പെൺകുട്ടികളുടെ കോൽക്കളി

ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്.

മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.

വനിതകളുടെ പൂരക്കളി

ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്.


കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്.

പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.

വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്

ഇരിയ അയ്യപ്പക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധബ്രഹ്മകലശവുമായി ബന്ധപ്പെട്ട് അഞ്ചാം ദിവസം (ജൂലൈ 5, 2022 – ചൊവ്വാഴ്ച) രാത്രി എട്ടുമണിയോടു കൂടി നാദം മുരളിയുടെ നേതൃത്വത്തിൽ കണ്ണൂർ സംഘകലയുടെ വിൽകലാമേള അരങ്ങേറി. അയ്യപ്പന്റെ കഥാകഥനമായിരുന്നു നടന്നത്. രണ്ടര മണിക്കൂറിൽ അധികം നീണ്ടുന്നിന്നിരിന്ന ഈ കലാരൂപത്തെ അതേപടി വീഡിയോയിൽ പകർത്താൻ കഴിഞ്ഞിരുന്നില്ല. ഇടവിട്ടുള്ള ഏതാനും ഭാഗങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

അഞ്ചോ ഏഴോ അംഗങ്ങളാണ്‌ പരമ്പരാഗത വില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. ഇവിടെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. സ്റ്റേജിൽ രാജാവിന്റേയും മന്ത്രിയുടേയും രാജഗുരുവിന്റേയും വിദൂഷകരുടെ വേഷത്തിൽ രണ്ടുപേരും ചേർന്നതായിരുന്നു ആ അഞ്ചുപേർ. കഥാകഥനം നടത്തിയത് രാജഗുരു തന്നെയായിരുന്നു. ഹാസ്യരസപ്രധാനമായ നറുമ വിതറി സംവിധായകനായ നാദം മുരളി അടക്കുമുള്ള രണ്ടു വിദൂഷകർ സാമൂഹിക പ്രശ്നങ്ങളെയും മറ്റും മുൻനിർത്തി രസം പകർന്ന് സ്റ്റേജിൽ നിറഞ്ഞാടി. ഇതേകഥയുടെ വിഷ്വൽസ് സ്ക്രീനിൽ കാണിച്ച് കഥ ലഘൂകരിച്ചു മുന്നേറുവാനും ഇവർക്ക് സാധിച്ചു.

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥന സമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻ പാട്ടിന് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻ പാട്ടുകൾ ആണെന്നുതന്നെ പറയുന്നത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി *വിൽക്കലാമേള* എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻ തറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. ‘ഏടുവായന’ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി പതിയെ മാറി.

വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചു തുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കി കാണുവാൻ മാത്രമായോ മറ്റോ വെച്ച് നവീനമാധ്യമങ്ങൾ വഴി സമാന ശബ്ദവിന്യാസം സാധ്യമാക്കുന്നു. വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.

ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്ത കഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻ പാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കുചേലവരലാഭം, ചിത്തിരപുത്ര നയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചു വരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും പറ്റില്ല. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്‌.

ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും. തോവാള സുന്ദരം‌ പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാള ബോധവുമുള്ളവരാണ്‌ പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.

താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ. കാൽ നൂറ്റാണ്ടുമുൻപ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാർ ബാലൻപിള്ളയാണ്‌ അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തുന്നത്. സംഘത്തിലെ എല്ലാവരും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുക, ഹാർമോണിയം, തബല തുടങ്ങിയവ ഉപയോഗിക്കുക, പശ്ചാത്തലത്തിൽ നീലയവനിക ഉപയോഗിക്കുക തുടങ്ങിയവയാണ്‌ അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങൾ. വില്ല് നിലത്ത് വെയ്ക്കുന്ന രീതിയാണ്‌ മറ്റൊരു പരിഷ്കാരം. സംഘാംഗങ്ങളിൽ ആർക്കും പാടാൻ സ്വാതന്ത്ര്യം നൽകുകയും കഥാകഥനം മറ്റൊരു സംഘാംഗത്തെ ഏല്പിക്കുകയും സംഘാംഗങ്ങൾ ഏഴായി നിജപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ പ്രധാനിയാണ്‌ വില്ലടിക്കുന്നത്.

അടുത്ത കാലത്ത് സ്ത്രീകൾ വില്ലുപാട്ടിൽ കടന്നുവരികയും ട്രൂപ്പുകൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സംഗീതോപകരണങ്ങളും വർണ്ണപ്രകാശ വിന്യാസങ്ങളും കൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീർന്നു. പാട്ട് എന്നതിനെക്കാൾ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാൽ *വിൽക്കലാമേള* എന്ന പേര്‌ സ്വീകരിച്ചു. കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവർ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യ കൃതികളുടെയും ഇതിവൃത്തങ്ങൾ സ്വീകരിച്ച് തനിമലയാളത്തിൽ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കൻപാട്ടു ശൈലിയിൽ നിന്ന് തികച്ചും ഭിന്നമായ ഒന്നാണിപ്പോൾ.

ഇന്ത്യൻ ചരിത്ര സ്മാരകങ്ങൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളെക്കുറിച്ചു താഴെ കൊടുത്തിരിക്കുന്നു.

ഖജുരാഹോ ക്ഷേത്രം
ഹം‌പി
ബാദാമി
പട്ടടക്കൽ

മഹാബലിപുരം

എ.ഡി. 17-ാം നൂറ്റാണ്ടിൽ പല്ലവരാജാക്കന്മാരുടെ തുറമുഖ മായിരുന്നു കോറൊമാന്റൽ തീരത്തു നിർമിക്കപ്പെട്ട മഹാബലി പുരം. ഇവിടത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും പണിതത് മഹാനായ പല്ലവ ഭരണാധികാരി നരസിംഹവർമനായിരുന്നു. നരസിംഹ വർമൻ മാമല്ലൻ എന്ന വിളിപ്പേരോടെ അറിയപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ നഗരം മാമല്ലപുരം എന്ന് വിളിക്കപ്പെട്ടു. ഇവിടത്തെ രഥങ്ങളും മണ്ഡപങ്ങളും കരിങ്കല്ലിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. മണ്ഡപങ്ങൾക്കും മറ്റും അജന്ത-എല്ലോറ ഗുഹാശില്പ ചാതുരിയുമായി സാമ്യമുണ്ട്. മിനുക്കിയ കല്ലുകൾ ഉപയോഗിച്ചാണ് കടലോരക്ഷേത്രം പണിതിട്ടുള്ളത്. മഹാബലിപുരം ക്ഷേത നിർമിതിയിൽ വിദേശശില്പ സ്വാധീനം കാണാനാകും. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടയിലുള്ള മഹാബലിപുരം ഇന്ന് ശില്പകലയുടെ നാടാണ്. പ്രദേശത്തെ കല്പണിക്കാരുടെയും കൊത്തുപണി വിദഗ്ധരുടെയും കഴിവിനുള്ള പ്രോത്സാഹനം എന്ന നിലയിൽ തമിഴ്നാട് സർക്കാർ ഇവിടെ ഒരു ശില്പകലാശാല സ്ഥാപിച്ചിട്ടുണ്ട്.

ജൂതപ്പള്ളി

ജൂത ആരാധനാകേന്ദ്രങ്ങൾ സിനഗോഗ് എന്നാണ് അറിയ പ്പെടുന്നത്. കൊച്ചിയിലെ വിശുതമായ ജൂതപ്പള്ളി 1568-ലാണ് പണികഴിപ്പിച്ചത്. ഇസായേൽ രാഷ്ട്രം രൂപീകൃതമായതോടെ കൊച്ചിയിലെയും മറ്റ് പ്രദേശങ്ങളിലെയും ജൂത കുടിയേറ്റക്കാർ ഇസ്രായേലിലേക്ക് തിരികെ കുടിയേറ്റം നടത്തി. വെറും 17 ജൂതരാണ് പിന്നീട് കൊച്ചിയിൽ അവശേഷിച്ചത്. ഒരു പുരോഹിതനെ നിയമി ക്കാൻ ആവശ്യമായത്ര പുരുഷവിശ്വാസികൾ ഇല്ലാത്തതിനാൽ കൊച്ചിയിലെ ജൂതപ്പള്ളിയിൽ പുരോഹിതനില്ല. പള്ളിക്കു ചുറ്റുമായി ജൂതത്തെരുവുകളാണ് ഉള്ളത്. ഈ അപൂർവ ആരാധനാകേന്ദ ത്തിന്റെ മുഴുവൻ ദീപ്തിയും നിലനിർത്തിക്കൊണ്ട് അത് ഇന്നും പരിരക്ഷിച്ചു വരുന്നു.

കാഞ്ചീപുരം

തമിഴ്നാട്ടിൽ ചെങ്കൽപെട്ടിനടുത്ത് പാലാർ നദിക്കരയിലാണ് പുരാതന നഗരമായ കാഞ്ചീപുരം സ്ഥിതിചെയ്യുന്നത്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ ചോളസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. തുടർന്നങ്ങോട്ട് ഗോൾക്കൊണ്ടയിലെ പല്ലവന്മാരുടെയും “കർണാടകയിലെ നവാബിന്റെയും ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷു കാരുടെയുമൊക്കെ ഭരണത്തിൻ കീഴിലായി കാഞ്ചീപുരം. ആദ്യ – കാലങ്ങളിൽ ബുദ്ധ-ജൈനമത പാഠശാലകളായിരുന്നു ഇവിടം. 7-8 – ‘നൂറ്റാണ്ടുകളിൽ “ആയിരം ക്ഷേത്രങ്ങളുടെ സുവർണനഗരം’ – എന്നാണ് കാഞ്ചീപുരം അറിയപ്പെട്ടിരുന്നത്. നഗരത്തിൽ 108 ശിവ ക്ഷേത്രങ്ങളും 18 വിഷ്ണുക്ഷേത്രങ്ങളുമുണ്ട്. ഇന്ത്യൻ ക്ഷേത വാസ്തുവിദ്യയുടെ ഉദാത്തമാതൃകയാണ് ഇവ ഓരോന്നും. 1300 – വർഷം പഴക്കമുള്ള കൈലാസനാഥക്ഷേത്രം രാജസിംഹരാജാവിന്റെ കാലത്താണ് പണിതുയർത്തിയത്. മനോഹരമായ നന്തിമണ്ഡപം – നമ്മ ക്ഷേത്രത്തിനുള്ളിലേക്ക് നയിക്കും. വൈകുണ്ഠനാഥ
പെരുമാൾ ക്ഷേത്രം 8-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. ഒന്നിനു മുകളിൽ ഒന്നായി പണിതുയർത്തിയ 4 ശ്രീകോവിലുകൾ ക്ഷേതത്തിലെ വിസ്മയകാഴ്ചയാണ്. ഏഴ് ഹിന്ദു വിശുദ്ധനഗരങ്ങളിൽ – ഒന്നാണ് കാഞ്ചീപുരം.

ഇന്ത്യാ ഗേറ്റ്

ഡൽഹി നഗരഹൃദയത്തിലുള്ള രാജ്പഥിന്റെ സമാപനസ്ഥല സൗധമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകയുദ്ധത്തിൽ ജീവൻ ബലി യർപ്പിച്ച 90,000 ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കാണ് ഇത് പണിതുയർത്തിയിട്ടുള്ളത്. ഇവയിൽ 13,500 ഭടന്മാരുടെ പേരുകൾ സൗധത്തിന്റെ ഭിത്തിയിൽ കൊത്തിവച്ചിരിക്കുന്നു. അതിവിശാല മായ മൈതാനത്തിനു മധ്യത്തിൽ 42 മീറ്റർ ഉയരത്തിൽ ഇന്ത്യാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. 1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ മരിച്ച അജ്ഞാതഭടന്മാരുടെ സ്മരണയ്ക്കായി ഗേറ്റിന്റെ കമാ നത്തിനു താഴെയായി “അമർ ജവാൻ ജ്യോതി’ എന്ന കെടാദീപം ജ്വലിച്ചു നിൽക്കുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്യദിനം എന്നിങ്ങ നെയുള്ള ദേശീയ ഉത്സവദിനങ്ങളിൽ ഔദ്യോഗിക ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത് ഇവിടെയാണ്.

ജന്തർ മന്ദർ

ഡൽഹിയിലെ രജപുത്ര രാജാവ് സവായ്ജയ്സിംഗ് 1724-ൽ – പണികഴിപ്പിച്ച പുരാതന വാനനിരീക്ഷണകേന്ദ്രമാണ് ജന്തർ മന്ദർ. വലിയ ഒരു നിഴൽമാപിനിയും ഗ്രഹങ്ങളുടെയും ആകാശഗോള ങ്ങളുടെയും ദിശയും ചലനവും അളക്കാനുള്ള പഴയകാല ഉപകര — ണങ്ങളുമാണ് ഇവിടത്തെ ആകർഷണം. ദൂരദർശിനികൾ ഇല്ലാതി രുന്ന ഒരു കാലത്ത് വലിയ കെട്ടിടസമാനമായ എടുപ്പുകൾ ഉപയോ ഗിച്ച് അവയളക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഭാരതത്തിലെ വിവിധ തച്ചുശാസ്ത്ര ഉപകരണങ്ങളായ സാമാട്ട് യന്തം, മിശ്രയന്ത്രം, രാമയന്തം, ജയപ്രകാശ്യന്തം എന്നിവയടക്കം പുരാതന ഉപകരണങ്ങളുടെ ഒരു വലിയ നിരതന്നെ ഇവിടെയുണ്ട്. 1948-ൽ ജവഹർലാൽ നെഹ്റു ഇവിടം ഒരു സ്മാരകസൗധമായി പ്രഖ്യാപിച്ചു.

ഹവാ മഹൽ

പിങ്ക് നഗരം എന്നറിയപ്പെടുന്ന രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലാണ് ഹവാ മഹൽ എന്ന വാസ്തവിസ്മയം നില കൊള്ളു ന്നത്. “കാറ്റിന്റെ കൊട്ടാരം’ എന്നാണ് ഇതിന്റെ മലയാള നാമം. ലാൽ ചന്ദ് ഉസ്താദ് എന്ന ശില്പി വിഭാവനം ചെയ്ത് സവായ് പ്രതാപ് സിംഗ് രാജാവ് 1799-ൽ പണിതീർത്തതാണ് ഈ കൊട്ടാരം. അഞ്ചു നിലകളിൽ പാടലവർണക്കല്ലുകൾ കൊണ്ടു പണിതുയർത്തിയ കൊട്ടാരം രാജകുടുംബത്തിലെ വനിതകൾക്ക് ഉത്സവങ്ങളും ആഘോഷങ്ങളും ഘോഷയാത്രകളും സ്വകാര്യമായി കാണാൻ പണികഴിപ്പിച്ചതായിരുന്നു. ഓരോ നിലയിലും നൂറുകണക്കിന് മട്ടുപ്പാവുകളും കിളിവാതിലുകളുമുണ്ട്. ഇപ്പോൾ മനോഹരമായ ഈ കൊട്ടാരം ഒരു വാനനിരീക്ഷണകേന്ദ്രമായി വികസിപ്പിച്ചിരിക്കുന്നു.

ഹുമയൂണിന്റെ ശവകുടീരം

മൺമറഞ്ഞ ഭർത്താവിന്റെ സ്മരണയ്ക്കായി ഹുമയൂണിന്റെ വിധവ ഹമീദബീഗം 1560-ൽ പണികഴിപ്പിച്ചതാണ് ഈ ശവകുടീരം. കുടീരത്തിലേക്കുള്ള കവാടം ഒരു ഇരുനില പടിപ്പുരകൊണ്ടും ഉള്ളി – ലുള്ള ഭാഗം മനോഹരമായ പൂന്തോട്ടം കൊണ്ടും കമനീയമാക്കി. യിരിക്കുന്നു. താഴികക്കുടങ്ങൾക്കു താഴെ ഒരു അഷ്ടകോൺഹാളും അതിനു ചുറ്റിലുമായി അഷ്ടകോൺ അറകളുമുണ്ട്. മുഖ്യ കല്ലറ മധ്യഹാളിൽ തെക്കുവടക്കു ദിശയിൽ സ്ഥാപിച്ചിരിക്കുന്നു. 42.5 – മീറ്റർ ഉയരത്തിൽ രണ്ടു താഴികക്കുടങ്ങൾ ഇതിന് മേൽക്കൂര തീർ ക്കുന്നു. താഴികക്കുടത്തിനു മുകളിൽ ചന്ദ്രക്കലയുടെ രൂപമുണ്ട്. – ചുവന്ന മണൽക്കല്ലും കറുപ്പും വെളുപ്പും വെണ്ണക്കല്ലും കൊണ്ടാണ് ഈ സൗധം പണിതിട്ടുള്ളത്. ഇതിലെ ഇരുതാഴികക്കുടമുള്ള ഒരു – ചെറിയ ശവകുടീരം പ്രത്യേക പരാമർശം അർഹിക്കുന്നു. ബാർബ – റുടെ ശവകുടീരം എന്നറിയപ്പെടുന്ന ഇത് ചക്രവർത്തിയുടെ പ്രിയ – ങ്കരനായ ക്ഷരകന്റെ അന്ത്യവിശ്രമസ്ഥലമാണ്. മുഗൾ സാമ്രാജ്യ – സ്മരണയുണർത്തി ഹുമയൂൺ സ്മാരകം നിലകൊള്ളുന്നു.

ഗ്വാളിയാർ കോട്ട

15-ാം നൂറ്റാണ്ടിൽ മധ്യ പ്രദേശിലെ മാൻസിംഗ് രാജാവ് പണി കഴിപ്പിച്ച കോട്ടയാണിത്. സമതല ത്തിൽ നിന്നും 90 മീറ്റർ ഉയ രത്തിലും 3 കി.മീ. നീളത്തി ലും ഒരു പാറത്തട്ടിലാണ് കോട്ട പണിതിട്ടുള്ളത്. മണൽക്കല്ലിൽ പണിത കോട്ടയ്ക്ക് ആറ് കവാട ങ്ങളുണ്ട്. കോട്ടയിൽ എട്ട് ജലസംഭരണികളും നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഒരു മുസ്ലീം പള്ളിയും മറ്റ് മന്ദിരങ്ങളുമുണ്ട്. കോട്ടയിലുള്ള സസ്സ് ബാഹുക്ഷേത്രത്തിന്റെ ശ്രീകോവിലും ഗുജാരി മഹൽ, ഹാത്തി പോൾ എന്നിവയും ഹിന്ദുവാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണങ്ങളാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ . ബ്രിട്ടീഷുകാർ താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയത് ഈ കോട്ടയ്ക്കു സമീപത്തു വെച്ചായിരുന്നു. കോട്ടമതിലിന്റെ താഴെയായി 15 ആം നൂറ്റാണ്ടിൽ കൊത്തിയെടുത്ത ഭീമാകാരമായ ജൈനപ്രതിമയും കാണാം.

ഹരിദ്വാർ

ഉത്തർപ്രദേശിലെ ഹരിദ്വാർ ഭാരതത്തിലെ മുഖ്യതീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ശിവാലി മലനിരകൾക്കു താഴെ വിശുദ്ധ ഗംഗയുടെ തീരത്താണ് ഈ ക്ഷേതനഗരം. ഛണ്ഡിഘട്ടിൽ നിന്നും – 3 കി.മീ. അകലെയുള്ള ഛണ്ഡി ദേവീക്ഷേത്രം 1929-ലാണ് പണി കഴിപ്പിച്ചത്. ആദിശങ്കരനാണ് ഈ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. ഹരിദ്വാറിൽ നിന്നും 4 കി.മീ. മാറിയുള്ള ദക്ഷമഹാദേവക്ഷേത്രമാണ് മറ്റൊരു ആകർഷണം. ബിൽവ മലനിര കളിലുള്ള മാനസദേവീക്ഷേത്രത്തിൽ മലമ്പാതയിലൂടെ എത്തി ച്ചേരാം. ഛണ്ഡിദേവീക്ഷേത്രത്തെ ഇവിടവുമായി ബന്ധിപ്പിക്കുന്ന റോഡ്വേയും നിലവിലുണ്ട്. ക്ഷേത്രങ്ങളിലെ കലാ-ശില്പചാതുരി സവിശേഷമാണ്. ഹരിദ്വാറിൽ എണ്ണമറ്റ വിശുദ്ധ സ്നാനഘട്ടങ്ങ ളുണ്ട്. പൂക്കളാൽ അലങ്കരിച്ച ദീപക്കാഴ്ചകൾ വിശുദ്ധഗംഗയിലൂടെ ഒഴുക്കുന്നത് മറക്കാനാവാത്ത ദൃശ്യവിരുന്നാണ്. കലാ-സാംസ്കാ രിക-ശാസ്ത്ര വിഷയങ്ങളിലെ ഒരു പഠനകേന്ദ്രം കൂടിയാണ് ഹരി – ദ്വാർ. ആയുർവേദ ചികിത്സക്കും ഇവിടം പ്രസിദ്ധമാണ്.

സുവർണ ക്ഷേത്രം

സിക്ക് മതത്തിലെ നാലാമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസാണ് 1577-ൽ അമൃത്സർ നഗരം സ്ഥാപിച്ചത്. സുവർണക്ഷേത്രം അഥവാ ഹരിമന്ദിർ നിലകൊള്ളുന്ന അമൃതസരസ് എന്ന പൊയ്ക്ക യുടെ പേരിൽ നിന്നാണ് ചുറ്റുമുള്ള നഗരത്തിന് ഈ നാമം ലഭിച്ചത്. തടാകമധ്യത്തിലെ ദ്വീപിലാണ് ക്ഷേത്രം പണിതുയർത്തിയിരിക്കു ന്നത്. ചുറ്റുമുള്ള ജലാശയത്തിൽ ക്ഷേത്രം ഒഴുകി നടക്കുന്നതായി തോന്നും. അഞ്ചാമത്തെ സിക്കുഗുരുവായ ഗുരു അർജ്ജുൻദേവാണ് തടാകമധ്യത്തിലെ ക്ഷേത്രനിർമാണത്തിന് നേതൃത്വം നൽകിയത്. ലാഹോറിലെ മുസ്ലീം വിശുദ്ധനായ മിയാൻ മിർ 1588-ൽ ക്ഷേത ത്തിന് തറക്കല്ലിട്ടു. പാട്ടി, കസൂർ, കലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കൊത്തന്മാരും തച്ചന്മാരുമാണ് പണികൾ ചെയ്തു തീർത്തത്. ക്ഷേത്രത്തിനുചുറ്റും വെണ്ണക്കല്ലിൽ മതിൽ പണിതിട്ടുണ്ട്. വലിയ താഴികക്കുടത്തിന്റെയും ചെറിയ കൊത്തളങ്ങളുടെയും വാസ്ത വിദ്യാചാതുരി ക്ഷേത്രത്തിന്റെ സവിശേഷഭംഗിയാണ്. ഭാരതത്തിലെ മുഖ്യ തീർഥാടനകേന്ദ്രങ്ങളിലൊന്നാണ് സുവർണ ക്ഷേത്രം.

ഗോമതേശ്വര പ്രതിമ

വിന്ധ്യാമലനിരയിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയര ത്തിലാണ് ഗോമതേശ്വര പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുള്ള ശ്രാവണബല ഗോള. കർണാടകത്തിൽ മൈസൂറിൽ നിന്നും 93 കി.മീ. യാത ചെയ്താൽ ഇവിടെയെത്താം. ഒന്നാമത്തെ ജൈനതീർഥങ്കരന്റെ പുത നായിരുന്ന ബാഹുബലി രാജകുമാരന്റെ ഏകശിലയിലെ പൂർണ കായപതിമയാണ് ഗോമതേശ്വരൻ എന്നറിയപ്പെടുന്നത്. 19-ാം നൂറ്റാ ണ്ടിൽ നിർമിക്കപ്പെട്ട പ്രതിമ 50 മീറ്റർ ഉയരമുള്ള ഒറ്റക്കല്ലിൽ നിന്നാണ് കൊത്തിയെടുത്തിട്ടുള്ളത്. ധ്യാനനിരതനായ ഗോമതേശ്വരന്റെ ശരീരത്തിൽ പടർന്നുകയറുന്ന വള്ളികൾ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിലേക്ക് അഞ്ഞൂറ് പടവുകളുണ്ട്. വഴികളിൽ അവിടവിടെ ചെറു മ ന്ദി ര ങ്ങ ൾ കൊത്തിയെടുത്തി ട്ടുണ്ട്. ഓരോ പ്രന്ത ണ്ടു വർഷം കൂടു മ്പോഴും ഇവിടെ മഹാകുംഭാഭിഷേക മേള നടക്കുന്നു. പാ ലും നെയ്യും തൈരും കുങ്കുമവും കൊണ്ട് ഗോമതേശ്വര പ്രതിമ യിൽ അഭിഷേകം ചെയ്യുന്ന വിശുദ്ധ ഉ ത്സവമാണ് ഇത് . ലോകത്തെ നിൽക്കു ന്ന രൂപത്തിലുള്ള വലിയ പ്രതിമകളിൽ ഒന്നാണ് ഗോമതേശ്വര പ്രതിമ.

ഗോൾ ഗുമ്പാസ്സ്

കർണാടകയിലെ ബിജാപ്പൂരിലാണ് ഈ സ്മാരകസൗധം നിലകൊള്ളുന്നത്. ബിജാപ്പൂർ രാജാവ് മുഹമ്മദ് ആദിബ്ഷായു ടെയും ഭാര്യയുടെയും പുത്രിയുടെയും ഖബറാണ് സൗധത്തിലു ള്ളത്. 60 മീറ്ററോളം ഉയരത്തിൽ വമ്പൻ താഴികക്കുടമുള്ളതും ചതുരാകൃതിയിലുള്ളതുമായ ഈ സ്മാരകം ഇസ്ലാമിക വാസ്ത വിദ്യാരീതിയിലാണ് നിർമിച്ചിട്ടുള്ളത്. 10 അടി വീതിയുള്ള ചുവരു കളും 125 അടി വ്യാസമുള്ള താഴികക്കുടവുമായി വലുപ്പം കൊണ്ട് ലോകത്തെ രണ്ടാമത്തെ താഴികക്കുടമായി ഇത് നിലകൊള്ളുന്നു. അഷ്ടകോൺ ആകൃതിയിൽ ഏഴുനിലകളുമായി നാല് ഗോപുര ങ്ങൾ മുഖ്യകെട്ടിടത്തിന്റെ മൂലകളിൽ പടുത്തുയർത്തിയിരിക്കുന്നു. വിഖ്യാതമായ “അടക്കംപറച്ചിൽ ഗ്യാലറി’ ഉള്ളിലാണുള്ളത്. ഈ വിഖ്യാതസ്മാരകം 1659-ൽ പൂർത്തീകരിച്ചു.

ഗോൽകൊണ്ട കോട്ട

ഹൈദരാബാദിനു പടിഞ്ഞാറ് 8 കി.മീ. മാറി സ്ഥാപിക്കപ്പെട്ട കുത്ബ് ഷാഹി സാമാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ഗോൾക്കൊണ്ട് കോട്ട. 1687-ൽ ഈ ആന്ധ്രാപ്രദേശ് നഗരം ഔറംഗസീബ് കീഴടക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കു കയും ചെയ്തു. കുത്ബ് ഷാഹി രാജവംശകാലത്ത് കരിങ്കല്ലും ഇരുമ്പും ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഷാഹി ചക്രവർത്തിമാരുടെ ശവകുടീരങ്ങളും മോസ്കകളും കൊട്ടാര ങ്ങളും ഇന്നും അചഞ്ചലമായി നിലകൊള്ളുന്നു. ഭിത്തികളിലെ വായുനിർഗമനവഴികൾ കോട്ടയിൽ ശുദ്ധവായു മുഴുവൻ സമയവും ലഭിക്കത്തക്കവിധം നിർമിച്ചിരിക്കുന്നു. മലഞ്ചെരിവിലെ കൊട്ടാരത്തോളമെത്തുന്ന ഭൂഗർഭ രഹസ്യവഴികളുണ്ട് ഇവിടെ. ചുറ്റുമുള്ള മലകളിൽനിന്നും ഖനനം ചെയ്യുന്ന രത്നക്കല്ലുകളുടെ ഒരു മുഖ്യ വ്യാപാരകേന്ദ്രമായിരുന്നു പണ്ട് ഈ കോട്ട.

ഗാന്ധി സമാധി

യമുനാനദിയുടെ തീരത്തെ രാജ്ഘട്ടിലാണ് ഗാന്ധിസ്മാരക – വും സമാധിയും. 1948-ൽ ഗാന്ധിജിയുടെ സമാധി സ്ഥാപിക്കുമ്പോൾ കറുത്ത വെണ്ണക്കല്ലിലെ ഒരു ചതുരത്തറ മാത്രമാണ് ഇവിടെയുണ്ടാ യിരുന്നത്. പൂന്തോട്ടത്തിനു മധ്യത്തിലെ ഈ സമാധിമണ്ഡപത്തിൽ ഗാന്ധിജിയുടെ അവസാനവാക്കുകളായ “ഹേ റാം’ എന്നത് ആലേഖനം ചെയ്തിരിക്കുന്നു. ഗാന്ധിജിയുടെ മരണദിനമായ – വെള്ളിയാഴ്ചകളിൽ ഇവിടെ പ്രാർഥനകൾ നടക്കും. സമാധിക്കടു ത്തായി ഗാന്ധിസ്മാരക മ്യൂസിയമുണ്ട്. ഗാന്ധിജിയുടെ സന്തത സഹചാരികളായിരുന്ന ചർക്കയും മെതിയടിയും കണ്ണടയുമെല്ലാം ഇവിടെ അമൂല്യവസ്തുക്കളായി സൂക്ഷിച്ചിരിക്കുന്നു. ഗാന്ധിജി യുടെ ജീവിതവുമായി ബന്ധപ്പെട്ട ബുക്കുകൾ, പെയിന്റിങ്ങുകൾ, ഫോട്ടോകൾ എന്നിങ്ങനെ നിരവധി ചരിത്രവസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈ തുറമുഖത്തെ ഈ സ്മാരകം ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ്. 1911-ൽ ഭാരതം സന്ദർശിച്ച ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരി ചക്രവർത്തിനിയുടെയും ബഹു മാനാർഥമാണ് ഇത് പണികഴിപ്പിച്ചത്. അറബ്-ഭാരത വാസ്തുവിദ്യ ഉപയോഗപ്പെടുത്തിയുള്ള സ്മാരകനിർമാണം 1924-ൽ പൂർത്തീക രിച്ചു. 16-ാം നൂറ്റാണ്ടിലെ ഗുജറാത്തി ശില്പമാതൃകയാണ് പീതപാടല നിറമുള്ള വെട്ടുപാറകൾ കൊണ്ടു നിർമിച്ച കമാനത്തിനു ള്ളത്. രണ്ടു വശങ്ങളിലുള്ള ഹാളുകളിൽ അറുന്നൂറോളം പേർക്ക് ഇരിക്കാനാകും. 1947-ൽ ഭാരതം സ്വതന്ത്രമായപ്പോൾ ഭാരതത്തിലെ അവസാന ബാച്ച് ബ്രിട്ടീഷ് സേന മാർച്ചു ചെയ്ത് രാജ്യമുപേക്ഷി ച്ചത് ഈ കമാനത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്റെയും – ഛത്രപതി ശിവജിയുടെയും പ്രതിമകൾ ഗേറ്റിനു സമീപം സ്ഥാപി ച്ചിട്ടുണ്ട്.

എല്ലോറ ഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് എല്ലോറ ഗുഹകൾ. മൂന്നാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനുമിടയിൽ ചാലൂക്യരാജാ ക്കന്മാർ പണിതതാണ് 34 ഗുഹകളടങ്ങുന്ന ഈ ക്ഷേത്രസമുച്ചയം. ഇവയിൽ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 എണ്ണം ഹിന്ദുക്ഷേത ങ്ങളും 5 എണ്ണം ജൈനക്ഷേത്രങ്ങളുമാണ്. ഗുഹകളെല്ലാം പടിഞ്ഞാറുഭാഗത്തേയ്ക്ക് അഭിമുഖമായതിനാൽ ഉച്ചയ്ക്ക് ശേഷ മാണ് ഉള്ളിലെ കാഴ്ചകൾ സുവ്യക്തമാകുന്നത്. ക്ഷേത്രങ്ങളിൽ കൈലാസനാഥക്ഷേത്രമാണ് ഗംഭീരം. 50 മീറ്റർ നീളവും 29 മീറ്റർ വീതിയുമുള്ള ഈ ഗുഹ ഏകശിലയിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. 8-ാം നൂറ്റാണ്ടിൽ ഔറംഗബാദിലെ രാജാവ് കൃഷ്ണയാണ് ഇത് പണികഴിപ്പിച്ചത്. മുറ്റത്തുനിന്നും ഉയർന്നു നിൽക്കുന്ന രീതി യിലാണ് ഇതിന്റെ ഘടന. അഭിഷേക തീർഥക്ഷേത്രത്തിൽ നദീ ദേവിമാരായ ഗംഗ-യമുന-സരസ്വതിയുടെ പ്രതിഷ്ഠയുണ്ട്. ജൈന ക്ഷേത്രത്തിൽ ഇന്ദ്രസഭയും ജഗന്നാഥസഭയും കൊത്തിവച്ചിരി | ക്കുന്നു. ധ്വജസ്തംഭം എന്നറിയപ്പെടുന്ന ഗജരാജപ്രതിമയാണ് | ഏറ്റവും ശ്രദ്ധേയം. വാസ്ത-ശില്പവിദ്യയുടെ മഹോന്നത മാതൃക യാണ് എല്ലോറയിലെ ഗുഹകൾ.

ഫത്തേപൂർ സിക്രി

ഉത്തർപ്രദേശിലെ പുരാതന നഗരമാണ് ഫത്തേപൂർ സിക്രി. മുഗൾ ചക്രവർത്തിയായ അക്ബറാണ് 1569-ൽ ഈ നഗരം പണി കഴിപ്പിച്ചത്. അതിവിശാലമായ ഒരു സാമാജ്യവും അളവറ്റ സമ്പത്തു മുണ്ടായിരുന്നുവെങ്കിലും അക്ബർക്ക് അനന്തരാവകാശികൾ ഇല്ലാ യിരുന്നു. ചക്രവർത്തിയുടെ ആദ്ധ്യാത്മിക ഗുരു ഷെയ്ക്ക് സലിം ചിഷ്ട്ട്ടി അക്ബർക്ക് മൂന്നു മക്കളുണ്ടാകുമെന്ന് പ്രവചിക്കുകയും അത് സംഭവിക്കുകയും ചെയ്തു. ഗുരുവിനോടുള്ള നന്ദിപ്രകടനമായി അക്ബർ അദ്ദേഹത്തിന്റെ ഗ്രാമമായ സിക്രിയെ ഒരാസൂത്രിത നഗരമായി പണിതുയർത്തുകയായിരുന്നു. വിജയത്തിന്റെ നഗരം എന്നർഥം വരുന്ന ഫത്തേപൂർ എന്ന നഗരനാമവും നൽകി, ആഗ യിൽ നിന്നും അക്ബർ തന്റെ സാമാജ്യ തലസ്ഥാനം ഇവിടേയ്ക്ക് മാറ്റി. പാടലവർണക്കല്ലുകളിൽ കൊത്തുപണികളോടെ നിർമിച്ച കൊട്ടാരങ്ങളും ഓഫീസുകളും എടുപ്പുകളും മുറ്റങ്ങളുമാണ് ഇവിടെ യുള്ളത്. മുഗൾ വാ സ്തുവിദ്യയുടെ മാ സ് മ ര സാന്നിദ്ധ്യം നഗരത്തിലാകെയും കാണാം. പതിന്നാലു വർഷക്കാലം ഈ ന ഗരത്തിൽ താമസിച്ച ശേഷമാണ് 1585-ൽ അക്ബർ അജ്ഞാത ക ാ ര ണ ങ്ങ ള ന ൽ എന്ന യ് ക്കു മാ യി ഇവിടം ഉപേക്ഷിച്ചു പോയത്. മുഗൾ രാജ പാ ര മ്പ ര്യ ത്തിന്റെ സ്മാരകമായി ഇന്ന് ഫത്തേപൂർ സിക്രി നിലകൊള്ളുന്നു.

റാൻസം ലേഡിയുടെ പള്ളി

19-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കന്യാകുമാരിയിലെ സെന്റ് തോമസിന്റെ റോമൻ കത്തോലിക്കാപള്ളിയാണ് ഇത്. പിന്നീട് ഇത് പുതുക്കിപ്പണിയുകയും പുനർനാമകരണം ചെയ്യുകയും ചെയ്തു. മുനമ്പിനടുത്താണ് ഉന്നതമായ ഈ വെൺമന്ദിരം നിലകൊള്ളു ന്നത്. കന്യാമറിയത്തിന്റെ മൂന്നടി ഉയരമുള്ള ഒരു പ്രതിമ പള്ളി ക്കുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. 1543-ൽ പോർച്ചുഗലിൽനിന്നും കൊണ്ടു വന്നതാണ് ഇത് എന്നു കരുതപ്പെടുന്നു. മുഖ്യഹാളിലെ പതിന്നാലിട ങ്ങളിലായി യേശുദേവന്റെ പീഢാനുഭവങ്ങളുടെ തടിയിൽ കൊ ത്തിയ രൂപങ്ങൾ സ്ഥാപിച്ചിരിക്കുന്നു. വിശുദ്ധ തോമാശ്ലീഹായുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങൾ ജാലകത്തിന്റെ വർണച്ചില്ലുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇന്ന് റാൻസം ലേഡിയുടെ പള്ളി നാശത്തിന്റെ വക്കിലാണ്.

എലിഫെന്റാ ഗുഹകൾ

മുംബൈ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപിലാണ് എലി ഫെന്റാ ഗുഹകളുള്ളത്. ഗർഭപുരി എന്നായിരുന്നു ഇതിന്റെ പഴയ നാമം. പിന്നീട് പോർച്ചുഗീസുകാരാണ് ഭീമാകാരമായ ആനയുടെ ശില്പം ഉള്ളതിനാൽ എലിഫെന്റാ ഗുഹകൾ എന്ന് പേരിട്ടത്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്നും പത്തു കി.മീ. ബോട്ടുസവാരി ചെയ്താൽ ഇവിടെയെത്താം. 757-973 കാലത്ത് രാഷ്ട്രകൂടരാജാക്കന്മാരാണ് ഇത് പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നിത്യാന്ധകാരത്തിൽ നിന്നും ഉയിർക്കൊള്ളുന്ന മഹേശ്വര പ്രതിഷ്ഠയാണ് മൂന്നു കവാട ങ്ങളിൽ നിന്നു ദർശിക്കാവുന്ന ഇവിടുത്തെ മുഖ്യബിംബം. ഗർഭഗൃഹത്തിന്റെ നാലു വാതിലുകളിൽനിന്നും ദ്വാരപാലക രുടെയും പരിവാരങ്ങ ളുടെയും പ്രതിമ കാ ണാം. സൃഷ്ടി സ്ഥിതി സംഹാരപതീകമായ ത്രിമൂർത്തി പ്രതിഷ്ഠ 5.45 മീറ്റർ ഉയരത്തി ലാണ് സ്ഥാപിച്ചിട്ടു ള്ളത്. ശിവന്റെ വിവിധ ഭാവങ്ങളെ ദൃശ്യവൽ – ക്കരിക്കുന്ന ബിംബ ങ്ങളും ലേഖനങ്ങളു മാണ് ഗുഹാഭിത്തിക ളിലുള്ളത്. ഈ ഗുഹാ ക്ഷേത്രത്തിന് എല്ലോറ യിലെ ക്ഷേത്രവുമായി സാമ്യമുണ്ട്.

ഭുവനേശ്വർ

മൂന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ക്ഷേത്രനഗരമായ ഭുവനേശ്വർ ഒഡീഷയുടെ തലസ്ഥാനമാണ്. ആറു മുതൽ 16 വരെ നൂറ്റാണ്ടുകളിലായി പണിതുയർത്തിയ അഞ്ഞൂറോളം ക്ഷേത്രങ്ങൾ നഗരത്തിലുണ്ട്. ഇവയിൽ മിക്കതും ശിവക്ഷേത്രങ്ങളാണ്. ഒഡീഷ യിലെ ക്ഷേത്രവാസ്തുവിദ്യയുടെ ദീപ്തമായ ഉദാഹരണമാണ് എ.ഡി. 1114-ൽ പണികഴിപ്പിച്ച ലിംഗരാജക്ഷേത്രം. ഈ ബഹുനില ആരാധനാകേന്ദ്രത്തിന് 132 അടി ഉയരമുണ്ട്. ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളും പൂജാമന്ദിരങ്ങളും മുഖ്യ ക്ഷേത്രമതിലിന് ഉള്ളിലും ചുറ്റുമായി ചിതറി വിന്യസിച്ചിരിക്കുന്നു. മുഖ്യ ശ്രീകോവി ലിലെ മൂർത്തി ശിവലിംഗമാണ്. മുക്കേശ്വര ക്ഷേത്രം, കേദാരേ ശ്വരക്ഷേത്രം, രാജറാണിക്ഷേത്രം, പരശുരാമേശ്വരക്ഷേത്രം എന്നിവ യാണ് ആകർഷകമായ മറ്റു ചില അമ്പലങ്ങൾ. നിരവധി ഹിന്ദു രാജവംശങ്ങളുടെ പ്രാദേശിക തലസ്ഥാനമായിരുന്നു ഭുവനേശ്വർ. ഇന്നിവിടം സർക്കാർ മന്ദിരങ്ങളും സർവകലാശാലകളും വിമാനത്താ വളങ്ങളുമൊക്കെ അടങ്ങുന്ന ആസുത്രിത നഗരസമുച്ചയമാണ്.

ചാർമിനാർ

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിന്റെ മധ്യത്തിലുള്ള മുഖ്യ ആകർഷണകേന്ദ്രമാണ് ചാർമിനാർ. ഗോൽക്കുണ്ടയിലെ സുൽത്താനായിരുന്ന മുഹമ്മദ് ക്വിലി കുത്തബ് ഷാഹി ആണ് 1591-ൽ ഇത് പണികഴിപ്പിച്ചത്. നാലു മിനാരങ്ങളുള്ള ഒരു ചതുരക്കോട്ടയാണ് ഇത്. ഓരോ മിനാരത്തിനും 55 മീറ്റർ – ഉയരമുണ്ട്. അറബ്-ഭാരത വാസ്തുവിദ്യയുടെ സങ്കലനമാണ് ചാർമിനാർ. ചാർമിനാർ കോട്ടയുടെ നാലു വശത്തും തുറന്ന കമാന ങ്ങളും ചുറ്റുഗോവണികളുമുണ്ട്. ചാർമിനാറിലെ സുന്ദരമായ മെക്കാ മോസ്കിൽ പതിനായിരത്തോളം പേർക്ക് പ്രാർഥിക്കാനാവും. വിലപിടിച്ച രത്നക്കല്ലുകളും മുത്തുകളുമടക്കം ഒട്ടനവധി വാണിഭ വസ്തുക്കളുടെ വില്പനകേന്ദ്രമാണ് മിനാരത്തിനു ചുറ്റുമുള്ള വീഥി കളും തെരുവുകളും.

ബഹായി ക്ഷേത്രം

19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രവാചകനായ മിർസാ ഹുസൈൻ അലി ആണ് ബഹായിമതത്തിന്റെ സ്ഥാപകൻ. 1986-ൽ – ആണ് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റെയ്സിൽ ബഹായി മന്ദിരം പണികഴിപ്പിച്ചത്. ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയുടെ രൂപത്തിൽ പണികഴിച്ചിട്ടുള്ളതിനാൽ “ലോട്ടസ് ടെംബിൾ’ എന്നും ഈ വിശുദ്ധസ്ഥലം അറിയപ്പെടുന്നു. അത്യസാധാരണമായ ഈ ക്ഷേതശില്പത്തിന് മുന്നു നിരകളിലായി ഒൻപത് വീതം ഇതളു കൾ വിടർന്നുവരുന്ന താമരയുടെ രൂപമാണ് ഉള്ളത്. അംബര ചുംബിയായ ഈ ക്ഷേത്രത്തിനു ചുറ്റും പൂന്തോട്ടവും പൊയ്ക്കുകളു മുണ്ട്. സമത്വത്തിന്റെ സന്ദേശം തീർഥാടകർക്ക് പകരുന്ന ഈ ക്ഷേത്രം വെണ്ണക്കല്ലും ശിലയും മണലും സിമന്റും കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. പൊതു ആരാധനാകേന്ദ്രം എന്ന നിലയിൽ ലോകമാകെയും നിന്നുള്ള സഞ്ചാരികൾ ബഹായി മന്ദിരത്തി ലെത്തുന്നു.

ബോം ജീസസ് ബസിലിക്ക

പള്ളികളുടെയും പ്രാർഥനാമന്ദിരങ്ങളുടെയും നാടായ ഗോവ, കിഴക്കിന്റെ റോം എന്നാണ് അറിയപ്പെടുന്നത്. പഴയ ഗോവയിൽ ജസട്ട് പാതിരിമാർ 1605-ൽ പണികഴിപ്പിച്ചതാണ് ബോം ജീസസ് ബസിലിക്ക. ജസ്യൂട്ട് മതപ്രചാരകൻ ആയിരുന്ന സെന്റ് ഫ്രാൻസിസ് സേവ്യർ പാവങ്ങളുടെ ഇടയിലെ തന്റെ കാരുണ്യപ്രവർത്തനത്തി നായി 1542-ൽ ഗോവയിലെത്തി. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഭൗതികശരീരം ഈ പള്ളിയിൽ ഇന്നും കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. ടസ്കനിയിലെ പ്രഭു നൽകിയ പേടകത്തിലാണ് വിശുദ്ധന്റെ ശരീരം സൂക്ഷിച്ചിട്ടുള്ളത്. വിശിഷ്ട വസ്ത്രങ്ങൾ കൊണ്ട് അലകൃതമാണ് വിശുദ്ധന്റെ ദേഹം. മുഖ്യ അൾത്താരയുടെ മധ്യ ത്തിൽ ജസ്യൂട്ട് സഭയുടെ സ്ഥാപകനായ സെന്റ് ഇഗ്നേഷ്യസിന്റെ ആൾവലിപ്പത്തിലുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നു. മൂന്നു നിലക ളുള്ള ബസിലിക്ക കൃഷ്ണശിലയും വെട്ടുകല്ലും കൊണ്ട് നിർമിച്ചതും പതിനേഴാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യാചാതുരി വിളിച്ചറിയിക്കു ന്നതുമാണ്.

അക്ബറുടെ ശവകുടീരം

ഉത്തർപ്രദേശിൽ ആഗ്രയ്ക്ക് സമീപമുള്ള സിക്കന്തരാബാദി ലാണ് അക്ബറുടെ ശവകുടീരം. ഉയർന്ന ചുറ്റുമതിലിനുള്ളിൽ വശ്യമനോഹരമായ ഒരു പുന്തോട്ടത്തിനു മധ്യത്തിലാണ് ഈ സൗധം നിലകൊള്ളുന്നത്. അക്ബർ തന്നെയാണ് മണൽക്കല്ലിൽ പടുത്തുയർത്തിയ തന്റെ അന്ത്യവിശ്രമസ്ഥാനത്തിന്റെ പണി തുട ങ്ങിയതെങ്കിലും 1613-ൽ പുത്രൻ ജഹാംഗീറാണ് അത് പൂർത്തീ കരിച്ചത്. കെട്ടിടത്തിന്റെ ശില്പഘടനയിൽ ജഹാംഗീർ ചില ഭേദഗതികൾ വരുത്തുകയും കെട്ടിടത്തിന്റെ മേൽത്തട്ടിൽ അക്ബർ ക്കു വേണ്ടി ഒരു കപടകുടീരം വെണ്ണക്കല്ലിൽ പണിയുകയും ചെയ്തു. യഥാർഥ ശവകുടീരം ഒരു നിലവറയിലാണ് ഒരുക്കിയത്. മാർബിൾ ഇടനാഴിയ്ക്കപ്പുറമുള്ള അഞ്ചാംനിലയിലെ തുറസായ പ്രദേശം, ഒരു തുറന്ന പിക ശവകുടീരം തനിക്കു വേണമെന്ന അക്ബറുടെ ആഗ്രഹത്തിന് അനുസൃതമായി പണികഴിപ്പിച്ചതാണെന്ന് കരുത പ്പെടുന്നു. സങ്കീർണമായ കൊത്തുപണികൾ കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ ചുവരുകൾ. ഇടനാഴിയുടെ മധ്യത്തിലെ വെണ്ണക്കൽ സ്മാരകശിലയിൽ ദൈവത്തിന്റെ 29 നാമങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

അമർനാഥ്

കാഷ്മീരിൽ ശ്രീനഗറിൽ നിന്നും 145 കി.മീ. മാറിയാണ് ഭാരത ത്തിലെ മുഖ്യ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ അമർനാഥ്. ഹിമാലയചെരുവിലെ 150 അടി ഉയരവും 90 അടി വീതിയുമുള്ള ഗുഹയാണ് അമർനാഥിനെ വിഖ്യാത സ്ഥലമാക്കുന്നത്. പ്രകൃതി ദത്തമായ ക്ഷേത്രവും അതിനുള്ളിലെ മഞ്ഞുശിവലിംഗവുമാണ് അമർനാഥ് ഗുഹയുടെ വിശുദ്ധിക്ക് കാരണം. വേനൽക്കാലത്ത് മഞ്ഞുശിവലിംഗം ഉരുകി ഇല്ലാതാവുകയും മഞ്ഞുകാലമായാൽ അത് രൂപപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് പൗർണമി ദിന ത്തിൽ ആറടി വരെ ഉയരം ശിവലിംഗത്തിന് ഉണ്ടാവാറുണ്ട്. കാൽനടയായി വേണം സമുദ്രനിരപ്പിൽ നിന്നും 14000 അടി ഉയരെ യുള്ള അമർനാഥിലെത്താൻ. പഹൽഗാമിൽനിന്നും നാലു ദിവസത്തെ യാത്രകൊണ്ടാണ് തീർഥാടകർ ഇവിടെ എത്തു ന്നത്. ഇവിടെ വിവിധ ദൈവ ങ്ങളുടെ രൂപവുമായി സാദൃശ്യ മുള്ള നിരവധി മഞ്ഞുവിഗ്രഹ ങ്ങൾ കാണാം. അമരാവതി യിലെ പുണ്യസ്നാനം സകല പാപങ്ങളും ഒഴുക്കികളയു മെന്ന് കരുതപ്പെടുന്നു. ഭഗവാൻ ശിവൻ പ്രകൃതിയുടെ നിത്യ സത്യങ്ങളെക്കുറിച്ച് ദേവി പാർവ്വതിക്ക് ഉപദേശം നൽ കിയത് അമർനാഥ് ഗുഹയിൽ വെച്ചാണെന്ന് വിശ്വസിക്ക പ്പെടുന്നു.

അജന്താഗുഹകൾ

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് അജന്താ ഗുഹകൾ. 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഒരുകൂട്ടം ബ്രിട്ടീഷ് സൈനികരാണ് ഇത് കണ്ടെത്തിയത്. ബി.സി. ഒന്നാം നൂറ്റാണ്ടിനും 7-ാം നൂറ്റാണ്ടിനുമിടയിലാണ് വിശ്വവിഖ്യാതമായ ഈ ബുദ്ധമത കേന്ദ്രങ്ങൾ നിർമിക്കപ്പെട്ടത്. ഡക്കാൻ പീഠഭൂമിയിലുള്ള അതി വിശാലമായ ഒരു ആഗ്നേയശിലയിലാണ് ഗുഹകൾ കൊത്തിയെടു ക്കപ്പെട്ടിട്ടുള്ളത്. ആകെയുള്ള 29 ഗുഹകളിൽ അഞ്ചെണ്ണം ചൈത്യ ഗൃഹങ്ങൾ എന്ന പേരിൽ പ്രാർഥനാമുറികളും ബാക്കിയുള്ളവ വിഹാരങ്ങൾ എന്ന പേരിൽ ഭിക്ഷമന്ദിരങ്ങളും ആണ്. ഒന്നാമത്തെ വിഹാരത്തിനു മുമ്പിൽ ശ്രീബുദ്ധന്റെ ഒരു വലിയ രൂപമുണ്ട്. നാഗ രാജപ്രതിഷ്ഠ പത്തൊമ്പതാമത്തെ ഗുഹയിലും ശ്രീബുദ്ധന്റെ മഹാ പരിനിർവ്വാണ ലിഖിതം ഇരുപത്തിയാറാമത്തെ ഗുഹയിലും കാണ പ്പെടുന്നു. നദീദേവിമാരായ ഗംഗയുടെയും യമുനയുടെയും ആലേ ഖനങ്ങൾ കവാടത്തിനടുത്ത് കാണാം. ഭാരതത്തിന്റെ അന്നത്തെ – സാമൂഹിക ജീവിതത്തെ വെളിവാക്കുന്നതാണ് ഗുഹാഭിത്തിയിലെ – കൊത്തുപണികൾ. പ്രതീകാത്മക ചിത്രങ്ങളുടെ ഒരു നിരതന്നെ അജന്താഗുഹകളിലുണ്ട്.

വിവേകാനന്ദപ്പാറ

കന്യാകുമാരി ഒരു വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാണ്. ഗാന്ധിമണ്ഡപവും വിവേകാനന്ദപ്പാറയുമാണ് ഇവിടുത്തെ രണ്ടു പ്രധാന സ്ഥലങ്ങൾ. തീരത്തുനിന്നും ഒന്നര കി.മീ. മാറി കടലി ലാണ് വിവേകാനന്ദപ്പാറ തലയുയർത്തി നിൽക്കുന്നത്. ദേവി കന്യാ കുമാരിയുടെ പാദം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന “ശ്രീപാദ പ്പാറ’ വിവേകാനന്ദപ്പാറയിൽ കാണാം. ഇതിനടുത്തായ വലിയ പാറയിലാണ് സ്വാമി വിവേകാനന്ദൻ ധ്യാനനിരതനായിരുന്നതും ജ്ഞാനോദയം നേടിയതും. പരമ്പരാഗത ഭാരതീയ ശില്പചാതുരി യോടെ പണിതെടുത്ത സ്വാമി വിവേകാനന്ദന്റെ ഒരു ഉജ്വലപ്രതിമ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇവിടുത്തെ ധ്യാനമുറിയിൽ പ്രാർഥനാപൂർവമിരുന്ന് നമുക്കും ആത്മീയാനുഭവം നേടാം.

ടിപ്പുവിന്റെ കോട്ട

പാലക്കാട് കോട്ട എന്നും അറിയപ്പെടുന്ന ടിപ്പുവിന്റെ കോട്ട കേരളത്തിലെ പാലക്കാട്ടാണ് ഉള്ളത്. മൈസൂറിലെ ഹൈദരാലി യാണ് 1766-ൽ ഇത് പണികഴിപ്പിച്ചത്. കോയമ്പത്തൂരും പശ്ചിമതീര വുമായുള്ള ആശയവിനിമയം ത്വരിതപ്പെടുത്താനാണ് ഇത് നിർമിച്ച് തെന്ന് കരുതപ്പെടുന്നു. ഹൈദരാലിയുടെയും ടിപ്പുവിന്റെയും സൈനിക ആസ്ഥാനമായിരുന്നു ഇവിടം. 1784-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പുതുക്കിപ്പണിത് ടിപ്പുവിനെതിരായ പ്രതിരോധത്തി നായി ഉപയോഗിച്ചു. പിന്നീട് സാമൂതിരി പിടിച്ചെടുത്ത കോട്ട 1790-ൽ ബ്രിട്ടീഷുകാർ തിരിച്ചുപിടിച്ചു. ഇവിടെ ഒരു ഹനുമാൻ ക്ഷേത – മുണ്ട്. ഇന്ന് ഏതാനും സർക്കാർ മന്ദിരങ്ങൾ കോട്ടയിൽ പ്രവർത്തി ക്കുന്നുണ്ട്.

ഉദയ്പൂർ

രാജസ്ഥാനിൽ ആരാവല്ലി മലനിരകളിലെ വനമേഖലയിലുള്ള ഉദയ്ക്കർ, ഉദയസൂര്യന്റെ നഗരമെന്നും അറിയപ്പെടുന്നു. 8-ാം നൂറ്റാ ണ്ടിലാണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്. ഇവിടെ നിരവധി കൊട്ടാര ങ്ങളും ക്ഷേത്രങ്ങളും സ്മാരകങ്ങളും തടാകങ്ങളുമുണ്ട്. ഗംഭീരമായ ഇവിടുത്തെ മാർബിൾകൊട്ടാരം പൂമുറ്റങ്ങളാലും ക്ഷേത്രങ്ങളാലും വർണച്ചിൽ ദർപ്പണങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. കിളിവാതി ലുകളാലും മച്ചകച്ചിത്രങ്ങളാലും സമ്പന്നമാണിവിടം. മഹാറാണ യുടെ കൊട്ടാരം ഉദയ്പൂരിന്റെ കീർത്തിമുദ്രയായി നിലകൊള്ളുന്നു. ഈ നഗരകൊട്ടാരം ഇന്നൊരു മ്യൂസിയമാണ്. പടിഞ്ഞാറ് രണ്ട് മാർബിൾ കൊട്ടാരങ്ങൾ അതിരിട്ട പിച്ചോള തടാകമാണ്. 17-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ജഗദീശക്ഷേത്രത്തിലെ മഹാവിഷ്ണുവിന് അഭിമുഖമായി നിലകൊള്ളുന്ന ഗരുഡന്റെ വെങ്കലശില്പമാണ് മറ്റൊരു മുഖ്യ ആകർഷണം.

സുര്യക്ഷേത്രം

ഒഡീഷയിലെ പുരിജില്ലയിലെ കൊണാർക്ക് ഗ്രാമത്തിലാണ് വിഖ്യാതമായ സൂര്യക്ഷേത്രമുള്ളത്. 13-ാം നൂറ്റാണ്ടിൽ നിർമിച്ചതും സൂര്യരഥത്തിന്റെ രൂപത്തിലുള്ളതുമാണ് ഈ ക്ഷേത്രം. ഒഡീഷയുടെ തനത് ക്ഷേത്ര വാസ്തുശില്പരീതിയാണ് ഇവിടെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വശങ്ങളിലായി ആറുവീതം രഥചകങ്ങൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു. ശിലയിൽ പണിതെ ടുത്ത ആറ് കുതിരകൾ രഥം വലിക്കുന്നതായി സ്ഥാപിച്ചിരിക്കുന്നു. കൂറ്റൻ ഇരുമ്പ് കമ്പികൾ രഥക്ഷേത്രത്തിന്റെ മുകൾത്തട്ടിനെ താങ്ങി നിർത്തുന്നു. ഗർഭഗൃഹത്തിലെ ഗോപുരം പൂർണമായും നശിപ്പിക്ക പ്പെട്ടിരിക്കുന്നു. മനോഹരമായ കൊത്തു പണികൾ കൊണ്ടും ശില്പ ങ്ങൾ കൊണ്ടും ക്ഷേത്രത്തിന്റെ പുറംഭാഗം സമ്പന്നമാണ്. ഭാരത ത്തിലെ ക്ഷേത്ര വാസ്തുവിദ്യയുടെ വേറിട്ടു നിൽക്കുന്ന ഉദാഹരണ ങ്ങളിലൊന്നാണ് കൊണാർക്കിലെ സൂര്യക്ഷേത്രം.

താജ്മഹൽ

അനശ്വരപ്രണയത്തിന്റെ വെണ്ണക്കൽ സ്മാരകവും വാസ്ത – വിദ്യയുടെ ഉത്തമ ഉദാഹരണവുമായ താജ്മഹൽ, കൊട്ടാരങ്ങൾക്ക് ഒരു പൊൻകിരീടം തന്നെയാണ്. യമുനാതീരത്ത് ആഗ്രയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1648-ൽ തന്റെ പ്രിയതമ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഈ ശവകുടീരം. 20,000 തൊഴിലാളികൾ 20 വർഷം വിയർപ്പൊഴുക്കി യാണ് ഈ ലോകോത്തര വാസ്തവിസ്മയത്തെ യാഥാർഥ്യമാക്കി യത്. 75 മീറ്റർ ഉയരമുള്ള താജ്മഹൽ ഭാരതത്തിലെ ഏറ്റവും ഉയര മുള്ള ചരിത്രസ്മാരകമാണ്. മൂന്നുനിലകളുള്ള മുഖ്യപടിവാതിൽ (ദർവാസ) 100 മീറ്റർ ഉയരമുള്ളതും 150 മീറ്റർ വീതിയുള്ളതും താജ് മഹലിനു ചുറ്റുമുള്ള മനോഹരപൂന്തോട്ടത്തിലേക്ക് പ്രവേശനമൊ രുക്കുന്നതുമാണ്. 6.6 മീറ്റർ ഉയരത്തിൽ 93.9 ചതുരശ്ര മീറ്റർ വിസ്തീ ർണമുള്ള ഒരു പടുകൂറ്റൻ മാർബിൾ തറയിലാണ് സൗധം പടുത്തു യർത്തിയിട്ടുള്ളത്. താജിന് വശങ്ങളിലായി 40 മീറ്റർ ഉയരമുള്ള നാല് കൂറ്റൻ സ്ത്രപങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വെളുപ്പും കറുപ്പും വെണ്ണക്കല്ലിലാണ് തറകൾ ഒരുക്കിയിട്ടുള്ളത്. 24.5 മീറ്റർ ഉയരവും 17.7 മീറ്റർ വ്യാസവുമുള്ള ഒരു കൂറ്റൻ താഴികക്കുടമാണ് ഇതിനുള്ളത്. ലോകാത്ഭുതങ്ങളിലൊന്നാണ് താജ്മഹൽ.

സോമനാഥക്ഷേത്രം

ഗുജറാത്തിലെ തീർഥാടനനഗരമാണ് സോമനാഥ്. ചാലുക്യ രാജാക്കന്മാരാണ് ഇവിടുത്തെ ശിവക്ഷേത്രം പണികഴിപ്പിച്ചത്. 11-ാം നൂറ്റാണ്ടിനു മുമ്പ് രാജസോമചക്രവർത്തി സ്വർണംകൊണ്ടാണ് ഈ ക്ഷേത്രം പണിതതെന്ന് കരുതുന്നു. തുടർന്ന് കൃഷ്ണരാജ രാജാവ് വെള്ളിയിൽ ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തി. മുഹമ്മദ് ഗോറി യുടെ ആക്രമണത്തിനുശേഷം കൃഷ്ണശിലയിലാണ് ഇത് പുതു ക്കിപ്പണിതത്. 13-ാം നൂറ്റാണ്ടിലും ഈ ക്ഷേത്രം ആക്രമിക്കപ്പെടു കയും ചെയ്തു. ഇന്ന് ദാരുശില്പങ്ങളുടെയും കൊത്തുപണികളു ടെയും ഒന്നാന്തരം ഉദാഹരണമായി സോമനാഥക്ഷേത്രം നില കൊള്ളുന്നു. കുറ്റൻ തടിത്തൂണുകളാണ് ക്ഷേത്രത്തെ താങ്ങിനിൽ ക്കുന്നത്. ഇവയിൽ പലതും അമൂല്യമായ രത്നങ്ങളാൽ അലങ്കുത് മാണ്. 13 നിലകളുള്ള ക്ഷേത്രത്തിന്റെ ഗോപുരങ്ങൾക്കു മുകളിൽ 14 സ്വർണതാഴികക്കുടങ്ങളുണ്ട്. ഈ ക്ഷേത്രം സഞ്ചാരികളുടെ ഒരു മുഖ്യ സന്ദർശനകേന്ദ്രമാണ്.

ശ്രീ പത്മനാഭസ്വാമിക്ഷേത്രം

തിരുവനന്തപുരത്താണ് മതവിശ്വാസ പാരമ്പര്യത്തിന്റെ പതീകമായ ശ്രീ പത്മനാഭസ്വാമിക്ഷേത്രം നിലകൊള്ളുന്നത്. അനന്തനാഗത്തിൽ ശയനം കൊള്ളുന്ന മഹാവിഷ്ണുവാണ് മുഖ്യ പ്രതിഷ്ഠ. ഗർഭഗൃഹത്തിന്റെ മുന്നിലുള്ള മൂന്ന് കവാടങ്ങളിൽ കുടി അനന്തശയനത്തിന്റെ പൂർണരൂപം ദർശിക്കാനാകും. 100 മീറ്റർ ഉയര ത്തിൽ ഏഴുനിലകളുള്ള ഗോപുരം ദ്രാവിഡശില്പമാതൃകയിലാണ് – നിർമിച്ചിട്ടുള്ളത്. ഏഴ് സ്വർണ താഴികക്കുടങ്ങൾ കൊണ്ട് ഗോപുര – ത്തിന്റെ മുകൾഭാഗം അലങ്കരിക്കപ്പെട്ടിരിക്കുന്നു. പുരാണ പ്രസിദ്ധ കഥകൾ ഗോപുരത്തിൽ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനു സമീപം പൂജാദികർമങ്ങളുടെ ഭാഗമായുള്ള സ്നാനത്തിനും മറ്റും ഒരു കുളമുണ്ട്. കൊത്തുപണി ചെയ്ത് ദാരുസ്തംഭങ്ങളും അലങ്കരി ക്കപ്പെട്ട മച്ചുകളും ശില്പവൈദഗ്ധ്യത്തിന്റെ സാക്ഷിപത്രങ്ങളാണ്. ഒറ്റക്കൽ മണ്ഡപം എന്ന പേരിൽ ഏകശിലയിൽ കൊത്തിയെടുത്ത – ഒരു മണ്ഡപം ശ്രീകോവിലിനു മുമ്പിലായുണ്ട്.

സാന്താക്രൂസ് കത്തീഡ്രൽ

500 വർഷങ്ങൾക്കു മുമ്പ് പോർച്ചുഗീസുകാർ പണികഴിപ്പി ച്ചതാണ് കോട്ടപ്പള്ളി എന്നും അറിയപ്പെടുന്ന കൊച്ചിയിലെ ഈ ദേവാലയം. നൂറ്റാണ്ടുകൾക്കു മുമ്പ് കൊച്ചിയിലെത്തിയ ഫാൻസിസ്കൻ പാതിരിമാരെ കൊച്ചിരാജാവ് വരവേറ്റു എങ്കിലും സാമൂതിരി അതിനെ എതിർത്തു. സാമൂതിരിയെ പരാജയപ്പെടുത്താൻ പോർച്ചു ഗീസുകാർ കൊച്ചിരാജാവിനെ സഹായിച്ചു. പകരമെന്നോണം ഒരു കോട്ടയും പള്ളിയും പണിയുന്നതിനുള്ള സ്ഥലം രാജാവ് ഇവർക്ക് അനുവദിച്ചു നൽകുകയായിരുന്നു. തടിയും കല്ലും കൊണ്ടു പണിത് ഈ പള്ളി 1503-ൽ വെഞ്ചരിച്ച് സാന്താക്രൂസ് പള്ളി എന്ന് പേരു നൽകി. 1505-ൽ തടിയും മാർബിളും ഉപയോഗിച്ച് ഇത് പുതുക്കി പ്പണിതു. 1663-ൽ ഡച്ചുകാർ കൊച്ചി പിടിച്ചെടുത്തതോടെ പള്ളി അവരുടെ ആയുധപ്പുരയായി മാറി. 1903-ൽ ബിഷപ്പ് ഡോം ജോൺ ഗോമസ് ഫെറെയ്റ പള്ളി വീണ്ടും പുതുക്കിപ്പണിതു. 1984-ൽ സാന്താക്രൂസ് പള്ളി ഒരു കത്തീഡ്രലായി ഉയർത്തപ്പെട്ടു.

സാരനാഥ്

ഉത്തർപ്രദേശിൽ വാരണാസിയിൽ നിന്നും 13 കി.മീ. മാറിയാണ് സാരനാഥ്. ഋഷിപട്ടണമെന്നും ഇവിടം അറിയപ്പെടുന്നു. പുരാണ പകാരം നിരവധി ഋഷിമാരുടെ അന്ത്യവിശ്രമസ്ഥലമാണിത്. സാരനാഥ് എന്ന വാക്കിന്റെ അർഥം മാനുകളുടെ ദൈവം എന്നാണ്. – മാനുകളുടെ സംരക്ഷണത്തിനായി ഇവിടെ ഒരു പാർക്കുമുണ്ട്. അശോകചക്രവർത്തി പണികഴിപ്പിച്ച “ദമക്ക് സപ’മാണ് – സാരനാഥിനെ പ്രശസ്തമാക്കുന്നത്. 28 മീറ്റർ വ്യാസമുള്ള ഒരു കൂറ്റൻ പാറയിൽ പണിതുയർത്തിയ 31 മീറ്റർ ഉയരമുള്ള വൃത്ത സ്ത്രപമാണ് ഇത്. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ദമക്ക് പത്തിനടുത്താ ണ് ഭാരതത്തിന്റെ ദേശീയചിഹ്നമായ സിംഹചിഹ്നം അഥവാ ലയൺ ക്യാപിറ്റൽ ആലേഖനം ചെയ് ത അശോകസ്തംഭം നില കൊള്ളുന്നത്. രൂപത്തിനടുത്തായി ഒരു ബുദ്ധക്ഷേത്രവുമുണ്ട്. ബോധോദയശേഷം ശ്രീബുദ്ധൻ ആദ്യമെത്തിയ സ്ഥലമെന്ന നില യിൽ ബുദ്ധമതക്കാരുടെ ഒരു തീർഥാടനകേന്ദ്രമാണ് ഇവിടം.

ചെങ്കോട്ട

മുഗൾചക്രവർത്തി ഷാജഹാനാണ് 1648-ൽ ചെങ്കോട്ട പണി കഴിപ്പിച്ചത്. കോട്ടയ്ക്കുള്ളിൽ അഞ്ഞൂറോളം കെട്ടിടങ്ങളുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം. രാജ വനിതകൾക്ക് പ്രിയങ്കരവസ്തുക്കൾ വാങ്ങാൻ പാകത്തിൽ ചോട്ടാ ചൗക്ക് എന്നൊരു തെരുവും കോട്ടയ്ക്കുള്ളിലുണ്ട്. ഷാജഹാൻ പല ചുവന്ന കൽക്കെട്ടിടങ്ങളും പൊളിച്ചു നീക്കി പകരം മാർബിൾ സൗധങ്ങൾ പണിയുകയുണ്ടായി. ഇവിടുത്തെ മാർബിൾ കൊട്ടാര ത്തിലാണ് ഷാജഹാന്റെ വിഖ്യാതമായ മയൂരസിംഹാസനം സൂക്ഷി ച്ചിരുന്നത്. ഇന്ന് സ്വാതന്ത്യദിനത്തിന്റെ വർണാഭമായ ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്. എല്ലാത്തിനുമുപരി മുഗൾ വാസ്തുവിദ്യ യുടെ മകുടോദാഹരണമായി ചെങ്കോട്ട തലയുയർത്തി നിൽക്കുന്നു.

സാഞ്ചി

മധ്യപ്രദേശിലെ റസെൻ ജില്ലയിലാണ് സാഞ്ചി എന്ന പുരാ തന നഗരം സ്ഥിതിചെയ്യുന്നത്. ബത്വിന നദിയുടെ തീരത്തുള്ള ഈ നഗരത്തിൽ വിദിഷഗിരി കുന്നിലാണ് അശോകചക്രവർത്തി സ്ഥാപി ച്ചതും വിശ്വപ്രശസ്തവുമായ സാഞ്ചിസ്തപം നിലകൊള്ളുന്നത്. 35 മീറ്റർ വ്യാസത്തിലും 18 മീറ്റർ ഉയരത്തിലും മണൽക്കല്ലുകൊണ്ട് പണിതീർത്തതാണ് സ്ത്രപം. ബി. സി. ഒന്നാം നൂറ്റാണ്ടിൽ ശതവാ ഹനന്മാരാണ് പത്തിന് നാല് ഗേറ്റുകൾ നിർമിച്ചത്. ഇവയുടെ തുണുകളെ നാല് ആനശില്പങ്ങൾ താങ്ങിനിൽക്കുന്നു. 5-ാം നൂറ്റാ ണ്ടിൽ ഗുപ്തന്മാർ ഇവിടെ നാല് ബുദ്ധപ്രതിമകൾ സ്ഥാപിച്ചു. ബുദ്ധമതം ക്ഷയിച്ചതോടെ സാഞ്ചിയും വിസ്മൃതിയിലായി. 1881-ൽ ബ്രിട്ടീഷ് ജനറലായിരുന്ന ‘ടെയ്ലർ ഇവിടം സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചു. ഇന്ന് സാഞ്ചിസ്തുപത്തിനടുത്തായി ബുദ്ധമത കലാ-സാംസ്കാരിക വസ്തുക്കൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയ മുണ്ട്.

കുത്തബ് മിനാർ

കുത്ബുദീൻ ഐബക് 1196-ൽ പണികഴിപ്പിച്ച കുത്തബ് മിനാർ ഡൽഹിയിലെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകമാണ്. ആറ് നിലകളുള്ള ഈ ഉത്തുംഗസൗധത്തിന് മനോഹരമായ ഒരു താഴിക ക്കുടം മുകളിലായുണ്ട്. 379 പടികൾ താണ്ടിവേണം മിനാരത്തിന്റെ മുകളിലെത്താൻ. ഒരു ഇടിവെട്ടേറ്റ് തകർന്ന് ഇന്നത്തെ 73.5 മീറ്റർ ഉയരമാകുന്നതിനു മുമ്പ് 91 മീറ്റർ ഉയരമായിരുന്നു ഈ മിനാരത്തിന്
ഉണ്ടായിരുന്നത്. വെള്ള വെണ്ണക്കൽ പാകിയ തറ യൊഴികെ ബാക്കി ഭാഗ ങ്ങളെല്ലാം മണൽക്കല്ലി ലാണ് നിർമിച്ചിട്ടുള്ളത്. ചുവട്ടിലെ 14.3 മീറ്റർ വ്യാസം, കുറഞ്ഞു കുറഞ്ഞ് മുകളിലെത്തുമ്പോ ൾ 2.7 മീറ്ററാകുന്നു. മിനാ രത്തിന്റെ ഉൾഭിത്തിയിൽ വിശുദ്ധ ഖുർആനിലെ വചനങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പാശ്ചാ ത്യ വാസ്തുവിദ്യയുടെ ഈ ഉദാത്ത സ്മാരകം ഇന്നും ധാരാളം പേരെ ആകർഷിക്കുന്നു.

രാമേശ്വരം

തമിഴ്നാടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള ഈ ചെറുദ്വീപ് ഒരു തീർഥാടനകേന്ദ്രമാണ്. രാവണനിൽനിന്നും തന്റെ ഭാര്യയെ വീണ്ടെടുക്കാൻ ശ്രീലങ്കയിലേക്കുള്ള ശ്രീരാമന്റെ യാത്ര ഇവിടെ നിന്നായിരുന്നു എന്നാണ് വിശ്വാസം. 12-ാം നൂറ്റാണ്ടിൽ പണികഴി പ്പിച്ച ഇവിടത്തെ രാമനാഥസ്വാമിക്ഷേത്രം 17-ാം നൂറ്റാണ്ടിൽ പുതു ക്കിപ്പണിയുകയുണ്ടായി. ഒമ്പതു നിലകളുള്ള ക്ഷേത്രത്തിന്റെ പ്രവേ ശനകവടാത്തിന്റെ ഉയരം 38 മീറ്ററാണ്. 1200 മീറ്റർ വരുന്ന ഇടനാഴി യാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത 1200 തുണുകളും ദ്രാവിഡ ശില്പ്പി രീതിയും വശ്യമനോഹരങ്ങളാണ്. ക്ഷേത്രത്തിന്റെ കന്യാമുല ധനുഷ്കോടിയിലെ രാമേശ്വരക്ഷേത്രത്തിന് അഭിമുഖമാണ്. കോതണ്ഡരാമക്ഷേത്രവും പ്രശസ്തമാണ്. ധനുഷ്കോടിയിലെ പുണ്യസ്നാനം അനുഗ്രഹദായകമെന്ന് കരുതപ്പെടുന്നു.

നേപ്പിയർ മ്യൂസിയം

തിരുവനന്തപുരത്ത് മൃഗശാലക്കടുത്താണ് വിഖ്യാതമായ നേപ്പിയർ മ്യൂസിയം. 19-ാം നൂറ്റാണ്ടിൽ പണിത ഈ സൗധം പരമ്പരാ ഗത കേരളവാസ്തു ശില്പവിദ്യയുടെയും ചൈനീസ്-മുഗൾ വാസ്ത വിദ്യകളുടെയും മികവ് ഒന്നിച്ച ഒന്നാണ്. ഇംഗ്ലീഷ് വാസ്തു ശില്പി ചിഹോമാണ് ഇതിന്റെ അവസാന മിനുക്കുപണികൾ ചെയ്തത്. ഉള്ളിൽനിന്നും പുറത്തുനിന്നുമുള്ള ഈ കെട്ടിടത്തിന്റെ ദൃശ്യം വിസ്മയിപ്പിക്കുന്നതാണ്. ചുവരിന് ഒന്നിടവിട്ട് കള്ളികളായി നിറ വ്യത്യാസം നൽകിയിരിക്കുന്നത് കെട്ടിടത്തിന്റെ പുറംമോടി വർധി പ്പിക്കുന്നു. മഞ്ഞനിറത്തിൽ അർധവൃത്താകാര മട്ടുപ്പാവും മനോഹ രമായി കൊത്തിയെടുത്തിട്ടുള്ള തുവാനപ്പടികളും വാസ്തുവിദ്യയുടെ അഴക് വിളിച്ചറിയിക്കുന്നു. വിപുലമായ ഒരു ആയുധ-ആഭരണനാണയശേഖരം ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു വരുന്നു.

ആഗ്രാകോട്ട

ഉത്തർപ്രദേശിൽ യമുനാനദിയുടെ തീരത്താണ് വിഖ്യാതമായ ആഗാകോട്ട നിലകൊള്ളുന്നത്. മഹാനായ അക്ബർ ചക്രവർത്തി 1565-ൽ തന്റെ 23-ാം വയസിൽ പണികഴിപ്പിച്ചതാണ് അർധവൃത്താ കൃതിയിൽ നാലു കി.മീ. വിസ്തൃതിയുള്ള ഈ കോട്ട. കവാട ത്തിലെ അമർസിംഗ് ഗെയിലെ ആനവാതിലിനപ്പുറം മനോഹര മായ പൂന്തോട്ടം നമ്മെ കോട്ടയുടെ മുഖ്യഭാഗത്തേക്ക് നയിക്കും. മോത്തി മസ്ജിദും ജഹാംഗീർ മഹലും അങ്കുരിബാഗും മുഗൾ ശില്പചാതുരിയുടെ പാടലവർണക്കല്ലിലെ വിസ്മയിപ്പിക്കുന്ന ഉദാഹരണങ്ങളാണ്. നിരവധി മോസ്കകളും, കാര്യവിചാര ഹാളുകളും ഈ കൊട്ടാരത്തിലുണ്ട്. മുസമ്മാൻ ബർഗ് എന്ന കോട്ട യുടെ അവിശ്വസനീയമായ സുന്ദരമായ ഭാഗത്താണ് ഷാജഹാൻ ചക്രവർത്തി അന്ത്യശ്വാസം വലിച്ചത്. ജനാലയ്ക്കപ്പുറം യമുനാ നദിയുടെ മറുകരയിൽ തന്റെ പ്രിയതമയുടെ ശവകുടീരമായ താജ്മഹൽ കണ്ടുകണ്ടാണ് പുത്രൻ ഒരുക്കിയ വീട്ടുതടങ്കലിൽ കിടന്ന് ഷാജഹാൻ ചരിത്രത്തിന്റെ ഭാഗമായത്. അക്ബറിനു ശേഷം ഷാജഹാൻ ചക്രവർത്തിയും തുടർന്ന് ജഹാംഗീറും കോട്ടയ്ക്ക്. എടുപ്പുകളും അറ്റകുറ്റ പണികളും ചെയ്തിരുന്നു.

മൗണ്ട് അബു

ആരാവല്ലി മലനിരകളിലുള്ള രാജസ്ഥാനിലെ ഏറ്റവും ഉയർന്ന മലയാണ് മൗണ്ട് ആബു. നിരവധി ഹിന്ദു-ജൈനക്ഷേത്രങ്ങളാൽ സമ്പന്നമായ ഒരു തീർഥാടനകേന്ദ്രമാണ് ഇത്. ചൗമുഖ ക്ഷേത്രം, ആദിനാഥക്ഷേത്രം, ഋഷഭദയക്ഷേത്രം, ന്യൂമിനാഥക്ഷേത്രം എന്നിവ യാണ് നാല് മുഖ്യ ജൈനക്ഷേത്രങ്ങൾ. ഉദയസൂര്യന് അഭിമുഖമായി സന്ദർശകർ ശ്രീകോവിലിലേക്ക് നേരിട്ടെത്തും വിധമാണ് ഓരോ ക്ഷേത്രപ്രവേശന കവാടവും നിർമിച്ചിട്ടുള്ളത്. അത്യന്തം മിനുപ്പാ ർന്ന മയമുള്ള വെണ്ണക്കല്ലുകൊണ്ട് നിർമിക്കപ്പെട്ട ക്ഷേത്രങ്ങൾ വെട്ടിത്തിളങ്ങുന്നവയാണ്. ദേവകളുടെയും മൃഗങ്ങളുടെയും വള്ളികളുടെയും പുഷ്പങ്ങളുടെയും കൊത്തുപണികളാൽ സമ്പന്ന – മാണ് ക്ഷേത്രങ്ങളുടെ ഉൾഭാഗം. ഗുജറാത്തി വാസ്തുവിദ്യയുടെ ദീപ്തമാതൃകകളാണ് ഇവ ഓരോന്നും. ഇതിഹാസപുരുഷനായ വസിഷ്ഠമഹർഷിയുടെ പർണശാല ഇതിനടുത്താണെന്ന് കരുത പ്പെടുന്നു. ഋഷികേശ് എന്ന പേരിൽ പ്രസിദ്ധമായ ഒരു തീർഥാടന സലാം മൗണ്ട് അബുവിലുണ്ട്

മട്ടാഞ്ചേരി കൊട്ടാരം

പോർച്ചുഗീസുകാർ 1568-ൽ പണിത് വീരകേരളവർമരാജാ വിന് സമ്മാനിച്ചതാണ് മട്ടാഞ്ചേരി കൊട്ടാരം. പിന്നീട് ഡച്ചുകാർ ഇത് പുതുക്കിപ്പണിയുകയും ഡച്ചുകൊട്ടാരം എന്ന് അറിയപ്പെടു കയും ചെയ്തു. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാരീതി യാണ് കൊട്ടാരനിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുനില കളിലായി നാലുകെട്ടായി ഇത് പണിതിരിക്കുന്നു. തടിയിൽ പണി തതും മനോഹരമായ ചുവർചിത്രങ്ങൾ ആലേഖനം ചെയ്തതുമായ ഒരു ക്ഷേത്രവും കൊട്ടാരത്തിലുണ്ട്. കൊട്ടാരച്ചുവരുകളിൽ രാമായണ കഥ കൊത്തിവച്ചിരിക്കുന്നു. ചില പള്ളിയറകളിൽ 19-ാം നൂറ്റാണ്ടി ലെ വർണചിത്രങ്ങൾ കാണാം. പാശ്ചാത്യർ പൗരസ്ത്യമാതൃക യിൽ പണിതുയർത്തിയ കൊട്ടാരം എന്നതാണ് മട്ടാഞ്ചേരി കൊട്ടാര – ത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

മൈസൂർ കൊട്ടാരം

നിരവധി ചരിത്രസ്മാരകങ്ങളുടെ നഗരമാണ് മൈസൂർ. – നഗരമധ്യത്തിലുള്ള മഹാരാജാവിന്റെ കൊട്ടാരം എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന ഒരു വാസ്തുവിദ്യാവിസ്മയമാണ്. അറബ്-ഭാരത – വാസ്തുവിദ്യാരീതികളെ സംയോജിപ്പിച്ചുകൊണ്ട് ഹെൻട്രി ഇർവിൻ – രൂപകല്പന ചെയ്ത കൊട്ടാരത്തിന്റെ പണി 1897-ൽ പൂർത്തീ കരിച്ചു. കമനീയമായി അലങ്കരിക്കപ്പെട്ട സ്വർണസിംഹാസനമാണ് ഇവിടത്തെ മുഖ്യ ആകർഷണം. ചുവർചിത്രങ്ങളും വർണച്ചില്ല് പണികളും ദന്തശില്പങ്ങളുമൊക്കെ കൊട്ടാരത്തെ വശ്യമനോഹര മാക്കുന്നു. മൈസൂറിലെ ഉത്സവം ആലേഖനം ചെയ്ത ചിത്രങ്ങൾ കൊട്ടാരച്ചുവരുകളെ അലങ്കരിക്കുന്നു. ഉത്സവകാലത്തെ വൈദ്യുത ദീപാലകൃതമായ കൊട്ടാരം അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നാണ്.

മഹാബോധി ക്ഷേത സമുച്ചയം

ബീഹാറിലെ ബോധഗയയിലാണ് മഹാബോധി ക്ഷേത സമുച്ചയം നിലകൊള്ളുന്നത്. ഇവിടെയാണ് ശ്രീബുദ്ധൻ ഒരാൽ മരച്ചുവട്ടിലെ ശിലാതലത്തിൽ ധ്യാനനിരതനായിരുന്ന് ബോധോദയം നേടിയത്. ഈ ആൽമരം പിന്നീട് ബോധിവൃക്ഷമെന്നും ശിലാതലം വ്രജാസനമെന്നും വിശ്രുതമായി. 2-ാം നൂറ്റാണ്ടിൽ ബുദ്ധഭക്തനായി രുന്ന അശോകചക്രവർത്തി ഇവിടെ ഒരു ക്ഷേത്രം പണിയുകയും പിന്നീട് മഹാബോധി ക്ഷേത്രമായി ഇത് പുതുക്കിപ്പണിയുകയും ചെയ്തു. ക്ഷേത്രത്തിന്റെ വമ്പൻ ഗോപുരം 180 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്നു. ക്ഷേത്രത്തെക്കുറ്റി പല സ്ത്രപങ്ങളുമുണ്ട്. യോഗ സമാധിസ്ഥനായ ശ്രീബുദ്ധനാണ് മുഖ്യമൂർത്തി. ക്ഷേത്രത്തിനു സമീപം ഒരു താമരപ്പൊയ്കയുണ്ട്. ശ്രീബുദ്ധന്റെ ഒരു പ്രതിമ ഈ പൊയ്പയ്ക്ക് മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്നു. മഹാബോധി ക്ഷേതം വിഖ്യാതമായ ഒരു തീർഥാടന കേന്ദ്രമാണ്.

ഖജുരാഹോ ക്ഷേത്രം

പണ്ട്, 85 ക്ഷേത്രങ്ങളുടെ ഗ്രാമമായിരുന്ന ഖജുരാഹോ ഇന്ന് അവയിൽ അവശേഷിക്കുന്ന ഏതാനും ക്ഷേത്രങ്ങളുമായി മധ്യ പ്രദേശിലെ ഛത്തർപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു. 950-1050 കാലഘട്ടത്തിൽ ചണ്ഡല രാജാക്കന്മാരാണ് ക്ഷേത്രങ്ങൾ പണി തിട്ടുള്ളത്. ആദ്യകാലക്ഷേത്രങ്ങൾ കരിങ്കല്ലിലും തുടർന്നുള്ളവ മണൽപ്പാറയിലുമാണ് നിർമിച്ചിരിക്കുന്നത്. ശിവ-വൈഷ്ണവ
ജൈനമത ക്ഷേത്രങ്ങൾ ഇവിടെ കാണാം. മധ്യകാല ഭാരതീയ വാസ്തുവിദ്യയാണ് ഖജുരാഹോയിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളും പടിഞ്ഞാറേക്ക് ദർശനം ചെയ്യുന്നു. ക്ഷേത് ങ്ങളുടെ അകവും പുറവും വിസ്മയിപ്പിക്കുന്ന കൊത്തുപണികളാൽ സമ്പന്നമാണ്. ദേവന്മാരുടെയും ദേവിമാരുടെയും അപ്സരസുകളു ടെയും സാലഭഞ്ജികമാരുടെയും സുരസുന്ദരിമാരുടെയുമൊക്കെ ശില്പങ്ങളാണ് കൊത്തിവയ്ക്കപ്പെട്ടിട്ടുള്ളത്. ഇന്ന് ഖജുരാഹോ ഒരു വിനോദസഞ്ചാരകേന്ദ്രവും പുരാവസ്തു ഗവേഷണപദേശവു മാണ്.

അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…

ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്.

വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും?

ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട് അതിനുള്ള ധൈര്യമിവർക്കില്ലാതെ വരുന്നു?

അനാഥന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു…

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി…

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും…

അമ്മയുടെ നോവാറായില്ല –
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല…

ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി…

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം…

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം…

ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു…

ഉടുതുണിയ്ക്കില്ലാത്ത
മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി

ഈ തെരുവിലവളെ കല്ലെറിഞ്ഞു;
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം

ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം…

Anathan Kavitha | anil panachooran

നാം ജീവിക്കുന്ന സമൂഹം

കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി നടത്തിയ ശാത്രക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന ഡോ: എം. ടി. നാരായണൻ നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്. പ്രഭാഷണം കേട്ടപ്പോൾ കുറിച്ചിട്ട നോട്ടുകളാണിവിടെ കൊടുക്കുന്നത്.

പൂർവ്വകാലം

Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans എന്നു തുടങ്ങി മനുഷ്യ ഗണത്തിൽ പെട്ട പലതരം ജീവികൾ അന്നുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തിൽ അവശേഷിച്ചത് ഹോമോ സാപ്പിയൻസ് മാത്രമായിരുന്നു.ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് പിടിച്ചു നിന്നു. സമൂഹമായി കൂട്ടം ചേർന്ന് അതിജീവനത്തിന്റെ പാതയിൽ അവർ ഒന്നിച്ചു എന്നു വേണം കരുതാൻ. നമ്മുടെ പൂർവ്വികർ അനാദികാലം മുതലേ ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്നു എന്നൊരു സങ്കല്പം ഉണ്ടായിരുന്നു. ആ അനാദികാലം എന്നത് അത്രപുരാതനമല്ലെന്നും 65000 വർഷങ്ങൾ പുറകോട്ടു നടന്നാൽ നമുക്ക് നമ്മുടെ വംശപൈതൃകത്തിന്റെ കഥയറിയാമെന്നും പറഞ്ഞ്, ആഫ്രിക്കയിൽ നിന്നും ഹോമോസാപ്പിയൻസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്ന കഥ പറയുന്ന ടോണി ജോസഫ് എന്ന പത്രപ്രവർത്തകന്റെ പുസ്തകമാണ് ആദിമ ഇന്ത്യക്കാർ എന്ന Early Indians. നാലു കുടിയേറ്റങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു എന്നവിടെ വിശദീകരിക്കുന്നു. ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്.

നവീനശിലായുഗം

സാപ്പിയൻസ് ഉള്ള ഹോമോസ് തുടക്കം മുതലേതന്നെ കൂട്ടം ചേർന്നു ജീവിച്ചു വന്നിരുന്നു. സമൂഹം എന്നത് ഉപജീവനത്തിനുള്ള മാർഗവുമായി മാറുകയായിരുന്നു. കൂട്ടം ചേർന്നവർ നിത്യജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരായി. ഏകദേശം ക്രി. മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെ മനുഷ്യസമൂഹത്തിൽ രൂപം പൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു – നവീനശിലായുഗം. നവീനശിലായുഗത്തിൽ കാർഷിക വൃത്തിയിലേക്ക് സമൂഹം എത്തി ചേർന്നു. കൃഷിയുടെ കണ്ടു പിടുത്തവും വ്യാപനവും നവീന ശിലായുഗത്തിൽ ആരംഭിച്ചത് സമൂഹത്തെ വൻതോതിൽ മാറ്റിയെടുത്തിരുന്നു. ബാക്കിവന്ന ചോറാണു സംസ്കാരം (എം. എൻ. വിജയൻ മാഷ്). കൃഷി നവീനശിലായുഗ വിപ്ലവത്തിന്ന് കാരണമായി എന്നു പറയാം. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു. ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ. അതോടൊപ്പം നദീതട സംസ്കാരം ഉടലെടുത്തു. വെങ്കലയുഗ നാഗരികത വളർന്നു വന്നു. മെസെപ്പെട്ടോമിയൻ നാഗരികത ഇതായിരുന്നു. 5000 വർഷം മുമ്പുള്ള നാഗരികത ആയിരുന്നു അത്.

മെസെപ്പെട്ടോമിയ

മെസെപ്പെട്ടോമിയ എന്നാൽ നദികൾക്കിടയിലെ പ്രദേശം. യൂഫ്രട്ടീസ് – ടൈഗ്രീസ് നദി തീരങ്ങളിൽ വന്ന മെസെപ്പെട്ടോമിയൻസ് നാഗരികതയിലാണ് 60 തിനെ അടിസ്ഥാന യൂണിറ്റാക്കിയാണ്, വാച്ചിലെ 60 സെക്കന്റും 60 മിനിറ്റും ഒക്കെ വന്നതും അതുവഴിയാണ്. എഴുത്തിവിദ്യയുടെ ആവിർഭാവവും അന്നായിരുന്നു. അയ്യായിരം കൊല്ലങ്ങൾക്ക് മുന്നേ സുമേറിയൻ ജനതയിൽ ഒരു വിഭാഗം ഇവിടെ ജീവിക്കാൻ തുടങ്ങിയിരുന്നു.

ഇരുമ്പുയുഗം

മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം എന്നറിയപ്പെടുന്ന ഇരുമ്പുയുഗം. ഇരുമ്പിന്റെ കണ്ടു പിടുത്തവും അതിന്റെ വ്യാപനവും ആണു പിന്നെ വന്നൊരു നേട്ടം. കൃഷിയുടെ വ്യാപനത്തിന് അതുപകരിച്ചു. ഇന്ത്യയിൽ ഇരുമ്പുയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇന്നേവരെ കിട്ടിയിട്ടില്ല. മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബി.സി. 1000-നും 200-നും മധ്യേയാണ് ഇന്ത്യയിൽ അയോയുഗം തുടങ്ങിയതെന്നാണ് പൊതുവേയുള്ള ധാരണ.

മഗധ

ഇന്നത്തെ ഇന്ത്യ 16 ജനപഥങ്ങളായി വന്നത് ആ സമയത്തായിരുന്നു. കാംബോജം, ഗാന്ധാരം, കുരു, പാഞ്ചാലം, കോസലം, മഗധ, മല്ല, കാശി, വജ്ജി അഥവാ വൃജ്ജി, അംഗ, ശൂരസേന, വത്സ അഥവാ വംശ, മത്സ്യരാജവംശം (അഥവാ മച്ഛ), അവന്തി, ചെട്ടിയ, അസ്സാക എന്നിവയാണവ. പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. കൃഷി വ്യാപിക്കുന്നതോടു കൂടി, മഗത സംസ്കാരമാണ് മറ്റു 15 ജനപഥങ്ങളേയും തളർത്തി വളർന്നു വന്ന ജനപഥം. മറ്റു ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവർ മഗധയുടെ അതിർത്തി വികസിപ്പിക്കുകയായിരുന്നു എന്നു പറയാം. ഇന്ത്യൻ ചരിത്രത്തിൽ മധ്യകാലഘട്ടമാണിത്. ഫ്യൂഡലിസം നിലനിന്നിരുന്ന ജനപഥമായിരുന്നു അത്. തന്റെ സുരക്ഷയ്ക്കായി അപ്രമാധിത്വമുള്ള ഒരു വിശ്വാസത്തിനു കീഴിൽ ആൾക്കാർ അണിനിരന്നു. ഇരുണ്ടകാലഘട്ടം എന്നും ഇക്കാലത്തെ വിളിക്കാറുണ്ട്. ഏകദേശം 200 വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളർച്ചപ്രാപിച്ചത്. ഇരുമ്പ് യുഗത്തിൽ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ മേന്മകൾ, ഭൂമിയുടെ ഫലഭൂയിഷ്ഠത, സൈന്യസംഘടനത്തിന്റെ തുടക്കം, മഗധയിലെ സമൂഹത്തിന്റെ ഫ്യൂഡലിസ്റ്റ് യാഥാസ്ഥികമല്ലാത്ത സ്വഭാവം ഇങ്ങനെ എടുത്തു പറയാൻ പല കാര്യങ്ങൾ ഈ സംസ്കാരത്തിൽ ഉണ്ട്. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു. തുടർന്ന് മൗര്യൻ കാലഘട്ടമായിരുന്നു.

ഇന്നത്തെ ഇന്ത്യാ ഭൂഖണ്ഡം മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് മൗര്യകാലഘട്ടത്തിലാണ്. ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ള ഭരണമായിരുന്നു മൗര്യന്മാരുടേത്. മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാർഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സർവ്വകലാശാല അവിടെ നില നിന്നിരുന്നു. കലിംഗയുദ്ധത്തിലെത്തിനിന്ന തുടർച്ചയായ യുദ്ധങ്ങളിലൂടെ വളർത്തപ്പെട്ട മൗര്യ സാമ്രാജ്യം 232ബി സി യിൽ അശോകന്റെ വിടവാങ്ങലിനു ശേഷം തകർന്നു തുടങ്ങി.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ വിശ്വാസികളുടെ ദൈവതുല്യനും ആയിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ അപ്പച്ചൻ. ഇദ്ദേഹം ചെറുപ്പകാലത്തുതന്നെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും ക്രിസ്തീയ സമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ മൂലം 1908-ൽ ഇതിൽ നിന്നും പിന്മാറുകയുണ്ടായി. അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ സഭയുടെ വിവേചനം അയിത്തജാതികളെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടരാൻ അദ്ദേഹത്തിന് പ്രചോദനമായി. 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചു. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേരിൽ പൊയ്കയിൽ ശ്രീകുമാരഗുരു സ്ഥാപിച്ച സഭ ഒരു മതം പോലെ തന്നെയായിരുന്നു. മരിച്ചു കഴിഞ്ഞല്ല ജീവിതം, പ്രത്യക്ഷ ജീവിതത്തിലുള്ള മുന്നേറ്റം തന്നെയാണതു എന്നണിവരുടെ പ്രമാണം. സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. നവോദ്ധാനകാലം വന്നതു പിന്നെയാണ്. ഇറ്റലിയിൽ 14 ആം നൂറ്റാണ്ടിൽ ഇതാദ്യമായി ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ബംഗാളിൽ 19 ആം നൂറ്റാണ്ടിലെ ആദ്യ സമയത്തും കേരളത്തിൽ 19 ആം നൂറ്റാണ്ടിന്റെ അവസാനവും ആയിരുന്നു നവോദ്ധാനകാലം കടന്നുവന്നത്.

നവോദ്ധാനകാലം

മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടു മുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു. മാനവികതയ്ക്കായിരുന്നു ഇവിടെ പ്രാധാന്യം. യുക്തിക്ക് നിരക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി ജനാധിപത്യ ബോധത്തോടെയുള്ള ഇടപെടലാണിത്. നവോദ്ധാനകാലഘടത്തിലാണിത് ഈ ചിന്തകൾ പ്രബലമായി വന്നത്. 1888 ഇൽ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി 10 വർഷം നീണ്ടു നിന്ന നവോദ്ധാന ഉണർവ് ശ്രദ്ധേയമാണ്. ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പുകൾ നടത്തിയത് ബംഗാളിലെ നവവരേണ്യവിഭാഗമായിരുന്നു. രാജാറാം മോഹൻ റോയ് ആയിരുന്നു ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യസാരഥി. . യുക്തിഹീനമായ ആചാരാനുഷ്ഠാനങ്ങളെ അദ്ദേഹം എതിർത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസവും ശാസ്ത്രപഠനവും സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. വിഗ്രഹാരാധനയെ ശക്തമായി എതിർക്കുകയും, സതിനിരോധനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1828-ൽ അദ്ദേഹം ‘ബ്രഹ്മസമാജം’ സ്ഥാപിച്ചു. ശ്രീമൂല പ്രജാസഭയും മനോരമ പത്രവും ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യ നോവലും മലയാളി മെമ്മോറിയൽ എന്ന പേരിൽ തിരുവിതാം കൂറിൽ തൊഴിലിനു വേണ്ടിയുള്ള സമരരൂപങ്ങൾ വന്നതും ഒക്കെ ഈ സമയത്തു വന്നതായിരുന്നു. അന്വേഷണതൃഷ്ണ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, സാഹിത്യാഭിരുചി തുടങ്ങി ഒരുകൂട്ടം കാര്യങ്ങളിലൂടെ സൈന്റിഫിക് റവലൂഷനിലേക്ക് വരികയായിരുന്നു മാനവികത. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ഉതകും വഴി, അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിക്കുന്ന മാർഗദർശിയായി മാറി.

സയൻസ് ദശകം

നാരായണഗുരു ദൈവദശകം രചിച്ചപ്പോൾ അതിന് മറുപടിയായി സഹോദരൻ അയ്യപ്പൻ രചിച്ച കവിതയാണ് സയൻസ് ദശകം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് നാരായണ ഗുരു ഒപ്പമുള്ളവരെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് പാഠഭേദം സൃഷ്ടിച്ചയാളായിരുന്നു സഹോദരൻ അയ്യപ്പൻ. 1916 ലാണ് ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ദൈവദശകത്തിന്റെ രചനാസ്വരൂപത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു സയൻസ് ദശകംവും. ‘കോടിസൂര്യനുദിച്ചാലുമൊഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ’ എന്നതാണതിന്റെ ആദ്യ വരികൾ. ശാസ്ത്രത്തിന്റെ പ്രാമാണികത വിളിച്ചു പറയുന്ന ഈ രചനയിൽ; പുരോഹിതന്മാരെ ഇരുട്ടുകൊണ്ടു കച്ചടവടം നടത്തുന്നവരെന്നാണ് വിശേഷിപ്പിക്കുന്നത്. തികഞ്ഞ നാസ്തികനായ അയ്യപ്പൻ പ്രകൃതി രഹസ്യങ്ങളെന്തെന്ന് വെളിപ്പെടുത്താൻ ആത്മീയതയ്ക്കു സാധ്യമാവില്ലെന്ന് ആഴത്തിൽ വിശ്വസിച്ചു. ശാസ്ത്രത്തിനു മാത്രമേ അത് സാധ്യമാക്കാൻ കഴിയൂ. തന്റെ പ്രവർത്തനങ്ങളിലൂടേയും രചനകളിലൂടേയും ഇക്കാര്യം പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

ആഗോളവത്കരണം

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവത്കരണം. കച്ചവ്ടത്തിന്റെ ആഗോളവത്കരണം നടത്തി വലിയൊരു മാറ്റം യൂറോപ്പിൽ 14 ആം നൂറ്റാണ്ടിൽ തന്നെ തുടങ്ങിയിരുന്നു. വ്യാവസായിക വിപ്ലവം മുതലാളിത്തത്തിന്റെ തലം മാറ്റുന്ന തരത്തിൽ വളർന്നുവന്നു. മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം. ലോകം മുഴുവൻ ഒന്നെന്ന നിലയിൽ കഴിഞ്ഞ 30 വർഷങ്ങളിലൂടെ നടത്തിവരുന്ന മുതലാളിത്ത വ്യാപനത്തിന്റെ പ്രകടമായ ദോഷവശങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. കൂടാതെ മുതലാളി തൊഴിലാളി ബന്ധങ്ങളിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി.മുതലാളിമാർ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി കൂടുതൽ സമയം പണിയെടുപ്പിക്കുന്ന അവസ്ഥയും സംജ്ഞാതമായി. പണത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന കാഴ്ചപ്പാടിലേക്ക് മാറിയിട്ടുണ്ട്. മനുഷ്യന്റെ ഏതൊരു കഴിവിനേയും പണത്തിന്റെ മൂല്യത്തിൽ വിപണനം ചെയ്യാൻ തുടങ്ങിയത് ആഗോളവത്കരണത്തിന്റെ കാലത്താണ്. ലക്ഷങ്ങളും കോടികളും സമ്മാനത്തുക നിശ്ചയിച്ച് ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ പലതരം വിപണനതന്ത്രങ്ങൾ നമ്മൾ നിത്യേന കാണുന്നു. ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണ്ണിലൂടെ മാത്രം കാര്യങ്ങളെ കാണാൻ പുതു തലമുറ പഠിച്ച്കിരിക്കുന്നു. കർഷകർ ഒക്കെ ആത്മഹത്യയിലേക്ക് വഴിമാറുന്നു. മുമ്പൊക്കെയും ഒന്നിട്ടിറങ്ങി കാർഷിക വിപ്ലവത്തിലൂടെ പിടിച്ചു നിൽക്കാനായി പൊരുതിയവർ ഇന്ന് ആത്മഹത്യയിൽ അഭയം തേടുന്നു. മാനവികതയെ മാറ്റി നിർത്തുന്ന ഏതൊരു ഇസത്തിനും അധിക കാലം നിലനിൽക്കാനാവില്ല എന്നു ചരിത്രം പറയുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു. പരിസ്ഥിതിയുടെ തകർച്ചയാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തികപ്രവർത്തനങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല. എന്നാൽ വികസ്വരരാജ്യങ്ങളാണു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് എന്നു സ്ഥാപിക്കാനാണു സമ്പന്നരാജ്യങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങൾ അവർ ആഗ്രഹിക്കുന്നതരത്തിലുള്ള വികസനം പരിസ്ഥിതിനാശം ഉണ്ടാക്കും എന്ന കാരണത്താൽ നടത്താൻ പാടില്ലായെന്നുവരെ സമ്പന്നരാജ്യങ്ങൾ വാദിച്ചുതുടങ്ങിയിരിക്കുന്നു.

നിലവിലെ രീതി

ശാസ്ത്രചിന്തയുടെ പ്രാധാന്യം ഏറെയുള്ളൊരു കാലമാണിത്. കാരണം, അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം ദോഷങ്ങളുടെ വ്യാപനമാണു നടക്കുന്നത്. പണത്തിന്റെ മൂല്യത്തിലൂടെ മാത്രം ചുറ്റുപാടുകളെ കാണുന്ന സമൂഹം വളർന്നു വരുന്നുണ്ട് നിലവിലുള്ള ദോഷവശങ്ങളെ കൂട്ടുന്നു. കൃത്യമായ ശാസ്ത്രപഠനമാതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി തന്നെ, കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്; അതിനായി ഓരോരുത്തരും പ്രവർത്തിക്കേണ്ടതുണ്ട്.

വാൽകഷ്ണം

വിശ്വസംസ്കാരപാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാർക്കു നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദര പാതയിലൂടെ?
വേഗമാകട്ടെ,വേഗമാകട്ടെ!

കുടിയൊഴിക്കൽ – വൈലോപ്പിള്ളി

സ്വര്‍ണ്ണപ്രശ്‌നവും താംബൂല പ്രശ്‌നവും

Swarna prashnam Ashtamangala prashnam thamboola prasnam സ്വർണപ്രശ്നം അഷ്ടമംഗല പ്രശ്നം താമ്പൂലപ്രശ്നം Jyolsyan Astrologer Jyothisham ജ്യോതിഷി കണിയാൻ Jyolsyars, Astrologers, ജ്യോതിഷികൾ, കണിയാന്മാർ

പ്രശ്നവിധികളെ കുറിച്ചു കേട്ടിരിക്കും. എന്തിനുമേതിലും ജാതിമതഭേദമന്യേ ആളുകൾ ഇന്ന് ജ്യോതിഷിയെ കണ്ട് തന്റെ ഭാവിയെ കുറിച്ച് അറിയുന്നുണ്ട്. ഇതിനായി എത്രമാത്രം കാശ് കളയാനും ആൾക്കാർക്ക് യാതൊരു മടിയുമില്ല. ജാതകഫലവും ന്യൂമറോളജിയും മറ്റു പറയുന്ന പേജുകൾ ഓൺലൈനിൽ പബ്ലിഷ് ചെയ്തശേഷം അതിലെ കൃത്യതയെ പറ്റി എനിക്കു ലഭിക്കുന്ന കോളുകളും മെയിലുകളും അത്രമാതം ഭീകരമാണ്. ഇവിടെ പറയുന്നത്, അത്തരം പേർസണൽ പ്രശ്നവിധികളെ പറ്റിയല്ല; അമ്പലങ്ങളിൽ ചിലപ്പോൾ നടക്കുന്ന സ്വർണ/താമ്പൂല പ്രശ്നവിധികളെ പറ്റിയാണ്. 12 വർഷങ്ങൾ കഴിയുമ്പോൾ മിക്ക ക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തുന്നു വരുന്നുണ്ട്. കൂട്ടത്തിൽ തന്നെ, മലനാടിൽ ദ്രാവിഡമൂലമായ കാവുകൾ ഒക്കെയും പുനഃപ്രതിഷ്ഠയിലൂടെ ആര്യാധിപത്യം ഉറപ്പിക്കുന്ന കാലവും കൂടിയാണിത്. ക്ഷേത്രങ്ങൾ ഒരു കൂട്ടം ജനങ്ങളുടെ വികാരവിചാരങ്ങളുടെ കൂടി മൂർത്തരൂപമാണെന്നു കരുതണം. അവിടങ്ങളിൽ നടക്കുന്ന പുനഃപ്രതിഷ്ഠ, ബന്ധപ്പെട്ട ജനതയുടെ മനസ്സിന്റെ ശുദ്ധീകരണം കൂടിയാണെന്നു കരുതണം. ക്ഷേത്രങ്ങൾ നാടിന്റെ നന്മകൂടി ആവുന്നത് ഇപ്രകാരം കൂടിയാണ്. കാരണം, ഒട്ടേറെപേർ ശുദ്ധമായ ഭക്തിയിൽ തന്നെ ഇവിടേക്ക് എത്തിച്ചേരുന്നു; ചിലരാവട്ടെ, ഭക്തി അത്രകണ്ടില്ലെങ്കിലും, ഇനി അവിടെ വല്ല ശക്തിയും ഉണ്ടെങ്കിലോ എന്നു കരുതി അല്പം ഭയത്തോടുകൂടി പരിപാടികളിൽ ഭാഗവാക്കാവുന്നു.

പല ജാതികളിലായി വേർതിരിഞ്ഞ്, തങ്ങളുടെ ജാതി മാത്രം എന്തോ ലോകോത്തരസംഭവമാണെന്നു കരുതി അലങ്കരിക്കുന്നവർ പഴമക്കാരിലും പുതുമുഖങ്ങളിലും ഏറെപ്പേരുണ്ടിന്ന്. ആ വർഗബോധത്തിൽ നിന്നു പടപൊരുതി മുന്നേറുമ്പോളും എല്ലാവരേയും ഒറ്റച്ചരടിൽ ചേർത്തു നിർത്താനെന്ന പോലെ അമ്പലം ഒരു കാരണമാവുന്നു. ജാതിഭേദം മറന്ന് അമ്പലമുറ്റത്ത് അവർ ഒന്നായി അണിനിരക്കുന്നു. മാതൃസമിതി, യുവസമിതി, ബാലവേദി ഇങ്ങനെ പലപല രൂപങ്ങളിൽ അമ്പലത്തിൽ കമ്മിറ്റികൾ ഉണ്ടാവും. വിവിധ കമ്മിറ്റിക്കാർ നാടിന്റെ പലഭാഗത്തുമായി പരന്നിരിക്കുകയും ചെയ്യുന്നു. ഏതേലുമൊരു അമ്പലക്കാര്യത്തിൽ അവർ വർണഭേദങ്ങൾ മറന്ന് ഒന്നാവുന്നു; അവിടെ ഒന്നെന്ന ചിന്തയ്ക്കു തന്നെ മുൻകരുതൽ ലഭിക്കുന്നു. ഒരേ താളത്തിൽ നീങ്ങുന്നു.

ആസുരതാളം പെരുമ്പറ മുഴക്കുന്ന ഹൃദയങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരിക്കും; ഇടയിൽ അവർ തമ്മിൽ കലഹിക്കുന്നു. അസഭ്യവർഷം പെരുമഴയായി പെയ്തിറങ്ങിയവർ പരസ്പരം കുറ്റപ്പെടുത്തുന്നു. കമ്മറ്റിക്കാർ ഇടപെട്ടു പലതും തീർത്തേക്കും; ചിലതൊക്കെ തീർക്കാതെ നിന്നേക്കും. ഒരു ചുരുളിയെന്ന പോലെ കമ്മറ്റികളും പ്രശ്നങ്ങളും തുടർന്നും മാറിമാറി വന്നേക്കും. അമ്പലവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ മനസ്സ് അല്പകാലം കഴിയുമ്പോൾ പ്രശ്നസങ്കീർണമായി മാറുന്നു എന്നുവേണം കരുതാൻ. ശാന്തിക്കാരനെ ഇഷ്ടമില്ലാത്ത കമ്മിറ്റി ഭാരവാഹികളും; ഭാരവാഹികളെ ഇഷ്ടമല്ലാത്ത കമ്മിറ്റിക്കാരും, കമ്മിറ്റിയുടെ ചെയ്തികളെ സംശയത്തോടെ വീക്ഷിക്കുന്ന ജനതതിയും വർഷങ്ങളുടെ ഇടവേളയിൽ കൂടിവരുന്നു.

12 വർഷം കഴിയുമ്പോൾ പുനഃപ്രതിഷ്ഠ ആവശ്യമാണ്. ആരൂഢസ്ഥാനത്തിന്റെ ചൈതന്യം വിലയിരുത്താൻ പ്രശ്നക്കാരൻ എന്നു പേരുള്ള ജ്യോത്സ്യരെ ഇവർ കൂട്ടത്തോടെ കാണുന്നു. അങ്ങനെ അമ്പലത്തിൽ വെച്ച് സ്വർണപ്രശ്നമോ താമ്പൂലപ്രശ്നമോ വെച്ച് കമ്മറ്റിക്കാരും നാട്ടുകാരും ഒന്നിച്ചിരുന്നു ചർച്ച ചെയ്യുന്നു. വെറുതേ കവടികൾ മറിച്ചും തിരിച്ചും ഉഴിഞ്ഞ് അവിടേയും ഇവിടേയും അല്പാല്പം മാറ്റിവെച്ച് ശേഷിക്കുന്ന നമ്പർ വെച്ചവർ രാഹുവിനേയും കേതുവിനേയും ബുധനേയും ശുക്രനേയും ശനിയേയും ഒക്കെ വിളിച്ചുവരുത്തി നടയ്ക്കിരുത്തി, കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവർത്തനം അവർ വിശദമായി വിലയിരുത്തുന്നു.

വരാഹമിഹിരന്റെ ഹോരാശാസ്ത്രമോ, ഫലദീപികയോ ഹൃദ്യപഥമോ ദശാദ്യായിയോ ജ്യോതിഷമഞ്ജരിയോ ഒന്നുമല്ല അപ്പോൾ ഇവിടെ വേണ്ടത്, സഹായത്തിനായി അതിലുള്ള സ്ലോകം ഇടയ്ക്കിടെ തട്ടിവിടാം എന്നേ ഉള്ളൂ. മുമ്പിലിരിക്കുന്നവരുടെ മനസ്സറിഞ്ഞ്, ആശാനും ഉള്ളൂരും വള്ളത്തോളും മണിപ്രവാളചരിത്രത്തിൽ സകല കവ്യവര്യരും തരം പോലെ പ്രശ്നവേദിയിൽ വന്നു പോകുന്നതു കാണാം. കുത്തിക്കുത്തി ചോദിച്ച് അമ്പലത്തിലെ പരിചാരകവൃന്ദത്തെ ജ്യോതിഷികൾ അവർ ചോദ്യം ചെയ്യുന്നു. ബന്ധപ്പെട്ടവർ ഭയഭക്തിയോടു കൂടി അവർ മനസ്സിൽ ഒളിപ്പിച്ചുവെച്ച വ്യഥകളും സങ്കടങ്ങളും കുശുമ്പും ഒക്കെ എണ്ണിയെണ്ണി പറയുന്നു. എതിരാളിവൃന്ദവും നാട്ടുകാരുൻ ഇതൊക്കെ കേൾക്കുന്നു. പ്രശ്നക്കാരൻ ഇടയാളായി അവർ എല്ലാവരും ചേർന്ന് അതേപ്പറ്റി ചർച്ച ചെയ്യുന്നു. ദൈവത്തിനു മുമ്പിൽ വെച്ച്, ആരേയും കുറ്റപ്പെടുത്താതെ രണ്ടുകൂട്ടരേയും മുന്നിൽ നിർത്തി ജ്യോതിഷികൾ തന്നെ ജഡ്ജായി തീർപ്പുകല്പിക്കുന്നു. സമീപദേശങ്ങളിലെ അമ്പലങ്ങളിൽ പോയി സ്പെഷ്യൽ പൂജ വേണ്ടപ്പെട്ടവർ തടത്തി പ്രായശ്ചിത്തം നടത്താനും ദൈവവിധിയുണ്ടാവുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ദേവനു മുന്നിൽ നമസ്കരിച്ച് മനശുദ്ധി വരുത്തുന്നു. അമ്പലവുമായി ബന്ധപ്പെട്ടുള്ള ഓരോ വിചാരധാരയും, അമ്പലത്തിലെ ഓരോ കൂട്ടായ്മയും, ഓരോ പ്രവർത്തനങ്ങളും കൂട്ടം ചേർന്നവർ ചർച്ച ചെയ്യുന്നു. പോരാളിയും എതിരാളിയും ഒന്നുചേർന്നത് തിരുനടയിൽ വെച്ചു കൈകൂപ്പി പ്രാർത്ഥിച്ച് ഒന്നാവുന്ന ഈ മുഹുർത്തമാണ് സ്വർണ/താമ്പൂല പ്രശ്നങ്ങളിലൂടെ ഉരുത്തിരിയുന്നത്.

അമ്പലത്തിലെ പുനഃപ്രതിഷ്ഠ കേവലമൊരു ചടങ്ങു മാത്രമെങ്കിലും കൂട്ടത്തിൽ നടത്തുന്ന ഈ പ്രശ്നവിധി ആൾക്കാരുടെ മനസ്സുകളെ എത്രപൊടുന്നനെയാണ് കൈയ്യിലെടുത്ത് അമ്മാനമാടിക്കളിക്കുന്നത്. ദൈവത്തിനു മുന്നിൽ സമന്മാരാണെന്നോ, ഞാൻ തെറ്റുമറന്നു ക്ഷമിച്ചില്ലെങ്കിൽ ദോഷം എന്റെ മക്കളെ കൂടി ബാധിക്കുമെന്ന പേടിയോ ഒക്കെകൂടി വൈരാഗ്യബുദ്ധിയേയും പിണക്കങ്ങളേയും വികൃതചിന്തകളേയും ഭൂരിപക്ഷം ആൾക്കാരിൽ നിന്നും കളയുന്നുണ്ട്. അങ്ങനെ കഴുകി വൃത്തിയാക്കിയെടുത്ത മനസ്സുകളുടെ കൂട്ടായ്മയായി അമ്പലവും പരിസരവും മാറിവരുന്നു. ആൾക്കാരുടെ കാര്യമല്ലേ, വർഷങ്ങൾ പിന്നിടുമ്പോൾ മറ്റുപല രൂപഭാവങ്ങളിൽ പിന്നെയും ഇതാവർത്തിക്കുമ്പോൾ ഒരുപക്ഷേ 12 വർഷം പൂർത്തിയാവുമ്പോൾ വീണ്ടുമൊരു റിഫ്രഷ്മെന്റ് ട്രീറ്റ്മെന്റ് അനിവാര്യമായി വരുന്നു.

ആൾക്കാരുടെ മാനസിക നില അറിഞ്ഞു ചോദ്യങ്ങൾ ചോദിക്കാനും, നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച് അത് സീറോ ലെവലിൽ എത്തിച്ചാൽ മാത്രമേ പുനഃപ്രതിഷ്ഠയിലൂടെ ദേവനു തൃപ്തി കിട്ടുകയുള്ളൂ, അല്ലെങ്കിൽ ഈ പുനഃപതിഷ്ഠ നടത്തിയിട്ടു ഫലമില്ലെന്നും ചേർന്നു നിൽക്കുന്നവരുടെ മനസ്സു ശുദ്ധമായാലേ അമ്പലത്തിൽ ദൈവമുണ്ടാവൂ; ചൈതന്യമുണ്ടാവൂ, അതിലൂടെ മാത്രമേ നാടിനു മേന്മയുണ്ടാവൂ എന്നു തുറന്നു പറയാനും ശഠിക്കാനും ഉള്ള ജ്യോത്സ്യരുടെ ആർജ്ജവം ഇവിടെ അനിവാര്യമാണ്. ദേവന്റെ പുനഃപ്രതിഷ്ഠയിലുപരി ആൾക്കാരുടെ പുനസമാഗമത്തിനും, ഒന്നുചേർന്ന് ഞങ്ങൾ ഒന്നെന്നു പറയാനുള്ള ധീരതയ്ക്കും അനുഗുണമാണ് ആ ആർജ്ജവബുദ്ധി. ഒക്കെയും കഴിയുമ്പോൾ, വന്നുപോയ തെറ്റുകളെ പരിതപിച്ച്, മനസ്സിൽ കരഞ്ഞും, ചിലരൊക്കെ ദേവനുമുന്നിൽ പരസ്യമായി ക്ഷമ ചോദിച്ചും അവർ ദൈവത്തിനു മുന്നിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്നു. പ്രശ്നചിന്തകൻ അത്യാവശ്യം വേണ്ടുന്ന ദോഷമാർഗങ്ങൾ പറയുന്നു. ആവശ്യമുള്ളവർ അതും ചെയ്ത് മനസ്സ് ശുദ്ധമാക്കി അമ്പലത്തെ പുനഃപ്രതിഷ്ഠയ്ക്ക് സജ്ജമാക്കുന്നു. മനസ്സുകൊണ്ടുള്ളൊരു യാത്രയാണ് സ്വർണ/താമ്പൂല പ്രശ്നവിധികളിലേക്ക് എത്തിക്കുന്നത്. ഓരോമനസ്സിലും ദൈവമുണ്ട്; വൈരുദ്ധ്യങ്ങൾ മറന്ന് അവയുടെ ഏകീകരണം കൂടിയായി മാറുകയാണ് പുനപ്രതിഷ്ഠ!!

റ്റകാരം

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ഺ. മലയാളത്തിലെ റ്റ എന്ന കൂട്ടക്ഷരത്തിന്റെ പാതിയായ മൂലസ്വനിമമാണ് ഺ എന്ന വ്യഞ്ജനാക്ഷരത്തിന്റേത്. “ട ” , “ഡ” മുതലായ ട വർഗ്ഗങ്ങളോട് സാമ്യം പുലർത്തുന്ന ഺ വർഗത്തിലെ ഒന്നാമത്തെ അക്ഷരമായ “ഺ” ഒരു വർത്സ്യമായ ഖരാക്ഷരമാണ്. അക്ഷരമാലയിൽ സാധാരണ വിവേചിച്ച് കാണിക്കാത്ത ഺ-വർഗ്ഗത്തിലെ ഖരമാണിത്. ഒറ്റയക്ഷരമായി ഉപയോഗമില്ലാത്ത ഇത്, ഺയുടെ ഇരട്ടിപ്പായ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷങ്ങളെഴുതാൻ ആദിമമലയാളത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നതായി എ.ആർ. രാജരാജവർമ്മ ഊഹിക്കുന്നു. പിന്നീട് ഺയുടെ ധർമ്മം മുഴുവൻ റ ഏറ്റെടുത്തു; ഺ പ്രയോഗത്തിലല്ലാതാവുകയും ചെയ്തു. അങ്ങനെ ഺ്ഺ, ഩ്ഺ എന്നീ കൂട്ടക്ഷരങ്ങളുടെ എഴുത്ത് മാത്രം യഥാക്രമം റ്റ എന്നും ന്റ എന്നും ആയതായി രാജരാജവർമ്മ പറയുന്നു. ഈ അക്ഷരത്തിന്റെ ആദിമമലയാളരൂപങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.

വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ സ്വതസ്സിദ്ധമായ ലിപികളില്ലാത്ത രണ്ട് വ്യഞ്ജനാക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ വർഗീകരിച്ചുകാണിക്കുന്നതിനായി വൈയാകരണന്മാർ ഉപയോഗിക്കുന്ന വ്യഞ്ജനാക്ഷരവർഗമാണ് ഺവർഗ്ഗം. അടിസ്ഥാനവ്യഞ്ജനാക്ഷരങ്ങളെ ‘ക’, ‘ച’, ‘ട’, ‘ത’, ‘പ’ എന്നിങ്ങനെ അഞ്ചു വർഗങ്ങളായി മാത്രമേ സംസ്കൃതസംബന്ധികളായ ഭാരതീയഭാഷകളുടെ അക്ഷരമാലകളിൽ തരംതിരിച്ചിട്ടുള്ളൂ.. സ്വതസ്സിദ്ധമായ ലിപികളില്ലാത്തതും എന്നാൽ ഉച്ചാരണത്തിൽ നിലനിൽക്കുന്നതുമായ വർത്സ്യമായ ‘ട’കാരം (ഺ), വർത്സ്യമായ ‘ന’കാരം (ഩ) എന്നീ അക്ഷരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വർഗം അക്ഷരമാലകളിലില്ല. എന്നാൽ, വ്യാകരണഗ്രന്ഥങ്ങളായ ലീലാതിലകത്തിലും[൧] കേരളപാണിനീയത്തിലും[൨] മലയാളത്തിലെ ഇത്തരം അധികസ്വനിമങ്ങൾ പരാമർശിക്കപ്പെടുന്നുണ്ട്. ഈ വർഗത്തിലുള്ള ഖരമായ ഺ-യുടെ ഇരട്ടിപ്പായ റ്റ എന്ന കൂട്ടക്ഷരവും അനുനാസികമായ ഩ (പന, വനം എന്ന വാക്കുകളിൽ ഉൾപ്പെടുന്ന ‘ന’കാരം) എന്ന അക്ഷരവും മലയാളത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വർത്സ്യമായ ‘ന’കാരം (ഩ), വർത്സ്യമായ ‘ട’കാരം (ഺ) എന്നിവ സംയോജിച്ചുണ്ടാകുന്ന ന്റ എന്ന കൂട്ടക്ഷരവും മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ.

കേരളപാണിനീയത്തിലെ അധികവർഗ്ഗങ്ങൾ

കേരളപാണിനീയത്തിൽ, എ.ആർ. രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്ന് വ്യത്യസ്തമായി, മലയാളത്തിൽ കൂടുതലായി വരുന്ന റ, ഴ, ള, ഺ, ഩ എന്നീ അഞ്ചക്ഷരങ്ങളെ ഉൾപ്പെടുത്തി മൂന്ന് അധിക വർഗ്ഗങ്ങൾ കൂടി കണക്കാക്കാമെന്ന് അഭിപ്രായപ്പെടുന്നു:

  1. രവർഗ്ഗം: ര, റ, ഴ
  2. ലവർഗ്ഗം: ല, ള
  3. ഺവർഗ്ഗം: ഺ, ഩ

കേരളപാണിനീയത്തിൽ രാജരാജവർമ്മ സംസ്കൃതശൈലിയിൽ നിന്നു വ്യത്യസ്തമായി, കൂടുതലുള്ള ര, റ, ഴ, ല, ള, ഺ, ഩ എന്നീ അക്ഷരങ്ങളെ ചേർത്ത് മൂന്നു വർഗങ്ങൾ കൂടിയുള്ളതായി കണക്കാക്കാമെന്നു് അഭിപ്രായപ്പെടുന്നു. ര, റ, ഴ എന്നിവ ചേർന്ന ‘രവർഗം’, ല, ള എന്നിവയുൾപ്പെട്ട ‘ലവർഗം’, ഺ, ഩ ഇവ അടങ്ങുന്ന ‘ഺവർഗം’ എന്നിവയാണവ. ഉച്ചാരണത്തിൽ ഺവർഗ്ഗത്തിലെ ഖരമായ വർത്സ്യമായ ‘ട’കാരത്തിന്റെ ഇരട്ടിപ്പായ കൂട്ടക്ഷരമാണ് റ്റ. മലയാളികൾക്ക് പരിചയക്കുറവുള്ള വിദേശഭാഷാപദങ്ങളിലെ ഇത്തരം തുടർച്ചകൾ സൂചിപ്പിക്കുന്നതിന് (ഉദാഹരണം: ബാറ്ററി, ജനറേറ്റർ) റ്റ-യുടെ ലിപിക്ക് 1950-നോടടുപ്പിച്ച് മാറ്റം സംഭവിച്ചു. ‘റ്റ’ എന്ന് അടിയിലും മുകളിലുമായി റ എഴുതുന്ന രീതിയാണ് ഇന്ന് പ്രചാരത്തിലുള്ളത്.

മലയാളത്തിൽ ആദ്യം ഉണ്ടായിരുന്ന സ്വരാക്ഷരങ്ങൾ: അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയായിരുന്നു. വ്യഞ്ജനങ്ങൾ ക, ങ, ച, ഞ, ട, ണ, ത, ന, ഩ, പ, മ, യ, ര, റ, ല, ള, ഴ, വ എന്നിവയും ഇവയായിരുന്നു ആദ്യകാലത്തെ അക്ഷരസഞ്ചയം എന്നു പറയാം. പിന്നീട് സംസ്കൃതം വന്നപ്പോൾ എണ്ണം ഏറി വന്നു. അപ്പോൾ, ഋ, ഌ, ൡ എന്നി സ്വരങ്ങളും സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ ആയി, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നിവയും വന്നു.

ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു.

ഺകാരം പോലെ തന്നെ, ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്.

മോൻസൺ തട്ടിപ്പ്

ആൾക്കാരെ പറ്റിക്കാൻ ഉള്ള മിടുക്ക് പലർക്കും പലരീതിയിൽ ഉണ്ട്. ഇവരുടെയൊക്കെ നാക്കിന്റെ ശക്തിയാണിത്. പറഞ്ഞു വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ചാതുര്യം മോൻസന്റെ പല വീഡിയോകളിലൂടെ നമ്മൾ കണ്ടില്ലേ. എത്ര നോർമ്മലായാണവൻ കാര്യങ്ങൾ പറയുന്നത്!! വ്യാസനും എഴുത്തച്ഛനും ഗണപതിയും ഒക്കെ അവന്റെ അടുത്തിരുന്നെഴുതിയതെന്നു തോന്നും കേട്ടാൽ. പണ്ട് ഈഫൽ ടവർ ഇരുമ്പ് വിലയ്ക്ക് ഒരു വിക്റ്റർ വിറ്റിരുന്നത്രേ!!

ആളുകളെ വാക്കുകൾ കൊണ്ടു മയക്കിക്കിടത്തി വശത്താക്കൽ പരിപാടി. എം ജി ശ്രീകുമാറിനൊക്കെ വെറുതേ കൊടുത്തതാവും ആ കല്ല്. കാരണം മാർക്കറ്റിൽ എന്നും ഉയർന്നു നിൽക്കുവാൻ പരസ്യവും വേണമല്ലോ. സെലിബ്രിറ്റികളെ കൊണ്ടു പറയിപ്പിച്ചാൽ ഗുണമേറെ കിട്ടും. ഇതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൈഢൂര്യങ്ങളും ചുക്കും ചുണ്ണാമ്പും ഒക്കെ വാങ്ങിക്കൂട്ടിയവർ തങ്ങൾക്കു വന്ന നഷ്ടം നികത്താനായി വരും നാളിൽ മറ്റൊരു മോൻസണായി അലയേണ്ടി വരും!! മുടക്കിയതെങ്കിലും അവർക്കും തിരികെ കിട്ടണമല്ലോ!! കുറച്ചെങ്കിലും നഷ്ടം നികത്തണമല്ലോ…

യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് കൈക്കലാക്കിയ വെള്ളിക്കാശും ശ്രീ കൃഷ്ണൻ ഉടച്ച വെണ്ണക്കലത്തിന്റെ കഷ്ണവും നബി കത്തിച്ച മൺ വിളക്കും, വെള്ളം വീഞ്ഞാക്കിയ കൽഭരണിയും ഗണപതി ഒറ്റയിരിപ്പിനു ഒന്നു മൂത്രമൊഴിക്കാൻ പോലും എണീക്കാതെ എഴുതിയ മഹാഭാരതവും അങ്ങനെ സകല പണ്ടാരങ്ങളും സത്യമെന്നു പറഞ്ഞു നമ്മൾ പിള്ളേരെ ജനിച്ചപ്പം മുതൽ പീസ് പീസായി കുത്തിവെച്ച് മാനസിക രോഗികളായി വളർത്തിയെടുത്തിട്ട്, ശേഷം ഒരാൾ അതിന്റെയൊക്കെ ഒറിജിനൽ കാണിക്കുമ്പോൾ നമ്മളെന്തിനാ അയാളെ കുറ്റപ്പടുത്തുന്നത്?? അയാളെങ്ങനാ കുറ്റക്കാരൻ ആവുന്നത്? അതു സത്യമെന്നു വിശ്വസിക്കാൻ എന്താ നമ്മുടെ മനസ്സ് തയ്യാറാവാത്തത്??

കേരളത്തിലെ പൊലീസ് മേധാവിക്കും മഹാനടനായ മോഹൻലാലിനും ശ്രീനിവാസനും, പാട്ടുകാരനായ എംജി ശ്രീകുമാറിനും പരിവാരങ്ങൾക്കും ലോകം മുഴുവൻ ആരാധകവൃന്ദമുള്ള അമൃതാനന്ദമയി എന്ന പേരിലറിയപ്പെടുന്ന സുധാമണിയ്ക്കും സേവപാടി പൊലിപ്പെച്ചെടുത്ത അച്ചന്മാർക്കും ഒക്കെയിത് സത്യമെന്നു വിശ്വസിക്കാനും അയാളെ പാടിപ്പുകഴ്ത്തി കാഴ്ച്ചക്കാരുടെ അളവ് കൂട്ടിക്കൊടുക്കാനും പറ്റുമെങ്കിൽ നമ്മൾക്കെന്തേ ഇതു ദഹിക്കാതെ വന്നു?

കഥകൾ പഠിപ്പിക്കുമ്പോൾ പിള്ളോരോടു പറയണം മക്കളേ ഇതൊക്കെ വെറും ഉഡായിപ്പ് സംഗതികൾ മാത്രമാണെന്ന്. കേമന്മാരായ നമ്മുടെ പൂർവ്വികരുടെ രചനാകൗതുകം ഭംഗിയായി അന്നത്തെ സംസ്കാരത്തോടു ചേർത്ത് എഴുതി വെച്ചവ മാത്രമാണിത് – ആ സത്യം അറിഞ്ഞു വേണം ഇതു വായിക്കാൻ; വായിക്കുമ്പോൾ അന്നത്തെ കാലം നമ്മുടെ മനസ്സിൽ തെളിയണം. ഇത്രയും വലിയൊരു കൃതി അന്നത്തെ കാലത്ത് അവർ എഴുതി വെച്ചതും, ഇന്നും കാലാതിവർത്തിയായി അതു നിലനിൽക്കുന്നതും അന്നത്തെ സമൂഹത്തെ അതിൽ ഉൾച്ചേർത്തു വെച്ചതു കൊണ്ടാണെന്നു മനസ്സിലാക്കണം. ചില മന്ദബുദ്ധികൾ ഇതെന്തോ ദൈവീകമാണെന്നും പറഞ്ഞ് തുള്ളിക്കളിച്ച് കാശുണ്ടാക്കി ജീവിക്കുന്നുണ്ട്. അവരെ മാറ്റി നിർത്തുക. നമ്മുടെ ജീവിതവും ജീവനവും വളരെ കുറച്ചുകാലം മാത്രം ഉള്ള മനോഹരമായിരു കാവ്യം മാത്രമാണ്; നമുക്കതു മാത്രമാണു മഹാകാവ്യം. ഭംഗിയാക്കാൻ നമുക്കീ കറിക്കൂട്ടിൽ നിന്നും ഇഷ്ടമുള്ളതു സ്വീകരിക്കാം എന്നു മാത്രം. ഒറ്റയ്ക്ക് നിൽക്കാനും പൊരുതി മുന്നേറാനും ഉള്ള ത്രാണി നമുക്കുണ്ടാവണം. ഇത്തരം ഉഡായിപ്പുകളെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തി ഒരു പച്ച മനുഷ്യനായി തന്നെ വളരണം.

യേശുവിന്റെ വള്ളിട്രൗസറിന്റെ വള്ളീടെ തുമ്പും കൃഷ്ണന്റെ കോണകത്തിന്റെ വാലിന്റെ കഷ്ണവും ഗണപതീടെ ഒടിഞ്ഞ കൊമ്പിന്റെ കഷ്ണവും, പണ്ട് മാജിക്ക് കാണിച്ച് ആൾക്കാരെ പറ്റിച്ചു നടന്ന ഏതേലും മാപ്ലേടെ തൊപ്പീടെ കഷ്ണവും ഒക്കെ ഏതേലും വിരുതന്റെ കൈയ്യിൽ കണ്ട് കോരിത്തരിച്ചിരിക്കുകയല്ല വേണ്ടത്. വിട്ടേക്കണം അവയൊക്കെയും…

സമാനമായി ഫിജികാർട്ടിനെ ഓർമ്മ വരുന്നു… 20000 രൂപ കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിച്ച്, തങ്ങൾക്കു പറ്റിയ അമളിക്കു കൂട്ടിനായി അവർ മറ്റുള്ളവരെ തേടി നടക്കുന്നു; വലയിലാക്കുന്നു; ഗ്രൂപ്പിൽ ചേർക്കുന്നു; അതിൽ നിന്നും അല്പമാത്രമായി ചേർത്തയാൾക്കും ലഭിക്കുന്നു – അയാൾ പിന്നെയും നടക്കുന്നു! ഒന്നിനു പത്ത്; പത്തിനു നൂറ് എന്ന രീതിയിൽ അതു വളർന്നു വ്യാപിക്കുന്നു!! കരണം സാധനങ്ങൾ വാങ്ങിക്കുമ്പോൾ നമുക്ക് ഒരു പോയിന്റ് കിട്ടുന്നുണ്ട്, അവരുടെ സൈറ്റിൽ പി.വി. എന്നു പറയും. അതു നൂറു പോയിന്റായാൽ മാത്രമേ നമുക്ക് അംഗത്വം ലഭിക്കുകയുള്ളൂ. അതിനെന്താ സൈറ്റിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ നമുക്ക് വാങ്ങാലോ എന്നു പറഞ്ഞു പോയാൽ നമുക്കാവശ്യമുള്ള സാധനങ്ങൾക്ക് ഒക്കെയും പി.വി എന്നത് 0.004, 0.005 ഒക്കെയാണ്. ഇതേത് കാലത്താണു നൂറാവുക!! അവർ തന്നെ ഇറക്കിയ മറ്റു കുറേ സാധങ്ങ: ഉണ്ടതിൽ. അതിനു നല്ല പി.വി. കിട്ടും. 22, 25, 30 ഒക്കെ വെച്ചു കിട്ടുന്നു. ചുരുക്കി പറഞ്ഞാൽ 20,000 രൂപയുടെ ആ സാധനങ്ങൾ വാങ്ങിച്ചാൽ നമുക്ക് 100 പി.വി. ആയെന്നർത്ഥം… ശരിക്കും ഒരു 5000 രൂപ മുടക്കിയാൽ കിട്ടുന്ന സാധനങ്ങൾ ആണിവർ 20000 രൂപയ്ക്ക് വിൽക്കുന്നത്. ബാക്കി 15000 രൂപ, ഇവരുടെ ബിസിനസ്സിൽ പങ്കാളികളാവുന്നവർക്ക് വിതിച്ചു നൽകുന്നു. 20000 കൊടുത്ത് 5000 രൂപയുടെ സാധനങ്ങൾ വാങ്ങിക്കാൻ മനോബലം ഉള്ളവർക്ക് ഇതുകൊണ്ടു കുഴപ്പമൊന്നുമില്ല. ആ പാതയിലേക്ക് അയാൾ ആളെ ചേർത്താൽ അതിന്റെ വിഹിതവും ഇയാൾക്കു കിട്ടും.