ഭാരതീയ സാഹിത്യത്തിലെ അനശ്വരമായ ഒരദ്ധ്യായമാണ് തമിഴ് സാഹിത്യത്തിന്റെ പ്രാചീന ഭൂമി. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ ആരംഭിച്ച് പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നീണ്ടുനിന്ന കാലഘട്ടത്തിൽ പിറവിയെടുത്ത പഞ്ചമഹാകാവ്യങ്ങൾ ദക്ഷിണേന്ത്യയുടെ സാമൂഹിക, സാംസ്കാരിക, മതപരമായ ജീവിതചിത്രങ്ങളെ അതേപടി പകർത്തിവച്ചുകൊണ്ട് ഇന്നും കാലാതിവർത്തിയായി നിലകൊള്ളുന്നു. ചിലപ്പതികാരം, മണിമേഖലൈ, ചിന്താമണി, കുണ്ഡലകോശി, വളയാപതി എന്നിങ്ങനെ അഞ്ചു രത്നങ്ങൾ ഉൾപ്പെടുന്ന ഈ കാവ്യസമുച്ചയം, ഓരോന്നും അതിന്റെ യുഗത്തിലെ മാനുഷിക ബന്ധങ്ങളുടെ ഊഷ്മളതയും, ആചാരങ്ങളുടെ പൊരുളും, നൈതിക മൂല്യങ്ങളുടെ തിളക്കവും, ധാർമ്മിക പ്രബോധങ്ങളുടെ ദീപ്തിയും വെളിപ്പെടുത്തുന്നു. ഈ സമഗ്രമായ പഠനത്തിൽ, ഓരോ കാവ്യത്തിന്റെയും സൃഷ്ടിപരമായ പരിസരവും, സ്രഷ്ടാവിന്റെ പശ്ചാത്തലവും, ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളും, അന്നത്തെ സാമൂഹിക-മതപരമായ സ്വാധീനങ്ങളും, ആഴത്തിലുള്ള ഭാവാനുഭവങ്ങളും വിശദമായി വിശകലനം ചെയ്തിരിക്കുന്നു. ജൈന-ബുദ്ധ ആശയങ്ങൾ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം, ബ്രാഹ്മണിക വൈദിക ധാരയുടെ പ്രതികരണങ്ങൾ, ഭക്തി പ്രസ്ഥാനങ്ങളുടെ പ്രകാശോർജ്ജസ്വലമായ ഉയർച്ച എന്നിവയുടെയെല്ലാം കാലക്രമപരമായ വികാസവും, സാംസ്കാരികപരമായ പ്രതിഫലനങ്ങളും ഇവിടെ അനാവരണം ചെയ്യുന്നു. പഞ്ചമഹാകാവ്യങ്ങൾ എന്ന സാഹിത്യവിസ്മയം മാത്രമല്ല, ആ കാലഘട്ടത്തിലെ സാംസ്കാരിക സംഗമഭൂമിയായിരുന്ന കൊടുങ്ങല്ലൂർ (വഞ്ചിമാനഗരം) പോലുള്ള കേന്ദ്രങ്ങൾ, ഭരണകൂടങ്ങളുമായുള്ള രാഷ്ട്രീയബന്ധങ്ങൾ, സാമൂഹിക ഘടനയുടെ സങ്കീർണ്ണതകൾ എന്നിവയും ഈ പഠനത്തിന്റെ ഭാഗമാണ്. ഓരോ വാക്കും, ഓരോ ആശയവിനിമയവും, കഥയുടെ ഓരോ ഉറവിടവും സമ്മേളിക്കുമ്പോൾ തമിഴ്–കേരള സാംസ്കാരിക ഐക്യത്തിന്റെ ദീപ്തമായ വെളിച്ചം ഈ കാവ്യങ്ങളിൽ പ്രഭ ചൊരിയുന്നതായി കാണാം. ചരിത്രപരമായ അന്വേഷണങ്ങളുടെ സൂക്ഷ്മതയും, സാഹിത്യവിശകലനത്തിന്റെ സൗന്ദര്യവും, സാമൂഹ്യ-മതപരമായ അന്തരീക്ഷത്തിന്റെ സമന്വയവും ഉൾക്കൊണ്ട ഈ പ്രബന്ധം, ഒരു സമഗ്രവായനയുടെ ഉദാത്ത മാതൃകയാണ്. പ്രാചീന തമിഴ് സാഹിത്യത്തിന്റെയും, ദക്ഷിണേന്ത്യൻ സാംസ്കാരിക ചരിത്രത്തിന്റെയും, മതപരവും സാമൂഹികവുമായ ഘടനകളുടെയും ആഴത്തിലുള്ള ഒരു ദൃശ്യാവലോകനം വായനക്കാർക്ക് സമ്മാനിക്കാൻ ഈ പഠനം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു. 1) ചിലപ്പതികാരം: ചിലമ്പിൻ്റെ പ്രതിധ്വനി 🎶 തമിഴ് സാഹിത്യത്തിലെ പഞ്ചമഹാകാവ്യങ്ങൾ എന്നറിയപ്പെടുന്ന സാഹിത്യ വിസ്മയങ്ങളുടെ മകുടമാണ് ചിലപ്പതികാരം (Cilappatikaram). ഈടുറ്റ കൃതികളിൽ ഏറ്റവും ആദ്യത്തേതും, പ്രശസ്തിയിൽ മുൻപന്തിയിലുള്ളതുമാണ് ഈ മഹാകാവ്യം. ചേര രാജകുമാരനായ ഇളങ്കോവടികൾ (Ilango Adigal) ആണ് ഇതിന്റെ അനശ്വരനായ രചയിതാവ് എന്ന...
പൊലിയന്ദ്രം
ഐതിഹ്യത്തിൻ്റെ താളിയോലകളിൽ, പണ്ട് ആര്യവംശജനായ വാമനൻ ദ്രാവിഡരാജൻ ബലീന്ദ്രനെ ചവിട്ടിത്താഴ്ത്തുമ്പോൾ കൊടുത്തൊരു വരമുണ്ട്. വരദാനം ഒരു പ്രഹേളികയായിരുന്നു. ഒരുപക്ഷേ, ആര്യശ്രേഷ്ഠർ ദ്രാവിഡാധിപത്യത്തെ മറികടന്നപ്പോൾ, ഒരിക്കലും നടക്കാത്തൊരു കാലം വാഗ്ദാനം ചെയ്തതാകാം: "കല്ലുകൾ കായ്ക്കും കാലം, വെള്ളാരംകല്ല് പൂക്കും നേരം, ഉപ്പ് കർപ്പൂരമായി മാറും കാലം, ഉഴുന്ന് മദ്ദളമാകും നാളിൽ, കുന്നിക്കുരുവിൻ്റെ കറുത്ത കല മായും കാലം, മോരിൽ വെണ്ണ മുങ്ങും കാലം, മരംകൊത്തി കുടുമയിറക്കും കാലം— അപ്പോൾ, ഭൂമിപുത്രാ, ബലീന്ദ്രാ, അങ്ങേക്ക് തിരിച്ചുവന്ന് നാട് ഭരിക്കാം!" ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പിച്ച ആ 'അസാധ്യകാല'ത്തെ തങ്ങളുടെ വിശ്വാസത്തിൻ്റെ ശക്തികൊണ്ട് സാധ്യമാക്കുകയാണ് തുളുനാട്ടുകാർ. ഓണം കേരളത്തിന് മഹാബലിയുടെ ഓർമ്മപ്പെടുത്തലെങ്കിൽ, ഈ മണ്ണിൽ, ദീപാവലി ബലിരാജൻ്റെ പുനരാഗമനത്തിനുള്ള പുണ്യനാളുകളാണ്. (കാലം മാറുമ്പോൾ, ഓണാഘോഷം വാമനോത്സവമായി പരിണമിച്ചാലും, ഈ മണ്ണിൽ ബലി പൂജകൾ കെടാതെ സൂക്ഷിക്കും. വാമനശ്രേഷ്ഠർ ഇപ്പോൾ സൗത്തിന്ത്യയും കാശും അധികാരവും ഉപയോഗിച്ചു പിടിച്ചടക്കി വരികയല്ലേ ) 😊 വടക്കേ മലബാറിൻ്റെ തുളുനാടൻ ഗ്രാമങ്ങളിൽ, വിശേഷിച്ച് കാസർകോട് ജില്ലയിലും കുന്ദാപുരം ഉൾപ്പെടുന്ന പഴയ തുളുനാട്ടിലും, മാവേലി മന്നൻ്റെ എഴുന്നള്ളത്ത് ദീപാവലി നാളുകളിൽ ബലിരാജനെ പൂജ ചെയ്യാനായി മാറ്റിവെച്ചിരിക്കുന്നു. 'ബലീന്ദ്ര പൂജ' അഥവാ 'പൊലിയന്ദ്രം' എന്ന പേരിലറിയപ്പെടുന്ന ഈ തനത് ആചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തുലാം മാസത്തിലെ കറുത്തവാവ് അഥവാ ദീപാവലി ദിനം മുതൽ അടുത്ത മൂന്ന് ദിവസങ്ങളിലായാണ് ഭക്തിയും കാർഷിക സംസ്കാരവും ഇഴചേർന്ന ഈ അനുഷ്ഠാനം കൊണ്ടാടുന്നത്. ഈ ദിവസം, ഐതിഹ്യത്തിൻ്റെയും പ്രകൃതിയുടെയും പ്രതീകമായ ഏഴിലംപാലയുടെ മൂന്നുവീതം ശിഖിരങ്ങളുള്ള കൊമ്പുകൾ ശേഖരിച്ച് വീടിൻ്റെ പ്രധാന ഇടങ്ങളിൽ സ്ഥാപിക്കുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ച പാലക്കൊമ്പുകൾ വീട്ടുമുറ്റത്തും കിണറ്റിൻകരയിലും തൊഴുത്തിലുമെല്ലാം ഇടംപിടിക്കും. ഈ പാലക്കൊമ്പിൻ്റെ കവരങ്ങളിൽ ചിരട്ടത്തുണ്ടുകൾ ഇറക്കിവെയ്ക്കുന്നു. എൻ്റെ വീടിനടുത്ത് പൊടവടുക്കം ധർമ്മശാസ്താക്ഷേത്ര പരിസരത്തും പൊലിയന്ദ്രം ചടങ്ങു നടന്നിരുന്നു. പാലക്കുന്നു കഴകം പരിധിയിൽ വരുന്ന കീഴൂർ ശാസ്താക്ഷേത്രത്തിലും, പരപ്പ ശ്രീ തളീക്ഷേത്രത്തിലും ഈ ചടങ്ങു നിത്യേന നടക്കാറുണ്ട്. തൃക്കരിപ്പൂർ മുതൽ മാംഗ്ലൂരിലെ കുന്ദാപുരം വറ്റെയുള്ള ഇടങ്ങളിൽ വീടുകളിൽ പോലും ഈ...
വോയേജർ: അനന്തതയിലേക്ക് ഒരു യാത്ര
അനന്തതയിലേക്ക് നീണ്ട ഒരു യാത്രയുടെ, മനുഷ്യൻ്റെ ജിജ്ഞാസയുടെയും സ്വപ്നങ്ങളുടെയും പ്രതീകമാണ് വോയേജർ (Voyager). 1977-ൽ സൗരയൂഥത്തിൻ്റെ മഞ്ഞുമൂടിയ അതിരുകൾ തേടി ഭൂമിയിൽ നിന്ന് യാത്ര തിരിച്ച ഈ ഇരട്ടപേടകങ്ങൾ (വോയേജർ 1 & 2), ഇന്ന് നമ്മുടെ അറിവിൻ്റെ അതിരുകൾ ഭേദിച്ച്, കൂരിരുട്ടിൻ്റെയും ഏകാന്തതയുടെയും നക്ഷത്രാന്തരീയ പാതയിലൂടെ ചരിത്രം സൃഷ്ടിച്ച് മുന്നോട്ട് പോകുകയാണ്. 1. സമയത്തിൻ്റെയും ദൂരത്തിൻ്റെയും അളവുകൾ നമ്മുടെ സൗരയൂഥം എത്ര വലുതാണെന്ന് ചിന്തിച്ച് നമ്മൾ അമ്പരന്നു നിൽക്കാറുണ്ട്. എന്നാൽ, വോയേജറിൻ്റെ യാത്ര ആ അമ്പരപ്പിന് പുതിയ മാനങ്ങൾ നൽകുന്നു. പ്രകാശ ദിവസം: ഒരു ആത്മബന്ധത്തിൻ്റെ ദൂരം വോയേജർ 1, 2026 നവംബർ 15-ന് ഒരു പ്രത്യേക നാഴികക്കല്ല് പിന്നിടാൻ പോകുകയാണ്—ഒരു പ്രകാശ ദിവസം ദൂരം! ഇതിൻ്റെ അർത്ഥം ഇത്രമാത്രം: ഇന്ന് രാത്രി നിങ്ങൾ ഭൂമിയിൽ നിന്ന് ഒരു ടോർച്ച് എടുത്ത് വോയേജറിന് നേരെ വെളിച്ചമടിച്ചാൽ, ആ വെളിച്ചം അവിടെ ചെന്നെത്താൻ കൃത്യം 24 മണിക്കൂർ എടുക്കും! അതായത്, നമ്മൾ അയക്കുന്ന ഒരു സന്ദേശം (അല്ലെങ്കിൽ വെളിച്ചം) പേടകത്തിൽ എത്താനും, തിരിച്ച് പേടകത്തിൽ നിന്നുള്ള മറുപടി നമ്മളിൽ എത്താനും ദിവസങ്ങൾ കാത്തിരിക്കണം. ഭൂമിയുമായി ആ പേടകത്തിനുള്ള ബന്ധം, ഓരോ നിമിഷവും വിദൂരമായിക്കൊണ്ടിരിക്കുന്ന ഒരു സ്നേഹബന്ധം പോലെ, സമയത്തിൻ്റെ ഭാരം പേറി മുന്നോട്ട് പോകുന്നു. പ്രകാശവർഷം: അനന്തതയുടെ കയറ്റം വോയേജർ അതിവേഗത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും, ഈ പ്രപഞ്ചത്തിൽ 'വേഗത' എന്ന വാക്കിന് അതിൻ്റേതായ പരിമിതികളുണ്ട്. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം. നമ്മുടെ ഈ ഒറ്റപ്പെട്ട യാത്രികൻ, നിലവിലെ വേഗതയിൽ മുന്നോട്ട് പോയാൽ പോലും, കേവലം ഒരു പ്രകാശവർഷം ദൂരം താണ്ടാൻ 18,000 വർഷങ്ങൾ വേണ്ടി വരും! നക്ഷത്രങ്ങൾ തമ്മിലുള്ള അകലത്തെ അളക്കുന്ന ഈ ഭീമാകാരമായ ദൂരത്തെപ്പറ്റി ചിന്തിക്കുമ്പോൾ, മനുഷ്യൻ്റെ ജീവിതം ഒരു കൊച്ചു മൺതരി പോലെ തോന്നാം. 2. സൗരയൂഥത്തിൻ്റെ മഞ്ഞുമൂടിയ അതിർത്തി: ഊർട്ട് മേഘം സൂര്യൻ്റെ ആകർഷണവലയം പൂർണ്ണമായി അവസാനിക്കുന്നിടം, കോടിക്കണക്കിന് വാൽനക്ഷത്രങ്ങളുടെ ഉറവിടം എന്ന്...
തെയ്യങ്ങളെ കുറിച്ച്
കേരളത്തിൻ്റെ വടക്കൻ മലബാറിൻ്റെ മണ്ണിൽ, കാവുകളിലും തറവാടുകളിലും അനുഷ്ഠിച്ച് വരുന്ന ഒരു പ്രധാനപ്പെട്ട അനുഷ്ഠാനരൂപമാണ് തെയ്യം. തെയ്യം എന്നത് കേവലം ഒരു കലാരൂപം മാത്രമല്ല, അത് ഒരു സംസ്കാരമാണ്, ചരിത്രമാണ്, ഒരു ജീവിതരീതിയാണ്. ഇത് വടക്കൻ കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളുടെയും ജീവിതത്തിൻ്റെയും ഭാഗമാണ്. കളിയാട്ടം എന്നും തിറയാട്ടം എന്നും അറിയപ്പെടുന്ന ഈ അനുഷ്ഠാനകല, മത്സരങ്ങൾക്ക് പോയിൻ്റുകൾ നേടാനുള്ള ഒരു പ്രകടനമല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രതിഫലനമാണ്. കൃത്യമായ സമയങ്ങളിലും നിശ്ചിത സ്ഥലങ്ങളിലും, അനുവാദം ലഭിച്ചവർ മാത്രം ചെയ്യുന്ന ഒരു അനുഷ്ഠാനമാണിത്. ഏകദേശം 1500-ൽ അധികം രൂപഭേദങ്ങളുള്ള തെയ്യം, ഓരോന്നിൻ്റെയും ഐതിഹ്യവും ആചാരങ്ങളും വ്യത്യസ്തമാണ്. തെയ്യത്തിന്റെ ചരിത്രം, സാമൂഹിക പ്രാധാന്യം, പരിണാമം എന്നിവയെക്കുറിച്ച് വിശദമായി താഴെ കൊടുക്കുന്നു തെയ്യത്തിന്റെ ഉത്ഭവം തെയ്യം എന്ന വാക്കിൻ്റെ ഉത്ഭവം "ദൈവം" എന്ന വാക്കിൽ നിന്നാണ്. ദൈവത്തെ മനുഷ്യരൂപത്തിൽ അവതരിപ്പിക്കുന്നതിനെയാണ് തെയ്യം എന്ന് പറയുന്നത്. പ്രാചീനകാലത്തെ ദ്രാവിഡ സംസ്കാരത്തിൽ നിന്നാണ് ഈ കലാരൂപം ഉടലെടുത്തത്. ഗോത്രവർഗ്ഗങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഇതിൽ ആഴത്തിൽ വേരൂന്നുന്നു. മനുഷ്യൻ പ്രകൃതിയെയും, വന്യമൃഗങ്ങളെയും, പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ഭയപ്പെട്ടിരുന്ന കാലഘട്ടത്തിൽ, ആ ഭയത്തിൽ നിന്നും ഉടലെടുത്ത ആചാരങ്ങളുടെ ശേഷിപ്പുകളാണ് പല തെയ്യങ്ങളും. തീയിട്ടും ചെണ്ടകൊട്ടിയും വന്യമൃഗങ്ങളെ വേട്ടയാടിയും കാടിനെ ഭയപ്പെടുത്താൻ ശ്രമിച്ച ആദിമ ദ്രാവിഡൻ്റെ ലീലാവിലാസങ്ങളായിപ്പോലും ഇതിനെ ചില പണ്ഡിതന്മാർ വിലയിരുത്തുന്നു. ഓരോ ഗോത്രസമൂഹത്തിലും നിലനിന്നിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും തെയ്യത്തിലൂടെയാണ് സംരക്ഷിക്കപ്പെട്ടത്. തെയ്യം എന്നത് സമൂഹത്തിന്റെ കൂട്ടായ ഓർമ്മകൾക്കും, ചരിത്രത്തിനും, വിശ്വാസങ്ങൾക്കും ഒരു ദൃശ്യരൂപം നൽകുന്നു. ആരൊക്കെയാണ് തെയ്യങ്ങളായത്? തെയ്യങ്ങൾ എന്നത് വെറും ഐതിഹ്യ കഥാപാത്രങ്ങൾ മാത്രമല്ല, മറിച്ച് സമൂഹത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരും, അവർ അനുഭവിച്ച ജീവിതാനുഭവങ്ങളും, അവരുടെ ത്യാഗങ്ങളുമാണ്. തെയ്യങ്ങളായി കെട്ടിയാടപ്പെടുന്ന വ്യക്തിത്വങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം: വീരപുരുഷന്മാരും വീരമാതാക്കളും: സമൂഹത്തിനുവേണ്ടി പോരാടുകയും, നീതിക്കുവേണ്ടി നിലകൊള്ളുകയും, വീരമരണം വരിക്കുകയും ചെയ്ത വ്യക്തിത്വങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഉദാഹരണത്തിന്, നാടുവാഴികളുടെ പടയാളികളോ, നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരോ ആകാം ഇവർ. വയനാട്ടുകുലവൻ തെയ്യം...
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാടിന്റെ ചരിത്രം പ്രാചീനകാലം മുതൽ തുടങ്ങുന്നു. കാസർഗോഡ് ജില്ലയിലെ സമൃദ്ധമായ ഭൂമിശാസ്ത്രവും സാംസ്കാരികവും പ്രതിനിധാനം ചെയ്യുന്ന പട്ടണമാണ് കാഞ്ഞങ്ങാട്. പഴംതമിഴ് പാട്ടുകളിൽ ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്ദരാജാവിന്റെ കീഴിലായിരുന്നുവെന്ന പരാമർശങ്ങൾ ഇവിടുത്തെ ആദ്യകാല ഭരണകൂടത്തെ സൂചിപ്പിക്കുന്നു. എങ്കിലും രേഖാമൂലത്തിലുള്ള വ്യക്തത ക്രി.വ. എട്ടാം നൂറ്റാണ്ട് മുതൽ മാത്രമാണ് ലഭിക്കുന്നത്. അന്നത്തെ കാലഘട്ടത്തിൽ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളും രണ്ടാം ചേര സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്നിരുന്നു. ചേരരുടെ പയ്യന്നൂർ കഴകം നിയന്ത്രിച്ചിരുന്ന 32 തുളുഗ്രാമങ്ങളിൽ ഒന്നായിരുന്നു കാഞ്ഞങ്ങാട്. (ചരിത്രരേഖകളിൽ ഈ കഴകം "പയ്യന്നൂർ കഴകം" എന്ന് തന്നെയാണ് അറിയപ്പെടുന്നത്.) പുല്ലൂരിനടുത്തു നിന്നും കണ്ടെത്തിയ ഭാസ്കര രവിവർമ്മൻ രണ്ടാമൻ പുറത്തിറക്കിയ കൊടവലം ശാസനം ഈ പ്രദേശത്തെ ചേരരുടെ രാഷ്ട്രീയാധിപത്യത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ കൊടുങ്ങല്ലൂർ (മഹോദയപുരം) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാൾ രാജവംശത്തിലെ ഭാസ്‌കരൻ രവിവർമന്റെ കല്പനയാണിതിൽ എഴുതി വച്ചിട്ടുള്ളത്. ബ്രഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ഇവിടെ കല്പന എഴുതി വെച്ചിരിക്കുന്നത്. 1969-ൽ ചരിത്രകാരൻ ഡോ. എം. ജി. എസ്. നാരായണൻ കൊടവലം ക്ഷേത്രത്തിലെത്തുകയും ഈ ശിലാശാസനം വായിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ചേരസാമ്രാജ്യത്തിൻ്റെ പതനത്തിനുശേഷം ഈ പ്രദേശം കോലത്തിരിയുടെ കോലത്തുനാടിൻ്റെ കീഴിലായി. കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ട പ്രാചീന കോലത്തുനാട് എന്ന നാട്ടുരാജ്യത്തിലെ ഭരണാധികാരികളായിരുന്നു കോലത്തിരി രാജവംശം. കാഞ്ഞങ്ങാട് കോലത്തുനാടിൻ്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്നു. കോലത്തിരിമാരുടെ കീഴിൽ ഭരണം നടത്തിയിരുന്ന സാമന്തപ്രഭുക്കന്മാരിലൊരാളായിരുന്ന കാഞ്ഞൻ എന്ന പ്രഭുവാണ് ഈ പ്രദേശത്തിന് പേര് നൽകിയതെന്നാണ് ഒരു ചരിത്രവാദം. പയ്യന്നൂർ കഴകം ലഭ്യമായ ചരിത്രരേഖകൾ അനുസരിച്ച്, പയ്യന്നൂർ കഴകത്തിൻ്റെ ഭരണത്തിൽ സ്വാധീനമുണ്ടായിരുന്നത് പ്രധാനമായും തുളു ബ്രാഹ്മണരായിരുന്നു. ചേരന്മാരുടെ ഭരണകാലഘട്ടത്തിൽ, ക്ഷേത്രങ്ങളുടെയും അനുബന്ധ ഭൂമിയുടെയും ഭരണം പലപ്പോഴും ബ്രാഹ്മണ സമൂഹങ്ങളുടെ കൈകളിലായിരുന്നു. വൈദിക ആചാരങ്ങൾ: ഈ സമുദായങ്ങൾ വൈദികമായ ആചാരങ്ങൾ പിൻതുടർന്നിരുന്നു. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ജീവിതരീതിയായിരുന്നു ഇവർക്ക്. ക്ഷേത്രാധിഷ്ഠിത സമൂഹം: ഇവരുടെ ഭരണം ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഓരോ ഗ്രാമത്തിനും ഒരു പ്രധാന ക്ഷേത്രം ഉണ്ടായിരുന്നു. ഈ ക്ഷേത്രങ്ങളാണ് ഭരണത്തിൻ്റെയും സാമൂഹിക ജീവിതത്തിൻ്റെയും കേന്ദ്രമായി വർത്തിച്ചിരുന്നത്. പ്രധാന ആരാധനാമൂർത്തികൾ: ശിവൻ,...
വരയും കുറിയും
വളരെ ചെറുപ്പത്തിലേ ആമിക്ക് ചിത്രം വരയോട് നല്ല താല്പര്യം ആയിരുന്നു. കുഞ്ഞുങ്ങൾക്ക് ഒരുതുണ്ട് പെൻസിൽ കിട്ടിയാൽ അവർ ചുറ്റുപാടും വരകൾകൊണ്ടൊരു മായാലോകം സൃഷ്ടിമെന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ! അത്രയേ കണ്ടിരുന്നുള്ളു ഇവളുടെ വരകളെയും. എന്നാലും നിരവധി കളർ പെൻസിലുകളും കളറുകളും വരയ്ക്കാനുള്ള പേപ്പറുകളും ഞാൻ വാങ്ങിക്കൊടുക്കുമായിരുന്നു. ആമി നന്നായി ചിത്രം വരയ്ക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ പിന്നെയും ഏറെ വൈകി. അവൾ വരച്ച ചില ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നുണ്ട്. എഴുതാനും അതുപോലെ തന്നെ, നവോദയയിൽ പോകും മുമ്പ്, അവൾ കഥകളും കവിതകളും ഒക്കെ എഴുതി കാണിച്ചിരുന്നു. നിറയെ അക്ഷരത്തെറ്റുകളും വാക്യശുദ്ധിയില്ലാത്ത കുഞ്ഞു കുഞ്ഞു കുറിപ്പുകളും ആയിരുന്നു എല്ലാം. എങ്കിലും പ്രത്യേക നോട്ട്ബുക്ക് വാങ്ങിക്കൊടുത്ത്, ഇത്തരം എഴുത്തുകളൊക്കെയും ബുക്കിൽ തന്നെ എഴുതണം എന്നു പറഞ്ഞെങ്കിലും, ബുക്കിൽ എഴുതിയവ വളരെ ചുരുക്കമായിരുന്നു. അ കുഞ്ഞെഴുത്തുകൾ ഒക്കെയും പഴയ ബുക്ക്സ്നിടയിൽ എവിടെയെങ്കിലും കാണും. ചെറുബുക്ക്സ് സെലെക്റ്റ് ചെയ്തവൾക്ക് വായിക്കാൻ കൊടുത്തിരുന്നു അന്ന്. കോട്ടയം പുഷ്പനാഥിൻ്റെ നോവൽ വരെ അവളന്ന് വായിച്ചിരുന്നു. നവോദയയിലേക്ക് പോകുമ്പോളും ഡയറിയും ഇതുപോലെ എഴുതാൻ ബുക്ക്സും കൊടുത്തിരുന്നു. പക്ഷേ, കഴിഞ്ഞ വർഷം ബുക്കിൽ ഒന്നും കണ്ടിരുന്നില്ല. എന്നാൽ ഡയറിയിൽ മനോഹരമായി പലതും എഴുതിയിരുന്നു. ഓണാവധിക്ക് വീട്ടിലേക്ക് വന്നപ്പോളാണ് ഈ എഴുത്തുകൾ ഞാൻ ശ്രദ്ധിച്ചത്. ക്ലാസിൽ പോയിട്ട് മലയാളം അദ്ധ്യാപകനെ കാണിക്കണം എന്നൊക്കെ പറഞ്ഞാണു വിട്ടിരിക്കുന്നത്, മൂപ്പരോട് കഴിഞ്ഞ വർഷം തന്നെ മലയാളം റീഡേർസ് ക്ലബിൽ (അങ്ങനെ ആണെന്നു തോന്നുന്നു പേര്) ഇവളെ ചേർക്കണം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒക്കെ തലകുലുക്കി സമ്മതിച്ചതേ ഉണ്ടായിരുന്നുള്ളൂ അന്ന്. ആമീസ് വരച്ചതും എഴുതിയതുമായ ചിലത് ഇവിടെ കൊടുക്കുന്നു. 1) ഓർമ്മച്ചെപ്പ് ഒരു നെടുവീർപ്പോടെ ഞാൻ ഓർമ്മകളുടെ താളുകൾ മറിച്ചു. ആദ്യമായി ലോകത്തിന്റെ വെളിച്ചം കണ്ണുകളിൽ പതിഞ്ഞ ആ ദിവസം, അമ്മയുടെ മാറിലെ ചൂട് അറിഞ്ഞ്, ‘അമ്മേ’ എന്ന് വിളിച്ച് കരഞ്ഞ ആ നിമിഷങ്ങൾ... ഓർമ്മയുടെ ചെപ്പിൽ അവയെല്ലാം ഇന്നും ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്നു. പിന്നീട്, പറന്നുനടന്ന ശലഭങ്ങളെപ്പോലെ കൂട്ടുകാരുമായി ചേർന്ന് കളിച്ചുചിരിച്ച ദിനങ്ങൾ. കളിയുടെ ലോകത്ത് വീഴ്ചകളോ വേദനകളോ...
ഗുരുവായൂരപ്പൻ
ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ബാക്ട്രിയയിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, മധ്യേഷ്യയുടെ ചില ഭാഗങ്ങൾ) ഭരണം നടത്തിയിരുന്ന ഒരു ഇൻഡോ-ഗ്രീക്ക് രാജാവായിരുന്നു അഗത്തോക്ലിസ് (Agathocles). അദ്ദേഹത്തിൻ്റെ ഭരണകാലം ഏകദേശം ക്രി.മു. 190 മുതൽ 180 വരെയാണെന്ന് കരുതപ്പെടുന്നു. ചരിത്രത്തിൽ ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്, പുരാതന ഇന്ത്യൻ സംസ്കാരവുമായി ഗ്രീക്ക് സംസ്കാരത്തെ ബന്ധിപ്പിച്ച നാണയങ്ങളിലൂടെയാണ്. അഗത്തോക്ലിസ് പുറത്തിറക്കിയ നാണയങ്ങൾ അദ്ദേഹത്തിൻ്റെ ഭരണകാലത്തെയും നയങ്ങളെയും കുറിച്ച് ഒരുപാട് വിവരങ്ങൾ നൽകുന്നുണ്ട്. ഇൻഡോ-ഗ്രീക്ക് രാജാക്കന്മാരിൽ ആദ്യമായി ബ്രാഹ്മി ലിപിയിലുള്ള നാണയങ്ങൾ പുറത്തിറക്കിയത് അഗത്തോക്ലിസ് ആണെന്ന് കരുതപ്പെടുന്നു. ഈ നാണയങ്ങളിൽ ഗ്രീക്ക്, ഖരോഷ്ഠി ലിപികളോടൊപ്പം ബ്രാഹ്മി ലിപിയും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ നാണയങ്ങളിലൊന്നാണ്, വാസുദേവ-ബലരാമൻ രൂപമുള്ള നാണയം. ഒരുവശത്ത് ചക്രവും ശംഖും കൈയിലേന്തി നിൽക്കുന്ന വാസുദേവനെയും (ശ്രീകൃഷ്ണൻ), മറുവശത്ത് കലപ്പയും മുസലവും കൈയിലേന്തി നിൽക്കുന്ന ബലരാമനെയും ഇതിൽ കാണാം. ഈ നാണയങ്ങൾ, ബാക്ട്രിയയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും അക്കാലത്ത് ഭാഗവത മതം ശക്തമായി പ്രചാരത്തിലുണ്ടായിരുന്നു എന്നതിൻ്റെ തെളിവാണ്. ഒരു വിദേശ രാജാവ്, തൻ്റെ രാജ്യത്ത് നിലനിന്നിരുന്ന പ്രാദേശിക മതവിശ്വാസങ്ങളെ അംഗീകരിച്ച് നാണയങ്ങൾ പുറത്തിറക്കിയത് വലിയൊരു സാംസ്കാരിക കൈമാറ്റത്തിൻ്റെ സൂചനയാണ്. ഇതുകൂടാതെ, ഗ്രീക്ക് ഇതിഹാസങ്ങളിലെ ദൈവങ്ങളായ സീയൂസ്, ഹെർക്കുലീസ് എന്നിവരുടെയും രൂപങ്ങൾ അദ്ദേഹത്തിൻ്റെ നാണയങ്ങളിൽ കാണാം. ഇത് ഗ്രീക്ക് സംസ്കാരത്തോടുള്ള അദ്ദേഹത്തിൻ്റെ അടുപ്പത്തെ സൂചിപ്പിക്കുന്നു. അഗത്തോക്ലിസ് തൻ്റെ പൂർവ്വികരായ അലക്സാണ്ടർ ദി ഗ്രേറ്റ്, അൻ്റിയോക്കസ് തുടങ്ങിയവരുടെ പേരിലും നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ഇത്, ഗ്രീക്ക് സാമ്രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യം തൻ്റെ ഭരണത്തിലൂടെ തുടരുന്നുവെന്ന് സ്ഥാപിക്കാനുള്ള ശ്രമമായി കണക്കാക്കാം. പുരാതന മതങ്ങളും ഇന്നത്തെ ഹിന്ദുമതവും അങ്ങനെ ഗ്രീസിൽ പിറന്ന ഒരു മതം, കാലക്രമേണ സിന്ധു നദീതടങ്ങളിലെയും പഞ്ചാബിലെയും വൈഷ്ണവ മതങ്ങളുമായി ഇടകലർന്നു. ക്രി.മു. മൂന്നാം നൂറ്റാണ്ട് മുതൽ ക്രി.വ. നാലാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ, സിന്ധു-ഗംഗാ സമതലങ്ങളിൽ നടന്ന സാംസ്കാരിക കൈമാറ്റങ്ങളിലൂടെ വിവിധ മതങ്ങൾ ഒന്നായി ചേർന്നു. പുരാതന ഇന്ത്യയിൽ വിവിധങ്ങളായ മതങ്ങളും വിശ്വാസങ്ങളും നിലനിന്നിരുന്നു. വൈദിക മതം (ബ്രാഹ്മണമതം), വസുദേവ മതം (ഭാഗവത മതം),...
വിനായക് ദാമോദർ സവർക്കർ
ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രശംസയും വിവാദങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയ വ്യക്തിത്വമാണ് വിനായക് ദാമോദർ സവർക്കർ. അദ്ദേഹത്തെ അനുസ്മരിക്കുന്നവർ "വീർ" (ധീരൻ) സവർക്കർ എന്ന് ആദരവോടെ വിശേഷിപ്പിക്കുമ്പോൾ, വിമർശകർ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാരിന് ദയാഹർജികൾ സമർപ്പിച്ച വിപ്ലവകാരി, ദ്വിരാഷ്ട്രവാദത്തിന് പിന്തുണ നൽകിയ രാഷ്ട്രീയ നേതാവ്, മഹാത്മാഗാന്ധിയുടെ വധത്തിൽ ആരോപണവിധേയൻ എന്നീ നിലകളിൽ വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം, ചിന്തകൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ഇന്ത്യൻ ചരിത്രത്തിലും പൊതുരംഗത്തും ഇന്നും സജീവമായ സംവാദങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ബാല്യം – വിദ്യാഭ്യാസം സവർക്കർ "ഫ്രീ ഇന്ത്യാ സൊസൈറ്റി" എന്ന സംഘടന രൂപീകരിച്ചു. ഇതിലൂടെ വിപ്ലവ ആശയങ്ങൾ പ്രചരിപ്പിക്കുകയും ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഇന്ത്യയിൽ തന്റെ സഹോദരൻ ഗണേഷ് സവർക്കർ സ്ഥാപിച്ച "മിത്ര മേള" എന്ന രഹസ്യ സംഘടനയെ പിന്നീട് 1904-ൽ "അഭിനവ് ഭാരത് സൊസൈറ്റി" ആയി പുനഃസംഘടിപ്പിച്ചു. ഇത് സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ഒരു രഹസ്യ സംഘടനയായിരുന്നു. 1909-ൽ അദ്ദേഹം രചിച്ച "The Indian War of Independence of 1857" എന്ന പുസ്തകം ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു. 1857-ലെ ശിപായി ലഹളയെ ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച ഈ പുസ്തകം, നിരോധിക്കപ്പെട്ടെങ്കിലും രഹസ്യമായി യൂറോപ്പിൽ അച്ചടിച്ച് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവരികയും വിപ്ലവകാരികൾക്കിടയിൽ വലിയ പ്രചോദനമാകുകയും ചെയ്തു. 1909-ൽ നാസിക് ജില്ലാ കളക്ടർ എ.എം.ടി. ജാക്സന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 1910-ൽ ലണ്ടനിൽ വെച്ച് സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കൊലപാതകം 'അഭിനവ് ഭാരത് സൊസൈറ്റി'യുമായി ബന്ധമുള്ളവരാണ് നടത്തിയത്. ഇന്ത്യയിലേക്ക് കപ്പലിൽ കൊണ്ടുവരുന്നതിനിടെ ഫ്രാൻസിലെ മാർസെയിൽ തുറമുഖത്ത് വെച്ച് കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിടികൂടി. ഈ സംഭവം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ഫ്രാൻസിന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ട് നടന്ന അറസ്റ്റാണോ എന്ന വിഷയത്തിൽ ഹേഗ് ഇന്റർനാഷണൽ കോടതിയിൽ കേസാവുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷുകാർക്ക് അനുകൂലമായ നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. തുടർന്ന്, സവർക്കർക്ക് രണ്ട് ജീവപര്യന്തം തടവ് (അമ്പത് വർഷം)...
പൈതൽ / വൈതൽ മല
ഓരോ യാത്രയും ഓരോ പുസ്തകമാണ്. ചിലത് വേഗത്തിൽ വായിച്ചുതീർക്കും, മറ്റുചിലത് ഓരോ താളിലും നമ്മെ പിടിച്ചിരുത്തും. അങ്ങനെയൊരു പുസ്തകമായിരുന്നു ഞങ്ങളുടെ പൈതൽ / വൈതൽമല യാത്ര. റോബിൻസും അരുൺരാജും ലതിക ടീച്ചറും രാജേഷ് മാഷും പിന്നെ ഞാനും ചേർന്ന ഒരു സൗഹൃദസംഘമായിരുന്നു ഇന്ന് പൈതൽമലയിലേക്ക് പോയത്. കണ്ണൂർ ജില്ലയിൽ കർണ്ണാടകയോടു ചേർന്നു നിൽക്കുന്ന സ്ഥലമാണു പൈതൽമല. ഞായറാഴ്ച രാവിലെ 7 മണിക്ക് ഒടയഞ്ചാലിൽ നിന്നും ആലക്കോടേക്കുള്ള ബസ്സിൽ കയറി. ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്, കുന്നും മലയും കയറ്റവും ഇറക്കവും നിരവധി വളവുകളും കടന്നു ബസ്സ് നീങ്ങുമ്പോൾ, വരാനിരിക്കുന്ന കാഴ്ചകളുടെ ഒരു ദൃശ്യം മനസ്സിൽ തെളിഞ്ഞുവന്നു. പണ്ട്, പൈതലാണോ വൈതലാണോ പേര് എന്നകാര്യത്തിൽ വിക്കിപീഡിയയിൽ അടി നടന്ന കാര്യം ഓർത്തു; ഇന്നു പൈതൽ മലയാണെങ്കിലും വിക്കിപേജിൽ വൈതൽ മലയും ചേർക്കണം എന്ന പക്ഷത്തായിരുന്നു ഞാനന്ന് നിന്നിരുന്നത്. കൃത്യം 9 മണിയോടെ ഞാൻ ആലക്കോടെത്തി. അധികം വൈകാതെ തന്നെ റോബിൻസും അരുൺരാജും ലതിക ടീച്ചറും രാജേഷ് മാഷും എത്തിച്ചേർന്നു. ആലക്കോടു നിന്നും ഞങ്ങൾ നേരെ കാപ്പിമലയിലേക്കാണ് പോയത്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ, പ്രശാന്തമായ ഈ മലമുകളിൽ നിന്നാണ് പൈതൽമലയിലേക്കുള്ള പ്രവേശന ടിക്കറ്റ് എടുക്കേണ്ടത്. ഇവിടെനിന്നും 4 കിലോമീറ്ററോളം നടന്നു കയറിയാൽ മാത്രമേ മലമുകളിൽ എത്തുകയുള്ളൂ. 11:30 ഓടെ ഞങ്ങൾ നടത്തം തുടങ്ങി. മലകയറൽ ആരംഭിച്ചപ്പോഴേ പ്രകൃതി അതിന്റെ സൗന്ദര്യത്തോടെ നമ്മെ വരവേറ്റു. ചെറുതും ശുദ്ധവുമായ നിരവധി നീർച്ചാലുകൾ വഴിയിലുടനീളം കണ്ടുമുട്ടി. അവയിൽ നിന്നു കുടിച്ച ശുദ്ധജലം ശരീരത്തിന് പുതുമയും മനസ്സിന് ഉണർവ്വും സമ്മാനിച്ചു. മഴ ഒരു തടസമായി ഞങ്ങളുടെ മലകയറ്റത്തെ തടസ്സപ്പെടുത്തിയതേ ഇല്ലായിരുന്നു; എങ്കിലും മരങ്ങൾ അപ്പോളും പെയ്തുകൊണ്ടേ ഇരുന്നിരുന്നു. മഴ കൂടുതലായിരുന്നില്ലെങ്കിലും മലയുടെ മുകളിൽ പരന്നിരുന്ന കനത്ത മൂടൽമഞ്ഞു വിദൂരദൃശ്യങ്ങളെ മറച്ചുവച്ചു. ഇടയ്ക്കിടേ കാറ്റിൽ ആ കോടമഞ്ഞു മാറുമ്പോൾ കാണുന്ന മനോഹാരിത ഏറെ ഹൃദ്യമായിരുന്നു; അതു തന്നെ യാത്രയ്ക്ക് ഒരു രഹസ്യസൗന്ദര്യം നൽകി. ഇടയ്ക്കിടെ വീശിയടിക്കുന്ന ചെറുകാറ്റും പക്ഷികളുടെ മധുരഗീതവും യാത്രാമനസ്സിനെ ഉണർത്തി. ലതിക ടീച്ചർ പക്ഷികളുടെ ശബ്ദങ്ങൾ...
ജാനകിപ്പാറയും അയ്യന്മട ഗുഹയും
പ്രകൃതിയുടെ ഹൃദയത്തിലേക്ക് അറിവിന്റെ വെളിച്ചവുമായി ഒരു യാത്ര—അതായിരുന്നു 'Walk with VC' എന്ന ഞങ്ങളുടെ കൂട്ടായ്മയ്ക്കൊപ്പം ഇന്ന് നടത്തിയ ജാനകിപ്പാറ, അയ്യന്മട പര്യവേക്ഷണം. വി.സി. ബാലകൃഷ്ണൻ, അരുൺരാജ്, റോബിൻസ്, ജോർജ് മുട്ടത്തിൽ, രാമചന്ദ്രൻ, അർച്ചന, അഭിനവ് ജീവൻ, പിന്നെ ഞാനും ചേർന്ന ഒരു എട്ടംഗ സംഘമായിരുന്നു യാത്രയുടെ ഭാഗമായത്. ഞാനൊഴികെ മറ്റേഴുപേരും പ്രകൃതിയുടെ ഓരോ തുടിപ്പിലും അറിവ് കണ്ടെത്തുന്നവരായിരുന്നു. മരങ്ങളെയും ചെടികളെയും, പുഴുക്കളെയും ശലഭങ്ങളെയും കുറിച്ച് ആഴത്തിൽ അറിയുന്ന, നടക്കുന്ന വിജ്ഞാനകോശങ്ങൾ തന്നെയായിരുന്നു ഓരോരുത്തരും. രാവിലെ 7:15-ന് ഒടയഞ്ചാലിൽ നിന്ന് ബസ്സ് കയറുമ്പോൾ മനസ്സുനിറയെ ഈ യാത്ര നൽകുന്ന കൗതുകങ്ങളായിരുന്നു. കൃത്യം 10:20-ന് ഞാൻ മണ്ഡളം ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ, പ്രിയപ്പെട്ട വി.സി.യും റോബിൻസും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ അരുൺരാജും ആ സൗഹൃദക്കൂട്ടത്തിലേക്ക് എത്തിച്ചേർന്നു. റോബിൻസിന്റെയും ജോർജ് ചേട്ടന്റെയും നാടാണ് മണ്ഡളം. ഞങ്ങൾ നേരെ പോയത് ജോർജ് ചേട്ടന്റെ വീട്ടിലേക്കായിരുന്നു. അവിടെ ഞങ്ങളെക്കാത്ത് അഭിനവും അർച്ചനയും രാമചന്ദ്രേട്ടനും എത്തിയിരുന്നു. സ്നേഹം നിറഞ്ഞ ആതിഥേയത്വത്തിന്റെ മധുരമായി ജോർജ് ചേട്ടൻ ഒരുക്കിയ ചൂട് പഴംപൊരിയും ചായയും ഞങ്ങളെ സ്വാഗതം ചെയ്തു. ആ ഒത്തുചേരലിന് അതിലും മികച്ച ഒരു തുടക്കം വേറെന്തുണ്ട്! വയറും മനസ്സും നിറഞ്ഞതോടെ, ഞങ്ങളുടെ ആദ്യ ലക്ഷ്യത്തിലേക്ക്, തൊട്ടടുത്തുള്ള അയ്യന്മട ഗുഹയുടെ ചരിത്രമുറങ്ങുന്ന വഴികളിലേക്ക് ഞങ്ങൾ ഒരുമിച്ച് നടന്നു. അയ്യന്മട ഗുഹ: മലബാറിന്റെ ബുദ്ധപാരമ്പര്യത്തിലേക്ക് തുറക്കുന്ന നിഗൂഢവാതിൽ കണ്ണൂരിലെ നടുവിൽ ഗ്രാമത്തിലെ പാലക്കയം തട്ടിന്റെ താഴ്‌വരയിൽ, ഒരു റബ്ബർ തോട്ടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിധിയെന്നോണം സ്ഥിതി ചെയ്യുന്ന അയ്യന്മട ഗുഹ, കേവലം ഒരു പ്രകൃതിദത്ത തുരങ്കം മാത്രമല്ല. അത് കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ, വിസ്മരിക്കപ്പെട്ട ഒരു ചരിത്രത്തിലേക്കുള്ള കവാടമാണ്. ഈ ഗുഹയുടെ പേരും ഘടനയും അതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും വിരൽ ചൂണ്ടുന്നത് ഒരുകാലത്ത് ഈ മണ്ണിൽ തഴച്ചുവളർന്ന ബുദ്ധമത സംസ്കാരത്തിലേക്കാണ്. അയ്യന്മടയ്ക്ക് ശ്രീബുദ്ധ സന്ന്യാസികളുമായുള്ള ബന്ധം നമുക്ക് ആഴത്തിൽ പരിശോധിക്കാം. ജാനകിപ്പാറയിൽ നിന്ന് അധികം ദൂരെയല്ലാതെ, പാലക്കയം തട്ടിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു അത്ഭുതമാണ്...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
