പോകൂ പ്രിയപ്പെട്ട പക്ഷി

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും;
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്,
ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്,
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌,
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍-
ന്നൊരോര്‍മ്മ പോല്‍ പോകൂ…
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ…

പോകൂ പ്രിയപ്പെട്ട പക്ഷീ…
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും…

പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌;
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ…
പോകൂ പ്രിയപ്പെട്ട പക്ഷീ…

പോകൂ… മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌,
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌,
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ… പോകൂ പ്രിയപ്പെട്ട പക്ഷീ…

കവി: ബാലചന്ദ്രന്‍ ചുള്ളിക്കാട്

പ്രളയം

 

payment - kerala floods ഈ ആഗസ്റ്റ് മാസം കേരളത്തിൽ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു മാസമാണ്. 1924 നു ശേഷം മറ്റൊരു മഹാപ്രളയം കേരളത്തെ ഒന്നാകെ വിഴുഞ്ഞിയ മാസം. ഗാന്ധിജി വരെ അക്കാലത്ത് 7000 രൂപ സ്വരൂപിച്ച് കേരളത്തിനു നൽകിയിരുന്നു. നിലവിലെ പ്രളയം ഭീകരമാണ്, കോടികളുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഈ പ്രളയത്തിൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഏക ജില്ല കാസർഗോഡ് മാത്രമാണ്. വെള്ളപ്പൊക്കമായും ഒരുൾപൊട്ടലുകളായും ബാക്കിവന്ന 13 ജില്ലകളിലും പ്രളയകാലം അരങ്ങുതകർത്ത് പെയ്തിറങ്ങി. 400 ഓളം മനുഷ്യരും കളക്കിലധികം ജീവികളും മരിച്ചുവീണു. മൂവായിരത്തിൽ അധികം ദുരിതരക്ഷാ ക്യാമ്പുകൾ കേരളത്തിലങ്ങോളം പൊങ്ങിവന്നു. ഭീകരമായ അവസ്ഥയായിരുന്നു ഒരാഴ്ചയോളം കേരളത്തിൽ നടന്നത്.

#KeralaFloods2018:
Donate to the Chief Minister’s Distress Relief Fund,
കൂടുതൽ വിവരങ്ങൾ

ജാതി/മത/രാഷ്ട്രീയ ഭേദമില്ല മാവേലിനാട്ടിൽ മനുഷ്യർ ഒന്നായി ചേർന്നൊരു ഓണക്കാലം കൂടി ആയിരുന്നു ഈ ആഗസ്റ്റുമാസം. സ്വാതന്ത്ര്യദിനം 15 ന് ആഘോഷിച്ചശേഷമായിരുന്നു പ്രളയം ശക്തമായി പെയ്തിറങ്ങിയത്. രക്ഷാപ്രവർത്തകരായി ഓടിയെത്തിയ കടലിന്റെ മക്കൾ തുഴയെറിയാത്ത ദിക്കുകൾ കേരളത്തിൽ ഇന്നന്യമായിരിക്കുന്നു. “ഞങ്ങൾക്കു പ്രതിഫലം വേണ്ട സാറേ, സഹജരെ രക്ഷിച്ചെടുക്കുക മാത്രമല്ലേ ഞങ്ങൾ ചെയ്തുള്ളൂ” എന്ന വാക്യത്തിൽ തന്നെ അവർ സർവ്വവും ഒതുക്കിപ്പിടിച്ച ഹൃദയവിശാലത സാക്ഷരകേരളം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നോർത്തിന്ത്യയിലൂടെ ഇതേസമയം അബദ്ധപ്രചരണങ്ങൾക്ക് ആരോ ആക്കം കൂട്ടി കൊടുത്തിരുന്നു. നിറഞ്ഞുതുളുമ്പിയ ട്വിറ്റർ അടക്കമുള്ള അവരുടെ സോഷ്യൽ മീഡിയ പെരുമാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തെ ഒറ്റപ്പെടുത്താൻ ആക്കം വർദ്ധിപ്പിക്കുന്നതാണ് അവരുടെ പോസ്റ്റുകൾ അധികവും. ഇറ്റിനു വളം വെച്ചത് സുരേഷ് കൊച്ചാട്ടിൽ ഉണ്ടാക്കിയ വോയ്സ് മെസേജും അതുപോലെ പട്ടാളക്കാരന്റെ വേഷം കെട്ടി ഒരു നായർ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ആയിരിക്കാം.

ഇതുപോലെ ഇക്കൂട്ടർ രഹസ്യഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്ന കഥകൾ എന്തൊക്കെയായിരിക്കാം!! ഏകദേശ സമാഹരണം ഫെയ്സ്ബുക്കിൽ കാണാം. എന്തായാലും മലയാളികൾക്കെതിരെ ഉത്തരേന്ത്യക്കാരുടെ ഇടയിൽ അത്ര ദൃശ്യമല്ലാത്ത ഒരു ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്നു തന്നെ കരുതുന്നു. ഓഫീസിൽ നിന്നും പലരും വീഡിയോകളും ഓഡിയോകളും കാണിച്ച് കാര്യകാരണം ചോദിക്കുമ്പോൾ മൗനിയായി ഇരിക്കുക മാത്രമാണു നല്ലതെന്നു തോന്നിപ്പോവുന്നു.

ആഗസ്റ്റ് 21 ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ ഇവിടെ കാണാം.
More than 370 lives lost
More than 1 million people displaced
3000+ relief Camps opened
lost crops in 42000 hectares
537 landslides
221 bridges collapsed
Preliminary estimates count a loss of more than 3 billion USD (20000 plus crores in INR)
10000 km of roads damaged
2.6 lakhs farmers affected

പ്രളയമിപ്പോൾ ശമിക്കുകയാണ്. പ്രളയതാണ്ഡവങ്ങൾക്കായി ഇനി കാതോർത്തിരിക്കാം. വീടുകളിൽ കുമിഞ്ഞുകൂടിയ ചെളികൾ മാറ്റാൻ തന്നെ ഒരു വീടിന് മിനിമം ഒരുമാസത്തെ പണിയുണ്ടാവും. ഒക്കെയും കഴിഞ്ഞ് ഇവർ ഈ ചെളി പരസ്പരം വാരിയെറിഞ്ഞ് സല്ലപിക്കുന്നതാവണം ഇനി വരാനിരിക്കുന്ന വിപത്ത്. അങ്ങനെ ആവാതെ, കാലം കേരള മണ്ണിൽ ഉപേക്ഷിച്ചു പോയ നന്മയുടെ, കൂട്ടായ്മയുടെ വിത്തുകൾ പെറുക്കിയെടുക്കാനാവണം നമുക്ക്.

കാക്കിട്രൗസറിട്ടും പാർട്ടിചിഹ്നങ്ങൾ അണിഞ്ഞും ചിലരൊക്കെ സഹായിക്കാനെന്നും പറഞ്ഞ് പോയതായി ശ്രദ്ധയിൽ പെട്ടിരുന്നു. 5000 കോടിയാണ് ഇതിലൊരു കൂട്ടരുടെ തലതൊട്ടപ്പൻ പരസ്യത്തിനായി മാത്രം ചെലവാക്കിയത്!! പരിവാരസമൂഹം പറഞ്ഞു പരത്തുന്നതാവട്ടെ ഭക്ഷണം വേണ്ട, വെള്ളം വേണ്ട, കാശ് വേണ്ട… വേണ്ടത് പ്ലമ്പറും ഇലക്ട്രീഷ്യനേയും മറ്റുമാണെന്ന്!! പ്രളയം കരയിലുപേക്ഷിച്ചു പോയത് ഏറെ തിരിച്ചറിവുകളാണ്. വിലയിരുത്തലുകളാണ്. കാലം ഏല്പിച്ച ബോധമണ്ഡലത്തിലൂടെ ആവണം ഇനിയുള്ള യാത്ര.

ദുരിതാശ്വാസനിധിയിലേക്ക് തുക അയക്കാനുള്ള മാർഗ്ഗം

കേരള ഗവണെമ്ന്റിന്റെ സൈറ്റിലൂടെയും ആവാം.
ACCOUNT DETAILS
A/c Number : 67319948232
A/c Name: Chief Minister’s Distress Relief Fund
Branch: City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M

 

ചില ഫെയ്സ്ബുക്ക് പോസ്റ്റുകൾ…

  1. പമ്പരവിഡ്ഢികൾ
  2. ലേബലുകളില്ലാതെ മനുഷ്യനായി മാറുക
  3. കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
  4. നോർത്തിന്ത്യൻ പ്രളയം
  5. നടുനായകവൃന്ദം – വന്മതിൽ തീർത്ത പടയാളികൾ
  6. കടലിന്റെ മക്കളുടെ കാരുണ്യവർഷം
  7. അർണബ് ഗോസാമി
  8. ഒരു ഓണപ്പാട്ടു കൂടി
ഓണകാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറന്നു വിടലും ഒക്കെ സമന്വയിപ്പിച്ച് വർഷങ്ങൾക്കു മുൻപ് ടോംസ് വരച്ച ഒരു കാർട്ടൂൺ. ഓണകാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറന്നു വിടലും ഒക്കെ സമന്വയിപ്പിച്ച് വർഷങ്ങൾക്കു മുൻപ് ടോംസ് വരച്ച ഒരു കാർട്ടൂൺ
deccanherald.com When Mahatma Gandhi mobilised Rs 7,000 for Kerala Press Trust of India, 4-5 minutes Nearly a century ago when floods ravaged Kerala, Mahatma Gandhi had termed the misery of the people as “unimaginable” and stepped in to mobilise over Rs 7,000 to help them, records show. If the present rain fury has claimed over 290 lives and displaced over 10 lakh people, the massive floods that crippled the state in July 1924 are believed to have claimed a large number of lives and caused widespread destruction. Mahatma Gandhi, through a series of articles in his publications ‘Young India’ and ‘Navajivan’, had urged people of the country to generously contribute for the relief of the flood-hit’ Malabar’ (Kerala). Following his appeal, people from various walks of life including children had donated even their meagre savings to help the flood-affected people. Many had skipped a meal daily or given up milk to find money to contribute to relief fund mobilised by Gandhi, according to the journals penned by him. The “Father of the Nation” had mentioned in one of his articles in ‘Navajivan’ about a girl who had stolen three paise to contribute to the relief fund. “Malabar’s misery is unimaginable,” Mahatma had said in the article titled “Relief Work in Malabar.” He said he had to “confess” that the response to his appeal had been “more prompt” than he expected. “It has been proved not once but many times that, by God’s grace, compassion does exist in the hearts of the people.” Many funds had been launched for collecting relief amounts and people could contribute whichever one they choose. “I would only urge that pay, they must,” Mahatma Gandhi had said. The massive flood that lasted for around three weeks in July 1924 had crippled and submerged various parts of the then Kerala including hilly Munnar, Trichur (Thrissur now), Kozhikode, Ernakulam, Aluva, Muvattupuzha, Kumarakom, Chengannur and Thiruvananthapuram. It was commonly referred to as the “Great flood of 99” as it had happened in the ‘Kolla Varsham’ (Malayalam calendar) 1099. As per records, Kerala, which was administratively fragmented into three princely states (Travancore, Cochin and Malabar) during the time, had received excessive rains. Just as now, all rivers were in spate and Periyar had flooded following the opening of the sluice gates of the Mullaperiyar Dam. Freedom fighter, K Ayyappan Pillai has vivid memories about the “Maha pralayam”, the great deluge of ’99. “I was a school student when the heavy rains and floods submerged various places causing massive devastation. Normal life was crippled in the unabated rain,” the 104-year old Ayyappan Pillai told PTI here. “Roads had turned into rivers… overflowing water bodies… paddy fields inundated…people even sought refuge on hilltops in many parts,” he said. Gandhi, who came to know about the deluge from the state’s Congress leaders, had sent them a telegram on July 30, 1924, asking them to assist the relief measures of the government and also work in their own way to help the affected people. In another telegram, the Mahatma said he was collecting money and clothes and his only thought was about people who had no food, clothes and shelter. In an article in ‘Navajivan’ dated August 17, 1924, he said, “A sister has donated her four bracelets and a chain of pure gold. Another sister has given her heavy necklace. A child has parted with his gold trinket and a sister with her silver anklets.” “One person has given two toe-rings. An Antyaja girl has offered voluntarily the ornaments worn on her feet. A young man has handed over his gold cufflinks. Rs 6994-13 anna-3 paise have been collected in cash up to date,” Gandhiji said. In the wake of the present floods, the state-based multi-lingual history website – dutchinkerala.com has carried Mahatma Gandhi’s 1924 appeal to contribute to Kerala’s relief fund to persuade people across the world to donate to the Chief Minister’s distress relief fund. Meanwhile, donations pouring into the Kerala Chief Minister’s Distress Relief Fund (CMDRF) have crossed Rs 500 crore. From school children to corporate giants, all are contributing to the relief fund to help rebuild the flood-hit state, whose loss has been estimated to be over Rs 20,000 crore.
……………… 1924, ഭയങ്കരമായ വെള്ളപ്പൊക്കം കേരളം ഇതിനു മുന്പ് അനുഭവിച്ച മഹാപ്രളയമായിരുന്നു 1924ൽ ഉണ്ടായത്. 99ലെ വെള്ളപ്പൊക്കമെന്ന് ഏവരും പറയുന്ന ആ മഹാപ്രളയമുണ്ടായത് മലയാളവർഷം 1099ലെ കർക്കടകപ്പുലരിയിലായിരുന്നു. ഇതേക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അധികം ലഭ്യമല്ല. ദീപിക ദിനപ്പത്രത്തിൽ അന്നു പ്രസിദ്ധീകരിച്ച വാർത്തകളാണ് ആ പ്രളയത്തിന്‍റെ തീവ്രത നമ്മെ ബോധ്യപ്പെടുത്തുന്നത്. 1924 ജൂലൈ മാസത്തിലാണ് കേരളം വലിയ ദുരന്തമുഖത്തേക്ക് എടുത്തെറിയപ്പെട്ടത്. ഭയങ്കരമായ വെള്ളപ്പൊക്കം എന്നതായിരുന്നു ജൂലൈ 22ന് ദീപിക പ്രധാന തലക്കെട്ടായി ഉപയോഗിച്ചത്. കേരളത്തിന്‍റെ സമസ്തമേഖലകളെയും വെള്ളപ്പൊക്കം ബാധിച്ചു. അന്ന് തിരുവിതാംകൂറിന്‍റെ വാണിജ്യതലസ്ഥാനമായിരുന്ന ആലപ്പുഴ എല്ലാ അർഥത്തിലും വെള്ളത്തിനടിയിലായി. ചാക്കുകണക്കിന് പഞ്ചസാരയും ഉപ്പും വെള്ളത്തിൽ അലിഞ്ഞുപോയത്രെ. വള്ളങ്ങൾ ഒലിച്ചുപോയി. വീടുകളിൽ വെള്ളം കയറി. പന്പാനദിയിലെ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും കൃഷിസാമഗ്രികളും ഒലിച്ചുപോയി. ഒരു വീട് അപ്പാടെ ഒലിച്ചുപോകുന്ന കാഴ്ച കണ്ട ഒരാളുടെ അനുഭവം ശ്രദ്ധിക്കുക, ഒരു വീട് അപ്പാടെ മണിമലയാറ്റിലൂടെ ഒഴുകി. വീടിന്‍റെ മുകളിൽ 12 പേരുമുണ്ട ായിരുന്നു. കുറെ ദൂരം ചെന്നപ്പോൾ അവരെല്ലാവരും വെള്ളത്തിൽ വീണു. മല്ലപ്പുഴ ചേരിയിൽ നിന്നവർ മൃതദേഹം എണ്ണിക്കൊണ്ട ിരുന്നു. 150ലേറെ മൃതദേഹങ്ങളാണ് അവർ എണ്ണിയത്. പെരിയാറിനെ മഹാപ്രളയം ഉഗ്രകോപിയാക്കി. കോതമംഗലത്തും ആലുവയിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ദുരിതാശ്വാസകേന്ദ്രങ്ങളെക്കുറിച്ച് കോട്ടയത്തുനിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെയാണ്, കുമരകം, കിളിരൂർ, അയ്മനം, നട്ടാശേരി എന്നീ സ്ഥലങ്ങളിൽ നിന്നു വന്നുകൊണ്ട ിരിക്കുന്ന ജനങ്ങൾക്ക് അവസാനമില്ല. ആയിരവും പതിനായിരവും പറ നെല്ലുകൾ അറയിലിട്ടുപൂട്ടിയ കുബേരന്മാരും നിത്യവൃത്തിക്കു വകയില്ലാതെ വന്നുചേരുന്നത് ഓർക്കുവാൻ കൂടി വയ്യ. പടിഞ്ഞാറൻപ്രദേശങ്ങളിൽനിന്ന് ആളുകൾ വന്നുകൊണ്ട ിരിക്കുന്നു. സ്ഥലത്തെ പ്രധാന പയ്യന്മാർ ബോട്ടുകളിലെത്തി ദുരിതത്തിൽപ്പെട്ടവരെ സഹായിച്ചുകൊണ്ട ിരിക്കുന്നു. ദുരിതാശ്വാസം ദുരിതാശ്വാസം നല്കുന്നതിനെക്കുറിച്ചുള്ള ആലപ്പുഴയിൽനിന്നുള്ള റിപ്പോർട്ട് ഇങ്ങനെ: സാധുസംരക്ഷണാർഥം മുനിസിപ്പാലിറ്റിയിൽനിന്നും 200 രൂപയും ഇന്നലെവരെ പൊതുജനങ്ങളിൽനിന്ന് അരിയും 500ൽപരം രൂപയും പിരിച്ച് സാധുക്കൾക്കു നൽകി. അരിവില ചാക്കൊന്നിനു 17 രൂപ വരെയെത്തിയിരിക്കുന്നു. സുലഭമായി അരി ഇവിടെ കിട്ടുന്നില്ല. കൊച്ചിയിൽ 15 രൂപയാണ് അരിവിലയെന്നത് പണക്കാരെപ്പോലും അദ്ഭുതപ്പെടുത്തുന്നു. ദൈവം തന്നെ സഹായം. പള്ളിക്കൂടങ്ങൾക്ക് അവധി നല്കിയിരിക്കുകയാണ്. ആലപ്പുഴ മുങ്ങി ആലപ്പുഴയിൽനിന്നുള്ള ദീപിക ലേഖകന്‍റെ റിപ്പോർട്ട് ഇങ്ങനെയാണ്. വെള്ളം പിന്നെയും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളം ഇന്നലത്തേക്കാൾ മൂന്നടി കൂടി. സ്പെഷൽ ബോട്ടുകളയച്ച് കുട്ടനാടൻ പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിക്കൊണ്ട ിരിക്കുന്നു. മുഹമ്മദീയ സമുദായപ്രധാനികളായ പക്കീർ സേട്ട്, കമാൽദീൻ കോയ പി.എസ് മുഹമ്മദ് മുതലായവരുടെ അത്യുത്സാഹത്തിൽ പുലയർ, ഈഴവർ ക്രിസ്ത്യാനികൾ നായന്മാർ മുതലായി അനവധി സാധുക്കളെ മുഹമ്മദീയർ രക്ഷിച്ചുകൊണ്ടു വന്നു. മലയോരങ്ങളിൽനിന്നുള്ള ഒരു റിപ്പോർട്ട് ശ്രദ്ധിക്കൂ. 1924 ജൂലൈ 26. തൊള്ളായിരം ഏക്കർ ഉണ്ട ായിരുന്ന പെരിയാർ റബർ തോട്ടം വെള്ളത്തിനടിയിലായി. രാത്രിയിൽ കുതിച്ചെത്തിയ വെള്ളത്തിൽ റൈട്ടറും കൂലിപ്പണിക്കാരും താമസിച്ചിരുന്ന കെട്ടിടം അവരെയും കൊണ്ട ് ഒഴുകി. കുറേ ജോലിക്കാർ വീട്ടിൽ നിന്ന് ചാടി റബർ മരങ്ങളിൽ വലിഞ്ഞു കയറി. ദീർഘായുസ്സുണ്ട ായിരുന്ന ചിലർ മാത്രം മരത്തിൽ പിടിച്ചിരുന്ന് രക്ഷപ്പെട്ടു. ബാക്കിയുള്ളവർ വെള്ളത്തിന്‍റെ വരവും ഒഴുക്കും കണ്ട് ബോധമറ്റ് വെള്ളത്തിൽ തന്നെ വീണു മരിച്ചു. സംഭവങ്ങൾ ഏതു ശിലാഹൃദയന്‍റെയും കരളലിയിപ്പിക്കുന്നതാണ്. പീരുമേട് മുതൽ വണ്ട ിപ്പെരിയാർ വരെയുള്ള സകല മലയിലും ഉരുൾപൊട്ടി. നാൽപത്തിനാലാം മൈൽ കഴിഞ്ഞ് ഒരു കെട്ടിടത്തിനു മുകളിൽ മലയിടിഞ്ഞ് വീണ് നാൽപതു പേർ മരിച്ചു. കെകെ റോഡിൽ മലയിടിഞ്ഞു വീണപ്പോൾ മല നിന്ന ഭാഗത്ത് വലിയ കയവും റോഡിൽ അരമൈൽ നീളത്തിൽ പുതിയ കുന്നും രൂപപ്പെട്ടു. ആ കുന്നിലൂടെയാണ് ഇന്ന് കോട്ടയത്തുനിന്ന് കുമളിക്ക് വാഹനങ്ങൾ പോകുന്നത്. മലബാറിലും പ്രളയം നാശം വിതച്ചു. കർക്കടകം 17 ദിവസം കഴിഞ്ഞപ്പോഴും തെക്കേ മലബാർ വെള്ളത്തിലായിരുന്നു. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. രണ്ട ു ദിവസം മുങ്ങിക്കിടന്ന പൊന്നാനി താലൂക്കിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. പക്ഷേ, അവ മറ്റുള്ള സ്ഥലങ്ങളിൽനിന്ന് ഒഴുകിവന്നതായിരുന്നു. പ്രസിദ്ധ തടിവ്യവസായ കേന്ദ്രമായ കല്ലായിയിൽനിന്ന് അന്നത്തെ വിലയ്ക്ക് 15 ലക്ഷം രൂപയുടെ തടിയാണ് ഒഴുകിപ്പോയത്. ബുഡിയറയിലെ വ്യവസായ ശാലയിൽ നിന്ന് ഇരുപത്തൊന്നരലക്ഷം മേച്ചിലോടുകളും പതിനായിരത്തിൽപരം ഇഷ്ടികയും വിറകും ഒഴുകിപ്പോയി. തീണ്ടലും തൊടീലും ഒലിച്ചുപോയി തീണ്ടലും തൊടീലും കർശനമായി ഉണ്ടായിരുന്ന ഇടമായിരുന്നു കേരളം. നന്പൂതിരിമാരുടെ അടുത്തുപോകുവാൻപോലും താണ ജാതിക്കാർക്ക് സാധിക്കാതിരുന്ന കാലം. എന്നാൽ, മഹാപ്രളയം എല്ലാവരെയും ഒന്നിച്ച് ഒരിടത്താക്കി. അയിത്തം വെള്ളത്തിലൊലിച്ചുപോകുന്ന കാഴ്ചയ്ക്കായിരുന്നു കാലടിയും സമീപപ്രദേശങ്ങളും സാക്ഷിയായത്. കാലടി തലയാറ്റുംപള്ളി മനയ്ക്കൽനിന്നു കൊണ്ടുപോയ വലിയ ചെന്പിൽ അരിവേവിച്ചാണ് അഭയകേന്ദ്രമായിരുന്ന മറ്റൂർ കുന്നിലെ സകല ജാതിക്കാർക്കും ചോറു കൊടുത്തതെന്ന് അന്നത്തെ ഒരു റിപ്പോർട്ട് പറയുന്നു. ക്ഷേത്രത്തിൽ മറ്റുമതക്കാർക്കും താഴ്ന്ന ജാതിക്കാർക്കും പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, ഉയർന്ന പ്രദേശങ്ങളിലെ ക്ഷേത്ര വളപ്പുകളിൽ ഇതാദ്യമായി എല്ലാ ജാതിക്കാരും കയറിക്കൂടി. ചിലയിടത്തു മാത്രം ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറിയിരുന്ന സവർണർ മറ്റുള്ളവരെ അകത്തു കടത്തിയില്ല. കാലടിയിൽ പ്രകൃതി അയിത്തമവസാനിപ്പിച്ചപ്പോഴും ഏറെ അകലെയല്ലാതെ വൈക്കത്ത് അയിത്തതിനെതിരേ സഹനസമരം നടക്കുകയായിരുന്നു എന്നതാണ് വലിയ സത്യം. 27 ദിവസമാണ് ആ മഹാപ്രളയം നീണ്ടു നിന്നത്. എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരുന്നു ദുരന്തം ഏറെ ബാധിച്ചത്. മൂന്നാറിലെ ഏറ്റവും വലിയ മലയായിരുന്നു കരിന്തിരി മല. ആ മല പൂർണമായി ഇല്ലാതായതായി ഒരു റിപ്പോർട്ട് പറയുന്നു. മൂന്നാറിലേക്കുള്ള വഴി ഈ പ്രളയത്തിനുശേഷം ഇല്ലാതെയായി. ഇപ്പോൾ കാണുന്ന റോഡ് പിന്നീട് നിർമിച്ചതാണ്. മുല്ലപ്പെരിയാർ ഡാമിലെ ചോർച്ചയാണ് ഈ മഹാദുരന്തമുണ്ടായതെന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. അന്നും ഇന്നും മുല്ലപ്പെരിയാർ ഡാം കേരള ജനതയ്ക്ക് ഒരുപേടി സ്വപ്നമാണെന്നതാണ് വസ്തുത.

രക്ഷകരാവുക

#KeralaFloods
#StandWithKerala
#DecalareAsNationalDisaster

  • 2nd worst flood after 1924
  • 10 out of the 14 districts severely affected
  • 15+ bridges collapsed
  • 27 dams opened
  • 186 lives lost
  • 211+ landslides
  • 20000+ houses damaged
  • 10000+ km of roads destroyed
  • Preliminary estimates count a loss of ₹8316 Crore

Dear Indians and the People of the World,

This post is a plea for help for the people of kerala facing the worst rains the state has ever seen, claiming lives, displacing people out of their house and into makeshift relief camps and leaving the rest stranded on roof tops clinging to life as you read this article. Without much embellishments, we are putting down the most recent updates to bring to you the very dire situation Kerala is in and to emphasize how significant even the smallest help would be.

Kerala has received almost triple of rain in the past 30 days. AMD the is forecasted to receive the same or even worse weather up until this Sunday – 19Aug 2018. ( dates and details needs to be clarified).All 14 districts currently under red alert with severe and continuous floods and landslides.

Causality at almost 200 within last 8 days. All 55 dams in the state opened together for the first time in history. More than hundred and fifty thousand people currently placed in relief camps. Thousands of homes washed away, submerged and destroyed in the flood water and land slides. Hundreds stranded on roof tops awaiting to be rescued as their homes are engulfed by the water. Many hundreds of missing cases. Airports shutdown for another 10 days and railway transportation suspended indefinitely.

Words are falling short to describe the horrors as they are unfolding in the tiny but Beautiful land of ours.. In this humbling moment where nature is proving the magnanimity of its power, we are appealing to the power of humanity that dwells within us. Help in any form will be a godsend at this point for everybody suffering in Kerala, be it good or in monetary form..

The smallest of help will provide a meal to a starving child, warmth to the elderly out in the open and a chance to start a new life to people who have lost their all..

It is a given that financial scams can be at large to take advantage of the situation. Hence, we are presenting our authenticity verified and certified by the CMs office for your reference.

All monetary contributions can be made directly to the CM’s distress fund, the details of which are given below:
Online through – . https://donation.cmdrf.kerala.gov.in

Or you can send money to :

Bank account number
Beneficiary Name : Principal Secretary (Fin), Treasurer CMDRF
Bank Name : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028

For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted/mailed to the following address:
Principal Secretary (Finance)
Treasurer CMDRF
Secretariat
Thiruvananthapuram – 695 001
Kerala, INDIA

.
Chief Ministers Distress Relief Fund, (CMDRF) accepts voluntary contributions from Individuals, Organizations, Trusts, Companies and Institutions etc. All contributions towards CMDRF are exempt from Income Tax under section 80(G).

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.
(VPA : keralacmdrf@sbi) / Scan the QR Code to donate

ലിങ്ക് ഇവിടെ: https://donation.cmdrf.kerala.gov.in/#donation

കീഴാളന്‍

കുറ്റികരിച്ചു കിളച്ച് മറിച്ചതും
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ‌
കന്നിമണ്ണിന്‍റെ ചേലാളൻ‌.

തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ‌
പുതുനെല്ലിന്റെ കൂട്ടാളൻ‌.

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ‌
നെടുന്തൂണിന്റെ കാലാളൻ‌.

കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.

കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.

കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ‌
കരിമണ്ണിന്റെയൂരാളൻ‌.

പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു –
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.

മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻ‌മാർ.
കീഴാളത്തെരുവുകൾ‌ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.

ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.

ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.

ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.

ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.

രതീഷിനെ കുറിച്ച്

അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം.

അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു ഡോക്യുമെന്ററി ആർട്ടിസ്റ്റായി നിരവധി ടെലിഫിലിമുകളും പരസ്യചിത്രങ്ങളും അവൻ ചെയ്തിരുന്നു. തൊണ്ടിമുതലും ദൃക്ഷാക്ഷിയും എന്ന സിനിമയിലൂടെ അവൻ അഭ്രപാളിയിലും എത്തിയിരുന്നു.

പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ വളർന്നു വന്ന രതീഷ് സ്വതസിദ്ധമായ കഴിവിനാൽ ജനലക്ഷങ്ങളാൽ ശ്രദ്ധിക്കപ്പെടുകയാണിപ്പോൾ. രതീഷിനെ കുറിച്ച് വൺഇന്ത്യ, മാതൃഭൂമി, മനോരമ മാധ്യമങ്ങളിൽ വന്ന വാർത്തകൾ താഴെ കൊടുക്കുന്നു.

കോമഡി ഉത്സവത്തിൽ വീണ്ടും രതീഷ്, കൂടെ ടിനി ടോം, ഗിന്നസ് പക്രു, ജയസൂര്യ, ബിജുക്കുട്ടൻ…



മലയാളം വൺ ഇന്ത്യയിൽ വന്ന വാർത്ത

അനുകരണമല്ല അത്ഭുതം! യേശുദാസിന്‍റെ ശബ്ദത്തില്‍ രതീഷിന്‍റെ പാട്ട്

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍ രമേഷാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും മാത്രമല്ല നല്ലൊരു അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചാണ്. നല്ലൊരു സംഘാടകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. മിമിക്രി, ഡബ്‌സ്മാഷ്, പാട്ട് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച അനേകം പേരാണ് വേദിയെ സജീവമാക്കാനായി ഓരോ തവണയും എത്തുന്നത്. ഭിന്നശേഷിക്കാരായ നിരവധി കലകാരന്‍മാരാണ് അവരുടെ പ്രകടനവുമായി വേദിയിലേക്ക് എത്തിയത്. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമൊക്കെയായി നിരവധി പ്രതിഭകള്‍ ഇതിനോടകം തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

Ratheesh Kanddukkamടിനി ടോം, ബിജുക്കുട്ടന്‍, മനോജ്, തുടങ്ങിയവരാണ് പരിപാടിയുടെ പ്രധാന വിധികര്‍ത്താക്കള്‍. അര്‍ഹരായവര്‍ക്ക് കൃത്യമായ സഹായവും ചികിത്സയും നല്‍കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. വിവിധ സെഗ്മെന്റുകളായാണ് പരിപാടി നടത്തുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വൈറല്‍ കട്ട്‌സ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കലാപ്രകടനത്തിന്റെ പുനരാവിഷ്‌ക്കാരവുമായി അതാത് പ്രതിഭകള്‍ തന്നെയാണ് എത്താറുള്ളത്. മുന്‍നിര താരങ്ങളും ഗായകരും രാഷ്ട്രീക്കാരുമൊക്കെയായി നിരവധി പേരെ അനുകരിച്ചിട്ടുണ്ട് കലാകാരന്‍മാര്‍. എന്നാല്‍ എല്ലാത്തിനെയും മറികടക്കുന്ന അസാമാന്യ പ്രകടനവുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. രതീഷിന്റെ ഗാനവീഥികളായിരുന്നു ഇപ്രാവശ്യം.

അനുകരണമെന്ന് വിലയിരുത്തരുത്
കാസര്‍കോട് ജില്ലയിലെ ഒടയഞ്ചാൽ സ്വദേശിയായ രതീഷിന്റെ പാട്ടിനെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. പരപ്പയിൽ ടയർ റിസോളിങ് കമ്പനിയിൽ ജോലിചെയ്തു വരികയാണ് രതീഷ്. അമ്മയിലൂടെ പകര്‍ന്ന് ലഭിച്ച സംഗീതമാണ് രതീഷ് കാത്തുസൂക്ഷിക്കുന്നത്. പാട്ടു പഠിച്ചിട്ടില്ലെങ്കിലും അമ്മയും അമ്മാവന്മാരും നല്ല ഗായകരാണ്. യേശുദാസിനെ നിരവധി പേര്‍ അനുകരിച്ചിട്ടുണ്ടെങ്കിലും എല്ലാത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് രതീഷിന്റേത്. അനുകരണമെന്ന് പറഞ്ഞ് രതീഷിന്റെ പ്രകടനത്തെ മാറ്റി നിര്‍ത്താനാവില്ല.

വികാരനൗകയുമായി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ അമരത്തിലെ വികാരനൗകയുമായി എന്ന ഗാനം രതീഷ് ആലപിച്ചപ്പോള്‍ സദസ്സും വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ആ പാട്ടില്‍ ലയിക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് രതീഷിന്റെ പാട്ടിനെ സദസ്സ് സ്വാഗതം ചെയ്തത്.

നിര്‍ത്താന്‍ തോന്നുന്നില്ല
രതീഷിന്റെ പാട്ട് അവസാനിച്ചപ്പോള്‍ നിര്‍ത്താന്‍ തോന്നുന്നിലെന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. ഈ ഗാനം കഴിഞ്ഞയുടനെ വില്ലനിലെ കണ്ടിട്ടും എന്ന ഗാനമാണ് രതീഷ് ആലപിച്ചത്. സദസ്സും ജഡ്ജസും ഒരുമിച്ച് കൈയ്യടിച്ചപ്പോള്‍ പാട്ട് പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു രതീഷിന്. ഇതിലും മികച്ച അഭിനന്ദനം ലഭിക്കാനില്ലെന്നായിരുന്നു മിഥുന്റെ കമന്റ്.

മിഥുന്റെ അഭ്യര്‍ത്ഥന

ഹരിവരാസനം കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു മിഥുന്‍ മുന്നോട്ട് വെച്ചത്. അക്ഷരസ്ഫുടമായി യേശുദാസ് ആലപിക്കുന്നത് പോലെ തന്നെയാണ് രതീഷ് ആ ഗാനം പൂര്‍ത്തിയാക്കിയത്. നിറഞ്ഞ കൈയ്യടിയും ആരവവുമായി സദസ്സ് എഴുന്നേറ്റപ്പോള്‍ അവതാരകന്‍ അവരെ പിടിച്ചിരുത്തുകയായിരുന്നു. വീഡിയോ വൈറലായാലും ഇല്ലെങ്കിലും ഇതിലും മികച്ച പ്രശംസ ലഭിക്കാനില്ലെന്നായിരുന്നു മിഥുൻ പറയാനുണ്ടായിരുന്നത്.

ദൈവം നേരിട്ട് സപര്‍ശിച്ചിരിക്കുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് യേശുദാസ്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയെന്നത് വലിയൊരു കാര്യമായി കാണുന്നവരാണ് നമ്മള്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ അതേ ശബ്ദം നല്‍കി ദൈവം രതീഷിനെ അനുഗ്രഹിച്ചിട്ടുള്ളതെന്നായിരുന്നു കലാഭവൻ പ്രചോദിന്റെ കമന്റ്. എവിടെയായിരുന്നു ഇത്രയും നാള്‍, കയറി വരൂ രതീഷേയെന്നായിരുന്നു ധര്‍മ്മജന്റെ കമന്റ്.

മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുത്
മിമിക്രി വേദിയിലെ പരിപാടിയില്‍ ഗാനം ആലപിച്ചുവെന്ന് കരുതി ഇതിന്റെ പേരില്‍ രതീഷിനെ മാറ്റി നിര്‍ത്തരുത്. ഈ പാട്ടില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ ആളല്ലെന്നും ബിജുക്കുട്ടന്‍ പറയുന്നു. ഇദ്ദേഹം സിനിമയിലും സീരിയലിലും പാടി പുരസ്‌കാരം നേടുമ്പോള്‍ മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അഭിജിത്ത് കൊല്ലം എന്ന കലാകാരന് ഇത്തരത്തില്‍ അവാര്‍ഡ് നഷ്ടമായിരുന്നുവെന്ന് മിഥുനും പറഞ്ഞു. വ്യക്തിജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജുക്കുട്ടന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

മലയാള മനോരമയിൽ വന്ന വാർത്ത

Ratheesh Kandadukkam

ദാസേട്ടനെ കാണണം, കാലിൽ തൊടണം’ യേശുദാസ് സ്വരമധുരത്തിൽ രതീഷ്

ഇനിയുമെത്ര പേര്‍ ഇങ്ങനെ വെളിച്ചം കാണാത്ത ഇടനാഴികളിലുണ്ടാകും. ഇനിയുമെത്ര സ്വരഭംഗികള്‍ നമ്മിലേക്കുള്ള ഇടനാഴികളില്‍ തങ്ങിനില്‍പ്പുണ്ടാകും… ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ നമ്മുടെ മനസ്സിനോടു ചോദിച്ചിട്ടില്ലേ ഈ ചോദ്യം. അത്രമാത്രം മനോഹരമായിരിക്കും ആ പാട്ടുകള്‍. എവിടെയായിരുന്നു നിങ്ങളിതുവരെയെന്നു ചോദിച്ചു നിറഞ്ഞു കയ്യടി നല്‍കും അവര്‍ക്ക്… അങ്ങനെയൊരു അനുഭൂതിയുടെ നടുവിലാണ് രതീഷ് എന്ന ഗായകന്‍. മലയാളത്തിന്റെ ഗന്ധര്‍വ്വ ഗായകന്‍, സാക്ഷാല്‍ യേശുദാസാണു പാടുന്നതെന്നു തോന്നിപ്പോകും രതീഷിന്റെ പാട്ടു കേള്‍ക്കുമ്പോള്‍. യേശുദാസ് എന്നത് കാലത്തിനു അല്‍പം പോലും കുറയ്ക്കാനാകാത്തൊരു അത്ഭുതമായി, വിസ്മയയമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ ഇത്തരമൊരു പാട്ടുകേള്‍ക്കുമ്പോള്‍ അതിശയം അത്ര വേഗമൊന്നും വിട്ടൊഴിയില്ല. ഒരു സ്വകാര്യ ടിവി ചാനലിലെ പരിപാടിയുലൂടെ മലയാളികൾക്കിടയിൽ ചർച്ചയായ രതീഷ് സ്വരത്തിന്റെ സാമ്യത കൊണ്ടു മാത്രമല്ല പ്രശസ്തിയിലേക്കെത്തിയതെന്ന് ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് അറിയാ.ം

കാസർകോഡുള്ള പരപ്പയിലെ ഒരു ടയര്‍ കമ്പനിയിലെ ജീവനക്കാരനാണ് രതീഷ്. ഇത്രയും നന്നായി പാടുമെങ്കിലും പാട്ടൊന്നും പഠിച്ചിട്ടില്ല. ടയര്‍ കമ്പനിയിലെ തുച്ഛമായ വേതനമല്ലാതെ പാട്ടു വഴി ജീവിത മാര്‍ഗമൊന്നുമുണ്ടായില്ല. സ്‌കൂളില്‍ തന്നെ ഒമ്പതാം ക്ലാസു വരെയേ പഠിക്കാനായുള്ളൂ. അതുകൊണ്ടു തന്നെ പാട്ട് പഠിത്തമൊന്നും അതിനിടയില്‍ നടന്നില്ല. സ്വരം കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടയിലുണ്ടായതുമില്ല. എങ്കിലും ആ സ്വരത്തിന്റെ ചാരുതയേറിയതേയുള്ളൂ. ടയര്‍ കമ്പനിയിലെ പണിയും ജീവിതത്തിലെ പ്രാരാബ്ധങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നാട്ടിലെ കുഞ്ഞു സംഘങ്ങളിലൊക്കെ പാടുമായിരുന്നു. ആ പാട്ടു കേട്ടുണര്‍ന്ന കൗതുകം ഒരാള്‍ മറ്റൊരാളില്‍ നിന്ന് പകര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരു സുഹൃത്ത് വഴി എറണാകുളത്തെ ഒരു വീട്ടിലെ പാലുകാച്ച് ചടങ്ങിന് പാടുന്നത്. അതിനു ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ് ഷോകളിലും മറ്റുമൊക്കെ സജീവമായി. വണ്ടിക്കൂലിക്കുള്ള പൈസ വാങ്ങുന്നതല്ലാതെ അതില്‍ നിന്നൊന്നും വലിയ പ്രതിഫലം വാങ്ങിയിരുന്നുമില്ല. കൂട്ടുകാരനും പാട്ടുകാരനുമായ എഎസ്‌ഐ പറഞ്ഞിട്ടാണ് ചാനലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും ദാ ഇവിടെ വരെയെത്തിയതും.

‘എനിക്കൊന്നും വിശ്വസിക്കാനാകുന്നില്ല. ഇതൊക്കെ സത്യമാണോയെന്ന് ഇടയ്ക്കിടെ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്. നാട്ടില്‍ ഒപ്പം പഠിച്ചവരൊക്കെ വലിയ നിലയിലായി. ‌ഞാന്‍ ചെറുപ്പത്തിൽ തന്നെ പണിക്കിറങ്ങിയതു കൊണ്ട് ആരുമായും വലിയ ബന്ധമൊന്നുമില്ലായിരുന്നു. പക്ഷേ ഈ വിഡിയോ വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ കാര്യമായി. കുറേ പേര്‍ വിളിച്ചു. നാട്ടില്‍ വലിയ സ്വീകരണമൊക്കെയായിരുന്നു. പണ്ട് കണ്ടാല്‍ ഒന്നു ചിരിച്ചു മാത്രം പോയിരുന്നവർ അടുത്തു വന്ന് സംസാരിക്കുന്നു. ഫോണ്‍ നിലത്തു വയ്ക്കാന്‍ തന്നെ സമയമില്ല. എവിടെ നിന്നൊക്കെയാണ് വിളിക്കുന്നതെന്ന് അറിയില്ല. രണ്ട് മൂന്നു ദിവസമായി വിളിയ്ക്കുന്നു കിട്ടുന്നില്ല എന്നൊക്കെയാണ് ചിലർ പറയുന്നത്… അറിയില്ല… എന്തൊക്കെയാണെന്ന്.’ അത്ഭുതം വിട്ടൊഴിയാതെ രതീഷ് പറയുന്നു.

‘ദാസേട്ടന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. അതു കേട്ടാണ് വളര്‍ന്നത്. ദാസേട്ടന്റെ പാട്ടും മോഹന്‍ലാലിന്റെ സിനിമയും. അതു രണ്ടുമാണ് ഏറെ പ്രിയം. ദാസേട്ടന്‍ ഒരു നാദപ്രപഞ്ചമാണ്. വിസ്മയമാണ്. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണണം. കാലില്‍ തൊട്ടു തൊഴണം… അത്രേയുള്ളു ആഗ്രഹം. ഞാന്‍ ഒരിക്കലും ദാസേട്ടന്റെ സ്വരം അനുകരിച്ചിട്ടില്ല. അതിനാര്‍ക്കെങ്കിലും സാധിക്കുമോയെന്നു സംശയമാണ്. മിമിക്രി ഒരുപാട് ഇഷ്ടമായതുകൊണ്ട് അതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. കൂട്ടുകാര്‍ ഒരിക്കല്‍ ദാസേട്ടന്റെയും പി. ജയചന്ദ്രന്‍ സാറിന്റെയും പാട്ടുകള്‍ പാടിച്ചു. രണ്ടിലും എനിക്കൊരേ സ്വരമാണ് എന്നു തന്നെയാണ് അവര്‍ പറഞ്ഞത്. അദ്ദേഹത്തെ അനുകരിക്കണം എന്നൊരു ചിന്ത ഒരിക്കലും മനസ്സില്‍ വന്നിട്ടില്ല. അഭിജിത് കൊല്ലം ദാസേട്ടനെ അനുകരിച്ചാണ് പാടിയത് എന്നു പറഞ്ഞു സംസ്ഥാന പുരസ്‌കാരം നിഷേധിച്ചിരുന്നല്ലോ. അതു കണ്ടപ്പോള്‍ ഒരുപാട് സങ്കടം വന്നു. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് അവന്‍ സംസാരിച്ചപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു വന്നു. ദാസേട്ടന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്റെ ഒരു സുഹൃത്ത് ഞാന്‍ ഈ പാടിയ പാട്ടിന്റെ വിഡിയോ അയച്ചു കൊടുത്തിരുന്നു. അവര്‍ എന്റെ കൂട്ടുകാരനോട് അതേപ്പറ്റി നല്ല അഭിപ്രായമാണു പറഞ്ഞത്.’ രതീഷ് പറയുന്നു.

‘പാട്ടു പാടാന്‍ വരണം എന്നു പറഞ്ഞ് ഇപ്പോള്‍ ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. ഇനിയുള്ള കാലം പാട്ടിനൊപ്പം നില്‍ക്കാം എന്നൊരു തീരുമാനമെടുക്കാനുള്ള ധൈര്യമില്ല. പാടാനൊത്തിരി ഇഷ്ടമാണെങ്കെില്‍ കൂടിയും അത്രയും വലിയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ല. നമ്മുടെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. വീട്ടില്‍ ഭാര്യയും അമ്മയും രണ്ടു പെൺമക്കളുമാണ് എന്നെ ആശ്രയിച്ചുള്ളത്. ജോലി ചെയ്യുന്ന കമ്പനിയിലെ സാറ് പാട്ട് പരിപാടിക്കൊക്കെ പൊയ്‌ക്കോ….ജോലിയൊക്കെ അഡ്ജസ്റ്റ് ചെയ്ത് ചെയ്താൽ മതിയെന്നൊക്കെ പറയുന്നുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല. വാടക വീട്ടിലാണ് താമസം ഇപ്പോഴും. ഒരു വീടു വയ്ക്കണം അതാണ് ഏറ്റവും വലിയ സ്വപ്നം. ദൈവം ഇപ്പോള്‍ കാണിച്ചു തന്നത് അതിനുള്ള വഴിയാണോ എന്നറിയില്ല. അതൊക്കെ അതിന്റെ വഴിക്ക് നടക്കും എന്നു കരുതുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം എന്റെ അമ്മയെ കാണുമ്പോഴാണ്. അമ്മ സങ്കടവും സന്തോഷവുമൊക്കെയായി എല്ലാം കണ്ടങ്ങ് ഇരിപ്പാണ്. ഒരുപാട് സന്തോഷമുണ്ടാകും എനിക്കറിയാം.’ രതീഷ് പറയുന്നു

മാതൃഭൂമിയിൽ വന്ന വാർത്ത

Ratheesh Kandadukkam

ചില ഗാനഗന്ധർവന്മാർ ടയർ റീസോളിങ് കടകളിലുമുണ്ടാകും

ഇന്ത്യൻ റുപ്പിയിൽ പൃഥ്വിരാജ് തിലകനോട് ചോദിച്ച ചോദ്യം തന്നെയാണ് മലയാളികൾ കാസർക്കോട്ടുകാരൻ രതീഷ് കണ്ടടുക്കത്തോട് ചോദിക്കുന്നത്, ‘എവിടെയായിരുന്നു ഇത്രയും കാലം?’ രതീഷ് ഇന്ന് യേശുദാസിന്റെ അപരസ്വരമാണ്. ഗാനഗന്ധർവൻ പാടിത്തകർത്ത ഗാനങ്ങൾ അതേ സ്വരമാധുരിയിൽ, ശബ്ദഗാംഭീര്യത്തിൽ പാടി കൈയടി നേടുകയാണ് ഇന്നും നിത്യജീവിതത്തിന് ടയർ റീസോളിങ് കമ്പനിയിൽ വിയർപ്പൊഴുക്കുന്ന രതീഷ്.

ഒന്നുമില്ലായ്മയുടെ നടുവില്‍ നിന്നും ഈശ്വരന്‍ പകര്‍ന്ന് നല്‍കിയ പാടാനുള്ള കഴിവിന് ജനമനസ്സുകള്‍ നല്‍കിയ ആംഗീകാരത്തിന്റെ നിറവിലാണ് രതീഷ് ഇന്ന്. വാട്​സ്​ആപ്പിലും ഫെയ്​സ്ബുക്കിലുമായി കൈമാറി കൈമാറി കേൾക്കുന്ന രതീഷിന്റെ പാട്ടുകൾ കേട്ടാല്‍ മലയാളത്തിന്റെ ഗന്ധര്‍വ ഗായകനും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ സാക്ഷാല്‍ യേശുദാസാണെന്ന് തെറ്റിദ്ധരിച്ചാല്‍ ആരെയും പഴിക്കാനാവില്ല. അത്രയ്ക്കുണ്ട് സാമ്യം. ആരുമറിയാത്ത കാസര്‍ക്കോടന്‍ ഗ്രാമമായ പരപ്പയില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുന്ന തരത്തില്‍ രതീഷിന്റെ പാട്ടുകള്‍ ശ്രദ്ധ നേടിയത് ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലൂടെയാണ്. മലയാളികളുടെ മനസ്സില്‍ കൊണ്ട് നടക്കുന്ന യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ ശബ്ദ സാമ്യത്തിനൊപ്പം കഴിവും ഒത്തുചേര്‍ന്നതാണ് രതീഷ് എന്ന യുവഗായകനെ മലയാളികള്‍ നെഞ്ചേറ്റാന്‍ കാരണം.

പരപ്പയില്‍ ടയര്‍ റീസോളിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. ഇതിനൊപ്പം പാട്ടുകളോടുള്ള ഇഷ്ടം മൂത്ത് സ്വന്തം ഗ്രാമത്തിലെ ഭജനകള്‍ക്കും ചെറിയ ഗാനമേളകള്‍ക്കും പാടാന്‍ പോയിരുന്നു. നന്നായി പാടുമെങ്കിലും സംഗതമൊന്നും പഠിച്ചിട്ടില്ല. അമ്മയും അമ്മാവന്‍മാരും പെങ്ങളും അത്യാവശ്യം പാടുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണംകുണുങ്ങിയായതിനാല്‍ സ്റ്റേജില്‍ കയറി പാടാനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ പേടിയായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയതോടെ ടയര്‍ കമ്പനിയില്‍ ജോലിക്കും കയറി. യേശുദാസിന്റെ പാട്ടുകളോട് ഇഷ്ടം കൂടി എല്ലാ പാട്ടുകളും റിക്കോഡ് ചെയ്ത് വീണ്ടും വീണ്ടും കേള്‍ക്കുമായിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് കൂട്ടുകാര്‍ക്കൊപ്പം ഭജനയ്ക്ക് പാടാന്‍ തുടങ്ങിയത്. ഇതിന്റെ ധൈര്യത്തില്‍ വേദികളിലും അത്യാവശ്യം പാടാന്‍ തുടങ്ങി. സാമൂഹിക സേവനം ലക്ഷ്യം വച്ച് ദേവഗീതം ഓര്‍ക്കസ്ട്ര എന്ന പേരില്‍ സുഹൃത്തുക്കള്‍ തുടങ്ങിയ ട്രൂപ്പിലും അംഗമായി. തുടര്‍ന്ന് ശബരിമല അയ്യപ്പക്ഷേത്രത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. തടര്‍ന്നാണ് സ്വകാര്യ ചാനലില്‍ പാടാന്‍ അവസരം ലഭിച്ചത്. അയ്യപ്പ സ്വാമിയുടെയും കൊല്ലൂരമ്മയുടെയും അനുഗ്രഹമാണ് ഇപ്പോള്‍ ലഭിച്ച നേട്ടങ്ങള്‍ക്ക് കാരണമെന്നാണ് രതീഷ് കരുതുന്നത്. കൂടാതെ അമ്മയുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമാണ് നാലുപേരറിയുന്ന പാട്ടുകാരനാക്കിയതെന്നും രതീഷ് സന്തോഷത്തോടെ പറയുന്നു.

നിലവില്‍ രതീഷ് എന്ന ഗായകനെ മലയാളികള്‍ ഏറ്റെടുത്തതിനു പുറകെ രണ്ട് സിനിമകളില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്. കൂടാതെ മുംബൈയില്‍ അടക്കം വിവിധ വേദികളില്‍ പാടാനുള്ള ക്ഷണവും ഈ ഗായകനെ തേടിയെത്തി കഴിഞ്ഞു. വിദേശ സ്റ്റേജുകളുലടക്കം പാടാന്‍ ഫോണില്‍ വിളി വരുമ്പോഴും പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്ത രതീഷിന് ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. പഴയകാല സഹപാഠികള്‍, കൂട്ടുകാര്‍, പേരുപോലുമറിയാത്തവര്‍, പ്രധാന ഗായകര്‍ തുടങ്ങി ഫോണ്‍ താഴെ വയ്ക്കാന്‍ കഴിയാത്ത തിരക്കാണെന്ന് രതീഷ് പറയുന്നു. ഇതോടൊപ്പം നാട്ടില്‍ വലിയ സ്വീകരണവുമായിരുന്നു. ഒടയംചാല്‍, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം രതീഷിനെ അനുമോദിക്കാനും ആ മനോഹര ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാനുമെത്തിയിരുന്നു. ഈ തിരക്കുകള്‍ക്കിടയിലും ദാസേട്ടനെ കാണണം. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങണം എന്നതാണ് രതീഷിന്റെ ഏറ്റുവും വലിയ ആഗ്രഹം. ചെറുപ്പം മുതല്‍ യേശുദാസിന്റെ പാട്ടും മോഹന്‍ലാലിന്റെ അഭിനയവുമായിരുന്നു ഇഷ്ടം. യേശുദാസിന്റെ പാട്ടുകള്‍ നൂറുവട്ടം കേട്ടാലും പിന്നെയും പിന്നെയും കേള്‍ക്കും. പക്ഷേ ഒരിക്കല്‍ പോലും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്വരമാധുരിയില്‍ ആര്‍ക്കെങ്കിലും പാടാന്‍ കഴിയുമെന്ന വിശ്വാസവുമില്ല. അനുകരണമല്ലെന്ന് ഉറപ്പിക്കാന്‍ സുഹൃത്തുക്കള്‍ യേശുദാസിന്റെയും പി.ജയചന്ദ്രന്റെയും പാട്ടുകള്‍ പാടിച്ചു നോക്കിയ കഥയും രതീഷ് പങ്കുവച്ചു.

ടയര്‍ റീസോളിംഗ് കടയിലെ തുച്ഛവരുമാനമായിരുന്നു ഇതുവരെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. കണക്കുപറഞ്ഞ് പണം വാങ്ങിക്കൊണ്ട് പാടാനൊന്നും ഇതുവരെ പോയിട്ടില്ല. ഇനിയിപ്പോള്‍ അവസരങ്ങള്‍ നിരവധിയെത്തിയതോടെ തത്കാലം പാട്ടിന്റെ വഴിയില്‍ സഞ്ചരിക്കാനാണ് രതീഷിന്റെ തീരുമാനം. നിലവില്‍ വാടക വീട്ടിലാണ് താമസം. സംഗീതം സമ്മാനിച്ച സൗഭാഗ്യം സ്വന്തമായി വീട് വയ്ക്കാനും വഴി തെളിക്കുമെന്നാണ് രതീഷിന്റെ വിശ്വാസം. അമ്മയും ഭാര്യയും മക്കളും കുടംബവുമായി ദൈവം സമ്മാനിച്ച സൗഭാഗ്യങ്ങളുടെ നടുവില്‍ സന്തോഷത്തോടെ കഴിയാന്‍ എല്ലാവരും അനുഗ്രഹിക്കണമെന്നുമാത്രം പറയുകയാണ് രതീഷ്.

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ...
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

 

പ്രണയബലി

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/pranayabali.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ
പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം
പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ
പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും…

നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല
നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല
കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ
നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ…

അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല
ബധിരമാം കാതുകൾ ശാസന കേട്ടില്ല
നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ
മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ…

ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ
ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ
പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ
ഹൃദയത്തിൻ പൂക്കാലം എങ്ങോ മറഞ്ഞു പോയ്… (2)

രക്ത ബന്ധത്തിന്നതുല്യത കാണാതെ
ജാതിസംസ്കാരത്തിൻ അന്തരം നോക്കാതെ
സമ്പന്നതയുടെ ബാന്ധവം പൊട്ടിച്ചു
ഇന്നലെ കണ്ട നിൻ സ്നേഹം കൊതിച്ചു ഞാൻ…

നിർമ്മല സ്നേഹത്തിൻ ചന്ദനച്ചോലയിൽ
നിന്റെ സാമീപ്യമെന്നെ മയക്കവേ
നിന്നനുരാഗ നിലാവിലുണർന്ന ഞാൻ
നിർഭയം ദൂരത്തെറിഞ്ഞെന്റെ ബന്ധങ്ങൾ…

ഓർത്തില്ല ഞാനതിൻ കഷ്ടനഷ്ടങ്ങളെ
ഓർക്കാൻ കൊതിച്ചില്ല രൗദ്രഭാവങ്ങളെ
ഓർമ്മതൻ തീരത്തു വന്നാഞ്ഞടിച്ചിട്ട്
ഓടിയകലുന്ന ഓമന സ്വപ്നങ്ങളെ…

എങ്കിലും ഞാൻ നിനച്ചില്ലെൻ ജീവനെ
എന്നിൽ നിന്നെന്നേക്കുമായകറ്റീടുവാൻ
കണ്ണിന്റെ കണ്ണായ് കരുതി വച്ചോന്റെ
കണ്ണും ചൂഴ്ന്നെടുത്തോണ്ടങ്ങു പോമെന്ന്…

നിന്റെ ജീവനായ് മുട്ടിയ വാതിലിൻ
മുന്നിലായ് കേണു ഞാൻ ആരും കനിഞ്ഞില്ല
നിന്റെ ശ്വാസത്തുടിപ്പങ്ങകറ്റാനവർ
എണ്ണം പറഞ്ഞു വാങ്ങിയോ തുട്ടുകൾ…

ഗുണ്ടകൾ പാർട്ടിയിൽ നേതാക്കളാവുമ്പോൾ
ഗുണ്ടയ്ക്കു പോലീസു കാവൽ ഒരുക്കണം
ഗുണ്ടാ നിയമങ്ങൾ കാറ്റിൽ പറക്കണം
ഗുണ്ടകൾ ദുരഭിമാനക്കൊലയ്ക്കു താങ്ങാവണം…

ജാതിയെന്തെന്നറിയാത്ത ഞാനിന്നു
ജതിക്കോമരം കണ്ടു വിറയ്ക്കുന്നു
ജാതി നോക്കാതെ സ്നേഹം പകുത്തവർ
ജാതി പേരോടു ചേർക്കുന്ന നാടിത്… (2)

ജാതിക്കൊലക്കിരയായ ജഡത്തിന്റെ
ജാതിയെന്തെന്ന് ടെസ്റ്റിൽ തെളിയില്ല
കോടികൾ ബാങ്കിലിട്ടോമനിക്കുന്നോന്റെ
ജാതിയിന്നാരുമേ നോക്കാറുമില്ല…

വെള്ളിനാണയം കയ്യിലില്ലാത്തൊരു
സ്നേഹരൂപനെ കണ്ടു കൊതിക്കാതെ
കീശ വീർത്ത ജഢങ്ങളെ നാളെ
വീട്ടുകാർക്കായി വരിക്കാതിരിക്കട്ടെ…
പ്രണയബലി, രചന: സോഹൻ റോയ്, ആലാപനം ബി. ആർ. ബിജുറാം

നെല്ലിക്ക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/nellikka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ…
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ…
ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ…
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ…

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ…
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ…
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ…
ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ…

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌…
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ…
വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു…
വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്…
നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും…
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ…

മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി…
മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി…
പാട്ടു മാറി പകിട മാറി പതിവുകൾ മാറി…
കൂട്ടു മാറി കുടിലു മാറി കൂത്തുകൾ മാറി…

അഛനാരെന്നറിയാതെ അമ്മമാർ മാറി…
അമ്മയാരെന്നറിയാതെ ആങ്ങള മാറി…
പെങ്ങളാരെന്നറിയാതെ പൊരുളുകൾ മാറി…
മാറി മാറി മറഞ്ഞ കാലം മാഞ്ഞു മറയായി…
മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ…
മാറിനുള്ളിലെരിഞ്ഞ ദീപമണഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…

കാടു കത്തിയമർന്നിടത്തുകുരുത്തു പേഴും കാ…
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
*************
മുരുകൻ കാട്ടാക്കട

നിപാ വൈറസ്

Henipavirus
ഹെനിപാ വൈറസ് ജീനസിലെ ഒരു ആർ.എൻ.എ വൈറസ് ആണ് നിപാ വൈറസ് (Henipavirus or Nipah Virus). മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. 2018 മെയ് മാസത്തിൽ നിപാ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ചു. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും, രോഗമുള്ള മനുഷ്യരിൽ നിന്നും നിപാവൈറസ് പകരാം.

1997 ലെ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും കൃഷിയിടങ്ങളിലേക്കിറങ്ങി. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ കൂടി കൃഷിയിടങ്ങളിലേക്ക് എത്തി. അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി ചത്തൊടുങ്ങി. സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ് ഈ അവസ്ഥ ഏറെ ഭീഷണമായത് . 1999 ൽ, 257 പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ 105 ആളുകൾ മരണപ്പെടുകയും ചെയ്തു. മലേഷ്യയിലെ കാമ്പുങ് ബാറു സുങ്ഹായ് നിപാ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ്പാ വൈറസ് എന്ന പേര് നൽകി. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റ് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്.

കേരളത്തിൽ…

പേരാമ്പ്രയിൽ പനി പരത്തിയ നിപ്പ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിച്ചതു മൂന്നു ഡോക്ടർമാർ. ബംഗ്ലദേശിൽ മൂന്നുവർഷമെടുത്താണു നിപ്പയെ തിരിച്ചറിഞ്ഞതെങ്കിൽ രണ്ടാമത്തെ മരണമുണ്ടായി രണ്ടുദിവസത്തിനുള്ളിൽ പേരാമ്പ്രയിലെ വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ് കുമാർ, ന്യൂറോളജി വിഭാഗത്തിലെ ഡോ. സി.ജയകൃഷ്ണൻ, മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജി.അരുൺകുമാർ എന്നിവരാണു നിപ്പയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസയുടെ മകൻ മുഹമ്മദ് സാലിഹിനെ 17നു പുലർച്ചെ രണ്ടരയ്ക്കാണു ബേബിയിലെത്തിച്ചത്. ഡോ. അജിത് കെ.ഗോപാൽ, ഡോ. ജി.ഗംഗപ്രസാദ് എന്നിവരാണ് ആദ്യം നോക്കുന്നത്. മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനാൽ എംആർഐ സ്കാൻ എടുത്തു. നട്ടെല്ലിലെ നീരെടുത്തു പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. പക്ഷേ, രണ്ടാഴ്ച മുൻപു കുടുംബത്തിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നറി‍ഞ്ഞു ഡോക്ടർമാർ കൂടുതൽ വിവരങ്ങൾ തിരഞ്ഞു. തുടർന്നാണു ഡോ. അനൂപും ജയകൃഷ്ണനും പരിശോധനയ്ക്കിറങ്ങുന്നത്. സാലിഹിന്റെ പിതാവ് മൂസയെയും അടുത്ത ബന്ധുവിനെയും മൂസയുടെ സഹോദരഭാര്യ മറിയത്തെയും ആശുപത്രിയിലേക്കു വിളിപ്പിച്ചു.

സാലിഹിനെ ഡോക്ടർമാർ കൂടുതലായി നിരീക്ഷിച്ചു. യുവാവിന്റെ രക്തസമ്മർദം കൂടുന്നു. ഹൃദയമിടിപ്പു കൂടുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നു. ചില ഭാഗങ്ങളിൽ മാത്രം മിടിപ്പു കൂടുന്നു. സാധാരണ പനി വരുമ്പോൾ രക്തസമ്മർദവും മറ്റും താഴുന്നതാണു പതിവെങ്കിലും ഇവിടെയെല്ലാം വിപരീതം. പഠനത്തിന്റെ ഭാഗമായി രണ്ടുദിവസം മുൻപു താൻ വായിച്ച പുസ്തകത്തിലെവിടെയോ കണ്ട നിപ്പ എന്നൊരു വൈറസിനെപ്പറ്റിയുള്ള പരാമർശം ജയകൃഷ്ണന്റെ മനസ്സിലെത്തി. അനൂപുമായി പങ്കുവച്ചപ്പോൾ സംശയം ബലപ്പെട്ടു. തുടർന്നു സാലിഹിന്റെ ബന്ധുവിന്റെ കൈവശം ഉടൻതന്നെ സ്രവം മണിപ്പാലിലേക്ക് അയച്ചു. വൈകുന്നേരമായപ്പോൾ മൂസ, മറിയം എന്നിവരുടെ നില ഗുരുതരമായി.

പിറ്റേദിവസം ഉച്ചയോടെ സാലിഹ് മരിച്ചു. മണിപ്പാലിലെ പരിശോധനയിലൂടെ നിപ്പയാണു വൈറസെന്ന് ഏറെക്കുറെ ഉറപ്പിച്ചു. അന്നു രാത്രിതന്നെ ഡോ. അരുൺ പേരാമ്പ്രയിലെത്തി തുടർപഠനങ്ങൾ നടത്തി. ഞായർ വൈകുന്നേരത്തോടെ പുണെയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിപ്പ സാന്നിധ്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
nipah virus in kerala details
വാർത്ത വിശദമായി: വിക്കിപീഡിയ, മലയാളമനോരമ

നിത്യപ്രാർത്ഥന

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/whatsapp.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഏവർക്കും ദിവസവും രാവിലെ ചൊല്ലാനായി അല്ലെങ്കിൽ പ്രാർത്ഥിക്കാനായി ഇതാ ഒരു പ്രാർത്ഥനാഗീതം, സർവ ഐശ്വര്യങ്ങളും ഉണ്ടാവും 😀😀 എന്നു കരുതാം. പ്രാക്ടീസ് ചെയ്യാവുന്നതാണ്.

സ്റ്റീഫൻ ഹോക്കിംങ്ങ്

Stephen Hawking

ശാസ്ത്രജ്ഞരിൽ എന്തുകൊണ്ടും ഏറ്റവും പ്രസിദ്ധനും പ്രമുഖനുമാണ് ബ്രിട്ടീഷ് പ്രപഞ്ച ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംങ്. ഗുരുതരമായ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശാരീരിക അവശത നേരിടുകയായിരുന്നു ഹോക്കിംങ്ങ്. എന്നാൽ അപ്പോഴും അദ്ദേഹം പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും മുഴുകി വൈദ്യ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടും അമ്പരപ്പിച്ച് കൊണ്ടും ശാസ്ത്രലോകത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടിരുന്നു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗബാധിതനായ പിതാവ് 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Galileo Galilei
Galileo Galilei
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്‌. പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.

ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കേവലം 23 വയസ്സുള്ളപ്പോള്‍ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ അത്ഭുതകരമായി അതിജീവിച്ചായിരുന്നു ഹോക്കിങ് നീങ്ങിയത്!

Albert Einstein
Albert Einstein
1963 ൽ 23 വയസ്സായിരുന്നപ്പോഴാണ് ഹോക്കിംങ്ങിന് അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (Amyotrophic Lateral Sclerosis)എന്ന തരത്തിൽപെട്ടതും ഇപ്പോഴത്തെ വൈദ്യശാസ്ത്ര അറിവുകൾ വച്ച് ചികിത്സിച്ച് ഭേദപ്പെടുത്താൻ അസാധ്യവുമായ മോട്ടോർ ന്യൂറോൺ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ഡോക്ടർമാർ രണ്ട് വർഷം കൂടി മാത്രമേ ഹോക്കിംങ് ജീവിച്ചിരിക്കാൻ സാധ്യതയുള്ളു എന്നാണ് കരുതിയത്. എന്നാൽ രോഗത്തെ ഭയപ്പെടാതെ ജീവിതം തുടർന്ന ഗവേഷണത്തിൽ മുഴുകിയ ഹോക്കിങ്ങ് രണ്ട് തവണ വിവാഹം കഴിച്ചു.

ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ട്. ഇതിനിടെ പ്രപഞ്ചശാസ്ത്രത്തിലും (Cosmology) സൈദ്ധാന്തിക ഭൌതികത്തിലും (Theoretical Physics) മൌലിക സംഭാവനകൾ നൽകി അദ്ദേഹം ശാസ്ത്ര ഗവേഷണ സ്ഥാപങ്ങളിലെ ഉന്നത പദവികൾ കൈവരിച്ചു. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹത്തെ തേടിയെത്തി. മരണസമയത്ത് അദ്ദേഹം ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്നു.

മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി വഹിച്ചിരുന്നു. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് (Black Holes) ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഗവേഷണ പ്രബന്ധങ്ങൾ രചിക്കുന്നതിന് പുറമേ ജനകീയ ശാസ്ത്രസാഹിത്യ (Popular Literature ) രചനക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഹോക്കിങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം) (A Brief History of Time: 1988) എന്ന പ്രശസ്തമായ ശാസ്ത്രസാഹിത്യ ഗ്രന്ഥം ഒരു കോടി കോപ്പിയാണ് വിറ്റഴിയപ്പെട്ടത്.

മലയാളമടക്കം 30 ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം തുടങ്ങിയവ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ശ്രമമാണ്‌ ഈ പുസ്തത്തിലൂടെ ഹോക്കിങ് വിജയകരമായി നടത്തുന്നത്. തമോഗർത്തവും ശൈശവ പ്രപഞ്ചവും (Black Holes and Baby Universes 1993) അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ ഗ്രന്ഥമാണ്.  ഡോക്ടർമാർ പ്രവചിച്ചപോലെ ഹോംക്കിങ് മരണത്തിന് കീഴ് പ്പെട്ടില്ലെങ്കിലും രോഗം നിരന്തരമായി മൂർച്ചിച്ച് വന്നതിനെതുടർന്ന് മാംസപേശികൾ ശോഷിച്ച് ശരീരമാകെ തളർന്ന ഹോക്കിംങ്ങിന് വീൽ ചെയറിൽ അഭയം പ്രാപിക്കേണ്ടിവന്നു.

തൊണ്ടയിലെ മാംസപേശികൾ പ്രവർത്തിക്കാനാവാതെ വന്നതോടെ സംസാരശേഷിയും നഷ്ടപ്പെട്ടു. ശ്വസതടസ്സമുണ്ടായതിനെ തുടർന്ന് ശ്വാസനാളിയിൽ (Trachea) സുഷിരമിട്ടുള്ള ശസ്ത്രക്രിയക്കും (Tracheostomy) അദ്ദേഹം വിധേയനായി. വീൽചെയറിൽ ഇരുന്നു കൊണ്ട് കവിളിലെ പേശികൾ ചലിപ്പിച്ച് യന്ത്രത്തിന്റെ സഹായത്തോടെ കൃത്രിമ ശബ്ദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കമ്പൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാക്കുകളിൽ നിന്നും ഉചിതമായവ നേത്രപാളികൾ ചലിപ്പിച്ച് തെരഞ്ഞെടുത്താണ് തന്റെ ഗഹനങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളും ലേഖനങ്ങളും ഹോക്കിങ് രചിക്കുന്നത്.

ഏത്ര മാരക രോഗം ബാധിച്ചാലും ഇശ്ചാശക്തിയും പ്രതിബദ്ധതയും നഷ്ടപ്പെടാതിരുന്നാൽ തുടർന്നും സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിയുമെന്നതിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി മാറുകയായിരുന്നു ഹോക്കിങ്. മരണത്തെ പരാജയപ്പെടുത്തി ലോകമെമ്പാടുമുള്ള രോഗബാധിതരെ പ്രചോദിപ്പിച്ച് കൊണ്ട് ഹോക്കിംഗ് തന്റെ ശാസ്ത്രസപര്യ തുടർന്നു വരികയായിരുന്നു. കുറച്ചുനാൾ മുമ്പ് ഹോക്കിങ് തന്റെ ആത്മകഥ എന്റെ സംക്ഷിപ്ത ചരിത്രം എന്ന പേരിൽ (മൈ ബ്രീഫ് ഹിസ്റ്ററി) (My Brief History: 2015) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ..

ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. അന്യഗ്രഹ ജീവികള്‍ ഉണ്ടാകാം എന്ന് വിശ്വസിയ്ക്കുന്ന ആളായിരുന്നു ഹോക്കിങ്. നേരത്തേ തന്നെ അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ മനുഷ്യനെ കീഴ്‌പ്പെടുത്തുമെന്ന് ഹോക്കിങ് ഉറപ്പിച്ച് പറഞ്ഞിരുന്നു. മനുഷ്യന് മുന്നിലുള്ള സാധ്യതകളില്‍ ഒന്ന് അന്യ ഗ്രഹങ്ങളിലേയ്ക്ക് പോവുക എന്നതാണ്. എന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇത് സാധ്യമാകുമെന്ന പ്രതീക്ഷ ഹോക്കിങിനില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വിഷയങ്ങളില്‍ ഒന്ന്. അത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലായാല്‍ കമ്പ്യൂട്ടറുകള്‍ ആയിരിയ്ക്കും മനുഷ്യനെ കീഴടക്കുക എന്നാണ് ഹോക്കിങിന്റെ വിലയിരുത്തല്‍.