ശരണം വിളികളുടെ ലിസ്റ്റാണിവിടെ കൊടുത്തിരിക്കുന്നത്. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ അച്ഛൻ കോവിലാണ്ടവനേ അനാഥ രക്ഷകനേ അന്നദാനപ്രഭുവേ അപ്പാച്ചിമേടേ അംബുജലോചനനേ അഭയ പ്രദായകനേ അഷ്ടസിദ്ധി ദായകനെ അസുരാന്തകനേ അഴുതകയറ്റമേ അഴുതയില്‍ തീര്‍ത്ഥമേ അഴുതയിൽ വാസനേ അഴുതയില്‍ സ്‌നാനമേ അഴുതയിറക്കമേ അഴുതാനദിയേ അഴുതാമേടേ ആത്മസ്വരൂപിയേ ആനന്ദ ജ്യോതിയേ ആനന്ദ ദായകനേ ആനന്ദരൂപനേ ആനമുഖന്‍തമ്പിയേ തമ്പിയേ ആപത് ബാന്ധവനേ ആരിയങ്കാവയ്യനെ ആര്‍ത്തപരായണനേ ആശ്രയദായകനേ ആശ്രിതവത്സലനേ ഇടവും വലവും കാത്തുരക്ഷിയ്ക്കണം ഭഗവാനേ ഇപ്പാച്ചി കുഴിയേ ഇരുമുടി പ്രിയനേ ഉടുമ്പാറത്താവളമേ ഉടുമ്പാറമലക്കോട്ടയേ ഉത്തുംഗാദ്രി വാസനേ ഉരക്കുഴിതീര്‍ത്ഥമേ എങ്ങും നിറഞ്ഞ പൊരുളേ എൻ കുലദൈവമേ എൻ ഗുരുനാഥനേ എന്നില്ലാ രൂപനേ എരുമേലി വാഴും ശാസ്‌താവേ ഏക പരസുഖ ദായകനെ ഏകാന്ത വാസനേ ഏണവിലോചനനേ ഏണാങ്കചിത്തനേ ഏറ്റുമാനൂരപ്പൻ മകനേ ഐങ്കരസോദരനേ ഐയ്യങ്കൾ തീർപ്പവനേ ഒപ്പില്ലാ മാണിക്കമേ ഓംകാര പരംപൊരുളേ ഓംകാര പരബ്രഹ്മമേ ഓങ്കാരാത്മകനേ കൺകണ്ട ദൈവമേ കദനവിനാശകനേ കന്നിമൂല ഗണപതിഭഗവാനേ കമ്പൻകുടെയ്ക്കു ഉടൈയ നാഥനെ കരിമലയടിവാരമേ കരിമലയിറക്കമേ കരുണാസമുദ്രമേ കർപ്പൂര ജ്യോതിയേ കലികാലമൂര്‍ത്തിയേ കലിയുഗ വരദനേ കല്ലിടാംകുന്നേ കറുപ്പണ്ണ സ്വാമിയേ കാനനവാസനേ കാരുണ്യ മൂര്‍ത്തിയേ കാരുണ്യാത്മകനേ കാലദോഷമോചനനേ കാളകെട്ടിനിലവയ്യനേ കുഭദളതീര്‍ത്ഥമേ കുളത്തുപ്പുഴ ബാലകനേ കേശവാത്മജനേ കൈവല്യപദധായകനേ കോമളാകാരനേ ക്രീഡാലോലുപനേ ഗഗന വിമോഹനനേ ഗുരുവായൂരപ്പൻ മകനേ ചണ്ഡികാസോദരനേ ചമ്രവട്ടത്തയ്യനേ ചെറിയ കടുത്ത സ്വാമിയേ ചെറിയാനവട്ടമേ ജാതിമതഭേദം ഇല്ലാതവനേ ജ്ഞാനസ്വരൂപനേ തൃപ്പാദപത്മമേ ദാക്ഷിണ്യശീലകനേ ദീപാര്‍ച്ചന പ്രിയനേ ദുർഗ്ഗാ ഭഗവതിമാരേ ദുര്‍ജ്ജനദ്ധ്വംസകനേ ദുഷ്ടർ ഭയം നീക്കുഭവനേ ദേവവൃന്ദവന്ദിതനേ ദേവാദിദേവനേ ദേവേന്ദ്രപൂജിതനേ ദേഹബലംകൊട് സ്വാമിയേ ധന്വന്തരി മൂർത്തിയേ നമ്പിനോരെ കാക്കും ദൈവമേ നർത്തനപ്രിയനേ നല്ലേക്കാവിലയ്യനേ നാഗഭൂഷണാത്മജനേ നാദബ്രഹ്മമേ നാരദാദി സേവിതനേ നാരയണൻ മൈന്തനേ നാരായണ സുതനേ നീലിമലകയറ്റമേ നെയ്യഭിഷേകപ്രിയനേ പടിവാണരുളും ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ… പതിനെട്ടാം പടിയേ പതിനെട്ടാംപടിക്ക് ഉടയ നായകനേ പന്തള രാജകുമാരനേ പന്തളത്തുണ്ണിയേ പന്തളരാജകുമാരനേ പമ്പയില്‍ സദ്യയേ പമ്പയില്‍സ്‌നാനമേ പമ്പാ ബാലകനേ പമ്പാ വാസനേ പമ്പാനദിയേ പമ്പാവിളക്കേ പരമദയാലനേ പരമശിവൻ പുത്രനേ പരശുരാമ പൂജിതനേ പാദബലംകൊട് സ്വാമിയേ പാപരക്ഷകനേ പാപസംഹാര മൂർത്തിയേ പായസാന്നപ്രിയനേ പാര്‍വ്വതീശ പുത്രനേ പെരിയ കടുത്ത...
പെൺകുട്ടികളുടെ കോൽക്കളി
ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്. കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്. മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.
വനിതകളുടെ പൂരക്കളി
ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്. കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ് പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ് വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു. പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ് പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.
വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്
ഇരിയ അയ്യപ്പക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധബ്രഹ്മകലശവുമായി ബന്ധപ്പെട്ട് അഞ്ചാം ദിവസം (ജൂലൈ 5, 2022 - ചൊവ്വാഴ്ച) രാത്രി എട്ടുമണിയോടു കൂടി നാദം മുരളിയുടെ നേതൃത്വത്തിൽ കണ്ണൂർ സംഘകലയുടെ വിൽകലാമേള അരങ്ങേറി. അയ്യപ്പന്റെ കഥാകഥനമായിരുന്നു നടന്നത്. രണ്ടര മണിക്കൂറിൽ അധികം നീണ്ടുന്നിന്നിരിന്ന ഈ കലാരൂപത്തെ അതേപടി വീഡിയോയിൽ പകർത്താൻ കഴിഞ്ഞിരുന്നില്ല. ഇടവിട്ടുള്ള ഏതാനും ഭാഗങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു. അഞ്ചോ ഏഴോ അംഗങ്ങളാണ് പരമ്പരാഗത വില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. ഇവിടെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. സ്റ്റേജിൽ രാജാവിന്റേയും മന്ത്രിയുടേയും രാജഗുരുവിന്റേയും വിദൂഷകരുടെ വേഷത്തിൽ രണ്ടുപേരും ചേർന്നതായിരുന്നു ആ അഞ്ചുപേർ. കഥാകഥനം നടത്തിയത് രാജഗുരു തന്നെയായിരുന്നു. ഹാസ്യരസപ്രധാനമായ നറുമ വിതറി സംവിധായകനായ നാദം മുരളി അടക്കുമുള്ള രണ്ടു വിദൂഷകർ സാമൂഹിക പ്രശ്നങ്ങളെയും മറ്റും മുൻനിർത്തി രസം പകർന്ന് സ്റ്റേജിൽ നിറഞ്ഞാടി. ഇതേകഥയുടെ വിഷ്വൽസ് സ്ക്രീനിൽ കാണിച്ച് കഥ ലഘൂകരിച്ചു മുന്നേറുവാനും ഇവർക്ക് സാധിച്ചു. തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥന സമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻ പാട്ടിന് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻ പാട്ടുകൾ ആണെന്നുതന്നെ പറയുന്നത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി *വിൽക്കലാമേള* എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻ തറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ് വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി പതിയെ മാറി. വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ് വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചു തുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കി കാണുവാൻ മാത്രമായോ മറ്റോ വെച്ച് നവീനമാധ്യമങ്ങൾ വഴി സമാന ശബ്ദവിന്യാസം സാധ്യമാക്കുന്നു. വില്ലാണ്...
ഇന്ത്യൻ ചരിത്ര സ്മാരകങ്ങൾ
ഇന്ത്യയിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളെക്കുറിച്ചു താഴെ കൊടുത്തിരിക്കുന്നു. മഹാബലിപുരം ജൂതപ്പള്ളി കാഞ്ചീപുരം ഇന്ത്യാ ഗേറ്റ് ജന്തർ മന്ദർ ഹവാ മഹൽ ഹുമയൂണിന്റെ ശവകുടീരം ഗ്വാളിയാർ കോട്ട ഹരിദ്വാർ സുവർണ ക്ഷേത്രം ഗോമതേശ്വര പ്രതിമ ഗോൾ ഗുമ്പാസ്സ് ഗോൽകൊണ്ട കോട്ട ഗാന്ധി സമാധി ഗേറ്റ് വേ ഓഫ് ഇന്ത്യ എല്ലോറ ഗുഹകൾ ഫത്തേപൂർ സിക്രി റാൻസം ലേഡിയുടെ പള്ളി എലിഫെന്റാ ഗുഹകൾ ഭുവനേശ്വർ ചാർമിനാർ ബഹായി ക്ഷേത്രം ബോം ജീസസ് ബസിലിക്ക അക്ബറുടെ ശവകുടീരം അമർനാഥ് അജന്താഗുഹകൾ വിവേകാനന്ദപ്പാറ ടിപ്പുവിന്റെ കോട്ട ഉദയ്പൂർ സുര്യക്ഷേത്രം താജ്മഹൽ സോമനാഥക്ഷേത്രം ശ്രീ പത്മനാഭസ്വാമിക്ഷേത്രം സാന്താക്രൂസ് കത്തീഡ്രൽ സാരനാഥ് ചെങ്കോട്ട സാഞ്ചി കുത്തബ് മിനാർ രാമേശ്വരം നേപ്പിയർ മ്യൂസിയം ആഗ്രാകോട്ട മൗണ്ട് അബു മട്ടാഞ്ചേരി കൊട്ടാരം മൈസൂർ കൊട്ടാരം മഹാബോധി ക്ഷേത സമുച്ചയം ഖജുരാഹോ ക്ഷേത്രം ഹംപി ബാദാമി പട്ടടക്കൽ മഹാബലിപുരം എ.ഡി. 17-ാം നൂറ്റാണ്ടിൽ പല്ലവരാജാക്കന്മാരുടെ തുറമുഖ മായിരുന്നു കോറൊമാന്റൽ തീരത്തു നിർമിക്കപ്പെട്ട മഹാബലി പുരം. ഇവിടത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും പണിതത് മഹാനായ പല്ലവ ഭരണാധികാരി നരസിംഹവർമനായിരുന്നു. നരസിംഹ വർമൻ മാമല്ലൻ എന്ന വിളിപ്പേരോടെ അറിയപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ നഗരം മാമല്ലപുരം എന്ന് വിളിക്കപ്പെട്ടു. ഇവിടത്തെ രഥങ്ങളും മണ്ഡപങ്ങളും കരിങ്കല്ലിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. മണ്ഡപങ്ങൾക്കും മറ്റും അജന്ത-എല്ലോറ ഗുഹാശില്പ ചാതുരിയുമായി സാമ്യമുണ്ട്. മിനുക്കിയ കല്ലുകൾ ഉപയോഗിച്ചാണ് കടലോരക്ഷേത്രം പണിതിട്ടുള്ളത്. മഹാബലിപുരം ക്ഷേത നിർമിതിയിൽ വിദേശശില്പ സ്വാധീനം കാണാനാകും. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടയിലുള്ള മഹാബലിപുരം ഇന്ന് ശില്പകലയുടെ നാടാണ്. പ്രദേശത്തെ കല്പണിക്കാരുടെയും കൊത്തുപണി വിദഗ്ധരുടെയും കഴിവിനുള്ള പ്രോത്സാഹനം എന്ന നിലയിൽ തമിഴ്നാട് സർക്കാർ ഇവിടെ ഒരു ശില്പകലാശാല സ്ഥാപിച്ചിട്ടുണ്ട്. ജൂതപ്പള്ളി ജൂത ആരാധനാകേന്ദ്രങ്ങൾ സിനഗോഗ് എന്നാണ് അറിയ പ്പെടുന്നത്. കൊച്ചിയിലെ വിശുതമായ ജൂതപ്പള്ളി 1568-ലാണ് പണികഴിപ്പിച്ചത്. ഇസായേൽ രാഷ്ട്രം രൂപീകൃതമായതോടെ കൊച്ചിയിലെയും മറ്റ് പ്രദേശങ്ങളിലെയും ജൂത കുടിയേറ്റക്കാർ ഇസ്രായേലിലേക്ക് തിരികെ കുടിയേറ്റം നടത്തി. വെറും 17 ജൂതരാണ് പിന്നീട് കൊച്ചിയിൽ അവശേഷിച്ചത്. ഒരു പുരോഹിതനെ നിയമി ക്കാൻ ആവശ്യമായത്ര പുരുഷവിശ്വാസികൾ ഇല്ലാത്തതിനാൽ കൊച്ചിയിലെ...
അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…
ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്. വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും? ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട്...
അനാഥന്‍
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു... തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ- ളിടനെഞ്ചറിയാതെ തേങ്ങി... നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും അരികത്തടുത്തിതാ ചാവാലിനായ്ക്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും... അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍നിലാവില്ല... ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- തെറിവാക്ക് പറയുന്ന ഭ്രാന്തി... രാത്രിയുടെ ലാളനയ്ക്കായ് തുണതേടി- ആരൊക്കെയോ വന്നു പോയി കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക് ഉദരത്തിലൊരു തുള്ളി ബീജം... ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ ഉദരത്തിലെ രാസമാറ്റം ഉലകത്തിലെവിടെയും തകിടംമറിയുന്ന ഭരണത്തിലല്ലയോ നോട്ടം... ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന രാവുകളെത്രയോ മാഞ്ഞു മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍ തെളിവായി ഭ്രൂണം വളര്‍ന്നു... ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍ ഗര്‍ഭം പുതച്ചു നടന്നു അവളറിയാതവള്‍ യജ്ഞത്തിലെ പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി ഈ തെരുവിലവളെ കല്ലെറിഞ്ഞു; ഈ തെരുവിലവളെ കല്ലെറിഞ്ഞു കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി.. ഒരു ജഡവും തുടിയ്ക്കുന്ന ജീവനും ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍ കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍ നിന്ദിച്ചുകൊണ്ടേ അകന്നു ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ ഈ കവിതയും ദുഃഖവും മാത്രം... Anathan Kavitha | anil panachooran
നാം ജീവിക്കുന്ന സമൂഹം
കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി നടത്തിയ ശാത്രക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന ഡോ: എം. ടി. നാരായണൻ നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്. പ്രഭാഷണം കേട്ടപ്പോൾ കുറിച്ചിട്ട നോട്ടുകളാണിവിടെ കൊടുക്കുന്നത്. പൂർവ്വകാലം Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans എന്നു തുടങ്ങി മനുഷ്യ ഗണത്തിൽ പെട്ട പലതരം ജീവികൾ അന്നുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തിൽ അവശേഷിച്ചത് ഹോമോ സാപ്പിയൻസ് മാത്രമായിരുന്നു.ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് പിടിച്ചു നിന്നു. സമൂഹമായി കൂട്ടം ചേർന്ന് അതിജീവനത്തിന്റെ പാതയിൽ അവർ ഒന്നിച്ചു എന്നു വേണം കരുതാൻ. നമ്മുടെ പൂർവ്വികർ അനാദികാലം മുതലേ ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്നു എന്നൊരു സങ്കല്പം ഉണ്ടായിരുന്നു. ആ അനാദികാലം എന്നത് അത്രപുരാതനമല്ലെന്നും 65000 വർഷങ്ങൾ പുറകോട്ടു നടന്നാൽ നമുക്ക് നമ്മുടെ വംശപൈതൃകത്തിന്റെ കഥയറിയാമെന്നും പറഞ്ഞ്, ആഫ്രിക്കയിൽ നിന്നും ഹോമോസാപ്പിയൻസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്ന കഥ പറയുന്ന ടോണി ജോസഫ് എന്ന പത്രപ്രവർത്തകന്റെ പുസ്തകമാണ് ആദിമ ഇന്ത്യക്കാർ എന്ന Early Indians. നാലു കുടിയേറ്റങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു എന്നവിടെ വിശദീകരിക്കുന്നു. ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു - ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള...
സ്വര്‍ണ്ണപ്രശ്‌നവും താംബൂല പ്രശ്‌നവും
Jyolsyars, Astrologers, ജ്യോതിഷികൾ, കണിയാന്മാർ പ്രശ്നവിധികളെ കുറിച്ചു കേട്ടിരിക്കും. എന്തിനുമേതിലും ജാതിമതഭേദമന്യേ ആളുകൾ ഇന്ന് ജ്യോതിഷിയെ കണ്ട് തന്റെ ഭാവിയെ കുറിച്ച് അറിയുന്നുണ്ട്. ഇതിനായി എത്രമാത്രം കാശ് കളയാനും ആൾക്കാർക്ക് യാതൊരു മടിയുമില്ല. ജാതകഫലവും ന്യൂമറോളജിയും മറ്റു പറയുന്ന പേജുകൾ ഓൺലൈനിൽ പബ്ലിഷ് ചെയ്തശേഷം അതിലെ കൃത്യതയെ പറ്റി എനിക്കു ലഭിക്കുന്ന കോളുകളും മെയിലുകളും അത്രമാതം ഭീകരമാണ്. ഇവിടെ പറയുന്നത്, അത്തരം പേർസണൽ പ്രശ്നവിധികളെ പറ്റിയല്ല; അമ്പലങ്ങളിൽ ചിലപ്പോൾ നടക്കുന്ന സ്വർണ/താമ്പൂല പ്രശ്നവിധികളെ പറ്റിയാണ്. 12 വർഷങ്ങൾ കഴിയുമ്പോൾ മിക്ക ക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തുന്നു വരുന്നുണ്ട്. കൂട്ടത്തിൽ തന്നെ, മലനാടിൽ ദ്രാവിഡമൂലമായ കാവുകൾ ഒക്കെയും പുനഃപ്രതിഷ്ഠയിലൂടെ ആര്യാധിപത്യം ഉറപ്പിക്കുന്ന കാലവും കൂടിയാണിത്. ക്ഷേത്രങ്ങൾ ഒരു കൂട്ടം ജനങ്ങളുടെ വികാരവിചാരങ്ങളുടെ കൂടി മൂർത്തരൂപമാണെന്നു കരുതണം. അവിടങ്ങളിൽ നടക്കുന്ന പുനഃപ്രതിഷ്ഠ, ബന്ധപ്പെട്ട ജനതയുടെ മനസ്സിന്റെ ശുദ്ധീകരണം കൂടിയാണെന്നു കരുതണം. ക്ഷേത്രങ്ങൾ നാടിന്റെ നന്മകൂടി ആവുന്നത് ഇപ്രകാരം കൂടിയാണ്. കാരണം, ഒട്ടേറെപേർ ശുദ്ധമായ ഭക്തിയിൽ തന്നെ ഇവിടേക്ക് എത്തിച്ചേരുന്നു; ചിലരാവട്ടെ, ഭക്തി അത്രകണ്ടില്ലെങ്കിലും, ഇനി അവിടെ വല്ല ശക്തിയും ഉണ്ടെങ്കിലോ എന്നു കരുതി അല്പം ഭയത്തോടുകൂടി പരിപാടികളിൽ ഭാഗവാക്കാവുന്നു. പല ജാതികളിലായി വേർതിരിഞ്ഞ്, തങ്ങളുടെ ജാതി മാത്രം എന്തോ ലോകോത്തരസംഭവമാണെന്നു കരുതി അലങ്കരിക്കുന്നവർ പഴമക്കാരിലും പുതുമുഖങ്ങളിലും ഏറെപ്പേരുണ്ടിന്ന്. ആ വർഗബോധത്തിൽ നിന്നു പടപൊരുതി മുന്നേറുമ്പോളും എല്ലാവരേയും ഒറ്റച്ചരടിൽ ചേർത്തു നിർത്താനെന്ന പോലെ അമ്പലം ഒരു കാരണമാവുന്നു. ജാതിഭേദം മറന്ന് അമ്പലമുറ്റത്ത് അവർ ഒന്നായി അണിനിരക്കുന്നു. മാതൃസമിതി, യുവസമിതി, ബാലവേദി ഇങ്ങനെ പലപല രൂപങ്ങളിൽ അമ്പലത്തിൽ കമ്മിറ്റികൾ ഉണ്ടാവും. വിവിധ കമ്മിറ്റിക്കാർ നാടിന്റെ പലഭാഗത്തുമായി പരന്നിരിക്കുകയും ചെയ്യുന്നു. ഏതേലുമൊരു അമ്പലക്കാര്യത്തിൽ അവർ വർണഭേദങ്ങൾ മറന്ന് ഒന്നാവുന്നു; അവിടെ ഒന്നെന്ന ചിന്തയ്ക്കു തന്നെ മുൻകരുതൽ ലഭിക്കുന്നു. ഒരേ താളത്തിൽ നീങ്ങുന്നു. ആസുരതാളം പെരുമ്പറ മുഴക്കുന്ന ഹൃദയങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരിക്കും; ഇടയിൽ അവർ തമ്മിൽ കലഹിക്കുന്നു. അസഭ്യവർഷം പെരുമഴയായി പെയ്തിറങ്ങിയവർ പരസ്പരം കുറ്റപ്പെടുത്തുന്നു. കമ്മറ്റിക്കാർ ഇടപെട്ടു പലതും തീർത്തേക്കും; ചിലതൊക്കെ തീർക്കാതെ നിന്നേക്കും....
റ്റകാരം
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. "ട " , "ഡ" മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ "ഺ" ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല. വർത്സ്യമായ 'ട'കാരം (ഺ), വർത്സ്യമായ 'ന'കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ 'ക', 'ച', 'ട', 'ത', 'പ' എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ 'ട'കാരം (ഺ), വർത്സ്യമായ 'ന'കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന 'ന'കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ 'ന'കാരം (ഩ), വർത്സ്യമായ 'ട'കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന 'രവർഗം', ല, ള എന്നിവയുൾപ്പെട്ട...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
