എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും.കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലുംപ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!
മന്ത്രവാദവും മനശാസ്ത്രവും
മന്ത്രവാദവും മനശാസ്ത്രവും തമ്മിൽ വളരെ സങ്കീർണ്ണമായ ബന്ധമാണുള്ളത്. പലപ്പോഴും മന്ത്രവാദപരമായ ആചാരങ്ങൾ മനശാസ്ത്രപരമായ തത്വങ്ങളെ, പ്രത്യേകിച്ച് മനുഷ്യന്റെ വിശ്വാസങ്ങളെയും ഭയങ്ങളെയും, സ്വാധീനിക്കുന്നതായി കാണാം. പ്രേതബാധ, ദൈവവിശ്വാസം, ഭയം ജനിപ്പിക്കുന്ന ചുറ്റുപാടുകൾ, ആംഗ്യങ്ങളും ഭാവങ്ങളും ഉപയോഗിച്ചുള്ള വിലയിരുത്തൽ എന്നിവയിലൂടെ എങ്ങനെയാണ് മന്ത്രവാദം പ്രാദേശികമായി വിജയിക്കുന്നതെന്നും അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്നും നോക്കാം. 1. പ്രേതബാധയും മനശാസ്ത്രപരമായ സ്വാധീനവും പ്രേതബാധ എന്ന് വിശ്വസിക്കപ്പെടുന്ന പല അവസ്ഥകളും യഥാർത്ഥത്തിൽ കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ചില മാനസികരോഗങ്ങൾ എന്നിവയുടെ ലക്ഷണങ്ങളാവാം. മന്ത്രവാദി ഇവിടെ ഒരു 'രോഗനിർണയം' നടത്തുകയും, ഒരു 'ചികിത്സ' എന്ന നിലയിൽ മന്ത്രവാദ കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു. ഉദാഹരണം: കടുത്ത മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാൾക്ക് 'പ്രേതബാധ'യാണെന്ന് മന്ത്രവാദി പറയുന്നു. അയാൾ ചില പ്രത്യേക മന്ത്രങ്ങളും പൂജകളും നടത്താൻ ആവശ്യപ്പെടുന്നു. ഈ കർമ്മങ്ങൾ ഒരുതരം 'പ്ലാസിബോ എഫക്റ്റ്' (placebo effect) ആയി പ്രവർത്തിക്കാം. അതായത്, ചികിത്സ ഫലിക്കുമെന്ന് വിശ്വസിക്കുമ്പോൾ രോഗിക്ക് ആശ്വാസം ലഭിക്കുന്നു. മന്ത്രവാദിയുടെ വാക്കുകളിലും പ്രവൃത്തികളിലും അടിയുറച്ച വിശ്വാസം രോഗിയുടെ മനസ്സിന് താൽക്കാലിക ആശ്വാസം നൽകുന്നു. ഇത് രോഗിയുടെ മാനസികാവസ്ഥയിൽ ഒരു മാറ്റം വരുത്തുകയും, അയാൾക്ക് താൻ സുഖം പ്രാപിച്ചുവെന്ന് തോന്നിക്കുകയും ചെയ്യും. 2. ദൈവവിശ്വാസവും പ്രതീക്ഷയും മന്ത്രവാദത്തിന്റെ അടിസ്ഥാനം പലപ്പോഴും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്. ആളുകൾക്ക് പ്രയാസങ്ങൾ വരുമ്പോൾ, ദൈവീകമായ ഒരു ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന വിശ്വാസം അവർക്ക് ആശ്വാസം നൽകുന്നു. ഉദാഹരണം: ഒരു കുടുംബത്തിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാകുമ്പോൾ, ദൈവകോപമാണെന്ന് വിശ്വസിച്ച് മന്ത്രവാദിയുടെ സഹായം തേടുന്നു. മന്ത്രവാദി പ്രത്യേക പൂജകളും വഴിപാടുകളും നിർദ്ദേശിക്കുന്നു. ഈ കർമ്മങ്ങൾ ചെയ്യുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും വിശ്വാസവും ആളുകൾക്ക് സമാധാനം നൽകുന്നു. ഇത് അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. 3. മനസ്സിനെ ഭയപ്പെടുത്തുന്ന ചുറ്റുപാടുകളുടെ ക്രമീകരണം മന്ത്രവാദികൾ പലപ്പോഴും ആളുകളുടെ മനസ്സിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള ചുറ്റുപാടുകൾ ഒരുക്കുന്നു. ഇത് അവരുടെ മേൽ ഒരുതരം നിയന്ത്രണം നേടാൻ സഹായിക്കുന്നു....
പറയാൻ മറന്നത്
പറയുവാനാകാത്തൊരായിരം കഥനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ടഅടപൊട്ടി വിരിയുമോ പാട്ടുകാരീഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍മണിവീണ മൂളുമോ കൂട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്നപക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തുപട്ടു നെയ്യുന്നു നീ പാട്ടുകാരീനഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്നപക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ നിറമുള്ള ജീവിത സ്പന്ദനങ്ങള്‍തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായിഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെസുഭഗം ക്ഷണികം ഇതു ജീവിതംവീണ്ടുമൊരു സന്ധ്യ മായുന്നുവിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നുആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തുമായാത്ത ചിത്രം വരച്ചിടുന്നുതിരയെത്ര വന്നുപോയെങ്കിലും തീരത്തുവരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ദുഖചന്ദ്രക്കല ബാക്കിയായിഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍മൌനരാഗം തരൂ കൂട്ടുകാരീ വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ഒരു തുണ്ട് വെട്ടം കടന്നു വന്നുഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ജാലകപ്പടിയില്‍ പതുങ്ങി നിന്നുഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള്‍കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണു ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീനിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ പ്രിയമുള്ള രാക്കിളീ പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യംവിഷാദം പൊതിഞ്ഞു തന്നുഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍കണ്ണീരു കൂട്ടിനില്ല.
മണിനാദം – ഇടപ്പള്ളി
1936 ജൂലൈ 5 ന് തന്റെ 27 ആം വയസ്സിൽ ആത്മഹത്യ ചെയ്ത ഒരു കാല്പനികകവിയാണ് ഇടപ്പള്ളി രാഘവപ്പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്. തന്റെ ഉറ്റ സുഹൃത്തായിരുന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ള എഴുതിയ രമണൻ എന്ന കവിത ഏറെ പ്രസിദ്ധമാണ്. ഒരുകാലത്ത് കേരളത്തിലെ കോളേജുകളിൽ അങ്ങോളമിങ്ങോളം ആർത്തിരമ്പിയ ആ കവിതയ്ക്ക് തുടക്കം സുഹൃത്തായ ഇടപ്പള്ളിയുടെ ആത്മഹത്യ തന്നെയായിരുന്നു. മരിച്ചതിന്റെ പിറ്റേദിവസം തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരികയും ചെയ്തു ഈ കവിത. പ്രണയിക്കാനും ആശിക്കാനും സ്നേഹിക്കാനും ആരുമില്ലാത്ത ഒരു കാല്പനിക ദേഹത്തിന്റെ വിയോഗക്കുറിപ്പുതന്നെയായി മണിനാദം എന്ന കവിത മാറുകയായിരുന്നു. ഇനിയുമേറെ പാടുവാനുണ്ടെനിക്ക്, പക്ഷേ എന്റെ മുരളിക തകർന്നുപോയി എന്നാണ് മരണപത്രത്തിൽ ഇടപ്പള്ളി കുറിച്ചിട്ടത്. തകർന്ന മുരളി എന്നൊരു വിലാപകാവ്യം തന്നെ ചങ്ങമ്പുഴ എഴുതിയിരുന്നു. പക്ഷേ പിന്നീടു വന്ന രമണൻ ആണു പ്രസിദ്ധമായത്. താഴെ മണിനാദം എന്ന കവിത കൊടുത്തിട്ടുണ്ട്. കൊല്ലത്ത്, വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാതി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് 'മണിനാദം', 'നാളത്തെ പ്രഭാതം' എന്നിവ. 'മണിനാദം' മാതൃഭൂമി ആഴ്ചപ്പതിപ്പിനും 'നാളത്തെ പ്രഭാതം' മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മണിനാദം' അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. 'നാളത്തെ പ്രഭാത'വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. "മണിമുഴക്കം! മരണദിനത്തിൻ്റെ മണിമുഴക്കം മധുരം! വരുന്നു ഞാന്‍!" മലയാള കാവ്യാസ്വാദകരുടെ ഹൃദയത്തിൽ ഇത്രയേറെ നൊമ്പരമുണർത്തിയ മറ്റൊരു കാവ്യശകലം വേറെയുണ്ടാവില്ല. തന്റെ ഇരുപത്തിയേഴാം വയസ്സിൽ, ജീവിതത്തിന്റെ...
അശ്വത്ഥാമാവ്
ഗുരു ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവ്, ദുര്യോധനന്റെ നേതൃത്വത്തിലുള്ള കൗരവ സൈന്യത്തിലെ അംഗങ്ങളിൽ ഒരാളും ധീരനായ യോദ്ധാവുമായിരുന്നു. ശിവനെ പ്രീതിപ്പെടുത്താൻ മാതാപിതാക്കൾ കഠിനമായ തപസ്സനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. അതിനാൽ, ഔദാര്യത്തിന് പേരുകേട്ട പരമശിവൻ അശ്വത്ഥാമാവിനെ അതുല്യമായ രീതിയിൽ ശ്രേഷ്ഠനാക്കുന്ന വരം നൽകി അനുഗ്രഹിച്ചു. നെറ്റിയിൽ അമൂല്യമായ ഒരു രത്‌നം അലങ്കരിച്ചിരുന്നു, അത് അവനെ ഒരു അസാധാരണ മനുഷ്യനെപ്പോലെയാക്കി. ആർക്കും അവനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല, ക്ഷീണം, വിശപ്പ്, ദാഹം, വേദന എന്നിവയെ ചെറുക്കാനുള്ള അസാധാരണമായ കഴിവ് അവനുണ്ടായിരുന്നു. മാത്രമല്ല, ഒരു ചിരഞ്ജീവി (അനശ്വരൻ) എന്ന ബഹുമതിയും അദ്ദേഹത്തെ അനുഗ്രഹിച്ചു. കൗരവരിൽ നിന്ന് യുദ്ധകലയെക്കുറിച്ചുള്ള പാഠങ്ങൾ പഠിക്കാൻ പിതാവിന്റെ ഗുരുകുലത്തിൽ ചേർന്ന ഉടൻ തന്നെ കൗരവരുമായി സൗഹൃദത്തിലായി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ദുര്യോധനനോടാണ് പാണ്ഡവരേക്കാൾ അടുപ്പം. കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനത്തിൽ അശ്വത്ഥാമാവ് നിർണായക പങ്ക് വഹിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ദുര്യോധനനെ കണ്ട അശ്വത്ഥാമാവ് പാണ്ഡവരോട് പ്രതികാരം ചെയ്യുമെന്നും തന്റെ പിതാവിനെ വഞ്ചിച്ചതിന് തക്കതായ മറുപടി നൽകുമെന്നും പ്രതിജ്ഞ ചെയ്യുന്നു. തുടർന്ന്, ദുര്യോധനന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി എല്ലാ പാണ്ഡവ സഹോദരന്മാരെയും കൊല്ലുമെന്ന വാഗ്ദാനവുമായി അശ്വത്ഥാമാവ് പാണ്ഡവ പാളയം സന്ദർശിക്കുന്നു. എന്നാൽ ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെയും അവൻ കൊല്ലുന്നു. മാത്രമല്ല, അവർ ഉറങ്ങുമ്പോൾ അവരെ ആക്രമിച്ച് യുദ്ധനിയമങ്ങൾ ലംഘിച്ചു. അതിനാൽ, താൻ ചെയ്ത പാപത്തിൽ നിന്ന് സ്വയം മോചിതനാകാൻ, അശ്വത്ഥാമാവ് വ്യാസൻ മുനിയെ കണ്ടുമുട്ടുന്നു, അദ്ദേഹം തപസ്സുചെയ്യാൻ ആവശ്യപ്പെടുന്നു. അതേസമയം, തങ്ങളുടെ മക്കളെ കൊന്നതിന് ദ്രൗപതിയുടെ നിർദ്ദേശപ്രകാരം അശ്വത്ഥാമാവിനെ പിടിക്കാൻ പാണ്ഡവർ മുനിയുടെ ആശ്രമം സന്ദർശിക്കുന്നു. എന്നാൽ അവരെ കണ്ടയുടനെ അശ്വത്ഥാമാവ് അഞ്ച് സഹോദരന്മാരെയും ഒരേ സമയം കൊല്ലാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നു. പാണ്ഡവരെ രക്ഷിക്കാൻ, ശ്രീകൃഷ്ണൻ അർജുനനോട് അതേ ആയുധം വിടാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിന്റെ നാശത്തെ ഭയന്ന് വ്യാസൻ തന്റെ ദിവ്യശക്തികൾ ഉപയോഗിച്ച് ഇരുവശത്തുനിന്നും വരുന്ന രണ്ട് ബ്രഹ്മാസ്ത്രങ്ങളെ തടയുന്നു. തുടർന്ന്, അർജുനോടും അശ്വത്ഥാമാവിനോടും ആയുധങ്ങൾ തിരിച്ചെടുക്കാൻ ആവശ്യപ്പെടുന്നു. അർജുൻ മുനിയുടെ കൽപ്പനകൾ അനുസരിക്കുന്നു, പക്ഷേ അത്...
ഇന്നു നീയെന്റെ ദേശിയ സങ്കടം!
പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,കണ്ണുകെട്ടിയ പ്രതിയമയുംഅന്ധതയ്‌ക്കിന്നു പേരു ന്യായാസനം,നാണയം തിന്നു ചീർത്ത കുടിലതഇന്നു നീയെന്റെ ദേശിയ സങ്കടം!! ----------------------------------------- പണം ബ്രഹ്‌മോ പണം വിഷ്‌ണു,പണം ദേവോ മഹേശ്വര:പണം സാക്ഷാല്‍ പരബ്രഹ്‌മം,തസ്‌മൈ ശ്രീ പണമേ നമ:
മലയാള അക്ഷരം – fa | fa കാരം!
അല്പം ചരിത്രംമലയാള അക്ഷരമാല ഇന്നും സ്ഥിരതയില്ലാതെ അമ്പത്തൊന്നിലും അമ്പത്തിയാറിലും ഒക്കെയായി തത്തിക്കളിക്കുന്നു. ഇതിനെ പറ്റി തോന്ന്യാക്ഷരങ്ങൾ എന്ന പേരിൽ ഒരു രസകരമായ കഥ ഞാൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തത് കാണുക. എനിക്കുതോന്നുന്നത് അക്ഷരങ്ങൾ എത്ര കൂടിയാലും അതു നല്ലതുതന്നെ എന്നാണ് എന്റെ പക്ഷം. മലയാള ദ്രാവിഡ ഭാഷാഗോത്രത്തിൽ പെട്ട ഒരു ഭാഷയാണ്. ദ്രാവിഡ ഭാഷയിൽ 12 സ്വരങ്ങളും 18 വ്യജ്ഞനങ്ങളും അടക്കം മുപ്പത് അക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ.സ്വരാക്ഷരങ്ങൾ:അആഇഈഉഊഎഏഐഒഓഔവ്യഞ്ജനങ്ങൾ:കങചഞടണതനഩപമയരറലളഴവഎന്നിവയാണവ. എന്നാൽ പിന്നീട് ആര്യന്മാരുടെ വരവോടെ അമിതമായ സംസ്‌കൃതഭാഷാസ്വാധീനം മലയാളത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. അതിന്റെ ഫലമായി മലയാളത്തിലേക്ക് പുതിയതായി നാലു സ്വരാക്ഷരങ്ങളും 19 വ്യഞ്ജനാക്ഷരങ്ങളും കൂടി ചേർക്കപ്പെട്ടു. അങ്ങനെ മലയാളത്തിന്റെ അക്ഷരമാല അല്പം കൂടി വിപുലമായി 53 ആയി. സംസ്‌കൃതഭാഷയിൽ നിന്നും വന്ന സ്വരങ്ങൾ:ഋൠഌൡസംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ:ഖഗഘഛജഝഠഡഢഥദധഫബഭശഷസഹ ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ മലയാള അക്ഷരമാല കാണുക.പഴയലിപികൾ തന്നെ വരട്ടെ!ഉപയോഗക്കുറവും എണ്ണക്കൂടുതലും ഒക്കെയായിരുന്നു അന്ന് അക്ഷരങ്ങളെ വെട്ടിക്കുറക്കാൻ പ്രധാന കാരമായത് എന്നുകാണാം. ഇന്ന് കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നമുക്ക് എന്തും ഏതും എളുപ്പം ഉണ്ടാക്കിയെടുക്കാം എന്ന നിലവന്നിരിക്കുന്നു. അതിവിപുലമായ നമ്മുടെ അക്ഷരസമ്പത്ത് അതേ പടി കാത്തുസൂക്ഷിക്കുന്നതിൽ ഇനി അത്തരത്തിലുള്ള യാതൊരു പ്രശ്നവും ഇല്ല. ഏതു ചിഹ്നങ്ങളേയും പ്രോഗ്രാമിങിന്റെ സഹായത്തോടെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അക്ഷരങ്ങൾ ഉണ്ടാവുന്നതും പഠിച്ചെടുക്കുന്നതും നമുക്ക് മറ്റേതൊരു ഭാഷയും എളുപ്പം വഴങ്ങുന്നതിനു കാരണമാവും. അതുകൊണ്ട് മലയാളത്തിൽ പണ്ടുണ്ടായിരുന്ന സ്വരിതവും (അക്ഷരത്തിനു മുകളിൽ കുത്തനെയുള്ള വര) അനുദാത്തവും (അക്ഷരങ്ങളുടെ അടിയിൽ വിലങ്ങനെയുള്ള വര) അടക്കം എല്ലാം ഉൾക്കൊള്ളിച്ചുതന്നെ വികസിപ്പിക്കണം. മലയാളത്തിലെ faകാരംഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ്...
പ്രബുദ്ധ കേരളത്തിന്റെ കനൽവഴികൾ
അക്ഷരങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ചോരയൊഴുക്കിയ മണ്ണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും തുല്യതയും വഴിനടക്കാനുള്ള അവകാശവുമൊന്നും ആരുടെയും ഔദാര്യമല്ല; മറിച്ച്, ജാതിക്കോമരങ്ങളുടെ നെഞ്ചിലേക്ക് വിൽവണ്ടി പായിച്ചും, അടിയൊഴുക്കുള്ള കായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി പന്തലൊരുക്കിയും നമ്മുടെ പൂർവ്വികർ പോരാടി നേടിയെടുത്ത ചോരയണിഞ്ഞ ചരിത്രത്തിന്റെ സ്മാരകങ്ങളാണ്. ഒരു കാലത്ത് ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും കഠിനമായ അന്ധകാരത്തിൽ മുങ്ങി, സ്വാമി വിവേകാനന്ദനാൽ 'ഭ്രാന്താലയം' എന്ന് വിളിക്കപ്പെട്ട ഒരു നാടായിരുന്നു കേരളം. വഴി നടക്കണമെങ്കിൽ, മാറുമറയ്ക്കണമെങ്കിൽ, ഒരു നല്ല വസ്ത്രമോ മൂക്കുത്തിയോ ധരിക്കണമെങ്കിൽ, എന്തിന്... അക്ഷര വെളിച്ചം തേടി ഒരു സ്കൂൾ വരാന്തയിൽ കയറണമെങ്കിൽ പോലും ഇവിടെ താഴ്ന്ന ജാതിക്കാരെന്ന് മുദ്രകുത്തപ്പെട്ട മനുഷ്യർക്ക് സ്വന്തം ജീവൻ പണയം വെക്കേണ്ടി വന്നിരുന്നു. പക്ഷേ, ആ ഇരുണ്ട യുഗത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ ഒരുപിടി വിപ്ലവകാരികളും പരിഷ്കർത്താക്കളും ഈ മണ്ണിൽ ജന്മമെടുത്തു. ശ്രീനാരായണഗുരുവിന്റെ ശാന്തവും ആഴമേറിയതുമായ ബൗദ്ധിക വിപ്ലവം മുതൽ അയ്യൻകാളിയുടെയും എ.കെ.ജിയുടെയും പി. കൃഷ്ണപിള്ളയുടെയും കനൽവഴികൾ നിറഞ്ഞ സായുധ പോരാട്ടങ്ങൾ വരെ കേരളത്തെ ഇന്നത്തെ 'പ്രബുദ്ധ കേരളം' ആക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. അരുവിപ്പുറത്തെ നെയ്യാറ്റിൽ നിന്നും മുങ്ങിയെടുത്ത ഒരു ശിലയിലൂടെ ബ്രാഹ്മണ മേധാവിത്വത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് തുടങ്ങിയ ആ മാറ്റത്തിന്റെ കൊടുങ്കാറ്റ്, പുന്നപ്രയിലെയും മട്ടാഞ്ചേരിയിലെയും രക്തസാക്ഷിത്വങ്ങളിലൂടെയാണ് പടർന്നു പന്തലിച്ചത്. കേരളത്തിന്റെ സാമൂഹിക ഘടനയെ മാറ്റിമറിച്ച, ഇന്നും ഓരോ മലയാളി അറിഞ്ഞിരിക്കേണ്ട, ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട 50 പ്രമുഖ നവോത്ഥാന-സാമൂഹിക സമരങ്ങളിലൂടെ ഒരു ചരിത്രയാത്ര നടത്തിയാലോ? അതിനായി താഴേക്ക് വായിക്കുക... 1. അരുവിപ്പുറം പ്രതിഷ്ഠ അരുവിപ്പുറം പ്രതിഷ്ഠ (വർഷം: 1888) കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും വിപ്ലവകരവും ആദ്യകാലത്തു നടന്നതുമായ ഒരു നിർണായക സംഭവമാണ് അരുവിപ്പുറം പ്രതിഷ്ഠ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള മനോഹരമായ അരുവിപ്പുറം എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. 1888-ലെ ശിവരാത്രി നാളിൽ ശ്രീനാരായണഗുരു നെയ്യാറിലെ ഒഴുക്കിൽ നിന്നും മുങ്ങിയെടുത്ത ഒരു ശില അവിടെ പ്രതിഷ്ഠിച്ചു. ബ്രാഹ്മണർക്ക് മാത്രം ദൈവപ്രതിഷ്ഠ നടത്താൻ അവകാശമുണ്ടായിരുന്ന അന്നത്തെ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പരസ്യമായ...
ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം
സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ പേരില്‍ ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം വരുന്നൂ. ബ്രിട്ടനിലെ വെയ്ല്‍സ് നഗരത്തിലെ മൗണ്‍മൗത്താണ് ലോകത്തിലെ ആദ്യത്തെ വിക്കിപീഡിയ നഗരം. ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്ന വിക്കിനഗരത്തില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ആയിരത്തിലധികം ക്യു.ആര്‍ ((ക്യുആര്‍ പീഡിയ) കോഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രത്യേകത. ക്യു.ആര്‍ കോഡിന്റെ സഹായത്തോടെ 25 ഭാഷകളിലായി അഞ്ഞൂറോളം ലേഖനങ്ങളാണ് ഇവിടെ വിക്കിപീഡിയ അംഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.നഗരത്തില്‍ പതിപ്പിച്ചിട്ടുള്ള ക്യു.ആര്‍കോഡുകളുടെ സഹായത്തോടെ സന്ദര്‍ശകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വഴി പ്രാദേശിക ഭാഷയില്‍ ഈ വിവരങ്ങളുടെ വിക്കിപീഡിയ പേജിലെത്താനും സാധിക്കും. നഗരത്തിലെ സ്‌കൂളുകള്‍, പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ഷോപ്പുകള്‍ എന്നിവയാണ് ഈ ക്യു.ആര്‍ കോഡില്‍ അടങ്ങിയിട്ടുള്ളത്.ആറുമാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് മൗണ്‍മൗത്തിനെ വിക്കിപീഡിയ നഗരമായി മാറ്റിയെടുത്തത്. നഗരം മുഴുവന്‍ വൈ ഫൈ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കിയത്.ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്‍ റി നാലാമന്റെ ജന്മ നഗരമാണ് വെയ്ല്‍സ്. മൗണ്‍മൗത്തിന്റെ സാസ്‌കാരിക ചരിത്രമാണ് നഗരത്തെ വിക്കിപീഡിയ നഗരമായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് വിക്കിപീഡിയ വിക്കിമീഡിയ യുകെ വക്താവ് സ്റ്റവി ബെന്‍ടന്‍ പറഞ്ഞു.ക്യു.ആര്‍ കോഡിന്റെ പ്രവര്‍ത്തനംക്യു.ആര്‍ ബാര്‍കോഡ് റീഡറുകള്‍ക്കും, ക്യാമറ ഫോണുകള്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കുന്ന മെട്രിക്‌സ് ബാര്‍കോഡുകളെയാണ് ക്യു.ആര്‍ കോഡ് എന്നു വിളിക്കുന്നത്. ഒരു വെളുത്ത പ്രതലത്തില്‍ കറുത്ത നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് ക്യു.ആര്‍ കോഡുകള്‍ സൃഷ്ടിക്കുന്നത്. വസ്തുവിന്റെയോ, പ്രദേശത്തിന്റെയോ വിവരങ്ങള്‍, യു.ആര്‍.എല്‍(യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) എന്നീ വിവരങ്ങള്‍ എന്‍കോഡ് ചെയ്യുകയാണ് പതിവ്.ക്വിക്ക് റെസ്‌പോണ്‍സ് എന്നതിന്റെ ചുരുക്ക രൂപമാണ് ക്യു.ആര്‍. ജപ്പാന്‍ കമ്പനിയായ ടൊയോട്ടയുടെ ഉപകമ്പനിയായ ഡെന്‍സോ വേവ് 1994ല്‍ ആണ് ക്യു.ആര്‍ കോഡ് ആദ്യമായി അവതരിപ്പിച്ചത്.വാർത്ത ഇന്ത്യാവിഷനിൽ നിന്നും...
പിണറായി അമേരിക്കൻ ചാരൻ!!
കൊലപാതകരാഷ്ട്രീയത്തെ വളരെ തീഷ്ണമായിതന്നെ നമ്മുടെ രാഷ്‌ട്രീയക്കാർ ആഘോഷിച്ചു വരുന്നുണ്ട്. ഈയൊരു കാര്യത്തിൽ ഇരയായവരും വേട്ടക്കാരും ഒരുപോലെ അത് കൊണ്ടാടുന്നു. രഷ്ട്രീയക്കരുടെ അനാവശ്യ ഇടപെടൽ കാരണം നിയമവ്യവസ്ഥ തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ പലതവണ നമ്മൾ കണ്ടുകഴിഞ്ഞു. കൊലപാതകികളെ സംരക്ഷിക്കാൻ അധികാരം കൈയാളുന്ന ശക്തമായ രാഷ്ട്രീയനേതൃത്വമുണ്ടാവുമ്പോൾ കൊലയാളികൾ രാജകീയസുഖത്തോടെ ജീവിതം ആസ്വദിക്കുന്നു. അവർക്ക് വിരുന്നുകൊടുത്തും അവർ നടത്തുന്ന വിരുന്നുകളിൽ പങ്കെടുത്തും അവരെ സുഖിപ്പിച്ചും രാഷ്ട്രീയ നപുംസകങ്ങൾ അധികാരസ്ഥാനങ്ങളിലിരുന്ന് അജയ്യരെന്നു കരുതി കാലം കഴിക്കുന്നു.സഖാവ് ടിപിയുടെ അറുകൊലയോടെ ഇതിനൊരു അവസാനം ഉണ്ടാകണം! ഇല്ലെങ്കിൽ ഉണ്ടാക്കണം! സഖാവ് ടിപിയുടെ കൊലപാതകത്തിന്റെ നടത്തിപ്പിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിൽ നിന്നും ഒഴിഞ്ഞുമാറി കണ്ണടച്ചിരുട്ടാക്കാനാ ഉള്ള സിപിഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. റാലി നടത്തിയും വാതോരാതെ അസഭ്യം പറഞ്ഞ് പ്രസംഗിച്ചു തെളിയിക്കേണ്ടതല്ല പാർട്ടിയുടെ നിരപരാധിത്വം! സഖാവ് ടിപിയുടെ കൊലയുമായി ബന്ധപ്പെട്ടവരെ കുറിച്ച് ഇപ്പോൾ പൊലീസിനു കിട്ടിയതിലും കൂടുതൽ തെളിവുകൾ പാർട്ടിക്ക് കിട്ടിയിരിക്കും. കൊലപാതകികളുടെ സംരക്ഷണം ഏറ്റെടുക്കാതെ അവരെ പിടിക്കാൻ പാർട്ടിഗ്രാമങ്ങളിൽ പൊലീസിനെ സഹായിക്കുകയാണ് സഖാക്കൾ ചെയ്യേണ്ടത്. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയൊക്കെ പുറത്തുകൊണ്ടുവരാൻ സമയം ഇനിയും ഉണ്ട്. ഇപ്പോൾ വേണ്ടത് സഖാവ് ടിപിയുടെ ഘാതകരെ പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്. കൊലപാതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കൊലപാതകാരാഷ്ട്രീയത്തെ തള്ളിപ്പറയാനും സിപിഎം തയ്യാറാവേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനങ്ങളൊന്നടങ്കം സിപിഎമ്മിനെ തള്ളിപ്പറയുന്ന കാലം വിദൂരമായിരിക്കില്ല. കൊലപാതക രാഷ്ട്രിയത്തോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയസമീപനം എന്തെന്ന് വിടുവായിത്തം പറയാതെ അവരത് പ്രവൃത്തിപഥത്തിൽ കാണിക്കട്ടെ...സഖാവ് ടിപിയുടെ അറുകൊലയുമായി ബന്ധപ്പെട്ട് ശക്തമായ കമ്മ്യൂണിസ്റ്റ് വിദ്ദ്വേഷം പടരുകയാണ്, തെളിവുകൾ പാർട്ടിനേതാക്കൾക്കു നേരെ വിരൽചൂണ്ടുമ്പോൾ അവരെ നോക്കി കണ്ണുരുട്ടുന്ന നേതാക്കന്മാരെ വെറുക്കാൻ മാത്രമേ നമുക്കു കഴിയുകയുള്ളു... ചില നേതാക്കന്മാരുടെ ദുഷിച്ചനാക്കും ദുഷ്‌ടലാക്കോടെയുള്ള പദപ്രയോഗങ്ങളും കേൾക്കുമ്പോൾ തന്നെ തോന്നുന്നത് ഇവറ്റകളോടുള്ള അടങ്ങാത്ത വെറുപ്പാണ്. തികഞ്ഞ ദാർഷ്ട്യം കൊണ്ട് പാർട്ടിവളർത്താൻ ഇറങ്ങിയിരിക്കുകയാണ് അഭിനവസഖാക്കൾ. കൃഷ്ണപ്പിള്ളയേയും എകെജിയേയും ഇഎമെസ്സിനേയും സൃഷ്ടിച്ച പാർട്ടിയാണിത് നയനാരും വിഎസും അടക്കമുള്ളവർ തങ്ങളുടെ സഹനസമരത്തിലുടെ ഉയർത്തിക്കെട്ടിയതാണാ ചെങ്കൊടി. അതാണിന്ന് ഒരുകൂട്ടം കാപാലികൾ...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
