രാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, രൺജി പണിക്കർ, അശോകൻ, സായികുമാർ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒട്ടേറെപ്പേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ഇതേകാരണം തന്നെ സിനിമയെ വിജയമാക്കുമെന്നു കരുതാമെങ്കിലും ഇതിലേറെയും ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കപടതയുടെ ഒരു തുറന്നുകാട്ടൽ കൂടിയാണു രാമലീലയെന്ന ഈ ചിത്രം. ഇതിവൃത്തം കഥ പൂർണമായി പറയുന്നില്ല. ക്ലൈമാക്സ് സിനിമയിൽ തന്നെ നിൽക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി (സിഡിപി) നേതാവായ അമ്പാടി മോഹനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി.) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്കുമാർ) ശക്തമായി എതിർക്കുന്നുണ്ട്....
മഴ
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/mazha.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] എന്തോ... മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി... സന്ധ്യ തൊട്ടേ വന്നു നില്‍കുകയാണവള്‍ എന്‍റെ ജനാല തന്‍ അരികില്‍... ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍... എന്തോ... മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി... പണ്ട് തൊട്ടേ എന്നോട് ഇഷ്ടമാണ് എന്നാവാം, പാട്ടില്‍ പ്രിയമെന്നുമാവാം എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം... ആര്‍ദ്ര മൗനവും വാചാലമാവാം... മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍ മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം പ്രിയപെട്ടവള്‍ എന്‍ ജീവനാകാം... എന്തോ... മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി.... ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാകാം എന്‍ മാറില്‍ കൈ ചേര്‍ത്തു, ചേര്‍ന്നുറങ്ങുവാനാകാം, എന്റെതായി തീരുവാനാകാം സ്വയം എല്ലാം മറക്കുവാനാകാം... നിത്യമാം ശാന്തിയില്‍ നാം ഉറങ്ങുന്നേരം എത്രയോ രാവുകള്‍ മായാം... ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം... അന്നും ഉറ്റവള്‍ നീ തന്നെ ആവാം... അന്ന് മുറ്റത്തു പൂമഴയാവാം... അന്ന് മുറ്റത്തു പൂമഴയാവാം...
കൃഷ്ണാ നീയെന്നെ അറിയില്ല
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Krishna-Nee-Ariyumo-Enne.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ് മിഴികളില്‍ അനുരാഗമഞ്ചനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ കൃഷ്ണാ നീയെന്നെയറിയില്ല അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍ എന്‍റെ ജന്മം ഞാന്‍ തളച്ചു കൃഷ്ണാ നീയെന്നെയറിയില്ല നീ നീല ചന്ദ്രനായ് നടുവില്‍ നില്‍ക്കെ ചുറ്റുമാലോലമാലോലമിളകി ആടിയുലയും ഗോപസുന്ദരികള്‍തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍ കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍ തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍ തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല തരളവിപിനത്തില്ലതാനികുഞ്ചത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍ അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ് വാണിട്ടുമില്ല കൃഷ്ണാ നീയെന്നെയറിയില്ല ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍ ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ കൃഷ്ണാ നീയെന്നെയറിയില്ല...
ഒരു മൈസൂർ യാത്ര കൂടി
കർണാടകയുടെ സാംസ്കാരിക തലസ്ഥാനവും കൊട്ടാരങ്ങളുടെ നഗരവും എന്നറിയപ്പെടുന്ന മൈസൂർ, ചരിത്രവും കലയും സമന്വയിക്കുന്ന ദൃശ്യവിസ്മയമാണ്. പൗരാണികവും ആധുനികവുമായ വാസ്തുവിദ്യയുടെ ഈ സങ്കലനം, ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ അനുഭവം നൽകുന്നു. കൊട്ടാരങ്ങളുടെ നഗരമെന്ന പേരിനെ അന്വർത്ഥമാക്കുന്നതാണ് മൈസൂരിന്റെ ചുറ്റുപാടുകൾ. മൈസൂരിലും സമീപസ്ഥലങ്ങളിലും പലതവണ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പോവാനായി ഇടവന്നത് വളരെ പെട്ടന്നായിരുന്നു. സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 11 മണിക്ക് ശതാബ്ദി എക്സ്പ്രസ്സിനു കയറി ഉച്ചകഴിഞ്ഞ് 2:15 ഓടു കൂടി ഞങ്ങൾ മൈസൂർ മൃഗശാലയ്ക്കു സമീപം ഷിനോദ് മുമ്പേ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. ഷിനോദും ഭാര്യ പ്രജിതയും മക്കളായ പാർവ്വതിയും കിഷനും മഞ്ജുവും ആമീസും ഞാനും ആയിരുന്നു ടീമംഗങ്ങൾ. കർണാടകയുടെ സാംസ്കാരിക കേന്ദ്രം തന്നെയാകുന്നു ദൃശ്യവിസ്മയമായ ഈ മനോഹാരിത. കലയും വാസ്തുവിദ്യയും നിറഞ്ഞു നിൽക്കുന്നൊരിടമാണു മൈസൂർ എന്നു പറയാം. മൈസൂരിനെ പറ്റി വിശദീകരിക്കുന്നില്ല, രണ്ടു ദിവസം കൊണ്ടു സന്ദർശിച്ച സ്ഥലങ്ങളും, ഇതിനു മുമ്പു വന്നപ്പോൾ കണ്ടറിഞ്ഞവയിൽ ചിലതിനേപറ്റിയും പറയാം. മൈസൂരിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ കൊട്ടാരങ്ങളാണ്. അതിൽ പ്രധാനം മൈസൂർ കൊട്ടാരമാണ് (അംബാ വിലാസ് പാലസ്). 1897-ൽ നിർമ്മാണം തുടങ്ങി 1912-ൽ പൂർത്തിയാക്കിയ ഈ കൊട്ടാരം ഇൻഡോ-സാർസെനിക് ശൈലിയിൽ നിർമ്മിച്ചതാണ്. ഇന്ത്യൻ, മുസ്ലിം, ഗോഥിക്, രജപുത്രൻ തുടങ്ങിയ വാസ്തുവിദ്യകളുടെ ഒരു സങ്കലനം ഈ കൊട്ടാരത്തിൽ കാണാൻ സാധിക്കും. ദസറ ആഘോഷങ്ങൾക്ക് മൈസൂർ കൊട്ടാരം ഒരുങ്ങുമ്പോൾ, പതിനായിരക്കണക്കിന് ബൾബുകൾ കൊണ്ട് അലങ്കരിച്ച്, അത് ഒരു സ്വർഗ്ഗീയ കാഴ്ചയായി മാറും. മൈസൂരിൽ കാണേണ്ട മറ്റ് പ്രധാന സ്ഥലങ്ങൾ ഇതാ: മൃഗശാല (Mysore Zoo) അടുത്തുതന്നെയായതിനാൽ ആദ്യം പോയത് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന പേരിൽ അറീയപ്പെടുന്ന മൃഗശാലയിലേക്കായിരുന്നു. ഒരാൾക്ക് 60 രൂപ വെച്ചായിരുന്നു പ്രവേശനഫീസ്. ഏകദേശം 157 ഏക്കറോളം സ്ഥലത്തായി ഈ മൃഗശാല വ്യാപിച്ചു കിടക്കുന്നുണ്ട്. തൊട്ടു പുറകിലായി കരൺജി തടാകവും ഉണ്ട്. നല്ലൊരു മൃഗശേഖരം തന്നെയുള്ള സ്ഥലമാണ് മൈസൂർ മൃഗശാല എന്നു പറയാം. മൈസൂർ രാജവായിരുന്ന മഹാരാജ ശ്രീ ചാമരാജ വോഡയാറിന്റെ സമ്മർ...
ഹെഡ്മാസ്റ്ററും ശിഷ്യനും
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Head-Masterum-Shishyanum.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ ചോറ് പിന്നെയാം അലമേലു... വാതില്ക്കലാരോ കിണ്ണം താഴെവച്ച് അതാരെന്നു ചോദിച്ചു വാ നീ, ചോറ് പിന്നെയാം അലമേലു... ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍ വെളുത്തു തടിച്ചല്ലോ കോളേജും കഴിഞ്ഞു നീ ലണ്ടനില്‍ പഠിക്കാന്‍ പോന്നാള്‍ ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ സന്തോഷം!! പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ് പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍ ഇപ്പോള്‍ നീ കാണുംവിധം... എന്മകള്‍ അലമെലുവാണ് ചോര്‍കുഴച്ചെന്നെ അമ്മപോലൂട്ടുന്നത് ശൈശവം രണ്ടാമതും ഉണ്ടിവള്‍ ആണ്മക്കളോ ബോംബെയില്‍ മദ്രാസിലും പണ്ടും ഈ പട്ടന്മാര്‍ക്ക് പരദേശമേ ദേശം... മെല്ലെ നീയൂട്ടൂ മെല്ലെ മകളെ ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍ ഇവന്‍ എന്‍ പ്രിയശിഷ്യന്‍ ഇവന്‍ എന്‍ പ്രിയശിഷ്യന്‍... മാസ്റ്റര്‍ ഇങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട മാറ്റം എത്രമേല്‍ വന്നു കണ്ടരിഞ്ഞീലാ ഞാനും ഇന്നുമാരംഗം ഞാനോര്‍ക്കുന്നു! ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകല്‍ക്കിടക്ക് ആനപോല്‍ അങ്ങ് നടക്കവേ ചൂരലെന്തിനു കയ്യില്‍ ചൂളിയില്ലയോ പുലിവീരരാം വിദ്യാര്‍ത്ഥികള്‍ പോലും ആ ഘനം കാണ്‍കെ!! പലനാള്‍ അടുത്താലും അങ്ങയെ ഒരു താക്കോല്‍ പഴുതിലൂടെന്നപോലെ മാത്രമേ കണ്ടൂ ഞങ്ങള്‍ സ്വര്യമാം തെളിവാക്കില്‍ ജ്ഞാനത്തിന്‍ അഗാധത ഗൌരവപ്പുരികത്തിന്‍ കീഴില്‍ ആ സ്നേഹാര്‍ദ്രത... പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട് എനിക്കായപോല്‍ പഠിപ്പിച്ചു വിരമിച്ചു... നിങ്ങളെ സമ്പാദിച്ചു, കാലം എന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത്!! നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ... മകളെ അലമേലു പോരും ഇ കല്ലൂക്കാരന്‍ ചോറൂട്ടട്ടെ ഹാ ക്രിസ്ത്യനെന്നൊഴിയ്വലാ!! ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍ ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍ അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലെ മുന്നം പകരമെനിക്ക് ചോര്‍കുഴച്ചു തരൂ കേമന്‍ മകനാല്‍ ഊട്ടപ്പെട്ട് എന്‍ മാനസം കുളിരട്ടെ!! പകരമെനിക്ക് ചോര്‍കുഴച്ചു തരൂ കേമന്‍ മകനാല്‍ ഊട്ടപ്പെട്ട് എന്‍ മാനസം കുളിരട്ടെ...!!
നന്ദി, തിരുവോണമേ നന്ദി
കവിത കേൾക്കുക:[ca_audio url="https://chayilyam.com/stories/poem/Nanni-thiruvoname-nanni-N-N-Kakkad.mp3" width="400" height="27" css_class="codeart-google-mp3-player" autoplay="false"] നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലേ? അടിമണ്ണിടിഞ്ഞു കടയിളകി- ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. ആട്ടം കഴിഞ്ഞു കളിയരങ്ങത്തു തനിച്ചു വെറുക്കനെ- പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത കളിവിളക്കിന്‍ ചിരി ഇപ്പൊളോര്‍ക്കുന്നുവോ? ഇനിയൊരു കളിക്കിതു കൊളുത്തേണ്ട- യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ? നന്ദി, തിരുവോണമേ നന്ദി. കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍ പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍ അന്തിമങ്ങൂഴത്തിലലിയവേ, അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി ദൂരതീരങ്ങള്‍ വെറും മോഹമെ- ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ, ഇലകള്‍ കൊഴിഞ്ഞു കുനുചില്ലകളുണങ്ങി തൊലിവീണ്ടു തടികാഞ്ഞു വേരുകള്‍ തുരുമ്പിച്ചു കത്തുന്ന വിണ്ണിനെച്ചൂണ്ടി- ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല- നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍ ചാഞ്ഞുറങ്ങാന്‍ കാത്തു കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ? പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ? ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍, മൃതിപോല്‍ത്തണുത്ത നിറമിഴിനീര്‍ക്കുടങ്ങളൊരു പ്രളയമായ്‌പ്പൊട്ടിപ്പുളഞ്ഞൊഴുകി- യൊക്കെയും മൂടുവാന്‍ ചൂഴ്ന്നുറ്റുനില്ക്കുമൊരു ഘനതിമിരമായ് ഭൂമി നിന്നതോര്‍ക്കുന്നുവോ? എങ്കിലും, ഇടിവെട്ടിയില്ല, ചെറു- തിരി കെട്ടതില്ല, ഘന- തിമിരമിഴിനീര്‍ക്കുടമുടഞ്ഞില്ല; മെല്ലെയൊരുറക്കം കഴിഞ്ഞപോ- ലാദികുളിര്‍വായുവിലൊ- രോങ്കാരനദിയൊഴുകി. സഹ്യപാര്‍ശ്വങ്ങളില്‍പ്പലനിറം പൂത്തുല- ഞ്ഞരുവികളിലാര്‍ദ്രവിണ്‍നീലിമ കളിച്ചു, നിരവെപ്പഴുത്ത വിരിപ്പുപാടങ്ങള്‍ തന്‍ തരുണമിഴികള്‍ക്കകം പറവകള്‍ കലമ്പി, നന്ദി, തിരുവോണമേ നന്ദി, നീ വന്നുവല്ലോ. ഇളവെയില്‍ക്കുമ്പിളില്‍ തരിമഴ നിറ- ച്ചിടറുന്ന വഴികളില്‍- ത്തുടുകഴല്‍പ്പൂക്കളം വിരിയിച്ച് പുതുവാഴക്കൂമ്പുപോല്‍ നീ വന്നുവല്ലോ. നന്ദി, തിരുവോണമേ നന്ദി. നന്ദി, പോയ് വരിക വരുമാണ്ടിലും നിഴലായ് വെളിച്ചമായ് കണ്ണീരായ്ക്കനിവായി മൃതിയായിജ്ജനിയായി പലമട്ടിലാടിയും അണിയറ പൂകിയും പിന്നെയും പുതുമോടി തേടിയും അരിമയായറിവായി നറുമിഴിവിടര്‍ത്തി നീ വരുമാണ്ടിലും വരിക പരിണാമചക്രസ്ഥനായ് നറും വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം. ഒടുവിലെന്നൂഴമണഞ്ഞാല്‍ ഒരു തുള്ളി വെണ്മയായ് നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം: നന്ദി, തിരുവോണമേ നന്ദി, പോയ് വരിക വരുമാണ്ടിലും, നന്ദി, തിരുവോണമേ നന്ദി!
അദ്ധ്യാപകദിനം
പരിചയപ്പെടാനിടയായ ഗുരുഭൂതർക്കു പ്രണാമം... ഒത്തിരിപ്പേരുണ്ട്... എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ... പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ... ഒട്ടേറെപ്പേർ... അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ... എല്ലാവരേയും ഓർക്കുന്നു - പ്രണമിക്കുന്നു - നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ...!! 😻😻 🙏 🌷🌷 അല്പം വിവരണം അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ. സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്. അസർബൈജാൻ,...
ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ
ആദ്യാക്ഷരങ്ങളിൽ വിരിയുന്ന ആൾരൂപങ്ങൾ ആമിയെ സ്കൂളിൽ നിന്നും സ്വന്തം പേരുതന്നെ നോട്ബുക്കിൽ എഴുതിപ്പഠിപ്പിക്കാൻ തുടങ്ങിയെന്നു തോന്നുന്നു.... ഇന്നലെ രാത്രിയിൽ അവൾ പേരിന്റെ സ്പെലിങ് എങ്ങനെയാണെന്നു ചോദികുകയുണ്ടായി. ഇംഗ്ലീഷ് അക്ഷരമാലകൾ ഒരു വർഷം മുമ്പേതന്നെ പ്ലേയിങ് സ്കൂളിൽ നിന്നും പഠിച്ചിരുന്നെങ്കിലും, ഈ അക്ഷരമാല ഉപയോഗിച്ച് പേരുകൾ എഴുതാനാവും എന്നൊന്നും അവൾ അറിയില്ലായിരുന്നു. കുഞ്ഞായതിനാൽ ഞാനതു പഠിപ്പിക്കുവാൻ മെനക്കെട്ടുമില്ല. പക്ഷേ, ഇന്നലെ അവൾ അവളുടെ പേരിന്റെ സ്പെലിങ് ആദ്യമായി പറഞ്ഞപ്പോൾ തോന്നി സ്കൂളീൽ നിന്നും ഈ കലാപരിപാടി തുടങ്ങിയിട്ടുണ്ട് എന്ന്... തുടർന്ന് അവൾ എന്നോടും പേരിന്റെ സ്പെലിങ് ചോദിക്കുകയുണ്ടായി... അങ്ങനെ ആദ്യമായി അവളുടെ കുഞ്ഞറിവുകൾ വെച്ച് സ്വന്തമായി എഴുതിയ അവളുടെ പേരും, കേട്ടെഴുതിയ ഞങ്ങളുടെ പേരുകളും... #ആത്മികായനം തുടരുന്നു.. അവളുടെ കുഞ്ഞറിവുകൾക്ക് ചെറിയ തോതിൽ വികസനം നടക്കുന്നുണ്ട്... "അച്ഛനല്ലേ വലിയത്" ഇപ്പോൾ ചോദിച്ച ചോദ്യമായിരുന്നു... ഞാൻ: "അതേ" അവൾ: "അമ്മ സെക്കന്റല്ലേ" ഞാൻ: "അതേ" അവൾ: "ഞാൻ ചെറിയ കുഞ്ഞിയല്ലേ" ഞാൻ: "അതേ" അവൾ: "ഈ പേരൊക്കെ തെറ്റാണ്... ഇതിൽ അമ്മ എയ്റ്റ്, ഞാൻ സെവൻ, അച്ഛൻ സിക്സ്... ഇതെന്താ അച്ഛാ ഇങ്ങനെ??" ഞാൻ കൺഫ്യൂഷനടിച്ചു... മെല്ലെ അവളോടൊപ്പം ചേർന്നു... അവൾക്ക് വിരൽ വെച്ച് അളന്നു നോക്കി പൊക്കം പറയുന്ന ഏർപ്പാടുണ്ട്... അതുവെച്ച് ഞാനാണു മൂത്തത്... എന്റെ പൊക്കം 22 ആയിരിക്കും, ആമീസിന്റെ പൊക്കം 9 ആയിരിക്കും.... പക്ഷേ, ഇപ്പോൾ പറഞ്ഞത് മനസ്സിലാക്കാൻ പറ്റിയില്ല... നയത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സംഗതി അവൾ പഠിപ്പിച്ചു തന്നു!! Manjusha എന്ന പേരിൽ 8 അക്ഷരങ്ങൾ ഉണ്ട്... Aatmika എന്ന പേരിൽ 7 അക്ഷരങ്ങളും Rajesh എന്ന പേരിൽ 6 അക്ഷരങ്ങളും... ഈ കണക്കായിരുന്നു അവൾ എണ്ണി തിട്ടപ്പെടുത്തിയെടുത്ത് വലിപ്പച്ചെറുപ്പങ്ങൾ കണക്കാക്കിയത്!! കുഞ്ഞറിവുകൾക്കും പ്രാധാന്യമുണ്ട്... കുഞ്ഞല്ലേ, ബുദ്ധിവളർച്ചയെത്താതെ എന്തൊക്കെയോ പറയുന്നു എന്നു കരുതി ചിരിച്ചു തള്ളാതെ അവരോടൊപ്പം ലയിച്ചു ചേരുമ്പോളാണൊരു സുഖം!! പാഠഭേദങ്ങളിലൂടെ ആത്മിക ആമിയെ സംബന്ധിച്ചടത്തോളം ഞാൻ ഒന്നുമറിയാത്തവനാണ്. അവൾ സ്കൂളിൽ പോകുന്നതു തന്നെ എന്നെ പഠിപ്പിക്കുവാൻ വേണ്ടിയാണ്. ടീച്ചർ...
വിക്കിപീഡിയ ടൂൾസ്
അത്യാവശ്യം വേണ്ടിവരുന്ന ചില ടൂൾസും വെബ്സൈറ്റുകളുടെ ലിങ്ക്സും Recently active wikipedians സ്ഥിതി വിവരക്കണക്കുകൾ Malayalam Wikipedia Statistics മഞ്ജുവുന്റെ ലേഖനങ്ങൾ എന്റെ ലേഖനങ്ങൾ മറ്റുള്ളവരുടെ ലേഖനങ്ങൾ ഒരാളെഴുതിയ - കൂടുതൽ ആൾക്കാർ വായിച്ച ലേഖനങ്ങൾ Wikimedia Wikimedia Blog വിക്കി പ്രോജക്റ്റുകൾ വിക്കിപ്പീഡിയ വിക്കിനിഘണ്ടു വിക്കിചൊല്ലുകൾ വിക്കിഗ്രന്ഥശാല വിക്കി കോമൺസ് മീഡിയാവിക്കി വിക്കിഡാറ്റ ഗർഭസ്ഥർ കൈപ്പുസ്തകം Simple Wikipedia മറ്റുള്ളവ സ്കൂൾ വിക്കി Everipedia Encyclopedia Britannica Reference Ancient History Encyclopedia Encyclopedia of Earth Dictionary Google Dictionary (ക്രോമിൽ മാത്രം) Word Reference കുഞ്ഞിന്റെ നിഘണ്ടു പേർസണൽ HDFC ബാങ്ക് ലോഗ് ഇൻ SBI Login Axis Bank Login റെയിൽവേ ടിക്കറ്റ് ബുക്കിങ് മനോരമ പത്രം മാതൃഭൂമി പത്രം ഇന്നത്തെ വിശേഷങ്ങൾ മുഴുവൻ ലേഖനങ്ങൾ ആത്മിക
ആഹവധ്വനി
സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം. അന്തിയാവോളം പണിയുന്ന പാവങ്ങ- ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു. എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു എന്തിന്നു ജീവിതം പാടെയുഴലുന്നു ജീവിതം സർവ്വദാ രോദിച്ചിടാനല്ല കേവലം കർത്തവ്യകർമ്മത്തിനുള്ളതാം... സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം! ഇന്നു നാം കാണുന്ന മാളികയോരോന്നു- മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ മന്ദരാം മാനുഷർ മേടയിൽ വാഴുന്നു യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ; നിദ്രയെ കൈവിട്ടു വേഗമുണരുവിൻ നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!! 1937 ആഗസ്റ്റ് 30 നു പബ്ലിഷ് ചെയ്ത മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഇ. കെ. നായനാർ തന്റെ 19 ആം വയസ്സിൽ എഴുതിയ കവിത.
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
