വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമംവാരി വിതറും ത്രിസന്ധ്യ പോലെഅതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള മധുരമാം കാലൊച്ച കേട്ടുമധുരമാം കാലൊച്ച കേട്ടു (2)ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടുംമൃദുലമാം നിസ്വനം പോലെ..ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെഉയിരില്‍ അമൃതം തളിച്ച പോലെതരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍അറിയാതെ കോരി തരിച്ചു പോയിഅറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെമധുകരം നുകരാതെ ഉഴറും പോലെഅരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍പൊരുളറിയാതെ ഞാന്‍ നിന്നുനിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍മറ്റൊരു സന്ധ്യയായ് നീ വന്നുമറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)
ഇന്നു ഞാന്‍, നാളെ നീ
"ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ"ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,എത്രയും പേടിച്ചരണ്ട ചില ശുഷ്ക-പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,താരകരത്നഖചിതമാം പട്ടിനാല്‍പാരമലംകൃതമായ വിണ്‍പെട്ടിയില്‍ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചുകമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്.പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-യിക്ഷിതിതന്നെ മരവിച്ചപോലെയായ്!അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍പൊന്തി "ണാം-ണാം"മെന്നു ദീനം മണിസ്വനം.രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴുംമൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-മേകമുഖമാം കുരിശിനെ മുത്തുവാന്‍`ആരാലിറങ്ങി വരും ചില "മാലാഖ"-മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍പാത കാണിക്കും കുരിശേ ജയിക്കുക!ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്.ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!വന്നു തറച്ചിതെന്‍ കണ്ണിലാപ്പെട്ടിമേല്‍-നിന്നുമാറക്ഷരം, "ഇന്നു ഞാന്‍, നാളെ നീ."ഒന്നു നടുങ്ങി ഞാ,നാ നടുക്കംതന്നെമിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും! മഹാകവി ജി. ശങ്കരക്കുറുപ്പ്
ആരുനീ നിശാഗന്ധേ!
നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും; ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍- ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍ പാവനമധുരമാമൊരു തീവ്രവേദന പാരിന്റെയുപബോധം തഴുകിയൊഴുകുന്നു! സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും, മോഹത്തിലാണ്ടും 'പാപം, പാപമെ'ന്നുടക്കവേ ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച ലോലനും കഠിനനുമാകിന പുരുഷന്റെ മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍ നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ! By : ജി. ശങ്കരക്കുറുപ്പ്
ചിന്താവിഷ്ടയായ സീത ഭാഗം 01
1സുതര്‍ മാമുനിയോടയോദ്ധ്യയില്‍ഗതരായോരളവന്നൊരന്തിയില്‍അതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയില്‍.2അരിയോരണിപന്തലായ് സതി-ക്കൊരു പൂവാക വിതിര്‍ത്ത ശാഖകള്‍;ഹരിനീലതൃണങ്ങള്‍ കീഴിരു-ന്നരുളും പട്ടു വിരിപ്പുമായിതു.3രവി പോയി മറഞ്ഞതും സ്വയംഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതുംഅവനീശ്വരിയോര്‍ത്തതില്ല, പോന്ന-വിടെത്താന്‍ തനിയേയിരിപ്പതും.4പുളകങ്ങള്‍ കയത്തിലാമ്പലാല്‍തെളിയിക്കും തമസാസമീരനില്‍ഇളകും വനരാജി, വെണ്ണിലാ-വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്.5വനമുല്ലയില്‍ നിന്നു വായുവിന്‍ -ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍ഘനവേണി വഹിച്ചു കൂന്തലില്‍പതിയും തൈജസകീടപംക്തിയെ6പരിശോഭകലര്‍ന്നിതപ്പൊഴാ-പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍തരുവാടിയിലൂടെ കണ്ടിടു-ന്നൊരു താരാപഥഭാഗമെന്ന പോല്‍.7ഉടല്‍മൂടിയിരുന്നു ദേവി, ത-ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍വിടപങ്ങളൊടൊത്ത കൈകള്‍തന്‍തുടമേല്‍വെച്ചുമിരുന്നു സുന്ദരി.8ഒരു നോട്ടവുമെന്നി നിന്നിതേവിരിയാതല്പമടഞ്ഞ കണ്ണുകള്‍,പരുഷാളകപംക്തി കാറ്റിലാ-ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ.9അലസാംഗി നിവര്‍ന്നിരുന്നു, മെ-യ്യലയാതാനതമേനിയെങ്കിലും;അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!നിയമം വിട്ടൊരു തെന്നല്‍ മാതിരി.10നിലയെന്നിയെ ദേവിയാള്‍ക്കക-ത്തലതല്ലുന്നൊരു ചിന്തയാം കടല്‍പലഭാവമണച്ചു മെല്ലെ നിര്‍-മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍.11ഉഴലും മനതാരടുക്കുവാന്‍വഴികാണാതെ വിചാരഭാഷയില്‍അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-മൊഴിയോരോന്നു മഹാമനസ്വിനി.12“ഒരു നിശ്ചയമില്ലയൊന്നിനുംവരുമോരൊ ദശ വന്നപോലെ പോംവിരയുന്നു മനുഷ്യനേതിനോ;തിരിയാ ലോകരഹസ്യമാര്‍ക്കുമേ13തിരിയും രസബിന്ദുപോലെയുംപൊരിയും നെന്മണിയെന്നപോലെയും,ഇരിയാതെ മനം ചലിപ്പു ഹാ!ഗുരുവായും ലഘുവായുമാര്‍ത്തിയാല്‍ ,14ഭുവനത്തിനു മോടികൂട്ടുമ-സ്സുഖകാലങ്ങളുമോര്‍പ്പതുണ്ടു ഞാന്‍അവ ദുര്‍വിധിതന്റെ ധൂര്‍ത്തെഴുംമുഖഹാസങ്ങള്‍ കണക്കെ മാഞ്ഞതും.15അഴലേകിയ വേനല്‍ പോമുടന്‍മഴയാം ഭൂമിയിലാണ്ടുതോറുമേപൊഴിയും തരുപത്രമാകവേ,വഴിയേ പല്ലവമാര്‍ന്നു പൂത്തിടും16അഴലിന്നു മൃഗാദി ജന്തുവില്‍പഴുതേറീടിലു, മെത്തിയാല്‍ ദ്രുതംകഴിയാമതു-മാനഹേതുവാ-ലൊഴിയാത്താര്‍ത്തി മനുഷ്യനേ വരൂ.17പുഴുപോലെ തുടിക്കയല്ലി, ഹാ!പഴുതേയിപ്പൊഴുമെന്നിടത്തുതോള്‍;നിഴലിന്‍വഴി പൈതല്‍പോലെ പോ-യുഴലാ ഭോഗമിരന്നു ഞാനിനി.18മുനിചെയ്ത മനോജ്ഞകാവ്യമ-മ്മനുവംശാധിപനിന്നു കേട്ടുടന്‍അനുതാപമിയന്നിരിക്കണം!തനയന്മാരെയറിഞ്ഞിരിക്കണം.19സ്വയമേ പതിരാഗജങ്ങളാംപ്രിയഭാവങ്ങള്‍ തുലഞ്ഞിടായ്കിലുംഅവ ചിന്തയിലൂന്നിടാതെയായ്ശ്രവണത്തില്‍ പ്രതിശബ്ദമെന്നപോല്‍.20ക്ഷണമാത്രവിയോഗമുള്‍ത്തടംവ്രണമാക്കുംപടി വാച്ചതെങ്കിലുംപ്രണയം, തലപൊക്കിടാതെയി-ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.21സ്വയമിന്ദ്രിയമോദഹേതുവാംചില ഭാവങ്ങളൊഴിഞ്ഞു പോകയാല്‍ദയ തോന്നിടുമാറു മാനസംനിലയായ് പ്രാക്കള്‍ വെടിഞ്ഞ കൂടു പോല്‍22ഉദയാസ്തമയങ്ങളെന്നി,യെന്‍-ഹൃദയാകാമതിങ്കലെപ്പൊഴുംകതിര്‍വീശി വിളങ്ങിനിന്ന വെണ്‍-മതിതാനും സ്മൃതിദര്‍പ്പണത്തിലായ്.23പഴകീ വ്രതചര്യ, ശാന്തമായ്-ക്കഴിവൂ കാലമിതാത്മവിദ്യയാല്‍അഴല്‍പോയ്-അപമാനശല്യമേ-യൊഴിയാതുള്ളു വിവേക ശക്തിയാല്‍.24സ്വയമന്നുടല്‍ വിട്ടിടാതെ ഞാന്‍ദയയാല്‍ ഗര്‍ഭഭരം ചുമക്കയാല്‍പ്രിയചേഷ്ടകളാലെനിക്കു നിഷ്-ക്രിയയായ് കൗതുകമേകിയുണ്ണിമാര്‍.25കരളിന്നിരുള്‍ നീക്കുമുള്ളലി-ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവര്‍നരജീവിതമായ വേദന-യ്ക്കൊരുമട്ടര്‍ഭകരൗഷധങ്ങള്‍ താന്‍.26സ്ഫുടതാരകള്‍ കൂരിരുട്ടിലു-ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍ഇടര്‍ തീര്‍പ്പതിനേകഹേതു വ-ന്നിടയാമേതു മഹാവിപത്തിലും.27പരമിന്നതുപാര്‍ക്കിലില്ല താന്‍സ്ഥിരവൈരം നിയതിക്കു ജന്തുവില്‍ഒരു കൈ പ്രഹരിക്കവേ പിടി-ച്ചൊരു കൈകൊണ്ടു തലോടുമേയിവള്‍.28ഒഴിയാതെയതല്ലി ജീവി പോംവഴിയെല്ലാം വിഷമങ്ങളാമതുംഅഴലും സുഖവും സ്ഫുരിപ്പതുംനിഴലും ദീപവുമെന്നപോലവേ29അതുമല്ല സുഖാസുഖങ്ങളായ്-സ്ഥിതിമാറീടുവതൊക്കെയേകമാംഅതുതാനിളകാത്തതാം മഹാ-മതിമത്തുക്കളിവറ്റ രണ്ടിലും.30വിനയാര്‍ന്ന സുഖം കൊതിക്കയി-ല്ലിനിമേല്‍ ഞാന്‍ - അസുഖം വരിക്കുവന്‍;മനമല്ലല്‍കൊതിച്ചു ചെല്ലുകില്‍തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വ്വിധി.31ഒരുവേള പഴക്കമേറിയാ-ലിരുളും മെല്ലെ വെളിച്ചമായ് വരാംശരിയായ് മധുരിച്ചിടാം സ്വയംപരിശീലിപ്പൊരു കയ്പുതാനുമേ.32പിരിയാത്ത ശുഭാശുഭങ്ങളാര്‍-ന്നൊരു വിശ്രാന്തിയെഴാതെ ജീവിതംതിരിയാം ഭുവനത്തില്‍ നിത്യമി-ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോല്‍33നിലയറ്റ സുഖാസുഖങ്ങളാ-മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്പലനാള്‍ കഴിയുമ്പൊള്‍ മോഹമാംജലധിക്കക്കരെ ജീവിയേറിടാം.34അഥവാ സുഖദുര്‍ഗ്ഗമേറ്റുവാന്‍സ്ഥിരമായ് നിന്നൊരു കൈ ശരീരിയെവ്യഥയാം വഴിയൂടെയമ്പിനാല്‍വിരവോടുന്തിവിടുന്നു തന്നെയാം.35മനമിങ്ങു ഗുണംവരുമ്പൊഴുംവിനയെന്നോര്‍ത്തു വൃഥാ ഭയപ്പെടുംകനിവാര്‍ന്നു പിടിച്ചിണക്കുവാന്‍തുനിയുമ്പോള്‍ പിടയുന്ന പക്ഷിപോല്‍.36സ്ഫുടമാക്കിയിതെന്നെ മന്നവന്‍വെടിവാന്‍ നല്‍കിയൊരാജ്ഞ ലക്ഷ്മണന്‍ഉടനേയിരുളാണ്ടു...
മാമ്പഴം
അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെഅമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർനാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേഅമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽഅമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീമാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺപൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേപൈതലിൻ ഭാവം മാറി വദനാംബുജം വാടീകൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻമാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽവാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾതുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേമാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെപൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകിവാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്ക്രീഡാരസ ലീലനായവൻ വാഴ്‌കെഅയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നുപൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുപൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നുവാസന്തമഹോത്സവമാണവർക്കെന്നാൽഅവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലംപൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾതന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്തമണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടിവന്നതാണീ മാമ്പഴം; വാസ്തവമറിയാതെപിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾകുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെവരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേസരസാ നുകർന്നാലും തായ തൻ നൈവേദ്യം നീഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾഅരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
മോഹം
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹംതിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹംമരമോന്നുലുതുവാന്‍ മോഹംഅടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്ത് അതിലൊന്ന് തിന്നുവാന്‍ മോഹംസുഖമെഴും കയ്പ്പും പുളിപ്പും മധുരവുംനുകരുവാനിപ്പോഴും മോഹംതൊടിയിലെ കിണര്‍വെള്ളം കോരികുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹംഎന്ത് മധുരമെന്നോതുവാന്‍ മോഹംഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്വെറുതെയിരിക്കുവാന്‍ മോഹംവെറുതെയിരിന്നൊരു കുയിലിന്റെപാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹംഅത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെശ്രുതി പിന്തുടരുവാന്‍ മോഹംഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്അരുതേ എന്നോതുവാന്‍ മോഹംവെറുതെയീ മോഹങ്ങളെന്നറിയുമ്പോഴുംവെറുതെ മോഹിക്കുവാന്‍ മോഹം
പറയുവാനാവാത്തൊരായിരം കഥനങ്ങള്‍
പറയുവാനാവാത്തൊരായിരം കഥനങ്ങള്‍ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ഇനിയെനിക്കിവിടിരുന്നൊറ്റയ്‌ക്കു പാടുവാന്‍കഴിയുമോ രാക്കിളിക്കൂട്ടുകാരീ...ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ടഅടപൊട്ടിവിരിയുമോ പാട്ടുകാരീ...ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍മണിവീണ പാടുമോ കൂട്ടുകാരീ...നഷ്ടമോഹങ്ങള്‍ക്കുമേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ...
കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
കളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീമലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂഅറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞുഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോകളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദംചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേകളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീകളിപ്പാട്ടമായ് കണ്‍മണി നിന്റെ മുന്നില്‍ ഈ ജന്‍മമേകുന്നു ഞാന്‍
അഗസ്ത്യഹൃദയം
രാമ രഘുരാമ നാമിനിയും നടക്കാംരാവിന്നു മുമ്പേ കനല്ക്കാടു താണ്ടാംനോവിന്റെ ശൂല മുന മുകളില്‍ കരേറാംനാരായ ബിന്ധുവിലഗസ്ത്യനെ കാണാംചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞുംചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞുംമലകയറുമീ നമ്മളൊരുവേളയൊരുകാത-മൊരുകാതമേയുള്ളു മുകളിലെത്താൻ.ഇപ്പൊള്‍ നാമെത്തിയീ വനപര്‍ണ്ണശാലയുടെകൊടുമുടിയിലിവിടാരുമില്ലേവനപര്‍ണ്ണശാലയില്ലല്ലോ വനം കാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍മരുന്നുരക്കുന്നതില്ലല്ലോപശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റി കാണ്മതീലല്ലോഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂഇപ്പാപ ശില നീ അമർത്തി ചവിട്ടൂജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടുംഈ വഴിയിൽ നീ എന്നിലൂടെ കരേറൂഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽപരലുപോലത്താരമിഴിയൊളിപുരണ്ടാൽകരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യംജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യംഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെകൊടുമുടിയിലിവിടാരുമില്ലേ…?വനപർണ്ണശാലയില്ലല്ലോ, മനംകാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾമരുന്നുരയ്ക്കുന്നതില്ലല്ലോപശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റികാണ്മതില്ലല്ലോരുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻമുദ്രാദലങ്ങളില്ലല്ലോ…അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരുതഴുതാമപോലുമില്ലല്ലോ…ദാഹം തിളച്ചാവിനാഗമാകുന്നൊരാദിക്കിന്റെ വക്കു പുളയുന്നു.ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെചിരിപോലെ ചിതറിയ വെളിച്ചമമറുന്നുകന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നുഭൗമമൗഡ്യം വാതുറന്നുള്ളിൽ വീഴുന്നമിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നുമലവാത തുപ്പും കനൽച്ചീളുകൾ നക്കിമലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നുചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്നവന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നുസന്നിപാതത്തിന്റെ മൂർച്ചയാലീശൈലനാഡിയോ തീരെത്തളർന്നിരിക്കുന്നു.ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടിഅഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നുദാഹമേറുന്നോ..? രാമദേഹമിടറുന്നോ…നീർക്കിളികൾ പാടുമൊരു ദിക്കു കാണാമവിടെനീർക്കണിക തേടി ഞാനൊന്നുപോകാംകാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രംകയ്യാലെടുത്തതൊരു ചാവുകിളി മാത്രംകരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളംഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രംആതുരശരീരത്തിലിഴയുന്ന നീർ നാഡി-യന്ത്യപ്രതീക്ഷയായ്ക്കാണാംഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-യ്ക്കിവിടെയിളവേൽക്കാംതിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരുകുംഭം തുറക്കാംഅതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-ക്കുടലുകൊത്തിക്കാംവയറിന്റെ കാളലും കാലിന്റെനോവുമീവ്യഥയും മറക്കാംആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീവിഷമജ്വരത്തിന്റെ വിഷമിറക്കാംസ്വല്പം ശയിക്കാം, തമ്മിൽസൗഖ്യം നടിക്കാം…….നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോസ്തംഭിച്ചു നിൽക്കുന്നുവല്ലോ..കമ്പിതഹൃദന്തമവ്യക്തമായോർക്കുന്നമുൻപരിചയങ്ങളാണല്ലേ..?അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോഉരിയവെള്ളത്തിന്നു കുരലുണക്കുന്നുഅവളൊരുവിതുമ്പലായ് തൊണ്ടതടയുന്നുമൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….അവള്‍ പെറ്റ മക്കള്‍ക്കു നീ കവചമിട്ടുഅന്യോന്യമെയ്യുവാന്‍ അസ്ത്രം കൊടുത്തുഅഗ്നി ബീജം കൊണ്ടു മേനികള്‍ മെനഞ്ഞുമോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞുരാമന്നു ജയമെന്നു പാട്ട് പാടിച്ചുഉന്മാദ വിദ്യയില്‍ ബിരുദം കൊടുത്തുനായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തുനാല്ക്കവല വാഴാന്‍ ഒരുക്കി ക്കൊടുത്തുനായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തുനാല്ക്കവല വാഴാന്‍ ഒരുക്കി ക്കൊടുത്തുആപിഞ്ചു കരളുകള്‍ ചുരന്നെടുതല്ലേനീ പുതിയ ജീവിത രസായനം തീര്‍ത്തുനിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു -മിന്റെ മൊഴി ചുറ്റും വിഷചൂരു തേച്ചുഎല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തംനിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍കരളിലോ………കരളുന്ന ദൈന്യംഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-നുലയുന്ന തിരിനീട്ടി നോക്കാംഅഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-മുയിരാമഗസ്ത്യനെത്തേടാംകവചം ത്യജിക്കാം ഹൃദയകമലം തുറക്കാംശൈലകൂടത്തിന്റെ നിടിലത്തിനപ്പുറംശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??അമൃതത്തിനമൃതത്വമേകുന്ന ദിക്കാല,ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്നതേജസ്സുമഗ്നിസ്പുടം...
ബാഗ്ദാദ് (മുരുകന്‍ കാട്ടാക്കട)
കവിത കേൾക്കുക[ca_audio url="https://chayilyam.com/stories/poem/bagdhad.mp3" width="100%" height="27" css_class="codeart-google-mp3-player" autoplay="false"] മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ (2) ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ് (2) കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍ (2) കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (2) ഇതു ബാഗ്ദാദാണമ്മ..(2) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം ഇതു ബാഗ്ദാദാണമ്മ.. (2) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2) സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു (2) കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍ (2) ഇതു ബാഗ്ദാദാണമ്മ..(2) ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍ പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി തിന്നാന്‍ തന്നീടും രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന് പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ (2) പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍ (2) കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം (2) എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2) ഇതു ബാഗ്ദാദാണമ്മ...(2) ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ് (2) അറബിക്കഥയിലെ ബാഗ്ദാദ്… (4) മുരുകൻ കാട്ടാക്കടയുടെ...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
