വിക്കിപീഡിയ സംഗമോത്സവം അവലോകനം

മലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ "വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിക്കിപീഡിയരായ വിജയകുമാർ ബ്ലാത്തൂരിനേയും സച്ചിൻ ലാലിനേയും സജൽ കരിക്കനേയും നന്ദിയോടെ സ്മരിക്കേണ്ട സന്ദർഭം കൂടിയാണിത്. പുതിയതായി പതിനഞ്ചിൽ അധികം ആക്ടീവ് വിക്കിപീഡിയരെ പ്രതീക്ഷിക്കുന്ന തരത്തിലാണ് സമ്മേളനം സമാപിച്ചത്. സംഗമോത്സവത്തിന്റെ ഏകദേശ അവലോകം നോക്കാവുന്നതാണ്. പൊതുവായൊരു വിലയിരുത്തൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉദ്ദേശിച്ചായിരുന്നു ഈ സംഗമോത്സവം നടന്നത്. കർണാടകയോട് അടുത്തുനിൽക്കുന്ന ജില്ല എന്ന നിലയിൽ ഏറെ കലാരൂപങ്ങളും വ്യത്യസ്ഥ കൂട്ടായ്മകളും ഏഴിൽ അധികം ഭാഷകളും കന്നഡയോ തുളുവോ കലർന്ന സ്ഥലനാമങ്ങളുമൊക്കെയായി പ്രബലമായിരിക്കുന്ന ഒരു ജില്ലയാണു കാസർഗോഡ്. വിക്കിപീഡിയിൽ ആണെങ്കിൽ അറിവിന്റെ പല അംശങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഇല്ലാതിരിക്കുകയോ അപൂർണമായി ചിലതൊക്കെ നിലനിൽക്കുകയോ ചെയ്യുന്നു. അതുമാറ്റാനായി പ്രാപ്തരായ, എഴുത്തിനോട് താല്പര്യമുള്ള ചിലരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാനം. സ്കൂൾ കുട്ടികളും അധ്യാപകരും എഴുത്തിനോട് താല്പര്യമുള്ളവരുമായി 15 ഇൽ അധികം ആൾക്കാർ താല്പര്യത്തോടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ഒരു ആറുമാസത്തേക്കെങ്കിലും അവരുടെ ആക്ടീവ്‌നെസ് കണ്ടാൽ മാത്രമേ പരിപാടി എത്രമാത്രം വിജയമായിരുന്നു എന്നു പറയാനാവൂ. ഇവരാരെയും തന്നെ സംഗമോത്സവത്തിലേക്ക് പത്യേകം ക്ഷണിച്ചിരുന്നില്ല. വിക്കിപീഡിയർക്ക് പൊതുവേ സംഗമോത്സവത്തോട് വിമുഖതയായിരുന്നുവെങ്കിലും നല്ലൊരു സഹായസഹകരണം ഇവർക്ക് ലഭ്യമായാൽ പഠനക്യാമ്പുകളുമായി ഇവരെ സജീവമാക്കാവുന്നതാണ്. സംഗമോത്സവം ഒരു പൊതുപരിപാടി മാത്രമായി നടത്തുക,...

Read More »

വിക്കിപീഡിയ സംഗമോത്സവം 2016

മലയാളം വിക്കീപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടക്കുക. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. 2001 ജനുവരി 15 -നാണ്‌ ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. മീഡിയാ വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള സർവ്വവിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന വിജ്ഞാനതൃഷ്ണയുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.വൈജ്ഞാനിക രംഗത്ത് പുതുമാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് അറിയാൻ താല്പര്യമുള്ള ഏവർക്കും നല്ലൊരു അവസരം കൂടിയാണ് വീക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള സാധാരണക്കാരും അഭ്യസ്തവിദ്യരുമായ ജനങ്ങള്‍ അവരവരുടെ അറിവുകള്‍ അന്യര്‍ക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശത്തോടെ പൊതുവായി പങ്കുവെയ്കുകയാണ് വിക്കിപീഡിയയിലൂടെ ചെയ്യുന്നത്. അറിവ് പങ്കുവെയ്കുവാന്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പ്രക്രിയയാണ് വിക്കിപീഡിയയിലെ ലേഖന നിര്‍മ്മാണം. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനവും വിക്കിസംഗമോത്സവത്തിന്റെ ഭാഗമായി നടക്കും. ഇപ്രകാരം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളായ വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകള്‍ സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരമായ വിക്കി കോമൺസ് തുടങ്ങിയവയിലെ ഉള്ളടക്ക നിര്‍മ്മാണത്തില്‍ സംഭാവന ചെയ്യുന്നവരുടെ കൂട്ടമാണ് വിക്കിമീഡിയ സമൂഹം. ഇവര്‍ കൂട്ടായി തയ്യാറാക്കുന്ന വിക്കിപീഡിയ ഉള്ളടക്കം ഇന്ന്, വിദ്യാര്‍ത്ഥികളുടെയും ബഹുജനങ്ങളുടെയും പ്രിയങ്കരവും വിശ്വസനീയവുമായ വിജ്ഞാന...

Read More »

മരണം രംഗബോധമില്ലാത്ത കോമാളിയാണു ടീച്ചർജീ…!

താഴെ എഴുതുന്നത് 2014 ലെ ഒരു കുറിപ്പാണ്. രണ്ട് കൂട്ടുകാരുടെ മരണം തന്നെയാണു വിഷയം. ഇപ്പോൾ ഇതു ചികഞ്ഞെടുക്കാൻ കാരണമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 21 നു മരണത്തിൽ നിന്നും എന്നുതന്നെ പറയാവുന്ന തരത്തിൽ നിന്നും രക്ഷപ്പെട്ടവനാണു ഞാൻ. ആക്സിഡന്റ് ചെറുതെന്നു പറയാം; പക്ഷേ തലയ്ക്ക് ഏറ്റ പരിക്ക് അല്പം കൂടിയ തോതിലായിരുന്നു. താഴെ പറയുന്ന കഥയിലെ രണ്ടുപേരും എന്റെ പ്രിയ കൂട്ടുകാർ തന്നെയായിരുന്നു. വായിക്കുക... ... .... .... മരണം എന്നും വല്ലാത്ത പ്രഹേളികയാണ്. ഇതുവരെ മരണത്തെ പറ്റിയുള്ള ചിന്തയോ മരിച്ചവരെ പറ്റിയുള്ള ദുഃഖമോ എന്നെ ഇത്രയധികം അലട്ടിയിരുന്നില്ല. ഈ വർഷം പക്ഷേ, മറിച്ചായിരുന്നു. വർഷാരംഭത്തിലാണ് ഒരു പ്രിയ കൂട്ടുകാരി എല്ലാം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. മരിക്കാൻ ഒരു കാരണം പത്രക്കാർ പറഞ്ഞെങ്കിലും അതിലേറെ, അവൾ മരണത്തെ സ്നേഹിക്കുകയായിരുന്നു എന്നതാണു സത്യം. ജീവിതത്തിൽ ഇനി ബാക്കിയൊന്നുമില്ലെന്നുള്ള തോന്നലോ, അവളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആലിംഗനങ്ങളിലെ വഴുവഴുക്കലുകളോ ജീവിത വിരക്തിക്കു കാരണമായിക്കാം. പണ്ടൊക്കെ മരണത്തെ പറ്റിയവൾ ഏറെ പറയുമായിരുന്നു… എങ്കിലും കേവലം ഇത്തരം സ്വപ്നങ്ങൾക്കു പിന്നിലേക്ക് ഓടുന്ന പതിവില്ലാത്തവളാണ് ഇവൾ. അനീതിക്കെതിരേ വരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഇവൾ എന്തിനായിരിക്കണം മരണത്തിനു കീഴടങ്ങിയത്!! ഒരിക്കലൊരു കടൽ തീരത്തിരിക്കുമ്പോൾ അവൾ വിചിത്രമായൊരു ഭാവന പങ്കു വെച്ചു! അലയടിക്കുന്ന ഈ കടലിന്റെ മേൽപ്പാളി ഒരുനിമിഷം തണുത്തുറഞ്ഞു പോയിരുന്നെങ്കിൽ ഞാനിവിടെ നിന്നെ വിട്ട് നടുക്കടലിലേക്ക് ഓടിപ്പോവും… ചില്ലുപാളികൾക്ക് താഴെ കടൽജീവികൾ ഓടിനടക്കുന്നിടത്ത് ഞാൻ ചാടി മറിയും… അങ്ങനെ ഓടിയോടി മടുക്കുമ്പോൾ പെട്ടന്ന്… വളരെ പെട്ടന്ന് കടൽ പഴയ പടിയാവണം!! എനിക്ക് കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകണം എന്ന്!! അന്നതൊരു രസകരമായ വിചിത്ര ഭാവനയായി ഞാൻ തള്ളിക്കളഞ്ഞു!! പിന്നൊരിക്കൽ ഞങ്ങളൊരു റെയിൽവേ ട്രാക്കിനരികിലൂടെ നടന്നു വരികയായിരുന്നു… ദൂരെ ട്രൈനിന്റെ ചൂളം വിളി കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ പൂർവ്വാധികം തിളങ്ങി! ഞാനീ ട്രാക്കിൽ കേറി കണ്ണടച്ചു പിടിച്ച് അതിന്റെ മുന്നിലേക്ക് നടക്കട്ടെ. പെട്ടന്നായിരുന്നു അവൾ പറഞ്ഞത്! ഞാൻ പറഞ്ഞു ധൈര്യമുണ്ടെങ്കിൽ നടക്കൂ എന്ന്!! അവൾ...

Read More »

ഫിദൽ കാസ്ട്രോയെക്കുറിച്ച് ചെഗുവേര

ആരോപണങ്ങൾ എന്തുമിരിക്കട്ടെ, ഫിദൽ കാസ്ട്രോ എന്ന അനശ്വര വിപ്ലവകാരി ഇന്നലെ മരിച്ചല്ലോ. പണ്ട് ചെഗുവേര എഴുതിയ ഒരു കവിതയിതാ... മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സച്ചിദാനന്ദനാണ്. അവതരണം കരിവെള്ളൂർ മുരളിയുടേതും. [ca_audio url="https://chayilyam.com/stories/poem/fidel-castro-che-guevara.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] നീ പറഞ്ഞു, സൂര്യന്‍ ഉദിക്കുകതന്നെ ചെയ്യുമെന്ന്. നീ സ്‌നേഹിക്കുന്ന ഹരിതവര്‍ണ്ണമാര്‍ന്ന മുതലയെ വിമോചിപ്പിക്കാന്‍ ഭൂപടങ്ങളില്‍ കാണാത്ത പാതകളിലൂടെ നമുക്കു പോവുക. ഉദയതാരകങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന നമ്മുടെ ഇരുണ്ട ശിരസ്സുകളാല്‍ അവമതികളെ തുടച്ചു തൂത്തുകളഞ്ഞ് നമുക്കു പോവുക. ഒന്നുകില്‍ നാം വിജയം നേടും, അല്ലെങ്കില്‍ മരണത്തിന്നുമപ്പുറത്തേക്ക് നാം നിറയൊഴിക്കും. ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കാടു മുഴുവന്‍ പുതുവിസ്മയവുമായി ഞെട്ടിയുണരും വിശുദ്ധമായ സൗഹൃദവുമായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും. നിന്റെ ശബ്ദം നാലു കാറ്റുകളെ നാലായി പകുക്കും. നീതി, അപ്പം, ഭൂപരിഷ്‌കരണം, സ്വാതന്ത്ര്യം. അതേ ശബ്ദത്തിന്റെ പ്രതിദ്ധ്വനികളുമായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും. സ്വേച്ഛാധിപതികള്‍ക്കെതിരേ ചിട്ടയോടെ നടത്തുന്ന ആക്രമണം പകലറുതിയില്‍ അവസാനിക്കും. അന്തിമയുദ്ധത്തിന്നു തയ്യാറായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും. ക്യൂബയുടെ അസ്ത്രം തറച്ചുകയറി കാട്ടുമൃഗം ഉടലിലെ മുറിവു നക്കിക്കിടക്കും അഭിമാനഭരിതമായ ഹൃദയങ്ങളുമായി അപ്പോള്‍ ഞങ്ങള്‍ നിന്നോടൊത്തുണ്ടാകും. സമ്മാനങ്ങളുമേന്തി ചാടിച്ചാടിനടക്കുന്ന സര്‍വ്വാലങ്കാരഭൂഷിതരായ കീടങ്ങള്‍ക്ക് ഞങ്ങളുടെ ആര്‍ജ്ജവം കെടുത്താനാവില്ല ഞങ്ങള്‍ക്കു വേണ്ടത് ഒരു പാറക്കെട്ട് അവരുടെ തോക്കുകള്‍, വെടിയുണ്ടകള്‍, അത്രമാത്രം. ഇരുമ്പ് ഞങ്ങളുടെ വഴി തടയുന്നുവെങ്കില്‍, അമേരിക്കന്‍ചരിത്രത്തിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ ഗെറില്ലാ അസ്ഥികള്‍ മൂടുവാന്‍ തരിക: ക്യൂബന്‍കണ്ണീരിന്റെ ഒരു പുതപ്പ്. അത്രമാത്രം... അത്രമാത്രം...

Read More »

തിരികെയാത്ര

ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്. തിരികെയാത്ര മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്റെ തീരങ്ങളില്‍ വേലിചാർത്തി വേദന പാരതന്ത്രത്തിന്റെ വേദന പോരൂ ഭഗീരഥാ വീണ്ടും തുള്ളികളിച്ചു പുളിനങ്ങളെ പുൽകി പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍ നീർതെറ്റി നീരാടി നീന്തികളിച്ചനാള്‍ വയലില്‍ കലപ്പക്കൊഴുവിനാല്‍ കവിതകള്‍ വിരിയിച്ചുവേര്‍പണിഞ്ഞവനും കിടാക്കളും കടവിലാഴങ്ങളില്‍ കുളിരേറ്റു നിർവൃതി കരളില്‍ തണുപ്പായ് പുതച്ചോരുനാളുകള്‍ കെട്ടുപോകുന്നു വസന്തങ്ങള്‍ പിന്നെയും നഷ്ടപ്പെടുന്നെന്‍റെ ചടുലവേഗം ചൂതിന്‍റെ ഈടു ഞാന്‍ ആത്മാവലിഞ്ഞുപോയ് പോരൂ ഭഗീരഥാ വീണ്ടും എന്‍റെ പൈക്കന്നിന്നു നീര്‍ കൊടുത്തീടതെ എന്‍റെ പൊന്മാനിന്നു മീനു നല്കീടാതെ എന്‍റെ മണ്ണിരകള്‍ക്കു ചാലു നല്കീടാതെ കുസൃതി കുരുന്നുകള്‍ ജലകേളിയാടാതെ കുപ്പിവളത്തരുണി മുങ്ങിനീരാടാതെ ആറ്റുവഞ്ചി കുഞ്ഞിനുമ്മ നല്കീടാതെ വയലുവാരങ്ങളില്‍ കുളിരു കോരീടാതെ എന്തിന്നു പുഴയെന്ന പേരുമാത്രം പോരൂ ഭഗീരഥാ വീണ്ടും കൊണ്ടു പോകൂ ഭഗീരഥാ വിണ്ണില്‍ നായാടി മാടിനെ മേച്ചു പരസ്പരം പോരാടി കാട്ടില്‍ കഴിഞ്ഞ മര്‍ത്ത്യന്‍ തേടിയതൊക്കെയെന്‍ തീരത്തു നല്കി ഞാന്‍ നീരൂറ്റി പാടം പകുത്തു നല്കി തീറ്റയും നല്കി തോറ്റങ്ങള്‍ നല്കി കൂട്ടിന്നു പൂക്കള്‍ പുല്‍ മേടുനല്കി പാട്ടും പ്രണയവും കോർത്തു നല്കി ജീവന സംസ്കൃതി പെരുമ നല്കി സംഘസംഘങ്ങളായ് സംസ്കാര സഞ്ചയം പെറ്റു വളര്‍ത്തി പണിക്കാരിയമ്മപോല്‍ പൂഴിപരപ്പായി കാലം അതിന്നുമേല്‍ ജീവന്‍റെ വേഗത്തുടിപ്പായി ഞാന്‍ വിത്തെടുത്തുണ്ണാന്‍ തിരക്കു കൂട്ടുമ്പൊഴീ വില്പനക്കിന്നുഞാന്‍ ഉല്പന്നമായ് കൈയില്‍ ജലം കോരി സൂര്യബിംബം നോക്കി അമ്മേ ജപിച്ചവനാണു മര്‍ത്ത്യന്‍ ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളവും...

Read More »

ഒരു കിളിയും അഞ്ച്‌ വേടന്മാരും

മധുസൂദനൻ നായരുടെ കവിതയാണിത്. കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതുമാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്. [ca_audio url="https://chayilyam.com/stories/poem/MadhusoodananNair/oru_kiliyum_anju_vedanmarum.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്‌ കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം ... കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം അന്നേരം വന്നവളോട്‌ ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍ വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ് ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം പൈങ്കിളി താനേ മറന്നേ പോയ്‌... പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള് പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ്...

Read More »

സമുദായ സംഘടനകളും കീഴാള മുന്നേറ്റങ്ങളും

അധികാരവ്യവസ്ഥിതിക്കും അവ വളർത്തിയെടുത്ത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി കേരളത്തിൽ ഒട്ടേറെ ബഹുജനമുന്നേറ്റങ്ങളും പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. കേരളത്തിന്റെ ആത്മീയാചാര്യന്മാരും സാമൂഹികപരിഷ്‌കർത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉത്കൃഷ്‌ട രാഷ്ട്രീയനേതാക്കളും വഴിനടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നടത്തിയ ബഹുജനപ്രക്ഷോഭങ്ങൾ ഇന്നത്തെ കേരളത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ നീണ്ടുനിന്ന ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും സമുദായ പരിഷ്കരണങ്ങളുടെയും ചരിത്രം കേവലം ചില വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ജാതിവൽക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയിൽ നിന്ന് ആധുനിക പൗരസമൂഹത്തിലേക്കുള്ള പരിവർത്തനത്തിനായി വിവിധ സമുദായങ്ങൾ രൂപീകരിച്ച സംഘടനകളിലൂടെയും അവ നയിച്ച വിപ്ലവകരമായ സമരങ്ങളിലൂടെയുമാണ് വികസിച്ചുവന്നത്. ഈ പരിവർത്തനത്തിന്റെ നാൾവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പഠനം.1 എസ്.എൻ.ഡി.പിയും സമുദായപരിഷ്കരണവും കേരള നവോത്ഥാന ചരിത്രത്തിൽ സംഘടിത സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ടത് 1903 മെയ് 15-ന് രൂപീകൃതമായ ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) ആണ്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വവും, ഡോ. പൽപ്പുവിന്റെ രാഷ്ട്രീയ-സംഘാടക മികവും, കുമാരനാശാന്റെ ബൗദ്ധികവും സാഹിത്യപരവുമായ സംഭാവനകളും ഒത്തുചേർന്നപ്പോഴാണ് എസ്.എൻ.ഡി.പി രൂപം കൊള്ളുന്നത്. അതുവരെ സവർണ്ണാധിപത്യത്തിന് മുന്നിൽ തലകുനിച്ചുനിന്ന ഈഴവ സമുദായത്തെ ആത്മാഭിമാനമുള്ള ഒരു ജനതയായി മാറ്റിയെടുക്കുന്നതിൽ ഈ സംഘടന വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.2 വിദ്യാഭ്യാസവും സാമൂഹിക ചലനാത്മകതയും "വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക" എന്ന ഗുരുവിന്റെ ആഹ്വാനം എസ്.എൻ.ഡി.പി തങ്ങളുടെ പ്രധാന അജണ്ടയായി സ്വീകരിച്ചു. 1896-ൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഭരണാധികാരിക്ക് സമർപ്പിച്ച 'ഈഴവ മെമ്മോറിയൽ' (Ezhava Memorial) സമുദായത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും തുല്യാവകാശം ആവശ്യപ്പെട്ടുളളതായിരുന്നു. 13,176 സമുദായംഗങ്ങൾ ഒപ്പിട്ട ഈ ഭീമഹർജി തിരുവിതാംകൂർ ചരിത്രത്തിലെ ആദ്യത്തെ സംഘടിത അവകാശ പ്രഖ്യാപനമായിരുന്നു. അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടം ഈഴവ സമുദായത്തിനിടയിൽ നിലനിന്നിരുന്ന താലികെട്ട് കല്യാണം, തിരണ്ടുകല്യാണം, പുളികുടി തുടങ്ങിയ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാൻ എസ്.എൻ.ഡി.പി നിരന്തരം കാമ്പെയ്നുകൾ നടത്തി. മദ്യവർജ്ജന പ്രസ്ഥാനം ശക്തമാക്കുകയും ചെത്തുതൊഴിൽ പോലുള്ള പരമ്പരാഗത ജോലികളിൽ നിന്ന് സമുദായത്തെ മോചിപ്പിച്ച് ആധുനിക വ്യവസായങ്ങളിലേക്കും വിദ്യാഭ്യാസത്തിലേക്കും നയിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. കുമാരനാശാൻ യോഗത്തിന്റെ...

Read More »

64 കലകൾ

64 കലകൾ അഥവാ ചതുഷഷ്ഠികലകൾ ! എന്നൊക്കെ നമ്മൾ ഒരു പാട് കേട്ടിട്ടുണ്ടാവും .. ഭഗവാൻ ശ്രീകൃഷണൻ 64 കലകളിലും വിദ്വാനായിരുന്നു എന്നും നാം കേട്ടിട്ടുണ്ട്. എന്നാൽ എന്തൊക്കെയാണീ 64 കലകൾ? ? ആർക്കെങ്കിലും കൃത്യമായി പറയാനാവുമോ? അതിന് മുമ്പ് കലയെന്നാൽ എന്താണ് ? കലയ്ക്ക് Performing art, fine art എന്നൊക്കെയാണ് സായിപ്പിന്റെ ഭാഷ പറയുന്നത്. എന്നാൽ അതിൽക്കൂടുതലൊരു നിർവചനം ഭാരതീയത ഒരുക്കി വെച്ചിട്ടുണ്ട്. "കം സുഖം ലാതി ഇതി കല" യെന്നാണ് ആ നിർവചനം. അതായത് നിങ്ങളെ അഹ്ളാദിപ്പിക്കുന്നതെന്തോ അതാണ് കല. എത്ര സൂക്ഷ്മമായ നിർവചനം അല്ലെ? തീർന്നില്ല, സാഹിത്യമോ സംഗീതമോ കലയോ കൂട്ടിനില്ലാത്തവനെ വാലില്ലാത്ത മൃഗ സമാനനായാണ് പൗരാണിക ഭാരതം കണ്ടിരുന്നത് ! രാമായണ മഹാഭാരതത്തിലും പുരാണ കാവ്യങ്ങളിലും ശുക്രാചാര്യന്റെ നീതിസാരത്തിലും 64 കലകളെക്കുറിച്ച് പരാമർശിച്ചു കാണാം. കാമശാസ്ത്രത്തിലും ഇവയെപ്പറ്റി പരാമർശിക്കുന്നുണ്ട് . അക്കാലത്ത് ദേവദാസികളും ഗണികകളും 64 കലകളിലും വിദഗ്ദ്ധരാകേണ്ടത് അത്യാവശ്യമായിരുന്നുവത്രേ. ഒന്നോർത്ത് നോക്കു അവിടെയും കാണാമിത്! അതായത് ഗണികൾക്ക് പോലും സ്വന്തം ശരീരം മാത്രമല്ല ഒപ്പം മനസ്സും ബുദ്ധിയും ഉപയോഗിക്കേണ്ടതുണ്ടായിരുന്നു എന്ന് സാരം.ഈ 64 കലകളെ നീട്ടിപ്പരത്തി വായിക്കാൻ തുടങ്ങും മുമ്പ് ചില കാര്യങ്ങൾ നാം മനസിൽ ഉറപ്പിക്കേണ്ടതുണ്ട്. മനുഷ്യനെ ആഹ്ലാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 64 വ്യത്യസ്തമായ രീതികൾ നിലവിലിരുന്ന ഒരു നാട് ! ആ നാട് അക്കാലത്ത് എത്ര മാത്രം സമ്പന്നമായിരിക്കും! നമ്മുടെ സന്തോഷവും സുഖവും ഒക്കെതന്നെയാണുസമാധാനപൂർണമായ ജീവിതത്തിനാവശ്യമെന്നാണു സൂചിതം. ഭൗതീകവും സാംസ്ക്കാരികവും അദ്ധ്യാത്മികവുമായി അങ്ങേയറ്റം സമ്പന്നമായ ഒരു രാഷ്ട്രം! അതായിരുന്നു അന്നു ഭാരതം. അങ്ങനെ അത്ര കണ്ട് സമ്പന്നമായ ഒരു രാജ്യത്തേ ഇത്രയും കലാപരമായ വികസനങ്ങളുണ്ടാകൂ എന്നത് വെറും സാമാന്യ യുക്തിയാണ്. 64 കലകളെക്കുറിച്ചറിയുമ്പോഴേ നമ്മുടെ കലാവഴികൾ എത്രമാത്രം സൂക്ഷ്മവും ഗഹനവുമായിരുന്നു എന്ന് മനസിലാകൂ. അവിശ്വസനീയമെന്നേ അതിനെക്കുറിച്ച് പറയാനുള്ളു. അവയിൽത്തന്നെ പലതും , പടിഞ്ഞാറിന് തീറെഴുതിക്കൊടുത്ത് നമ്മൾ കൈ കഴുകി മാറി നിന്ന് ഇപ്പൊൾ വീണ്ടും എടുത്ത് തലയിൽ വെച്ചവയായി ഒരു പാട് കലകളുണ്ട്....

Read More »

അരുവിപ്പുറം മുതൽ ആധുനിക കേരളം വരെ

അധികാരവ്യവസ്ഥിതിക്കും അവ വളർത്തിയെടുത്ത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി കേരളത്തിൽ ഒട്ടേറെ ബഹുജനമുന്നേറ്റങ്ങളും പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. കേരളത്തിന്റെ ആത്മീയാചാര്യന്മാരും സാമൂഹികപരിഷ്‌കർത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉത്കൃഷ്‌ട രാഷ്ട്രീയനേതാക്കളും വഴിനടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നടത്തിയ ബഹുജനപ്രക്ഷോഭങ്ങൾ ഇന്നത്തെ കേരളത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേവലം രാഷ്ട്രീയമായ അധികാരമാറ്റങ്ങൾക്കപ്പുറം, മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച സാംസ്കാരികവും ബൗദ്ധികവുമായ ഒരു വലിയ പരിവർത്തനമായിരുന്നു കേരളത്തിലെ നവോത്ഥാനം. ജാതിയുടെയും അയിത്തത്തിന്റെയും അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ചില സുപ്രധാന ഏടുകളാണ് ഈ ലേഖനത്തിൽ നാം പരിശോധിക്കുന്നത്.1 1. അരുവിപ്പുറം പ്രതിഷ്‌ഠ: നവോത്ഥാനത്തിലെ വലിയൊരു പൊട്ടിത്തെറി കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും നിർണ്ണായകവും വിപ്ലവകരവുമായ സംഭവമായി ചരിത്രകാരന്മാർ വിലയിരുത്തുന്നത് 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠയെയാണ്. ശ്രീനാരായണ ഗുരു നടത്തിയ ഈ പ്രവൃത്തി കേവലം ഒരു ആത്മീയ കർമ്മമായിരുന്നില്ല; മറിച്ച്, നൂറ്റാണ്ടുകളായി ബ്രാഹ്മണർ കയ്യടക്കിവെച്ചിരുന്ന ഹൈന്ദവ പൗരോഹിത്യ കുത്തകയ്ക്ക് മേലുള്ള വലിയൊരു പ്രഹരമായിരുന്നു. ഹൈന്ദവ ആചാരപ്രകാരം ഒരു ക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള അധികാരം (താന്ത്രിക അവകാശം) ബ്രാഹ്മണർക്ക് മാത്രമായിരുന്നു. ഈ സവർണ്ണ മേധാവിത്വത്തെയാണ് നെയ്യാറിന്റെ തീരത്തെ അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു വെല്ലുവിളിച്ചത്. 1888-ലെ ശിവരാത്രി ദിനത്തിൽ, നെയ്യാറിൽ മുങ്ങിത്തപ്പിയെടുത്ത ഒരു ശില അദ്ദേഹം ശിവലിംഗമായി പ്രതിഷ്ഠിച്ചു. ഈ സംഭവമറിഞ്ഞ് ക്ഷുഭിതനായി വിവരമന്വേഷിക്കാൻ വന്ന സവർണ്ണ പ്രമാണിയോട് ഗുരു നൽകിയ മറുപടി ചരിത്രപ്രസിദ്ധമാണ്: "നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്, അല്ലാതെ ബ്രാഹ്മണരുടെ ശിവനെയല്ല."2 അരുവിപ്പുറം പ്രതിഷ്ഠ സൃഷ്ടിച്ച സാമൂഹിക ചലനങ്ങൾ വളരെ വലുതായിരുന്നു: ആത്മീയ ജനാധിപത്യവൽക്കരണം: ഈശ്വരനെ ആരാധിക്കാൻ ഇടനിലക്കാരുടെയോ ഉയർന്ന ജാതിക്കാരുടെയോ ആവശ്യമില്ലെന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ സംഭവം സഹായിച്ചു. സംഘടനാ രൂപീകരണം: പ്രതിഷ്ഠയെ തുടർന്ന് അവിടെ രൂപീകരിക്കപ്പെട്ട ക്ഷേത്ര ഭരണസമിതിയാണ് പിന്നീട് 1903-ൽ എസ്.എൻ.ഡി.പി യോഗം (SNDP Yogam) എന്ന മഹാപ്രസ്ഥാനമായി മാറിയത്. ഡോ. പൽപ്പുവിന്റെ സംഘാടക മികവും ഇതിന് പിന്നിലുണ്ടായിരുന്നു. പുതിയ ക്ഷേത്ര സങ്കല്പം: ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയങ്ങളും വായനശാലകളും വ്യവസായശാലകളും വേണമെന്ന് ഗുരു നിഷ്കർഷിച്ചു. അരുവിപ്പുറം മുതൽ കളവങ്കോടും...

Read More »

മാവേലി നാട് വാണീടും കാലം – ഓണപ്പാട്ടിന്റെ പൂർണ രൂപം

ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. പാക്കാർ പതിനാറാം നൂറ്റാണ്ടിൽ എഴുതിയ വരികൾ സഹോദരൻ അയ്യപ്പൻ സ്വതന്ത്രമായി പരിഷ്കരിച്ചതാണ് ഈ കാവ്യമെന്ന് അക്കാദമിക് ഗവേഷകനായ അജയ് എസ് ശേഖർ പറഞ്ഞിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പണ്ടു കളക്റ്റ് ചെയ്ത് ജർമ്മനിയിലേക്കു കൊണ്ടുപോയ കൃതികളിൽ തന്നെ ഈ കൃതിയുണ്ടെന്ന് എഴുത്തുകാരനായ മനോജ് കുറൂർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും കൂടുതലായി തന്നെ അവ ലഭ്യമാണത്രേ... അതിലെ വരികൾ കാണുക: മാബലി മണ്ണുപേക്ഷിച്ച ശേഷ അക്കാലമായിരം ബ്രാഹ്മണരെ നിത്യവുമൂട്ടിത്തുടങ്ങിയല്ലോ അക്കഥ കേട്ടോരു മാബലിയും ഖേദിച്ച് തൻ്റെ മനസ്സുകൊണ്ട്... മാവേലി മന്നൻ മരിച്ചശേഷം മോടികളൊക്കെയും മാറിയല്ലോ - (സ്പെല്ലിങ്ങിൽ മാറ്റമുണ്ട് - ഇവിടെ അതു നിലവിലെ ലിപിയായി പരിഷ്കരിച്ചിട്ടുണ്ട്) എന്നൊക്കെയുള്ള വരികൾക്ക് അത്ര പഴക്കമുണ്ടെന്നു മനോജ് പറയുന്നു. ബ്രാഹ്മണഭോജനം കൊണ്ടാണു മനുഷ്യരെല്ലാം വലഞ്ഞതെന്ന കാര്യം ലഭ്യമാണവിടെ. തീർച്ചയായും കാലത്തിനു വേണ്ടതായ മോഡിഫിക്കേഷൻസ് സഹോദരൻ അയ്യപ്പനും വരുത്തിയിട്ടുണ്ടാവും എന്നു കരുതാം. ആ വരികൾ കാണാം: മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ചോറുകള്‍വച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല ദല്ലാള്‍വഴിക്കീശ സേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല സാധുധനിക വിഭാഗമില്ല മൂലധനത്തിന്‍ ഞെരുക്കലില്ല ആവതവരവര്‍ ചെയ്‌തു നാട്ടില്‍ ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു വിദ്യ പഠിക്കാന്‍ വഴിയേവര്‍ക്കും സിദ്ധിച്ചു മാബലി വാഴും കാലം സ്‌ത്രീക്കും പുരുഷനും തുല്യമായി വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം? കാലിയ്ക്കുകൂടി ചികിത്സ ചെയ്യാന്‍ ആലയം സ്ഥാപിച്ചിതന്നു മര്‍ത്ത്യര്‍ സൗഗതരേവം പരിഷ്‌കൃതരായ്‌ സര്‍വ്വം ജയിച്ചു ഭരിച്ചുപോന്നാര്‍ ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു കൗശലമാര്‍ന്നൊരു വാമനനെ വിട്ടു ചതിച്ചവര്‍ മാബലിയെ ദാനം കൊടുത്ത സുമതിതന്റെ ശീര്‍ഷം ചവിട്ടിയാ യാചകനും. അന്നുതൊട്ടിന്ത്യയധഃപതിച്ചു മന്നിലധര്‍മ്മം സ്ഥലം പിടിച്ചു. ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം! കൊല്ലുന്ന ക്രൂരമതവുമെത്തി...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)