പുന്നപ്ര വയലാർ – തിരുവിതാംകൂറിലെ അടിസ്ഥാന വർഗ്ഗത്തിന്റെ സായുധ വിപ്ലവം

പുന്നപ്ര-വയലാർ സമരം (1946): തിരുവിതാംകൂറിലെ അടിസ്ഥാന വർഗ്ഗത്തിന്റെ സായുധ വിപ്ലവം കേരള ചരിത്രത്തിലെ, പ്രത്യേകിച്ച് തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഏറ്റവും ചോരകലുഷിതവും സുപ്രധാനവുമായ അധ്യായങ്ങളിലൊന്നാണ് 1946-ൽ നടന്ന പുന്നപ്ര-വയലാർ സമരം. ലളിതമായി പറഞ്ഞാൽ, തിരുവിതാംകൂറിലെ ദിവാൻ ആയിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യ ഭരണത്തിനും, അക്കാലത്ത് നിലനിന്നിരുന്ന കൊടിയ ജന്മിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ ഇതിഹാസതുല്യമായ സായുധ പോരാട്ടമാണിത്.¹ 1946 ഒക്ടോബർ മാസത്തിൽ (മലയാള മാസം തുലാം) ആലപ്പുഴ ജില്ലയിലെ പുന്നപ്ര, വയലാർ, മാരാരിക്കുളം, മേനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ അരങ്ങേറിയ ഈ പ്രക്ഷോഭത്തിൽ ഭരണകൂടത്തിന്റെ തോക്കുകൾക്ക് മുന്നിൽ വാരിക്കുന്തങ്ങളുമായി പൊരുതിയ നൂറുകണക്കിന് തൊഴിലാളികൾ വെടിയേറ്റു മരിച്ചു. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന ചരിത്രപ്രസിദ്ധമായ മുദ്രാവാക്യമുയർത്തി, അടിസ്ഥാന വർഗ്ഗം നടത്തിയ ഈ പോരാട്ടം തിരുവിതാംകൂറിനെ സ്വതന്ത്രമായി നിലനിർത്താനുള്ള ദിവാന്റെ മോഹങ്ങളെ തകർക്കുകയും ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.² ചരിത്ര പശ്ചാത്തലവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പുന്നപ്ര-വയലാർ സമരം പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല. ദശാബ്ദങ്ങളായി തിരുവിതാംകൂറിലെ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ പുകഞ്ഞുകൊണ്ടിരുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളുടെ അനിവാര്യമായ പൊട്ടിത്തെറിയായിരുന്നു അത്. ജന്മിത്തവും ചൂഷണവും അക്കാലത്തെ കാർഷിക മേഖല പൂർണ്ണമായും ചുരുക്കം ചില ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾ ജന്മിമാരുടെ പാടങ്ങളിൽ രാപ്പകലില്ലാതെ പണിയെടുക്കാൻ നിർബന്ധിതരായി. കൃത്യമായ കൂലിയോ തൊഴിൽ സമയമോ ഉണ്ടായിരുന്നില്ല. 'പത്തായത്തിൽ നെല്ലുണ്ടെങ്കിൽ പറയന് എന്തിനു കൂലി' എന്ന മനോഭാവമായിരുന്നു അന്നത്തെ ജന്മിമാർക്ക് ഉണ്ടായിരുന്നത്. കുടിയൊഴിപ്പിക്കലും ശാരീരിക മർദ്ദനങ്ങളും നിത്യസംഭവങ്ങളായിരുന്നു.³ കൊടിയ ജാതിവിവേചനവും അയിത്തവും ഇതിനോടൊപ്പം നിലനിന്നിരുന്നു. അധഃസ്ഥിത വിഭാഗങ്ങൾക്ക് വഴിനടക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ ഉള്ള അവകാശം പോലുമുണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധവും സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധം (1939-1945) തിരുവിതാംകൂറിലെ സമ്പദ്‌വ്യവസ്ഥയെ തകർത്തെറിഞ്ഞു. ആലപ്പുഴയിലെ പ്രധാന വ്യവസായമായിരുന്ന കയർ വ്യവസായം സ്തംഭിച്ചു. കയറ്റുമതി നിലച്ചതോടെ ഫാക്ടറികൾ അടച്ചുപൂട്ടി. ആയിരക്കണക്കിന് കയർ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അവശ്യസാധനങ്ങളുടെ വില...

Read More »

മോൻസൺ തട്ടിപ്പ്

ആൾക്കാരെ പറ്റിക്കാൻ ഉള്ള മിടുക്ക് പലർക്കും പലരീതിയിൽ ഉണ്ട്. ഇവരുടെയൊക്കെ നാക്കിന്റെ ശക്തിയാണിത്. പറഞ്ഞു വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ചാതുര്യം മോൻസന്റെ പല വീഡിയോകളിലൂടെ നമ്മൾ കണ്ടില്ലേ. എത്ര നോർമ്മലായാണവൻ കാര്യങ്ങൾ പറയുന്നത്!! വ്യാസനും എഴുത്തച്ഛനും ഗണപതിയും ഒക്കെ അവന്റെ അടുത്തിരുന്നെഴുതിയതെന്നു തോന്നും കേട്ടാൽ. പണ്ട് ഈഫൽ ടവർ ഇരുമ്പ് വിലയ്ക്ക് ഒരു വിക്റ്റർ വിറ്റിരുന്നത്രേ!! ആളുകളെ വാക്കുകൾ കൊണ്ടു മയക്കിക്കിടത്തി വശത്താക്കൽ പരിപാടി. എം ജി ശ്രീകുമാറിനൊക്കെ വെറുതേ കൊടുത്തതാവും ആ കല്ല്. കാരണം മാർക്കറ്റിൽ എന്നും ഉയർന്നു നിൽക്കുവാൻ പരസ്യവും വേണമല്ലോ. സെലിബ്രിറ്റികളെ കൊണ്ടു പറയിപ്പിച്ചാൽ ഗുണമേറെ കിട്ടും. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈഢൂര്യങ്ങളും ചുക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൂട്ടിയവർ തങ്ങൾക്കു വന്ന നഷ്ടം നികത്താനായി വരും നാളിൽ മറ്റൊരു മോൻസണായി അലയേണ്ടി വരും!! മുടക്കിയതെങ്കിലും അവർക്കും തിരികെ കിട്ടണമല്ലോ!! കുറച്ചെങ്കിലും നഷ്ടം നികത്തണമല്ലോ... യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് കൈക്കലാക്കിയ വെള്ളിക്കാശും ശ്രീ കൃഷ്ണൻ ഉടച്ച വെണ്ണക്കലത്തിന്റെ കഷ്ണവും നബി കത്തിച്ച മൺ വിളക്കും, വെള്ളം വീഞ്ഞാക്കിയ കൽഭരണിയും ഗണപതി ഒറ്റയിരിപ്പിനു ഒന്നു മൂത്രമൊഴിക്കാൻ പോലും എണീക്കാതെ എഴുതിയ മഹാഭാരതവും അങ്ങനെ സകല പണ്ടാരങ്ങളും സത്യമെന്നു പറഞ്ഞു നമ്മൾ പിള്ളേരെ ജനിച്ചപ്പം മുതൽ പീസ് പീസായി കുത്തിവെച്ച് മാനസിക രോഗികളായി വളർത്തിയെടുത്തിട്ട്, ശേഷം ഒരാൾ അതിന്റെയൊക്കെ ഒറിജിനൽ കാണിക്കുമ്പോൾ നമ്മളെന്തിനാ അയാളെ കുറ്റപ്പടുത്തുന്നത്?? അയാളെങ്ങനാ കുറ്റക്കാരൻ ആവുന്നത്? അതു സത്യമെന്നു വിശ്വസിക്കാൻ എന്താ നമ്മുടെ മനസ്സ് തയ്യാറാവാത്തത്?? കേരളത്തിലെ പൊലീസ് മേധാവിക്കും മഹാനടനായ മോഹൻലാലിനും ശ്രീനിവാസനും, പാട്ടുകാരനായ എംജി ശ്രീകുമാറിനും പരിവാരങ്ങൾക്കും ലോകം മുഴുവൻ ആരാധകവൃന്ദമുള്ള അമൃതാനന്ദമയി എന്ന പേരിലറിയപ്പെടുന്ന സുധാമണിയ്ക്കും സേവപാടി പൊലിപ്പെച്ചെടുത്ത അച്ചന്മാർക്കും ഒക്കെയിത് സത്യമെന്നു വിശ്വസിക്കാനും അയാളെ പാടിപ്പുകഴ്ത്തി കാഴ്ച്ചക്കാരുടെ അളവ് കൂട്ടിക്കൊടുക്കാനും പറ്റുമെങ്കിൽ നമ്മൾക്കെന്തേ ഇതു ദഹിക്കാതെ വന്നു? കഥകൾ പഠിപ്പിക്കുമ്പോൾ പിള്ളോരോടു പറയണം മക്കളേ ഇതൊക്കെ വെറും ഉഡായിപ്പ് സംഗതികൾ മാത്രമാണെന്ന്. കേമന്മാരായ നമ്മുടെ പൂർവ്വികരുടെ രചനാകൗതുകം ഭംഗിയായി അന്നത്തെ സംസ്കാരത്തോടു ചേർത്ത് എഴുതി വെച്ചവ...

Read More »

ബാംഗ്ലൂർ കോട്ട

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂർ നഗരത്തിൻ്റെ ഹൃദയഭാഗത്ത്, കാലത്തിൻ്റെ പ്രവാഹത്തിൽ മാഞ്ഞുപോയ ഒരു വീരഗാഥയുടെ ഓർമ്മപ്പെടുത്തലായി ഇന്നും നിലകൊള്ളുന്ന ചരിത്ര സ്മാരകമാണ് ബാംഗ്ലൂർ കോട്ട. ഒരു മഹാനഗരത്തിൻ്റെ തിരക്കിനിടയിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കോട്ടയുടെ ശേഷിപ്പുകൾ അതിൻ്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നു. 🌟 സ്ഥാപകൻ: കെമ്പെ ഗൗഡ ഒന്നാമൻ ഈ ചരിത്രനിർമ്മിതിക്ക് അടിത്തറ പാകിയത് 1537-ൽ, വിജയനഗര സാമ്രാജ്യത്തിൻ്റെ കീഴിൽ സാമന്ത രാജാവായിരുന്ന കെമ്പെ ഗൗഡ ഒന്നാമനാണ്. കച്ചവട കേന്ദ്രമായിരുന്ന ബാംഗ്ലൂരിന് ഒരു നഗരത്തിൻ്റെ രൂപം നൽകാനുള്ള അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമാണ് കോട്ടയുടെ നിർമ്മാണത്തിലേക്ക് നയിച്ചത്. ആദ്യകാലത്ത്, ബാംഗ്ലൂർ നഗരത്തിനു ചുറ്റും അദ്ദേഹം സ്ഥാപിച്ചത് മണ്ണുകൊണ്ട് നിർമ്മിച്ച ഒരു ചെറിയ കോട്ടയായിരുന്നു. ഏതാണ്ട് ഒരു മൈൽ ചുറ്റളവിൽ പരന്നുകിടന്ന ഈ മൺകോട്ടയ്ക്ക് ഒൻപത് കവാടങ്ങളുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ, അതൊരു ചെറിയ രാജ്യത്തിൻ്റെ തലസ്ഥാനത്തിന് തുല്യമായ പ്രതിരോധ സംവിധാനമായിരുന്നു. 🔄 അധികാരം കൈമാറിയ വഴികൾ കെമ്പെ ഗൗഡ ഒന്നാമൻ സ്ഥാപിച്ച ഈ ചെറിയ കോട്ട പിന്നീട് പലരുടെയും കൈകളിലൂടെ കടന്നുപോവുകയും ഓരോ കാലഘട്ടത്തിലും അതിൻ്റെ രൂപവും ശക്തിയും മാറുകയും ചെയ്തു. ബിജാപ്പൂർ സുൽത്താനത്ത് (1638): 1638-ൽ ബിജാപ്പൂർ സുൽത്താനത്തിൻ്റെ ശക്തനായ സൈന്യാധിപൻ രൺദുള്ള ഖാൻ ഈ കോട്ട കീഴടക്കി, വിജയനഗര സാമ്രാജ്യത്തിൻ്റെ സ്വാധീനം അവിടെ അവസാനിച്ചു. ഷാഹ്ജി ഭോസ്ലേയുടെ ഭരണകാലം: രൺദുള്ള ഖാൻ്റെ കീഴിൽ സേവനം അനുഷ്ഠിച്ചിരുന്ന ഷാഹ്ജി ഭോസ്ലേ (മഹാനായ ഛത്രപതി ശിവാജി മഹാരാജൻ്റെ പിതാവ്) പിന്നീട് കോട്ടയുടെ ഭരണാധികാരിയായി. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു കാലഘട്ടമായിരുന്നു ഇത്. മുഗളന്മാരും മറാഠകളും: ഷാഹ്ജിയുടെ ഭരണത്തിനു ശേഷം, കോട്ട മുഗളന്മാരുടെ കൈവശമെത്തുകയും, അവർ അത് പിന്നീട് മറാഠകൾക്ക് വിൽക്കുകയും ചെയ്തു. ഇങ്ങനെ, ഹിന്ദു രാജാക്കന്മാരിൽ നിന്ന് ആരംഭിച്ച്, മുസ്ലീം ഭരണാധികാരികളിലൂടെ കടന്ന്, വീണ്ടും മറാഠാ ഭരണത്തിൻ്റെ സ്വാധീനത്തിലായിക്കൊണ്ട് ബാംഗ്ലൂർ കോട്ടയുടെ അധികാരം പല കൈകളിലൂടെ മാറിമറിഞ്ഞു. ഓരോ കൈമാറ്റവും ബാംഗ്ലൂരിൻ്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു. ഈ കോട്ടയുടെ ചരിത്രം യഥാർത്ഥത്തിൽ തെക്കേ ഇന്ത്യയിലെ അധികാര വടംവലികളുടെയും സൈനിക നീക്കങ്ങളുടെയും...

Read More »

പ്രപഞ്ചവും ഞാനും

അനന്ദമജ്ഞാതമവർണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?! (നാലപ്പാടൻ്റെ കണ്ണുനീർത്തുള്ളിയിലെ വരികൾ) ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതു പ്രകാശമണെന്നു നമുക്കറിയാം. ഒരു സെക്കന്റിൽ 299,792 കിലോ മീറ്റർ (186,287 miles per second) ദൂരം പ്രകാശം സഞ്ചരിക്കും. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 149,597,870 കിലോമീറ്റർ (150 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 92,955,807 മൈൽസ്) ആണ്. ഒരു Astronomical unit ( AU) എന്നാണിത് അറിയപ്പെടുന്നത്. സൂര്യനിൽ നിന്നും ഒരു പ്രകാശബിന്ദു ഭൂമിയിൽ എത്താൻ 8 minutes and 20 seconds വേണം. സൂര്യൻ ഒരു സെക്കന്റിൽ 4.26 മെട്രിക് ടൺ ഊർജ്ജം ഉണ്ടാക്കുന്നു. 38460 septillion (a thousand raised to the eighth power (1024)) watts തുല്യമാണത്. (3.846×1026 W, 1026 എന്നത് പത്തിനു ശേഷം ഇരുപത്തിയാറ് പൂജ്യം ഇടുന്നത്ര വലിയ സംഖ്യയാണ്. അത്രയും വാട്ട്സ് വരുമത്). ഇന്നേക്ക് 4 ബില്യണിൽ അധികം വർഷങ്ങളായി സൂര്യൻ ഇങ്ങനെ കത്തിജ്ജ്വലിച്ച് ഊർജ്ജോല്പാദനം തുടങ്ങിയിട്ട്. വോയേജർ സൗരയൂഥത്തെക്കുറിച്ചും അതിനു പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും (Interstellar medium) പഠിക്കാൻ നാസ 1977ൽ വിക്ഷേപിച്ച ബഹിരാകാശപേടകമാണ് വോയേജർ 1 ഉം വോയേഗർ 2 ഉം. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം 18 സെപ്റ്റംബർ 2021ലേതു പ്രകാരം 44 years and 13 days ആയി ബഹരിയാകാശത്ത്. August 20, 1977 നായിരുന്നു Voyager 2 വിക്ഷേപിച്ചത്; September 5, 1977 നു Voyager  1 ഉം വിക്ഷേപിച്ചു. ഇന്നും ഇവ ഭൂമിയിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 124.02 AU (1.855×1010 കി.മീ) ദൂരെയുള്ള വൊയേജർ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരമാണ് ഒരു AU എന്നു മുകളിൽ പറഞ്ഞതു ശ്രദ്ധിക്കുക. ഇപ്പോൾ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്ന് നക്ഷത്രാന്തരീയ മാദ്ധ്യമത്തിൽ കൂടിയാണ് യാത്ര...

Read More »

സന്ദര്‍ശനം

അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ ജനലിനപ്പുറം ജീവിതം പോലെയി- പ്പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മ തന്‍ കിളികളൊക്കെപ്പറന്നു പോവുന്നതും ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ? മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും. പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍ കവിത പോലും വരണ്ടു പോയെങ്കിലും ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍ പിടയുകയാണൊരേകാന്ത രോദനം സ്മരണ തന്‍ ദൂരസാഗരം തേടിയെന്‍ ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും. കനകമൈലാഞ്ചി നീരില്‍ത്തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ– ത്തരി പുരണ്ട ചിദംബരസ്സന്ധ്യകള്‍ മരണവേഗത്തിലോടുന്ന വണ്ടികള്‍ നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍ മദിരയില്‍ മനം മുങ്ങി മരിക്കുന്ന നരകരാത്രികള്‍, സത്രച്ചുമരുകള്‍ ചില നിമിഷത്തിലേകാകിയാം പ്രാണന്‍ അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍ ഇരുളിലപ്പോഴുദിക്കുന്നു നിന്‍മുഖം കരുണമാം ജനനാന്തര സാന്ത്വനം നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍ കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍ അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍ അഴിമുഖം നമ്മള്‍ കാണാതിരിക്കുക സമയമാകുന്നു പോകുവാന്‍-രാത്രി തന്‍ നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍...

Read More »

മലബാർ കലാപം

‘മലബാറിൽ സംഭവിച്ചതിന്റെ യഥാർഥസത്യം കണ്ടെത്തുക അസാധ്യമാണ്. നമ്മുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതിന് അതു കണ്ടെത്തേണ്ട ആവശ്യവുമില്ല. അതിന്റെ ചർച്ചകൾ നമുക്ക് ഇവിടെ അവസാനിപ്പിക്കാം’ മഹാത് മാഗാന്ധി (യങ് ഇന്ത്യ, മേയ്  29, 1924) ജയിച്ചതു ബ്രിട്ടിഷുകാർ: ഡോ. എം.ജി.എസ്. നാരായണൻ മലബാർ കലാപത്തെ സ്വന്തം വീക്ഷണങ്ങൾ‌ക്കനുസരിച്ചു സ്വാതന്ത്ര്യസമരമായോ കാർഷിക കലാപമായോ വ്യാഖ്യാനിക്കുന്നവരുണ്ട്. ചരിത്രത്തിലെ പല സംഭവങ്ങളും ഏകമുഖമായല്ല ഉണ്ടാകുന്നത്. ഒരു സംഗതിയിൽ തുടങ്ങി മറ്റു പലതിലേക്കും മാറുകയാണ്. മലബാർ കലാപത്തെയും അങ്ങനെയാണു കാണേണ്ടത്. ഒരു കലാപം അല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടായി എന്നതു മാത്രമാണ് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുത. താരതമ്യേന ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് അതിൽ പങ്കെടുത്തത്. ചില പ്രദേശങ്ങളെ മാത്രമാണ് അതു ബാധിച്ചതും. ഹിന്ദു–മുസ്‌ലിം വേർതിരിവ് പിന്നെ അതിലുണ്ടായി എന്നതും വസ്തുതയാണ്. പക്ഷേ, അതിന്റെ വലുപ്പം സംബന്ധിച്ച വ്യാഖ്യാനങ്ങൾ പലതും പലരുടെയും താൽപര്യപ്രകാരം ഉടലെടുത്തതാണ്. അക്കാലത്ത് ഇവിടത്തെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കലാപം കാർഷിക പ്രശ്‌നങ്ങളിൽനിന്ന് ആവേശംകൊണ്ടെങ്കിലും അതിന്റെ ആത്മപ്രകാശനശൈലിയിൽ പിന്നെ മതത്തിന്റെ അംശങ്ങൾ കടന്നുവന്നു.  അങ്ങനെ ആ പ്രക്ഷോഭം മുസ്‌ലിംകളെ സംബന്ധിച്ചും ഹിന്ദുക്കളെ സംബന്ധിച്ചും ഒരു വലിയ ദുരന്തമായിത്തീർന്നു. ആരാണതിൽ ജയിച്ചത്? മുസ്‌ലിംകളല്ല; ഹിന്ദുക്കളുമല്ല. സൈനികമായും രാഷ്ട്രീയമായും ബ്രിട്ടിഷ് സൈനിക മേധാവികൾ തന്നെയാണു വിജയം കൈവരിച്ചത്. അന്നത്തെ ഇംഗ്ലിഷുകാരനായ കലക്ടർ ഇ.എസ്.തോമസ് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്നതിലും ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റി മുതലെടുക്കുന്നതിലും വലിയ പങ്കു വഹിച്ചിരുന്നു. മലബാർ കലാപം ഒരു ചരിത്രസംഭവം എന്ന നിലയിൽ നമ്മൾ ഓർത്തിരിക്കേണ്ടതുതന്നെയാണ്. വാഗൺ ട്രാജഡി പോലുള്ള സംഭവങ്ങൾ അതിന്റെ മാനങ്ങളെ ഉയർത്തിയിട്ടുണ്ട്. എന്നാലും ഏതു തരത്തിലായാലും അതിനെ വല്ലാതെ കൊണ്ടാടുന്നതു വരുംതലമുറകൾക്കു ദോഷം ചെയ്യും. വസ്തുനിഷ്ഠമല്ലാത്ത വ്യാഖ്യാനങ്ങളെ ശാശ്വതവൽക്കരിക്കാൻ അതു കാരണമാകും. കലാപം സംബന്ധിച്ച പല വസ്തുതകളും ഇനിയും പുറത്തുവരാനുണ്ട്. കലാപം സംബന്ധിച്ചു സ്വതന്ത്രമായ വ്യാഖ്യാനം ഉണ്ടാവണമെങ്കിൽ ആ വസ്തുതകൾ പുറത്തുവിടുകയാണു വേണ്ടത്.   ആഘോഷിക്കരുത്: എം.എൻ.കാരശ്ശേരി മലബാർ കലാപംകൊണ്ട് ഇവിടത്തെ മുസ്‌ലിംകളുടെ ജീവിതം 100 കൊല്ലം പിറകിലേക്കു പോവുകയാണു ചെയ്തത്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കുമെല്ലാം നഷ്ടം...

Read More »

മാധവ ശേഷഗിരി പ്രഭു

മലയാള ഭാഷയുടെയും വ്യാകരണത്തിന്റെയും ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന ഒരു അപൂർവ്വ വ്യക്തിത്വമാണ് മാധവ ശേഷഗിരി പ്രഭുവിന്റേത്. കൊങ്കണി മാതൃഭാഷയായുള്ള ഒരു വ്യക്തി, മലയാള ഭാഷയുടെ വ്യാകരണ നിയമങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, കുട്ടികൾക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വ്യാകരണ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു എന്നത് കേരള ചരിത്രത്തിലെ വലിയൊരു സാംസ്കാരിക സമന്വയത്തിന്റെ അടയാളമാണ്. മലയാള വ്യാകരണപഠനത്തിന്റെ ഒന്നാം ഘട്ടത്തിൽ, അതായത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, കേരള പാണിനീയമടക്കമുള്ള അക്കാദമിക ഗ്രന്ഥങ്ങൾ സാധാരണ വിദ്യാർത്ഥികൾക്ക് ബാലികേറാമലയായിരുന്ന കാലത്താണ് പ്രഭു തന്റെ ലളിതമായ രചനകളിലൂടെ ഭാഷാചരിത്രത്തിൽ ഇടപെടുന്നത്. സങ്കീർണ്ണമായ വ്യാകരണ നിയമങ്ങളെ സാധാരണക്കാർക്കും കുട്ടികൾക്കും പ്രാപ്യമാക്കാൻ അദ്ദേഹം നടത്തിയ നിരന്തരമായ ബൗദ്ധിക ശ്രമങ്ങളെ, ഭാഷാ നവീകരണത്തിന് വേണ്ടിയുള്ള വലിയൊരു 'സമരം' എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.¹ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ആദ്യകാല ജീവിതവും വിദ്യാഭ്യാസ പശ്ചാത്തലവും 1855 ആഗസ്റ്റ് 3-ന് വടക്കൻ മലബാറിലെ സാംസ്കാരിക കേന്ദ്രമായിരുന്ന തലശ്ശേരിയിലാണ് മാധവ ശേഷഗിരി പ്രഭു ജനിച്ചത്. വിവിധ ഭാഷകളും സംസ്കാരങ്ങളും സംഗമിച്ചിരുന്ന തലശ്ശേരിയിലെ അന്തരീക്ഷം അദ്ദേഹത്തിലെ ഭാഷാസ്നേഹിയെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. കൊങ്കണി ആയിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും, മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. അക്കാലത്തെ ആചാരപ്രകാരമുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, 1875-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി. തുടർന്ന് 1877-ൽ എഫ്.എ. (First Examination in Arts) പരീക്ഷയും വിജയകരമായി പൂർത്തിയാക്കി. മലയാളത്തിൽ ബി.എ. ബിരുദം നേടിയ ശേഷം അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു. എന്നാൽ അദ്ദേഹത്തിന്റെ പഠനതൃഷ്ണ അവിടെ അവസാനിച്ചിരുന്നില്ല. ജോലിയിലിരിക്കെത്തന്നെ സംസ്കൃത ഭാഷയിൽ ആഴത്തിലുള്ള പഠനം നടത്തുകയും, 1891-ൽ സംസ്കൃതത്തിൽ ബിരുദവും, പിന്നീട് 1903-ൽ ബിരുദാനന്തര ബിരുദവും (M.A.) കരസ്ഥമാക്കുകയും ചെയ്തു. ഈ ബഹുഭാഷാ പാണ്ഡിത്യമാണ് പിൽക്കാലത്ത് മികച്ച ഒരു വൈയാകരണനായി മാറാൻ അദ്ദേഹത്തെ സഹായിച്ചത്.² ഔദ്യോഗിക ജീവിതം: അധ്യാപനത്തിൽ നിന്നും ഭരണനിർവ്വഹണത്തിലേക്ക് ഒരു സാധാരണ സ്കൂൾ മലയാളം പണ്ഡിറ്റായാണ് മാധവ ശേഷഗിരി പ്രഭു തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ വിദ്യാലയങ്ങളിൽ ജോലി നോക്കിയ...

Read More »

ഇതു ജീവിതം

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ… ഇതു ജീവിതം; മണ്ണിലിതു ജീവിതം… ചുമലിലേറ്റിയ പരസ്യപ്പലകകൾ ബാംഗ്ലൂരിലെ ഇന്ദിരാനഗർ തെരുവുകളിലൂടെയുള്ള സ്ഥിരം നടത്തങ്ങൾക്കിടയിൽ ഹൃദയത്തിൽ തറച്ച ഒരു കാഴ്ചയാണിത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പുറത്ത് ബാഗ് പോലെ തൂങ്ങിക്കിടക്കുന്നത് വെറുമൊരു ഭാരമല്ല, അതൊരു പരസ്യബോർഡാണ്. പുലരി വെളിച്ചം വീഴുന്നത് മുതൽ ആ നിൽപ്പ് തുടങ്ങുന്നതാണ്. നിത്യേന കാണുന്ന കാഴ്ചയാണിത്. ഒരു ദിവസത്തെ ഈ കഠിനാധ്വാനത്തിന് എത്ര രൂപയായിരിക്കും അയാൾക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ടാവുക? നല്ല വേഷവിധാനത്തിൽ തന്നെയാണയാൾ എന്നും വരുന്നത്. കയ്യിൽ ഒരു നല്ല സ്മാർട്ട്ഫോണും ഉണ്ട്. ഒരാൾ പൊക്കമുള്ള ഈ പരസ്യപ്പലകയും കെട്ടിത്തൂക്കി നിൽക്കാൻ കാരണമെന്തായിരിക്കാം?  ബാംഗ്ലൂരിലേക്ക് ജോലി അന്ന്വേഷിച്ചുവന്ന് ഓരോ ഇന്റെർവ്യൂകളിലും പങ്കെടുത്തു വന്നുപോകുകന്ന ആയിരങ്ങളിൽ ഒരുവനാവുമോ ഇവൻ. കുറച്ചുനാൾകൂടി, പിടിച്ചുനിന്ന് ശ്രമിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഒരുപക്ഷേ നടത്തുന്നുണ്ടാവുമോ? എന്തോ, എനിക്കവന്റെ പ്രായവും അവൻ ചെയ്യുന്ന പണിയും കാണുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ. ഹോട്ടൽ എന്ന ബോർഡും പൊക്കിപ്പിടിച്ച് പാതയോരങ്ങളിൽ കൊടുംവെയിൽ കൊണ്ട് യാത്രക്കാരെ കാത്തിരിക്കുന്ന പ്രായംചെന്ന ആൾക്കാരെ ബാംഗ്ലൂരിൽ നിന്നും സേലത്തേക്ക് പോകും വഴി കാണാറുണ്ട്. ദൂരെ നിന്നും കണുമ്പോൾ തന്നെ ഞാൻ കണ്ണുതിരിച്ചു കളയും. അതുപോലെ പ്രായം ഏറെയായി, ജീവിക്കാൻ കഷ്ടപ്പെടേണ്ടുന്ന കാലമല്ല ഇവന്റേത്, ഈ ചെറുപ്പകാരനു മറ്റു പല ചെറുജോലികളും കിട്ടാൻ പ്രയാസമുള്ള സ്ഥലവുമല്ല ബാംഗ്ലൂർ പോലൊരു മഹാനഗരം. എന്നിട്ടും എന്തിനായിരിക്കും ഇവൻ ഈ പണിക്കു വന്നത്? എന്തായിരിക്കും അവനു കിട്ടുന്നുണ്ടാവുക? അടുത്തെവിടെയെങ്കിലും ആളുകൾ കൂടുന്നത് കണ്ടാൽ ഇവൻ പതുക്കെ ആ ഭാഗത്തേക്ക് നീങ്ങും. ചുറ്റുമുള്ള ലോകത്തിന്റെ കാതടപ്പിക്കുന്ന ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ, കയ്യിലെ വാട്സാപ്പ് സ്ക്രീനിലേക്ക് നോക്കി, അയാൾ ആ ജനക്കൂട്ടത്തിന് മുന്നിലൂടെ നടക്കും. അങ്ങനെ തെരുവിന്റെ നീളത്തിലും വീതിയിലും തലങ്ങും വിലങ്ങും നടന്ന്, ഒടുവിൽ നിശബ്ദമായി ഒരു പകൽ മുഴുവൻ അയാൾ ജീവിച്ചു തീർക്കുകയാണ്; പാവം പയ്യൻ! നിഴൽ വീണ മനസ്സുകളും തെരുവിന്റെ ചിരിയും വഴിയിൽ നിത്യേന...

Read More »

എന്റെ ക്വാറന്റൈൻ കാഴ്ചകൾ

Break the chain 2020 ജൂലൈ 25 നു രാവിലെ ബാംഗ്ലൂരിലെ വീട് കാലിയാക്കി; ഫ്രണ്ടിന്റെ പിൻബലത്താൽ ഒരു ലോറിക്കാരനെ കിട്ടിയതിനാൽ രാവിലെ പത്തരയോടെ ഒക്കെയും പാക്ക് ചെയ്ത് ലോറിയിൽ കയറ്റി ഞാനിങ്ങെത്തി. ഒരു തമിഴനായിരുന്നു ഡ്രൈവർ - മുരുകൻ, കാസർഗോഡ് ഭാഗത്തേക്കുള്ള വഴിയത്ര പിടുത്തം ഇല്ലാത്തതിനാൽ 2 മണിക്കൂറോളം ബാംഗ്ലൂർ സിറ്റിയിൽ തന്നെ വട്ടം കറങ്ങേണ്ടു വന്നു, ഇരിട്ടി വഴി വരാമെന്ന ധാരണയിൽ ആയിരുന്നു മൂപ്പരുടെ യാത്ര. വീട്ടിലേക്കും, നാട്ടിലെ ആരോഗ്യപ്രവർത്തകരേയും കാര്യങ്ങൾ തുടക്കം മുതൽ തന്നെ ഞാൻ അറിയിച്ചിരുന്നു. ലോറിയിലിരുന്നാണ് ഫ്രണ്ട്സിനെ ഒക്കെയും കാര്യങ്ങൾ അറിയിച്ചത്, ഇരിട്ടി വഴി ലോക്ക്ഡ് ആണെന്നും മറ്റും അനൂപ് പറഞ്ഞപ്പോൾ, ലോറിയിൽ വെച്ച് അതിന്റെ സ്ഥിതീകരണത്തിനായി ശ്രമം നടത്തി. തലപ്പാടി ചെക്ക് പോസ്റ്റിൽ വർക്ക് ചെയ്യുന്ന കസിൻ ബാബുദാസിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു, അവൻ പറഞ്ഞു കേരളപൊലീസ് അവിടെ ആരെയും തടയുന്നില്ല; കർണാടകയിൽ നിന്നും ആ വഴി വിടുന്നുണ്ടോ എന്നകാര്യം അറിയില്ലെന്ന്. ആ വഴി തന്നെ നേരെ ഹസനിലേക്ക് മാറിയായി പിന്നെയുള്ള യാത്ര. ഞാൻ അറിയുന്ന ഫ്രണ്ട്സിനെ പലരേയും വിളിച്ചു ചോദിച്ചു; മംഗലാപുരത്തിനടുത്തു തലപ്പാടി വഴിയും വയനാട്ടിലെ മുത്തങ്ങ വഴിയും മാത്രമേ എനിക്ക് വീട്ടിലെത്താൻ പറ്റുകയുള്ളൂ എന്നറിഞ്ഞിരുന്നു. രാത്രി 9 മണിയോടെ വീട്ടിലെത്തി. ലോറിയിൽ ഉള്ള സാധനങ്ങൾ ഒക്കെയും ഒരു റൂമിൽ ഇട്ടു പൂട്ടിവെച്ച്, രാത്രി 11:30 മണിയോടെ ഞാൻ മഞ്ജുവിന്റെ വീട്ടിലെത്തി. അവിടെയും രണ്ടാം നിലയിൽ ഒരു റൂം എനിക്കായി മാറ്റി വെച്ചിരുന്നു. ബാംഗ്ലൂരിൽ നിന്ന് കോവിഡ് തുടക്കകാലത്ത് ഞാനാദ്യമായി കാസർഗോഡ് എത്തിയത് മാർച്ചുമാസം 21-നായിരുന്നു. എന്നുമെന്നപോലെ നോർമൽ ബസ്സിൽ - കൊഹിനൂർ ട്രാവൽസിൽ, സ്ലീപ്പറിൽ ആയിരുന്നുവത്. അന്ന് എത്തിയപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരെ വിളിച്ച് അറിയിച്ചിരുന്നു, അന്നത്തെ കണക്കനുസരിച്ച് 14 ദിവസം ക്വാറന്റൈനിൽ കിടക്കാൻ പറഞ്ഞു. കാസർഗോഡ്ജില്ല മൊത്തം അതേ ദിവസം കോവിഡ് വ്യാപനത്താൽ ലോക്കാക്കി വെയ്ക്കുകയും ചെയ്തു. ക്രമേണ, കേരളം, ഇന്ത്യ, ലോകം മൊത്തം എന്ന നിലയിൽ കോവിഡ്‌വ്യാപനം പെരുകിവന്നു, കേരളത്തിലെ ക്വാറന്റൈൻകാലം...

Read More »

കാവേരിക്കുളം

ഒരു ദിവസം കെ.എസ്.ഇ.ബി.യിൽ നിന്നും മൊബൈലിലേക്ക് മെസേജു വന്നു. നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ കരണ്ടുണ്ടാവില്ല. മാവുങ്കാൽ മുതൽ ഒടയഞ്ചാൽ വരെയോ മറ്റോ റോഡ് സൈഡിലുള്ള കാടും മരക്കൊമ്പും ഒക്കെ വെട്ടി വൃത്തിയാക്കുകയാണ് എന്നും മറ്റും പറഞ്ഞ്. നോർമ്മൽ സമയങ്ങളിൽ തന്നെ പലപ്പോഴും പവർക്കട്ടാണിവിടം. ലാപ്ടോപ്പിന്റെ പവർ ബാക്കപ്പ് പ്രകാരം പിടിച്ചു നിൽക്കുന്നു എന്നു മാത്രം. ഔദ്യോഗിമായി അവർ അറിയിച്ചതിനാൽ ഞാൻ ലീവെടുത്തു, രാജേഷിനേയും ഗണേശനേയും വിളിച്ച് കാവേരിക്കുളം മല കയറാൻ തീരുമാനിച്ചു. പക്ഷേ, സത്യത്തിൽ അന്നേ ദിവസം കരണ്ടു പോയതേ ഇല്ലായിരുന്നു. ഒരു ലീവ് മല കൊണ്ടുപോയി എന്നു മാത്രം. മുമ്പ് വീടുണ്ടായിരുന്ന സ്ഥലത്തു നിന്നും അരമണിക്കൂർ കയറ്റം കയറിയാൽ എത്തുന്ന സ്ഥലമാണിത്. ഫോറസ്റ്റിലൂടെ അവിടെ എത്താനുള്ള വഴിയൊക്കെ മനഃപാഠമാണ്. കാവേരിക്കുളം ഈയടുത്ത കാലത്ത് പ്രതിസന്ധിയുടെ വക്കിലായിരുന്നു. മൂന്നുവർഷം മുമ്പ് അവിടെ കരിങ്കൽ ക്വാറി നടത്തുന്നവരിലെ പണിയാളർ എന്നെ അങ്ങോട്ടു പോകാൻ അനുവദിച്ചിരുന്നില്ല. നല്ല ക്യാമറയുമായുള്ള പോക്കിൽ അവർ എന്തോ പന്തികേടു മണത്തതാവണം കാരണം. എന്തായാലും നാട്ടുകാരുടെ കൂട്ടം ചേർന്നുള്ള സമരങ്ങളിൽ അവരിപ്പോൾ അല്പം സ്തംഭിച്ചിരിപ്പാണ്. കാട്ടിലൂടെ കേറിയാൽ ആരും പറയാൻ വരില്ലെന്ന ധൈര്യത്തിലായിരുന്നു പോയത്, മൊത്തം കാടു പിടിച്ചു കിടപ്പായിരുന്നു. കാവേരിക്കുളം കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ചക്കിട്ടടുക്കത്തിനടുത്ത് നരയർ മലയിൽ ഉള്ള ഒരു സ്ഥലമാണ്‌ കാവേരിക്കുളം. കൊടും വേനലിൽ പോലും ഉറവ വറ്റാത്ത ഒരു ചെറിയ കുളം ഉള്ളതിനാലാണ്‌ സ്ഥലത്തിന്‌ ആ പേരു ലഭിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഉയർന്ന പ്രദേശമാണിത്. തൊട്ടടുത്തു തന്നെ മാലോം സം‌രക്ഷിതവനപ്രദേശമാണ്‌. പശ്ചിമഘട്ടമലനിരയിൽ സ്ഥിതിചെയ്യുന്ന കാവേരിക്കുളത്തിന്‌ കർണാടകയിലെ ബാഗമണ്ഡലത്തുള്ള തലക്കാവേരിയുമായി ബന്ധമുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. തലക്കാവേരി ക്ഷേത്രത്തിലെ ദേവി ആദ്യം കുടിയിരുന്നത് കാവേരിക്കുളത്തായിരുന്നുവെന്നും ഏതോ തർക്കത്തിനൊടുവിൽ സ്ഥലത്തെ പ്രധാന ആരാധനാമൂർത്തിയായ ശിവനുമായി പിണങ്ങി തലക്കാവേരിയിലേക്കു പോവുകയാണുണ്ടായതെന്നുമാണ്‌ ഐതിഹ്യം. സ്ഥലനാമങ്ങൾ തമ്മിലുള്ള സാമ്യത്തെ മുൻ‌നിർത്തി ഈ ഐതിഹ്യം രൂഢമൂലമാവുകയായിരുന്നു. സമീപകാലത്തായി സ്വകാര്യമേഖലയിൽ ഉള്ളവർ കാവേരിക്കുളത്തിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങൾ വൻതോതിൽ...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)