സാമൂഹിക പരിവർത്തനത്തിന്റെ നാൾവഴികൾ

ഇന്ത്യൻ സാമൂഹിക ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച പ്രദേശമാണ് കേരളം. ഇന്ന് നാം കാണുന്ന പുരോഗമനപരവും ജനാധിപത്യപരവുമായ ആധുനിക കേരളം ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല; മറിച്ച്, നൂറ്റാണ്ടുകൾ നീണ്ടുനിന്ന സാമൂഹിക പോരാട്ടങ്ങളുടെയും ബഹുജന മുന്നേറ്റങ്ങളുടെയും ഫലമാണ്. അധികാരവ്യവസ്ഥിതിക്കും അവ വളർത്തിയെടുത്ത അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി കേരളത്തിൽ ഒട്ടേറെ ബഹുജനമുന്നേറ്റങ്ങളും പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. കേരളത്തിന്റെ ആത്മീയാചാര്യന്മാരും സാമൂഹികപരിഷ്‌കർത്താക്കളും സ്വാതന്ത്ര്യസമരത്തെ നയിച്ച ഉത്കൃഷ്‌ട രാഷ്ട്രീയനേതാക്കളും വഴിനടക്കലിനും ക്ഷേത്രപ്രവേശനത്തിനുമായി നടത്തിയ ബഹുജനപ്രക്ഷോഭങ്ങൾ ഇന്നത്തെ കേരളത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പക്വത പ്രാപിച്ച ഈ സാംസ്കാരിക-സാമൂഹിക ഉണർവിനെയാണ് നാം 'കേരള നവോത്ഥാനം' (Kerala Renaissance) എന്ന് വിളിക്കുന്നത്. ഒരു കാലത്ത് ജാതിയുടെയും അയിത്തത്തിന്റെയും പേരിൽ വിഭജിക്കപ്പെട്ടിരുന്ന ഒരു സമൂഹം, മാനവികതയുടെയും സമത്വത്തിന്റെയും പാതയിലേക്ക് നടന്നടുത്ത ചരിത്രമാണ് ഈ ലേഖനം പരിശോധിക്കുന്നത്.1 കേരളത്തിന്റെ സാമൂഹികപരിവർത്തനം കേരളത്തിന്റെ സാമൂഹിക പരിവർത്തനം എന്നത് കേവലം ചില അനാചാരങ്ങളെ ഇല്ലാതാക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. അത് ജീർണ്ണിച്ച ഒരു നാടുവാഴിത്ത-ജന്മിത്ത വ്യവസ്ഥിതിയുടെ അടിത്തറ തോണ്ടിക്കൊണ്ടുള്ള ഒരു പൊളിച്ചെഴുത്തായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനവും ഭൂമിയുടെ മേലുള്ള അവകാശവും സവർണ്ണ വിഭാഗങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന്, എല്ലാവർക്കും വിദ്യാഭ്യാസവും തുല്യാവകാശവും ലഭിക്കുന്ന ഒരു ആധുനിക പൗരസമൂഹത്തിലേക്കുള്ള മാറ്റമായിരുന്നു ഇത്. ഈ സാമൂഹിക പരിവർത്തനത്തിന് ആക്കം കൂട്ടിയ പ്രധാന ഘടകങ്ങൾ മൂന്നാണ്: പാശ്ചാത്യ വിദ്യാഭ്യാസവും മിഷണറി പ്രവർത്തനങ്ങളും: ക്രിസ്ത്യൻ മിഷണറിമാർ കേരളത്തിൽ ആരംഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവിന്റെ കുത്തക ഒരു പ്രത്യേക വിഭാഗത്തിൽ നിന്നും സാധാരണക്കാരിലേക്ക് എത്തിച്ചു. അച്ചടിയുടെ വ്യാപനം: അച്ചടിശാലകളുടെ വരവോടെ ആശയങ്ങൾ വേഗത്തിൽ പ്രചരിക്കാൻ തുടങ്ങി. പുസ്തകങ്ങളും പത്രങ്ങളും അറിവിന്റെ ജനാധിപത്യവൽക്കരണം സാധ്യമാക്കി. സാമ്പത്തിക മാറ്റങ്ങൾ: നാണയ സമ്പദ്‌വ്യവസ്ഥയുടെ (Monetary economy) ആവിർഭാവവും പുതിയ തൊഴിലവസരങ്ങളും പരമ്പരാഗത ജാതി-തൊഴിൽ ബന്ധങ്ങളെ ദുർബലപ്പെടുത്തി. സാമൂഹിക പരിഷ്കർത്താക്കൾ ഈ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളെ ബോധവൽക്കരിക്കുകയും അവരെ അവകാശപ്പോരാട്ടങ്ങൾക്ക് സജ്ജരാക്കുകയും...

Read More »

ബെർമുഡ ട്രയാങ്കിൾ

ബെർമുഡ ട്രയാങ്കിൾ: വസ്തുതകളും ശാസ്ത്രവും ഉപയോഗിച്ച് ദുരൂഹത അഴിച്ചുമാറ്റുന്നു അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമുഡ ട്രയാങ്കിൾ, അഥവാ ചെകുത്താന്റെ ത്രികോണം, കപ്പലുകളുടെയും വിമാനങ്ങളുടെയും അപ്രത്യക്ഷമാകലുകളുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ദുരൂഹതയുടെയും കുപ്രസിദ്ധിയുടെയും പ്രതീകമായി നിലകൊള്ളുന്നു. "സമുദ്രത്തില്‍ ഏറ്റവും ദുരൂഹവും കുപ്രസിദ്ധവുമായ ഭാഗമെന്തെന്ന് ചോദിച്ചാല്‍ ബര്‍മുഡ ട്രയാംങ്കിള്‍ എന്നായിരിക്കും ഉത്തരം. അത്രയേറെ ദുരൂഹതകള്‍ ഈ പ്രദേശം സംബന്ധിച്ച് പ്രചാരത്തിലുണ്ട്" എന്ന് ഒരു പൊതുധാരണയുണ്ട്. ആയിരത്തിലേറെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഇരുപതോളം വിമാനങ്ങളും അമ്പതിലേറെ കപ്പലുകളും കഴിഞ്ഞ നൂറ്റാണ്ടിൽ ഇവിടെ അപ്രത്യക്ഷമായതായും കണക്കുകൾ പ്രചരിക്കുന്നു. എന്നിരുന്നാലും, വ്യാപകമായ ഈ പ്രചാരണങ്ങൾക്കിടയിലും, ഈ പ്രദേശത്തെക്കുറിച്ചുള്ള മിക്ക കഥകളും "യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് എന്നതാണ് സത്യം." ഈ റിപ്പോർട്ട്, ബെർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളെയും കെട്ടുകഥകളെയും മറികടന്ന്, ലഭ്യമായ വസ്തുതകൾ, സ്ഥിതിവിവരക്കണക്കുകൾ, ശാസ്ത്രീയമായ വിശദീകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിശദവും സത്യസന്ധവുമായ വിശകലനം നൽകാൻ ലക്ഷ്യമിടുന്നു.   ബെർമുഡ ട്രയാങ്കിൾ നിർവചിക്കുന്നു: ഭൂമിശാസ്ത്രവും വ്യാപ്തിയും ബെർമുഡ ട്രയാങ്കിൾ ഒരു ഔദ്യോഗിക ഭൂമിശാസ്ത്രപരമായ പ്രദേശമായി അംഗീകരിക്കപ്പെട്ടിട്ടില്ല. മറിച്ച്, അറ്റ്ലാന്റിക് സമുദ്രത്തിലെ മിയാമി (ഫ്ലോറിഡ), ബെർമുഡ, സാൻ ജുവാൻ (പോർട്ടോ റിക്കോ) എന്നീ മൂന്ന് സാങ്കൽപ്പിക ബിന്ദുക്കളെ കോണുകളാക്കിയുള്ള ഒരു പ്രദേശമായാണ് ഇത് സാധാരണയായി അറിയപ്പെടുന്നത്.1 ഈ ത്രികോണത്തിന്റെ കൃത്യമായ അതിരുകൾക്ക് സാർവത്രികമായ അംഗീകാരമില്ല, അതിനാൽ മൊത്തം വിസ്തീർണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ വ്യത്യാസപ്പെടുന്നു. ഏകദേശം 1,300,000 ചതുരശ്ര കിലോമീറ്റർ (500,000 ചതുരശ്ര മൈൽ) മുതൽ 3,900,000 ചതുരശ്ര കിലോമീറ്റർ (1,510,000 ചതുരശ്ര മൈൽ) വരെയാണ് വിവിധ കണക്കുകൾ.1 ചില വിശാലമായ നിർവചനങ്ങളിൽ മെക്സിക്കോ ഉൾക്കടൽ, അസോറസ്, വെസ്റ്റ് ഇൻഡീസ് എന്നിവയും ഉൾപ്പെടുന്നു.1 നിർവചനം എന്തുതന്നെയായാലും, ഈ പ്രദേശം ഒരു "മങ്ങിയ ത്രികോണാകൃതി" നിലനിർത്തുന്നു.3 ഈ പ്രദേശത്തിന്റെ അതിരുകൾക്ക് വ്യക്തമായ നിർവചനമില്ലാത്തതും, വിവിധ എഴുത്തുകാരുടെ ഭാവനയ്ക്കനുസരിച്ച് അതിന്റെ വലുപ്പം മാറുന്നതും, ദുരൂഹതയുടെ കഥകൾക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്തത്, യഥാർത്ഥത്തിൽ ട്രയാങ്കിളിന് പുറത്ത് നടന്ന സംഭവങ്ങളെ പോലും അതിന്റെ ദുരൂഹതയുടെ വലയത്തിലേക്ക് ഉൾപ്പെടുത്താൻ...

Read More »

ഗളിഞ്ചൻ

വടക്കേ മലബാറിൽ കെട്ടിയാടുന്ന കർക്കിടക തെയ്യങ്ങളിൽ പ്രദാനപ്പെട്ടൊരു തെയ്യമാണു ഗളിഞ്ചൻ തെയ്യം. കോപ്പാളർ കെട്ടുന്ന തെയ്യമാണു ഗളിഞ്ചൻ തെയ്യം. കാസർഗോഡ്‌ ജില്ലയിൽ ഈ സമുദായക്കാർ ഉള്ള സ്ഥലങ്ങളിലും, കർണാട സംസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന ഭാഗങ്ങളിലും ഈ തെയ്യം കണ്ടു വരുന്നുണ്ട്. നളിക്കത്തായ സമുദായം എന്നാണ് കോപ്പാളരുടെ യഥാർത്ഥ സമുദായപ്പേര്. ചന്ദ്രഗിരിപ്പുഴയുടെ വടക്കുഭാഗത്ത് കാറഡുക്ക, മുളിയാർ, മുള്ളേരിയ, അഡൂർ, മാന്യ, പട്‌ള, ചെർക്കള, മല്ലം തുടങ്ങിയ പ്രദേശങ്ങളിൽ കർക്കിടകം ഒന്നിനാണ് കർക്കിടക തെയ്യങ്ങൾ തുടങ്ങുന്നത്.നളിക്കത്തായക്കാരുടെ ഗളിഞ്ചൻ തെയ്യം ചില സ്ഥലങ്ങളിൽ കർക്കിടകം 10 നു ശേഷവും, മറ്റു ചില സ്ഥലങ്ങളിൽ കർക്കിടകം 16 നു ശേഷവും തുടങ്ങുന്നതായി കാണുന്നു. പൊതുവേ, കർക്കിടകത്തിന്റെ തുടക്കം മുതല്‍ കുട്ടിത്തെയ്യങ്ങൾ ഇറങ്ങിത്തുടങ്ങും. ഒപ്പമുള്ള മുതിര്‍ന്നവര്‍ തോറ്റം പാട്ടുമായി ചെണ്ടയും കൊട്ടി കൂടെ കാണും. ചെണ്ടയ്ക്കൊപ്പം കൈയ്യിലുള്ള മണിയുടെ താളത്തില്‍ തെയ്യക്കോലങ്ങള്‍ മുറ്റങ്ങളിൽ ഉറഞ്ഞാടുകയാണു പതിവ്. അപ്പോൾ, വീട്ടിലുള്ള മുതിർന്ന സ്ത്രീ ഗുരിശി ഉഴിയുന്നു. വേടൻ എന്ന കർക്കിടക തെയ്യം കെട്ടുന്നത് മലയ സമുദായക്കാരും വേടത്തിത്തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാരും ഗളിഞ്ചൻ തെയ്യം നളിക്കത്തായക്കാരുടേതും ആണ്. ഗളിഞ്ചൻ തെയ്യം കെട്ടാനുള്ള അനുമതി മുമ്പ് നാട്ടുരാജാക്കന്മാർ നളിക്കത്തായ സമുദായത്തിനു പതിച്ചു നൽകിയതാണ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട് ശ്രീ മഡിയൻ കൂലോം, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം തുടങ്ങിയ പല ക്ഷേത്രങ്ങളിലും ആടി, വേടൻ, ഗളിഞ്ചൻ തെയ്യങ്ങളുടെ സമാഗമവും നടക്കാറൂണ്ട്. മഡിയൻ കൂലോം ക്ഷേത്ര നടയിൽ ആടുവാനുള്ള അധികാരം പക്ഷേ ഗളിഞ്ചൻ തെയ്യത്തിനില്ല. പഞ്ചലിംഗേശ്വര ക്ഷേത്രത്തിൽ ഈ തെയ്യാട്ടം കാണാനാവും. ഐതിഹ്യം പാശുപതാസ്ത്രം നേടാനായുള്ള അർജുനന്റെ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായെത്തി തപസ് മുടക്കുന്നതുമാണ് ആടിവേടനുള്‍പ്പെടെയുള്ള കര്‍ക്കിടക തെയ്യങ്ങള്‍ക്കു പിന്നിലെ ഐതിഹ്യം.വണ്ണാൻ സമുദായക്കാരുടെ വേടത്തി ശിവന്റെ കിരാതരൂപം ധരിക്കേണ്ടിവന്ന കഥയിലെ അർജ്ജുനനാണ് ഗളിഞ്ചൻ തെയ്യത്തിനാധാരം. പഞ്ഞമാസമായ കർക്കിടകത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും മാറ്റി ഐശ്വര്യവും സമ്പത്സമൃദ്ധിയും പ്രദാനം ചെയ്യാനെത്തുന്ന കർക്കിടക തെയ്യങ്ങളിൽ ഒന്നാണു ഗളിഞ്ചൻ തെയ്യം. മനസ്സിലെ ആധിവ്യാതികൾ മാറ്റി സന്തോഷം നൽകാനും വീട്ടിൽ ഐശ്വര്യം...

Read More »

റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ് കാഞ്ഞങ്ങാട്

ചില സംഭവങ്ങൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊന്നു സംഭവിച്ചു. മഞ്ജുവിന്റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചുവരും വഴിയായിരുന്നു. മഞ്ജുവിനോടൊപ്പം വർക്ക് ചെയ്യുന്ന അവളുടെ കൂട്ടുകാരിക്ക് വേണ്ടി പോപ്പിക്കുട തേടി അലയുകയായിരുന്നു ഞങ്ങൾ. കുറേ കടകൾ കേറിയിറങ്ങിയെങ്കിലും പോപ്പിക്കുട കണ്ടുകിട്ടിയില്ല. അവസാനമാണ് ബസ് സ്റ്റാന്റിന്റെ സമീപത്തേക്ക് ഞങ്ങൾ വന്നത്. ബസ്റ്റാറ്റാന്റിനു സമീപമുള്ള റോയൽ ഫൂട്ട്‌വെയേർസിനു മുമ്പിൽ എത്തിയപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയകനായ ആളോട് വിളിച്ചു ചോദിച്ചു ചേട്ടാ പോപ്പിക്കുടയുണ്ടോ എന്ന്. പോപ്പിയും ജോൺസും ഉണ്ടെന്ന് മറുപടി കിട്ടി. അകത്തേക്ക് കയറിയപ്പോൾ ഷോപ്പിലെ ജീവനകാരന്റേയും ഇദ്ദേഹത്തിന്റെയും പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു. എങ്കിലും ഇതൊക്കെ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ, നാളെയും ഞാനിവിടെ വരണമെങ്കിൽ അവർ നന്നായി പെരുമാറിയല്ലേ ഒക്കൂ എന്നൊക്കെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു. എങ്കിലും അവരുടെ ആ നല്ല പെരുമാറ്റം ഒരു കുളിർമ്മ തന്നെയായിരുന്നു, കാരണം മിക്ക ഷോപ്പുകളിൽ നിന്നും കിട്ടാത്തതാണല്ലോ ഇതൊക്കെ. ചെരുപ്പും കുടകളും അടക്കം 1500 രൂപയുക്കുള്ള സാധനങ്ങൾ വാങ്ങിച്ച് അല്പം വിലപേശിയേക്കാം എന്ന് കരുതി എന്തെങ്കിലും കുറച്ചു തരണം എന്നു പറഞ്ഞപ്പോൾ പുള്ളി നല്ലൊരു ശതമാനം കുറച്ചു തരികയും ചെയ്തു. എന്നിട്ടദ്ദേഹം, അവിടെ ഒട്ടിച്ച വെച്ചിരുന്ന വിലവിവരപ്പട്ടിക കണിച്ചു തന്നു. ഷോപ്പിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഷോപ്പുടമ ഷോപ്പിൽ ഡിസ്പ്ലേ ചെയ്യണം എന്നുണ്ടത്രേ. കാഞ്ഞങ്ങാട് പക്ഷേ ചമയം ഡ്രസ്സസ്സിലും ഇവിടെയും അല്ലാതെ വേറൊരു ഷോപ്പിലും ഇതില്ല. അതിൽ നോക്കിയാൽ നിങ്ങൾക്ക് ഞാനി സാധനം വാങ്ങിച്ച വില മനസ്സിലാവും, എത്ര അധികമാണ് ഞാൻ നിങ്ങളോട് വാങ്ങിച്ചതെന്നും മനസ്സിലാവും എന്നദ്ദേഹം പറഞ്ഞു. ആ പട്ടിക ചോദിച്ചു കാണേണ്ടത് നിങ്ങൾ കസ്റ്റമേർസിന്റെ കൂടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറിയൊരു അത്ഭുതം എന്നിലുണ്ടാക്കി ആ വർത്തമാനം. എന്തായാലും കിട്ടിയ ഡിസ്കൗണ്ടിൽ തന്നെ ഞാൻ സംതൃപതനായതിനാൽ അതൊന്ന് ഓടിച്ചു നോക്കി ഞങ്ങൾ ഇറങ്ങി, പിന്നെ ആമീയെയും കൊണ്ട് ആശുപത്രിയിൽ പോയി, കൂൾബാറിൽ കേറി ഐസ്ക്രീം കഴിച്ചു പിന്നെയും ഒന്നുരണ്ടു കടകളിൽ കേറി ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷം ബസ്സിലേക്ക്...

Read More »

സൂര്യകാലടി മനയിലേക്ക്

കോട്ടയം ജില്ലയിലെ കുറിച്ചി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സൂര്യകാലടി മന കേരളത്തിലെ പ്രശസ്തമായ താന്ത്രിക വിദ്യയുടെയും മാന്ത്രിക വിദ്യയുടെയും കേന്ദ്രങ്ങളിലൊന്നാണ്. ഈ മനയുടെ ചരിത്രം കേവലം ഒരു കെട്ടിടത്തിൻ്റെയോ കുടുംബത്തിൻ്റെയോ കഥയല്ല, മറിച്ച് പുരാണങ്ങളുമായി ഇഴചേർന്നുനിൽക്കുന്ന ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു വലിയ ലോകമാണ്. കേരളത്തിലെ പ്രധാന താന്ത്രിക കുടുംബങ്ങളായ അഷ്ടവൈദ്യൻമാരുമായും, മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പന്തിരുകുലവുമായി ബന്ധപ്പെട്ടാണ് സൂര്യകാലടി മനയുടെ ചരിത്രം ആരംഭിക്കുന്നത്. ഐതിഹ്യപ്പെരുമ ഏറിയ പുരാണപ്രസിദ്ധമായ മനയാണ് തേക്കിൽ തീർത്ത നാലുകെട്ടോടുകൂടിയ സൂര്യകാലടി മന. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് പിന്നീട് സ്വാതി തിരുനാള്‍ മഹാരാജാവാണ്. ഒരിക്കൽ കാലടി ഇല്ലത്തെ ഭട്ടതിരിയും കൂട്ടുകാരൻ നമ്പൂതിരിയും കൂടി തൃശ്ശൂർപൂരം കാണാനായി പുറപ്പെടുകയുണ്ടായി. ഉഗ്രയക്ഷികൾ വാസമുള്ള യക്ഷിപ്പറമ്പു താണ്ടിവേണം അവർക്ക് പോകാൻ. നടന്നങ്ങനെ പോവുമ്പോൾ, ഏകദേശം നേരമിരുട്ടിയ സമയം, അവർ യക്ഷിപ്പറമ്പിനടുത്തായി എത്തിച്ചേർന്നു. ആ സമയം അതി സുന്ദരികളായ രണ്ട് യവ്വനയുക്തകൾ അവരുടെ വഴിതടഞ്ഞ് ആ വഴി ഈ നേരത്ത് പോവരുതെന്നും അവിടെ ഉഗ്രയെക്ഷികൾ കുടിയിരിക്കുന്ന വൻ കരിമ്പനകൾ ഉണെന്നും പറഞ്ഞു, പകരം ഞങ്ങളുടെ മനകളിലേക്ക് വന്ന് നേരം വെളുത്തിട്ടാവാം തുടർന്നുള്ള യാത്ര എന്നവർ അറിയിച്ചു. സുന്ദരികളായ യുവതികളെ കണ്ട ഭട്ടതിരിക്കും നമ്പൂരിക്കും ഉള്ളിൽ ലെഡു പൊട്ടി; മറ്റൊന്നും ചിന്തിക്കാതെ ലേഡീസിന്റെ കൂടെ വിട്ടു. അത്യന്തം മനോഹരമായ മണിമാളികയിൽ വിവിധ മുറികളിലായി അവർക്ക് ഉറങ്ങാനുള്ള സൗകര്യമൊരുക്കി ആ യുവസുന്ദരികൾ; നമ്പൂരിക്ക് ദേവിമാഹാത്മ്യം നിത്യപാരായണം...

Read More »

മൊറാഴ സമരം

മൊറാഴ സമരം (1940): മലബാർ രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഏടും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും മൊറാഴ സമരം എന്നത് 1940 സെപ്റ്റംബർ 15-ന് കണ്ണൂർ ജില്ലയിലെ (അന്നത്തെ മദ്രാസ് പ്രസിഡൻസിക്ക് കീഴിലുള്ള മലബാർ ജില്ല) മൊറാഴയ്ക്കടുത്തുള്ള അഞ്ചാംപീടികയിൽ നടന്ന ഒരു ചരിത്രപ്രധാനമായ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെ നിർബന്ധപൂർവ്വം വലിച്ചിഴച്ച ബ്രിട്ടീഷ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ആഹ്വാനം ചെയ്ത 'സാമ്രാജ്യത്വ വിരുദ്ധ ദിനാചരണ'ത്തിന്റെ ഭാഗമായാണ് ഈ സമരം അരങ്ങേറിയത്. നിരോധനാജ്ഞ ലംഘിച്ച് സമാധാനപരമായി നടന്ന പ്രതിഷേധ യോഗത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജും, തുടർന്നുണ്ടായ ജനകീയ ചെറുത്തുനിൽപ്പും വലിയൊരു ഏറ്റുമുട്ടലിൽ കലാശിച്ചു. ഈ സംഘർഷത്തിൽ സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണ മേനോനും ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദനും കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ കെ.പി.ആർ. ഗോപാലനെ ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും, ദേശീയ തലത്തിലുയർന്ന വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് ആ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ച ഈ സമരം, കേവലമൊരു പ്രാദേശിക ലഹളയായിരുന്നില്ല; മറിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു.¹ 1. ചരിത്ര പശ്ചാത്തലം: രണ്ടാം ലോകമഹായുദ്ധവും ഇന്ത്യൻ രാഷ്ട്രീയവും 1939-ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തെ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിയെയും മാറ്റിമറിച്ചു. ഇന്ത്യക്കാരുടെയോ ഇന്ത്യൻ നേതാക്കളുടെയോ യാതൊരുവിധ സമ്മതവും ചോദിക്കാതെയാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. ഇതിൽ പ്രതിഷേധിച്ച് വിവിധ പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജിവെച്ചു. യുദ്ധത്തിന്റെ ഭാരം മുഴുവൻ സാധാരണക്കാരായ ഇന്ത്യക്കാരുടെ ചുമലിലായി. യുദ്ധഫണ്ട് (War Fund) എന്ന പേരിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ജന്മിമാരും സാധാരണക്കാരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് ആരംഭിച്ചു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും രൂക്ഷമായതോടെ ഗ്രാമങ്ങളിൽ ജനങ്ങൾ കൊടിയ പട്ടിണിയിലായി. ഈ സമയത്ത് മലബാറിലെ രാഷ്ട്രീയ സാഹചര്യം ദേശീയ തലത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. 1939-ലെ...

Read More »

വായനയുടെ ലോകം!

വായനയുടെ ലോകം! വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ #BookBucketChallenge എന്ന പേരിൽ ഫെയ്സ്ബുക്കിലും ഗൂഗിൾ പ്ലസ്സിലുമായി ഷെയർ ചെയ്ത പുസ്തകങ്ങളുടെ ലിസ്റ്റാണിത്. വായനയെ ഗൗരവമായി കാണുന്നവർക്കും, അതുപോലെ വായിച്ചു തുടങ്ങുന്നവർക്കും ഇത് തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു. എഴുത്ത് നന്നാവാൻ, അതിനു ശക്തിയും ഓജസ്സും ലഭിക്കാൻ ശുദ്ധമായ വായന കൂടിയേ തീരൂ. നല്ലപുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. ഇവിടെ, ഈ ലിസ്റ്റ് നല്ല പുസ്തകങ്ങളെ നമുക്കു കണ്ടെത്താനുപകരിക്കും എന്നു കരുതുന്നു. അതാത് ടൈം-ലൈനിൽ നിന്നും ഇവ താഴ്ന്നു പോയാൽ പൊക്കിയെടുക്കുക പ്രയാസകരമാവും- അതിനാൽ ഇവിടെ ക്രോഡീകരിക്കുന്നു. Bobby Bal: ചുക്കും ഗെക്കും - അർക്കാദി ഗൈദാർ അമ്മ - മാക്സിം ഗോർകി രണ്ടാമൂഴം - എം ടി സൂര്യവംശം - മേതിൽ വാടകയ്ക്ക് ഒരു ഹൃദയം, ലോല - പദ്മരാജൻ ശർമിഷ്ഠ , കാർമെൻ , നാലാം ലോകം - എൻ എസ് മാധവൻ മരുഭൂമികൾ ഉണ്ടാകുന്നത് , ഗോവർദ്ധന്റെ യാത്രകൾ , ജൈവ മനുഷ്യൻ - ആനന്ദ് സുഭാഷ് ചന്ദ്രന്റെ  കഥകൾ ആക്റ്റ് വണ്‍ സീൻ ടു, പയ്യൻ കഥകൾ , അധികാരം - വി കെ എൻ പരിണാമം - എം പി നാരായണ പിള്ള ടി ആർ കഥകൾ ചുള്ളിക്കാടിന്റെ കവിതകൾ Zen and the Art of Motorcycle maintenance - Pirsig Praphul Viswan 01. രണ്ടാമൂഴം ( എം. ടി ) 02. ഭാരത പര്യടനം (കുട്ടികൃഷ്ണമാരാര്) 03. മനുഷ്യന് ഒരു ആമുഖം ( സുഭാഷ് ചന്ദ്രന്‍ ) 04. ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ 05. മയ്യഴി പുഴയുടെ തീരങ്ങളില്‍  (എം മുകുന്ദന്‍ ) 06. ഡാവിഞ്ചി കോഡ് (ഡാൻ ബ്രൌൺ ) 07. ഗുരു (കെ. സുരേന്ദ്രൻ) 08. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (പ്രൊഫ. എസ്. ശിവദാസ്) 09. ടോട്ടോച്ചാന്‍  - ജനാലക്കരികിലെ വികൃതിക്കുട്ടി (തെത്സുകോ ) 10.ഒരു സങ്കീര്‍ത്തനം പോലെ (...

Read More »

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ

ചിത്രം മാതൃഭൂമിയിൽ നിന്നും ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി സ്ഥിരമായി കേൾക്കുന്ന കവിതയാണ് താഴെ കൊടുക്കുന്നത് എല്ലാം കഥാ കവിതകൾ തന്നെ... "അമ്മാവാ, അമ്മാവാ ഗജവീരനമ്മാവാ,..." "ആനയെ കാണാൻ പോയി; ആറു കുരങ്ങന്മാർ ചേർന്നു പോയി,..." "ആപ്പിളു മുന്തിരിയോറഞ്ച് കൊതിയേറും കൈതച്ചക്ക,..." എന്റെ മനസ്സിൽ ഇപ്പോഴും ഉള്ളൊരു കഥാകവിത താഴെ കൊടുക്കുന്നു) ഞാനിത് ക്ലാസിൽ പഠിച്ചതല്ല, അനിയത്തിയോ മറ്റോ ചൊല്ലുന്നതു കേട്ടു പഠിച്ചതാണ്, നമ്മുടെ അയ്യപ്പച്ചങ്കരന്റെ പാട്ട്: അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ കയ്യാല മേലൊന്നു കേറി നോക്കി അമ്മ പറഞ്ഞു - കേറല്ലേ അയ്യപ്പച്ചങ്കരാ കേറല്ലേ! അച്ഛൻ പറഞ്ഞു - കേറല്ലേ അയ്യപ്പച്ചങ്കരാ കേറല്ലേ! അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ കയ്യാല മേലൊന്നു കേറി നോക്കി അയ്യപ്പച്ചങ്കരൻ തടപുടിനത്തോം കയ്യാല മോളീന്ന് ചക്കപോലെ അയ്യോ നാട്ടുകാരോടി വന്നു അയ്യപ്പച്ചങ്കരാ താഴെ വീണോ! ആളു പിടിച്ചു ഏലേല അയ്യപ്പച്ചങ്കരൻ പൊങ്ങീല്ല പടയാളി വന്നു പിടിച്ചു നോക്കി തടിമാടനൊന്നുമേ പൊങ്ങിയില്ല രാജാവു വന്നു മന്ത്രി വന്നു രാജ്യത്തെ പട്ടാളമൊക്കെ വന്നു പടയാളി കുതിരയും നട്ടുകാരും പിടിയെടാപിടിയെടാ ഏലേയ്യ എല്ലാരുമൊത്തു പിടിച്ചുനോക്കി ഏലയ്യാ പിടി ഏലയ്യാ ഏലേലയ്യ പിടി ഏലയ്യാ തടിമാടനയ്യപ്പച്ചങ്കരനോ പൊടിപോലുമെന്നിട്ടനക്കമില്ല :( ഈ അയ്യപ്പച്ചങ്കരനു സമാനമായ ഒരു ഇംഗ്ലീഷ് കവിതയുമുണ്ട് കേട്ടുകാണും നിങ്ങൾ... Humpty Dumpty...

Read More »

കൂത്തളി സമരം

കൂത്തളി സമരം (1940): മലബാർ കർഷക പ്രസ്ഥാനവും വനാവകാശ പോരാട്ടങ്ങളുടെ ചരിത്രവും 1940-ൽ ഉത്തര മലബാറിലെ (ഇന്നത്തെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിൽ) കൂത്തളി എന്ന പ്രദേശത്ത് അരങ്ങേറിയ ഐതിഹാസികമായ കർഷക പ്രക്ഷോഭമാണ് 'കൂത്തളി സമരം'. സ്വകാര്യ ജന്മിമാർക്കെതിരെ നടന്ന മറ്റ് മലബാർ കർഷക സമരങ്ങളിൽ (ഉദാഹരണത്തിന് കയ്യൂർ, കരിവെള്ളൂർ) നിന്ന് വ്യത്യസ്തമായി, ബ്രിട്ടീഷ് ഗവൺമെന്റിന്റെ വനനയങ്ങൾക്കും സാമ്രാജ്യത്വ ചൂഷണത്തിനും എതിരെ കർഷകർ നടത്തിയ നേരിട്ടുള്ള പോരാട്ടമായിരുന്നു ഇത്. അവകാശികളില്ലാതെ ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടിയ കൂത്തളി എസ്റ്റേറ്റിലെ വനഭൂമിയിൽ, പരമ്പരാഗതമായി കർഷകർ അനുഭവിച്ചുപോന്ന 'പുനം കൃഷി' (Shifting Cultivation), വിറക് ശേഖരണം, പച്ചിലവളം ശേഖരിക്കൽ, കാലിമേയ്ക്കൽ തുടങ്ങിയ അവകാശങ്ങൾ ബ്രിട്ടീഷ് അധികാരികൾ നിഷേധിച്ചപ്പോഴാണ് ഈ സമരം പൊട്ടിപ്പുറപ്പെട്ടത്. അഖില മലബാർ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഈ സമരം, കേരളത്തിലെ വനാവകാശ പോരാട്ടങ്ങളുടെ (Forest Rights Struggles) ചരിത്രത്തിലെ ആദ്യത്തെ സംഘടിതവും രാഷ്ട്രീയവുമായ മുന്നേറ്റമായി ചരിത്രകാരന്മാർ വിലയിരുത്തുന്നു.¹ ചരിത്ര പശ്ചാത്തലം: കൂത്തളി എസ്റ്റേറ്റും അധികാര കൈമാറ്റവും കോഴിക്കോട് നഗരത്തിൽ നിന്നും ഏറെ അകലെയല്ലാതെ, വയനാടൻ മലനിരകളോട് ചേർന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂത്തളി. പുരാതന കാലം മുതൽ കൂത്തളി നായർ തറവാടിന്റെ (കൂത്തളി സ്വരൂപം) കീഴിലുള്ള വിശാലമായ വനഭൂമിയും കൃഷിയിടങ്ങളുമായിരുന്നു ഈ പ്രദേശം. പതിനായിരക്കണക്കിന് ഏക്കർ വരുന്ന ഈ ഭൂമിയിൽ അധ്വാനിച്ചിരുന്നത് യാതൊരു ഭൂവുടമാവകാശവും ഇല്ലാത്ത പാവപ്പെട്ട കുടിയാന്മാരും കർഷകത്തൊഴിലാളികളുമായിരുന്നു. തികഞ്ഞ ജന്മി-കുടിയാൻ വ്യവസ്ഥിതിയാണ് ഇവിടെ നിലനിന്നിരുന്നത്. ജന്മിക്ക് പാട്ടം നൽകിക്കൊണ്ട് കർഷകർ തങ്ങളുടെ ഉപജീവനം നടത്തിവന്നു. എന്നാൽ 1930-കളുടെ അവസാനത്തോടെ കൂത്തളി തറവാട്ടിലെ അവസാനത്തെ അവകാശിയും (സ്ഥാനി) മരണപ്പെട്ടതോടെ ചരിത്രം വഴിമാറി. മരുമക്കത്തായ വ്യവസ്ഥിതി പ്രകാരം പിന്തുടർച്ചാവകാശികൾ ഇല്ലാതെ വന്നതോടെ, ബ്രിട്ടീഷ് ഇന്ത്യയിലെ 'എസ്ചീറ്റ് നിയമം' (Law of Escheat - അവകാശികളില്ലാത്ത സ്വത്ത് സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നിയമം) പ്രകാരം കൂത്തളി എസ്റ്റേറ്റ് മലബാർ കളക്ടറുടെ കീഴിലുള്ള കോർട്ട് ഓഫ് വാർഡ്സ് (Court of Wards) ഏറ്റെടുത്തു. ഇതോടെ അതുവരെ ഒരു നാട്ടുജന്മിയുടെ...

Read More »

എന്നും എപ്പോഴും

എന്നും എപ്പോഴും എന്ന മോഹൻലാൽ-മഞ്ജുവാര്യർ സിനിമ കണ്ടു. ആദ്യപകുതി ഭൂരിഭാഗവും ലുല്ലുമാളിന്റെ പരസ്യത്തിനും ഇടയ്ക്ക് കൊചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ജയ് വിളിക്കാനും പോയി! പഴയ കാല ലാൽ സിനിമകളിൽ നിന്നും കടംകൊണ്ട ഡയലോഗുകൾ അതേപടി അനുകരിച്ച് ബാലിശമായി തമാശിക്കാൻ ശ്രമിച്ചു ഈ സിനിമ! ഗ്രിഗറിയുമൊത്തുള്ള ചെറു നർമ്മങ്ങൾ ഒക്കെ രസകരമായിരുന്നു - അക്കരകാഴ്ചകൾ എന്ന ടെലിവിഷൻ സീരിയലിൽ കണ്ട അതേ മാനറിസങ്ങൾ തന്നെ. "ഭഗവത്ഗീതയിലപ്പം മൊത്തം വയലൻസാണല്ലേ അണ്ണാ" എന്നൊക്കെയുള്ള ചോദ്യം ആ സന്ദർഭത്തിൽ നല്ല ചിരിക്കു വക നൽകിയിരുന്നു. കൂടെ മറ്റൊരു പയ്യൻസും (മാസ്റ്റര്‍ മിനോണ്‍) നന്നായി ചിരിപ്പിച്ചു.  ലാലുമൊത്തുള്ള ഒരു കെമിസ്ട്രി ഏറെ രസകരമായിരുന്നു. മഞ്ജു വാര്യരുടെ കിടിലൻ ഡാൻസുണ്ട്... മോഹൻലാലിന് ഇഷ്ടമായില്ലെങ്കിലും എനിക്കിഷ്ടമായി. ലാലിന്റേയും മഞ്ജൂന്റേയും അഭിനയം കണ്ട് സത്യനന്തിക്കാട് കട്ട് പറയാൻ മറന്നുപോയി എന്നും അവസാനം ആ വഴി കടന്നുപോയ ഏതോ വഴിപോക്കൻ വന്ന് കട്ട് പറഞ്ഞ് ലാലിനേയും മഞ്ജൂനേയും രക്ഷിക്കുകയായിരുന്നു എന്നൊക്കെ വാട്സാപ്പിൽ മെസേജ് വന്നിരുന്നു! അതൊക്കെ പ്രതീക്ഷിച്ച് പോവരുത് കേട്ടോ! ചുമ്മാതാണ്. മഞ്ജുവിന് അഭിനയിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല; മുൻ ഭർത്താവിനെ കിട്ടിയ സന്ദർഭത്തിലെല്ലാം കുറ്റം പറഞ്ഞോണ്ടിരിക്കുന്ന ഒരു കഥാപാത്രം അത്രേ ഉള്ളൂ.  ലാല്‍ മാനറിസങ്ങളെ പുനരവതരിപ്പിക്കാനും കണ്ടമാനം ശ്രമിക്കുന്നുണ്ട് ഇതിൽ; ലാലിനെ തന്നെ ലാൽ മോണോആക്റ്റ് ചെയ്ത് വൃത്തികേടാക്കുന്നതായാണ് അതൊക്കെയും തോന്നിപ്പിച്ചത്. അതിനിടയ്ക്ക് ഒരു വില്ലനും കുറച്ചു ഗുണ്ടകളും വന്ന് വല്ലാതങ്ങ് ബോറടിപ്പിച്ചു. എന്തിനാണോ? ഇതൊക്കെ കണ്ടാൽ ഇപ്പോഴും ചിരിക്കാൻ മലയാളികൾ കാണുമോ എന്തോ? കൊച്ചിൻ ഹനീഫയൊക്കെ വേണ്ടുവോളം അഭിനയിച്ച് വലിച്ചെറിഞ്ഞ കഥാപാത്രങ്ങളാണിവ. ഇന്നസെന്റിന്റേതായാലും ഗ്രിഗറിയുടേതായാലും എന്തിന് നായികാ നായകന്മാർ പോലും മറ്റു സിനിമകളിൽ നിന്നും കടം കൊണ്ടവ തന്നെയാണ്. കണ്ടു മടുത്ത കഥാപാത്രങ്ങളും ലാൽ മാനറിസങ്ങളുടെ പുനരാവിഷ്കാരവും മുമ്പ് പറഞ്ഞ പഞ്ചുഡയലോഗുകളുടെ ആവർത്തനവും ഒക്കെ കോർത്തിണക്കി എന്നും എപ്പോഴും ഇതൊക്കെയേ എനിക്കു തരാനുള്ളൂ എന്ന് സത്യൻ അന്തിക്കാട് വിളിച്ചു പറയുന്ന സിനിമയാണിത്. അധിക പരിചയമില്ലാത്ത ഒരുത്തന്റെ നെഞ്ചിലേക്ക് ഒരു സങ്കടാവസ്ഥ വന്നപ്പോൾ മലർന്നടിച്ചു കിടക്കുന്ന മഞ്ജുവാര്യർ...

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)