പകയുടെ കനലുകൾ

സൗഹൃദം എന്ന വാക്കിന് നാം നൽകുന്ന പവിത്രത ചിലപ്പോഴെങ്കിലും തെറ്റിദ്ധാരണകളുടെ കരിനിഴലിലാകാറുണ്ട്. അധ്യാപന ജീവിതത്തിൽ നിന്നും ബാംഗ്ലൂർ ജീവിതം എന്ന പുതിയ ലോകത്തേക്ക് ചേക്കേറിയ ഒരാളുടെ ജീവിതത്തിലേക്ക് പ്രണയത്തിൻ്റെ മറവിൽ പകയും വഞ്ചനയും കടന്നുവരുന്നതാണ് ഈ കഥ. ഒരു പെൺകുട്ടിയുടെ ഭ്രാന്തമായ അഭിനിവേശം നിരസിച്ചതിൻ്റെ പേരിൽ, അവൾ നെയ്തെടുത്ത നുണക്കഥകൾ അയാളുടെ പ്രിയപ്പെട്ട ബന്ധങ്ങളെ തകർത്തു കളയുന്നു. കാലം കരുതിവെച്ച അപ്രതീക്ഷിതമായ ഈ ചതി ഒരു മനുഷ്യൻ്റെ മനസ്സിൽ ഏൽപ്പിച്ച മുറിപ്പാടുകൾ മായാതെ നിൽക്കുന്നു. ഒരു നിമിഷത്തെ പക എങ്ങനെ നിഷ്കളങ്കമായ ഒരു സൗഹൃദത്തിന് തിരശീലയിട്ടു എന്ന് ഈ കഥ വിവരിക്കുന്നു.

ബാംഗ്ലൂർ നഗരത്തിലെ തിരക്കുകൾക്കൊടുവിൽ എൻ്റെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ തനിച്ചിരിക്കുമ്പോൾ, പുറത്ത് പെയ്യുന്ന മഴയ്ക്ക് എൻ്റെ മനസ്സിലെ സങ്കടങ്ങളുടെ അതേ തണുപ്പും ഭാവവുമാണെന്ന് ചിലപ്പോളൊക്കെ എനിക്ക് തോന്നാറുണ്ട്. താഴെ, നനഞ്ഞ റോഡിലൂടെ ഒഴുകിനീങ്ങുന്ന വാഹനങ്ങളുടെ ചുവന്ന വെളിച്ചങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ, ഞാനാ പഴങ്കഥകൾ ഓർക്കും. വളരെ മനോഹരമായിരുന്ന, സ്നേഹവും ഇഷ്ടങ്ങളും ആ ഒരു കാലം. അവിടെ നിന്നാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്നിൻ്റെ തുടക്കവും. ആ സങ്കടക്കഥ പറയാം. ഈയിടെയാണു കാര്യങ്ങൾ ഞാൻ പോലും അറിഞ്ഞത്. കേവലമൊരു തെറ്റിദ്ധാരണയുടെയും പകയുടെയും പേരിൽ, എനിക്ക് ജീവനേക്കാൾ പ്രിയപ്പെട്ടതായിരുന്ന ഒരു സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിൻ്റെ കഥയാണിത്.
the embers of hatred
ഞാനന്ന് നാട്ടിലെ ഒരു കോളേജിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു അത്. കുട്ടികൾക്ക് ഞാൻ വെറുമൊരു അധ്യാപകൻ മാത്രമായിരുന്നില്ല, അവരുടെ എല്ലാമെല്ലാമായ ഒരു ജ്യേഷ്ഠനെപ്പോലെയായിരുന്നു. വലിയ ബഹുമാനവും അതിലേറെ ഇഷ്ടവുമായിരുന്നു അവർക്ക് എന്നോട്. അവർക്കിടയിലൂടെ നടക്കുമ്പോൾ, അവരുടെ സ്നേഹം അനുഭവിക്കുമ്പോൾ കിട്ടിയിരുന്ന ഒരു സന്തോഷമുണ്ട്, അത് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലുതായിരുന്നു. അക്കാലത്താണ് ആ പെൺകുട്ടി എൻ്റെ ജീവിതത്തിലേക്ക് ഒരു പരിചയക്കാരിയായി കടന്നുവരുന്നത്. എൻ്റെയടുത്ത് പഠിച്ചിരുന്ന കുട്ടികളുടെ കൂട്ടുകാരിയായിരുന്നു അവൾ. അവളന്ന് ഹൈദരാബാദിൽ പഠിക്കുകയാണ്. എൻ്റെ വിദ്യാർത്ഥികൾ വഴിയാണ് ഞങ്ങൾ പരസ്പരം പരിചയപ്പെടുന്നത്. വളരെ യാദൃശ്ചികമായി തുടങ്ങിയ ആ പരിചയം പിന്നീട് സൗഹൃദമായി മാറി. എൻ്റെ കുട്ടികളെപ്പോലെ തന്നെ, ഒരു അനിയത്തിയെപ്പോലെയോ അല്ലെങ്കിൽ എൻ്റെയൊരു വിദ്യാർത്ഥിനിയെപ്പോലെയോ ആണ് ഞാൻ അവളെയും കണ്ടിരുന്നത്. ഞാനവളോട് സംസാരിച്ചിരുന്നതും ഇടയ്ക്ക് ചാറ്റ് ചെയ്തിരുന്നതുമെല്ലാം ആ ഒരു വാത്സല്യത്തോടെ മാത്രമായിരുന്നു.

കാലം പതിയെ മുന്നോട്ട് നീങ്ങി. എൻ്റെ കരിയറിലും വലിയ മാറ്റങ്ങളുണ്ടായി. അധ്യാപനത്തിൽ നിന്നും മാറി ഞാൻ സോഫ്റ്റ്‌വെയർ ഫീൽഡിലേക്ക് തിരിഞ്ഞു. നാട്ടിലെ ജോലി ഉപേക്ഷിച്ച് ഞാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോഴും അവളുമായി ഫോണിലൂടെയും മറ്റും സംസാരിക്കാറുണ്ടായിരുന്നു. അവളപ്പോൾ ഹൈദരാബാദിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞ് മറ്റേതോ ഒരു ഷോർട്ട് ടേം കോഴ്സ് ചെയ്യുകയായിരുന്നു. ബാംഗ്ലൂരിലെ തിരക്കുകളിലേക്ക് ഞാൻ പതിയെ ഇഴുകിച്ചേർന്നു തുടങ്ങിയ കാലത്താണ് അവളുടെ സംസാരത്തിലും പെരുമാറ്റത്തിലും വല്ലാത്ത മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. അതൊരു സാധാരണ സൗഹൃദമായിരുന്നില്ല. എനിക്കവളോട് തോന്നിയ ആ നിർമ്മലമായ വാത്സല്യത്തിന് പകരം, അവൾക്കെന്നോട് തോന്നിയത് വല്ലാത്തൊരു ഭ്രാന്തമായ പ്രണയമായിരുന്നു. ഒരുപക്ഷേ പ്രണയം എന്ന് പോലും അതിനെ വിളിക്കാൻ കഴിയില്ല, അതൊരുതരം അന്ധമായ അഭിനിവേശമായിരുന്നു. അവളുടെ ചിന്താരീതികളും വികാരപ്രകടനങ്ങളും സ്വഭാവസവിശേഷതകളും എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. എൻ്റെ സ്വകാര്യതകളിലേക്ക് അവൾ അനാവശ്യമായി കടന്നുകയറുന്നതുപോലെ എനിക്ക് തോന്നിത്തുടങ്ങി. ഇതൊട്ടും നല്ലതിനല്ലെന്നും, ഈ പോക്ക് ശരിയല്ലെന്നും, എനിക്കവളോട് അങ്ങനെയൊരു ഇഷ്ടം തോന്നാൻ കഴിയില്ലെന്നും ഞാൻ പലവട്ടം അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ എൻ്റെ വാക്കുകളൊന്നും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ.

അവളുടെ ആ ഭ്രാന്തമായ ഇഷ്ടം എന്നെ ശരിക്കും ഭയപ്പെടുത്തിത്തുടങ്ങിയത് അവളുടെ ആദ്യത്തെ ബാംഗ്ലൂർ യാത്രയോടെയാണ്. എന്നോടൊപ്പം ശാരീരികമായി അടുക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ, വീട്ടിൽ പല കള്ളങ്ങളും പറഞ്ഞ് വിശ്വസിപ്പിച്ച് അവൾ ബാംഗ്ലൂരിലേക്ക് വണ്ടി കയറി. എനിക്കത് വലിയൊരു ഞെട്ടലായിരുന്നു. എൻ്റെ മുന്നിൽ വന്ന് നിന്ന അവളെക്കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചുപോയി. എങ്ങനെയെങ്കിലും അവളെ സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം. അവൾക്കൊപ്പം നിൽക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എൻ്റെ കയ്യിൽ ഒട്ടും പണമില്ലെന്നും, റൂമെടുക്കാൻ പോലും നിർവ്വാഹമില്ലെന്നും തുടങ്ങി പലതരം നുണകൾ പറഞ്ഞ്, ഒരുവിധത്തിൽ ഞാൻ അവളെ അന്ന് തിരികെ ബസ്സ് കയറ്റി വിട്ടു. ബസ്സ് കണ്ണിൽ നിന്നും മറയുന്നതുവരെ എൻ്റെ നെഞ്ചിടിപ്പ് വളരെ കൂടുതലായിരുന്നു. അന്ന് ഞാൻ രക്ഷപ്പെട്ടുവെന്ന് കരുതി സമാധാനിച്ചെങ്കിലും, അവൾ വീണ്ടും എൻ്റെ ജീവിതത്തിലേക്ക് കൂടുതൽ കുഴപ്പങ്ങളുമായി കടന്നുവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

കുറച്ചു കാലങ്ങൾക്ക് ശേഷം അവൾ വീണ്ടും ബാംഗ്ലൂരിലേക്ക് വന്നു. ഇത്തവണ നോവലിസ്റ്റ് ശ്രീ അംബികസുതൻ മാങ്ങാടിൻ്റെഎന്മഗജെ‘ എന്ന നോവൽ എനിക്ക് തരാനുണ്ടെന്ന വ്യാജേനയായിരുന്നു അവളുടെ വരവ്. ഇത്തവണ എങ്ങനെയെങ്കിലും അവളെ ഒഴിവാക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അവൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, “നീ ബസ്സിറങ്ങി അവിടെ നിന്നാൽ മതി, ഞാൻ മജസ്റ്റിക്കിലേക്ക് വരുന്നുണ്ട്. പക്ഷേ എനിക്ക് നിൻ്റെ കൂടെ നിൽക്കാൻ കഴിയില്ല, ഞാൻ എൻ്റെയൊരു ഫ്രണ്ടിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവളുടെ വീട് ജാലഹള്ളിയിലാണ്.”

പുകയുന്ന പകമജസ്റ്റിക്കിലെ തിരക്കുകൾക്കിടയിൽ അവളെ കണ്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി. മുമ്പൊരിക്കൽ എനിക്ക് അവളെ ഒഴിവാക്കാൻ കഴിഞ്ഞത് ഇനി ആവർത്തിക്കാതിരിക്കാൻ അവൾ ബോധപൂർവ്വം തയ്യാറെടുത്തിരുന്നു. വളരെ ആകർഷകമായി, അല്പം സെക്സിയായിട്ടായിരുന്നു അവളുടെ വേഷവിധാനം. മുട്ടോളം എത്തുന്ന മുടിക്കെട്ടഴിച്ചിട്ട് പറത്തിക്കൊണ്ടായിരുന്നു നിൽപ്പ്. എന്നെ പ്രലോഭിപ്പിക്കാനും തന്നിലേക്ക് ആകർഷിക്കാനുമുള്ള അവളുടെ ശ്രമങ്ങൾ എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ജാലഹള്ളിയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു, “ജാലഹള്ളിയിൽ എൻ്റെ ഒരു റിലേറ്റീവ് ഉണ്ട്, ഞാനും അങ്ങോട്ട് വരട്ടെ?” അവളുടെ ആ ചോദ്യത്തിന് മുന്നിൽ എനിക്ക് മറ്റൊന്നും പറയാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ ഒന്നിച്ചു യാത്ര തിരിച്ചു.

എ.സി ബസ്സിൽ അടുത്തടുത്തിരുന്ന് യാത്ര ചെയ്യുമ്പോൾ അവൾ ഞാൻ പോകാൻ ഉദ്ദേശിക്കുന്ന സുഹൃത്തിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. യാതൊരു ദുരുദ്ദേശവും ഇല്ലാതെ വളരെ നിഷ്കളങ്കമായിട്ടാണ് ഞാൻ മറുപടി പറഞ്ഞത്. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണെന്നും, അവൾക്കിപ്പോൾ ഒരു കുഞ്ഞുണ്ടെന്നും, അവളുടെ ഭർത്താവ് ബാംഗ്ലൂരിൽ തന്നെയാണ് വർക്ക് ചെയ്യുന്നതെന്നും ഞാൻ പറഞ്ഞു. ആ യാത്രയ്ക്കിടയിൽ എൻ്റെ ഫോണിലേക്കും സംസാരങ്ങളിലേക്കും അവൾ രഹസ്യമായി കണ്ണും കാതും തുറന്നു വെച്ചിരുന്നുവെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. എൻ്റെ പരിചയത്തിലുള്ള പല പെൺസുഹൃത്തുക്കളുടെയും വിവരങ്ങളും പേരുകളും അവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. സ്ഥിരമായി വിളിച്ചുകൊണ്ടിരിക്കുമ്പോൾ കൂടെ വർക്ക് ചെയ്യുന്ന പെൺകുട്ടികളെ കൊണ്ടും മറ്റും ഇവളോടു സംസാരിപ്പിച്ച്, എന്തിനാടോ ഒരു നാണവും ഇല്ലാതെ ഇവനെ ശല്യം ചെയ്യുന്നത് എന്നു ഞാൻ പറയിപ്പിച്ചിരുന്നു. പിന്നീട് എന്നെ വിളിക്കുമ്പോഴൊക്കെ, “അവർക്ക് സുഖമാണോ, ഇവർക്ക് സുഖമാണോ” എന്നൊക്കെ അവൾ ചോദിക്കുമായിരുന്നു.  ആ പേരുകൾ ഓരോന്നും അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്നു. (ഇന്നും അതുണ്ട്!)

അവളുടെ ശല്യം അവിടെയും തീർന്നില്ല. ഒരിക്കൽ ഞാൻ നാട്ടിലില്ലാത്ത സമയത്ത്, അവൾ തൻ്റെ ഒരു സുഹൃത്തിനെയും കൂട്ടി നാട്ടിലെ എൻ്റെ വീട് അന്വേഷിച്ചു ചെന്നു. വളരെ ഉൾനാട്ടിലെ ഒരു ഗ്രാമത്തിലാണ് എൻ്റെ വീട്. എന്നിട്ടും അവൾ അത് കണ്ടുപിടിച്ചു. എൻ്റെ ഒരു കസിൻ സിസ്റ്ററുടെ നമ്പറും അവൾ നാട്ടിൽ നിന്നാരോടോ വാങ്ങിച്ച് വിളിച്ചിരുന്നു എന്നും ഞാൻ ഈയിടെ അറിഞ്ഞിരുന്നു!!  വീട്ടിൽ ചെന്ന് എൻ്റെ അമ്മയോടും വല്യമ്മയോടും വളരെ സ്നേഹം അഭിനയിച്ച്, അവരെ സോപ്പിട്ട് കയ്യിലെടുത്തു. അവൾ എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്ന് വരുത്തിത്തീർക്കാനുള്ള അവളുടെ നാടകമായിരുന്നു അത്. അന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ച് വീട്ടിൽ വന്ന കുട്ടികളെക്കുറിച്ച് പറഞ്ഞപ്പോഴാണ് എൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടത്. ഇനിയും മിണ്ടാതിരുന്നാൽ അത് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും സമാധാനം കെടുത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അപ്പോൾത്തന്നെ ഞാൻ അവളുടെ അമ്മയെ ഫോണിൽ വിളിച്ചു. ഇതുവരെ നടന്ന എല്ലാ കാര്യങ്ങളും, അവളുടെ ബാംഗ്ലൂർ യാത്രകളും, എൻ്റെ പിന്നാലെ നടക്കുന്നതുമെല്ലാം ഞാൻ ഒട്ടും മറച്ചുവെക്കാതെ അവരോട് പറഞ്ഞു. “മറ്റേതെങ്കിലും ഒരു ആൺകുട്ടിയായിരുന്നെങ്കിൽ, ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ നിങ്ങളുടെ മകളെ ഒറ്റയ്ക്ക് കിട്ടിയാൽ അവളോട് ഇങ്ങനെ മാന്യമായി പെരുമാറി തിരികെ അയക്കുമായിരുന്നോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ ആ പാവം അമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നോട് ക്ഷമ ചോദിച്ചു. ആ സംഭവത്തിന് ശേഷം രണ്ട് മാസത്തിനുള്ളിൽ തന്നെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നടത്തിക്കൊടുത്തു. അതോടെ അവളുടെ എല്ലാ നമ്പറുകളും ഞാൻ ബ്ലോക്ക് ചെയ്തു. എൻ്റെ ജീവിതത്തിലെ വലിയൊരു ബാധ ഒഴിഞ്ഞുപോയതിൻ്റെ ആശ്വാസത്തിലായിരുന്നു ഞാൻ.

പക്ഷേ, അവളുടെ ഉള്ളിൽ എനിക്കെതിരെ പുകയുന്ന പകയുടെ തീവ്രത ഞാൻ അറിഞ്ഞിരുന്നില്ല. തൻ്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാത്തതിൻ്റെയും, വീട്ടുകാരുടെ മുന്നിൽ നാണം കെടുത്തിയതിൻ്റെയും വൈരാഗ്യം അവൾ മനസ്സിൽ കൊണ്ടുനടന്നു. ആ പകയും പേറിയാണ് അവൾ വിവാഹവേദിയിലേക്ക് പോയത്. അതിനുശേഷമാണ് എൻ്റെ ജീവിതലെ ഏറ്റവും വലിയ നഷ്ടബോധം തോന്നിച്ച  ആ വലിയ ചതിയുടെ തുടക്കം.

അവൾക്കൊരു കളിക്കൂട്ടുകാരനുണ്ടായിരുന്നു. അവനുമായി അവൾക്ക് വളരെ അടുത്ത ബന്ധമായിരുന്നു. നിർഭാഗ്യവശാൽ, ജാലഹള്ളിയിലുള്ള എൻ്റെ സുഹൃത്തിൻ്റെ ഭർത്താവും ഈ പയ്യനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു; അവർ ഒന്നിച്ച് വർക്ക് ചെയ്യുന്നവരുമായിരുന്നു. അവരൊന്നിച്ച് കാറിൽ നാട്ടിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ അവൾ, തൻ്റെ പക തീർക്കാനായി ആ പയ്യനെ കരുവാക്കി. അവനോട് അവൾ എന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കി പറഞ്ഞു. ഞാൻ അവളുടെ അടുത്ത സുഹൃത്താണെന്നും, എനിക്ക് ബാംഗ്ലൂരിൽ ഒരു ‘ലൈൻ’ ഉണ്ടെന്നും അവൾ പറഞ്ഞു. ആ ലൈൻ മറ്റാരുമല്ല, അവൻ്റെ സുഹൃത്തിൻ്റെ ഭാര്യയാണെന്നും, അവളെ കാണാൻ ഞാൻ അവളുടെ വീട്ടിൽ സ്ഥിരമായി പോകാറുണ്ടെന്നും തുടങ്ങി കേട്ടാൽ അറയ്ക്കുന്ന കല്ലുവെച്ച നുണകൾ അവൾ ആ പയ്യനോട് പറഞ്ഞു ഫലിപ്പിച്ചു.

ഒരു സാധാരണ മനുഷ്യനായ ആ പയ്യൻ ഇത് കേട്ട് വിശ്വസിച്ചു. തൻ്റെ സുഹൃത്തിൻ്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണെന്നോർത്ത്, യാതൊരു വകതിരിവുമില്ലാതെ അവൻ ഈ വിവരങ്ങൾ ജാലഹള്ളിയിലുള്ള ആ ഭർത്താവിനെ അറിയിച്ചു എന്ന് തോന്നുന്നു. ഏതുവിധമാണത് അവൻ പറഞ്ഞിരിക്കുക എന്നറിയില്ല. എൻ്റെ കൂട്ടുകാരിയുടെ ഭർത്താവിന് എന്നെ വളരെ നന്നായി അറിയാവുന്നതാണ്. ഞങ്ങൾ തമ്മിൽ വലിയ സൗഹൃദത്തിലുമായിരുന്നു. എൻ്റെ കൂടെ പഠിച്ച കുട്ടിയുടെ ഭർത്താവ്, എന്നെ അവരുടെ  വീട്ടുകാർക്ക് തുല്യമായി കണ്ടിരുന്നവരാണ്. പക്ഷേ, ഒരു മൂന്നാമതൊരാൾ വന്ന് ഒരു കാരണവുമില്ലാതെ ഇങ്ങനെയൊരു അപഖ്യാതി പറഞ്ഞപ്പോൾ, ഒരു സാധാ ഭർത്താവിനെപ്പോലെ അയാൾക്കും പതർച്ചയുണ്ടായി. സത്യം എന്താണെന്നറിയാതെ, ഒരു അടിസ്ഥാനവുമില്ലാത്ത കള്ളം ഉയർന്നപ്പോൾ അത് അയാളെ വല്ലാതെ തളർത്തിക്കളഞ്ഞു. ആ തെറ്റിദ്ധാരണകൾക്കിടയിൽ എന്നോടതൊന്നു ചോദിച്ചിരുന്നെങ്കിൽ അല്പം ശമനമുണ്ടാകുമായിരുന്നു. അതുനടന്നില്ല.

അങ്ങനെ, എൻ്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു സൗഹൃദം തകർന്നുപോയി. പക്ഷേ, ഞാനാണെങ്കിൽ സത്യം അറിഞ്ഞതുമില്ല. അവരാണെങ്കിൽ, മിണ്ടാതെയുമായി. എനിക്കോർമ്മയുണ്ട്  അവസാനം വിളിച്ചിത് എന്തിനാണെന്നും അന്നവർ എവിടെ ആയിരുന്നെന്നും ഒക്കെ. എന്നെ ജീവനേക്കാൾ സ്നേഹിച്ചിരുന്ന എൻ്റെ കൂട്ടുകാരിയുടെയും കുടുംബത്തിൻ്റെയും മുമ്പിൽ, നിരപരാധിയായ ഞാൻ കള്ളനായി മാറി. അവർ തമ്മിലുള്ള ബന്ധത്തിൽ അവിശ്വാസം വിതച്ചു എന്നത് മാത്രമാണ് ആ പെൺകുട്ടി എന്നോട് ചെയ്ത ഏറ്റവും വലിയ ക്രൂരത. എൻ്റെ ഭാഗത്തു യാതൊരു തെറ്റുമില്ലാതിരുന്നിട്ടും, ഒരു നിർമ്മലമായ സൗഹൃദമാണ് അവിടെ നഷ്ടപ്പെട്ടത്. ഒരു കള്ളം എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ തീരാസങ്കടങ്ങളുടെ മുറിപ്പാടുകൾ ഇപ്പോഴും മാറിയിട്ടില്ല. ഒരിക്കലും അവൻ അവളെ സംശയിക്കില്ല; പകരം അവർ രണ്ടുപേരും എന്നെയാവും സംശയിക്കുന്നുണ്ടാവുക. ഞാൻ, ഇങ്ങനെ ഒരു ദുരുദ്ദേശം വെച്ചാണവരുടെ വീട്ടിൽ പോയതെന്നോ, അല്ലെങ്കിൽ, ഞാൻ എൻ്റെ കൂട്ടുകാരോടൊക്കെ ആ കൂട്ടുകാരിയെ പറ്റി അനാവശ്യം പറയുന്നു എന്നോ ഒക്കെ ആവണം അവർ കരുതുന്നുണ്ടാവുക. എന്തായാലും, ആ  പകമൂത്ത പെണ്ണു കാരണം, ഇവിടെ എൻ്റെ സൗഹൃദത്തിനു വിള്ളൽ വരുത്തിയതു പോലെത്തന്നെ ഒരു വിഷത്തീ ആയവൾ ആ കളിക്കൂട്ടുകാരൻ്റെ ജീവിതവും തകർത്തിട്ടുണ്ട്.അവൻ വേറെ വിവാഹം ചെയ്തിരുന്നെങ്കിലും, ഈ കരിങ്കാളി കാരണം, ആ പെണ്ണും അവനെ ഡിവേർസ് ചെയ്തു പോയത്രേ.

എത്രയൊക്കെ നമ്മൾ മനുഷ്യരെ സ്നേഹിച്ചാലും ബഹുമാനിച്ചാലും, ഒരാളുടെ പകയും ഒരു നുണക്കഥയും മതി ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെ നമ്മളിൽ നിന്നകറ്റാൻ എന്ന യാഥാർത്ഥ്യം ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് എൻ്റെ ബാംഗ്ലൂർ ജീവിതം ഇന്നും തുടരുന്നത്. ഈ ഒറ്റപ്പെടലിനും സങ്കടങ്ങൾക്കുമിപ്പുറം ആ നല്ല സൗഹൃദം ഇനിയും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ടെനിക്ക്.


സൗഹൃദത്തിൻ്റെ പേരിൽ ഞാൻ ചേർത്തുപിടിച്ചവർ എന്നെ ശത്രുവിനെപ്പോലെ അകറ്റിനിർത്തിയത് എന്തിനാണെന്ന് ഞങ്ങളുടെ ഒരു പൊതു സുഹൃത്തിലൂടെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി!. എൻ്റെ സുഹൃത്തിൻ്റെ ഭർത്താവിനെ എനിക്ക് വിശ്വാസമാണ്; ചീപ്പായ കഥകൾ കേട്ട് സംശയിക്കുന്ന പ്രകൃതമല്ല അവന്റേത്. പക്ഷേ, ഈ കള്ളങ്ങൾ ഞാനാണ് പ്രചരിപ്പിച്ചത് എന്ന് അവർ വിശ്വസിച്ചു കാണില്ലേ എന്ന വേവലാതിയാണ് എനിക്കിപ്പോൾ. അവർ എന്നെ വെറുത്താലും വേണ്ടില്ല, അവരുടെ കുടുംബത്തിൽ അശാന്തി പടർത്തുന്ന ഒരു നിഴലായി മാറാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല.

മാസങ്ങൾക്ക് മുമ്പ് ആ ഹൈദരാബാദുകാരി എന്നെ വീണ്ടും വിളിച്ചു തുടങ്ങി. ഓരോതവണ വിളിക്കുമ്പോഴും എൻ്റെ പെൺസുഹൃത്തുക്കളുടെ പേരെടുത്ത് പറഞ്ഞവൾ സുഖമാണോ എന്നു തിരക്കും. അവരുടെ മക്കളുടെയും ഭർത്താക്കന്മാരുടെയും പേരുകൾ പോലും ഇന്നും അവളുടെ നാവിൻതുമ്പിലുണ്ട്. ആൺ സുഹൃത്തുക്കളെ കൊണ്ടും അവളുടെ കോൾ അന്നുഞാൻ അറ്റന്റ് ചെയ്യിപ്പിച്ച് വിലക്കിയതായിരുന്നു. റോണിയൊക്കെ അവളെ തെറിപറഞ്ഞതിനു കണക്കില്ലായിരുന്നു!! പക്ഷെ അവരെയൊന്നും ഇവൾ ഓർക്കുന്നില്ല. ഭാവിയിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലെന്ന വിശ്വാസവും ചെറുപ്പത്തിന്റെ ചുറുചുറുക്കും കാരണം അന്നിതൊക്കെ ഒരു രസമായി മാത്രമേ തോന്നിയിരുന്നുള്ളു.

പക്ഷെ, ഇന്നും ഇവൾ ആ കൂട്ടുകാരിയുടെ ഭർത്താവിന്റെയും മകന്റെയും പേരുവരെ ഓർത്തിരിക്കുന്നു!. ഇത്രയും കാര്യങ്ങൾ നീ എങ്ങനെ ഓർത്തിരിക്കുന്നു എന്ന് ഞാൻ ആശ്ചര്യപ്പെട്ടപ്പോഴാണ് അവൾ ആ ക്രൂരമായ സത്യം വെളിപ്പെടുത്തിയത്. അവളുടെ കളിക്കൂട്ടുകാരൻ വഴി അവൾ പടച്ചുവിട്ട നുണകൾ എൻ്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലേക്ക് വിഷം പോലെ പടർന്നുവെന്നും, ഒടുവിൽ ആ പഴി എൻ്റെ മേൽ ചാരപ്പെട്ടുവെന്നും. ഞാൻ കാര്യങ്ങൾ മനസ്സിലാക്കിയത് അങ്ങനെയാണ്. ഇവൾക്കാരണം തന്നെ ആ കളിക്കുട്ടുകാരന്റെ ഭാര്യയും അവനെ ഡൈവേഴ്‌സ് ചെയ്തു പോയി എന്നും അവൾ പറയുകയുണ്ടായി.

വയനാടൻ വനങ്ങളിലെ വിപ്ലവ സൂര്യന്മാർ

പഴശ്ശിരാജമലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ് ഹരിഹരൻ-എം.ടി-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ‘പഴശ്ശിരാജ’. സിനിമാറ്റിക് മികവുകൊണ്ടും പോരാട്ടവീര്യത്തിന്റെ ദൃശ്യാവിഷ്കാരം കൊണ്ടും പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഈ ചിത്രം, പക്ഷേ ചരിത്രത്തെ എത്രത്തോളം സത്യസന്ധമായാണ് സമീപിച്ചത്? പഴശ്ശിരാജയെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘ദേശീയ സ്വാതന്ത്ര്യസമര സേനാനി’ എന്ന ലേബലിലേക്ക് ഉയർത്താൻ സിനിമ ബോധപൂർവ്വം ശ്രമിച്ചോ? വർത്തമാനകാലത്ത് നാം ചരിത്രത്തെ പുനർവായിക്കേണ്ടതുണ്ട്. ചരിത്രപരമായ വസ്തുതകളുടെ വെളിച്ചത്തിൽ, പഴശ്ശിരാജ എന്ന ഭരണാധികാരിയെയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും വിലയിരുത്തേണ്ടതുണ്ട്.

‘ഇന്ത്യ’ എന്ന ബോധവും നികുതി തർക്കങ്ങളും

അക്കാലത്ത് ‘ഇന്ത്യ’ എന്നോ ‘ഐക്യകേരളം’ എന്നോ ഉള്ള ഒരു ദേശീയ ബോധം ആർക്കും ഉണ്ടായിരുന്നില്ല എന്നതാണ് ഒന്നാമത്തെ യാഥാർത്ഥ്യം. കോട്ടയം രാജവംശത്തിന്റെ അധികാരം നിലനിർത്തുക എന്നതായിരുന്നു പഴശ്ശിയുടെ പ്രധാന ലക്ഷ്യം.

ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടെ തർക്കങ്ങൾ തുടങ്ങുന്നത് രാജ്യസ്നേഹം കൊണ്ടായിരുന്നില്ല, മറിച്ച് നികുതി പിരിക്കാനുള്ള അവകാശത്തെച്ചൊല്ലിയായിരുന്നു. കോട്ടയം രാജവംശത്തിലെ നികുതി പിരിവ് അധികാരം ബ്രിട്ടീഷുകാർ പഴശ്ശിയുടെ ശത്രുവായ കുറുമ്പ്രനാട് രാജാവിന് നൽകിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തന്റെ അധികാരപരിധിയിലുള്ള കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അദ്ദേഹം പ്രധാനമായും പോരാടിയത്. ഇത് ഒരു പരമാധികാര ഭരണാധികാരിയുടെ അവകാശപ്പോരാട്ടമായിരുന്നു, അല്ലാതെ വിദേശാധിപത്യത്തിനെതിരെയുള്ള ജനകീയ വിപ്ലവമായിരുന്നില്ല.

അസ്ഥിരമായ രാഷ്ട്രീയ സഖ്യങ്ങൾ

ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ പഴശ്ശി ഒരിക്കലും അവരുമായി സഖ്യത്തിലാകുമായിരുന്നില്ല. മൈസൂർ സുൽത്താനായ ടിപ്പു സുൽത്താനെതിരെ പോരാടാൻ പഴശ്ശിരാജ ആദ്യം ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചപ്പോൾ മാത്രമാണ് അദ്ദേഹം അവർക്കെതിരെ തിരിഞ്ഞതും, പിന്നീട് ടിപ്പുവിന്റെ സഹായം തേടിയതും. ഈ നിലപാടുകൾ ഒരു ഫ്യൂഡൽ ഭരണാധികാരിയുടെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങൾ മാത്രമായിരുന്നു.

ഒരു പുനർവായന: അയൽരാജ്യങ്ങളായ തിരുവിതാംകൂറോ കൊച്ചിയോ ആക്രമിക്കപ്പെട്ടാൽ അദ്ദേഹം സഹായിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ അർത്ഥത്തിലുള്ള ‘ദേശീയ സ്വാതന്ത്ര്യസമരമായി’ അതിനെ കാണാനാകില്ല.

കുറിച്യരുടെ പോരാട്ടവും ഫ്യൂഡൽ വ്യവസ്ഥിതിയും

പഴശ്ശിരാജാവിനൊപ്പം കുറിച്യരും കുറുമരുമടങ്ങുന്ന ആദിവാസി വിഭാഗങ്ങൾ പോരാടിയത് ചരിത്രസത്യമാണ്. എന്നാൽ, ഇത് രാജാവിനോടുള്ള അന്ധമായ ഭക്തിയോ സ്നേഹമോ കൊണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തങ്ങളുടെ പരമ്പരാഗത ജീവിതരീതിയും കാടിന്മേലുള്ള അവകാശവും തകരുമെന്ന ഭയം കൊണ്ടാണ് ആദിവാസികൾ പോരാടിയത്.

പഴശ്ശിയുടെ ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഈ പിന്നാക്ക ജനവിഭാഗങ്ങൾ കഠിനമായ ജാതിവിവേചനവും ചൂഷണവും അനുഭവിച്ചിരുന്നവരാണ് എന്നതും നാം വിസ്മരിച്ചുകൂടാ. തങ്ങളുടെ നിലനിൽപ്പിനായുള്ള അവരുടെ പോരാട്ടത്തെ രാജാവിന്റെ വ്യക്തിപരമായ പോരാട്ടവുമായി സിനിമകളിൽ കൂട്ടിക്കലർത്തുകയാണ് ഉണ്ടായത്.

മരണത്തിന്റെ നിഗൂഢതകളും ബ്രിട്ടീഷ് രേഖകളും

പഴശ്ശിരാജയുടെ മരണത്തെക്കുറിച്ച് സിനിമകളിലും നാടകങ്ങളിലും കാണുന്ന പല കഥകളും ചരിത്രവസ്തുതകളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നില്ല. അദ്ദേഹം തന്റെ വിരലിലെ മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു എന്നൊക്കെയുള്ള നാടോടിക്കഥകൾ ഒരുവശത്തു പ്രചരിക്കുന്നുണ്ട്.

ചില പ്രാദേശിക ചരിത്രവിശ്വാസങ്ങൾ അനുസരിച്ച്, താൻ ജീവനോടെ ശത്രുവിന്റെ കയ്യിൽ അകപ്പെടും എന്ന് ഉറപ്പായപ്പോൾ, രാജാവ് തന്റെ കൈത്തോക്കിലെ അവസാനത്തെ ഉണ്ട ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ ഔദ്യോഗിക ബ്രിട്ടീഷ് രേഖകൾ പ്രകാരം, ഏറ്റുമുട്ടലിനിടയിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റാണ് പഴശ്ശിരാജ മരിച്ചത്. തലാക്കൽ ചന്തുവിന്റെയും എടച്ചേന കുങ്കന്റെയും മരണശേഷമുണ്ടായ ഏറ്റുമുട്ടലിലാണ് രാജാവ് കൊല്ലപ്പെടുന്നത്.

തോമസ് ബാബറിന്റെ ആദരവ്

പഴശ്ശിരാജ ഒരു ഫ്യൂഡൽ ശത്രുവായിരുന്നെങ്കിൽ പോലും, അദ്ദേഹത്തിന്റെ അസാധാരണമായ പോരാട്ടവീര്യത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ തോമസ് ബാബർ ബഹുമാനിച്ചിരുന്നു. ബാബർ തന്റെ മേലുദ്യോഗസ്ഥർക്ക് അയച്ച ഔദ്യോഗിക റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു:

“അദ്ദേഹം കാണിച്ച ധീരതയും പ്രതിരോധവും കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും ശക്തനായ ശത്രുക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഒരു ഫ്യൂഡൽ വിമതനായിരുന്നിട്ടും അദ്ദേഹത്തിന്റെ മൃതദേഹത്തിന് അർഹമായ ആദരവ് നൽകാൻ ഞാൻ തീരുമാനിച്ചത്.”

രാജാവിന്റെ മൃതദേഹം ഒരു സാധാരണ കുറ്റവാളിയുടേത് പോലെ വിട്ടുകൊടുക്കാതെ, ബാബർ തന്റെ സ്വന്തം പല്ലക്കിൽ കയറ്റി മാനന്തവാടിയിൽ എത്തിച്ചു. അവിടെ വെച്ച് എല്ലാവിധ രാജകീയ ബഹുമതികളോടും ഹൈന്ദവാചാരപ്രകാരവും അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിക്കാൻ ബ്രിട്ടീഷുകാർ അനുവാദം നൽകി. ഇന്ന് വയനാട്ടിലെ മാനന്തവാടിയിലുള്ള പഴശ്ശി കുടീരം (Pazhassi Tomb) സ്ഥിതി ചെയ്യുന്നത് ഈ ചരിത്രപ്രധാനമായ സംസ്‌കാര സ്ഥലത്താണ്.

പഴശ്ശിരാജ മാത്രമല്ല, ഇന്ത്യയിലുടനീളം (തമിഴ്നാട്ടിലും തെലുങ്കാനയിലും ഉത്തരേന്ത്യയിലുമെല്ലാം) ഇത്തരത്തിൽ പ്രാദേശിക താല്പര്യങ്ങൾക്കോ സ്വന്തം അധികാരം നിലനിർത്താനോ വേണ്ടി പോരാടിയ പല നാട്ടുരാജാക്കന്മാരെയും ‘ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാനി’ എന്ന ലേബലിൽ ഇന്ന് സിനിമകൾ ആഘോഷിക്കുന്നുണ്ട്. 90% ത്തിലധികം പേരും സ്വന്തം വ്യക്തി/ഫ്യൂഡൽ താല്പര്യങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരാണ്. സ്വതന്ത്ര ഇന്ത്യ എന്ന ജനാധിപത്യപരമായ ആശയം ഇവരൊക്കെ മണ്ണടിഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് രൂപപ്പെടുന്നത്.

സിനിമ ഒരു ജനപ്രിയ മാധ്യമമാണ്, അതിന് വിപണി ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ചരിത്രപുരുഷന്മാരെ ‘ഗ്ലോറിഫൈ’ ചെയ്യുക എന്നത് സിനിമയുടെ ആവശ്യമാണ്. പഴശ്ശിരാജാവ് ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത ധീരനായ ഒരു പോരാളി തന്നെയാണ്, അതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തെ ഒരു ആധുനിക ‘ദേശീയവാദി’യായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സിനിമയെ സിനിമയായും ചരിത്രത്തെ ചരിത്രമായും കാണാൻ നാം ശീലിക്കേണ്ടതുണ്ട്.


എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും: പഴശ്ശി സമരത്തിലെ വീരഗാഥയും മതേതര ഐക്യവും

കേരളത്തിന്റെ പോരാട്ടവീര്യത്തിൽ ചോരയും കണ്ണീരും കൊണ്ട് എഴുതപ്പെട്ട സുവർണ്ണ അധ്യായമാണ് കേരളവർമ്മ പഴശ്ശിരാജാവിന്റെ നേതൃത്വത്തിൽ നടന്ന വയനാടൻ വിപ്ലവം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശത്തിനെതിരെയും അവരുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെയും പോരാടിയ പഴശ്ശിരാജാവിന് കരുത്തായത് രണ്ടു വിശ്വസ്ത പോരാളികളായിരുന്നു: എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും. ഇവരുടെ ആത്മബന്ധം കേവലം സൗഹൃദത്തിനപ്പുറം മാതൃഭൂമിയുടെ മോചനമെന്ന വലിയ ലക്ഷ്യത്തിന് വേണ്ടിയുള്ള പവിത്രമായ ഒന്നായിരുന്നു.

പടത്തലവന്മാരുടെ സംഗമവും സൈനിക വ്യൂഹവും

പഴശ്ശിരാജാവിന്റെ സൈന്യം വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നിട്ടും ബ്രിട്ടീഷുകാരെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽ ഒരേ മനസ്സോടെ പ്രവർത്തിച്ചു.

  • എടച്ചേന കുങ്കൻ: വയനാട്ടിലെ അതിപ്രബലമായ എടച്ചേന തറവാട്ടിലെ അംഗമായിരുന്നു കുങ്കൻ. പഴശ്ശിരാജാവിന്റെ സൈന്യത്തിലെ നായർ പടയെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രാദേശിക പ്രഭുക്കന്മാരെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം അസാമാന്യമായ ബുദ്ധിശക്തി പ്രകടിപ്പിച്ചു.

  • തലയ്ക്കൽ ചന്തു: വയനാട്ടിലെ ഗോത്രവിഭാഗമായ കുറിച്യരുടെ നേതാവായിരുന്നു ചന്തു. കാടിന്റെ മർമ്മമറിയുന്ന, അമ്പെയ്ത്തിൽ അസാമാന്യ പാടവമുള്ള കുറിച്യപ്പടയെ അദ്ദേഹം നയിച്ചു. പഴശ്ശിരാജാവിന്റെ ഏറ്റവും വിശ്വസ്തനായ ഈ പടത്തലവനെക്കുറിച്ച് “ചന്തുവും കുറിച്യരും കൂടെയുണ്ടെങ്കിൽ എനിക്ക് ബ്രിട്ടീഷുകാരെ തോൽപ്പിക്കാം” എന്ന് രാജാവ് വിശ്വസിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

പനമരം കോട്ട ആക്രമണം: വിപ്ലവത്തിന്റെ അഗ്നിജ്വാല

Resistance movements in Malabar history

1802 ഒക്ടോബർ 11-ന് നടന്ന പനമരം കോട്ട ആക്രമണം ബ്രിട്ടീഷുകാർക്ക് മലബാറിൽ ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ബ്രിട്ടീഷുകാർ വയനാട്ടിലെ കർഷകർക്കുമേൽ അമിതമായ നികുതി ചുമത്തിയതും, നെല്ല് അളക്കാൻ വിസമ്മതിച്ച കുറിച്യരെ ഉപദ്രവിച്ചതുമാണ് കലാപത്തിന് ഉടനടിയുള്ള കാരണമായത്.

എടച്ചേന കുങ്കന്റെ കൃത്യമായ ആസൂത്രണത്തോടെ 175 കുറിച്യ വില്ലാളികളുമായി ചന്തു പനമരം കോട്ട ആക്രമിച്ചു. ബ്രിട്ടീഷുകാരുടെ തോക്കുകളെ നേരിടാൻ അവർ ഉപയോഗിച്ചത് വിഷം പുരട്ടിയ അമ്പുകളായിരുന്നു. കോട്ടയിലുണ്ടായിരുന്ന ക്യാപ്റ്റൻ ഡിക്കിൻസൺ, ലഫ്റ്റനന്റ് മാക്സ്‌വെൽ എന്നിവരുൾപ്പെടെ എഴുപതോളം ബ്രിട്ടീഷ് സൈനികരെ അവർ വധിക്കുകയും കോട്ട പിടിച്ചെടുക്കുകയും ചെയ്തു. ഈ വിജയം മലബാറിലുടനീളം ബ്രിട്ടീഷുകാർക്കെതിരെയുള്ള കലാപങ്ങൾക്ക് ഊർജ്ജം പകർന്നു.

കോട്ട പിടിച്ചെടുത്തതിന് പിന്നാലെ കുങ്കൻ നടത്തിയ വിളംബരം കേട്ട് ഏകദേശം 3,000-ത്തോളം പടയാളികൾ ചുരങ്ങളിൽ അണിനിരന്നു. “എന്റെ ദേഹത്ത് ഒരു തുള്ളി ചോരയുള്ളിടത്തോളം കാലം നിങ്ങളെ ഈ മണ്ണിൽ വാഴാൻ സമ്മതിക്കില്ല” എന്ന ദൃഢനിശ്ചയമായിരുന്നു കുങ്കന്റെ കരുത്ത്. ഇവരുടെ പോരാട്ട ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ് പനമരം കോട്ട പിടിച്ചടക്കിയത്. 1802 ഒക്ടോബർ 11-ന് നടന്ന ഈ ആക്രമണം ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ചു.

  • കാരണം: ബ്രിട്ടീഷുകാർ വയനാട്ടിലെ കർഷകരിൽ നിന്ന് നെല്ല് നിർബന്ധപൂർവ്വം പിടിച്ചെടുക്കാനും അമിതമായ നികുതി ചുമത്താനും ശ്രമിച്ചതായിരുന്നു ഉടനടിയുണ്ടായ പ്രകോപനം.

  • യുദ്ധം: കുങ്കന്റെ നിർദ്ദേശപ്രകാരം ചന്തുവും 175-ഓളം വരുന്ന കുറിച്യ വില്ലാളികളും അർദ്ധരാത്രിയിൽ പനമരം കോട്ട വളഞ്ഞു. വെറും അമ്പും വില്ലും കഠാരയും ഉപയോഗിച്ച് തോക്കുകളേന്തിയ ബ്രിട്ടീഷ് സൈന്യത്തെ അവർ നേരിട്ടു.

  • ഫലം: ക്യാപ്റ്റൻ ഡിക്കിൻസണും ലഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടെ 70 ഓളം ഇംഗ്ലീഷ് സൈനികർ കൊല്ലപ്പെട്ടു. കോട്ട പൂർണ്ണമായും തകർക്കുകയും അവിടുത്തെ ആയുധശേഖരം വിപ്ലവകാരികൾ കൈക്കലാക്കുകയും ചെയ്തു.

പഴശ്ശി സമരത്തിലെ ഹിന്ദു-മുസ്ലീം ഐക്യം

പഴശ്ശിരാജാവിന്റെ പോരാട്ട ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ് അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്ലീം ഐക്യം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ പയറ്റിത്തെളിഞ്ഞ ‘ഭിന്നിപ്പിച്ചു ഭരിക്കൽ’ (Divide and Rule) തന്ത്രം പഴശ്ശിയുടെ മണ്ണിൽ പരാജയപ്പെടാൻ കാരണം ഈ ദൃഢമായ കൂട്ടുകെട്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജാതിവ്യവസ്ഥ ശക്തമായിരുന്ന കാലത്താണ് ഒരു ക്ഷത്രിയ രാജാവും (പഴശ്ശി), ഒരു നായർ പ്രഭുവും (കുങ്കൻ), ഒരു ഗോത്രവർഗ്ഗ നേതാവും (ചന്തു) വിവിധ മാപ്പിള പോരാളികളും ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചത്. ഇത് കേരള ചരിത്രത്തിലെ ആദ്യത്തെ ‘ജനകീയ പ്രതിരോധം’ ആയിരുന്നു. ബ്രിട്ടീഷുകാർ ഈ ഐക്യത്തെ വളരെയധികം ഭയപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ സൈന്യത്തിൽ ഹൈന്ദവരായ കുങ്കനും ചന്തുവിനുമൊപ്പം മാപ്പിള പോരാളികളെ നയിച്ചിരുന്നത് അത്തൻ കുരിക്കളും ഉണ്ണിമൂത്ത മൂപ്പനും ചെങ്ങുമ്മൽ മമ്മദുമായിരുന്നു. ബ്രിട്ടീഷുകാർ പഴശ്ശിയെ വേട്ടയാടിയപ്പോൾ അദ്ദേഹത്തിന് അഭയം നൽകിയത് ഏറനാട്ടിലെ മാപ്പിളമാരായിരുന്നു. വലിയ വാഗ്ദാനങ്ങൾ നൽകി മാപ്പിള നേതാക്കളെ വശത്താക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചെങ്കിലും “രാജാവിനെ ചതിക്കുന്നതിനേക്കാൾ ഭേദം മരണമാണ്” എന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

ഐക്യത്തിന് വിള്ളലേറ്റ കാരണങ്ങൾ

പഴശ്ശിരാജാവിന്റെ മരണശേഷം ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തന്ത്രങ്ങളിലൂടെയാണ് ആ പഴയ ഐക്യത്തിന് വിള്ളലേറ്റത്. ഇതിന്റെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

  • പഴശ്ശിരാജയുടെ മരണം (1805): വിവിധ ജാതികളെയും മതവിഭാഗങ്ങളെയും ഒന്നിപ്പിച്ചു നിർത്തിയിരുന്ന പ്രധാന കണ്ണി രാജാവായിരുന്നു. നേതൃത്വം നഷ്ടപ്പെട്ടതോടെ സൈന്യം ചിതറിപ്പോയി.

  • ബ്രിട്ടീഷ് തന്ത്രങ്ങൾ: ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തെ ചില സംഭവങ്ങളെ മുൻനിർത്തി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ ഭയം സൃഷ്ടിക്കാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിച്ചു.

  • കാർഷിക ലഹളകളിലേക്കുള്ള മാറ്റം: രാഷ്ട്രീയ സമരമെന്ന നിലയിൽ നിന്ന് പോരാട്ടം പതുക്കെ ജന്മി-കുടിയാൻ പ്രശ്നങ്ങളായി മാറി. ബ്രിട്ടീഷുകാർ ജന്മിമാരായ ഹിന്ദു പ്രമാണിമാരെ പിന്തുണയ്ക്കുകയും, കുടിയാന്മാരായ മാപ്പിളമാരെ അടിച്ചമർത്തുകയും ചെയ്തത് സാമുദായിക വിദ്വേഷത്തിന് വിത്തിട്ടു.

വീരമൃത്യുവിന്റെ ഇതിഹാസം

ബ്രിട്ടീഷുകാർ ചതിപ്രയോഗത്തിലൂടെയാണ് തലയ്ക്കൽ ചന്തുവിനെ കുടുക്കിയത്. 1805 നവംബർ 15-ന് പനമരം കോട്ടയ്ക്ക് സമീപമുള്ള ഒരു കോളിമരച്ചുവട്ടിൽ വെച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തെ വധിച്ചു. ചന്തുവിന്റെ മരണം കുങ്കനെ വല്ലാതെ തളർത്തി.

1805 നവംബർ 30-ന് പഴശ്ശിരാജാവ് വീരമൃത്യു വരിച്ചെങ്കിലും കുങ്കൻ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ഒടുവിൽ വയനാട്ടിലെ പന്നിയറ എന്ന സ്ഥലത്ത് വെച്ച് ശത്രുക്കൾ വളഞ്ഞപ്പോൾ, ബ്രിട്ടീഷുകാർക്ക് കീഴടങ്ങാതെ തന്റെ കൈവശമുണ്ടായിരുന്ന കഠാര കൊണ്ട് സ്വയം കുത്തി അദ്ദേഹം വീരമൃത്യു വരിച്ചു.

അനശ്വരമായ സ്മരണകൾ

വയനാട്ടിലെ പനമരത്ത് കബനീ നദിക്കരയിൽ തലയ്ക്കൽ ചന്തുവിനായി കേരള സർക്കാർ ഇന്ന് ഒരു സ്മാരക മ്യൂസിയം പണികഴിപ്പിച്ചിട്ടുണ്ട്. വയനാടൻ ഗോത്രവർഗക്കാരുടെ നാടൻ പാട്ടുകളിലും വാമൊഴികളിലും തലയ്ക്കൽ ചന്തുവും എടച്ചേന കുങ്കനും ഇന്നും അജയ്യരായ പോരാളികളായി ജീവിക്കുന്നു. കേരളത്തിന്റെ മതേതര പാരമ്പര്യത്തിൽ പഴശ്ശിയും അത്തൻ കുരിക്കളും തലയ്ക്കൽ ചന്തുവും ഒരുമിച്ചു നിന്ന ചരിത്രം ഇന്നും വലിയൊരു പാഠമാണ്. ബ്രിട്ടീഷ് രേഖകൾ പ്രകാരം, പഴശ്ശിരാജാവിനെക്കാൾ കൂടുതൽ അവർ ഭയപ്പെട്ടിരുന്നത് എടച്ചേന കുങ്കനെയായിരുന്നു. കാരണം, ജനങ്ങളെ ആവേശഭരിതരാക്കാനും യുദ്ധത്തിന് പ്രേരിപ്പിക്കാനും കുങ്കന് കഴിഞ്ഞിരുന്നു. തലയ്ക്കൽ ചന്തുവാകട്ടെ, ബ്രിട്ടീഷ് തോക്കുകളേക്കാൾ വേഗത്തിൽ അമ്പെയ്യാൻ കഴിയുന്ന കുറിച്യപ്പടയുടെ ജീവനായിരുന്നു.

ഇന്ന് നാം കാണുന്ന വയനാടിന്റെ ചരിത്രത്തിൽ ഇവരുടെ പേരുകൾ സ്വർണ്ണലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്നു. പനമരത്തെ തലയ്ക്കൽ ചന്തു സ്മാരകം സന്ദർശിച്ചാൽ ആ പഴയ കോട്ടയുടെ അവശിഷ്ടങ്ങളും അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മാതൃകകളും ഇന്നും കാണാൻ സാധിക്കും.

തലയ്ക്കൽ ചന്തു: വില്ലാളി വീരൻ

ബ്രിട്ടീഷ് രേഖകളിൽ ‘കുറിച്യ നേതാവ്’ എന്ന് ആദരവോടെ വിശേഷിപ്പിക്കപ്പെട്ട പോരാളിയാണ് ചന്തു. വയനാടൻ കാടുകളിൽ ഒളിവിൽ കഴിയുമ്പോൾ പഴശ്ശിരാജാവിന് സംരക്ഷണമൊരുക്കിയത് തലയ്ക്കൽ ചന്തുവിന്റെ കുറിച്യപ്പടയായിരുന്നു. ചന്തുവിനോടും കുറിച്യരോടുമുള്ള സ്നേഹം കാരണം രാജാവ് അവരുടെ ആചാരങ്ങളെയും ഭക്ഷണരീതികളെയും ബഹുമാനിച്ചിരുന്നു. “എനിക്ക് ചന്തുവും അവന്റെ വില്ലാളികളും ഉണ്ടെങ്കിൽ ഏത് സാമ്രാജ്യത്തെയും നേരിടാം” എന്ന് രാജാവ് വിശ്വസിച്ചിരുന്നു.

  • വിഷം പുരട്ടിയ അമ്പുകൾ: ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യപ്പട ഉപയോഗിച്ചിരുന്നത് പ്രത്യേക തരം കാട്ടുചെടികളിൽ നിന്ന് വേർതിരിച്ചെടുത്ത വിഷം പുരട്ടിയ അമ്പുകളായിരുന്നു. ഇത് ഏറ്റാൽ നിമിഷങ്ങൾക്കകം മരണം സംഭവിക്കുമായിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഏറ്റവും പേടിയുണ്ടായിരുന്നതും ഈ അമ്പുകളെയായിരുന്നു.

  • പനമരം കോട്ടയിലെ പോരാട്ടം: 1802 ഒക്ടോബർ 11-ന് ചന്തുവിന്റെ നേതൃത്വത്തിൽ 175 കുറിച്യർ കോട്ട ആക്രമിച്ചു. കോട്ടയിലെ കാവൽക്കാരെ നിശബ്ദമായി വകവരുത്തി അകത്തുകടന്ന അവർ, ഉറങ്ങിക്കിടന്ന ബ്രിട്ടീഷ് സൈനികരെ ആക്രമിച്ച് കീഴടക്കി. കോട്ടയിലുണ്ടായിരുന്ന തോക്കുകളും വെടിമരുന്നും അവർ പഴശ്ശിയുടെ കേന്ദ്രങ്ങളിലേക്ക് മാറ്റി.

  • ചതിയിലൂടെയുള്ള അന്ത്യം: ബ്രിട്ടീഷുകാർ ചന്തുവിനെ പിടികൂടാൻ വലിയ ഇനാം പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ വഞ്ചനയിലൂടെ പിടിക്കപ്പെട്ട അദ്ദേഹം തൂക്കുമരത്തിലേക്ക് നടക്കുമ്പോഴും ധീരത കൈവിട്ടിരുന്നില്ല. 1805 നവംബർ 15-ന് പനമരത്ത് വെച്ച് അദ്ദേഹത്തെ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ അന്ത്യം കണ്ടുനിന്നവർ ഇന്നും വാമൊഴിയായി ആ കഥകൾ കൈമാറുന്നു. പനമരത്ത് കബനീ നദിക്കരയിൽ ഇന്ന് ചന്തുവിനായി ഒരു സ്മാരകമുണ്ട്.

എടച്ചേന കുങ്കൻ: വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം

പഴശ്ശിരാജാവിന്റെ സൈന്യത്തിലെ ഏറ്റവും വലിയ തന്ത്രജ്ഞനായിരുന്നു എടച്ചേന കുങ്കൻ. വെറുമൊരു പടത്തലവൻ എന്നതിലുപരി, ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം അസാമാന്യ കഴിവ് പ്രകടിപ്പിച്ചു.

  • കുടുംബ പശ്ചാത്തലം: വയനാട്ടിലെ എടച്ചേന തറവാട്ടിലെ അംഗമായിരുന്നു അദ്ദേഹം. കുങ്കന് പുറമെ അദ്ദേഹത്തിന്റെ സഹോദരന്മാരും പഴശ്ശിപ്പടയിലെ സജീവ സാന്നിധ്യമായിരുന്നു.

  • ഗറില്ലാ യുദ്ധമുറ: വയനാടൻ കാടുകളിലെ ഭൂപ്രകൃതിയെ എങ്ങനെ ബ്രിട്ടീഷ് തോക്കുകൾക്കെതിരെ ഉപയോഗിക്കാം എന്ന് കുങ്കൻ പഠിപ്പിച്ചു. പാറക്കെട്ടുകൾക്കും മരങ്ങൾക്കും പിന്നിൽ ഒളിച്ചിരുന്ന് ആക്രമിക്കുന്ന ‘ഒളിപ്പോര്’ രീതി കമ്പനി സൈന്യത്തിന് വലിയ നാശനഷ്ടങ്ങൾ വരുത്തി.

  • ഏകോപനം: നായർ പടയെയും കുറിച്യപ്പടയെയും മാപ്പിള പോരാളികളെയും ഒരേ ലക്ഷ്യത്തിലേക്ക് കൊണ്ടുവരാൻ കുങ്കന് കഴിഞ്ഞു. 1802-ൽ പനമരം കോട്ട പിടിച്ചെടുത്ത ശേഷം അദ്ദേഹം നടത്തിയ വിളംബരം കേട്ട്, ദിവസങ്ങൾക്കുള്ളിൽ അയ്യായിരത്തോളം ആളുകൾ ആയുധങ്ങളുമായി എത്തിയത് അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. 1805 നവംബർ 30-ന് പഴശ്ശിരാജാവിന്റെ മരണവാർത്ത അറിഞ്ഞിട്ടും കുങ്കൻ പിൻവാങ്ങിയില്ല. എന്നാൽ ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞപ്പോൾ, “ഒരു വിദേശിയുടെ കൈകൊണ്ട് ഞാൻ മരിക്കില്ല” എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം കഠാര നെഞ്ചിൽ തറച്ച് അദ്ദേഹം മരണം വരിച്ചു.

ചണ്ഡാലഭിക്ഷുകി

ചണ്ഡാലഭിക്ഷുകി

ചണ്ഡാലഭിക്ഷുകി: സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രകാശഗോപുരം

മനുഷ്യരാശിയുടെ സത്തയെ നിർവചിക്കുന്ന ഉൽകൃഷ്ട ചിന്തകളാണ് ശ്രീനാരായണ ഗുരുവിൻ്റെ “മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണ്” എന്ന വചനവും, ഡോ. ബി.ആർ. അംബേദ്കറുടെ “എൻ്റെ സാമൂഹിക ദർശനം മൂന്നുവാക്കുകളിൽ സംഗ്രഹിക്കാം: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം” എന്ന പ്രഖ്യാപനവും. ഈ മഹദ്വചനങ്ങൾ കേവലം ഉദ്ധരണികൾക്കപ്പുറം, മാനവികതയുടെയും സാമൂഹിക നീതിയുടെയും അടിസ്ഥാന ശിലകളായി വർത്തിക്കുന്നു. ഈ ഉദാത്തമായ ആശയങ്ങളെ കവികുലഗുരു കുമാരനാശാൻ തൻ്റെ ‘ചണ്ഡാലഭിക്ഷുകി’ എന്ന കാവ്യത്തിലൂടെ എപ്രകാരം ആവിഷ്കരിക്കുന്നു എന്നും, സമകാലിക ലോകത്ത് അതിനുള്ള പ്രസക്തി എന്താണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

ചണ്ഡാലഭിക്ഷുകിയിലെ സാമൂഹിക ദർശനം: ആശയപരമായ ആഴങ്ങൾ

ബുദ്ധമതത്തിൻ്റെ മാനവിക മൂല്യങ്ങളെ അടിസ്ഥാനമാക്കി ആശാൻ രചിച്ച ഖണ്ഡകാവ്യങ്ങളിൽ ഒന്നാണ് ചണ്ഡാലഭിക്ഷുകി. ഒരു ചണ്ഡാല യുവതിയായ മാതംഗിയും ബുദ്ധഭിക്ഷുവായ ആനന്ദനും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലിലൂടെയും അതിനെത്തുടർന്നുണ്ടാകുന്ന സാമൂഹിക പ്രതികരണങ്ങളിലൂടെയുമാണ് ആശാൻ തൻ്റെ സാമൂഹിക ദർശനം അതിഗഹനമായി അവതരിപ്പിക്കുന്നത്. കാൽപ്പനിക ഭംഗിയോടൊപ്പം സാമൂഹിക വിമർശനവും, അസമത്വങ്ങളോടുള്ള ധാർമ്മികമായ പ്രതിഷേധവും ഈ കാവ്യത്തിൽ അഗാധമായി ഉൾച്ചേർന്നിരിക്കുന്നു.

ശ്രീനാരായണ ഗുരുവിൻ്റെ ദർശനം: “മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണ്”

ശ്രീനാരായണ ഗുരുവിൻ്റെ “മനുഷ്യൻ്റെ ജാതി മനുഷ്യത്വമാണ്” എന്ന ദർശനം ചണ്ഡാലഭിക്ഷുകിയിൽ ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞുനിൽക്കുന്നുണ്ട്. കാവ്യത്തിൻ്റെ മർമ്മം തന്നെ ഈ ആശയത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ദാഹിച്ചു വലഞ്ഞ ആനന്ദ ഭിക്ഷു, വെള്ളത്തിനായി ഒരു കിണറ്റിൻകരയിൽ എത്തുന്നു. അവിടെ വെള്ളം കോരാൻ നിന്ന മാതംഗി ഒരു ചണ്ഡാല സ്ത്രീയാണെന്ന് അറിഞ്ഞപ്പോൾ, ജാതിപരമായ അയിത്തവും അതിൻ്റെ സാമൂഹിക വിലക്കുകളും കാരണം ഭിക്ഷുവിന് വെള്ളം കൊടുക്കാൻ അവൾ മടിക്കുന്നു. ഈ സന്ദർഭത്തിലാണ് ആനന്ദൻ്റെ വിഖ്യാതമായ വാക്കുകൾ വരുന്നത്:

” ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!”

ഈ ലളിതമായ വരികൾക്ക് സാമൂഹിക മാറ്റത്തിൻ്റെ അഗാധമായ ഒരു മാനം ഉണ്ട്. മനുഷ്യനെ വേർതിരിക്കുന്ന എല്ലാ ബാഹ്യ ഘടകങ്ങളെയും – ജാതി, വർണ്ണം, ലിംഗം, സാമൂഹിക പദവി – നിരാകരിച്ചുകൊണ്ട്, മനുഷ്യരിലെ അടിസ്ഥാനപരമായ മനുഷ്യത്വത്തെയും സഹാനുഭൂതിയെയും ഇത് ഉയർത്തിപ്പിടിക്കുന്നു. ഒരാളുടെ ജാതിയോ വർഗ്ഗമോ അയാളുടെ വ്യക്തിത്വത്തെയോ മനുഷ്യത്വത്തെയോ നിർണ്ണയിക്കുന്നില്ല എന്ന് ഈ സംഭാഷണം ദൃഢീകരിക്കുന്നു. ഭിക്ഷുവിൻ്റെ ഈ സമീപനം, അയിത്തം ഒരു സാമൂഹിക അനാചാരമാണെന്നും, മനുഷ്യർക്കിടയിൽ ജന്മനാൽ ഭേദങ്ങളില്ലെന്നും ഉള്ള ഗുരുവിൻ്റെ തത്ത്വത്തെ സാധൂകരിക്കുന്നു. മാതംഗി ഒരു ചണ്ഡാല സ്ത്രീയാണെങ്കിലും, അവളിലെ മനുഷ്യത്വത്തെയും, ദയയെയും, ആത്മീയമായ ഉണർവിനുള്ള കഴിവിനെയും ആനന്ദഭിക്ഷു തിരിച്ചറിയുന്നു. ഇത് ഗുരുവിൻ്റെ ദർശനത്തിൻ്റെ കാതൽ തന്നെയാണ്.

ഡോ. ബി.ആർ. അംബേദ്കറുടെ ദർശനം: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം

ഡോ. ബി.ആർ. അംബേദ്കറുടെ സാമൂഹിക ദർശനത്തിൻ്റെ അടിസ്ഥാന തൂണുകളായ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ പ്രകാശനവും ചണ്ഡാലഭിക്ഷുകിയിൽ നമുക്ക് കാണാൻ സാധിക്കും. അംബേദ്കർ ഒരു ഭരണഘടനാ ശിൽപി എന്ന നിലയിൽ ഇന്ത്യൻ സമൂഹത്തിൽ സാമൂഹികനീതി ഉറപ്പാക്കാൻ ഈ മൂന്ന് തത്വങ്ങൾക്കും പരമ പ്രാധാന്യം നൽകി. ആശാൻ്റെ കാവ്യത്തിലും ഈ ആശയങ്ങൾ സുവ്യക്തമാണ്:

സമത്വം (Equality): മാതംഗി ചണ്ഡാല സ്ത്രീയായിരുന്നിട്ടും, ആനന്ദ ഭിക്ഷു അവളോട് യാതൊരു വിവേചനവും കാണിക്കുന്നില്ല. ദാഹം തീർക്കാൻ വെള്ളം ചോദിക്കുന്നതിലും, പിന്നീട് അവളെ ബുദ്ധമതത്തിലേക്ക് ക്ഷണിക്കുന്നതിലും, സമൂഹത്തിൽ താഴ്ന്നവരെന്ന് മുദ്രകുത്തപ്പെട്ടവരോടുള്ള തുല്യതയുടെ മനോഭാവം അദ്ദേഹം പ്രകടിപ്പിക്കുന്നു. ബുദ്ധമതത്തിൻ്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് ജാതി, വർണ്ണം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല എന്നുള്ളത്. മാതംഗിക്ക് പിന്നീട് ബുദ്ധഭിക്ഷുണി ആവാനുള്ള അവസരം ലഭിക്കുന്നതും, അവളെ എതിർക്കാൻ രാജാവിന് പോലും സാധിക്കാതെ വരുന്നതും ഈ സാമൂഹിക സമത്വത്തിൻ്റെ വിജയമാണ്. സമൂഹം മാതംഗിയുടെ ജാതിയെക്കുറിച്ച് ബഹളം വെക്കുമ്പോൾ, ബുദ്ധഭിക്ഷുക്കൾ അവളെ സ്വീകരിക്കുകയും തുല്യപരിഗണന നൽകുകയും ചെയ്യുന്നു.

സ്വാതന്ത്ര്യം (Liberty): ജാതിയുടെ കെട്ടുപാടുകളിൽ നിന്ന് മോചനം നേടാനും ബുദ്ധമതത്തിൻ്റെ അനുയായി ആവാനുമുള്ള സ്വാതന്ത്ര്യം മാതംഗിക്ക് ലഭിക്കുന്നുണ്ട്. സാമൂഹികമായി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിൽപ്പെട്ടവൾക്ക് തൻ്റെ ഇഷ്ടമനുസരിച്ച് ഒരു ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കുന്നത് അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ ഒരു വിപ്ലവകരമായ ആശയമായിരുന്നു. വ്യക്തിക്ക് സ്വന്തം ജീവിതത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും തീരുമാനമെടുക്കാനുള്ള അവകാശവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ ഊന്നിപ്പറയുന്നു. സമൂഹത്തിൻ്റെ സമ്മർദ്ദങ്ങൾക്കും ജാതിപരമായ വിലക്കുകൾക്കും വഴങ്ങാതെ മാതംഗിക്ക് തൻ്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ കഴിയുന്നതും ഒരുതരം വ്യക്തിഗത സ്വാതന്ത്ര്യത്തിൻ്റെ പ്രഖ്യാപനമാണ്.

സാഹോദര്യം (Fraternity): ആനന്ദ ഭിക്ഷു മാതംഗിയോട് കാണിക്കുന്ന സ്നേഹവും ദയയും കാരുണ്യവും സാഹോദര്യത്തിൻ്റെ ഉത്തമ മാതൃകയാണ്. ജാതിഭേദമില്ലാതെ മനുഷ്യരെല്ലാം സഹോദരങ്ങളെപ്പോലെ കഴിയണം എന്ന ആശയത്തെ കവിത ഉയർത്തിപ്പിടിക്കുന്നു. മനുഷ്യർ പരസ്പരം വിദ്വേഷമില്ലാതെ, സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കണമെന്ന് കവി ആഗ്രഹിക്കുന്നു. മാതംഗിയെ ബുദ്ധമതത്തിലേക്ക് ആകർഷിക്കുന്നതും അവൾക്ക് അവിടെ ലഭിക്കുന്ന സ്വീകാര്യതയും, സാഹോദര്യത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിനെ ദൃഢീകരിക്കുന്നു. എല്ലാവരും ഒരേ മാനുഷിക കുടുംബത്തിലെ അംഗങ്ങളാണെന്നും, പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും ഈ കാവ്യം പഠിപ്പിക്കുന്നു.

കൂടാതെ, ബുദ്ധമത തത്വങ്ങളായ കരുണയും (Compassion) അഹിംസയും (Non-violence) ചണ്ഡാലഭിക്ഷുകിയിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ആനന്ദഭിക്ഷുവിൻ്റെ മാതംഗിയോടുള്ള സമീപനത്തിലും, ബുദ്ധമതത്തിൻ്റെ മാനുഷികമായ കാഴ്ചപ്പാടുകളിലും ഇത് വ്യക്തമാണ്. വെറുപ്പിനെ സ്നേഹം കൊണ്ടും, വിദ്വേഷത്തെ ദയകൊണ്ടും നേരിടണമെന്ന ബുദ്ധൻ്റെ സന്ദേശം കവിതയിൽ പ്രതിധ്വനിക്കുന്നു. അജ്ഞതയെയും അന്ധവിശ്വാസങ്ങളെയും അക്രമത്തിലൂടെയല്ല, മറിച്ച് സ്നേഹത്തിലൂടെയും ജ്ഞാനത്തിലൂടെയുമാണ് ഇല്ലാതാക്കേണ്ടതെന്ന് കവി പറയുന്നു.

ചണ്ഡാലഭിക്ഷുകിയുടെ സമകാലിക പ്രസക്തി: മാറാത്ത സാമൂഹിക യാഥാർത്ഥ്യങ്ങൾ

ചണ്ഡാലഭിക്ഷുകി രചിക്കപ്പെട്ട് ഒരു നൂറ്റാണ്ടിലധികം കഴിഞ്ഞിട്ടും, ഈ കാവ്യത്തിൻ്റെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 1922-ൽ എഴുതപ്പെട്ട ഈ കാവ്യം, ഇന്നും ലോകത്ത് ജാതി, മതം, വർണ്ണം, ലിംഗം എന്നിവയുടെ പേരിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു പ്രകാശഗോപുരം പോലെ നമ്മുടെ മുന്നിൽ നിൽക്കുന്നു. മറ്റു മതസ്ഥരോടും പിന്നോക്ക ജാതിക്കാരോടും ഉള്ള വെറുപ്പും പകയും കൊണ്ട് വമ്പൻ കൂട്ടായ്മയെ ഉണ്ടാക്കി, അവർ രാജ്യ ഭാരം നടത്തുന്ന കാലമാണിന്ന് എന്നതും ശ്രദ്ധേയമാണ്. താഴ്ന്ന ജാതിക്കാരെ ഭരിക്കാൻ അവർക്കായി ഒരു ഉന്നതകുലജാതൻ തന്നെ മന്ത്രിയാവണം എന്നുപറഞ്ഞൊരു എം.പി. പോലും നമുക്കുണ്ടെന്നറിയുക. ആ നിലയ്ക്ക് ചണ്ഡാലഭിക്ഷുകിയുടെ സമകാലിക പ്രസക്തി ഏറെ മുന്നിട്ടു നിൽക്കുന്നു.

ജാതിവിവേചനം ഇന്നും ഒരു യാഥാർത്ഥ്യം: ഇന്ത്യയിൽ ജാതിവ്യവസ്ഥ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും, അതിൻ്റെ സാമൂഹികവും മാനസികവുമായ വേരുകൾ ഇന്നും സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളും വിവേചനങ്ങളും ഇതിന് തെളിവാണ്. വിവാഹബന്ധങ്ങളിൽ, തൊഴിലിടങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പൊതുവിടങ്ങളിൽ പോലും ജാതി വിവേചനം പല രൂപങ്ങളിൽ നിലനിൽക്കുന്നു. ചണ്ഡാലഭിക്ഷുകി ഈ വിവേചനങ്ങൾക്കെതിരെ ഒരു ശക്തമായ ഓർമ്മപ്പെടുത്തലാണ്. മനുഷ്യത്വം എന്നതിന് മുകളിൽ ഒരു ജാതിയും ഇല്ലെന്നും, എല്ലാവർക്കും തുല്യപരിഗണന ലഭിക്കണമെന്നും ഇത് ആവർത്തിച്ച് പറയുന്നു. ജാതിവിവേചനം നേരിട്ടറിഞ്ഞു വളർന്ന പാട്ടുകാരനായ വേടന്റെ പാട്ടുകൾ ഇന്ന് സമൂഹമനസ്സാക്ഷി ഏറ്റെടുത്ത് പാടുന്നതും അതുകൊണ്ടുതന്നെയാണ്~.

മതമൗലികവാദവും അസഹിഷ്ണുതയും: ലോകത്ത് പലയിടത്തും മതത്തിൻ്റെ പേരിൽ മനുഷ്യർ തമ്മിൽ സ്പർദ്ധയും സംഘർഷങ്ങളും വർദ്ധിച്ചുവരുന്നു. മതപരിവർത്തനങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും, മതത്തിൻ്റെ പേരിൽ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളും ഇന്നത്തെ സമൂഹത്തിൽ സാധാരണമാണ്. ചണ്ഡാലഭിക്ഷുകി മതങ്ങൾക്കതീതമായി മനുഷ്യത്വത്തെയും സാർവത്രിക സ്നേഹത്തെയും ഉയർത്തിപ്പിടിക്കുന്നു. ബുദ്ധമതത്തിൻ്റെ കാരുണ്യവും സമത്വവും ഇവിടെ ഒരു സന്ദേശമായി മാറുന്നു. ഏതൊരു മതത്തിൻ്റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യരെ ഉന്നമിപ്പിക്കുക എന്നതാണ്, അല്ലാതെ അവരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയുമല്ലെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.

ലിംഗസമത്വം: മാതംഗി എന്ന സ്ത്രീ കഥാപാത്രത്തിലൂടെ, ആശാൻ സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട സ്ഥാനത്തെക്കുറിച്ചും പരോക്ഷമായി പറയുന്നുണ്ട്. ഒരു ചണ്ഡാല സ്ത്രീക്ക് പോലും തൻ്റെ കഴിവുകൾ തെളിയിക്കാനും ആത്മീയ പാതയിലേക്ക് വരാനും കഴിയുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിന് ഒരു ഉദാഹരണമാണ്. ഇന്നും ലിംഗസമത്വം ഒരു വെല്ലുവിളിയായി തുടരുന്ന സമൂഹത്തിൽ, സ്ത്രീകൾക്ക് തുല്യ അവസരങ്ങളും അവകാശങ്ങളും ലഭിക്കാത്ത സാഹചര്യങ്ങളിൽ, ഈ കാവ്യം സ്ത്രീകളുടെ അവകാശങ്ങളെയും കഴിവുകളെയും അംഗീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.

സാമൂഹികനീതിയും മാനുഷിക മൂല്യങ്ങളും: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അംബേദ്ക്കറുടെ ആശയങ്ങൾ ആധുനിക സമൂഹത്തിൽ സാമൂഹികനീതിക്ക് അത്യന്താപേക്ഷിതമാണ്. വിഭവങ്ങളുടെയും അവസരങ്ങളുടെയും നീതിയുക്തമായ വിതരണം ഉറപ്പാക്കുക, എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിൻ്റെ ലക്ഷണമാണ്. ചണ്ഡാലഭിക്ഷുകി ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച്, അനീതിക്കെതിരെ പോരാടാൻ നമ്മളെ പ്രേരിപ്പിക്കുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദങ്ങളെ കേൾക്കാനും അവർക്ക് നീതി ഉറപ്പാക്കാനും ഈ കാവ്യം നമ്മെ പ്രചോദിപ്പിക്കുന്നു.

വിദ്യാഭ്യാസത്തിൻ്റെയും ചിന്തയുടെയും പ്രാധാന്യം: ആനന്ദ ഭിക്ഷുവിൻ്റെ അറിവും ജ്ഞാനവുമാണ് മാതംഗിയുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരുന്നത്. അജ്ഞതയും അന്ധവിശ്വാസങ്ങളും സമൂഹത്തെ പിന്നോട്ട് വലിക്കുമ്പോൾ, അറിവും യുക്തിചിന്തയും സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഈ കാവ്യം പറയുന്നു. വിദ്യാഭ്യാസത്തിലൂടെയും സംവാദത്തിലൂടെയും മാത്രമേ സാമൂഹിക ഉന്നമനം സാധ്യമാകൂ. മുൻധാരണകളെയും തെറ്റിദ്ധാരണകളെയും ചോദ്യം ചെയ്യാനും പുതിയ കാഴ്ചപ്പാടുകൾ സ്വീകരിക്കാനും വിദ്യാഭ്യാസം നമ്മളെ പ്രാപ്തരാക്കുന്നു.

അവസാനമായി, ചണ്ഡാലഭിക്ഷുകി നമുക്ക് നൽകുന്ന സന്ദേശം വളരെ ലളിതമാണ്, എന്നാൽ അതിശക്തവുമാണ്. മനുഷ്യർക്കിടയിലുള്ള ജാതിയുടെയും മതത്തിൻ്റെയും ലിംഗത്തിൻ്റെയുമെല്ലാം മതിലുകൾ തകർത്ത്, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പാലങ്ങൾ പണിയുക എന്നതാണ് അത്. ഗുരുവും അംബേദ്കറും മുന്നോട്ടുവെച്ച മഹത്തായ ആശയങ്ങളെ, അതിമനോഹരമായ കാവ്യാത്മക ഭാഷയിലൂടെ ആശാൻ ആവിഷ്കരിച്ചപ്പോൾ, അത് കാലാതീതമായ ഒരു സന്ദേശമായി മാറി. ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾക്കെതിരെ പോരാടാനും, കൂടുതൽ നീതിയുക്തവും മാനുഷികവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും ചണ്ഡാലഭിക്ഷുകി നമുക്ക് പ്രചോദനമേകുന്നു. മനുഷ്യൻ്റെ ജാതി മനുഷ്യത്വവും, മനുഷ്യൻ്റെ സാമൂഹിക ദർശനം സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമാകണം എന്ന ആഹ്വാനം ഇന്നും നമ്മുടെ ഹൃദയങ്ങളിൽ മുഴങ്ങിക്കേൾക്കുന്നു.

ദശരഥ ജാതകം

ദശരഥ ജാതകംദശരഥ ജാതകം ബൗദ്ധ ജാതകകഥകളിലെ ഒരു പ്രധാന കഥയാണ്, ഗൗതമ ബുദ്ധന്റെ മുൻജന്മത്തെ വിവരിക്കുന്നത്. ഇത് രാമായണത്തിന്റെ ബൗദ്ധ പതിപ്പ് എന്ന് കണക്കാക്കപ്പെടുന്നു, പാലി ത്രിപിടകത്തിലെ ഖുദ്ദക നികായത്തിൽ (ജാതക അഥവനികയം) കാണപ്പെടുന്നു. ഇത് രാമകഥയുടെ ഏറ്റവും പഴയ രൂപമായി പണ്ഡിതന്മാർ കണക്കാക്കുന്നു, ബ്രഹ്മണാധിപത്യ സൂചനകൾ ഇതിൽ കുറവാണ്. BC 6-ാം നൂറ്റാണ്ടിലെ ബൗദ്ധ സാഹിത്യത്തിൽ നിന്നുള്ളതാണിത്, രാമനാമത്തിന്റെ ആദ്യ രേഖയായി കരുതപ്പെടുന്നു. ദശരഥ ജാതകം ബൗദ്ധ ജാതകകഥകളിലെ 461-ാമത്തെ കഥയാണ്. ഭാരതീയ ഇതിഹാസങ്ങളിൽ രാമനും രാവണനും ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും പ്രതീകങ്ങളായി വാഴ്ത്തപ്പെടുമ്പോൾ, ബൗദ്ധ സാഹിത്യം ഇവരെ തികച്ചും വ്യത്യസ്തമായ പരിപ്രേക്ഷ്യത്തിലാണ് അവതരിപ്പിക്കുന്നത്. വാല്മീകി രാമായണം ഒരു യുദ്ധകാവ്യമായി നിലകൊള്ളുമ്പോൾ, ബൗദ്ധ പാഠങ്ങൾ ഇവരെ ജ്ഞാനാന്വേഷികളായ ‘ബോധിസത്വന്മാരായി’ അടയാളപ്പെടുത്തുന്നു.

രാമപണ്ഡിതന്റെ ധർമ്മവിചാരം

ബുദ്ധന്റെ പൂർവ്വജന്മ കഥകൾ വിവരിക്കുന്ന ‘പാലി ജാതക‘ കഥകളിലെ സുപ്രധാനമായ ഒന്നാണ് ദശരഥ ജാതകം. ഥേരവാദ ബുദ്ധമതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ‘ഖുദ്ദക നികായ’യിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

  • രക്തബന്ധവും രാജ്യവും: വാരണാസിയിലെ രാജാവായിരുന്ന ദശരഥന്റെ മക്കളായിരുന്നു രാമപണ്ഡിതനും ലക്ഷ്മണനും സീതയും. ഇവിടെ സീത രാമന്റെ സഹോദരിയാണ്. രക്തശുദ്ധി നിലനിർത്താൻ സഹോദരങ്ങൾ വിവാഹം കഴിക്കുന്ന പൗരാണിക ‘ശാക്യ’ വംശപാരമ്പര്യമാണ് ഇതിൽ നിഴലിക്കുന്നത്.

  • വനവാസം: വാല്മീകി രാമായണത്തിലെ കയ്കേയിയുടെ ക്രൂരതയ്ക്ക് പകരം, മക്കൾക്ക് കൊട്ടാരത്തിൽ അപകടം സംഭവിക്കുമെന്ന് ഭയന്ന പിതാവ് അവരെ ഹിമാലയത്തിലേക്ക് സുരക്ഷിതരായി അയക്കുന്നതായാണ് ഇതിൽ ചിത്രീകരിക്കുന്നത്.

  • സ്ഥിതിപ്രജ്ഞനായ രാമൻ: പിതാവിന്റെ മരണവാർത്ത കേട്ടിട്ടും ലവലേശം ചഞ്ചലപ്പെടാത്ത രാമപണ്ഡിതൻ അനിത്യതയെ (Impermanence) കുറിച്ചുള്ള ബുദ്ധദർശനം പ്രഖ്യാപിക്കുന്നു: “ജനിച്ചവർ മരിക്കും എന്നത് പ്രകൃതിനിയമം, അതിൽ വിലപിക്കുന്നതിൽ അർത്ഥമില്ല.”

  • ഥേരവാദം (Theravāda) ബുദ്ധമതത്തിലെ ഏറ്റവും പഴയ വിഭാഗമാണ്, “മൂപ്പന്മാരുടെ പാത” എന്നർത്ഥം വരുന്നത്. ഇത് പ്രാചീന ബുദ്ധന്റെ ഉപദേശങ്ങൾക്ക് ഏറ്റവും അടുത്തുനിൽക്കുന്ന യാഥാസ്ഥിതിക പാരമ്പര്യമായി കണക്കാക്കപ്പെടുന്നു. കേരളത്തിലെ ചില ബുദ്ധമത ചരിത്രപരമായ സ്ഥലങ്ങളും പഠനങ്ങളും ഥേരവാദ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് തമിഴ്-കേരള ബുദ്ധ ചരിത്രത്തിൽ.

വനവാസം പൂർത്തിയാക്കി മടങ്ങിയെത്തിയ രാമനും സീതയും 16,000 വർഷം നീതിപൂർവ്വം രാജ്യം ഭരിച്ചുവെന്ന് കഥ അവസാനിക്കുന്നു. ഇവിടെ രാവണനോ യുദ്ധമോ ഇല്ല; മറിച്ച് ധർമ്മനിഷ്ഠയായ ഒരു ഭരണക്രമം (Ram Rajya in Buddhist perspective) മാത്രമാണുള്ളത്.

ലങ്കാവതാര സൂത്രം: രാവണൻ എന്ന മഹാമതി

മഹായാന ബുദ്ധമതത്തിലെ അതിഗഹനമായ ദാർശനിക ഗ്രന്ഥമാണ് ലങ്കാവതാര സൂത്രം. ഇതിൽ രാവണൻ ഒരു രാക്ഷസ രാജാവല്ല, മറിച്ച് ബുദ്ധശിഷ്യനും ജ്ഞാനിയുമാണ്. മഹായാന ബുദ്ധമതത്തിലെ ഏറ്റവും സങ്കീർണ്ണവും എന്നാൽ സുന്ദരവുമായ ദർശനങ്ങൾ അടങ്ങിയ ഗ്രന്ഥമാണ് ലങ്കാവതാര സൂത്രം. ഇതിലെ ആദ്യ അധ്യായം പൂർണ്ണമായും രാവണനും ബുദ്ധനും തമ്മിലുള്ള സംവാദമാണ്. നമ്മുടെ ഇതിഹാസങ്ങൾ എപ്പോഴും നമുക്ക് പറഞ്ഞുതന്നത് രാമ-രാവണ യുദ്ധങ്ങളെക്കുറിച്ചാണ്. എന്നാൽ ചരിത്രത്തിന്റെ ചരടുപിടിച്ച് പുറകോട്ട് പോയാൽ, പൗരാണിക ബൗദ്ധ ഗ്രന്ഥമായ ‘ലങ്കാവതാര സൂത്രത്തിൽ’ തികച്ചും വ്യത്യസ്തമായ ഒരു രാവണനെ നമുക്ക് കാണാം. അവിടെ രാവണൻ ഒരു വില്ലനല്ല, മറിച്ച് അറിവിനായി ദാഹിക്കുന്ന ഒരു മഹാപണ്ഡിതനാണ്. ബുദ്ധൻ നൽകിയ ഉപദേശങ്ങളിലൂടെ രാവണൻ കണ്ടെത്തിയ ആ വലിയ സത്യം ഇന്നും പ്രസക്തമാണ്: “ചിത്തമാത്ര” (Mind-Only).

ചിത്തമാത്ര ദർശനം

ലങ്കയിലെ മലയ പർവ്വതത്തിൽ ബുദ്ധൻ എത്തിയപ്പോൾ രാവണൻ തന്റെ പുഷ്പക വിമാനത്തിൽ അവിടെയെത്തുകയും ഗഹനമായ ആത്മീയ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. “ലോകം സത്യമാണോ അതോ വെറുമൊരു സ്വപ്നമാണോ?” എന്ന രാവണന്റെ ചോദ്യത്തിന് ബുദ്ധൻ നൽകിയ മറുപടിയാണ് ‘ചിത്തമാത്ര’ (Mind-Only). നാം കാണുന്ന പുറംലോകം മനസ്സിന്റെ വെറും പ്രതിഫലനം മാത്രമാണെന്ന് രാവണൻ തിരിച്ചറിയുന്നു. ഹൈന്ദവ പുരാണങ്ങളിൽ രാവണന്റെ പത്തു തലകൾ അഹങ്കാരമായി കാണുമ്പോൾ, ബുദ്ധമതം അതിനെ ‘ദശ പാരമിതകളായി’ (പത്ത് ഉന്നത ഗുണങ്ങൾ) വ്യാഖ്യാനിക്കുന്നു. ദാനം, ശീലണം, ക്ഷമ, വീര്യം തുടങ്ങിയ പത്ത് ഗുണങ്ങളിൽ പൂർണ്ണത നേടിയ ‘ബോധിസത്വ മഹാമതി’ എന്നാണ് ലങ്കാവതാര സൂത്രം രാവണനെ വിശേഷിപ്പിക്കുന്നത്.

1. രാവണന്റെ ആമുഖം: അറിവിനായുള്ള ദാഹം

ലങ്കയിലെ മലയ പർവ്വതത്തിലേക്ക് ബുദ്ധൻ എഴുന്നള്ളുമ്പോൾ, രാവണൻ തന്റെ രാജകീയ പ്രതാപങ്ങളെല്ലാം മാറ്റിവെച്ച് ഒരു സാധാരണ ജിജ്ഞാസുവായിട്ടാണ് അവിടെ എത്തുന്നത്. അദ്ദേഹം ബുദ്ധനെ ഇപ്രകാരം സ്തുതിക്കുന്നു:

“പ്രഭോ, അവിടുന്ന് ലോകത്തിന്റെ ചിത്തത്തെ അറിയുന്നവനാണ്. പുറമെ കാണുന്ന ഈ നശ്വരമായ ലോകത്തിന് അപ്പുറം ശാശ്വതമായ ഒരു സത്യമുണ്ടോ?”

രാവണന്റെ ഈ ചോദ്യം കേവലം ഒരു രാജാവിന്റേതല്ല, മറിച്ച് ജീവിതത്തിന്റെ അർത്ഥം തേടുന്ന ഒരു തത്ത്വചിന്തകന്റേതാണ്.

2. മായക്കാഴ്ചയും യാഥാർത്ഥ്യവും (The Illusion of Reality)

ബുദ്ധൻ ലങ്കയിൽ വെച്ച് രാവണന് ഒരു വിസ്മയിപ്പിക്കുന്ന ദർശനം നൽകുന്നു. പെട്ടെന്ന് രാവണൻ തന്റെ ചുറ്റും കോടിക്കണക്കിന് ലങ്കാനഗരങ്ങളും ഓരോ നഗരത്തിലും ബുദ്ധൻ ധർമ്മം ഉപദേശിക്കുന്നതായും കാണുന്നു. എന്നാൽ നിമിഷനേരം കൊണ്ട് അവയെല്ലാം അന്തർദ്ധാനം ചെയ്തു.

ഈ അനുഭവത്തിലൂടെ ബുദ്ധൻ രാവണനെ പഠിപ്പിച്ച പാഠം ഇതായിരുന്നു: “സ്വചിത്ത ദൃശ്യമാത്ര” (Everything is only what the mind perceives). നമ്മൾ കാണുന്ന ലോകം നമ്മുടെ മനസ്സിന്റെ ഒരു സിനിമ (Projection) മാത്രമാണ്. സ്വർണ്ണ ലങ്ക പോലും മനസ്സിന്റെ സൃഷ്ടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം രാവണനിലെ അഹങ്കാരം ഇല്ലാതായി.

3. രാവണന്റെ പത്ത് ദാർശനിക ചോദ്യങ്ങൾ

രാവണൻ ബുദ്ധനോട് ചോദിക്കുന്ന പത്ത് പ്രധാന കാര്യങ്ങൾ ഇവയാണ്. ഇതിനെയാണ് പിന്നീട് ‘രാവണന്റെ പാരമിതകൾ’ എന്ന് വിശേഷിപ്പിക്കുന്നത്:

  • നിത്യാനിത്യ വിചാരം: പദാർത്ഥങ്ങൾ ശാശ്വതമാണോ അതോ താൽക്കാലികമാണോ?

  • പ്രജ്ഞയുടെ സ്വഭാവം: അറിവ് എന്നത് മനസ്സിന് പുറത്തുള്ളതാണോ അതോ അകത്തുള്ളതാണോ?

  • നിർവ്വാണം: ജനന-മരണ ചക്രത്തിൽ നിന്ന് എങ്ങനെയാണ് മോചനം സാധ്യമാകുന്നത്?

  • ശൂന്യത: എല്ലാ വസ്തുക്കളും ‘ശൂന്യമാണോ’?

  • ചിത്തവൃത്തി: മനസ്സിന്റെ പ്രവർത്തനങ്ങളെ എങ്ങനെ നിയന്ത്രിക്കാം?

4. ബുദ്ധന്റെ മറുപടി: ആത്മീയ വിപ്ലവം

ബുദ്ധൻ രാവണന് നൽകിയ ഉപദേശത്തിന്റെ സാരം ‘വിജ്ഞാനവാദം’ (Yogacara school of thought) ആണ്.

  1. ദ്വൈതഭാവം വെടിയുക: ശത്രു-മിത്രം, സുഖം-ദുഃഖം, രാമൻ-രാവണൻ എന്നീ വേർതിരിവുകൾ മനസ്സിന്റെ കല്പിത രൂപങ്ങളാണ്. ഇവയ്ക്ക് അപ്പുറം നിൽക്കുന്ന ‘അദ്വൈതമായ’ (Non-dual) അവസ്ഥയാണ് ബോധിസത്വ പദം.

  2. പത്തു പാരമിതകളുടെ പൂർണ്ണത: രാവണന്റെ പത്ത് തലകൾ ബുദ്ധൻ വിവരിച്ച പത്ത് ഗുണങ്ങളായി (ദാനം, ശീലം, ക്ഷമ തുടങ്ങിയവ) മാറുമ്പോൾ അദ്ദേഹം ഒരു സാധാരണ രാജാവിൽ നിന്ന് ‘മഹാമതി’ എന്ന ബോധിസത്വനായി ഉയരുന്നു.

5. രാവണൻ: ബൗദ്ധ പാരമ്പര്യത്തിലെ ‘മഹാമതി’

ഈ സൂത്രത്തിന്റെ അവസാനത്തോടെ രാവണനെ “മഹാമതി ബോധിസത്വൻ” എന്നാണ് ബുദ്ധൻ അഭിസംബോധന ചെയ്യുന്നത്. രാവണൻ തന്റെ അജ്ഞാനം നീങ്ങി, പരമമായ സത്യത്തെ ദർശിച്ചവനായി മാറുന്നു. ബൗദ്ധ പാരമ്പര്യമനുസരിച്ച്, അദ്ദേഹം ഇപ്പോഴും ലോകത്തിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന ഒരു ദിവ്യ പുരുഷനാണ്. രാവണൻ എന്ന കഥാപാത്രത്തെ വധിക്കുകയല്ല, മറിച്ച് അദ്ദേഹത്തിലെ അജ്ഞാനത്തെ ജ്ഞാനം കൊണ്ട് പരിവർത്തിപ്പിക്കുകയാണ് ബുദ്ധൻ ചെയ്യുന്നത്. വാളെടുത്ത് യുദ്ധം ചെയ്യുന്ന രാമനേക്കാൾ, അറിവുകൊണ്ട് അജ്ഞാനത്തെ തോൽപ്പിക്കുന്ന രാവണനാണ് ബൗദ്ധ ദർശനങ്ങളിൽ കൂടുതൽ ശോഭിക്കുന്നത്. ലങ്കാവതാര സൂത്രത്തിൽ ബുദ്ധൻ രാവണന് നൽകിയ ‘ചിത്തമാത്ര’ (Mind-Only) എന്ന ദർശനം ആധുനിക ജീവിതത്തിലെ സംഘർഷങ്ങൾ കുറയ്ക്കാനും മാനസിക സമാധാനം കണ്ടെത്താനും ഒരുവനെ സഹായിക്കുന്നു.

ചിത്തമാത്ര ദർശനം: ആധുനിക ജീവിതത്തിലെ പ്രായോഗിക പാഠങ്ങൾ

നമ്മുടെ ജീവിതത്തിലെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും കാരണം പുറംലോകമല്ല, മറിച്ച് നമ്മുടെ സ്വന്തം മനസ്സാണെന്ന വിപ്ലവകരമായ തിരിച്ചറിവാണ് ‘ചിത്തമാത്ര’ ദർശനം. ലങ്കാവതാര സൂത്രത്തിൽ രാവണൻ തന്റെ അഹങ്കാരത്തെ വെടിഞ്ഞത് ഈ സത്യം ഗ്രഹിച്ചപ്പോഴാണ്. ഇതിനെ നമ്മുടെ നിത്യജീവിതത്തിൽ എപ്രകാരം പ്രയോഗിക്കാം എന്ന് നോക്കാം:

1. കാഴ്ചപ്പാടിലെ മാറ്റം (Perspective is Reality)

നമ്മൾ കാണുന്ന ലോകം പദാർത്ഥങ്ങളാലല്ല, മറിച്ച് നമ്മുടെ ചിന്തകളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

  • ഉദാഹരണം: ഒരേ മഴ ഒരാൾക്ക് ആനന്ദവും മറ്റൊരാൾക്ക് അസ്വസ്ഥതയും നൽകുന്നു. മഴ ഒന്നാണെങ്കിലും മനസ്സിന്റെ പ്രതിഫലനം വ്യത്യസ്തമാണ്.

  • പാഠം: ലോകത്തെ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പവും ശാശ്വതവുമായ വഴി നമ്മുടെ മനസ്സിന്റെ കാഴ്ചപ്പാടിനെ മാറ്റുക എന്നതാണ്.

2. ലേബലുകൾ ഉപേക്ഷിക്കുക (Letting go of Labels)

രാവണൻ തന്റെ ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ കാണാൻ തുടങ്ങിയത് ‘ചിത്തമാത്ര’ പഠിച്ചപ്പോഴാണ്. നമ്മൾ പലപ്പോഴും വ്യക്തികളെയും സാഹചര്യങ്ങളെയും ‘നല്ലത്’ എന്നും ‘ചീത്ത’ എന്നും തരംതിരിക്കുന്നു. ഈ ലേബലുകളാണ് പകുതി സംഘർഷങ്ങൾക്കും കാരണം.

  • പ്രായോഗികം: സാഹചര്യങ്ങളെ വിധിനിർണ്ണയം (Judging) ചെയ്യാതെ അവയെ അവയായിത്തന്നെ കാണാൻ ശീലിക്കുക. ഇത് അനാവശ്യമായ ദേഷ്യവും ഉത്കണ്ഠയും കുറയ്ക്കുന്നു.

3. മനസ്സിന്റെ മായയെ തിരിച്ചറിയുക (Awareness of Mental Projections)

രാവണൻ ആകാശത്ത് കണ്ട കോടിക്കണക്കിന് ബുദ്ധന്മാർ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായപ്പോൾ, തന്റെ ദർശനങ്ങൾ വെറും ഭാവനയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുപോലെ നമ്മുടെ പേടികളും ആശങ്കകളും പലപ്പോഴും ഭാവനകൾ മാത്രമാണ്.

  • പാഠം: ഭാവിയെക്കുറിച്ചുള്ള ആധിയും ഭൂതകാലത്തെക്കുറിച്ചുള്ള കുറ്റബോധവും മനസ്സിന്റെ വെറും തോന്നലുകളാണെന്ന് തിരിച്ചറിയുക. വർത്തമാന നിമിഷത്തിൽ (Present Moment) ജീവിക്കുക.

4. പത്ത് പാരമിതകളുടെ പ്രയോഗം

രാവണന്റെ പത്ത് തലകൾ പത്ത് സൽഗുണങ്ങളായി മാറിയതുപോലെ, നമ്മുടെ ഓരോ നെഗറ്റീവ് വികാരത്തെയും പോസിറ്റീവ് ഗുണങ്ങളാക്കി മാറ്റാൻ സാധിക്കും:

  • ദേഷ്യത്തിന് പകരം ക്ഷമ (ക്ഷാന്തി).

  • പിശുക്കിന് പകരം ഔദാര്യം (ദാനം).

  • അലസതയ്ക്ക് പകരം പ്രയത്നം (വീര്യം).

രാവണന്റെ വൈജ്ഞാനിക സംഭാവനകൾ

ഒരു ആത്മീയ ചിന്തകൻ എന്നതിലുപരി മികച്ചൊരു ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായാണ് ബുദ്ധമത പാരമ്പര്യം രാവണനെ കാണുന്നത്.

  • ആയുർവേദം: ശിശുരോഗ ചികിത്സയെക്കുറിച്ചുള്ള ‘കുമാരതന്ത്ര’, സസ്യശാസ്ത്രത്തിലെ ‘അർക്ക പ്രകാശ’ എന്നീ ഗ്രന്ഥങ്ങൾ ഇന്നും ശ്രീലങ്കൻ ബൗദ്ധ വിഹാരങ്ങളിൽ ആദരിക്കപ്പെടുന്നു.

  • തന്ത്രയാനം: തിബറ്റൻ ബുദ്ധമതത്തിൽ രാവണൻ ഒരു ‘ധർമ്മപാലനായി’ (ധർമ്മത്തിന്റെ സംരക്ഷകൻ) ആരാധിക്കപ്പെടുന്നു. അവിടുത്തെ താന്ത്രിക മന്ത്രങ്ങളിൽ വിപരീത ഊർജ്ജത്തെ ചെറുക്കാൻ രാവണന്റെ നാമം ഉപയോഗിക്കുന്നു.


ചരിത്രപരമായ അധിനിവേശവും വായനയും

ബ്രാഹ്മണിക സാഹിത്യം പിൽക്കാലത്ത് ഈ ബൗദ്ധ കഥാപാത്രങ്ങളെ ഏറ്റെടുക്കുകയും അവരിൽ വിചിത്രമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

  1. പ്രതിനായക നിർമ്മിതി: ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിരുന്ന രാവണനെ വില്ലനാക്കി മാറ്റിയത് തദ്ദേശീയമായ അറിവധികാരങ്ങളെ തകർക്കാനായിരുന്നു.

  2. യുക്തിക്ക് പകരം അത്ഭുതം: അനിത്യതയെയും ജ്ഞാനത്തെയും കുറിച്ച് സംസാരിച്ചിരുന്ന രാമനെയും രാവണനെയും അത്ഭുതകൃത്യങ്ങളും അമാനുഷിക ശക്തികളുമുള്ള കഥാപാത്രങ്ങളാക്കി മാറ്റി, ബൗദ്ധമായ യുക്തിചിന്തയെ (Logic) തമസ്കരിച്ചു.

ഹിംസയുടെയും യുദ്ധത്തിന്റെയും ചരടുമുനകളിലൂടെ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ആധുനിക രാഷ്ട്രീയ വായനകൾക്കിടയിൽ, ശാന്തിയുടെയും അറിവിന്റെയും ഈ ബൗദ്ധ പാഠങ്ങൾ വീണ്ടെടുക്കപ്പെടേണ്ടതുണ്ട്.

ആഭ്യന്തരമായ ലങ്കാവിജയം

രാവണൻ ഒരു ബോധിസത്വനായി മാറിയത് പുറത്തുള്ള യുദ്ധങ്ങൾ ജയിച്ചുകൊണ്ടല്ല, മറിച്ച് തന്റെ ഉള്ളിലെ അജ്ഞാനത്തെ കീഴടക്കിക്കൊണ്ടാണ്. “മനസ്സാണ് ലോകം” എന്ന ബോധ്യം ഉണ്ടായാൽ നമുക്ക് ചുറ്റുമുള്ള ലോകം കൂടുതൽ സുന്ദരമാകും. താൻ തന്നെയാണ് തന്റെ ലോകത്തിന്റെ ശില്പി എന്ന് തിരിച്ചറിയുന്ന നിമിഷം നാം ഓരോരുത്തരും രാവണനെപ്പോലെ ഒരു ‘മഹാമതി’യായി മാറുന്നു. നമ്മുടെ ജീവിതത്തിൽ ഇത് എങ്ങനെ പ്രയോഗിക്കാം?

  1. ലോകമല്ല, മനസ്സാണ് മാറേണ്ടത്: നാം ഇന്ന് അനുഭവിക്കുന്ന സകല പ്രശ്നങ്ങൾക്കും കാരണം പുറത്തുള്ള മനുഷ്യരോ സാഹചര്യങ്ങളോ ആണെന്ന് നമ്മൾ കരുതുന്നു. എന്നാൽ ബുദ്ധൻ രാവണനോട് പറഞ്ഞത്, “ലോകം നിന്റെ മനസ്സിന്റെ പ്രതിഫലനം മാത്രമാണ്” എന്നാണ്. നമ്മുടെ ഉള്ളിലെ ദേഷ്യം മാറുമ്പോൾ ലോകം സമാധാനമുള്ളതാകുന്നു.

  2. അഹങ്കാരത്തിന്റെ പത്ത് തലകൾ: രാവണന്റെ പത്ത് തലകൾ അഹങ്കാരത്തിന്റേതല്ല, മറിച്ച് അറിവിന്റെയും (പാരമിതകൾ) പ്രതീകമാകണം. നമ്മുടെ ഓരോ നെഗറ്റീവ് ചിന്തയെയും പോസിറ്റീവ് ഗുണമാക്കി മാറ്റിയാൽ നമ്മളും ബോധിസത്വന്മാരായി മാറും.

  3. മായയെ തിരിച്ചറിയുക: നാം ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും വെറും നിഴലുകൾ മാത്രമാണ്. ഈ തിരിച്ചറിവ് ഉണ്ടാകുമ്പോൾ സമാധാനം നമ്മെ തേടിയെത്തും.

സന്ദേശം ഇതാണ്: മറ്റൊരാളെ തോൽപ്പിക്കുന്നതിലല്ല, സ്വന്തം മനസ്സിനെ കീഴടക്കുന്നതിലാണ് യഥാർത്ഥ വിജയം. രാവണൻ തന്റെ അഹങ്കാരത്തെ ബുദ്ധന്റെ പാദങ്ങളിൽ സമർപ്പിച്ചു ‘മഹാമതി’യായതുപോലെ, നമുക്കും അറിവിലൂടെയും സ്നേഹത്തിലൂടെയും ലോകത്തെ കാണാം. നമുക്ക് യുദ്ധങ്ങളില്ലാത്ത, അറിവ് വെളിച്ചം വിതറുന്ന ഒരു ലോകം പണിയാം.

The Book Dasaratha Jataka.

അഫ്സൽ ഖാനും 63 ഭാര്യമാരും

ഛത്രപതി ശിവാജി മഹാരാജാവും അഫ്സൽ ഖാനും

ഇന്ത്യൻ ചരിത്രത്തിൽ, പ്രത്യേകിച്ച് മറാത്താ സാമ്രാജ്യത്തിന്റെ വളർച്ചയുടെ കാലഘട്ടത്തിൽ, ബിജാപൂർ സേനാനായകനായ അഫ്സൽ ഖാനും ഛത്രപതി ശിവാജി മഹാരാജാവും തമ്മിലുള്ള പോരാട്ടം വളരെ പ്രസിദ്ധമാണ്. ഈ ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഏറ്റവും ഭീകരവും ദാരുണവുമായ ഒന്നാണ് അഫ്സൽ ഖാൻ്റെ 63 ഭാര്യമാരുടെ കൊലപാതകം. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വീരവും അതേസമയം ദാരുണവുമായ ഒരു അധ്യായമാണ് ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ. യുദ്ധതന്ത്രങ്ങളുടെയും ധീരതയുടെയും കഥകൾക്കപ്പുറം, മനുഷ്യനൊരില്ലാത്ത ക്രൂരതയുടെയും ആത്മവിശ്വാസത്തിന്റെയും അടയാളങ്ങൾ ഈ ചരിത്രസംഭവത്തിന് പിന്നിലുണ്ട്.

 

ഭാരതചരിത്രത്തിൽ മറാത്താ സാമ്രാജ്യത്തിന്റെ ഉദയം അടയാളപ്പെടുത്തിയ സുപ്രധാന വർഷമായിരുന്നു 1659. വളർന്നു വരുന്ന ശിവാജിയുടെ ശക്തിയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ബിജാപൂരിലെ ആദിൽ ഷാഹി സുൽത്താൻ തന്റെ ഏറ്റവും കരുത്തനായ സേനാനായകൻ അഫ്സൽ ഖാനെ നിയോഗിച്ചു. പർവ്വതസമാനമായ ശരീരപ്രകൃതിയും അളവറ്റ കായികബലവുമുള്ള ഖാൻ, ശിവാജിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുമെന്ന് പ്രതിജ്ഞ ചെയ്താണ് യുദ്ധതന്ത്രങ്ങളിലും കായികാഭ്യാസത്തിലും അഗ്രഗണ്യനായിരുന്ന അഫ്സൽ ഖാൻ വളരെ വലിയൊരു സൈന്യവുമായി പ്രതാപ്ഗഡിലേക്ക് പുറപ്പെട്ടത്.

ജോത്സ്യൻ്റെ പ്രവചനവും ഖാൻ്റെ തീരുമാനവും

ഐതിഹ്യങ്ങൾ പ്രകാരം, ശിവാജിക്കെതിരെയുള്ള യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പ് അഫ്സൽ ഖാൻ തന്റെ ഭാവി അറിയാനായി ഒരു ജോത്സ്യനെ സമീപിച്ചു. ഈ യുദ്ധത്തിൽ ഖാൻ പരാജയപ്പെടുമെന്നും അദ്ദേഹം ജീവനോടെ മടങ്ങിവരില്ലെന്നും ജോത്സ്യൻ പ്രവചിച്ചു.

ഈ പ്രവചനം കേട്ട ഖാൻ അങ്ങേയറ്റം അസ്വസ്ഥനായി. താൻ മരിച്ചു കഴിഞ്ഞാൽ തന്റെ 63 ഭാര്യമാരും മറ്റ് പുരുഷന്മാരുടെ അധീനതയിലാകുമെന്നോ അല്ലെങ്കിൽ അവർ പുനർവിവാഹം കഴിക്കുമെന്നോ ഉള്ള ചിന്ത അദ്ദേഹത്തെ ക്രൂരമായ ഒരു തീരുമാനത്തിലേക്ക് നയിച്ചു.

ദാരുണമായ കൂട്ടക്കൊല

താൻ മരിച്ചാലും തന്റെ ഭാര്യമാർ മറ്റാർക്കും അവകാശപ്പെട്ടവരാകരുത് എന്ന് തീരുമാനിച്ച ഖാൻ, അവരെ എല്ലാവരെയും വധിക്കാൻ ഉത്തരവിട്ടു. ചരിത്രരേഖകൾ പ്രകാരം, ബിജാപൂർ നഗരത്തിന് പുറത്തുള്ള ഒരു വലിയ കിണറിന് സമീപം വെച്ചാണ് ഈ ക്രൂരകൃത്യം നടന്നത്.

  • കൊലപ്പെടുത്തിയ രീതി: ഖാൻ തന്റെ ഭാര്യമാരെ ഓരോരുത്തരെയായി കിണറ്റിലേക്ക് തള്ളിയിട്ട് മുക്കിക്കൊല്ലുകയായിരുന്നു എന്ന് പറയപ്പെടുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവരെ സൈനികർ വാളുപയോഗിച്ച് കൊലപ്പെടുത്തി.

  • സാത്ത് ഖബർ (Sixty Graves): ബിജാപൂരിലെ (ഇന്നത്തെ വിജയപുര) ‘സാത്ത് ഖബർ’ എന്നറിയപ്പെടുന്ന സ്ഥലം ഈ സംഭവത്തിന്റെ മൂകസാക്ഷിയായി ഇന്നും നിലനിൽക്കുന്നു. ഇവിടെ ഒരേ നിരയിലായി ഏകദേശം 60-ലധികം കല്ലറകൾ കാണാം.

ചരിത്രപരമായ പ്രാധാന്യം

ചരിത്രകാരന്മാർക്കിടയിൽ ഈ സംഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്:

  1. ഭൗതിക തെളിവ്: ബിജാപൂരിലെ കല്ലറകൾ ഈ സംഭവത്തിന് ശക്തമായ തെളിവായി പലരും ചൂണ്ടിക്കാട്ടുന്നു. സാധാരണയായി ഒരു സൈന്യാധിപന്റെ ഭാര്യമാർക്കായി ഇത്രയധികം കല്ലറകൾ ഒരേ സ്ഥലത്ത് നിർമ്മിക്കപ്പെടാറില്ല.

  2. മനോഭാവം: അക്കാലത്തെ ചില ഭരണാധികാരികളുടെയും സൈന്യാധിപന്മാരുടെയും ക്രൂരമായ സ്വഭാവത്തെയും സ്ത്രീകളോടുള്ള അവരുടെ മനോഭാവത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്.

  3. മരണം: 1659 നവംബർ 10-ന് പ്രതാപ്ഗഡ് കോട്ടയുടെ അടിവാരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ശിവാജി മഹാരാജാവ് അഫ്സൽ ഖാനെ വധിച്ചു. ജോത്സ്യൻ്റെ പ്രവചനം പോലെ തന്നെ ഖാൻ ആ യുദ്ധത്തിൽ നിന്ന് മടങ്ങി വന്നില്ല.

അഫ്സൽ ഖാൻ്റെ അന്ത്യത്തെക്കുറിച്ചും ബിജാപൂരിലെ ആ ദാരുണമായ സ്മാരകത്തെക്കുറിച്ചും കൂടുതൽ ചരിത്രപരമായ വിവരങ്ങൾ താഴെ നൽകുന്നു. പ്രധാനമായും പ്രതാപ്ഗഡ് യുദ്ധം, സാത്ത് ഖബർ എന്നീ രണ്ട് കാര്യങ്ങളാണ് ഇതിൽ പ്രധാനം.

1659 നവംബർ 10-ന് പ്രതാപ്ഗഡ് കോട്ടയുടെ അടിവാരത്തിൽ വെച്ച് ശിവാജിയും അഫ്സൽ ഖാനും കൂടിക്കാഴ്ച നടത്തി. ആയുധങ്ങളില്ലാതെ വരണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും രണ്ടുപേരും തന്ത്രശാലികളായിരുന്നു. ഖാൻ തന്റെ വസ്ത്രത്തിനുള്ളിൽ ‘ബിച്വ’ എന്നറിയപ്പെടുന്ന തേളിന്റെ ആകൃതിയുള്ള കഠാര ഒളിപ്പിച്ചു. ശിവാജി തന്റെ കൈപ്പത്തിക്കുള്ളിൽ ഭീകരമായ ‘വാഗ് നഖ്’ (പുലിനഖം) ഒളിപ്പിക്കുകയും വസ്ത്രത്തിനടിയിൽ ഇടുമ്പ് കവചം (Chilkhata) ധരിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്കിടെ ആലിംഗനം ചെയ്യുന്ന മട്ടിൽ അഫ്സൽ ഖാൻ ശിവാജിയെ തന്റെ ഇടതുകൈകൊണ്ട് ചേർത്തുപിടിക്കുകയും വലതുകൈയിലെ കഠാര കൊണ്ട് അദ്ദേഹത്തിന്റെ പാർശ്വഭാഗത്ത് കുത്തുകയും ചെയ്തു. എന്നാൽ കവചം ധരിച്ചിരുന്നതിനാൽ ശിവാജി അത്ഭുതകരമായി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ശിവാജി തന്റെ കൈയിലുണ്ടായിരുന്ന പുലിനഖം ഉപയോഗിച്ച് അഫ്സൽ ഖാന്റെ വയർ കീറിമുറിച്ചു. പരിക്കേറ്റ ഖാനെ അദ്ദേഹത്തിന്റെ സൈനികർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശിവാജിയുടെ വിശ്വസ്തനായ സംഭാജി കാവജി ഖാന്റെ തലയറുത്തു.

1. പ്രതാപ്ഗഡ് യുദ്ധം (1659 നവംബർ 10)

ശിവാജി മഹാരാജാവിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുമെന്ന് പ്രതിജ്ഞ ചെയ്താണ് അഫ്സൽ ഖാൻ ബിജാപൂരിൽ നിന്ന് പുറപ്പെട്ടത്.

  • കൂടിക്കാഴ്ച: പ്രതാപ്ഗഡ് കോട്ടയുടെ അടിവാരത്തിൽ വെച്ച് സമാധാന ചർച്ചയ്ക്കായി ഇരുവരും കണ്ടുമുട്ടി. ആയുധങ്ങളില്ലാതെ വരണമെന്നായിരുന്നു നിബന്ധനയെങ്കിലും രണ്ടുപേരും കരുതലോടെയാണ് വന്നത്.

  • ആക്രമണം: ആലിംഗനം ചെയ്യുന്നതിനിടെ അഫ്സൽ ഖാൻ തന്റെ കഠാര ഉപയോഗിച്ച് ശിവാജിയെ വധിക്കാൻ ശ്രമിച്ചു. എന്നാൽ വസ്ത്രത്തിനടിയിൽ കവചം (Armor) ധരിച്ചിരുന്നതിനാൽ ശിവാജി രക്ഷപ്പെട്ടു.

  • പ്രത്യാക്രമണം: നിമിഷനേരം കൊണ്ട് ശിവാജി തന്റെ കൈയ്യിൽ ഒളിപ്പിച്ചിരുന്ന ‘വാഗ് നഖ്’ (പുലിനഖം) ഉപയോഗിച്ച് അഫ്സൽ ഖാൻ്റെ വയർ കീറുകയും അദ്ദേഹത്തെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

  • അന്ത്യം: പരിക്കേറ്റ ഖാനെ അദ്ദേഹത്തിന്റെ സൈനികർ പല്ലക്കിൽ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശിവാജിയുടെ സൈന്യാധിപനായ സംഭാജി കാവജി ഖാൻ്റെ തലയറുത്ത് യുദ്ധം അവസാനിപ്പിച്ചു.

2. സാത്ത് ഖബർ (Saath Kabar – 63 കല്ലറകൾ)

കർണാടകയിലെ ബിജാപൂരിലാണ് (ഇന്നത്തെ വിജയപുര) ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ സ്മാരകം അഫ്സൽ ഖാൻ്റെ ക്രൂരതയുടെയും ഭയത്തിന്റെയും അടയാളമായി ഇന്നും നിലനിൽക്കുന്നു.

  • നിർമ്മാണം: തന്റെ മരണശേഷം ഭാര്യമാർ മറ്റൊരാളുടെയും കൂടെ പോകരുത് എന്ന ചിന്തയിൽ അദ്ദേഹം നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം അവർക്കായി നിർമ്മിച്ച കല്ലറകളാണിവ.

  • ഘടന: കല്ലുകൊണ്ട് നിർമ്മിച്ച പ്ലാറ്റ്‌ഫോമുകളിൽ വരിവരിയായിട്ടാണ് ഈ കല്ലറകൾ സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി തന്നെയുണ്ട് ആ ദാരുണമായ സംഭവം നടന്ന കിണർ.

  • ഏകാന്തത: ബിജാപൂരിലെ മറ്റ് പ്രശസ്തമായ സ്മാരകങ്ങളെ അപേക്ഷിച്ച് (ഉദാഹരണത്തിന് ഗോൾ ഗുംബസ്) വളരെ വിജനമായ ഒരു പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്നും ഇവിടം സന്ദർശിക്കുന്നവർക്ക് ആ സ്ഥലത്തിന്റെ ഭീകരത അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു.

3. അഫ്സൽ ഖാൻ്റെ ശവകുടീരം (പ്രതാപ്ഗഡിൽ)

ശത്രുവാണെങ്കിലും മരിച്ചുകഴിഞ്ഞാൽ മൃതദേഹത്തോട് ആദരവ് കാണിക്കണമെന്ന ഹൈന്ദവ ധർമ്മം ശിവാജി മഹാരാജാവ് പാലിച്ചു.

  • അഫ്സൽ ഖാൻ കൊല്ലപ്പെട്ട സ്ഥലത്ത് തന്നെ അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാനും അവിടെ ഒരു ശവകുടീരം നിർമ്മിക്കാനും ശിവാജി ഉത്തരവിട്ടു.

  • ഇന്നും മഹാരാഷ്ട്രയിലെ സതാറ ജില്ലയിലുള്ള പ്രതാപ്ഗഡ് കോട്ടയ്ക്ക് സമീപം ഈ ശവകുടീരം കാണാം. ശത്രുവിനോട് പോലും കാണിച്ച ഈ മാന്യത ശിവാജിയുടെ മഹത്വമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.

ഛത്രപതി ശിവാജി മഹാരാജാവും അഫ്സൽ ഖാനും തമ്മിലുള്ള യുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങൾ വെറും യുദ്ധോപകരണങ്ങൾ മാത്രമല്ല, മറിച്ച് ഇന്ത്യൻ ചരിത്രത്തിന്റെ ഗതി മാറ്റിയ നിർണ്ണായക വസ്തുക്കളാണ്. അവയെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ നൽകുന്നു:

1. ശിവാജി മഹാരാജാവിന്റെ ‘വാഗ് നഖ്’ (Wagh Nakh)

ശരീരത്തിൽ ഒളിപ്പിച്ചു വെക്കാവുന്നതും പുലിയുടെ നഖത്തിന് സമാനമായതുമായ ഈ ആയുധമാണ് അഫ്സൽ ഖാനെ നേരിടാൻ ശിവാജി പ്രധാനമായും ഉപയോഗിച്ചത്.

  • എന്താണ് വാഗ് നഖ്?: ഉരുക്കുകൊണ്ട് നിർമ്മിച്ച നാല് കൂർത്ത നഖങ്ങളും രണ്ട് വിരലുകളിൽ ഇട്ടുപിടിക്കാനുള്ള വളയങ്ങളുമുള്ള ഒരു ആയുധമാണിത്. ഇത് കൈപ്പത്തിക്കുള്ളിൽ ഒളിപ്പിച്ചു വെക്കാൻ സാധിക്കും.

  • ഇപ്പോൾ എവിടെയാണ്?: ദീർഘകാലം ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ (Victoria and Albert Museum) ആയിരുന്നു ഈ ആയുധം സൂക്ഷിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ ജെയിംസ് ഗ്രാന്റ് ഡഫിന് ഇത് സമ്മാനമായി ലഭിച്ചതായിരുന്നു.

  • ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു: 2024 ജൂലൈയിൽ, മഹാരാഷ്ട്ര സർക്കാരിന്റെ പരിശ്രമഫലമായി ഈ വാഗ് നഖ് ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് (മൂന്ന് വർഷത്തെ ലോൺ വ്യവസ്ഥയിൽ) തിരികെ കൊണ്ടുവന്നു. നിലവിൽ ഇത് മഹാരാഷ്ട്രയിലെ സതാറയിലുള്ള (Satara) ചത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്.

2. ബിച്വ (Bichuwa) – അഫ്സൽ ഖാൻ ഉപയോഗിച്ച കഠാര

കൂടിക്കാഴ്ചയ്ക്കിടെ ശിവാജിയെ വധിക്കാൻ അഫ്സൽ ഖാൻ ഉപയോഗിച്ചത് ‘ബിച്വ’ എന്നറിയപ്പെടുന്ന ചെറിയ വളഞ്ഞ കഠാരയാണ്.

  • തേളിന്റെ കൊടുക്കിന്റെ ആകൃതിയുള്ള (Bichu എന്നാൽ തേൾ) വളരെ മൂർച്ചയുള്ള ഒരു കഠാരയാണിത്.

  • ആലിംഗനം ചെയ്യുന്നതിനിടെ ഖാൻ ഈ കഠാര ഉപയോഗിച്ച് ശിവാജിയുടെ വശങ്ങളിൽ കുത്തി. എന്നാൽ വസ്ത്രത്തിനുള്ളിൽ ശിവാജി ധരിച്ചിരുന്ന ഇടുമ്പ് കവചം (Chilkhata) അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു.

3. ഭവാനി വാൾ (Bhavani Talwar)

ശിവാജി മഹാരാജാവിന്റെ ഐതിഹാസികമായ വാളാണ് ‘ഭവാനി വാൾ’. അഫ്സൽ ഖാനുമായുള്ള കൂടിക്കാഴ്ചയുടെ സമയത്ത് അടിയന്തര സാഹചര്യം നേരിടാൻ ശിവാജിയുടെ പക്കൽ ഈ വാളും ഉണ്ടായിരുന്നു. തന്റെ സൈന്യാധിപനായ സംഭാജി കാവജി അഫ്സൽ ഖാൻ്റെ തലയറുത്തത് ഇത്തരം ഒരു വാൾ ഉപയോഗിച്ചാണെന്ന് കരുതപ്പെടുന്നു.

ചരിത്രപരമായ പ്രത്യേകതകൾ

ഈ ആയുധങ്ങൾ ഇന്ന് ദേശീയ അഭിമാനത്തിന്റെ പ്രതീകങ്ങളാണ്:

  1. ബുദ്ധിശക്തി: ശാരീരികമായി തന്നെക്കാൾ കരുത്തനായ അഫ്സൽ ഖാനെ നേരിടാൻ കായികബലത്തേക്കാൾ ബുദ്ധിപരമായ തന്ത്രമാണ് (വാഗ് നഖ് പോലുള്ള ഒളിപ്പിച്ച ആയുധങ്ങൾ) ശിവാജി ഉപയോഗിച്ചത്.

  2. മ്യൂസിയങ്ങൾ: സതാറയിലെ മ്യൂസിയത്തിന് പുറമെ, പൂനെയിലെ രാജാ ദിങ്കർ കേൽക്കർ മ്യൂസിയത്തിലും അക്കാലത്തെ യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്ന സമാനമായ ആയുധങ്ങളുടെ വലിയ ശേഖരം കാണാൻ സാധിക്കും.

അഫ്സൽ ഖാൻ്റെ 63 ഭാര്യമാരുടെ കഥ കേവലം ഒരു നാടോടിക്കഥയല്ല, മറിച്ച് ബിജാപൂരിലെ കല്ലറകൾ സാക്ഷ്യം വഹിക്കുന്ന ഒരു ചരിത്രപരമായ ദാരുണ സംഭവമായാണ് പരിഗണിക്കപ്പെടുന്നത്. ശിവാജി മഹാരാജാവിന്റെ ധീരതയെക്കുറിച്ചുള്ള കഥകൾക്കൊപ്പം തന്നെ, അഫ്സൽ ഖാൻ്റെ ഈ ക്രൂരതയും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന് ശേഷം മറാത്ത സൈന്യം ബിജാപൂർ സൈന്യത്തെ വൻതോതിൽ പരാജയപ്പെടുത്തുകയും പൻഹാല കോട്ട പിടിച്ചെടുക്കുകയും ചെയ്തു. അഫ്സൽ ഖാൻ്റെ പതനം ഇന്ത്യയിലുടനീളം ശിവാജിയുടെ പേരും പ്രശസ്തിയും വർദ്ധിപ്പിച്ചു. അഫ്സൽ ഖാന്റെ പതനം വെറുമൊരു വ്യക്തിയുടെ പതനമായിരുന്നില്ല, മറിച്ച് അത് ഭയത്തിന്മേലുള്ള ധർമ്മത്തിന്റെ വിജയമായിരുന്നു. 63 ഭാര്യമാരെ കൊലപ്പെടുത്തിയ ഖാന്റെ ക്രൂരതയും, ആയുധബലത്തേക്കാൾ ബുദ്ധിബലം കൊണ്ട് വിജയിച്ച ശിവാജിയുടെ തന്ത്രങ്ങളും ഇന്ത്യൻ ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളായി ഇന്നും നിലനിൽക്കുന്നു. ഈ വിജയം ‘ഹിന്ദവി സ്വരാജ്‘ എന്ന സ്വപ്നത്തിലേക്കുള്ള മറാത്തകളുടെ പ്രയാണം വേഗത്തിലാക്കി.