വിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. "വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍" എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയിൽ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്‍റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കുന്നു. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യൻ വിക്കിമീഡിയ പ്രവർത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്കൂൾ( it@school) എന്ന സ്ഥാപനത്തിന്റേയും, മലയാളം വിക്കിസമൂഹം എന്നിവരുടെയും ആഭിമുഖ്യത്തിലാണു് ഈ ശില്പശാല നടത്തുന്നതു്. വിക്കിഡാറ്റ എന്ന ആശയം, വിക്കിഡാറ്റ ഉപയോഗിക്കുന്ന വിധം, കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിൽ ചേർക്കുന്ന വിധം, മറ്റു വിക്കിപദ്ധതികളുമായി വിക്കിഡാറ്റ സംയോജിപ്പിക്കുന്ന രീതി, വിക്കിക്വാറി, അനുബന്ധ എക്സ്റ്റെൻഷനുകൾ തുടങ്ങിയവയാണു് പരിശീലനത്തിലെ പ്രതിപാദ്യം. എന്താണു വിക്കിഡാറ്റ? മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു. 300 ഓളം വിക്കിപീഡിയയിൽ പൊതുവായി വരുന്ന ഏതെങ്കിലും ഒരു കാര്യം, ഉദാഹരണത്തിന് ഇന്ത്യയുടെ പ്രസിഡന്റ്, കേരളത്തിന്റെ മുഖ്യമന്ത്രി, ഫിസിക്സിനു നോബൽ സമ്മാനം ലഭിച്ച വ്യക്തി തുടങ്ങിയുള്ള ഇടയ്ക്കിടേ മാറാവുന്നതും സ്ഥിരമായി നിൽക്കാവുന്നതുമായ എല്ലാ വിവരങ്ങളുടേയും ഒരു ഏകീകൃത ഡാറ്റാബെയ്സ് ആണിത്... ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ കാര്യകാരണ സഹിതം വിവിരം പുതുക്കപ്പെട്ടാൽ ആ ലേഖനം ഉള്ള ലോകത്തിലെ സകല വിക്കിപീഡിയകളിലും മാറ്റപ്പെടുന്ന രീതിയാണ് വിക്കിഡാറ്റയുടേത്. വിവിധ വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ്...
അപരനാമങ്ങൾ
അപരനാമങ്ങൾ കൊട്ടാരനഗരം തിരുവനന്തപുരം കാവ്യസന്ദേശങ്ങൾ പാടിയ നാട് കൊല്ലം ദൈവങ്ങളുടെ നാട് കാസർഗോഡ് സപ്തഭാഷാ സംഗമഭൂമി കാസർഗോഡ് കേരളത്തിന്റെ വിനോദസഞ്ചാര തലസ്ഥാനം കൊച്ചി അറബിക്കടലിന്റെ റാണി കൊച്ചി ഹരിതനഗരം കോട്ടയം അക്ഷരനഗരം കോട്ടയം പ്രസിദ്ധീകരണങ്ങളുടെ നഗരം കോട്ടയം ബ്രോഡ്ബാൻഡ് ജില്ല ഇടുക്കി കേരളത്തിന്റെ വൃന്ദാവനം മലമ്പുഴ തെക്കിന്റെ ദ്വാരക അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം കേരളത്തിന്റെ കാശ്മീർ മൂന്നാർ കിഴക്കിന്റെ കാശ്മീർ മൂന്നാർ തേക്കടിയുടെ കവാടം കുമളി മയൂര സന്ദേശത്തിന്റെ നാട് ഹരിപ്പാട് കേരളത്തിലെ പളനി ഹരിപ്പാട് സുബ്രമണ്യക്ഷേത്രം കേരളത്തിലെ പക്ഷിഗ്രാമം നൂറനാട് കേരളത്തിലെ ഹോളണ്ട് കുട്ടനാട് തടാകങ്ങളുടെ നാട് കുട്ടനാട് കേരളത്തിന്റെ മൈസൂർ മറയൂർ പാലക്കാടൻ കുന്നുകളുടെ റാണി നെല്ലിയാമ്പതി പമ്പയുടെ ദാനം കുട്ടനാട് കേരളത്തിന്റെ ചിറാപുഞ്ചി ലക്കിടി വയനാടിന്റെ കവാടം ലക്കിടി കേരളത്തിന്റെ നെയ്ത്തുപാടം ബാലരാമപുരം ദക്ഷിണഗുരുവായൂർ അമ്പലപ്പുഴ തെക്കിന്റെ കാശി തിരുനെല്ലി ക്ഷേത്രം മലപ്പുറത്തിന്റെ ഊട്ടി കൊടികുത്തിമല രണ്ടാം ബർദ്ദോളി പയ്യന്നൂർ ദക്ഷിണ കുംഭമേള ശബരിമല മകരവിളക്ക് ദക്ഷിണ ഭാഗീരതി പമ്പ കേര ഗ്രാമം കുമ്പളങ്ങി കേരളത്തിന്റെ മക്ക പൊന്നാനി
കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
Your browser does not support the video tag. കിലുകിലുക്കാം ചെപ്പേ കിങ്ങിണീ... ചിരികുടുക്കേ അല്ലിത്തേന്‍ മണി... ചിത്തിരമുത്തേ സ്വത്തേ പൊന്‍ മണി... ചക്കരമുത്തം താ നീ കണ്മണീ... കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ... മാളിക വീട്ടിലെ മേലാത്തിയമ്മേടെ... മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ... വാ കുക്കൂ വാ... (കിലുകിലുക്കാം ചെപ്പേ...) വാ കുക്കൂ വാ...തത്തിത്തത്തി വാ... താനേ ചാഞ്ചാടി വാ... വാ തുമ്പീ വാ തുള്ളിത്തുള്ളി വാ... തോളില്‍ തുള്ളാടി വാ...(വാ കുക്കൂ...) തുമ്പിക്ക് തുള്ളാട്ടം... ഉണ്ണിക്കു ചാഞ്ചാട്ടം... പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള- മഞ്ചാടി ചുണ്ടത്ത്... ചന്തമേ ചിന്തി നീ കൊഞ്ചി നീ... വാ കുക്കൂ വാ... (കിലുകിലുക്കാം ചെപ്പേ...) ഹേയ് കൊച്ചമ്മേ നില്ല് തത്തമ്മേ... കോപം ആരോടമ്മേ... പൂ മൊട്ടല്ലേ കൊഞ്ചും പിഞ്ചല്ലേ... പാവം പാലൂട്ടമ്മേ ..എഹെ...(2) മുത്തുക്കുടം വായോ... കുക്കുക്കുടം വായോ... അന്നാരം പുന്നാരം കിന്നാരം പാടാം ഞാന്‍... മന്ദാരമൊട്ടേ വാ പാലൂട്ടി താരാട്ടാം... വാ കുക്കൂ വാ... (കിലുകിലുക്കാം ചെപ്പേ...) .......................... ......................... Film : Priyappetta Kukku Lyrics : Puthiyankam Murali Music : S P Venkitesh Singers : K J Yesudas, K S Chithra.
അഹല്യ
തളര്‍ന്ന താമരയിതളുകള്‍ പോലെ തകര്‍ന്ന സ്വപ്നത്തോടെ വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍ പടര്‍ന്ന നിഴലുകളോടെ ഗൌതമമുനിയുടെ മുന്നില്‍ വാടിയ കൈതപ്പൂവിതള്‍ പോലെ അഹല്യ നിന്നൂ പിടയും കരളില്‍ പാപച്ചുമടുകളോടെ.സുരലോകത്തില്‍ സുന്ദരിമാരുടെ മടിയിലുറങ്ങിയ ദേവന്‍ പൂവന്‍ കോഴി ചമഞ്ഞീയാശ്രമ- വാടിയിലെങ്ങോ കൂവി. കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി- ക്കുളിച്ചു കയറാനായി മുനിപോയതു കണ്ടപ്പോള്‍ വന്നൂ തനിയേ നീയെന്‍ ചാരെ.നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍ മന്മഥ! ഞാനും നീയും മായിക വൃന്ദാവനസീമകളില്‍ രധാമാധവമാടി.തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി- ക്കഴിഞ്ഞു നീ പോകുമ്പോള്‍ വരുന്നു മുന്നില്‍ക്കുലപതിയെല്ലാ- മറിഞ്ഞു; ഞാന്‍ വിറയാര്‍ന്നു. മുനികോപത്താല്‍ വന്നു കിടപ്പൂ ശിലയായ് ഞാനീക്കാട്ടില്‍. കണ്ടാലറിയാതെന്നെ മറന്നൂ പ്രഭാതസന്ധ്യകള്‍ പോലും. പ്രപഞ്ചസത്യാന്വേഷികള്‍ താപസ- രലഞ്ഞ താഴ്വരയിങ്കല്‍ ഒരിറ്റുദാഹജലത്തിനുവേണ്ടി കൊതിച്ചതെന്‍ പിഴയായി. മുത്തായിന്നും സൂക്ഷിപ്പൂ ഞാന്‍ കരളിന്‍ ചെപ്പിലെ ദുഃഖം. എവിടെപ്പോയ് നീയെന്നത്മാവില്‍ തിരികള്‍ കൊളുത്തിയ ദേവ! ജ്വലിച്ചു നില്ക്കും ഗൌതമ മുനിയ- ന്നൊടുവില്‍ ത്തന്നൂ മോക്ഷം: ദശരഥരാജകുമാരന്‍ രാമന്‍ നിനക്കു നല്കും ജീവന്‍. വശ്വാമിത്രനുമൊത്തീവഴിയവ- നെത്തുമയോദ്ധ്യയില്‍ നിന്നും. യുഗങ്ങളായ് ഞാനീവനഭൂമിയില്‍ ഹൃദയമിടിപ്പുമൊതുക്കി അകലത്തെങ്ങോ പതിയും നിന്‍ പദ- പതനം കാത്തു കിടക്കേ കേട്ടുമറന്നൊരു കഥയിന്നോര്‍മ്മയില്‍ നീന്തി വരുന്നൂ വീണ്ടും: മഹര്‍ഷി വിശ്വാമിത്രന്‍ പണ്ടീ വനത്തില്‍ വാഴും കാലം ചിലങ്ക കെട്ടിയ മേനക വന്നു തപസ്സിളക്കാനായി. അടഞ്ഞ മിഴികള്‍ തുറന്നു; താപസ- കരവലയത്തിലൊതുങ്ങി മണ്ണും വിണ്ണും മറന്നു മേനക തളര്‍ന്നു മടിയില്‍ വീണു. വിയര്‍പ്പു തുള്ളികള്‍ പൊടിയും നെറ്റിയി- ലലിഞ്ഞു കുങ്കുമഗോപി. അവളുടെ മാറില്‍ തംബുരു മീട്ടി മഹര്‍ഷിയിങ്ങനെ പാടി: തപസ്സെനിക്കിനി നാളേ; നമ്മള്‍ പകുത്തെടുക്കുക സ്വര്‍ഗ്ഗം. ദര്‍ഭപ്പുല്ലുകള്‍ പോലും കത്തി- ക്കരിഞ്ഞടങ്ങിയ കാലം. നരച്ച മാറില്‍ വിരലുകളോടി- ച്ചൊരു ചെറു പുഞ്ചിരിയോടെ പറഞ്ഞു മേനക: നമ്മുടെ കുഞ്ഞിനു കനിഞ്ഞനുഗ്രഹമേകൂ. തീയായ് മാറീ കണ്ണൂകള്‍; മാമുനി കോപം കൊണ്ടു വിറച്ചു. പ്രപഞ്ച സാക്ഷാല്‍ക്കാരം തേടിയ തപസ്സിളക്കിയ പെണ്ണേ! കടന്നു പോകൂ വെണ്ണീറായി- ക്കരിഞ്ഞു വീഴേണ്ടെങ്കില്‍. ശപിക്കുവാന്‍ തന്‍ കൈയുമുയര്‍ത്തി മഹര്‍ഷി നില്പ്പതു കാണ്‍കേ കുരുന്നു കുഞ്ഞിനെയത്താഴ്‌വരയില്‍ തനിയേ വിട്ടവള്‍ പോയി. തപസ്സു വീണ്ടും തുടരാനായി ചമതക്കെട്ടുകള്‍ തേടി...
ഓര്‍മ്മകളുടെ ഓണം
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ് ചെന്നി- നായകം തേച്ചു വിടര്‍ത്തിയോരമ്മയെ, വാശിപിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ, പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍ കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ, പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ, പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു കെട്ടിവരിഞ്ഞ കിരാതനമ്മാവനെ, മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി- ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ, പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി- ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ, തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍ എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ, ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ, ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍ പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ, ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍ ചുറ്റുമിരിക്കും സഖികളെക്കാണിച്ചു പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ, ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ, പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ, അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ' യെന്നു തൊഴുകൈയുമായിരന്നെങ്കിലും കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ, എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍ വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍... കവി: ബാലചന്ദ്രൻ ചുള്ളിക്കാട്
ഓണം
ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍ മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍ മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ- ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍ ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം... മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍ ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍ മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍ ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍ നീര്‍ തെറ്റി കുളിക്കുറുമ്പോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം... അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി കിളിത്തട്ടുലഞ്ഞ കാലം അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും നിലാവിന്‍ ചിരിച്ചന്തമോണം... മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍ മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍... ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം... പൂക്കളും തേനും പഴങ്കണിച്ചന്തവും കാട്ടിക്കൊതിപ്പിച്ചു സസ്യജാലം പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍ കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം കുന്നിളം ചൂടിന്റെ തൂവാല തുന്നി പതുക്കെ പുറം തലോടി കോലാഹലങ്ങളില്‍ കോലായിലെ കളിപ്പന്തിന്റെ താളവും കവടിയോടി പൂവിന്നു പൂവിന്നു പൂവു തേടി തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍ പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍ പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍ ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം... എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍ വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍ വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം അന്നെന്നോ വിതച്ചോരു നന്മയോണം... എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍ വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം അന്നെന്നോ വിതച്ചോരു നന്മയോണം... ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍- സത്യത്തിളക്കമാണോണം ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില- ച്ചുരുളിലെ മധുരം നുണഞ്ഞതോണം.... ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം... ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം... ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും... ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും, പൂക്കള്‍ വിളിച്ചില്ല പാടം വിളിച്ചില്ല ഊഞ്ഞാലുമില്ലാ കിളിത്തട്ടുമില്ലാ ഇലയിട്ട് മധുരം വിളമ്പിയില്ല... എങ്കിലും ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും... ഓര്‍മ്മയ്ക്ക് പേരാണിതോണം... ഓര്‍മ്മയ്ക്ക് പേരാണിതോണം... ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം...
ഒരു തിരുവനന്തപുരം യാത്ര
Your browser does not support the video tag. 2017 ലെ ജന്മാഷ്ടമിയും സ്വാതന്ത്ര്യദിനവും തിങ്കൾ ചൊവ്വാ ദിനങ്ങളിൽ അടുത്തു വന്നതും, മുന്നോടിയായി ശനി, ഞായർ ദിവസങ്ങൾ വന്നതിനാൽ അവധി ദിവസമായതും നാലുദിവസത്തേക്കായി വല്ലപ്പോഴും കിട്ടുന്ന നീണ്ട അവധിക്കു കാരണമ്മാവുകയായിരുന്നു. മഞ്ജുവിന് അവധി എടുക്കേണ്ടി വന്നുവെങ്കിലും ആത്മികയ്ക്കും എനിക്കും ലീവുതന്നെയായിരുന്നു ഈ ദിവസങ്ങളിൽ. ആത്മികയുടെ നാലാമത് ജന്മദിനം ആഗസ്റ്റ് 15 നു വന്നതും നല്ലൊരു കാലമായി ഇത് മാറുമെന്നുറപ്പായിരുന്നു. യാത്രാ ടിക്കറ്റൊക്കെ മുങ്കൂറായി തന്നെ കല്ലഡ ട്രാവൽസിൽ ബുക്ക് ചെയ്തു വെച്ചിരുന്നു. ബാംഗ്ലൂരിലെ മഡിവാളയിൽ നിന്നും വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു ബസ്സ് യാത്ര തുടങ്ങുന്നത്. ആത്മികയ്ക്ക് രാവിലെ മുതലേ നല്ല പനി ആയിരുന്നു. അവളെ പകൽസമയങ്ങളിൽ പരിചരിക്കുന്ന വിജയമ്മ ഉച്ചയ്ക്കുതന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വൈകുന്നേരത്തോടെ ചർദ്ദിയും തുടങ്ങി കൂടുതൽ തീഷ്ണമായി മാറി. വൈകുന്നേരം ഇതേ കാരണത്താൽ ഒന്നുകൂടെ ഡോക്ടറെ കാണേണ്ടി വന്നു. വെള്ളം പോലും കുടിക്കാനാവാത്ത ദിവസമായി പോയി ആത്മികയ്ക്ക് ആ ദിവസം. വൈകുന്നേരം അല്പം മരുന്നു കൊടുത്തശേഷം വളരെ കുറച്ചുമാത്രം കഴിക്കാനവൾ സമ്മതിച്ചു. ബസ്സ് യാത്ര തുടങ്ങുമ്പോൾ രാത്രി 11:30 ആയി. ബസ്സിൽ നന്നായി അവൾ ഉറങ്ങിയെങ്കിലും കലശലായ ചൂടിനാൽ ഏറെ പ്രയാസപ്പെട്ടുള്ള ഉറക്കമായിരുന്നു അവൾക്ക്. ബസ്സ് തുടങ്ങാൻ മാത്രമല്ല, തിരുവന്തപുരത്ത് എത്തിച്ചേരാനും വൈകി. ബസ്സിൽ വെച്ച് അവൾ കുറച്ച് ഭക്ഷണവും മരുന്നും കഴിച്ചു, പനിയല്പം ശമിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവന്തപുരത്ത് ഇറങ്ങി. കൂട്ടുകാരൻ സുഗീഷ് കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും കൂടെ അജയ് താമസിക്കുന്ന വീട്ടിലേക്ക് ഓട്ടോയിൽ യാത്ര തിരിച്ചു. രാവിലെ 9 മണിക്കെത്തിയ അമ്മ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എത്തിയപ്പോൾ തന്നെ ആത്മിക നന്നായിട്ടുറങ്ങി. ഉറക്കക്ഷീണം കഴിഞ്ഞപ്പോൾ വൈകുന്നേരത്തോടെ ശനിയാഴ്ച അഖിലിന്റെ കൂടെ പത്മനാഭസ്വാമീക്ഷേത്രത്തിലേക്കു പോയി. അമ്മയും മഞ്ജുവും കുഞ്ഞും അമ്പലത്തിനകത്ത് കയറി കണ്ടെങ്കിലും ഷർട്ട് അഴിക്കാത്തതിനാൽ എനിക്കു കയറാൻ പറ്റിയില്ല; അവർ വരുന്ന സമയം വരെ അഖിലിന്റെ കൂടെ ഞാൻ പുറത്തിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി...
നാലാം വയസ്സുകാരി
Your browser does not support the video tag. ആത്മികയ്ക്ക് ഇന്ന് നാലുവയസ്സു തികയുന്നു. ആത്മികയുടെ പ്രായത്തിലുള്ള നിരവധി കുഞ്ഞുങ്ങളെ അറിയാം. അവരുടെ വേദനകളെ സന്തോഷങ്ങളെ കരച്ചിൽ, ചിരികൾ, വർത്തമാനങ്ങൾ ഒക്കെയും ആത്മികയിലൂടെ കാണുമ്പോൾ ഒരു രസമുണ്ട്. കഴിഞ്ഞ പ്രവശ്യം നഴ്സറി അടച്ച സമയത്ത് ആത്മിക നിന്നത് നാട്ടിൽ ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും കൂടെയായിരുന്നു. കഥ കേട്ടുറങ്ങുന്ന ശീലം അന്നവൾക്ക് അവിടെ വെച്ച് ഹൃദ്യമായി തോന്നിയിരിക്കണം, ദിവസേന വിവിധങ്ങളായ കഥകൾ കണ്ടെത്തി, അതു പറഞ്ഞ് ആത്മികയെ ഉറക്കാനുള്ള കഷ്ടപ്പാട് ഇപ്പോൾ എനിക്കാണ് എന്നതിൽ ഒരു സുഖമുണ്ട്. കുഞ്ഞുങ്ങളെ പറ്റിയുള്ള വിവിധ കാര്യങ്ങൾ, പലസ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവ പങ്കുവെയ്ക്കാം. ആത്മികയിലൂടെ ഞാൻ പരീക്ഷിച്ചറിഞ്ഞവ മാത്രമാണ് പങ്കുവെയ്ക്കുന്നത് എന്നതുമാത്രമാണ് ആധികാരികത. കുട്ടിയുടെ രണ്ടു വയസ്സു മുതല്‍ 11 വയസു വരെയുള്ള കാലം ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടമാണ്. പിതാക്കളായ നമ്മൾ ഈ സമയത്ത് കുട്ടിയുടെ പഠനത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണു മാനസികമായ വളര്‍ച്ചയും. കുഞ്ഞു മനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ടങ്ങളും അവയുടെ പ്രത്യേകതകളും അച്ഛനമ്മമാര്‍ മനസിലാക്കിയിരിക്കണം. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്ന ത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. രണ്ടു മുതല്‍ ഏഴു വരെയുള്ള കുഞ്ഞിന്റെ പ്രായത്തെ മനോവ്യാപാര പൂര്‍വഘട്ടം (പ്രീ ഓപ്പറേഷണല്‍ പീരീഡ്) എന്നും ഏഴു മുതല്‍ 11 വരെയുള്ള പ്രായത്തെ മനോവ്യാപാര രൂപാത്മകഘട്ടം (കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ പീരീഡ്) എന്നും പറയുന്നത്. രണ്ടു മുതല്‍ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്ക്കത്തിനു പക്വത പ്രാപിക്കുന്ന കാലഘട്ടമെന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ ഘട്ടത്തില്‍ മനസില്‍ രൂപപ്പെടുന്നതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ നഴ്സറി തലത്തില്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുകയാണു മാതാപിതാ ക്കള്‍ ചെയ്യേണ്ടത്. അതിനു...
ലാൽബാഗ്
ലാൽബാഗ് ആഗസ്റ്റ് 15 ലേക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. പൂക്കളുടെയും ചെടികളുടെയും വര്‍ണക്കാഴ്ചകളുമായി ലാല്‍ബാഗ് ഉദ്യാനം അണിഞ്ഞൊരുങ്ങുകയാണിപ്പോൾ. ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം. ബാംഗ്ലൂരിലെ മുഴുവന്‍ പക്ഷിക്കുഞ്ഞുങ്ങളും പുമ്പാറ്റകളും തേനീച്ചകളും എത്തിച്ചേരുന്ന ഒരിടമാണ് ലാല്‍ ബാഗ് എന്നു പറയാം :) റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള വസന്തോത്സവത്തിലാണ് ലാല്‍ബാഗ് ഏറെ മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. കാഴ്ചകളുടെ സമൃദ്ധി കണ്ടറിയാനാവുന്ന സമയമാണത്; ജനനിബിഡവും ബാംഗ്ലൂരിന്റെ തിരക്കുകൾക്കിടയിലും ശ്വാസം വിടാൻ ഒരിടം തരുന്ന, നഗരത്തിന്റെ ഹൃദയമിടിപ്പായ ലാൽബാഗ്! കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ പെട്ടുപോയ മനുഷ്യർക്ക് പ്രകൃതി കരുതിവെച്ച പച്ചപ്പിന്റെ വലിയൊരു കാൻവാസാണത്. ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന പുഷ്പപ്രദർശനത്തിനായി ലാൽബാഗ് ഒരുങ്ങുമ്പോൾ ആ 24 ഏക്കറും ലക്ഷക്കണക്കിന് പൂക്കളുടെ വർണ്ണങ്ങളാൽ മൂടപ്പെടും. പ്രത്യേകിച്ച്, അവിടുത്തെ ചരിത്രപ്രസിദ്ധമായ 'ഗ്ലാസ് ഹൗസ്' (Glass House) പുഷ്പോത്സവത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമായി മാറും. ലണ്ടനിലെ ക്രിസ്റ്റൽ പാലസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഈ ഗ്ലാസ് ഹൗസിനുള്ളിലാണ് വിസ്മയിപ്പിക്കുന്ന പുഷ്പാലങ്കാരങ്ങൾ ഒരുക്കാറുള്ളത്. ഹൈദർ അലി കമ്മീഷൻ ചെയ്യുകയും പിന്നീട് ടിപ്പു സുൽത്താന്റെ കാലത്ത് വിദേശത്തുനിന്നടക്കം അപൂർവ്വ ഇനം ചെടികൾ എത്തിച്ച് സമ്പന്നമാക്കുകയും ചെയ്ത ഈ ഉദ്യാനത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നഗരത്തിന്റെ തെക്കുഭാഗത്ത്, അക്ഷാംശം 12° 58' N, രേഖാംശം 77° 37' E എന്നിവടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പച്ചത്തുരുത്ത് വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് ബാംഗ്ലൂരിന്റെ ശ്വാസകോശം കൂടിയാണ്. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഇവിടെയെത്തുന്ന ജനക്കൂട്ടം കാണേണ്ടതുതന്നെയാണ്. പൂക്കൾ കൊണ്ട് നിർമ്മിച്ച ആനകളും കോട്ടകളും ചരിത്രസ്മാരകങ്ങളും കാണാൻ നാടിന്റെ പലഭാഗത്തുനിന്നും ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. എന്നാൽ ഈ ഉത്സവത്തിരക്കുകൾക്കപ്പുറം, പുലർച്ചെയുള്ള ലാൽബാഗിന് മറ്റൊരു മുഖമുണ്ട്. അവിടുത്തെ വലിയ കായലിന്റെ തീരത്ത് ശാന്തമായി വന്നിരിക്കുന്ന ആ ഞാറപ്പക്ഷികളും (Spot-billed Pelican), മരച്ചില്ലകളിൽ ഒളിച്ചിരിക്കുന്ന...
പ്രണയോത്സവം
പ്രണയം ഹൃദ്യമായൊരു അനുഭൂതിയാണ്. ജീവിതത്തിൽ വന്നുചേരുന്ന, അല്ലെങ്കിൽ പലസമയങ്ങളിലായി കാലം അവിടേക്കു കൊണ്ടുവരുന്ന മനോഹാരിതകൾ പലതാണു നമുക്ക്. അതാതുകാലത്ത് അവയോരോന്നും നമ്മുടെ ചിന്തകളെ പൂവണിയിക്കുന്നു. പ്രണയവും അതിലൊന്നാണ്. പ്രണയത്തെ ആഘോഷമാക്കുന്നവരുണ്ട്, അനുഭൂതിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിനീന്തുന്നവരുണ്ട്, പ്രണയത്തെ വില്പനച്ചരക്കാക്കി മാറ്റി ലാഭം കൊയ്യുന്നവരുണ്ട്, ഉണങ്ങാത്ത മുറിവായി പ്രണയദിനങ്ങൾ തന്നെ നൊമ്പരപ്പെടുത്തുന്നവരുണ്ട്... പ്രണയിതാക്കൾ അങ്ങനെ ഏറെയാണ്. ഇക്കൂട്ടരിൽ ഒട്ടേറെപ്പേരെ എനിക്കു പരിചയവും ഉണ്ട്! രത്നച്ചുരുക്കം 8 -ആം ക്ലാസു മുതൽ പ്രേമം തുടങ്ങി. 14 പേരെ അറിഞ്ഞു പ്രേമിച്ചു... 😻 7 പേർ ഇങ്ങോട്ട് പ്രേമിക്കാൻ വന്നിട്ട് ഞാനായിട്ട് ഒഴിവാക്കി. ഇതിൽ ഒരാൾ ഒരു ബുദ്ധമതക്കാരി 🤡 ആദ്യകാലത്തെ 5 പേരോട് വൺവേ ലൈൻ - അങ്ങോട്ടു മാത്രം. വേറൊരു കുട്ടി നിഷ്കു ആയിപ്പോയി... അല്പം വൈകിയാ പറഞ്ഞത്... ഞാൻ മഞ്ജുവിന്റെ വീട്ടുകാർക്ക് വാക്കു കൊടുത്തുപോയിരുന്നു... 🤓 3 പെണ്ണുകാണൽ ചടങ്ങുകകൾ 😈 കെട്ടിയത് ഒരാളെ 👍🏻ഇതിൽ 4 പേർ ഇന്നും എവിടെ ഉണ്ടെന്നറിയില്ല, ഒരുത്തി മരിച്ചും പോയി... 😭മഞ്ജുവിനെ കൂടാതെ ഞാൻ മൂന്നുപേരെ പെണ്ണു കണ്ടിരുന്നു. 😛 കല്യാണത്തെക്കുറിച്ച് സ്വപ്നം പോലും കാണാത്ത സമയത്ത് കൂട്ടുകാർ കെട്ടാനായി പറഞ്ഞത് രണ്ടുപേർ. ഇവരെക്കുറിച്ച് മെലേ പറഞ്ഞിട്ടില്ല. 😛 ഒരാളെ കൂട്ടുകാരി കാണിച്ചു തന്നതാ.. ഓൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. 🤠 വേറൊരുത്തിടേ ജാതകം ചേരുന്നില്ലാന്ന് അവളുടെ അച്ഛൻ പറഞ്ഞു... 😯 മറ്റൊരു പെണ്ണിനെ അമ്മയ്ക്ക് പിടിച്ചില്ല...😇മഞ്ജുവിനെ കണ്ടതും അമ്മയും അനിയത്തിയുമായിരുന്നു. അവർക്ക് പിടിച്ചപ്പോ ഒരോണത്തിനു ഞാൻ പോയി കണ്ടു... ഞാനും ഓക്കെ പറഞ്ഞു,.. 👫 അടുത്ത പരിപാടി ഈ മൈര് ജാതകം നോക്കലായിരുന്നു. വീടിനു മുമ്പിൽ തന്നെ ഒരു ജ്യോത്സര്യുണ്ട്, ഓൻ പറഞ്ഞു പൊരുത്തം ചേരൂല്ല 3.5 പൊരുത്തമേ ഉള്ളൂന്ന് 🙈 മഞ്ജൂന്റെ വീട്ടുകാരും പോയി നോക്കി... ചേരുന്നില്ല. അവിടേം പൊരുത്തം 3.5..🙊 പിന്നെ രണ്ടു വീട്ടുകാരും പയ്യന്നൂരു പോയി നോക്കി.. അവിടേം ഇതന്നെ അവസ്ഥ... 🙉 എനക്കെന്ത് ജാതകം!! ഞാൻ പറഞ്ഞു നിങ്ങൾ തീരുമാനിച്ചോ, എനക്കിതൊന്നും ബാധകമല്ല എന്ന്......
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
