വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക് വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ “കൂടി” വേണം… പറ്റുമെങ്കില്‍ കയറിക്കോ 🙂
Personal
ഇതാണു കടം കടം എന്നു പറയുന്നത്!!!

‘ഒരു മനുഷ്യന്റെ മരണം ഒരു ദുരന്തകഥയാണ്, ഒരു ലക്ഷം പേരുടേത് വെറും സ്ഥിതിവിവരക്കണക്കും’ എന്നുപറയാറുണ്ടല്ലോ. സത്യമാണ്. മിക്കപ്പോഴും വലിയ പ്രശ്‌നങ്ങള്‍ സാധാരണക്കാരുടെ ഭാവനയ്ക്കുമതീതമാണ്.
ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ തിരിച്ചടക്കാനാവാതെ കുടുംബം മുഴുവന്‍ ‘ആത്മഹത്യ’ ചെയ്യുന്നവരുള്ള നാട്ടില്‍ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഏതാനും ലക്ഷം രൂപയ്ക്കപ്പുറമുള്ള പണത്തെ പറ്റി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെങ്ങും ഇതുതന്നെയാണ് സ്ഥിതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ പറ്റിയുള്ള വാര്‍ത്തകളില്‍ വരുന്ന ആയിരം കോടിയും ലക്ഷം കോടിയുമെല്ലാം അവര്‍ക്ക് വെറും സ്ഥിതിവിവരക്കണക്ക് മാത്രമാണ്. അത്തരക്കാരെ സഹായിക്കാന്‍, വിരസമായ സ്ഥിതിവിവരക്കണക്കുകളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഇന്‍ഫോഗ്രാഫിക്‌സ് ആക്കി മാറ്റുകയാണ് ഡിമോണ്‍.ഓക്രസി ചെയ്യുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേട്ടാല്‍ മനസ്സിലാകാത്ത കണക്കുകള്‍ കണ്ടാല്‍ കണ്ണുതള്ളുന്ന രൂപങ്ങളാക്കിയത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്ത മാതൃഭൂമിയിൽ നിന്ന്
എന്തിനു വേറൊരു സൂര്യോദയം!!
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം
നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ…
ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ…
കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനൊരു വഴി!!
ഇനിയും പഴങ്കഥകൾ ആവർത്തിച്ചാൽ ചിലപ്പോൾ എല്ലാവർക്കും ബോറടിക്കും 🙁 അതുകൊണ്ട്, ഇപ്രാവശ്യം ഒരു കമ്പ്യൂട്ടർ ട്രിക്ക്‌സാവട്ടെ!! Continue reading
കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനൊരു വഴി!!
പലപ്പോഴായി ഇവയെ ഒക്കെ തെരഞ്ഞുകണ്ടുപിടിച്ചു മടുത്തപ്പോൾ ആണ്, പണ്ട് വിൻഡോസ് 98 ന്റെ കാലത്ത് മറ്റുള്ളവർക്ക് പണികൊടുക്കാൻ വേണ്ടി ബാച്ച് ഫയൽ ഉപയോഗിച്ച് ചെയ്തുകൂട്ടിയ ചില പൊടിക്കൈകൾ ഒക്കെ ഓർമ്മ വന്നത്. അന്നതൊരു ഹരമായിരുന്നു. വിൻഡോസ് അനുവാദം കൂടാതെ ടൈം വെച്ച് ഷട് ഡൗൺ ചെയ്യിച്ചും നെറ്റ് സെന്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് പരസ്പരം മെസേജുകൾ അയച്ചും ഒക്കെ കുറേയേറെ കുരുത്തക്കേടുകൾ അന്നു ചെയ്തു വെച്ചിട്ടുണ്ട്. ഒരു ബാച്ച് ഫയൽ ഉണ്ടാക്കി ഈ ടെമ്പററി ഫയൽസിനെയൊക്കെ ഡിലീറ്റ് ചെയ്യാമെന്ന ചിന്ത അങ്ങനെ അതിൽ നിന്നും വന്നതാണ്. വിൻഡോസ് 7 ഇൽ പണ്ടേത്തെ ഡോസ് മുക്കാലും ചത്ത് കിടക്കുകയാണല്ലോ! ബാച്ച് ഫയൽ വർക്ക് ചെയ്യുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു. എന്തായാലും സംഭവം വർക്കിങാണെന്നു മനസ്സിലായി.
ഇപ്പോൾ പാസൗട്ടായി വരുന്ന പലർക്കും ബാച്ച് ഫയൽ അന്യമായിരിക്കും. എന്നാലും പഴയ പുലികളുടെ ഓർമ്മകളിൽ ഒരു കുരുത്തംകെട്ട ചിരിയായി ബാച്ച് ഫയലുകൾ നിറഞ്ഞുനിൽപ്പുണ്ടാവണം. ബാച്ച് ഫയൽ ഉണ്ടാക്കാൻ ആദ്യമായി ഒരു നോട്ട്പാട് ഓപ്പണം ചെയ്യണം. അതിൽ താഴെ കാണുന്ന കോഡുകൾ കോപ്പി എടുത്ത് പേസ്റ്റ് ചെയ്യുക. എന്നിട്ട് അതിനെ ഡസ്‌ക്‌ടോപ്പിൽ തന്നെ സേവ് ചെയ്തേക്ക്.
പക്ഷേ, പേരുകൊടുക്കുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. എന്തു പേരും ഇടാം. നോട്ട്‌പാഡിൽ കാണുന്ന .txt എന്ന എക്‌സ്റ്റൻഷൻ അവിടെ പാടില്ല; പകരം ബാച്ച്ഫയൽ എന്നതിനെ ചുരുക്കമെന്നോണം .bat എന്ന എക്‌സ്റ്റൻഷൻ കൊടുക്കണം. അതായത് നമുക്ക്, ആ ഫയലിനെ “deltemp.bat” എന്ന പേരിട്ട് വിളിക്കാം. മാത്രമല്ല, പേരിടുമ്പോൾ അതിന്റെ തുടക്കത്തിലും ഒടുക്കവും ഉള്ള ഇൻവേർടഡ് കോമകൾ – quotation marks – (“…”) കൂടി ചേർക്കണം. അതു മറക്കാതിരിക്കുക. അതെന്തിനാണെന്നു കണ്ടുപിടിച്ചോളൂ 🙂
ഇപ്പോൾ ഡസ്‌ക്‌ടോപ്പിൽ deltemp എന്ന ഒരു ഫയൽ വന്നുകാണും. അതിന്റെ ഐക്കൺ നോട്ട്‌പാഡിൽ നിന്നും വ്യത്യസ്തമായിരിക്കും. ഇനി ധൈര്യമായിട്ട് അതിൽ ഡബിൾ ക്ലിക്ക് ചെയ്തോളൂ… ചെയ്യുന്നതിനു മുമ്പ് ഒരു സെക്കന്റ്!!! ഓപ്പൺ ചെയ്തു വെച്ചിരിക്കുന്ന എല്ലാ പ്രോഗ്രാമുകളും സേവ് ചെയ്തശേഷം ക്ലോസാക്കി വെക്കുന്നത് നല്ലതായിരിക്കും. ഇതാ കോഡ്‌സ് പിടിച്ചോളൂ…
ബാച്ച് ഫയൽ ഉണ്ടാക്കാനറിയാത്തവർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുകയുമാവാം… ഇവിടെ ഇത് zip ഫയലായി കമ്പ്രസ് ചെയ്തിരിക്കുന്നു. ഡൗൺലോഡ് ചെയ്തിട്ട് ഫയലിനെ റൈറ്റ്‌ക്ലിക്ക് ചെയ്തിട്ട് അൺസിപ്(അൺകപ്രസ്) ചെയ്തെടുക്കുക.
താൻ തീർത്ത വറചട്ടിയിൽ വീണു താനേ പുകഞ്ഞവൻ…
പ്രഭാഷണകലയുടെ ആചര്യനു അദരാഞ്ജലികൾ!!
എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ…
മലയാള സംസ്‌കൃതിയുടെ കാവലാളയി നമ്മെ നയിച്ച ആ പകരം വെയ്‌ക്കാനാവാത്ത ആർത്ഥഗാഭീര്യത്തിനു മലയാള മണ്ണിന്റെ കണ്ണീരിൽ കുതിർന്ന വിട!! അർത്ഥസംപുഷ്ടമായ ശബ്ദങ്ങളുടെ മഹാമാന്ത്രികനായ സുകുമാർ അഴിക്കോട് ഇന്നു രാവിലെ 6:33 നു മലയാളത്തോട് വിട പറഞ്ഞു.

ഒടയഞ്ചാൽ ഫ്രൈ | Odayanchal Fry
Stop SOPA…! Stop PIPA…!! Save InterNet!!!

നമുക്കു പറയാനുള്ളത് പറയാന്‍ ഏറ്റവും പ്രചാരമുള്ള ഏകമാധ്യമമാണ് ഇന്റര്‍നെറ്റ്. ആ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ തന്നെ കത്തി വെയ്ക്കുന്ന കരി നിയമങ്ങള്‍ രണ്ടെണ്ണം പസാക്കാന്‍ 2011 October 26 നു ഇന്റെര്‍നെന്റിന്റെ സിഹഭാഗവും നിയന്ത്രിക്കുന്ന അമേരിക്കയില്‍ തുടക്കമിട്ടു. സ്റ്റോപ് ഓൺലൈൻ പൈറസി ആക്ട് (SOPA), പ്രൊട്ടക്ട് ഇന്റലക്‍ച്വൽ പ്രോപ്പർട്ടി ആക്ട് (PIPA) എന്നിവയാണത്. സമ്മര്‍ദ്ദതന്ത്രം കൊണ്ട് മറ്റ് രാജ്യങ്ങളെ വരച്ച വഴിയേ നടത്തിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത അമേരിക്ക ഉടനേതന്നെ ആ നിയങ്ങള്‍ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.
ഇന്നു ഫ്രീയായി നമുക്കുകിട്ടുന്ന വിക്കീപീഡിയ അടക്കമുള്ള എല്ലാ ഓപ്പണ്‍ സോര്‍സ് വിവരകൈമാറ്റങ്ങള്‍ക്കും അതു വന്‍ ഭീഷണിയായിരിക്കും. ലക്ഷക്കണക്കിനാളുകള്‍ അവരുടെ അറിവും അദ്ധ്വാനവും സമയവും കളഞ്ഞു പടുത്തുയര്‍ത്തിയ ആ വിവരഗോപുരം ഒരു സുപ്രഭാതത്തില്‍ ഇല്ലാതാവുന്നത് ഒന്നോര്‍ത്തുനോക്കൂ!!
ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിലവില്‍ വരുന്നതിലൂടെ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം എന്നെന്നേക്കുമായി ഇല്ലാതവും. 2G സ്പെക്‌ട്രം അഴിമതി കേസൊക്കെ വെളിച്ചം കാണാന്‍ ഏകകാരണം ബ്ലോഗിലൂടെ അതിനുവേണ്ടി പോരാടിയതാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍.
ഇനി നമുക്കു ശബ്‌ദം നഷ്ടപ്പെടും…
ഒന്നുറക്കെ പരിതപിക്കാനുള്ള ശക്തി നഷ്ടപ്പെടും… അതിനിട വരരുത്!!
പോരാടാണം..
ഇന്നിത് അമേരിക്കയുടെ പ്രശ്നമെങ്കില്‍ നാളെ ഇതു നമ്മുടെയൊക്കെ പ്രശ്നമായി മാറും..
അതിനു മുമ്പേ ഉണരണം!!
ഓമനത്തിങ്കൾക്കിടാവോ
ഓമനത്തിങ്കൾക്കിടാവോ – നല്ല
കോമളത്താമരപ്പൂവോ?
പൂവിൽ നിറഞ്ഞ മധുവോ – പരി
പൂർണ്ണേന്ദു തന്റെ നിലാവോ?
പുത്തൻ പവിഴക്കൊടിയോ – ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ – മൃദു
പഞ്ചമം പാടും കുയിലോ?
തുള്ളുമിളമാൻ കിടാവോ – ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?
ഈശ്വരൻ തന്ന നിധിയോ – പര-
മേശ്വരിയേന്തും കിളിയോ?
പാരിജാതത്തിൻ തളിരോ – എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?
വാത്സല്യരത്നത്തെ വയ്പാൻ – മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?
ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി-
രുട്ടത്തു വെച്ച വിളക്കോ?
കീർത്തിലതയ്ക്കുള്ള വിത്തോ – എന്നും
കേടുവരാതുള്ള മുത്തോ?
ആർത്തിതിമിരം കളവാൻ – ഉള്ള
മാർത്താണ്ഡദേവപ്രഭയോ?
സൂക്തിയിൽ കണ്ട പൊരുളോ – അതി-
സൂക്ഷ്മമാം വീണാരവമോ?
വമ്പിച്ച സന്തോഷവല്ലി – തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?
പിച്ചകത്തിൻ മലർച്ചെണ്ടോ – നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?
കസ്തൂരി തന്റെ മണമോ – നല്ല
സത്തുക്കൾക്കുള്ള ഗുണമോ?
പൂമണമേറ്റൊരു കാറ്റോ – ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?
കാച്ചിക്കുറുക്കിയ പാലോ – നല്ല
ഗന്ധമെഴും പനിനീരോ?
നന്മ വിളയും നിലമോ – ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?
ദാഹം കളയും ജലമോ – മാർഗ്ഗ
ഖേദം കളയും തണലോ?
വാടാത്ത മല്ലികപ്പൂവോ – ഞാനും
തേടിവെച്ചുള്ള ധനമോ?
കണ്ണിന്നു നല്ല കണിയോ – മമ
കൈവന്ന ചിന്താമണിയോ?
ലാവണ്യപുണ്യനദിയോ – ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?
ലക്ഷ്മീഭഗവതി തന്റെ – തിരു
നെറ്റിമേലിട്ട കുറിയോ?
എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ – പാരി-
ലിങ്ങനെ വേഷം ധരിച്ചോ?
പദ്മനാഭൻ തൻ കൃപയോ – ഇനി
ഭാഗ്യം വരുന്ന വഴിയോ?
രചന:ഇരയിമ്മൻ തമ്പി


