കാമാഖ്യ ക്ഷേത്രം കാമാഖ്യ ക്ഷേത്രം, ഗുവാഹത്തി പേരുകൾ മറ്റു പേരുകൾ: ശക്തി പീഠം ശരിയായ പേര്: കാമാഖ്യ ക്ഷേത്രം ബംഗാളി: മാ താര സ്ഥാനം രാജ്യം: ഇന്ത്യ സംസ്ഥാനം: ആസാം ജില്ല: ഗുവാഹത്തി സ്ഥാനം: ഗുവാഹത്തിക്കു സമീപം, നീലാചൽ മല വാസ്തുശൈലി,സംസ്കാരം പ്രധാന പ്രതിഷ്ഠ:: കാമാഖ്യാദേവി( ദുർഗ്ഗ) പ്രധാന ഉത്സവങ്ങൾ: ദുർഗ്ഗാ പൂജ, മഹാ ശിവരാത്രി വാസ്തുശൈലി: Unknown ക്ഷേത്രങ്ങൾ: 6 ലിഖിതരേഖകൾ: 6 History നിർമ്മിച്ചത്: (നിലവിലുള്ള രൂപം) 1564-63 സൃഷ്ടാവ്: കാമരൂപ, ചിലരൈ (അറ്റകുറ്റപ്പണി) സ്ത്രീത്വത്തിന്റെ സൃഷ്ടിരഹസ്യങ്ങളും താന്ത്രിക പാരമ്പര്യവും കുടികൊള്ളുന്ന നീലാചൽ കുന്നുകൾ: ഇന്ത്യൻ ആത്മീയതയുടെയും താന്ത്രിക പാരമ്പര്യങ്ങളുടെയും ഏറ്റവും നിഗൂഢവും എന്നാൽ ആകർഷകവുമായ കേന്ദ്രങ്ങളിലൊന്നാണ് ആസാമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ക്ഷേത്രം. ബ്രഹ്മപുത്ര നദിയുടെ തീരത്ത്, പ്രകൃതിരമണീയമായ നീലാചൽ കുന്നുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേവലമൊരു ആരാധനാലയം എന്നതിലുപരി, മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രപഞ്ച സൃഷ്ടിയുടെയും മഹത്തായ ആഘോഷം കൂടിയാണ്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള 51 ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കാമാഖ്യയെ കണക്കാക്കുന്നു. ഐതിഹ്യം: സതീദേവിയും ശക്തിപീഠങ്ങളുടെ ഉത്ഭവവും കാമാഖ്യ ക്ഷേത്രത്തിന്റെ ഉത്ഭവം ദക്ഷയാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. തന്റെ ഭർത്താവായ പരമശിവനെ അപമാനിച്ചതിൽ മനംനൊന്ത് ദക്ഷയാഗ വേദിയിൽ വെച്ച് സതീദേവി ആത്മാഹുതി ചെയ്തു. കോപാകുലനായ പരമശിവൻ സതീദേവിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ട് നടത്തിയ പ്രളയതാണ്ഡവം പ്രപഞ്ചത്തെ തന്നെ നശിപ്പിക്കുമെന്ന് വന്നപ്പോൾ, മഹാവിഷ്ണു തന്റെ സുദർശന ചക്രം പ്രയോഗിച്ചു. സതീദേവിയുടെ ശരീരം 108 കഷണങ്ങളായി (ചില വിശ്വാസങ്ങളിൽ 51) ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ പതിച്ചു. ഈ ശരീരഭാഗങ്ങൾ വീണ ഇടങ്ങളാണ് പിന്നീട് 'ശക്തിപീഠങ്ങൾ' ആയി മാറിയത്. ഇതിൽ ദേവിയുടെ യോനീഭാഗം പതിച്ച സ്ഥലത്താണ് കാമാഖ്യ ക്ഷേത്രം ഉയർന്നുവന്നത് എന്നാണ് ഐതിഹ്യം. അതിനാൽ ഇവിടെ വിഗ്രഹത്തിന് പകരം, ഒരു ചെറിയ ഗുഹയ്ക്കുള്ളിലെ കൽഫലകത്തിൽ കൊത്തിവെച്ചിരിക്കുന്ന യോനീരൂപമാണ് പ്രധാന പ്രതിഷ്ഠ. സൃഷ്ടിയുടെ ഉറവിടമായ മാതൃത്വത്തെയാണ് ഈ പ്രതിഷ്ഠയിലൂടെ ആരാധിക്കുന്നത്. താന്ത്രിക പാരമ്പര്യവും ദശമഹാവിദ്യകളും ഇന്ത്യയിലെ ഏറ്റവും വലിയ താന്ത്രിക കേന്ദ്രങ്ങളിൽ ഒന്നാണ് കാമാഖ്യ. ഒൻപത് യോനീരൂപങ്ങളുടെ മധ്യത്തിലായി...
ആത്മികയുടെ പഠനാരംഭം
കഴിഞ്ഞ ഒരു വർഷം ആമീസ് പഠിച്ചത് ബൊമ്മനഹള്ളിയിൽ വിടിനടുത്തുള്ള പ്രസിഡൻസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു. അവിടെ ഭുവലക്ഷ്മി എന്നൊരു നല്ല ടീച്ചറിനെ കിട്ടിയതു ആമീസിന്റെ ഭാഗ്യം തന്നെ. ഭുവലക്ഷ്മി ടീച്ചർക്ക് കുഞ്ഞുങ്ങളെ നോക്കാൻ; പഠിപ്പിക്കാനും നന്നായിട്ടറിയാവുന്നതാണ്. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് കൊടുക്കാനവർക്കറിയാം. പക്ഷേ, ജയപ്രദ ടീച്ചർ അടക്കമുള്ള മറ്റു പലരേയും നന്നായി പരിചയപ്പെട്ടപ്പോൾ അവിടെ തുടർന്ന് ആമീസിനെ പഠിപ്പിക്കേണ്ടെന്നു കരുതുകയായിരുന്നു. ഇവിടെ ബാംഗ്ലൂരിലിൽ ഉള്ള മിക്ക പ്രൈവറ്റ് സ്കൂളുകളുടേയും പരിതാപകഥകൾ ഏറെയാണ്. ജയപ്രദ ടീച്ചർക്കൊക്കെ പ്ലസ് 2 യോഗ്യതമാത്രമേ ഉള്ളൂ. ഇവിടെ ബാംഗ്ലൂരിൽ പഠിച്ചതാകയാൾ നല്ല ഭാഷാസ്വാധീനമൊക്കെയുണ്ട്. ഒരു നെയ്ത്ത്കടയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. സാലാറി അല്പം കൂട്ടി 10000 കിട്ടുമെന്നായപ്പോൾ ടീച്ചറായവരാണവർ. ആമീസിന്റെ പരീക്ഷാടൈം ടേബിൾ എഴുതിത്തന്നതിൽ പോലും തെറ്റുണ്ടായിരുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി. അവർ ഒരു ടീച്ചറായിരുന്നു. വയസ്സായി റിട്ടയർ ആയപ്പോൾ ഇങ്ങനെ വന്നു നിൽക്കുന്നു. ഇതുപോലുള്ള പലകാരണങ്ങൾ കൊണ്ടാണ് ആമീസിനെ അവിടെ പഠിപ്പിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. പല രീതിയിൽ പല സ്കൂളുകളിൽ അന്വേഷിച്ചപ്പോൾ LKG ക്ലാസ്സിനു ഒരു ലക്ഷം മുതൽ എട്ടരലക്ഷം വരെ കൈക്കൂലി (ഡൊണേഷൻ) ചോദിക്കുന്ന സ്കൂളുകളെ ചുറ്റുവട്ടത്ത് കാണാൻ പറ്റി. ഡൊണേഷന് അവർ റെസിപ്റ്റ് ഒന്നും തരില്ല. നിർബന്ധമാണെങ്കിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ബില്ല് കിട്ടും. അല്ലാതെ കൊടുത്തതിനോ വാങ്ങിച്ചതിനോ തെളിവില്ല. ആമീസിനു പറ്റിയ സ്കൂളായി കണ്ടെത്തിയത് സദ്ഗുരു സായീനാഥ് ഇന്റെർനാഷണൽ സ്കൂളാണ് (Sadhguru Sainath International School, Campus 165). വീട്ടിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരമുണ്ടെങ്കിലും, അധികം ബഹളവും വാഹനശല്യവും ഒന്നുമില്ലാത്ത ഒരു ഗ്രാമ്യമായ പ്രദേശമാണിത്. നിശബ്ദമാണ് പ്രദേശം. പിന്നെ പലരോടും ചോദിച്ചപ്പോൾ കുട്ടികൾക്ക് പ്രോജക്റ്റ് വർക്കുപോലുള്ള കലാപരിപാടികൾ ഇവിടെ ഇല്ലാന്നറിഞ്ഞു, അധികമായ പാഠ്യക്രമങ്ങളും ഇല്ല. കാശുവാങ്ങിക്കുന്നതിൽ മറ്റു സ്കൂളുകാരെ പോലെ തന്നെയാണിവരും. ഡൊണേഷൻ ഇനത്തിൽ പൈസയായിട്ടില്ല; കാർഡ് സൈപ്പ് ചെയ്യാം എന്നു പറഞ്ഞപ്പോൾ അവരുടെ മെഷ്യൻ വർക്ക് ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. എടിഎം-ൽ പോയി എടുത്തുവരാനൊക്കെ ഉപദേശിച്ചെങ്കിലും ഞാൻ നിന്നു കൊടുത്തില്ല. പൈസ തന്നാൽ...
അമ്മേ നിളേ നിനക്കെന്തുപറ്റി
അമ്മേ നിളേ നിനക്കെന്തുപറ്റി മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും കളിവിളക്കിന്‍റെ പൊന്‍നാളത്തിനരികത്ത് ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍ ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍ അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍ എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍ പതിനാലു വത്സരം വെന്നു വനവാസം കഴിയാറായ്
എന്റെ വിദ്യാലയം, ഒളപ്പമണ്ണ
തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം! ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന- മിന്നിതാ ചിരിക്കുന്നു, പാലോളി ചിതറുന്നു; മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു- ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു; മധുവിന്‍ മത്താല്‍ പാറി മൂളുന്നു മധുപങ്ങള്‍; ‘മധുരമീ ജീവിതം, ചെറുതാണെന്നാകിലും‘ ആരെല്ലെന്‍ ഗുരുനാഥ- രാല്ലെന്‍ ഗുരുനാഥര്‍? പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ! തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ വിദ്യാലയം!!
ശുഭം അശുഭം
നമ്മളൊക്കെയും ഓരോ ഉപകരണങ്ങൾ മാത്രമാണ്; അതാതിന്റെ പണികൾ അതാത് ഉപകരണങ്ങൾ ചെയ്യണം!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ... അങ്ങനെയങ്ങനെ... ഇവയ്ക്കൊക്കെ ജാതിയുണ്ടോ മതമുണ്ടോ രാഷ്ട്രീയമുണ്ടോ ദൈവമുണ്ടോ പിശാചുണ്ടോ!! ഒന്നുമില്ല!! ടിവി ഇടയ്ക്ക് കേറി വരുന്നു, നന്നായി കുറച്ചു കാലം വർക്ക് ചെയ്യുന്നു - പിന്നെ നശിച്ചു പോകുന്നു... പിന്നെ നമ്മൾ പുതിയത് ഒരെണ്ണം വാങ്ങിക്കുന്നു, നമ്മുടെ ഓർമ്മയിൽ കാണും. ചിലപ്പോൾ നമ്മൾ പറയും പഴയ ടിവി ആയിരുന്നു നല്ലത്, അത് കുറച്ചു കാലം കൂടി ജീവിച്ചിരുന്നാൽ മതിയായിരുന്നു... ചിലപ്പോൾ പറയും അയ്യേ, പഴയത് വെറും പൊട്ട ടീവി, ഈ പുതിയത് തന്നെയാ സൂപ്പർ, പഴയത് പണ്ടേ പോയിരുന്നെങ്കിൽ നമുക്ക് ഇതിന്റെ സേവനം നന്നായി മുമ്പേ തന്നെ ആസ്വദിക്കാമായിരുന്നു... നമ്മുടെ മക്കളോടോ മക്കളുടെ മക്കളോടോ ഈ ടിവിയുടെ ഗുണഗണങ്ങൾ ചിലപ്പോൾ പറഞ്ഞേക്കാം - ഒരു കഥപോലെ. അവർക്ക് ഓർമ്മയിൽ നിൽക്കണം എന്നില്ല.. അവരുടെ പിന്മുറക്കാരിലേക്ക് ഒരുതരത്തിലും ഇക്കഥ പോവുന്നില്ല!! ആ ടിവി അങ്ങനെ ഒരു വിസ്മൃതിയിലേക്ക് മാഞ്ഞു പോകുന്നു... എന്നെന്നേയ്ക്കുമായിട്ട്!! ടിവി, കസേര, കമ്പ്യൂട്ടർ, ചൂല്, ഫാൻ, മേശ, വസ്ത്രങ്ങൾ, ... എല്ലാത്തിന്റെ കാര്യവും ഇതുതന്നെ... നമ്മളും ഇതുപോലെ തന്നെയല്ലേ... നിങ്ങളുടെ വല്യമ്മയുടെ വല്ല്യമ്മയുടെ വല്യമ്മയെ നിങ്ങൾ അറിയുമോ, അവരുടെ സ്വഭാവം, നിറം, പെരുമാറ്റം, കുഞ്ഞു പാട്ടുകൾ, പറഞ്ഞുകൊടുത്ത കഥകൾ, വിശ്വാസങ്ങൾ... ഇല്ല ഒന്നും ഓർമ്മയിൽ കാണില്ല. കാരണം ആരും നമ്മളോടത് പറഞ്ഞു തന്നിട്ടില്ല!! ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ തന്നെ നമ്മുടെ ഓർമ്മയില്പോലും അവ ഇന്നില്ല. കേവലം ഒരു നൂറു വർഷം മുമ്പുണ്ടായിരുന്ന നമ്മുടെ പ്രപിതാക്കളെ പറ്റിപ്പോലും നമുക്കൊന്നുമറിയില്ല; ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇതുതന്നെ സ്ഥിതി!! നമ്മളും പഴയൊരു നല്ല ടീവിയെ പറ്റി നമ്മുടെ മക്കളുടെ മക്കളോട് പറയണമെന്ന് നിർബന്ധമില്ലല്ലോ!! നമ്മുടെ പിതാക്കൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്... മരത്തോലും പച്ചിലയുമൊക്കെ ചുറ്റി ഗുഹകളിൽ നിന്നും ഗുഹകളിലേക്ക് മൃഗങ്ങളെ പേടിച്ച് നടന്ന വനവാസകാലമുണ്ട്; നിസ്തുലമായി മൃഗതുല്യം ജീവിച്ച പൂർവ്വകാലമുണ്ട്; തീയുണ്ടാക്കാനായി കല്ലുകൾ കൂട്ടിയുരച്ച് കഷ്ടപ്പെട്ട ചരിത്രമുണ്ട്!!...
അമ്മ മലയാളം
[ca_audio url="https://chayilyam.com/stories/poem/Amma-malayalam.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ... ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ... ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട് നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍ ചുട്ടുവോ നീ എന്റെ കേരളഭാഷയെ... വീണപൂവിന്റെ ശിരസ്സ് ചോദിക്കുന്നു പ്രേമസംഗീത തപസ്സ് ചോദിക്കുന്നു ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു പാടും പിശാച് ശപിച്ചു ചോദിക്കുന്നു പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍ പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു എവിടെയെവിടെ സഹ്യപുത്രി മലയാളം എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം... മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ് അരുതരുത് മക്കളേയെന്ന് കേഴുന്നു ശരണഗതിയില്ലാതെ അമ്മമലയാളം ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം... ആരുടെ മുദ്ര, ഇതാരുടെ ചോര ആരുടെ അനാഥമാം മുറവിളി ആരുടെ നിലയ്ക്കാത്ത നിലവിളി അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി... തേകുവാന്‍, ഊഞ്ഞാലിലാടുവാന്‍ പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍ വിത്തിടാന്‍ ,സന്താപ സന്തോഷ- മൊക്കെയറിയിക്കുവാന്‍ തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍ പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ- യിഷ്ടമെന്നോതുവാന്‍ കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍ ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ് അമ്മമലയാളം, ജന്മമലയാളം... അന്യമായ് പോകുന്ന ജീവമലയാളം... ഓര്‍ക്കുക, അച്ഛനും അമ്മയും പ്രണയിച്ച ഭാഷ മലയാളം... കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍ വാക്കു തന്ന മലയാളം... പെങ്ങളോടെല്ലാം പറഞ്ഞു തളിര്‍ക്കുവാന്‍ വന്ന മലയാളം... കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍ ആയുധം തന്ന മലയാളം... ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി ഉപ്പേരി തൊട്ടു കാണിച്ച മലയാളം... പുള്ളുവന്‍, വീണ, പുല്ലാങ്കുഴല്‍ നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം... പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു കഷ്ടകാലത്തിന്‍ കയത്തില്‍ രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍ ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍ ഓമനത്തിങ്കള്‍ കിടാവ്...
കുമാരനാശാൻ
ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നീ പേരുകളിൽ അറിയപ്പെടുകയും, മഹാകാവ്യം എഴുതാതെ തന്നെ മഹാകവി ആവുകയും ചെയ്ത വ്യക്തിയാണ് കുമാരനാശാൻ (1873-1924). 1873 ഏപ്രിൽ 12-ന് തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. മാതാവ് കാളിയമ്മ. കമാരനാശാൻ ഒൻപത് കുട്ടികളിൽ രണ്ടാമനായിരുന്നു. അച്ഛൻ തമിഴ് - മലയാള ഭാഷകളിൽ വിശാരദനായിരുന്നു. കൂടാതെ കഥകളിയിലും ശാസ്ത്രീയസംഗീതത്തിലും അതീവ തൽപ്പരനുമായിരുന്നു. ഈ താൽപ്പര്യങ്ങൾ കുട്ടിയായ ആശാനും പാരമ്പര്യമായി കിട്ടിയിരുന്നു. കുമാരനാശാൻ എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു വന്നിരുന്നു. 'പ്രതിഭ' എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു. ആശാന്റെ എല്ലാ കൃതികളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വിഷാദഭാവം അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നത് ഒരു പക്ഷേ, വീണ പൂവിലായിരിക്കണം. ഇതിൽ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യം വിഷാദഭാവത്തിലേക്ക് പ്രവേശിക്കുന്നു. വര്‍ത്തമാനകാലത്തെ ദുരവസ്ഥയില്‍ നിന്നും ഒരു നല്ല കാലത്തെപ്പറ്റിയുള്ള ഗൃഹാതുരസ്മരണയിലേക്കും അതിനു സ്വാന്തനം തേടിക്കൊണ്ട് തത്ത്വചിന്തയിലേക്കും നയിക്കുന്നു. ഇതെല്ലാം തന്നെ വായനക്കാരെ അക്കാലത്ത് ശക്തമായി സ്വാധീനിച്ചിരുന്നു. മഹാകവി കുമാരനാശാൻ എന്നറിയപ്പെടുന്ന എൻ. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സർവ്വകലാശാലയാണ്. അന്നത്തെ വെയിൽസ് രാജകുമാരൻ ആയിരുന്നു ആ ആദരവും പട്ടും വളയും സമ്മാനിച്ചത്. 1922-ൽ. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥം വരുന്ന ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. അദ്ദേഹം ഒരു തത്വചിന്തകനും സാമൂഹ്യപരിഷ്കർത്താവും എന്നതിനൊപ്പം ശ്രീ നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാള കവിതയിൽ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അതിഭൗതികതയിൽ ഭ്രമിച്ച് മയങ്ങി കിടന്ന കവിതയെ ഗുണകരമായ നവോത്ഥാനത്തിലേക്ക് നയിച്ചയാളാണ് കുമാരനാശാൻ എന്നു പറയാം. ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. അദ്ദേഹത്തിന്റെ മിക്കകൃതികളും നീണ്ട കഥാകഥനത്തിനുപകരം വ്യക്തി ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളെ അടർത്തിയെടുത്ത് അസാമാന്യമായ കാവ്യ സാന്ദ്രതയോടും ഭാവതീവ്രതയോടും കൂടി അവതരിപ്പിക്കുന്ന രീതിയാണ് അവലംബിച്ചത്. കുമാരനാശാന്റെ താൽപ്പര്യം...
നൊമ്പരം
കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...! തോടില്ല തൊടിയില്ല തോപ്പുമില്ല നീ ആമ്പലും തുമ്പയും കണ്ടതില്ല... ആടില്ല, മാടില്ല, കോഴിയില്ല കൂട്ടിരിക്കാൻ ഇവയൊന്നുമില്ല... മാവില്ല, പ്ലാവില്ല, പേരയില്ല തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല... കാവില്ല, കാടില്ല, കുന്നുമില്ല തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല... നെല്ലില്ല, എള്ളില്ല, മുതിരയില്ല ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല... കറയില്ല ,ചെളിയില്ല ,കുളിരുമില്ല മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല... മഴപോലും ഒട്ടും നനയണില്ല നീ മണ്ണിൻ മണം ഇന്നറിയണില്ല... കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...! വാങ്ങി തരുവാൻ കഴിയുകില്ല വർണ്ണിച്ചാൽ നിനക്കു രുചിക്കുകില്ല... ഇന്നതിൻ മൂല്യമൊട്ടാർക്കുമറിയുകില്ല ഇന്നതിൻ മൂല്യമൊട്ടാർക്കും അറിയുകില്ല... കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...! :(
ഗീതാഞ്ജലി – ടാഗോർ
Albert Einstein & Rabindranath Tagore ഇന്ന് ശ്രീ. രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമാണ് (മേയ് 7 1861 – ഓഗസ്റ്റ് 7 1941). 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ #ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമ്മൂന്നാമനായി പിറന്നു. 'ഗുരുദേവ്' എന്നും ആദരപൂർവ്വം അദ്ദേഹം സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു... ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്. ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും. രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ഗീതാഞ്ജലി. ഗീതാഞ്ജലിയിൽ നിന്നും ചില വരികൾ!! ഭജനം പൂജനം ആരാധനയും സാധനയും ഹേ നിര്‍ത്തുക സാധോ നിജദേവാലയ മൂലയിലെന്തിനിരിക്കുന്നൂ നീ, രുദ്ധ കവാടം? നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു നീ ധ്യാനിക്കും ദൈവമതെവിടെ? നില കൊള്‍വീല! നിമീലിത ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ! കരിനിലമുഴുമാ കര്‍ഷകരോടും വർഷം മുഴുവന്‍ വഴി നന്നാക്കാന്‍ പെരിയ കരിങ്കല്‍ പാറ നുറുക്കി നുറുക്കിയൊരുക്കും പണിയാളരോടും എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നൂ ദൈവം!! ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.!!...
നാറാണത്തു ഭ്രാന്തൻ
[ca_audio url="https://chayilyam.com/stories/poem/Naranathu Bhranthan Kavitha.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ... നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ... നിന്റെ മക്കളില്‍ ഞാനാണനാഥന്‍ (2) എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ (2) ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉലയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍ മൂകമുരുകുന്ന ഞാനാണു മൂഢന്‍ (2) കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത ചുടലക്കു കൂട്ടിരിക്കുമ്പോള്‍ കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍ കഴകത്തിനെത്തി നില്‍ക്കുമ്പോള്‍ (2) കോലായിലീകാലമൊരു മന്തുകാലുമായ് തീ കായുവാനിരിക്കുന്നു ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ മൊട്ടുകള്‍ തിരഞ്ഞു നട കൊള്‍കേ ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ നേര്‍വ്വരയിലേക്കു തിരിയുന്നു (2) ഇവിടയല്ലോ പണ്ടൊരദ്വൈതി പ്രകൃതിതന്‍ വ്രതശുദ്ധി വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച് ദേവകള്‍ തുയിലുണരുമിടനാട്ടില്‍ ദാരുകല ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍... പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും നാട്ടു പൂഴിപ്പരപ്പുകളില്‍ ഓതിരം കടകങ്ങള്‍ നേരിന്റെ ചുവടുറപ്പിക്കുന്ന കളരിയില്‍ നാണം ചുവക്കും വടക്കിനിത്തിണ്ണയില്‍... ഇരുളിന്റെയാഴത്തിലദ്ധ്യാത്മ ചൈതന്യ- മിമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍ (2) ഈറകളിളം തണ്ടിലാത്മ ബോധത്തിന്റെ- യീണം കൊരുക്കുന്ന കാടകപ്പൊന്തയില്‍ പുള്ളും പരുന്തും കുരുത്തോല നാഗവും വള്ളുവച്ചിന്തുകേട്ടാടും വനങ്ങളില്‍ ആടിമേഘം പുലപ്പേടിവേഷം കളഞ്ഞാവണി പ്പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍ അടിയാര്‍ തുറക്കുന്ന പാടപ്പറമ്പുകളി- ലഗ്നി സൂത്ര ത്വരിത യജ്ഞവാടങ്ങളില്‍... വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍ (2) വര്‍ണ്ണങ്ങള്‍ വറ്റുമുന്മതവാത വിഭ്രമ ചുഴികളിലലഞ്ഞതും കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍ ആഢ്യത്വമൂര്‍ജ്ജ രേണുക്കള്‍ ചൊരിഞ്ഞതും... പന്ത്രണ്ടു മക്കളത്രേ പിറന്നു ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍ രണ്ടെന്ന ഭാവം തികഞ്ഞു (2) രാശിപ്രമാണങ്ങള്‍ മാറിയിട്ടോ നീച രാശിയില്‍ വീണുപോയിട്ടോ ജന്മശേഷത്തിന്നനാഥത്വമോ പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാ- മുന്മദത്തിന്‍ വാദന ക്രിയായന്ത്രമോ ആദി ബാല്യം തൊട്ടു പാലായിനല്‍കിയോ - രാന്ദ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍ പത്തു കൂറായ് കൂറ്റുറപ്പിച്ചവര്‍ എന്റെയെന്റെയെന്നാര്‍ത്തും കയര്‍ത്തും ദുരാചാര...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
