പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,കണ്ണുകെട്ടിയ പ്രതിയമയുംഅന്ധതയ്‌ക്കിന്നു പേരു ന്യായാസനം,നാണയം തിന്നു ചീർത്ത കുടിലതഇന്നു നീയെന്റെ ദേശിയ സങ്കടം!!
രണ്ട് ജയിൽ വാസങ്ങൾ…
കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു ശിക്ഷ : ഏഴുവർഷം തടവ് - അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ. അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു ജയിൽ നിയമങ്ങൾ ലംഘിച്ചു - യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു ജയിൽവാസം ജയിലിൽ തന്നെ 68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക്
ഗോവിന്ദചാമിക്ക് വധശിക്ഷ!!
അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ... അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ...
പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം
പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം (1930): കേരളത്തിലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഇതിഹാസം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ (Civil Disobedience Movement) ഭാഗമായി കേരളത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ പ്രക്ഷോഭമാണ് 1930-ലെ പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ദണ്ഡിയിൽ നടന്ന ഐതിഹാസികമായ ഉപ്പ് സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിരാതമായ ഉപ്പുനിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമരം സംഘടിപ്പിക്കപ്പെട്ടത്. 1930 ഏപ്രിൽ 13-ന് 'കേരള ഗാന്ധി' കെ. കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും പുറപ്പെട്ട 33 സത്യാഗ്രഹികളുടെ സംഘം പദയാത്രയായി ഏപ്രിൽ 21-ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എത്തുകയും, അവിടെ ഉളിയത്ത് കടവിൽ വെച്ച് കടൽജലം കുറുക്കി ഉപ്പുണ്ടാക്കി നിയമലംഘനം നടത്തുകയും ചെയ്തു. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന് വലിയ ജനകീയ അടിത്തറ പാകിയ ഈ സമരം, മദിരാശി സർക്കാരിന് കീഴിലായിരുന്ന മലബാറിലെ ജനത അധിനിവേശത്തിനെതിരെ നടത്തിയ അതിശക്തമായ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു.¹ ചരിത്ര പശ്ചാത്തലവും ഉപ്പുനിയമവും 1929-ൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലാഹോർ കോൺഗ്രസ് സമ്മേളനം 'പൂർണ്ണ സ്വരാജ്' (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയായി ഒരു അഖിലേന്ത്യാ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് മഹാത്മാഗാന്ധിയെ ചുമതലപ്പെടുത്തി. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെപ്പോലും ബാധിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ ഉപ്പുനികുതിയാണ് ഭരണകൂടത്തിനെതിരെയുള്ള ആയുധമായി ഗാന്ധിജി തിരഞ്ഞെടുത്തത്. പ്രകൃതിദത്തമായി ലഭിക്കുന്ന ഉപ്പിന്മേൽ കുത്തക സ്ഥാപിക്കുകയും കനത്ത നികുതി ഏർപ്പെടുത്തുകയും ചെയ്ത ബ്രിട്ടീഷ് നയം തികച്ചും മനുഷ്യത്വരഹിതമായിരുന്നു. ഉപ്പുനിയമം ലംഘിക്കുക എന്നത് കേവലം ഒരു സാമ്പത്തിക പ്രതിഷേധം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യക്കാരുടെ മൗലികാവകാശങ്ങളുടെ പ്രഖ്യാപനം കൂടിയായിരുന്നു.² ഇന്ത്യയൊട്ടാകെ ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്തു. കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC), കോഴിക്കോട് വടകരയിൽ കെ. കേളപ്പന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും നിയമലംഘന പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. പയ്യന്നൂരിന്റെ തിരഞ്ഞെടുപ്പും...
ബഹുമാനപ്പെട്ട കോടതി അറിയാന്‍
ബഹുമാനപ്പെട്ട കോടതി അറിയാന്‍ഡോ. ടി എം തോമസ് ഐസക് in Facebook : LinkPosted on: 10-Nov-2011 11:49 PMകേരള ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്ന് എം വി ജയരാജന്‍ അര്‍ഥമാക്കിയെന്ന് എനിക്കു തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ തങ്ങള്‍ ശുംഭന്മാരായിപ്പോകുമെന്ന ഭീതി എല്ലാ ജഡ്ജിമാര്‍ക്കുമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പാതയോരയോഗ നിരോധനത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനിടെ ആനുഷംഗികമായി ശുംഭന്‍ എന്നു വിളിച്ചതിന് പരമാവധി ശിക്ഷയും ജാമ്യനിഷേധവും നല്‍കിയ വിധി കോടതിയുടെ അന്തസ്സുയര്‍ത്താന്‍ ഉപകരിച്ചുവോ എന്ന് ബഹുമാന്യരായ ജഡ്ജിമാര്‍തന്നെ ആലോചിക്കുക. ഇത്തരം വിധിപ്രതികരണങ്ങള്‍ കോടതിയുടെ അന്തസ്സ് ഉയര്‍ത്തില്ലെന്നു കരുതുന്ന ന്യായാധിപന്മാരേറെയുണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ "കോടതിയലക്ഷ്യ നിയമം - ഒരു നവവീക്ഷണത്തിന്റെ ആവശ്യകത എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ "സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു.പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, "യൂ ഫൂള്‍സ്" എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന്‍ എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ "ഫൂള്‍സ"ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍ . സംഭവം നടക്കുന്ന കാലത്ത് ഇന്ത്യയിലെ പ്രഗത്ഭ അഭിഭാഷകനായ നരിമാന്‍ ലണ്ടനിലുണ്ടായിരുന്നു. കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തതിന്റെ കാരണം ലോര്‍ഡ് ടെമ്പിള്‍മാനോട് അദ്ദേഹം ആരാഞ്ഞു. താന്‍ വിഡ്ഢിയല്ലെന്ന് തനിക്കറിയാമെങ്കിലും മറ്റുള്ളവര്‍ക്ക് സ്വന്തം അഭിപ്രായത്തിലെത്തിച്ചേരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇംഗ്ലണ്ടിലെ ന്യായാധിപന്മാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളെ ഗൗനിക്കാറില്ലെന്നും ഒരു പുഞ്ചിരിയോടെ ടെമ്പിള്‍മാന്‍ മറുപടി പറഞ്ഞെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ...
ഐശ്വര്യയുടെ പ്രസവം!!
11-11-11 എന്ന ദിവസം ഐശ്വര്യയ്ക്ക് കുഞ്ഞ് പിറക്കുമോ? അത് ആണോ പെണ്ണോ? സിസേറിയന്‍ ആകുമോ?മാതൃഭൂമിയിലേക്ക്... ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റ പ്രസവം സംബന്ധിച്ച വാര്‍ത്തകള്‍ അമിതപ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിന് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും കോടികളുടെ വാതുവെപ്പാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. മുന്‍ മിസ് വേള്‍ഡ് കൂടിയായ ഐശ്വര്യറായും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും പ്രസവത്തിനായി നവംബര്‍ 11 എന്ന തീയതി തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയാണ് വാതുവെപ്പ് സജീവമാക്കിയത്.
ഒടുവിൽ അവാർഡും…
മലയാളത്തിന്റെ പുണ്യമായ നടൻ ശ്രീ മധുവിൽ നിന്നും ഒരാവാർഡ് വാങ്ങിക്കാൻ ഈ ബാബുരാജിനു പറ്റിയിട്ടുണ്ടോ!!ഇതാ പണ്ഡിതൻ അതു നേടിയിരിക്കുന്നു...വാർത്തയിലേക്ക്...http://www.asianetnews.tv/news/1783-an-award-for-santosh-pandit
ഒരു കോടതിയലക്ഷ്യം കൂടി…
പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം - ഹൈക്കോടതി!പാതയോരത്ത് പോതുയോഗം പാടില്ല...റോഡില്‍ പ്രകടനം പാടില്ല...പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!!എവിടെവെച്ച്....? അടുക്കളയിൽ വെച്ചോ!!!
ഗുരുനാനാക്ക് ജയന്തി
എന്റെ മലയാളം
പുഞ്ചിരിതൂകി വരുന്നൂ നമ്മുടെസഞ്ചിത സുകൃതം മലയാളം മലരായി കതിരായ് പനിനീർകണമായികുളിരണിയും ശ്രുതിതൻ മലയാളം
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
