അടിമത്ത വ്യവസ്ഥയും പ്രതിരോധത്തിന്റെ ആദ്യ രൂപങ്ങളും

കേരളത്തിന്റെ നവോത്ഥാന ചരിത്രം എവിടെ നിന്നാണ് ആരംഭിക്കുന്നത്? മുഖ്യധാരാ ചരിത്രപുസ്തകങ്ങൾ പലപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലേക്കോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കോ ആണ് വിരൽ ചൂണ്ടുക. എന്നാൽ, ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ഏകദേശം അരനൂറ്റാണ്ട് മുൻപ്, 1850-കളിൽ മധ്യതിരുവിതാംകൂറിൽ ജ്വലിച്ചുയർന്ന ഒരു വലിയ അക്ഷരവിപ്ലവമുണ്ടായിരുന്നു. വിസ്മൃതിയുടെ ആഴങ്ങളിലേക്ക് മറഞ്ഞുപോയ ദളിത് ക്രൈസ്തവ മുന്നേറ്റങ്ങളുടെയും കാങ്ങഴ പത്രോസ് എന്ന ധീരനായ മനുഷ്യന്റെയും ചരിത്രമാണത്. കേരള നവോത്ഥാന ചരിത്രത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ദളിത് ക്രൈസ്തവ മുന്നേറ്റങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ ചർച്ചാവേദികളിൽ നിന്നും പലപ്പോഴും നമ്മൾ മറന്നു പോവാറുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ചുള്ള മുഖ്യധാരാ ആഖ്യാനങ്ങൾ പലപ്പോഴും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആരംഭിക്കുന്നതായാണ് കാണാറുള്ളത്. എന്നാൽ, ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ഏകദേശം അരനൂറ്റാണ്ട് മുൻപ്, 1850-കളിൽ മധ്യതിരുവിതാംകൂറിൽ ആരംഭിച്ച ദളിത് വിമോചന പോരാട്ടങ്ങളെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും ചരിത്രകാരന്മാർ വേണ്ടത്ര പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമതം സ്വീകരിച്ച ദളിത് സമൂഹത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിത്വമായ കാങ്ങഴ സ്വദേശി പത്രോസ് പുതുപ്പറമ്പിൽ, സി.എം.എസ് (CMS) മിഷണറിമാർ സ്ഥാപിച്ച 'അടിമപ്പള്ളിക്കൂടങ്ങൾ' (Slave Schools), അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രതിരോധ ഗീതങ്ങൾ എന്നിവ കേരള ചരിത്രത്തിലെ നിർണായകമായ നാഴികക്കല്ലുകളാണ്. മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകളില്ലാതെ, അക്ഷരത്തിലൂടെ മനുഷ്യപ്പേര് തിരിച്ചുപിടിച്ച ഒരു ജനതയുടെ വിപ്ലവാത്മകമായ മുന്നേറ്റമായിരുന്നു അത്. അടിമത്തവും മിഷണറിമാരുടെ ഇടപെടലുകളും (1850-കൾ) പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കാർഷിക മേഖല പൂർണ്ണമായും ദളിത് വിഭാഗങ്ങളുടെ (പ്രധാനമായും പുലയർ, പറയർ തുടങ്ങിയ ജനവിഭാഗങ്ങൾ) അടിമവേലയെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്. മൃഗങ്ങളെപ്പോലെ അവരെ ചന്തകളിൽ വിൽക്കുകയും വാങ്ങുകയും, യാതൊരു മാനുഷിക പരിഗണനയുമില്ലാതെ പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. ദൂരെനിന്നുപോലും അശുദ്ധി കൽപ്പിച്ചിരുന്ന (Distance pollution) തീണ്ടൽ അക്കാലത്ത് അതികർശനമായിരുന്നു. ഈ സാഹചര്യത്തിലാണ് ലണ്ടൻ മിഷണറി സൊസൈറ്റിയും (LMS) ചർച്ച് മിഷണറി സൊസൈറ്റിയും (CMS) വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളുമായി കേരളത്തിൽ സജീവമാകുന്നത്. ആദ്യകാല മലയാളി ആംഗ്ലിക്കൻ വൈദികനായിരുന്ന റവ. ജോർജ്ജ് മാത്തൻ (Rev. George Matthan, 1819-1870), റവ. ഹോക്സ്‌വർത്ത് (Rev....

Read More »

പ്രളയം

  ഈ ആഗസ്റ്റ് മാസം കേരളത്തിൽ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മാസമാണ്. 1924 നു ശേഷം മറ്റൊരു മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുഞ്ഞിയ മാസം. ഗാന്ധിജി വരെ അക്കാലത്ത് 7000 രൂപ സ്വരൂപിച്ച് കേരളത്തിനു നൽകിയിരുന്നു. നിലവിലെ പ്രളയം ഭീകരമാണ്, കോടികളുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഈ പ്രളയത്തിൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഏക ജില്ല കാസർഗോഡ് മാത്രമാണ്. വെള്ളപ്പൊക്കമായും ഒരുൾപൊട്ടലുകളായും ബാക്കിവന്ന 13 ജില്ലകളിലും പ്രളയകാലം അരങ്ങുതകർത്ത് പെയ്തിറങ്ങി. 400 ഓളം മനുഷ്യരും കളക്കിലധികം ജീവികളും മരിച്ചുവീണു. മൂവായിരത്തിൽ അധികം ദുരിതരക്ഷാ ക്യാമ്പുകൾ കേരളത്തിലങ്ങോളം പൊങ്ങിവന്നു. ഭീകരമായ അവസ്ഥയായിരുന്നു ഒരാഴ്ചയോളം കേരളത്തിൽ നടന്നത്. #KeralaFloods2018: Donate to the Chief Minister's Distress Relief Fund, കൂടുതൽ വിവരങ്ങൾ ജാതി/മത/രാഷ്ട്രീയ ഭേദമില്ല മാവേലിനാട്ടിൽ മനുഷ്യർ ഒന്നായി ചേർന്നൊരു ഓണക്കാലം കൂടി ആയിരുന്നു ഈ ആഗസ്റ്റുമാസം. സ്വാതന്ത്ര്യദിനം 15 ന് ആഘോഷിച്ചശേഷമായിരുന്നു പ്രളയം ശക്തമായി പെയ്തിറങ്ങിയത്. രക്ഷാപ്രവർത്തകരായി ഓടിയെത്തിയ കടലിന്റെ മക്കൾ തുഴയെറിയാത്ത ദിക്കുകൾ കേരളത്തിൽ ഇന്നന്യമായിരിക്കുന്നു. "ഞങ്ങൾക്കു പ്രതിഫലം വേണ്ട സാറേ, സഹജരെ രക്ഷിച്ചെടുക്കുക മാത്രമല്ലേ ഞങ്ങൾ ചെയ്തുള്ളൂ" എന്ന വാക്യത്തിൽ തന്നെ അവർ സർവ്വവും ഒതുക്കിപ്പിടിച്ച ഹൃദയവിശാലത സാക്ഷരകേരളം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നോർത്തിന്ത്യയിലൂടെ ഇതേസമയം അബദ്ധപ്രചരണങ്ങൾക്ക് ആരോ ആക്കം കൂട്ടി കൊടുത്തിരുന്നു. നിറഞ്ഞുതുളുമ്പിയ ട്വിറ്റർ അടക്കമുള്ള അവരുടെ സോഷ്യൽ മീഡിയ പെരുമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തെ ഒറ്റപ്പെടുത്താൻ ആക്കം വർദ്ധിപ്പിക്കുന്നതാണ് അവരുടെ പോസ്റ്റുകൾ അധികവും. ഇറ്റിനു വളം വെച്ചത് സുരേഷ് കൊച്ചാട്ടിൽ ഉണ്ടാക്കിയ വോയ്സ് മെസേജും അതുപോലെ പട്ടാളക്കാരന്റെ വേഷം കെട്ടി ഒരു നായർ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ആയിരിക്കാം. ഇതുപോലെ ഇക്കൂട്ടർ രഹസ്യഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്ന കഥകൾ എന്തൊക്കെയായിരിക്കാം!! ഏകദേശ സമാഹരണം ഫെയ്സ്ബുക്കിൽ കാണാം. എന്തായാലും മലയാളികൾക്കെതിരെ ഉത്തരേന്ത്യക്കാരുടെ ഇടയിൽ അത്ര ദൃശ്യമല്ലാത്ത ഒരു ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്നു തന്നെ കരുതുന്നു. ഓഫീസിൽ നിന്നും പലരും വീഡിയോകളും ഓഡിയോകളും കാണിച്ച് കാര്യകാരണം ചോദിക്കുമ്പോൾ മൗനിയായി ഇരിക്കുക മാത്രമാണു നല്ലതെന്നു തോന്നിപ്പോവുന്നു. ആഗസ്റ്റ് 21 ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ ഇവിടെ...

Read More »

രക്ഷകരാവുക

#KeralaFloods#StandWithKerala#DecalareAsNationalDisaster 2nd worst flood after 192410 out of the 14 districts severely affected15+ bridges collapsed27 dams opened186 lives lost211+ landslides20000+ houses damaged10000+ km of roads destroyedPreliminary estimates count a loss of ₹8316 Crore Dear Indians and the People of the World, This post is a plea for help for the people of kerala facing the worst rains the state has ever seen, claiming lives, displacing people out of their house and into makeshift relief camps and leaving the rest stranded on roof tops clinging to life as you read this article. Without much embellishments, we are putting down the most recent updates to bring to you the very dire situation Kerala is in and to emphasize how significant even the smallest help would be. Kerala has received almost triple of rain in the past 30 days. AMD the is forecasted to receive the same or even worse weather up until this Sunday - 19Aug 2018. ( dates and details needs to be clarified).All 14 districts currently under red alert with severe and continuous floods and landslides. Causality at almost 200 within last 8 days. All 55 dams in the state opened together for the first time in history. More than...

Read More »

സതിയോ ചതിയോ ഭീകരം?

വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന കൊടിയ ദുരാചാരമായിരുന്നു സതി. ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്ന ആ ദുരാചാരം, രാജാറാം മോഹൻ റോയിയെപ്പോലുള്ള സാമൂഹിക പരിഷ്‌കർത്താക്കളുടെ ദീർഘവീക്ഷണമുള്ള ഇടപെടലുകൾ കാരണമാണ് നിയന്ത്രിതമായത്. അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായി, 1829-ൽ വില്യം ബെൻ്റിക് പ്രഭു സതി നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. എന്നിരുന്നാലും, ചരിത്രത്തിൻ്റെ ഇരുളടഞ്ഞ കോണുകളിൽ ഇന്നും സതിയുടെ ഒറ്റപ്പെട്ട നിഴലുകൾ കണ്ടെന്നുവരാം. എന്നാൽ, ഇന്ന് ചരിത്രം വേഷപ്രച്ഛന്നതയിലൂടെ ആവർത്തിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പഴയ 'സതി'യല്ലെങ്കിലും, 'ചതി' എന്ന ദുരാചാരം ദാമ്പത്യബന്ധങ്ങളുടെ പവിത്രതയെ ചോദ്യം ചെയ്തുകൊണ്ട് പുനർജനിച്ചിരിക്കുന്നു. ഭർത്താവിനെയും കുട്ടികളെയും കുടുംബത്തെയും വഞ്ചിച്ച് മറ്റൊരുവനോടൊപ്പം ജീവിതം പങ്കിടാൻ ശ്രമിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്നു. അയൽപക്കങ്ങളിൽ നിന്നും സുഹൃദ്‌വലയങ്ങളിൽ നിന്നും കേൾക്കുന്ന ഇത്തരം കഥകൾ, കുടുംബബന്ധങ്ങളിലെ വിശ്വാസ്യതയുടെ അടിത്തറയെ തകർക്കുന്നവയാണ്.   💔 വിശ്വാസത്തിൻ്റെ വഴിയിലെ താളപ്പിഴകൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ഭർത്താവിൻ്റെയും കുഞ്ഞിൻ്റെയും ജീവിതത്തിൽ നിന്നും ഒരു സ്ത്രീ കാമുകനൊപ്പം ഒളിച്ചോടുന്ന കഥകൾക്ക് ഇന്ന് പുതുമയില്ല. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പ്രതീകമായി ബൈക്കിൽ ജോലിസ്ഥലത്ത് എത്തിക്കുകയും തിരികെ കൂട്ടിക്കൊണ്ടു വരികയും ചെയ്ത ഭർത്താവിൻ്റെ സ്നേഹം പോലും ഇവിടെ നിഷ്പ്രഭമാകുന്നു. ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന ഇവർക്ക്, ഒടുവിൽ സ്വന്തം രക്തബന്ധങ്ങളിൽ അഭയം തേടേണ്ടിവരുന്നു. ചില സന്ദർഭങ്ങളിൽ, മാതാപിതാക്കളുടെ നിസ്സഹായമായ പിന്തുണ പോലും ഇത്തരം ബന്ധങ്ങളുടെ ദുരന്തഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. കൂടാതെ, പ്രണയത്തിൻ്റെ പേരിൽ മൂന്ന് വർഷം കൈകോർത്ത് നടന്ന ശേഷം, വിവാഹത്തലേന്ന് സൗന്ദര്യവർദ്ധകശാലയിൽ വെച്ച് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുന്ന സംഭവങ്ങളും നമ്മെ അമ്പരപ്പിക്കുന്നു. ഈ അതിവേഗ ബന്ധങ്ങൾ പലപ്പോഴും കണ്ണീരിലാണ് അവസാനിക്കുന്നത്. ആദ്യ ബന്ധത്തിൻ്റെ തകർച്ചയിൽ നിന്ന് ഉടലെടുക്കുന്ന ഗർഭധാരണത്തിൻ്റെ പേരിൽ മൊഴിചൊല്ലി ഉപേക്ഷിക്കപ്പെടുന്നതോടെ, ഭർത്താവില്ലാത്തവളായി ആ സ്ത്രീക്ക് മാറേണ്ടിവരുന്നു. മറ്റൊരുദാഹരണത്തിൽ, ഭർത്താവിൻ്റെ ജീവനെടുക്കാൻ ശ്രമിക്കുന്നതുപോലുള്ള ഭീകരമായ നീക്കങ്ങൾ പോലും കാമുകവൃന്ദങ്ങളുടെ വഴിവിട്ട ഉപദേശങ്ങൾ കാരണം സംഭവിക്കുന്നു. 'നിറഞ്ഞാടാൻ വേണ്ടിയുള്ള ഓരോ രാത്രികൾ' എന്ന ചിന്തയിൽ അടിമപ്പെട്ട്, എങ്ങുമെത്താതെ, ജീവിതം ഒരു...

Read More »

കീഴാളന്‍

കുറ്റികരിച്ചു കിളച്ച് മറിച്ചതും വിത്തുവിതച്ചതും വേള പറിച്ചതും ഞാനേ കീഴാളൻ‌ കന്നിമണ്ണിന്‍റെ ചേലാളൻ‌. തേവിനനച്ചതും കൊയ്തുമെതിച്ചതും മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട് കാടി കുടിച്ചു വരമ്പായ് കിടന്നതും ഞാനേ കീഴാളൻ‌ പുതുനെല്ലിന്റെ കൂട്ടാളൻ‌. ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ സൂര്യനെ കാണിച്ചുണക്കിയടുക്കി തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം തോളിലെടുത്തു നടന്നുതളര്‍ന്നതും ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട് ആകാശക്കൂരയിലന്തിയെരിച്ചതും ഞാനേ കീഴാളൻ‌ നെടുന്തൂണിന്റെ കാലാളൻ‌. കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി കഷ്ടകാലത്തിന്റെ കൊല്ലിവല വീശി പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍ പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍ ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും ഞാനേ കീഴാളന്‍ കൊടുംകാറ്റിന്റെ തേരാളന്‍. കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട് പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട് ആദിത്യരശ്മിപോലംബരനൂലിട്ട് രാപ്പകലില്ലാതെ ഓമല്‍ തറിയോട് മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും ഞാനേ കീഴാളന്‍ ഉടുമുണ്ടിന്റെ നെയ്ത്താളന്‍. ചന്ദനം കണ്ടതും കൊത്തി മണത്തതും വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട് ആനയും വ്യാളിയും സര്‍പ്പവും സിംഹവും പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച് കട്ടില്‍ കടഞ്ഞതും തൊങ്ങലു വെച്ചതും കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍ കാണിക്കവെച്ചിട്ട് മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍ ഓല വിരിപ്പിന്മേല്‍ നക്ഷത്രം നോക്കി നശിച്ചു കിടന്നതും ഞാനേ കീഴാളന്‍ മുള്‍മരത്തിന്റെ വേരാളന്‍. കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട് തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ് ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍ ഞാനേ കീഴാളൻ‌ കരിമണ്ണിന്റെയൂരാളൻ‌. പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍ രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട് പിന്നില്‍ നടന്നതും താണു ഞെരിഞ്ഞതും പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും ഞാനേ കീഴാളന്‍ കൊടിക്കമ്പിന്റെ നാക്കാളന്‍. കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട് കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട് വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു - ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട് പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌ തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ നായ്‌ക്കുട്ടി തട്ടിയുടച്ച കുടം...

Read More »

വായനദിന ചിന്തകൾ

പുസ്തകങ്ങളെപ്പറ്റി പ്രമുഖർ പറഞ്ഞത് ★ കുഞ്ഞുണ്ണി മാഷ് ■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും. ■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം. ■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്. ★ ബെർതോൾഡ് ബ്രെഹ്ത് ■ വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ; അതൊരായുധമാണ്‌. ★ ക്രിസ്റ്റ്ഫർ മോർളി ■ പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്. ★ പ്രാങ്ക് സാപ്പ ■ ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും. ★ മാർക്ക് ട്വയ്ൻ ■ നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല. ■ ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടി പിശക് മൂലം മരണപോലും സംഭവിച്ചേക്കാം. ★ ഫ്രാൻസിസ് ബേക്കൺ ■ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും. ★ ലൂയി ബോർജ്ജേ ■ എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്. ★ സാമുവൽ ബട്ലർ ■ പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്. ★ റൊബർട്ട്സൺ ഡേവിഡ് ■ നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും, നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം. ★ ജോസഫ് അഡിസൺ ■ ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന. ★ ജോൺബർജർ ■ ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു. നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്. ★ എഡ്വേഡ് ലൈട്ടൺ ■ അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം...

Read More »

രതീഷിനെ കുറിച്ച്

 അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം. അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു ഡോക്യുമെന്ററി ആർട്ടിസ്റ്റായി നിരവധി ടെലിഫിലിമുകളും പരസ്യചിത്രങ്ങളും അവൻ ചെയ്തിരുന്നു. തൊണ്ടിമുതലും ദൃക്ഷാക്ഷിയും എന്ന സിനിമയിലൂടെ അവൻ അഭ്രപാളിയിലും എത്തിയിരുന്നു. പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ വളർന്നു വന്ന രതീഷ് സ്വതസിദ്ധമായ കഴിവിനാൽ ജനലക്ഷങ്ങളാൽ ശ്രദ്ധിക്കപ്പെടുകയാണിപ്പോൾ. രതീഷിനെ കുറിച്ച് വൺഇന്ത്യ, മാതൃഭൂമി, മനോരമ മാധ്യമങ്ങളിൽ വന്ന വാർത്തകൾ താഴെ കൊടുക്കുന്നു. കോമഡി ഉത്സവത്തിൽ വീണ്ടും രതീഷ്, കൂടെ ടിനി ടോം, ഗിന്നസ് പക്രു, ജയസൂര്യ, ബിജുക്കുട്ടൻ... മലയാളം വൺ ഇന്ത്യയിൽ വന്ന വാർത്ത അനുകരണമല്ല അത്ഭുതം! യേശുദാസിന്‍റെ ശബ്ദത്തില്‍ രതീഷിന്‍റെ പാട്ട് പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍ രമേഷാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും മാത്രമല്ല നല്ലൊരു അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചാണ്. നല്ലൊരു സംഘാടകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. മിമിക്രി, ഡബ്‌സ്മാഷ്, പാട്ട് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച അനേകം പേരാണ് വേദിയെ സജീവമാക്കാനായി ഓരോ തവണയും എത്തുന്നത്. ഭിന്നശേഷിക്കാരായ നിരവധി കലകാരന്‍മാരാണ് അവരുടെ പ്രകടനവുമായി വേദിയിലേക്ക് എത്തിയത്....

Read More »

പ്രണയബലി

കവിത കേൾക്കുക: [ca_audio url="https://chayilyam.com/stories/poem/pranayabali.mp3" height="27" css_class="codeart-google-mp3-player" autoplay="false"] പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും... നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ... അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല ബധിരമാം കാതുകൾ ശാസന കേട്ടില്ല നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ... ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ ഹൃദയത്തിൻ പൂക്കാലം എങ്ങോ മറഞ്ഞു പോയ്... (2) രക്ത ബന്ധത്തിന്നതുല്യത കാണാതെ ജാതിസംസ്കാരത്തിൻ അന്തരം നോക്കാതെ സമ്പന്നതയുടെ ബാന്ധവം പൊട്ടിച്ചു ഇന്നലെ കണ്ട നിൻ സ്നേഹം കൊതിച്ചു ഞാൻ... നിർമ്മല സ്നേഹത്തിൻ ചന്ദനച്ചോലയിൽ നിന്റെ സാമീപ്യമെന്നെ മയക്കവേ നിന്നനുരാഗ നിലാവിലുണർന്ന ഞാൻ നിർഭയം ദൂരത്തെറിഞ്ഞെന്റെ ബന്ധങ്ങൾ... ഓർത്തില്ല ഞാനതിൻ കഷ്ടനഷ്ടങ്ങളെ ഓർക്കാൻ കൊതിച്ചില്ല രൗദ്രഭാവങ്ങളെ ഓർമ്മതൻ തീരത്തു വന്നാഞ്ഞടിച്ചിട്ട് ഓടിയകലുന്ന ഓമന സ്വപ്നങ്ങളെ... എങ്കിലും ഞാൻ നിനച്ചില്ലെൻ ജീവനെ എന്നിൽ നിന്നെന്നേക്കുമായകറ്റീടുവാൻ കണ്ണിന്റെ കണ്ണായ് കരുതി വച്ചോന്റെ കണ്ണും ചൂഴ്ന്നെടുത്തോണ്ടങ്ങു പോമെന്ന്... നിന്റെ ജീവനായ് മുട്ടിയ വാതിലിൻ മുന്നിലായ് കേണു ഞാൻ ആരും കനിഞ്ഞില്ല നിന്റെ ശ്വാസത്തുടിപ്പങ്ങകറ്റാനവർ എണ്ണം പറഞ്ഞു വാങ്ങിയോ തുട്ടുകൾ... ഗുണ്ടകൾ പാർട്ടിയിൽ നേതാക്കളാവുമ്പോൾ ഗുണ്ടയ്ക്കു പോലീസു കാവൽ ഒരുക്കണം ഗുണ്ടാ നിയമങ്ങൾ കാറ്റിൽ പറക്കണം ഗുണ്ടകൾ ദുരഭിമാനക്കൊലയ്ക്കു താങ്ങാവണം... ജാതിയെന്തെന്നറിയാത്ത ഞാനിന്നു ജതിക്കോമരം കണ്ടു വിറയ്ക്കുന്നു ജാതി നോക്കാതെ സ്നേഹം പകുത്തവർ ജാതി പേരോടു ചേർക്കുന്ന നാടിത്... (2) ജാതിക്കൊലക്കിരയായ ജഡത്തിന്റെ ജാതിയെന്തെന്ന് ടെസ്റ്റിൽ തെളിയില്ല കോടികൾ ബാങ്കിലിട്ടോമനിക്കുന്നോന്റെ ജാതിയിന്നാരുമേ നോക്കാറുമില്ല... വെള്ളിനാണയം കയ്യിലില്ലാത്തൊരു സ്നേഹരൂപനെ കണ്ടു കൊതിക്കാതെ കീശ വീർത്ത ജഢങ്ങളെ നാളെ വീട്ടുകാർക്കായി വരിക്കാതിരിക്കട്ടെ... പ്രണയബലി, രചന: സോഹൻ റോയ്, ആലാപനം ബി. ആർ. ബിജുറാം

Read More »

കളഞ്ഞുപോയ സുഹൃത്ത്

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള തോന്നലെന്നെ നയിക്കുന്നതിപ്പോഴും ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള തോന്നലെന്നെ നയിക്കുന്നതിപ്പോഴും പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും നീ പറഞ്ഞൂ നിറുത്തവേ അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു സമയമായി നമുക്കെന്നു ചൊല്ലി നീ... പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും നീ പറഞ്ഞൂ നിറുത്തവേ അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു സമയമായി നമുക്കെന്നു ചൊല്ലി നീ ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ വിളറി വദനം വിഷാദം മറച്ചു നീ കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും അകലെ ആകാശ സീമയില്‍ ചായുന്ന പകല് വറ്റി പതുക്കെ മായുന്നോരാ പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ ചെറിയ മേഘം വിഷാദ സ്മിതം തൂകി ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍ മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍ ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌… ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി... ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം പോലീ പുകച്ചുരുളുകള്‍...! ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം പോലീ പുകച്ചുരുളുകള്‍...! പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍ പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌... ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന പഴയ തീരത്തിരുന്നു ഞാന്‍...

Read More »

നെല്ലിക്ക

കവിത കേൾക്കുക: [ca_audio url="https://chayilyam.com/stories/poem/nellikka.mp3" height="27" css_class="codeart-google-mp3-player" autoplay="false"] നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ... മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ... പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ... ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ... ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ... ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ... ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ... ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ... ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ... മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌... കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ... വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു... വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്... നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും... ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ... മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി... മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി... പാട്ടു മാറി പകിട മാറി പതിവുകൾ മാറി... കൂട്ടു മാറി കുടിലു മാറി കൂത്തുകൾ മാറി... അഛനാരെന്നറിയാതെ അമ്മമാർ മാറി... അമ്മയാരെന്നറിയാതെ ആങ്ങള മാറി... പെങ്ങളാരെന്നറിയാതെ പൊരുളുകൾ മാറി... മാറി മാറി മറഞ്ഞ കാലം മാഞ്ഞു മറയായി... മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ... മാറിനുള്ളിലെരിഞ്ഞ ദീപമണഞ്ഞിടല്ലുണ്ണീ... നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ... കാടു കത്തിയമർന്നിടത്തുകുരുത്തു പേഴും കാ... കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ... നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ... ************* മുരുകൻ കാട്ടാക്കട

Read More »

History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)


Through the paths of history (ചരിത്രവഴികളിലൂടെ )


Dravidian glory (കനലാട്ടം)


ഭാഷാപുരാണം


ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)


എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)