ഉദാരമായി സംഭാവന ചെയ്യുക

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബജറ്റിലൂടെ മലയാളികളെ പരമാവധി വറുത്തു പൊടിച്ചെടൂക്കുകയാണ്. വിവിധതരം നികുതികളിലൂടെ അവർ നമ്മെ ഊറ്റിക്കുടിച്ചു രമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കു ഉല്ലാസയാത്രയ്ക്കു പോകുന്നതിനോ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനോ ഒന്നുംതന്നെ അവർക്കു കണക്കില്ല തന്നും! ഈ മഹാ ഭീകരത ഒരു ഭാഗത്തിരിക്കുന്നു…

കൊറോണക്കാലത്ത് ദൈവങ്ങളൊക്കെ ചത്തടിഞ്ഞു പോയെന്നു കരുതിയതായിരുന്നു. അക്കൂട്ടരും ഉയിർത്തെഴുന്നേറ്റു വരുന്നു. ദിവസേന സംഭവവനയ്ക്കായി വരുന്നവരുടെ എണ്ണം ക്രമാതീതമാവുന്നു. ഓരോ നാട്ടിലേയും അമ്പലങ്ങളും കാവുകളും തെയ്യങ്ങളും ഉത്സവങ്ങളും ഒക്കെ ആ നാടിൻ്റെ ഐശ്വര്യം തന്നെയാണ്. അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണത്. ആവും പോലെ അതാത് കൂട്ടായ്മകൾ അവർക്കിടയിൽ തന്നെ പിരിവെടൂത്തു കാശുണ്ടാക്കിയോ, അതാദ് ദേവസ്ഥാനങ്ങളിൽ ലഭ്യമായ വരുമാനം ഉപയോഗിച്ചോ ഉത്സവങ്ങൾ നടത്തണം. അതാ നാടിൻ്റെ മഹനീയത തന്നെയാണ്…

ഏതോ നാട്ടിലെ ആൾക്കുട്ടങ്ങൾ ഇങ്ങനെ പിരിവിനായി നോട്ടീസും കൂപ്പണും കരുതി, വീടാന്തരം അന്യദേശങ്ങളിൽ തെണ്ടി നടക്കുന്നത് എത്രമാത്രം വൃത്തികെട്ട ഏർപ്പാടാണ്. പണിയും കളഞ്ഞ് മെനക്കെട്ട് അത്രദൂരങ്ങളിൽ പോയി തൊഴാനും കുമ്പിടാനൊന്നും താല്പര്യമില്ലാന്നു പറഞ്ഞപ്പോൾ താല്പര്യമുള്ളവരും ഉണ്ടല്ലോ എന്നവരുടെ മറുപടി. അവരോടു കാശുവാങ്ങിച്ചോളൂ എന്നു ഞാനും പറയും. കാശിൻ്റെ കാര്യത്തിൽ പക്ഷേ അതൊന്നും ബാധകമല്ലവർക്ക്… അവർക്കു കാശുകിട്ടണം.

100/500 രൂപ കൊടുത്താൽ പുച്ഛമാണ്; വാങ്ങിക്കില്ലവർ. 5000 വേണമെന്നാവും ചിലർ. കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകൾ ഓട്ടോ സ്പെഷ്യലാക്കി ഇവിടേക്കു വന്നു. ആരേയും കണ്ട പരിചയം പോലും ഇല്ലെനിക്ക്. അവരുടെ നാടും ഏറെ ദൂരെ – ഞാനിന്നേവരെ പോയിട്ടുപോലും ഇല്ലായിരുന്നു ആ നാട്ടിൽ. ഞാൻ ചോദിച്ചു ഈ നാട്ടുകാരുണ്ടോ നിങ്ങളിൽ? ഇല്ലാത്രേ… പക്ഷേ, അവർക്ക് എന്നെ അറിയും… ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ അല്ലേ എന്നൊരാൾ.. അതേ എന്നും ഞാനും. ഒരു ആക്സിഡൻ്റു നടന്നിരുന്നുവല്ലേ എന്നയാൾ… ഞാൻ പറഞ്ഞു നടന്നിരുന്നു…

ഞാൻ ചോദിച്ചു, അന്നെനിക്ക് ഒത്തിരിപ്പേർ കാശു തന്നു സഹായിച്ചിരുന്നു. രണ്ടരവർഷത്തേക്ക് ഭീമമായ തുകയായിരുന്നു അന്ന്, ഇങ്ങനെ തന്ന സഹായം കൊണ്ടുമാത്രമായിരുന്നു പിടിച്ചു നിൽക്കാൻ പറ്റിയത്, നിങ്ങളുടെ അമ്പലക്കമ്മിറ്റിയും സഹായിച്ചിരുന്നോ? കാരണം, ചുറ്റുപാടിൽ നിന്നും പലരും സഹായിച്ചിരുന്നു അന്നെന്നെ. അവരുടെ പേരുപോലും എന്നോടാരും പറഞ്ഞതുമില്ലായിരുന്നു!! എന്നെ അറിയാമെന്നു പറഞ്ഞയാളുടെ മുഖം പെട്ടന്നു വല്ലാതെയായി… മറ്റൊരു വീട്ടിലും പോകാതെ, ഓട്ടോ പിടിച്ച് ഇത്ര ദൂരം എന്നെ മാത്രം കാണാൻ വരണമെങ്കിൽ അങ്ങനെ വല്യ പ്രത്യേകതയും കാണുമെന്നു ഞാൻ കരുതിപ്പോയി… ഞാൻ ചോദിച്ചു പിന്നെ എങ്ങനെ എന്നെ അറിയാം? എന്തുകൊണ്ട് അയല്പകത്തുള്ള ഡോക്ടറുടെ വീട്ടിൽ പോലും കയറാതെ ഇവിടേക്കു വന്നു.

നോട്ടീസു വയിച്ചു നോക്കി. പുനരുദ്ധരിക്കലാണവിടം!! കാവുമാറ്റി അമ്പലമാക്കാനുള്ള പുറപ്പാടാണവർ എന്നുതോന്നിയപ്പോൾ, കൂടുതൽ ചോദിക്കാമെന്നു കരുതി. എന്തിനാ ആ മരങ്ങൾ മുറിച്ചുമാറ്റി ഇങ്ങനെയൊരു കൂടാരം പണിയുന്നത്? മരങ്ങൾ ഒന്നും മുറിക്കുന്നില്ല. ചുറ്റുമതിലും ഉള്ളിൽ മുറ്റവും വഴിയും ഒക്കെ കോൺക്രിറ്റ് സ്ലാബുകൾ ആക്കുന്നതും ഒക്കെയേ ഉള്ളൂ. കാവു കാവായി നിൽക്കുന്നതല്ലേ ഭംഗിയെന്നു ഞാൻ. ഭംഗി കാണാനല്ലല്ലോ ദൈവം എന്നവർ. പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് സൗകര്യം വേണ്ടേ! മുട്ടൻ പരിപാടിയാണ്. 500 രൂപ കൊടുത്തിട്ടു 200 എടുത്തോളാൻ പറഞ്ഞു. 300 രൂപ തിരികെ ചോദിച്ചു. അവർ പറഞ്ഞു ഇതുപോരാ. ഒരു 5000 രൂപ എഴുതട്ടെ… പറ്റില്ലെന്നു ഞാൻ പറഞ്ഞു. കൈയ്യിൽ അത്ര കാശില്ലെന്നു ഞാൻ പറഞ്ഞു. ഗൂഗിൾ പേ ഇല്ലേ എന്നു മറ്റൊരാൾ തിരികെ ചോദിച്ചു!! എന്തായാലും 5000 തരാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു.

കൊറോണയ്ക്ക് മുമ്പ് അടുത്തുള്ള മൂന്നു തറവാടുകളിൽ നടന്ന പിരിവിൽ എല്ലാവർക്കും എല്ലാവർക്കും നല്ല തുക വെച്ചു കൊടുത്തിരുന്നു. ഒരു തറവാടിൽ നിരവധി അമ്പലങ്ങളിൽ ഒരമ്പലം തന്നെ കെട്ടിക്കൊടുക്കാനായിരുന്നു ആവശ്യപ്പെട്ടത്! എല്ലാവരേയും ഒരേ നുകത്തിൽ കെട്ടാനായിഒരേതുക വെച്ചു മൂന്നിടത്തും കൊടുത്തതായിരുന്നു. അന്നു വന്നൊരു കമ്മിറ്റിയിലെ ആളാണെന്നെ ഈദ്ദേഹത്തോട് അറിയാമെന്നു പറഞ്ഞയാൾ. അയാൾക്കിവിടേക്കും 5000 തന്നെ വേണം. ഒത്തിരിപ്പറഞ്ഞും പിടിച്ചും അവസാനം 1000 കൊടുത്തവരെ വിട്ടു. ഇല്ലെങ്കിൽ ഓട്ടോക്കൂലി പോലും തികയാതെ വന്നെങ്കിലോ!!

അത്യാവശ്യം ജീവിക്കാൻ വകയുള്ള ചിലരുണ്ട്, സകല അമ്പലക്കമ്മിറ്റികളിലും കാണുമവർ, മിന്നുന്ന വസ്ത്രമണിഞ്ഞ് സഖലമാന ഘോഷയാത്രകളിലും മുൻനിരയിലവർ കാണും. ആരോടൊക്കെ എത്രവെച്ചു ചോദിക്കണമെന്നു പറയുന്നതും ഇവരൊക്കെയാണെന്ന് ഒരു സുഹൃത്തു പറഞ്ഞിരുന്നു. ഇതേ ടീം തന്നെ വിദേശങ്ങളിൽ നല്ലൊരു ടീമിനെ വാർത്തെടുത്ത് അവിടെ പോയും ലക്ഷങ്ങൾ വാരുന്നു. പിരിച്ചെടുത്ത തുകയുടെ ചെറിയൊരു അംശം മാത്രമേ ചിലപ്പോൾ ഉത്സാവാഘോഷങ്ങൾക്കാവുകയുള്ളൂ. ബാക്കി തുക ഇവർക്ക് അടുത്തുള്ള സ്കൂളിൽ ഒരു നല്ല കക്കൂസ് കെട്ടിക്കൊടുക്കാൻ ഉപയോഗിക്കാൻ പാടില്ലേ?

കാവുകൾ മാറ്റി അമ്പലങ്ങൾ ആക്കിയാണോ നാടിനെ ഉദ്ധരിക്കേണ്ടത്? ബസ്റ്റോപ്പിൽ നല്ലൊരു വെയിങ്ങ് ഷെഡ് കെട്ടുകയോ, പൊതുജനത്തിനു സൗകര്യപ്രദമായ മറ്റ് സംഗതികൾ ചെയ്യുകയോ കൂട്ടാക്കാതെ, ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞ് എന്തുകുന്തമുണ്ടാക്കാനാണിവർ സ്വപ്നം കാണുന്നത്!! ഈയിടെ വന്ന ഒരുകൂട്ടരോടു ചോദിച്ചു, ഒരു നാട്ടിൽ ഒരമ്പലവും ഒരു കാവും ഒക്കെ ആവാം. പഴയതും പുതിയതും പുനരുദ്ധരിപ്പിച്ചതും ഒക്കെ കൂടി ഈ നാട്ടിൽ എത്രയെത്ര ആരാധനാലയങ്ങൾ ഉണ്ട്!! എന്തിനാണിതു ചെയ്യുന്നത്? കഴിഞ്ഞ പ്രാവശ്യം പിരിച്ച തുകയുടെ ബാക്കിയൊന്നും അവശേഷിക്കുന്നില്ലേ? ഉത്സവാഘോഷം നടത്താതിരുന്നാൽ ദൈവം കോപിക്കുമെങ്കിൽ അതുപയോഗിക്കരുതോ?

അയാൾ പറഞ്ഞു ഈ അമ്പലത്തിനു 3000 വർഷത്തിലേറെ പഴക്കമുണ്ട്!! പണ്ട് അമ്പലത്തിലെ പ്രതിഷ്ഠ എടുത്ത് കുളത്തിലിട്ടതിൻ്റേയും മറ്റും കഥ അയാൾ വിശദീകരിച്ചുതന്നു. ഞാൻ ചോദിച്ചു ആരു പറഞ്ഞു ഈ നുണ? ഏതേലും ജ്യോത്സ്യർ കവടി നിരത്തി ചൊല്ലിത്തന്ന ബഡായിയല്ലേ ഇത്? AD 8, 9 നൂറ്റാണ്ടുകളിലാണ് കേരളത്തിലേക്ക് ബ്രാഹ്മിൻസ് എത്തിയതു തന്നെ. 2023 ആയേതേ ഉള്ളൂ. അത്രകാലത്തെ പഴമയിൽ ഇന്നത്തെ ഇന്ത്യയിൽ തന്നെ ബ്രാഹ്മിൻസ് ഉണ്ടോ എന്നറിയില്ല. ഈ അമ്പലം അവരുടേതല്ലേ? ജ്യോത്സ്യർ എന്തു ബഡായി പറഞ്ഞാലും നിങ്ങൾ അതു നോട്ടീസടിച്ച് കാശു പിരിക്കാൻ ഈ പൊരിവെയിലത്തു നടക്കുമോ!

അവർ കാശ് വാങ്ങിക്കാതെ പോയി! മാത്രമല്ലേ, കണ്ണിൽ കണ്ടവരോടൊക്കെ ദൈവഹിതമെന്നോണം എന്നെപറ്റി നല്ലവാക്കുകൾ ഓതിക്കൊടുക്കുന്നുമുണ്ടവർ! കാശാണിവർക്ക് ദൈവം!! കളികഴിഞ്ഞാൽ കാശ് വീതിച്ചെടുത്ത് മുക്കി ആറാട്ടു നടത്താനാവും ത്വര!!

ഭക്തിയും വിഭക്തിയും

പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.

ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.

ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.

ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?

ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.

ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!

വിഭക്തി

ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.

അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.

ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.

എന്റെ രണ്ടാം ശബരിമല യാത്ര

ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരം‌കുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.

നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.

ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
ശബരിമല

എരുമേലി

കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.

നിലയ്ക്കൽ

ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനം‌തിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.

പമ്പ

വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.

ശബരിമല

കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…

മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും

മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.

18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.

ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.

അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..

പെൺകുട്ടികളുടെ കോൽക്കളി

ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്.

മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.

വനിതകളുടെ പൂരക്കളി

ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്.


കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്.

പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.

ഇന്ത്യൻ ചരിത്ര സ്മാരകങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളെക്കുറിച്ചു താഴെ കൊടുത്തിരിക്കുന്നു.

ഖജുരാഹോ ക്ഷേത്രം
ഹം‌പി
ബാദാമി
പട്ടടക്കൽ

മഹാബലിപുരം

എ.ഡി. 17-ാം നൂറ്റാണ്ടിൽ പല്ലവരാജാക്കന്മാരുടെ തുറമുഖ മായിരുന്നു കോറൊമാന്റൽ തീരത്തു നിർമിക്കപ്പെട്ട മഹാബലി പുരം. ഇവിടത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും പണിതത് മഹാനായ പല്ലവ ഭരണാധികാരി നരസിംഹവർമനായിരുന്നു. നരസിംഹ വർമൻ മാമല്ലൻ എന്ന വിളിപ്പേരോടെ അറിയപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ നഗരം മാമല്ലപുരം എന്ന് വിളിക്കപ്പെട്ടു. ഇവിടത്തെ രഥങ്ങളും മണ്ഡപങ്ങളും കരിങ്കല്ലിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. മണ്ഡപങ്ങൾക്കും മറ്റും അജന്ത-എല്ലോറ ഗുഹാശില്പ ചാതുരിയുമായി സാമ്യമുണ്ട്. മിനുക്കിയ കല്ലുകൾ ഉപയോഗിച്ചാണ് കടലോരക്ഷേത്രം പണിതിട്ടുള്ളത്. മഹാബലിപുരം ക്ഷേത നിർമിതിയിൽ വിദേശശില്പ സ്വാധീനം കാണാനാകും. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടയിലുള്ള മഹാബലിപുരം ഇന്ന് ശില്പകലയുടെ നാടാണ്. പ്രദേശത്തെ കല്പണിക്കാരുടെയും കൊത്തുപണി വിദഗ്ധരുടെയും കഴിവിനുള്ള പ്രോത്സാഹനം എന്ന നിലയിൽ തമിഴ്നാട് സർക്കാർ ഇവിടെ ഒരു ശില്പകലാശാല സ്ഥാപിച്ചിട്ടുണ്ട്.

ജൂതപ്പള്ളി

ജൂത ആരാധനാകേന്ദ്രങ്ങൾ സിനഗോഗ് എന്നാണ് അറിയ പ്പെടുന്നത്. കൊച്ചിയിലെ വിശുതമായ ജൂതപ്പള്ളി 1568-ലാണ് പണികഴിപ്പിച്ചത്. ഇസായേൽ രാഷ്ട്രം രൂപീകൃതമായതോടെ കൊച്ചിയിലെയും മറ്റ് പ്രദേശങ്ങളിലെയും ജൂത കുടിയേറ്റക്കാർ ഇസ്രായേലിലേക്ക് തിരികെ കുടിയേറ്റം നടത്തി. വെറും 17 ജൂതരാണ് പിന്നീട് കൊച്ചിയിൽ അവശേഷിച്ചത്. ഒരു പുരോഹിതനെ നിയമി ക്കാൻ ആവശ്യമായത്ര പുരുഷവിശ്വാസികൾ ഇല്ലാത്തതിനാൽ കൊച്ചിയിലെ ജൂതപ്പള്ളിയിൽ പുരോഹിതനില്ല. പള്ളിക്കു ചുറ്റുമായി ജൂതത്തെരുവുകളാണ് ഉള്ളത്. ഈ അപൂർവ ആരാധനാകേന്ദ ത്തിന്റെ മുഴുവൻ ദീപ്തിയും നിലനിർത്തിക്കൊണ്ട് അത് ഇന്നും പരിരക്ഷിച്ചു വരുന്നു.

കാഞ്ചീപുരം

തമിഴ്നാട്ടിൽ ചെങ്കൽപെട്ടിനടുത്ത് പാലാർ നദിക്കരയിലാണ് പുരാതന നഗരമായ കാഞ്ചീപുരം സ്ഥിതിചെയ്യുന്നത്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ ചോളസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. തുടർന്നങ്ങോട്ട് ഗോൾക്കൊണ്ടയിലെ പല്ലവന്മാരുടെയും “കർണാടകയിലെ നവാബിന്റെയും ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷു കാരുടെയുമൊക്കെ ഭരണത്തിൻ കീഴിലായി കാഞ്ചീപുരം. ആദ്യ – കാലങ്ങളിൽ ബുദ്ധ-ജൈനമത പാഠശാലകളായിരുന്നു ഇവിടം. 7-8 – ‘നൂറ്റാണ്ടുകളിൽ “ആയിരം ക്ഷേത്രങ്ങളുടെ സുവർണനഗരം’ – എന്നാണ് കാഞ്ചീപുരം അറിയപ്പെട്ടിരുന്നത്. നഗരത്തിൽ 108 ശിവ ക്ഷേത്രങ്ങളും 18 വിഷ്ണുക്ഷേത്രങ്ങളുമുണ്ട്. ഇന്ത്യൻ ക്ഷേത വാസ്തുവിദ്യയുടെ ഉദാത്തമാതൃകയാണ് ഇവ ഓരോന്നും. 1300 – വർഷം പഴക്കമുള്ള കൈലാസനാഥക്ഷേത്രം രാജസിംഹരാജാവിന്റെ കാലത്താണ് പണിതുയർത്തിയത്. മനോഹരമായ നന്തിമണ്ഡപം – നമ്മ ക്ഷേത്രത്തിനുള്ളിലേക്ക് നയിക്കും. വൈകുണ്ഠനാഥ
പെരുമാൾ ക്ഷേത്രം 8-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. ഒന്നിനു മുകളിൽ ഒന്നായി പണിതുയർത്തിയ 4 ശ്രീകോവിലുകൾ ക്ഷേതത്തിലെ വിസ്മയകാഴ്ചയാണ്. ഏഴ് ഹിന്ദു വിശുദ്ധനഗരങ്ങളിൽ – ഒന്നാണ് കാഞ്ചീപുരം.

ഇന്ത്യാ ഗേറ്റ്

ഡൽഹി നഗരഹൃദയത്തിലുള്ള രാജ്പഥിന്റെ സമാപനസ്ഥല സൗധമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകയുദ്ധത്തിൽ ജീവൻ ബലി യർപ്പിച്ച 90,000 ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കാണ് ഇത് പണിതുയർത്തിയിട്ടുള്ളത്. ഇവയിൽ 13,500 ഭടന്മാരുടെ പേരുകൾ സൗധത്തിന്റെ ഭിത്തിയിൽ കൊത്തിവച്ചിരിക്കുന്നു. അതിവിശാല മായ മൈതാനത്തിനു മധ്യത്തിൽ 42 മീറ്റർ ഉയരത്തിൽ ഇന്ത്യാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. 1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ മരിച്ച അജ്ഞാതഭടന്മാരുടെ സ്മരണയ്ക്കായി ഗേറ്റിന്റെ കമാ നത്തിനു താഴെയായി “അമർ ജവാൻ ജ്യോതി’ എന്ന കെടാദീപം ജ്വലിച്ചു നിൽക്കുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്യദിനം എന്നിങ്ങ നെയുള്ള ദേശീയ ഉത്സവദിനങ്ങളിൽ ഔദ്യോഗിക ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത് ഇവിടെയാണ്.

ജന്തർ മന്ദർ

ഡൽഹിയിലെ രജപുത്ര രാജാവ് സവായ്ജയ്സിംഗ് 1724-ൽ – പണികഴിപ്പിച്ച പുരാതന വാനനിരീക്ഷണകേന്ദ്രമാണ് ജന്തർ മന്ദർ. വലിയ ഒരു നിഴൽമാപിനിയും ഗ്രഹങ്ങളുടെയും ആകാശഗോള ങ്ങളുടെയും ദിശയും ചലനവും അളക്കാനുള്ള പഴയകാല ഉപകര — ണങ്ങളുമാണ് ഇവിടത്തെ ആകർഷണം. ദൂരദർശിനികൾ ഇല്ലാതി രുന്ന ഒരു കാലത്ത് വലിയ കെട്ടിടസമാനമായ എടുപ്പുകൾ ഉപയോ ഗിച്ച് അവയളക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഭാരതത്തിലെ വിവിധ തച്ചുശാസ്ത്ര ഉപകരണങ്ങളായ സാമാട്ട് യന്തം, മിശ്രയന്ത്രം, രാമയന്തം, ജയപ്രകാശ്യന്തം എന്നിവയടക്കം പുരാതന ഉപകരണങ്ങളുടെ ഒരു വലിയ നിരതന്നെ ഇവിടെയുണ്ട്. 1948-ൽ ജവഹർലാൽ നെഹ്റു ഇവിടം ഒരു സ്മാരകസൗധമായി പ്രഖ്യാപിച്ചു.

ഹവാ മഹൽ

പിങ്ക് നഗരം എന്നറിയപ്പെടുന്ന രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലാണ് ഹവാ മഹൽ എന്ന വാസ്തവിസ്മയം നില കൊള്ളു ന്നത്. “കാറ്റിന്റെ കൊട്ടാരം’ എന്നാണ് ഇതിന്റെ മലയാള നാമം. ലാൽ ചന്ദ് ഉസ്താദ് എന്ന ശില്പി വിഭാവനം ചെയ്ത് സവായ് പ്രതാപ് സിംഗ് രാജാവ് 1799-ൽ പണിതീർത്തതാണ് ഈ കൊട്ടാരം. അഞ്ചു നിലകളിൽ പാടലവർണക്കല്ലുകൾ കൊണ്ടു പണിതുയർത്തിയ കൊട്ടാരം രാജകുടുംബത്തിലെ വനിതകൾക്ക് ഉത്സവങ്ങളും ആഘോഷങ്ങളും ഘോഷയാത്രകളും സ്വകാര്യമായി കാണാൻ പണികഴിപ്പിച്ചതായിരുന്നു. ഓരോ നിലയിലും നൂറുകണക്കിന് മട്ടുപ്പാവുകളും കിളിവാതിലുകളുമുണ്ട്. ഇപ്പോൾ മനോഹരമായ ഈ കൊട്ടാരം ഒരു വാനനിരീക്ഷണകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു.

ഹുമയൂണിന്റെ ശവകുടീരം

മൺമറഞ്ഞ ഭർത്താവിന്റെ സ്മരണയ്ക്കായി ഹുമയൂണിന്റെ വിധവ ഹമീദബീഗം 1560-ൽ പണികഴിപ്പിച്ചതാണ് ഈ ശവകുടീരം. കുടീരത്തിലേക്കുള്ള കവാടം ഒരു ഇരുനില പടിപ്പുരകൊണ്ടും ഉള്ളി – ലുള്ള ഭാഗം മനോഹരമായ പൂന്തോട്ടം കൊണ്ടും കമനീയമാക്കി. യിരിക്കുന്നു. താഴികക്കുടങ്ങൾക്കു താഴെ ഒരു അഷ്ടകോൺഹാളും അതിനു ചുറ്റിലുമായി അഷ്ടകോൺ അറകളുമുണ്ട്. മുഖ്യ കല്ലറ മധ്യഹാളിൽ തെക്കുവടക്കു ദിശയിൽ സ്ഥാപിച്ചിരിക്കുന്നു. 42.5 – മീറ്റർ ഉയരത്തിൽ രണ്ടു താഴികക്കുടങ്ങൾ ഇതിന് മേൽക്കൂര തീർ ക്കുന്നു. താഴികക്കുടത്തിനു മുകളിൽ ചന്ദ്രക്കലയുടെ രൂപമുണ്ട്. – ചുവന്ന മണൽക്കല്ലും കറുപ്പും വെളുപ്പും വെണ്ണക്കല്ലും കൊണ്ടാണ് ഈ സൗധം പണിതിട്ടുള്ളത്. ഇതിലെ ഇരുതാഴികക്കുടമുള്ള ഒരു – ചെറിയ ശവകുടീരം പ്രത്യേക പരാമർശം അർഹിക്കുന്നു. ബാർബ – റുടെ ശവകുടീരം എന്നറിയപ്പെടുന്ന ഇത് ചക്രവർത്തിയുടെ പ്രിയ – ങ്കരനായ ക്ഷരകന്റെ അന്ത്യവിശ്രമസ്ഥലമാണ്. മുഗൾ സാമ്രാജ്യ – സ്മരണയുണർത്തി ഹുമയൂൺ സ്മാരകം നിലകൊള്ളുന്നു.

ഗ്വാളിയാർ കോട്ട

15-ാം നൂറ്റാണ്ടിൽ മധ്യ പ്രദേശിലെ മാൻസിംഗ് രാജാവ് പണി കഴിപ്പിച്ച കോട്ടയാണിത്. സമതല ത്തിൽ നിന്നും 90 മീറ്റർ ഉയ രത്തിലും 3 കി.മീ. നീളത്തി ലും ഒരു പാറത്തട്ടിലാണ് കോട്ട പണിതിട്ടുള്ളത്. മണൽക്കല്ലിൽ പണിത കോട്ടയ്ക്ക് ആറ് കവാട ങ്ങളുണ്ട്. കോട്ടയിൽ എട്ട് ജലസംഭരണികളും നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഒരു മുസ്ലീം പള്ളിയും മറ്റ് മന്ദിരങ്ങളുമുണ്ട്. കോട്ടയിലുള്ള സസ്സ് ബാഹുക്ഷേത്രത്തിന്റെ ശ്രീകോവിലും ഗുജാരി മഹൽ, ഹാത്തി പോൾ എന്നിവയും ഹിന്ദുവാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണങ്ങളാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ . ബ്രിട്ടീഷുകാർ താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയത് ഈ കോട്ടയ്ക്കു സമീപത്തു വെച്ചായിരുന്നു. കോട്ടമതിലിന്റെ താഴെയായി 15 ആം നൂറ്റാണ്ടിൽ കൊത്തിയെടുത്ത ഭീമാകാരമായ ജൈനപ്രതിമയും കാണാം.

ഹരിദ്വാർ

ഉത്തർപ്രദേശിലെ ഹരിദ്വാർ ഭാരതത്തിലെ മുഖ്യതീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ശിവാലി മലനിരകൾക്കു താഴെ വിശുദ്ധ ഗംഗയുടെ തീരത്താണ് ഈ ക്ഷേതനഗരം. ഛണ്ഡിഘട്ടിൽ നിന്നും – 3 കി.മീ. അകലെയുള്ള ഛണ്ഡി ദേവീക്ഷേത്രം 1929-ലാണ് പണി കഴിപ്പിച്ചത്. ആദിശങ്കരനാണ് ഈ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. ഹരിദ്വാറിൽ നിന്നും 4 കി.മീ. മാറിയുള്ള ദക്ഷമഹാദേവക്ഷേത്രമാണ് മറ്റൊരു ആകർഷണം. ബിൽവ മലനിര കളിലുള്ള മാനസദേവീക്ഷേത്രത്തിൽ മലമ്പാതയിലൂടെ എത്തി ച്ചേരാം. ഛണ്ഡിദേവീക്ഷേത്രത്തെ ഇവിടവുമായി ബന്ധിപ്പിക്കുന്ന റോഡ്വേയും നിലവിലുണ്ട്. ക്ഷേത്രങ്ങളിലെ കലാ-ശില്പചാതുരി സവിശേഷമാണ്. ഹരിദ്വാറിൽ എണ്ണമറ്റ വിശുദ്ധ സ്നാനഘട്ടങ്ങ ളുണ്ട്. പൂക്കളാൽ അലങ്കരിച്ച ദീപക്കാഴ്ചകൾ വിശുദ്ധഗംഗയിലൂടെ ഒഴുക്കുന്നത് മറക്കാനാവാത്ത ദൃശ്യവിരുന്നാണ്. കലാ-സാംസ്കാ രിക-ശാസ്ത്ര വിഷയങ്ങളിലെ ഒരു പഠനകേന്ദ്രം കൂടിയാണ് ഹരി – ദ്വാർ. ആയുർവേദ ചികിത്സക്കും ഇവിടം പ്രസിദ്ധമാണ്.

സുവർണ ക്ഷേത്രം

സിക്ക് മതത്തിലെ നാലാമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസാണ് 1577-ൽ അമൃത്സർ നഗരം സ്ഥാപിച്ചത്. സുവർണക്ഷേത്രം അഥവാ ഹരിമന്ദിർ നിലകൊള്ളുന്ന അമൃതസരസ് എന്ന പൊയ്ക്ക യുടെ പേരിൽ നിന്നാണ് ചുറ്റുമുള്ള നഗരത്തിന് ഈ നാമം ലഭിച്ചത്. തടാകമധ്യത്തിലെ ദ്വീപിലാണ് ക്ഷേത്രം പണിതുയർത്തിയിരിക്കു ന്നത്. ചുറ്റുമുള്ള ജലാശയത്തിൽ ക്ഷേത്രം ഒഴുകി നടക്കുന്നതായി തോന്നും. അഞ്ചാമത്തെ സിക്കുഗുരുവായ ഗുരു അർജ്ജുൻദേവാണ് തടാകമധ്യത്തിലെ ക്ഷേത്രനിർമാണത്തിന് നേതൃത്വം നൽകിയത്. ലാഹോറിലെ മുസ്ലീം വിശുദ്ധനായ മിയാൻ മിർ 1588-ൽ ക്ഷേത ത്തിന് തറക്കല്ലിട്ടു. പാട്ടി, കസൂർ, കലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കൊത്തന്മാരും തച്ചന്മാരുമാണ് പണികൾ ചെയ്തു തീർത്തത്. ക്ഷേത്രത്തിനുചുറ്റും വെണ്ണക്കല്ലിൽ മതിൽ പണിതിട്ടുണ്ട്. വലിയ താഴികക്കുടത്തിന്റെയും ചെറിയ കൊത്തളങ്ങളുടെയും വാസ്ത വിദ്യാചാതുരി ക്ഷേത്രത്തിന്റെ സവിശേഷഭംഗിയാണ്. ഭാരതത്തിലെ മുഖ്യ തീർഥാടനകേന്ദ്രങ്ങളിലൊന്നാണ് സുവർണ ക്ഷേത്രം.

ഗോമതേശ്വര പ്രതിമ

വിന്ധ്യാമലനിരയിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയര ത്തിലാണ് ഗോമതേശ്വര പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള ശ്രാവണബല ഗോള. കർണാടകത്തിൽ മൈസൂറിൽ നിന്നും 93 കി.മീ. യാത ചെയ്താൽ ഇവിടെയെത്താം. ഒന്നാമത്തെ ജൈനതീർഥങ്കരന്റെ പുത നായിരുന്ന ബാഹുബലി രാജകുമാരന്റെ ഏകശിലയിലെ പൂർണ കായപതിമയാണ് ഗോമതേശ്വരൻ എന്നറിയപ്പെടുന്നത്. 19-ാം നൂറ്റാ ണ്ടിൽ നിർമിക്കപ്പെട്ട പ്രതിമ 50 മീറ്റർ ഉയരമുള്ള ഒറ്റക്കല്ലിൽ നിന്നാണ് കൊത്തിയെടുത്തിട്ടുള്ളത്. ധ്യാനനിരതനായ ഗോമതേശ്വരന്റെ ശരീരത്തിൽ പടർന്നുകയറുന്ന വള്ളികൾ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിലേക്ക് അഞ്ഞൂറ് പടവുകളുണ്ട്. വഴികളിൽ അവിടവിടെ ചെറു മ ന്ദി ര ങ്ങ ൾ കൊത്തിയെടുത്തി ട്ടുണ്ട്. ഓരോ പ്രന്ത ണ്ടു വർഷം കൂടു മ്പോഴും ഇവിടെ മഹാകുംഭാഭിഷേക മേള നടക്കുന്നു. പാ ലും നെയ്യും തൈരും കുങ്കുമവും കൊണ്ട് ഗോമതേശ്വര പ്രതിമ യിൽ അഭിഷേകം ചെയ്യുന്ന വിശുദ്ധ ഉ ത്സവമാണ് ഇത് . ലോകത്തെ നിൽക്കു ന്ന രൂപത്തിലുള്ള വലിയ പ്രതിമകളിൽ ഒന്നാണ് ഗോമതേശ്വര പ്രതിമ.

ഗോൾ ഗുമ്പാസ്സ്

കർണാടകയിലെ ബിജാപ്പൂരിലാണ് ഈ സ്മാരകസൗധം നിലകൊള്ളുന്നത്. ബിജാപ്പൂർ രാജാവ് മുഹമ്മദ് ആദിബ്ഷായു ടെയും ഭാര്യയുടെയും പുത്രിയുടെയും ഖബറാണ് സൗധത്തിലു ള്ളത്. 60 മീറ്ററോളം ഉയരത്തിൽ വമ്പൻ താഴികക്കുടമുള്ളതും ചതുരാകൃതിയിലുള്ളതുമായ ഈ സ്മാരകം ഇസ്ലാമിക വാസ്ത വിദ്യാരീതിയിലാണ് നിർമിച്ചിട്ടുള്ളത്. 10 അടി വീതിയുള്ള ചുവരു കളും 125 അടി വ്യാസമുള്ള താഴികക്കുടവുമായി വലുപ്പം കൊണ്ട് ലോകത്തെ രണ്ടാമത്തെ താഴികക്കുടമായി ഇത് നിലകൊള്ളുന്നു. അഷ്ടകോൺ ആകൃതിയിൽ ഏഴുനിലകളുമായി നാല് ഗോപുര ങ്ങൾ മുഖ്യകെട്ടിടത്തിന്റെ മൂലകളിൽ പടുത്തുയർത്തിയിരിക്കുന്നു. വിഖ്യാതമായ “അടക്കംപറച്ചിൽ ഗ്യാലറി’ ഉള്ളിലാണുള്ളത്. ഈ വിഖ്യാതസ്മാരകം 1659-ൽ പൂർത്തീകരിച്ചു.

ഗോൽകൊണ്ട കോട്ട

ഹൈദരാബാദിനു പടിഞ്ഞാറ് 8 കി.മീ. മാറി സ്ഥാപിക്കപ്പെട്ട കുത്ബ് ഷാഹി സാമാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ഗോൾക്കൊണ്ട് കോട്ട. 1687-ൽ ഈ ആന്ധ്രാപ്രദേശ് നഗരം ഔറംഗസീബ് കീഴടക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കു കയും ചെയ്തു. കുത്ബ് ഷാഹി രാജവംശകാലത്ത് കരിങ്കല്ലും ഇരുമ്പും ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഷാഹി ചക്രവർത്തിമാരുടെ ശവകുടീരങ്ങളും മോസ്കകളും കൊട്ടാര ങ്ങളും ഇന്നും അചഞ്ചലമായി നിലകൊള്ളുന്നു. ഭിത്തികളിലെ വായുനിർഗമനവഴികൾ കോട്ടയിൽ ശുദ്ധവായു മുഴുവൻ സമയവും ലഭിക്കത്തക്കവിധം നിർമിച്ചിരിക്കുന്നു. മലഞ്ചെരിവിലെ കൊട്ടാരത്തോളമെത്തുന്ന ഭൂഗർഭ രഹസ്യവഴികളുണ്ട് ഇവിടെ. ചുറ്റുമുള്ള മലകളിൽനിന്നും ഖനനം ചെയ്യുന്ന രത്നക്കല്ലുകളുടെ ഒരു മുഖ്യ വ്യാപാരകേന്ദ്രമായിരുന്നു പണ്ട് ഈ കോട്ട.

ഗാന്ധി സമാധി

യമുനാനദിയുടെ തീരത്തെ രാജ്ഘട്ടിലാണ് ഗാന്ധിസ്മാരക – വും സമാധിയും. 1948-ൽ ഗാന്ധിജിയുടെ സമാധി സ്ഥാപിക്കുമ്പോൾ കറുത്ത വെണ്ണക്കല്ലിലെ ഒരു ചതുരത്തറ മാത്രമാണ് ഇവിടെയുണ്ടാ യിരുന്നത്. പൂന്തോട്ടത്തിനു മധ്യത്തിലെ ഈ സമാധിമണ്ഡപത്തിൽ ഗാന്ധിജിയുടെ അവസാനവാക്കുകളായ “ഹേ റാം’ എന്നത് ആലേഖനം ചെയ്തിരിക്കുന്നു. ഗാന്ധിജിയുടെ മരണദിനമായ – വെള്ളിയാഴ്ചകളിൽ ഇവിടെ പ്രാർഥനകൾ നടക്കും. സമാധിക്കടു ത്തായി ഗാന്ധിസ്മാരക മ്യൂസിയമുണ്ട്. ഗാന്ധിജിയുടെ സന്തത സഹചാരികളായിരുന്ന ചർക്കയും മെതിയടിയും കണ്ണടയുമെല്ലാം ഇവിടെ അമൂല്യവസ്തുക്കളായി സൂക്ഷിച്ചിരിക്കുന്നു. ഗാന്ധിജി യുടെ ജീവിതവുമായി ബന്ധപ്പെട്ട ബുക്കുകൾ, പെയിന്റിങ്ങുകൾ, ഫോട്ടോകൾ എന്നിങ്ങനെ നിരവധി ചരിത്രവസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈ തുറമുഖത്തെ ഈ സ്മാരകം ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ്. 1911-ൽ ഭാരതം സന്ദർശിച്ച ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരി ചക്രവർത്തിനിയുടെയും ബഹു മാനാർഥമാണ് ഇത് പണികഴിപ്പിച്ചത്. അറബ്-ഭാരത വാസ്തുവിദ്യ ഉപയോഗപ്പെടുത്തിയുള്ള സ്മാരകനിർമാണം 1924-ൽ പൂർത്തീക രിച്ചു. 16-ാം നൂറ്റാണ്ടിലെ ഗുജറാത്തി ശില്പമാതൃകയാണ് പീതപാടല നിറമുള്ള വെട്ടുപാറകൾ കൊണ്ടു നിർമിച്ച കമാനത്തിനു ള്ളത്. രണ്ടു വശങ്ങളിലുള്ള ഹാളുകളിൽ അറുന്നൂറോളം പേർക്ക് ഇരിക്കാനാകും. 1947-ൽ ഭാരതം സ്വതന്ത്രമായപ്പോൾ ഭാരതത്തിലെ അവസാന ബാച്ച് ബ്രിട്ടീഷ് സേന മാർച്ചു ചെയ്ത് രാജ്യമുപേക്ഷി ച്ചത് ഈ കമാനത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്റെയും – ഛത്രപതി ശിവജിയുടെയും പ്രതിമകൾ ഗേറ്റിനു സമീപം സ്ഥാപി ച്ചിട്ടുണ്ട്.

എല്ലോറ ഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് എല്ലോറ ഗുഹകൾ. മൂന്നാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനുമിടയിൽ ചാലൂക്യരാജാ ക്കന്മാർ പണിതതാണ് 34 ഗുഹകളടങ്ങുന്ന ഈ ക്ഷേത്രസമുച്ചയം. ഇവയിൽ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 എണ്ണം ഹിന്ദുക്ഷേത ങ്ങളും 5 എണ്ണം ജൈനക്ഷേത്രങ്ങളുമാണ്. ഗുഹകളെല്ലാം പടിഞ്ഞാറുഭാഗത്തേയ്ക്ക് അഭിമുഖമായതിനാൽ ഉച്ചയ്ക്ക് ശേഷ മാണ് ഉള്ളിലെ കാഴ്ചകൾ സുവ്യക്തമാകുന്നത്. ക്ഷേത്രങ്ങളിൽ കൈലാസനാഥക്ഷേത്രമാണ് ഗംഭീരം. 50 മീറ്റർ നീളവും 29 മീറ്റർ വീതിയുമുള്ള ഈ ഗുഹ ഏകശിലയിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. 8-ാം നൂറ്റാണ്ടിൽ ഔറംഗബാദിലെ രാജാവ് കൃഷ്ണയാണ് ഇത് പണികഴിപ്പിച്ചത്. മുറ്റത്തുനിന്നും ഉയർന്നു നിൽക്കുന്ന രീതി യിലാണ് ഇതിന്റെ ഘടന. അഭിഷേക തീർഥക്ഷേത്രത്തിൽ നദീ ദേവിമാരായ ഗംഗ-യമുന-സരസ്വതിയുടെ പ്രതിഷ്ഠയുണ്ട്. ജൈന ക്ഷേത്രത്തിൽ ഇന്ദ്രസഭയും ജഗന്നാഥസഭയും കൊത്തിവച്ചിരി | ക്കുന്നു. ധ്വജസ്തംഭം എന്നറിയപ്പെടുന്ന ഗജരാജപ്രതിമയാണ് | ഏറ്റവും ശ്രദ്ധേയം. വാസ്ത-ശില്പവിദ്യയുടെ മഹോന്നത മാതൃക യാണ് എല്ലോറയിലെ ഗുഹകൾ.

ഫത്തേപൂർ സിക്രി

ഉത്തർപ്രദേശിലെ പുരാതന നഗരമാണ് ഫത്തേപൂർ സിക്രി. മുഗൾ ചക്രവർത്തിയായ അക്ബറാണ് 1569-ൽ ഈ നഗരം പണി കഴിപ്പിച്ചത്. അതിവിശാലമായ ഒരു സാമാജ്യവും അളവറ്റ സമ്പത്തു മുണ്ടായിരുന്നുവെങ്കിലും അക്ബർക്ക് അനന്തരാവകാശികൾ ഇല്ലാ യിരുന്നു. ചക്രവർത്തിയുടെ ആദ്ധ്യാത്മിക ഗുരു ഷെയ്ക്ക് സലിം ചിഷ്ട്ട്ടി അക്ബർക്ക് മൂന്നു മക്കളുണ്ടാകുമെന്ന് പ്രവചിക്കുകയും അത് സംഭവിക്കുകയും ചെയ്തു. ഗുരുവിനോടുള്ള നന്ദിപ്രകടനമായി അക്ബർ അദ്ദേഹത്തിന്റെ ഗ്രാമമായ സിക്രിയെ ഒരാസൂത്രിത നഗരമായി പണിതുയർത്തുകയായിരുന്നു. വിജയത്തിന്റെ നഗരം എന്നർഥം വരുന്ന ഫത്തേപൂർ എന്ന നഗരനാമവും നൽകി, ആഗ യിൽ നിന്നും അക്ബർ തന്റെ സാമാജ്യ തലസ്ഥാനം ഇവിടേയ്ക്ക് മാറ്റി. പാടലവർണക്കല്ലുകളിൽ കൊത്തുപണികളോടെ നിർമിച്ച കൊട്ടാരങ്ങളും ഓഫീസുകളും എടുപ്പുകളും മുറ്റങ്ങളുമാണ് ഇവിടെ യുള്ളത്. മുഗൾ വാ സ്തുവിദ്യയുടെ മാ സ് മ ര സാന്നിദ്ധ്യം നഗരത്തിലാകെയും കാണാം. പതിന്നാലു വർഷക്കാലം ഈ ന ഗരത്തിൽ താമസിച്ച ശേഷമാണ് 1585-ൽ അക്ബർ അജ്ഞാത ക ാ ര ണ ങ്ങ ള ന ൽ എന്ന യ് ക്കു മാ യി ഇവിടം ഉപേക്ഷിച്ചു പോയത്. മുഗൾ രാജ പാ ര മ്പ ര്യ ത്തിന്റെ സ്മാരകമായി ഇന്ന് ഫത്തേപൂർ സിക്രി നിലകൊള്ളുന്നു.

റാൻസം ലേഡിയുടെ പള്ളി

19-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കന്യാകുമാരിയിലെ സെന്റ് തോമസിന്റെ റോമൻ കത്തോലിക്കാപള്ളിയാണ് ഇത്. പിന്നീട് ഇത് പുതുക്കിപ്പണിയുകയും പുനർനാമകരണം ചെയ്യുകയും ചെയ്തു. മുനമ്പിനടുത്താണ് ഉന്നതമായ ഈ വെൺമന്ദിരം നിലകൊള്ളു ന്നത്. കന്യാമറിയത്തിന്റെ മൂന്നടി ഉയരമുള്ള ഒരു പ്രതിമ പള്ളി ക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. 1543-ൽ പോർച്ചുഗലിൽനിന്നും കൊണ്ടു വന്നതാണ് ഇത് എന്നു കരുതപ്പെടുന്നു. മുഖ്യഹാളിലെ പതിന്നാലിട ങ്ങളിലായി യേശുദേവന്റെ പീഢാനുഭവങ്ങളുടെ തടിയിൽ കൊ ത്തിയ രൂപങ്ങൾ സ്ഥാപിച്ചിരിക്കുന്നു. വിശുദ്ധ തോമാശ്ലീഹായുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങൾ ജാലകത്തിന്റെ വർണച്ചില്ലുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇന്ന് റാൻസം ലേഡിയുടെ പള്ളി നാശത്തിന്റെ വക്കിലാണ്.

എലിഫെന്റാ ഗുഹകൾ

മുംബൈ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപിലാണ് എലി ഫെന്റാ ഗുഹകളുള്ളത്. ഗർഭപുരി എന്നായിരുന്നു ഇതിന്റെ പഴയ നാമം. പിന്നീട് പോർച്ചുഗീസുകാരാണ് ഭീമാകാരമായ ആനയുടെ ശില്പം ഉള്ളതിനാൽ എലിഫെന്റാ ഗുഹകൾ എന്ന് പേരിട്ടത്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്നും പത്തു കി.മീ. ബോട്ടുസവാരി ചെയ്താൽ ഇവിടെയെത്താം. 757-973 കാലത്ത് രാഷ്ട്രകൂടരാജാക്കന്മാരാണ് ഇത് പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നിത്യാന്ധകാരത്തിൽ നിന്നും ഉയിർക്കൊള്ളുന്ന മഹേശ്വര പ്രതിഷ്ഠയാണ് മൂന്നു കവാട ങ്ങളിൽ നിന്നു ദർശിക്കാവുന്ന ഇവിടുത്തെ മുഖ്യബിംബം. ഗർഭഗൃഹത്തിന്റെ നാലു വാതിലുകളിൽനിന്നും ദ്വാരപാലക രുടെയും പരിവാരങ്ങ ളുടെയും പ്രതിമ കാ ണാം. സൃഷ്ടി സ്ഥിതി സംഹാരപതീകമായ ത്രിമൂർത്തി പ്രതിഷ്ഠ 5.45 മീറ്റർ ഉയരത്തി ലാണ് സ്ഥാപിച്ചിട്ടു ള്ളത്. ശിവന്റെ വിവിധ ഭാവങ്ങളെ ദൃശ്യവൽ – ക്കരിക്കുന്ന ബിംബ ങ്ങളും ലേഖനങ്ങളു മാണ് ഗുഹാഭിത്തിക ളിലുള്ളത്. ഈ ഗുഹാ ക്ഷേത്രത്തിന് എല്ലോറ യിലെ ക്ഷേത്രവുമായി സാമ്യമുണ്ട്.

ഭുവനേശ്വർ

മൂന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ക്ഷേത്രനഗരമായ ഭുവനേശ്വർ ഒഡീഷയുടെ തലസ്ഥാനമാണ്. ആറു മുതൽ 16 വരെ നൂറ്റാണ്ടുകളിലായി പണിതുയർത്തിയ അഞ്ഞൂറോളം ക്ഷേത്രങ്ങൾ നഗരത്തിലുണ്ട്. ഇവയിൽ മിക്കതും ശിവക്ഷേത്രങ്ങളാണ്. ഒഡീഷ യിലെ ക്ഷേത്രവാസ്തുവിദ്യയുടെ ദീപ്തമായ ഉദാഹരണമാണ് എ.ഡി. 1114-ൽ പണികഴിപ്പിച്ച ലിംഗരാജക്ഷേത്രം. ഈ ബഹുനില ആരാധനാകേന്ദ്രത്തിന് 132 അടി ഉയരമുണ്ട്. ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും പൂജാമന്ദിരങ്ങളും മുഖ്യ ക്ഷേത്രമതിലിന് ഉള്ളിലും ചുറ്റുമായി ചിതറി വിന്യസിച്ചിരിക്കുന്നു. മുഖ്യ ശ്രീകോവി ലിലെ മൂർത്തി ശിവലിംഗമാണ്. മുക്കേശ്വര ക്ഷേത്രം, കേദാരേ ശ്വരക്ഷേത്രം, രാജറാണിക്ഷേത്രം, പരശുരാമേശ്വരക്ഷേത്രം എന്നിവ യാണ് ആകർഷകമായ മറ്റു ചില അമ്പലങ്ങൾ. നിരവധി ഹിന്ദു രാജവംശങ്ങളുടെ പ്രാദേശിക തലസ്ഥാനമായിരുന്നു ഭുവനേശ്വർ. ഇന്നിവിടം സർക്കാർ മന്ദിരങ്ങളും സർവകലാശാലകളും വിമാനത്താ വളങ്ങളുമൊക്കെ അടങ്ങുന്ന ആസുത്രിത നഗരസമുച്ചയമാണ്.

ചാർമിനാർ

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിന്റെ മധ്യത്തിലുള്ള മുഖ്യ ആകർഷണകേന്ദ്രമാണ് ചാർമിനാർ. ഗോൽക്കുണ്ടയിലെ സുൽത്താനായിരുന്ന മുഹമ്മദ് ക്വിലി കുത്തബ് ഷാഹി ആണ് 1591-ൽ ഇത് പണികഴിപ്പിച്ചത്. നാലു മിനാരങ്ങളുള്ള ഒരു ചതുരക്കോട്ടയാണ് ഇത്. ഓരോ മിനാരത്തിനും 55 മീറ്റർ – ഉയരമുണ്ട്. അറബ്-ഭാരത വാസ്തുവിദ്യയുടെ സങ്കലനമാണ് ചാർമിനാർ. ചാർമിനാർ കോട്ടയുടെ നാലു വശത്തും തുറന്ന കമാന ങ്ങളും ചുറ്റുഗോവണികളുമുണ്ട്. ചാർമിനാറിലെ സുന്ദരമായ മെക്കാ മോസ്കിൽ പതിനായിരത്തോളം പേർക്ക് പ്രാർഥിക്കാനാവും. വിലപിടിച്ച രത്നക്കല്ലുകളും മുത്തുകളുമടക്കം ഒട്ടനവധി വാണിഭ വസ്തുക്കളുടെ വില്പനകേന്ദ്രമാണ് മിനാരത്തിനു ചുറ്റുമുള്ള വീഥി കളും തെരുവുകളും.

ബഹായി ക്ഷേത്രം

19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രവാചകനായ മിർസാ ഹുസൈൻ അലി ആണ് ബഹായിമതത്തിന്റെ സ്ഥാപകൻ. 1986-ൽ – ആണ് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റെയ്സിൽ ബഹായി മന്ദിരം പണികഴിപ്പിച്ചത്. ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയുടെ രൂപത്തിൽ പണികഴിച്ചിട്ടുള്ളതിനാൽ “ലോട്ടസ് ടെംബിൾ’ എന്നും ഈ വിശുദ്ധസ്ഥലം അറിയപ്പെടുന്നു. അത്യസാധാരണമായ ഈ ക്ഷേതശില്പത്തിന് മുന്നു നിരകളിലായി ഒൻപത് വീതം ഇതളു കൾ വിടർന്നുവരുന്ന താമരയുടെ രൂപമാണ് ഉള്ളത്. അംബര ചുംബിയായ ഈ ക്ഷേത്രത്തിനു ചുറ്റും പൂന്തോട്ടവും പൊയ്ക്കുകളു മുണ്ട്. സമത്വത്തിന്റെ സന്ദേശം തീർഥാടകർക്ക് പകരുന്ന ഈ ക്ഷേത്രം വെണ്ണക്കല്ലും ശിലയും മണലും സിമന്റും കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. പൊതു ആരാധനാകേന്ദ്രം എന്ന നിലയിൽ ലോകമാകെയും നിന്നുള്ള സഞ്ചാരികൾ ബഹായി മന്ദിരത്തി ലെത്തുന്നു.

ബോം ജീസസ് ബസിലിക്ക

പള്ളികളുടെയും പ്രാർഥനാമന്ദിരങ്ങളുടെയും നാടായ ഗോവ, കിഴക്കിന്റെ റോം എന്നാണ് അറിയപ്പെടുന്നത്. പഴയ ഗോവയിൽ ജസട്ട് പാതിരിമാർ 1605-ൽ പണികഴിപ്പിച്ചതാണ് ബോം ജീസസ് ബസിലിക്ക. ജസ്യൂട്ട് മതപ്രചാരകൻ ആയിരുന്ന സെന്റ് ഫ്രാൻസിസ് സേവ്യർ പാവങ്ങളുടെ ഇടയിലെ തന്റെ കാരുണ്യപ്രവർത്തനത്തി നായി 1542-ൽ ഗോവയിലെത്തി. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഭൗതികശരീരം ഈ പള്ളിയിൽ ഇന്നും കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. ടസ്കനിയിലെ പ്രഭു നൽകിയ പേടകത്തിലാണ് വിശുദ്ധന്റെ ശരീരം സൂക്ഷിച്ചിട്ടുള്ളത്. വിശിഷ്ട വസ്ത്രങ്ങൾ കൊണ്ട് അലകൃതമാണ് വിശുദ്ധന്റെ ദേഹം. മുഖ്യ അൾത്താരയുടെ മധ്യ ത്തിൽ ജസ്യൂട്ട് സഭയുടെ സ്ഥാപകനായ സെന്റ് ഇഗ്നേഷ്യസിന്റെ ആൾവലിപ്പത്തിലുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നു. മൂന്നു നിലക ളുള്ള ബസിലിക്ക കൃഷ്ണശിലയും വെട്ടുകല്ലും കൊണ്ട് നിർമിച്ചതും പതിനേഴാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യാചാതുരി വിളിച്ചറിയിക്കു ന്നതുമാണ്.

അക്ബറുടെ ശവകുടീരം

ഉത്തർപ്രദേശിൽ ആഗ്രയ്ക്ക് സമീപമുള്ള സിക്കന്തരാബാദി ലാണ് അക്ബറുടെ ശവകുടീരം. ഉയർന്ന ചുറ്റുമതിലിനുള്ളിൽ വശ്യമനോഹരമായ ഒരു പുന്തോട്ടത്തിനു മധ്യത്തിലാണ് ഈ സൗധം നിലകൊള്ളുന്നത്. അക്ബർ തന്നെയാണ് മണൽക്കല്ലിൽ പടുത്തുയർത്തിയ തന്റെ അന്ത്യവിശ്രമസ്ഥാനത്തിന്റെ പണി തുട ങ്ങിയതെങ്കിലും 1613-ൽ പുത്രൻ ജഹാംഗീറാണ് അത് പൂർത്തീ കരിച്ചത്. കെട്ടിടത്തിന്റെ ശില്പഘടനയിൽ ജഹാംഗീർ ചില ഭേദഗതികൾ വരുത്തുകയും കെട്ടിടത്തിന്റെ മേൽത്തട്ടിൽ അക്ബർ ക്കു വേണ്ടി ഒരു കപടകുടീരം വെണ്ണക്കല്ലിൽ പണിയുകയും ചെയ്തു. യഥാർഥ ശവകുടീരം ഒരു നിലവറയിലാണ് ഒരുക്കിയത്. മാർബിൾ ഇടനാഴിയ്ക്കപ്പുറമുള്ള അഞ്ചാംനിലയിലെ തുറസായ പ്രദേശം, ഒരു തുറന്ന പിക ശവകുടീരം തനിക്കു വേണമെന്ന അക്ബറുടെ ആഗ്രഹത്തിന് അനുസൃതമായി പണികഴിപ്പിച്ചതാണെന്ന് കരുത പ്പെടുന്നു. സങ്കീർണമായ കൊത്തുപണികൾ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ ചുവരുകൾ. ഇടനാഴിയുടെ മധ്യത്തിലെ വെണ്ണക്കൽ സ്മാരകശിലയിൽ ദൈവത്തിന്റെ 29 നാമങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

അമർനാഥ്

കാഷ്മീരിൽ ശ്രീനഗറിൽ നിന്നും 145 കി.മീ. മാറിയാണ് ഭാരത ത്തിലെ മുഖ്യ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ അമർനാഥ്. ഹിമാലയചെരുവിലെ 150 അടി ഉയരവും 90 അടി വീതിയുമുള്ള ഗുഹയാണ് അമർനാഥിനെ വിഖ്യാത സ്ഥലമാക്കുന്നത്. പ്രകൃതി ദത്തമായ ക്ഷേത്രവും അതിനുള്ളിലെ മഞ്ഞുശിവലിംഗവുമാണ് അമർനാഥ് ഗുഹയുടെ വിശുദ്ധിക്ക് കാരണം. വേനൽക്കാലത്ത് മഞ്ഞുശിവലിംഗം ഉരുകി ഇല്ലാതാവുകയും മഞ്ഞുകാലമായാൽ അത് രൂപപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് പൗർണമി ദിന ത്തിൽ ആറടി വരെ ഉയരം ശിവലിംഗത്തിന് ഉണ്ടാവാറുണ്ട്. കാൽനടയായി വേണം സമുദ്രനിരപ്പിൽ നിന്നും 14000 അടി ഉയരെ യുള്ള അമർനാഥിലെത്താൻ. പഹൽഗാമിൽനിന്നും നാലു ദിവസത്തെ യാത്രകൊണ്ടാണ് തീർഥാടകർ ഇവിടെ എത്തു ന്നത്. ഇവിടെ വിവിധ ദൈവ ങ്ങളുടെ രൂപവുമായി സാദൃശ്യ മുള്ള നിരവധി മഞ്ഞുവിഗ്രഹ ങ്ങൾ കാണാം. അമരാവതി യിലെ പുണ്യസ്നാനം സകല പാപങ്ങളും ഒഴുക്കികളയു മെന്ന് കരുതപ്പെടുന്നു. ഭഗവാൻ ശിവൻ പ്രകൃതിയുടെ നിത്യ സത്യങ്ങളെക്കുറിച്ച് ദേവി പാർവ്വതിക്ക് ഉപദേശം നൽ കിയത് അമർനാഥ് ഗുഹയിൽ വെച്ചാണെന്ന് വിശ്വസിക്ക പ്പെടുന്നു.

അജന്താഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് അജന്താ ഗുഹകൾ. 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഒരുകൂട്ടം ബ്രിട്ടീഷ് സൈനികരാണ് ഇത് കണ്ടെത്തിയത്. ബി.സി. ഒന്നാം നൂറ്റാണ്ടിനും 7-ാം നൂറ്റാണ്ടിനുമിടയിലാണ് വിശ്വവിഖ്യാതമായ ഈ ബുദ്ധമത കേന്ദ്രങ്ങൾ നിർമിക്കപ്പെട്ടത്. ഡക്കാൻ പീഠഭൂമിയിലുള്ള അതി വിശാലമായ ഒരു ആഗ്നേയശിലയിലാണ് ഗുഹകൾ കൊത്തിയെടു ക്കപ്പെട്ടിട്ടുള്ളത്. ആകെയുള്ള 29 ഗുഹകളിൽ അഞ്ചെണ്ണം ചൈത്യ ഗൃഹങ്ങൾ എന്ന പേരിൽ പ്രാർഥനാമുറികളും ബാക്കിയുള്ളവ വിഹാരങ്ങൾ എന്ന പേരിൽ ഭിക്ഷമന്ദിരങ്ങളും ആണ്. ഒന്നാമത്തെ വിഹാരത്തിനു മുമ്പിൽ ശ്രീബുദ്ധന്റെ ഒരു വലിയ രൂപമുണ്ട്. നാഗ രാജപ്രതിഷ്ഠ പത്തൊമ്പതാമത്തെ ഗുഹയിലും ശ്രീബുദ്ധന്റെ മഹാ പരിനിർവ്വാണ ലിഖിതം ഇരുപത്തിയാറാമത്തെ ഗുഹയിലും കാണ പ്പെടുന്നു. നദീദേവിമാരായ ഗംഗയുടെയും യമുനയുടെയും ആലേ ഖനങ്ങൾ കവാടത്തിനടുത്ത് കാണാം. ഭാരതത്തിന്റെ അന്നത്തെ – സാമൂഹിക ജീവിതത്തെ വെളിവാക്കുന്നതാണ് ഗുഹാഭിത്തിയിലെ – കൊത്തുപണികൾ. പ്രതീകാത്മക ചിത്രങ്ങളുടെ ഒരു നിരതന്നെ അജന്താഗുഹകളിലുണ്ട്.

വിവേകാനന്ദപ്പാറ

കന്യാകുമാരി ഒരു വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാണ്. ഗാന്ധിമണ്ഡപവും വിവേകാനന്ദപ്പാറയുമാണ് ഇവിടുത്തെ രണ്ടു പ്രധാന സ്ഥലങ്ങൾ. തീരത്തുനിന്നും ഒന്നര കി.മീ. മാറി കടലി ലാണ് വിവേകാനന്ദപ്പാറ തലയുയർത്തി നിൽക്കുന്നത്. ദേവി കന്യാ കുമാരിയുടെ പാദം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന “ശ്രീപാദ പ്പാറ’ വിവേകാനന്ദപ്പാറയിൽ കാണാം. ഇതിനടുത്തായ വലിയ പാറയിലാണ് സ്വാമി വിവേകാനന്ദൻ ധ്യാനനിരതനായിരുന്നതും ജ്ഞാനോദയം നേടിയതും. പരമ്പരാഗത ഭാരതീയ ശില്പചാതുരി യോടെ പണിതെടുത്ത സ്വാമി വിവേകാനന്ദന്റെ ഒരു ഉജ്വലപ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇവിടുത്തെ ധ്യാനമുറിയിൽ പ്രാർഥനാപൂർവമിരുന്ന് നമുക്കും ആത്മീയാനുഭവം നേടാം.

ടിപ്പുവിന്റെ കോട്ട

പാലക്കാട് കോട്ട എന്നും അറിയപ്പെടുന്ന ടിപ്പുവിന്റെ കോട്ട കേരളത്തിലെ പാലക്കാട്ടാണ് ഉള്ളത്. മൈസൂറിലെ ഹൈദരാലി യാണ് 1766-ൽ ഇത് പണികഴിപ്പിച്ചത്. കോയമ്പത്തൂരും പശ്ചിമതീര വുമായുള്ള ആശയവിനിമയം ത്വരിതപ്പെടുത്താനാണ് ഇത് നിർമിച്ച് തെന്ന് കരുതപ്പെടുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും സൈനിക ആസ്ഥാനമായിരുന്നു ഇവിടം. 1784-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പുതുക്കിപ്പണിത് ടിപ്പുവിനെതിരായ പ്രതിരോധത്തി നായി ഉപയോഗിച്ചു. പിന്നീട് സാമൂതിരി പിടിച്ചെടുത്ത കോട്ട 1790-ൽ ബ്രിട്ടീഷുകാർ തിരിച്ചുപിടിച്ചു. ഇവിടെ ഒരു ഹനുമാൻ ക്ഷേത – മുണ്ട്. ഇന്ന് ഏതാനും സർക്കാർ മന്ദിരങ്ങൾ കോട്ടയിൽ പ്രവർത്തി ക്കുന്നുണ്ട്.

ഉദയ്പൂർ

രാജസ്ഥാനിൽ ആരാവല്ലി മലനിരകളിലെ വനമേഖലയിലുള്ള ഉദയ്ക്കർ, ഉദയസൂര്യന്റെ നഗരമെന്നും അറിയപ്പെടുന്നു. 8-ാം നൂറ്റാ ണ്ടിലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. ഇവിടെ നിരവധി കൊട്ടാര ങ്ങളും ക്ഷേത്രങ്ങളും സ്മാരകങ്ങളും തടാകങ്ങളുമുണ്ട്. ഗംഭീരമായ ഇവിടുത്തെ മാർബിൾകൊട്ടാരം പൂമുറ്റങ്ങളാലും ക്ഷേത്രങ്ങളാലും വർണച്ചിൽ ദർപ്പണങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. കിളിവാതി ലുകളാലും മച്ചകച്ചിത്രങ്ങളാലും സമ്പന്നമാണിവിടം. മഹാറാണ യുടെ കൊട്ടാരം ഉദയ്പൂരിന്റെ കീർത്തിമുദ്രയായി നിലകൊള്ളുന്നു. ഈ നഗരകൊട്ടാരം ഇന്നൊരു മ്യൂസിയമാണ്. പടിഞ്ഞാറ് രണ്ട് മാർബിൾ കൊട്ടാരങ്ങൾ അതിരിട്ട പിച്ചോള തടാകമാണ്. 17-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ജഗദീശക്ഷേത്രത്തിലെ മഹാവിഷ്ണുവിന് അഭിമുഖമായി നിലകൊള്ളുന്ന ഗരുഡന്റെ വെങ്കലശില്പമാണ് മറ്റൊരു മുഖ്യ ആകർഷണം.

സുര്യക്ഷേത്രം

ഒഡീഷയിലെ പുരിജില്ലയിലെ കൊണാർക്ക് ഗ്രാമത്തിലാണ് വിഖ്യാതമായ സൂര്യക്ഷേത്രമുള്ളത്. 13-ാം നൂറ്റാണ്ടിൽ നിർമിച്ചതും സൂര്യരഥത്തിന്റെ രൂപത്തിലുള്ളതുമാണ് ഈ ക്ഷേത്രം. ഒഡീഷയുടെ തനത് ക്ഷേത്ര വാസ്തുശില്പരീതിയാണ് ഇവിടെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വശങ്ങളിലായി ആറുവീതം രഥചകങ്ങൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു. ശിലയിൽ പണിതെ ടുത്ത ആറ് കുതിരകൾ രഥം വലിക്കുന്നതായി സ്ഥാപിച്ചിരിക്കുന്നു. കൂറ്റൻ ഇരുമ്പ് കമ്പികൾ രഥക്ഷേത്രത്തിന്റെ മുകൾത്തട്ടിനെ താങ്ങി നിർത്തുന്നു. ഗർഭഗൃഹത്തിലെ ഗോപുരം പൂർണമായും നശിപ്പിക്ക പ്പെട്ടിരിക്കുന്നു. മനോഹരമായ കൊത്തു പണികൾ കൊണ്ടും ശില്പ ങ്ങൾ കൊണ്ടും ക്ഷേത്രത്തിന്റെ പുറംഭാഗം സമ്പന്നമാണ്. ഭാരത ത്തിലെ ക്ഷേത്ര വാസ്തുവിദ്യയുടെ വേറിട്ടു നിൽക്കുന്ന ഉദാഹരണ ങ്ങളിലൊന്നാണ് കൊണാർക്കിലെ സൂര്യക്ഷേത്രം.

താജ്മഹൽ

അനശ്വരപ്രണയത്തിന്റെ വെണ്ണക്കൽ സ്മാരകവും വാസ്ത – വിദ്യയുടെ ഉത്തമ ഉദാഹരണവുമായ താജ്മഹൽ, കൊട്ടാരങ്ങൾക്ക് ഒരു പൊൻകിരീടം തന്നെയാണ്. യമുനാതീരത്ത് ആഗ്രയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1648-ൽ തന്റെ പ്രിയതമ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഈ ശവകുടീരം. 20,000 തൊഴിലാളികൾ 20 വർഷം വിയർപ്പൊഴുക്കി യാണ് ഈ ലോകോത്തര വാസ്തവിസ്മയത്തെ യാഥാർഥ്യമാക്കി യത്. 75 മീറ്റർ ഉയരമുള്ള താജ്മഹൽ ഭാരതത്തിലെ ഏറ്റവും ഉയര മുള്ള ചരിത്രസ്മാരകമാണ്. മൂന്നുനിലകളുള്ള മുഖ്യപടിവാതിൽ (ദർവാസ) 100 മീറ്റർ ഉയരമുള്ളതും 150 മീറ്റർ വീതിയുള്ളതും താജ് മഹലിനു ചുറ്റുമുള്ള മനോഹരപൂന്തോട്ടത്തിലേക്ക് പ്രവേശനമൊ രുക്കുന്നതുമാണ്. 6.6 മീറ്റർ ഉയരത്തിൽ 93.9 ചതുരശ്ര മീറ്റർ വിസ്തീ ർണമുള്ള ഒരു പടുകൂറ്റൻ മാർബിൾ തറയിലാണ് സൗധം പടുത്തു യർത്തിയിട്ടുള്ളത്. താജിന് വശങ്ങളിലായി 40 മീറ്റർ ഉയരമുള്ള നാല് കൂറ്റൻ സ്ത്രപങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വെളുപ്പും കറുപ്പും വെണ്ണക്കല്ലിലാണ് തറകൾ ഒരുക്കിയിട്ടുള്ളത്. 24.5 മീറ്റർ ഉയരവും 17.7 മീറ്റർ വ്യാസവുമുള്ള ഒരു കൂറ്റൻ താഴികക്കുടമാണ് ഇതിനുള്ളത്. ലോകാത്ഭുതങ്ങളിലൊന്നാണ് താജ്മഹൽ.

സോമനാഥക്ഷേത്രം

ഗുജറാത്തിലെ തീർഥാടനനഗരമാണ് സോമനാഥ്. ചാലുക്യ രാജാക്കന്മാരാണ് ഇവിടുത്തെ ശിവക്ഷേത്രം പണികഴിപ്പിച്ചത്. 11-ാം നൂറ്റാണ്ടിനു മുമ്പ് രാജസോമചക്രവർത്തി സ്വർണംകൊണ്ടാണ് ഈ ക്ഷേത്രം പണിതതെന്ന് കരുതുന്നു. തുടർന്ന് കൃഷ്ണരാജ രാജാവ് വെള്ളിയിൽ ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തി. മുഹമ്മദ് ഗോറി യുടെ ആക്രമണത്തിനുശേഷം കൃഷ്ണശിലയിലാണ് ഇത് പുതു ക്കിപ്പണിതത്. 13-ാം നൂറ്റാണ്ടിലും ഈ ക്ഷേത്രം ആക്രമിക്കപ്പെടു കയും ചെയ്തു. ഇന്ന് ദാരുശില്പങ്ങളുടെയും കൊത്തുപണികളു ടെയും ഒന്നാന്തരം ഉദാഹരണമായി സോമനാഥക്ഷേത്രം നില കൊള്ളുന്നു. കുറ്റൻ തടിത്തൂണുകളാണ് ക്ഷേത്രത്തെ താങ്ങിനിൽ ക്കുന്നത്. ഇവയിൽ പലതും അമൂല്യമായ രത്നങ്ങളാൽ അലങ്കുത് മാണ്. 13 നിലകളുള്ള ക്ഷേത്രത്തിന്റെ ഗോപുരങ്ങൾക്കു മുകളിൽ 14 സ്വർണതാഴികക്കുടങ്ങളുണ്ട്. ഈ ക്ഷേത്രം സഞ്ചാരികളുടെ ഒരു മുഖ്യ സന്ദർശനകേന്ദ്രമാണ്.

ശ്രീ പത്മനാഭസ്വാമിക്ഷേത്രം

തിരുവനന്തപുരത്താണ് മതവിശ്വാസ പാരമ്പര്യത്തിന്റെ പതീകമായ ശ്രീ പത്മനാഭസ്വാമിക്ഷേത്രം നിലകൊള്ളുന്നത്. അനന്തനാഗത്തിൽ ശയനം കൊള്ളുന്ന മഹാവിഷ്ണുവാണ് മുഖ്യ പ്രതിഷ്ഠ. ഗർഭഗൃഹത്തിന്റെ മുന്നിലുള്ള മൂന്ന് കവാടങ്ങളിൽ കുടി അനന്തശയനത്തിന്റെ പൂർണരൂപം ദർശിക്കാനാകും. 100 മീറ്റർ ഉയര ത്തിൽ ഏഴുനിലകളുള്ള ഗോപുരം ദ്രാവിഡശില്പമാതൃകയിലാണ് – നിർമിച്ചിട്ടുള്ളത്. ഏഴ് സ്വർണ താഴികക്കുടങ്ങൾ കൊണ്ട് ഗോപുര – ത്തിന്റെ മുകൾഭാഗം അലങ്കരിക്കപ്പെട്ടിരിക്കുന്നു. പുരാണ പ്രസിദ്ധ കഥകൾ ഗോപുരത്തിൽ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനു സമീപം പൂജാദികർമങ്ങളുടെ ഭാഗമായുള്ള സ്നാനത്തിനും മറ്റും ഒരു കുളമുണ്ട്. കൊത്തുപണി ചെയ്ത് ദാരുസ്തംഭങ്ങളും അലങ്കരി ക്കപ്പെട്ട മച്ചുകളും ശില്പവൈദഗ്ധ്യത്തിന്റെ സാക്ഷിപത്രങ്ങളാണ്. ഒറ്റക്കൽ മണ്ഡപം എന്ന പേരിൽ ഏകശിലയിൽ കൊത്തിയെടുത്ത – ഒരു മണ്ഡപം ശ്രീകോവിലിനു മുമ്പിലായുണ്ട്.

സാന്താക്രൂസ് കത്തീഡ്രൽ

500 വർഷങ്ങൾക്കു മുമ്പ് പോർച്ചുഗീസുകാർ പണികഴിപ്പി ച്ചതാണ് കോട്ടപ്പള്ളി എന്നും അറിയപ്പെടുന്ന കൊച്ചിയിലെ ഈ ദേവാലയം. നൂറ്റാണ്ടുകൾക്കു മുമ്പ് കൊച്ചിയിലെത്തിയ ഫാൻസിസ്കൻ പാതിരിമാരെ കൊച്ചിരാജാവ് വരവേറ്റു എങ്കിലും സാമൂതിരി അതിനെ എതിർത്തു. സാമൂതിരിയെ പരാജയപ്പെടുത്താൻ പോർച്ചു ഗീസുകാർ കൊച്ചിരാജാവിനെ സഹായിച്ചു. പകരമെന്നോണം ഒരു കോട്ടയും പള്ളിയും പണിയുന്നതിനുള്ള സ്ഥലം രാജാവ് ഇവർക്ക് അനുവദിച്ചു നൽകുകയായിരുന്നു. തടിയും കല്ലും കൊണ്ടു പണിത് ഈ പള്ളി 1503-ൽ വെഞ്ചരിച്ച് സാന്താക്രൂസ് പള്ളി എന്ന് പേരു നൽകി. 1505-ൽ തടിയും മാർബിളും ഉപയോഗിച്ച് ഇത് പുതുക്കി പ്പണിതു. 1663-ൽ ഡച്ചുകാർ കൊച്ചി പിടിച്ചെടുത്തതോടെ പള്ളി അവരുടെ ആയുധപ്പുരയായി മാറി. 1903-ൽ ബിഷപ്പ് ഡോം ജോൺ ഗോമസ് ഫെറെയ്റ പള്ളി വീണ്ടും പുതുക്കിപ്പണിതു. 1984-ൽ സാന്താക്രൂസ് പള്ളി ഒരു കത്തീഡ്രലായി ഉയർത്തപ്പെട്ടു.

സാരനാഥ്

ഉത്തർപ്രദേശിൽ വാരണാസിയിൽ നിന്നും 13 കി.മീ. മാറിയാണ് സാരനാഥ്. ഋഷിപട്ടണമെന്നും ഇവിടം അറിയപ്പെടുന്നു. പുരാണ പകാരം നിരവധി ഋഷിമാരുടെ അന്ത്യവിശ്രമസ്ഥലമാണിത്. സാരനാഥ് എന്ന വാക്കിന്റെ അർഥം മാനുകളുടെ ദൈവം എന്നാണ്. – മാനുകളുടെ സംരക്ഷണത്തിനായി ഇവിടെ ഒരു പാർക്കുമുണ്ട്. അശോകചക്രവർത്തി പണികഴിപ്പിച്ച “ദമക്ക് സപ’മാണ് – സാരനാഥിനെ പ്രശസ്തമാക്കുന്നത്. 28 മീറ്റർ വ്യാസമുള്ള ഒരു കൂറ്റൻ പാറയിൽ പണിതുയർത്തിയ 31 മീറ്റർ ഉയരമുള്ള വൃത്ത സ്ത്രപമാണ് ഇത്. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ദമക്ക് പത്തിനടുത്താ ണ് ഭാരതത്തിന്റെ ദേശീയചിഹ്നമായ സിംഹചിഹ്നം അഥവാ ലയൺ ക്യാപിറ്റൽ ആലേഖനം ചെയ് ത അശോകസ്തംഭം നില കൊള്ളുന്നത്. രൂപത്തിനടുത്തായി ഒരു ബുദ്ധക്ഷേത്രവുമുണ്ട്. ബോധോദയശേഷം ശ്രീബുദ്ധൻ ആദ്യമെത്തിയ സ്ഥലമെന്ന നില യിൽ ബുദ്ധമതക്കാരുടെ ഒരു തീർഥാടനകേന്ദ്രമാണ് ഇവിടം.

ചെങ്കോട്ട

മുഗൾചക്രവർത്തി ഷാജഹാനാണ് 1648-ൽ ചെങ്കോട്ട പണി കഴിപ്പിച്ചത്. കോട്ടയ്ക്കുള്ളിൽ അഞ്ഞൂറോളം കെട്ടിടങ്ങളുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം. രാജ വനിതകൾക്ക് പ്രിയങ്കരവസ്തുക്കൾ വാങ്ങാൻ പാകത്തിൽ ചോട്ടാ ചൗക്ക് എന്നൊരു തെരുവും കോട്ടയ്ക്കുള്ളിലുണ്ട്. ഷാജഹാൻ പല ചുവന്ന കൽക്കെട്ടിടങ്ങളും പൊളിച്ചു നീക്കി പകരം മാർബിൾ സൗധങ്ങൾ പണിയുകയുണ്ടായി. ഇവിടുത്തെ മാർബിൾ കൊട്ടാര ത്തിലാണ് ഷാജഹാന്റെ വിഖ്യാതമായ മയൂരസിംഹാസനം സൂക്ഷി ച്ചിരുന്നത്. ഇന്ന് സ്വാതന്ത്യദിനത്തിന്റെ വർണാഭമായ ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്. എല്ലാത്തിനുമുപരി മുഗൾ വാസ്തുവിദ്യ യുടെ മകുടോദാഹരണമായി ചെങ്കോട്ട തലയുയർത്തി നിൽക്കുന്നു.

സാഞ്ചി

മധ്യപ്രദേശിലെ റസെൻ ജില്ലയിലാണ് സാഞ്ചി എന്ന പുരാ തന നഗരം സ്ഥിതിചെയ്യുന്നത്. ബത്വിന നദിയുടെ തീരത്തുള്ള ഈ നഗരത്തിൽ വിദിഷഗിരി കുന്നിലാണ് അശോകചക്രവർത്തി സ്ഥാപി ച്ചതും വിശ്വപ്രശസ്തവുമായ സാഞ്ചിസ്തപം നിലകൊള്ളുന്നത്. 35 മീറ്റർ വ്യാസത്തിലും 18 മീറ്റർ ഉയരത്തിലും മണൽക്കല്ലുകൊണ്ട് പണിതീർത്തതാണ് സ്ത്രപം. ബി. സി. ഒന്നാം നൂറ്റാണ്ടിൽ ശതവാ ഹനന്മാരാണ് പത്തിന് നാല് ഗേറ്റുകൾ നിർമിച്ചത്. ഇവയുടെ തുണുകളെ നാല് ആനശില്പങ്ങൾ താങ്ങിനിൽക്കുന്നു. 5-ാം നൂറ്റാ ണ്ടിൽ ഗുപ്തന്മാർ ഇവിടെ നാല് ബുദ്ധപ്രതിമകൾ സ്ഥാപിച്ചു. ബുദ്ധമതം ക്ഷയിച്ചതോടെ സാഞ്ചിയും വിസ്മൃതിയിലായി. 1881-ൽ ബ്രിട്ടീഷ് ജനറലായിരുന്ന ‘ടെയ്ലർ ഇവിടം സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചു. ഇന്ന് സാഞ്ചിസ്തുപത്തിനടുത്തായി ബുദ്ധമത കലാ-സാംസ്കാരിക വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയ മുണ്ട്.

കുത്തബ് മിനാർ

കുത്ബുദീൻ ഐബക് 1196-ൽ പണികഴിപ്പിച്ച കുത്തബ് മിനാർ ഡൽഹിയിലെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകമാണ്. ആറ് നിലകളുള്ള ഈ ഉത്തുംഗസൗധത്തിന് മനോഹരമായ ഒരു താഴിക ക്കുടം മുകളിലായുണ്ട്. 379 പടികൾ താണ്ടിവേണം മിനാരത്തിന്റെ മുകളിലെത്താൻ. ഒരു ഇടിവെട്ടേറ്റ് തകർന്ന് ഇന്നത്തെ 73.5 മീറ്റർ ഉയരമാകുന്നതിനു മുമ്പ് 91 മീറ്റർ ഉയരമായിരുന്നു ഈ മിനാരത്തിന്
ഉണ്ടായിരുന്നത്. വെള്ള വെണ്ണക്കൽ പാകിയ തറ യൊഴികെ ബാക്കി ഭാഗ ങ്ങളെല്ലാം മണൽക്കല്ലി ലാണ് നിർമിച്ചിട്ടുള്ളത്. ചുവട്ടിലെ 14.3 മീറ്റർ വ്യാസം, കുറഞ്ഞു കുറഞ്ഞ് മുകളിലെത്തുമ്പോ ൾ 2.7 മീറ്ററാകുന്നു. മിനാ രത്തിന്റെ ഉൾഭിത്തിയിൽ വിശുദ്ധ ഖുർആനിലെ വചനങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പാശ്ചാ ത്യ വാസ്തുവിദ്യയുടെ ഈ ഉദാത്ത സ്മാരകം ഇന്നും ധാരാളം പേരെ ആകർഷിക്കുന്നു.

രാമേശ്വരം

തമിഴ്നാടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള ഈ ചെറുദ്വീപ് ഒരു തീർഥാടനകേന്ദ്രമാണ്. രാവണനിൽനിന്നും തന്റെ ഭാര്യയെ വീണ്ടെടുക്കാൻ ശ്രീലങ്കയിലേക്കുള്ള ശ്രീരാമന്റെ യാത്ര ഇവിടെ നിന്നായിരുന്നു എന്നാണ് വിശ്വാസം. 12-ാം നൂറ്റാണ്ടിൽ പണികഴി പ്പിച്ച ഇവിടത്തെ രാമനാഥസ്വാമിക്ഷേത്രം 17-ാം നൂറ്റാണ്ടിൽ പുതു ക്കിപ്പണിയുകയുണ്ടായി. ഒമ്പതു നിലകളുള്ള ക്ഷേത്രത്തിന്റെ പ്രവേ ശനകവടാത്തിന്റെ ഉയരം 38 മീറ്ററാണ്. 1200 മീറ്റർ വരുന്ന ഇടനാഴി യാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത 1200 തുണുകളും ദ്രാവിഡ ശില്പ്പി രീതിയും വശ്യമനോഹരങ്ങളാണ്. ക്ഷേത്രത്തിന്റെ കന്യാമുല ധനുഷ്കോടിയിലെ രാമേശ്വരക്ഷേത്രത്തിന് അഭിമുഖമാണ്. കോതണ്ഡരാമക്ഷേത്രവും പ്രശസ്തമാണ്. ധനുഷ്കോടിയിലെ പുണ്യസ്നാനം അനുഗ്രഹദായകമെന്ന് കരുതപ്പെടുന്നു.

നേപ്പിയർ മ്യൂസിയം

തിരുവനന്തപുരത്ത് മൃഗശാലക്കടുത്താണ് വിഖ്യാതമായ നേപ്പിയർ മ്യൂസിയം. 19-ാം നൂറ്റാണ്ടിൽ പണിത ഈ സൗധം പരമ്പരാ ഗത കേരളവാസ്തു ശില്പവിദ്യയുടെയും ചൈനീസ്-മുഗൾ വാസ്ത വിദ്യകളുടെയും മികവ് ഒന്നിച്ച ഒന്നാണ്. ഇംഗ്ലീഷ് വാസ്തു ശില്പി ചിഹോമാണ് ഇതിന്റെ അവസാന മിനുക്കുപണികൾ ചെയ്തത്. ഉള്ളിൽനിന്നും പുറത്തുനിന്നുമുള്ള ഈ കെട്ടിടത്തിന്റെ ദൃശ്യം വിസ്മയിപ്പിക്കുന്നതാണ്. ചുവരിന് ഒന്നിടവിട്ട് കള്ളികളായി നിറ വ്യത്യാസം നൽകിയിരിക്കുന്നത് കെട്ടിടത്തിന്റെ പുറംമോടി വർധി പ്പിക്കുന്നു. മഞ്ഞനിറത്തിൽ അർധവൃത്താകാര മട്ടുപ്പാവും മനോഹ രമായി കൊത്തിയെടുത്തിട്ടുള്ള തുവാനപ്പടികളും വാസ്തുവിദ്യയുടെ അഴക് വിളിച്ചറിയിക്കുന്നു. വിപുലമായ ഒരു ആയുധ-ആഭരണനാണയശേഖരം ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു വരുന്നു.

ആഗ്രാകോട്ട

ഉത്തർപ്രദേശിൽ യമുനാനദിയുടെ തീരത്താണ് വിഖ്യാതമായ ആഗാകോട്ട നിലകൊള്ളുന്നത്. മഹാനായ അക്ബർ ചക്രവർത്തി 1565-ൽ തന്റെ 23-ാം വയസിൽ പണികഴിപ്പിച്ചതാണ് അർധവൃത്താ കൃതിയിൽ നാലു കി.മീ. വിസ്തൃതിയുള്ള ഈ കോട്ട. കവാട ത്തിലെ അമർസിംഗ് ഗെയിലെ ആനവാതിലിനപ്പുറം മനോഹര മായ പൂന്തോട്ടം നമ്മെ കോട്ടയുടെ മുഖ്യഭാഗത്തേക്ക് നയിക്കും. മോത്തി മസ്ജിദും ജഹാംഗീർ മഹലും അങ്കുരിബാഗും മുഗൾ ശില്പചാതുരിയുടെ പാടലവർണക്കല്ലിലെ വിസ്മയിപ്പിക്കുന്ന ഉദാഹരണങ്ങളാണ്. നിരവധി മോസ്കകളും, കാര്യവിചാര ഹാളുകളും ഈ കൊട്ടാരത്തിലുണ്ട്. മുസമ്മാൻ ബർഗ് എന്ന കോട്ട യുടെ അവിശ്വസനീയമായ സുന്ദരമായ ഭാഗത്താണ് ഷാജഹാൻ ചക്രവർത്തി അന്ത്യശ്വാസം വലിച്ചത്. ജനാലയ്ക്കപ്പുറം യമുനാ നദിയുടെ മറുകരയിൽ തന്റെ പ്രിയതമയുടെ ശവകുടീരമായ താജ്മഹൽ കണ്ടുകണ്ടാണ് പുത്രൻ ഒരുക്കിയ വീട്ടുതടങ്കലിൽ കിടന്ന് ഷാജഹാൻ ചരിത്രത്തിന്റെ ഭാഗമായത്. അക്ബറിനു ശേഷം ഷാജഹാൻ ചക്രവർത്തിയും തുടർന്ന് ജഹാംഗീറും കോട്ടയ്ക്ക്. എടുപ്പുകളും അറ്റകുറ്റ പണികളും ചെയ്തിരുന്നു.

മൗണ്ട് അബു

ആരാവല്ലി മലനിരകളിലുള്ള രാജസ്ഥാനിലെ ഏറ്റവും ഉയർന്ന മലയാണ് മൗണ്ട് ആബു. നിരവധി ഹിന്ദു-ജൈനക്ഷേത്രങ്ങളാൽ സമ്പന്നമായ ഒരു തീർഥാടനകേന്ദ്രമാണ് ഇത്. ചൗമുഖ ക്ഷേത്രം, ആദിനാഥക്ഷേത്രം, ഋഷഭദയക്ഷേത്രം, ന്യൂമിനാഥക്ഷേത്രം എന്നിവ യാണ് നാല് മുഖ്യ ജൈനക്ഷേത്രങ്ങൾ. ഉദയസൂര്യന് അഭിമുഖമായി സന്ദർശകർ ശ്രീകോവിലിലേക്ക് നേരിട്ടെത്തും വിധമാണ് ഓരോ ക്ഷേത്രപ്രവേശന കവാടവും നിർമിച്ചിട്ടുള്ളത്. അത്യന്തം മിനുപ്പാ ർന്ന മയമുള്ള വെണ്ണക്കല്ലുകൊണ്ട് നിർമിക്കപ്പെട്ട ക്ഷേത്രങ്ങൾ വെട്ടിത്തിളങ്ങുന്നവയാണ്. ദേവകളുടെയും മൃഗങ്ങളുടെയും വള്ളികളുടെയും പുഷ്പങ്ങളുടെയും കൊത്തുപണികളാൽ സമ്പന്ന – മാണ് ക്ഷേത്രങ്ങളുടെ ഉൾഭാഗം. ഗുജറാത്തി വാസ്തുവിദ്യയുടെ ദീപ്തമാതൃകകളാണ് ഇവ ഓരോന്നും. ഇതിഹാസപുരുഷനായ വസിഷ്ഠമഹർഷിയുടെ പർണശാല ഇതിനടുത്താണെന്ന് കരുത പ്പെടുന്നു. ഋഷികേശ് എന്ന പേരിൽ പ്രസിദ്ധമായ ഒരു തീർഥാടന സലാം മൗണ്ട് അബുവിലുണ്ട്

മട്ടാഞ്ചേരി കൊട്ടാരം

പോർച്ചുഗീസുകാർ 1568-ൽ പണിത് വീരകേരളവർമരാജാ വിന് സമ്മാനിച്ചതാണ് മട്ടാഞ്ചേരി കൊട്ടാരം. പിന്നീട് ഡച്ചുകാർ ഇത് പുതുക്കിപ്പണിയുകയും ഡച്ചുകൊട്ടാരം എന്ന് അറിയപ്പെടു കയും ചെയ്തു. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാരീതി യാണ് കൊട്ടാരനിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുനില കളിലായി നാലുകെട്ടായി ഇത് പണിതിരിക്കുന്നു. തടിയിൽ പണി തതും മനോഹരമായ ചുവർചിത്രങ്ങൾ ആലേഖനം ചെയ്തതുമായ ഒരു ക്ഷേത്രവും കൊട്ടാരത്തിലുണ്ട്. കൊട്ടാരച്ചുവരുകളിൽ രാമായണ കഥ കൊത്തിവച്ചിരിക്കുന്നു. ചില പള്ളിയറകളിൽ 19-ാം നൂറ്റാണ്ടി ലെ വർണചിത്രങ്ങൾ കാണാം. പാശ്ചാത്യർ പൗരസ്ത്യമാതൃക യിൽ പണിതുയർത്തിയ കൊട്ടാരം എന്നതാണ് മട്ടാഞ്ചേരി കൊട്ടാര – ത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

മൈസൂർ കൊട്ടാരം

നിരവധി ചരിത്രസ്മാരകങ്ങളുടെ നഗരമാണ് മൈസൂർ. – നഗരമധ്യത്തിലുള്ള മഹാരാജാവിന്റെ കൊട്ടാരം എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു വാസ്തുവിദ്യാവിസ്മയമാണ്. അറബ്-ഭാരത – വാസ്തുവിദ്യാരീതികളെ സംയോജിപ്പിച്ചുകൊണ്ട് ഹെൻട്രി ഇർവിൻ – രൂപകല്പന ചെയ്ത കൊട്ടാരത്തിന്റെ പണി 1897-ൽ പൂർത്തീ കരിച്ചു. കമനീയമായി അലങ്കരിക്കപ്പെട്ട സ്വർണസിംഹാസനമാണ് ഇവിടത്തെ മുഖ്യ ആകർഷണം. ചുവർചിത്രങ്ങളും വർണച്ചില്ല് പണികളും ദന്തശില്പങ്ങളുമൊക്കെ കൊട്ടാരത്തെ വശ്യമനോഹര മാക്കുന്നു. മൈസൂറിലെ ഉത്സവം ആലേഖനം ചെയ്ത ചിത്രങ്ങൾ കൊട്ടാരച്ചുവരുകളെ അലങ്കരിക്കുന്നു. ഉത്സവകാലത്തെ വൈദ്യുത ദീപാലകൃതമായ കൊട്ടാരം അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നാണ്.

മഹാബോധി ക്ഷേത സമുച്ചയം

ബീഹാറിലെ ബോധഗയയിലാണ് മഹാബോധി ക്ഷേത സമുച്ചയം നിലകൊള്ളുന്നത്. ഇവിടെയാണ് ശ്രീബുദ്ധൻ ഒരാൽ മരച്ചുവട്ടിലെ ശിലാതലത്തിൽ ധ്യാനനിരതനായിരുന്ന് ബോധോദയം നേടിയത്. ഈ ആൽമരം പിന്നീട് ബോധിവൃക്ഷമെന്നും ശിലാതലം വ്രജാസനമെന്നും വിശ്രുതമായി. 2-ാം നൂറ്റാണ്ടിൽ ബുദ്ധഭക്തനായി രുന്ന അശോകചക്രവർത്തി ഇവിടെ ഒരു ക്ഷേത്രം പണിയുകയും പിന്നീട് മഹാബോധി ക്ഷേത്രമായി ഇത് പുതുക്കിപ്പണിയുകയും ചെയ്തു. ക്ഷേത്രത്തിന്റെ വമ്പൻ ഗോപുരം 180 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്നു. ക്ഷേത്രത്തെക്കുറ്റി പല സ്ത്രപങ്ങളുമുണ്ട്. യോഗ സമാധിസ്ഥനായ ശ്രീബുദ്ധനാണ് മുഖ്യമൂർത്തി. ക്ഷേത്രത്തിനു സമീപം ഒരു താമരപ്പൊയ്കയുണ്ട്. ശ്രീബുദ്ധന്റെ ഒരു പ്രതിമ ഈ പൊയ്പയ്ക്ക് മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്നു. മഹാബോധി ക്ഷേതം വിഖ്യാതമായ ഒരു തീർഥാടന കേന്ദ്രമാണ്.

ഖജുരാഹോ ക്ഷേത്രം

പണ്ട്, 85 ക്ഷേത്രങ്ങളുടെ ഗ്രാമമായിരുന്ന ഖജുരാഹോ ഇന്ന് അവയിൽ അവശേഷിക്കുന്ന ഏതാനും ക്ഷേത്രങ്ങളുമായി മധ്യ പ്രദേശിലെ ഛത്തർപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു. 950-1050 കാലഘട്ടത്തിൽ ചണ്ഡല രാജാക്കന്മാരാണ് ക്ഷേത്രങ്ങൾ പണി തിട്ടുള്ളത്. ആദ്യകാലക്ഷേത്രങ്ങൾ കരിങ്കല്ലിലും തുടർന്നുള്ളവ മണൽപ്പാറയിലുമാണ് നിർമിച്ചിരിക്കുന്നത്. ശിവ-വൈഷ്ണവ
ജൈനമത ക്ഷേത്രങ്ങൾ ഇവിടെ കാണാം. മധ്യകാല ഭാരതീയ വാസ്തുവിദ്യയാണ് ഖജുരാഹോയിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളും പടിഞ്ഞാറേക്ക് ദർശനം ചെയ്യുന്നു. ക്ഷേത് ങ്ങളുടെ അകവും പുറവും വിസ്മയിപ്പിക്കുന്ന കൊത്തുപണികളാൽ സമ്പന്നമാണ്. ദേവന്മാരുടെയും ദേവിമാരുടെയും അപ്സരസുകളു ടെയും സാലഭഞ്ജികമാരുടെയും സുരസുന്ദരിമാരുടെയുമൊക്കെ ശില്പങ്ങളാണ് കൊത്തിവയ്ക്കപ്പെട്ടിട്ടുള്ളത്. ഇന്ന് ഖജുരാഹോ ഒരു വിനോദസഞ്ചാരകേന്ദ്രവും പുരാവസ്തു ഗവേഷണപദേശവു മാണ്.

അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…

ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്.

വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും?

ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട് അതിനുള്ള ധൈര്യമിവർക്കില്ലാതെ വരുന്നു?

റ്റകാരം

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. “ട ” , “ഡ” മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ “ഺ” ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ ‘ക’, ‘ച’, ‘ട’, ‘ത’, ‘പ’ എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന ‘ന’കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ ‘ന’കാരം (ഩ), വർത്സ്യമായ ‘ട’കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ.

കേരളപാണിനീയത്തിലെ അധികവർഗ്ഗങ്ങൾ

കേരളപാണിനീയത്തിൽ, എ.ആർ. രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്ന് വ്യത്യസ്തമായി, മലയാളത്തിൽ കൂടുതലായി വരുന്ന റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ഉൾപ്പെടുത്തി മൂന്ന് അധിക വർഗ്ഗങ്ങൾ കൂടി കണക്കാക്കാമെന്ന് അഭിപ്രായപ്പെടുന്നു:

  1. രവർഗ്ഗം: ര, റ, ഴ
  2. ലവർഗ്ഗം: ല, ള
  3. ഺവർഗ്ഗം: ഺ, ഩ

കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള ര, റ, ഴ, ല, ള, ഺ, ഩ എന്നീ അക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ. ഉച്ചാരണത്തിൽ ഺവർഗ്ഗത്തിലെ ഖരമായ വർത്സ്യമായ ‘ട’കാരത്തിന്റെ ഇരട്ടിപ്പായ കൂട്ടക്ഷരമാണ് റ്റ. മലയാളികൾക്ക് പരിചയക്കുറവുള്ള വിദേശഭാഷാപദങ്ങളിലെ ഇത്തരം തുടർച്ചകൾ സൂചിപ്പിക്കുന്നതിന് (ഉദാഹരണം: ബാറ്ററി, ജനറേറ്റർ) റ്റ-യുടെ ലിപിക്ക് 1950-നോടടുപ്പിച്ച് മാറ്റം സംഭവിച്ചു. ‘റ്റ’ എന്ന് അടിയിലും മുകളിലുമായി റ എഴുതുന്ന രീതിയാണ് ഇന്ന് പ്രചാരത്തിലുള്ളത്.

മലയാളത്തിൽ ആദ്യം ഉണ്ടായിരുന്ന സ്വരാക്ഷരങ്ങൾ: അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയായിരുന്നു. വ്യഞ്ജനങ്ങൾ ക, ങ, ച, ഞ, ട, ണ, ത, ന, ഩ, പ, മ, യ, ര, റ, ല, ള, ഴ, വ എന്നിവയും ഇവയായിരുന്നു ആദ്യകാലത്തെ അക്ഷരസഞ്ചയം എന്നു പറയാം. പിന്നീട് സംസ്കൃതം വന്നപ്പോൾ എണ്ണം ഏറി വന്നു. അപ്പോൾ, ഋ, ഌ, ൡ എന്നി സ്വരങ്ങളും സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ ആയി, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നിവയും വന്നു.

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു.

ഺകാരം പോലെ തന്നെ, ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്.

മോൻസൺ തട്ടിപ്പ്

ആൾക്കാരെ പറ്റിക്കാൻ ഉള്ള മിടുക്ക് പലർക്കും പലരീതിയിൽ ഉണ്ട്. ഇവരുടെയൊക്കെ നാക്കിന്റെ ശക്തിയാണിത്. പറഞ്ഞു വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ചാതുര്യം മോൻസന്റെ പല വീഡിയോകളിലൂടെ നമ്മൾ കണ്ടില്ലേ. എത്ര നോർമ്മലായാണവൻ കാര്യങ്ങൾ പറയുന്നത്!! വ്യാസനും എഴുത്തച്ഛനും ഗണപതിയും ഒക്കെ അവന്റെ അടുത്തിരുന്നെഴുതിയതെന്നു തോന്നും കേട്ടാൽ. പണ്ട് ഈഫൽ ടവർ ഇരുമ്പ് വിലയ്ക്ക് ഒരു വിക്റ്റർ വിറ്റിരുന്നത്രേ!!

ആളുകളെ വാക്കുകൾ കൊണ്ടു മയക്കിക്കിടത്തി വശത്താക്കൽ പരിപാടി. എം ജി ശ്രീകുമാറിനൊക്കെ വെറുതേ കൊടുത്തതാവും ആ കല്ല്. കാരണം മാർക്കറ്റിൽ എന്നും ഉയർന്നു നിൽക്കുവാൻ പരസ്യവും വേണമല്ലോ. സെലിബ്രിറ്റികളെ കൊണ്ടു പറയിപ്പിച്ചാൽ ഗുണമേറെ കിട്ടും. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈഢൂര്യങ്ങളും ചുക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൂട്ടിയവർ തങ്ങൾക്കു വന്ന നഷ്ടം നികത്താനായി വരും നാളിൽ മറ്റൊരു മോൻസണായി അലയേണ്ടി വരും!! മുടക്കിയതെങ്കിലും അവർക്കും തിരികെ കിട്ടണമല്ലോ!! കുറച്ചെങ്കിലും നഷ്ടം നികത്തണമല്ലോ…

യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് കൈക്കലാക്കിയ വെള്ളിക്കാശും ശ്രീ കൃഷ്ണൻ ഉടച്ച വെണ്ണക്കലത്തിന്റെ കഷ്ണവും നബി കത്തിച്ച മൺ വിളക്കും, വെള്ളം വീഞ്ഞാക്കിയ കൽഭരണിയും ഗണപതി ഒറ്റയിരിപ്പിനു ഒന്നു മൂത്രമൊഴിക്കാൻ പോലും എണീക്കാതെ എഴുതിയ മഹാഭാരതവും അങ്ങനെ സകല പണ്ടാരങ്ങളും സത്യമെന്നു പറഞ്ഞു നമ്മൾ പിള്ളേരെ ജനിച്ചപ്പം മുതൽ പീസ് പീസായി കുത്തിവെച്ച് മാനസിക രോഗികളായി വളർത്തിയെടുത്തിട്ട്, ശേഷം ഒരാൾ അതിന്റെയൊക്കെ ഒറിജിനൽ കാണിക്കുമ്പോൾ നമ്മളെന്തിനാ അയാളെ കുറ്റപ്പടുത്തുന്നത്?? അയാളെങ്ങനാ കുറ്റക്കാരൻ ആവുന്നത്? അതു സത്യമെന്നു വിശ്വസിക്കാൻ എന്താ നമ്മുടെ മനസ്സ് തയ്യാറാവാത്തത്??

കേരളത്തിലെ പൊലീസ് മേധാവിക്കും മഹാനടനായ മോഹൻലാലിനും ശ്രീനിവാസനും, പാട്ടുകാരനായ എംജി ശ്രീകുമാറിനും പരിവാരങ്ങൾക്കും ലോകം മുഴുവൻ ആരാധകവൃന്ദമുള്ള അമൃതാനന്ദമയി എന്ന പേരിലറിയപ്പെടുന്ന സുധാമണിയ്ക്കും സേവപാടി പൊലിപ്പെച്ചെടുത്ത അച്ചന്മാർക്കും ഒക്കെയിത് സത്യമെന്നു വിശ്വസിക്കാനും അയാളെ പാടിപ്പുകഴ്ത്തി കാഴ്ച്ചക്കാരുടെ അളവ് കൂട്ടിക്കൊടുക്കാനും പറ്റുമെങ്കിൽ നമ്മൾക്കെന്തേ ഇതു ദഹിക്കാതെ വന്നു?

കഥകൾ പഠിപ്പിക്കുമ്പോൾ പിള്ളോരോടു പറയണം മക്കളേ ഇതൊക്കെ വെറും ഉഡായിപ്പ് സംഗതികൾ മാത്രമാണെന്ന്. കേമന്മാരായ നമ്മുടെ പൂർവ്വികരുടെ രചനാകൗതുകം ഭംഗിയായി അന്നത്തെ സംസ്കാരത്തോടു ചേർത്ത് എഴുതി വെച്ചവ മാത്രമാണിത് – ആ സത്യം അറിഞ്ഞു വേണം ഇതു വായിക്കാൻ; വായിക്കുമ്പോൾ അന്നത്തെ കാലം നമ്മുടെ മനസ്സിൽ തെളിയണം. ഇത്രയും വലിയൊരു കൃതി അന്നത്തെ കാലത്ത് അവർ എഴുതി വെച്ചതും, ഇന്നും കാലാതിവർത്തിയായി അതു നിലനിൽക്കുന്നതും അന്നത്തെ സമൂഹത്തെ അതിൽ ഉൾച്ചേർത്തു വെച്ചതു കൊണ്ടാണെന്നു മനസ്സിലാക്കണം. ചില മന്ദബുദ്ധികൾ ഇതെന്തോ ദൈവീകമാണെന്നും പറഞ്ഞ് തുള്ളിക്കളിച്ച് കാശുണ്ടാക്കി ജീവിക്കുന്നുണ്ട്. അവരെ മാറ്റി നിർത്തുക. നമ്മുടെ ജീവിതവും ജീവനവും വളരെ കുറച്ചുകാലം മാത്രം ഉള്ള മനോഹരമായിരു കാവ്യം മാത്രമാണ്; നമുക്കതു മാത്രമാണു മഹാകാവ്യം. ഭംഗിയാക്കാൻ നമുക്കീ കറിക്കൂട്ടിൽ നിന്നും ഇഷ്ടമുള്ളതു സ്വീകരിക്കാം എന്നു മാത്രം. ഒറ്റയ്ക്ക് നിൽക്കാനും പൊരുതി മുന്നേറാനും ഉള്ള ത്രാണി നമുക്കുണ്ടാവണം. ഇത്തരം ഉഡായിപ്പുകളെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തി ഒരു പച്ച മനുഷ്യനായി തന്നെ വളരണം.

യേശുവിന്റെ വള്ളിട്രൗസറിന്റെ വള്ളീടെ തുമ്പും കൃഷ്ണന്റെ കോണകത്തിന്റെ വാലിന്റെ കഷ്ണവും ഗണപതീടെ ഒടിഞ്ഞ കൊമ്പിന്റെ കഷ്ണവും, പണ്ട് മാജിക്ക് കാണിച്ച് ആൾക്കാരെ പറ്റിച്ചു നടന്ന ഏതേലും മാപ്ലേടെ തൊപ്പീടെ കഷ്ണവും ഒക്കെ ഏതേലും വിരുതന്റെ കൈയ്യിൽ കണ്ട് കോരിത്തരിച്ചിരിക്കുകയല്ല വേണ്ടത്. വിട്ടേക്കണം അവയൊക്കെയും…

സമാനമായി ഫിജികാർട്ടിനെ ഓർമ്മ വരുന്നു… 20000 രൂപ കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിച്ച്, തങ്ങൾക്കു പറ്റിയ അമളിക്കു കൂട്ടിനായി അവർ മറ്റുള്ളവരെ തേടി നടക്കുന്നു; വലയിലാക്കുന്നു; ഗ്രൂപ്പിൽ ചേർക്കുന്നു; അതിൽ നിന്നും അല്പമാത്രമായി ചേർത്തയാൾക്കും ലഭിക്കുന്നു – അയാൾ പിന്നെയും നടക്കുന്നു! ഒന്നിനു പത്ത്; പത്തിനു നൂറ് എന്ന രീതിയിൽ അതു വളർന്നു വ്യാപിക്കുന്നു!! കരണം സാധനങ്ങൾ വാങ്ങിക്കുമ്പോൾ നമുക്ക് ഒരു പോയിന്റ് കിട്ടുന്നുണ്ട്, അവരുടെ സൈറ്റിൽ പി.വി. എന്നു പറയും. അതു നൂറു പോയിന്റായാൽ മാത്രമേ നമുക്ക് അംഗത്വം ലഭിക്കുകയുള്ളൂ. അതിനെന്താ സൈറ്റിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ നമുക്ക് വാങ്ങാലോ എന്നു പറഞ്ഞു പോയാൽ നമുക്കാവശ്യമുള്ള സാധനങ്ങൾക്ക് ഒക്കെയും പി.വി എന്നത് 0.004, 0.005 ഒക്കെയാണ്. ഇതേത് കാലത്താണു നൂറാവുക!! അവർ തന്നെ ഇറക്കിയ മറ്റു കുറേ സാധങ്ങ: ഉണ്ടതിൽ. അതിനു നല്ല പി.വി. കിട്ടും. 22, 25, 30 ഒക്കെ വെച്ചു കിട്ടുന്നു. ചുരുക്കി പറഞ്ഞാൽ 20,000 രൂപയുടെ ആ സാധനങ്ങൾ വാങ്ങിച്ചാൽ നമുക്ക് 100 പി.വി. ആയെന്നർത്ഥം… ശരിക്കും ഒരു 5000 രൂപ മുടക്കിയാൽ കിട്ടുന്ന സാധനങ്ങൾ ആണിവർ 20000 രൂപയ്ക്ക് വിൽക്കുന്നത്. ബാക്കി 15000 രൂപ, ഇവരുടെ ബിസിനസ്സിൽ പങ്കാളികളാവുന്നവർക്ക് വിതിച്ചു നൽകുന്നു. 20000 കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിക്കാൻ മനോബലം ഉള്ളവർക്ക് ഇതുകൊണ്ടു കുഴപ്പമൊന്നുമില്ല. ആ പാതയിലേക്ക് അയാൾ ആളെ ചേർത്താൽ അതിന്റെ വിഹിതവും ഇയാൾക്കു കിട്ടും.

മലബാർ കലാപം

‘മലബാറിൽ സംഭവിച്ചതിന്റെ യഥാർഥസത്യം കണ്ടെത്തുക അസാധ്യമാണ്. നമ്മുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന് അതു കണ്ടെത്തേണ്ട ആവശ്യവുമില്ല. അതിന്റെ ചർച്ചകൾ നമുക്ക് ഇവിടെ അവസാനിപ്പിക്കാം’

മഹാത് മാഗാന്ധി (യങ് ഇന്ത്യ, മേയ്  29, 1924)

ജയിച്ചതു ബ്രിട്ടിഷുകാർ: ഡോ. എം.ജി.എസ്. നാരായണൻ

മലബാർ കലാപത്തെ സ്വന്തം വീക്ഷണങ്ങൾ‌ക്കനുസരിച്ചു സ്വാതന്ത്ര്യസമരമായോ കാർഷിക കലാപമായോ വ്യാഖ്യാനിക്കുന്നവരുണ്ട്. ചരിത്രത്തിലെ പല സംഭവങ്ങളും ഏകമുഖമായല്ല ഉണ്ടാകുന്നത്. ഒരു സംഗതിയിൽ തുടങ്ങി മറ്റു പലതിലേക്കും മാറുകയാണ്. മലബാർ കലാപത്തെയും അങ്ങനെയാണു കാണേണ്ടത്. ഒരു കലാപം അല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടായി എന്നതു മാത്രമാണ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുത. താരതമ്യേന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് അതിൽ പങ്കെടുത്തത്. ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദു–മുസ്‌ലിം വേർതിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ, അതിന്റെ വലുപ്പം സംബന്ധിച്ച വ്യാഖ്യാനങ്ങൾ പലതും പലരുടെയും താൽപര്യപ്രകാരം ഉടലെടുത്തതാണ്. അക്കാലത്ത് ഇവിടത്തെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കലാപം കാർഷിക പ്രശ്‌നങ്ങളിൽനിന്ന് ആവേശംകൊണ്ടെങ്കിലും അതിന്റെ ആത്മപ്രകാശനശൈലിയിൽ പിന്നെ മതത്തിന്റെ അംശങ്ങൾ കടന്നുവന്നു.  അങ്ങനെ ആ പ്രക്ഷോഭം മുസ്‌ലിംകളെ സംബന്ധിച്ചും ഹിന്ദുക്കളെ സംബന്ധിച്ചും ഒരു വലിയ ദുരന്തമായിത്തീർന്നു.

ആരാണതിൽ ജയിച്ചത്? മുസ്‌ലിംകളല്ല; ഹിന്ദുക്കളുമല്ല. സൈനികമായും രാഷ്ട്രീയമായും ബ്രിട്ടിഷ് സൈനിക മേധാവികൾ തന്നെയാണു വിജയം കൈവരിച്ചത്. അന്നത്തെ ഇംഗ്ലിഷുകാരനായ കലക്ടർ ഇ.എസ്.തോമസ് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതിലും ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റി മുതലെടുക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു.

മലബാർ കലാപം ഒരു ചരിത്രസംഭവം എന്ന നിലയിൽ നമ്മൾ ഓർത്തിരിക്കേണ്ടതുതന്നെയാണ്. വാഗൺ ട്രാജഡി പോലുള്ള സംഭവങ്ങൾ അതിന്റെ മാനങ്ങളെ ഉയർത്തിയിട്ടുണ്ട്. എന്നാലും ഏതു തരത്തിലായാലും അതിനെ വല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകൾക്കു ദോഷം ചെയ്യും. വസ്തുനിഷ്ഠമല്ലാത്ത വ്യാഖ്യാനങ്ങളെ ശാശ്വതവൽക്കരിക്കാൻ അതു കാരണമാകും. കലാപം സംബന്ധിച്ച പല വസ്തുതകളും ഇനിയും പുറത്തുവരാനുണ്ട്. കലാപം സംബന്ധിച്ചു സ്വതന്ത്രമായ വ്യാഖ്യാനം ഉണ്ടാവണമെങ്കിൽ ആ വസ്തുതകൾ പുറത്തുവിടുകയാണു വേണ്ടത്.

 

ആഘോഷിക്കരുത്: എം.എൻ.കാരശ്ശേരി

മലബാർ കലാപംകൊണ്ട് ഇവിടത്തെ മുസ്‌ലിംകളുടെ ജീവിതം 100 കൊല്ലം പിറകിലേക്കു പോവുകയാണു ചെയ്തത്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമെല്ലാം നഷ്ടം മാത്രം വരുത്തിവച്ച ആ സമരം ആഘോഷിക്കപ്പെടേണ്ടതല്ല.

ബ്രിട്ടിഷ് വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി പടരുകയും ചിലയിടത്ത് ഹിന്ദുവിരുദ്ധമായി വഴിതെറ്റുകയും ചെയ്ത ഒന്നായിരുന്നു അത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നു കോൺഗ്രസുകാർ പറയുന്നു. കർഷക കലാപമായിരുന്നുവെന്നു കമ്യൂണിസ്റ്റുകാർ പറയുന്നു. രണ്ടും ചേർന്നതാണെന്നു മുസ്‌ലിം ലീഗുകാർ പറയുന്നു. ഹിന്ദുവിരുദ്ധമായിരുന്നുവെന്നു ബിജെപി പറയുന്നു. ഇപ്പറയുന്ന നാലു കൂട്ടർ പറയുന്നതും ശരിയാണെന്നു പറയാനുള്ള വകുപ്പ് അതിലുണ്ടായിരുന്നു.

ആയുധം എടുത്തുകൊണ്ടുള്ള സമരത്തെ കെ.പി. കേശവമേനോനെയും കെ. മാധവൻ നായരെയും പോലുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു. ഇവിടെ നാലു മാപ്പിളമാർ വാളോ തോക്കോ എടുത്തു സമരം ചെയ്തതുകൊണ്ട് എന്തു നേട്ടമാണുണ്ടായത്? കലാപത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും കഷ്ടപ്പെട്ടിട്ടുണ്ട്. ആയിരങ്ങളെ നാടുകടത്തി. എത്രയോ പേരെ തൂക്കിക്കൊന്നു. എത്രയോ മാപ്പിളമാരുടെ സ്വത്തുവകകൾ പിടിച്ചെടുത്തു നശിപ്പിച്ചു. അതിനെല്ലാം കാരണമായ കലാപത്തെ വലിയ വീരാരാധനയായി കൊണ്ടാടുന്നതു ശരിയല്ല.

ബ്രിട്ടിഷ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ വേണ്ടിയാണ് മഹാത്മാഗാന്ധി ഖിലാഫത്ത് സമരത്തെ കോൺഗ്രസുമായി കൂട്ടിക്കെട്ടിയത്. എന്നാൽ ഇവിടെ അതിന്റെ അഹിംസയിലധിഷ്ഠിതമാകുക എന്ന അംശം നഷ്ടമായി. ഈ സാധ്യത കോൺഗ്രസ് നേതാവ് എം.പി.നാരായണമേനോൻ ഗാന്ധിജിയോടു പറഞ്ഞിരുന്നതാണ്.

കലാപം മലബാറിലെ സമുദായമൈത്രിയെ സാരമായി ബാധിക്കാതിരുന്നതു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലുള്ള നേതാക്കൾ പുലർത്തിയ ജാഗ്രത മൂലമാണ്. 1930ൽ ഗാന്ധിജി ഉപ്പുസത്യഗ്രഹത്തിന് ആഹ്വാനം ചെയ്തപ്പോൾ ജാതിമതഭേദമെന്യേ മുഴുവൻ ആളുകളെയും അതിൽ ഒന്നിച്ചുനിർത്താൻ അബ്ദുറഹ്മാനു കഴിഞ്ഞു.

1921ൽ ഉണ്ടായതിനെക്കാൾ വലിയ മുറിവ് 21ന്റെ പേരിൽ ഇനി ഉണ്ടാകരുത്. വഴിതെറ്റിപ്പോയൊരു പ്രസ്ഥാനത്തെ നൂറാം വാർഷികത്തിൽ ആഘോഷിക്കുന്നതും അതിനു വീരപരിവേഷം നൽകുന്നതും ശരിയല്ല. കരിഞ്ഞുപോയ മുറിവുകളെ പൂർവാധികം ആഴത്തിൽ കുത്തിപ്പഴുപ്പിക്കാൻ മാത്രമാണ് അതു വഴിവയ്ക്കുക.

 

ചരിത്രമാണ്, സ്മരിക്കപ്പെടണം: ഡോ. കെ.കെ.എൻ.കുറുപ്പ് 

1921ലെ മലബാർ കലാപം ജന്മിത്വത്തിനും ബ്രിട്ടിഷ് ഭരണത്തിനുമെതിരായി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരമാണെന്നതിന് ഇനിയും കൂടുതൽ തെളിവുകൾ ആവശ്യമില്ല. അവസാനഘട്ടത്തിൽ മറ്റു ചില ഘടകങ്ങൾ അതിൽ നുഴഞ്ഞുകയറുകയും സമരത്തെ പാളംതെറ്റിക്കുകയും ചെയ്തിട്ടുണ്ട് എന്നതും വസ്തുതയാണ്. എങ്കിലും മലബാറിലെ മാപ്പിളമാരുടെ മുൻകയ്യിൽ നടന്ന കർഷകസമരം എന്ന മൂല്യം അതിനു നഷ്ടപ്പെടുന്നില്ല.

മലബാറിലെ കർഷകസമരത്തെ നിയന്ത്രിക്കുന്നതിനോ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറ നൽകി അതിനെ ചിട്ടപ്പെടുത്തുന്നതിനോ ഇന്ത്യൻ നാഷനൽ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല എന്നതു സത്യമാണ്. പക്ഷേ, അതിനെ കോൺഗ്രസിന്റെ പരാജയമായി കാണാനാവില്ല. കോൺഗ്രസിനെ ബ്രിട്ടിഷ് സർക്കാർ അക്കാര്യത്തിൽ പരാജയപ്പെടുത്തുകയായിരുന്നു എന്നു വേണം പറയാൻ. കാരണം കോൺഗ്രസ് ദേശീയ നേതാക്കൾക്ക് അന്നു മലബാറിൽ വരാൻ സർക്കാരിന്റെ അനുമതിയുണ്ടായിരുന്നില്ല. പ്രാദേശിക കർഷകനേതാക്കൾക്കായിരുന്നു സമരത്തിന്റെ നേതൃത്വം. അവരുമായി ദേശീയ നേതാക്കൾക്കു ബന്ധം ഉണ്ടായിരുന്നില്ല.

അതേസമയം, ഖിലാഫത്ത് പ്രസ്ഥാനവുമായി മലബാറിലെ കുടിയാൻസമരത്തെ ബന്ധിപ്പിച്ചതിൽ കോൺഗ്രസിന്റെ വീഴ്ചയുണ്ട്. മലബാറിലെ ഹിന്ദു-മുസ്‌ലിം മൈത്രിയെ കലാപം കാര്യമായി ബാധിച്ചിട്ടില്ല. കലാപം കഴിഞ്ഞ് അധികം വൈകാതെ മുസ്‌ലിം ലീഗ് മലബാറിൽ പ്രവർത്തനം തുടങ്ങിയല്ലോ. ലീഗിനെ കോൺഗ്രസ് തുടക്കംതൊട്ടേ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതു ഹിന്ദു-മുസ്‌ലിം ബന്ധം ആരോഗ്യകരമായി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലബാർ കലാപത്തിന് ഒറ്റയൊരു കാരണം അന്വേഷിച്ചു കണ്ടെത്താനാവില്ല. ബഹുവിധമായ കാരണങ്ങളും ഘടകങ്ങളും ഉൾച്ചേർന്നാണ് അതു സംഭവിച്ചത്.

മലബാർ കലാപത്തിന്റെ വാർഷികം ആചരിക്കുകയോ അനുസ്മരിക്കുകയോ ചെയ്യാൻ പാടില്ല എന്ന വാദഗതികൾ അസംബന്ധമാണ്. എല്ലാ ചരിത്രസംഭവങ്ങളും അനുസ്മരിക്കപ്പെടേണ്ടതുണ്ട്. നാശനഷ്ടങ്ങളും മുറിവുകളും ഉണ്ടായിട്ടുണ്ട് എന്നതിന്റെ പേരിൽ ചരിത്രസംഭവങ്ങൾ അനുസ്മരിക്കാൻ പാടില്ല എന്നാണെങ്കിൽ ഫ്രഞ്ച് വിപ്ലവംപോലും അനുസ്മരിക്കാൻ സാധിക്കില്ലല്ലോ. ചരിത്ര സംഭവങ്ങളെ മറക്കാതെ നിരന്തരം ഓർത്തുകൊണ്ടുതന്നെയാണു മനുഷ്യസമൂഹത്തിനു മുൻപോട്ടു പോകാനാവുക.

 

വിഭാഗീയകാഴ്ച ചരിത്രവിരുദ്ധം: ഡോ. ഹുസൈൻ രണ്ടത്താണി 

ഒരു ഭാഗത്തു മുസ്‌ലിംകളും മറുഭാഗത്തു ഹിന്ദുക്കളുമായിരുന്നു എന്ന തരത്തിൽ മലബാർ കലാപത്തെ കാണുന്നതു ചരിത്രവിരുദ്ധമാണ്. മുസ്‌ലിം പ്രദേശങ്ങളിൽ നടന്ന സ്വാതന്ത്ര്യസമരങ്ങളെയെല്ലാം വർഗീയലഹളയാക്കി ചിത്രീകരിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടിഷ് അനുകൂലികൾ എഴുതിയ ചരിത്രങ്ങളാണു കലാപത്തെ വർഗീയലഹളയായി ചിത്രീകരിച്ചത്. മലബാർ കലാപത്തിൽ രണ്ടു ഭാഗത്തും മുസ്‌ലിംകളും ഹിന്ദുക്കളും ഉണ്ടായിരുന്നു. അതിന്റെ രേഖകൾ നമ്മുടെ മുൻപിലുണ്ട്. ജന്മിമാരിലും മുസ്‌ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. കലാപത്തെ എതിർത്തവരിൽ ഒട്ടേറെ മുസ്‌ലിം പണ്ഡിതന്മാരുമുണ്ടായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊലപ്പെടുത്തിയവരിലും മുസ്‌ലിംകളുണ്ട്. ഖാൻ ബഹദൂർ ചേക്കുട്ടി സാഹിബിന്റെ തലയറുത്ത് അദ്ദേഹം കുന്തത്തിൽ കോർത്തു നിർത്തുകവരെ ചെയ്തിട്ടുണ്ട്. ഹിന്ദുക്കളും മാപ്പിളമാരും തമ്മിലല്ല, ബ്രിട്ടിഷുകാരെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു പ്രശ്‌നം. ഹിന്ദു ജന്മിമാരുടെ മനകൾക്കു കാവലിന് ആലി മുസല്യാർ സ്വന്തം ആളുകളെ നിർത്തിയിരുന്നു. അവരെ കൊലപ്പെടുത്തി മനകൾ ആക്രമിച്ച സംഭവം പോലുമുണ്ടായി.

ഏതു ലഹളയുടെ മറവിലും അക്രമങ്ങളും അനിഷ്ട സംഭവങ്ങളും നടക്കാറുണ്ട്. മലബാർ കലാപത്തിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ട് എന്നതു സത്യമാണ്. പക്ഷേ കലാപത്തിന്റെ ആദ്യഘട്ടത്തിൽ മതപരിവർത്തനങ്ങൾ ഉണ്ടായതിനു തെളിവില്ല.

ദേശീയ പ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിൽ അസ്വാഭാവികതയില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പല സമരങ്ങളും അതിൽ പങ്കെടുത്തവരുടെ സാമുദായികമോ പ്രാദേശികമോ ആയ ആവശ്യങ്ങൾക്കു വേണ്ടിയുമായിരുന്നു. പക്ഷേ അവയെല്ലാം ബ്രിട്ടിഷുകാർക്കെതിരായിരുന്നു. ഇന്ത്യയിലെ മുസ്‌ലിംകൾ അവരുടെ ആഗോള ആത്മീയ നേതൃത്വത്തിന്റെ സംരക്ഷണത്തിനു വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ സമരമായിരുന്നു ഖിലാഫത്ത്. മലബാർ കലാപം വർഗീയ ലഹളയായിരുന്നെങ്കിൽ മലപ്പുറത്ത് ഇന്നു കാണുന്ന സമുദായമൈത്രി ഉണ്ടാകുമായിരുന്നില്ല.

 

വഷളാക്കിയത് ബ്രിട്ടിഷുകാർ: എം.രാജേന്ദ്ര വർമ (നിലമ്പൂർ കോവിലകം അംഗം)

മലബാർ കലാപവുമായി ബന്ധപ്പെട്ടു നിലമ്പൂർ കോവിലകത്തിനു നേരെയും ആക്രമണമുണ്ടായി. കലാപകാരികളെ ഭയന്നു പലായനം ചെയ്യേണ്ടിവന്നവരുടെ കൂട്ടത്തിൽ എന്റെ അച്ഛമ്മ മാധവിക്കുട്ടി തമ്പാട്ടിയുമുണ്ടായിരുന്നു. ജനത്തെ ഭിന്നിപ്പിച്ചു കാര്യം നേടാനുള്ള ബ്രിട്ടിഷുകാരുടെ ശ്രമം തന്നെയാണു കാര്യങ്ങളെ ഇത്രമേൽ വഷളാക്കിയതിനു പിന്നിൽ.

നിലമ്പൂർ കോവിലകത്തിനു കീഴിലുള്ള പൂക്കോട്ടൂർ കോവിലകത്തെ തോക്കുകൾ നഷ്ടപ്പെട്ടതിൽനിന്നാണു തുടക്കം. അന്ന് അവിടത്തെ കാര്യസ്ഥന്മാരിൽ ഒരാളായിരുന്ന വടക്കേവീട്ടിൽ മമ്മദാണു തോക്കുകൾ മോഷ്ടിച്ചതെന്നും അയാൾക്കെതിരെ പരാതി നൽകണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടു. എന്നാൽ %E

ഇതു ജീവിതം

Bangalore life

ബാംഗ്ലൂരിൽ ഇന്ദിരാനഗറിൽ നിന്നും ഞാൻ ഇടയ്ക്കിടെ കാണുന്നതാണിത്. ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ പുറത്തു ബാഗ് പോലെയുള്ളത് പരസ്യബോർഡാണ്. രാവിലെ മുതൽ ഈ നിൽപ്പാണ്. ഒരു ദിവസം എത്ര രൂപ കിട്ടുമായിരിക്കും അയാൾക്ക്!! അടുത്ത് ആൾക്കൂട്ടം കണ്ടാൽ അയാൾ ആ ഭാഗത്തേക്കു മാറും; മറ്റൊന്നും ശ്രദ്ധിക്കാതെ വാട്സാപ്പും നോക്കി അവർക്കു മുന്നിലൂടെ നടക്കും, അങ്ങനെ തലങ്ങും വിലങ്ങും നടന്ന് ഒരു ദിവസം തീർക്കുന്നു പാവം!

വഴിയിൽ ഒരു ഭ്രാന്തനേയും നിത്യേന കാണാറുണ്ട്. അയാൾ എന്നോടു വെറുതേ ചിരിക്കാറുണ്ട്. അടുത്താരും ഇല്ലെങ്കിൽ ഞാനും ചിരിക്കും. വൈകുന്നേരങ്ങളിൽ ആരോ അയാൾക്ക് സ്ഥിരമായി ഒരു പൊതിച്ചോറു കൊടുക്കാറുണ്ട്. ഒരു ചിന്തയുമില്ലാതെ വെറുതേ ചിരിച്ചും പറഞ്ഞും അലക്ഷ്യമായി നടക്കുന്നതു കാണാം അയാളെ. വിശപ്പിന്റെ വിളി ആയിരിക്കണം കൃത്യമായി അയാൾ പാർക്കിനരികിലേക്ക് എന്നും എത്തിക്കുന്നത്… രാത്രിയിൽ കിടപ്പും അവിടെ തന്നെ!! ഭ്രാന്തിനെ എനിക്കു പേടിയാണ്. ഞാൻ ഭ്രാന്തന്മാരെ കണ്ടാൽ നോട്ടം മാറ്റിക്കളയും – എനിക്കവരെയും ഭയമാണ്! ആ അംഗവിക്ഷേപങ്ങൾ എനിക്കുതന്നെ അനുകരിക്കാൻ തോന്നിയേക്കുമോ എന്നു ഭയക്കും! പ്രതീക്ഷയറ്റ, പ്രത്യാശറ്റ നോട്ടം, വിശപ്പിന്റെ ദൈന്യത, ആരൊക്കെയോ ഉടുപ്പിച്ചു വിടുന്ന വേഷവിധാനത്തിലെ നിസാരത… ഒക്കെ ഭീതിയോടെ, ഉൾക്കിടിലത്തോടെ ഓർമ്മയിൽ തള്ളിവരും. എന്നെ പിന്നെയുമത് പിന്തുടരുന്നതുപോലെ തോന്നും!! നാളെ ഞാനും ഒരു ഭ്രാന്തനായി വഴിയിലൂടെ അലയേണ്ടി വരുമോ എന്നു വെറുതേ ഭയക്കും!! സത്യമാണ്!! ഭ്രാന്തെന്നത് എനിക്കു മരണമാണ്. മരണത്തിന്റെ മുഖമാണ് ഓരോ ഭ്രാന്തനും! അവർ വെറുതേ ചിരിക്കും, വെറുതേ കരയും, വെറുതേ പുലമ്പും!!

വിൽക്കുവാൻ വെച്ചിരിക്കുന്ന പൂക്കൾ!Bangalore-life
ഇന്ദിരാനഗറിൽ നിന്നും കണ്ട മറ്റൊരു കാഴ്ചയാണിത്. കുട്ടിത്തം മാറാതെ അവൾ അവളുടേതായ ലോകത്ത് കളിച്ചു കൊണ്ടിരിക്കുകയാണ്. തൊട്ടപ്പുറം നല്ല ഒന്നുരണ്ടു പാർക്കുണ്ട്. വൈകുന്നേരം ആവുമ്പോൾ സിഗരറ്റും പുകച്ചും പരസ്പരം കുറ്റികൾ ഷെയർ ചെയ്തും യുവമിഥുനങ്ങളെ തോൽപ്പിക്കും മട്ടിൽ കാമുകീകാമുകർ എത്തിച്ചേരാറുണ്ടിവിടം. പൂക്കളുമായി കുഞ്ഞ് അവരെ കാത്തിരിക്കുന്നതാവണം. പ്രണയത്തിന്റെ ലാസ്യഭാവങ്ങൾക്ക് മധുരം പകരുന്നതാണല്ലോ പൂവുകൾ…

ഞാൻ അല്പം മാറി നിന്ന് അവളുടെ കുട്ടിത്തം മാറാത്ത കളികൾ നോക്കി നിന്നു.  എന്റെ ഓർമ്മയിലപ്പോൾ ആമിയായിരുന്നു. അവളുടെ കാത്തിരിപ്പ് കുഞ്ഞുകുഞ്ഞു കളികളിലൂടെ പുരോഗമിക്കുകയായിരുന്നു. ഇടയ്ക്ക് ഒരു പയ്യൻ വന്ന് വില ചോദിച്ചതാവണം, അവൾ പിടഞ്ഞുണർന്ന്, സൂക്ഷ്മതയോടെ ഒരെണ്ണം അവനു നൽകി. എന്തോ ആ പയ്യനതു വാങ്ങിയില്ല. തിരികെ കൊടുത്ത് അവൻ നടന്നകന്നു. ഒരു ഭാവവ്യത്യാസവും കൂടാതെ അവൾ വീണ്ടും കളികൾ തുടർന്നു.

ബാംഗ്ലൂരിൽ ഹാഷ് കണക്റ്റിൽ വർക്കു ചെയ്യുമ്പോൾ ആണിതൊക്കെ കാണാൻ ഇടവന്നത്. ഇന്ദിരാനഗറിലായിരുന്നു താമസം – ഒരു പിജിയിൽ. ഇതുപോലെ എതൊക്കെ കാര്യങ്ങൾ ചേർന്നതാണല്ലേ ജീവിതം. മക്കളെ കൊല്ലുന്ന അമ്മമാർ, കമിതാവിനു വേണ്ടി പങ്കാളിയെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കുന്നവർ, അമിതമായ ധനസമ്പാദ്യത്തിനായി മാലമാലയായി കൊലപാതകപരമ്പര നടത്തുന്നവർ, രാജ്യത്തെ ചെറുജീവനുകളെ മുച്ചൂടും മുടിക്കാനായി ഗവണ്മെന്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് മാഫിയ നടത്തുന്നവർ… ശരീരം പങ്കുവെച്ച് പുരുഷപ്രജകളെ മയക്കിക്കിടത്തിയുള്ള ദുർമാർഗവ്യഭിചാരിണികളുടെ ആസുരതാണ്ഡവം. ഭീകരവും ആണു നമ്മുടെ ചുറ്റുപാടുകൾ!