അകാലമൃത്യു വരിക്കാൻ പോകുന്ന ഇരുപത്തിയഞ്ചു പൈസയ്ക്ക് ആത്മശാന്തി നേരുന്നു :(പണ്ട് ഒത്തിരി മിഠായികൾ നീ കാരണം നുണഞ്ഞിറക്കിയ ആ മധുരസ്മരണയിൽ എന്നും ഞങ്ങൾ നിന്നെ ഓർക്കും. ഇനി കേവലം പതിഞ്ചുനാൾ കൂടി കഴിഞ്ഞാൽ പിന്നെ നിന്റെയാ മധുരസ്മരണകൾ മാത്രമാണു ഞങ്ങൾക്കു തുണ..പണ്ടു നിന്നെ ഉപയോഗച്ച് വാങ്ങിച്ച പല്ലിമിഠായിയും ഓറഞ്ചുമിഠായിയും കടലയും പാലൈസും കോലൈസും ഒക്കെ ഇന്നു വിസ്മൃതിയിലേക്കു നീങ്ങിക്കഴിഞ്ഞു, സഹചാരികളിൽ മിക്കവരും എന്നേ കാലയവനികയ്ക്കുള്ളിലേക്കു വിലയം പ്രാപിച്ചു. നീ മാത്രം ഇങ്ങനെ മൃതപ്രായയായി ഇനിയെത്രനാൾ എന്നുമെണ്ണി കാലം കഴിച്ചുവരികയാണെന്നറിയാം. വേണ്ടപ്പെട്ടവരിതാ നിനക്കു ദയാവധം കനിഞ്ഞനുവദിച്ചിരിക്കുന്നു. ജൂലൈ ഒന്നു മുതൽ നീ വെറും ഓർമ്മ മാത്രമാവും. എങ്കിലും ജൂലൈ 30 വരെ നിനക്കീ ലോകത്തിന്റെ ശ്വാസം ശ്വസിക്കാം. നിന്നെ നൽകിയാൽ റിസർവ്‌ബാങ്ക് പുതിയ പൈസ തന്നു സഹായിക്കുമത്രേ!വല്യമ്മയുടെ കോന്തലക്കെട്ടിൽ നിന്നും അമ്മയുടെ പേഴ്‌സിൽ നിന്നും അനിയത്തിയുടെ ഭണ്ഡാരപാത്രത്തിൽ നിന്നുമൊക്കെയായി എത്രയെത്ര ഇരുപത്തിയഞ്ചുപൈസകളെയാണ് അടിച്ചുമാറ്റിയിട്ടുള്ളത്. സ്കൂൾകാലത്തിന്റെ അവസാനത്തിൽ അധികപങ്കും യാത്ര ചെയ്തത് നിന്റെ കാരുണ്യം കൊണ്ടു മാത്രമായിരുന്നു. കാലമാറിയപ്പോൾ നിനക്കുള്ള വില ആളുകൾ തരാതായി. വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ആരും നിന്നെ എടുക്കാതെയായി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നവർ പോലും നിന്നെ പുച്ഛഭാവത്തിൽ തള്ളിക്കളഞ്ഞു. ഇന്നിപ്പോൾ നിന്നെ അടിച്ചിറക്കാൻ നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ പണം ആവശ്യമാണത്രേ!! പൈസയുടെ വിലയേക്കാൾ അതുണ്ടാക്കാനുള്ള ലോഹത്തിനു വിലയേറിയത്രേ... (4 ഇരുപത്തിയഞ്ചുപൈസ തൂക്കിവിറ്റാൽ 10 രൂപ കിട്ടുമായിരുന്നു!! ) എന്നിട്ടുപോലും അവഗണനമാത്രമല്ലേ നിനക്കു മിച്ചം :( എങ്കിലും സകല അവഗണനകളും സഹിച്ച് നീ ഇത്രയും കാലം ഞങ്ങളെ സേവിച്ചു...ഇടയ്ക്കെന്നോ സ്വർണവർണമാർന്ന് നീ വന്നപ്പോൾ കൗതുകമായിരുന്നു, മിഠായി പോലും വാങ്ങിക്കാതെ അന്നതു സൂക്ഷിച്ചുവെച്ചത് ഇന്നുമോർക്കുന്നു. ഓർമ്മപ്പെരുക്കങ്ങളിൽ നീ എന്നുമുണ്ടാവും. 1835 - ഇൽ വില്യം നാലാമന്റെ ഭരണക്കാലത്താണു 1/4 രൂപ വെള്ളിനാണയം ആദ്യമായി പുറത്തിറക്കിയത്. എങ്കിലും ഇരുപത്തിയഞ്ചുപൈസ എന്ന പദവികിട്ടാൻ 1957-60 കാലം വരെ കാത്തിരിക്കേണ്ടിവന്നു. കോപ്പറും- നിക്കലും ഒക്കെ കൂട്ടിക്കലർത്തിയായിരുന്നു ആദ്യം നിന്റെ രൂപം വാർത്തെടുത്തത്. പിന്നീടത് നല്ല പത്തരമാറ്റുള്ള സ്റ്റെയിന്‍ലസ്...
നിവർത്തന പ്രക്ഷോഭം
നിവർത്തന പ്രക്ഷോഭം (1932): ആധുനിക തിരുവിതാംകൂറിന്റെ രാഷ്ട്രീയ പരിവർത്തനം 1932-ൽ തിരുവിതാംകൂറിൽ ആരംഭിച്ച നിവർത്തന പ്രക്ഷോഭം (Abstention Movement) കേരളീയ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകവും വിപ്ലവാത്മകവുമായ ഒരു ജനകീയ മുന്നേറ്റമായിരുന്നു. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയും അന്നത്തെ ദിവാൻ ഓസ്റ്റിൻ സ്റ്റാഞ്ചും ചേർന്ന് പ്രഖ്യാപിച്ച ഭരണഘടനാ പരിഷ്കാരങ്ങളിലെ ജനവിരുദ്ധമായ വോട്ടവകാശ വ്യവസ്ഥകൾക്കെതിരെയാണ് ഈ സമരം പൊട്ടിപ്പുറപ്പെട്ടത്. ജനസംഖ്യയിൽ ഭൂരിപക്ഷമുണ്ടായിട്ടും സാമ്പത്തികവും ജാതീയവുമായ കാരണങ്ങളാൽ നിയമസഭകളിൽ മതിയായ പ്രതിനിധ്യം ലഭിക്കാതിരുന്ന ഈഴവ, മുസ്ലിം, ക്രൈസ്തവ ജനവിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി ഒന്നിച്ച് അണിനിരന്ന ഈ പ്രക്ഷോഭം, കേവലം ഒരു സമുദായ സമരമെന്നതിനപ്പുറം തിരുവിതാംകൂറിനെ ആധുനിക ജനാധിപത്യ പ്രക്രിയയിലേക്ക് നയിച്ച ഒരു ജനകീയ രാഷ്ട്രീയ മുന്നേറ്റമായി മാറി.¹ 'നിവർത്തനം' (Abstention) എന്നാൽ മാറിനിൽക്കൽ എന്നാണ് അർത്ഥം; തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പരിഷ്കരിച്ച നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുക എന്ന സമരതന്ത്രമാണ് പ്രക്ഷോഭകാരികൾ സ്വീകരിച്ചത്. ചരിത്രപരമായ പശ്ചാത്തലവും 1932-ലെ ഭരണഘടനാ പരിഷ്കാരവും തിരുവിതാംകൂറിൽ 1888-ൽ നിലവിൽ വന്ന ശ്രീമൂലം പ്രജാസഭയും പിൽക്കാലത്ത് രൂപീകരിച്ച ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലും ഇന്ത്യയിലെ തന്നെ ആദ്യത്തെ ജനപ്രതിനിധി സഭകളായിരുന്നെങ്കിലും, അവയിലെ വോട്ടവകാശം അങ്ങേയറ്റം പരിമിതമായിരുന്നു. ഒരു വ്യക്തിക്ക് വോട്ടവകാശം ലഭിക്കണമെങ്കിൽ അയാൾ ഒരു നിശ്ചിത തുക ഭൂനികുതിയോ തൊഴിൽ നികുതിയോ ഒടുക്കുന്നവനായിരിക്കണം എന്നതായിരുന്നു പ്രധാന നിയമം.² ഈ വ്യവസ്ഥ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്തി. 1932 ഒക്ടോബർ 28-ന് ദിവാൻ ഓസ്റ്റിൻ സ്റ്റാഞ്ച് പുതിയ ഭരണഘടനാ പരിഷ്കാരം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇരുസഭകളിലെയും (ശ്രീമൂലം അസംബ്ലിയും ശ്രീചിത്ര സ്റ്റേറ്റ് കൗൺസിലും) സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും വോട്ടവകാശത്തിനുള്ള യോഗ്യത മുൻപത്തെപ്പോലെ ഭൂനികുതിയായിത്തന്നെ നിലനിർത്തി. ഈ പരിഷ്കാരം ജനസംഖ്യയിൽ 70 ശതമാനത്തോളം വരുന്ന ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്ക് കനത്ത തിരിച്ചടിയായി. കാരണം, തിരുവിതാംകൂറിലെ ഭൂരിപക്ഷം ഭൂസ്വത്തുക്കളും നികുതിദായകരും ന്യൂനപക്ഷമായ സവർണ്ണ ഹിന്ദുക്കളായിരുന്നു (പ്രത്യേകിച്ച് നായർ സമുദായം). തന്മൂലം, പുതിയ പരിഷ്കാരം...
മലയാളം വിക്കിപീഡിയ പ്രവർത്തകർ കണ്ണൂരിൽ ഒന്നിക്കുന്നു…
മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം ഈ വരുന്ന ജൂൺ 11-നു് കണ്ണുർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ വർഷത്തെ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത മലയാളം വിക്കിമീഡിയരോടൊപ്പം വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രതിനിധികളായി ടോണി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നുള്ളതാണ്.ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിക്കിപീഡിയയിലെ നാലാം വിക്കി സംഗമം എന്ന താളിലെ പങ്കെടുക്കാൻ താല്പര്യം അറിയിച്ചവർ എന്ന ഭാഗത്ത് തങ്ങളുടെ പേർ ചേർക്കാൻ താല്പര്യപ്പെടുന്നു.പേരു ചേർക്കാൻ വിക്കിയിൽ ലോഗിൻ ചെയ്ത ശേഷം മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് # ~~~ എന്നു മാത്രം നൽകിയാൽ മതി. വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.. എത്തിച്ചേരാൻകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വന്നാൽ മതിയാവും. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക, http://goo.gl/maps/JkGC . ഇതിൽ നിന്നും കാൽടെക്സ് ജംങ്‌ഷൻ അറിയാത്ത, കണ്ണൂരിൽ ഇതിനു മുമ്പ് വന്നിട്ടുള്ളവർക്ക് സ്ഥലത്തിനെ കുറിച്ച് ഏകദേശ ധാരണ കിട്ടും.കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.http://defn.me/r/ml/371y
ഫെയ്സ്ബുക്കിലെ പരസ്യങ്ങൾ കളയാനും തീം മാറ്റാനും ഒരു എളുപ്പ വഴി!
ഫെയ്സ് ബുക്കിലെ വലതുവശം മിക്കപ്പോഴും പലതരത്തിലുള്ള പരസ്യങ്ങള്‍ വന്നു മിന്നിമറയുന്നത് കാണാറില്ലേ. ചിലപ്പോഴെങ്കിലും നിങ്ങളതിനെ എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടാവും. പലപ്പോഴും അത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് നെറ്റില്‍ കറങ്ങിനടന്നിട്ടുമുണ്ടാവും. ഇവിടെ, ഫെയ്സ്ബുക്കിനു വേണ്ടിയുള്ള ചെറിയൊരു എക്സ്റ്റന്‍ഷന്‍ കൊടുത്തിരിക്കുന്നു. കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ അതുപടി ചെയ്താന്‍ അത്തരം പരസ്യങ്ങളെ ഒഴിവാക്കി ഫെയ്സ്ബുക്ക് അപ്ഡേറ്റുകള് കൂടുതല്‍ വീതിയുള്ള പ്രതലത്തില്‍ കാണാവുന്നതാണ്. അതിന്റെ കൂടെ, ഫെയ്സ്ബുക്കിന്റെ കളര്‍ തീമിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഫയര്‍ഫോക്സ് മോസില്ലയില്‍ മാത്രമേ ഇതു വര്‍ക്ക് ചെയ്യുകയുള്ളൂ... മോസില്ലയല്ല ഉപയോഗിക്കുന്നത് എങ്കില്‍ താങ്കള്‍ ഇനി താഴോട്ട് വായിക്കണമെന്നില്ല :) മാറ്റങ്ങള്‍ വരുത്തുന്നതിനു മുമ്പ്, ജാക്സന് ഡവലപ്പ് ചെയ്ത സ്റ്റൈലിഷ് എന്ന മോസില്ല ബ്രൗസര്‍ ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇതു വളരെ ലൈറ്റ്-വെയ്റ്റാണ്, അധികം മെമ്മറിയൊന്നും കളയുമെന്ന പേടി വേണ്ട. ഈ ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രത്യേകിച്ച് ഒന്നും കിട്ടില്ല; മറ്റുസൈറ്റുകളെ നമ്മുക്ക് ഇഷ്ടപ്പെട്ട രീതിയില്‍ സ്റ്റൈല്‍ ചെയ്തെടുക്കാനുള്ള ഒരു ഇന്റെര്ഫേസാണ്. അവിടെ, സ്റ്റൈല്‍ ഷീറ്റിനെ കുറിച്ച് അറിയാവുന്നവര്‍ക്ക് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഈ അഡ്ഓണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍വേണ്ടി ആ സൈറ്റില്‍ കാണുന്ന Add to Firefox എന്ന ബട്ടന് ക്ലിക്ക് ചെയ്താല്‍ മതി. അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷന് കാണും. സ്റ്റൈലിഷ് എന്ന ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ബ്രൗസര്‍ ഒന്നു ക്ലോസ് ചെയ്തിട്ട് വീണ്ടും ഓപ്പണ്‍ ചെയ്യുക. സ്റ്റൈലിഷ് എന്ന എക്സ്റ്റന്‍ഷന്റെ ഉപയോഗം മുകളില്‍ പറഞ്ഞല്ലോ. ഇതുവെച്ചാണിനി നമ്മുടെ കളികള്‍. ഇനി Ctrl + Shift + A ഒന്നിച്ചു പ്രസ്സ് ചെയ്യുക. (ആഡോണ് ഇന്‍സ്റ്റാള്‍ ചെയ്തു പരിചയമില്ലാത്തവര്‍ക്ക് അതെവിടെ കിടകുന്നു എന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടുകാണുമായിരിക്കും. മോസില്ലയുടെ മെനുബാറില്‍ (Alt + T) ടൂള്‍സ് എന്ന മെനു ഐറ്റം ഉണ്ട്. അതില്‍ Add - Ons എന്ന മെനുഐറ്റം ക്ലിക്ക് ചെയ്താലും മതിയാവും) അപ്പോള്‍ ആഡോണ് വിന്‍ഡോ തുറന്നുവരും. ആ വിന്‍ഡോയില്‍...
ഒരു പെണ്ണുകാണല്‍ ചടങ്ങിന്റെ ഓർമ്മയ്ക്ക്!
കുറേയേറെയായി ആള്‍ക്കാര്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ തോണ്ടാന്‍ തുടങ്ങിയിട്ട്! എന്താ പെണ്ണുകെട്ടാന്‍ പ്ലാനില്ലേ? ഇങ്ങനെ നടന്നാല്‍ മതിയോ! ഒരു കുടുംബവും പ്രാരാബ്ധവുമൊക്കെ വേണ്ടേ ... ചോദ്യങ്ങള്‍ കേട്ടു മടുത്തു. പെണ്ണുകെട്ടാതെ ജീവിക്കുന്നത് ഏതാണ്ട് അപരാധം പോലെ!! ഇവിടെ ബാംഗ്ലൂരില്‍ പലരോടും പ്രേമത്തിലാണെന്ന അഭ്യൂഹം മറ്റൊരു വശത്ത്; നാട്ടില്‍ പോയാല്‍ നാട്ടുകാരും പറയുന്നത് ഇതൊക്കെ തന്നെ... അവർക്ക് സങ്കല്പങ്ങളേറെയാണ് - 'ബാംഗ്ലൂരല്ലേ!! കുടുംബം മാതിരി തന്നെയാവും ജീവിതം അല്ലേ!' ഇവിടെ പ്രേമിച്ച് ഉന്മത്തരായി ജീവിതം ആസ്വദിക്കാന്‍ വരുന്നതാണെന്ന വിശ്വാസമോ എന്തോ... കുറച്ചുനാള്‍ ലീവെടുത്ത് വീട്ടില്‍ പോയി വന്നാല്‍ കൂട്ടുകാരുടെ ചോദ്യവും മറ്റൊന്നല്ല; പെണ്ണുകണ്ടില്ലേ എന്ന്!! ഇതൊക്കെ കേട്ടുകേട്ടാവണം, ഞാന്‍പോലുമറിയാതെ പെണ്ണുകാണല്‍ എന്ന ചടങ്ങ് എന്റെ മനസ്സില്‍ മെല്ലെ ഉരുവം കൊണ്ടു. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണവുമായ് നന്നേ ബന്ധപ്പെട്ടു കിടക്കുന്ന പെണ്ണു കാണല്‍ ചടങ്ങിന്റെ ദൃശ്യം ഉള്ളില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞു വരാന്‍ തുടങ്ങി. സുന്ദരിയും സുശീലയുമായ ഒരു പെണ്ണ് നാണം കുണുങ്ങിയായി വന്ന്, വാതില്‍പ്പടി ചാരി ഇടയ്ക്കൊക്കെ എന്നെ എത്തിനോക്കി തുടങ്ങി; ചായയുമായി മന്ദം മന്ദം വന്ന് ഏഴുതിരിയിട്ട നിലവിളക്കുപോലെ അവള്‍ എന്റെ മുന്നില്‍ ജ്വലിച്ചുയര്‍ന്നു. അവ്യക്തമെങ്കിലും ആ മുഖം എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി - ഉടനെ അതിനൊരു മൂര്‍ത്തരൂപം നല്‍കി പ്രതിഷ്ഠ നടത്തണം. ഷെറിന്‍. പഴയകൂട്ടുകാരിയാണ്. ഒന്നിച്ചു പഠിച്ചവള്‍. ടൗണിലൊരു ഹോസ്പിറ്റലില്‍ അവള്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍ ബാങ്കില്‍ പോയി വരുന്ന വഴിക്ക് അവളുടെ ഹോസ്പിറ്റലിനു മുന്നിലൂടെ വന്നപ്പോള്‍ ഒന്നു വിളിച്ചേക്കാമെന്നു കരുതി. "എടാ, ഇങ്ങോട്ടു വാടാ - കുറേ ആയില്ലേ കണ്ടിട്ട്, ഞാനിപ്പോള്‍ ഫ്രീയാണ്. നീ ഇങ്ങോട്ട് വാ" ഞാന്‍ കേറി ചെല്ലുമ്പോള്‍ അവളും അവളുടെ മൂന്നു കൂട്ടുകാരികളും അവിടെ ഉണ്ട്. പലതും പറഞ്ഞ് ഞങ്ങള്‍ ഒരു ചായ കുടിച്ചേക്കാം എന്നു കരുതി പുറത്തിറങ്ങി. ചായകുടിക്കുമ്പോള്‍ അവളും ചോദിച്ചു പെണ്ണുകെട്ടാന്‍ പ്ലാനില്ലേ എന്ന്. "പെണ്ണിനെയൊന്നും കിട്ടാനില്ലല്ലോ ഷെറിന്‍" - ഞാന്‍ "ഞാന്‍ അന്വേഷിക്കണോ -...
നമുക്കു വേണോ ഇങ്ങനെയൊരു രാഷ്ട്രീയം?
കാസർഗോഡടക്കം മറ്റുള്ള പല സ്ഥലങ്ങളിലും ബിജെപി കയറിവരാൻ പ്രധാന കാരണം കോൺഗ്രസാണ്; അല്ലെങ്കിൽ കോൺഗ്രസിന് ലീഗുപോലുള്ള വർഗീയപാർട്ടികളോടുള്ള അമിത സ്നേഹമാണ്. ഹിന്ദുക്കളുടെ ഇടയിൽ വൻതോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ഇതു കാരണമാവുന്നു. ബിജെപി അതു നന്നായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ വര്‍ഗീയമായ ധ്രുവീകരണം മുസ്ലീങ്ങളുടെ വര്‍ഗീയ ശക്തിപ്പെടലിനു തിരിച്ചും കാരണമാവുന്നു. കേരളാ കോണ്‍ഗ്രസുകളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്. ക്രിസ്ത്യാനികളുടേയും നായന്മാരുടേയും ശക്തമായ ഏകീകരണം കോണ്‍ഗ്രസിന്റെ ഈ വൃത്തികെട്ട അധികാര ദുര്‍മോഹം വഴി ശക്തമാവുന്നു. വോട്ടുവാങ്ങി ജയിച്ചുകേറുന്ന ഇത്തരം വെറുക്കപ്പെട്ട ജന്മങ്ങള്‍ സുപ്രധാനവകുപ്പുകള്‍ വിലപേശിവാങ്ങിച്ച് അധികാരദുര്‍വിനിയോഗം നടത്തുന്നതും പലതവണ നമ്മള്‍ കണ്ടു കഴിഞ്ഞു. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടവര്‍ അത്തരം വികാരങ്ങളെ കുത്തിയും തോണ്ടിയും വ്രണപ്പെടുത്തി വോട്ടാക്കി വാങ്ങിക്കുന്നു. അധമവികാരങ്ങളായി അവ മനസ്സില്‍ അടിഞ്ഞ് തമ്മില്‍ തമ്മില്‍ കലഹിച്ചു മരിക്കുന്ന ഒരു നാളെ നമുക്കു വിദൂരമല്ല. മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള ഏകീകരണം മൂലം ഒരു കാലത്തു നമ്മള്‍ നന്നാവാന്‍ പോകുന്നില്ല. പരസ്പര വിദ്വേഷത്തിനും, ചൂഷണങ്ങള്‍ക്കും അല്ലാതെ ഇവകൊണ്ട് ഇക്കാലത്ത് നേട്ടങ്ങളൊന്നും തന്നെയില്ല. ഒന്നും വേണ്ട എന്നു പറയുന്നില്ല. എല്ലാം ആയിക്കോട്ടെ; മുമ്പും ഇതൊക്കെ ഉണ്ടായിരുന്നതാണല്ലോ. പക്ഷേ, ജാതിയേയും മതത്തെയും രാഷ്ട്രിയത്തില്‍ നിന്നും മുക്തമാക്കുക തന്നെ വേണം. രാഷ്ട്രീയമായി ഒരു മതവും ഏകീകരിക്കരുത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മതത്തെയോ ജാതിയേയോ കരുവാക്കുകയും അരുത്. ദൗര്‍ഭാഗ്യകരമെന്നുതന്നെ പറയാം അധികാരം നോട്ടംവെച്ച് കോണ്‍ഗ്രസ് നടത്തുന്ന പൊറാട്ടുനാടകം കേരളത്തില്‍ ദൂരവ്യാപകമായ പല ദൂഷ്യങ്ങല്‍ക്കും സാക്ഷ്യം വഹിക്കും. ഈ പോക്കുപോയാല്‍ ഒരു കാലത്ത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇതിനുവേണ്ടി ബലിയാടാവുമെന്നു തോന്നുന്നു. തിരുവനന്തപുരത്തും കാസര്‍ഗോഡും ബിജെപിയുടെ വളര്‍ച്ചയും എല്‍ഡിഫിന് ഇപ്രാവശ്യം പ്രവചിച്ചതുപോലുള്ള തോല്‍വി ലഭിക്കാതിരുന്നതിനും ഒരു മുഖ്യകാരണം കോണ്‍ഗ്രസിന്റെ വര്‍ഗീയകൂട്ടായ്മയോടുള്ള ജനങ്ങളുടെ അനഭിമതം തന്നെയാണ്. സമീപഭാവിയില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന് കോണ്‍ഗ്രസും കേരളവും വലിയ വില നല്‍കേണ്ടിവരും.
പറയുവാനാകാത്തൊരായിരം കദനങ്ങള്‍
കവിത കേൾക്കുക [ca_audio url="https://chayilyam.com/stories/poem/parayuvan.mp3" width="300" height="27" css_class="codeart-google-mp3-player" autoplay="false"] മറ്റു കവിതകൾ കാണുക പറയുവാനാകാത്തൊരായിരം കദനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ പറയുവാനാകാത്തൊരായിരം കദനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ... ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട അടപൊട്ടി വിരിയുമോ പാട്ടുകാരീ ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍ മണിവീണ മൂളുമോ കൂട്ടുകാരീ... നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു പട്ടു നെയ്യുന്നു നീ പാട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ... നിറമുള്ള ജീവിത സ്പന്ദനങ്ങള്‍ തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ സുഭഗം, ക്ഷണികം, ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നു വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു മായാത്ത ചിത്രം വരച്ചിടുന്നു തിരയെത്ര വന്നുപോയെങ്കിലും തീരത്തു വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ... പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ ദുഖചന്ദ്രക്കല ബാക്കിയായി ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍ മൌനരാഗം തരൂ കൂട്ടുകാരീ... വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ ഒരു തുണ്ട് വെട്ടം കടന്നു വന്നു ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ ജാലകപ്പടിയില്‍ പതുങ്ങി നിന്നു ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ... കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള്‍ കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍ പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ... ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ... പ്രിയമുള്ള രാക്കിളീ...; പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യം, വിഷാദം പൊതിഞ്ഞു തന്നു ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍... ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല...
പെരുമഴക്കാലം
വൗ... മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു... എന്തു രസമായിരുന്നു അന്ന്! ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം... മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം - ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!! എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും... ഓരോ വർഷവും വൻ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായാൽ, അത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും... മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ... ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു... മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു... നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്! വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ... ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ... മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!! മഴയ്ക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്... ചുട്ടുപൊള്ളുന്ന വേനലിൽ, വരണ്ട ഭൂമിയിലേക്ക് ആദ്യത്തെ മഴത്തുള്ളികൾ വീഴുമ്പോൾ ഉയരുന്ന ആ മണ്ണുവാട! അതിനെ വെല്ലാൻ ലോകത്തൊരു സുഗന്ധദ്രവ്യത്തിനും കഴിയില്ല. ആ ഗന്ധം നമ്മളെ ഒറ്റയടിക്ക് കൂട്ടിക്കൊണ്ടുപോകുന്നത് തൊടിയിലെ നനഞ്ഞൊട്ടിയ ഇലച്ചാർത്തുകൾക്കിടയിലേക്കും ഇടവഴികളിലെ ചേറിലേക്കുമാണ്. അവിടത്തെ ഓരോ മൺതരികൾക്കും പറയാനുണ്ടാകും നാം പണ്ട് ഓടിക്കളിച്ചതിന്റെയും തെന്നിവീണതിന്റെയും ആയിരം കഥകൾ. ഓടിട്ട മേൽക്കൂരകളിൽ പെയ്യുന്ന മഴയ്ക്ക് ഒരു പ്രത്യേക...
എൻഡോ സൾഫാൻ നിരോധിക്കുക
സുന്ദരങ്ങളായ കാസർഗോഡൻ മലയോരങ്ങളിൽ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലയാളമൊട്ടാകെ ജ്വലിച്ചുയരുകയാണ്. അതു നിരോധിക്കണമെന്നുള്ള ആവശ്യം രോക്ഷാഗ്നിയായി പടന്നു കയറുന്നു. കൊടിയ വിഷമാണെന്നെല്ലാ രാഷ്ട്രീയപാർട്ടിക്കാരും തലകുലുക്കി സമ്മതിക്കുമ്പോഴും അതിനെ നിരോധിക്കാനുള്ള വഴികൾ യാതൊന്നും ചെയ്യാതെ വീണ്ടും വീണ്ടും അതിനേക്കുറിച്ച് പഠിക്കാനായി ആളുകളെ അയക്കുകയാണു വേണ്ടപ്പെട്ടവർ! എൻഡോ സൾഫാൻ എന്നത് ശരിയോ തെറ്റോ എന്നതല്ല വിഷയം; മിനിമം പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും വേണ്ടപ്പെട്ട തീരുമാനങ്ങൾ എടുക്കുക, നല്ല ക്ലാസുകൾ വെച്ച് ഇതുമായി ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ നൽകുക എന്നതാണ്. എനിക്കു തോന്നുന്നത് നമുക്കിപ്പോൾ ആവശ്യം പഠന റിപ്പോർട്ടുകളല്ല; അതൊരുപാടു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. സംഗതി വിഷമയമാണെങ്കിൽ, ആ വിഷത്തിന്റെ പരിപൂർണമായ നിരോധനവും ദുരിതബാധിതരുടെ പുനരധിവാസവുമാണു നമുക്കുവേണ്ടത്. ഇതു സത്യമെങ്കിൽ അമേരിക്കൻ കുത്തകകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരോട് അല്പം പോലും അനുഭാവം കാണിക്കതെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരു കേന്ദ്രഭരണകൂടം വേറേതു നാട്ടിൽ കാണും - നമുക്കല്ലാതെ? ഒരു തലമുറയെ അപ്പാടെ നശിപ്പിക്കുന്ന ആ വിപത്തിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ശബ്ദിക്കേണ്ടിയിരിക്കുന്നു എന്നതാണു മുഖ്യം. കമ്മീഷൻ വാങ്ങിച്ച് കീശവീർത്ത പവാറുമാരെ ഇനിയും ഉറ്റുനോക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ പ്രതിക്ഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിയിരിക്കുന്നു. "എൻഡോ സൾഫാൻ നിരോധിക്കുക" ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.
മന്നനാർ രാജവംശം
തീയ്യ രാജവംശം കേരള നാടിന് പുരാതന കാലത്ത് വാരുണം എന്നുകൂടി പേരുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണാം. ഐന്ദ്രം, കശേരു, താമപർണ്ണം, ഗഭസ്തിമത്, കുമാരികം, നാഗം, സൗമ്യം, വാരുണം, ഗാന്ധർവ്വം എന്നിങ്ങനെയുളള ഖണ്ഡങ്ങൾ ഭാരത വർഷത്തിലാകുന്നു എന്ന് ഭാസ്കരീയത്തിൽ പറയുന്നു. വരുണാനാമിദം വാരുണം എന്ന വ്യുൽപത്തി പ്രകാരം വരുണൻ രാജാവായിരിക്കുന്ന രാജ്യം എന്നോ, വരുണന്മാരുടെ രാജ്യമെന്നോ ആകാം വാരുണം എന്നതിന്റെ അർത്ഥം. വരുണനെ പശ്ചിമദിക്ക് പാലകനായി അറിയപ്പെടുന്നതിനാൽ വാരുണം പശ്ചിമ ദിക്കിലാണന്നും, പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന രാജ്യമാണ് കേരളമെന്നും പറയപ്പെടുന്നു. പരശുരാമൻ വരുണനിൽ നിന്നും വീണ്ടെടുത്ത രാജ്യമാണ് കേരളമെന്ന ഐതിഹ്യത്തിന് കേരള രാജാവിനെ തോല്പ്പിച്ചെടുത്തതെന്നും മഴുവെറിഞ്ഞുവെന്നതിന് യുദ്ധം ചെയ്തതെന്നും അർത്ഥമാക്കുന്നതാണ് കൂടുതൽ യുക്തിസഹമായിട്ടുളളത്. വാരുണിയെന്നത് മദ്യത്തിന്റെ പര്യായമായ സംസ്കൃത പദമാണ്. വരുണൻ ഉത്പാദിപ്പിച്ചത് എന്നതിനാലാണ് മദ്യം വാരുണിയായത്. വരുണൻ എന്നത് അക്കാലത്ത് ഒരു സാമാന്യ നാമമായിരുന്നു. കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരെയെല്ലാം പുരാണ കർത്താക്കൾ വാരുണിയെന്നപദം കൊണ്ടാണ് വ്യവഹരിച്ചിരുന്നതെന്നും, മറവരും, നാടാരും, തീയ്യരും, ചാന്നാന്മാരുമെല്ലാം വരുണ ഗണത്തിൽ ഉൾപ്പെട്ടിരുന്നതായിരുന്നുവെന്നും കരുതാം. ശ്രീരാമൻ രാവണയുദ്ധത്തിനു പോകുമ്പോൾ സമുദ്രതീരത്തുവെച്ച് വരുണനെ തോല്പിച്ച കഥ പ്രസിദ്ധമാണല്ലോ. ശ്രീരാമൻ തോല്പിച്ച വരുണൻ പിൽക്കാലത്ത് നാടാർമാരെന്നറിയപ്പെടുന്നവരുടെ രാജാവായിരിക്കാനാണ് സാധ്യത. കേരളം കള്ളുണ്ടാക്കുന്ന വർഗ്ഗക്കാരുടെ കേന്ദ്രമാകയാലും വരുണൻ പശ്ചിമ ദിക്കിലാകയാലും വാരുണമെന്ന പേരിൽ പുരാതന കാലം മുതൽക്കേ പ്രസിദ്ധമായിരുന്ന ഭൂഭാഗമാണ് കേരളമെന്ന് കാണാവുന്നതാണ്. മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ ചടങ്ങുകളിൽ മറ്റു അവർണ്ണ സമുദായത്തെക്കാൾ പരമാധികാരം തീയ്യർക്കാണ്. നെല്ലിക്കാത്തീയ്യൻ, പരക്കത്തീയ്യൻ, പാലത്തീയ്യൻ, വാവുത്തീയ്യൻ, കാരാട്ട് തീയ്യൻ, പുതിയടത്തീയ്യൻ, കൊടക്കത്തീയ്യൻ, ഒളോറത്തീയ്യൻ എന്നിങ്ങനെ എട്ട് ഇല്ലപ്പേരുകളിലാണ് തീയ്യരെ തെയ്യം തോറ്റത്തിൽ വിശേഷിപ്പിക്കുന്നത്. തീയ്യൻ മുത്താൽ തെയ്യം എന്ന പഴഞ്ചൊല്ല് മലബാറിൽ പ്രചാരത്തിലുണ്ട്. തറവാട്ടിലെ മുത്ത തീയ്യൻ മരിച്ചാൽ അയാളെ തെയ്യമായി സങ്കല്പിക്കുന്നു എന്നാണിതിന്റെ പൊരുൾ. തെയ്യ സമ്പ്രദായത്തിന്റെ ഉത്ഭവവും തീയ്യരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വേണം കരുതാൻ. കാരണം തെയ്യത്തിന് കലശം വെക്കുന്നത് തീയ്യസമുദായത്തിലെ ആചാരക്കാരനാണ്. ഇയാൾ കലശക്കാരനെന്നറിയപ്പെടും. കോലക്കാരുടെ മേൽ കലശക്കാരന് വമ്പിച്ച ആജ്ഞാധികാരമുണ്ട്. കലശക്കാരൻ വിലക്കുന്ന ഒരു...
History of Kerala Renaissance (കേരള നവോത്ഥാന ചരിത്രം)
Through the paths of history (ചരിത്രവഴികളിലൂടെ )
Dravidian glory (കനലാട്ടം)
ഭാഷാപുരാണം
ഇഷ്ടപ്പെട്ട യാത്രകൾ (Favorite trips)
എനിക്കിഷ്ടപ്പെട്ട കവിതകൾ (My favorite poems)
