ഈ വയസ്സാം കാലത്ത് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്ന് റൂംമേറ്റിന്റെ കമന്റും ഈ സന്ദര്‍ഭത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്. അതെന്തെങ്കിലുമാകട്ടെ, എന്തായാലും ഇവളെ പൊക്കണം എന്നു ഞാന്‍ തീരുമാനിച്ചു;  കൂട്ടുകാരുടെ പരാതി മാറ്റുകയുമാവാം. ഇവളങ്ങനെ കൂട്ടുകാര്‍ പറഞ്ഞതുപോലുള്ള‌ പെണ്‍കുട്ടിയൊന്നുമല്ല എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു കൊണ്ടിരുന്നു ഞാന്‍. ബാംഗ്ലൂരില്‍ ഒത്തിരി നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണത്തിനുള്ള ക്രൈറ്റീരിയ വരുമ്പോളവിടെയൊക്കെ പ്രശ്നമാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കി. ഈ കുട്ടിയാവുമ്പോള്‍ കാസര്‍ഗോഡിനടുത്താണ് പയ്യന്നൂരില്‍. ഒരുമണിക്കൂര്‍ യാത്രയേ ഉള്ളു… ഇങ്ങനെ ചിന്തിച്ചു കൂട്ടുകയല്ലാതെ എന്റെ ആയകലാത്തെ പ്രേമമൊക്കെ ഇവരോടു വിളമ്പേണ്ട വല്ല ആവശ്യവും എനിക്കുണ്ടോ!!

ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വളരെ സുഭിക്ഷമായിത്തന്നെ കഴിഞ്ഞു. വെജും നോണും ഒക്കെയുണ്ടായിരുന്നു. ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട് വെജിറ്റേറിയനാണ്. കഴിച്ചുകഴിഞ്ഞ ഉടനേ എല്ലാവരും പല കളികളിലായിട്ടേര്‍പ്പെട്ടു. ചെസ്സ്, ക്യാരംസ്… ഇങ്ങനെപോകുന്നു കളികള്‍. അല്പം സമയം കഴിഞ്ഞപ്പോള്‍ ഹാളില്‍ നിന്നും ഏതോ ഹിന്ദിപ്പാട്ടിന്റെ കാതടിച്ചുപോകുന്ന സൌണ്ട് കേള്‍ക്കാന്‍ തുടങ്ങി. അവിടെ ഡാന്‍സ്‌ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങോട്ടു ചെന്നു. “റെയിന്‍ ഡന്‍‌സ്‌” എന്നാണത്രേ അതിനുപറയുക. ഞാനാദ്യമായിട്ടാണിങ്ങനെ ഒരു ഡന്‍സിനെപ്പറ്റി കേള്‍ക്കുന്നതും കാണുന്നതും. സിനിമയിലൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ… മുമ്പൊരിക്കല്‍ ഒരു കൊടൈക്കനാല്‍ ട്രിപ്പില്‍ “ഫയര്‍ ഡാന്‍സി“നെ പരിചയപ്പെട്ടിരുന്നു. ഇത് അതിന്റെ മറ്റൊരുരൂപം ഡ്യൂപ്ലിക്കേറ്റായി മഴയുണ്ടാക്കി അതിനുകീഴെനിന്നും വൃത്തികെട്ട ശരീരചലനങ്ങളോടെ ആണുംപെണ്ണുമൊക്കെ ഒന്നിച്ചു തുള്ളുക, കൈകോര്‍ത്തുപിടിച്ച്‍ വട്ടത്തിലോടുക, കാലുതട്ടിയിട്ടെന്നപോലെ കെട്ടിമറിഞ്ഞുവീഴുക‌ ഇതൊക്കെയാണ് അവിടെ അന്നരങ്ങേറിയ ഈ “മഴനൃത്തം“.

ഞങ്ങളും അങ്ങോട്ടുചെന്നു. ഡാന്‍സ് തകര്‍ത്തു പെയ്യുകയാണ്. സൈഡില്‍ ചേട്ടന്‍‍മാരുടേയും ചേച്ചിമാരുടേയും പേക്കൂത്തുകളൊന്നും ശ്രദ്ധിക്കാതെ ഒരു നാലുവയസ്സുകാരന്‍ പയ്യനും ഡാന്സുകളിക്കുന്നുണ്ടായിരുന്നു. അവന്‍ അമ്മയെ തന്റെ ഡാന്‍സുകാണിച്ച് അവരെക്കൂടി കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഓരോ പാട്ടും ഒന്നിനൊന്നു കര്‍ണകഠോരങ്ങളായിരുന്നു. ഡാന്‍സില്‍ മുറുകി ഓരോ ആളും വിഭ്രാന്തിയിലെന്നപോലെ ചലിക്കുകയാണ്.

വിഷമത്തോടെ എനിക്കുകാണേണ്ടിവന്നു; ആ ചടുലതാളപ്പുളപ്പില്‍, ചന്ദനക്കുറിതൊട്ടുവന്ന ആ മലയാളിത്തനിമയും നനഞ്ഞൊട്ടിയ വസ്ത്രവുമായി, ഉറയ്‍ക്കാത്ത ചുവടുകളോടെ ആള്‍ക്കൂട്ടത്തില്‍ മിന്നിമറയുന്നു. നടനവൈകൃതത്തിന്റെ കളിയരങ്ങില്‍ അവള്‍ ആടിത്തിമര്‍ക്കുകയാണ്. ആണുങ്ങളില്‍ ചിലര്‍ ബനിയനിട്ടിട്ടുണ്ട്. ചിലര്‍ ട്രൌസര്‍ മാത്രം. പെണ്‍കുട്ടികളിലധികവും ടീ ഷര്‍ട്ടുപോലുള്ള പേരറിയാത്ത എന്തൊക്കെയോ വസ്ത്രങ്ങളാണീട്ടിരിക്കുന്നത്. ചിലര്‍ക്കതുപേരിനുമാത്രം. മണിക്കൂറുകളോളം നീണ്ടുനിന്നു ആ പരിപാടി. അതുവെറുമൊരു റിഹേഴ്‍സല്‍ മാത്രമായിരുന്നുവത്രേ..! രാത്രി ഭക്ഷണത്തിന്റെ സമയത്താണ് ശരിയായ ഡാന്‍സുവരിക. എന്തോ, അതുകൂടികാണാനുള്ള ഭാഗ്യമുണ്ടായില്ല. ഞങ്ങളുടേത് ഒരു വണ്‍ഡേ ട്രിപ്പായിരുന്നു. ഗൂഗിളെടുത്ത് guhantara bangalore എന്നു സേര്‍ച്ചുചെയ്താല്‍ നിങ്ങള്‍ക്കുകാണാവുന്നതാണ് ആ റിസോര്‍ട്ടിന്റെ വിശദവിവരങ്ങള്‍, ചിത്രങ്ങള്‍ സഹിതം.

അന്നു നിര്‍ത്തിയതാണെന്റെ മലയാളച്ചന്തം തേടിയുള്ള തെരച്ചില്‍. ഈയിടെ കമ്പനിയില്‍ പുതിയതായി വന്ന ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരനോട് “ദാ ഇദ്ദേഹത്തിന് ആക്‍സഞ്ചറിലൊരു പെണ്‍കുട്ടിയെ കണ്ടെത്താമോ” എന്നു ചോദിച്ചപ്പോള്‍ വീണ്ടുമോര്‍ത്തുപോയി ഞാനിതൊക്കെ.

ആരേയും കുറ്റപ്പെടുത്താനായിട്ടെഴുതിയതല്ല. നാടോടുമ്പോള്‍ അതിന്റെ നടുവില്‍ കൂടെ തന്നെ ഓടണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോകും. കൂടുകാരെവിളിച്ച് ഇടയ്ക്കിടയ്ക്ക് വീശിയില്ലെങ്കില്‍, ഫോറത്തില്‍ പോയി വായിനോക്കിയില്ലെങ്കില്‍ വിലകൂടിയ സിഗരറ്റുപാക്കുകള്‍ കൈയിലില്ലെങ്കില്‍ അവധിദിവസങ്ങളില്‍ ഉച്ചയ്ക്കു 12 മണിവരെ കിടന്നുറങ്ങിയില്ലെങ്കില്‍ ഇതിനൊക്കെ സമാധാനം പറഞ്ഞു മടുത്തുപോകും. അതാണു ബാംഗ്ലൂര്‍…! വഴിപിഴച്ച ജന്മങ്ങളുടെ വിഴുപ്പുചാലായി ഇവിടെ വന്നെത്തുന്നവർ നിമിഷമ്പ്രതി മാറ്റിക്കൊണ്ടിരിക്കുന്ന നഗരം. നല്ലതേത്‍ ചീത്തയേതെന്നു തിരിച്ചറിയാനാവാതെ മാറിനിന്നുകാണുക മാത്രമേ എന്നേപ്പോലുള്ളവര്‍ക്കു വിധിച്ചിട്ടുള്ളൂ… അതിനും അതിന്റേതായൊരു രസമുണ്ട്!!

നിയാണ്ടർത്താലുകൾ

മനുഷ്യ പരിണാമ ചരിത്രത്തിലെ ഏറ്റവും കൗതുകകരവും എന്നാൽ ദീർഘകാലം തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒരു അധ്യായമാണ് നിയാണ്ടർത്താലുകൾ (Homo neanderthalensis). ഒരു കാലത്ത് ഗുഹകളിൽ മാത്രം ജീവിച്ചിരുന്ന, വിവേകമോ ബുദ്ധിയോ ഇല്ലാത്ത, പ്രാകൃതരായ കാട്ടാളന്മാരായിട്ടാണ് ശാസ്ത്രലോകം പോലും ഇവരെ ആദ്യകാലങ്ങളിൽ ചിത്രീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടന്ന പുരാവസ്തു ഗവേഷണങ്ങളും (Archaeology), നരവംശശാസ്ത്ര പഠനങ്ങളും (Anthropology), ജനിതകശാസ്ത്രത്തിലെ (Genetics) വിപ്ലവകരമായ മുന്നേറ്റങ്ങളും ഈ പഴയ ധാരണകളെ പൂർണ്ണമായും തിരുത്തിക്കുറിച്ചു. ആധുനിക മനുഷ്യനായ ഹോമോ സാപ്പിയൻസിനൊപ്പം (Homo sapiens) ഭൂമിയിൽ ജീവിച്ചിരുന്ന, ഉയർന്ന സാംസ്കാരിക ബോധവും ചിന്താശേഷിയുമുണ്ടായിരുന്ന നമ്മുടെ ഏറ്റവും അടുത്ത ബന്ധുക്കളായിരുന്നു അവർ എന്നതാണ് ഇന്നത്തെ ശാസ്ത്രീയ സത്യം. നിയാണ്ടർത്താലുകളെക്കുറിച്ചുള്ള ഈ പുതിയ അറിവുകളെയും അവരുടെ ജീവിതരീതികളെയും മുൻനിർത്തിക്കൊണ്ടുള്ള വളരെ വിശദവും ആധികാരികവുമായ ഒരു അക്കാദമിക് പഠനമാണ് താഴെ നൽകുന്നത്.

1. കണ്ടെത്തലും ചരിത്രപശ്ചാത്തലവും (Discovery and Historical Background)

നിയാണ്ടർത്താലുകളെക്കുറിച്ചുള്ള ആദ്യത്തെ ശാസ്ത്രീയ സൂചനകൾ ലഭിക്കുന്നത് 1856-ലാണ്. ജർമ്മനിയിലെ ഡ്യൂസൽഡോർഫിനടുത്തുള്ള ‘നിയാണ്ടർ താഴ്‌വര’യിലെ (Neander Valley) ഒരു ചുണ്ണാമ്പുകല്ല് ക്വാറിയിൽ പണിയെടുത്തിരുന്ന തൊഴിലാളികൾക്ക് വിചിത്രമായ ചില അസ്ഥികൾ ലഭിച്ചു. ഒരു തലയോട്ടിയുടെ മുകൾഭാഗം, വാരിയെല്ലുകൾ, കാലിന്റെയും കൈയുടെയും അസ്ഥികൾ എന്നിവയായിരുന്നു അത്. ഈ അസ്ഥികൾ പരിശോധിച്ച പ്രാദേശിക അധ്യാപകനായ ജോഹാൻ കാൾ ഫുൾറോട്ട് (Johann Carl Fuhlrott), ഹെർമൻ ഷാഫ്‌ഹോസൻ (Hermann Schaaffhausen) എന്നീ ശാസ്ത്രജ്ഞർ ഇത് വളരെ പുരാതനനായ ഒരു മനുഷ്യന്റേതാണെന്ന് തിരിച്ചറിഞ്ഞു. 1864-ൽ ഐറിഷ് ജിയോളജിസ്റ്റായ വില്യം കിംഗ് (William King) ഈ ഫോസിലിന് ‘ഹോമോ നിയാണ്ടർത്താലെൻസിസ്’ (Homo neanderthalensis) എന്ന് നാമകരണം ചെയ്തു.

തുടക്കത്തിൽ, ശാസ്ത്രലോകം ഇവരെ അംഗീകരിക്കാൻ മടിച്ചിരുന്നു. 1911-ൽ ഫ്രഞ്ച് പാലിയന്റോളജിസ്റ്റായ മാർസെലിൻ ബൂൾ (Marcellin Boule) ഒരു നിയാണ്ടർത്താൽ ഫോസിലിനെ അടിസ്ഥാനമാക്കി വരച്ച രൂപരേഖയാണ് ഇവരെക്കുറിച്ചുള്ള ‘കൂനനായ കാട്ടാളൻ’ എന്ന തെറ്റായ പ്രതിച്ഛായ സൃഷ്ടിച്ചത്. വാസ്തവത്തിൽ അദ്ദേഹം പരിശോധിച്ച ഫോസിൽ കടുത്ത ആർത്രൈറ്റിസ് (സന്ധിവാതം) ബാധിച്ച ഒരു വൃദ്ധനായ നിയാണ്ടർത്താലിന്റേതായിരുന്നു. ഇന്ന്, നൂറുകണക്കിന് നിയാണ്ടർത്താൽ ഫോസിലുകൾ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

2. കാലഘട്ടവും ആവാസവ്യവസ്ഥയും (Timeline and Geographical Distribution)

നിയാണ്ടർത്താലുകൾ ഭൂമിയിൽ ജീവിച്ചിരുന്നത് വളരെ പ്രതികൂലമായ ഒരു കാലഘട്ടത്തിലായിരുന്നു. ഏകദേശം 4 ലക്ഷം വർഷങ്ങൾക്ക് മുൻപ് (400,000 years ago) അവർ ഒരു പ്രത്യേക ജീവിവർഗ്ഗമായി പരിണമിച്ചുണ്ടായതായി കരുതപ്പെടുന്നു. യൂറോപ്പ്, പശ്ചിമേഷ്യ (മധ്യപൂർവ്വേഷ്യ), മധ്യേഷ്യ എന്നീ ഭാഗങ്ങളിലായിരുന്നു ഇവരുടെ പ്രധാന വാസസ്ഥലം. സൈബീരിയയിലെ അൾത്തായ് പർവ്വതനിരകൾ (Altai Mountains) വരെ ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഹിമയുഗത്തിലെ (Ice Age / Pleistocene Epoch) കഠിനമായ ശൈത്യത്തെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. ഹിമാനികൾ (Glaciers) നിറഞ്ഞ വടക്കൻ യൂറോപ്പ് മുതൽ മെഡിറ്ററേനിയൻ തീരങ്ങൾ വരെയുള്ള വിഭിന്നങ്ങളായ കാലാവസ്ഥകളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ അവർ പ്രാപ്തരായിരുന്നു.

3. ശാരീരിക ഘടനയും പരിണാമപരമായ പ്രത്യേകതകളും (Anatomy and Physiological Adaptations)

ഹിമയുഗത്തിലെ കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ പ്രകൃതി അവർക്ക് നൽകിയ വരദാനമായിരുന്നു അവരുടെ ശാരീരിക ഘടന. നിയാണ്ടർത്താലുകളുടെ ശരീരഘടന ഹോമോ സാപ്പിയൻസിൽ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തമായിരുന്നു:

  • വലിയ തലച്ചോറ് (Large Cranial Capacity): ഏറ്റവും കൗതുകകരമായ വസ്തുത, ആധുനിക മനുഷ്യന്റേതിനേക്കാൾ വലിയ തലച്ചോറാണ് അവർക്കുണ്ടായിരുന്നത് എന്നതാണ്. ഹോമോ സാപ്പിയൻസിന്റെ തലച്ചോറിന്റെ ശരാശരി വലിപ്പം 1350 ക്യുബിക് സെന്റീമീറ്റർ ആണെങ്കിൽ, നിയാണ്ടർത്താലുകളുടേത് 1200 മുതൽ 1600 ഘന സെന്റീമീറ്റർ (cc) വരെയായിരുന്നു. ഇത് അവരുടെ ഉയർന്ന ചിന്താശേഷിയെയാണ് സൂചിപ്പിക്കുന്നത്.

  • മുഖഘടന: അവരുടെ മുഖം ആധുനിക മനുഷ്യരിൽ നിന്നും വ്യത്യസ്തമായിരുന്നു. പിന്നോട്ട് ചരിഞ്ഞ പരന്ന നെറ്റി, കണ്ണുകൾക്ക് മുകളിലായി തള്ളിനിൽക്കുന്ന പുരികയെല്ലുകൾ (Supraorbital torus), താടിയെല്ലിന്റെ (Chin) അഭാവം എന്നിവ ഇവരുടെ പ്രത്യേകതകളാണ്.

  • വലിയ മൂക്ക്: നിയാണ്ടർത്താലുകൾക്ക് വളരെ വലുതും വീതിയുള്ളതുമായ മൂക്കാണുണ്ടായിരുന്നത്. കടുത്ത തണുപ്പുള്ള വായു ശ്വസിക്കുമ്പോൾ, അത് ശ്വാസകോശത്തിലേക്ക് എത്തുന്നതിന് മുൻപായി മൂക്കിനുള്ളിൽ വെച്ച് തന്നെ ചൂടാക്കാനും ഈർപ്പമുള്ളതാക്കാനും (Warm and humidify) ഈ വലിയ നാസാദ്വാരങ്ങൾ സഹായിച്ചു.

  • കരുത്തുറ്റ ശരീരം: ഹോമോ സാപ്പിയൻസിനേക്കാൾ ഉയരം കുറവായിരുന്നു (ശരാശരി 5 അടി 4 ഇഞ്ച് മുതൽ 5 അടി 5 ഇഞ്ച് വരെ) എങ്കിലും, വളരെ കരുത്തുറ്റ പേശികളും വിസ്താരമുള്ള നെഞ്ചും കട്ടിയുള്ള എല്ലുകളും അവർക്കുണ്ടായിരുന്നു. ശരീരത്തിലെ ചൂട് പുറത്തുപോകാതിരിക്കാൻ കൈകാലുകൾക്ക് നീളം കുറവായിരുന്നു (ഇത് ജീവശാസ്ത്രത്തിലെ Allen’s Rule എന്ന തത്വത്തെ ശരിവെക്കുന്നു).

4. സാങ്കേതികവിദ്യയും ഉപകരണ നിർമ്മാണവും (Technology and Mousterian Culture)

നിയാണ്ടർത്താലുകൾ വെറും കല്ലുകൾ എറിയുന്നവരായിരുന്നില്ല, മറിച്ച് സങ്കീർണ്ണമായ സാങ്കേതികവിദ്യ കൈവശമുള്ളവരായിരുന്നു. അവർ ഉപയോഗിച്ചിരുന്ന ഉപകരണ നിർമ്മാണ രീതിയെ നരവംശശാസ്ത്രത്തിൽ ‘മൗസ്റ്റേറിയൻ സങ്കേതം’ (Mousterian tool industry) എന്നാണ് വിളിക്കുന്നത്.

മുൻകൂട്ടി മനസ്സിൽ കണ്ട ഒരു ആകൃതിയിലേക്ക് കല്ലുകളെ ചെത്തിമിനുക്കി മാറ്റുന്ന ‘ലെവലോയിസ് സാങ്കേതികവിദ്യ’ (Levallois technique) അവർക്ക് വശമുണ്ടായിരുന്നു. മൃഗങ്ങളെ വേട്ടയാടാനുള്ള കൂർത്ത കുന്തങ്ങൾ, ഇറച്ചി മുറിക്കാനുള്ള കത്തികൾ, മരപ്പണിക്കുള്ള ഉളികൾ, മൃഗങ്ങളുടെ തോൽ വൃത്തിയാക്കാനുള്ള സ്ക്രാപ്പറുകൾ എന്നിവ അവർ നിർമ്മിച്ചിരുന്നു. ഏറ്റവും അത്ഭുതകരമായ കണ്ടെത്തൽ, അവർ മരങ്ങളുടെ കറ (Birch bark pitch) പ്രത്യേക താപനിലയിൽ ചൂടാക്കി ശക്തമായ പശ നിർമ്മിച്ചിരുന്നു എന്നതാണ്. കൽമഴുവും കുന്തത്തിന്റെ മരപ്പിടിയും തമ്മിൽ ബന്ധിപ്പിക്കാനാണ് ഈ പശ ഉപയോഗിച്ചിരുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ സിന്തറ്റിക് മെറ്റീരിയൽ നിർമ്മാണമാണിത്.

5. വേട്ടയാടലും ഭക്ഷണരീതിയും (Hunting and Diet)

നിയാണ്ടർത്താലുകൾ മികച്ച വേട്ടക്കാരായിരുന്നു (Apex Predators). മാമത്തുകൾ (Woolly mammoths), കാട്ടുപോത്തുകൾ (Bison), ഹിമയുഗത്തിലെ കാണ്ടാമൃഗങ്ങൾ (Woolly rhinos) തുടങ്ങിയ ഭീമാകാരന്മാരായ മൃഗങ്ങളെ അവർ സംഘം ചേർന്ന് വേട്ടയാടി. അക്കാലത്ത് ദീർഘദൂര ആയുധങ്ങൾ ഇല്ലാതിരുന്നതിനാൽ, മൃഗങ്ങളുടെ വളരെ അടുത്തുചെന്ന് കുന്തം കൊണ്ട് കുത്തിയുള്ള വേട്ടയാടലായിരുന്നു (Close-quarter ambush hunting) അവർ നടത്തിയിരുന്നത്. ഇതിന്റെ ഫലമായി പല നിയാണ്ടർത്താൽ ഫോസിലുകളിലും മാരകമായ പരിക്കുകൾ ഭേദമായതിന്റെ പാടുകൾ കാണാം. ഇന്നത്തെ ‘റോഡിയോ റൈഡർമാർക്ക്’ (Rodeo riders) ഉണ്ടാകുന്ന തരം പരിക്കുകളാണ് അവർക്കുണ്ടായിരുന്നത്.

ഇറച്ചി മാത്രമല്ല, അവർ സസ്യങ്ങളും ഭക്ഷിച്ചിരുന്നു. പല്ലുകളിലെ ടാർട്ടാർ (Dental calculus) പരിശോധിച്ച ശാസ്ത്രജ്ഞർ, അവർ പലതരം പച്ചക്കറികൾ, കൂൺ, കടൽത്തീരങ്ങളിൽ ജീവിച്ചിരുന്നവർ മത്സ്യങ്ങൾ, കക്കകൾ എന്നിവ വേവിച്ചു കഴിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനർത്ഥം അവർ തീ കൃത്യമായി നിയന്ത്രിക്കാനും പാചകം ചെയ്യാനും പഠിച്ചിരുന്നു എന്നാണ്.

6. സാമൂഹിക ജീവിതം, കാരുണ്യം, കല (Social Behavior, Compassion, and Art)

നിയാണ്ടർത്താലുകളെ വെറും മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഏറ്റവും പ്രധാന ഘടകം അവരുടെ വൈകാരികവും പ്രതീകാത്മകവുമായ (Symbolic) തലമാണ്.

  • രോഗികളോടുള്ള കരുതൽ: ഇറാഖിലെ ഷാനിദർ ഗുഹയിൽ (Shanidar Cave) നിന്നും ലഭിച്ച ‘ഷാനിദർ 1’ എന്ന് പേരിട്ട ഫോസിൽ ഇതിന് മികച്ച ഉദാഹരണമാണ്. ഒരു കണ്ണിന് കാഴ്ചയില്ലാത്ത, വലതുകൈ അറ്റുപോയ, കാലിന് ഗുരുതരമായ പരിക്കുള്ള ഒരു വൃദ്ധന്റെ ഫോസിലാണിത്. ഇത്രയും ശാരീരിക വൈകല്യങ്ങൾ ഉണ്ടായിട്ടും അയാൾ വർഷങ്ങളോളം ജീവിച്ചിരുന്നു. ഇതിനർത്ഥം, വേട്ടയാടാൻ കഴിയാത്തവരെപ്പോലും ആ സമൂഹം ഉപേക്ഷിച്ചിരുന്നില്ലെന്നും, അവർ പരസ്പരം ഭക്ഷണം നൽകി സംരക്ഷിച്ചിരുന്നു എന്നുമാണ്.

  • മൃതദേഹങ്ങൾ അടക്കം ചെയ്യൽ: ചരിത്രത്തിൽ ആദ്യമായി മരിച്ചവരെ ആചാരപൂർവ്വം കുഴിച്ചിട്ടത് നിയാണ്ടർത്താലുകളാണ്. പല ശവകുടീരങ്ങളിലും മൃതദേഹത്തോടൊപ്പം കല്ലുകൊണ്ടുള്ള ആയുധങ്ങളും, മൃഗങ്ങളുടെ അസ്ഥികളും, ചിലയിടങ്ങളിൽ പൂമ്പൊടിയും (Pollen – പൂക്കൾ അർപ്പിച്ചതിന്റെ ലക്ഷണം) കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ജീവിതത്തെക്കുറിച്ചോ ആത്മീയതയെക്കുറിച്ചോ ഉള്ള അവരുടെ ചിന്തകളാവാം ഇത്.

  • കലയും സംഗീതവും: സ്പെയിനിലെ ലാ പാസിഗ (La Pasiega), മാൽട്രാവിസോ (Maltravieso) തുടങ്ങിയ ഗുഹകളിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങൾക്ക് 65,000 വർഷം പഴക്കമുണ്ട്. അതായത്, ഹോമോ സാപ്പിയൻസ് യൂറോപ്പിൽ എത്തുന്നതിനും 20,000 വർഷം മുൻപ് നിയാണ്ടർത്താലുകൾ വരച്ചതാണ് ഈ ചിത്രങ്ങൾ. കൂടാതെ, പക്ഷികളുടെ എല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച പുല്ലാങ്കുഴൽ സമാനമായ സംഗീതോപകരണങ്ങളും അവരുടെ ഗുഹകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംസാരശേഷിക്ക് സഹായിക്കുന്ന FoxP2 എന്ന ജീൻ നിയാണ്ടർത്താലുകളിലും ഉണ്ടായിരുന്നു എന്ന് ജനിതക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

7. നമ്മളിലെ നിയാണ്ടർത്താൽ: ജനിതകശാസ്ത്രത്തിലെ വിസ്മയം (The Genetic Legacy)

ശാസ്ത്രലോകത്തെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് സംഭവിച്ചത് 2010-ലാണ്. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബോയുടെ (Svante Pääbo – ഈ കണ്ടെത്തലിന് അദ്ദേഹത്തിന് പിന്നീട് നൊബേൽ സമ്മാനം ലഭിച്ചു) നേതൃത്വത്തിലുള്ള സംഘം നിയാണ്ടർത്താലുകളുടെ ഡിഎൻഎ (DNA) വേർതിരിച്ചെടുക്കുന്നതിൽ വിജയിച്ചു.

ആഫ്രിക്കയിൽ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറിയ ഹോമോ സാപ്പിയൻസുകൾ (നമ്മുടെ പൂർവ്വികർ) മധ്യപൂർവ്വേഷ്യയിൽ വെച്ച് നിയാണ്ടർത്താലുകളുമായി കണ്ടുമുട്ടുകയും, അവർ തമ്മിൽ പരസ്പരം ഇണചേരുകയും (Interbreeding) ചെയ്തു എന്ന് ഈ പഠനം സ്ഥിരീകരിച്ചു. ഇതിന്റെ ഫലമായി, ഇന്ന് ആഫ്രിക്കയ്ക്ക് പുറത്തുള്ള (ഏഷ്യക്കാർ, യൂറോപ്യന്മാർ ഉൾപ്പെടെ) ഓരോ മനുഷ്യന്റെയും ഡിഎൻഎയിൽ 1% മുതൽ 2% വരെ നിയാണ്ടർത്താൽ ജീനുകൾ അടങ്ങിയിട്ടുണ്ട്.

ഈ നിയാണ്ടർത്താൽ ജീനുകൾ നമുക്ക് പല ഗുണങ്ങളും ദോഷങ്ങളും നൽകിയിട്ടുണ്ട്:

  • യൂറോപ്പിലെയും ഏഷ്യയിലെയും പുതിയ രോഗാണുക്കളെ ചെറുക്കാനുള്ള രോഗപ്രതിരോധ ശേഷി (Immune system boost) ഹോമോ സാപ്പിയൻസിന് ലഭിച്ചത് ഈ ഇണചേരലിലൂടെയാണ്.

  • തണുപ്പിനെ പ്രതിരോധിക്കാനുള്ള കട്ടിയുള്ള ചർമ്മവും മുടിയും (Keratin production) ലഭിച്ചു.

  • എന്നാൽ, ചില ആധുനിക അലർജികൾ, രക്തം കട്ടപിടിക്കുന്ന സ്വഭാവം, വിഷാദരോഗം, കോവിഡ്-19 പോലുള്ള ചില വൈറസുകൾ വരുമ്പോഴുള്ള ഗുരുതരാവസ്ഥ എന്നിവയ്ക്കും നമ്മുടെ ഉള്ളിലെ ഈ നിയാണ്ടർത്താൽ ജീനുകൾ ഒരു പരിധിവരെ കാരണമാകുന്നുണ്ട് എന്ന് ആധുനിക മെഡിക്കൽ സയൻസ് ചൂണ്ടിക്കാണിക്കുന്നു.

8. വംശനാശത്തിന്റെ കാരണങ്ങൾ (The Extinction Mystery)

ഏകദേശം 40,000 വർഷങ്ങൾക്ക് മുൻപാണ് നിയാണ്ടർത്താലുകൾക്ക് ഭൂമിയിൽ നിന്നും വംശനാശം സംഭവിക്കുന്നത്. അവർ എങ്ങനെ അപ്രത്യക്ഷരായി എന്നത് പുരാവസ്തു ശാസ്ത്രത്തിലെ വലിയൊരു ചർച്ചാവിഷയമാണ്. പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാണിക്കപ്പെടുന്നത്:

  1. കാലാവസ്ഥാ വ്യതിയാനം (Climate Change): ഈ കാലഘട്ടത്തിൽ ഭൂമിയിൽ അതിവേഗത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ (Dansgaard-Oeschger events) സംഭവിച്ചു. കാടുകൾ നശിച്ച് വലിയ പുൽമേടുകൾ രൂപപ്പെട്ടു. കാടുകൾക്കുള്ളിൽ പതുങ്ങിയിരുന്ന് വേട്ടയാടിയിരുന്ന നിയാണ്ടർത്താലുകൾക്ക് ഈ തുറസ്സായ പ്രദേശങ്ങളിലെ വേട്ടയാടൽ രീതിയുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.

  2. ഹോമോ സാപ്പിയൻസുമായുള്ള മത്സരം (Competition with Homo sapiens): ആഫ്രിക്കയിൽ നിന്നുമെത്തിയ ആധുനിക മനുഷ്യർ കൂടുതൽ മികച്ച ദീർഘദൂര ആയുധങ്ങളും (ഉദാഹരണത്തിന് അമ്പും വില്ലും, കുന്തം എറിയാനുള്ള ഉപകരണങ്ങൾ), വലിയ സാമൂഹിക ശൃംഖലകളും ഉള്ളവരായിരുന്നു. വിഭവങ്ങൾക്കും ഭക്ഷണത്തിനും വേണ്ടിയുള്ള മത്സരത്തിൽ സാപ്പിയൻസുകൾ വിജയിച്ചു.

  3. ജനിതകപരമായ കാരണങ്ങൾ (Demographic Factors): നിയാണ്ടർത്താലുകൾ ചെറിയ ചെറിയ കൂട്ടങ്ങളായാണ് (Small isolated groups) ജീവിച്ചിരുന്നത്. ഇത് അവരുടെ ജനിതക വൈവിധ്യം കുറയ്ക്കുകയും, അടുത്ത ബന്ധുക്കൾ തമ്മിലുള്ള പ്രജനനത്തിന് (Inbreeding) കാരണമാവുകയും ചെയ്തു. ഇത് കാലക്രമേണ അവരുടെ വംശത്തെ ദുർബലപ്പെടുത്തി.

  4. ലയിച്ചുചേരൽ സിദ്ധാന്തം (Assimilation Theory): അവർ പൂർണ്ണമായും മരിച്ചുപോയതല്ല, മറിച്ച് എണ്ണത്തിൽ വളരെ കൂടുതലായിരുന്ന ഹോമോ സാപ്പിയൻസുകളുമായി ഇണചേർന്ന്, ആ വലിയ ജനക്കൂട്ടത്തിൽ ലയിച്ചു ചേർന്നതാണ് (Assimilated) എന്നും ഒരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

നിയാണ്ടർത്താലുകൾ പരിണാമത്തിലെ ഒരു പരാജയമോ, വെറും പ്രാകൃതരോ ആയിരുന്നില്ല. ലക്ഷക്കണക്കിന് വർഷങ്ങൾ കടുത്ത ഹിമയുഗങ്ങളെ അവർ ധീരമായി അതിജീവിച്ചു. അവർ പ്രകൃതിയെ സ്നേഹിച്ചു, കലകൾ സൃഷ്ടിച്ചു, തങ്ങളുടെ കൂട്ടത്തിലുള്ളവരെ കാരുണ്യത്തോടെ പരിചരിച്ചു, മരിച്ചവരെ ആദരവോടെ യാത്രയാക്കി. ഇന്ന് ശാസ്ത്രം അവരെ കാണുന്നത് ‘കുറഞ്ഞ മനുഷ്യർ’ ആയിട്ടല്ല, മറിച്ച് മനുഷ്യത്വത്തിന്റെ മറ്റൊരു സുന്ദരമായ മുഖമായാണ്. ഭൂമിയിൽ നിന്നും ഭൗതികമായി അവർ അപ്രത്യക്ഷരായിട്ടുണ്ടാകാം, എന്നാൽ നമ്മുടെ ഓരോരുത്തരുടെയും കോശങ്ങൾക്കുള്ളിലെ ഡിഎൻഎ വഴി, അവർ ഇന്നും നമ്മളിലൂടെ ജീവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ശാസ്ത്രം നൽകുന്ന ഏറ്റവും മനോഹരമായ കാവ്യം.

ഞാന്‍-ഒരു നാട്ടുമ്പുറത്തുകാരന്‍

rajesh odayanchalഞാന്‍, ഒരു നാട്ടുമ്പുറത്തുകാരന്‍. അതികഠിനങ്ങളായ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ ഒന്നും വെച്ചുപുലര്‍ത്താത്ത ഒരു സാധാരണ മനുഷ്യന്‍. ഓരോ സൂര്യോദയവും ഓരോ മഹാത്ഭുതങ്ങളാണെനിക്ക്. നല്ലതിനുവേണ്ടി ആശിക്കുന്നു. നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാവരിലും നന്മയുണ്ടെന്നു കരുതുന്നു; സ്നേഹമുണ്ടെന്നു കരുതുന്നു, വിശ്വസിക്കുന്നു.

അറിയാനുള്ള ആഗ്രഹം ജന്മസിദ്ധമാണെന്നു തോന്നുന്നു. നല്ലതായാലും ചീത്തയായാലും ഒരക്ഷരം പോലും കളയാതെ വായിക്കും. പണമേറെ ചെലവിട്ടതു പുസ്തകങ്ങള്‍‌ക്കാണ്, പിന്നെ കടം കൊടുക്കാനും. കൊടുത്തതു പുസ്തകമാണെങ്കിലും പണമാണെങ്കിലും തിരിച്ചു കിട്ടിയതു വിരളമാണ്. സൗഹൃദത്തെ അതിയായി മാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇഷ്ടാനിഷ്ടങ്ങളെ ആരിലും അടിച്ചേല്‍പ്പിക്കാറില്ല. നല്ല സുഹൃത്തിനു മുന്നില്‍ എന്നുമൊരു കളിപ്പാട്ടമാണു ഞാന്‍. അതിലുണ്ടാവുന്ന നഷ്ടങ്ങള്‍ പോലും ചെറുപുഞ്ചിരിയാല്‍ മറക്കാനിഷ്‍ടപ്പെടുന്നു.

നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്റെരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല.

22 വയസ്സുവരെ മാര്‍ക്സിസ്‍റ്റുകാരനായിരുന്നു. ഇപ്പോഴും നല്ല കമ്യൂണിസ്‍റ്റായി തുടരുന്നു. പക്ഷേ പിണറായിയുടെ കമ്യൂണിസത്തില്‍ വിശ്വാസം പോരാ. പാര്‍ട്ടിവിട്ടതങ്ങനെയാണ്. ജാതിയിലും മതത്തിലും പടുത്തുയര്‍ത്തുന്ന ഏതൊരു പാര്‍ട്ടിയോടും യോജിപ്പില്ല. ന്യൂനപക്ഷന്യായം പറഞ്ഞു പിളര്‍ന്നുപിളര്‍ന്നു വലുതാവുന്ന ഈര്‍‌ക്കിലിപ്പാര്‍ട്ടികളോടുമില്ല മമത. കൈയിട്ടുവാരുന്ന, കട്ടുമുടിക്കുന്ന രാഷ്‍ട്രീയക്കാരെ പണ്ടേ വെറുത്തുപോയി. അതുകൊണ്ടുതന്നെ വോട്ടുചെയ്യാറില്ല. വോട്ടുനേടി ജയിച്ചവന്‍ നാടിനെ കട്ടുമുടിക്കുമ്പോള്‍ ഉത്തരം മുട്ടി വായടച്ചുപിടിക്കേണ്ടല്ലോ. കട്ടുതിന്നുന്ന രാഷ്ട്രീയക്കാരനെ, സിനിമകളില്‍ സുരേഷ്‍ഗോപി എടുത്തിട്ടു പെരുമാറുമ്പോള്‍ എണീറ്റു നിന്നു കൈയ്യടിക്കാറുണ്ട്‍.

തമാശകളെ ഇഷ്‍ടപ്പെടുന്നു. കവിതകള്‍ ഇഷ്‍ടപ്പെടുന്നു. യാത്ര ഇഷ്‍ടമാണ്, നറുനിലാവും പെരുമഴയും ഇഷ്‍ടമാണ്. തുളസിച്ചെടിയെ ഇഷ്ടമാണ്, തുമ്പപ്പൂവിനേയും കൊങ്ങിണിപ്പൂവിനേയും ഇഷ്ടമാണ്.വെറുതേ നടക്കാന്‍ ഇഷ്ടമാണ്. കൊച്ചുകുഞ്ഞിന്റെ കളിക്കൊഞ്ചലിഷ്‍ടമാണ്. പുലര്‍കാലരശ്‍മികളെ ഇഷ്‍ടമാണ്. തണലത്തിരികാനിഷ്‍ടമാണ്. താരാട്ടുപാട്ടുകളിഷ്ടമാണ്.

സദാ സന്തോഷപ്രദമാണു മനസ്സ്. അതുകൊണ്ടുതന്നെ അതിയായ സന്തോഷങ്ങള്‍ക്കു പ്രത്യേകസ്ഥാനം ലഭികാറില്ല. ദു:ഖങ്ങളും അല്പസമയത്തേക്കുമാത്രം. തെരുവില്‍ വിശന്നിരിക്കുന്ന മനുഷ്യനെ കണ്ടാല്‍ മനസ്സുലൊരു വിങ്ങലുണ്ട്‍. മൃഗങ്ങളെ കൊണ്ടു ജോലിചെയ്യിപ്പിക്കുമ്പോഴും വണ്ടികള്‍ വലിപ്പിക്കുമ്പോഴും മനസ്സിലൊരു തേങ്ങലുണരും.

തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു പണം കൊടുക്കാറില്ല. ലോട്ടറി ടിക്കറ്റു പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലേര്‍പ്പെടാറില്ല. സൈക്കിളോടിക്കാനറിയില്ല. വലിയില്ല, കുടിയില്ല. പ്രഷറില്ല, ഷുഗറില്ല. കൊളസ്‍ട്രോളില്ല.  അസൂയയില്ല, പരിഭവമില്ല, പരാതികളുമില്ല.

ഏതൊരു സാഹചര്യവുമായി എളുപ്പം പൊരുത്തപ്പെടും. ക്ഷമ കുറവാണെങ്കിലും ക്ഷമിക്കാനറിയാം, മലയാളമൊഴിച്ച് മറ്റൊരുഭാഷയും നന്നായറിയില്ല. ഓർമ്മശക്തികുറവാണ്. സ്വന്തം മൊബൈല്‍ നമ്പര്‍ പോലും കാണാതെ പറയാനാവില്ല. എവിടേയും ഇടിച്ചുകേറാനറിയില്ല. തര്‍‌ക്കങ്ങളില്‍ സ്ഥിരപരാചിതന്‍. കാല്‍ക്കുലേറ്ററില്ലാതെ കണക്കുകൂട്ടാനറിയില്ല. തെറ്റാതെ ഗുണനപ്പട്ടിക ചൊല്ലാനറിയില്ല. വേദഗണിതത്തിലൊക്കെ താല്പര്യമുണ്ടുതാനും.

സമയത്തിന്റെ വില മനസ്സിലാക്കുന്നു, അവസരങ്ങളെ മുതലാക്കുന്നു, എങ്കില്‍‌കൂടി ചിലതു നഷ്‌ടമാവുന്നു. നഷ്‌ടമായതിനെ കുറിച്ചു വേവലാതിപ്പെടാറില്ല. എന്നാല്‍‌ നഷ്‌ടസ്വപ്‌നങ്ങളെ താലോലിക്കുന്നു. കവിത കേള്‍ക്കും, ചിത്രം വരയ്‍ക്കും, സിനിമ കാണും, നടക്കാനിറങ്ങും, തളര്‍ന്നുറങ്ങും.
………………. ………………. ………….
അല്പം കൂട്ടിച്ചേർക്കലുകൾ!!
ഇപ്പോൾ വിവാഹിതനാണ്; മൂന്ന് മാലാഖ കുഞ്ഞുങ്ങളുടെ അച്ഛനുമാണ്.
വലിയും കുടിയുമൊന്നും ഇപ്പോഴും ഇല്ല; സൈക്കളോടിക്കാൻ ഇപ്പോഴുമറിയില്ല;
വായന കുറഞ്ഞു; ടൈംറ്റേബിൾ വെച്ച് വായിച്ചാൽ പോലും അതൊരു ചടങ്ങായി മൂന്നു ദിവസത്തിനകം മടക്കിവെയ്ക്കും.
മൊബൈൽ നമ്പർ ഒക്കെ ഇപ്പോൾ കാണാതെ പഠിച്ചിരിക്കുന്നു! യാത്രകൾ ഏറെ കൂടിയിരിക്കുന്നു.