ഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും മുരളീരവമായ്നീയെൻ കനവിൽ ഏകാന്തതയിൽയവനിക ഞൊറിയുമൊരനുപമ സഖിയായ്കവിതയുണർത്തിയ കലമാനിണയായ് മിഴിയിണ കവരണ മഴവില്ലഴകായ്മധുകണമുതിരുമൊരസുലഭമലരായ്എന്നു നീ വരും... തോഴീ...!നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനംആനന്തഹിമഗംഗയായ്തൂടിതാളങ്ങൾ തേടും യാമങ്ങൾ തോറും കാലൊച്ച കാതോർത്തു ഞാൻശാരദേന്ദു കണ്ടെടുത്ത പെണ്മണിതാരകങ്ങൾ കാത്തുവച്ച പൊൻകണിശ്രുതിയുണരും മനമിതിലരുളൂ മോഹനസംഗീതംഗോപീഹൃദയം യമുനാനദിയായ് സ്വരജതിയുണരും മുരളീരവമായ്നീയെൻ കനവിൽ ഏകാന്തതയിൽയവനിക ഞൊറിയുമൊരനുപമ സഖിയായ്ഇന്നെന്നിൽ മോഹത്തിൻ ചാരുതതീർത്തൊരു ചന്ദന ലതയായ്ആശ്ലേഷ മധുരം തരൂഇനിയൊരു നാളും തമ്മിൽ പിരിയില്ല തോഴീ കരവീണ മൂളുന്നിതാതങ്കനൂപുരങ്ങൾ ചാർത്തി നീ വരൂരാസകേളിനൃത്തമാടി നീ വരൂകവിളിണകളിലധരമൊരുക്കും ചുംബനവർണ്ണങ്ങൾ ചുംബനവർണ്ണങ്ങൾ
ദുഃഖങ്ങൾ ഏതുവരെ; ഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെ!
പ്രണയലോലുപർ ദുഃഖങ്ങൾ ഏതുവരെഭൂമിയിൽ സ്വപ്നങ്ങൾ തീരും വരെഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയുംഇടയിൽ കടന്നുവരും നിഴലിന്റെ രൂപംനിർണ്ണയിക്കാൻ ആർക്കു കഴിയുംഅതു നിരന്തരം മാറിവരുംഎന്തിനു മനസ്സേ കൊടുങ്കാറ്റുയരുമ്പോൾചിന്തകൾ വെറുതെ കുട പിടിയ്ക്കുന്നുമരവിച്ച രഹസ്യത്തിൻ ശവമഞ്ചവും കൊണ്ടുമരണംവരെ ഞാൻ നടന്നോട്ടെ...മരണംവരെ ഞാൻ നടന്നോട്ടെ...എത്രയോ യുഗങ്ങളിൽ ഈശ്വരനെ അവതരിച്ചുഈ മണ്ണിൽ മനുഷ്യനെ തിരുത്താനായ് പ്രതിജ്ഞ ചെയ്തു...ഒളിയമ്പും കുരിശ്ശും ശിരസ്സിനു മുൾമുടിയുംപകരം നൽകിയില്ലേ മനുഷ്യാ നീ...പകരം നൽകിയില്ലേ മനുഷ്യാ നീ...
അച്ചുമാമനെ തോൽപിച്ചിട്ടുണ്ട് പലരും…
കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത് ഇറങ്ങിയ സിനിമാല. വെറുതേ കുറച്ച് കോമഡി തപ്പി നടന്നപ്പോൾ മൗസിൽ തടഞ്ഞതാ... ഗൊള്ളാം!! പാർട്ട് 1പാർട്ട് 2
അങ്ങനെ അതും താഴേക്ക്!!
നാസയുടെ 20 കൊല്ലം പഴക്കമുള്ള കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് ഇന്നു ഭൂമിയിലേക്ക് പതിക്കുന്നു. തലകുത്തിവീഴുന്നത് അമേരിക്കയിൽ തന്നെ ആണത്രേ. ഇതിനുമുമ്പ്, അമേരിക്കയുടെ സ്‌കൈലാബ് 1979- - ലും റഷ്യയുടെ മിര്‍ 2001--ലും ഭൂമിയില്‍ തകര്‍ന്നുവീണിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിൽ ആണ് പണ്ട് സ്കൈലാബിന്റെ അവശിഷ്ടങ്ങൾ പതിച്ചത്. മിര്‍-നെ കൊണ്ടുപോയി പസഫിക് സമുദ്രത്തിലും തള്ളിയിട്ടു.സ്കൈലാബ് ഭൂമിയിലേക്ക് പതിക്കുന്ന സമയത്ത് ഇന്നത്തെ പോലെ വാർത്താമാധ്യമങ്ങൾ കേരളത്തിൽ വ്യാപകമായിരുന്നില്ല. ആകാശവാണി റേഡിയോയിലൂടെ ഉള്ള പ്രക്ഷേപണം തന്നെയായിരുന്നു പ്രധാനം. സ്കൈലാബ് വീഴുന്ന സ്ഥലത്തേക്കുറിച്ചും അന്ന് വ്യക്തമായ ധാരന ഉണ്ടായിരുന്നില്ല.കേരളത്തിലെ ഗ്രാമങ്ങളിൽ പലയിടങ്ങളിലും വൻ ആഘോഷങ്ങൾ അന്നു നടന്നിരുന്നുവത്രേ! ആടിനെയും പശുവിനേയും കോഴിയേയും ഒക്കെ കൊന്ന് കറിവെച്ചും വെള്ളമടിക്കുന്നവർ മൂക്കറ്റം വെള്ളമടിച്ചും എല്ലാവർരും മരണം വരിക്കാൻ തയ്യാറായിരുന്നുവത്രേ!! സ്കൈലാബ് എവിടെ നിപതിക്കുമെന്നതിനെ കുറിച്ചുള്ള അവ്യക്തത എല്ലാവരിലും ഭീതിയുണ്ടാക്കിയിരുന്നു.സ്കൈലാബ്സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യത്തോടെ ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല. 1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.മിർ തേർഡ് ജനറേഷൻ സ്പേസ് സ്റ്റേഷൻ പരമ്പരയിലെ ആദ്യത്തെ ഉപഗ്രഹമായിരുന്നു മിർ. 1986 മുതൽ 2001 വരെയായിരുന്നു ഇതിന്റെ പ്രവർത്തനകാലയളവ്. സോവ്യറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ ഈ സ്പേസ് സ്റ്റേഷന്റെ ചുമതല പിന്നീട് റഷ്യയ്‌ക്കായിരുന്നു. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന കൃത്രിമോപഗ്രഹങ്ങളിൽ ഏറ്റവും വലിയതായിരുന്നു മിർ.
ഫെയ്‌സ്ബുക്ക് ടൈം ലൈൻ ആക്റ്റിവേറ്റ് ചെയ്യാം!!
എന്താണ് ഫെയ്സ്ബുക്ക് ടൈംലൈൻ?അടുത്ത കാലത്തായി ഫെയ്സ്‌ബുക്കില്‍ കാര്യമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഏറ്റവും കാര്യമായതും മികവുറ്റതുമായ ഒരു മാറ്റമാണ് യൂസര്‍ പ്രൊഫൈല്‍ പേജിനെ ടൈംലാനാക്കി കൊണ്ടുള്ള ഈ പുതിയ മാറ്റം. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് സെക്ഷനില്‍ ലോഗിന്‍ ചെയ്തവര്‍ക്കുമാത്രമായി ഇതു പരിമിതപ്പെടുത്തിയിരിക്കുകയാണ്, ഉടനേതന്നെ സാധാരണ ഉപയോക്താക്കളിലേക്കും ഇതെത്തും. ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ , ഫോട്ടോകള്‍ , മറ്റ് ആക്റ്റിവിറ്റീസ് തുടങ്ങിയ എല്ലാത്തരം പ്രവൃത്തികളേയും ഡേറ്റ്-ടൈം വെച്ച് കൃത്യമായി സോര്‍ട്ട് ചെയ്തുകാണിക്കുകയാണ് ടൈംലൈനിലൂടെ. വ്യക്തവും കൃത്യതയോടെയും ഉള്ള ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് എടുത്തു പറയേണ്ട പ്രത്യേകത തന്നെ. പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സംഭവങ്ങള്‍ തുടങ്ങിയവ കൂടാതെ യൂസറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളും - അതായത് റിലേറ്റീവായി കൊടുത്തിരിക്കുന്നവരുടെ ജനനതീയതി, കോളേജില്‍ ചേര്‍ന്നവര്‍ഷം തുടങ്ങിയവ- ടൈംലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അവ എഡിറ്റ് ചെയ്യാനും ആ കാലഘട്ടത്തിലെ ഫോട്ടോസ് പോലുള്ള വിവരങ്ങള്‍ അവിടെ തന്നെ ഉള്‍പ്പെടുത്താനും ഈ പുതിയ മാറ്റത്തിലൂടെ സാധ്യമാവുന്നു. ഗൂഗിള്‍ പ്ലസ് പോലുള്ള മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ നിന്നും ഈ ഒരു മാറ്റം ഫെയ്സ്ബുക്കിനെ വളരെ ജനപ്രിയമാക്കുകതന്നെ ചെയ്യും.ഇനി ഫെയ്സ്ബുക്ക് ടൈംലൈൻ എങ്ങനെ ആക്റ്റിവേറ്റു ചെയ്യാമെന്നു നോക്കാം ഫെയ്സ്‌ബുക്കിൽ പുതിയതായി വന്ന ടൈംലൈൻ ആക്റ്റിവേറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ഫെയ്‌സ്ബുക്കിൽ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ തൽക്കാലം ഇത് ആക്‌റ്റിവേറ്റ് ചെയ്യാൻ പറ്റൂ. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പർ കൊടുത്ത ശേഷം അത് പ്രൈവറ്റാക്കി വെച്ചാൽ മതിയാവും. മൊബൈൽ നമ്പർ കൊടുത്താൽ ഉടനേ തന്നെ ഫെയ്‌സ്ബുക്ക് അത് വേരിഫൈ ചെയ്യുന്നതായിരിക്കും.ഇനി ഫെയ്)സ്ബുക്കിന്റെ ഡവലപ്‌മെന്റ് സെക്ഷനിലേക്ക് പോകണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ, നിങ്ങൾ ഇതിനു മുമ്പ് ആപ്ലിക്കേഷൻ ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിൽ താഴെ കാണുന്നതു പോലെ വീണ്ടും പാസ്‌വേഡ് ചോദിക്കുന്നതാണ്.പാസ്‌വേഡ് കൊടുത്താൽ ഇതുപോലെ ഒരു വിൻഡോ വരും. Allow എന്ന ബട്ടൻ ക്ലിക് ചെയ്യുക. ഇടയ്ക്ക് വേരിഫൈ ചെയ്യാൻ എന്തെങ്കിലും ടെക്സ്റ്റ്...
ടിന്റുമോന്റെ ഒരു കാര്യം!
ടിന്റുമോൻ പുതിയതായി വാങ്ങിച്ച ബസ്സ് ഉരുട്ടിക്കളിക്കുന്നു.ടിന്റുമോൻ: ഡ്റ്‌റ് …പീ... പീ.. പോം പോം..സ്റ്റോപ്പ്!പാലാരിവട്ടം പാലാരിവട്ടം.. എറങ്ങാനുള്ള തെണ്ടികളൊക്കെ ഇറങ്ങിക്കോ...ഇനി കേറാനുള്ള കഴുതകൾ കേറ് - വേഗം വേഗം...പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..ഫുട്‌ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോടാ പുല്ലേ! മുന്നോട്ട് നിൽക്ക്...പീ... പീ.. പോം പോം.......................................ഇതു കണ്ടും കേട്ടും സഹികെട്ട ടിന്റുമോന്റെ അച്ഛൻ ആ കളിബസ്സെടുത്തു മാറ്റിവെച്ചു.ടിന്റുമോൻ കരച്ചിൽ തുടങ്ങി. അഞ്ചുമിനിറ്റോളം നിർത്താതെ കരഞ്ഞ ടിന്റുമോന് ഒടുവിൽ അച്ഛൻ ബസ്സ് തിരിച്ചു നൽകി.ടിന്റുമോൻ: ഡ്റ്‌റ് …പീ... പീ.. പോം പോം..സ്റ്റോപ്പ്!വേഗം ഇറങ്ങെടാ നക്കികളേ...അല്ലെങ്കിൽ തന്നെ ഒരു നായിന്റെമോൻ കാരണം അഞ്ച് മിനിറ്റ് വൈകി...പോകാം റൈറ്റ് റൈറ്റ് ... ഡ്റ്‌റ് …പീ... പീ..മെയിൽ ആയി കിട്ടിയത്
വൈക്കം സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം (1924-1925): പൗരാവകാശ പോരാട്ട ചരിത്രത്തിലെ ഇതിഹാസം കേരളത്തിലെ ജാതിവിരുദ്ധ നവോത്ഥാന മുന്നേറ്റങ്ങളിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സമാനതകളില്ലാത്ത ഒരു പൗരാവകാശ പോരാട്ടമാണ് 1924-1925 കാലഘട്ടത്തിൽ നടന്ന വൈക്കം സത്യാഗ്രഹം. തിരുവിതാംകൂറിലെ പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകളിലൂടെ ഈഴവർ, പുലയർ, പറയർ തുടങ്ങിയ അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങൾക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു ഈ സമരത്തിന്റെ പ്രാഥമിക ലക്ഷ്യം. കേവലം ഒരു പ്രാദേശിക പ്രതിഷേധമെന്നതിനപ്പുറം, ഭാരതത്തിൽ അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെ ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ വൻകിട ഗാന്ധിയൻ സത്യാഗ്രഹമായിരുന്നു ഇത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങൾക്കെതിരെ ഉന്നത ജാതിക്കാരും അധഃസ്ഥിതരും ഒന്നിച്ച് അണിനിരന്ന ഈ സമരം, മൗലികമായ മനുഷ്യാവകാശ പ്രഖ്യാപനവും പിൽക്കാല കേരളത്തെ പുരോഗതിയിലേക്ക് നയിച്ച സാമൂഹിക വിപ്ലവത്തിന്റെ ചാലകശക്തിയുമായിരുന്നു.¹ സാമൂഹിക പശ്ചാത്തലവും കരിനിയമങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തിരുവിതാംകൂർ രാജ്യം 'മാതൃകാ സംസ്ഥാനം' എന്ന് വിളിക്കപ്പെട്ടിരുന്നെങ്കിലും സാമൂഹിക രംഗത്ത് കടുത്ത അനാചാരങ്ങളുടെ വിളനിലമായിരുന്നു. ജാതിവ്യവസ്ഥയുടെ കാഠിന്യം കാരണം ജനസംഖ്യയിലെ ഭൂരിപക്ഷം വരുന്ന അവർണ്ണ ജനവിഭാഗങ്ങൾക്ക് മനുഷ്യനായി ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു. 'തീണ്ടൽ', 'തൊടീൽ' എന്നീ അയിത്താചാരങ്ങൾ പ്രകാരം ഉന്നത ജാതിക്കാരുടെ അടുത്ത് ചെല്ലുന്നതുപോലും കുറ്റകരമായി കണക്കാക്കിയിരുന്നു.² വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള നാല് പൊതുവഴികൾ ബ്രാഹ്മണർക്കും മറ്റ് സവർണ്ണർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ വഴികളിലൂടെ അവർണ്ണർ സഞ്ചരിച്ചാൽ ക്ഷേത്രം അശുദ്ധമാകുമെന്നായിരുന്നു അക്കാലത്തെ യാഥാസ്ഥിതികരുടെ വാദം. ക്രസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈ വഴികളിലൂടെ തടസ്സമില്ലാതെ നടക്കാമായിരുന്നിട്ടും, ഹിന്ദുക്കളിലെ ഒരു വലിയ വിഭാഗത്തിന് ജാതിയുടെ പേരിൽ മാത്രം വഴി വിലക്കിയത് തികച്ചും ക്രൂരമായിരുന്നു. പൊതുഖജനാവിലെ പണം ഉപയോഗിച്ച് നിർമ്മിച്ച റോഡുകളിലാണ് ഈ വിവേചനം നിലനിന്നിരുന്നത് എന്നത് സമരത്തിന്റെ പൗരാവകാശ സ്വഭാവത്തെ അടിവരയിടുന്നു. സമരത്തിന്റെ ഉത്ഭവവും കോൺഗ്രസിന്റെ ഇടപെടലും വൈക്കം സത്യാഗ്രഹത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ പാകിയത് ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും നവോത്ഥാന ചിന്തകളായിരുന്നു. എന്നാൽ ഇതിനൊരു രാഷ്ട്രീയ രൂപം നൽകിയത് ദേശാഭിമാനി പത്രാധിപരായിരുന്ന ടി. കെ. മാധവൻ ആയിരുന്നു. 1921-ൽ തിരുനെൽവേലിയിൽ...
നാളെ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം!!
ദിനംപ്രതി ഉയർന്നു പോകുന്ന പെട്രോൾ വില വർദ്ധന നാളെ നമ്മളെയൊക്കെ ഇവിടെ കൊണ്ടുവന്നെത്തിക്കുമെന്ന് തീർച്ച!! എന്തായാലും കരുതിയിരുന്നോ!! ഹോം ലോൺ, കാർ ലോൺ, ഗോൾഡ് ലോൺ തുടങ്ങിയവയുടെ പട്ടികയിലേക്ക് ഇനി മുതൽ പുതിയൊരു ലോൺ കൂടി പ്രതീക്ഷിക്കാം...
ഓരോ ക്രിമികടികൾ…
മാരിചന്റെ പോസ്റ്റിലേക്ക്...വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും യൂ ട്യൂബില്‍ അപ്‍ലോഡു ചെയ്യുന്ന മുറയ്ക്ക് ചടുലമായി ബസിലും എത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി വലിയൊരു സേവനമാണ് ചെയ്യുന്നത്. മറ്റു പല കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ചാനലില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാണ്. മാധ്യമമേഖലയെ കൗതുകത്തോടും വിമര്‍ശനബുദ്ധ്യായും നിരീക്ഷിക്കുന്ന എന്നെപ്പോലുളളവര്‍ക്ക് നികേഷിന്റെ ബസ് പ്രൊഫൈല്‍ പിന്തുടരുന്നത് വലിയ ആശ്വാസമാണ്. ശ്രദ്ധിക്കേണ്ട പരിപാടികളുടെ ലിങ്കുകള്‍ സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഷെയര്‍ ചെയ്യാനും അതൊക്കെ വിമര്‍ശനാത്മകമായി പരിശോധിക്കാനും അതൊരു വലിയ സൗകര്യം തന്നെയാണ്. ഒരു ടിവി പരിപാടി, കേവലം ഒരു വെബ് ലിങ്കില്‍ കാണാനും പങ്കുവെയ്ക്കാനും കഴിയുന്നത് സാങ്കേതിക വിദ്യയുടെ അനുഗ്രഹം തന്നെയാണ്.തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ എംഡി നികേഷ് കുമാറും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യത്തോട് അസഹിഷ്ണുതയോടെ, അക്രമാസക്തമായ പ്രതികരണങ്ങള്‍ നിരന്തരമായി ഉയരുകയാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇഷ്ടമില്ലാത്ത പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ തന്നെയുളളതു ഉപയോഗിച്ചാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവ സ്വന്തം ഇന്‍ബോക്സില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.ഇവിടെ സ്വന്തം ഇന്‍ബോക്സില്‍ നിന്നു മാത്രമല്ല, സൈബര്‍ സ്പേസില്‍ നിന്നു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. താനെങ്ങനെ ഗൂഗിള്‍ ബസ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്... പ്രതികരിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം... പിന്നാലെ വരുന്നവര്‍ക്കു മീതേ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഗൂഗിള്‍ ആര്‍ക്കെങ്കിലും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, താഴെ ഷെയര്‍ ചെയ്തതു പോലുളള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്, സൈബര്‍ സ്പേസില്‍ എന്തൊക്കെയോ ആയിക്കഴിഞ്ഞു എന്ന ഭാവമാണോ? ആണെങ്കില്‍ അതു വെച്ചുപൊറുപ്പിക്കാനാവില്ല...കൈപ്പളളി പറയുന്നു, MV Nikesh Kumar എന്ന പേരിൽ നിരന്തരമായി Reporter Newsനു വേണ്ടി Google Buzz ചെയ്യുന്നതു് Nikesh Kumar തന്നെയാണോ എന്നു എനിക്ക് സംശയമുണ്ടു്.Post ചെയ്യുന്നതല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.കൈപ്പളളിയുടെ സംശയത്തിനു കാരണം, നികേഷ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്. ബസ്സില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ നിര്‍ബന്ധമായും അഭിപ്രായം പ്രകടിപ്പിച്ചിരിക്കണം...
ഇതു വല്ലാത്തൊരു ശല്യമായിട്ടുണ്ട്!!
ഒരു ദിവസം എത്ര തവണയാനെന്നറിയില്ല ഞാനീ വകുപ്പിൽ പെട്ട മെയിലുകൾ ഡിലീറ്റ് ചെയ്യുന്നത്!! എന്തായാലും വൈകിയാണെങ്കിലും ഇന്നു ഞാനൊരു ഫിൽട്ടർ ഉപയോഗിച്ച് brizy.com -നെ ഡയറക്‌റ്റ് ഡിലീറ്റ് ചെയ്യാൻ തുടങ്ങി. ബസ്സിലും പ്ലസ്സിലും ഉള്ള ഒട്ടുമിക്ക ആളുകളുടെ മെയിൽ ഐഡിയിൽ നിന്നും ഇതു വന്നിട്ടുണ്ട് :( ദാ ഇപ്പോ വന്ന ഒരു മെയിൽ:ഇതുവരെ ഞാനാ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നില്ല; ഇന്ന് ആ സൈറ്റിനെ കുറിച്ച് ഗൂഗിൾ ഭഗവതിയോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു ഗൈമിങ് സൈറ്റാണെന്നാണ്!! invitation അയക്കുന്നവർ ഒക്കെ അറിഞ്ഞിട്ടു തന്നെ അയക്കുന്നവർ ആയിരിക്കുമോ :) അതോ അബദ്ധം പിണഞ്ഞവരായിരിക്കുമോ...!
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
