രതീഷിനെ കുറിച്ച്

അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം.

അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു ഡോക്യുമെന്ററി ആർട്ടിസ്റ്റായി നിരവധി ടെലിഫിലിമുകളും പരസ്യചിത്രങ്ങളും അവൻ ചെയ്തിരുന്നു. തൊണ്ടിമുതലും ദൃക്ഷാക്ഷിയും എന്ന സിനിമയിലൂടെ അവൻ അഭ്രപാളിയിലും എത്തിയിരുന്നു.

പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ വളർന്നു വന്ന രതീഷ് സ്വതസിദ്ധമായ കഴിവിനാൽ ജനലക്ഷങ്ങളാൽ ശ്രദ്ധിക്കപ്പെടുകയാണിപ്പോൾ. രതീഷിനെ കുറിച്ച് വൺഇന്ത്യ, മാതൃഭൂമി, മനോരമ മാധ്യമങ്ങളിൽ വന്ന വാർത്തകൾ താഴെ കൊടുക്കുന്നു.

കോമഡി ഉത്സവത്തിൽ വീണ്ടും രതീഷ്, കൂടെ ടിനി ടോം, ഗിന്നസ് പക്രു, ജയസൂര്യ, ബിജുക്കുട്ടൻ…



മലയാളം വൺ ഇന്ത്യയിൽ വന്ന വാർത്ത

അനുകരണമല്ല അത്ഭുതം! യേശുദാസിന്‍റെ ശബ്ദത്തില്‍ രതീഷിന്‍റെ പാട്ട്

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍ രമേഷാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും മാത്രമല്ല നല്ലൊരു അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചാണ്. നല്ലൊരു സംഘാടകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. മിമിക്രി, ഡബ്‌സ്മാഷ്, പാട്ട് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച അനേകം പേരാണ് വേദിയെ സജീവമാക്കാനായി ഓരോ തവണയും എത്തുന്നത്. ഭിന്നശേഷിക്കാരായ നിരവധി കലകാരന്‍മാരാണ് അവരുടെ പ്രകടനവുമായി വേദിയിലേക്ക് എത്തിയത്. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമൊക്കെയായി നിരവധി പ്രതിഭകള്‍ ഇതിനോടകം തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

Ratheesh Kanddukkamടിനി ടോം, ബിജുക്കുട്ടന്‍, മനോജ്, തുടങ്ങിയവരാണ് പരിപാടിയുടെ പ്രധാന വിധികര്‍ത്താക്കള്‍. അര്‍ഹരായവര്‍ക്ക് കൃത്യമായ സഹായവും ചികിത്സയും നല്‍കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. വിവിധ സെഗ്മെന്റുകളായാണ് പരിപാടി നടത്തുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വൈറല്‍ കട്ട്‌സ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കലാപ്രകടനത്തിന്റെ പുനരാവിഷ്‌ക്കാരവുമായി അതാത് പ്രതിഭകള്‍ തന്നെയാണ് എത്താറുള്ളത്. മുന്‍നിര താരങ്ങളും ഗായകരും രാഷ്ട്രീക്കാരുമൊക്കെയായി നിരവധി പേരെ അനുകരിച്ചിട്ടുണ്ട് കലാകാരന്‍മാര്‍. എന്നാല്‍ എല്ലാത്തിനെയും മറികടക്കുന്ന അസാമാന്യ പ്രകടനവുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. രതീഷിന്റെ ഗാനവീഥികളായിരുന്നു ഇപ്രാവശ്യം.

അനുകരണമെന്ന് വിലയിരുത്തരുത്
കാസര്‍കോട് ജില്ലയിലെ ഒടയഞ്ചാൽ സ്വദേശിയായ രതീഷിന്റെ പാട്ടിനെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. പരപ്പയിൽ ടയർ റിസോളിങ് കമ്പനിയിൽ ജോലിചെയ്തു വരികയാണ് രതീഷ്. അമ്മയിലൂടെ പകര്‍ന്ന് ലഭിച്ച സംഗീതമാണ് രതീഷ് കാത്തുസൂക്ഷിക്കുന്നത്. പാട്ടു പഠിച്ചിട്ടില്ലെങ്കിലും അമ്മയും അമ്മാവന്മാരും നല്ല ഗായകരാണ്. യേശുദാസിനെ നിരവധി പേര്‍ അനുകരിച്ചിട്ടുണ്ടെങ്കിലും എല്ലാത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് രതീഷിന്റേത്. അനുകരണമെന്ന് പറഞ്ഞ് രതീഷിന്റെ പ്രകടനത്തെ മാറ്റി നിര്‍ത്താനാവില്ല.

വികാരനൗകയുമായി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ അമരത്തിലെ വികാരനൗകയുമായി എന്ന ഗാനം രതീഷ് ആലപിച്ചപ്പോള്‍ സദസ്സും വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ആ പാട്ടില്‍ ലയിക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് രതീഷിന്റെ പാട്ടിനെ സദസ്സ് സ്വാഗതം ചെയ്തത്.

നിര്‍ത്താന്‍ തോന്നുന്നില്ല
രതീഷിന്റെ പാട്ട് അവസാനിച്ചപ്പോള്‍ നിര്‍ത്താന്‍ തോന്നുന്നിലെന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. ഈ ഗാനം കഴിഞ്ഞയുടനെ വില്ലനിലെ കണ്ടിട്ടും എന്ന ഗാനമാണ് രതീഷ് ആലപിച്ചത്. സദസ്സും ജഡ്ജസും ഒരുമിച്ച് കൈയ്യടിച്ചപ്പോള്‍ പാട്ട് പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു രതീഷിന്. ഇതിലും മികച്ച അഭിനന്ദനം ലഭിക്കാനില്ലെന്നായിരുന്നു മിഥുന്റെ കമന്റ്.

മിഥുന്റെ അഭ്യര്‍ത്ഥന

ഹരിവരാസനം കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു മിഥുന്‍ മുന്നോട്ട് വെച്ചത്. അക്ഷരസ്ഫുടമായി യേശുദാസ് ആലപിക്കുന്നത് പോലെ തന്നെയാണ് രതീഷ് ആ ഗാനം പൂര്‍ത്തിയാക്കിയത്. നിറഞ്ഞ കൈയ്യടിയും ആരവവുമായി സദസ്സ് എഴുന്നേറ്റപ്പോള്‍ അവതാരകന്‍ അവരെ പിടിച്ചിരുത്തുകയായിരുന്നു. വീഡിയോ വൈറലായാലും ഇല്ലെങ്കിലും ഇതിലും മികച്ച പ്രശംസ ലഭിക്കാനില്ലെന്നായിരുന്നു മിഥുൻ പറയാനുണ്ടായിരുന്നത്.

ദൈവം നേരിട്ട് സപര്‍ശിച്ചിരിക്കുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് യേശുദാസ്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയെന്നത് വലിയൊരു കാര്യമായി കാണുന്നവരാണ് നമ്മള്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ അതേ ശബ്ദം നല്‍കി ദൈവം രതീഷിനെ അനുഗ്രഹിച്ചിട്ടുള്ളതെന്നായിരുന്നു കലാഭവൻ പ്രചോദിന്റെ കമന്റ്. എവിടെയായിരുന്നു ഇത്രയും നാള്‍, കയറി വരൂ രതീഷേയെന്നായിരുന്നു ധര്‍മ്മജന്റെ കമന്റ്.

മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുത്
മിമിക്രി വേദിയിലെ പരിപാടിയില്‍ ഗാനം ആലപിച്ചുവെന്ന് കരുതി ഇതിന്റെ പേരില്‍ രതീഷിനെ മാറ്റി നിര്‍ത്തരുത്. ഈ പാട്ടില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ ആളല്ലെന്നും ബിജുക്കുട്ടന്‍ പറയുന്നു. ഇദ്ദേഹം സിനിമയിലും സീരിയലിലും പാടി പുരസ്‌കാരം നേടുമ്പോള്‍ മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അഭിജിത്ത് കൊല്ലം എന്ന കലാകാരന് ഇത്തരത്തില്‍ അവാര്‍ഡ് നഷ്ടമായിരുന്നുവെന്ന് മിഥുനും പറഞ്ഞു. വ്യക്തിജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജുക്കുട്ടന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

മലയാള മനോരമയിൽ വന്ന വാർത്ത

Ratheesh Kandadukkam

ദാസേട്ടനെ കാണണം, കാലിൽ തൊടണം’ യേശുദാസ് സ്വരമധുരത്തിൽ രതീഷ്

ഇനിയുമെത്ര പേര്‍ ഇങ്ങനെ വെളിച്ചം കാണാത്ത ഇടനാഴികളിലുണ്ടാകും. ഇനിയുമെത്ര സ്വരഭംഗികള്‍ നമ്മിലേക്കുള്ള ഇടനാഴികളില്‍ തങ്ങിനില്‍പ്പുണ്ടാകും… ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ നമ്മുടെ മനസ്സിനോടു ചോദിച്ചിട്ടില്ലേ ഈ ചോദ്യം. അത്രമാത്രം മനോഹരമായിരിക്കും ആ പാട്ടുകള്‍. എവിടെയായിരുന്നു നിങ്ങളിതുവരെയെന്നു ചോദിച്ചു നിറഞ്ഞു കയ്യടി നല്‍കും അവര്‍ക്ക്… അങ്ങനെയൊരു അനുഭൂതിയുടെ നടുവിലാണ് രതീഷ് എന്ന ഗായകന്‍. മലയാളത്തിന്റെ ഗന്ധര്‍വ്വ ഗായകന്‍, സാക്ഷാല്‍ യേശുദാസാണു പാടുന്നതെന്നു തോന്നിപ്പോകും രതീഷിന്റെ പാട്ടു കേള്‍ക്കുമ്പോള്‍. യേശുദാസ് എന്നത് കാലത്തിനു അല്‍പം പോലും കുറയ്ക്കാനാകാത്തൊരു അത്ഭുതമായി, വിസ്മയയമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ ഇത്തരമൊരു പാട്ടുകേള്‍ക്കുമ്പോള്‍ അതിശയം അത്ര വേഗമൊന്നും വിട്ടൊഴിയില്ല. ഒരു സ്വകാര്യ ടിവി ചാനലിലെ പരിപാടിയുലൂടെ മലയാളികൾക്കിടയിൽ ചർച്ചയായ രതീഷ് സ്വരത്തിന്റെ സാമ്യത കൊണ്ടു മാത്രമല്ല പ്രശസ്തിയിലേക്കെത്തിയതെന്ന് ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് അറിയാ.ം

കാസർകോഡുള്ള പരപ്പയിലെ ഒരു ടയര്‍ കമ്പനിയിലെ ജീവനക്കാരനാണ് രതീഷ്. ഇത്രയും നന്നായി പാടുമെങ്കിലും പാട്ടൊന്നും പഠിച്ചിട്ടില്ല. ടയര്‍ കമ്പനിയിലെ തുച്ഛമായ വേതനമല്ലാതെ പാട്ടു വഴി ജീവിത മാര്‍ഗമൊന്നുമുണ്ടായില്ല. സ്‌കൂളില്‍ തന്നെ ഒമ്പതാം ക്ലാസു വരെയേ പഠിക്കാനായുള്ളൂ. അതുകൊണ്ടു തന്നെ പാട്ട് പഠിത്തമൊന്നും അതിനിടയില്‍ നടന്നില്ല. സ്വരം കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടയിലുണ്ടായതുമില്ല. എങ്കിലും ആ സ്വരത്തിന്റെ ചാരുതയേറിയതേയുള്ളൂ. ടയര്‍ കമ്പനിയിലെ പണിയും ജീവിതത്തിലെ പ്രാരാബ്ധങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നാട്ടിലെ കുഞ്ഞു സംഘങ്ങളിലൊക്കെ പാടുമായിരുന്നു. ആ പാട്ടു കേട്ടുണര്‍ന്ന കൗതുകം ഒരാള്‍ മറ്റൊരാളില്‍ നിന്ന് പകര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരു സുഹൃത്ത് വഴി എറണാകുളത്തെ ഒരു വീട്ടിലെ പാലുകാച്ച് ചടങ്ങിന് പാടുന്നത്. അതിനു ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ് ഷോകളിലും മറ്റുമൊക്കെ സജീവമായി. വണ്ടിക്കൂലിക്കുള്ള പൈസ വാങ്ങുന്നതല്ലാതെ അതില്‍ നിന്നൊന്നും വലിയ പ്രതിഫലം വാങ്ങിയിരുന്നുമില്ല. കൂട്ടുകാരനും പാട്ടുകാരനുമായ എഎസ്‌ഐ പറഞ്ഞിട്ടാണ് ചാനലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും ദാ ഇവിടെ വരെയെത്തിയതും.

‘എനിക്കൊന്നും വിശ്വസിക്കാനാകുന്നില്ല. ഇതൊക്കെ സത്യമാണോയെന്ന് ഇടയ്ക്കിടെ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്. നാട്ടില്‍ ഒപ്പം പഠിച്ചവരൊക്കെ വലിയ നിലയിലായി. ‌ഞാന്‍ ചെറുപ്പത്തിൽ തന്നെ പണിക്കിറങ്ങിയതു കൊണ്ട് ആരുമായും വലിയ ബന്ധമൊന്നുമില്ലായിരുന്നു. പക്ഷേ ഈ വിഡിയോ വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ കാര്യമായി. കുറേ പേര്‍ വിളിച്ചു. നാട്ടില്‍ വലിയ സ്വീകരണമൊക്കെയായിരുന്നു. പണ്ട് കണ്ടാല്‍ ഒന്നു ചിരിച്ചു മാത്രം പോയിരുന്നവർ അടുത്തു വന്ന് സംസാരിക്കുന്നു. ഫോണ്‍ നിലത്തു വയ്ക്കാന്‍ തന്നെ സമയമില്ല. എവിടെ നിന്നൊക്കെയാണ് വിളിക്കുന്നതെന്ന് അറിയില്ല. രണ്ട് മൂന്നു ദിവസമായി വിളിയ്ക്കുന്നു കിട്ടുന്നില്ല എന്നൊക്കെയാണ് ചിലർ പറയുന്നത്… അറിയില്ല… എന്തൊക്കെയാണെന്ന്.’ അത്ഭുതം വിട്ടൊഴിയാതെ രതീഷ് പറയുന്നു.

‘ദാസേട്ടന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. അതു കേട്ടാണ് വളര്‍ന്നത്. ദാസേട്ടന്റെ പാട്ടും മോഹന്‍ലാലിന്റെ സിനിമയും. അതു രണ്ടുമാണ് ഏറെ പ്രിയം. ദാസേട്ടന്‍ ഒരു നാദപ്രപഞ്ചമാണ്. വിസ്മയമാണ്. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണണം. കാലില്‍ തൊട്ടു തൊഴണം… അത്രേയുള്ളു ആഗ്രഹം. ഞാന്‍ ഒരിക്കലും ദാസേട്ടന്റെ സ്വരം അനുകരിച്ചിട്ടില്ല. അതിനാര്‍ക്കെങ്കിലും സാധിക്കുമോയെന്നു സംശയമാണ്. മിമിക്രി ഒരുപാട് ഇഷ്ടമായതുകൊണ്ട് അതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. കൂട്ടുകാര്‍ ഒരിക്കല്‍ ദാസേട്ടന്റെയും പി. ജയചന്ദ്രന്‍ സാറിന്റെയും പാട്ടുകള്‍ പാടിച്ചു. രണ്ടിലും എനിക്കൊരേ സ്വരമാണ് എന്നു തന്നെയാണ് അവര്‍ പറഞ്ഞത്. അദ്ദേഹത്തെ അനുകരിക്കണം എന്നൊരു ചിന്ത ഒരിക്കലും മനസ്സില്‍ വന്നിട്ടില്ല. അഭിജിത് കൊല്ലം ദാസേട്ടനെ അനുകരിച്ചാണ് പാടിയത് എന്നു പറഞ്ഞു സംസ്ഥാന പുരസ്‌കാരം നിഷേധിച്ചിരുന്നല്ലോ. അതു കണ്ടപ്പോള്‍ ഒരുപാട് സങ്കടം വന്നു. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് അവന്‍ സംസാരിച്ചപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു വന്നു. ദാസേട്ടന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്റെ ഒരു സുഹൃത്ത് ഞാന്‍ ഈ പാടിയ പാട്ടിന്റെ വിഡിയോ അയച്ചു കൊടുത്തിരുന്നു. അവര്‍ എന്റെ കൂട്ടുകാരനോട് അതേപ്പറ്റി നല്ല അഭിപ്രായമാണു പറഞ്ഞത്.’ രതീഷ് പറയുന്നു.

‘പാട്ടു പാടാന്‍ വരണം എന്നു പറഞ്ഞ് ഇപ്പോള്‍ ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. ഇനിയുള്ള കാലം പാട്ടിനൊപ്പം നില്‍ക്കാം എന്നൊരു തീരുമാനമെടുക്കാനുള്ള ധൈര്യമില്ല. പാടാനൊത്തിരി ഇഷ്ടമാണെങ്കെില്‍ കൂടിയും അത്രയും വലിയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ല. നമ്മുടെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. വീട്ടില്‍ ഭാര്യയും അമ്മയും രണ്ടു പെൺമക്കളുമാണ് എന്നെ ആശ്രയിച്ചുള്ളത്. ജോലി ചെയ്യുന്ന കമ്പനിയിലെ സാറ് പാട്ട് പരിപാടിക്കൊക്കെ പൊയ്‌ക്കോ….ജോലിയൊക്കെ അഡ്ജസ്റ്റ് ചെയ്ത് ചെയ്താൽ മതിയെന്നൊക്കെ പറയുന്നുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല. വാടക വീട്ടിലാണ് താമസം ഇപ്പോഴും. ഒരു വീടു വയ്ക്കണം അതാണ് ഏറ്റവും വലിയ സ്വപ്നം. ദൈവം ഇപ്പോള്‍ കാണിച്ചു തന്നത് അതിനുള്ള വഴിയാണോ എന്നറിയില്ല. അതൊക്കെ അതിന്റെ വഴിക്ക് നടക്കും എന്നു കരുതുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം എന്റെ അമ്മയെ കാണുമ്പോഴാണ്. അമ്മ സങ്കടവും സന്തോഷവുമൊക്കെയായി എല്ലാം കണ്ടങ്ങ് ഇരിപ്പാണ്. ഒരുപാട് സന്തോഷമുണ്ടാകും എനിക്കറിയാം.’ രതീഷ് പറയുന്നു

മാതൃഭൂമിയിൽ വന്ന വാർത്ത

Ratheesh Kandadukkam

ചില ഗാനഗന്ധർവന്മാർ ടയർ റീസോളിങ് കടകളിലുമുണ്ടാകും

ഇന്ത്യൻ റുപ്പിയിൽ പൃഥ്വിരാജ് തിലകനോട് ചോദിച്ച ചോദ്യം തന്നെയാണ് മലയാളികൾ കാസർക്കോട്ടുകാരൻ രതീഷ് കണ്ടടുക്കത്തോട് ചോദിക്കുന്നത്, ‘എവിടെയായിരുന്നു ഇത്രയും കാലം?’ രതീഷ് ഇന്ന് യേശുദാസിന്റെ അപരസ്വരമാണ്. ഗാനഗന്ധർവൻ പാടിത്തകർത്ത ഗാനങ്ങൾ അതേ സ്വരമാധുരിയിൽ, ശബ്ദഗാംഭീര്യത്തിൽ പാടി കൈയടി നേടുകയാണ് ഇന്നും നിത്യജീവിതത്തിന് ടയർ റീസോളിങ് കമ്പനിയിൽ വിയർപ്പൊഴുക്കുന്ന രതീഷ്.

ഒന്നുമില്ലായ്മയുടെ നടുവില്‍ നിന്നും ഈശ്വരന്‍ പകര്‍ന്ന് നല്‍കിയ പാടാനുള്ള കഴിവിന് ജനമനസ്സുകള്‍ നല്‍കിയ ആംഗീകാരത്തിന്റെ നിറവിലാണ് രതീഷ് ഇന്ന്. വാട്​സ്​ആപ്പിലും ഫെയ്​സ്ബുക്കിലുമായി കൈമാറി കൈമാറി കേൾക്കുന്ന രതീഷിന്റെ പാട്ടുകൾ കേട്ടാല്‍ മലയാളത്തിന്റെ ഗന്ധര്‍വ ഗായകനും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ സാക്ഷാല്‍ യേശുദാസാണെന്ന് തെറ്റിദ്ധരിച്ചാല്‍ ആരെയും പഴിക്കാനാവില്ല. അത്രയ്ക്കുണ്ട് സാമ്യം. ആരുമറിയാത്ത കാസര്‍ക്കോടന്‍ ഗ്രാമമായ പരപ്പയില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുന്ന തരത്തില്‍ രതീഷിന്റെ പാട്ടുകള്‍ ശ്രദ്ധ നേടിയത് ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലൂടെയാണ്. മലയാളികളുടെ മനസ്സില്‍ കൊണ്ട് നടക്കുന്ന യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ ശബ്ദ സാമ്യത്തിനൊപ്പം കഴിവും ഒത്തുചേര്‍ന്നതാണ് രതീഷ് എന്ന യുവഗായകനെ മലയാളികള്‍ നെഞ്ചേറ്റാന്‍ കാരണം.

പരപ്പയില്‍ ടയര്‍ റീസോളിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. ഇതിനൊപ്പം പാട്ടുകളോടുള്ള ഇഷ്ടം മൂത്ത് സ്വന്തം ഗ്രാമത്തിലെ ഭജനകള്‍ക്കും ചെറിയ ഗാനമേളകള്‍ക്കും പാടാന്‍ പോയിരുന്നു. നന്നായി പാടുമെങ്കിലും സംഗതമൊന്നും പഠിച്ചിട്ടില്ല. അമ്മയും അമ്മാവന്‍മാരും പെങ്ങളും അത്യാവശ്യം പാടുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണംകുണുങ്ങിയായതിനാല്‍ സ്റ്റേജില്‍ കയറി പാടാനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ പേടിയായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയതോടെ ടയര്‍ കമ്പനിയില്‍ ജോലിക്കും കയറി. യേശുദാസിന്റെ പാട്ടുകളോട് ഇഷ്ടം കൂടി എല്ലാ പാട്ടുകളും റിക്കോഡ് ചെയ്ത് വീണ്ടും വീണ്ടും കേള്‍ക്കുമായിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് കൂട്ടുകാര്‍ക്കൊപ്പം ഭജനയ്ക്ക് പാടാന്‍ തുടങ്ങിയത്. ഇതിന്റെ ധൈര്യത്തില്‍ വേദികളിലും അത്യാവശ്യം പാടാന്‍ തുടങ്ങി. സാമൂഹിക സേവനം ലക്ഷ്യം വച്ച് ദേവഗീതം ഓര്‍ക്കസ്ട്ര എന്ന പേരില്‍ സുഹൃത്തുക്കള്‍ തുടങ്ങിയ ട്രൂപ്പിലും അംഗമായി. തുടര്‍ന്ന് ശബരിമല അയ്യപ്പക്ഷേത്രത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. തടര്‍ന്നാണ് സ്വകാര്യ ചാനലില്‍ പാടാന്‍ അവസരം ലഭിച്ചത്. അയ്യപ്പ സ്വാമിയുടെയും കൊല്ലൂരമ്മയുടെയും അനുഗ്രഹമാണ് ഇപ്പോള്‍ ലഭിച്ച നേട്ടങ്ങള്‍ക്ക് കാരണമെന്നാണ് രതീഷ് കരുതുന്നത്. കൂടാതെ അമ്മയുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമാണ് നാലുപേരറിയുന്ന പാട്ടുകാരനാക്കിയതെന്നും രതീഷ് സന്തോഷത്തോടെ പറയുന്നു.

നിലവില്‍ രതീഷ് എന്ന ഗായകനെ മലയാളികള്‍ ഏറ്റെടുത്തതിനു പുറകെ രണ്ട് സിനിമകളില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്. കൂടാതെ മുംബൈയില്‍ അടക്കം വിവിധ വേദികളില്‍ പാടാനുള്ള ക്ഷണവും ഈ ഗായകനെ തേടിയെത്തി കഴിഞ്ഞു. വിദേശ സ്റ്റേജുകളുലടക്കം പാടാന്‍ ഫോണില്‍ വിളി വരുമ്പോഴും പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്ത രതീഷിന് ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. പഴയകാല സഹപാഠികള്‍, കൂട്ടുകാര്‍, പേരുപോലുമറിയാത്തവര്‍, പ്രധാന ഗായകര്‍ തുടങ്ങി ഫോണ്‍ താഴെ വയ്ക്കാന്‍ കഴിയാത്ത തിരക്കാണെന്ന് രതീഷ് പറയുന്നു. ഇതോടൊപ്പം നാട്ടില്‍ വലിയ സ്വീകരണവുമായിരുന്നു. ഒടയംചാല്‍, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം രതീഷിനെ അനുമോദിക്കാനും ആ മനോഹര ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാനുമെത്തിയിരുന്നു. ഈ തിരക്കുകള്‍ക്കിടയിലും ദാസേട്ടനെ കാണണം. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങണം എന്നതാണ് രതീഷിന്റെ ഏറ്റുവും വലിയ ആഗ്രഹം. ചെറുപ്പം മുതല്‍ യേശുദാസിന്റെ പാട്ടും മോഹന്‍ലാലിന്റെ അഭിനയവുമായിരുന്നു ഇഷ്ടം. യേശുദാസിന്റെ പാട്ടുകള്‍ നൂറുവട്ടം കേട്ടാലും പിന്നെയും പിന്നെയും കേള്‍ക്കും. പക്ഷേ ഒരിക്കല്‍ പോലും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്വരമാധുരിയില്‍ ആര്‍ക്കെങ്കിലും പാടാന്‍ കഴിയുമെന്ന വിശ്വാസവുമില്ല. അനുകരണമല്ലെന്ന് ഉറപ്പിക്കാന്‍ സുഹൃത്തുക്കള്‍ യേശുദാസിന്റെയും പി.ജയചന്ദ്രന്റെയും പാട്ടുകള്‍ പാടിച്ചു നോക്കിയ കഥയും രതീഷ് പങ്കുവച്ചു.

ടയര്‍ റീസോളിംഗ് കടയിലെ തുച്ഛവരുമാനമായിരുന്നു ഇതുവരെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. കണക്കുപറഞ്ഞ് പണം വാങ്ങിക്കൊണ്ട് പാടാനൊന്നും ഇതുവരെ പോയിട്ടില്ല. ഇനിയിപ്പോള്‍ അവസരങ്ങള്‍ നിരവധിയെത്തിയതോടെ തത്കാലം പാട്ടിന്റെ വഴിയില്‍ സഞ്ചരിക്കാനാണ് രതീഷിന്റെ തീരുമാനം. നിലവില്‍ വാടക വീട്ടിലാണ് താമസം. സംഗീതം സമ്മാനിച്ച സൗഭാഗ്യം സ്വന്തമായി വീട് വയ്ക്കാനും വഴി തെളിക്കുമെന്നാണ് രതീഷിന്റെ വിശ്വാസം. അമ്മയും ഭാര്യയും മക്കളും കുടംബവുമായി ദൈവം സമ്മാനിച്ച സൗഭാഗ്യങ്ങളുടെ നടുവില്‍ സന്തോഷത്തോടെ കഴിയാന്‍ എല്ലാവരും അനുഗ്രഹിക്കണമെന്നുമാത്രം പറയുകയാണ് രതീഷ്.

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ...
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

 

പ്രണയബലി

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/pranayabali.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ
പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം
പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ
പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും…

നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല
നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല
കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ
നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ…

അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല
ബധിരമാം കാതുകൾ ശാസന കേട്ടില്ല
നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ
മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ…

ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ
ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ
പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ
ഹൃദയത്തിൻ പൂക്കാലം എങ്ങോ മറഞ്ഞു പോയ്… (2)

രക്ത ബന്ധത്തിന്നതുല്യത കാണാതെ
ജാതിസംസ്കാരത്തിൻ അന്തരം നോക്കാതെ
സമ്പന്നതയുടെ ബാന്ധവം പൊട്ടിച്ചു
ഇന്നലെ കണ്ട നിൻ സ്നേഹം കൊതിച്ചു ഞാൻ…

നിർമ്മല സ്നേഹത്തിൻ ചന്ദനച്ചോലയിൽ
നിന്റെ സാമീപ്യമെന്നെ മയക്കവേ
നിന്നനുരാഗ നിലാവിലുണർന്ന ഞാൻ
നിർഭയം ദൂരത്തെറിഞ്ഞെന്റെ ബന്ധങ്ങൾ…

ഓർത്തില്ല ഞാനതിൻ കഷ്ടനഷ്ടങ്ങളെ
ഓർക്കാൻ കൊതിച്ചില്ല രൗദ്രഭാവങ്ങളെ
ഓർമ്മതൻ തീരത്തു വന്നാഞ്ഞടിച്ചിട്ട്
ഓടിയകലുന്ന ഓമന സ്വപ്നങ്ങളെ…

എങ്കിലും ഞാൻ നിനച്ചില്ലെൻ ജീവനെ
എന്നിൽ നിന്നെന്നേക്കുമായകറ്റീടുവാൻ
കണ്ണിന്റെ കണ്ണായ് കരുതി വച്ചോന്റെ
കണ്ണും ചൂഴ്ന്നെടുത്തോണ്ടങ്ങു പോമെന്ന്…

നിന്റെ ജീവനായ് മുട്ടിയ വാതിലിൻ
മുന്നിലായ് കേണു ഞാൻ ആരും കനിഞ്ഞില്ല
നിന്റെ ശ്വാസത്തുടിപ്പങ്ങകറ്റാനവർ
എണ്ണം പറഞ്ഞു വാങ്ങിയോ തുട്ടുകൾ…

ഗുണ്ടകൾ പാർട്ടിയിൽ നേതാക്കളാവുമ്പോൾ
ഗുണ്ടയ്ക്കു പോലീസു കാവൽ ഒരുക്കണം
ഗുണ്ടാ നിയമങ്ങൾ കാറ്റിൽ പറക്കണം
ഗുണ്ടകൾ ദുരഭിമാനക്കൊലയ്ക്കു താങ്ങാവണം…

ജാതിയെന്തെന്നറിയാത്ത ഞാനിന്നു
ജതിക്കോമരം കണ്ടു വിറയ്ക്കുന്നു
ജാതി നോക്കാതെ സ്നേഹം പകുത്തവർ
ജാതി പേരോടു ചേർക്കുന്ന നാടിത്… (2)

ജാതിക്കൊലക്കിരയായ ജഡത്തിന്റെ
ജാതിയെന്തെന്ന് ടെസ്റ്റിൽ തെളിയില്ല
കോടികൾ ബാങ്കിലിട്ടോമനിക്കുന്നോന്റെ
ജാതിയിന്നാരുമേ നോക്കാറുമില്ല…

വെള്ളിനാണയം കയ്യിലില്ലാത്തൊരു
സ്നേഹരൂപനെ കണ്ടു കൊതിക്കാതെ
കീശ വീർത്ത ജഢങ്ങളെ നാളെ
വീട്ടുകാർക്കായി വരിക്കാതിരിക്കട്ടെ…
പ്രണയബലി, രചന: സോഹൻ റോയ്, ആലാപനം ബി. ആർ. ബിജുറാം

പക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Paka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2)

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍
കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ

രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍
രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകള്‍

പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട് (2)

ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്ന് മര്‍ത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക…

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍ (2)

ആരുടേതാണുടഞ്ഞൊരീ കനവുകള്‍?
ആരുടച്ചതാണീ കനന്‍ചിമിഴുകള്‍?
ആരുടേതീ നിരാലംബ നിദ്രകള്‍?
ആരുറക്കിയീ ശാന്തതീരസ്മൃതി

നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക! (2)

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍
അവശിഷ്ടമജ്ഞാതമൃതചിന്തകള്‍
അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍

ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം
എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍
കവിളിലാരാണു തഴുകുന്നൊതീ കുളിര്‍
കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍
ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത –
ധര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍

ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്നു മര്‍ത്യജന്മം‌
തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍
കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു
ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു…

Paka, Murukan Kattakkada, മുരുകൻ കാട്ടാക്കട

നിപാ വൈറസ്

Henipavirus
ഹെനിപാ വൈറസ് ജീനസിലെ ഒരു ആർ.എൻ.എ വൈറസ് ആണ് നിപാ വൈറസ് (Henipavirus or Nipah Virus). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാവൈറസ് പകരാം.

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് ഈ അവസ്ഥ ഏറെ ഭീഷണമായത് . 1999 ൽ, 257 പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ 105 ആളുകൾ മരണപ്പെടുകയും ചെയ്തു. മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ്പാ വൈറസ് എന്ന പേര് നൽകി. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്.

കേരളത്തിൽ…

പേരാമ്പ്രയിൽ പനി പരത്തിയ നിപ്പ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിച്ചതു മൂന്നു ഡോക്ടർമാർ. ബംഗ്ലദേശിൽ മൂന്നുവർഷമെടുത്താണു നിപ്പയെ തിരിച്ചറിഞ്ഞതെങ്കിൽ രണ്ടാമത്തെ മരണമുണ്ടായി രണ്ടുദിവസത്തിനുള്ളിൽ പേരാമ്പ്രയിലെ വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ് കുമാർ, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി.ജയകൃഷ്ണൻ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാർ എന്നിവരാണു നിപ്പയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ മകൻ മുഹമ്മദ് സാലിഹിനെ 17നു പുലർച്ചെ രണ്ടരയ്ക്കാണു ബേബിയിലെത്തിച്ചത്. ഡോ. അജിത് കെ.ഗോപാൽ, ഡോ. ജി.ഗംഗപ്രസാദ് എന്നിവരാണ് ആദ്യം നോക്കുന്നത്. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ എംആർഐ സ്കാൻ എടുത്തു. നട്ടെല്ലിലെ നീരെടുത്തു പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ, രണ്ടാഴ്ച മുൻപു കുടുംബത്തിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നറി‍ഞ്ഞു ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരഞ്ഞു. തുടർന്നാണു ഡോ. അനൂപും ജയകൃഷ്ണനും പരിശോധനയ്ക്കിറങ്ങുന്നത്. സാലിഹിന്റെ പിതാവ് മൂസയെയും അടുത്ത ബന്ധുവിനെയും മൂസയുടെ സഹോദരഭാര്യ മറിയത്തെയും ആശുപത്രിയിലേക്കു വിളിപ്പിച്ചു.

സാലിഹിനെ ഡോക്ടർമാർ കൂടുതലായി നിരീക്ഷിച്ചു. യുവാവിന്റെ രക്തസമ്മർദം കൂടുന്നു. ഹൃദയമിടിപ്പു കൂടുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നു. ചില ഭാഗങ്ങളിൽ മാത്രം മിടിപ്പു കൂടുന്നു. സാധാരണ പനി വരുമ്പോൾ രക്തസമ്മർദവും മറ്റും താഴുന്നതാണു പതിവെങ്കിലും ഇവിടെയെല്ലാം വിപരീതം. പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം മുൻപു താൻ വായിച്ച പുസ്തകത്തിലെവിടെയോ കണ്ട നിപ്പ എന്നൊരു വൈറസിനെപ്പറ്റിയുള്ള പരാമർശം ജയകൃഷ്ണന്റെ മനസ്സിലെത്തി. അനൂപുമായി പങ്കുവച്ചപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു സാലിഹിന്റെ ബന്ധുവിന്റെ കൈവശം ഉടൻതന്നെ സ്രവം മണിപ്പാലിലേക്ക് അയച്ചു. വൈകുന്നേരമായപ്പോൾ മൂസ, മറിയം എന്നിവരുടെ നില ഗുരുതരമായി.

പിറ്റേദിവസം ഉച്ചയോടെ സാലിഹ് മരിച്ചു. മണിപ്പാലിലെ പരിശോധനയിലൂടെ നിപ്പയാണു വൈറസെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അന്നു രാത്രിതന്നെ ഡോ. അരുൺ പേരാമ്പ്രയിലെത്തി തുടർപഠനങ്ങൾ നടത്തി. ഞായർ വൈകുന്നേരത്തോടെ പുണെയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിപ്പ സാന്നിധ്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
nipah virus in kerala details
വാർത്ത വിശദമായി: വിക്കിപീഡിയ, മലയാളമനോരമ

നിത്യപ്രാർത്ഥന

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/whatsapp.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

സ്റ്റീഫൻ ഹോക്കിംങ്ങ്

Stephen Hawking

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Galileo Galilei
Galileo Galilei
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്!

Albert Einstein
Albert Einstein
1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis)എന്ന തരത്തിൽപെട്ടതും ഇപ്പോഴത്തെ വൈദ്യശാസ്ത്ര അറിവുകൾ വച്ച് ചികിത്സിച്ച് ഭേദപ്പെടുത്താൻ അസാധ്യവുമായ മോട്ടോർ ന്യൂറോൺ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ രണ്ട് വർഷം കൂടി മാത്രമേ ഹോക്കിംങ് ജീവിച്ചിരിക്കാൻ സാധ്യതയുള്ളു എന്നാണ് കരുതിയത്. എന്നാൽ രോഗത്തെ ഭയപ്പെടാതെ ജീവിതം തുടർന്ന ഗവേഷണത്തിൽ മുഴുകിയ ഹോക്കിങ്ങ് രണ്ട് തവണ വിവാഹം കഴിച്ചു.

ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ട്. ഇതിനിടെ പ്രപഞ്ചശാസ്ത്രത്തിലും (Cosmology) സൈദ്ധാന്തിക ഭൌതികത്തിലും (Theoretical Physics) മൌലിക സംഭാവനകൾ നൽകി അദ്ദേഹം ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളിലെ ഉന്നത പദവികൾ കൈവരിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തി. മരണസമയത്ത് അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി വഹിച്ചിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് (Black Holes) ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഗവേഷണ പ്രബന്ധങ്ങൾ രചിക്കുന്നതിന് പുറമേ ജനകീയ ശാസ്ത്രസാഹിത്യ (Popular Literature ) രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം) (A Brief History of Time: 1988) എന്ന പ്രശസ്തമായ ശാസ്ത്രസാഹിത്യ ഗ്രന്ഥം ഒരു കോടി കോപ്പിയാണ് വിറ്റഴിയപ്പെട്ടത്.

മലയാളമടക്കം 30 ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം തുടങ്ങിയവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ശ്രമമാണ്‌ ഈ പുസ്തത്തിലൂടെ ഹോക്കിങ് വിജയകരമായി നടത്തുന്നത്. തമോഗർത്തവും ശൈശവ പ്രപഞ്ചവും (Black Holes and Baby Universes 1993) അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണ്.  ഡോക്ടർമാർ പ്രവചിച്ചപോലെ ഹോംക്കിങ് മരണത്തിന് കീഴ് പ്പെട്ടില്ലെങ്കിലും രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെതുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു.

തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായതിനെ തുടർന്ന് ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കമ്പൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിക്കുന്നത്.

ഏത്ര മാരക രോഗം ബാധിച്ചാലും ഇശ്ചാശക്തിയും പ്രതിബദ്ധതയും നഷ്ടപ്പെടാതിരുന്നാൽ തുടർന്നും സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറുകയായിരുന്നു ഹോക്കിങ്. മരണത്തെ പരാജയപ്പെടുത്തി ലോകമെമ്പാടുമുള്ള രോഗബാധിതരെ പ്രചോദിപ്പിച്ച് കൊണ്ട് ഹോക്കിംഗ് തന്റെ ശാസ്ത്രസപര്യ തുടർന്നു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഹോക്കിങ് തന്റെ ആത്മകഥ എന്റെ സംക്ഷിപ്ത ചരിത്രം എന്ന പേരിൽ (മൈ ബ്രീഫ് ഹിസ്റ്ററി) (My Brief History: 2015) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ..

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളായിരുന്നു ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

സുഹൃത്തേ ആശ്വസിക്കുക നാം…

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!!

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം…

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!!

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു!

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ,

സുഹൃത്തേ ആശ്വസിക്കുക നാം!

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം;

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം!

എറിയരുതേ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍…

പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍…

ഓ ഓ ഓ…!

മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണ്ടേ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!!

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍…!

നേരം പോയ് നമ്മൾക്കായിനി അലയാനാരുണ്ട്…!

ഓ ഓ ഓ…!

മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

അന്നു മരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ…

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!!

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍…

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…!

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം!!

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം…

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുമൊരു നാടകമാടുന്നു…

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു… ജന്മമില്ലല്ലോ…!!

സുഹൃത്തേ… ആശ്വസിക്കുക നാം!!

കഥ കേൾക്കേണ്ട കുഞ്ഞേ

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്.

#കവിത, കഥ കേൾക്കേണ്ട കുഞ്ഞേ
കുട്ടി:
“അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ
കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു
തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ,
തക്കിടി മുണ്ടന്റെ കഥ പറഞ്ഞു…

മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു
കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു.
തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ
പോകയാണിന്നു ഞാൻ അക്കരയ്ക്ക്…”

അമ്മ:
“തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ
ഞാനിന്നു പോരുന്നു നിന്റെയൊപ്പം…

ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!

ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട
ഒക്കത്തു കേറി മറിഞ്ഞിടേണ്ട

അപ്പൂപ്പനും മോളും നല്ലവരെങ്കിലും
അത്രയ്ക്കു നല്ലതല്ലിന്നു കാലം!!

-കവി: മുരുകൻ കാട്ടാക്കട

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുതേ…!

അഥവാ അങ്ങനെ കോപിച്ചാലും,
അതിലൊരു മയിരും ഞങ്ങള്‍ക്കില്ല
………………… ………………….. ……………
എന്നാൽ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായിൽ തോന്നിയ പോലെ…

പണ്ടൊരു നാളിൽ കേരള നാട്ടിൽ
മാഹാബലിയെന്നൊരു രാജാവുണ്ടായി…

കള്ളവുമില്ല ചതിയതുമില്ല
നല്ലൊരു നാട് നമ്മുടെ നാട്…

എന്നാലിന്നോ നമ്മുടെ നാട്
കേരള നാട് നാറണ നാടായി!!

ടീവി തുറന്നാൽ ചാനലു തോറും …
പീഢനമല്ലോ കേൾക്കാനുള്ളൂ…

നാടുഭരിക്കണ നേതാക്കൻ മാർ
പീഢന കേസിൽ പ്രതികളുമായി…

ഇന്നാളൊരു നാൾ സോളാറിന്റെ പേരു
പറഞ്ഞൊരു സുന്ദരി വന്നു…

അവളുടെ കെണിയിൽ നാടു ഭരിക്കണ
നേതാക്കന്മാർ അങ്ങനെ വീണു…

ജീവിതമുള്ളൊരു നാരികളിങ്ങനെ
പുരുഷന്മാരെ കെണിയിൽ വീഴ്ത്തി

കിടപ്പറ രംഗം ക്യാമറ കൊണ്ടു
സീഡിയിലാക്കി കാശിനു വേണ്ടി…

കെണിയിൽ പെട്ടവർ പലരും അങ്ങനെ
കൂട്ടത്തോടെ കയറിൽ തൂങ്ങി…

സ്ത്രീപീഢനവും കൊലപാതകവും
ക്കൂടിവരുന്നതു കണ്ടൊരു മന്ത്രി…

ഉടനേ പൂട്ടി സ്റ്റാറുകളില്ലാത്തൊരു
ബാറുകളൊക്കെ നമ്മുടെ നാട്ടിൽ…

പൂട്ടിയ ബാറു തുറക്കാനായി
വേറൊരു മന്ത്രി കോടികൾ വാങ്ങി…

വിവരമറിഞ്ഞൊരു കുടിയന്മാരവർ
ഒത്തൊരുമിച്ചു യൂണിയനതായി..

പൂട്ടിയ ബാറു തുറന്നില്ലെങ്കിൽ
മരണം വരെയും സമരം ചെയ്യും…

കിട്ടിയ കാശിനു കള്ളു കുടിച്ച്
വീട്ടിൽ ചെന്നവർ ബഹളം വെയ്ക്കും…

കഞ്ഞിക്കലവും കൂട്ടാൻ ചട്ടിയും
വാരി വലിച്ചു പുറത്തേക്കെറിയും…

കെട്ടിയ പെണ്ണിൻ താലി പറിച്ച്
വിറ്റതു വീണ്ടും കള്ളു കുടിക്കും…

ഇങ്ങനെ ദുരിതം ഏറിയ നാളിൽ
പെണ്ണുങ്ങൾ അവർ ശപഥം ചെയ്തു…

പീഢിപ്പിക്കും ഭർത്താവിന്റെ
കാലുകൾ തല്ലിയൊടിച്ചിടേണം!!

സന്ധ്യാനാമം ചൊല്ലിയിരുന്നൊരു
മുത്തശ്ശിക്കും തെല്ലൊരു മോഹം…

ഈ സ്ത്രീധനം എന്നൊരു സീരിയലിന്റെ
ഇന്നത്തെ കഥ എന്താണാവോ?

സീരിയലിന്റെ സമയം നോക്കി
നാമം ചൊല്ലും സമയം മാറ്റി!

പെണ്ണുങ്ങൾ ഇവർ ഇങ്ങനെയായാൽ
പുരുഷന്മാരുടെ കഥയെന്താവും…!

നാടുഭരിക്കാനിറങ്ങിയ നാരിയെ
നേതാക്കന്മാരവർ തോണ്ടി നടന്നു!

നാടുഭരിക്കാൻ ഇറങ്ങിയ നാരിയോ
നായയെ പോലെ കടിക്കുന്നു മാന്തുന്നു!!

ഇപ്പോളുള്ളൊരു പെൺപിള്ളേരുടെ
വേഷം കണ്ടാൽ നാണം തോന്നും…

ടൈറ്റായുള്ളൊരു ജീൻസും ബനിയനും
ഇട്ടുവരുന്നതു കണ്ടാൽ തോന്നും

മുല്ലപ്പെരിയാർ ഡാമതു പോലെ
ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും!!!

ചുരിദാറെന്നൊരു നല്ലൊരു വേഷം
ടൈറ്റത് കീറി കക്ഷം വരെയും!

എന്നിട്ടടിയിൽ പാന്റിനു പകരം
ടൈറ്റായുള്ളൊരു ലെഗ്ഗിൻസിട്ടും

മാറു മറയ്ക്കാൻ ഉള്ളൊരു ഷാളോ
കഴുത്തിൽ ചുറ്റി നടന്നീടുന്നു!

ഈവിധമുള്ളൊരു വേഷം കെട്ടലു
കണ്ടു ഭ്രമിച്ചൊരു പാവം പയ്യൻ…

സമനില തെറ്റി ബസ്സിലിരുന്നാ
പെൺപിള്ളേരെ തോണ്ടാൻ നോക്കി

പിന്നെ അടിയായി കേസ്സായി
പാവം പയ്യൻ ജയിലിനകത്തായി

ഇപ്പോൾ ഉള്ളൊരു ആൺപിള്ളേരുടെ
വേഷംകണ്ടാൽ അതിലും കഷ്ടം!

ആൺപിള്ളേരുടെ ഹെയർ സ്റ്റൈൽ കണ്ടാൽ
ഇലക്ട്രിക് ഷോക്കതടിച്ചതു പോലെ

ലോവെയ്സ്റ്റ് എന്നൊരു പാന്റുമിട്ട്
ജട്ടി പുറത്തത് കാട്ടിക്കൊണ്ട്

ഒറ്റകാതിൽ കമ്മലുമിട്ട്
ചെവിയിൽ ഹെഡ്ഫോൺ പാട്ടും വെച്ച്

ജീവിതമെന്നത് അറിയാതുള്ളുരു
ലോകത്തിലവർ വിഹരിക്കുന്നു!!

ചുണ്ടിന്നടിയിൽ ഹാൻസും വെച്ച്
ബൈക്കിൽ ചെത്തി നടക്കണ നേരം

അതുവഴിയെങ്ങാൻ കാൽ നടയായൊരു
വഴിയാത്രക്കാരെങ്ങാൻ പോയാൽ

ഇടിച്ചു തെറിപ്പിച്ചവനേ വേഗം
പരലോകത്തേക്കെത്തിച്ചീടും

വല്ലോപ്പോഴും അല്പം വൈദ്യുതി
കിട്ടീടുന്നൊരു ഡാമുണ്ടിവിടെ

ചോരണ ഡാമത് ചൂണ്ടിക്കാട്ടി
നേതാക്കന്മാരിങ്ങനെ ചൊല്ലി

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും
ഇപ്പം പൊട്ടും ഇപ്പം പൊട്ടും
ഉടനേ പുതിയത് പണിതീടേണം

ഈവിധമിങ്ങനെ നേതാക്കന്മാർ
മലയാളികളെ പറ്റിച്ചപ്പോൾ

തമിഴന്മാരെ സംരക്ഷിക്കും
അവരുടെ നേതാവൊരു പണി ചെയ്തു

പെണ്ണവളങ്കത്തട്ടിലിറങ്ങി
ഡാമും കൊണ്ടാ പെണ്ണും പോയി

അതുകേട്ടുടനേ ഒരുവൻ ചൊല്ലി
ചോരണഡാമത് പോണേൽ പോട്ടേ

എയറോ ഡാമതു പുതുതായി പണിയാം
ട്രൈനിൽ കേറി ടൂറു നടത്താം

കോടികൾ കോടികൾ സമ്പാദിച്ച്
മതിയാവാത്തൊരു പെണ്ണവളിപ്പോൾ

കോടതി പലതും കയറിയിറങ്ങി
ഒടുവിൽ അങ്ങനെ ചത്തും പോയി

ഈവിധമുള്ളൊരു നേതാക്കന്മാർ
വർഷം അഞ്ചു കഴിഞ്ഞെത്തുമ്പോൾ

വിഡ്ഢികളായൊരു വോട്ടർമാരോ
വോട്ടതു കുത്തി ജയിപ്പിക്കുന്നു

ഇങ്ങനെ പോയാൽ മലയാളിക്കിതു
ആശ്രയമുള്ളത് ഒന്നിതു മാത്രം

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ
നാരായണ ജപമൊന്നിതു മാത്രം!!

മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് 04/01/2018 വ്യാഴാഴ്ച വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

Me Too

Social media flooded with personal stories of assault
#MeToo
ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ.

കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ.

ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു … ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു… #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ…
……….. ………….. ………….
സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും വന്നൊരു ത്രിദിനക്യാമ്പ് ആയിരുന്നു അത്. 27 കോളേജുകളിൽ നിന്നായി, ഒരു കേളേജിൽ നിന്നും മിനിമം രണ്ടുപേർ വെച്ചുണ്ട്. ഇന്നത്തെ സിനിമാക്കാരൻ ഷാജികുമാർ അന്ന് നെഹ്രുക്കോളേജിൽ പ്രിഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു അവനും ഉണ്ടായിരുന്നു. ആദ്യ ദിവസം കാഞ്ഞങ്ങാട് ഡിവൈൻ കോളേജിലെ ഒരു പരിപാടി കഴിഞ്ഞു വരും വഴി ബാലചന്ദ്രൻ ചുള്ളിക്കാട് വെള്ളമടിച്ച് ഓഫായിപ്പോയോന്നൊരു സംശയം. ആ സമയത്ത് ഞങ്ങളോട് അവിടുള്ളവർ ഒരു സൃഷ്ടിയുണ്ടാക്കി പ്രസന്റ് ചെയ്യാനും പരസ്പരം പരിചയപ്പെടാനും പറഞ്ഞു. ഞാൻ കുത്തിപ്പിടിച്ച് ഒരു കഥ തട്ടിക്കൂട്ടി..

ഭ്രാന്തിയായ ചെറിയൊരു പെൺകുട്ടിയെ ട്രൈനിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നു തുടക്കം. അവൾ കോവിലിൽ ഒറ്റയ്ക്ക് തൊഴാൻ പോയപ്പോൾ പൂജാരി പയ്യൻ കുരുട്ടുബുദ്ധി കാണിച്ചതും അവൾ ഓടി മറയുമ്പോൾ കാൽ തെറ്റി വീണ് നെറ്റി പൊട്ടുന്നതും, ആരോടും പറയാനാവാതെ ആ ചെറുമനയിലെ തമ്പുരാട്ടികുട്ടിയുടെ മാനസിക നില തെറ്റുന്നതും ഒക്കെയായിരുന്നു വിഷയം. കഥ പ്രസന്റ് ചെയ്തു; പേരും കോളേജും പറഞ്ഞു, ഞാൻ സ്റ്റേജു വിട്ടു.

വന്നിരിക്കുമ്പോൾ അടുത്തിരിക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി കരയുന്നു! അതും ഒരു തമ്പുരാട്ടിക്കുട്ടിയായിരുന്നു. അവൾക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. അവളുടെ മനയോട് മുട്ടി നിൽക്കുന്ന അമ്പലത്തിൽ പൂജയ്ക്ക് എത്തുന്ന അവളുടെ കസിൻ പയ്യൻ തന്നെയാണ് ആള്. അച്ഛനും മുത്തച്ഛനും കസിൻ പയ്യൻ വല്യ ആളാണ്. ഇവൾ പ്രിഡിഗ്രി പഠിക്കുന്ന കുട്ടിയും. മുത്തച്ഛൻ ഇ. എം. എസ്സിന്റെയൊക്കൊ നല്ല കൂട്ടുകാരൻ ആയിരുന്നു. കുഞ്ഞുണ്ണിമാഷിനെ ഞാൻ കണ്ടതും ആ മനയിൽ വെച്ചായിരുന്നു. “ലേബലുകളില്ലാത്തെ മനുഷ്യനായി വളരണം രാജേഷേ” എന്ന് എനിക്കൊരു ഓട്ടോഗ്രാഫും കുഞ്ഞുണ്ണിമാഷ് എഴുതിത്തന്നിരുന്നു. കുടുംബം അത്ര ചെറുതായിരുന്നില്ല എന്നർത്ഥം! അവർക്കു എല്ലാം കൊണ്ടും പ്രിയപ്പെട്ടവനായിരുന്നു അമ്പലത്തിൽ പൂജ ചെയ്യാൻ വേണ്ടി മാത്രമായി എത്തിച്ചേർന്ന് കസിൻ.

പറയാൻ പറ്റില്ല; സ്വന്തം വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായിപ്പോയി ആ കുട്ടിക്ക് – ഇത് എന്റെ കഥതന്നെയാണേട്ടാ, എന്റെ മാത്രം കഥ. ഇതെനിക്കുവേണം എന്നവൾ പറഞ്ഞു. അവൾ പിന്നെ എന്റെ ലൈനായീട്ടാ… മൂന്നുകൊല്ലം ഞങ്ങൾ തകർത്തു… 🤓🤓🤓 ഇന്നവൾ മലയാളക്കരയുടെ ഏതോ നിശബ്ദതയിൽ മൂകസാക്ഷിയായിരിപ്പുണ്ട്.
……….. ………….. ………….
പലതരം വീഴ്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംഭവിക്കുന്നുണ്ട്. ആൺകുട്ടികളാണെങ്കിൽ അധികമൊന്നും ആരും മൈന്റാക്കാതെ പോകുന്നു… ഓ സാരമില്ല, ഒന്നും സംഭവിച്ചില്ലല്ലോ എന്നു പറഞ്ഞവർ ഒതുക്കും. പെൺകുട്ടികൾക്കുള്ള അനുഭവങ്ങൾ ഇതേ പോലെ പലതും അറിയാനിടയായിട്ടുണ്ട്. മഞ്ജു പറഞ്ഞവ തന്നെ വേണ്ടതിൽ അധികമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരികളുടെ ഓർമ്മക്കുറിപ്പുകൾ പലവിധത്തിലുണ്ട്.

ഇനി ശ്രദ്ധിക്കാവുന്ന കാര്യം മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ അധികമായി നൽകാൻ ഇതുപകരിക്കും എന്നുള്ളതാണ്. പറയാനുള്ള മടി/ചമ്മൽ/പേടി/വെറുപ്പ്… എന്നിവ കൊണ്ട് ഒക്കെ മറച്ചു പിടിച്ച് നിശബ്ദതകളിൽ തേങ്ങിക്കരയാൻ ഒരാൾക്കും അവസരമുണ്ടാവാൻ പാടില്ല. നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായി അവർ വളരട്ടെ, എല്ലാം പറയട്ടെ… സംശയങ്ങൾ ചോദിക്കട്ടെ… അങ്ങനെ നമ്മളേക്കാൾ നല്ല നിലയിൽ ആയി മാറട്ടെ അവർ!! ബാലപീഢനനങ്ങളിൽ ആൺ പെൺ ഭേദങ്ങളില്ല. രണ്ടുപേർ ഇഷ്ടപ്പെട്ടു രസിക്കുന്ന ക്രീഡാവിലാസങ്ങളല്ല – ഇത് കുഞ്ഞുങ്ങളുടെ മിഥ്യാധാരണകളിൽ പിടിച്ചുള്ള കടന്നു കയറ്റം മാത്രമാവുന്നു.