വിക്കി പഠനശിബിരം‌ – ഒരു റിപ്പോര്‍‌ട്ട്‌

മലയാളം‌ വിക്കിപീഡിയ പഠനശിബിരം‌ 2

Malayalam Wikipediaമലയാളം‌ വിക്കിപീഡിയ സം‌രം‌ഭങ്ങളെകുറിച്ചുള്ള അവബോധം‌ കൂടുതല്‍‌ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന മലയാളം‌ വിക്കിപീഡിയ പഠനശിബരം‌ 2010 ജൂണ്‍ 6-നു് Continue reading

വിക്കിപീഡിയ

എന്താണു വിക്കിപീഡിയ?

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍‌ത്തിക്കുന്നവരില്‍‌ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും‌ വേണ്ടി സേര്‍‌ച്ചു ചെയ്താല്‍‌ പലപ്പോഴും‌ വിക്കിപീഡിയയില്‍‌ എത്തിച്ചേരുകയാണു പതിവ്‌. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം‌ കണ്ട്‌ അല്പമൊന്ന്‌ അന്ധാളിച്ചേക്കാം‌! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍‌ മനസ്സിലുദിച്ചു വന്നേക്കാം. ലോകത്തിന്റെ പല ഭാഗത്തുനിന്നായി അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശം ആണ്‌ വിക്കിപീഡിയ. വിക്കിപീഡിയയുടെ തന്നെ ഭാഷയില്‍‌ പറഞ്ഞാല്‍‌ “a free content, multilingual encyclopedia written collaboratively by contributors around the world.”

മലയാളം‌ വിക്കിപീഡിയയില്‍‌ സേര്‍‌ച്ച്‌ ചെയ്യാനൊരു എളുപ്പവഴി! ഇവിടെ ക്ലിക്കുചെയ്യുക

കാര്യകാരണ സഹിതം‌, അധികാരമുള്ള ആര്‍‌ക്കും‌ എന്തും‌ തിരുത്താനുള്ള അവകാശം‌ എന്നതാണ് ‘വിക്കി’ (wiki) എന്ന വാക്കുകൊണ്ട്‌ ഇന്റെര്‍‌നെറ്റില്‍‌ ഉള്ള അര്‍‌ത്ഥം‌. വിക്കിപീഡിയയും‌ ഈ തത്ത്വത്തിലധിഷ്‌ഠിതണ്. എങ്കിലും‌ ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശക്തിയും‌ ദൗര്‍‌ബല്യവും‌. ഒരു തുറന്ന സം‌വിധാനമായതുകൊണ്ടു തന്നെ അനേകം‌ പ്രതിഭാശാലികളുടെ പ്രയത്നം‌ വിക്കിപീഡിയയ്‌ക്കു കിട്ടുമെന്നുള്ളതാണ് ശക്തി എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌, അതേസമയം‌ തെറ്റായ വിവരങ്ങള്‍‌ പലപ്പോഴും‌ ശ്രദ്ധയില്‍‌പെടാതെ പോകുന്ന സാധ്യതയേയും‌ തള്ളിക്കളയാനാവില്ല.

പ്രധാനപ്പെട്ട മിക്ക ലോകഭാഷകളിലും‌ (ഏകദേശം‌ 270 – ഓളം‌ ഭാഷകളില്‍‌) വിക്കിപീഡിയകള്‍‌ ഉണ്ട്‌. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ഉള്ളത്‌. നമ്മുടെ കൊച്ചുമലയാളത്തിനുമുണ്ട്‌ സ്വന്തമായൊരു വിക്കിപീഡിയ!

വിക്കിപീഡിയയുടെ ഹോം‌ പേജ്‌

വിക്കിപീഡിയയിലേക്കു വരുന്ന ഒരാള്‍‌ ആദ്യം‌ കാണുന്നത്‌ വിക്കിപീഡിയയുടെ ലോഗോയ്‌ക്കു ചുറ്റുമായി പല ഭാഷകളിലായുള്ള വിക്കിപീഡിയകളും‌ അവയിലെ ലേഖനങ്ങളുടെ എണ്ണവും‌ കൊടുത്തിരിക്കുന്ന ഒരു പേജാണ്. തൊട്ടുതാഴെയായി നമുക്ക്‌ സേര്‍‌ച്ചു ചെയ്യേണ്ട കീവേര്‍‌ഡ്‌ കൊടുക്കാനുള്ള ഇടവും‌ ഏതു ഭാഷയിലാണോ സേര്‍‌ച്ച്‌ ചെയ്യേണ്ടത്‌, ആ ഭാഷ സെലക്‌ട്‌ ചെയ്യാനുള്ള ഒരു സെലെക്‌ട്‌ ബോക്‌സും‌ അടങ്ങിയ ‘വിക്കിപീഡിയ സേര്‍‌ച്ച്‌ പാനല്‍‌” ആണ്. അതിനും‌ താഴെയായി ലേഖനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍‌ ബാക്കിയെല്ലാ ഭാഷകളേയും‌ വര്‍‌ഗീകരിച്ചിരിക്കുന്നതു കാണാം‌ (12500 നു മേലെ ലേഖനങ്ങള്‍‌ ഉള്ള മലയാളം‌ വിക്കിപീഡിയ, 10,000 ത്തിന്റെ ഗ്രൂപ്പില്‍‌ കാണാം). ഏറ്റവും‌ അടിയിലായി വിക്കിപീഡിയയുടെ മറ്റു സഹോദരസം‌രം‌ഭങ്ങളിലേക്കുള്ള ലിങ്കുകളും‌ കാണാം‌.

ഭാഷകളുടെ ലിസ്റ്റില്‍‌ നിന്നും‌ ഒരു ഭാഷാലിങ്കില്‍‌ ക്ലിക്കുചെയ്താല്‍‌ അതാതു ഭാഷകളിലുള്ള വിക്കിപീഡിയയുടെ പ്രധാന പേജിലെക്കെത്താവുന്നതാണ്. പ്രത്യേകിച്ച്‌ ഭാഷ ഒന്നും‌ തെരഞ്ഞെടുത്തില്ലെങ്കില്‍‌ നേരേ പോകുന്നത്‌ ഇം‌ഗ്ലീഷ്‌ വിക്കിപീഡിയയിലേക്കായിരിക്കും‌. ഇനി നിങ്ങള്‍‌ പേജിന്റെ അഡ്രസ്സ്‌ബാറിലെ url ഒന്നു നോക്കുക; അത്‌‌ നമ്മള്‍‌ ഇപ്പോള്‍‌ നില്‍‌ക്കുന്ന ഭാഷയെ സൂചിപ്പിക്കുന്ന മറ്റൊരു url ലേക്കു മാറിയിരിക്കുന്നതു കാണാം‌. അതായത്‌ http://wikipedia.org എന്ന url, http://en.wikipedia.org… എന്നായി മറിയതു കാണാവുന്നതാണ്. മലയാളമാണെങ്കില്‍‌ http://ml‍.wikipedia.org… എന്നായി മാറുമായിരുന്നു. കുറച്ചു പരിചയമായിക്കഴിഞ്ഞാല്‍‌ നിങ്ങള്‍‌ ഈ രണ്ടാമത്തെ url നേരെയങ്ങ്‌ ഉപയോഗിച്ചു തുടങ്ങുമെന്നു തീര്‍‌ച്ച!

ഇങ്ങനെ കിട്ടുന്ന ഈ പ്രധാന പേജ്‌ അതി വിപുലമായ വിജ്ഞാനശേഖരത്തിലേക്കുള്ളൊരു കവാടം‌ തന്നെയാണ്. featured articles, current news, this day in history, featured pictures, എന്നു തുടങ്ങി ചില പ്രധാനപ്പെട്ട വിവരങ്ങള്‍‌ നമുക്കിവിടെ കാണാനാവും. പേജിന്റെ ഇടതുവശത്തുതന്നെ പ്രധാനപ്പെട്ട ലിങ്ക്‌സും‌ സേര്‍‌ച്ചുചെയ്യാനുള്ള സേര്‍‌ച്ച്‌ പാനലും‌ കാണാവുന്നതാണ്. നമുക്കു വേണ്ട കാര്യം‌ ആ സേര്‍‌ച്ച്‌ ബോക്സില്‍‌ കൊടുത്ത്‌ സേര്‍‌ച്ച്‌ ചെയ്താല്‍‌ മതിയാവും‌. ഇനി മലയാളത്തിലേക്കു വരിക: അവിടെ ഇം‌ഗ്ലീഷില്‍‌ ഉള്ളതിനേക്കാള്‍‌ വളരെ നല്ല പ്രോഗ്രാമബിളായിട്ടുള്ള സേര്‍‌ച്ച്‌ ബോക്സായിരിക്കും‌ നിങ്ങളെ കാത്തിരിക്കുന്നത്‌. യൂണീകോഡ്‌ ലിപിവിന്യാസത്തില്‍‌ മലയാളം‌ ടൈപ്പിം‌ങ്‌ അറിയുന്നവര്‍‌ക്ക്‌ “മലയാളത്തിലെഴുതുക” എന്ന ഒരു ചെക്ക്‌ ബോക്സ്‌ ടിക്ക്‌ ചെയ്ത ശേഷം‌ മലയാളത്തില്‍‌ തന്നെ സേര്‍‌ച്ചു ചെയ്യാവുന്നതാണ്. ആ ബോക്‌സില്‍‌ ടൈപ്പുചെയ്തു തുടങ്ങുമ്പോള്‍‌ തന്നെ auto suggestion ആയി, ടൈപ്പുചെയ്ത അക്ഷരത്തില്‍‌ തുടങ്ങുന്ന വാക്കുകളുടെ ലിസ്റ്റ്‌ താഴെ വരുന്നതു കാണാം‌. സേര്‍‌ച്ച്‌ ചെയ്യേണ്ട വാക്ക്‌ മുഴുവന്‍‌ ടൈപ്പുചെയ്യാതെ തന്നെ അവിടെ നിന്നും‌ സെലക്‌ട്‌ ചെയ്യുക വഴി നമുക്കു സമയം‌ ലാഭിക്കാവുന്നതാണ്.

വിക്കിപീഡിയയില്‍‌ സേര്‍‌ച്ചുചെയ്യാനുള്ള വഴികള്‍‌

വിക്കിപീഡിയയില്‍‌ നേരിട്ടുപോയി തന്നെ സേര്‍‌ച്ചുചെയ്യണമെന്നില്ല, ഗൂഗിളില്‍‌ സേര്‍‌ച്ചുചെയ്യുകയാണെങ്കില്‍‌ വിക്കിപീഡിയയ്‌ക്കാണ് ഗൂഗിള്‍‌ സേര്‍‌ച്ച്‌ എഞ്ചിന്‍‌ പ്രഥമസ്ഥാനം‌ നല്‍‌കിയിരിക്കുന്നത്‌ എന്നു കാണാനാവും‌. ഇനി അഥവാ ഒന്നാമതായി വന്നില്ലെങ്കില്‍‌ കൂടി ഒന്നാമത്തെ പേജില്‍‌ തന്നെ നിങ്ങള്‍‌ക്കു വിക്കിപീഡിയ ലിങ്കു കാണാനാവുന്നതാണ്. വിക്കിപീഡിയയില്‍‌ തന്നെ പ്രധാനലേഖനങ്ങള്‍‌ കാണിക്കാനും‌ മറ്റുമായി പ്രത്യേകരീതിയില്‍‌ ഒരുക്കിവെച്ചിരിക്കുന്ന പേജുകള്‍‌ ഉണ്ട്‌. അതു താഴെക്കൊടുത്തിരിക്കുന്നു. താല്പര്യം‌ പോലെ വേണ്ട പേജുകള്‍‌ ബുക്ക്‌മാര്‍‌ക്കു ചെയ്യാവുന്നതാണ്:

വിക്കിപീഡിയയെ ആശ്രയിച്ച്‌ മറ്റനേകം‌ സൈറ്റുകളും‌ രംഗത്തുണ്ട്‌. വിക്കിപീഡിയ ലേഖനങ്ങളെ വ്യക്തമായി ചിട്ടയോടെ അടുക്കിവെച്ചു കാണിക്കുന്നവയാണു ഇവയില്‍‌ പലതും‌. നമുക്കവയിലേക്കൊന്നു പോയി നോക്കാം‌:

  • പവര്‍‌സെറ്റ്‌ : http://www.powerset.com ഈ സൈറ്റ്‌ ഇപ്പോള്‍‌ മൈക്രോസോഫ്‌റ്റ്‌ കോര്‍‌പ്പറേഷന്റെ കീഴിലാണുള്ളത്‌. 2005 – ല്‍‌ തൂടങ്ങിയ ഈ കമ്പനിയെ 2008 – ഇല്‍‌ മൈക്രോസോഫ്‌റ്റ്‌ ഏറ്റെടുക്കുകയായിരുന്നു.
  • വിക്കിവിക്സ്‌ : http://www.wikiwix.com/ വിക്കിപീഡിയയുടെ എല്ലാ സഹോദര സം‌രഭങ്ങളിലും‌(Wikiquote, Wikiionary, Wikinews etc) പോയി സേര്‍‌ച്ച്‌ ചെയ്യുന്നു.
  • വിക്കിമൈന്‍‌ഡ്‌മാപ്‌ : http://wikimindmap.com സേര്‍‌ച്ച്‌ റിസള്‍‌ട്ട്‌ ഒരു പ്രത്യേകരീതിയില്‍‌ ഹോംപേജില്‍‌ തന്നെ കാണിച്ച്‌ വിക്കിപീഡിയ ലേഖനങ്ങളിലേക്കു നയിക്കുന്നൊരു സൈറ്റാണിത്‌.
  • വിസ്‌വിക്കി : http://www.viswiki.comവിക്കിപീഡിയയിലേക്ക്‌ പോകാതെ, വിക്കിപേജുകളുടെ സംങ്കീര്‍‌ണത ഒട്ടും‌ തന്നെ പ്രകടിപ്പിക്കാതെ ലേഖനങ്ങളെ തെരെഞ്ഞെടുത്തു കൊണ്ടുവരികയാണ് വിസ്‌വിക്കി ചെയ്യുന്നത്‌.
  • http://videoonwikipedia.org
  • http://www.qwika.com
  • ക്ലസ്‌റ്റിവിക്കി : http://wiki.clusty.com
  • സിമ്പിള്‍‌ വിക്കി : http://simple.wikipedia.org
  • ടെന്‍‌വേര്‍‌ഡ്‌വിക്കി : http://www.tenwordwiki.com വെറും‌ പത്തു വാക്കുകളില്‍‌ നിങ്ങള്‍‌ അന്വേഷിക്കുന്ന കാര്യത്തെ വിവരിച്ചു തരുന്ന സൈറ്റ്‌
  • ഒക്കാവിക്സ്‌ : http://www.okawix.comവിക്കിപീഡിയയെ നെറ്റില്ലാത്തസമയത്തും‌ ആശ്രയിക്കണം‌ എന്നുള്ളവര്‍‌ക്കുപയോഗിക്കാന്‍‌ പറ്റിയൊരു സോഫ്‌റ്റ്‌വെയറാണിത്‌. ഏതാണ്ടെല്ലാ ഭാഷകളിലേയും‌ വിക്കിപീഡിയകളെയും‌ അതുപോലെതന്നെ സഹോദരസം‌രം‌ഭങ്ങളേയും‌ ഇതുപയോഗിച്ച്‌ ഡൗണ്‍‌ലോഡു ചെയ്യുവാന്‍‌ ആവുന്നുണ്ട്‌. വിന്‍‌ഡോസില്‍‌ മാത്രമല്ല, മാക്കിലും‌ ലിനക്‌സിലും‌ ഇതു നന്നായി പ്രവര്‍‌ത്തിക്കും‌. വിക്കിപീഡിയയെ അതേപടി സ്വന്തം‌ കമ്പ്യൂട്ടറിലാക്കാന്‍‌ ആഗ്രഹിക്കുന്നവര്‍‌ക്ക്‌ ഇതുപയോഗിക്കാവുന്നതാണ്.
  • http://wikipediagame.org
  • വിക്കിപീഡിയ മെയിലിം‌ങ്‌ ലിസ്റ്റ്‌ : https://lists.wikimedia.org/mailman/listinfo

ഗുഗിളില്‍‌ ഒന്നു സേര്‍‌ച്ചുചെയ്തുനോക്കിയാല്‍‌ ഇനിയും‌ നിരവധി സൈറ്റുകള്‍‌ കാണാനാവുന്നതാണ്.

വിക്കിപീഡിയയുടെ പ്രത്യേകതകള്‍‌ ഒറ്റനോട്ടത്തില്‍‌

വിക്കിപീഡിയയിലെ അല്പകാലത്തെ പരിചയം‌ കൊണ്ട്‌ എനിക്കു മനസ്സിലാക്കാന്‍‌ കഴിഞ്ഞ ചില സവിശേഷതകള്‍‌ കൂടി ഒന്നു ചുരുക്കി പറയാം:

  • ഒന്നും‌ ആരുടേയും‌ സ്വന്തമല്ല. അല്ലെങ്കില്‍‌ എല്ലാവര്‍‌ക്കും‌ തുല്യ അവകാശമുള്ളവയാണ് വിക്കിലേഖനങ്ങള്‍‌. ലോഗിന്‍‌ ചെയ്തു കേറുകപോലും‌ ചെയ്യാതെ തന്നെ വിക്കി ലേഖനങ്ങളില്‍‌ തിരുത്തല്‍‌ വരുത്താനാവുന്നു.
  • ലേഖനങ്ങളില്‍‌ വന്ന മാറ്റങ്ങളേയും‌ മറ്റും‌ കാണിക്കുന്ന ലിങ്ക്‌സ്‌ ആദ്യപേജില്‍‌ തന്നെ കൊടുത്തിരിക്കുന്നതിനാല്‍‌ ഏതൊരാള്‍‌ക്കും‌ മാറ്റങ്ങളെ കണ്ടറിയാനും‌ ആവശ്യമെങ്കില്‍‌ അതിനെ മാറ്റി പഴയപടിയാക്കാനും‌ സാധിക്കുന്നു.
  • വിക്കിപീഡിയയില്‍‌ എഴുതുന്ന ഓരോ ആള്‍‌ക്കും‌ അവരുടെ ലേഖനങ്ങളെ കോപ്പിറൈറ്റ്‌ ചെയ്തു വെക്കാന്‍‌ പറ്റില്ല. വിക്കിലേഖനങ്ങളെല്ലാം‌ തന്നെ copyleft, GNU Free Documentation License എന്നതിനു കീഴില്‍‌ വരുന്നു. ഇതുറപ്പുനല്‍‌കുന്നത്‌ വിക്കിലേഖനങ്ങളെ ആര്‍‌ക്കുവേണമെങ്കില്‍‌ പകര്‍‌ത്തുവാനും‌ മാറ്റങ്ങള്‍‌ വരുത്തി ഉപയോഗിക്കാനുമുള്ള ഒരു ആജീവനാന്ത ലൈസന്‍‌സാണ്.
  • personal opinions, jokes, diaries, dictionary definitions, literature ഒക്കെ ഉള്ള ഒരു എന്‍‌സൈക്ലോപീഡിയ ആയി വളരുക എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യം‌.
  • എല്ലാ ലേഖനങ്ങളുമായി ബന്ധപ്പെട്ട്‌ കൂടെ ഒരു സം‌വാദം‌(talk) പേജ്‌ കൂടെ ഉണ്ടാവും‌. ലേഖനത്തെ പറ്റിയുള്ള ചര്‍‌ച്ചകള്‍‌ നടത്താനും‌ ലേഖനം‌ മെച്ചപ്പെടുത്താനാവശ്യമായ മാര്‍‌ഗനിര്‍‌ദേശങ്ങള്‍‌ നല്‍‌കാനുമൊക്കെയാണ് ഈ പേജ്‌ ഉപയോഗിക്കുന്നത്.
  • പ്രശ്‌നങ്ങള്‍‌ സൃഷ്‌ടിച്ചേക്കാവുന്ന ലേഖനങ്ങള്‍‌ക്കുമേലെ വിക്കിപീഡിയയിലെ‌ ചില അധികാരപ്പെട്ടവര്‍‌ക്ക്‌ മീഡിയാവിക്കി എന്ന സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ ചില മുന്‍‌കരുതലുകള്‍‌ എടുക്കാനാവുന്നതാണ്.
  • വിക്കിപീഡിയയുടെ മാര്‍‌ക്കപ്പ്‌ ഭാഷ സാധാരണ HTML മാര്‍‌ക്കപ്പില്‍‌ നിന്നും‌ ഭിന്നമാണ്. എന്നാല്‍‌ ഒരുവിധം‌ എല്ലാ HTML മാര്‍‌ക്കപ്പ്‌ ടാഗുകളും‌ വിക്കി സപ്പോര്‍‌ട്ട്‌ ചെയ്യുന്നുമുണ്ട്‌.
  • വിക്കിയിലെ മാത്തമാറ്റിക്‌സ്‌ ഫോര്‍‌മുലകള്‍‌ teX ടൈപ്പ്‌ സെറ്റിം‌ങ്‌ പ്രക്രിയയിലൂടെയാണ്‌ ഉണ്ടാക്കുന്നത്‌. ടെക്സിനെ കുറിച്ചറിയാന്‍‌ മുകളിലെ ലിങ്കില്‍‌ ക്ലിക്ക്‌ ചെയ്യുക.
  • വിക്കിയിലെ ലേഖനങ്ങളെല്ലാം‌ തന്നെ പരസ്‌പരബന്ധിതങ്ങളാണ്. വലിയൊരു വിജ്ഞാനശേഖരം‌ ഒതുക്കിനില്‍‌ക്കുന്നവയാവും‌ പല വാക്കുകളും‌. എന്നാല്‍‌ പ്രസ്തുത ലേഖനത്തില്‍‌ അതിന്റെ ആവശ്യമുണ്ടായിരിക്കില്ല, ആപ്പോള്‍‌ ആ വാക്കുകളില്‍‌ ലിങ്ക്‌ കൊടുത്തതുവഴി ബന്ധപ്പെട്ട ലേഖനങ്ങളിലേക്ക്‌ നമുക്കെത്താനാവും‌.
  • വിക്കിപിഡിയയിലെ ലേഖനങ്ങള്‍‌ക്കിടയിലെ ലിങ്കുകള്‍‌ രണ്ടു നിറങ്ങളിലായി കാണിച്ചിരിക്കും‌. ലേഖനം‌ നേരത്തേതന്നെ എഴുതിവെച്ചിരിക്കുന്ന ഒരു പേജിലേക്കുള്ള ലിങ്കും‌ അതുപോലെ തന്നെ നിലവില്‍‌ ലേഖനമില്ലാത്ത ഒരു പേജിലെക്ക്‌( ആ പേജ്‌ വിക്കിയില്‍‌ വേണ്ടതാണെന്ന്‌ എഡിറ്റ്‌ ചെയ്യുന്നയാള്‍‌ക്ക്‌ ബോധ്യമുള്ളതിനാലാണത്‌ ഉണ്ടാക്കുന്നത്)ഉള്ള ലിങ്കുമെന്ന വേര്‍‌തിരിവിനെയാണ് ഈ നിറം‌മാറ്റം‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അപ്പോള്‍‌ പുതിയ ഒരു ലേഖനം‌ തുടങ്ങാനുദ്ദേശിച്ചു വരുന്നവര്‍‌ക്ക്‌ വിഷയദാരിദ്ര്യത്തെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടി വരുന്നില്ല.
  • മറ്റുള്ള സൈറ്റുകളിലേക്കുള്ള ലിങ്കുകളും‌ കൊടുക്കാവുന്നതാണ്. മാത്രമല്ല, ചിത്രങ്ങള്‍‌, സൗണ്ടുകള്‍‌ പിഡീഫുകള്‍‌ തുടങ്ങിയവയൊക്കെ അപ്‌ലോഡു ചെയ്യുവാനുള്ള സൗകര്യവും‌ വിക്കിപീഡിയ ഒരുക്കുന്നുണ്ട്.
  • സോഫ്‌റ്റ്‌ ലിങ്കെന്ന പരിപാടി വിക്കിപീഡിയയില്‍‌ നടക്കില്ല. സോഫ്‌റ്റ്‌ലിങ്കെന്താണെന്നറിയാന്‍‌ ഇവിടെ ക്ലിക്കു ചെയ്യുക
  • ലിങ്കുകള്‍‌ക്കു മുകളിലൂടെയും‌ മൗസ്‌ കൊണ്ടുപോയാല്‍‌ തന്നെ അറിയാന്‍‌ പറ്റും‌ ആ ലിങ്കില്‍‌ ക്ലിക്കുചെയ്താന്‍‌ ഏതു പേജിലേക്കാണു നമ്മേ നയിക്കുന്നതെന്ന്‌.
  • വിവിധ കാറ്റഗറികളുടെ ഒരു ഹൈറാര്‍‌ക്കിയായാണ് ലേഖനങ്ങള്‍‌ എഴുതുന്നത്‌.
  • ഒരു ഉപയോക്താവിന് ഇഷ്ടപ്പെട്ട ലേഖനത്തെ അദ്ദേഹം‌ ‘ശ്രദ്ധിക്കുന്നു പട്ടികയില്‍’ (watch list)‌ ചേര്‍‌ക്കാവുന്നതാണ്. പിന്നീട്‌ ആ ലേഖനത്തില്‍‌ വരുന്ന എല്ലാ മാറ്റങ്ങളേയും‌ ഉപയോക്താവിനെ ഇമെയില്‍‌ വഴി വിക്കിപീഡിയ അറിയിക്കുന്നു. ഉപയോക്താവ്‌ ഉണ്ടാക്കിയ ലേഖനമാണെങ്കില്‍‌ അതു സാധാരണഗതിയില്‍‌ തന്നെ ‘ശ്രദ്ധിക്കുന്ന പട്ടികയില്‍‌’ വരുന്നതാണ്.
  • ഒരേ പോലുള്ള മാറ്റങ്ങള്‍‌ പല ലേഖനങ്ങളില്‍‌ വേണമെന്നുണ്ടെങ്കില്‍‌ അതിനൊരു പ്രത്യേക ടെമ്പ്ലേറ്റ്‌ രൂപകല്പന ചെയ്യാവുന്നതാണ് (ഉദാഹരണത്തിന് കുഴപ്പിക്കുന്ന ചില സ്പെല്ലിന്‍‌ങ്‌സ്‌ പല ലേഖനങ്ങളില്‍‌ സ്ഥാനം‌ പിടിച്ചിരിക്കും‌ – achieve എന്നതിനു പകരം‌ acheive എന്നെഴുതും‌ ചിലര്‍‌, വിമ്മിട്ടം‌ എന്നതിനു പകരം‌ വിമ്മിഷ്ടമെന്നെഴുതും‌ മറ്റു ചിലര്‍‌ – ഇത്തരം‌ സംഭവങ്ങളെ കണ്ടെത്തി പരിഹരിക്കാന്‍‌ വേണ്ടി ടെമ്പ്ലേറ്റുണ്ടാക്കാം‌)
  • വിക്കിപീഡിയ ലേഖനങ്ങള്‍‌ക്കാണ് ഗൂഗിള്‍‌ സേര്‍‌ച്ച്‌ എഞ്ചില്‍‌ പ്രത്യേക പരിഗണന നല്‍‌കി ആദ്യം‌ തന്നെ കാണിക്കുന്നത്‌. ഇത്‌ വിക്കിപീഡിയ ലേഖനങ്ങളുടെ ആധികാരികതയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
  • വിക്കിപീഡിയയുടെ ഡാറ്റാബേസ്‌ പല ഫോര്‍‌മാറ്റുകളിലായിതന്നെ സൗജന്യമായി ആര്‍‌ക്കും‌ ഡൗണ്‍‌ലോഡുചെയ്യാവുന്നതാണ്.

വിക്കിപീഡിയയുടെ പ്രത്യേകതകളെ ഇങ്ങനെ നിരത്തിവെച്ചു തീര്‍‌ക്കാവുന്നതല്ല എന്ന തിരിച്ചറിവ്‌ എന്നെ ഇതിവിടം‌ കൊണ്ടു നിര്‍ത്താന്‍‌ പ്രേരിപ്പിക്കുന്നു. കൂടുതലറിയാന്‍‌ വിക്കിപീഡിയയില്‍‌ അം‌ഗത്വമെടുത്തു പ്രവര്‍‌ത്തിക്കുയേ വഴിയുള്ളൂ!

മലയാളം‌ വിക്കിപീഡിയയില്‍‌ സേര്‍‌ച്ച്‌ ചെയ്യാനൊരു എളുപ്പവഴി! ഇവിടെ ക്ലിക്കുചെയ്യുക

എന്തിന്‌ വിക്കിപീഡിയയില്‍ അം‌ഗത്വമെടുക്കണം?

നമുക്കോരോരുത്തര്‍ക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കില്‍ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകള്‍ പലരില്‍നിന്ന്, പലസ്ഥലങ്ങളില്‍ നിന്ന്, പലപ്പോഴായി പകര്‍ന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവര്‍ക്കു് കൂടി പ്രയോജനമാകുന്ന രീതിയില്‍ പകര്‍ന്നു് നല്‍കാന്‍, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.

പേജു ഡൗണ്‍‌ലോഡു ചെയ്യുക

വിക്കിയിലെ ലേഖനം‌ ഒരു കമ്പ്യൂട്ടര്‍‌ പ്രോഗ്രാമര്‍‌ക്ക്‌ ഡൗണ്‍‌ലോഡ്‌ ചെയ്‌തുപയോഗിക്കാനുള്ള ഒന്നുരണ്ട്‌ എളുപ്പ വഴികളേക്കുറിച്ചു കൂടി പറയാം‌‌. ഇം‌ഗ്ലീഷ്‌ വിക്കിപീഡിയയിലെ Kasaragod District എന്ന ലേഖനം‌ ഉദാഹരണമായിട്ടെടുക്കുന്നു.

Kasaragod District എന്ന വിക്കിലേഖനത്തിന്റെ ലിങ്ക്‌ , http://en.wikipedia.org/wiki/Kasaragod_district ഇതാണ്. ഈ ലിങ്കിനെ
http://en.wikipedia.org/w/index.php?title=Kasaragod_district&printable=yes ഇതുപോലെ മാറ്റിയാല്‍‌ ആ ലേഖനത്തിന്റെ പ്രിന്റബിള്‍‌ വേര്‍‌ഷന്‍‌ കിട്ടും‌. വിക്കി മാര്‍‌ക്കപ്പുകള്‍‌ മാറ്റി html markup ആക്കിയ പേജായിരിക്കും‌ അത്‌.

അതുപോലെ തന്നെ, http://en.wikipedia.org/w/index.php?title=Kasaragod_district&action=raw എന്നു കൊടുത്താല്‍‌ ആ പേജ്‌ വിക്കിമാര്‍‌ക്കപ്പില്‍‌ തന്നെ ഡൗണ്‍‌ലോഡ്‌ ചെയ്തുവരും‌. അല്പം‌ തലയുപയോഗിച്ച്‌ നമുക്കു വേണ്ട രീതിയിലിവയെ ഉപയോഗിക്കാവുന്നതാണ്. ഇം‌ഗ്ലീഷ്‌ വിക്കിപീഡിയയില്‍‌ നിന്നുമാത്രമല്ല, എല്ലാ ഭാഷകളിലെ വിക്കിപീഡിയയില്‍‌ നിന്നും‌ ഈ രീതി ഉപയോഗിച്ച്‌ പേജിനെ ഡൗണ്‍ലോഡു ചെയ്യാനാവും‌.

ഈ ലേഖനം‌ സമ്പൂര്‍‌ണമായിട്ടില്ല…

അവശേഷിപ്പുകള്‍‌

A Modern Artപുസ്തകങ്ങള്‍‌ എനിക്കിഷ്ടമാണ്. നല്ലതാണെന്നു തോന്നിയ പല പുസ്തകങ്ങളും‌ സ്വന്തമാക്കുക എന്നത്‌ എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്. ഇപ്പോള്‍‌ കാര്യമായി ഒന്നും‌ വായിക്കാറില്ല, ഇപ്പോളെന്നു പറഞ്ഞാല്‍‌ കഴിഞ്ഞ് അഞ്ചാറു വര്‍‌ഷങ്ങളായിട്ട്. നല്ല പുസ്തകങ്ങള്‍‌ കിട്ടാറില്ല; നല്ലതു തേടി കണ്ടു പിടിക്കാനുള്ള അവസരവുമില്ല. Continue reading

Mary Had a Little Lamb – മേരിക്കുണ്ടൊരു കുഞ്ഞാട്

Mary Had A Little Lambവളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഇംഗ്ലീഷില്‍‌ Mary had a little lamb -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.

കവിതയുടെ ഇതിവൃത്തം‌ ചുരുക്കത്തില്‍‌

മേരി തന്റെ ജീവനു തുല്യം‌ സ്നേഹിക്കുന്ന ആട്ടിന്‍‌കുട്ടിയെ സഹോദരന്റെ അഭ്യര്‍‌ത്ഥന പ്രകാരം‌ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവിടെയുള്ള വികൃതികളായ കുട്ടികള്‍‌ മേരിയെ പരിഹസിക്കുകയും‌ ആട്ടിന്‍‌കുട്ടിയെ പള്ളിക്കൂടത്തിനു പുറത്തേക്ക്‌ ഓടിച്ചു വിടുകയും‌ ചെയ്യുന്നു. വൈകുന്നേരം‌ പള്ളിക്കൂടം‌ വിട്ട് മേരി പുറത്തിറങ്ങുന്നതും‌ കാത്ത്‌ ആട്ടിന്‍‌ കുട്ടി മുറ്റത്തു തന്നെ നില്‍‌പ്പുണ്ടായിരുന്നു. അവളെ കണ്ടയുടനെ ആട്ടിന്‍‌കുട്ടി അടുത്തേക്ക്‌ സ്നേഹത്തോടെ ഓടിയെത്തുന്നു.

കേള്‍‌ക്കുന്ന ഏതൊരു കുഞ്ഞുമനസ്സിലും‌ സ്നേഹനൊമ്പരങ്ങളുടെ വേലിയേറ്റമുണ്ടാക്കാനും‌, മേരിയുടേയും‌ കുഞ്ഞാടിന്റേയും‌ കൂടിച്ചേരലിലൂടെ കുഞ്ഞുമനസ്സുകളെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലേക്കെത്തിക്കാനും‌ കഴിയുന്ന ആഖ്യാനരീതിയാണ് ഈ കവിതയുടേത്‌. ഒരു ചെറിയ സം‌ഭവത്തെ ഇത്ര ഹൃദ്യമായ രീതിയില്‍‌ അവതരിപ്പിച്ചു എന്നതു തന്നെയാണ് ഈ കവിതയെ ഇത്ര ജനകീയമാക്കിയതും‌.

വിക്കിപീഡിയ പറയുന്നതു കേള്‍‌ക്കുക:

A famous nursery rhyme composed and published by Sarah Josepha Hale on May,24,1830. There are two competing theories on the origin of this poem. One holds that Roulstone wrote the first four lines and that the final twelve lines, more moralistic and much less childlike than the first, were composed by Sarah Josepha Hale; the other is that Hale was responsible for the entire poem. Another person who claims to have written the poem and well known nursery rhyme is Mary Hughs but it has been confirmed that Sarah Hale wrote it.

കവിതയുടെ മലയാള പരിഭാഷയും‌ ഒറിജിനലും‌‌

  • മേരിക്കുണ്ടൊരു കുഞ്ഞാട്
    മേനികൊഴുത്തൊരു കുഞ്ഞാട്
    പാല്‍നുരപോലെ വെളുത്താട്
    പഞ്ഞികണക്കുമിനുത്താട്

    തുള്ളിച്ചാടിനടന്നീടും
    വെള്ളത്തിരപോല്‍ വെള്ളാട്
    കിണുകിണിയെന്നു കിലുങ്ങീ‍ടൂം
    കിങ്ങിണി കെട്ടിയ കുഞ്ഞാട്

    മേരിയൊടൊത്തുനടന്നീടും
    മേരിയൊടത്തവനുണ്ടീടും
    മേരിക്കരികെയുറങ്ങീടും
    മേരിയെണീറ്റാലെഴുന്നേല്‍ക്കും.

    ഒരുനാള്‍ പള്ളിക്കൂടത്തില്‍
    മേരിയൊടൊപ്പം കുഞ്ഞാടും
    അടിവച്ചടിവച്ചകമേറി
    അവിടെച്ചിരിതന്‍ പൊടിപൂരം

    വെറിയന്മാരാം ചിലപിള്ളേര്‍
    വെളിയിലിറക്കീ പാവത്തെ
    പള്ളിക്കൂടപ്പടിവാതില്‍
    തള്ളിയടച്ചവര്‍ തഴുതിട്ടൂ

    പള്ളിക്കൂടം വിട്ടപ്പോള്‍
    പിള്ളേരിറങ്ങിനടന്നപ്പോള്‍
    മേരിവരുന്നതു കണ്ടപ്പോള്‍
    ഓടിയണഞ്ഞൂ കുഞ്ഞാട് !

  • Mary had a little lamb,
    little lamb, little lamb,
    Mary had a little lamb,
    whose fleece was white as snow.
    And everywhere that Mary went,
    Mary went, Mary went,
    and everywhere that Mary went,
    the lamb was sure to go.

    It followed her to school one day
    school one day, school one day,
    It followed her to school one day,
    which was against the rules.
    It made the children laugh and play,
    laugh and play, laugh and play,
    it made the children laugh and play
    to see a lamb at school.

    And so the teacher turned it out,
    turned it out, turned it out,
    And so the teacher turned it out,
    but still it lingered near,
    And waited patiently about,
    patiently about, patiently about,
    And waited patiently about
    till Mary did appear.

    “Why does the lamb love Mary so?”
    Love Mary so? Love Mary so?
    “Why does the lamb love Mary so,”
    the eager children cry.
    “Why, Mary loves the lamb, you know.”
    The lamb, you know, the lamb, you know,
    “Why, Mary loves the lamb, you know,”
    the teacher did reply.


ഈ കവിത വായിക്കുന്ന ഓരോ നിമിഷവും‌ മനസ്സിലേക്കു തെളിഞ്ഞു വരുന്ന ചില മുഖങ്ങളുണ്ട്‌; ചെറുവത്തൂര്‍‌ കൊവ്വലിലെ (ഇപ്പോള്‍‌ വി.വി. നഗര്‍) എല്‍‌. പി. സ്‌കൂള്‍‌ അദ്ധ്യാപകരായ പുതിയകണ്ടത്തിലെ ഗോപാലന്‍‌ മാഷിനേയും‌ കപ്പടാമീശയും‌ വെച്ചുവരുന്ന ഭരതന്‍‌ മാഷിനേയും‌, അതുപോലെ സ്നേഹത്തിന്റെ പര്യായമായ ആ സുന്ദരിയായ ടീച്ചറിനേയും‌ – പേരു മറന്നുപോയി! 1985 -ല്‍‌ ഒന്നുമുതല്‍‌ രണ്ടര വര്‍ഷം‌ ഞാനവിടെയായിരുന്നു പഠിച്ചത്‌. ടി.സി. വാങ്ങിച്ചുവരുമ്പോള്‍‌ “നന്നായി പഠിക്കണം‌ മോനേ” എന്നു പറഞ്ഞ ടീച്ചറുടെ മുഖം‌ മാത്രമേ ഓര്‍‌ക്കുന്നുള്ളൂ. പിന്നീട്‌ ഓരോവട്ടം‌ ചെറുവത്തൂരു പോകുമ്പോഴും‌ ഗോപാലന്‍‌ മാഷിനെ കാണാന്‍‌ പറ്റുമായിരുന്നു… പിന്നീടെപ്പോഴോ അദ്ദേഹത്തെ കാണാതായി! അവരുടെ ഓര്‍‌മ്മയ്‌ക്കു മുമ്പില്‍‌ ഈ പഴയ പാട്ടും‌ ഈ ലേഖനവും‌ സമര്‍‌പ്പിക്കട്ടെ!!

ഈ ലേഖനത്തില്‍‌ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേര്‍‌ക്കാനാഗ്രഹിക്കുന്നവര്‍‌ ദാ ഇവിടെ മലയാളം‌ വിക്കിപീഡിയയില്‍‌ ഇത്‌ അതേപടി ഉണ്ട്‌, അവിടെ തിരുത്തി എഴുതുക, ഞാനവിടെ നിന്നു കോപ്പിക്കോളാം 🙂

ഈ ലേഖനം‌ ഓര്‍‌മ്മയിലെത്തിച്ച മറ്റുചില കാര്യങ്ങള്‍‌:

  • ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന…
  • കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു…

    വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
    തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു…
    പഞ്ചാര വിറ്റു നടന്നു കുഞ്ചു…
    പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു

    പഞ്ചാര തിന്നു മടുത്തു കുഞ്ചു…
    ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു…
    കുഞ്ചിയമ്മക്കഞ്ചു മക്കളാണേ…
    അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..

  • റാകി പറക്കുന്ന ചെമ്പരുന്തേ,
    നീയുണ്ടോ മാമാങ്ക വേല കണ്ടു,
    വേലയും കണ്ടു വിളക്കും‌ കണ്ടു,
    കടലില്‍ തിര കണ്ടു കപ്പല്‍‌ കണ്ടു…
  • നാണു വിറകു കീറി, കൂലി നാലു രൂപ…

കൂട്ടുകാരാ ക്ഷമിക്കുക…!

My Dear Friend
മജസ്റ്റിക്…! ജീവിതദുരിതത്തിന്റെ മാറാപ്പും പേറി ആയിരങ്ങ‍‍‍ള്‍ ബസ്സിലും ട്രൈനിലുമായി വന്നിറങ്ങുന്ന ബാംഗ്ലൂരിലെ പ്രധാന സ്റ്റാ‍ന്‍റുകളിലൊന്ന്. നഗര കാഴ്ചകള്‍ (നരക കാഴ്ചകളെന്നു തെറ്റിവായിച്ചാലും വിരോധമില്ല) ക‍ണ്ടു നടന്ന ഒരു ശനിയാഴ്‌ച അവിചാരിതമായി കണ്ടുമുട്ടിയ ഒരു പഴയ‌ കൂട്ടുകാരനെപ്പറ്റിയാണിവിടെ എഴുതുന്നത്‍. ആ കൂട്ടുകാരന്റെ പേരുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഒരു പഴയ പയസ്സിയന്‍. പഠിക്കുന്ന കാലത്ത് അവന്‍ അത്രയൊന്നും മിടുക്കുകാട്ടിയിരുല്ല. ഒരു average സ്റ്റുഡന്‍റ്.

പണ്ട്, കാസര്‍ഗോഡ്‍ ഗവ:കോളേജില്‍ ഇന്റെര്‍കോളേജിയേറ്റ് സാഹിത്യസെമിനാര്‍ ഉണ്ടായിരുന്നു. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ക്കു പങ്കെടുക്കാമായിരുന്നു. അന്നു കെമിസ്ട്രിഡിപ്പാര്‍ട്ടുമെന്‍റിന്റെ ഹെഡ്ഡായിരുന്ന എബ്രാഹം സാറായിരുന്നു അക്കാര്യം എന്നോടുപറഞ്ഞത്‍. സാറിനു സാഹിത്യവിഷയങ്ങളില്‍ നല്ല വാസനയൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴ കവിതാസമാഹാരമൊക്കെ ആദ്യമായി എനിക്ക് സമ്മാനിച്ചത് എബ്രാഹം സാറായിരുന്നു എന്നൊരു സ്നേഹവും എനിക്കേറെയുണ്ടായിരുന്നു. ഒരുവിധം കഥകളൊക്കെ എഴുതിയിരുന്ന ഈ കൂട്ടുകാരനും അന്ന് കാസർഗോഡ് കോളേജിലേക്ക് എന്നോടൊപ്പം വരുമെന്നു പറഞ്ഞിരുന്നെങ്കിലും പക്ഷേ, അവസാനം അവന്‍ പിന്‍‍മാറി. ബാലചന്ദ്രന്‍ ചുള്ളിക്കാടൊക്കെ പങ്കെടുത്ത നല്ലൊരു ത്രിദിന‌ക്യാമ്പായിരുന്നു അത്. ഇന്ന് കഥാലോകത്ത് പ്രസിദ്ധനായ ഷാജികുമാർ പി വി അന്ന് നെഹ്രുകോളേജിൽ പ്രിഡിഗ്രി പഠിക്കുകയായിരുന്നുവെന്നു തോന്നുന്നു; സാഹിത്യതാല്പര്യം അത്ര ചെറുപ്പത്തിലേ ഉള്ളതിനാൽ ഷാജികുമാറും അന്ന് നെഹ്രു കോളേജിന്റെ പ്രതിനിധിയായി കാസർഗോഡ് കോളേജിലേക്കെത്തിയിരുന്നു… പക്ഷേ, നല്ല എഴുത്തുകാരനായിട്ടും അന്നാ കൂട്ടുകാരനതു നഷ്ടപ്പെട്ടു; സെന്റ് പയസ് കോളേജുമായി ബന്ധപ്പെട്ട് ഞാനേകനായി പോകേണ്ടി വന്നു… ഇവനെ പിന്നീടു കാണാൻ പറ്റിയതാണു വിഷയം!

നമുക്കു ബഗ്ലൂരിലേക്കുതന്നെ വരാം. ഒരു ബാംഗ്ലൂർ കാഴ്ചയാണു വിഷയം; മേൽപ്പറഞ്ഞ കൂട്ടുകാരൻ ഒരു വിഷയമായി അവിചാരിതമായി വന്നുവെന്നു മാത്രം. ഒരു ദിവസം പലതും സംഭവിച്ചപ്പോൾ ഒന്നെഴുതിവെയ്ക്കാൻ തോന്നി. തുടക്കം പറയാം. ശനിയാഴ്ച എനിക്കു രണ്ടു വിരുന്നുകാരുണ്ടായിരുന്നു. അന്ന് cpcri-ഇ‍ല്‍ work ചെയ്യുന്ന ജിജി ജോര്‍ജും പുള്ളിക്കാരന്‍റെ ഭാര്യയും. ജിജിജോര്‍ജ്‍ കോളേജില്‍ നിന്നും microbiology കഴിഞ്ഞതാണ്. എന്നേക്കാള്‍ രണ്ടുമൂന്നുവര്‍ഷം ജൂനിയര്‍ ആണ് ജിജി. ഭാര്യ സബിതയുടെ ബാങ്ക് എക്സാമിനു സെന്‍റര്‍ ആയി കിട്ടിയതു ബാഗ്ലൂരായിരുന്നു. ഞായറാഴ്ച 9.30 നായിരുന്നു എക്സാം. അങ്ങനെയാണ് രണ്ടുപേരും കൂടി കെട്ടിപ്പെറുക്കി ബാഗ്ലൂരിനുപോന്നത്. ശനിയാഴ്ചതന്നെ രാജാജിനഗറില്‍, അവരുടെ എക്സാം സെന്‍റര്‍ ആയ ഈസ്റ്റ്‌വെസ്റ്റ് പബ്ലിക് സ്കൂളില്‍പ്പോവുകയും വഴിയൊക്കെ പരിചയപ്പെടുത്തിക്കൊടുകയും ചെയ്തു. അതിനുമുമ്പുള്ള ഞായറാഴ്ച ഞാന്‍ ഗോപാലകൃഷ്ണനോടൊന്നിച്ച് (കോളേജുജീവിതത്തിലെ ഓര്‍മ്മകളില്‍‌ എന്നും‌ നിറഞ്ഞുനില്‍‌ക്കുന്നൊരു കൂട്ടുകാരന്‍‌‌) അവന്റെ റെയില്‍വേ എക്സാമിനുവേണ്ടി അതിനു തൊട്ടടുത്തുവരെ (യശ്വന്തപുരത്തുള്ള രാമയ്യ എഞ്ചിനീയറിങ്‌ കോളേജ്) പോയിരുന്നതിനാല്‍ വഴി നല്ല നിശ്ചയമുണ്ടായിരുന്നു.

അവിടെ നിന്നും വ‌ന്ന്, അവ‌രെ റൂമിലാക്കി, ജോലിത‌പ്പി ഇവിടെ എത്തിയ‌ മൂന്നുകുട്ടിക‌ളെ കാണാനായി ഞാനിറങ്ങി. കാഞ്ഞങ്ങാട് വ‌ണ്‍സ്സീറോ കമ്പ്യൂട്ടേഴ്സില്‍ നിന്നും നെറ്റുവ‌ര്‍ക്കിന്റെ ബാല‌പാഠങ്ങളും പഠിച്ച് ജോലിത‌പ്പി ഇറ‌ങ്ങിയ‌താണു മൂവ‌രും. നേരാം‌വണ്ണം ഇംഗ്ലീഷറിയില്ല‌, ഹിന്ദിയ‌റിയില്ല, ന‌ല്ലൊരു സ‌ര്‍ട്ടിഫിക്കേറ്റില്ല‌, എക്സ്പീരിയ‌ന്‍സില്ല. ആഗോള‌സാമ്പ‌ത്തിക‌മാന്ദ്യത്തില്‍ നിന്നും ബാംഗ്ലൂര്‍ മുക്തിനേടിയിട്ടുമില്ല. ന‌ല്ലൊരു റെസ്സ്യൂമെ പോലും കൈലില്ലാത്ത‌ അവ‌രെ എങ്ങനെ സ‌ഹായിക്കാന്‍ പ‌റ്റുമെന്ന‌ ആശ‌ങ്കയിലായിരുന്നു ഞാന്‍. ജോലി ത‌പ്പിയിറ‌ങ്ങുന്ന‌ പ്രിയ‌കൂട്ടുകാരുടെ ഓര്‍‍മ്മ‌യിലേക്കു കൂടി വേണ്ടിയാണിതെഴുതുന്ന‌ത്. ഒരുവെടിക്കുള്ള‌ ന‌ല്ലൊരായുധം ന‌മ്മുടെ കൈയില്‍ ഉണ്ടായിരിക്ക‌ണം. അതു ഭാഷയാവ‌ടെ ടെക്നോള‌ജിയാവ‌ടെ… അതില്‍ ന‌മ്മ‌ള്‍ മിടുക്ക‌രാണെന്നു ഇന്‍റെര്‍വ്യൂ ചെയ്യുന്ന‌യാളെ ബോധ്യപ്പെടുത്തിക്കൊടുക്ക‌നും ന‌മുക്കു ക‌ഴിയ‌ണം. കൊച്ചുക്ലാസ്സുക‌ളില്‍ ഭാഷ പ‌ഠിപ്പിക്കുന്ന‌ ന‌മ്മുടെ അദ്ധ്യാപ‌കര്‍ ത‌ന്നെയാണ് കുട്ടിക‌ളുടെ ഈ ദുര്‍വിധിക്കു കാര‌ണ‌ക്കാര്‍. അനാവ‌ശ്യകാര്യങ്ങള്‍ കുത്തിനിറ‌ച്ച് ത‌ല‌ച്ചുമ‌ടായി കൊണ്ടുന‌ട‌ക്കേണ്ടിവ‌രുന്ന‌ സില‌ബ‌സ്സ് മ‌റ്റൊരുകാര‌ണവും. കൃത്യമായ ആശയവിനിമയം നല്ലൊരു ആയുധമാണ്.

K R Marcket Bangaloreആ കുട്ടിക‌ളെ പ‌റ‌ഞ്ഞുവിട്ടശേഷം വ‌ഴിയ‌രികില്‍ നിന്നും ര‌ണ്ടു ഗ്ലാസ്സു ക‌രിമ്പിന്‍ ജ്യൂസ്സും ക‌ഴിച്ച് (ഒരു ഗ്ലാസ്സു ക‌ഴിച്ച‌പ്പോള്‍ തോന്നി ഒന്നുകൂടിയാവാമെന്ന്) വഴിയോരദുരിതങ്ങളും ക‌ണ്ടു ഞാന്‍ ന‌ട‌ക്കുക‌യായിരുന്നു. ത‌ന്നേക്കാള്‍ വ‌ലിയ‌ തൂമ്പ‌യുമെടുത്ത് കേബിള്‍ കുഴിയെടുക്കുന്ന‌ അനാഥബാല്യങ്ങളുടെ വേദനനിറഞ്ഞ നോട്ടങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ആ പ്രായ‌ത്തില്‍ ഞാനൊന്നും ക‌ത്തിയെടുത്ത് ‌ഒരു വിറ‌കുക‌മ്പു പോലും വെട്ടിയിട്ടുണ്ടാവില്ല‍‍.! പക്ഷേ, ഈ പൈതങ്ങളൊക്കെ എത്രമാത്രം കൃത്യതയോടെ പണിയെടുക്കുന്നു. അവർക്കതൊന്നും താങ്ങാനാവുന്നതല്ല എന്നതാണു സത്യം.

വ‌ഴിപോക്ക‌രുടെ സൗമ‌ന‌സ്യം കാത്ത് വഴിവാണിഭച്ച‌ര‌ക്കുക‌ളൊരുക്കി നിര‌ന്നിരിക്കുന്ന‌ നിറ‌യൗവ്വനങ്ങള്‍ ഒരുഭാഗത്ത്!! എച്ചില്‍ കുപ്പ‌യില്‍ നായ്ക്ക‌ളോടു മ‌ല്ലി‌ട്ട് ആരൊക്കെയോ വ‌ലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുക‌വ‌റുക‌ള്‍ പ്രതീക്ഷയോടെ പൊട്ടിച്ചുനോക്കുന്ന‌ വൃദ്ധമാതാവ്… ഈച്ച‌ക‌ളാര്‍ക്കുന്ന‌ ക‌റുത്ത‌മ‌ലിന‌ജ‌ല‌ത്തില്‍‍‍ കിട‌ന്നുരുളുന്ന‌ കുരുന്നു കുഞ്ഞുങ്ങള്‍… ഓരോ ഒരുകിലോമീറ്റ‌ര്‍ ചുറ്റ‌ള‌വിലും കാണാമിവിടെ ഇത്ത‌രം ക‌ഴ്ച‌ക‌ള്‍.‍ കേര‌ളം ദൈവ‌ത്തിന്റെ സ്വന്തം നാടാവുന്ന‌ത് ഈ ഒരര്‍‌ത്ഥത്തില്‍ ത‌ന്നെയാണ്. ഭിക്ഷയാചിക്കുന്ന‌ ഒരുമ‌ല‌യാളിയെപ്പോലും ഞാനിതുവ‌രെ കേര‌ള‌ത്തിലോ പുറ‌ത്തോ ക‌ണ്ടിട്ടില്ല‍. കേര‌ള‌ത്തിലെ യാച‌കരില്‍ പ‌ല‌രും ത‌മിഴ‌രോ തെലുഗ‌രോ മഹാരാഷ്ട്രക്കാരേ ഒക്കെയാണ്.

ഇങ്ങനെയോരോ വഴിതെറ്റിയ ചിന്തകളുമായി ന‌ട‌ക്കുമ്പോഴാണ് പുറ‌കിലൂടെ ആരോ ഓടിവ‌ന്നെന്റെ ക‌ഴുത്തില്‍ പിടിമുറുക്കിയ‌ത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അത്ഭുതമായിപ്പോയി. പണ്ടു കൂടെ പഠിച്ച ‘മീശ‌മ‌നോജാ’യിരുന്നു അത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമുള്ള സമാഗമം! 1999-ല്‍ ആയിരുന്നു ഞങ്ങള്‍ ഡിഗ്രിയുടെ പണി തീര്‍ത്തിറങ്ങിയത്. പുള്ളി അന്ന് ത‌ട്ടി-മുട്ടി ഡിഗ്രി ജ‌യിച്ച്; ന‌ട‌ത്തിക്കൊണ്ടിരുന്ന‌ സൈഡുബിസിന‌സ്സും നിര്‍ത്തി മൈസ്സൂരിലേക്കു വ‌ണ്ടിക‌യ‌റിയിരുന്നു‍. അവിടെ വ‌ന്നു നേഴ്സ്സിങ്ങും പ‌ഠിച്ച്, കൂടെ പഠിച്ചവളെത്തന്നെ ജീവിതസഖിയാക്കി, മൈസ്സൂരില്‍ ത‌ന്നെ ക‌ഴിഞ്ഞുവ‌രിക‌യായിരുന്നു. തെര‌ക്കിലാണു മൂപ്പ‌ര്‍, ഭാര്യ ഗര്‍ഭിണിയാണ്‌. കുട‌കിലുള്ള‌ അവ‌ളുടെ വീട്ടിലേക്ക് വൈകുന്നേരം പോകേണ്ട‌തുണ്ട്. ഞാന്‍ പ‌ഴ‌യ‌ ച‌രിത്രങ്ങള്‍ പ‌ല‌തും ഓര്‍‌ത്തുപോയി, എസ്. എഫ്. ഐക്കാരായ‌ ഞങ്ങളേയും കൂട്ടി കെ. എസ്. ഇ. ജെ. യുടെ മീറ്റീങിനു ക‌ണ്ണൂരുപോയ‌തും അവിടെ ആളുക‌ളെകാണിച്ച് ഒപ്പിട്ട് ക്യാഷും വാങ്ങിച്ച് പയ്യാമ്പ‌ലം ബീച്ചില്‍ പോയി ക‌ട‌ലിലിറ‌ങ്ങിയ‌തും ഒക്കെ. സ‌ഹ‌യാത്രിക‌യോട് അപ‌മ‌ര്യാദ‌യായി പെരുമാറിയ‌തിന്റെ പേരില്‍ മ‌ന്ത്രിസ്ഥാനം രാജി വെക്കുക‌യും പിന്നീട് ആ ദിവ‌സം ത‌നിക്ക് ഇട‌തുകൈ ഒരുപ‌രിധിക്കുമേലെ പൊക്കാനാവുമായിരുന്നില്ലെന്ന് കോട‌തിയില്‍ തെളിയിച്ച് പൊടിയും ത‌ട്ടി ഇറ‌ങ്ങിവ‌ന്ന‌ നമ്മുടെ പി. ജെ. ജോസ‌ഫിന്റെ കുട്ടിപ്പാര്‍ട്ടിയാണ് കെ.എസ്. ഇ. ജെ.! രാജപുരം സെന്റ്‌. പയസ്സില്‍ ഇന്ന‌ങ്ങനെയൊരു സംഘടന‌ ഉണ്ടോ എന്നറിയില്ല‌.

മ‌നോജെനിക്കു അവ‌ന്റെ ഫോണ്‍ നമ്പ‌ര്‍ ത‌ന്നു. അവിടെ അടുത്തുള്ള‌ ചില‌ മ‌ല‌യാളിഹോട്ട‌ലുക‌ള്‍ പ‌രിച‌യ‌പ്പെടുത്തിത്ത‌ന്നു. ആരുടേയോ ന്ഴ്സിങ് സ‌ര്‍ട്ടിഫിക്കേറ്റ് എച്ച്. ആര്‍. അറ്റ‌സ്റ്റേഷനുവേണ്ടി കൊണ്ടുവ‌ന്ന‌തായിരുന്നു അവ‌ന്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷമുള്ള കൂടിച്ചേരലായിട്ടുകൂടി മ‌നോജിനേയും ഞാന്‍ ഇവിടെ വിടുകയാണ്. കാരണം എനിക്കുപറയാനുള്ളതു മറ്റൊന്നാണ്… ഒരു ദിവസം നടന്ന ചില ബാംഗ്ലൂർ കാഴ്ചകളിൽ അറിയാതെ വന്നു ചേർന്നതാണിത്! കുറച്ചുകഴിഞ്ഞ്, ഇവിടെ എയ‌ര്‍ഫോഴ്സില്‍ വ‌ര്‍ക്കുചെയ്യുന്ന‌ സുഹൃത്തായ‌ സ‌തീഷിന്റെ കൂടെ കെ. ആര്‍ മാര്‍ക്കറ്റിലേക്കുപോകേണ്ടതുണ്ട്. ഈയൊരു ഗ്യാപ്പിലാണ് നമ്മുടെ കഥാകേന്ദ്രമായ സംഭവം നടക്കുന്നത്.

സംഭവമിതാണ്:
Apple Juice at Bangaloreമ‌നോജ് കാണിച്ചു ത‌ന്ന‌ ഹോട്ട‌ലില്‍ ഒന്ന്, അവിടെ അടുത്തു റൂമെടുത്തു താമ‌സ്സിക്കുന്ന‌ ജിജിമാഷിനും (ഞങ്ങള്‍ പ‌ര‌സ്പ‌രം ബഹുമാനം കൂടുമ്പോള്‍ അങ്ങനെയാണു വിളിക്ക‌റുള്ള‌ത്) ഭാര്യയ്ക്കും കാണിച്ചുകൊടുത്തേക്കാമെന്നു ക‌രുതി, രണ്ടുദിവസമെങ്കില്‍ രണ്ടുദിവസം, മലയാളിത്തമുള്ള ആഹാരം കഴിക്കാമല്ലോ. അവ‌രെ കൂട്ടുവാനായി ലോഡ്ജിലേക്കു പോവുക‌യായിരുന്നു ഞാന്‍. നട്ടുച്ച‌വെയിലില്‍ സൂര്യന്‍ ത‌ന്റെ സ‌ക‌ല‌പ്രതാപ‌വും കാണിച്ച‌പ്പോള്‍ ഞാനാകെ ത‌ള‌ര്‍ന്നുപോയിരുന്നു, ഒരു ബേക്ക‌റിക്ക‌ട‌യില്‍ ക‌യ‌റി ഒരു ആപ്പിള്‍ ജ്യൂസ്സിനു ഓര്‍ഡ‌ര്‍ കൊടുത്തു. അന്നേര‌മാണു ശ്രദ്ധിച്ച‌ത്, എന്നേക്ക‌ണ്ടിട്ടെന്ന‌പോലെ ഒരാള്‍ പെട്ട‌ന്ന് കടയുടെ ഉള്ളിലേക്കു മാറിയ‌തുപോലെ. ആദ്യം പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഞാന്‍ നോക്കാതിരിക്കുമ്പോള്‍ എന്നെ നോക്കുക‌യും ഞാന്‍ നോക്കുമ്പോള്‍ മുഖംമാറ്റുക‌യും ചെയ്യുന്ന‌ ആ വ്യക്തി ആരെന്ന‌റിയാന്നുള്ള‌ അദമ്യമായ‌ ഒരാഗ്രഹം ഉള്ളില്‍ പൊങ്ങിവ‌ന്നു. ഞാന്‍ ഒരു ലൈംജ്യൂസുകൂടി പ‌റ‌ഞ്ഞു. എന്നിട്ടു പുറ‌ത്തെക്കുമാറി ഒരു കോണ്‍‌ക്രീറ്റുതൂണിനുമ‌റ‌ഞ്ഞ് സ്റ്റൂളില്‍ ഇരുന്നു. സ‌പ്പോര്‍ട്ടിന് ഒരു മ‌നോര‌മ‌പേപ്പ‌റിന്റെ സ‌ഹായ‌വും തേടി.മ‌റ്റാരോ കൊടുത്ത‌ ബ‌ട്ട‌ര്‍ബ‌ന്നിന്റെ പ്രിപ്പ‌റേഷനുവേണ്ടി പുറ‌ത്തേക്കിറ‌ങ്ങിയ‌ ആ കൂട്ടുകാര‌നെ അവിശ്വസനീയ‌ത‌യോടെ ഞാന്‍ ക‌ണ്ടു. അവിടെത്ത‌ന്നെ മ‌റ‌ഞ്ഞിരിക്ക‌ണോ, അവ‌നേടു സംസാരിക്ക‌ണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി… ആദ്യം പറഞ്ഞ ആ കോളേജ് സുഹൃത്താണിത്! പ‌ണ്ടുക‌ണ്ട‌മുഖമേ അല്ല‌. പാന്‍പ‌രാഗുപോലുള്ള‌ എന്തോ ഒന്നു കീഴ്‌ച്ചുണ്ടിനു താഴെ വീഴാതെ വെച്ചിട്ടുണ്ട്. ക‌ണ്ണുക‌ളില്‍ പ‌ഴ‌യ‌ തേജ‌സ്സില്ല‌. യാന്ത്രിക‌മായി പ്രവ‌ര്‍ത്തിക്കുന്ന‌ ഒരു മെഷ്യനെപ്പോലെ തോന്നി. അവ‌ന്‍ എന്നെ ക‌ണ്ടു!

നീ പോയിരുന്നില്ലേ?” ‍ നേരിയ‌ ചിരിവ‌രുത്തി അവ‌നെന്നോടു ചോദിച്ചു.

നീ എന്നെ ക‌ണ്ടിരുന്നേ?” എന്റെ മ‌റു ചോദ്യം.

ഹം, ഞാന്‍ ഒളിച്ചിരിക്കുക‌യായിരുന്നു. അറിയുന്ന‌വ‌ര്‍ വ‌രുമ്പോള്‍ ഒരു വ‌ല്ലായ്മ‌ തോന്നുന്നു.” അവ‌ന്‍ പ‌റ‌ഞ്ഞു തുട‌ങ്ങി. അവ‌ന്റെ കാക്കയുടെ ക‌ട‌യാണ‌ത്രേ അത്‍. നാട്ടില്‍ വെറുതേയിരുന്നു മുഷിഞ്ഞപ്പോള്‍ പോന്ന‌താണ‌ത്രേ. നീയൊക്കെ ഉയ‌ര്‍ന്ന‌ നില‌യിലെത്തിക്കാണാന്‍ സാധിച്ച‌തില്‍ സ‌ന്തോഷമുണ്ടെടാ എന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌ന്റെ ശ‌ബ്ദ‌മിട‌റിയ‌തായി തോന്നി. അവ‌നെവിടെയോ ഒരു വ‌ലിയ‌ അബ‌ദ്ധം സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നി. എന്തുകൊണ്ടോ എനിക്ക‌തു ചോദിക്കാന്‍ തോന്നിയില്ല‌. കൂട്ടുകാരുമായി കോണ്ടാക്റ്റുണ്ടോ എന്ന‌വ‌ന്‍ ചോദിച്ചു. ക‌ഴിഞ്ഞ് ആഴ്ച‌ ഗോപാല‌കൃഷ്ണ‌നിവിടെ വ‌ന്നിരുന്നതും, കൃഷ്ണപ്രകാശിന്റെ വിവാഹം ക‌ഴിഞ്ഞതും ഞങ്ങള്‍ പോയതും പറഞ്ഞു. ഇപ്പോള്‍ തൊട്ടുമുമ്പ്, മ‌നോജും ഞാനും ഇതു വ‌ഴിവ‌ന്നിരുന്നു എന്നും പ‌റ‌ഞ്ഞു. പക്ഷേ അവ‌ന്‍ മ‌നോജിനെ മ‌റ‌ന്നിരുന്നു. അങ്ങനെ ഒരാളെക്കുറിച്ച‌വ‌നു നേരിയ‌ ഓര്‍‌മ്മപോലുമില്ല‌.

തിരിച്ചെന്നോടു പ്രശന്ത് കുമാറിനെപ്പറ്റിയവന്‍ ചോദിച്ചു. ‘എന്നേക്കുറിച്ചാരോടും പ‌റ‌യേണ്ടാ‘ എന്ന‌വ‌ന്‍ ഇട‌യ്ക്കിട‌യ്ക്ക് ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു.

അടുത്തുള്ള‌ മ‌ദ്യഷോപ്പു ചൂണ്ടി അവ‌ന്‍ ചോദിച്ചു ചീത്ത‌സ്വഭാവം വ‌ല്ലതും ഉണ്ടോ എന്ന്. ഞാന്‍ ഇല്ലെന്നു പ‌റ‌ഞ്ഞപ്പോള്‍ അവ‌നെന്നെ ക‌ളിയാക്കി. നീയെന്തിനാ പിന്നെ ഇവിടെ വ‌ന്ന‌തെന്നും ആണുങ്ങളായാല്‍ അല്പ‌മ‌തൊക്കെ വേണ‌മെന്നുമൊക്കെ അവന്‍ പ‌റ‌യുന്ന‌ത്‍ ഒരു ചെറുചിരിയോടെത്തന്നെ ഞാന്‍ കേട്ടിരുന്നു. ഉയര്‍‌ന്ന ഉപഭോഗസംസ്കാരമാണ് ഉന്നത ജീവിതനിലവാരമെന്നു ധരിച്ചുവെച്ച അനേകം ബാഗ്ലൂരിയന്‍‌മാരിലൊരാളായിരുന്നു ഈ കൂട്ടുകാരനും. കിട്ടുന്ന‌ സാല‌റിയില്‍ പ‌കുതിയോളം കുടിച്ചും വലിച്ചും തീര്‍ത്ത് ബാക്കിയായ‌തില്‍ പ‌കുതികൊണ്ട് പെണ്‍കുട്ടിക‌ള്‍ക്ക് ചോക്ക‌ളേറ്റും മില്‍ക്കിബാറും വാങ്ങിച്ചു കൊടുത്ത് ക്രെഡിറ്റ്കാര്‍ഡു ബില്ലട‌ക്കാന്‍ വ‌ഴിയില്ലാതെ പതിനഞ്ചാം തീയ്യതി തന്നെ പാട്ട‌പ്പിരിവു ന‌ട‌ത്തുന്നു ചില‌ കൂട്ടുകാരെ ഒരുനിമിഷം ഓര്‍ത്തുപോയി. അവരുടെയൊക്കെ ആണത്തത്തിന്റെ തെളിവായി HSBC-യും HDFC-യും ICICI-യും city bank-മൊക്കെ മാസാമാസം സര്‍ട്ടിഫിക്കേറ്റെന്നപോലെ ക്രഡിറ്റുകാര്‍ഡു ബില്ലുകള്‍ വീട്ടിലേക്ക്‌ കൃത്യമായെത്തിക്കുന്നുണ്ട്‌.

വൈവിദ്ധ്യമുള്ള ബാഗ്ലൂര്‍ കാഴ്ച‌ക‌ളിലെ മ‌റ്റൊരു മായ‌ക്ക‌ഴ്ച‌യായി ഇതിനെ തള്ളിക്ക‌ള‌യാന്‍ എന്തുകൊണ്ടോ എനിക്കായില്ല. എത്രയെത്ര വൈരുദ്ധ്യങ്ങള്‍ നിറ‌ഞ്ഞതാണു ജീവിത‌മെന്നു ഞാനോര്‍‌ത്തുപോയി. നല്ല എഴുത്തുശീലമുള്ളൊരുവനെ ജീവിതരീതികൾ മാറ്റിമറിച്ചതും പ്രതീക്ഷിക്കാതെ ജീവിതം തന്നെ ഒരു ബാധ്യതയായി കൊണ്ടു നടക്കേണ്ടി വന്നതും ഒക്കെ ഓർക്കാനായി എന്നേ ഉള്ളൂ. അവനെന്റെ അടുത്ത കൂട്ടുകാരനോ ഒരേ ക്ലാസിൽ പഠിച്ചതോ ആയിരുന്നില്ല. അവന്റെ എഴുത്തിലുള്ള ശ്രദ്ധയായിരുന്നു അടുപ്പിച്ചതത്രയും. ഇംഗ്ലീഷ് ക്ലാസ്സിൽ മാത്രമാണ് ഞങ്ങൾ ഒന്നിച്ചിരിക്കുക; സെക്കന്റ് ലാഗ്വേജ് അവനു ഹിന്ദിയായിരുന്നു എന്നു തോന്നുന്നു! എന്തായിരിക്കും അവനു പറ്റിയ ദോഷം എന്ന് ഏറെ ഞാനോലോചിച്ചിരുന്നു. സാമ്പത്തികം അല്ല എന്ന് നൂറുശതമാനവും ഉറപ്പാണ്!!

കൊതിപ്പിക്കും ക‌നിക്കിനാവുക‌ള്‍ക്കാട്ടി
ക്കൊതിപ്പിക്കും പ‌ക്ഷേ കൊടുക്ക‌യില്ലവള്‍
” ‍‍ -എന്നു വൈലോപ്പിള്ളിയോ മ‌റ്റോ പാടിയിട്ടുണ്ട്. ജീവിതം അങ്ങനെ ആയിക്കൊള്ള‌ട്ടേ, ന‌മുക്കു ജീവിതം ത‌രാന്‍ മ‌ടിക്കുന്ന‌തൊക്കെയും ജീവിത‌ത്തോടു കണക്കുപറഞ്ഞു ചോദിച്ചുവാങ്ങാനുള്ള‌ ആര്‍‌ജ്ജ‌വം ന‌മുക്കുണ്ടാവ‌ണം. വ്യക്തിത്വം നഷ്ടപ്പെട്ട്, മുഖമില്ലാത്ത മനുഷ്യരായി എല്ലാവ‌രില്‍ നിന്നും ഒളിച്ച് ന‌മുക്കെത്രനാള്‍ ക‌ഴിയാനാവും. ഇതൊക്കെ പറയണമെന്നുണ്ടായിരുന്നു അവനോട്!! സാഹിത്യം പറയാൻ പറ്റിയ സന്ദർഭമല്ലാത്തതിനാൽ മൗനിയായി ഇരിക്കാനായിരുന്നു വിധി. എത്രപേരിങ്ങനെയുണ്ടാവും എന്നാലോചിക്കുകയാണ്. ഇവനെ നേരിട്ടറിയാവുന്നതുകൊണ്ട്; ഇവനിലെ കലാബോധം കണ്ടറിഞ്ഞതുകൊണ്ട് ഇവനെ മാത്രം ശ്രദ്ധിക്കാൻ ഞാൻ നിന്നു എന്നതാണു കാര്യം. വൈരുദ്ധ്യങ്ങളാണു ജീവിതം മൊത്തം. അതിനോട് പടവെട്ടുക എന്നതാവണം ജീവിതം.

പ്രിയകൂട്ടുകാരാ, നിന്നെപ്പറ്റി ആരോടും പറയില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും, പറയാതിരിക്കാന്‍ എനിക്കാവുന്നില്ല. അസഹ്യമായൊരു വിങ്ങല്‍‌ മനസ്സിലെവിടെയോ കിടന്നെന്നെ വേദനിപ്പിക്കുന്നു.

എന്നോടു ക്ഷമിക്കുക…

എനിക്കാവില്ല ഉറക്കം നഷ്ടപ്പെടുത്തി വെറുതേ കിടന്നു നിന്നെപ്പറ്റി വിഷാദിക്കുവാന്‍…

എന്റെ ഭാരം ഞാനെല്ലവരോടുമൊന്നു പങ്കിടട്ടെ…

എന്നോടു ക്ഷമിക്കുക…

Parassinikadavu Muthappan

Parassini kadavu Sree MuthappanIn the thaliyola (talipot palm leaves) there is a memoir about a valiant soldier who wrestled for the autonomy of Kurichiyars and unchained them from the disgrace of Pazhassi Raja dynasty. The people with reverence called him Muthappan. By lending hands to the down caste people, he fought for them and thus is materialized through the art dance form named Muthappan theyyam. The antique songs sung by people can be considered to be the love and affection towards him. Above all these antique histories, Sree Muthappan theyyam also reminds us of the ardent sacrifice of an ascetic. Muthappan in the history is a man who stepped out from his home, lived with the outcaste and gave a new identity to the outcastes. In the declining years it is believed that Muthappan lived at Kunnattur paadi.

ഈ ലേഖനത്തിന്റെ മലയാള പരിഭാഷ ഇവിടെ നിന്നും‌ വായിക്കാവുന്നതാണ്

But Parassinikadavu is blessed with the presence of Muthappan. Here as a present to Muthappan the devotees give liquor and fish as their offering and thus held him in high regard. By the intake of liquor, Muthappan theyyam reminisce the old memories, where everything gets started with a new birth. Muthappan is the self realization of kollathunaad. They believe that in any predicament or troubles Sree Muthappan will always protect them as their guard.

Coming up from the upper caste family and helping the underlings, Sree Muthappan became the worshipped idol of the lower caste people. Sree Muthappan is believed to be the God, who hears the call of the needy and comes for his help. In between Kannur and Thaliparambh, the beautiful country side Parassinikadavu is filled with the grace of lord Muthappan. On the shores of Valappattannam river is Muttapann’s Madapura (outhouse). Through this ritual enactment, it clearly signifies the unity of the Kollathoor native. When Muthappan theyyam performs the delirious dance, we can see in the minds of the Kolathoor people, the old hidden figure of burnt wrath of coal. We can see clearly on the face of Muthappan, the misery caused to the poor people due to the illegal practice existed in the olden days.
Lord Muthappan is believed to be the God who hears the sorrowful cries of the devotees and comes for their help. Let’s move onto the history of Muthappan. Ayyangarillam was an illam, where the Brahmin landlord with his wife Paadikutti antharajn lived. They were not gifted with children. The couples were unhappy over this. One day Paadikuttiyamma went to the river bank to take bath and on her way back, she heard the cry of a baby and followed the cry. To her surprise she found a cute baby beating its legs, lying in-between the dried leaves. Seeing Paadikuttiyamma, the baby stopped its blubber. Loveliness brimmed over the cute face. She took the baby and kissed it with great affection. Taking the name of lord Kottiyurappan she moved on to Ayyankara illam.Parassini kadavu sree muthappan vellaattam

The Brahmin, after seeing his wife, with a baby in her hand ran towards her with surprise. This is the gift of Kootuyurapppan, she said with great contentment. She gave the baby to her husband. The couples considered the baby as a treasure from Lord Shiva who has helped the illam by giving an heir to the illam. The mana (house) was filled with happiness and glee. The sandal bed was ready. The illam was reverberated with lullabies. Paadikuttiyamma dressed the baby and gave him milk and fruits. He laughed innocently showing his gum. In that sweet smile, all their woes found its end. Paadikuttiyamma daily prayed Kottuyurrapan to make him healthy and to give him a long life span.

The couples didn’t know how the days passed. In the child’s sweet smile, in his tinkling bracelet and also in his prattling sweet talk; they saw a spanking kind of bliss. He acquired the maturity rapidly and they saw it as Lord Kottiyurappan’s wonder –working play. But their happiness did not stay for long time. They saw some kind of changes in their son’s behavior.

He liked to squander the day time fully outside the mana (house). He didn’t like the idea of confining himself inside the naalukett (quadrangular building). His companions were the kurichiyiran children (lower caste) living in the hilly area. He wandered about by joining with the low caste people and ate and drank with them. More than the milk rice, he liked the staled rice that he got from kurichiyir huts. Paadikutttiyamma was upset over the change that she saw in her son’s behavior. She cried bitterly thinking about her son’s wretched state. Seeing his wife’s state, the Ayyankara Brahmin’s rose into fury. Out of control he blasted.
“Living with the hill tribes, eating fish and deer meat you are a sinner! You are not supposed to enter the mana. You can go wherever you like. Ayyankara illam is not a place for you drunkard to enter.
“Get out ….!”- The Brahmin roared helplessly against his son.

He didn’t utter a word.
Paadikuttiyamma cried appallingly.
He neither stood to console his father nor to wipe out his mother’s tears. His resoluteness and steadiness made the father to plunge in grief. After all hopes being shattered, the father collapsed on the floor.

The last watch of the night was born.
The couples as if in a dream were staggered to see the sight when they opened their eyes. “The treasure of Lord Kottuyurappan, their son with thousands of sunshine was sitting on the gem throne”. The sweet smile showered out from the divine figure, wore the bow and arrow and was decorated with the golden jingling anklet and garments. The face was blazing with the divine light. The divine figure looking towards the couples said.
“Time has come near… it is the time to leave. After leaving, I won’t forget you. Whenever you think about me I will reach near you.
Further it is a journey to achieve my birth aim. Bless me and give me the permission to leave.”

After saying these words, the miraculous lad continued his journey.
Where is he going….! Nobody knew.
Crossing the hills and jungles he reached at Kunnathurpaadi, which was naturally so rapturous.
For thirty six years by doing penance he stayed along with the children’s of hill at the hilly side. Having nobody to control he wandered by frisking eating and drinking.

One day he desired to drink toddy from palm tree. He climbed the palm tree and poured out the pot of toddy into his mouth. The sweet taste of the toddy made him craze.
When the pot was empty, he kept the pot in its usual place and slept off.
Someone called out from down the tree.
Who is that?
“The toddy tapper chandan”. He has come to take toddy. After seeing a strange person on the top of the palm tree, he is shouting at him. When there was no response, he became angry.
“You arrogant creature, come down….. Who gave you the permission to drink toddy?
He roared like a lion which echoed till the sky.

Parassini kadavu sree muthappan vellaattamBut the person sitting on the top of the palm tree sat silently, turning a deaf ear to what he had heard. Chandan got irritated, seeing the man sitting idly without any response. He was outraged and tried to shoot the man using his bow and arrows.
But what a wonder, the arrow which went straight to the old man was caught and thrown away by the old man.

Chandan, who send the arrow fell unconscious and was turned into a rock. The news spread like wild fire. Chandan’s wife wailing came running near the palm tree. She went round Chandan who was turned into a rock. She bowed the old man standing near her and mourned.
“Mutttappa….…. This is the better half of my life… please bless me… please give back my Chandan. I don’t have anyone in this world. Muthappan blessed her and Chandan regained his original form. He offered his prayer to Muthappan and prostrated before him.
“From now onwards I am giving you the charge to offer me fish and toddy. Without any hammer you can perform it, my blessings are always with you”.

From the outer side of Ayyankaraillam, there arose an unexpected dejected cry. The villagers flocked in front of the illam.
What happened?
Who is in danger?
The Ayyankara Brahmin is struggling to death. Paaddikuttiyamma couldn’t bear it any more and she is exhausted. She called out Kottiyyurappan to help them. She thought about her darling son. She grieved for not having a support. To wipe out the tears of Paadikuttiyamma, people flowed to the illam. Suddenly her son stood in front of her, smiling and was surrounded with the divine light. Brokenheartedly, she embraced her son and cried. The son wiped out his mother’s tears and consoled her.Both father and mother shined in the divine light. Leaving the mana and all their properties to the people, they left their body. Sree Muthappan was glorified as the protector of the village people. It is believed that by this ritualistic dance performance (Muthappan Theyyam) Muthappan comes and consoles the people.Sree Muthappan is believed to be the personification of two divine figures – Thiruvappana and Vellatom. The dual divine figures Thiruvappana and Vellatom are similar to those of the Theyyamkaliyattem of the northern Malabar region. Though Sree Muthappan is worshiped as a single deity, it actually represents an integrated or unified form of two Gods, namely Vishnu with a fish-shaped crown and Shiva with a crescent-shaped crown.

Sree Muttapann’s Theyyams are performed year-round whereas other Theyyams are seasonal. Sree Muthappan is always escorted by a dog. Dogs are considered sacred here and one can see dogs in large numbers in and around the temple. There are two carved bronze dogs at the entrance of the temple that are believed to symbolize the bodyguards of the God. Once the Prasada is prepared it is first served to a dog that is always ready within the temple compound.

Local myths augment the importance of dogs to Sree Muthappan, such as the tale that follows:

Sri Muthappan Old Photo
Muthappan theyyam Old photo
A few years ago, temple authorities decided to lessen the number of dogs inside the temple; so they took some dogs and puppies away. From that very day, the performer of the Sree Muthappan Theyyam was unable to perform; it is said that the spirit of Sree Muthappan enters the performer’s body for the duration of the ceremony. But He probably refused to enter the performer’s body because the dogs had been removed. Realizing their mistake, the dogs were brought back to the temple by the temple authorities. From that day onwards, Theyyam performances returned to normal.

ഈ ലേഖനത്തിന്റെ മലയാള പരിഭാഷ ഇവിടെ നിന്നും‌ വായിക്കാവുന്നതാണ്

Tradition requires that the Annual Festival of the Muthappan Temple at Parassinikkadavu to start by a procession led by a male member of the “Thayyil” clan of Thayyil, Kannur from the family home to the main altar of the temple, where he offers a ‘Pooja’ to the God.

ദൈവവിളി‍‌!

God, harthal, Hindu - muslim, kasaragodദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച്‌ പലരും‌ സം‌സാരിക്കാറുണ്ട്‌. ചിലര്‍‌ കണ്ണടച്ചുപിടിച്ച്‌ എതിര്‍‌ത്തുകളയും‌, ചിലര്‍‌ ദൈവവിശ്വാസത്തിന്റെ മനശാസ്ത്രവശങ്ങളിലേക്ക്‌ ഊളിയിട്ടുപോകും‌… ബഹുഭൂരിപക്ഷം‌ ആളുകളും‌ ദൈവം‌ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍‌ തന്നെ, ചിലരതു പറയാന്‍‌ മടിക്കുന്നു; മറ്റുചിലര്‍‌ തുറന്നു പറയുന്നു. ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ തെളിയിക്കപെടാത്ത ഒരു കാര്യത്തില്‍‌ തൂങ്ങി സമയം‌ കളയാന്‍‌ ഒരുദ്ദേശവുമില്ല കേട്ടോ! ഇവിടെ, എനിക്കനുഭവവേദ്യമായ രണ്ടു ദൈവങ്ങളെക്കുറിച്ചാണു പറയുന്നത്‌; ആ മറക്കാനാവാത്ത ദൈവസഹായത്തെക്കുറിച്ചാണു പറയുന്നത്.

വര്‍ഷങ്ങള്‍‌ക്കു മുമ്പാണ് ആദ്യത്തെ സം‌ഭവം. ബാം‌ഗ്ലൂരില്‍‌ വന്നശേഷം‌ ആദ്യമായി കാസര്‍‌ഗോഡുള്ള വീട്ടില്‍‌പോയി തിരിച്ചുവരുന്ന ഒരു മഴക്കാല യാത്രയിലാണ് ഈ അനുഭവമുണ്ടാവുന്നത്‌. ഒരു ഞായറാഴ്‌ച വൈകുന്നേരം‌ സ്റ്റേറ്റുബസ്സിന്നു കാസര്‍‌ഗോഡു കെ. എസ്. ആര്‍. ടി. സി. ബസ്‌സ്റ്റാന്‍‌റില്‍‌ ബസ്സിറങ്ങി. ബാം‌ഗ്ലൂരിനു വരുന്ന ബസ്സെവിടെ നി‌ല്‍‌ക്കുമെന്നോ, എവിടെ നിന്നും‌ ടിക്കറ്റെടുക്കണമെന്നോ ഒരു നിശ്ചയവുമില്ല. നേര്‍‌ത്ത മഴയുണ്ട്‌. അവിടെ അന്വേഷണവിഭാഗത്തില്‍‌ പോയി ചോദിച്ചപ്പോള്‍‌ എട്ടുമണിക്കാണു ബസ്സ്‌ എന്നും‌, അന്നേരം‌ വന്നു കണ്ടക്ടറോടു ചോദിച്ചാല്‍‌ മതിയെന്നും‌ പറഞ്ഞ് അയാള്‍‌ എന്തൊക്കെയോ പിറുപിറുക്കുകയും‌ ചെയ്തു. ആ പിറുപിറുക്കല്‍‌ എനിക്കിഷ്ടമായില്ലെങ്കിലും‌ തിളച്ചുവന്ന രോഷം‌ ഞാന്‍‌ ഒരു രൂക്ഷമായ നോട്ടത്തില്‍‌ ഒതുക്കി അവിടെ നിന്നും‌ മാറി. സമയം‌ അഞ്ചുമണി കഴിഞ്ഞതേ ഉള്ളൂ. ആ പഴയ ബസ്‌റ്റാന്‍‌ഡില്‍‌ ഞാനെന്തു ചെയ്യാന്‍‌? അന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍‌ മനസ്സിലേക്കു വലിച്ചെറിഞ്ഞ കനല്‍‌ ഇടയ്‌ക്കൊക്കെ കത്തിക്കൊണ്ടിരുന്നു.

അല്പം‌ കഴിഞ്ഞപ്പോള്‍‌ മൈക്കും‌ കെട്ടിവെച്ചുകൊണ്ട്‌ ഒരു ഓട്ടോറിക്ഷ ആ വഴി വന്നു. കാസര്‍‌ഗോഡില്‍‌ മിന്നല്‍‌ ഹര്‍ത്താലാണത്രേ! അവിടെ അടുത്തെവിടെയോ ഹിന്ദു-മുസ്ലീം‌ ലഹള നടന്നു. മഞ്ചേശ്വരം‌ ഭാഗത്തെവിടേയോ ബിജെപ്പിക്കാര്‍‌ നടത്തിയെ റാലിയിലേക്ക്‌ ആരോ കല്ലെറിഞ്ഞതാണു പ്രശ്നകാരണം‌. റാലിക്കാര്‍‌ കണ്ണില്‍‌ കണ്ടതൊക്കെ നശിപ്പിച്ചു, അതും‌ പോരാത്തതിനാലാണ് ഹര്‍‌ത്താല്‍‌! വ്യാപാരസ്ഥാപനങ്ങളെല്ലാം‌ ഉടനേ അടച്ചിടണമെന്നും‌ വാഹനങ്ങള്‍‌ ഓടിക്കരുതെന്നും‌ മുന്നറിയിപ്പുണ്ടായി! യാത്രക്കാരൊക്കെ തിരക്കിട്ടോടുന്നു. എന്തു ചെയ്യണമെന്നറിയില്ല, ഞാന്‍‌ വീണ്ടും‌ കെ. എസ്. ആര്‍. ടി. കൗണ്ടറിലേക്കു നടന്നു, അയാളുടെ ദുര്‍‌മുഖം‌ കണ്ടപ്പോള്‍‌ ഒന്നും ചോദിക്കാന്‍‌ തോന്നിയില്ല; എങ്കിലും‌ ചോദിച്ചു ബാം‌ഗ്ലൂരിലേക്കുള്ള ബസ്സുണ്ടാവുമോ? അയാളെന്നെയൊന്നു നോക്കി, “അങ്ങോട്ടു നില്‍‌ക്ക്‌, ഇപ്പോള്‍‌ പറയാനാവില്ല, കുറച്ചുകഴിഞ്ഞു പറയാം”.

കടകളൊക്കെ അടഞ്ഞു, വാഹനങ്ങള്‍‌ ഒക്കെ നിലച്ചു, ആക്രോശിച്ചുകൊണ്ടൊരു ജാഥ കടന്നുപ്പോയി… ആള്‍‌ക്കാരൊക്കെ ഒഴിഞ്ഞ്‌ ബസ്റ്റാന്റ്‌ കാലിയാവാന്‍‌ തുടങ്ങി. ഞാന്‍‌ വീണ്ടും‌ ആ മനുഷ്യനെ സമീപിച്ചു, അയാള്‍‌ പറഞ്ഞു “ഇന്നിനി ബസ്സൊന്നും‌ പോകില്ല, ടിക്കറ്റ്‌ ബുക്കുചെയ്തതാണെങ്കില്‍‌ ക്യാന്‍‌സല്‍‌ ചെയ്തിട്ടു വീട്ടില്‍‌ പൊക്കോളൂ” എന്ന്.

ഞാന്‍‌ നേരെ കര്‍‌ണാടക ബസ്സ്‌ നിര്‍‌ത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്കു പോയി. അവര്‍ പറഞ്ഞു നാളെ രാവിലെ 6.15 നാണ്‌ ആ ബസ്സു ബാം‌ഗ്ലൂരിനു പോകുന്നതെന്ന്‌. പിന്നെ ഒന്നും‌ ആലോചിക്കാനില്ല, ഒരു റൂം‌ തപ്പുക, അവിടെ താമസിച്ച്‌ രാവിലെ പോവുക! അങ്ങനെ ചിന്തിച്ചപ്പോഴാണ് CPCRI – ല്‍‌ വര്‍ക്കുചെയ്യുന്ന ജിജിജോര്‍‌ജെന്ന കൂട്ടുകാരനെ വിളിച്ചാലോന്നുള്ള വിചാരമുണ്ടായത്‌. പുള്ളിയെ വിളിച്ചപ്പോള്‍‌ അവന്‍‌ പറഞ്ഞു നേരെ ഇങ്ങോട്ടു വിട്ടോ, രാവിലെ ഏറ്റു പോകാമെന്ന്. നടക്കുകയേ നിവൃത്തിയുള്ളൂ – നടന്നു… വല്യൊരു ബാഗുമായി റോട്ടിലൂടെ നേരെ CPCRI – ലേക്ക്‌. വഴിയിലൊരു ഓട്ടോ റിക്ഷയെ ചിലരെടുത്തു മറിച്ചിട്ടതു കണ്ടു. റോഡിലൊക്കെ ടയര്‍‌ കത്തിച്ചുവെച്ചിരിക്കുന്നു. അങ്ങനെ CPCRI -ലെത്തി. അവിടെ കാന്റീനില്‍‌ നിന്നും‌ രാത്രിഭക്ഷണവും‌ കഴിച്ച്‌ ജിജിയുടെ വീട്ടില്‍‌ കിടന്നുറങ്ങി.

രാവിലെ 5.15 നുതന്നെ എണീറ്റു. ജിജി പറഞ്ഞു രാവിലെ ഒത്തിരി ഓട്ടോ കാസര്‍‌ഗോഡേക്കു കിട്ടും‌. അഞ്ചു മിനിട്ടുയാത്രയേ ഉള്ളൂ പതിയെ പോയാല്‍‌ മതിയെന്ന്‌. 5.45 മുതല്‍‌ റോഡില്‍‌ പോയി ഓട്ടോയേയും‌ കാത്തിരിപ്പായി. എവിടെ? ഒറ്റ വാഹനം‌ പോലുമില്ല! പിന്നെ ആലോചിച്ചു നിന്നില്ല, ബാഗുമെടുത്തു വേഗത്തില്‍‌ നടന്നു. സമയം‌ ആറേ പത്തോടടുക്കുന്നു. കുറച്ചങ്ങു നീങ്ങിയപ്പോള്‍‌ ഒരു സ്‌കൂട്ടര്‍‌ യാത്രക്കാരന്‍‌ എന്റെ അടുത്തു വന്നു നിര്‍‌ത്തി. അയാള്‍‌ പറഞ്ഞു “കാസര്‍‌ഗോഡേക്കാണെങ്കില്‍‌ കയറിക്കോളൂ” എന്ന്‌. ഊശാന്‍‌ താടിയും‌ തലയില്‍‌ ഒരു മുസ്‌ളീം‌ തൊപ്പിയും‌ (തലേക്കെട്ട്) വെള്ള വസ്ത്രങ്ങളും‌ ഉള്ള ആളെ കണ്ടാല്‍‌ തന്നെ പറയും‌‌ ഏതോ ഹാജിയാരാണെന്ന്‌. ഞാന്‍‌ മറ്റൊന്നും‌ ആലോചിച്ചില്ല. വേഗം‌ കയറി. അയാള്‍‌ എന്നോടു കാര്യങ്ങള്‍‌ ചോദിച്ചു. ഞാന്‍‌ എന്റെ അവസ്ഥ വിശദീകരിച്ചു. ഹര്‍ത്താലിന്റെ നിരര്‍‌ത്ഥകതയെപ്പറ്റിയും‌ സാധാരണക്കാരന്‍‌ അനുഭവിക്കുന്ന യാതനയെപ്പറ്റിയും‌ അദ്ദേഹം‌‌ സം‌സാരിച്ചു, ഞാനും‌ സപ്പോര്‍‌ട്ടു കൊടുത്തു. സമയം‌ ആറേ പതിഞ്ചോടടുക്കുന്നു. അദ്ദേഹം‌ പള്ളിയിലേക്ക്‌ സുബഹിനിസ്‌കാരത്തിനായി പോവുകയായിരുന്നു. ഒരു ദൈവവിളിയാലെന്ന പോലെ നിര്‍‌ത്തിയതാണത്രേ! വലിയൊരു ബാഗുമായി നടക്കുന്ന എന്നെ ചെറിയൊരു സ്‌കൂട്ടറില്‍‌ കയറ്റാന്‍‌ ആദ്ദേഹം‌ കാണിച്ച സന്മനസിനു നന്ദി പറഞ്ഞു. അദ്ദേഹം‌ നേരെ സ്കൂട്ടര്‍‌ ബസ്റ്റാന്റിലേക്കു വിട്ടു. ഞങ്ങള്‍‌ സ്റ്റാന്റിനടുത്തേക്ക്‌ എത്തുമ്പോഴേക്കും‌ ബസ്സ്‌ സ്റ്റാന്റില്‍‌ നിന്നും‌ ഇറങ്ങിയിരുന്നു. ഒരു മിനിറ്റു വൈകിയിരുന്നെങ്കില്‍‌ എനിക്കാ ബസ്സ്‌ കിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരുപോലും‌ ഞാന്‍‌ ചോദിച്ചിരുന്നില്ല. എങ്കിലും‌ അദ്ദേഹത്തിന്റെ മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും‌ ഞാന്‍‌ മനസ്സില്‍‌ സൂക്ഷിക്കുന്നു.

ഒരു പരിചയവും ഇല്ലാതെ എന്നെ സഹായിക്കാന്‍‌ അദ്ദേഹം‌ കാണിച്ച ആ മനോഭാവത്തിലാണ് ദൈവമിരിക്കുന്നത്‌. അദ്ദേഹം‌ തന്നെയാണ് എനിക്കപ്പോള്‍‌ ദൈവവും‌. ദൈവത്തിന്റെ പേരും‌ പറഞ്ഞ്‌ തെരുവില്‍‌കിടന്ന്‌ തമ്മിലടിക്കുമ്പോള്‍‌ നിശബ്‌ദമായി ദൈവദത്തമായ പ്രവര്‍‌ത്തനങ്ങളിലേര്‍‌പ്പെടുന്നവര്‍‌ നമുക്കുചുറ്റുമുണ്ട്‌. ഇത്തരം‌ കൊച്ചുകൊച്ചു ദൈവങ്ങളെയാണ് എനിക്കു വിശ്വാസം. നമുക്കവര്‍‌ പ്രചോദനവും‌ പ്രത്യാശയും‌ നല്‍‌കുന്നു. ഇതു പോലെ തന്നെ മറ്റൊരനുഭവം‌ പിന്നീടും‌ എനിക്കുണ്ടായിട്ടുണ്ട്‌. അതിനെപറ്റി പിന്നീടു പറയാം.

രാത്രിമഴ

മനുഷ്യബന്ധങ്ങളുടെ കഥ വളരെ ലോലമായി കലാചാതുരിയോടെ പറഞ്ഞുവെച്ച മനോഹരമായൊരു സിനിമയാണ് രാത്രിമഴ. പി. ചന്ദ്രമതിയുടെ “വെബ്‍സൈറ്റ് ” എന്ന കഥയാണ് സിനിമയ്‌ക്കാധാരം‌. സം‌വിധാനം‌ ലെനിന്‍‌ രാജേന്ദ്രന്‍‌. മനോഹരമായൊരു കവിത പോലെ സുന്ദരമാണ് സിനിമയിലെ ഓരോ രം‌ഗവും‌. പ്രമേയത്തിന്റെ പുതുമയും‌ നടീനടന്‍‌മാടെ അഭിനയത്തികവും‌ ഒതുക്കമുള്ള തിരക്കഥയുമാണ് ഈ സിനിമയുടെ മുതല്‍‌ക്കൂട്ട്‌. ലെനിന്‍‌ രാജേന്ദ്രന്റെ പറഞ്ഞുവെച്ച ദൈവത്തിന്റെ വികൃതി, വചനം‌ തുടങ്ങി നിരവധി ചിത്രങ്ങളിലെ ഒരു “ലെനിന്‍‌ രാജേന്ദ്രന്‍‌ ടെച്ച്‌ ” ഇവിടേയും‌ ദൃശ്യമാണ്.

നൃത്തത്തെ സ്നേഹിക്കുന്ന രണ്ടുപേര്‍‌ ഹരികൃഷ്‌ണനും‌ മീരയും‌ – ഹരികൃഷ്‌ണനായ്‌ നൃത്തനിപുണനായ വിനീതും‌ മീരയായ്‌ സാക്ഷാന്‍‌ മീരാജാസ്‌മിനും‌ അഭിനയിക്കുന്നു. ഇന്റെര്‍‌നെറ്റിലെ മാട്രിമോണിയല്‍‌ പരസ്യത്തില്‍‌ പിടിച്ചാണു രണ്ടുപേരും‌ പരിചിതരാവുന്നത്‌. അവരുടെ സ്വപ്‌നങ്ങളും‌ ചിന്തകളും‌ ഒന്നാണെന്നവര്‍‌ തിരിച്ചറിയുന്നു. ചാറ്റിം‌ങിലൂടെ അവരൊരു ഗന്ധര്‍‌വലോകം തീര്‍‌ത്തു. നേരിട്ടു കണ്ടിട്ടില്ലെങ്കിലും‌ രണ്ടുപേരും‌ പരസ്പരം‌ പിരിയാനാവത്തവിധം‌ അടുത്തു. ഒരു പ്രതിഭാധനന്റെ കൈയടക്കത്തോടെ പിന്നീടങ്ങോട്ട്‌ ലെനിന്‍‌ രാജേന്ദ്രന്‍‌ പറഞ്ഞുവെക്കുന്നത്‌ മനുഷ്യബന്ധത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടുകൊണ്ടുള്ളൊരു ഗവേഷണമാണ്.

നെഗറ്റീവ്‌ വൈബ്രേഷന്‍‌സ്‌ ഒന്നും‌ തന്നെ പ്രേക്ഷകനിലേക്കെത്തിക്കാതെ, അമാനുഷിക കഥാപാത്രങ്ങളുടെ‌ വില്ലത്തരങ്ങളോ ഒന്നും‌ തന്നെ ഇല്ലാതെ വളരെ സുന്ദരമായിത്തന്നെ പറഞ്ഞു തീര്‍‌ക്കുകയാണ്‌ ഈ പ്രണയകഥ. വിനീതിന്റെ നര്‍‌ത്തനചടുലത സിനിമയ്‌ക്കൊരു മുതല്‍‌ക്കൂട്ടുതന്നെയാണ്. അഭിനയത്തിന്റെ കാര്യത്തില്‍‌ എല്ലാവരും‌ ഒന്നിനൊന്നു മെച്ചം‌, നൃത്തവിദ്യാലയം‌ നടത്തുന്ന മോഹിനിയായി ചിത്രാ അയ്യര്‍‌ മിന്നുന്ന പ്രകടനമാണ് കഴ്‌ചവെച്ചത്‌. അഭിനയത്തില്‍‌ തന്റേതായ രീതി എന്നും‌ പുലര്‍‌ത്തിവന്ന ലാലു അലക്സ്, ബാലു എന്ന കഥാപാത്രത്തിലൂടെ മോഹിനിയുടെ ഭര്‍‌ത്താവായി വന്ന്‌ ചിത്രത്തെ മികവുറ്റതാക്കി. എല്ലാ മലയാളികളും‌ കണ്ടിരിക്കേണ്ട മികച്ച ചിത്രമാണ് രാത്രിമഴ.

മാറ്റുവിന്‍‌ ചട്ടങ്ങളേ…

കേരളത്തിലെ ഹർത്താൽ, പണിമുടക്ക് സമരങ്ങൾ
സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ “കേരളത്തില്‍‌” ഇടതുപക്ഷകക്ഷികളുടെ “അഖിലേന്ത്യാ” ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ… മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക…!

ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.

ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം…

ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ.

ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌ മാറിവന്ന ബന്ദാണു ഹര്‍‌ത്താലെന്ന്‌ കോടതി അറിഞ്ഞില്ല എന്നുണ്ടോ?.

വാല്‍‌കഷ്‌ണം
ഇന്നു നടന്ന ഹര്‍‌ത്താല്‍‌ ദിനപരിപാടികളില്‍‌ ചിലത്‌. ഫോട്ടോകള്‍‌ മനോരമയില്‍‌ നിന്നും‌

കോടതിയും‌ ഹര്‍‌ത്താലും‌
2004 may 24 – നുള്ള ഹൈക്കോടതി ഫുള്‍‌ ബെഞ്ചിന്റെ ഉത്തരവുപ്രകാരം‌ ഹര്‍‌ത്താലില്‍‌ ജനജീവിതം‌ സ്തം‌ഭിപ്പിക്കതിരിക്കാന്‍‌ സര്‍‌ക്കാരിനു ബാധ്യതയുണ്ട്‌. വേണ്ടിവന്നാല്‍‌ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം‌ നിലനിര്‍‌ത്തണമെന്നു കോടതി പറയുന്നു.

കോടതി പറഞ്ഞ ചില കാര്യങ്ങള്‍‌

  • ഹര്‍‌ത്താലില്‍‌ ഭരണഘടനാ സ്തം‌ഭനവും‌ മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം‌. ക്രമസമാധാനപാലനത്തിന്‌ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍‌ ജില്ലാഭരണകൂടത്തിനും‌ പൊലീസ്‌ അധികാരികള്‍‌ക്കുമെതിരെ സര്‍‌ക്കാര്‍‌ നടപടി എടുക്കണം‌.
  • ഹര്‍ത്താലാഹ്വാനം‌ നല്‍‌കുന്നവര്‍‌ ആരേയും‌ നിര്‍‌ബന്ധിക്കരുതെന്ന്‌ അണികള്‍‌ക്കു നിര്‍‌ദ്ദേശം‌ നല്‍‌കണം‌.
  • പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍‌ ഈടാക്കുന്നതു സംബന്ധിച്ച വിശദാം‌ശങ്ങള്‍‌ സര്‍‌ക്കാര്‍‌ പ്രസിദ്ധീകരിക്കണം‌. സ്വകാര്യവ്യക്തികളുടെ ജീവനും‌ സ്വത്തിനും‌ അപകടമുണ്ടായാല്‍‌ സര്‍‌ക്കാര്‍‌ ഉടനടി നഷ്‌ടപരിഹാരം‌ കൊടുക്കണം‌. അതു കാരണക്കാരില്‍‌ നിന്നും‌, പാര്‍‌ട്ടി/സം‌ഘടനകളില്‍‌ നിന്നും‌ ഈടാക്കണം‌.
  • ഹര്‍‌ത്താല്‍‌ ദിവസം‌ ജനങ്ങള്‍‌ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും‌ വാഹനമോടിക്കാനും‌ സാഹചര്യമൊരുക്കണം‌. പൊതുഗതാഗതം‌ തടസപ്പെടില്ലെന്നുറപ്പു വരുത്തണം‌.
  • അതിക്രമം‌ കാണിക്കുന്നവര്‍‌ക്കെതിരേയും‌ അതിനു പ്രേരിപ്പിക്കുന്നവര്‍‌ക്കെതിരേയും‌ ക്രിമിനല്‍‌ കേസ്സെടുക്കണം.

How big is the Earth?

Can you picture the dimensions of the solar system?
Probably not, for they are of an order so amazing that it is difficult either to realize or to show them.

You may have seen a diagram of the Sun and planets, in a book. Or you may have seen a revolving model of the kind called an orrery (because the first was built for an Earl of Orrery in 1715). But even the largest of such models–such as those that cover the ceilings of the Hayden Planetarium in New York and the Morehead Planetarium at Chapel Hill-are far too small. They omit the three outermost planets, yet still cannot show the remaining ones far enough apart.

The fact is that the planets are mighty small and the distances between them are almost ridiculously large. To make any representation whose scale is true for the planets sizes and distances, we must go outdoors.
Who told earth is too Big?

See this site also

അനന്തമജ്ഞാതമവര്‍ണനീയം
ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം.
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു