പെണ്ണിന്റെ സൗഹൃദം!ഒരു രാത്രിയില്‍ അവള്‍ വീട്ടിലേക്കു വന്നില്ല;അതിരാവിലെ എത്തിയ അവളോട് അവന്‍ ചോദിച്ചു "ഇന്നലെ നീഎവിടെ പോയി?""ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു - അവിടെ ഉറങ്ങിപ്പോയി!"അവളുടെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവന്‍ അന്വേഷിച്ചു...ആര്‍ക്കും അതിനേക്കുറിച്ചറിയില്ലായിരുന്നു...!ആണിന്റെ സൗഹൃദം!ഒരു രാത്രിയില്‍ അവന്‍ വീട്ടിലേക്കു വന്നില്ല;അതിരാവിലെ എത്തിയ അവനോട് അവള്‍ ചോദിച്ചു "ഇന്നലെ രാത്രിയില്‍ എവിടെ പോയി?""ഓ! ഞാനിന്നലെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ പോയിരുന്നു - അവിടെ ഉറങ്ങിപ്പോയി!"അവന്റെ ഏറ്റവും അടുത്ത പത്തു കൂട്ടുകാരെ വിളിച്ചവള്‍ അന്വേഷിച്ചു...പത്തില്‍ എട്ടുപേരും പറഞ്ഞു 'അവനിന്നലെ എന്റെ വീട്ടിലായിരുന്നു' എന്ന്! രണ്ടുപേര്‍ പറഞ്ഞത് 'അവനിപ്പോഴും വീട്ടില്‍ തന്നെ ഉണ്ട് - എണീറ്റിട്ടില്ല' എന്നും!!
ജിമെയില്‍ html സിഗ്‌നേച്ചര്‍
യാഹുമെയിലില്‍ html signature കൊടുക്കാനുള്ള സൗകര്യം മുമ്പുതന്നെ ഉണ്ട്. ഏതെങ്കിലും html editor-ല്‍ ഒരു കുഞ്ഞു സിഗ്‌നേച്ചറുണ്ടാക്കി കോപ്പി എടുത്ത് അവിടെ പേസ്റ്റ് ചെയ്താല്‍ മതിയാവും. എന്നാല്‍ ജിമെയില്‍ പോലുള്ള പല മെയില്‍ സര്‍വീസുകളിലും ആ ഒരു സൗകര്യം നിലവില്ലില്ല. html ഉപയോഗിച്ച് അത്യാവശ്യം കളികള്‍ കളിക്കുന്നവരെ നിരാശരാക്കുന്ന ഒരു കാര്യമാണത്. എന്നാല്‍ വൈസ്‌സ്റ്റാമ്പെന്ന ഒരു മോസില്ല ആഡ്‌ഓണ്‍ ഉപയോഗിച്ച് നമുക്കിത് ഭംഗിയായി ചെയ്യാവുന്നതാണ്. എന്റെ ജീമെയില്‍ കിട്ടിയ പലരും, അതിലെ സിഗ്നേച്ചര്‍ കണ്ടിട്ട് അതെങ്ങനെ ഉണ്ടാക്കിയെന്നു ചോദിക്കുകയുണ്ടായി. (ദാ ഇവിടെ ഉണ്ട് ആ സിഗ്നേച്ചര്‍!)അന്നേ തോന്നിയ ഒരാശയമായിരുന്നു, ജിമെയില്‍ സിഗ്നേച്ചറിനെ കുറിച്ചൊരു പോസ്റ്റ്. ഇതു കൊണ്ട് ജീമെയിലില്‍ മാത്രമല്ല, മറ്റു പല മെയില്‍സര്‍വീസുകളിലും നമുക്ക് സിഗ്നേച്ചര്‍ ഉണ്ടാക്കാവുന്നതാണ്. സിഗ്നേച്ചര്‍ മെയിലിനു കീഴെ അല്പം ഭംഗിയില്‍ പേരും അഡ്രസ്സും ഫോണ്‍ നമ്പറും അതുപോലെ അത്യാവശ്യം ചിലകാര്യങ്ങളും html കോഡുപയോഗിച്ച് എഴുതുക എന്നേ സിഗ്നേച്ചര്‍ എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നുള്ളൂ. അതിനായ് വേണമെങ്കില്‍ ഇമേജുകളും ഉപയോഗിക്കാം. പിന്നീട് മെയില്‍ കംമ്പോസുചെയ്യുമ്പോള്‍ അതു താഴെ അറ്റാച്ച്‌ഡായി വരുന്നതു കാണാം. ഇമേജുകള്‍ ഉപയോഗിക്കുന്നവര്‍, ആ ഇമേജുകള്‍ ഓണ്‍ലൈനില്‍ എന്നും സൂക്ഷിക്കാന്‍ ഒരിടം(പിക്കാസ വെബ്‌ആര്‍ബം, നിങ്ങളുടെ വെബ്‌സ്പേസ്, ഇതുപോലെ ഏതെങ്കിലും ഒന്ന്) കണ്ടെത്തുകയും അവിടെ ആ ഇമേജുകള്‍ ആദ്യം തന്നെ സൂക്ഷിക്കേണ്ടതുമാണ്. ഡൗണ്‍ലോഡുചെയ്യുക മോസില്ലയില്‍ ഈ ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതു ഡൗണ്‍ലോഡ് ചെയ്തശേഷം തുറന്നു വെച്ച മോസില്ല ബ്രൗസറിലേക്ക് ഡ്രാഗ് ചെയ്തുകൊണ്ടിട്ടാല്‍ മതി. അപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്‌ഷന്‍ കിട്ടും. സാധാരണ ആഡ്‌ഓണ്‍സ് ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതുപോലെ തന്നെയാണ്. ആഡ്‌ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാന്‍ ബ്രൗസര്‍ ഒന്നു റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും. ഇതിനായി ബ്രൗസര്‍ ക്ലോസ് ചെയ്ത ശേഷം വീണ്ടും ഓപ്പണ്‍ ചെയ്താല്‍ മതിയാവും. ഇനി മോസില്ലയുടെ മുകളിലെ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അതിലെ ആഡ്‌ഓണ്‍സ് (Add-Ons) ക്ലിക്ക് ചെയ്യുക. ആഡ്‌ഓണ്‍സിന്റെ ഒരു വിന്‍ഡോ ഓപ്പണ്‍ ചെയ്തു വരുന്നതു കാണാം. അതില്‍ എക്‌സ്റ്റന്‍ഷന്‍സ് (extensions) എന്നൊരു ടാബുണ്ടാവും. അതു ക്ലിക്കുചെയ്ത്...
ഓജോബോര്‍ഡ് റീലോഡഡ്!
എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭമുണ്ടെന്ന്. ആദ്യമായി ഓജോബോര്‍ഡിനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് (more…)
ചേലിയക്കാരന്റെ പ്രേതം
ഭൂത, പ്രേത, പിശാചുകളെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇരുട്ടിന്റെ മറവിലും, വടവൃക്ഷങ്ങളായ കരിമ്പനകളിലും പാലമരത്തിലും എന്തിനേറെ, കുടുസ്സുമുറികളിലും, തട്ടിന്‍പുറങ്ങളിലും രക്തദാഹികളായ ഇവറ്റകള്‍ സസുഖം വാണിരുന്നുവത്രേ!. മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെയീ കടുംവര്‍ണ്ണകാമനകള്‍ എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ബല്യകാലം ചെലവഴിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടിഗ്രാമത്തിന്റെ ശക്തമായ സ്വാധീനത്തില്‍ ഇത്തരം വിശ്വാസങ്ങളിലെ യുക്തിരാഹിത്യവും അപകടവും തിരിച്ചറിയാന്‍ ചെറുപ്പത്തിലേ സാധിച്ചിരുന്നു. യുക്തിയുടെ ശക്തമായ തടവറയില്‍ ഗതികിട്ടാതെ ഈ ദുരാത്മാക്കള്‍ ശ്വാസം മുട്ടിവന്നു. പ്രേതങ്ങള്‍ വിഹരിക്കുന്ന കാവിലും ഇടവഴികളിലും ഇരുള്‍നിറഞ്ഞ വനമേഖലയിലും ശവക്കോട്ടയിലും സന്ധ്യാനേരങ്ങളില്‍ നടന്നു ഞാന്‍ പേടി മാറ്റി. അവരെന്നെ വിട്ട് എന്നെന്നേക്കുമായി വിടപറഞ്ഞൊഴിഞ്ഞു; കൂടെ ദൈവവിശ്വാസവും. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായിരുന്നു എനിക്ക് ദൈവവും ഈ പറഞ്ഞ ദുരാത്മാക്കളും. ഗുഡ്‌ബൈ പറഞ്ഞവരൊഴിഞ്ഞു പോയപ്പോള്‍ പിന്നീടുകണ്ട പല ആചാരങ്ങളും ഒരു ചെറുചിരിയോടെ കണ്ടു നില്‍ക്കാനായി. എങ്കിലും ഒരാചാരത്തേയും ഞാന്‍ എതിര്‍ക്കുന്നില്ല. ഇതൊരു ബാക്‌ഗ്രൗണ്ട് വിവരണം. അതവിടെ നില്‍ക്കട്ടെ. നമുക്ക് നമ്മുടെ തീമിലേക്ക് വരാം. ഇതൊരു പ്രേതകഥയല്ല, ചില പ്രേതങ്ങളെ കുറിച്ചുള്ള കഥയാണ്. ജിജി ജോര്‍ജെന്ന വട്ടന്‍ സയന്റിസ്‌റ്റും ഞാനും കോളേജിന്റെ വകയിലുള്ള ഒരു പ്രേതഭവനത്തില്‍ പാര്‍ത്തുവന്നിരുന്ന കാലം. അഞ്ചാറേക്കറോളം വരുന്ന കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്തിന്റെ ഒത്ത നടുക്കായിരുന്നു ആ വലിയ വീട്. വിശാലമായ മച്ചകവും വലിയ മുറ്റവും സൈഡില്‍ തന്നെ വലിയൊരു കിണറും - പഴയ ഒരു ഹിന്ദു ഭവനം. പ്രതികാരദാഹിയായ ചേലിയക്കാരന്‍ പണ്ടേതോ ചേലിയക്കാരന്‍മാരുടേതായിരുന്നു ആ വീട്. ഒരു കാരണവര്‍ അവിടെ ഒറ്റയ്‌ക്കു താമസിച്ചു വന്നിരുന്നു. ഒരിക്കല്‍, ആ കാരണവരെ വീടിനു പുറകിലുള്ള വഴിയില്‍ വെച്ചാരോ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തി! രക്തം വാര്‍ന്നുവാര്‍ന്ന് അയാള്‍ മരിച്ചു!! മാസങ്ങള്‍ക്കുശേഷം പ്രതികാരദാഹിയായി അയാള്‍ ഉയര്‍ത്തെണീറ്റു... കറുത്ത കരിമ്പടം പുതച്ച്, രാത്രിയുടെ നിഗൂഡയാമങ്ങളില്‍ അയാള്‍ ദേളിയിലൂടെ അലഞ്ഞു നടക്കാന്‍ തുടങ്ങി. നിശബ്‌ദരാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചുകൊണ്ടുള്ള അയാളുടെ ദീനരോധനം പലരുടേയും ഉറക്കം കെടുത്തി. പലരും പ്രേതത്തെ കണ്ടു ഭയന്നു. ഇടവഴികളില്‍ നിന്നയാള്‍ ചരല്‍മണ്ണു വാരിയെറിയും. ഭയത്തിന്റെ കറുത്ത പുക ഗ്രാമാന്തരങ്ങള്‍ താണ്ടി. ചേലിയക്കാരന്‍മാരുടെ പ്രേതത്തിന്...
പശുവും ഭക്തിയും പിന്നെ മലയാളിയും
ഇങ്ങനേയും ഒരു ഭക്തിയോ! ഒരാഴ്‌ചയായി കമ്പനി മാറിയിട്ട്. ജക്കസാന്ദ്രയിലേക്ക് രണ്ടു ബസ്സുകയറേണ്ട ഗതികേടിലാണിപ്പോള്‍. സമീപപ്രദേശത്ത് ഒരു വീടിനായി പലരോടും പറഞ്ഞു. പലരേയും വിളിച്ചു. ഇന്നു രാവിലെ റൂംമേറ്റായ ഷൈന്‍ വര്‍ഗീസിന്റെ കൂടെ (more…)
ഒരുനാള്‍ വരും
ഞാനും കണ്ടു "ഒരുനാള്‍ വരും" എന്ന ശ്രീനിവാസന്‍ സിനിമ ശിവാജിനഗറില്‍ നിന്നും.നല്ലൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്ന മേന്മയുണ്ട്. മോഹന്‍ലാലിന്റെ രസകരമായ അഭിനശൈലി ഹരം പകരും. ഒത്തിരി കണ്ടുമടുത്ത ശ്രീനിവാസന്‍ തന്നെയാണിതിലും. വളരേ ലളിതമായാണ് കഥയുടെ പോക്ക്. മോഹന്‍ലാലിന്റെ നായികയായി (സിനിമയിലെ നായിക എന്നു പറയാനാവുമോ എന്നറിയില്ല) വന്ന സമീറാ റെഡ്ഡി(?) ഒരു ഗുണവുമില്ല. കടന്നല്‍ കുത്തിയ മുഖവുമായി അവള്‍ അതിലേയും ഇതിലേയും നടക്കുന്നുണ്ട്, അത്രമാത്രം. ഇടയ്‌ക്കിടയ്ക്ക് ശ്രീനിവാസന്‍ രക്ഷപ്പെടാന്‍ ഒരുക്കുന്ന ചെപ്പടിവിദ്യകളൊക്കെയും കല്ലുകടിയായി; ക്ലൈമാക്സും അങ്ങനെ തന്നെ. പിന്നെ ഒരിടത്തു തുടങ്ങിയ കഥ എവിടേയെങ്കിലും ഒന്നു തീര്‍ക്കണമല്ലോ! കഥഗതിയിലെ കല്ലുകടിയോ ക്ലൈമാക്‌സോ ഈ സിനിമയ്‌ക്കു നോക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. കേരളത്തെ ആകമാനം കാര്‍ന്നു തിന്നുന്ന കൈക്കൂലിയുടെ ഭീകരത നന്നായി തുറന്നുകാട്ടുന്നതില്‍ സിനിമ വിജയിച്ചു. ഒത്തിരി നടന്നിട്ടും കാര്യങ്ങള്‍ സാധിക്കാത്ത കോട്ടയം നസീറിന്റെ കഥാപാത്രം അവസാനം അടിമുതല്‍ മുടിവരെ കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ ഭംഗിയായി നടത്തിയെടുക്കുന്നതും പട്ടാളക്കാരനായിരുന്ന നെടുമുടി വേണുവിന്റെ കഥാപാത്രം കൈക്കൂലി കൊടുക്കുന്നത് രാജ്യദ്രോഹമെന്ന പോലെ കുറ്റകരമാണെന്നു പറഞ്ഞ് അവസാനം വീടുവരെ നഷ്‌ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നതും കൈക്കൂലിയില്‍ കുളിപ്പിച്ചെടുത്ത ശ്രീനിവാസന്റെ കഥാപാത്രവും ഈ ഭീകരതയെ തുറന്നു കാട്ടുന്നതില്‍ വിജയിച്ചു. ലാലിന്റെ മകളായി അഭിനയിച്ച കുട്ടി ലാളിത്യമുള്ള അഭിനയപാഠവം കൊണ്ട് മികച്ചുനിന്നു. ശ്രീനിവാസന്റെ ഭാര്യയായി വന്ന ദേവയാനിയും നന്നായി. ദേവയാനി ലാലിന്റെ തടിയനെന്നു വിളിച്ചത് അല്പം ചിരിയുണര്‍ത്തി. ശരിക്കും ലാലിന്റെ തടി സിനിമയില്‍ വല്ലാതെ മുഴച്ചു നില്‍ക്കുന്നതായി തോന്നിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആ അനായാസമായ അഭിനയ ശൈലി അതിനെ മറികടന്നു വിജയം കണ്ടു. നിര്‍മ്മാതാവായ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം ഒരു കോമാളിവേഷം പോലെ തോന്നി. കടുത്ത വില്ലത്തരങ്ങളൊന്നുമില്ല. സിദ്ധിക്കിന്റെ സാന്നിദ്ധ്യം പ്രത്യേകിച്ചൊന്നും ഗുണം ചെയ്തില്ല.ശ്രീനിവാസന്റെ മകളായി വന്ന കുട്ടി സ്‌ക്കൂളില്‍ നിന്നും പാടുന്ന പാട്ട് നന്നായിട്ടുണ്ട്. ലാലിന്റെ മുന്‍കാലജീവിതം സിനിമയില്‍ പലയിടങ്ങളിലായ പറഞ്ഞു പോവുന്നതേ ഉള്ളൂ. എങ്കിലും "സിനിമ കഴിഞ്ഞശേഷം" ഒരു പാട്ടിലൂടെ അതിന്റെ വിഷ്വല്‍സ് കാണിച്ചത് ഒരു പുതുമയായി തോന്നി. കറുപ്പിനോടുള്ള...
ആറാമിന്ദ്രിയ കാഴ്‌ചകള്‍
ആറാമിന്ദ്രിയ കാഴ്ചകളുമായി വന്ന് ലോകത്തെയാകെ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രണവ് മിസ്റ്റ്രിയെന്ന ഗുജറാത്തി ചെറുപ്പക്കാരനെ ആരു മറന്നിരിക്കാനിടയില്ല. കേവലമൊരു ക്യാമറയും ഒരു കുഞ്ഞു പ്രജക്‌റ്ററും വിരലിലണിയാവുന്ന ചെറിയ നാലു കളര്‍ മാര്‍ക്കേര്‍സും ഒരു മൊബൈല്‍ ഫോണും കൊണ്ട് മുമ്പ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അത്ഭുതങ്ങള്‍ നമുക്കു മുന്നില്‍ തുറന്നു കാട്ടിയ MIT - കാരന്‍. അത്ഭുതകരങ്ങളായ പല കണ്ടുപിടുത്തങ്ങളും മുമ്പ് നടത്തിയെങ്കിലും SixthSense എന്ന ആറാമിന്ദ്രിയ വിദ്യകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. അദൃശ്യമായ കമ്പ്യൂട്ടര്‍ മൗസ്, ഇന്റലിജെന്റ് സ്റ്റിക്കി നോട്സ്, സ്മാര്‍ട് പെന്‍ എന്നിവയൊക്കെയണ് ഇതിനു മുമ്പു നടത്തിയ കണ്ടുപിടുത്തങ്ങളില്‍ പ്രധാനപ്പെട്ടവ. SixthSense എന്ന ടെക്നോളജിയിലൂടെ ഒത്തിരി അവാള്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. പ്രണവ് വീണ്ടും മാധ്യമങ്ങളിലേക്കു വന്നത്ത് മറ്റൊരു വാര്‍ത്തയുമായാണ്. SixthSense എന്ന സാങ്കേതികവിദ്യയുടെ പുറകിലുള്ള സോഫ്റ്റ്വെയര്‍ ഓപ്പണ്‍സോഴ്‌സാക്കി ആര്‍ക്കും ഡൗണ്‍ലോഡു ചെയ്തെടുക്കാവുന്ന രീതിയില്‍ അദ്ദേഹം ലോകത്തിനു സമര്‍പ്പിക്കുകയാണ്. പുറംലോകവുമായി കമ്പ്യൂട്ടനെ എങ്ങനെ നന്നായി കൂട്ടിയിണക്കി നമുക്കുപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാം എന്നതിന്റെ ദൃഷ്ടാന്തമാണീ കണ്ടു പിടുത്തം. നമ്മുടെ കയ്യിലുള്ള ട്രൈന്‍ ടിക്കറ്റില്‍ നിന്നും തന്നെ അതിന്റെ PNR സ്റ്റാറ്റസ് കാണുക, പത്രത്തിലെ ഒരാളുടെ പ്രസംഗത്തിന്റെ ചിത്രം ഉണ്ടെന്നു വിചാരിക്കുക, അടുത്തനിമിഷം ആ പത്രത്തില്‍ തന്നെ ഫോട്ടോയുടെ സ്ഥാനത്ത് ചലിക്കുന്ന വീഡിയോ ദൃശ്യമായി കാണുകയും പ്രാസംഗികന്റെ ശബ്ദം നുമുക്കു കേള്‍ക്കുകയും ചെയ്യുക, പത്രത്താളില്‍ ഉള്ള ഒരു നല്ല ഫോട്ടോ പെറുക്കിയെടുത്ത് നമ്മുടെ പേര്‍സണല്‍ കമ്പ്യൂട്ടറിലേക്കിടുക, അതിനെ മാറ്റം വരുത്തുക, അതേ ഇങ്ങനെ ആറാമിന്ദ്രിയവിദ്യയിലൂടെ അനാവൃതമാവുന്ന കാര്യങ്ങള്‍ ഒട്ടനവധിയാണ്. എന്താണീ ആറാമിന്ദ്രിയ കാഴ്ച്ചകള്‍ എന്നു ഇനിയും മനസിലാകത്തവരുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക. പ്രണവ് TEDIndia conference - ല്‍ നടത്തിയ ഒരു സ്പീച്ചിന്റെ വീഡിയോ ദൃശ്യമാണിത്. ഈ സ്പീച്ചിന്റെ അവസാനമാണ് പ്രണവ് ഈ സോഫ്റ്റ്വെയര്‍ ഓപ്പണ്‍സോഴ്സായി പബ്ലിഷ് ചെയ്യുന്നുവെന്ന് തുറന്നു പറഞ്ഞത്. ഇരുപതിനായിരം രൂപയില്‍ താഴെമാത്രം വില വരുന്ന ഉപകരണങ്ങള്‍ മാത്രമേ ഈ സാങ്കേതികവിദ്യയുടെ ഉപകരണങ്ങള്‍ക്കു...
കോവലനും കണ്ണകിയും
കണ്ണകിയുടെ ചരിതം ഇവിടെ... കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണു മാധവിയിൽ കോവലനു സ്നേഹമുണ്ടായ് തീർന്നു ജായയെയും വേർപിരിഞ്ഞു പാവമായ് ദേവി (more…)
Dynamic Font Technology
When designing a logo or other material for your website, most people will probably know about the importance of factors such as colours, space, shapes and design. Sure, designing a logo is about all these things and a visually easily recognisesable logo is a must. However, choosing the right font for your materials like logo, page content is equally as important. In fact many incredibly successful products are almost synonymous with a certain kind of font. Think about Coca Cola's curved font or IBM's clear cut letters or any other famous company's logo. Those fonts have become visually ingrained in peoples conception of the brand. Choosing the right font type for your logo is not just about recognisability, its also about choosing a font that communicates the right message to the general public. It has to do with congruently. What is Font? Font is a design for a set of characters. A font is the combination of typeface and other qualities, such as size, pitch, and spacing. For example, Times Roman is a typeface that defines the shape of each character. Within Times Roman, however, there are many fonts to choose from - different sizes, italic, bold, and so on....
കാസർഗോഡ് കർഷകത്തൊഴിലാളി പ്രക്ഷോഭം
കാസർഗോഡ് കർഷകത്തൊഴിലാളി പ്രക്ഷോഭം (1950): സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഭൂമിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള ഇതിഹാസ പോരാട്ടം 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിത്തറ പാകിയ നിരവധി കാർഷിക-തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് ഉത്തര മലബാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ഏറ്റവും നിർണ്ണായകവും എന്നാൽ ചരിത്രത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനം അർഹിക്കുന്നതുമായ ഒന്നാണ് 1950-കളിലെ കാസർഗോഡ് കർഷകത്തൊഴിലാളി പ്രക്ഷോഭം. ലളിതമായി പറഞ്ഞാൽ, ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വതന്ത്രമായെങ്കിലും, ഭൂമിയുടെ ഉടമസ്ഥാവകാശം അനുഭവിച്ചിരുന്ന പ്രാദേശിക ജന്മിമാരുടെയും നാടുവാഴികളുടെയും അടിമത്തത്തിൽ നിന്ന് മോചനം നേടാൻ കാസർഗോഡെ, പ്രത്യേകിച്ച് കാഞ്ഞങ്ങാട്, നീലേശ്വരം, മടിക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളും നടത്തിയ ജീവന്മരണ പോരാട്ടമായിരുന്നു ഇത്. തങ്ങൾക്ക് കൃഷി ചെയ്യാൻ സ്വന്തമായി ഭൂമി വേണമെന്നും, അമിതമായ പാട്ടം ഒഴിവാക്കണമെന്നും, ന്യായമായ കൂലി ലഭിക്കണമെന്നും ആവശ്യപ്പെട്ട് മർദ്ദകരായ പോലീസിനെതിരെ അവർ നടത്തിയ ഈ ചെറുത്തുനിൽപ്പ് ആധുനിക കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ചു.1 ഈ ലേഖനം 1950-ലെ കാസർഗോഡ് കർഷക പ്രക്ഷോഭത്തിന്റെ ചരിത്രപരമായ പശ്ചാത്തലം, കാരണങ്ങൾ, സമരത്തിന്റെ ഗതി, അത് കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ എന്നിവ ആധികാരികമായി പരിശോധിക്കുന്നു. സ്വാതന്ത്ര്യാനന്തര കാസർഗോഡിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം 1947-ൽ അധികാരം കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും, കാസർഗോഡ് മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിൽ അത് യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. ഭരണപരമായ കാര്യങ്ങളിൽ കാസർഗോഡ് അന്ന് മദ്രാസ് പ്രസിഡൻസിയുടെ കീഴിലുള്ള 'സൗത്ത് കാനറ' (ദക്ഷിണ കന്നഡ) ജില്ലയുടെ ഭാഗമായിരുന്നു. മലബാർ ജില്ലയുമായി അതിർത്തി പങ്കിട്ടിരുന്ന ഈ പ്രദേശത്ത് ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ ഏറെയുണ്ടായിരുന്നു. എങ്കിലും, കാർഷിക വ്യവസ്ഥ പൂർണ്ണമായും ഫ്യൂഡൽ ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു. നീലേശ്വരം രാജാക്കന്മാരും, മറ്റ് നമ്പൂതിരി-നായർ പ്രമാണിമാരും കാസർഗോഡ്, കാഞ്ഞങ്ങാട് താലൂക്കുകളിലെ ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമകളായിരുന്നു. 'ചാൽഗേണി', 'മൂലഗേണി', 'വെറുംപാട്ടം', 'കുഴിക്കാണപ്പാട്ടം' തുടങ്ങിയ സങ്കീർണ്ണമായ ഭൂവുടമസ്ഥാ സമ്പ്രദായങ്ങളിലൂടെയാണ് അവർ കർഷകരെ ചൂഷണം ചെയ്തിരുന്നത്. കൃഷിഭൂമിയിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്ക് ഭൂമിയുടെ മേൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. വിളവിന്റെ സിംഹഭാഗവും 'പാട്ടം' ആയി ജന്മിമാർക്ക് നൽകേണ്ടി...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
