നാഗേശ്വര ക്ഷേത്രം

നാഗേശ്വര ക്ഷേത്രം Nageshwara Temple നാഗേശ്വര ക്ഷേത്രം ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണു നാഗേശ്വര ക്ഷേത്രം. നാഗനാഥേശ്വര ക്ഷേത്രം, പഞ്ചലിംഗേശ്വര ക്ഷേത്രം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ബാംഗ്ലൂരിൽ നിന്നും തമിഴ് നാട്ടിലെ ഹൊസ്സൂരിലേക്കു പോകുന്ന പ്രധാന റോഡിനു സമീപത്തുള്ള ബേഗൂർ പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് സ്ഥിതി ചെയ്തിരുന്ന കാശി വിശ്വേശര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. നാഗേശ്വര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ പഞ്ചലിംഗ പ്രതിഷ്ഠയാണ്. വെസ്റ്റേൺ ഗംഗാ സാമ്രജ്യത്തിന്റെ കാലഘട്ടത്തിൽ (ക്രി.മു. 350 - 1000) ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം പുരാതന കർണാടകത്തിലെ ഒരു സുപ്രധാന രാജവംശമായിരുന്നു. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും മദ്ധ്യേ പരമാധികാരമാണ് പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിനുണ്ടായിരുന്നത്. കോലാറിൽ നിന്ന് ആദ്യം ആരംഭിച്ച്, പിന്നീട് അവരുടെ തലസ്ഥാനം ആധുനിക മൈസൂർ ജില്ലയിലെ കാവേരി നദിക്കരയിൽ തലക്കാടിലേക്കു മാറ്റുകയായിരുന്നു. ഈ കാലഘട്ടത്തിൽ എന്നോ ആയിരുന്നു നാഗേശ്വര ക്ഷേത്ര നിർമ്മിതി എന്നു വിശ്വസിച്ചു വരുന്നു. പുരാതന ലിഖിതങ്ങളിൽ നിന്ന് ബേഗൂർ ഒരിക്കൽ വെപ്പുർ എന്നും കെല്ലെലെ എന്നും അറിയപ്പെട്ടിരുന്നു എന്നു കാണാം. ക്ഷേത്ര സമുച്ചയത്തിനകത്തെ നാഗേശ്വർ, നാഗേശ്വര സ്വാമി എന്നീ രണ്ട് ക്ഷേത്രങ്ങൾ പടിഞ്ഞാറൻ ഗംഗാ രാജവംശത്തിലെ രാജാക്കൻമാരായ നിതിമാർഗ ഒന്നാമനെയും (എറെഗംഗ നീതിമാർഗ എന്നും 843-870 എന്നും വിളിച്ചിരുന്നു), എരിയപ്പ നീതിമാർഗ രണ്ടാമന്റേയും (എറെഗംഗ നീതിമാർഗ II, 907- 921) മേൽ നോട്ടത്തിൽ പൂർത്തിയാക്കിയതാണ്. ഈ പ്രദേശത്ത് ചോള സാമ്രാജ്യത്തിന്റെ ഭരണത്തിന് ശേഷമുള്ള ഒരു ശേഷിപ്പാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ. CE 890 (AD) കാലത്ത് വന്ന ഒരു പഴയ കന്നഡ ലിഖിതത്തിൽ "ബംഗലൂരു യുദ്ധം" (ആധുനിക ബാംഗ്ലൂർ സിറ്റി) എന്ന പേരിൽ ഇതിനേപറ്റി വിവരിക്കുന്നുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ കാണപ്പെടുന്ന ഈ ലിഖിതങ്ങൾ രചിച്ചത് ആർ. നരസിംഹചാർ ആണ്. ലിഖിതത്തേ കുറിച്ച് "എപ്പിഗ്രാഫിരിയ കർണാടിസ" (വോള്യം 10 സപ്ലിമെന്ററി) ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗലൂരു എന്ന സ്ഥലത്തിന്റെ...

Read More »

ഭിക്ഷാടനം

ഭിക്ഷ യാചിക്കുന്നവർക്ക് ഞാനൊന്നും കൊടുക്കാറില്ല; ഒഴിഞ്ഞു മാറി നടക്കാറാണു പതിവ്. പറശ്ശിനിക്കടവ് അമ്പലത്തിലേക്ക്, ചെറുപ്പകാലത്ത് മലയിറങ്ങുമ്പോൾ പടികളിൽ ഇരുന്നു ഭിക്ഷാടനം നടത്തുന്നവരേയും കാഞ്ഞങ്ങാടു തെരുവീഥികളിൽ ലക്ഷോപലക്ഷം ബാങ്ക് ബാലൻസുള്ള പെണ്ണുങ്ങളെയും അടക്കം പലരെ കണ്ടതിനാലും, കേട്ടറിഞ്ഞ കഥകളിലെ ഭിക്ഷാടന മാഫിയകളുടെ ഭീകരതയും ഒക്കെ ഓർത്താവണം അതർഹിക്കുന്നവരെ കൂടി ഒഴിവാക്കി നടക്കാൻ പണ്ടുതൊട്ടേ എന്നെ പ്രേരിപ്പിച്ചത്. എങ്കിലും വിശന്നു വലഞ്ഞുകൊണ്ട് ഒരുരൂപ യാചിക്കുന്ന മനുഷ്യരൂപങ്ങളെ കാണുമ്പോൾ മനസ്സിലൊരു വിങ്ങലുണരും.   ബാംഗ്ലൂരിൽ എത്തിയപ്പോൾ ഭിക്ഷാടനത്തിന്റെ പലതരം വകഭേദങ്ങൾ കാണാനിടയായി. ഓഫീസു കഴിഞ്ഞു വീട്ടിലേക്കു നടക്കുന്ന വഴിയോരത്ത് എന്നും ഒരു വൃദ്ധനിരുന്ന് ഒരു രൂപയ്ക്ക് വേണ്ടി എന്നോടു കെഞ്ചിക്കരയും. സ്ഥിരം കാണുന്ന എന്നെ അയാൾക്കു നന്നായി അറിയും, കൊടുക്കില്ല എന്നറിഞ്ഞിട്ടും അയാൾ ചോദിക്കും, അയാൾക്കതിന്റെ ആവശ്യമില്ല എന്നതാണു സത്യം. ഓഫീസിലേക്ക് കയറുമ്പോൾ അവിടെയും ഒരാൾ എന്നും കഴുത്തിൽ ഒരു ബാഡ്ജും കെട്ടിത്തൂക്കി ഇരിപ്പുണ്ട്. അയാൾ നിത്യേന കണ്ടു പരിചിതനായ എന്നോടു ചോദിക്കാറില്ല. പലപ്പോഴും രാവിലെ ഞങ്ങൾ ചായ കുടിക്കാറുള്ളതും ഒരേ ഹോട്ടലിൽ വെച്ചാണെന്നതാണതിന്റെ രസം!   ഇതു മറ്റൊരു കഥയാണ്. പത്തോളം വർഷങ്ങൾ പഴക്കം കാണും. ഞാനന്ന് വിവാഹിതനല്ല. മഡിവാളയിൽ ഒരു വീടെടുത്ത് ഞങ്ങൾ മൂന്നുനാലുപേർ താമസിച്ചു വരുന്നു. ഒരു വൈകുന്നേരം, നാട്ടിലേക്ക് പോകാനായി മഡിവാളയിൽ ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം തമിഴന്മാർ അങ്ങോട്ടു വന്നു. കുറേ കുട്ടികളും വൃദ്ധരും ഉണ്ട്. മാന്യമായ, വൃത്തിയുള്ള വേഷവിധാനങ്ങളായിരുന്നു ഏവർക്കും.   അവർ എന്നോടു പറഞ്ഞു "സാർ, ഞങ്ങൾ കന്യാകുമാരിക്കു പോകേണ്ടവരാണ്. പുട്ടപർത്തിയിൽ പോയി വരുന്നതാണ്. എന്റെ ക്യാഷ് വെച്ചിരുന്ന ബാഗ് മോഷണം പോയി, ഞങ്ങൾക്ക് ഇത്രയും പേർക്ക് കന്യാകുമാരി എത്താനുള്ള പൈസ തന്നു സഹായിക്കാമോ?" കൂടെയുള്ളവരെ ഞാൻ നോക്കി, ഒന്നോരണ്ടോ വൃദ്ധന്മാർ ഭസ്മക്കുറി നെടു നീളത്തിൽ നെറ്റിയിൽ തേച്ചിട്ടുണ്ട്. മൂന്നോ നാലോ കുഞ്ഞുങ്ങളുണ്ട്, ഒരു പിഞ്ചുകുഞ്ഞിനെ ഒരു സ്ത്രി എടുത്തിട്ടുമുണ്ട്. ഞാൻ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോൽ അയാൾ അതു വ്യക്തമാക്കുകയും ചെയ്തു.   ടിക്കറ്റു മുങ്കൂട്ടി ബുക്ക്...

Read More »

ഒരു ബന്നിന്റെ കഥ

ബാംഗ്ലൂർ എന്നാൽ വലിയൊരു തൊഴിൽശാല മാത്രമാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എങ്ങോട്ട് നോക്കിയാലും യന്ത്രങ്ങളെപ്പോലെ പായുന്ന തൊഴിലാളികൾ, പ്രതീക്ഷയോടെ അലയുന്ന തൊഴിലന്വേഷകർ, കമ്പനികളുടെ പടിയിറങ്ങി നിരാശരായി മടങ്ങുന്നവർ... അങ്ങനെ പലവിധ ഭാവങ്ങളിൽ ഒട്ടനവധി മനുഷ്യരൂപങ്ങൾ! പരിഭവങ്ങളിലും പരാതികളിലും മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാത്രം നിറഞ്ഞുനിന്നിരുന്ന, ചുറ്റുമുള്ള ലോകത്തേക്ക് കണ്ണുതുറക്കാതിരുന്ന ഒരു കാലം. പക്ഷേ, പിന്നീട് കാഴ്ചകളും ചിന്തകളും മാറിമറിയുന്നത് ഞാൻ കണ്ടു. തെരുവിൽ ഇങ്ങനെയൊക്കെ പല വേഷങ്ങൾ കാണാറുണ്ടായിരുന്നെങ്കിലും, അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ എന്ന ചിന്തയോടെ ഒരു കാലത്ത് ഞാൻ മാറി നടന്നിരുന്നു. ചില കാഴ്ചകൾ അല്പനേരത്തേക്ക് ഉള്ളിൽ ഒരു വിങ്ങലുണ്ടാക്കുമെങ്കിലും പെട്ടെന്ന് തന്നെ കടന്നുപോകുമായിരുന്നു. അങ്ങനെ കാലത്തെയും ദേശത്തെയും കൂടുതൽ ആഴത്തിൽ അറിയാൻ തുടങ്ങിയ ഒരു നാളുകളിലാണ് മഞ്ജുവിന്റെ അമ്മാവൻ തന്റെ കൂട്ടുകാരനെയും കൂട്ടി ഇവിടുത്തെ മാർക്കറ്റുകൾ കാണാനായി വരുന്നത്. കാഞ്ഞങ്ങാട്ടു നിന്നും വരുന്ന ബസ്സുകൾ സാധാരണയായി മഡിവാളയ്ക്കടുത്ത് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമാണ് ആളുകളെ ഇറക്കാറുള്ളത്. അന്ന് എന്റെ താമസം ബൊമ്മനഹള്ളിയിലായിരുന്നു. രാവിലെ ആറുമണിയോടെ ബസ്സെത്തും. വരുന്നവർക്ക് ബുദ്ധിമുട്ടാവേണ്ടല്ലോ കരുതി അരമണിക്കൂർ മുമ്പേ തന്നെ ഞാൻ അവിടെയെത്തി കാത്തിരിക്കുമായിരുന്നു. അന്നേ ദിവസം അവർ വരാൻ അല്പം വൈകി. കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഞാൻ അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും ഒരു ചായയും കൂടെ ഒരു ബന്നും (BUN) വാങ്ങി. ആ സമയത്താണ് പത്തോളം വയസ്സ് പ്രായം വരുന്ന ഒരു ചെറിയ പയ്യൻ എന്നെത്തന്നെ വെറുതെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കടക്കാരന്റെ മകനായിരിക്കും, ഇത്രയും പുലർച്ചെ ഒരു കുട്ടി ഇവിടെ വരാൻ വഴിയില്ലല്ലോ എന്ന ചിന്തയിൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ആലോചിച്ചതുമില്ല. തന്റെ കാലിന്റെ മുക്കാൽ ഭാഗത്തോളം വലിപ്പമുള്ള ഒരു വലിയ പാന്റായിരുന്നു ആ കുട്ടി ധരിച്ചിരുന്നത്. അവന്റെ നോട്ടത്തിൽ എന്തോ ഒരു ദയനീയത നിഴലിച്ചിരുന്നു. വാങ്ങിയ ബന്നിൽ നിന്നും ഞാൻ ഒന്നോ രണ്ടോ വട്ടം കടിച്ചിട്ടുണ്ടാകും. നല്ല ചൂടുള്ള ചായയായിരുന്നു അത്. ആ ചൂടും ആസ്വദിച്ച്, ബസ്സ് വരുന്നുണ്ടോ എന്നറിയാൻ...

Read More »

ഗൗരിയമ്മ

1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.ആർ.ഗൗരിയമ്മ (ജനനം:14 ജൂലൈ 1919 - 11 മേയ് 2021) 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2021 മെയ് 11 ന് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വച്ച് തന്റെ 102 ആം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചു. മുമ്പ്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ഒരു കവിത കൊടുക്കുന്നു. കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ.. ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. നെറിവറ്റ ലോകം കനിവറ്റ കാലം പടകാളിയമ്മേ കരയിച്ചു നിന്നെ. ഫലിതത്തിനിന്നും തിരുമേനി നല്ലൂ കലഹത്തിനെന്നും അടിയാത്തി പോരും. ഗുരുവാക്യമെല്ലാം ലഘുവാക്യമായി ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി അതുവിറ്റു പലരും പണമേറെ നേടി. അതിബുദ്ധിമാന്‍മാര്‍ അധികാരമേറി തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍ അവരായി പിന്നേ അധികാരിവര്‍ഗ്ഗം അധികാരമപ്പോള്‍ തൊഴിലായി മാറും അതിനുള്ള കൂലി അധികാരി വാങ്ങും വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം മനുജന്നുമീതെ മുതലെന്ന സത്യം മുതലിന്നുമീതെ അധികാര ശക്തി. അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം തൊഴിലാളിയെന്നും തൊഴിലാളി മാത്രം അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍ ഇനി ഗൗരിയമ്മേ കരയാതെ വയ്യ കരയുന്ന ഗൗരി തളരുന്ന ഗൗരി കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍ ഒരുകാവു തീണ്ടാം. ഇനി ഗൗരിയമ്മ ചിതയായി മാറും ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും ചിത കെട്ടടങ്ങും കനല്‍ മാത്രമാകും കനലാറിടുമ്പോള്‍ ചുടുചാമ്പലാകും ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

Read More »

ഹോമോ സാപിയൻസ്

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഇന്നത്തെപ്പോലെ ആയിരുന്നില്ല. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ ആഫ്രിക്കൻ വൻകരയിൽ മനുഷ്യന്റെ പൂർവ്വികരായ 'ഹോമിനിഡുകൾ' (Hominids) പരിണമിച്ചു തുടങ്ങി. കുരങ്ങുകളിൽ നിന്നും വ്യത്യസ്തമായി, രണ്ട് കാലുകളിൽ നിവർന്നു നടക്കാൻ പഠിച്ച ജീവികളായിരുന്നു അവർ. എന്നാൽ ഈ പരിണാമം വളരെ മന്ദഗതിയിലായിരുന്നു. പ്രകൃതിയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ അവർക്ക് ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നു. ഒരു കല്ല് പൊട്ടിച്ച് മൂർച്ചയുള്ള ഒരു ആയുധമാക്കാൻ, അല്ലെങ്കിൽ തീ ഉപയോഗിക്കാൻ അവർക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പരിശീലനം ആവശ്യമായിരുന്നു. ജീവശാസ്ത്രപരമായ പരിണാമം അത്രമേൽ സാവധാനത്തിലായിരുന്നു അന്ന് നടന്നിരുന്നത്. മനുഷ്യകുടുംബത്തിലെ വൈവിധ്യങ്ങൾ 'മനുഷ്യൻ' എന്ന് കേൾക്കുമ്പോൾ നാം ഇന്ന് നമ്മളെ (ഹോമോ സാപ്പിയൻസ്) മാത്രമാണ് ഓർക്കാറുള്ളത്. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ പലതരം മനുഷ്യർ ഒരേസമയം ജീവിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. 'ഹോമോ' (Homo) എന്ന പദത്തിനർത്ഥം തന്നെ മനുഷ്യൻ എന്നാണ്. സസ്തനികളിൽ ഒരേ കുടുംബത്തിൽ പെടുന്ന വ്യത്യസ്ത സ്പീഷീസുകളായിരുന്നു ഇവർ. ഇവരിൽ പ്രധാനികൾ താഴെ പറയുന്നവരാണ്: ഓസ്ട്രലോപിത്തേക്കസ് സ്പീഷീസുകൾ (Australopithecus africanus & sediba): ആഫ്രിക്കയിൽ ജീവിച്ചിരുന്ന ആദ്യകാല ഹോമിനിഡുകൾ. ഇവർക്ക് മരങ്ങളിൽ കയറാനും എന്നാൽ നിവർന്നു നടക്കാനും കഴിഞ്ഞിരുന്നു. ഹോമോ ഹാബിലിസ് (Homo habilis): 'കൈവിരുതുള്ള മനുഷ്യൻ' എന്നാണ് ഈ പേരിനർത്ഥം. ആദ്യമായി കല്ലുകൊണ്ടുള്ള ആയുധങ്ങൾ നിർമ്മിച്ചത് ഇവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹോമോ ഇരക്റ്റസ് (Homo erectus): പൂർണ്ണമായും നിവർന്നു നടന്ന ആദ്യ മനുഷ്യൻ. ഏതാണ്ട് 20 ലക്ഷം വർഷത്തോളം ഭൂമിയിൽ അതിജീവിച്ച, തീ നിയന്ത്രിക്കാൻ പഠിച്ച അതികായന്മാരായിരുന്നു ഇവർ. ഹോമോ ഫ്ലോറെസിയെൻസിസ് (Homo floresiensis): ഇന്തോനേഷ്യയിലെ ഒരു ദ്വീപിൽ ജീവിച്ചിരുന്ന ഇവർക്ക് വെറും മൂന്നടി മാത്രമായിരുന്നു ഉയരം. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർ ഇവരെ 'ഹോബിറ്റുകൾ' (Hobbits) എന്ന് വിളിക്കുന്നു. ഡെനിസോവനുകൾ (Denisovans): ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന, നിയാണ്ടർത്തലുകളോട് സാമ്യമുള്ള മറ്റൊരു മനുഷ്യ വർഗ്ഗം. മഞ്ഞുമൂടിയ സൈബീരിയൻ ഗുഹകളിൽ നിന്നുമാണ് ഇവരുടെ ഫോസിലുകൾ കണ്ടെത്തിയത്. നിയാണ്ടർത്തലുകൾ: കരുത്തരായ സഹോദരങ്ങൾ ഹോമോ സാപ്പിയൻസുകൾ ഭൂമിയിൽ എത്തുന്നതിന് മുൻപ് തന്നെ അതിശക്തരായ ഒരു...

Read More »

സഹ്യന്റെ മകൻ

വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'സഹ്യന്റെ മകൻ' എന്ന കവിത, മലയാളത്തിലെ ഏറ്റവും ശക്തമായ പാരിസ്ഥിതിക കവിതകളിലൊന്നാണ്. പ്രകൃതിയെ മനുഷ്യൻ നടത്തുന്ന ക്രൂരമായ കടന്നാക്രമണങ്ങളുടെയും, ആവാസവ്യവസ്ഥ തകരുമ്പോൾ സംഭവിക്കുന്ന വംശനാശത്തിന്റെയും ഹൃദയഭേദകമായ ചിത്രീകരണമാണ് ഇതിലുള്ളത്. മനുഷ്യൻ പ്രകൃതിയെ ഒരു 'ഉപഭോഗവസ്തു' മാത്രമായി കാണുന്നതിലെ അപകടങ്ങളെ ഈ കവിത നിശിതമായി വിമർശിക്കുന്നു. വൈലോപ്പിള്ളിയുടെ 'സഹ്യന്റെ മകൻ' കേവലം ഒരു ആനയുടെ കഥയല്ല; മറിച്ച് മനുഷ്യന്റെ അമിതമായ സ്വാർത്ഥതയും ആർത്തിയും മൂലം തകർന്നടിഞ്ഞ പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ഒരു നേർസാക്ഷ്യമാണ്. സഹ്യപർവ്വതനിരകൾ പ്രകൃതിയുടെ അമ്മയാണെങ്കിൽ, ആ അമ്മയുടെ മകനാണ് കവിതയിലെ ആന. എന്നാൽ, ആ മകൻ ഇന്ന് മനുഷ്യന്റെ കരാളഹസ്തങ്ങളിൽപ്പെട്ട് നരകിക്കുന്നു. പ്രകൃതിയെ മനുഷ്യൻ എപ്രകാരമൊക്കെയാണ് ചൂഷണം ചെയ്യുന്നത് എന്നതിന്റെ വിവിധ തലങ്ങൾ ഈ കവിതയിൽ ദർശിക്കാം. ഈ കവിതയെ ആസ്പദമാക്കി പ്രകൃതിചൂഷണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ കാണുക. 1. ആവാസവ്യവസ്ഥയുടെ കടന്നുകയറ്റം (Habitat Destruction) പ്രകൃതിയുടെ മടിത്തട്ടിൽ സ്വതന്ത്രമായി വിഹരിക്കേണ്ട ജീവജാലങ്ങളുടെ വാസസ്ഥലമാണ് മനുഷ്യൻ ആദ്യം കൈക്കലാക്കുന്നത്. കാടുകൾ വെട്ടിത്തെളിച്ച് കൃഷിയിടങ്ങളാക്കുമ്പോഴും, വികസനത്തിന്റെ പേരിൽ പാതകൾ വെട്ടുമ്പോഴും മനുഷ്യൻ ആലോചിക്കുന്നില്ല, തങ്ങൾ തകർക്കുന്നത് ഒരു വലിയ ആവാസവ്യവസ്ഥയെയാണെന്ന്. 'സഹ്യന്റെ മകൻ' കവിതയിൽ, കാടിന്റെ സ്വാതന്ത്ര്യത്തിൽ നിന്നും ആനയെ വേർപെടുത്തി മനുഷ്യന്റെ തടവറയിലേക്ക് എത്തിക്കുന്ന പ്രക്രിയ, പ്രകൃതിയെ മനുഷ്യൻ വരുതിയിലാക്കാൻ ശ്രമിക്കുന്നതിന്റെ പ്രതീകമാണ്. വനവിഭവം കൊള്ളയടിച്ചും വനഭൂമി കയ്യേറിയും മനുഷ്യൻ നടത്തുന്ന ഈ കടന്നുകയറ്റം ഒരു ജീവിവർഗ്ഗത്തിന്റെ മാത്രം നാശമല്ല, മറിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥയുടെ തകർച്ചയാണ്. 2. പ്രകൃതിയെ 'വരുതിയിലാക്കാനുള്ള' അഹംഭാവം (Domination) മനുഷ്യന്റെ ഏറ്റവും വലിയ അഹംഭാവം പ്രകൃതിയെ തനിക്ക് കീഴടക്കാൻ കഴിയുമെന്ന ചിന്തയാണ്. കാട്ടാനയെ മെരുക്കി കരിമ്പട്ടികയിൽപ്പെടുത്തി, ചങ്ങലയ്ക്കിട്ട്, മദം പൊട്ടുമ്പോൾ പാപ്പാൻമാരുടെ അങ്കുശത്താൽ നിയന്ത്രിക്കുന്ന പ്രക്രിയ, പ്രകൃതിയുടെ ഊർജ്ജസ്വലതയെ മനുഷ്യൻ തന്റെ വിനോദത്തിനും ആവശ്യങ്ങൾക്കുമായി അടിമപ്പെടുത്തുന്നതിന്റെ പ്രതീകമാണ്. കവിതയിൽ ആനയുടെ വേദന എന്നത് അതിന്റെ ശാരീരികമായ വേദന മാത്രമല്ല, അതിന്റെ ആത്മാഭിമാനത്തിന്റെ തകർച്ച കൂടിയാണ്. പ്രകൃതിയുടെ ഭാഗമായ ഒന്നാണ് താനെന്ന ബോധം നഷ്ടപ്പെട്ട്, മനുഷ്യന്റെ അധികാരചിഹ്നമായി...

Read More »

ഹോളിദിനചിന്തകൾ

ഹൈദ്രാബാദിലാണു ഞാൻ. ഓൺപാസീവ് എന്ന കമ്പനിയിൽ ചേരാനായി വരുമ്പോൾ ഗൂഗിൾ വഴി അടുത്തുള്ള ഒരു പിജി കണ്ടെത്തിയിരുന്നു. കാശല്പം കൂടുതലെങ്കിലും മറ്റുള്ള എല്ലാകാര്യങ്ങളിലും ഏറെ മുന്നിലാണു ഹോസ്റ്റൽ. വിവിധങ്ങളായ ഫുഡും കിട്ടും. ഒരു ഫാമിലി തന്നെയാണു ഫുഡൈറ്റങ്ങൾ ഉണ്ടാക്കുന്നത്. ഹോളിയുടെ അനുബന്ധമായി നടന്നൊരു കാര്യമാണിത്. ഹോസ്റ്റലിലെ പണിക്കാർക്കൊക്കെ എന്നോട് ഏറെ സ്നേഹമായിരുന്നു സംഭവശേഷം... ഫുഡുണ്ടാക്കുന്ന അമ്മച്ചിമാർ നാലഞ്ചു ദിവസം മുമ്പ് ഹോളിക്ക് സമ്മാനമോ മറ്റെന്തോ എന്നപോലെ കാശ് വേണമെന്നു പറഞ്ഞു. ഭക്ഷണമാക്കുന്നവർ പ്രധാനികൾ മൂന്ന് അമ്മച്ചിമാരും, ഒരാളുടെ മകളും, മകളുടെ ഭർത്താവും, 20 ഓളം പ്രായം വരുന്ന ആ മകളുടെ ഇരട്ടക്കുട്ടികളും ആണ്. ഇതിൽ ഒരമ്മച്ചിയാണു കാശ് ചോദിച്ചത്. ഞാൻ 100 രൂപ കൊടുത്തു; അപ്പോഴേക്കും മറ്റു രണ്ടുപേരും വന്നു. അങ്ങനെ 300 കൊടുത്തു. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരോടും ഇവർ ചോദിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും കൊടുത്തിരുന്നില്ല. സഹമുറിയൻ ബിജെപ്പിക്കാരൻ അവരെ തെറി പറയുന്നതും കേട്ടിരുന്നു. പിന്നെ ചോദിച്ച മറ്റു പണിക്കാർക്കൊക്കെ നൂറു നൂറു വെച്ചും രഹസ്യമായി ഞാൻ കൊടുത്തിരുന്നു. സഹമുറിയൻ അവരോടു പറഞ്ഞത്, ഞങ്ങൾ ഒരാൾക്ക് 500 വെച്ച് മൂന്നുപേർക്കും കൊടുത്തിട്ടുണ്ട്, ഇങ്ങനെ എല്ലാവരും ചോദിച്ചാൽ എവിടെ നിന്നിങ്ങനെ കാശുണ്ടാക്കും എന്നൊക്കെയായിരുന്നു. അവർക്ക് ഇംഗ്ലീഷറിയാം, അവർ എന്നോടു കാര്യം പറഞ്ഞു, നിങ്ങൾ ചേച്ചിമാർക്ക് 500 വെച്ചു കൊടുത്തില്ലേ എന്ന്. സഹ മുറിയൻ പറഞ്ഞല്ലോ എന്നും. അവനെ നന്നായിഅറിയുന്ന ഞാൻ വെറുതേ ചിരിച്ചു വിട്ടു; എന്നിട്ട് 100 രൂപവെച്ചു കൊടുത്തു. ആരോടുമിക്കാര്യം പറയരുതെന്നും പറഞ്ഞു. അവർക്കൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ നല്ല സൗഹൃദവും ബഹുമാനവും ഒക്കെയാണ്. എന്നെ ആദ്യം കണ്ടപ്പോൾ ഒരു സ്വാമിജിയാണെന്നു ധരിച്ചത്രേ. ഹോസ്റ്റൽ നോക്കി നടത്തുന്നവരിലാരോടോ ഇവരിക്കാര്യം ചോദിച്ചുവത്രേ. അവർ പറഞ്ഞു കേരളക്കാരനാണു ഞാനെന്നും; കേരളക്കാരൊക്കെ അങ്ങനെയാ, കാവിമുണ്ടുടുത്താണു നടക്കാറെന്നും മറ്റും. ഞാൻ മുണ്ടുടുത്ത് ഹോസ്റ്റലിനു പുറത്തിതേവരെ ഇറങ്ങിയിട്ടില്ല. ഭക്ഷണം കഴിക്കാൻ മാത്രം താഴെ അടുക്കള സൈഡിലേക്ക് പോകും എന്നുമാത്രം. കാശ് കിട്ടിയതിനാൽ ഇവർക്കൊക്കെയും എന്നോട് കണ്ടമാനം ബഹുമാനവും സ്നേഹവും ഒക്കെയാണ്. കാശിനാണു...

Read More »

സലാർ ജംഗ് മ്യൂസിയം

ഹൈദരാബാദിലെത്തുന്ന ഏവരും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട വിരുന്നാണു സലാർ ജംഗ് മ്യൂസിയം. ചാർമിനാർ, മക്ക മസിജിദ്, സ്റ്റേറ്റ് സെൻടൽ ലൈബ്രറി എന്നിവയോടു ചേർന്നുതന്നെയാണു മൂസിയവും സ്ഥിതിചെയ്യുന്നത്. അർദ്ധവൃത്താകൃതിയിലുള്ള സാലാർ ജംഗ് മ്യൂസിയം പതിറ്റാണ്ടുകളുടെ യാഥാർത്ഥ്യവും സമൃദ്ധിയും പ്രദർശിപ്പിക്കുന്നു. രണ്ട് നിലകളിലായി പരന്നുകിടക്കുന്ന ഈ മ്യൂസിയം 38 ഗാലറികളായി തിരിച്ചിരിക്കുന്നു. തൊട്ടടുത്തു തന്നെയാണു ബിർളാ മന്ദിരും ഹുസൈൻ സാഗർ തടാകവും ഉള്ളത്. ചിലപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റയാൾ ശേഖരമായിരിക്കണം ഈ മ്യൂസിയം. രാജ രവി വർമ്മയുടെ ചിത്രം വരെ ഇവിടെയുണ്ട്. മ്യൂസിയത്തോടി ചേർന്നു നടക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതിയും ഏറെ പ്രസിദ്ധമാണിവിടം. കൊട്ടാര സമാനമായൊരു കെട്ടിടം ഇതിനായി മാറ്റി വെയ്ക്കാൻ കഴിഞ്ഞതും മഹനീയമാണ്. ഹൈദരാബാദിലെ മൂസി നദിയുടെ തെക്കേ തീരത്തായി സാലാർ ജംഗ് റോഡിലാണ് ദാർ-ഉൽ-ഷിഫയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഈ നദിയുടെ കൈവഴിയാണ് ഹുസൈൻ സാഗർ തടാകമായി മാറിയത്. സെലെക്റ്റ് ചെയ്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ കൊടുത്തിട്ടുണ്ട്. കാണുക. ഈസ്റ്റേൺ ബ്ലോക്ക് (മിർ ലെയ്ക്ക് അലി ഖാൻ ഭവൻ), വെസ്റ്റേൺ ബ്ലോക്ക് (മിർ തുരാബ് അലി ഖാൻ ഭവൻ), ഇന്ത്യൻ ബ്ലോക്ക് എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നു. ഗാലറികളിൽ ഭൂരിഭാഗവും (27 എണ്ണം) മ്യൂസിയത്തിന്റെ ഇന്ത്യൻ / സെൻട്രൽ ബ്ലോക്കിലാണ്. മ്യൂസിയത്തിന്റെ വെസ്റ്റേൺ ബ്ലോക്കിൽ 7 ഗാലറികളും ഈസ്റ്റേൺ ബ്ലോക്കിൽ 4 ഗാലറികളുമുണ്ട്. ഫോട്ടോ സെക്ഷൻ, എഡ്യൂക്കേഷൻ വിംഗ്, കെമിക്കൽ കൺസർവേഷൻ ലബോറട്ടറി, ഡിസ്പ്ലേ സെക്ഷൻ എന്നിങ്ങനെ നിരവധി സ്മാരകങ്ങൾ സ്മാരകത്തിനുള്ളിൽ ഉണ്ട്. സലാർ ജംഗ് മ്യൂസിയത്തിന്റെ ചരിത്രം ഇന്ത്യയിലെ മൂന്നാമത്തെ വലിയ മ്യൂസിയമാണ് ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയം. 1951 ഡിസംബർ 16 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇത് തുറന്നതായി പ്രഖ്യാപിച്ചു. 1968 ൽ മ്യൂസിയത്തിന്റെയും സലാർ ജംഗ് മ്യൂസിയം ലൈബ്രറിയുടെയും മുഴുവൻ ശേഖരവും ദിവാൻ ഡിയോഡിയിൽ നിന്ന് നിലവിലെ കെട്ടിടത്തിലേക്ക് മാറ്റി. 2000 ത്തിൽ രണ്ടു കെട്ടിടങ്ങളും കൂടിച്ചേർത്ത് ഇതു വിപുലപ്പെടുത്തി. രണ്ട് നിലകളിലായാണു മ്യൂസിയം ഉള്ളത്. വൈവിധ്യമാർന്ന നിരവധി കരകൗശല...

Read More »

അസുരജന്മങ്ങൾ

ഹൈദ്രാബാദിൽ ഞാൻ ഒരു 2 ഷെയറിങ് റൂമിലാണു താമസം. സഹമുറിയൻ ഒരു മൂത്ത ബിജെപ്പിക്കാരനാണ്. ഞാൻ കാവി ലുങ്കി ഉടുത്തു നടക്കുന്നതിനാലാവണം ഒരു സംഘിയെന്നു പാവം നിനച്ചു. കേരളത്തെ കുറ്റം പറയുക എന്നത് വല്യ ശാഠ്യം തന്നെയാണ്. പിണറായി ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്ത കൊടും കുറ്റവാളി തന്നെയല്ലേ എന്നൊരിക്കൽ ചോദിച്ചു. ഞാൻ പറഞ്ഞു പ്രധാനമന്ത്രി മോദി ചെയ്തത്ര തീവ്രമായത് ഉണ്ടോ എന്നെനിക്കറിയില്ല. പൊതുവേ, നല്ല രാഷ്ട്രീയ പ്രവർത്തകൾ ഒക്കെയും കുറ്റവാളികൾ ആയിരിക്കും, അവരുൾച്ചേർന്ന രാഷ്ട്രീയ പകപോക്കലുകളെല്ലായിടത്തും ഇന്നില്ലേ... ഗാന്ധിജിയെ വരെ പൊലീസ് അറസ്റ്റ് ചെയ്തതല്ലേ എന്നും ചോദിച്ചു... മുസ്ലീംസിനെ ഈ മൈരനു കണ്ണെടുത്താൽ കണ്ടുകൂട... കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും 126 ഹിന്ദു പെൺകുട്ടികളെ മുസ്ലീം മതസ്ഥർ തട്ടിക്കൊണ്ടുപോയി കെട്ടിയത്രേ. ഞാൻ പറഞ്ഞു പ്രേമിച്ചു പോയതാവും, മുസ്ലീം പെണ്ണുങ്ങളെ ഹിന്ദുക്കളും കൃസ്ത്യൻസും കൊണ്ടുവരിന്നില്ലേ അതേ പോലെ എന്ന്... അപ്പോൾ തന്നെ, ദീർഘമായഒരു പിഡിഎഫ് അവൻ എന്നെ കാണിച്ചു തന്നു. രജിസ്റ്റർ ഓഫീസില്പബ്ലിഷ് ചെയ്ത ഫോട്ടോയും പേരും അടക്കമുള്ള ലിസ്റ്റായിരുന്നു അത്. ഞാൻ ചോദിച്ചു, അവലംബം എന്താണിതിന്? ഡേറ്റ് ഉണ്ടോ, അഡ്രസ് വേരിഫൈ ചെയ്ത് താങ്കൾ ഉറപ്പു വരുത്തിയിരുന്നോഎന്നൊക്കെ... പിണറായിക്ക് മുമ്പ് ചാമുണ്ഡിയല്ലേ ഭരിച്ചത്, അതായിരുന്നില്ലേ നല്ലത് എന്നായി അവൻ... ഉമ്മൻ ചാണ്ടിയാണിവനു ചാമുണ്ഡി. തെലുങ്കാനയും ആന്ധ്രപ്രദേശും തമ്മിലുള്ള ലഹളയെ പറ്റി പറഞ്ഞു. പണ്ട് ജവഹർലാൽ നെഹ്രു എന്തോ കൈക്കൂലിവാങ്ങിച്ചിട്ടാണത്രേ ഇതൊന്നാക്കിയത്. പിന്നീട് ഇന്ദിരാഗാന്ധിക്കും കിട്ടിയത്രേ കൈക്കൂലി. ആന്ധ്രപ്രദേശിൽ തമിഴർ ഏറെയുള്ളവർ കേറി പരാക്രമം കാണിച്ചാണിത് ഒന്നാക്കിയത്. ഇന്നിപ്പോൾ ഹൈദ്രാബാദ് സിറ്റിയിൽ മൊത്തം കാശുകാരിൽ ഭൂരുഭാഗവും ആന്ധ്രകാരാണത്രേ. കുറ്റങ്ങൾ പറയാൻ മാത്രം ജനിച്ചൊരു അവതാരമാണിത്... ക്രിപ്റ്റോ കറൻസിയുടെ ഒഴുക്ക് തടയാനും മറ്റുമാണത്രേ പെട്രോളിനും ഡീസലിനും വിലകൂടുന്നത്. ഞാൻ പറഞ്ഞു മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്. കടയിൽ നിന്നും ഒരുകിലോ അരി വാങ്ങിക്കാൻ ക്രിപ്റ്റോ കറൻസിയല്ല അവർ യൂസുന്നത്. ഈ എണ്ണവിലവർദ്ധനവ് അവരുടെ ദിവസേനയുള്ള ജീവിത ചെലവ് കണ്ടമാനം കൂട്ടി ദുരിതപൂർണമാക്കും. നല്ലകാര്യം വല്ലതും ചെയ്തിട്ടു പോരേ ഈ പഴം‌പുരാണമെന്ന്......

Read More »

മൗല അലി

മുഹമ്മദ് നബിയുടെ മരുമകനായിരുന്ന ഹസ്രത്ത് അലിയുടെ സ്മരണയ്ക്കായി ആസിഫ് ജാഹിസ് (ഖത്താബ് ഷാഹിസ്) നിർമ്മിച്ചതാണിത്. 400 ഓളം പടികൾ കയറിവേണം ദർഗയിൽ എത്താൻ. എന്നിരുന്നാലും, കുന്നിൻ മുകളിലേക്ക് പോകുന്ന നീളമുള്ള ഗോവണി ഉള്ളതിനാൽ മലകയറ്റമെന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നു. വിക്കിപീഡിയയിൽ കൊടുത്തിരുക്കുന്ന ചിത്രങ്ങൾ ഇവിടെ കാണാം. ഹസ്രത്ത് അലിക്കായി സമർപ്പിതമായ മൗല അലി(Moula Ali) ദർഗയിൽ ആയിരുന്നു ഒരു അവധിദിനം ഞാൻ. മുമ്പൊരിക്കൽ ഒരു തെലുങ്കൻ ഫ്രണ്ടിനോടൊപ്പം ഞാനവിടെ പോയിരുന്നു. ആ ഓർമ്മയിൽതന്നെയാണു വീണ്ടും ഇവിടേക്ക്പോന്നത്. ഖുത്ബ് ഷാഹി ഭരണാധികാരികളുടെ കാലഘട്ടത്തിൽ നിർമ്മിച്ചതാണി ദർഗ. ഹൈദ്രാബാദിന്റെ ഒരു പ്രാന്തപ്രദേശം, സെക്കന്ദ്രാബാദിൽ നിന്നും പതിനഞ്ചു കിലോമീറ്ററിനുള്ളിൽ വരുമെന്നു തോന്നുന്നു. സെക്കന്ദ്രാബാദിൽനിന്നും മെട്രോ ട്രൈനിൽ കയറിയാൽ മേട്ടുഗുഡ കഴിഞ്ഞുള്ള രണ്ടാം സ്റ്റോപ്പ് താർണക്കയിൽ ഇറങ്ങി ഓട്ടോയ്ക്ക് പോയാൽ മതിയാവും. മേച്ചൽ-മൽക്കാജ്ഗിരി ജില്ലയിലെ മൽക്കാജ്ഗിരി മണ്ഡലിൽ ഉള്ള സ്ഥലമാണു മൗല അലി. ഒന്നു രണ്ടു കുന്നുകൾക്കു മുകളിലായി നൂറ്റാണ്ടുകളുടെ കാലടിപ്പാതകൾ പതിഞ്ഞ ദർഗകൾ ഉണ്ടവിടെ. "ഖദ്-ഇ-റസൂൽ" എന്നറിയപ്പെടുന്ന കുന്നാണു രണ്ടാമത്തേത്. ആസാഫ് ജാഹിയുടെ സേവകനായ മുഹമ്മദ് ഷക്രുള്ള റെഹാനാണ് പ്രവാചകന്റെ വിശുദ്ധ തിരുശേഷിപ്പുകൾ നിക്ഷേപിച്ചത്. കുന്നെന്നുപറയുമ്പോൾ മണ്ണൊക്കെയുള്ള വൻ മലയൊന്നുമല്ലിത്. ഒറ്റക്കല്ലാണു സംഗതി. മുകളിൽ പൊട്ടിച്ചിതറിയ തരത്തിൽ നിരവധി ചെറുപാറ കഷ്ണങ്ങളും ഏറെയുണ്ട്. Heritage Conservation Committee വേർതിരിച്ചെടുത്ത 11 പൈതൃക സ്ഥലങ്ങളിൽ ഒന്നാണ് മൗല അലി ദർഗ. പാറയുടെ മുകളിലെ മൗല അലി ദർഗയും മൗല അലി കമാനവും ഖുത്ബ് ഷാഹി കാലം മുതൽ നിലവിൽ വന്നിരുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാർലിംപിളിന്റെ വിവരണമനുസരിച്ച്, ഖുത്ബ് ഷായുടെ കൊട്ടാരത്തിൽ യാക്കൂത്ത് ഉറങ്ങുകയായിരുന്നു, അപ്പോൾ, പച്ച വസ്ത്രം ധരിച്ച ഒരാൾ അയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും മൗല അലി (ഫാത്തിമയുടെ ഭർത്താവ്, ബഹുമാനപ്പെട്ട മുഹമ്മദ് നബിയുടെ മകൾ) എന്ന് സ്വയം വെളിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്ന് ഒരു വലിയ കുന്നിന്നടുത്തുവരെ യാക്കൂത്ത് അവനെ പിന്തുടർന്നു, അവിടെ തന്റെ വലതു കരം പാറമേൽ കുത്തിവെച്ച് മൗല അലി വിശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിനു മുമ്പിൽ ഇദ്ദേഹം വീണു...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)