ഇതാ ബുക്ക്‌മാർക്ക് ചെയ്തുവെച്ച് ഇടയ്ക്കൊക്കെ കാണാൻ പറ്റിയ മറ്റൊരു കോമഡി ടാലന്റ് ഷോ!! എല്ലാവർക്കും നന്നായിട്ട് ഇഷ്ടപ്പെടും! കേരളോത്സവവേദിയിൽ മൂന്നുതവണ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഷൈജു കോഴിക്കോട് എന്ന കൊച്ചുകലാകരന്റെ മിമിക്രി.കരീ ഷ്മായുടെ ബസ്സിലേക്ക്...
മോസില്ല ഫയർഫോക്സ് | തീക്കുറുക്കൻ
മോസില്ല ഫയർഫോക്സിന്റെ പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്തു. ഒത്തിരി പുതിയ സവിശേഷതകൾ ഉണ്ടെന്നു പറയുന്നു. ഒന്നോടിച്ചുനോക്കിയപ്പോൾ പുതിയ ചില മാറ്റങ്ങൾ ഒക്കെ അനുഭവപ്പെട്ടിട്ടുണ്ട്. ബ്രൗസറിന്റെ സ്പീഡ് കൂടുമെന്ന് പറയുന്നു. അതുതന്നെ വലിയ അനുഗ്രഹം!! നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്. ഡൗൺലോഡ് ചെയ്യാൻ താഴത്തെ ബട്ടൻ ക്ലിക് ചെയ്യുക.
ടിന്റുമോൻ വീണ്ടും
നടൻ: എന്റെ തേജാ ഭായി ആൻഡ് ഫാമിലി എന്ന സിനിമ മോൻ കണ്ടോ?ടിന്റുമോൻ: ഇല്ലനടൻ: അതെന്താ?ടിന്റുമോൻ: തീയറ്ററിൽ ഒറ്റയ്‌ക്കിരിക്കാൻ പേടിയാ മാമാ!!പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ എസ്.എം.എസ്
സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..
സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്, അതിനു ഗാനഗന്ധർവ്വനെന്നോ ഏഷ്യാനെറ്റെന്നോ എന്നൊന്നും ഭേദമില്ല. പുതിയ വിവാദം ഗാനഗന്ധർവ്വൻ യേശുദാസ് സുഹൃത്തിന്റെ മകളുടെ വിജയത്തിനായ് സഭാമദ്ധ്യത്തിൽ നിന്നും കോമാളിവേഷം കെട്ടിയെന്നതാണ്. ലിങ്കിവിടെ കൊടുത്തിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെടുന്നത് ആ വലിയമനുഷ്യന്റെ പേരുതന്നെയാണ്; പോരാത്തതിന് ഭാരതത്തിൽ ജനിച്ചുപോയതിനെ പുച്ഛിച്ചുകൊണ്ടുള്ള പരാമർശവും... കഷ്ടമായിപ്പോയി!!ഇന്ത്യക്കാരായി ജനിച്ചവരൊക്കെ മുൻ ജന്മപാപികളാണെന്നാണോ ഗാനഗന്ധർവ്വൻ യേശുദാസ് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അമേരിക്കയിൽ ജനിക്കുന്നത് പുണ്യമെന്നോ? അതുകൊണ്ടാണോ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്!! എന്താണ് യേശുദാസിന് അമേരിക്കയോടിത്ര വിധേയത്വം!! ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുകൊടുത്ത ഭാരതമേ ലജ്ജിക്കുക!!ഗാനഗന്ധർവന്റെ അഭിപ്രായത്തെ ശക്ത്മായി എതിർക്കുന്നു; അതിൽ പ്രതിഷേധിക്കുന്നു...
റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks
ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല. സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ് തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു. ഗൂഗിളിനെ മെയില്‍ സര്‍വീസായ ജീമെയിലില്‍ ഉള്ള ഒരു സംവിധാനമാണ് ജിമെയില്‍ ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍ നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്. അതില്‍ ഒന്നാണ് റൈറ്റ്‌സൈഡ് ചാറ്റിങ്.റൈറ്റ് സൈഡ് ചാറ്റിങ്ഇപ്പോള്‍ ലാപ്‌ടോപ്പുകളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടി വരികയാനല്ലോ. ലാപ്‌ടോപ്പ് സ്ക്രീനുലളെല്ലാം തന്നെ വൈഡ് സ്‌ക്രീനുകളാണു താനും. വൈഡ് സ്‌ക്രീന്‍ ലാപ്‌ടോപ്പുകലില്‍ മാത്രമല്ല, പുതിയതായി ഇറങ്ങുന്ന ഓട്ടുമില്ല TFT ഫ്ലാറ്റ് സ്‌ക്രീനുകളും കൂടുതലും ഉള്ളത് വൈഡ്‌സ്ക്രീൻ തന്നെയാണ്. ഇങ്ങനെ വൈഡ് സ്ക്രീൻ ഉപയോഗിക്കുന്ന ജിമെയിൽ ഉപയോക്താക്കൾക്ക് പറ്റിയ ഒരു ലാബ്സൗകര്യമാണ് റൈറ്റ് സൈഡ് ചാറ്റിങ്.സ്‌ക്രീനിൽ രണ്ട് കോളമായ്ഇ നിറഞ്ഞു നിൽക്കുന്ന ഒരു വെബ് യൂസർ ഇന്റർഫേസാണ് ജിമെയിലിന്റേത്. ചാറ്റ് വിൻഡോ ഇടതുവശത്ത് താഴെയായിട്ടാണ് സാധാരണഗതിയിൽ കാണാറുള്ളത്. ഈ ചാറ്റ് വിൻഡോ എടുത്ത് വലതുവശത്ത് മുകളിലായി ഫിറ്റ് ചെയ്യുകയാണ് റൈറ്റ് സൈഡ് ചാറ്റ് എന്ന ജിമെയിൽ സംവിധാനം വഴി നടക്കുക. ഓൺ ലൈനിൽ ഉള്ളവരെ താഴോട്ട് സ്ക്രോൾ ചെയ്യാതെ ഒറ്റ നോട്ടത്തിൽ തന്നെ കാണാനും, ജീമെയിലിന് അതുവരെ ഇല്ലാതിരുന്ന മറ്റൊരു ലുക്ക് കിട്ടാനും മറ്റും ഇതുപയോഗിക്കാം.ഇതെങ്ങനെ ചെയ്യുമെന്നു നോക്കാംജിമെയിലിന്റെ വലതുവശത്ത് ഏറ്റവും മുകലിലായി ജിമെയിൽ സെറ്റിങ്‌സ് കാണാം, താഴത്തെ ചിത്രം നോക്കുക. ആ സെറ്റിങ്‌സിൽ ക്ലിക്ക് ചെയ്താൽ ഒരു ചെറിയ മെനു താഴോട്ട് വരുന്നതു കാണാം. അതിൽ ലാബ്‌സ് കാണും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യണം.ജിമെയിൽ സെറ്റിങ്‌സും ലാബുംഇതിൽ ഒത്തിരി സൗകര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. പലതും പിന്നീട് എനേബിൾ ചെയ്തു പരീക്ഷിച്ചു നോക്കുക. ഉപകാരപ്രദമായ വിവിധ ലാബ്ഐറ്റങ്ങൾ അവിടെ കണ്ടെത്താനാവും.ഈ ലാബ് ഐറ്റങ്ങളിൽ താഴെയായി...
റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks
ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല. സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ് തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു. ഗൂഗിളിനെ മെയില്‍ സര്‍വീസായ ജീമെയിലില്‍ ഉള്ള ഒരു സംവിധാനമാണ് ജിമെയില്‍ ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍ നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്. അതില്‍ ഒന്നാണ് റൈറ്റ്‌സൈഡ് ചാറ്റിങ്.റൈറ്റ് സൈഡ് ചാറ്റിന്റെ പറ്റി മതിയായ ചിത്രങ്ങൾ അടക്കം വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു...
ആനന്ദലബ്‌ധിക്കിനിയെന്തു വേണം!!
ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി... അഞ്ചു നായികമാർ, ഒരു നായകൻ, എട്ടു പാട്ടുകൾ, ഏഴ് സ്റ്റണ്ട് സീനുകൾ...ഫൈസലിന്റെ ബസ്സിലേക്ക്യുട്യൂബിലൂടെ 'പ്രശസ്തനായ' സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കൃഷ്ണനും രാധയും ദീപാവലിക്ക് പ്രേക്ഷകര്‍ക്കു മുന്നിലെത്തും. സംവിധാനത്തിനു പുറകെ കഥ, തിരക്കഥ, ഗാനരചന, എഡിറ്റിങ് എന്നിവയും സന്തോഷിന്റെ വകയാണ്. കൂടാതെ ചിത്രത്തിലെ നായകനും മറ്റാരുമമല്ല. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട രണ്ടു പേരുടെ പ്രണയവും വിവാഹവും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ട് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.ചിത്രത്തിലെ പാട്ടുകള്‍ പാടുന്നത് ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി എന്നിവരാണ്. 'അഞ്ചു നായികമാര്‍, ഒരു നായകന്‍, എട്ടു പാട്ടുകള്‍, ഏഴ് സ്റ്റണ്ട് സീനുകള്‍' തുടങ്ങി പരസ്യവാക്യങ്ങളിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരക്കുന്ന ഈ സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അവകാശവാദം. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സിനിമയുടെ വിവിധ ഭാഗങ്ങള്‍ ഇതിനകം യു ട്യൂബിലൂടെ പുറത്തുവന്നു കഴിഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് സന്തോഷ്പണ്ഡിറ്റ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളില്‍ അഭിമുഖം നല്‍കുന്നത്ര 'ഉയരത്തിലെത്തി'യെന്നതാണ് രസകരമായ കാര്യം.നിലവാരത്തകര്‍ച്ച കൊണ്ടും സംവിധായകന്റെ 'തൊലിക്കട്ടി' കൊണ്ടും മോശം നൃത്തരംഗങ്ങള്‍ കൊണ്ടും ഓണ്‍ലൈനില്‍ 'സൂപ്പര്‍ഹിറ്റായ' സിനിമ ഓഫ്‌ലൈനില്‍ എങ്ങനെയിരിക്കുമെന്ന് കാത്തിരുന്നു കാണാം. ചിത്രയെയും എംജി ശ്രീകുമാറിനെയും വിധുപ്രതാപിനെയും പോലുള്ളവര്‍ ആല്‍ബങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് പാട്ടിനെ സ്‌നേഹിക്കുന്ന ആര്‍ക്കും പറയാതിരിക്കാനാവില്ല.
ഗ്രാമപാതകൾ തേടി മലയാളം വിക്കിപീഡിയ…
ഒരിക്കൽ ഓൺലൈൻ മീറ്റുകളിലും മെട്രോസിറ്റികളിലും മാത്രമായി നടന്നുവന്നിരുന്ന വിക്കിപ്രവർത്തകസംഗമം ഇന്നിപ്പോൾ ഗ്രാമാന്തരങ്ങൾ പിന്നിടുന്നു. അത്യധികമായ ബാലിരിഷ്ടതകളോടെ ശൈശവകാലം പിന്നിട്ട് മലയാളം വിക്കിപീഡിയ കഴിഞ്ഞ മൂന്നു നാലുവർഷങ്ങളിൽ അതിന്റെ നവതാരുണ്യത്തിൽ എത്തിനിൽക്കുന്നു.കേരളത്തിൽ അങ്ങോളമിങ്ങോളം വിക്കീപീഡിയ സൗഹൃദസംഗമങ്ങളും പഠനശിബിരങ്ങളും നടന്നുവരുന്നു. പത്രമാധ്യമങ്ങളും വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധതുറകളിലുള്ള വിജ്ഞാനകുതുകികളും വിക്കിപീഡിയയെ വൻതോതിൽ ആശ്രയിച്ചുവരാനും തുടങ്ങിയിരിക്കുന്നു. വിക്കിപീഡിയയോടൊപ്പം വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ പോലുള്ള സഹോദരസംരംഭങ്ങളും ശക്തിപ്രാപിക്കുന്നു. വിജ്ഞാനാന്വേഷകർക്ക് ഇന്ന് വിക്കിപീഡിയ സുപരിചിതമാണ്.സ്വതന്ത്രമായ വിജ്ഞാനത്തിന്റെ പങ്കുവയ്‌ക്കൽ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ പരിശ്രമം ഇതിന്റെ പുറകിലുണ്ട്. പരസ്പരം കാണാതെ ലോകത്തിന്റെ വിവിധകോണുകളിൽ ഇരുന്ന് അവരുടെ വിശ്രമവേളകൾ മലയാളത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതിന്റെ അനന്തരഫലമാണ് ഇന്നത്തെ മലയാളം വിക്കിപീഡിയ എന്നു പറയാം. മെട്രോടൗണുകൾ വിട്ട് വിക്കിപീഡിയ ഗ്രാമാന്തരങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ നമുക്കവരെ നന്ദിയോടെ ഓർക്കാം.ഈ അവസരത്തിൽ കൊല്ലം ജില്ലയിൽ നടന്ന ജില്ലയിലെ മൂന്നാമത് മലയാളം വിക്കിപഠനശിബിരം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. പട്ടണങ്ങൾ വിട്ട് ഗ്രാമത്തിലേക്കെത്തിയ ആദ്യ വിക്കിപഠനശിബിരമാണ് കൊല്ലം ജില്ലയിലെ ചവറ, തെക്കുംഭാഗം നടക്കാവ് കൂട്ടാക്കിൽ വി.രവികുമാറിന്റെ ഭവനത്തിൽ നടന്നത്. നവവിക്കിപീഡിയനായ ശ്രീ രവികുമാറിന്റെ വീട്ടിലെ കാരിബിയൻ ചെറി മരത്തണൽ വിക്കിപ്രവർത്തകരോടൊപ്പം സാഹിത്യ തല്പരരും , കലാസ്നേഹികളും ,അധ്യാപകരുമായ പതിനഞ്ചോളം പേരാണ് പുതിയതായി ഒത്തുചേന്നത്. കിരൺഗോപി, ഡോ.ഫുവാദ് എ.ജെ, കണ്ണൻഷൺമുഖം, അഖിൽ ഉണ്ണിത്താൻ എന്നിവർ നേതൃത്വം കൊടുത്ത ആ പഠനക്യാമ്പ് വിക്കികൂട്ടായ്‌മയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വിക്കിപഠനശിബിരത്തിനു നേതൃത്വം കൊടുത്ത പ്രവർത്തകർക്കും അവിടെ ഒത്തുചേർന്ന ഭാഷാസ്നേഹികൾക്കും ശ്രീ. രവികുമാർ ചേട്ടനു പ്രത്യേകിച്ചും അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഫോട്ടോ ആൽബം ഇവിടെ കൊടുത്തിരിക്കുന്നു.
Everything I like :(
മുതുതല സമരം
1935-ൽ പഴയ മലബാർ ജില്ലയിലെ (ഇന്നത്തെ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപം) വള്ളുവനാട് താലൂക്കിലെ മുതുതല എന്ന ഗ്രാമത്തിൽ നടന്ന ചരിത്രപ്രധാനമായ ഒരു കർഷക-സാമൂഹിക പ്രക്ഷോഭമാണ് മുതുതല സമരം. ജന്മിമാരുടെ അന്യായമായ പാട്ടപ്പിരിവിനും, ക്രൂരമായ കുടിയൊഴിപ്പിക്കലിനും, ജാതീയമായ അടിച്ചമർത്തലുകൾക്കെതിരെയും കർഷകരും അധസ്ഥിത വിഭാഗങ്ങളും നടത്തിയ ഐതിഹാസികമായ പോരാട്ടമായിരുന്നു ഇത്. കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും (CSP) ആദ്യകാല ഇടപെടലുകളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണിത്. കേവലമൊരു സാമ്പത്തിക സമരമെന്നതിലുപരി, മനുഷ്യന്റെ അന്തസ്സിനും സ്വത്തവകാശത്തിനും വേണ്ടിയുള്ള ഒരു വലിയ രാഷ്ട്രീയ മുന്നേറ്റമായി ഈ സമരം പിന്നീട് മാറി. ചരിത്ര പശ്ചാത്തലം: മലബാറിലെ കാർഷിക വ്യവസ്ഥ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബ്രിട്ടീഷ് മലബാറിലെ കാർഷിക വ്യവസ്ഥ കടുത്ത ചൂഷണത്തിൽ അധിഷ്ഠിതമായ ഒന്നായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം (ജന്മവകാശം) ജന്മിമാർക്ക് (പ്രധാനമായും നമ്പൂതിരി, നായർ സമുദായങ്ങളിലെ പ്രമാണിമാർക്ക്) നൽകിയിരുന്നു. ഭൂമിയിൽ നേരിട്ട് പണിയെടുക്കുന്ന കർഷകർ (വെറുംപാട്ടക്കാർ) യാതൊരുവിധ അവകാശങ്ങളുമില്ലാത്ത കേവലം കുടിയാന്മാർ മാത്രമായിരുന്നു. ജന്മി, കാണക്കാരൻ, വെറുംപാട്ടക്കാരൻ എന്നിങ്ങനെ തട്ടുതട്ടായുള്ള ഒരു കാർഷിക ബന്ധമാണ് മലബാറിൽ നിലനിന്നിരുന്നത്.¹ 1929-ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യം (Great Depression) മലബാറിലെ കാർഷിക മേഖലയെ തകർത്തെറിഞ്ഞു. കാർഷികോൽപ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും, ജന്മിമാർ പാട്ടത്തുക കുറയ്ക്കാൻ തയ്യാറായില്ല. ഉൽപ്പാദിപ്പിക്കുന്ന വിളവിന്റെ സിംഹഭാഗവും പാട്ടമായി നൽകേണ്ടി വന്ന കർഷകർ പട്ടിണിയിലായി. പാട്ടം തെറ്റിക്കുന്നവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ കുടിയൊഴിപ്പിക്കാൻ (Eviction) ജന്മിമാർക്ക് ബ്രിട്ടീഷ് നിയമം അധികാരം നൽകിയിരുന്നു. വള്ളുവനാട് താലൂക്കിലെ ഒരു പ്രധാന കാർഷിക ഗ്രാമമായ മുതുതലയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാടുവാഴിത്തത്തിന്റെ എല്ലാവിധ ക്രൂരതകളും അനുഭവിച്ചിരുന്ന ഒരു ജനതയായിരുന്നു മുതുതലയിലേത്.² സാമൂഹിക-രാഷ്ട്രീയ സാഹചര്യം 1930-ൽ മലബാർ കുടിയാൻ നിയമം (Malabar Tenancy Act of 1930) പാസാക്കപ്പെട്ടെങ്കിലും, അത് കാണക്കാർക്കും ഇടത്തരം കുടിയാന്മാർക്കും മാത്രമേ ഗുണം ചെയ്തുള്ളൂ. ഏറ്റവും താഴെത്തട്ടിലുള്ള വെറുംപാട്ടക്കാർക്ക് ഈ നിയമം യാതൊരു സംരക്ഷണവും നൽകിയില്ല. ഈ സാഹചര്യത്തിലാണ് മലബാറിലെ രാഷ്ട്രീയത്തിൽ സുപ്രധാനമായ ഒരു മാറ്റം...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
