അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ

childhood ബാല്യംചിത്രം മാതൃഭൂമിയിൽ നിന്നും
ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി സ്ഥിരമായി കേൾക്കുന്ന കവിതയാണ് താഴെ കൊടുക്കുന്നത് എല്ലാം കഥാ കവിതകൾ തന്നെ…
അമ്മാവാ, അമ്മാവാ ഗജവീരനമ്മാവാ,…”
ആനയെ കാണാൻ പോയി; ആറു കുരങ്ങന്മാർ ചേർന്നു പോയി,…”
ആപ്പിളു മുന്തിരിയോറഞ്ച് കൊതിയേറും കൈതച്ചക്ക,…”

എന്റെ മനസ്സിൽ ഇപ്പോഴും ഉള്ളൊരു കഥാകവിത താഴെ കൊടുക്കുന്നു)
ഞാനിത് ക്ലാസിൽ പഠിച്ചതല്ല, അനിയത്തിയോ മറ്റോ ചൊല്ലുന്നതു കേട്ടു പഠിച്ചതാണ്, നമ്മുടെ അയ്യപ്പച്ചങ്കരന്റെ പാട്ട്:

[ca_audio url=”https://chayilyam.com/stories/poem/AyyappaShankaran.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അമ്മ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!
അച്ഛൻ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അയ്യപ്പച്ചങ്കരൻ തടപുടിനത്തോം
കയ്യാല മോളീന്ന് ചക്കപോലെ

അയ്യോ നാട്ടുകാരോടി വന്നു
അയ്യപ്പച്ചങ്കരാ താഴെ വീണോ!

ആളു പിടിച്ചു ഏലേല
അയ്യപ്പച്ചങ്കരൻ പൊങ്ങീല്ല
പടയാളി വന്നു പിടിച്ചു നോക്കി
തടിമാടനൊന്നുമേ പൊങ്ങിയില്ല

രാജാവു വന്നു മന്ത്രി വന്നു
രാജ്യത്തെ പട്ടാളമൊക്കെ വന്നു
പടയാളി കുതിരയും നട്ടുകാരും
പിടിയെടാപിടിയെടാ ഏലേയ്യ

എല്ലാരുമൊത്തു പിടിച്ചുനോക്കി
ഏലയ്യാ പിടി ഏലയ്യാ
ഏലേലയ്യ പിടി ഏലയ്യാ
തടിമാടനയ്യപ്പച്ചങ്കരനോ
പൊടിപോലുമെന്നിട്ടനക്കമില്ല 🙁

ഈ അയ്യപ്പച്ചങ്കരനു സമാനമായ ഒരു ഇംഗ്ലീഷ് കവിതയുമുണ്ട് കേട്ടുകാണും നിങ്ങൾ…
Humpty Dumpty sat on a wall,
Humpty Dumpty had a great fall.
All the King’s horses, And all the King’s men
Couldn’t put Humpty together again!

എന്നും എപ്പോഴും

ennum eppozhum
എന്നും എപ്പോഴും എന്ന മോഹൻലാൽ-മഞ്ജുവാര്യർ സിനിമ കണ്ടു.
ആദ്യപകുതി ഭൂരിഭാഗവും ലുല്ലുമാളിന്റെ പരസ്യത്തിനും ഇടയ്ക്ക് കൊചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ജയ് വിളിക്കാനും പോയി!
പഴയ കാല ലാൽ സിനിമകളിൽ നിന്നും കടംകൊണ്ട ഡയലോഗുകൾ അതേപടി അനുകരിച്ച് ബാലിശമായി തമാശിക്കാൻ ശ്രമിച്ചു ഈ സിനിമ! ഗ്രിഗറിയുമൊത്തുള്ള ചെറു നർമ്മങ്ങൾ ഒക്കെ രസകരമായിരുന്നു – അക്കരകാഴ്ചകൾ എന്ന ടെലിവിഷൻ സീരിയലിൽ കണ്ട അതേ മാനറിസങ്ങൾ തന്നെ. “ഭഗവത്ഗീതയിലപ്പം മൊത്തം വയലൻസാണല്ലേ അണ്ണാ” എന്നൊക്കെയുള്ള ചോദ്യം ആ സന്ദർഭത്തിൽ നല്ല ചിരിക്കു വക നൽകിയിരുന്നു. കൂടെ മറ്റൊരു പയ്യൻസും (മാസ്റ്റര്‍ മിനോണ്‍) നന്നായി ചിരിപ്പിച്ചു.  ലാലുമൊത്തുള്ള ഒരു കെമിസ്ട്രി ഏറെ രസകരമായിരുന്നു. മഞ്ജു വാര്യരുടെ കിടിലൻ ഡാൻസുണ്ട്… മോഹൻലാലിന് ഇഷ്ടമായില്ലെങ്കിലും എനിക്കിഷ്ടമായി. ലാലിന്റേയും മഞ്ജൂന്റേയും അഭിനയം കണ്ട് സത്യനന്തിക്കാട് കട്ട് പറയാൻ മറന്നുപോയി എന്നും അവസാനം ആ വഴി കടന്നുപോയ ഏതോ വഴിപോക്കൻ വന്ന് കട്ട് പറഞ്ഞ് ലാലിനേയും മഞ്ജൂനേയും രക്ഷിക്കുകയായിരുന്നു എന്നൊക്കെ വാട്സാപ്പിൽ മെസേജ് വന്നിരുന്നു! അതൊക്കെ പ്രതീക്ഷിച്ച് പോവരുത് കേട്ടോ! ചുമ്മാതാണ്. മഞ്ജുവിന് അഭിനയിക്കാൻ പ്രത്യേകിച്ച് ഒന്നുമില്ല; മുൻ ഭർത്താവിനെ കിട്ടിയ സന്ദർഭത്തിലെല്ലാം കുറ്റം പറഞ്ഞോണ്ടിരിക്കുന്ന ഒരു കഥാപാത്രം അത്രേ ഉള്ളൂ.  ലാല്‍ മാനറിസങ്ങളെ പുനരവതരിപ്പിക്കാനും കണ്ടമാനം ശ്രമിക്കുന്നുണ്ട് ഇതിൽ; ലാലിനെ തന്നെ ലാൽ മോണോആക്റ്റ് ചെയ്ത് വൃത്തികേടാക്കുന്നതായാണ് അതൊക്കെയും തോന്നിപ്പിച്ചത്.

അതിനിടയ്ക്ക് ഒരു വില്ലനും കുറച്ചു ഗുണ്ടകളും വന്ന് വല്ലാതങ്ങ് ബോറടിപ്പിച്ചു. എന്തിനാണോ? ഇതൊക്കെ കണ്ടാൽ ഇപ്പോഴും ചിരിക്കാൻ മലയാളികൾ കാണുമോ എന്തോ? കൊച്ചിൻ ഹനീഫയൊക്കെ വേണ്ടുവോളം അഭിനയിച്ച് വലിച്ചെറിഞ്ഞ കഥാപാത്രങ്ങളാണിവ. ഇന്നസെന്റിന്റേതായാലും ഗ്രിഗറിയുടേതായാലും എന്തിന് നായികാ നായകന്മാർ പോലും മറ്റു സിനിമകളിൽ നിന്നും കടം കൊണ്ടവ തന്നെയാണ്. കണ്ടു മടുത്ത കഥാപാത്രങ്ങളും ലാൽ മാനറിസങ്ങളുടെ പുനരാവിഷ്കാരവും മുമ്പ് പറഞ്ഞ പഞ്ചുഡയലോഗുകളുടെ ആവർത്തനവും ഒക്കെ കോർത്തിണക്കി എന്നും എപ്പോഴും ഇതൊക്കെയേ എനിക്കു തരാനുള്ളൂ എന്ന് സത്യൻ അന്തിക്കാട് വിളിച്ചു പറയുന്ന സിനിമയാണിത്.

അധിക പരിചയമില്ലാത്ത ഒരുത്തന്റെ നെഞ്ചിലേക്ക് ഒരു സങ്കടാവസ്ഥ വന്നപ്പോൾ മലർന്നടിച്ചു കിടക്കുന്ന മഞ്ജുവാര്യർ ഓർമ്മിപ്പിച്ചത് നിനച്ചിരിക്കാതെ ഉമ്മ കിട്ടിയപ്പോൾ കണ്ണുമിഴിച്ച് വാ പൊളിച്ച് നിന്ന ആ പഴയ പെണ്ണിനെ തന്നെയാ… വേണ്ടായിരുന്നു അത്! എന്നും എപ്പോഴും പെണ്ണിങ്ങനെയാണെന്ന് സത്യൻ അന്തിക്കാട് വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ആൺ തുണയില്ലാതെ പെണ്ണിന്റെ ജീവിതം മുന്നോട്ട് ഒരടി പോവില്ല എന്നുതന്നെയാണ് ഇതിലും പറഞ്ഞവസാനിപ്പിക്കുന്നത്!

പുതിയ മഞ്ജുവാര്യരുടെ ചിത്രങ്ങളിലെല്ലാം ദിലീപ് അദൃശ്യനായി അഭിനയിക്കുന്നുണ്ടെന്നു തോന്നുന്നു! ബോധപൂർവ്വമോ അല്ലാതെയോ അങ്ങനെ തോന്നിപ്പിക്കുന്നു; കാഴ്ചക്കാരനായ എന്റെ കുഴപ്പമാവാം. മഞ്ജൂ വാര്യർ ആയതു കൊണ്ട് നമ്മൾ അങ്ങനെയൊക്കെ ചിന്തിച്ചു പോവും… പലതും എവിടെയൊക്കെയോ കൊള്ളിക്കുന്നതു പോലെ! മഞ്ജുവിന്റെ കഥാപാത്രം വിവാഹമോചനം നേടിയ സ്ത്രീയാണ്. ഒരു മകളും ഉണ്ട്. ഭർത്താവ് ക്രൂരനാണെന്ന് മറ്റുള്ളവർക്ക് മുമ്പിലോ കോടതിക്കു മുമ്പിലോ സ്വന്തം അമ്മയുടെ അടുത്തോ തെളിയിക്കാൻ അവൾക്ക് പറ്റിയിട്ടില്ല… ഇങ്ങനെയൊക്കെ അവുമ്പോൾ എന്നെ പോലുള്ള കുരുട്ടു ബുദ്ധികൾ അത് ദിലീപാണോ എന്നൊക്കെ ശങ്കിച്ചു പോവും!… ഒരിക്കൽ പോലും ആ കഥാപാത്രം സ്ക്രീനിൽ മുഖം കാണിക്കുന്നില്ല… അല്ലെങ്കിൽ മുഖം കണ്ടെങ്കിലും അത് ദിലീപല്ലാന്ന് ഉറപ്പിക്കാമായിരുന്നു!

ഇങ്ങനനെയൊക്കെയാണെങ്കിലും സിനിമ കണ്ടിരിക്കാം. കരച്ചിലിനും ഉഴിച്ചിലിനും ഒന്നും നിൽക്കാതെ വയലൻസ് ഒന്നുമില്ലാതെ സന്തോഷത്തോടെ കണ്ടു തീർക്കാം!

ഇയ്യോബിന്റെ പുസ്തകം

Iyyobinte Pusthakam
അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ കണ്ടു. നല്ലൊരു സിനിമ; ഏതൊരാളും കാണേണ്ട സിനിമ തന്നെയാണിത്. പ്രണയവും ചരിത്രവും രാഷ്ട്രീയവുമൊക്കെ ഇടകലർത്തി ഒരു പുത്തൻ ദൃശ്യഭാഷ ഒരുക്കുകയായിരുന്നു ഫഹദ് ഫാസിലും കൂട്ടുകാരും. സമീപകാലത്ത് സിനിമ കണ്ട് തീയറ്റർ വിടുമ്പോൾ തോന്നുന്ന ഒരു വികാരമുണ്ട് – വേണ്ടായിരുന്നു എന്ന്. കാശുമുടക്കി കാണാനുള്ള വകയൊന്നും തന്നെ പലതിനും കാണാറില്ല; പക്ഷേ ഇയ്യോബിന്റെ പുസ്തകമങ്ങനെയല്ല. നിർബന്ധമായും നിങ്ങൾ ഇന്റെർവെൽ വരെയെങ്കിലും കണ്ടിരിക്കണം. ഇന്റെർവെൽ വരെ എന്നു പറയാൻ കാരണമുണ്ട് – അതുകഴിഞ്ഞ് നിങ്ങളുടെ വിവരവും ഭാവനയും .ഇടകലർത്തി പൂരിപ്പിച്ചെടുത്താലും കാശു മുതലാവും. അതുതന്നെ കാര്യം!

സമകാലിക സിനിമാക്കാരെ പരിഹസിച്ചുകൊണ്ട് അല്പം അഹങ്കാരത്തോടെ തന്നെയാണ് സിനിമ തുടങ്ങുന്നത് – അതെന്തിനാണെന്നു ചോദിക്കരുത്, എങ്കിലും ആ അഹങ്കാരത്തിൽ തെറ്റില്ല എന്നു സിനിമ തെളിയിക്കുന്നു. കെട്ടുറപ്പുള്ള തിരകഥയും മികച്ച ക്യാമറയും പഴയകാലത്തെ പുനഃസൃഷ്ടിച്ച വേഷവിധാനവും ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു. അഭിനയത്തിൽ ലാലും ഫഹദുമൊന്നും വലിയ അത്ഭുതമൊന്നും കാണിച്ചില്ലെങ്കിലും അവരുടെ കയ്യിൽ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു. ജയസൂര്യയും വില്ലൻ കഥാപാത്രങ്ങളായി എത്തിയവരും അതിലഭിനയിച്ച കുട്ടികൾ പോലും ഏറെ നന്നായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടേയും പത്മപ്രിയയുടേയും ഭാവഭേദങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒരു വാക്കുപോലും പറയാതെ പത്മപ്രിയയുടെ കഥാപാത്രം നമ്മോട് പറയേണ്ടതൊക്കെ കൃത്യമായി തന്നെ പറയുന്നുണ്ട്!! കേരളത്തിലെ പറയപ്പെടാതെ പോയ ചില ചരിത്രഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്. കമ്മ്യൂണിസം കപ്പലിറങ്ങി മല കേറുന്ന വരുന്നതും അത് തൊഴിലാളിവർഗത്തിനിടയിലേക്ക് നിശബ്ദം പടർന്നുകേറുന്നതും തൊഴിലാളിവർഗത്തിന്റെ വീര്യമായി മാറുന്നതും സിനിമയിൽ കാണാം. പോരായ്മകളേക്കാളേറെ മികച്ച ദൃശ്യവിരുന്നാണ് ഈ സിനിമ. മൂന്നാറിന്റെ സൗന്ദര്യം നിങ്ങളെ അങ്ങനെയങ്ങ് പിടിച്ചിരുത്തിക്കളയും. വലിയ സ്ക്രീനിൽ തന്നെ ഇതു കാണേണ്ടതുണ്ട്.

സിനിമ കാണാൻനുദ്ദേശിക്കുന്നവർ ഇനി താഴേക്ക് വായിക്കണമെന്നില്ല.
.
.
.
.
.
.
പറയാനുള്ളത് അല്പം കുറ്റം പറച്ചിലാണ്. കൊക്കയിലേക്ക് എറിയപ്പെട്ട നായകനെ കണ്ടപ്പോൾ തന്നെ കാണികൾക്ക് നിരൂപിക്കാനാവുന്നതാണ് ഒരു സാഗർ ഏലിയാസ് ജാക്കിയായി അവൻ തിരിച്ചു വരുമെന്ന്!; അതുകൊണ്ട് ഇന്റെർ‌വെല്ലിൽ നായകനെ കൊന്നു കൊക്കയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ പ്രത്യേകിച്ച് സങ്കടമൊന്നും തോന്നിയില്ല. അവിടുന്നങ്ങോട്ട് കഥ ഊഹിക്കാവുന്നതാണ്. രണ്ടു പാട്ടുകൾ ഉള്ളത് തികച്ചും അനാവശ്യം തന്നെ. നായകന്റെ തിരിച്ചു വരവിനു ശേഷമുള്ള കൊലവിളികൾ നമ്മൾ കണ്ടു മടുത്തവ തന്നെയാണ്. ഇന്റെർവെല്ലിൽ ഇറങ്ങിവന്നാലും കുഴപ്പമില്ലെന്ന് മുകളിൽ പറഞ്ഞത് ഇതൊക്കെ കൊണ്ടാണ്. ഇങ്ങനെയൊക്കെയെങ്കിലും ആരും തന്നെ ഈ സിനിമ ഒഴിവാക്കി വിടരുത്. തീർച്ചയായും കാണുക; സോഷ്യോ-പൊളിറ്റിക്സിലൊക്കെ താല്പര്യമുണ്ടെങ്കിൽ നിർബന്ധമായും.

അക്ഷരങ്ങളുടെ കൂട്ടുകാരൻ!

Rahul Vijay Kaumudi Unicode Font
Rahul Vijay

മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം
ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം
ചെറുപ്പത്തിന്റെ ചടുലതയെ മലയാള ഭാഷാ സാങ്കേതിക മേഖലയിലേക്ക് തിരിച്ചുവിട്ട ചെറുപ്പക്കാരനായിരുന്നു രാഹുൽ വിജയ്. ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു വയനാടു സ്വദേശിയായ രാഹുൽ. കൗമുദി പത്രവുമായി ബന്ധപ്പെട്ട് മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചുവടുവെയ്പ്പുകൾക്ക് രാഹുൽ നിമിത്തമായി തീർന്നിട്ടുണ്ട്. മലയാളഭാഷാ കമ്പ്യൂട്ടിങ്ങിൽ ഇനിയുമേറെ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന യുവാവായിരുന്നു രാഹുൽ വിജയ്.  പക്ഷേ, ആ ലളിത ജീവിതത്തിനു മരണം അപ്രതീക്ഷിതമായി തിരശ്ശീല ഇടുകയായിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടടുത്ത് അവൻ ജീവിതത്തോട് വിട പറയാൻ തുനിയുമ്പോൾ വാട്സാപ്പിൽ അവന്റെ അടുത്ത മെസേജിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അന്നു രാവിലെ 9:18 ന് അവസാന മെസേജും അയച്ച് ഇറങ്ങിപ്പോയതായിരുന്നു രാഹുൽ!  സന്തോഷത്തിന്റെ തുടര്‍സാധ്യതകള്‍ ഒളിപ്പിച്ചുവെച്ച നിറചിരിയും പരിചയപ്പെടുന്നവരിലെല്ലാം സന്തോഷം നിറയ്ക്കുന്ന ആ  സാന്നിദ്ധ്യവും പെട്ടെന്ന് ഇല്ലാതായപ്പോൾ ഒട്ടൊന്നുമല്ല ഞങ്ങൾ പകച്ചു നിന്നത്! വെറും സൗഹൃദസംഭാഷണത്തിനപ്പുറം അവൻ ഞങ്ങൾക്കിടയിൽ പങ്കുവെച്ച  മറ്റുചിലതുണ്ട്. രാഹുലുമൊന്നിച്ചുള്ള സൗഹൃദ നേരങ്ങളുടെ പച്ചപ്പും അവസാനം അവൻ തന്ന നൊമ്പരങ്ങളും ഓർത്തെടുക്കുകയാണിവിടെ.

ഓൺലൈൻ ലോകത്ത് രാഹുൽ ഒരു അന്തർമുഖനായിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൗമുദി ഫോണ്ട് പരീക്ഷണാർത്ഥം പ്രസിദ്ധീകരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അതിലെ ബഗ്സ് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ബഗ്ഗുകളെ യഥാസമയം ഫിക്സ് ചെയ്യുകയും അതറിയിക്കുകയുമല്ലാതെ  ഗൂഗിൾ പ്ലസ് പോലുള്ള സോഷ്യൽ മീഡിയയിൽ നടക്കുന്ന ആഘോഷങ്ങളിൽ (ഇതിനു വേണ്ടി ഗ്രൂപ്പുണ്ടാക്കുക, മെയിലിങ് ലിസ്റ്റ് തുടങ്ങുക, ദീർഘങ്ങളായ ചർച്ചയ്ക്ക് വഴിമരുന്നിടുക തുടങ്ങിയവയിൽ) നിന്നും രാഹുൽ വിട്ടു നിൽക്കുമായിരുന്നു. എന്നാൽ, ഈ ഒരു അന്തർമുഖത്വം നേരിട്ട് സംസാരിക്കുമ്പോൾ കണ്ടിരുന്നില്ല. മാത്രമല്ല, ഒരു സംശയം ചോദിക്കാനായി വിളിച്ചാൽ അതിന്റെ വേരിൽ നിന്നും തുടങ്ങി അവനത് വിശദീകരിക്കും. അറിവ്  പങ്കുവെയ്ക്കാൻ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരു യോഗം വിളിച്ച് ചേർക്കാനോ, ഒരു പൊതു സഭയിൽ ഇതൊക്കെ വിശദീകരിക്കാനോ രാഹുലിന് അന്നു കഴിയുമായിരുന്നില്ല. അത് മിക്കവാറും ജോലിത്തിരക്കിനാൽ സാധിച്ചിരുന്നില്ല എന്ന് പിന്നീടുള്ള സംഭാഷണങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഫോണ്ടു നിർമ്മാണം
ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെയല്ല, ഏറെ സങ്കീർണമാണ് മലയാള അക്ഷരങ്ങൾ, മലയാളം പോലൊരു ഭാഷയ്ക്ക്  കമ്പ്യൂട്ടറിൽ അക്ഷരരൂപം ഉണ്ടാക്കുക, അതും പഴയ ലിപിയിൽ എന്നത് അതിലേറെ സങ്കീർണമായ കാര്യമാണ്. ഏറെ ക്ഷമയും സമയവും ആവശ്യമുള്ള ജോലിയാണത്. അത് ഒറ്റയ്ക്ക് ഏറ്റെടുത്തു നടത്താനായി എന്നതാണ് രാഹുലിന്റെ പ്രത്യേകത. ഇതിനായി ആയിരത്തോളം അക്ഷര രൂപങ്ങളെ വരച്ചെടുക്കേണ്ടതുണ്ട്. പിന്നെ അവയുടെ ഓരോന്നിന്റേയും പ്രോസസിങ്. സ്വതന്ത്ര്യമലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ടും ചില വ്യക്തികളുടെ ശ്രമങ്ങളിലൂടെയും മലയാളത്തിൽ യുണീക്കോഡ് വ്യവസ്ഥയിൽ കുറച്ച് ഫോണ്ടുകൾ ഇറക്കിയിട്ടുണ്ട് എന്നല്ലാതെ വലിയൊരു സംഭാവന ഈ രംഗത്ത് ഇനിയും ഉണ്ടായിട്ടില്ല. ഫോണ്ടു നിർമ്മിച്ചെടുക്കാനുള്ള മെനക്കേടുമാത്രമല്ല അതിനുള്ള സാങ്കേതികവിദ്യ വശമില്ലാത്തതും മലയാളത്തിൽ യുണീക്കോഡു ഫോണ്ടുകളുടെ എണ്ണം കുറയുന്നതിനു കാരണമായി. നൂറു കണക്കിനു ആസ്കി ഫോണ്ടുകളുള്ള മലയാളത്തിൽ യുണീക്കോഡ് ഫോണ്ടുകളുടെ എണ്ണം വിരലിലെണ്ണാവുന്നവ മാത്രമാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്ക് ഏകാകിയായി കടന്നുവന്ന രാഹുൽ ശ്രദ്ധയർഹിക്കുന്നു.

എന്താണു ഫോണ്ട്? എന്താണ് ആസ്കി? എന്താണു യുണീക്കോഡ്?
കമ്പ്യുട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തുക ബൈനറി(1,0 എന്നീ അക്കങ്ങളുടെ ശ്രേണി) രൂപത്തിലാണ്. അക്ഷരങ്ങളും ചിത്രവും ശബ്ദശകലവുമെല്ലാം സൂക്ഷിക്കുക ഇങ്ങനെ തന്നെ. ഇതിൽ തന്നെ അക്ഷരങ്ങൾ രേഖപ്പെടുത്തുക എൻകോഡിങ്ങ് രൂപത്തിലാണ്. ഓരോ അക്ഷരത്തിനും പ്രത്യേകം കോഡ് നല്കുക എന്നതാണ് ചെയ്യുക.

എൻകോഡ് ചെയ്യപ്പെട്ട വിവരം എങ്ങനെയാണു സ്ക്രീനിൽ കാട്ടേണ്ടതെന്നു കമ്പ്യൂട്ടറിനു പറഞ്ഞു കൊടുക്കുന്ന ഒരു ഫയലാണ് ഫോണ്ട്. ഇത് ഓരോ കോഡ്‌പോയിന്റുകളെയും ഓരോ ചിത്രരൂപങ്ങളുമായി മാപ്പ് ചെയ്യുന്നു. ഡോക്യുമെന്റിൽ ഒരു കോഡ്പോയിന്റ് കാണപ്പെടുമ്പോൾ കമ്പ്യൂട്ടർ ഫോണ്ട് ഫയൽ പരിശോധിക്കുകയും, പ്രസ്തുത കോഡ് പോയിന്റിനു നേരെയുള്ള അക്ഷരരൂപം പിക്സൽ എന്നറിയപ്പെടുന്ന ബിന്ദുക്കളുടെ കൂട്ടമായി സ്ക്രീനിൽ വരയ്ക്കുകയും ചെയ്യുന്നു.

എൻകോഡിങ്ങ് വ്യവസ്ഥകളിൽ ഏറ്റവും പ്രചാരമുള്ളത് ആസ്കിയാണ് (American Standard Code for Information Interchange). എട്ടു ബിറ്റുപയോഗിച്ച് നിർമ്മിക്കാവുന്ന 256 കോഡ് പോയിന്റുകളിൽ (28=256) ആദ്യ 128 എണ്ണം മാത്രമേ ഇംഗ്ലീഷും കീബോഡിൽ കാണുന്ന മറ്റു ചിഹ്നങ്ങളും എൻകോഡ് ചെയ്യാൻ ആസ്കി ഉപയോഗപ്പെടുത്തുന്നുള്ളൂ. ബാക്കി അവശേഷിക്കുന്ന 128 കോഡ്പോയിന്റുകളാണ് മലയാളമടക്കം എല്ലാ ഭാഷകളും ഒരേ സമയം ഉപയോഗിക്കുക. ഒരേ ഭാഷയിലുള്ള ഫോണ്ടുകളെല്ലാം കോഡ്‌പോയിന്റുകളിൽ  ഒരു മാനകീകരണം പിന്തുടർന്നു വന്നിട്ടുമില്ല(ഉദാഹണത്തിന് ഒരു പ്രത്യേക മലയാള ഫോണ്ടിൽ ‘അ’ രേഖപ്പെടുത്താൽ ഉപയോഗിക്കുന്ന കോഡ് പോയിന്റ് മറ്റൊരു ഫോണ്ടിൽ ‘സ’ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന അവസ്ഥ). ഇത് പശ്ചാത്തല ആശ്രിതത്വത്തിനു (Platform Dependency) കാരണമാകുന്നു. അതായത് ഉള്ളടക്കം എഴുതുവാൻ ഉപയോഗിച്ച   അതേ പശ്ചാത്തലങ്ങൾ (ഫോണ്ട്, ഓപറേറ്റിങ്ങ് സിസ്റ്റം, ഹാർഡ്‌വെയർ വ്യവസ്ഥ) ഇല്ലെങ്കിൽ മറ്റൊരാൾക്ക് ഇത് വായിക്കാൻ പറ്റില്ലെന്നു വരുന്നു. അല്ലെങ്കിൽ ഡോക്യുമെന്റിനൊപ്പം ഫോണ്ട് എംബഡ് ചെയ്യേണ്ടി വരും. ഇതെപ്പോഴും സാധിക്കണമെന്നില്ല. ഈ അവസ്ഥ, ഭാഷ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നതിനും , മറ്റു ഭാഷാകമ്പ്യൂട്ടിങ്ങ് സാധ്യതകൾക്കും (മെഷിൻ പരിഭാഷ, ലിപി മാറ്റം, ടെക്സ്റ്റ് റീഡിങ്ങ്, ബ്രെയിൽ ലിപിയിലേക്ക് മാറ്റുക മുതലായവ) തടസ്സമായി വരുന്നു.

ഇതിനൊരു പരിഹാരമായാണു യുണീക്കോഡ് (Unicode) നിർദ്ദേശിക്കപ്പെട്ടത്. ആസ്കിയെത്തന്നെ വിപുലപ്പെടുത്തിയ യുണീക്കോഡിൽ 16 ബിറ്റുപയോഗിച്ച് അറുപത്തയ്യായിരത്തോളം  (216 = 65536) കോഡ്‌പോയിന്റുകൾ നിർമ്മിക്കാനാകും. ലോകത്തിലെ ഏതാണ്ട് പ്രധാന ഭാഷകളിലെ അക്ഷരങ്ങളെല്ലാം എൻകോഡ് ചെയ്യാൻ ഇത് മതിയാകും. അതിനാൽ ഓരോ ഭാഷയ്ക്കും വെവ്വേറെ കോഡ്പോയിന്റുകൾ നൽകപ്പെട്ടു(3328 മുതൽ  3455 വരെയുള്ള 128 കോഡ്പോയിന്റുകളാണു മലയാളത്തിനനുവദിച്ചിരിക്കുന്നത്.) വാക്കുകൾ ഏതുപ്രകാരം കാണിക്കണമെന്ന് എഴുതിയ ആൾ തീരുമാനിച്ചിരുന്ന ആസ്കിയിൽ നിന്നും വ്യത്യസ്തമായി കാഴ്ചക്കാരനാണ് എപ്രകാരം കാണണമെന്ന് യുണീക്കോഡിൽ തീരുമാനിക്കുക.

കേരളത്തിൽ 2006 മുതൽ തന്നെ ബ്ലോഗിങ്ങ്, വിക്കിപീഡിയ മുതലായവ വഴി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പരിചിതമായെങ്കിലും പ്രിന്റിങ് മേഖലയ്ക്ക് ഇപ്പോഴും യുണീക്കോഡ് അന്യമാണ്.  നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ പലതും യുണീക്കോഡ് പിന്തുണയ്ക്കാത്തതും, അവ നവീകരിക്കാൻ വരുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയുമാണു പ്രസാധകരെ ഇതിൽ നിന്നും  പിന്നോട്ടു വലിക്കുന്നത്.

ഒരു പത്രത്തിന് അതിന്റെ ഫോണ്ട് എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. മിക്കവാറും എല്ലാ പത്രങ്ങൾക്കും അവരുടെ അക്ഷരരൂപങ്ങൾ ഒരു ഐഡന്റിറ്റിയാണ്; മലയാള മനോരമ പോലുള്ള പത്രങ്ങൾ അവരുടെ പ്രിന്റിങ് ഫോണ്ട് ഉണ്ടാക്കാനായി ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നും വിദഗ്ദരെ കൊണ്ടുവന്നിരുന്നു എന്നു വായിച്ചിട്ടുണ്ട്. അക്ഷരങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ തനിമ നിലനിർത്തിപ്പോരുന്നു. അങ്ങനെയുള്ള ഐഡന്റിറ്റിയെ  കൗമുദി  പത്രവുമായി ബന്ധപ്പെട്ട് മാറ്റിമറിക്കാനും അവിടെ യുണീകോഡ് പ്രിന്റിങ് എന്ന വിപ്ലവകരമായൊരു മാറ്റത്തിനു തുടക്കം കുറിക്കാനും കഴിഞ്ഞത് രാഹുലിന്റെ കർമ്മകുശലതയെയാണു കാണിക്കുന്നത്. ഒറ്റയ്ക്കായിരുന്നു രാഹുലിന്റെ യാത്രയത്രയും. അവനത് പെട്ടെന്ന് ചെയ്തെടുക്കുകയായിരുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്തുതന്നെയാണവൻ വിജയിച്ചത്.

മലയാളം കമ്പ്യൂട്ടിങ്ങ് മേഖലയിൽ  രാഹുൽ നൽകിയ ഏറ്റവും ശ്രദ്ധേയമായ സംഭാവാൻ ആസ്കിയിൽ (ASCII) കുരുങ്ങിക്കിടന്ന മലയാളം പ്രിന്റിങ്ങ് മേഖലയെ യുനീക്കോഡിലേക്കു പറിച്ചു നടുന്നതിൽ സാങ്കേതികപരമായ നേതൃത്വം വഹിച്ചു എന്നതാണ്. മുൻപും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ തോതിലുള്ള ഒരു മാറ്റം നടക്കുന്നത് രാഹുലിന്റെ മേൽനോട്ടത്തിലാണ്.

വയനാട് ബ്യൂറോ ചീഫായിരുന്ന രാഹുൽ കൗമുദിയിലുപയോഗിക്കുന്ന ഫോണ്ടിന്റെ പിഴവ് കാട്ടി മാനേജ്മെന്റിന് ഒരു കത്തെഴുതിയിരുന്നു. കൗമുദിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അവർ പത്രത്തിൽ സമൂല മാറ്റം ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. ഇത്തരുണത്തിൽ രാഹുൽ നൽകിയ  ഉറപ്പിനെത്തുടർന്നാണു കൗമുദി യുണീക്കോഡിനെ ആസ്പദമാക്കി വർക്ക്‌ഫ്ലോ മാനേജ്മെന്റ് സിസ്റ്റം നിർമ്മിക്കാനാരംഭിക്കുന്നതും തുടർന്ന്  പ്രിന്റിങ്ങ് യുണീക്കോഡിലേക്ക് മാറ്റുന്നതും.

കൗമുദിയിലെ രാഹുൽ
രാഹുലിന്റെ നേതൃപാടവം ഏറെ തെളിഞ്ഞുകണ്ട പ്രവർത്തനമാണ്  2012 മുതൽ കേരള കൗമുദി ദിനപത്രം യുണീക്കോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയെന്നത്. 1979-ലെ ലിപി പരിഷ്കരണത്തോടെ ഉപേക്ഷിക്കപ്പെട്ട മലയാളത്തിന്റെ തനതു ലിപിയിലേക്ക് കേരള കൗമുദിയെ തിരികെയെത്തിച്ചതും രാഹുലാണ്. ഇതിനായി അറുനൂറിലധികം ഗ്ളിഫുകൾ അടങ്ങിയ ‘അരുണ’ എന്ന തനതു ലിപി ഫോണ്ട് രാഹുൽ നിർമ്മിക്കുകയുണ്ടായി. കൌമുദി ഫ്ലാഷിലടക്കം ഉപയോഗിക്കാൻ പന്ത്രണ്ടോളം ഫോണ്ടുകളുടെ സെറ്റ് കൌമുദിക്കായി രാഹുൽ നിർമ്മിച്ചിരുന്നു.

കൗമുദിയില്‍ തന്നെ ജോലിയുടെ ഒഴുക്കിനെ ക്രമീകരിക്കാന്‍ ഒരു ഇന്റേണൽ വര്‍ക്ക് ഫ്ലോ മാനേജ്മെന്റ് സിസ്റ്റവും രാഹുലിന്റെ നേതൃത്വത്തില്‍ പിറന്നു.  ന്യൂസ് അഗ്രിഗേഷന്‍ മുതല്‍ പ്രിന്റിങ്ങ് വരെയുള്ള ജോലികള്‍ കാര്യക്ഷമമായി ക്രമീകരിക്കാന്‍ ഇതു കൗമുദിയെ സഹായിച്ചു. മറ്റ് സ്ഥാപനങ്ങൾ ലക്ഷങ്ങൾ മുടക്കി അഡോബി എക്സ്പീരിയൻസ് മാനേജർ, സി.ക്യു.5 മുതലായ പ്രൊഫഷനൽ സോഫ്റ്റ്‌വെയർ വാങ്ങുന്നയിടത്താണു രാഹുലും സുഹൃത്തുക്കളും ചുരുങ്ങിയ ചെലവിൽ വെബ് ഇന്റർഫേസായി ന്യൂസ് ട്രാക്ക് നിർമ്മിച്ചത്. ഇതിനോടനുബന്ധിയായി രൂപപ്പെടുത്തിയ ഇന്സ്ക്രിപ്റ്റ്, വെരിഫോണ്ട് സ്കീമുകൾ ഉൾക്കൊള്ളിച്ച ടൈപ്പിങ് ഉപകരണങ്ങൾ, ആസ്കി-യുണീക്കോഡ് കൺവെർട്ടർ (കൗമുദി കണ്‍വെർട്ടർ) എന്നിവയും രാഹുലിന്റെ സംഭാവനകളാണു്.  ഇൻഡിസൈനിൽ മലയാളം പിന്തുണ പൂർണ്ണമായും ലഭ്യമാക്കാൻ ഒരു എക്സ്റ്റെൻഷനും രാഹുൽ നിർമ്മിച്ചിട്ടുണ്ട്. കൌമുദിയില്‍ വരുത്താനുദ്ദേശിക്കുന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ മാറ്റത്തെക്കുറിച്ചും ഒരിക്കല്‍ രാഹുല്‍ പറഞ്ഞിട്ടുണ്ട്. പരീക്ഷണമായി കുറച്ചു കമ്പ്യൂട്ടറുകള്‍ വിന്‍ഡോസ് ഓപറേറ്റിങ്ങ് സിസ്റ്റം മാറ്റി ഉബുണ്ടു പരീക്ഷിച്ചതു വിജയമാണെന്നും കാലാന്തരേണ ഇതു മുഴുവനായി വ്യാപിപ്പിക്കണമെന്ന ആഗ്രഹവും രാഹുല്‍ പങ്കുവച്ചിരുന്നു.

പിന്നീട് ഏഷ്യാനെറ്റിലെത്തിയ രാഹുൽ അവിടെ സോഷ്യൽ മീഡിയാ കോ- ഓർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. വാർത്താപ്രൊമോഷനു വേണ്ടി ഉപയോഗിക്കാനായി ഹനിയ, മിഥുന  എന്നിങ്ങനെ രണ്ടു ഫോണ്ടുകൾ രാഹുൽ ചെയ്തിരുന്നു. മികച്ച ഒരു സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് വിദഗ്ദനായ രാഹുലിന്റെ കഴിവ് ഏഷ്യാനെറ്റിനെ സോഷ്യൽ മീഡിയയിൽ മുൻപന്തിയിലെത്തിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. നിലവിൽ ഏഷ്യാനെറ്റ് വെബ്‌സൈറ്റിന്റെ മൊബൈൽ ഇന്റർഫേസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു  രാഹുൽ. ഒപ്പം  യുണീകോഡിലേക്കു മാറിയ ഏഷ്യാനെറ്റ് ചാനലിനായി ഒരു സ്ക്രീന്‍ഫോണ്ട് ചെയ്യാനും രാഹുല്‍ ഉദ്ദേശിച്ചിരുന്നു.

കൗമുദി എന്ന ഫോണ്ട്
‘കൗമുദി’ ഫോണ്ടിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഞങ്ങളിൽ പലരും രാഹുലിനെ പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്ക്രീനിനിണങ്ങിയ ഒരു പുതിയ ലിപി ഫോണ്ട് ഒറ്റയ്ക്ക് ഡിസൈൻ ചെയ്ത് സ്വതന്ത്രാനുമതിയിൽ രാഹുൽ പ്രസിദ്ധീകരിച്ചു. ഇതിലെ പിശകുകൾ മാറുന്നതിൽ ഗൂഗിൾ പ്ലസ്, ഫേസ്‌ബുക്ക് സുഹൃത്തുക്കൾ രാഹുലിനെ സഹായിച്ചിരുന്നു. റെഗുലര്‍ ഫോണ്ടായി ആദ്യം പുറത്തിറങ്ങിയ ‘കൗമുദി’യിൽ കൂടുതൽ ഗ്ളിഫുകൾ ഉൾപ്പെടുത്തി ബോള്‍ഡ്, ഇറ്റാലിക്സ്, ബോള്‍ഡ് ഇറ്റാലിക്സ് എന്നീ വകഭേദങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ രാഹുലിനു കഴിഞ്ഞു.

ഈ ഫോണ്ടാണു ഇപ്പോള്‍ കേരള കൗമുദി അവരൂടെ വെബ്സൈറ്റിനായി ഉപയോഗിക്കുന്നത്. രാഖി എന്ന പേരില്‍ ഒരു പഴയലിപി ഫോണ്ടിന്റെ കൂടി പണിപ്പുരയിലായിരുന്നു രാഹുല്‍. അധികം പേര്‍ കടന്നു വന്നിട്ടില്ലാത്ത മലയാളം യുണീകോഡ് ഫോണ്ട് നിര്‍മ്മാണത്തില്‍ പുതുമുഖങ്ങളെ സഹായിക്കാന്‍ ഒരു ബ്ലോഗ് രാഹുൽ എഴുതി വന്നിരുന്നു. ഒരു വര്‍ക്‌ഷോപ് സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യം പലതവണ രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.  പിന്നീട് രാഹുല്‍, ജീസ്‍മോന്‍ ജേക്കബ് എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറുടെ സഹായത്തോടെ, മലയാളം പിന്തുണയില്ലാത്ത ആന്‍ഡ്രോയ്ഡ് 2.2 ശ്രേണിയിലുള്ള ഫോണുകള്‍ക്കായി തന്റെ കൗമുദി ഫോണ്ട് ഏ.പി.കെ രൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ഫോണ്ടുണ്ടാക്കാൻ ഒരു ടെമ്പ്ലേറ്റ്
അവന്റെ മരണത്തിനു തലേന്ന് വൈകുന്നേരം വിളിച്ചപ്പോൾ മലയാളം പഴയ ലിപിയെ പറ്റിയായിരുന്നു ഞങ്ങൾ സംസാരിച്ചത്. സാധാരണഗതിയിൽ ആയിരത്തിൽ അധികം അക്ഷരരൂപങ്ങൾ പഴയ ലിപിയിൽ വരച്ചെടുക്കേണ്ടതുണ്ട്. അതിനായി അവൻ ഒരു ടെമ്പ്ലേറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്. പരമാവധി അക്ഷരരൂപങ്ങളെ കൂട്ടിച്ചേർക്കാനും അക്ഷരങ്ങളെ ചെറുതാക്കാനും  ഉള്ള നിരവധി സ്ക്രിപ്റ്റുകൾ അവൻ എഴുതിവെച്ചിട്ടുണ്ട്. അതുവഴി അക്ഷരരൂപങ്ങൾ വരച്ചുണ്ടാക്കുന്ന സമയം ഗണ്യമായി ലാഭിക്കാൻ പറ്റുമായിരുന്നു. ഈ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ വരച്ചെടുക്കേണ്ട അക്ഷരങ്ങളുടെ ചാർട്ടും അവൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എത്ര അക്ഷരങ്ങളും ഏതൊക്കെ ചിഹ്നങ്ങളും വരച്ചെടുക്കണം, ഏതൊക്കെ അക്ഷരങ്ങളെ പരസ്പരം സ്ക്രിപ്റ്റുപയോഗിച്ച് കൂട്ടിച്ചേർക്കാം, തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെട്ട ഒരു സഹായി ആയിരുന്നു അത്. ഈ ലിസ്റ്റ് പഴയലിപിയുടെ നിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അനാവശ്യമായി അക്ഷരരൂപങ്ങൾ വരച്ചെടുക്കുന്നതും അവയെ പ്രോസസ്സ് ചെയ്യുന്നതും ഇതുവഴി ഒഴിവാക്കാം. ഇതൊക്കെ തിങ്കളാഴ്ച ഷെയർ ചെയ്യാമെന്നു പറഞ്ഞിട്ടാണവൻ അന്നു ഫോൺ വെച്ചത്. അവന്റെ ഓഫീസിലെ കമ്പ്യൂട്ടറിൽ അതു കാണണം. അതു വെളിച്ചം കാണിക്കാൻ ഒരുപക്ഷേ ഏഷ്യാനെറ്റ് വിചാരിച്ചാൽ സാധിക്കുമായിരിക്കും. ഫോണ്ടുണ്ടാക്കാനിറങ്ങുന്ന മറ്റുള്ളവർക്ക് അത് ഏറെ പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. മലയാളത്തിൽ ഇങ്ങനെയൊരു ലിസ്റ്റ്  ചിലരുടെയെങ്കിലും കൈയ്യിൽ ഉണ്ടാവും, പക്ഷേ, അവരെ സമീപിക്കുക എന്നത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അതുവെച്ച് അവർ ചെയ്യുന്ന ഫോണ്ടുകൾ ഉപയോഗിക്കാമെന്നല്ലാതെ, അതിന്റെ രഹസ്യം പൊതുവിൽ പരസ്യപ്പെടുത്താൻ മടിക്കുന്നതായിരിക്കാം ഇത് ലഭ്യമാകാതിരിയ്ക്കാൻ കാരണം. നിലവിൽ മലയാളത്തിൽ യുണീക്കോഡു വ്യവസ്ഥയിലുള്ള ആലങ്കാരിക ഫോണ്ടുകൾ ഇല്ലെന്നുതന്നെ പറയാം. ഇത്തരത്തിലുള്ള നിരവധി ഫോണ്ടുകൾ ഇനി മലയാളത്തിൽ വരേണ്ടിയിരിക്കുന്നു.

മൊബൈൽ റൂട്ടിങ്ങ്
മൊബൈൽ റൂട്ടിങ്ങിനെ പറ്റിയുള്ള ആദ്യചിന്ത തന്നത് രാഹുലായിരുന്നു. പഴയ ഒരു ഫോണിൽ മലയാളം കൃത്യമായി എങ്ങനെ വരുത്താം എന്ന ചിന്തയിൽ ഒരിക്കൽ അവനെ സമീപിച്ചിരുന്നു. കൗമുദി ഫോണ്ടിന്  ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി എന്നത് ആ സമയത്ത് വലിയൊരു ആശ്വാസമായി തോന്നിയിരുന്നു. ഇന്നിപ്പോൾ ഏതൊരു ആൻഡ്രോയിഡ് ഫോണിലും മലയാളം നന്നായി വഴങ്ങുന്നുണ്ട്. ചില കൂട്ടുകാർ പറഞ്ഞതു കേട്ട് സയനോജെൻ മോഡിലേക്ക് മാറ്റി മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ചെറിയൊരു ധൈര്യക്കുറവ് ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ബ്രിക്ക് ആയിപ്പോവാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് നിർദ്ദേശങ്ങൾ എഴുതിയിരുന്ന സൈറ്റിൽ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ വിളിച്ചപ്പോൾ അവൻ, “ഒന്നും സംഭവിക്കില്ല, നന്നായി ടെസ്റ്റ് ചെയ്ത സയനോജൻ മോഡ് റോം അതിലെ കമന്റൊക്കെ വായിച്ച് ഡൗൺലോഡ് ചെയ്തെടുത്തോളൂ – കുഴപ്പമൊന്നും വരില്ല” എന്നാണ് പറഞ്ഞത്. എനിക്കതിന് അവന്റെ സഹായം അധികമൊന്നും വേണ്ടി വന്നില്ലെങ്കിലും അവൻ പകർന്ന ഒരു ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു. ആൻഡ്രോയിഡ് 2.2 -ഇൽ തുടങ്ങി പിന്നീട് ആൻഡ്രോയ്ഡ് 4.2.2 വരെ വർക്ക് ചെയ്യിപ്പിക്കാൻ ഇത് സഹായകരമായി.

മറ്റു പ്രവർത്തനങ്ങൾ
ആൻഡ്രോയ്ഡിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഓപറേറ്റിങ്  സിസ്റ്റമായ  സയനോജെന്‍ മോഡിന്റെയടക്കം ഒട്ടനവധി സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ പരിഭാഷയില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളൊന്നും ഒരു സംഘടനയുമായും ബന്ധപ്പെട്ടല്ലായിരുന്നു ചെയ്തിരുന്നത്. പലപ്പോഴും ഞങ്ങള്‍ അതിനു നിര്‍ബന്ധിച്ചപ്പോഴും ഒരല്പം അന്തർമുഖത്വത്തോടെ ഒഴിഞ്ഞുമാറുകയായിരുന്നു രാഹുല്‍ ചെയ്തിരുന്നത്.  ഫോണ്ടുമായി ബന്ധപ്പെട്ട് നിരവധി പ്രോജക്റ്റുകൾ അവൻ ഏറ്റെടുത്തതും വിനയായി മാറി.

അവന്റെ മരണം സൃഷ്ടിച്ച ശൂന്യത വിട്ടുമാറുന്നില്ല. മൊബൈലിൽ അവന്റെ നമ്പർ ഡിലീറ്റ് ചെയ്യാൻ ഇതുവരെ ഞങ്ങൾക്കു പറ്റിയിട്ടില്ല. പ്രിയങ്കരനായ ഒരു കൂട്ടുകാരന്റെ വിയോഗം ബാക്കിവെയ്ക്കുന്നത് നീറിപ്പുകയുന്ന കുറേ ഓർമ്മകളും വേദനയും മാത്രം.

ലിങ്കുകൾ :
കൗമുദി ഫോണ്ട് : https://github.com/rahul-v/Kaumudi
രാഖി ഫോണ്ട്: https://github.com/rahul-v/Rakhi

അഖിലിന്റെ സഹായത്തോടെ എഴുതിയതാണിത്…

എരുതുകളി

മാവിലസമുദായത്തിന്റെ പ്രധനപ്പെട്ടൊരു കലാരൂപമാണ് എരുതുകളി. കാസർഗോഡ് ജില്ലയിലും, കണ്ണൂർ ജില്ലയിലും ഉള്ള ആദിവാസിവിഭാഗമാണ് മാവിലർ. ഹോസ്‌ദുർഗ് താലുക്കിലാണ്‌ ഇവരെ കൂടുതലായി കണ്ടുവരുന്നത്. തുളുവും മലയാളവും ഇടകലർന്ന ഭാഷയാണ്‌ ഇവർ ഉപയോഗിക്കുന്നത്. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസികളാണ്‌ പിന്നീട് ചെറുമൻ എന്നും മാവിലൻ എന്നും അറിയപ്പെടുന്നത്. വേട്ടയാടിയും കാട്ടുകിഴങ്ങുകൾ ഭക്ഷിച്ചും ഇവർ പിന്നീട് കാർഷികവൃത്തിയിലേക്കു തിരിയുകയുണ്ടായി. വേട്ടയാടലിനു പുറമേ കാട്ടിൽതന്നെ ഇവർ ചെറിയതോതിലുള്ള കൃഷികളും ചെയ്തു വന്നിരുന്നു. കാലക്രമേണ ഉയർന്ന ജാതിക്കാർ ഇവരെ അടിമകളാക്കുകയും വിൽക്കുകയും പാട്ടത്തിനു നൽകുകയും ചെയ്തു. ഈ വിഭാഗക്കാർക്ക് ഭൂമിയുടെ സ്ഥിരാവകാശം ലഭിക്കുന്നത് 1957 മുതലാണ്‌. ജന്മിമാർ പറയുന്ന ഇടങ്ങളിൽ മാറിമാറി താമസിച്ചാണ്‌ അതുവരെ ഇവർ കഴിഞ്ഞിരുന്നത്. മാവിലന്മാർ ബന്തടുക്ക ആസ്ഥാനമാക്കി തുളുനാട് ഭരിച്ചിരുന്നവരായിരുന്നു എന്നും പറയപ്പെടുന്നു.

മാവിലസ്ത്രി
മാവിലസ്ത്രി

പത്താമുദയദിവസം (തുലാമാസം പത്താം തിയ്യതി) മുളയും പുല്ലും വെച്ച് കാളയുടെ(എരുത്) രൂപം കെട്ടി വീടുകൾ കയറി മാവിലർ നൃത്തം ചെയ്യുന്ന രീതിയാണിത്. വീടുകളിൽ ഐശ്വര്യം ലഭിക്കാനാണിങ്ങനെ ആടുന്നത്.കാലിയനും മരമീടനും ചേർന്നുള്ള നൃത്തരൂപമാണിത്. കാളയുടേത് പോലുള്ള ഒരു മുഖാവരണം അണിഞ്ഞിരിക്കും. വീട്ടുകളിൽ നിന്നും അരി, തേങ്ങ, പണം, മുണ്ട് എന്നിവ ഇവർക്ക് പ്രതിഫലമായി ലഭിക്കും. അവസാനം, എരുതിനെ അഴിച്ചു വിട്ട് അതിനു പുല്ലും വെള്ളവും കൊടുക്കുന്ന ചടങ്ങുണ്ട്, അപ്പോൾ നരിവേഷം(പുലി) കെട്ടിയ ആൾ എരുതിനുമേൽ ചാടിവീഴുന്നതോടെ ആ കലാരൂപം അവസാനിക്കുന്നു. തുലാ മാസം പത്തിന് മാവിലർ തങ്ങളുടെ ഗ്രാമപ്രവിശ്യയിൽ നടത്തുന്ന ഒരു വിനോദ കലാരൂപമാണിത്. ‘എരുത്’ എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.

കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാനരൂപമായാണിതു നടത്തുന്നത്. നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവൊലിൽ പോയി, അവിടെനിന്നും ഉഴുവ് കാളകളെ കൊണ്ടുവന്നിരുന്നു. ഈ ഉഴുവുകാളകൾക്ക് കണ്ണുതട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ ഇതുമായി ബന്ധപ്പെട്ട് കളിയിൽ ഉണ്ടായിരിക്കണം. ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും

 

 

പേറ്റുനോവ്

പേറ്റുയെന്ത്രമാണു പെണ്ണെന്ന് ഊറ്റമേറുന്ന മൂഢനെ…
ഓർത്തുകൊൾക നീയും മറ്റൊരുത്തി തൻ പേറ്റുനോവിനാൽ പിറന്നവൻ!

വീർത്ത മാറിടം നോക്കി പെണ്ണിനോടാർത്തി കാട്ടുന്ന മൂഢനെ,
ഓർത്തു കൊള്ളൂ നീ, ചുണ്ടിലിറ്റിയാ മറുമാറിടത്തിന്റെ ചോരയെ!

വസ്ത്രമൊന്നൂർന്നു മാറിയാൽ ചീഞ്ഞ നോട്ടമാ നാഭിയിൽ…!
മറുനാഭി നൽകിയ വായുവാണ് നിൻ ജീവനെന്നൊന്നോർക്കുക!!

പെണ്ണ് പെണ്ണാണെന്നെപ്പോഴും ചൊല്ലിയാടുന്ന മൂഢനെ,
നീ ചൊല്ലുവനിതു ത്രാണിയാവത് നിന്നമ്മ പെണ്ണായതു കാരണം

കാവ്യാ ഭാവനങ്ങളിലെപ്പോഴും പെണ്ണ് സുന്ദരിക്കോതയാ,
രണ്ടുപെറ്റൊരാനാൾ മുതൽ അവൾ ഞൊണ്ടി നീങ്ങതു കണ്ടുവോ?

യൗവനത്തിന്റെ പാതയിൽ അവൾ പൂത്തു നിന്നൊരാ പൂമരം!
ഇന്നു നീ ആറ്റി വിട്ടൊരാ കാറ്റിലായവൾ പൂ പൊഴിഞ്ഞൊരാ പാഴ്‌ മരം

നന്ദികേടൊട്ടും കാട്ടവേണ്ട നാം; പെണ്ണ് വേണമീ ഭൂവിതിൽ
പൊന്നു പോലെ കാക്കണം കണ്മണിയായ് നോക്കണം!!

ഇരുളിന്‍ മഹാനിദ്രയില്‍

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Irulin-Mahanidrayil-MadhusoodhananNair.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു…

അടരുവാന്‍ വയ്യാ…
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും…
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം….
നിന്നിലടിയുന്നതേ നിത്യസത്യം…!!


Lyricist: വി മധുസൂദനൻ നായർ
Music: മോഹൻ സിത്താര
Singer: വി മധുസൂദനൻ നായർ
Film: ദൈവത്തിന്റെ വികൃതികൾ

സദ്ഗതി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/sathgadhi.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗല കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ…
നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ…

ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും…
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

മന്ത്രവാദവും മനശാസ്ത്രവും

മന്ത്രവാദവും മനശാസ്ത്രവും തമ്മിൽ വളരെ സങ്കീർണ്ണമായ ബന്ധമാണുള്ളത്. പലപ്പോഴും മന്ത്രവാദപരമായ ആചാരങ്ങൾ മനശാസ്ത്രപരമായ തത്വങ്ങളെ, പ്രത്യേകിച്ച് മനുഷ്യന്റെ വിശ്വാസങ്ങളെയും ഭയങ്ങളെയും, സ്വാധീനിക്കുന്നതായി കാണാം. പ്രേതബാധ, ദൈവവിശ്വാസം, ഭയം ജനിപ്പിക്കുന്ന ചുറ്റുപാടുകൾ, ആംഗ്യങ്ങളും ഭാവങ്ങളും ഉപയോഗിച്ചുള്ള വിലയിരുത്തൽ എന്നിവയിലൂടെ എങ്ങനെയാണ് മന്ത്രവാദം പ്രാദേശികമായി വിജയിക്കുന്നതെന്നും അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്നും നോക്കാം.

1. പ്രേതബാധയും മനശാസ്ത്രപരമായ സ്വാധീനവും

പ്രേതബാധ എന്ന് വിശ്വസിക്കപ്പെടുന്ന പല അവസ്ഥകളും യഥാർത്ഥത്തിൽ കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ചില മാനസികരോഗങ്ങൾ എന്നിവയുടെ ലക്ഷണങ്ങളാവാം. മന്ത്രവാദി ഇവിടെ ഒരു ‘രോഗനിർണയം’ നടത്തുകയും, ഒരു ‘ചികിത്സ’ എന്ന നിലയിൽ മന്ത്രവാദ കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു.newskairali, Author at Kairali News | Kairali News Live | Page 1146 of 5899

ഉദാഹരണം: കടുത്ത മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാൾക്ക് ‘പ്രേതബാധ’യാണെന്ന് മന്ത്രവാദി പറയുന്നു. അയാൾ ചില പ്രത്യേക മന്ത്രങ്ങളും പൂജകളും നടത്താൻ ആവശ്യപ്പെടുന്നു. ഈ കർമ്മങ്ങൾ ഒരുതരം ‘പ്ലാസിബോ എഫക്റ്റ്’ (placebo effect) ആയി പ്രവർത്തിക്കാം. അതായത്, ചികിത്സ ഫലിക്കുമെന്ന് വിശ്വസിക്കുമ്പോൾ രോഗിക്ക് ആശ്വാസം ലഭിക്കുന്നു. മന്ത്രവാദിയുടെ വാക്കുകളിലും പ്രവൃത്തികളിലും അടിയുറച്ച വിശ്വാസം രോഗിയുടെ മനസ്സിന് താൽക്കാലിക ആശ്വാസം നൽകുന്നു. ഇത് രോഗിയുടെ മാനസികാവസ്ഥയിൽ ഒരു മാറ്റം വരുത്തുകയും, അയാൾക്ക് താൻ സുഖം പ്രാപിച്ചുവെന്ന് തോന്നിക്കുകയും ചെയ്യും.

2. ദൈവവിശ്വാസവും പ്രതീക്ഷയും

മന്ത്രവാദത്തിന്റെ അടിസ്ഥാനം പലപ്പോഴും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്. ആളുകൾക്ക് പ്രയാസങ്ങൾ വരുമ്പോൾ, ദൈവീകമായ ഒരു ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന വിശ്വാസം അവർക്ക് ആശ്വാസം നൽകുന്നു.

ഉദാഹരണം: ഒരു കുടുംബത്തിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാകുമ്പോൾ, ദൈവകോപമാണെന്ന് വിശ്വസിച്ച് മന്ത്രവാദിയുടെ സഹായം തേടുന്നു. മന്ത്രവാദി പ്രത്യേക പൂജകളും വഴിപാടുകളും നിർദ്ദേശിക്കുന്നു. ഈ കർമ്മങ്ങൾ ചെയ്യുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും വിശ്വാസവും ആളുകൾക്ക് സമാധാനം നൽകുന്നു. ഇത് അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.

3. മനസ്സിനെ ഭയപ്പെടുത്തുന്ന ചുറ്റുപാടുകളുടെ ക്രമീകരണം

മന്ത്രവാദികൾ പലപ്പോഴും ആളുകളുടെ മനസ്സിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള ചുറ്റുപാടുകൾ ഒരുക്കുന്നു. ഇത് അവരുടെ മേൽ ഒരുതരം നിയന്ത്രണം നേടാൻ സഹായിക്കുന്നു.

ഉദാഹരണം: ഇരുണ്ട മുറിയിൽ, കത്തുന്ന വിളക്കുകളും, വിചിത്രമായ ചിത്രങ്ങളും, ഭയപ്പെടുത്തുന്ന ശബ്ദങ്ങളും ഉപയോഗിച്ച് ഒരു മന്ത്രവാദ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ചുറ്റുപാടുകൾ വ്യക്തിയുടെ മനസ്സിൽ ഭയം വളർത്തുകയും, മന്ത്രവാദിയുടെ വാക്കുകൾക്ക് കൂടുതൽ ശക്തിയുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു. ഭയം നിറഞ്ഞ അവസ്ഥയിൽ ആളുകൾ കൂടുതൽ വഴങ്ങുന്നവരും മന്ത്രവാദി പറയുന്നതെന്തും വിശ്വസിക്കാൻ സാധ്യതയുള്ളവരുമായി മാറുന്നു. ഇത് മന്ത്രവാദിയുടെ ‘വിജയത്തിന്’ ഒരു കാരണമാകുന്നു.

4. മുഖഭാവവും പെരുമാറ്റവും കണ്ടുള്ള വിലയിരുത്തൽ (Body Language Reading)

മന്ത്രവാദികൾക്ക് ആളുകളുടെ മുഖഭാവം, ശരീരഭാഷ, പെരുമാറ്റം എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ മാനസികാവസ്ഥയും പ്രശ്നങ്ങളും ഏകദേശം മനസ്സിലാക്കാൻ സാധിക്കാറുണ്ട്. ഇത് മനശാസ്ത്രത്തിലെ ‘കോൾഡ് റീഡിംഗ്’ (cold reading) എന്ന തത്വത്തിന് സമാനമാണ്.

ഉദാഹരണം: ഒരാൾ മന്ത്രവാദിയെ സമീപിക്കുമ്പോൾ, അയാളുടെ സംസാരരീതി, കണ്ണുകളിലെ ഭയം, ശരീരഭാഷ എന്നിവ ശ്രദ്ധിച്ച്, മന്ത്രവാദിക്ക് അയാളുടെ പ്രശ്നങ്ങളെക്കുറിച്ച് ചില ധാരണകൾ ലഭിക്കുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച്, അയാൾക്ക് കൃത്യമായ കാര്യങ്ങൾ അറിയാമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ മറുപടി നൽകുന്നു. ഇത് വ്യക്തിക്ക് മന്ത്രവാദിയുടെ കഴിവുകളിൽ കൂടുതൽ വിശ്വാസം വരാൻ ഇടയാക്കുന്നു.

മന്ത്രവാദം പ്രാദേശികമായി വിജയിക്കാനുള്ള കാരണങ്ങൾ

  • വിശ്വാസം: സമൂഹത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളും ദൈവീകമായ ഇടപെടലുകളിലുള്ള അടിയുറച്ച വിശ്വാസവും മന്ത്രവാദത്തിന് വളം നൽകുന്നു.
  • മാനസിക പിന്തുണ: പ്രശ്നങ്ങളിൽ ഒറ്റപ്പെടുന്നവർക്ക് ഒരു പരിഹാരം കണ്ടെത്താൻ മന്ത്രവാദികൾ മാനസിക പിന്തുണ നൽകുന്നതായി തോന്നുന്നു. ഇത് അവർക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.
  • പ്ലാസിബോ എഫക്റ്റ്: മന്ത്രവാദം ഫലിക്കുമെന്ന് വിശ്വസിക്കുമ്പോൾ ഉണ്ടാകുന്ന മാനസികമായ മാറ്റങ്ങൾ രോഗശാന്തിക്ക് കാരണമാകുന്നു.
  • ഭയം: ഭയം ആളുകളെ മന്ത്രവാദികളുടെ വരുതിയിലാക്കാൻ സഹായിക്കുന്നു.
  • സാമൂഹിക സമ്മർദ്ദം: ചിലപ്പോൾ സാമൂഹികമായ സമ്മർദ്ദം കാരണം ആളുകൾ മന്ത്രവാദത്തെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു.

മന്ത്രവാദത്തിന്റെ ഗുണങ്ങൾ (ചില സാഹചര്യങ്ങളിൽ)

മനശാസ്ത്രപരമായ കാഴ്ചപാടിൽ നോക്കുമ്പോൾ, മന്ത്രവാദത്തിന് ചില പ്രത്യേക സാഹചര്യങ്ങളിൽ താൽക്കാലികമായ ചില “ഗുണങ്ങൾ” ഉണ്ടായെന്ന് വരം. ഇവയെ യഥാർത്ഥ ചികിത്സയായി കാണാൻ കഴിയില്ലെങ്കിലും, വ്യക്തിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

  • മാനസികാശ്വാസം: കടുത്ത മാനസിക സമ്മർദ്ദത്തിലോ ഭയത്തിലോ കഴിയുന്നവർക്ക്, മന്ത്രവാദ കർമ്മങ്ങളിലൂടെ താൽക്കാലികമായ ഒരുതരം ആശ്വാസം ലഭിച്ചേക്കാം. ഒരു “പരിഹാരം” കാണാൻ കഴിഞ്ഞു എന്ന തോന്നൽ അവർക്ക് സമാധാനം നൽകുന്നു.
  • പ്രതീക്ഷ: ഒരു പ്രശ്നത്തിൽ നിന്ന് രക്ഷനേടാൻ കഴിയുമെന്നുള്ള പ്രതീക്ഷ മന്ത്രവാദം നൽകുന്നു. ഇത് വ്യക്തിയുടെ മനോവീര്യം വർദ്ധിപ്പിക്കാൻ താൽക്കാലികമായി സഹായിക്കും.
  • സാമൂഹിക പിന്തുണ: ചിലപ്പോൾ മന്ത്രവാദം ഒരു സാമൂഹികപരമായ ആചാരമായി മാറുകയും, പ്രശ്നങ്ങളുള്ള വ്യക്തിക്ക് സമൂഹത്തിൽ നിന്നുള്ള ശ്രദ്ധയും പിന്തുണയും ലഭിക്കാൻ ഒരു വഴിയാവുകയും ചെയ്യും.
  • പ്ലാസിബോ ഫലം: മന്ത്രവാദം ഫലിക്കുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരിൽ, ഇത് ഒരു പ്ലാസിബോ ഇഫക്റ്റ് ഉണ്ടാക്കുകയും, രോഗലക്ഷണങ്ങളിൽ താൽക്കാലികമായ ആശ്വാസം ലഭിക്കുകയും ചെയ്യും.

മന്ത്രവാദത്തിന്റെ ദോഷങ്ങൾ

മന്ത്രവാദത്തിന് ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങളാണുള്ളത്.

  • ശാസ്ത്രീയ ചികിത്സ നിഷേധിക്കൽ: മന്ത്രവാദത്തിൽ വിശ്വസിച്ച് പലരും യഥാർത്ഥ രോഗങ്ങൾക്ക് ശാസ്ത്രീയമായ ചികിത്സ തേടാതെ വരുന്നു. ഇത് രോഗം മൂർച്ഛിക്കാനും ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്.
  • സാമ്പത്തിക ചൂഷണം: മന്ത്രവാദികൾ പലപ്പോഴും നിസ്സഹായരായ ആളുകളിൽ നിന്ന് വലിയ തുക ഈടാക്കുകയും, അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു.
  • മാനസികാഘാതം: ഭയം ജനിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നത് വ്യക്തികളിൽ മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ, മന്ത്രവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന നിരാശ മാനസികാരോഗ്യത്തെ കൂടുതൽ ബാധിക്കും.
  • അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു: മന്ത്രവാദം സമൂഹത്തിൽ അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയ ചിന്തകളെയും വളർത്തുന്നു. ഇത് പുരോഗമനപരമായ സമൂഹത്തിന് ദോഷകരമാണ്.
  • സാമൂഹിക പ്രശ്നങ്ങൾ: മന്ത്രവാദത്തിന്റെ പേരിൽ കുടുംബ വഴക്കുകളും, സാമൂഹിക ഭിന്നതകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
  • നിയമ പ്രശ്നങ്ങൾ: ചില മന്ത്രവാദ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായേക്കാം, പ്രത്യേകിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലുള്ളവ.

ചുരുക്കത്തിൽ, മന്ത്രവാദം പലപ്പോഴും മനുഷ്യന്റെ മനശാസ്ത്രപരമായ ദുർബലതകളെ മുതലെടുക്കുന്ന ഒരു പ്രവണതയാണ്. ഇത് താൽക്കാലികമായ മാനസികാശ്വാസം നൽകിയേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് വ്യക്തികൾക്കും സമൂഹത്തിനും ദോഷകരമാണ്. യഥാർത്ഥ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങളും, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായവുമാണ് തേടേണ്ടത്.

1. പ്ലാസിബോ എഫക്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

പ്ലാസിബോ എഫക്റ്റ് (Placebo Effect) എന്നത് ഒരു യഥാർത്ഥ ചികിത്സയല്ലാത്ത ഒരു വസ്തുവോ നടപടിക്രമമോ രോഗിക്ക് പ്രയോജനകരമാണെന്ന് തോന്നിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ മാറ്റമാണ്. ഇത് രോഗിയുടെ പ്രതീക്ഷ, വിശ്വാസം, മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടതാണ്. മന്ത്രവാദത്തിന്റെ കാര്യത്തിൽ, മന്ത്രവാദിയുടെ വാക്കുകൾക്കും കർമ്മങ്ങൾക്കും ശക്തിയുണ്ടെന്ന് വ്യക്തി വിശ്വസിക്കുമ്പോൾ, അത് ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയകളെ ഉത്തേജിപ്പിക്കുകയോ, വേദന കുറയ്ക്കുകയോ, മാനസിക സമ്മർദ്ദം ലഘൂകരിക്കുകയോ ചെയ്യാം.

ഉദാഹരണം: ഒരു തലവേദനയുള്ളയാൾക്ക് വേദനസംഹാരിയാണെന്ന് വിശ്വസിപ്പിച്ച് ഒരു പഞ്ചസാര ഗുളിക നൽകുന്നു എന്നിരിക്കട്ടെ. ഗുളിക കഴിച്ചതിന് ശേഷം തലവേദന കുറയുന്നുവെങ്കിൽ, അത് പ്ലാസിബോ എഫക്റ്റ് കൊണ്ടാണ്. ഇവിടെ ഗുളികയ്ക്ക് വേദന കുറയ്ക്കാൻ രാസപരമായ കഴിവില്ലെങ്കിലും, അത് കഴിക്കുന്നതിലൂടെ വേദന കുറയുമെന്ന വിശ്വാസം തലച്ചോറിൽ ചില രാസമാറ്റങ്ങൾ വരുത്തി വേദന കുറയ്ക്കാൻ സഹായിക്കുന്നു.

മന്ത്രവാദത്തിൽ സംഭവിക്കുന്നത് ഇതിന് സമാനമാണ്. മന്ത്രവാദി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുമ്പോൾ, അത് വ്യക്തിക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. ഈ മാനസികാവസ്ഥ പലപ്പോഴും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ, മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനോ സഹായിക്കും. എന്നാൽ ഇത് യഥാർത്ഥ രോഗശാന്തിയല്ല, മറിച്ച് താൽക്കാലികമായ ഒരു മാനസിക ആശ്വാസം മാത്രമാണ്.

2. മന്ത്രവാദത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും

മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് അതിന്റെ മറവിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളും ചൂഷണങ്ങളുമാണ്. നിസ്സഹായരും ദുർബലരുമായ ആളുകളെയാണ് മിക്കപ്പോഴും ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

  • സാമ്പത്തിക ചൂഷണം: ഏറ്റവും സാധാരണമായ തട്ടിപ്പ് സാമ്പത്തിക ചൂഷണമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന പേരിൽ വലിയ തുകകൾ ആവശ്യപ്പെടുകയും, സ്വർണ്ണം, ഭൂമി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയും ചെയ്യുന്നു. കർമ്മങ്ങൾക്കായി പ്രത്യേക സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ട് അമിത വില ഈടാക്കുന്നതും പതിവാണ്.
  • ലൈംഗിക ചൂഷണം: ചില മന്ത്രവാദികൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും മന്ത്രങ്ങളുടെ ശക്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചും ഇവർ ദുരുപയോഗം ചെയ്യുന്നു.
  • മാനസിക ചൂഷണം: ആളുകളുടെ ഭയങ്ങളെയും ആശങ്കകളെയും മുതലെടുത്ത് അവരെ മാനസികമായി അടിമപ്പെടുത്തുന്നു. പ്രശ്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി അവരെ കൂടുതൽ പരിഭ്രാന്തരാക്കുകയും, മന്ത്രവാദിയുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
  • കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കൽ: ചില മന്ത്രവാദികൾ കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയും, പരസ്പര വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു. “ഇവർക്ക് ബാധയുണ്ട്,” “നിങ്ങൾക്ക് ദോഷം ചെയ്യുന്നു” എന്നൊക്കെ പറഞ്ഞ് ഭിന്നത വളർത്തും.
  • വ്യാജ രോഗശാന്തി: ഗുരുതരമായ രോഗങ്ങളുള്ളവരെ ശാസ്ത്രീയ ചികിത്സകളിൽ നിന്ന് പിന്തിരിപ്പിച്ച് വ്യാജ രോഗശാന്തി വാഗ്ദാനം ചെയ്യുകയും, ഇത് രോഗിയുടെ നില കൂടുതൽ വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.
  • ബ്ലാക്ക് മെയിലിംഗ്: ചിലപ്പോൾ ആളുകളുടെ സ്വകാര്യ വിവരങ്ങൾ മനസ്സിലാക്കി അത് ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

3. മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള ബന്ധം

മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ.

  • തെറ്റായ വ്യാഖ്യാനം: വിഷാദം, ഉത്കണ്ഠ, സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ പലപ്പോഴും പ്രേതബാധയായോ, ദുഷ്ടശക്തികളുടെ സ്വാധീനമായോ, ദൈവകോപമായോ തെറ്റിദ്ധരിക്കാറുണ്ട്. വിചിത്രമായ പെരുമാറ്റങ്ങൾ, സംസാരത്തിലെ മാറ്റങ്ങൾ, ഭ്രമം (hallucinations), മിഥ്യാബോധം (delusions) എന്നിവയെല്ലാം ഇത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാം.
  • ചികിത്സ നിഷേധിക്കൽ: തെറ്റിദ്ധാരണകൾ കാരണം, മാനസികരോഗമുള്ള വ്യക്തിക്ക് ശരിയായ വൈദ്യസഹായം ലഭിക്കാതെ വരുന്നു. പകരം, മന്ത്രവാദികളെയോ, പൂജാരികളെയോ, മറ്റ് അന്ധവിശ്വാസപരമായ ആചാരങ്ങളെയോ ആശ്രയിക്കുന്നു. ഇത് രോഗം വഷളാകാനും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കാനും ഇടയാക്കും.
  • സാമൂഹിക ഒറ്റപ്പെടൽ: ‘ബാധയേറ്റയാൾ’ എന്ന ലേബൽ കാരണം വ്യക്തിക്ക് സാമൂഹികമായി ഒറ്റപ്പെടൽ നേരിടേണ്ടി വരും. ഇത് അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ തകരാറിലാക്കുന്നു.
  • മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു: അന്ധവിശ്വാസങ്ങൾ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും വ്യക്തിയുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഭയവും നിസ്സഹായതയും വർദ്ധിക്കുന്നത് അവരുടെ ജീവിതത്തെ താറുമാറാക്കും.
  • ആത്മഹത്യാ പ്രവണത: ചില ഗുരുതരമായ കേസുകളിൽ, ശരിയായ ചികിത്സ ലഭിക്കാതെ വരുന്നതും അന്ധവിശ്വാസങ്ങളിൽ കുടുങ്ങുന്നതും ആത്മഹത്യാ പ്രവണതയിലേക്ക് നയിച്ചേക്കാം.

ഈ പ്രശ്നം പരിഹരിക്കാൻ മാനസികാരോഗ്യ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്.\

4. ഇത്തരം സാഹചര്യങ്ങളിൽ ഒരു മനശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ പങ്ക് എന്താണ്?

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരാൾ അന്ധവിശ്വാസങ്ങളിൽ കുടുങ്ങിപ്പോകുന്ന സാഹചര്യത്തിൽ ഒരു മനശാസ്ത്രജ്ഞനും കൗൺസിലർക്കും വളരെ നിർണ്ണായകമായ പങ്കുണ്ട്:

  • കൃത്യമായ രോഗനിർണ്ണയം: വ്യക്തി അനുഭവിക്കുന്ന പ്രശ്നം ഒരു മാനസികാരോഗ്യ അവസ്ഥയാണോ അതോ മറ്റ് പ്രശ്നങ്ങളാണോ എന്ന് കൃത്യമായി വിലയിരുത്താൻ മനശാസ്ത്രജ്ഞന് കഴിയും. ആവശ്യമെങ്കിൽ മാനസികാരോഗ്യ ഡോക്ടറെ (സൈക്യാട്രിസ്റ്റ്) കാണാൻ നിർദ്ദേശിക്കുകയും ചെയ്യും.
  • വിദ്യാഭ്യാസം നൽകൽ: രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും രോഗിക്കും കുടുംബത്തിനും കൃത്യമായ വിവരങ്ങൾ നൽകുന്നു. അന്ധവിശ്വാസങ്ങൾ തെറ്റാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കുന്നു.
  • തെറാപ്പി (ചികിത്സ): സംസാര ചികിത്സ (Talk Therapy) അഥവാ കൗൺസിലിംഗ് വഴി വ്യക്തിയുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം, ഭയം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ വളർത്തുന്നു.
  • വിശ്വാസം വളർത്തൽ: അന്ധവിശ്വാസങ്ങളിൽ നിന്ന് മാറി, ശാസ്ത്രീയമായ ചികിത്സകളിൽ വിശ്വാസം വളർത്താൻ സഹായിക്കുന്നു.
  • കുടുംബ പിന്തുണ: കുടുംബാംഗങ്ങളെയും കൗൺസിലിംഗിൽ ഉൾപ്പെടുത്തി, രോഗിയെ മനസ്സിലാക്കാനും പിന്തുണ നൽകാനും അവരെ പ്രാപ്തരാക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്ന് കുടുംബത്തെ മോചിപ്പിക്കാനും സഹായിക്കും.
  • വൈകാരിക പിന്തുണ: പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് വൈകാരികമായ പിന്തുണ നൽകുകയും, ഒറ്റപ്പെടൽ എന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, ഒരു മനശാസ്ത്രജ്ഞൻ/കൗൺസിലർ ശാസ്ത്രീയമായ അറിവിലൂടെ വ്യക്തിയെയും കുടുംബത്തെയും അന്ധവിശ്വാസങ്ങളുടെ കെട്ടുകളിൽ നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു.

1. പ്ലാസിബോ എഫക്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

പ്ലാസിബോ എഫക്റ്റ് (Placebo Effect) എന്നത് ഒരു യഥാർത്ഥ ചികിത്സയല്ലാത്ത ഒരു വസ്തുവോ നടപടിക്രമമോ രോഗിക്ക് പ്രയോജനകരമാണെന്ന് തോന്നിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ മാറ്റമാണ്. ഇത് രോഗിയുടെ പ്രതീക്ഷ, വിശ്വാസം, മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടതാണ്. മന്ത്രവാദത്തിന്റെ കാര്യത്തിൽ, മന്ത്രവാദിയുടെ വാക്കുകൾക്കും കർമ്മങ്ങൾക്കും ശക്തിയുണ്ടെന്ന് വ്യക്തി വിശ്വസിക്കുമ്പോൾ, അത് ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയകളെ ഉത്തേജിപ്പിക്കുകയോ, വേദന കുറയ്ക്കുകയോ, മാനസിക സമ്മർദ്ദം ലഘൂകരിക്കുകയോ ചെയ്യാം.

ഉദാഹരണം: ഒരു തലവേദനയുള്ളയാൾക്ക് വേദനസംഹാരിയാണെന്ന് വിശ്വസിപ്പിച്ച് ഒരു പഞ്ചസാര ഗുളിക നൽകുന്നു എന്നിരിക്കട്ടെ. ഗുളിക കഴിച്ചതിന് ശേഷം തലവേദന കുറയുന്നുവെങ്കിൽ, അത് പ്ലാസിബോ എഫക്റ്റ് കൊണ്ടാണ്. ഇവിടെ ഗുളികയ്ക്ക് വേദന കുറയ്ക്കാൻ രാസപരമായ കഴിവില്ലെങ്കിലും, അത് കഴിക്കുന്നതിലൂടെ വേദന കുറയുമെന്ന വിശ്വാസം തലച്ചോറിൽ ചില രാസമാറ്റങ്ങൾ വരുത്തി വേദന കുറയ്ക്കാൻ സഹായിക്കുന്നു.

മന്ത്രവാദത്തിൽ സംഭവിക്കുന്നത് ഇതിന് സമാനമാണ്. മന്ത്രവാദി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുമ്പോൾ, അത് വ്യക്തിക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. ഈ മാനസികാവസ്ഥ പലപ്പോഴും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ, മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനോ സഹായിക്കും. എന്നാൽ ഇത് യഥാർത്ഥ രോഗശാന്തിയല്ല, മറിച്ച് താൽക്കാലികമായ ഒരു മാനസിക ആശ്വാസം മാത്രമാണ്.

2. മന്ത്രവാദത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും

മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് അതിന്റെ മറവിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളും ചൂഷണങ്ങളുമാണ്. നിസ്സഹായരും ദുർബലരുമായ ആളുകളെയാണ് മിക്കപ്പോഴും ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

  • സാമ്പത്തിക ചൂഷണം: ഏറ്റവും സാധാരണമായ തട്ടിപ്പ് സാമ്പത്തിക ചൂഷണമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന പേരിൽ വലിയ തുകകൾ ആവശ്യപ്പെടുകയും, സ്വർണ്ണം, ഭൂമി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയും ചെയ്യുന്നു. കർമ്മങ്ങൾക്കായി പ്രത്യേക സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ട് അമിത വില ഈടാക്കുന്നതും പതിവാണ്.
  • ലൈംഗിക ചൂഷണം: ചില മന്ത്രവാദികൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും മന്ത്രങ്ങളുടെ ശക്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചും ഇവർ ദുരുപയോഗം ചെയ്യുന്നു.
  • മാനസിക ചൂഷണം: ആളുകളുടെ ഭയങ്ങളെയും ആശങ്കകളെയും മുതലെടുത്ത് അവരെ മാനസികമായി അടിമപ്പെടുത്തുന്നു. പ്രശ്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി അവരെ കൂടുതൽ പരിഭ്രാന്തരാക്കുകയും, മന്ത്രവാദിയുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
  • കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കൽ: ചില മന്ത്രവാദികൾ കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയും, പരസ്പര വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു. “ഇവർക്ക് ബാധയുണ്ട്,” “നിങ്ങൾക്ക് ദോഷം ചെയ്യുന്നു” എന്നൊക്കെ പറഞ്ഞ് ഭിന്നത വളർത്തും.
  • വ്യാജ രോഗശാന്തി: ഗുരുതരമായ രോഗങ്ങളുള്ളവരെ ശാസ്ത്രീയ ചികിത്സകളിൽ നിന്ന് പിന്തിരിപ്പിച്ച് വ്യാജ രോഗശാന്തി വാഗ്ദാനം ചെയ്യുകയും, ഇത് രോഗിയുടെ നില കൂടുതൽ വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.
  • ബ്ലാക്ക് മെയിലിംഗ്: ചിലപ്പോൾ ആളുകളുടെ സ്വകാര്യ വിവരങ്ങൾ മനസ്സിലാക്കി അത് ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

3. മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള ബന്ധം

മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ.

  • തെറ്റായ വ്യാഖ്യാനം: വിഷാദം, ഉത്കണ്ഠ, സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ പലപ്പോഴും പ്രേതബാധയായോ, ദുഷ്ടശക്തികളുടെ സ്വാധീനമായോ, ദൈവകോപമായോ തെറ്റിദ്ധരിക്കാറുണ്ട്. വിചിത്രമായ പെരുമാറ്റങ്ങൾ, സംസാരത്തിലെ മാറ്റങ്ങൾ, ഭ്രമം (hallucinations), മിഥ്യാബോധം (delusions) എന്നിവയെല്ലാം ഇത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാം.
  • ചികിത്സ നിഷേധിക്കൽ: തെറ്റിദ്ധാരണകൾ കാരണം, മാനസികരോഗമുള്ള വ്യക്തിക്ക് ശരിയായ വൈദ്യസഹായം ലഭിക്കാതെ വരുന്നു. പകരം, മന്ത്രവാദികളെയോ, പൂജാരികളെയോ, മറ്റ് അന്ധവിശ്വാസപരമായ ആചാരങ്ങളെയോ ആശ്രയിക്കുന്നു. ഇത് രോഗം വഷളാകാനും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കാനും ഇടയാക്കും.
  • സാമൂഹിക ഒറ്റപ്പെടൽ: ‘ബാധയേറ്റയാൾ’ എന്ന ലേബൽ കാരണം വ്യക്തിക്ക് സാമൂഹികമായി ഒറ്റപ്പെടൽ നേരിടേണ്ടി വരും. ഇത് അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ തകരാറിലാക്കുന്നു.
  • മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു: അന്ധവിശ്വാസങ്ങൾ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും വ്യക്തിയുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഭയവും നിസ്സഹായതയും വർദ്ധിക്കുന്നത് അവരുടെ ജീവിതത്തെ താറുമാറാക്കും.
  • ആത്മഹത്യാ പ്രവണത: ചില ഗുരുതരമായ കേസുകളിൽ, ശരിയായ ചികിത്സ ലഭിക്കാതെ വരുന്നതും അന്ധവിശ്വാസങ്ങളിൽ കുടുങ്ങുന്നതും ആത്മഹത്യാ പ്രവണതയിലേക്ക് നയിച്ചേക്കാം.

ഈ പ്രശ്നം പരിഹരിക്കാൻ മാനസികാരോഗ്യ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്.

4. ഇത്തരം സാഹചര്യങ്ങളിൽ ഒരു മനശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ പങ്ക് എന്താണ്?

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരാൾ അന്ധവിശ്വാസങ്ങളിൽ കുടുങ്ങിപ്പോകുന്ന സാഹചര്യത്തിൽ ഒരു മനശാസ്ത്രജ്ഞനും കൗൺസിലർക്കും വളരെ നിർണ്ണായകമായ പങ്കുണ്ട്:

  • കൃത്യമായ രോഗനിർണ്ണയം: വ്യക്തി അനുഭവിക്കുന്ന പ്രശ്നം ഒരു മാനസികാരോഗ്യ അവസ്ഥയാണോ അതോ മറ്റ് പ്രശ്നങ്ങളാണോ എന്ന് കൃത്യമായി വിലയിരുത്താൻ മനശാസ്ത്രജ്ഞന് കഴിയും. ആവശ്യമെങ്കിൽ മാനസികാരോഗ്യ ഡോക്ടറെ (സൈക്യാട്രിസ്റ്റ്) കാണാൻ നിർദ്ദേശിക്കുകയും ചെയ്യും.
  • വിദ്യാഭ്യാസം നൽകൽ: രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും രോഗിക്കും കുടുംബത്തിനും കൃത്യമായ വിവരങ്ങൾ നൽകുന്നു. അന്ധവിശ്വാസങ്ങൾ തെറ്റാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കുന്നു.
  • തെറാപ്പി (ചികിത്സ): സംസാര ചികിത്സ (Talk Therapy) അഥവാ കൗൺസിലിംഗ് വഴി വ്യക്തിയുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം, ഭയം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ വളർത്തുന്നു.
  • വിശ്വാസം വളർത്തൽ: അന്ധവിശ്വാസങ്ങളിൽ നിന്ന് മാറി, ശാസ്ത്രീയമായ ചികിത്സകളിൽ വിശ്വാസം വളർത്താൻ സഹായിക്കുന്നു.
  • കുടുംബ പിന്തുണ: കുടുംബാംഗങ്ങളെയും കൗൺസിലിംഗിൽ ഉൾപ്പെടുത്തി, രോഗിയെ മനസ്സിലാക്കാനും പിന്തുണ നൽകാനും അവരെ പ്രാപ്തരാക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്ന് കുടുംബത്തെ മോചിപ്പിക്കാനും സഹായിക്കും.
  • വൈകാരിക പിന്തുണ: പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് വൈകാരികമായ പിന്തുണ നൽകുകയും, ഒറ്റപ്പെടൽ എന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, ഒരു മനശാസ്ത്രജ്ഞൻ/കൗൺസിലർ ശാസ്ത്രീയമായ അറിവിലൂടെ വ്യക്തിയെയും കുടുംബത്തെയും അന്ധവിശ്വാസങ്ങളുടെ കെട്ടുകളിൽ നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു.

5. സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും?

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഒരു ബഹുമുഖ സമീപനം ആവശ്യമാണ്:

  • വിദ്യാഭ്യാസവും ബോധവൽക്കരണവും:
    • ശാസ്ത്രീയ വിദ്യാഭ്യാസം: കുട്ടിക്കാലം മുതൽ ശാസ്ത്രീയമായ ചിന്തയും വിമർശനാത്മക ചിന്തയും (critical thinking) പ്രോത്സാഹിപ്പിക്കുക. പാഠ്യപദ്ധതിയിൽ യുക്തിചിന്തയ്ക്ക് പ്രാധാന്യം നൽകുക.
    • ബോധവൽക്കരണ കാമ്പെയ്‌നുകൾ: മാധ്യമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ, പൊതുപരിപാടികൾ എന്നിവയിലൂടെ അന്ധവിശ്വാസങ്ങൾക്കെതിരെയും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിരന്തരം ബോധവൽക്കരണം നടത്തുക. യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങൾ ഉപയോഗിക്കാം.
    • തെറ്റായ വിവരങ്ങൾ തിരുത്തുക: സമൂഹത്തിൽ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക.
  • മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുക:
    • ലഭ്യത ഉറപ്പാക്കുക: എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങൾ ലഭ്യമാക്കുക.
    • അവബോധം: മാനസികാരോഗ്യ പ്രശ്നങ്ങൾ സാധാരണമാണെന്നും ചികിത്സ തേടേണ്ടതാണെന്നും ആളുകളെ പഠിപ്പിക്കുക. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കളങ്കം (stigma) ഇല്ലാതാക്കുക.
    • കുറഞ്ഞ ചിലവിലുള്ള ചികിത്സ: എല്ലാവർക്കും താങ്ങാനാവുന്ന ചിലവിൽ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുക.
  • നിയമനിർമ്മാണവും നടപ്പാക്കലും:
    • അന്ധവിശ്വാസ വിരുദ്ധ നിയമങ്ങൾ: അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ചൂഷണങ്ങളെയും തട്ടിപ്പുകളെയും തടയാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യുക.
    • പൊലീസ് ഇടപെടൽ: ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പരാതി ലഭിക്കുമ്പോൾ വേഗത്തിൽ നടപടിയെടുക്കുക.
  • സാമൂഹിക ഉത്തരവാദിത്തം:
    • മാധ്യമങ്ങളുടെ പങ്ക്: സിനിമകളും ടിവിയും പോലുള്ള മാധ്യമങ്ങൾ അന്ധവിശ്വാസങ്ങളെ മഹത്വവൽക്കരിക്കുന്നത് നിർത്തുകയും, ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
    • മതനേതാക്കളുടെ പങ്ക്: മതനേതാക്കൾക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ട്. അവരെ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, അന്ധവിശ്വാസങ്ങളെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുക.
    • കുടുംബത്തിന്റെ പങ്ക്: കുടുംബങ്ങളിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തുക.
  • സാമ്പത്തിക ഭദ്രത: ദാരിദ്ര്യവും അരക്ഷിതാവസ്ഥയും പലപ്പോഴും അന്ധവിശ്വാസങ്ങളിലേക്ക് ആളുകളെ തള്ളിവിടുന്ന ഒരു ഘടകമാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നത് അന്ധവിശ്വാസങ്ങളോടുള്ള ആശ്രയം കുറയ്ക്കാൻ സഹായിക്കും.

അശ്വത്ഥാമാവ്

ashwathama അശ്വത്ഥാമാവ്
ഗുരു ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവ്, ദുര്യോധനന്റെ നേതൃത്വത്തിലുള്ള കൗരവ സൈന്യത്തിലെ അംഗങ്ങളിൽ ഒരാളും ധീരനായ യോദ്ധാവുമായിരുന്നു. ശിവനെ പ്രീതിപ്പെടുത്താൻ മാതാപിതാക്കൾ കഠിനമായ തപസ്സനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. അതിനാൽ, ഔദാര്യത്തിന് പേരുകേട്ട പരമശിവൻ അശ്വത്ഥാമാവിനെ അതുല്യമായ രീതിയിൽ ശ്രേഷ്ഠനാക്കുന്ന വരം നൽകി അനുഗ്രഹിച്ചു. നെറ്റിയിൽ അമൂല്യമായ ഒരു രത്‌നം അലങ്കരിച്ചിരുന്നു, അത് അവനെ ഒരു അസാധാരണ മനുഷ്യനെപ്പോലെയാക്കി. ആർക്കും അവനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല, ക്ഷീണം, വിശപ്പ്, ദാഹം, വേദന എന്നിവയെ ചെറുക്കാനുള്ള അസാധാരണമായ കഴിവ് അവനുണ്ടായിരുന്നു. മാത്രമല്ല, ഒരു ചിരഞ്ജീവി (അനശ്വരൻ) എന്ന ബഹുമതിയും അദ്ദേഹത്തെ അനുഗ്രഹിച്ചു.

കൗരവരിൽ നിന്ന് യുദ്ധകലയെക്കുറിച്ചുള്ള പാഠങ്ങൾ പഠിക്കാൻ പിതാവിന്റെ ഗുരുകുലത്തിൽ ചേർന്ന ഉടൻ തന്നെ കൗരവരുമായി സൗഹൃദത്തിലായി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതലേ ദുര്യോധനനോടാണ് പാണ്ഡവരേക്കാൾ അടുപ്പം.

കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനത്തിൽ അശ്വത്ഥാമാവ് നിർണായക പങ്ക് വഹിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ദുര്യോധനനെ കണ്ട അശ്വത്ഥാമാവ് പാണ്ഡവരോട് പ്രതികാരം ചെയ്യുമെന്നും തന്റെ പിതാവിനെ വഞ്ചിച്ചതിന് തക്കതായ മറുപടി നൽകുമെന്നും പ്രതിജ്ഞ ചെയ്യുന്നു.

തുടർന്ന്, ദുര്യോധനന് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനായി എല്ലാ പാണ്ഡവ സഹോദരന്മാരെയും കൊല്ലുമെന്ന വാഗ്ദാനവുമായി അശ്വത്ഥാമാവ് പാണ്ഡവ പാളയം സന്ദർശിക്കുന്നു. എന്നാൽ ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെയും അവൻ കൊല്ലുന്നു. മാത്രമല്ല, അവർ ഉറങ്ങുമ്പോൾ അവരെ ആക്രമിച്ച് യുദ്ധനിയമങ്ങൾ ലംഘിച്ചു.

അതിനാൽ, താൻ ചെയ്ത പാപത്തിൽ നിന്ന് സ്വയം മോചിതനാകാൻ, അശ്വത്ഥാമാവ് വ്യാസൻ മുനിയെ കണ്ടുമുട്ടുന്നു, അദ്ദേഹം തപസ്സുചെയ്യാൻ ആവശ്യപ്പെടുന്നു. അതേസമയം, തങ്ങളുടെ മക്കളെ കൊന്നതിന് ദ്രൗപതിയുടെ നിർദ്ദേശപ്രകാരം അശ്വത്ഥാമാവിനെ പിടിക്കാൻ പാണ്ഡവർ മുനിയുടെ ആശ്രമം സന്ദർശിക്കുന്നു. എന്നാൽ അവരെ കണ്ടയുടനെ അശ്വത്ഥാമാവ് അഞ്ച് സഹോദരന്മാരെയും ഒരേ സമയം കൊല്ലാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നു. പാണ്ഡവരെ രക്ഷിക്കാൻ, ശ്രീകൃഷ്ണൻ അർജുനനോട് അതേ ആയുധം വിടാൻ ആവശ്യപ്പെടുന്നു.

പ്രപഞ്ചത്തിന്റെ നാശത്തെ ഭയന്ന് വ്യാസൻ തന്റെ ദിവ്യശക്തികൾ ഉപയോഗിച്ച് ഇരുവശത്തുനിന്നും വരുന്ന രണ്ട് ബ്രഹ്മാസ്ത്രങ്ങളെ തടയുന്നു. തുടർന്ന്, അർജുനോടും അശ്വത്ഥാമാവിനോടും ആയുധങ്ങൾ തിരിച്ചെടുക്കാൻ ആവശ്യപ്പെടുന്നു. അർജുൻ മുനിയുടെ കൽപ്പനകൾ അനുസരിക്കുന്നു, പക്ഷേ അത് എങ്ങനെ വീണ്ടെടുക്കണമെന്ന് തനിക്കറിയില്ലെന്ന് അശ്വത്ഥാമാവ് വെളിപ്പെടുത്തുന്നു. ആയുധത്തിന്റെ ദിശ മാറ്റാൻ മുനി അവനോട് ആവശ്യപ്പെടുന്നു, അന്തരിച്ച അഭിമന്യുവിന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വഹിക്കുന്ന ഉത്തരയുടെ നേരെ അശ്വത്ഥാമാവ് മനഃപൂർവ്വം അത് ലക്ഷ്യമിടുന്നു.

അതിനാൽ അമ്മയുടെ ഉദരത്തിൽ വച്ച് കുഞ്ഞിനെ കൊന്നതിന് അശ്വത്ഥാമാവിനെ ശിക്ഷിക്കാൻ, ശ്രീകൃഷ്ണൻ അവനെ ശപിക്കുന്നു, സമാധാനവും മോക്ഷവും തേടി താൻ ലോകമെമ്പാടും കറങ്ങുമെന്ന് പറഞ്ഞു, പക്ഷേ എവിടെയും അവനെ കണ്ടെത്താനായില്ല. മാത്രവുമല്ല, മേലാൽ ഉന്നതനാകാൻ അർഹതയില്ലാത്തതിനാൽ നെറ്റിയിൽ നിന്ന് ആ രത്നം വേർപെടുത്തി യുധിഷ്ഠിരനെ ഏൽപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു.

പക, വെറുപ്പ്, വിദ്വേഷം എന്നിവ മനുഷ്യകുലത്തിൽ അവസാനമില്ലാത്തൊരു വികാരമാണ്. മനുജാതിയിൽ ആദ്യന്തം ഇതുകാണുമെന്നറിയാൻ പാകത്തിനു വിജ്ഞരായ നമ്മുടെ പ്രപിതാക്കൾ മാനുഷിക രൂപം നൽകി അതിന് അശ്വത്ഥാമാവെന്നു പേരിട്ടിരുന്നു. ഈ വികാരം ചിരഞ്ചീവിയാണെന്നവർ കൽപ്പിച്ചു. ശ്രീകൃഷ്ണശാപത്താൽ അത് പ്രപഞ്ച-വനാന്തരത്തിലൂടെ അനസ്യൂതം നടക്കുന്നുണ്ട്. കുതിരശക്തിയെന്ന് വ്യാഖ്യാനിക്കാമെങ്കിലും അശ്വത്ഥാമാവ് സകല വിശ്വാസങ്ങളേയും കാറ്റിൽ പറത്താൻ മാത്രം ശക്തിമത്താണെന്നു കരുതാം. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ വർഗീയത പോലൊരു അണുവായുധം!

ഒന്നുമില്ലായ്മയിൽ നിന്നും തീവ്രമായ വികാരതീഷ്ണതയാൽ ഉയർന്നു വന്നൊരു ശക്തിയാണ് അശ്വത്ഥാമാവ്. കുഞ്ഞായിരുന്നപ്പോൾ, പാലു വാങ്ങിച്ചു കൊടുക്കാൻ പോലും പ്രാപ്തിയില്ലാത്ത സ്വപിതാവിനാൽ അരിമാവ് കലക്കി പാലെന്നെ വ്യാജേന കുടിച്ചൊരു ചരിത്രം അശ്വത്ഥാമാവിനുണ്ടായിരുന്നു. നിഗൂഢമായ പല ഉപദേശങ്ങളും പിതാവിൽ നിന്നും സ്വാംശീകരിച്ച് വളർന്നവനാണ് അശ്വത്ഥാമാവ്. കൂടെ അർജ്ജുനനുണ്ടായിരുന്നെങ്കിൽ പോലും നിഗൂഢവിദ്യകളിൽ കേമൻ അശ്വത്ഥാമാവാണെന്ന് വ്യാസമഹർഷി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്. വെറുമൊരു പുൽക്കൊടിത്തുമ്പിനെ പോലും ബ്രഹ്മശിരസ്സു പോലൊരു ദിവ്യാസ്ത്രമാക്കി തൊടുത്തുവിടാൻ പര്യാപ്തമായിരുന്നു അവന്റെ നിഗൂഢവിദ്യകൾ!! അതവൻ ഭീമനിലൂടെ പാണ്ഡവർക്കു നേരെ പ്രയോഗിക്കുന്നുമുണ്ട്.
ഭാരതയുദ്ധത്തിൽ, പതിനെട്ടാം നാളിൽ പാണ്ഡവപക്ഷത്തിനു വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ചവനാണ് സേനാപതിയായ അശ്വത്ഥാമാവ്. പതിനെട്ടാം നാളിൽ ദുര്യോധനൻ മരണാസന്നനായപ്പോൾ പാണ്ഡവർ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു! ആയുധത്തിൽ മാത്രമല്ല, അശ്വത്ഥാമാവിന്റെ വാക്കിലും നോക്കിൽ പോലും ക്രൗര്യമുള്ളൊരു കാലൻ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം കൃഷ്ണനറിയാമായിരുന്നു. ഒരിക്കൽ സർവ്വനാശിയായ സുദർശനചക്രം തന്നെ കരസ്ഥമാക്കുവാൻ അശ്വത്ഥാമാവ് പരിശ്രമിച്ചത് കൃഷ്ണൻ മറക്കില്ല.
പാണ്ഡവ പുത്രന്മാരേയൊക്കെ കൊന്നൊടുക്കി പാണ്ഡവർക്കൊരു പിൻഗാമിയെപോലും അവശേഷിപ്പിക്കാതെ തന്നെ ലക്ഷ്യം സ്ഥാപിച്ചെടുത്തവിവരം മരണാസന്നനായ സുയോധനനെ പകയുടേയും, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പര്യായമായ അശ്വത്ഥാമാവ് പതിനെട്ടാം ദിവസം വൈകിയ സമയത്ത് അറിയിക്കുന്നുണ്ട്. പക കത്തിജ്വലിച്ച അശ്വത്ഥാമാവ് അന്നു രാത്രി തന്നെ ബാക്കിയായ പാണ്ഡവരേയും ചതിച്ചുകൊല്ലാൻ തീരുമാനിച്ചിക്കുന്നു. ചതിപ്രയോഗങ്ങളുടെ മൂർത്തിയായ ശ്രീ കൃഷ്ണൻ മാത്രമായിരുന്നു പാണ്ഡവരുടെ സുരക്ഷ. കൃഷ്ണൻ പാണ്ഡവരെ രക്ഷിക്കുന്നുമുണ്ട്. അശ്വത്ഥാമാവിനു സങ്കടംപോലും വന്നത് ധർമ്മിഷ്ഠനായ അച്ഛനെ ചതി പ്രയോഗത്തിൽ കൂടി അർജ്ജുനൻ കൊന്നതിലായിരുന്നില്ല. ധർമ്മനിഷ്ഠയിൽ അണുവിട മാറാത്ത സുയോധനനെ കൃഷ്ണബുദ്ധിയാൽ ഭീമൻ ചതിച്ചു വീഴ്ത്തിയതിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഘബോധത്തിന്റെ മാസ്മരികവലയത്തിൽ കൂടെ നടന്ന ഒരാളുടെ അപമൃത്യു പിതൃനാശത്തേക്കാൾ തീഷ്ണമായി ജ്വലിക്കുന്നതാണിവിടം.
പാതിരാത്രിയിൽ കൂടാരത്തിൽ വെച്ച്, വിദ്വേഷത്തിന്റെ ആൾരൂപമായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ കൊല്ലുന്നതൊക്കെ, അന്നത്തെ രീതിയിൽ ഏറെ നീചമായ രീതിയിൽ ചവിട്ടിയരച്ചുകൊണ്ടായിരുന്നു. ആയുധം കൊണ്ട് കൊല്ലണമെന്നും ഞാനങ്ങനെ പെരുമയോടുകൂടി മരിച്ചു കൊള്ളാമെന്ന് ധൃഷ്ടദ്യുമ്നൻ അശ്വത്ഥാമാവിനോടപേക്ഷിച്ചിട്ടു പോലും അവനത് കേട്ടില്ല. ചെറുചിരിയാൽ ചവിട്ടി ചവിട്ടി കൊല്ലുകയാണു ചെയ്തത്! നപുംസകജന്മമായിരുന്ന ശിഖണ്ഡിയെ ഒക്കെ കൊന്നത് കേവലം പശുവിനെ കൊല്ലുന്നതു പോലെ നീചമായിട്ടു തന്നെയാണെന്ന് അശ്വത്ഥാമാവ് പിന്നീട് സുയോധനനോടു പറയുന്നുണ്ട്. “ആ ചെറ്റയായ ശിഖണ്ഡിയെ അപ്രകാരം കൊന്നതിനാൽ ഞാനേറെ സന്തോഷിക്കുന്നു; അതുകൊണ്ടുതന്നെ ഞാനിപ്പോൾ ദേവന്ദ്രനായി മാറിയതു പോലെ തോന്നുന്നു” എന്നും പറഞ്ഞാണ് ദുര്യോധനൻ കണ്ണൂകളടച്ച് ഇഹലോകത്തോട് വിട പറയുന്നതു തന്നെ.
(മരണശേഷം സ്വർഗലോകം പുൽകുന്നത് സുയോധനനും, പാണ്ഡവരിൽ ഒന്നാമൂഴക്കാരനാണെങ്കിലും വെറുമൊരു പ്രതിഷ്ഠപോലെ നിശ്ചേതനായ, ധർമ്മരാജാവിന്റെ മാനുഷികാവതാരമായ ധർമ്മപുത്രരും മാത്രമാണ്. ആരെയും ശത്രുവായി പോലും കാണാൻ സാധിക്കാത്ത അജാതശത്രു എന്ന പേരിനുടമയായി നിർദ്ദോഷിയായിരുന്നു എന്നതായിരുന്നു സ്വശരീരത്താൽ തന്നെ ധർമ്മപുത്രരെ സ്വർഗത്തിലെത്തിച്ചത്; ദുര്യോധനനെത്തിയത് അവരുടെ വ്യതിചലിക്കാത്ത ധർമ്മനിഷ്ഠകൊണ്ടു മാത്രവും!.)
പുൽക്കൊടി തുമ്പിനെ പോലും അണുവായുധമാക്കാൻ അന്നറിവുണ്ടായിരുന്ന രണ്ടുപേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ – അർജ്ജുനനും അശ്വത്ഥാമാവും. ജനകോടികൾക്ക് നേരെ അതൊരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണത്. ഇന്നത്തെ വർഗീയവിഷം പോലെ ചടുലമായ വികാരം!! ഇന്നത്തെ ഭാഷയിൽ വർഗീയത എന്നു പറയാമെങ്കിലും അന്നതിനു പേര് ബ്രഹ്മശിരസ്സെന്നായിരുന്നു. ഈ വിഷം അടങ്ങിയിരിക്കുന്നത് അശ്വത്ഥാമാവിന്റെ തലയിലാണെന്ന് ഏവർക്കുമറിയാം.
ഭാരതയുദ്ധാനന്തരം, അശ്വത്ഥാമാവിന്റെ ചതിയിലൂടെ കൂടാരത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കാരണക്കാരനായ അശ്വത്ഥാമാവിന്റെ തല പൊളിച്ച് ആ വിഷം പുറത്തെടുത്തു കളയുഞ്ഞ് അശ്വത്ഥാമാവിനെ കൊല്ലണം എന്ന് ദ്രൗപതി ശഠിച്ചു!! മുമ്പ്, പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗകന്ധികം തേടിപ്പോയ രണ്ടാമൂഴക്കാരനായ ഭീമൻ തന്നെ ആ പ്രതിജ്ഞ ശിരസാവഹിക്കുന്നു. അനുജനായ നകുലനെ തേരാളിയാക്കി, അശ്വത്ഥാമാവിനെ കൊന്ന് തലപിളർന്ന് ആ വിഷസൂചി എടുക്കാൻ തന്നെ തീരുമാനിച്ച് ഭീമൻ യാത്രയാവുന്നു. പക്ഷേ, പകയുടേയും വെറുപ്പിന്റേയും കൊടുമുടിയായ അശ്വത്ഥാമാവിനു മരണമില്ലെന്ന് സൂത്രശാലിയായ കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ അർജ്ജുനനേയും മറ്റുള്ളവരേയും കൂട്ടി ഭീമന്റെ പുറകേ യാത്രയായി. ഇതിനു കാരണമുണ്ട്; ഇവിടെ ഭീമൻ രക്ഷപ്പെടില്ല, മനുഷ്യ കുലത്തിനു നേരെ തൊടുക്കാൻ പാടില്ലാത്ത വിഷാണുക്കൾ അശ്വത്ഥാമാവ് ഭീമനു നേരെ പ്രയോഗിച്ച് മരണം ഭീമസേനൻ സ്വന്തമാക്കുമെന്ന് കൃഷ്ണനറിയാമായിരുന്നതും, ഇതേ ആയുധം സ്വന്തമായിട്ടുള്ള കൃഷ്ണന്റെ കളിപ്പാട്ടമായ അർജ്ജുനന് അതുതന്നെ തിരിച്ചു പ്രയോഗിച്ച് തടസം സൃഷ്ടിക്കാമെന്നും കൃഷ്ണൻ കരുതുന്നുണ്ട്.
വ്യാസാശ്രമത്തിനു വെളിയിലായി ഭീമൻ അശ്വത്ഥാമാവിനെ കാണുന്നു. എല്ലാവരേയും ചുറ്റുവട്ടത്തിൽ കണ്ട് പേടിച്ചുവിരണ്ട അശ്വത്ഥാമാവ് ഒരു കുഞ്ഞു ദർഭപ്പുല്ലിലേക്ക് ബ്രഹ്മശിരസ്സെന്ന ആ അണുവായുധത്തെ ആവാഹിച്ച് പാണ്ഡവർ നശിക്കട്ടെയെന്ന് ആജ്ഞാപിച്ച് തൊടുക്കുന്നു! ഭീമനു മാത്രമല്ല മരണം!! പാണ്ഡവരിലെ ശേഷിക്കുന്ന എല്ലാവരും മരണത്തിനു കീഴടങ്ങേണ്ടി വരും! അശ്വത്ഥാമാവ് പറഞ്ഞത് അപ്രകാരമായിരുന്നു. ഇതുകണ്ട കൃഷ്ണൻ അർജ്ജുനനെ പ്രേരിപ്പിച്ച് അതേ അസ്ത്രം തന്നെ തിരിച്ചു തൊടുക്കാൻ പ്രേരിപ്പിക്കുന്നു!
അസ്ത്രങ്ങൾളേറ്റുമുട്ടുന്നു!! പ്രകൃതിയാകെ വിറച്ചു തുള്ളി! ദുർനിമിത്തങ്ങൾ വരെ മിന്നി മറിഞ്ഞു!! ഇന്ന്, മയിലിന്റെ കണ്ണീരു വരെ ശുക്ലമാണെന്നു വ്യാഖ്യാനിക്കുന്നതു പോലെ, പശുവിന്റെ ഉച്ഛ്വാസത്തിൽ വരെ മനുഷ്യകുലത്തിന്റെ പ്രാണവായു ഉണ്ടെന്നു പറയും പോലെ ദുർനിമിത്തങ്ങളുടെ പ്രളയമായിരുന്നു അന്ന്. വസിഷ്ഠൻ, വിശ്വാമിത്രൻ, വ്യാസൻ തുടങ്ങിയവരൊക്കെ ഓടിയണഞ്ഞു, ഇത് വർഗീയവിഷമാണ്, ആണവായുധം പോലെ സർവ്വനാശമാണ് വരുത്തുക. ഒരാളുടെ കുഞ്ഞു മനസ്സിലേക്കു വരെ ഇത് കയറിക്കൂടിയാൽ മരണം വരെ ഇത് വ്യത്യസ്ഥഭാവങ്ങളിൽ കത്തിജ്ജ്വലിക്കും, പടർന്നു പിടിക്കും!! രാജ്യത്തിന്റെ സർവ്വനാശമായിരിക്കും ഫലം. പിൻവലിച്ചേ മതിയാവൂ…
തൊടുത്തു വിട്ട ബ്രഹ്മശിരസ്സ് പിൻവലിക്കാൻ സാധാരണക്കാർക്ക് പറ്റില്ല; നിയതവ്രതനും സർവ്വഭൗമനുമായ ഒരാൾക്കു മാത്രമേ അതു സാധിക്കുകയുള്ളൂ. അർജ്ജുനൻ പറഞ്ഞു,ഞാനിത് പിൻവലിച്ച് ലോകനന്മയ്ക്ക് കൂട്ടു നിൽക്കാം; പക്ഷേ, അതൊരു പരാജയമായി കാണരുത്, പകരം മരണത്തിനു ഞങ്ങളെ വിട്ടുകൊടുക്കാതെ നിങ്ങൾ കാത്തു നിൽക്കണം, അല്ലെങ്കിൽ അവനതു പിൻവലിക്കണം.” അപ്രകാരം പറഞ്ഞ്, അർജ്ജുനൻ ആ വിഷബീജം പിൻവലിച്ചു! പക്ഷേ, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ആൾരൂപമായ അശ്വത്ഥാമാവിനത് സാധിക്കാതെ വന്നു, അസ്ത്രത്തിന്റെ ലക്ഷ്യം തെറ്റിച്ച് മറ്റൊന്നിലേക്ക് വ്യാധി മാറ്റാൻ മാത്രമേ പറ്റുകയുള്ളൂ.
അർജ്ജുനപുത്രനായ അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗർഭത്തിൽ അപ്പോൾ ഒരു കുഞ്ഞുണ്ട്, ഉത്തര പ്രസവിക്കാൻ തയ്യാറായി നിൽക്കുന്ന ഗർഭിണിയാണ്. പാണ്ഡവരുടെ മക്കളില്ലെങ്കിലും അഭിമന്യുവിന്റെ കുഞ്ഞായ ഈ ഭ്രൂണം പാണ്ഡവരുടെ പിൻഗാമിയായി ജനിക്കേണ്ടതാണ്!! ഭ്രൂണഹത്യ നടത്താൻ തന്നെ അശ്വത്ഥാമാവ് തീരുമാനിക്കുന്നു!!
ത്രീശൂലം കൊണ്ട് പൂർണഗർഭിണിയുടെ ഗർഭം തുരന്നെടുക്കുന്ന കഥകൾ നമുക്ക് പരിചിതമാണല്ലോ! അശ്വത്ഥാമാവും പണ്ടിതുതന്നെ ചെയ്തു. പാണ്ഡവരുടെ ഇനി വരാനിരിക്കുന്ന ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണെന്ന് അശ്വത്ഥാമാവിനറിയാം. പാണ്ഡവകുലം മുടിക്കാൻ ആ ഗർഭത്തെ പോലും കുത്തിയെടുക്കുക മാത്രമേ രക്ഷയുള്ളൂ എന്നും അവനറിയാം. അശ്വത്ഥാമാവ് ചെറു പുഞ്ചിരിയോടെ അത് ചെയ്യുന്നു. പാണ്ഡവർ അഞ്ചുപേർ ആ അസ്ത്രമേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഗർഭസ്ഥശിശുവായ പരിക്ഷിത്ത് മരണത്തെ പുൽകുന്നു. പിൻഗാമികളില്ലാതെ പണ്ഡവർ മൂകരാവുന്നു!
തുടർന്ന്, വ്യാസന്റെ അജ്ഞ പ്രകാരം, അടുത്ത രാജ്യാധികാരികളായ പാണ്ഡവർക്കായിട്ട് അശ്വത്ഥാമാവ്, തന്റെ തലയിലെ ആ വിഷാംശം തുരന്നെടുത്ത് ഭീമന്റെ കൈയ്യിൽ വെച്ചു കൊടുക്കുന്നു. ഇത് കണ്ട കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിക്കുന്നുമുണ്ട്. ആ ശാപവചസ്സുകൾ പ്രസിദ്ധമാണ്…
“ഭ്രൂണഹത്യ നടത്തിയവൻ എന്ന് അറിയപ്പെടുന്ന നിന്നെ ശേഷക്കാർ ദുഷ്ടനെന്നു മാത്രമേ വിളിക്കുകയുള്ളൂ; ബുദ്ധിയുള്ളവർ നിന്നെ മഹാപാപിയെന്നു വിളിക്കും. നിന്റെ ശരീരത്തിലെ സകലമാല വ്യാധികളും പടർന്നു പന്തലിക്കും, ഭൂലോകാവസാനം വരെ നീ ഈ ലോകത്ത് അലഞ്ഞ് തിരിയേണ്ടി വരും. ഭ്രൂണത്തിനു ജീവൻ നൽകാൻ എനിക്കു പറ്റും, അവൻ അടുത്ത കുരുവംശരാജാവായി നിനക്ക് കാണാനും സാധിക്കും…
അശ്വത്ഥാമാവ് വ്യാസന്റെ കയ്യും പിടിച്ച് വനാന്തരത്തിലേക്ക് കയറി. പകയും വിദ്വേഷവും വെറുപ്പും മുഖമുദ്രയാക്കി അശ്വത്ഥാമാവ് നമുക്കിടയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്. ഭ്രൂണഹത്യാപതിയായ അവൻ ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുന്നു. മരണമില്ലാത്ത യാത്രയാണത്!! പക, വിദ്വേഷം, വെറുപ്പ് ഇവയിലേതെങ്കിലും വായനക്കാരുടെ മനസ്സിലുണ്ടെങ്കിൽ കരുതിക്കോളൂ, അത് മറ്റാരുമല്ല ചിരഞ്ചീവിയായ അശ്വത്ഥാമാവു തന്നെയാണ്. മരണമില്ലാതെ അവനലഞ്ഞു നടക്കും… രണ്ടാമൂഴക്കാരായ നമ്മുടെ കൈയിലേക്ക്, സ്വന്തം തലതുരന്നെടുത്ത് ആ വിഷാണുക്കൾ അവൻ പകർന്നു തരും. നമ്മളെ പോലാവരുത് നമ്മുടെ മക്കളെങ്കിലും… ആ വിഷവിത്ത് നമ്മിലൂടെ അവസാനിപ്പിക്കണം!! ഒന്നാമൂഴക്കാർ അചേതനർ മാത്രമാണ്. സ്വർഗലോകം അവർക്കു മാത്രമുള്ളതാണ്. അവരെ നാളെ കാലം വാഴ്ത്തിയേക്കും. അവരുടെ കളിപ്പാട്ടമായി മാറി, വേഷം കെട്ടുകളിൽ ഏർപ്പെടാതെ മാറിനടക്കുന്നതല്ലേ ഭേദം!

ബ്രഹ്മശിരസ്സ്‌

മഹാഭരതത്തിൽ, അർജ്ജുനനും അശ്വത്ഥാമാവിനും മാത്രമറിയുമായിരുന്ന തീഷ്ണവും ഭയാനകവുമായ വിദ്യയാണിത്. ഇന്നത്തെ ഭാഷയിൽ ഇതിനെ അണുവായുധമെന്നോ വർഗീയവിഷം എന്നോ വിളിക്കാം. ഇത് മനുഷ്യകുലത്തിൽ പാടില്ലാത്ത വിദ്യയാണ്. ഒരിക്കൽ പോലും മനുഷ്യർക്കിടയിൽ ഈ വിഷാണുക്കൾ പകർത്താൻ പാടില്ലത്തതാണെന്ന് ദ്രോണാചാര്യർ പറഞ്ഞിരുന്നു.
ഇത് നീ എയ്തുപോകല്ല മനുഷ്യരിലൊരിക്കലും
അല്പ്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിത് മുടിക്കുമേ
നിസ്സാമാന്യം പാരിലൊന്നീയസ്ത്രമെന്നാണ് ചൊൽവതും
ശുദ്ധിയോടിത് വച്ചാലും ശ്രദ്ധയോടിത് കേൾക്കെടോ
എങ്ങാനും മർത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ
അവനെ കൊല്ലുവാനെയ്യും ഈയസ്ത്രം സംഗരത്തിൽ നീ…… എന്നാണു ദ്രോണർ പറയുന്നത്! അശ്വത്ഥാമാവിന്റെ നിർബന്ധബുദ്ധിക്ക് കീഴടങ്ങി മാത്രമാണ് പിതാവായ ദ്രോണർക്ക് ഈ വിദ്യ അവനും ഉപദേശിച്ചു കൊടുക്കേണ്ടി വന്നത്. പേരുകേട്ട വജ്രായുധത്തിന്റെ ശേഷിപത്രമാണിത്. തലമുറകളിലൂടെ കൈമാറി അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജുനനും അശ്വത്ഥാമാവിനും ഇത് ലഭിക്കുന്നു. അല്പന്മാരുടെ കയ്യിലുടെ ഈ വിഷാണു പടരുന്നുണ്ട്. പാരിന്റെ തന്നെ സർവ്വനാശമായിരിക്കും ഫലം!