രക്ഷകരാവുക

#KeralaFloods
#StandWithKerala
#DecalareAsNationalDisaster

  • 2nd worst flood after 1924
  • 10 out of the 14 districts severely affected
  • 15+ bridges collapsed
  • 27 dams opened
  • 186 lives lost
  • 211+ landslides
  • 20000+ houses damaged
  • 10000+ km of roads destroyed
  • Preliminary estimates count a loss of ₹8316 Crore

Dear Indians and the People of the World,

This post is a plea for help for the people of kerala facing the worst rains the state has ever seen, claiming lives, displacing people out of their house and into makeshift relief camps and leaving the rest stranded on roof tops clinging to life as you read this article. Without much embellishments, we are putting down the most recent updates to bring to you the very dire situation Kerala is in and to emphasize how significant even the smallest help would be.

Kerala has received almost triple of rain in the past 30 days. AMD the is forecasted to receive the same or even worse weather up until this Sunday – 19Aug 2018. ( dates and details needs to be clarified).All 14 districts currently under red alert with severe and continuous floods and landslides.

Causality at almost 200 within last 8 days. All 55 dams in the state opened together for the first time in history. More than hundred and fifty thousand people currently placed in relief camps. Thousands of homes washed away, submerged and destroyed in the flood water and land slides. Hundreds stranded on roof tops awaiting to be rescued as their homes are engulfed by the water. Many hundreds of missing cases. Airports shutdown for another 10 days and railway transportation suspended indefinitely.

Words are falling short to describe the horrors as they are unfolding in the tiny but Beautiful land of ours.. In this humbling moment where nature is proving the magnanimity of its power, we are appealing to the power of humanity that dwells within us. Help in any form will be a godsend at this point for everybody suffering in Kerala, be it good or in monetary form..

The smallest of help will provide a meal to a starving child, warmth to the elderly out in the open and a chance to start a new life to people who have lost their all..

It is a given that financial scams can be at large to take advantage of the situation. Hence, we are presenting our authenticity verified and certified by the CMs office for your reference.

All monetary contributions can be made directly to the CM’s distress fund, the details of which are given below:
Online through – . https://donation.cmdrf.kerala.gov.in

Or you can send money to :

Bank account number
Beneficiary Name : Principal Secretary (Fin), Treasurer CMDRF
Bank Name : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028

For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted/mailed to the following address:
Principal Secretary (Finance)
Treasurer CMDRF
Secretariat
Thiruvananthapuram – 695 001
Kerala, INDIA

.
Chief Ministers Distress Relief Fund, (CMDRF) accepts voluntary contributions from Individuals, Organizations, Trusts, Companies and Institutions etc. All contributions towards CMDRF are exempt from Income Tax under section 80(G).

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.
(VPA : keralacmdrf@sbi) / Scan the QR Code to donate

ലിങ്ക് ഇവിടെ: https://donation.cmdrf.kerala.gov.in/#donation

ജനരക്ഷായാത്ര

ബി. ജെ. പി. അധ്യക്ഷൻ അമിത് ഷാജി പിണറായിയിലെ “ജനരക്ഷാ” മാർച്ച് ഉപേക്ഷിച്ചത് ട്രോളുകൾ നിരന്നിറങ്ങുന്നതു പോലെ കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതായിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! എന്തായാലും ഷാജി പോയത് നന്നായി പാ പ്രശ്നങ്ങൾ പാരമ്യതയിലേക്ക് നീങ്ങുന്നുണ്ട്. കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ജെയ് ഷാജി മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷാജിയുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി നാളെ (ബുധൻ – 11/09/2017) കേസ് പരിഗണിക്കും.

മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു കേരളത്തിൽ രാക്ഷായാത്രയുടെ തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. നല്ലതായാലും മോശമായാലും വാർത്തകളിൽ എങ്ങും നിറഞ്ഞുനിൽക്കുക എന്നാതാണിവർക്ക് പ്രധാനകാര്യം

കണ്ണീർ ഗർഭവും പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ പലരീതിയിൽ ഇതു കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! പോസ്റ്റീവ് സൈഡിലൂടെ കാര്യപരിപാടികൾക്ക് ആക്കം കൂട്ടി നാടിന്റെ നന്മയെ മാത്രം കണ്ടുകൊണ്ടാവണമായിരുന്നു ഈ യാത്ര. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ വിശ്വാസസംഹിതകളല്ല കേവലം കൂട്ടം മാത്രമായ മലയാള സംസ്കൃതി. സഹ്യപർവ്വതസാനുക്കളാൽ മറപിടിച്ച് മലയാളം കാത്തുസൂക്ഷിക്കുന്നത് വ്യത്യസ്തമായൊരു വീക്ഷണം തന്നെയാണെന്ന് അറീയണം. പലരും പറയുന്ന സങ്കീർണതകളല്ല നാടിന്റെ ശാപം.

എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ തന്നെയാണ്. ആ ജനരക്ഷമാർച്ച് ഓട്ടോ പിടിച്ചോ ലോറി പിടിച്ചോ എങ്ങനെയെങ്കിലും അങ്ങു തിരുവനന്തപുരത്ത് എത്തിക്കോട്ടെ. ഒരു പാർട്ടിയുടെ വിലാപയാത്രയായി നമുക്കിത് ചിരിച്ചു തള്ളാൻ മാത്രം ഉള്ളതായി മാറുന്നു. രക്ഷയായാലും ശിക്ഷയായാലും കാര്യങ്ങൾ മാതിരിക്ക് നടക്കണം. നല്ലരീതിയിൽ അവസാനിക്കണം. ഒന്നുമില്ലെങ്കിൽ വർഗബോധവും മതവെറിയും ആര്യാഢ്യത്തവും വരുത്തിവെച്ച കഴിഞ്ഞകാല പോരായ്മകളിൽ പുതുമതമായ സംഘിമതം പച്ചപിടിക്കാൻ സാധ്യതയില്ലെന്ന് അവർക്ക് മനസ്സിലാക്കാനെങ്കിലും ഇതുപകരിക്കണം. കളികൾ പതിയെ മാറ്റി ജനനന്മതന്നെ രക്ഷ്യം വെച്ച് നല്ലൊരു യാത്ര വീണ്ടും നടത്താൻ ഇടവരട്ടെ.

കാസർഗോഡിനെ ഒഴിവാക്കി പയ്യന്നൂർ മുതൽ തുടങ്ങിയപ്പോൾ തന്നെ ഒരു കലിപ്പ് തോന്നിയതായിരുന്നു… നല്ലതായാലും ചീത്തയായാലും സംസാരം കേരളത്തെ പറ്റിയാവുമ്പോൾ അതിൽ കാസർഗോഡിനേയും ഉൾപ്പെടുത്തേണ്ടതുണ്ട്. കുമ്മനം കളിച്ച് കേറിക്കൂടാൻ മാത്രം വളർന്ന ജില്ലയല്ല കാസർഗോഡ്. ഈയിടെ അതിവേഗ റെയിൽവേയിൽ നിന്നും സർക്കാർ കാസർഗോഡിനെ ഒഴിവാക്കിയതിൽ തന്നെ പ്രതിഷേധം പലവഴിക്ക് ഉയർന്നതായിരുന്നു. അതിന്റെ ഇടയിലാ ഈയൊരു പുലിവാല്. ഒഴിവാക്കലുകൾ പലതരത്തിൽ നേരിടുന്നൊരു ജില്ലയാണു കാസർഗോഡ്. കോൺഗ്രസ്സായാലും മാർക്സിസ്റ്റായാലും കേരളയാത്രകളോ, മനുഷ്യചങ്ങലകളോ തുടങ്ങാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു മഞ്ചേശ്വരം. ഇന്നും അതു തുടരുന്നു. ആ സമയത്താണ് ഈയൊരു തെയ്യം കളിക്ക് ബിജെപ്പിയും തയ്യാറായത്.

രക്ഷായാത്രയാലും വിലാപയാത്രയാലും കാസർഗോഡിനെ ഇനിമുതൽ മറക്കരുത്.

കേരളത്തിലെ ബുദ്ധചിന്തകൾ

ബോധിധർമ്മ, കളരിപ്പയറ്റ്, ബുദ്ധമതം, കേരളം

ഇന്നത്തെ ഭാരതീയ സംസ്കാരത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധ സംഹിതയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്‌. ദ്രാവിഡ സംസ്‌കാരത്തിന്റെ ഔന്നിത്യത്തില്‍ സവര്‍ണ്ണരും അവര്‍ണ്ണരുമില്ലാതെ, ദുഷിച്ച ജാതി-വ്യവസ്ഥകളില്ലാതെ ഒത്തൊരുമയോടെ ഓണാഘോഷം നടത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. ഇന്ന് മതങ്ങൾ പലതുണ്ട്; അവർ പരസ്പരം തലകൾ കൊയ്യുന്നുമുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല – ചരിത്രം പലരൂപത്തിൽ രേഖപ്പെടുത്തി തുടങ്ങിയ കാലം മുതലിങ്ങോളമുള്ളത് നമുക്ക് കണ്ടെത്താനാവുന്നു. മാറ്റങ്ങൾ അനിവാര്യം തന്നെ. അതെപ്രകാരം തിരിച്ചറിയുന്നു എന്നതിലാണു പ്രാധാന്യം. ഹിന്ദുവംശരും കൃസ്ത്യാനികളും മുസ്ലീങ്ങളും കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും അവയ്ക്കുവേണ്ടി ജനതതി കൂട്ടം ചേർന്നു പാടിനടക്കുന്ന പാവനഗീതങ്ങളും നമുക്കിന്ന് അന്യമല്ലല്ലോ. പ്രാചീനകാലങ്ങളിൽ ദ്രാവിഡവംശത്തിലേക്ക് പടന്നു കയറി കേരളം പരക്കെ വ്യാപിച്ച വിശ്വാസസംഹിതയായിരുന്നു ബുദ്ധമതം. ഇന്നതിനെ ഹിന്ദുമതം ആക്രമിച്ചുകീഴടിക്കി ഇല്ലാതാക്കിയെങ്കിലും അവർ കൊണ്ടുവന്ന സാംസ്കാരികസ്വാധീനം മാത്രം നിലനിൽക്കുന്നുണ്ട്. കൃസ്തുവിനും മുമ്പ് ആറാം നൂറ്റാണ്ടിലായിരുന്നു ബുദ്ധസന്യാസികൾ കേരളനാട്ടിൽ എത്തിയതായി ചരിത്രപരമായ തെളിവുകൾ ലഭ്യമായിരിക്കുന്നത്. അശോകചക്രവർത്തിയുടെ ആജ്ഞ പ്രകാരവും ഇന്നത്തെ ശ്രീലങ്കയിൽ നിന്നും ഒക്കെയാണ് കേരളത്തിലേക്ക് ഇവരെത്തിയത്. പ്രസിദ്ധ സംഘകാല മഹാകാവ്യമായ മണിമേഖല

Rise and fall of Buddhism in Kerala, Budha Statue
ബുദ്ധൻ

ബൗദ്ധകൃതിയാണ്, ചിലപ്പതികാരത്തിന്റെ തുടർച്ചയാണിത്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ്‌ പ്രതിപാദിക്കുന്നത്. രചയിതാവ് കൂലവാനികൻ ചാത്തനാർ ആണ്. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചാത്തൻ ശബ്ദം, ശാസ്തനായും ശാസ്താവായും മാരിയതും ദൈവമായി ആരാധിക്കുന്നതും നമുക്കിടയിൽ ഇന്നുമുണ്ടല്ലോ. ജാതിവ്യവസ്ഥകളെന്തെന്നറിയാത്ത അഹിംസാവാദികളായിരുന്നു നമ്മുടെയൊക്കെ പൂർവ്വികർ എന്ന ഓർമ്മപ്പെടുത്തൽ തന്നെ ഇപ്പോൾ ആശ്വാസം തരുന്നുണ്ട്… അതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡസംസ്കാരം അവിടെ നിൽക്കട്ടെ. ഇപ്പോൾ നമുക്ക് ബുദ്ധമതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം. മതമെന്നു വിളിക്കാൻ മാത്രമുള്ള ഒന്നല്ല ബുദ്ധിസം. മതമെന്ന് ആധുനികകാല നിർവ്വചനത്തിൽ പറയുന്നു എന്നേ ഉള്ളൂ. അതൊരു സംസ്കാരമായി ലോകത്ത് പലസ്ഥലങ്ങളിലേക്കും അന്ന് വ്യാപിച്ചതായിരുന്നു. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി നാടൊട്ടുക്ക് വിവിധ ബുദ്ധവിഹാരങ്ങൾ പണിതവരായിരുന്നു അവർ.

ബുദ്ധമതത്തിന്റെ ശോഷണം 8-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നന്നായി തുടങ്ങി. എഴാം നുറ്റാണ്ടോടെ ശക്തി ക്ഷയിച്ചു തുടങ്ങി എന്നു ചൈനക്കാരായ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. 9 ആം നൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ അദ്വൈത വേദാന്തികൾ മുഖേന ഹിന്ദുമതത്തിന് വൻ പ്രചാരം ലഭിച്ചതു ബുദ്ധമതത്തെ നന്നായി ബാധിച്ചിരുന്നു. അക്കാലത്തൊക്കെയും ഹൈന്ദവരാജാക്കന്മാർ പോലും പഴയ ബൗദ്ധികപാരമ്പര്യം വെച്ച് സംസ്കാരപൂർണരായിത്തന്നെ നല്ല സഹിഷ്ണുതയോടെ ബുദ്ധസങ്കേതങ്ങൾ സംരക്ഷിച്ചുവന്നുരുന്നെങ്കിലും, ശങ്കരാചാര്യരുടെ നേതൃത്വത്തിൽ സവർണഹിന്ദൂയിസം ബുദ്ധിസത്തെ തുടച്ചു നീക്കാൻ മുന്നിട്ടിറങ്ങി. ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ് മൂലം മെല്ലെ രാജാക്കന്മാർ ബുദ്ധ മതത്തിനെതിരായി തിരിഞ്ഞു; ഭീഷണിയും അക്രമവും തന്നെയായിരുന്നു ബൗദ്ധർക്ക് നേരിടേണ്ടി വന്നത്. തൻമൂലം പടിപടിയായി ബുദ്ധമതത്തിന്റെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വന്നു. വൈഷ്ണവ കുലശേഖരയുടെ കാലത്ത്, 11- ആം നൂറ്റാണ്ടിൽ ബുദ്ധമതം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി . പ്രസിദ്ധമായ പല ബുദ്ധ വിഹാരങ്ങളും (പള്ളികൾ) ക്ഷേത്രങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന പല ജനവിഭാഗങ്ങളും പിന്നീട് ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളിലേക്ക് ചേർക്കപ്പെട്ടു. ചാതുർവർണ്യം നിലവിൽ വന്നത് 11 ആം നൂറ്റോണ്ടോടെയായിരുന്നു. ചാതുര്‍വര്‍ണ്യം അഥവാ ജാതി വ്യവസ്ഥ നടപ്പിലാക്കാന്‍ ഹൈന്ദവര്‍ക്ക് ഏറ്റവും വലിയ തടസമായി നിന്നത് ഇവിടെ വേരുറച്ചുപോയ ബുദ്ധമതമായിരുന്നു. അതുകൊണ്ടുതന്നെ വേരോടെ പിഴുതെറിയുന്ന രീതിയിലുള്ള ഹിംസയാണ് ഇവിടെ അന്ന് അരങ്ങേറിയത്.. ക്രൂരമായിരുന്നു ശിക്ഷണ രീതികൾ. തകർന്നുപോയ ബൗദ്ധകൽപ്രതിമകളൊക്കെ അതിന്റെ കേവലോദാഹരണങ്ങൾ മാത്രം. ഇന്നത്തെ കേരളത്തിലെ ഓരോ തരിമണ്ണിനും പറയാനുള്ളത് ഇവിടെ ബുദ്ധിസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ കഥകളാണ്; ഇന്ത്യ മൊത്തം ഇതുതന്നെ പറയും. സംഘകാലത്തിന്റെ അവസാനമായും കണക്കാക്കപ്പെടുന്നത് 12 ആം നൂറ്റാണ്ടോടെയാണ്. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. ബുദ്ധമതശോഷണം മുഴുമിപ്പിച്ചതും ചാതുര്‍ വര്‍ണ്ണ്യത്തിന്റെ വിഷവിത്തുകള്‍ ദ്രാവിഡ സംസ്‌കാരത്തില്‍ പാകി മുളപ്പിച്ചതും ഇതേ കാലഘട്ടത്തിൽ തന്നെ. ദ്രാവിഡരുടെ ഇടയിൽ സ്നേഹാംശമായി അലിഞ്ഞുചേർന്ന വികാരമായിരുന്നു പണ്ട് ബൗദ്ധിസം.

South India in Sangam Period
South India in Sangam Period

പ്രകൃതി ശക്തികളെ പൂജിക്കുക എന്ന അന്ധവിശ്വാസ പ്രചാരണത്തിലൂടെ ദക്ഷിണേന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ പ്രീതി പിടിച്ചു പറ്റി, ഹിന്ദുത്വവാദവും ക്ഷേത്രാചാരങ്ങളും വളര്‍ത്തുകയായിരുന്നു ആര്യന്മാര്‍ ആദ്യം ചെയ്തത്. പലകഥകളും അവരതിനായി സൃഷ്ടിച്ചു; ഉള്ളവയ്ക്ക് പുത്തൻ നിർവ്വചനങ്ങൾ നൽകി. പല്ലവര്‍, ചാലൂക്യര്‍, രാഷ്ട്രകൂടര്‍ എന്നീ ദ്രാവിഡ രാജാക്കന്മാര്‍ക്ക് അന്നത്തെ ദേശത്തുണ്ടായിരുന്ന ശക്തിയും സ്വാധീനവും ഹിന്ദുമതത്തിന്റെ വേരോട്ടത്തിന് ശക്തി കൂട്ടി; പിന്നീട് ബൗദ്ധവിഹാരങ്ങളെ തകർത്തെറിയാനുള്ള സഹായമായും ഇതുഭവിച്ചു. ക്രമേണ ചാതുർവർണ്യം വന്നപ്പോൾ ശൂദ്രരേയും അധകൃതരും ജനിച്ചു. രാജ്യഭരണ സഹായത്തിനും മാര്‍ഗദർശനത്തിനു, ആയുള്ള പുരോഹിതന്മാരായി ബ്രാഹ്മണര്‍ ഉന്നതകുലജാതരായി മാറി. ബൈദ്ധിസം കൊണ്ടുവന്ന വിദ്യാഭ്യാസത്തെ അവർ തച്ചുടച്ചു. വിദ്യപഠിക്കുന്നവന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്ന കാഴ്ചകൾക്കുവരെ ശേഷം കേരളം സാക്ഷിയായി. ദ്രാവിഡ വാസ്തുവിദ്യയുടെ പ്രോത്സാഹകർ എന്ന നിലയിലാണ് പല്ലവർ അറിയപ്പെടുന്നത്. ഇവരുടെ പ്രോത്സാഹനത്തിൽ നിർമ്മിച്ച ശില്പങ്ങൾ ഇന്നും മഹാബലിപുരത്ത് കാണാം. ഭീമാകാരമായ ശില്പങ്ങളും അമ്പലങ്ങളും നിർമ്മിച്ച പല്ലവർ തനത് ദ്രാവിഡ വാസ്തുവിദ്യയുടെ അടിസ്ഥാനങ്ങൾ നിർവ്വചിച്ചു. പല്ലവ ഭരണകാലത്ത് ചീന സഞാരിയായ ഹുവാൻ സാങ്ങ് കാഞ്ചിപുരം സന്ദർശിച്ചു. ഹുവാൻ സാങ്ങ് തന്റെ ഗ്രന്ഥങ്ങളിൽ പല്ലവ ഭരണത്തിന്റെ മഹിമയെ വാഴ്ത്തിയിട്ടുണ്ട്. അങ്ങനെയൊരു സംസ്കാരത്തിലേക്കായിരുന്നു സവർണത നിറച്ച ബീജാണുവുമായി ആര്യവംശം കടന്നുവന്നത്.

ശബരിമല അയ്യപ്പനും ബുദ്ധനും

കലപ്പയുടെ ഉപയോഗം, ആയൂർവേദം, കൃഷിരീതി, വിദ്യാലയങ്ങളിൽ വിദ്യ ആദ്യമായി പഠിപ്പിച്ചത്, വാസ്തുശില്പവിദ്യ കേരളത്തിൽ അവതരിപ്പിച്ചത് ഒക്കെയും ബുദ്ധഭിക്ഷുക്കളാണ്. ക്ഷേത്രാചാരങ്ങളായ വെടിക്കെട്ട്, കതിന, പറയെടുപ്പ്, പടയണി, പൂരം, കെട്ടുകാഴ്ച, രഥോത്സവമെന്നിവയും ഓണാഘോഷത്തിന്റെ പൂർണ്ണതവരെ വരെയും ബൗദ്ധ സംഭാവനയാണ്. ഓണാഘോഷത്തിന്റെ ചരിത്രം അങ്ങ് ദ്രാവിഡമഹിമവരെയുണ്ടെങ്കിലും അതൊരു നല്ല കലാപരിപാടിയാക്കിയത് ബൗദ്ധർ തന്നെ. (പിന്നീട് സവർണകാലത്ത് വിഷ്ണുപൂജ പച്ചപിടിച്ചുവന്നപ്പോൾ വിഷ്ണു മഹാബലിയെ പാതാളത്തിലേയ്‍ക്കു ചവിട്ടിത്താഴ്‍ത്തിയതായി കഥ രൂപാന്തരപ്പെടുത്തിയതൊക്കെ ബ്രാഹ്മണേതിഹാസങ്ങൾ മാത്രം). പൂജ്യം കണ്ടുപിടിച്ചത് ഭാരതത്തിലായിരുന്നല്ലോ. ആര്യഭടൻ ആണതു കണ്ടുപിടിച്ചത് എന്നൊരു വാദമുണ്ട്; (അതു കൃസ്തുവിനു മുമ്പേ പിംഗളൻ കണ്ടുപിടിച്ചു എന്നൊരു ഭാധ്യവും നിലനിൽക്കുന്നു – ബി സി 4ആം നൂറ്റാണ്ടിലാണ് ജീവിതകാലഘട്ടം എന്നും കരുതുന്നു). ആര്യഭടൻ കൊടുങ്ങല്ലൂരിൽ വസിച്ചിരുന്ന ബുദ്ധമതാനുയായിയായിരുന്നു എന്ന് ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ് സാങ് പറയുന്നു. 5 – 6 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനായിരുന്നു ആര്യദേവൻ അഥവാ ആര്യഭടൻ. ലോകത്തിന്റെ പല ഭാഗങ്ങളിലും അറിയപ്പെടുന്നത് എല്ലാ ആയോധന കലകളുടെയും മാതാവാണു കളരിപ്പയറ്റ് എന്നാണ്. ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കളരി പയറ്റ് നിരന്തര മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്നു, ആറാട്ട്, ഉത്സവാഘോഷങ്ങൾ, ദേവീ വിഗ്രഹങ്ങൾ, അയ്യപ്പൻ, ശാസ്താവ്, ചാക്യാർ കൂത്ത് ഇങ്ങനെ ഒട്ടനവധി സംഗതികളിൽ നമുക്ക് ബൗദ്ധികബീജം കണ്ടെത്താനാവുന്നു. കോഴിക്കോട്, മാവേലിക്കര, കരുമാടി, കരുനാഗപ്പള്ളി, മരുതൂർകുളങ്ങര, ഭരണിക്കാവ്, പള്ളിക്കൽ, കോട്ടപ്പുറം ഇവിടെ നിന്നൊക്കെയും ബദ്ധപ്രതിമകൾ കണ്ടെടുത്തിട്ടുണ്ട്. ശബരിമല, കിളിരൂർ, കുട്ടംപേരൂർ, കൊടുങ്ങല്ലൂർ, അർത്തുങ്കൽ തുടങ്ങി അനേകം പേരുകേട്ട അമ്പലങ്ങളുടെ ചരിത്രത്തിലും ബുദ്ധമത സ്വാധീനം കാണാം. ഇതയും പറഞ്ഞത് ഒരു തുടക്കമെന്ന നിലയിൽ മാത്രമാണ്. പറയാനുദ്ദേശിക്കുന്നത് ശബരിമലയിലെ അയ്യപ്പനെ പറ്റിതന്നെയാണ്. പറ്റൊരു കാര്യം മലനാടിന്റെ മുഖമുദ്രയായ കളരിപ്പയറ്റാണ്. അതുപോലെതന്നെ ആയൂർവേദവും. കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും മറ്റുംആയൂർവേധരംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ടെന്നോർക്കുക. ബ്രാഹ്മണമതം പിന്നീടതിനെ ബ്രഹ്മാവ്‌ ഉണ്ടാക്കി മകനായ ദക്ഷപ്രജാപതിക്കും പ്രജാപതി അശ്വനീകുമാരന്മാർക്കും അങ്ങനെയങ്ങനെ വിവിധങ്ങളായ മഹർഷിവര്യന്മാരിലേക്കും അതെത്തിച്ചേർന്നുവെന്നൊക്കെ കഥകളുണ്ടാക്കി; അഞ്ചാം വേദവും ആക്കിമാറ്റി. തനിക്കാക്കി വെടക്കാക്കുന്ന പരിപാടി തന്നെ മുഖ്യം. എങ്കിലും കാവും കുളവും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എല്ലാം ബുദ്ധമതത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണെന്ന് നിസംശയം പറയാൻ സാധിക്കും. എ. ഡി. 5-ആം നൂറ്റാണ്ടില്‍ പാടലീപുത്രത്തില്‍ കാണപ്പെട്ടിരുന്ന ബുദ്ധ മഹോത്സവങ്ങളുമായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവങ്ങള്‍ക്കും കെട്ടുകാഴ്ചകളും സാമ്യമുളളതായി ചീനാ സഞ്ചാരിയായ ഫാഹിയാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ശബരിമല, അച്ചന്‍കോവില്‍ തുടങ്ങിയ പുരാതന അയ്യപ്പക്ഷേത്രങ്ങള്‍ ദ്രാവിഡബിംബങ്ങളും പിന്നീട് ബുദ്ധ വിഹാരകേന്ദ്രങ്ങളായി മാറുകയും ചെയ്തുവെന്ന് നവീന പ്രാചീന ചരിത്രകാരന്മാര്‍ ഒരുപോലെ വിലയിരുത്തുന്നു. ഹിന്ദു മതവിശ്വാസികള്‍ മണ്ഡലകാലത്ത് അനുഷ്ഠിക്കുന്ന അഹിംസാ – സസ്യാഹാര വ്രതത്തിന് ബുദ്ധമതാചാരങ്ങളുമായി അനിഷേധ്യമായ ബന്ധമുണ്ട്.

Bodhidharma Kalarippayat
Bodhidharma

കളരിപ്പയറ്റിനെ പറ്റി മുകളിൽ പറഞ്ഞു. കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. ഇന്ന് കേരളമെന്നു പറയുമെങ്കിലും പഴയ കേരളം ഏറെ വിശാലമായിരുന്നു; ദ്രാവിഡാധിപത്യം കാണിക്കുന്ന ഭൂപടം നോക്കുക. കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കേരളമുണ്ടാക്കിയെന്നു കഥകളിൽ പറയപ്പെടുന്ന പരശുരാമനാണ് കളരിപ്പയറ്റ് കണ്ടുപിടിച്ചതെന്ന കഥയുണ്ട്. ബ്രാഹ്മണേതിഹാസങ്ങളൊക്കെ വരുന്നതിനു മുമ്പേ ഉള്ള സംവിധാനമാണ് സത്യത്തിൽ കളരിപ്പയറ്റ്. സംഘകാലത്ത്‌ നിലവിലിരുന്ന ആചാരങ്ങളും വീരക്കൽ ആരാധനയും കണക്കിലെടുത്ത്‌ ചിലർ അക്കാലത്തേ കളരി നിലവിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു. ഹാന്‍ ചൈനീസ് ഷാവോലിന്‍ ഫിസ്ടിന്റെ പിതാവായി അറിയപ്പെടുന്ന ബോധി ധര്‍മ്മന്‍ ചൈനയില്‍ എത്തിയത് തന്നില്‍ നിക്ഷിപ്തമായ ബുദ്ധ മത പ്രചാരണം എന്ന ലക്ഷ്യത്തോടെയാണ്. അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ഇദ്ദേഹം. കേരളത്തിലെ ബുദ്ധ മതത്തിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു അത്, കളരി പയറ്റു പോലെയുള്ള ആയോധനകളുടെ ആചാര്യന്‍ എന്ന നിലയില്‍ പ്രശസ്തനായത്തിനു ശേഷമാണ് അദ്ദേഹം തന്‍റെ കടമ നിര്‍വഹിക്കുവാനായി പുറപ്പെട്ടത്. യി ജിന്‍ ജിംഗ്, ബ്രൂസ് ലി വികസിപ്പിച്ച കുങ് ഫു വിന്‍റെ പിതാവായും ബോധി ധർമ്മനെയാണ് കാണുന്നത്, കങ് ഫു വിനു കളരി പയറ്റുമായുള്ള സാമ്യവും ബോധി ധർമ്മനെ കുറിച്ചുള്ള അറിവുമാകണം തനിക്കു കളരി പഠിക്കുവാനുള്ള ആഗ്രഹമുണ്ടെന്ന് ബ്രൂസ് ലീ യെ കൊണ്ട് പറയിപ്പിച്ചത്. ആത്മീയവും ശാരീരിക പരിശീലനവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയാണ് ബോധി ധര്‍മ്മന്‍ തിരഞ്ഞെടുത്തിരുന്നത് എന്ന് മനസിലാക്കാം. ബോധി ധര്‍മ്മന്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്നു എന്ന കാര്യം എല്ലാ ചരിത്ര ഗവേഷകരും സമ്മതിക്കുന്നു എന്നാല്‍ അതെവിടെയായിരുന്നു എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്, എന്നാല്‍ അത് തമിഴ് നാടല്ലെന്നും സഹ്യ പര്‍വ്വത്തിനുപ്പറമുള്ള കേരളത്തിലാണെന്നും വിശ്വസിക്കാനുള്ള ഒരു പാട് കാരണങ്ങള്‍ നിലവിലുണ്ട്, ബോധി ധര്‍മ്മന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ തമിഴ് നാട്ടില്‍ ബുദ്ധ മതം അധികം പ്രചാരം നേടിയിട്ടില്ലായിരുന്നു എന്നതാണ് വസ്തുത മാത്രവുമല്ല അക്കാലങ്ങളില്‍ കേരളത്തില്‍ അത് പ്രബലവുമായിരുന്നു. കേരളം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് ബുദ്ധ മത സ്തൂപങ്ങളിലൊന്നിലാണ്, ആ കാലഘട്ടത്തിലെ കേരളത്തിലെ ബുദ്ധ മത സ്വാധീനം ഇത് വിവരിക്കുന്നു. ബ്രാഹ്മണനായിരുന്നു ബോധി ധര്‍മ്മന്‍ എന്നാല്‍ ബുദ്ധ മതം സ്വീകരിച്ചതോടെ ജാതീയമായ കെട്ട് പാടുകളില്‍ നിന്നും അദ്ദേഹം മുക്തനായി, ധര്‍മ്മന്‍ എന്ന പേര് അക്കാലങ്ങളില്‍ കേരളത്തിലെ വിവിധ ബുദ്ധ മത പ്രചാരകര്‍ സ്വീകരിച്ചിരുന്നു, അത് കൊണ്ട് തന്നെ ബുദ്ധ മതം സ്വീകരിക്കും മുമ്പ് അദ്ദേഹത്തിന്റെ പേര് മറ്റൊന്നായിരുന്നിരിക്കാം, പ്രമുഖ ബുദ്ധ വിഹാരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരിനടുത്തുള്ള ഏതോ സ്ഥലത്ത് അദ്ദേഹം ജീവിച്ചിരുന്നു എന്ന അനുമാനം അംഗീകരിക്കപ്പെട്ടെക്കാം. കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമമാണ് ബോധി ധര്‍മ്മന്‍. അടുത്ത കാലത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയായ ഏഴാം അറിവ് ബോധി ധർമ്മനെ പറ്റിയുള്ളതുതന്നെയാണ്. ഇന്നത്തെ തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണു ജന്മദേശം എന്നൊരു പ്രബലവാദമുണ്ടെങ്കിലും നമുക്കഭിമാനിക്കാൻ പറ്റുന്ന കേരളീയനാണ് ബോധിധർമ്മനെന്നു നിസംശയം പറയാനാവുന്നതാണ് പലതെളിവുകളും കൂടെ തന്നെയുണ്ട്. അതിൽ പ്രധാനമാണ് കളരിപ്പയറ്റിലെ മെയ്‌വഴക്കം.

ബുദ്ധിസത്തെ പറ്റി വിശാലമായി മലയാളം വിക്കിപീഡിയയിൽ വായിക്കാം

പ്രശ്‌നോത്തരി – ഭാഷാ, വ്യാകരണം, സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 13, ഭഷാ വ്യാകരണം, മലയാള സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
ഭാഷ, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്‌നോത്തരി ആരംഭിക്കാവുന്നതാണ്.

Start
അഭിനന്ദനങ്ങൾ!! പ്രശ്‌നോത്തരി 13, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.

കേരള പൊതുവിജ്ഞാനം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 13, പൊതുവിജ്ഞാനം, കേരളം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യാവലിയാണ് ഇവിടെ.
30 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടേയും ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്‌നോത്തരി ആരംഭിക്കാം.

Start
അഭിനന്ദനങ്ങൾ!!
പ്രശ്‌നോത്തരി 13, പൊതുവിജ്ഞാനം, കേരളം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.

താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.

കേരള സാഹിത്യം Quiz


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 12, ഭഷാ വ്യാകരണം, മലയാള സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
മലയാള ഭാഷ, സാഹിത്യം, സംസ്കാരം മുതലായവയൊക്കെ ബന്ധിപ്പിക്കപ്പെട്ട ചോദ്യാവലി തന്നെയാണ് ഇതും. മുൻ വർഷങ്ങളിൽ പി. എസ്. സി. പരീക്ഷയ്ക്ക് ചോദിച്ചവയൊക്കെ ശേഖരിച്ചുണ്ടാക്കിയതാണ് ഇവയെല്ലാം.
എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്; ഉത്തരങ്ങളും ചിലതിന്റെയൊക്കെ വിശദീകരണവും ഉത്തരങ്ങൾ റിപ്പോർട്ട് ചെയ്താൽ കിട്ടുന്നതാണ്. ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്‌നോത്തരി ആരംഭിക്കാം.

Start
അഭിനന്ദനങ്ങൾ!!
പ്രശ്‌നോത്തരി 12, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.

താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.

ഭാഷാ വ്യാകരണം, സാഹിത്യം PSC


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 11, ഭഷാ വ്യാകരണം, മലയാള സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
മലയാള ഭാഷാ ജ്ഞാനവും ഭാഷാ സാഹിത്യവിവരങ്ങളും അളക്കാനുള്ള ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്‌നോത്തരി ആരംഭിക്കാവുന്നതാണ്.
Start
അഭിനന്ദനങ്ങൾ!! പ്രശ്‌നോത്തരി 11, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.

മലയാളഭാഷാ വ്യാകരണം, സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 10, മലയാളഭാഷാ വ്യാകരണം , സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
ശ്രദ്ധിക്കുക, മലയാള ഭാഷയാണ് ഈ സീരീസിൽ പ്രധാനം. സാഹിത്യവും അല്പമാത്രമായുണ്ട്. മുപ്പത് ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്‌നോത്തരി ആരംഭിക്കാം.
Start
അഭിനന്ദനങ്ങൾ!! പ്രശ്‌നോത്തരി 10, മലയാളഭാഷാ വ്യാകരണം , സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.

കേരളം, ഭാഷ, സാഹിത്യം – ചോദ്യോത്തരങ്ങൾ


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 239

പ്രശ്‌നോത്തരി 09, കേരളം, ഭാഷ, സാഹിത്യം


Warning: Undefined variable $mtq_use_timer in /home/u889026194/domains/chayilyam.com/public_html/stories/wp-content/plugins/mtouch-quiz/show_quiz.php on line 360
കഴിഞ്ഞു പോയ പ്രധാനപ്പെട്ട PSC പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മോഡൽ പരീക്ഷ രൂപത്തിൽ നൽകുകയാണിവിടെ. തയ്യാറെടുപ്പുകൾ നടത്തുന്നവർക്കും കേവലം അറിവിനെ സ്നേഹിക്കുന്നവർക്കും സ്വയം വിലയിരുത്താനുള്ള ഈ സുവർണ്ണാവസരം ആണിതെന്നു കരുതുന്നു. പതിവു രീതിയനുസരിച്ച് 30 ചോദ്യങ്ങൾ തന്നെയാണുള്ളത്.
Start
അഭിനന്ദനങ്ങൾ!!
പ്രശ്‌നോത്തരി 09, കേരളം, ഭാഷ, സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
ആവശ്യമെങ്കിൽ ഇനിയും ശ്രമിക്കാവുന്നതാണ്, പുത്തൻ ചോദ്യാവലികളുമായി ഇനിയും വരുന്നതാവും, കാത്തിരിക്കുക.
Your answers are highlighted below.

സമുദായ സംഘടനകളും കീഴാള മുന്നേറ്റങ്ങളും

അധികാരവ്യവസ്ഥിതിക്കും അവ വളർത്തിയെടുത്ത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി കേരളത്തിൽ ഒട്ടേറെ ബഹുജനമുന്നേറ്റങ്ങളും പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. കേരളത്തിന്റെ ആത്മീയാചാര്യന്മാരും സാമൂഹികപരിഷ്‌കർത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉത്കൃഷ്‌ട രാഷ്ട്രീയനേതാക്കളും വഴിനടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നടത്തിയ ബഹുജനപ്രക്ഷോഭങ്ങൾ ഇന്നത്തെ കേരളത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ നീണ്ടുനിന്ന ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും സമുദായ പരിഷ്കരണങ്ങളുടെയും ചരിത്രം കേവലം ചില വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ജാതിവൽക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയിൽ നിന്ന് ആധുനിക പൗരസമൂഹത്തിലേക്കുള്ള പരിവർത്തനത്തിനായി വിവിധ സമുദായങ്ങൾ രൂപീകരിച്ച സംഘടനകളിലൂടെയും അവ നയിച്ച വിപ്ലവകരമായ സമരങ്ങളിലൂടെയുമാണ് വികസിച്ചുവന്നത്. ഈ പരിവർത്തനത്തിന്റെ നാൾവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പഠനം.1

എസ്.എൻ.ഡി.പിയും സമുദായപരിഷ്കരണവും

കേരള നവോത്ഥാന ചരിത്രത്തിൽ സംഘടിത സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ടത് 1903 മെയ് 15-ന് രൂപീകൃതമായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) ആണ്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വവും, ഡോ. പൽപ്പുവിന്റെ രാഷ്ട്രീയ-സംഘാടക മികവും, കുമാരനാശാന്റെ ബൗദ്ധികവും സാഹിത്യപരവുമായ സംഭാവനകളും ഒത്തുചേർന്നപ്പോഴാണ് എസ്.എൻ.ഡി.പി രൂപം കൊള്ളുന്നത്. അതുവരെ സവർണ്ണാധിപത്യത്തിന് മുന്നിൽ തലകുനിച്ചുനിന്ന ഈഴവ സമുദായത്തെ ആത്മാഭിമാനമുള്ള ഒരു ജനതയായി മാറ്റിയെടുക്കുന്നതിൽ ഈ സംഘടന വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.2

വിദ്യാഭ്യാസവും സാമൂഹിക ചലനാത്മകതയും

“വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക” എന്ന ഗുരുവിന്റെ ആഹ്വാനം എസ്.എൻ.ഡി.പി തങ്ങളുടെ പ്രധാന അജണ്ടയായി സ്വീകരിച്ചു. 1896-ൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഭരണാധികാരിക്ക് സമർപ്പിച്ച ‘ഈഴവ മെമ്മോറിയൽ’ (Ezhava Memorial) സമുദായത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും തുല്യാവകാശം ആവശ്യപ്പെട്ടുളളതായിരുന്നു. 13,176 സമുദായംഗങ്ങൾ ഒപ്പിട്ട ഈ ഭീമഹർജി തിരുവിതാംകൂർ ചരിത്രത്തിലെ ആദ്യത്തെ സംഘടിത അവകാശ പ്രഖ്യാപനമായിരുന്നു.

അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടം

ഈഴവ സമുദായത്തിനിടയിൽ നിലനിന്നിരുന്ന താലികെട്ട് കല്യാണം, തിരണ്ടുകല്യാണം, പുളികുടി തുടങ്ങിയ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാൻ എസ്.എൻ.ഡി.പി നിരന്തരം കാമ്പെയ്നുകൾ നടത്തി. മദ്യവർജ്ജന പ്രസ്ഥാനം ശക്തമാക്കുകയും ചെത്തുതൊഴിൽ പോലുള്ള പരമ്പരാഗത ജോലികളിൽ നിന്ന് സമുദായത്തെ മോചിപ്പിച്ച് ആധുനിക വ്യവസായങ്ങളിലേക്കും വിദ്യാഭ്യാസത്തിലേക്കും നയിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. കുമാരനാശാൻ യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ് സംഘടനയുടെ സന്ദേശം കേരളത്തിലങ്ങോളമിങ്ങോളം വ്യാപിച്ചത്.3

പുലയമഹാസഭ ചരിത്രത്തിലേക്ക്

കേരളത്തിലെ ദലിത് ജനവിഭാഗങ്ങളുടെ മോചന ചരിത്രത്തിൽ ഏറ്റവും സുവർണ്ണലിപികളാൽ എഴുതപ്പെട്ട അധ്യായമാണ് മഹാത്മാ അയ്യങ്കാളിയുടെ പ്രവർത്തനങ്ങളും സാധുജന പരിപാലന സംഘത്തിന്റെ (SJPS) രൂപീകരണവും. 1907-ൽ തിരുവനന്തപുരത്തെ വെങ്ങാനൂരിൽ വെച്ചാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിക്കുന്നത്. ഇതാണ് പിൽക്കാലത്ത് ‘പുലയമഹാസഭ’ എന്ന രീതിയിലേക്ക് ദലിത് പ്രസ്ഥാനങ്ങളെ വളർത്തിയെടുക്കുന്നതിൽ അടിത്തറയായത്.4

“ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയില്ലെങ്കിൽ, നിങ്ങളുടെ പാടങ്ങളിൽ ഇനി ഞങ്ങൾ പണിക്കിറങ്ങില്ല.”

മഹാത്മാ അയ്യങ്കാളി (1904-ൽ നടത്തിയ ചരിത്രപ്രസിദ്ധമായ കാർഷിക സമര പ്രഖ്യാപനം)

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന പോരാട്ടങ്ങൾ താഴെ പറയുന്നവയാണ്:

  • വില്ലുവണ്ടി സമരം (1893): അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച പൊതുവഴികളിലൂടെ അലങ്കരിച്ച വില്ലുവണ്ടി ഓടിച്ച് അയ്യങ്കാളി നടത്തിയ യാത്ര, നിയമലംഘന സമരങ്ങളുടെ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലാണ്.

  • ഊരൂട്ടമ്പലം സ്കൂൾ സമരം (1914): ദലിത് പെൺകുട്ടിയായ പഞ്ചമിയെ ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സവർണ്ണർ സ്കൂൾ തീവെച്ചു നശിപ്പിച്ചു. ഇതിനെതിരെ അയ്യങ്കാളി നയിച്ച സമരം കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളി പണിമുടക്കായി (First Agrarian Strike) മാറി.

  • കല്ലുമാല സമരം (1915): കൊല്ലത്തെ പെരിനാട് വെച്ച് നടന്ന ഈ സമരം, ദലിത് സ്ത്രീകൾ തങ്ങളുടെ അടിമത്തത്തിന്റെ അടയാളമായ കല്ലുമാലകൾ അറുത്തെറിഞ്ഞ് മാറുമറയ്ക്കാനുള്ള അവകാശം സ്ഥാപിച്ചെടുത്ത പ്രക്ഷോഭമാണ്.

സാധുജന പരിപാലന സംഘം പിന്നീട് ‘പുലയ മഹാസഭ’യായും മറ്റ് ഉപജാതി സംഘടനകളായും രൂപാന്തരപ്പെട്ടെങ്കിലും, അത് അടിത്തറയിട്ടത് ദലിത് ജനവിഭാഗങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാതിനിധ്യത്തിനാണ്. തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിലേക്ക് അയ്യങ്കാളി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഈ സംഘടനയുടെ കരുത്തിന്റെ പ്രതിഫലനമായിരുന്നു.

കീഴാളപ്രസ്ഥാനം: കൊച്ചിയിലും മലബാറിലും

തിരുവിതാംകൂറിന് പുറമെ കൊച്ചി, മലബാർ പ്രദേശങ്ങളിലും കീഴാള ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾ ശക്തമായിരുന്നു. വ്യത്യസ്തമായ രാഷ്ട്രീയ-ഭരണ പശ്ചാത്തലമുള്ള ഈ പ്രദേശങ്ങളിൽ രൂപംകൊണ്ട കീഴാള പ്രസ്ഥാനങ്ങൾ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങളാണ് കാഴ്ചവെച്ചത്.

കൊച്ചിയിലെ കീഴാള മുന്നേറ്റങ്ങൾ

കൊച്ചി രാജ്യത്ത് കീഴാള വിമോചനത്തിന് വിത്തുപാകിയത് പണ്ഡിറ്റ് കെ.പി. കറുപ്പൻ ആയിരുന്നു. അദ്ദേഹം 1913-ൽ ‘കൊച്ചിൻ പുലയ മഹാസഭ’ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. കൊച്ചിയിൽ അയിത്തജാതിക്കാർക്ക് കരയിൽ യോഗം ചേരാൻ അനുവാദമില്ലാതിരുന്ന സാഹചര്യത്തിൽ, കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിനുമുകളിൽ പന്തലൊരുക്കി അദ്ദേഹം നടത്തിയ ‘കായൽ സമ്മേളനം’ (1913) ചരിത്രപ്രസിദ്ധമാണ്. കൊച്ചിയിലെ അധഃസ്ഥിത സമുദായങ്ങളുടെ പുരോഗതിക്കായി ‘കല്യാണദായിനി സഭ’ ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ അദ്ദേഹം സ്ഥാപിച്ചു.5

മലബാറിലെ കീഴാള പ്രസ്ഥാനങ്ങൾ

മലബാർ പ്രദേശം നേരിട്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതിനാൽ അവിടുത്തെ സാമൂഹിക ഘടന തികച്ചും വ്യത്യസ്തമായിരുന്നു. ജന്മിത്വത്തിന്റെ അതിക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെയാണ് മലബാറിലെ കീഴാളർക്ക് പോരാടേണ്ടി വന്നത്.

  • ആത്മവിദ്യാസംഘം: വാഗ്ഭടാനന്ദൻ 1920-ൽ സ്ഥാപിച്ച ആത്മവിദ്യാസംഘം ഉത്തരമലബാറിലെ കീഴാള ജനവിഭാഗങ്ങൾക്കിടയിൽ വലിയ തോതിൽ യുക്തിചിന്തയും അന്ധവിശ്വാസവിരുദ്ധ ബോധവും വളർത്തി.

  • സ്വാമി ആനന്ദതീർത്ഥന്റെ പോരാട്ടങ്ങൾ: ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യനായ സ്വാമി ആനന്ദതീർത്ഥൻ പയ്യന്നൂർ കേന്ദ്രീകരിച്ച് ദലിത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർക്ക് പൊതു കിണറുകളിൽ നിന്ന് വെള്ളം എടുക്കാനുമുള്ള അവകാശങ്ങൾക്കായി നിരന്തരം പൊരുതി. യാഥാസ്ഥിതികരിൽ നിന്ന് ക്രൂരമായ ശാരീരിക മർദ്ദനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്.

  • ദേശീയ പ്രസ്ഥാനവും ഇടതുപക്ഷ ഉണർവും: മലബാറിലെ കീഴാള പ്രസ്ഥാനങ്ങൾ പിൽക്കാലത്ത് കർഷക സംഘങ്ങളുമായും ദേശീയ പ്രസ്ഥാനവുമായും വേഗത്തിൽ ലയിച്ചു ചേർന്നു. കരുവള്ളൂർ, കാവുമ്പായി സമരങ്ങൾ കീഴാളരുടെ ഭൂമിക്കും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.6

അരയസമുദായത്തിന്റെ അത്യുന്നതി

കേരളത്തിന്റെ തീരദേശ ജനവിഭാഗമായ അരയ (തീരദേശ മത്സ്യത്തൊഴിലാളി) സമുദായത്തിന്റെ ഉണർവ് കേരള നവോത്ഥാനത്തിലെ മനോഹരമായ ഒരു അധ്യായമാണ്. വിദ്യഭ്യാസപരമായും സാമൂഹികമായും അങ്ങേയറ്റം പിന്നോക്കം നിന്നിരുന്ന ഈ ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ രണ്ട് പ്രധാന വ്യക്തിത്വങ്ങളും അവർ രൂപം നൽകിയ സംഘടനകളും നിർണ്ണായക പങ്കുവഹിച്ചു.

പണ്ഡിറ്റ് കെ.പി. കറുപ്പനും കല്യാണദായിനി സഭയും

കൊച്ചിയിലെ അനാപുഴയിൽ അരയ സമുദായത്തിന്റെ ഉന്നമനത്തിനായി പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ 1912-ൽ ‘കല്യാണദായിനി സഭ’ രൂപീകരിച്ചു. മത്സ്യത്തൊഴിലാളികൾക്കിടയിൽ സാക്ഷരത വ്യാപിപ്പിക്കുക, മദ്യപാനം പോലുള്ള ശീലങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുക, രാത്രികാല സ്കൂളുകൾ സ്ഥാപിക്കുക എന്നിവയായിരുന്നു സഭയുടെ ലക്ഷ്യങ്ങൾ. തന്റെ പ്രശസ്തമായ ‘ജാതിക്കുമ്മി’ (1904) എന്ന കവിതയിലൂടെ ജാതിവ്യവസ്ഥയുടെ പൊള്ളത്തരങ്ങളെ അദ്ദേഹം തുറന്നുകാട്ടി.7

ഡോ. വി.വി. വേലുക്കുട്ടി അരയനും അരയമഹാജനസഭയും

ദക്ഷിണ കേരളത്തിൽ അരയ സമുദായത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ഡോ. വി.വി. വേലുക്കുട്ടി അരയൻ ആയിരുന്നു. 1917-ൽ അദ്ദേഹം ‘അരയ മഹാജനസഭ’ സ്ഥാപിച്ചു. സമുദായത്തിന്റെ ശബ്ദം അധികാരികളിൽ എത്തിക്കുന്നതിനായി അദ്ദേഹം ‘അരയൻ’ എന്ന പേരിൽ ഒരു പത്രം ആരംഭിച്ചു. തീരദേശ ജനവിഭാഗങ്ങൾക്ക് സ്കൂളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കാനും, മത്സ്യബന്ധന മേഖലയെ ഒരു തൊഴിലായി അംഗീകരിപ്പിക്കാനും ഈ സംഘടനയ്ക്ക് സാധിച്ചു. പിൽക്കാലത്ത് ഇതെല്ലാം ഒത്തുചേർന്ന് സമസ്ത കേരള അരയ മഹാജനസഭയായി മാറുകയും തീരദേശ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.

5. നായർ സർവീസ് സൊസൈറ്റി

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ കേവലം താഴെത്തട്ടിലുള്ള സമുദായങ്ങളിൽ മാത്രമല്ല നടന്നത്; മറിച്ച്, സവർണ്ണ വിഭാഗങ്ങൾക്കിടയിലും വലിയ രീതിയിലുള്ള ആന്തരിക പരിഷ്കരണങ്ങൾ നടന്നിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31-ന് രൂപീകൃതമായ നായർ സർവീസ് സൊസൈറ്റി (NSS). ആദ്യകാലത്ത് ‘നായർ ഭൃത്യജനസംഘം’ എന്നറിയപ്പെട്ടിരുന്ന ഈ സംഘടന പിന്നീട് എൻ.എസ്.എസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.8

മരുമക്കത്തായത്തിന്റെ തകർച്ചയും നിയമപരിഷ്കാരങ്ങളും

അക്കാലത്ത് നായർ സമുദായം നേരിട്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധി സംയുക്ത കുടുംബ വ്യവസ്ഥയായ തറവാടുകളുടെ തകർച്ചയും മരുമക്കത്തായ രീതിയുമായിരുന്നു. വലിയ തറവാടുകൾ ക്ഷയിക്കുകയും കുടുംബാംഗങ്ങൾക്കിടയിൽ വ്യവഹാരങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്നത്ത് പത്മനാഭൻ സമുദായത്തെ സംഘടിപ്പിച്ചത്. എൻ.എസ്.എസിന്റെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഫലമായി തിരുവിതാംകൂർ ഭരണകൂടം നായർ റെഗുലേഷൻ ആക്ടുകൾ (1912, 1925) പാസ്സാക്കി. ഇതിലൂടെ മരുമക്കത്തായം അവസാനിപ്പിക്കുകയും മക്കൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തു.

സാമൂഹിക സമത്വവും വിദ്യഭ്യാസ മുന്നേറ്റവും

എൻ.എസ്.എസ് കേവലം ഒരു നായർ സമുദായ സംഘടനയായിരുന്നില്ല, മറിച്ച് മറ്റ് സമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്കും അവർ പിന്തുണ നൽകി. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി അവർണ്ണർക്ക് അനുകൂലമായി സവർണ്ണരുടെ ഒപ്പുശേഖരിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ‘സവർണ്ണ ജാഥ’ ഇതിന് തെളിവാണ്.

കേരളത്തിലുടനീളം സ്കൂളുകളും കോളേജുകളും സ്ഥാപിച്ച് വിദ്യഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ എൻ.എസ്.എസിന് കഴിഞ്ഞു. ചങ്ങനാശ്ശേരി പെരുന്ന ആസ്ഥാനമാക്കി ഇന്നും പ്രവർത്തിക്കുന്ന ഈ സംഘടന കേരളത്തിന്റെ സാമൂഹിക സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

എസ്.എൻ.ഡി.പി, പുലയമഹാസഭ, അരയമഹാജനസഭ, എൻ.എസ്.എസ് തുടങ്ങിയ സമുദായ സംഘടനകളുടെ ആവിർഭാവം കേരളീയ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. സ്വന്തം സമുദായത്തിന്റെ ആന്തരിക ജീർണ്ണതകൾക്കെതിരെ പോരാടിക്കൊണ്ടുതന്നെ, പൊതുവായ മനുഷ്യാവകാശങ്ങൾക്കായി ഈ സംഘടനകൾ പരസ്പരം കൈകോർത്തു. ഈ സംഘടിത ശക്തിയാണ് പിൽക്കാലത്ത് ക്ഷേത്രപ്രവേശന വിളംബരത്തിലേക്കും (1936), പൗരസമത്വ പ്രക്ഷോഭങ്ങളിലേക്കും, ഒടുവിൽ ഐക്യകേരളത്തിന്റെ രൂപീകരണത്തിലേക്കും വഴിനയിച്ചത്. ഇന്ന് കേരളം അനുഭവിക്കുന്ന സാമൂഹിക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഈ സമുദായ സംഘടനകൾ പാകിയതാണ്.

അനുബന്ധം (Appendices)

അനുബന്ധം 1: പ്രധാന നവോത്ഥാന സമരങ്ങളുടെ പട്ടിക (Key Struggles Timeline)

വർഷം സമരം / മുന്നേറ്റം നേതൃത്വം ലക്ഷ്യം / ഫലം
1893 വില്ലുവണ്ടി സമരം അയ്യങ്കാളി പൊതുവഴികളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്തു.
1896 ഈഴവ മെമ്മോറിയൽ ഡോ. പൽപ്പു തിരുവിതാംകൂർ സർക്കാർ ജോലികളിൽ അവർണ്ണർക്ക് പ്രാതിനിധ്യം ആവശ്യപ്പെട്ടു.
1913 കായൽ സമ്മേളനം പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചിയിൽ ദലിതർക്ക് യോഗം ചേരാനുള്ള അവകാശം സ്ഥാപിച്ചു.
1914 ഊരൂട്ടമ്പലം സമരം അയ്യങ്കാളി ദലിത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായുള്ള കാർഷിക പണിമുടക്ക്.
1915 കല്ലുമാല സമരം അയ്യങ്കാളി ദലിത് സ്ത്രീകൾക്ക് കല്ലുമാല ഉപേക്ഷിച്ച് മാന്യമായ വസ്ത്രം ധരിക്കാനുള്ള അവകാശം.
1924 വൈക്കം സത്യാഗ്രഹം ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികൾ തുറന്നുകൊടുക്കൽ.

അനുബന്ധം 2: പ്രധാന നേതാക്കളുടെ ലഘുവിവരങ്ങൾ (Leader Profiles)

  • ഡോ. പൽപ്പു (1863–1950): കേരളത്തിലെ ആദ്യത്തെ ഈഴവ മെഡിക്കൽ ബിരുദധാരി. തിരുവിതാംകൂറിൽ ജാതിവിവേചനം മൂലം ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മൈസൂരിൽ സേവനമനുഷ്ഠിച്ചു. എസ്.എൻ.ഡി.പിയുടെ മുഖ്യ സംഘാടകൻ.

  • മഹാത്മാ അയ്യങ്കാളി (1863–1941): അധഃസ്ഥിതരുടെ വിമോചന നായകൻ. ശ്രീമൂലം പ്രജാസഭാംഗമായി 28 വർഷം പ്രവർത്തിച്ചു. ദലിതരുടെ വിദ്യാഭ്യാസത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു.

  • പണ്ഡിറ്റ് കെ.പി. കറുപ്പൻ (1885–1938): ‘കവിതിലകൻ’ എന്നറിയപ്പെട്ടു. കൊച്ചി നിയമസഭാംഗമായിരുന്നു. സാഹിത്യത്തിലൂടെയും സംഘടനാ പ്രവർത്തനത്തിലൂടെയും കീഴാളരെ ഉണർത്തി.

  • മന്നത്ത് പത്മനാഭൻ (1878–1970): എൻ.എസ്.എസിന്റെ സ്ഥാപകൻ. പത്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യഭ്യാസ, സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

  • ഡോ. വി.വി. വേലുക്കുട്ടി അരയൻ (1894–1969): മികച്ച എഴുത്തുകാരനും പത്രപ്രവർത്തകനും ശാസ്ത്രജ്ഞനുമായിരുന്നു (ഹോമിയോപ്പതി). അരയ സമുദായത്തിന്റെ നവോത്ഥാന ശില്പി.

अवലംബം (References)

  1. ഗണേഷ്, കെ.എൻ. (1997). കേരള സമൂഹ പഠനങ്ങൾ, പ്രസക്തി പബ്ലിക്കേഷൻസ്, പത്തനംതിട്ട.

  2. ബാലകൃഷ്ണൻ, പി.കെ. (1983). ജാതിവ്യവസ്ഥയും കേരള ചരിത്രവും, കറന്റ് ബുക്സ്, തൃശൂർ.

  3. മേനോൻ, എ. ശ്രീധര. (2007). കേരള ചരിത്രം (A Survey of Kerala History), ഡി.സി ബുക്സ്, കോട്ടയം.

  4. ചെന്നിത്തല, ചെന്താരാശ്ശേരി പി.എച്ച്. (1989). അയ്യങ്കാളി: ഒരു ജീവചരിത്രം, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

  5. സാനു, പ്രൊഫ. എം.കെ. (1986). പണ്ഡിറ്റ് കറുപ്പൻ: ജീവചരിത്രം, ഡി.സി ബുക്സ്, കോട്ടയം.

  6. പണിക്കർ, കെ.എൻ. (1998). കൾച്ചർ, ഐഡിയോളജി, ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്നെസ് ഇൻ കൊളോണിയൽ ഇന്ത്യ, തുലിക ബുക്സ്, ന്യൂഡൽഹി.

  7. അരയൻ, കെ.ആർ. (2001). ഡോ. വേലുക്കുട്ടി അരയനും തീരദേശ നവോത്ഥാനവും, തീരം പബ്ലിക്കേഷൻസ്.

  8. പത്മനാഭൻ, മന്നത്ത്. (1977). എന്റെ ജീവിത സ്മരണകൾ, എൻ.എസ്.എസ് പ്രസ്സ്, ചങ്ങനാശ്ശേരി.