കുഞ്ഞുണ്ണിമാഷ്

കുഞ്ഞുണ്ണിമാഷ് ഒരു നാട്ടിലൊരു വീട്ടി- ലൊരു കുട്ടി പിറന്നു ആ കുട്ടിക്കൊരു നല്ല പേരു വേണമെന്നായ് പേരു തെണ്ടിയച്ഛനുടെ കാലൊക്കെ കുഴഞ്ഞു പേര് തപ്പിയമ്മയുടെ കയ്യൊക്കെ കുഴഞ്ഞു...‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ- ണ്ടച്ഛനടുത്തെത്തി...‘ഉണ്ണി’യെന്ന് വിളിച്ചുകൊ- ണ്ടമ്മയടുത്തെത്തി... "കുഞ്ഞുണ്ണിയെന്നവരാ കുഞ്ഞിന് പേരിട്ടു.” :) ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു. ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ...

Read More »

പറയർ

ദക്ഷിണേന്ത്യൻ ചരിത്രത്തെയും സാമൂഹിക വ്യവസ്ഥിതിയെയും കുറിച്ച് പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നതും, എന്നാൽ ചരിത്രരചനകളിൽ ഏറ്റവും കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ടതുമായ ഒരു ജനവിഭാഗമാണ് പറയർ (Paraiyars). ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ എഡ്ഗർ തേഴ്സ്റ്റൺ (Edgar Thurston) 1909-ൽ പ്രസിദ്ധീകരിച്ച 'കാസ്റ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സതേൺ ഇന്ത്യ' (Castes and Tribes of Southern India) എന്ന കൃതിയിൽ ഈ സമൂഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, കേവലം ഒരു കൊളോണിയൽ നരവംശശാസ്ത്ര രേഖയ്ക്ക് അപ്പുറം, ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള സാംസ്കാരിക, കാർഷിക, ബൗദ്ധിക പാരമ്പര്യമുള്ള ഒരു ജനതയാണ് അവർ. സംഘകാലം മുതൽ ആധുനിക ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങൾ വരെയുള്ള കാലഘട്ടങ്ങളിലൂടെ പറയർ സമൂഹം കടന്നുപോയ വഴികൾ ഇന്ത്യൻ സാമൂഹിക ചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായമാണ്. പദോൽപ്പത്തിയും ഭാഷാപരമായ സ്വാധീനവും 'പറയൻ' അല്ലെങ്കിൽ 'പറയർ' എന്ന പദത്തിന്റെ ഉത്ഭവം തമിഴിലെ 'പറൈ' (Parai) എന്ന വാക്കിൽ നിന്നാണ്. 'പറൈ' എന്നാൽ ഒരു വാദ്യോപകരണം (Drum) എന്നാണ് അർത്ഥം. പ്രാചീനകാലത്ത് രാജകീയ വിളംബരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനും, യുദ്ധസമയത്ത് സൈന്യത്തെ ഉണർത്തുന്നതിനും, വിശേഷദിവസങ്ങളിലും ഈ വാദ്യം മുഴക്കുന്നവരെയാണ് പറയർ എന്ന് വിളിച്ചിരുന്നത്. ആശയവിനിമയത്തിന്റെ പ്രധാന മാധ്യമമായി പ്രവർത്തിച്ചിരുന്ന ഈ വാദ്യത്തിന് പ്രാചീന തമിഴ് സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഈ പദത്തിന് ആഗോളതലത്തിൽ വലിയൊരു സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ സാമൂഹികമായി ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരെയോ, മാറ്റിനിർത്തപ്പെട്ടവരെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'Pariah' (പരായാ) എന്ന വാക്ക് ഈ ജാതിനാമത്തിൽ നിന്നാണ് രൂപപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത്, ഈ സമൂഹത്തിന് നേരിടേണ്ടി വന്ന കടുത്ത ജാതീയ വിവേചനങ്ങളും അയിത്തവും കണ്ട കൊളോണിയൽ ഉദ്യോഗസ്ഥരാണ് ഇംഗ്ലീഷ് ഭാഷയിലേക്ക് ഈ വാക്ക് അതേ അർത്ഥത്തിൽ സന്നിവേശിപ്പിച്ചത്. ഇന്നും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും (ഉദാഹരണത്തിന്: 'Pariah State' - രാജ്യാന്തര സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട രാജ്യം) ഈ പദം ഉപയോഗിക്കപ്പെടുന്നു. പ്രാചീന ചരിത്രം: സംഘകാലവും കാർഷിക പാരമ്പര്യവും പറയർ സമൂഹത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, അവർ എക്കാലത്തും അടിച്ചമർത്തപ്പെട്ടവരായിരുന്നില്ല എന്ന് വ്യക്തമാകും....

Read More »

ഞാന്‍-ഒരു നാട്ടുമ്പുറത്തുകാരന്‍

ഞാന്‍, ഒരു നാട്ടുമ്പുറത്തുകാരന്‍. അതികഠിനങ്ങളായ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ ഒന്നും വെച്ചുപുലര്‍ത്താത്ത ഒരു സാധാരണ മനുഷ്യന്‍. ഓരോ സൂര്യോദയവും ഓരോ മഹാത്ഭുതങ്ങളാണെനിക്ക്. നല്ലതിനുവേണ്ടി ആശിക്കുന്നു. നല്ലതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാവരിലും നന്മയുണ്ടെന്നു കരുതുന്നു; സ്നേഹമുണ്ടെന്നു കരുതുന്നു, വിശ്വസിക്കുന്നു. അറിയാനുള്ള ആഗ്രഹം ജന്മസിദ്ധമാണെന്നു തോന്നുന്നു. നല്ലതായാലും ചീത്തയായാലും ഒരക്ഷരം പോലും കളയാതെ വായിക്കും. പണമേറെ ചെലവിട്ടതു പുസ്തകങ്ങള്‍‌ക്കാണ്, പിന്നെ കടം കൊടുക്കാനും. കൊടുത്തതു പുസ്തകമാണെങ്കിലും പണമാണെങ്കിലും തിരിച്ചു കിട്ടിയതു വിരളമാണ്. സൗഹൃദത്തെ അതിയായി മാനിക്കുന്നു, ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇഷ്ടാനിഷ്ടങ്ങളെ ആരിലും അടിച്ചേല്‍പ്പിക്കാറില്ല. നല്ല സുഹൃത്തിനു മുന്നില്‍ എന്നുമൊരു കളിപ്പാട്ടമാണു ഞാന്‍. അതിലുണ്ടാവുന്ന നഷ്ടങ്ങള്‍ പോലും ചെറുപുഞ്ചിരിയാല്‍ മറക്കാനിഷ്‍ടപ്പെടുന്നു. നിരീശ്വരവാദിയല്ല. ഒരു വിശ്വാസത്തിനുമെതിരുമല്ല. അമ്പലത്തില്‍ പോകാറില്ല; പ്രാര്‍ത്ഥിക്കാനറിയില്ല. മനുഷ്യസ്‍നേഹത്തിലധിഷ്‍ഠിതമായ എല്ലാ വിശ്വാസത്തിലും ദൈവമുണ്ടെന്നു കരുതുന്നു. ദൈവത്തിന്റെരിപ്പിടം മനസ്സിനകത്തു തന്നെയെന്നും മനസ്സുതന്നെ ക്ഷേത്രമെന്നും കരുതുന്നു. ദൈവം എന്നില്‍നിന്നും വ്യത്യസ്തമായ ഒന്നല്ലാത്തതിനാല്‍ തന്നെ സദാ സന്തോഷപ്രദമാണു ജീവിതം. ടെന്‍ഷനില്ല, ഭയമില്ല, രോഗങ്ങളൊന്നുമില്ല. 22 വയസ്സുവരെ മാര്‍ക്സിസ്‍റ്റുകാരനായിരുന്നു. ഇപ്പോഴും നല്ല കമ്യൂണിസ്‍റ്റായി തുടരുന്നു. പക്ഷേ പിണറായിയുടെ കമ്യൂണിസത്തില്‍ വിശ്വാസം പോരാ. പാര്‍ട്ടിവിട്ടതങ്ങനെയാണ്. ജാതിയിലും മതത്തിലും പടുത്തുയര്‍ത്തുന്ന ഏതൊരു പാര്‍ട്ടിയോടും യോജിപ്പില്ല. ന്യൂനപക്ഷന്യായം പറഞ്ഞു പിളര്‍ന്നുപിളര്‍ന്നു വലുതാവുന്ന ഈര്‍‌ക്കിലിപ്പാര്‍ട്ടികളോടുമില്ല മമത. കൈയിട്ടുവാരുന്ന, കട്ടുമുടിക്കുന്ന രാഷ്‍ട്രീയക്കാരെ പണ്ടേ വെറുത്തുപോയി. അതുകൊണ്ടുതന്നെ വോട്ടുചെയ്യാറില്ല. വോട്ടുനേടി ജയിച്ചവന്‍ നാടിനെ കട്ടുമുടിക്കുമ്പോള്‍ ഉത്തരം മുട്ടി വായടച്ചുപിടിക്കേണ്ടല്ലോ. കട്ടുതിന്നുന്ന രാഷ്ട്രീയക്കാരനെ, സിനിമകളില്‍ സുരേഷ്‍ഗോപി എടുത്തിട്ടു പെരുമാറുമ്പോള്‍ എണീറ്റു നിന്നു കൈയ്യടിക്കാറുണ്ട്‍. തമാശകളെ ഇഷ്‍ടപ്പെടുന്നു. കവിതകള്‍ ഇഷ്‍ടപ്പെടുന്നു. യാത്ര ഇഷ്‍ടമാണ്, നറുനിലാവും പെരുമഴയും ഇഷ്‍ടമാണ്. തുളസിച്ചെടിയെ ഇഷ്ടമാണ്, തുമ്പപ്പൂവിനേയും കൊങ്ങിണിപ്പൂവിനേയും ഇഷ്ടമാണ്.വെറുതേ നടക്കാന്‍ ഇഷ്ടമാണ്. കൊച്ചുകുഞ്ഞിന്റെ കളിക്കൊഞ്ചലിഷ്‍ടമാണ്. പുലര്‍കാലരശ്‍മികളെ ഇഷ്‍ടമാണ്. തണലത്തിരികാനിഷ്‍ടമാണ്. താരാട്ടുപാട്ടുകളിഷ്ടമാണ്. സദാ സന്തോഷപ്രദമാണു മനസ്സ്. അതുകൊണ്ടുതന്നെ അതിയായ സന്തോഷങ്ങള്‍ക്കു പ്രത്യേകസ്ഥാനം ലഭികാറില്ല. ദു:ഖങ്ങളും അല്പസമയത്തേക്കുമാത്രം. തെരുവില്‍ വിശന്നിരിക്കുന്ന മനുഷ്യനെ കണ്ടാല്‍ മനസ്സുലൊരു വിങ്ങലുണ്ട്‍. മൃഗങ്ങളെ കൊണ്ടു ജോലിചെയ്യിപ്പിക്കുമ്പോഴും വണ്ടികള്‍ വലിപ്പിക്കുമ്പോഴും മനസ്സിലൊരു തേങ്ങലുണരും. തെരുവില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്കു പണം കൊടുക്കാറില്ല. ലോട്ടറി ടിക്കറ്റു പോലുള്ള ഭാഗ്യപരീക്ഷണങ്ങളിലേര്‍പ്പെടാറില്ല. സൈക്കിളോടിക്കാനറിയില്ല. വലിയില്ല, കുടിയില്ല. പ്രഷറില്ല,...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)