രോഗി:സാർ എനിക്ക് 23 വയസ്സുണ്ട്. പോസ്റ്റുകൾ പലപ്പോഴും കൃത്യമല്ല. ലൈക്ക് പ്രതീക്ഷിച്ചതുപോലെ കിട്ടുന്നില്ല; വളരേ കുറവാണ്. ഇവിടെ ഉള്ള ഒരു ഡോക്ടറെ കാണിച്ചപ്പോൾ തകരാറ് എന്റെ പ്രൊഫൈലിനാണെന്നു പറഞ്ഞു; ഇതുമൂലമാണോ സാർ എനിക്ക് ലൈക്ക് ഉണ്ടാവാത്തത്? എനിക്ക് പലപ്പോഴും സങ്കടവും ദേഷ്യവും വരാറുണ്ട്, പ്രൊഫൈൽ പ്രശ്നം തന്നെയാണോ സാർ കാരണം. സാർ എനിക്കിനി നല്ലൊരു ഓൺലൈൻ ജീവിതം നയിക്കാൻ പറ്റില്ലേ? ഞാനാകെ നിരാശയിലാണു സാർഡോക്ടർ:താങ്കൾ ഇക്കാര്യത്തിൽ നിരാശപ്പെടേണ്ടതില്ല; താങ്കളുടെ പ്രായത്തിലുള്ള പലർക്കും ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്. ഒരുകാര്യം ചെയ്യൂ, താങ്കൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ വെച്ച് പുതിയ പ്രൊഫൈൽ ഉണ്ടാക്കുക, അതിനു ശേഷം എന്റെ ഹെയർ ബാൻഡ് കാണാനില്ല, ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയി എന്നിങ്ങനെയുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യുക, അപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ നിർലോഭം കിട്ടിക്കൊണ്ടിരിക്കും. നല്ലൊരു ഓൺലൈൻ ജീവിതം ആശംസിക്കുന്നു.ഒരു മെയിൽ വഴി കിട്ടിയ തീം
അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് അലക്സ് പോള്‍ ഈണം നൽകി വിധു പ്രതാപും റിമിടോമിയും ചേർന്നു പാടിയ വാസ്തവം എന്ന ചിത്രത്തിലെ ഒരു ഗാനം: അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്...അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ്കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ്ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെകുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തുംകാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കെവേളിയ്ക്കു നാളെണ്ണിയെത്തുന്നുവോവെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍അമ്പിളിവളയിട്ട കൈവിരല്‍ത്തുമ്പിനാല്‍അഞ്ജനം ചാര്‍ത്തുന്നൊരുഷഃസന്ധ്യയില്‍താമരത്തിരിയിട്ട വിളക്കുപോല്‍ നില്‍ക്കുന്നതളിര്‍നിലാപ്പെണ്‍കൊടി പാടുകില്ലേഞാനെന്റെ മോഹങ്ങള്‍ വീണയാക്കാംമംഗളശ്രുതി ചേര്‍ന്നു മാറുരുമ്മാംമലയാളത്തിലെ പ്രണയാദ്രമായ നല്ല കുറേ പാട്ടുകൾ വേണം, നിങ്ങളുടെ മനസിൽ പെട്ടെന്ന് ഓടി വരുന്ന ചില പാട്ടുകളുടെ ആദ്യവരിയോ, ലിങ്കുകളോ, യുടൂബ് വീഡിയോകളോ മറ്റോ തന്ന് സഹായിക്കുക. സിനിമാഗാനമോ ആൽബമോ ഒക്കെയാവാം. പ്രണയത്തിൽ ഒരല്പം വിരഹം ചാലിച്ച് കുറച്ച് സെന്റി ആയാലും കുഴപ്പമില്ല... എല്ലാ മനസ്സുകളും അപ്പോൾ ഒന്നു പ്രണയാതുരമാവട്ടെ!!
ഇന്ത്യൻ റുപ്പീ | Indian Rupee
ഇന്നലെ ഇന്ത്യൻ റുപ്പി കണ്ടു.. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, 250 രൂപകൊടുത്ത് കാണേണ്ടിയിരുന്നില്ല എന്നു തോന്നി. നാട്ടിൽ പോയപ്പോൾ 30 രൂപയ്ക്കായിരുന്നെങ്കിൽ ഒരു വിധം സംതൃപ്തി തോന്നുന്നുമായിരുന്നു; കൊടുത്ത കാശിനു മുതലായി എന്നു പറയാമായിരുന്നു. ഇതെന്തോ!!സിനിമ മോശമാണ് എന്നല്ല. സിനിമയെ വാനോളം വാഴ്ത്തിപ്പാടിയ ഓൺലൈൻ കസർത്തുകൾ കണ്ട് അല്പം തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം തന്നെ. തിലകന്റെ തിരിച്ച് വരവ് ഗംഭീരം തന്നെ, ജഗതിയും തന്റെ ഭാഗം പൊലിപ്പിച്ചെടുത്തു. മൊത്തത്തിൽ പിടിച്ചിരുത്താൻ മാത്രം സിനിമയിൽ ഒന്നും കണ്ടില്ല. ഒരു ശരാശരി സിനിമ. ആദ്യപകുതിയിൽ നന്നായിട്ട് ഉറക്കം വന്നു. രണ്ടാം പകുതി നല്ല ഫാസ്റ്റായി തോന്നി. കൂളിങ് ഗ്ലാസ് വെച്ചു നടക്കുന്ന നായകനെ നോക്കി " ആ സാധനം വെക്കേണ്ട; സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് പേരുദോഷം വരുത്തിവെച്ച സാധനം ആണത്" എന്ന കൂട്ടുകാരന്റെ തമാശ കാണികളെ നന്നായി ചിരിപ്പിച്ചു.നായകന്റെ അനിയത്തിയായി അഭിനയിച്ച കുട്ടിയെ ശ്രദ്ധിച്ചു. സത്യൻ അന്തിക്കാട് - മോഹൻലാൽ ടീമിന്റെ ആ ചവറു പടത്തിലും അവരുണ്ട്. ഒരു തമിഴത്തി ലുക്ക്... കൊള്ളാം.വാൽകഷ്ണംസംവിധായകന് അരിക്കച്ചവടത്തിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു. പ്രാഞ്ചിയേട്ടനിൽ കണ്ട അതേ അരിക്കച്ചവടം ഈ സിനിമയിൽ ലാലു അലക്സിന്റെ കഥാപാത്രവും നടത്തുന്നുണ്ട്.
ഡെന്നീസ് റിച്ചിക്ക് ആദരാജ്ഞലികൾ
ഡിജിറ്റല്‍ വിപ്ലവത്തിന്റെ ചരിത്രവഴിയില്‍, സ്റ്റീവ് ജോബ്‌സിന് പിന്നാലെ മറ്റൊരു അതികായന്‍ കൂടി ഓര്‍മയാകുന്നു. 'സി' പ്രോഗ്രാമിങ് ലാംഗ്വേജിന്റെ സൃഷ്ടാവും യുണീക്‌സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹനിര്‍മാതാവുമായ ഡെന്നീസ് റിച്ചി (70) അന്തരിച്ചു..ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ്‌വില്ലിയില്‍ 1941 സപ്തംബര്‍ 9 ന് ജനിച്ച ഡെന്നിസ് മാക്അലിസ്റ്റൈര്‍ റിച്ചി, ന്യൂ ജെര്‍സിയിലാണ് വളര്‍ന്നത്. ബെല്‍ ലബോറട്ടറീസില്‍ സ്വിച്ചിങ് സിസ്റ്റംസ് എന്‍ജിനിയറായിരുന്ന അലിസ്‌റ്റൈര്‍ റിച്ചിയായിരുന്നു പിതാവ്. 1963 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് റിച്ചി ഭൗതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഹാര്‍വാഡില്‍ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടര്‍ പരിചയപ്പെടാന്‍ റിച്ചിക്ക് അവസരം ലഭിച്ചത്. അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറായ യുനിവാക് 1 (Univac 1) നെപ്പറ്റി നടന്ന ഒരു ക്ലാസില്‍ പങ്കെടുക്കുമ്പോഴായിരുന്നു അത്. അത് റിച്ചിയുടെ ഭാവനയെ ആഴത്തില്‍ സ്വാധീനിച്ചു.പിന്നീട് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യില്‍ ചേര്‍ന്ന റിച്ചി, 1967 ല്‍ ബെല്‍ ലാബ്‌സിലെത്തി. ട്രാന്‍സിസ്റ്റര്‍ പിറന്നുവീണ ബെല്‍ ലാബ്‌സ്, അക്കാലത്ത് ഡിജിറ്റല്‍ മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന സ്ഥാപനമാണ്. കെന്‍ തോംപ്‌സണ്‍ എന്നറിയപ്പെട്ട കെന്നത്ത് തോംപ്‌സണ്‍ അന്ന് ബെല്‍ ലാബ്‌സിലുണ്ട്. ഇരുവരും താമസിയാതെ ഡിജിറ്റല്‍ മുന്നേറ്റങ്ങളില്‍ സഹകാരികളായി.മാതൃഭൂമി വാർത്തയിലേക്ക്:
കുഞ്ഞിക്കുഞ്ഞി കുറുക്കാ
കുഞ്ഞി കുഞ്ഞിക്കുറുക്കാനിനക്കെന്തു ബെരുത്തംഅയ്യോന്റേട്ടാതലക്കുത്തും പനിയുംഅയിനെന്തു ബൈദ്യംഅതിനുണ്ടു ബൈദ്യംകണ്ടത്തിൽ പോണംകക്കിരി പറിക്കണംകറമുറ തിന്നണംപാറമ്മൽ പോണംപറ പറ തൂറണംകൂക്കി വിളിക്കണംകൂ കൂ കൂ കൂ...
കാടെവിടെ മക്കളേ
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്നകുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?പച്ചപ്പനന്തത്ത പാറിക്കളിക്കുന്നപ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്തകായലും തോടുകളുമെവിടെന്‍റെ മക്കളേ?ചാകരമഹോത്സവപ്പെരുനാളിലലയടി-ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്തകാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊരോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്നതീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?മരവും മനുഷ്യരും കിളിയും മൃഗങ്ങളുംചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?അരുമകളെ, യടിമകളെയാനകളെ, മാനുകളെഅറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?മലനാടിലൂറുന്ന വയനാടിലുറയുന്നചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്തവിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്തവിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്തകള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലുംമായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്നമന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്തകുലടയുടെ വേദാന്തപടുമൊഴികളോതാത്ത,തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ? അയ്യപ്പപണിക്കരുടെ കവിത
ഭൂമിക്കൊരു ചരമഗീതം
കവിത കേൾക്കുക ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം.മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-നിഴലില്‍ നീ നാളെ മരവിക്കേ,ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ഉദകം പകര്‍ന്നു വിലപിക്കാന്‍ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീഎണ്ണിയാല്‍ തീരാത്ത,തങ്ങളിലിണങ്ങാത്തസന്തതികളെ നൊന്തു പെറ്റു!ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെകണ്ണീരൊഴുക്കി നീ നിന്നൂ!പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃതിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെനിന്നു നീ സര്‍വംസഹയായ്!ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-തിരുഹൃദയ രക്തം കുടിക്കാന്‍!ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-ചിത്രപടകഞ്ചുകം ചീന്തിനിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-നിന്നുതിരും ഉതിരമവര്‍മോന്തിആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-മാര്‍ത്തലക്കുന്നു മൃദുതാളം!അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-തരുണന്റെ കഥയെത്ര പഴകീപുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍വസുധയുടെ വസ്ത്രമുരിയുന്നു!വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-മഴുമുനകള്‍ കേളി തുടരുന്നു!കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നിവര്‍ഷിച്ചു രോഷമുണരുന്നു!ആടിമുകില്‍മാല കുടിനീര് തിരയുന്നു!ആതിരകള്‍ കുളിരു തിരയുന്നു.ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!ആറുകളൊഴുക്ക് തിരയുന്നു!സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-ചക്രങ്ങള്‍ ചാലിലുറയുന്നു!ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലുംചേതനയില്‍ ശേഷിക്കുവോളംനിന്നില്‍ നിന്നുയിരാര്‍ന്നൊ-രെന്നില്‍ നിന്നോര്‍മകള്‍ മാത്രം! നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-മായ് വന്നൊരാദ്യാനുഭൂതി!നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-മായലിയുമന്ത്യാനുഭൂതി!നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെമഞ്ഞുനീര്‍ തുള്ളിയില്‍പ്പോലുംഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-കരളിലൊരു വിസ്മയവിഭാതം!നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-യെന്നുമെന്‍ കാമമാം ധേനു.നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍വന്നപോല്‍ കാറ്റുകള്‍ നടന്നൂ.ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലുംതാരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതുംആയിരം കാവുകളിലൂഞ്ഞാലിടുന്നതുംആലിലത്തുമ്പത്തിരുന്നു തുളളുന്നതുംഅഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതുംഅമ്പലപ്രാവായി നീ കുറുകുന്നതുംആയിരം പുഴകളുടെയോളങ്ങളായെന്റെആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതുംപൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീകുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതുംഅന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറുവര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതുംസായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതുംസന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതുംപിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതുംഎന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ടഅടവച്ചു കവിതയായ് നീ വിരിയിപ്പതുംജലകണികപോലവേ തരളമെന്‍ വാഴ്വിനൊരുനളിനദലമായി നീ താങ്ങായി നില്പതുംഅറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെഅമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!അരിയ നിന്‍ ചിറകിന്റെ-യൊരു തൂവലിന്‍ തുമ്പി-ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്നമധുരമാം സത്യം ജ്വലിപ്പൂ!അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവുംമൃതിയുടെ ബലിക്കാക്ക കൊത്തീ...!മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ്...
പൂവാങ്കുരുന്നില വാടിപ്പോയി ;)
പൂക്കാത്ത മുല്ലക്ക് പൂവിടാന്‍ കാത്തെന്റെ പൂക്കാലമെല്ലാം പൊഴിഞ്ഞു പോയി...പൂവിളി കേള്‍ക്കുവാന്‍ കതോര്‍ത്തിരുന്നെന്റെപൂവാങ്കുരുന്നില വാടിപ്പോയീ...
താടക എന്ന ദ്രവിഡരാജകുമരി
താടക - രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്... എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! - ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!! അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്: കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/thadaka.mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന ദ്രാവിഡരാജകുമാരി ഞാൻ താടക (more…)
ഇവിടം സ്വർഗമാണ്
ഇതിനപ്പുറം മറ്റൊരു സ്വർഗം വേറെവിടെ കിട്ടും!!
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
