ഗൂഗിൾ ഭഗവതിയുടെ അനുഗ്രഹവർഷത്തിനായി കാത്തിരുന്നു ചെയ്യുന്ന ജോലിയിൽ അഭിവൃദ്ധികണ്ടെത്തുന്നവർക്ക് ഭഗവതിയുടെ ഉത്തമ ശ്രദ്ധ പതിയുന്നതിലേക്കാവശ്യമായ വഴിപാടുകൾ ഇവിടെ കൊടുത്തിരിക്കുന്നു. ഗൂഗിൾ സേർച്ച് ടിപ്സ്.
ഇന്ന് വീടുമാറുന്നു…
ഇന്നു വീടുമാറുന്നു... :(വീണ്ടും ബൊമ്മനഹള്ളിയിലേക്ക്...അഞ്ചുവര്‍ഷത്തിനിടെ ഇത് ആറാം തവണ!! ഓരോ പ്രാവശ്യവും ഡിപ്പോസിറ്റ് തുക തിരിച്ചു ചോദിക്കുമ്പോള്‍ പണ്ട് പാക്കനാര്‍ക്ക് മുറം തിരിച്ചുകൊടുത്തപോലെയാണ് വീട്ടുടമസ്ഥര്‍ തരുന്നത്!മാസാമാസം വാടകത്തുകയും കൂടുന്നു. എന്നാണോ ഇവിടെ ഒരു റെന്റ് കണ്ട്രോള്‍ ഗവണ്മെന്റ് കൊണ്ടുവരുന്നത്!! ബില്‍ഡിങുകള്‍ മുക്കാലും റെഡ്ഢിമാരുടെ കൈയിലായതിനാല്‍ ബി.ജെ.പ്പി. സര്‍ക്കാരിന്റെ കാലത്തൊരു റെന്റ് കണ്ട്രോള്‍ ഉണ്ടാവുമെന്നും തോന്നുന്നില്ല; പണ്ട് ഇതിവിടെ ഉണ്ടായിരുന്നുവത്രേ! സാധാരണക്കാരന് ഒരു നല്ല വീട്ടില്‍ താമസിച്ച് ജോലി ചെയ്യുക എന്നത് ബാംഗ്ലൂരില്‍ അപ്രാപ്യമായി വരുന്നു. ആരോട് പറയാന്‍!!
വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും…
ഹ ഹ... വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ് എഴുതുന്നത്... വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും... എന്നൊക്കെ എന്തൊരു പൊലിമയാണ്! പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!
ലോക കാഴ്ച ദിനം
എല്ലാ വർഷവും നവംബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണിത് ആചരിച്ചു വരുന്നത്. ഇന്ത്യയിൽ ഈ വെള്ളിയാഴ്ച വരുന്നു.
പറയാതെ പറയുന്നതെന്താണ്?
മനോരമയിലെ ഇന്നത്തെ ഒരു വാര്‍ത്തയില്‍ പറയുന്നു അമ്പതില്‍ അധികം മൊത്തവ്യാപാരികള്‍ രാഷ്ട്രീയക്കാരുടെ ബിനാമികളാണ് എന്ന്. ഇവര്‍ ഒന്നിച്ച് അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി അരിക്ക് നാല്പത്തിയഞ്ച് രൂപയാക്കാനുള്ള നീക്കവും നടത്തുന്നുവെന്ന്. ഈ മൊത്തവ്യാപാരികളുടെ പേരുവിവരവും അതിന്റെ പുറകിലെ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ കൂടി വാര്‍ത്തയോടൊപ്പം നല്‍കിയാലല്ലേ വാര്‍ത്ത പൂര്‍ത്തിയാവുകയുള്ളൂ. വര്‍ത്ത കൊടുത്ത പത്രപ്രവര്‍ത്തകന് ഇവരെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുമല്ലോ! അല്ലാതെ അങ്ങനെയൊരു വാര്‍ത്ത കൊടുക്കാമോ? ഇങ്ങനെ അവ്യക്തമായി കാര്യങ്ങള്‍ പറയണം എന്ന് എന്തോ നിര്‍ബന്ധമുള്ളതുപോലെയാണ് പല വാര്‍ത്തകളും കാണുമ്പോള്‍ തോന്നുന്നത്.
വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ വക നാടകം – ജനവഞ്ചകര്‍!
തിരുവനന്തപുരം കോര്‍പ്പറേഷനും കേരളസര്‍ക്കാറും കൂടെ വിളപ്പില്‍ശാല ജനങ്ങളെ സമര്‍ത്ഥമായി വഞ്ചിച്ചിരിക്കുന്നു. ഗവണ്മെന്റിനെ മുഖവിലയ്ക്കെടുത്ത് മന്ത്രിമാരുടെ വാക്കുകള്‍ വിശ്വസിച്ച ജനങ്ങളെ പറ്റിച്ച് നാടകീയമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നു.രണ്ടുമണിയോടെ വിളപ്പില്‍ശാലയിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ചശേഷമായിരുന്നു ഈ നാടകം! വിളപ്പിന്‍ശാലയിലെ പ്രതിഷേധം മറികടന്ന് പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാധനസാമഗ്രികള്‍ വിളപ്പില്‍ ശാലയില്‍ എത്തിച്ചു. അതീവ രഹസ്യമായി പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഇതൊക്കെ അവിടെ എത്തിച്ചത്. മഴയുള്ളതിനാല്‍ സമരപന്തലില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. നൂറിലേറെ പൊലീസിന്റെ അകമ്പടിയോടെയാണ് നീക്കം. മാലിന്യ പ്ലാന്റിന്റെ പൂട്ടുതകര്‍ത്താണ് പ്ലാന്റ് സാധനസാമഗ്രികള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഒമ്പതുമാസം മുമ്പ് സര്‍ക്കാര്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ തടങ്ങിരുന്നു. പ്ലാന്റിനാവശ്യമായ ഇലക്ട്രോണിക് സാധനങ്ങളാണ് വിളപ്പില്‍ ശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിളപ്പില്‍ശാല പൊലീസ്സ്റ്റേഷനില്‍ ഉണ്ടായിരുന്ന സാധനങ്ങളായിരുന്നു ഇത്. കഴിഞ്ഞ ഒന്നരവര്‍ഷത്തെ ജനങ്ങളുടെ സമരത്തിനു പുല്ലുവിലകൊടുത്ത് കള്ളന്മാര്‍ ചെയ്യുന്നതുപോലെ ഇങ്ങനെ ഒളിച്ചുകടത്തിയത് കടുത്ത ജനവഞ്ചനയാണ്. ജനങ്ങളുമായി സഹകരിച്ച് സമവായത്തിലൂടെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ എന്ന് മന്ത്രിതല സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രിയും വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയും മിനിയാന്ന് പറഞ്ഞുവെച്ചതേയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ ഈ കള്ളത്തരം കാണിച്ചതിലൂടെ ജനങ്ങളുടെ സമരങ്ങള്‍ക്ക് യാതൊരു വിലയും ഗവണ്മെന്റ് കൊടുക്കുന്നില്ല എന്നതു തന്നെയാണ് ഇതിലൂടെ തെളിയുന്നത്. ഇപ്പോള്‍ എത്തിച്ച സാധനങ്ങള്‍ കൊണ്ടുമാത്രം വിളപ്പില്‍ശാല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാവില്ല; കൂടുതല്‍ സാധങ്ങള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു മാത്രമായില്ല, ജനങ്ങളുടെ സഹകരണമില്ലാതെ അവിടെ ഒരു പ്ലാന്റ് കാലാകാലം പ്രവര്‍ത്തിപ്പിക്കുക എന്നത് ഒരു വ്യാമോഹം മാത്രമല്ലേ! എന്നാല്‍ സാധങ്ങള്‍ അവിടെ എത്തിച്ച ഗവണ്മെന്റിന് അതവിടെ പ്രവര്‍ത്തിപ്പിക്കാനും അറിയാം; ജനങ്ങളല്ലല്ലോ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണു മേയര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്!എന്തു തന്നെയായാലും ഈ പരിപാടി തികഞ്ഞ കാടത്തമായിപ്പോയി. സര്‍ക്കാറിനെ ഇനി ഏതുതരത്തിലഅണു വിശ്വാസത്തിലെടുക്കുക? വിളപ്പില്‍ശാലയിലെ ജനങ്ങളോടൊപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളും നില്‍ക്കേണ്ട സമയമാണിത്. വിളപ്പില്‍ശാലയില്‍ ഇന്നു ഹര്‍ത്താല്‍!
രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്!
ഇത് രജനികാന്തിന്റെ ശക്തിയാൽ ഓടുന്ന സൈറ്റ്! രജനികാന്തിനെ പറ്റിയുള്ള ചില വിവരങ്ങളാണ് സൈറ്റിൽ ഉള്ളത്. കൂടാതെ രജനികാന്തിനു മാത്രം കഴിയുന്ന ചിലകാര്യങ്ങൾ അക്കമിട്ടു നിരത്തിയിട്ടുമുണ്ട്. ഈ സൈറ്റിനുള്ള പ്രധനപ്രശ്നമെന്താണെന്നു വെച്ചാൽ സൈറ്റ് ഓടണമെങ്കിൽ ഇന്റർനെറ്റ് ആവശ്യമില്ല എന്നതാണ്; ഇന്റർനെറ്റ് കണക്ഷൻ ഡിസ് കണക്റ്റ് ചെയ്താൽ മാത്രമേ സൈറ്റ് വർക്ക് ചെയ്യുകയുള്ളൂ... സൈറ്റ് ഓടുന്നത് രജനികാന്തിന്റെ ആ അദൃശ്യശക്തിയാൽ തന്നെ!! ഇനി അഥവാ ഇടയ്ക്ക് വെച്ച് നിങ്ങൾ ഇന്റർനെറ്റ് കണക്റ്റ് ചെയ്താലോ ഈ സൈറ്റ് പിന്നെ ഓടില്ല!! ഇനി സൈറ്റിലേക്ക് പോകാം! ഓൾ എബൗട് രജനി.കോം. ഇവിടെ ക്ലിക്ക് ചെയ്യുക. സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്തു ചെയ്യണം എന്ന്!
വിശ്വമലയാളം
മലയാളത്തെ ഉദ്ധരിക്കുന്ന സർക്കാർ പരിപാടിയുടെ വെബ് സൈറ്റ് ഇംഗ്ലീഷിൽ! ലോഗോ മാത്രമുണ്ട് മലയാളത്തിൽ. ഇതിന്റെ ഒരു മലയാളം വേർഷൻ കൂടി അതിൽ കൊടുക്കേണ്ടതായിരുന്നു. സൈറ്റ് തീരെ പോരാ. മെനുവിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നത് എറർ മെസ്സേജാണ്. ബാക്ക്ഗ്രൗണ്ട് ഇമേജ് ഫോട്ടോഷോപ്പിൽ സെലക്റ്റ് ചെയ്ത അടയാളം അതേപടി കിടപ്പുണ്ട്! ഇതൊക്കെ ഒന്നു ടെസ്റ്റ് ചെയ്തിട്ട് അപ്ലോഡ് ചെയ്താൽ പോരായിരുന്നോ എന്തോ!! വിശ്വമലയാളികളെ നാറ്റിച്ചേ അടങ്ങൂന്നാണോ? ലോഗോ കാണാൻ ഒരു എടുപ്പൊക്കെ ഉണ്ട്. ആ കളർ തീമെങ്കിലും സൈറ്റിൽ ഉപയോഗിക്കാമായിരുന്നു!സൈറ്റ്: http://www.viswamalayalam.com/
ആദ്യ ഈമെയില്‍ ഇന്നായിരുന്നു!!
ഈമെയിലിന് ഇന്ന് നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ പിറവി ആദ്യ ഈമെയില്‍ കമ്പ്യൂട്ടറുകള്‍ താണ്ടി ആദ്യമായി സഞ്ചരിച്ചത് ഒരു ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു. 1970-ൽ റേ ടോംലിന്‍സണ്‍ എന്ന അമേരിക്കന്‍ എഞ്ചിനീയര്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ ഒരു മെയിലിങ് സംവിധാനമാണിത്. അര്‍പ്പാനെറ്റ് എന്ന ഇന്റര്‍നെറ്റിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഈമെയിലിന്റെ ചരിത്രത്തിനും. എന്നാല്‍, അമേരിക്കയില്‍ പിറവികൊണ്ട ഇമെയില്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ എത്തിയത്. സാധാരണ തപാല്‍ സംവിധാനത്തെ മറിവിയിലേക്ക് പിന്തള്ളി ഇമെയില്‍ മരുരാജ്യങ്ങളിലെന്നപോലെ ഇന്ത്യയില്‍ നേടിയെടുത്തത് വന്‍ ജനപ്രീതിയാണ്.ബെറാനെക് ആന്‍ഡ് ന്യൂമെന്‍ എന്ന കമ്പനിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു റേ ടോംലിന്‍സണ്‍. ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടാക്കാനായി ഈ കമ്പനിയെ 1968 -ഇല്‍ United States Defense Department ചുമതലപ്പെടുത്തുന്നു. 1971 ഇല്‍ ആദ്യം തന്നെ ഈമെയില്‍ സംവിധാനം അവിടെ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഇലക്ട്രോണിക് മെയിൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയിൽ. ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇ-മെയിൽ എന്നതിനെ "ഇന്റർനെറ്റ് വഴിയുള്ള കത്തിടപാട്" എന്ന് നിർവചിക്കാം. ലോകത്തെവിടേയുമുള്ള ആളുകൾക്ക് ഫലപ്രദവും സൗകര്യപ്രദവും ആയി തങ്ങളുടെ ആശയങ്ങളും അഭിരുചികളും സൗജന്യമായി പങ്കുവയ്ക്കാൻ ഇ-മെയിൽ സങ്കേതം അവസരമൊരുക്കുന്നു. സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഇ-മെയിലിനേയും X.400 സംവിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങൾക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇൻട്രാനെറ്റ് സംവിധാനത്തെയും ഇ-മെയിൽ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് Ian Peter എഴുതിയ ലേഖനം:Email is much older than ARPANet or the Internet. It was never invented; it evolved from very simple beginnings.Early email was just a small advance on what we know these days as a file directory - it just put a message in another user's directory in a spot where they could see it when...
Hindi is not our National Language
ഒരു ഫ്രണ്ട് ഫെയ്‌സ്‌ബുക്കില്‍ ഷെയര്‍ ചെയ്ത ഒന്നാണിത്. ഓഫീസില്‍ എനിക്കും ഈ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്. ഞാനും ഒരു തരിക്കു വിട്ടുകൊടുക്കാതെ തര്‍ക്കിച്ചിട്ടുണ്ട്. ഹിന്ദിക്കാര്‍ക്ക് ഒരു ധാരണയുണ്ട്, ഇന്ത്യ മുഴുവന്‍ ഹിന്ദി സംസാരിച്ചിരിക്കണം എന്ന്. ഇതു വായിക്കുക.-------------------------------------------------------------------------------------------------------------------------- I met a north Indian officer in Chennai airport immigration service,He was asking me questions in Hindi, i told him in English that i don't speak Hindi,Then he asked me are you an Indian or American,I told him, i am Indian, then he was laughing and told me again you are in India but you don't know Hindi,Then i started to talk with him in Tamil. he told me that he doesn't understand Tamil. Now i told him,you are in Tamil nadu but you don't know Tamil?he became angry as he is a higher "INDIAN OFFICER" and told me, "but Hindi is the national language".still i was cool and notify him that recently Gujarat High Court told that There's no national language for India. The court also observed that in India, a majority of people have accepted Hindi as a national language and many speak Hindi and write in Devanagari script, but it's not officially the national language.Rest of the officers were laughing and were interest in this conversation, he was ashamed and...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
