രക്ഷകരാവുക

#KeralaFloods
#StandWithKerala
#DecalareAsNationalDisaster

  • 2nd worst flood after 1924
  • 10 out of the 14 districts severely affected
  • 15+ bridges collapsed
  • 27 dams opened
  • 186 lives lost
  • 211+ landslides
  • 20000+ houses damaged
  • 10000+ km of roads destroyed
  • Preliminary estimates count a loss of ₹8316 Crore

Dear Indians and the People of the World,

This post is a plea for help for the people of kerala facing the worst rains the state has ever seen, claiming lives, displacing people out of their house and into makeshift relief camps and leaving the rest stranded on roof tops clinging to life as you read this article. Without much embellishments, we are putting down the most recent updates to bring to you the very dire situation Kerala is in and to emphasize how significant even the smallest help would be.

Kerala has received almost triple of rain in the past 30 days. AMD the is forecasted to receive the same or even worse weather up until this Sunday – 19Aug 2018. ( dates and details needs to be clarified).All 14 districts currently under red alert with severe and continuous floods and landslides.

Causality at almost 200 within last 8 days. All 55 dams in the state opened together for the first time in history. More than hundred and fifty thousand people currently placed in relief camps. Thousands of homes washed away, submerged and destroyed in the flood water and land slides. Hundreds stranded on roof tops awaiting to be rescued as their homes are engulfed by the water. Many hundreds of missing cases. Airports shutdown for another 10 days and railway transportation suspended indefinitely.

Words are falling short to describe the horrors as they are unfolding in the tiny but Beautiful land of ours.. In this humbling moment where nature is proving the magnanimity of its power, we are appealing to the power of humanity that dwells within us. Help in any form will be a godsend at this point for everybody suffering in Kerala, be it good or in monetary form..

The smallest of help will provide a meal to a starving child, warmth to the elderly out in the open and a chance to start a new life to people who have lost their all..

It is a given that financial scams can be at large to take advantage of the situation. Hence, we are presenting our authenticity verified and certified by the CMs office for your reference.

All monetary contributions can be made directly to the CM’s distress fund, the details of which are given below:
Online through – . https://donation.cmdrf.kerala.gov.in

Or you can send money to :

Bank account number
Beneficiary Name : Principal Secretary (Fin), Treasurer CMDRF
Bank Name : State Bank of India (SBI)
Account Number : 67319948232
Branch : City Branch, Thiruvananthapuram
IFSC : SBIN0070028

For offline Contribution: Cheque/Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted/mailed to the following address:
Principal Secretary (Finance)
Treasurer CMDRF
Secretariat
Thiruvananthapuram – 695 001
Kerala, INDIA

.
Chief Ministers Distress Relief Fund, (CMDRF) accepts voluntary contributions from Individuals, Organizations, Trusts, Companies and Institutions etc. All contributions towards CMDRF are exempt from Income Tax under section 80(G).

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.
(VPA : keralacmdrf@sbi) / Scan the QR Code to donate

ലിങ്ക് ഇവിടെ: https://donation.cmdrf.kerala.gov.in/#donation

സതിയോ ചതിയോ ഭീകരം?

sathi-rajaram-mohan-roy

വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ രജപുത്രവംശത്തിൽ നിലവിലുണ്ടായിരുന്ന ദുരാചാരമാണു സതി. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. എങ്കിലും ഇന്നും ‘സതി‘ എന്ന ദുരാചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ നടക്കുന്നുണ്ട്. രാജാറാം മോഹൻ റോയിയുടെ ശ്രമം നിമിത്തം 1829ൽ ആയിരുന്നു സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കിയത്.

വേഷപ്രച്ഛന്നതയിലൂടെ ചരിത്രം ആവർത്തിക്കുന്നു. സതി ചതിയായി പുനർജനിച്ചിരിക്കുന്നു. ഭർത്താവിനേയും കുട്ടികളേയും കുടുംബത്തേയും വഞ്ചിച്ച് മറ്റൊരുവന്റെ കൂടെ പോവുന്ന ആചാരം കൂടിവരികയാണിന്ന്. കഴിഞ്ഞ ദിവസം അയല്പക്കത്തെ പെണ്ണിന്റേതടക്കം അഞ്ചോളം കഥകളാണ് അമ്മ പറഞ്ഞത്. പറയുവാൻ ഏറെയുണ്ട് കഥകൾ. ചിലതു പറയാം.

ജീവിക്കാൻ പാടുപെടുപെട്ടു കഷ്ടപ്പെടുന്ന ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച്, ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഒരുവൾ കാമുകനോടൊപ്പം ഒളിച്ചോടി. ഭർത്താവാണവളെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും. കാണാതായതിൽ കേസും ഫയൽ ചെയ്ത് കുഞ്ഞിനേയും കൊണ്ട് ഭർത്താവുദ്യോഗസ്ഥൻ ഇപ്പോൾ സസുഖം വാഴുന്നു. കൊണ്ടുപോയവൻ അവളെ മാക്സിമം ഉപയോഗിച്ച് വിട്ടുകളഞ്ഞു. പെണ്ണിന്റെ അമ്മ അവൾക്ക് അഭയം കൊടുത്തുവെങ്കിലും അച്ഛൻ അവളെ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. ആങ്ങളയുടെ വീട്ടിലാണത്രേ ഇപ്പോൾ…

നാൾക്കുന്നാൾ ഓരോരുത്തനെ ഉപയോഗിച്ച ഒരുവളുടെ കഥ നിങ്ങൾക്കറിയാം. ഗൾഫുകാരന്റെ ഭാര്യ, ഓട്ടോക്കാരന്റെ ഒപ്പം ഒളിച്ചോടി, അവനോടൊപ്പം അല്പനാൾ താമസിച്ചപ്പോൾ മറ്റൊരു കാമുകനായ ഇലക്ട്രീഷ്യന്റെ കൂടെ ഒളിച്ചോടി. ഗൾഫുകാരൻ സ്ഥലത്തില്ലാത്തതിനാൽ ഉരുകിയൊലിക്കുന്ന കടി നിമിത്തമാണ് അവൾ ഓട്ടോക്കാരനെ പുൽകിയതെന്ന് ഊഹിക്കാം… ശേഷമോ!! നിലവിലുള്ളവനെ എന്നു വിട്ടുപിരിയുമെന്ന് ആരറിഞ്ഞു!! പൂറ്റിൽ ഉറുമ്പുകൂടി കടി സഹിക്കവയ്യാതാവുമ്പോൾ തെരുവോരങ്ങളിൽ അലയുന്ന ഇത്തരം ജന്മങ്ങൾക്ക് മാതാപിതാക്കളുടെ നിറഞ്ഞ സഹായം ഉണ്ടെന്നുള്ളത് ഭയാനകമാവുന്നു.

മറ്റൊരുകഥയുണ്ട്. അതും ഏവരും അറിഞ്ഞതാണ്. മൂന്നോളം വർഷം പ്രണയിച്ച പെണ്ണുമായി കല്യാണം നിശ്ചയിച്ച് കല്യാണത്തലേന്ന് അവൾ ഭാവിഭാർത്താവുദ്യോഗസ്ഥനോടൊപ്പം ബ്യൂട്ടീഷ്യനെ കാണാൻ പോയതായിരുന്നു. അവൾ അവിടെ വെച്ച് അണിഞ്ഞൊരുങ്ങി മറ്റൊരു കാമുകന്റെ കൂടെ പോയി വിവാഹിതയായി. അവനത് കൂട്ടുകാരെ വിളിച്ച് കേക്കുമുറിച്ച് ആഘോഷിച്ചു. അവളിപ്പോൾ ഗർഭിണിയാണത്രേ പണികൊടുത്തത് ആദ്യകാമുകനോ അഭിനവഭർത്താവോ ആർക്കും അറിയില്ല. എന്തായാലും അവൻ മൊഴിചൊല്ലി. അവൾ ഭർത്താവില്ലാത്തവളായി മാറി.

ഭർത്താവുദ്യോഗസ്ഥനെ അപകടമരണത്തിൽ പെടുത്തി ഒളിപ്പിച്ച്, കൊല്ലാനായി വിധിച്ച് എങ്ങുമെത്താതെ നട്ടം തിരിയുന്ന മറ്റൊരു ഭാര്യയുണ്ട്. കാമുകവൃന്ദങ്ങൾ ചുറ്റിലും നിന്ന് അത്യാവശ്യം വേണ്ട കരുതലുകളും വഴികളും പറഞ്ഞുകൊടുത്തിരുന്നു. അതിൻപ്രകാരമായിരുന്നു അവളുടെ വ്യഭിചാരവും ഈ ആസുരക്രിയയും. അവർക്കു വേണ്ടത് നിറഞ്ഞാടുന്ന ഓരോ രാത്രികൾ മാത്രമാണെന്ന് തിരിച്ചറിവില്ലാതെ പലതിലും അടിമപ്പെട്ടുള്ള നട്ടം തിരിയലായി എങ്ങുമെത്താതെ അത് നീങ്ങുന്നുണ്ട്. സമാനകഥകൾ വ്യാപകമാവുന്നുണ്ട്.

നിറയെ കേൾക്കാം ഇത്തരം കഥകൾ. ഇടയിലേക്ക് ആഞ്ഞടിച്ച വാട്സാപ്പ്‌, ഫെയ്സ്ബുക്കുകൾക്ക് അടിമപ്പെട്ട്, അതിലൂടെ മാരകമായ വിഷാംശങ്ങൾ തേനിൽ പകർന്ന് കുടിപ്പിക്കുകയാണിവിടെ ആൺപ്രജകൾ ചെയ്യുന്നത്. ശ്രദ്ധിക്കേണ്ടത് മക്കളെ വളർത്തുന്ന പിതാക്കൾ തന്നെയാണ്. ആൺ/പെൺ ഭേദമന്യേ രണ്ടുപേരെയും ഒരുപോലെ ശ്രദ്ധിക്കേണ്ടതാവശ്യമാണ്. ഇവിടെ ബാംഗ്ലൂരിൽ അമിതമായ ഭോഗാസക്തിയിൽ വശംവദരായി നിറപ്പകിട്ടാർന്ന വേഷങ്ങളിലൂടെ മിന്നിമറയുന്നവർ ഏറെയുണ്ട്.

നാട്ടിലെ ഗ്രാമാന്തരീക്ഷത്തിൽ കൊടിയ ചിട്ടവട്ടങ്ങളിലൂടെ പഠിച്ചു വളർന്നുവരുന്നവർക്ക്, ഒരു പക്ഷേ ജോലികിട്ടുന്നത് ബാംഗ്ലൂർ പോലെയുള്ള വൻ മെട്രോ സിറ്റികളിലായിരിക്കും. ചുറ്റുവട്ടങ്ങൾ കണ്ടറിഞ്ഞ പെണ്മണി ആദ്യം ഷാളെടുത്തു മാറ്റുന്നു, ലെഗിങ്സിലൂടെ മാറി, ടീഷർട്ടിന്റെ വൈരുദ്ധ്യങ്ങളിലൂടെ മാറിമാറി വന്ന് തന്റെ ചെറുമുലകളെ വലിപ്പമുള്ളതാക്കിമാറ്റാനും ആൺശ്രദ്ധയെ ആകർഷിക്കാനുമായി വിവിധതരം പാഡുകളും മറ്റും ഉപയോഗിക്കുന്നു. മാറ്റങ്ങൾ പിന്നെ വളരെ പെട്ടന്നാണ്. മുടിയിലെ എണ്ണമയം മാറ്റി ഷാമ്പു തേച്ച് പറപ്പിക്കുവാനും മുടികെട്ടാതെ അലക്ഷ്യമായി കറക്കിച്ചുറ്റി പറപ്പിച്ചു നടക്കുന്നതിലും ഒക്കെ അവർ സുഖവും സന്തോഷവും കണ്ടെത്തുന്നു. ലിപ്സ്റ്റിക്കും റോസ്സ് പൗഡറും ഒക്കെ ഇട്ട് മറ്റുള്ളവരെ അനുകരിച്ച് ശ്രദ്ധേയത കൈവരിക്കാനായി പ്രയത്നിക്കുന്നു. ഇവിടങ്ങളിൽ ജനിച്ചു വളർന്നവർക്ക് അവരവരുടേതായ സംസ്കാരമല്ലാതെ ഇത്തരം അഴിഞ്ഞാട്ടങ്ങൾ കാണാറില്ല.

തേൻ ഒലിക്കുന്ന വാക്കിലും നോക്കിലും ലയിച്ചമർന്ന് ഫോട്ടോസായും വീഡിയോസ് ആയി സ്വയംഭോഗങ്ങൾ വരെയും പെൺവർഗം അയച്ചു കൊടുത്ത് കാമുകഹൃദയങ്ങളെ പുളകം കൊള്ളിക്കുന്നുണ്ട്. ഏത് വശീകരണമന്ത്രമാണോ പെൺചിന്തകളെ ഇങ്ങനെ മാറ്റി മറിക്കുന്നത്. നല്ലതല്ലാത്ത ജീവിത ചുറ്റളവ് നല്ലരീതിയിൽ ഇവരെ സ്വാധീനിച്ചിരുന്നു. ഇക്കൂട്ടർക്ക് വീട്ടുകാരുടെ അത്മാർത്ഥമായ സ്നേഹവും വിശ്വാസവും കൂട്ടിനുണ്ട് എന്നതാണു മറ്റൊരു ഭീകരത. അച്ഛൻ പേടിപ്പിച്ചാലും അമ്മയും അമ്മാവനും ചേട്ടനും സംരക്ഷകരായി എത്തുന്ന കാഴ്ച കണ്ടല്ലോ മുകളിൽ. സ്വന്തം രക്തമായതിനാൽ ഏത് തെറ്റിനേയും ക്ഷമിച്ച് ഹൃദയത്തോട് ചേർത്തു നിർത്താനുള്ള വെമ്പലാവണം ഇത്.

കീഴാളന്‍

കുറ്റികരിച്ചു കിളച്ച് മറിച്ചതും
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ‌
കന്നിമണ്ണിന്‍റെ ചേലാളൻ‌.

തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ‌
പുതുനെല്ലിന്റെ കൂട്ടാളൻ‌.

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ‌
നെടുന്തൂണിന്റെ കാലാളൻ‌.

കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.

കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.

കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ‌
കരിമണ്ണിന്റെയൂരാളൻ‌.

പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു –
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.

മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻ‌മാർ.
കീഴാളത്തെരുവുകൾ‌ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.

ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.

ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.

ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.

ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.

വായനദിന ചിന്തകൾ

പുസ്തകങ്ങളെപ്പറ്റി പ്രമുഖർ പറഞ്ഞത്

കുഞ്ഞുണ്ണി മാഷ്
■ വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.

■ പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം.

■ എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.

ബെർതോൾഡ് ബ്രെഹ്ത്
■ വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ; അതൊരായുധമാണ്‌.

ക്രിസ്റ്റ്ഫർ മോർളി
■ പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്.

പ്രാങ്ക് സാപ്പ
■ ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.

മാർക്ക് ട്വയ്ൻ
■ നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.

■ ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടി പിശക് മൂലം മരണപോലും സംഭവിച്ചേക്കാം.

ഫ്രാൻസിസ് ബേക്കൺ
■ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും.

ലൂയി ബോർജ്ജേ
■ എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.

സാമുവൽ ബട്ലർ
■ പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്.

റൊബർട്ട്സൺ ഡേവിഡ്
■ നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും, നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം.

ജോസഫ് അഡിസൺ
■ ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.

ജോൺബർജർ
■ ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു. നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.

എഡ്വേഡ് ലൈട്ടൺ
■ അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല.

★ ജോൺ ചീവർ
■ വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.

എഡ്വേഡ് ഗിബൺ
■ ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന.

മറ്റു ഭാഷാചൊല്ലുകൾ

■ അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ്.  [ഇംഗ്ലീഷ്]

■ കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല. [ചൈനീസ്]

■ നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും. [ചൈനീസ്]

■ ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ. [ചൈനീസ്]

■ വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്. [ഫ്രഞ്ച്]

■ പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും. [അറബി പഴമൊഴി]

കുമാരനാശാൻ
ഉണരുവിൻ വേഗമുണരുവിൻ സ്വര-
ഗുണമേലും ചെറു കിളിക്കിടാങ്ങളേ…

ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ
മണമേലുമോമൽമലർമൊട്ടുകളേ
അണയ്ക്കുമമ്മമാരുടെ ചിറകു-
ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ….

തണുത്ത നീർശയ്യാഞ്ചലം വിട്ടു തല
ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ
അകലുന്നൂ തമസ്സടിവാനിൽ വർണ്ണ-
ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു…

സകലലോകബാന്ധവൻ കൃപാകരൻ
പകലിൻ നായകനെഴുന്നള്ളീടുന്നു
ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ-
ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം…

ഒരുമതേടുവിനെഴുന്നള്ളത്തിതു
വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ
ഉരയ്ക്കല്ലിങ്ങനെയുദാരമായ്
സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം?

കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ
ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

രതീഷിനെ കുറിച്ച്

അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം.

അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു ഡോക്യുമെന്ററി ആർട്ടിസ്റ്റായി നിരവധി ടെലിഫിലിമുകളും പരസ്യചിത്രങ്ങളും അവൻ ചെയ്തിരുന്നു. തൊണ്ടിമുതലും ദൃക്ഷാക്ഷിയും എന്ന സിനിമയിലൂടെ അവൻ അഭ്രപാളിയിലും എത്തിയിരുന്നു.

പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ വളർന്നു വന്ന രതീഷ് സ്വതസിദ്ധമായ കഴിവിനാൽ ജനലക്ഷങ്ങളാൽ ശ്രദ്ധിക്കപ്പെടുകയാണിപ്പോൾ. രതീഷിനെ കുറിച്ച് വൺഇന്ത്യ, മാതൃഭൂമി, മനോരമ മാധ്യമങ്ങളിൽ വന്ന വാർത്തകൾ താഴെ കൊടുക്കുന്നു.

കോമഡി ഉത്സവത്തിൽ വീണ്ടും രതീഷ്, കൂടെ ടിനി ടോം, ഗിന്നസ് പക്രു, ജയസൂര്യ, ബിജുക്കുട്ടൻ…



മലയാളം വൺ ഇന്ത്യയിൽ വന്ന വാർത്ത

അനുകരണമല്ല അത്ഭുതം! യേശുദാസിന്‍റെ ശബ്ദത്തില്‍ രതീഷിന്‍റെ പാട്ട്

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍ രമേഷാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും മാത്രമല്ല നല്ലൊരു അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചാണ്. നല്ലൊരു സംഘാടകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. മിമിക്രി, ഡബ്‌സ്മാഷ്, പാട്ട് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച അനേകം പേരാണ് വേദിയെ സജീവമാക്കാനായി ഓരോ തവണയും എത്തുന്നത്. ഭിന്നശേഷിക്കാരായ നിരവധി കലകാരന്‍മാരാണ് അവരുടെ പ്രകടനവുമായി വേദിയിലേക്ക് എത്തിയത്. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമൊക്കെയായി നിരവധി പ്രതിഭകള്‍ ഇതിനോടകം തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

Ratheesh Kanddukkamടിനി ടോം, ബിജുക്കുട്ടന്‍, മനോജ്, തുടങ്ങിയവരാണ് പരിപാടിയുടെ പ്രധാന വിധികര്‍ത്താക്കള്‍. അര്‍ഹരായവര്‍ക്ക് കൃത്യമായ സഹായവും ചികിത്സയും നല്‍കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. വിവിധ സെഗ്മെന്റുകളായാണ് പരിപാടി നടത്തുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വൈറല്‍ കട്ട്‌സ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കലാപ്രകടനത്തിന്റെ പുനരാവിഷ്‌ക്കാരവുമായി അതാത് പ്രതിഭകള്‍ തന്നെയാണ് എത്താറുള്ളത്. മുന്‍നിര താരങ്ങളും ഗായകരും രാഷ്ട്രീക്കാരുമൊക്കെയായി നിരവധി പേരെ അനുകരിച്ചിട്ടുണ്ട് കലാകാരന്‍മാര്‍. എന്നാല്‍ എല്ലാത്തിനെയും മറികടക്കുന്ന അസാമാന്യ പ്രകടനവുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. രതീഷിന്റെ ഗാനവീഥികളായിരുന്നു ഇപ്രാവശ്യം.

അനുകരണമെന്ന് വിലയിരുത്തരുത്
കാസര്‍കോട് ജില്ലയിലെ ഒടയഞ്ചാൽ സ്വദേശിയായ രതീഷിന്റെ പാട്ടിനെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. പരപ്പയിൽ ടയർ റിസോളിങ് കമ്പനിയിൽ ജോലിചെയ്തു വരികയാണ് രതീഷ്. അമ്മയിലൂടെ പകര്‍ന്ന് ലഭിച്ച സംഗീതമാണ് രതീഷ് കാത്തുസൂക്ഷിക്കുന്നത്. പാട്ടു പഠിച്ചിട്ടില്ലെങ്കിലും അമ്മയും അമ്മാവന്മാരും നല്ല ഗായകരാണ്. യേശുദാസിനെ നിരവധി പേര്‍ അനുകരിച്ചിട്ടുണ്ടെങ്കിലും എല്ലാത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് രതീഷിന്റേത്. അനുകരണമെന്ന് പറഞ്ഞ് രതീഷിന്റെ പ്രകടനത്തെ മാറ്റി നിര്‍ത്താനാവില്ല.

വികാരനൗകയുമായി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ അമരത്തിലെ വികാരനൗകയുമായി എന്ന ഗാനം രതീഷ് ആലപിച്ചപ്പോള്‍ സദസ്സും വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ആ പാട്ടില്‍ ലയിക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് രതീഷിന്റെ പാട്ടിനെ സദസ്സ് സ്വാഗതം ചെയ്തത്.

നിര്‍ത്താന്‍ തോന്നുന്നില്ല
രതീഷിന്റെ പാട്ട് അവസാനിച്ചപ്പോള്‍ നിര്‍ത്താന്‍ തോന്നുന്നിലെന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. ഈ ഗാനം കഴിഞ്ഞയുടനെ വില്ലനിലെ കണ്ടിട്ടും എന്ന ഗാനമാണ് രതീഷ് ആലപിച്ചത്. സദസ്സും ജഡ്ജസും ഒരുമിച്ച് കൈയ്യടിച്ചപ്പോള്‍ പാട്ട് പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു രതീഷിന്. ഇതിലും മികച്ച അഭിനന്ദനം ലഭിക്കാനില്ലെന്നായിരുന്നു മിഥുന്റെ കമന്റ്.

മിഥുന്റെ അഭ്യര്‍ത്ഥന

ഹരിവരാസനം കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു മിഥുന്‍ മുന്നോട്ട് വെച്ചത്. അക്ഷരസ്ഫുടമായി യേശുദാസ് ആലപിക്കുന്നത് പോലെ തന്നെയാണ് രതീഷ് ആ ഗാനം പൂര്‍ത്തിയാക്കിയത്. നിറഞ്ഞ കൈയ്യടിയും ആരവവുമായി സദസ്സ് എഴുന്നേറ്റപ്പോള്‍ അവതാരകന്‍ അവരെ പിടിച്ചിരുത്തുകയായിരുന്നു. വീഡിയോ വൈറലായാലും ഇല്ലെങ്കിലും ഇതിലും മികച്ച പ്രശംസ ലഭിക്കാനില്ലെന്നായിരുന്നു മിഥുൻ പറയാനുണ്ടായിരുന്നത്.

ദൈവം നേരിട്ട് സപര്‍ശിച്ചിരിക്കുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് യേശുദാസ്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയെന്നത് വലിയൊരു കാര്യമായി കാണുന്നവരാണ് നമ്മള്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ അതേ ശബ്ദം നല്‍കി ദൈവം രതീഷിനെ അനുഗ്രഹിച്ചിട്ടുള്ളതെന്നായിരുന്നു കലാഭവൻ പ്രചോദിന്റെ കമന്റ്. എവിടെയായിരുന്നു ഇത്രയും നാള്‍, കയറി വരൂ രതീഷേയെന്നായിരുന്നു ധര്‍മ്മജന്റെ കമന്റ്.

മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുത്
മിമിക്രി വേദിയിലെ പരിപാടിയില്‍ ഗാനം ആലപിച്ചുവെന്ന് കരുതി ഇതിന്റെ പേരില്‍ രതീഷിനെ മാറ്റി നിര്‍ത്തരുത്. ഈ പാട്ടില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ ആളല്ലെന്നും ബിജുക്കുട്ടന്‍ പറയുന്നു. ഇദ്ദേഹം സിനിമയിലും സീരിയലിലും പാടി പുരസ്‌കാരം നേടുമ്പോള്‍ മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അഭിജിത്ത് കൊല്ലം എന്ന കലാകാരന് ഇത്തരത്തില്‍ അവാര്‍ഡ് നഷ്ടമായിരുന്നുവെന്ന് മിഥുനും പറഞ്ഞു. വ്യക്തിജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജുക്കുട്ടന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

മലയാള മനോരമയിൽ വന്ന വാർത്ത

Ratheesh Kandadukkam

ദാസേട്ടനെ കാണണം, കാലിൽ തൊടണം’ യേശുദാസ് സ്വരമധുരത്തിൽ രതീഷ്

ഇനിയുമെത്ര പേര്‍ ഇങ്ങനെ വെളിച്ചം കാണാത്ത ഇടനാഴികളിലുണ്ടാകും. ഇനിയുമെത്ര സ്വരഭംഗികള്‍ നമ്മിലേക്കുള്ള ഇടനാഴികളില്‍ തങ്ങിനില്‍പ്പുണ്ടാകും… ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ നമ്മുടെ മനസ്സിനോടു ചോദിച്ചിട്ടില്ലേ ഈ ചോദ്യം. അത്രമാത്രം മനോഹരമായിരിക്കും ആ പാട്ടുകള്‍. എവിടെയായിരുന്നു നിങ്ങളിതുവരെയെന്നു ചോദിച്ചു നിറഞ്ഞു കയ്യടി നല്‍കും അവര്‍ക്ക്… അങ്ങനെയൊരു അനുഭൂതിയുടെ നടുവിലാണ് രതീഷ് എന്ന ഗായകന്‍. മലയാളത്തിന്റെ ഗന്ധര്‍വ്വ ഗായകന്‍, സാക്ഷാല്‍ യേശുദാസാണു പാടുന്നതെന്നു തോന്നിപ്പോകും രതീഷിന്റെ പാട്ടു കേള്‍ക്കുമ്പോള്‍. യേശുദാസ് എന്നത് കാലത്തിനു അല്‍പം പോലും കുറയ്ക്കാനാകാത്തൊരു അത്ഭുതമായി, വിസ്മയയമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ ഇത്തരമൊരു പാട്ടുകേള്‍ക്കുമ്പോള്‍ അതിശയം അത്ര വേഗമൊന്നും വിട്ടൊഴിയില്ല. ഒരു സ്വകാര്യ ടിവി ചാനലിലെ പരിപാടിയുലൂടെ മലയാളികൾക്കിടയിൽ ചർച്ചയായ രതീഷ് സ്വരത്തിന്റെ സാമ്യത കൊണ്ടു മാത്രമല്ല പ്രശസ്തിയിലേക്കെത്തിയതെന്ന് ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് അറിയാ.ം

കാസർകോഡുള്ള പരപ്പയിലെ ഒരു ടയര്‍ കമ്പനിയിലെ ജീവനക്കാരനാണ് രതീഷ്. ഇത്രയും നന്നായി പാടുമെങ്കിലും പാട്ടൊന്നും പഠിച്ചിട്ടില്ല. ടയര്‍ കമ്പനിയിലെ തുച്ഛമായ വേതനമല്ലാതെ പാട്ടു വഴി ജീവിത മാര്‍ഗമൊന്നുമുണ്ടായില്ല. സ്‌കൂളില്‍ തന്നെ ഒമ്പതാം ക്ലാസു വരെയേ പഠിക്കാനായുള്ളൂ. അതുകൊണ്ടു തന്നെ പാട്ട് പഠിത്തമൊന്നും അതിനിടയില്‍ നടന്നില്ല. സ്വരം കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടയിലുണ്ടായതുമില്ല. എങ്കിലും ആ സ്വരത്തിന്റെ ചാരുതയേറിയതേയുള്ളൂ. ടയര്‍ കമ്പനിയിലെ പണിയും ജീവിതത്തിലെ പ്രാരാബ്ധങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നാട്ടിലെ കുഞ്ഞു സംഘങ്ങളിലൊക്കെ പാടുമായിരുന്നു. ആ പാട്ടു കേട്ടുണര്‍ന്ന കൗതുകം ഒരാള്‍ മറ്റൊരാളില്‍ നിന്ന് പകര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരു സുഹൃത്ത് വഴി എറണാകുളത്തെ ഒരു വീട്ടിലെ പാലുകാച്ച് ചടങ്ങിന് പാടുന്നത്. അതിനു ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ് ഷോകളിലും മറ്റുമൊക്കെ സജീവമായി. വണ്ടിക്കൂലിക്കുള്ള പൈസ വാങ്ങുന്നതല്ലാതെ അതില്‍ നിന്നൊന്നും വലിയ പ്രതിഫലം വാങ്ങിയിരുന്നുമില്ല. കൂട്ടുകാരനും പാട്ടുകാരനുമായ എഎസ്‌ഐ പറഞ്ഞിട്ടാണ് ചാനലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും ദാ ഇവിടെ വരെയെത്തിയതും.

‘എനിക്കൊന്നും വിശ്വസിക്കാനാകുന്നില്ല. ഇതൊക്കെ സത്യമാണോയെന്ന് ഇടയ്ക്കിടെ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്. നാട്ടില്‍ ഒപ്പം പഠിച്ചവരൊക്കെ വലിയ നിലയിലായി. ‌ഞാന്‍ ചെറുപ്പത്തിൽ തന്നെ പണിക്കിറങ്ങിയതു കൊണ്ട് ആരുമായും വലിയ ബന്ധമൊന്നുമില്ലായിരുന്നു. പക്ഷേ ഈ വിഡിയോ വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ കാര്യമായി. കുറേ പേര്‍ വിളിച്ചു. നാട്ടില്‍ വലിയ സ്വീകരണമൊക്കെയായിരുന്നു. പണ്ട് കണ്ടാല്‍ ഒന്നു ചിരിച്ചു മാത്രം പോയിരുന്നവർ അടുത്തു വന്ന് സംസാരിക്കുന്നു. ഫോണ്‍ നിലത്തു വയ്ക്കാന്‍ തന്നെ സമയമില്ല. എവിടെ നിന്നൊക്കെയാണ് വിളിക്കുന്നതെന്ന് അറിയില്ല. രണ്ട് മൂന്നു ദിവസമായി വിളിയ്ക്കുന്നു കിട്ടുന്നില്ല എന്നൊക്കെയാണ് ചിലർ പറയുന്നത്… അറിയില്ല… എന്തൊക്കെയാണെന്ന്.’ അത്ഭുതം വിട്ടൊഴിയാതെ രതീഷ് പറയുന്നു.

‘ദാസേട്ടന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. അതു കേട്ടാണ് വളര്‍ന്നത്. ദാസേട്ടന്റെ പാട്ടും മോഹന്‍ലാലിന്റെ സിനിമയും. അതു രണ്ടുമാണ് ഏറെ പ്രിയം. ദാസേട്ടന്‍ ഒരു നാദപ്രപഞ്ചമാണ്. വിസ്മയമാണ്. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണണം. കാലില്‍ തൊട്ടു തൊഴണം… അത്രേയുള്ളു ആഗ്രഹം. ഞാന്‍ ഒരിക്കലും ദാസേട്ടന്റെ സ്വരം അനുകരിച്ചിട്ടില്ല. അതിനാര്‍ക്കെങ്കിലും സാധിക്കുമോയെന്നു സംശയമാണ്. മിമിക്രി ഒരുപാട് ഇഷ്ടമായതുകൊണ്ട് അതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. കൂട്ടുകാര്‍ ഒരിക്കല്‍ ദാസേട്ടന്റെയും പി. ജയചന്ദ്രന്‍ സാറിന്റെയും പാട്ടുകള്‍ പാടിച്ചു. രണ്ടിലും എനിക്കൊരേ സ്വരമാണ് എന്നു തന്നെയാണ് അവര്‍ പറഞ്ഞത്. അദ്ദേഹത്തെ അനുകരിക്കണം എന്നൊരു ചിന്ത ഒരിക്കലും മനസ്സില്‍ വന്നിട്ടില്ല. അഭിജിത് കൊല്ലം ദാസേട്ടനെ അനുകരിച്ചാണ് പാടിയത് എന്നു പറഞ്ഞു സംസ്ഥാന പുരസ്‌കാരം നിഷേധിച്ചിരുന്നല്ലോ. അതു കണ്ടപ്പോള്‍ ഒരുപാട് സങ്കടം വന്നു. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് അവന്‍ സംസാരിച്ചപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു വന്നു. ദാസേട്ടന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്റെ ഒരു സുഹൃത്ത് ഞാന്‍ ഈ പാടിയ പാട്ടിന്റെ വിഡിയോ അയച്ചു കൊടുത്തിരുന്നു. അവര്‍ എന്റെ കൂട്ടുകാരനോട് അതേപ്പറ്റി നല്ല അഭിപ്രായമാണു പറഞ്ഞത്.’ രതീഷ് പറയുന്നു.

‘പാട്ടു പാടാന്‍ വരണം എന്നു പറഞ്ഞ് ഇപ്പോള്‍ ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. ഇനിയുള്ള കാലം പാട്ടിനൊപ്പം നില്‍ക്കാം എന്നൊരു തീരുമാനമെടുക്കാനുള്ള ധൈര്യമില്ല. പാടാനൊത്തിരി ഇഷ്ടമാണെങ്കെില്‍ കൂടിയും അത്രയും വലിയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ല. നമ്മുടെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. വീട്ടില്‍ ഭാര്യയും അമ്മയും രണ്ടു പെൺമക്കളുമാണ് എന്നെ ആശ്രയിച്ചുള്ളത്. ജോലി ചെയ്യുന്ന കമ്പനിയിലെ സാറ് പാട്ട് പരിപാടിക്കൊക്കെ പൊയ്‌ക്കോ….ജോലിയൊക്കെ അഡ്ജസ്റ്റ് ചെയ്ത് ചെയ്താൽ മതിയെന്നൊക്കെ പറയുന്നുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല. വാടക വീട്ടിലാണ് താമസം ഇപ്പോഴും. ഒരു വീടു വയ്ക്കണം അതാണ് ഏറ്റവും വലിയ സ്വപ്നം. ദൈവം ഇപ്പോള്‍ കാണിച്ചു തന്നത് അതിനുള്ള വഴിയാണോ എന്നറിയില്ല. അതൊക്കെ അതിന്റെ വഴിക്ക് നടക്കും എന്നു കരുതുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം എന്റെ അമ്മയെ കാണുമ്പോഴാണ്. അമ്മ സങ്കടവും സന്തോഷവുമൊക്കെയായി എല്ലാം കണ്ടങ്ങ് ഇരിപ്പാണ്. ഒരുപാട് സന്തോഷമുണ്ടാകും എനിക്കറിയാം.’ രതീഷ് പറയുന്നു

മാതൃഭൂമിയിൽ വന്ന വാർത്ത

Ratheesh Kandadukkam

ചില ഗാനഗന്ധർവന്മാർ ടയർ റീസോളിങ് കടകളിലുമുണ്ടാകും

ഇന്ത്യൻ റുപ്പിയിൽ പൃഥ്വിരാജ് തിലകനോട് ചോദിച്ച ചോദ്യം തന്നെയാണ് മലയാളികൾ കാസർക്കോട്ടുകാരൻ രതീഷ് കണ്ടടുക്കത്തോട് ചോദിക്കുന്നത്, ‘എവിടെയായിരുന്നു ഇത്രയും കാലം?’ രതീഷ് ഇന്ന് യേശുദാസിന്റെ അപരസ്വരമാണ്. ഗാനഗന്ധർവൻ പാടിത്തകർത്ത ഗാനങ്ങൾ അതേ സ്വരമാധുരിയിൽ, ശബ്ദഗാംഭീര്യത്തിൽ പാടി കൈയടി നേടുകയാണ് ഇന്നും നിത്യജീവിതത്തിന് ടയർ റീസോളിങ് കമ്പനിയിൽ വിയർപ്പൊഴുക്കുന്ന രതീഷ്.

ഒന്നുമില്ലായ്മയുടെ നടുവില്‍ നിന്നും ഈശ്വരന്‍ പകര്‍ന്ന് നല്‍കിയ പാടാനുള്ള കഴിവിന് ജനമനസ്സുകള്‍ നല്‍കിയ ആംഗീകാരത്തിന്റെ നിറവിലാണ് രതീഷ് ഇന്ന്. വാട്​സ്​ആപ്പിലും ഫെയ്​സ്ബുക്കിലുമായി കൈമാറി കൈമാറി കേൾക്കുന്ന രതീഷിന്റെ പാട്ടുകൾ കേട്ടാല്‍ മലയാളത്തിന്റെ ഗന്ധര്‍വ ഗായകനും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ സാക്ഷാല്‍ യേശുദാസാണെന്ന് തെറ്റിദ്ധരിച്ചാല്‍ ആരെയും പഴിക്കാനാവില്ല. അത്രയ്ക്കുണ്ട് സാമ്യം. ആരുമറിയാത്ത കാസര്‍ക്കോടന്‍ ഗ്രാമമായ പരപ്പയില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുന്ന തരത്തില്‍ രതീഷിന്റെ പാട്ടുകള്‍ ശ്രദ്ധ നേടിയത് ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലൂടെയാണ്. മലയാളികളുടെ മനസ്സില്‍ കൊണ്ട് നടക്കുന്ന യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ ശബ്ദ സാമ്യത്തിനൊപ്പം കഴിവും ഒത്തുചേര്‍ന്നതാണ് രതീഷ് എന്ന യുവഗായകനെ മലയാളികള്‍ നെഞ്ചേറ്റാന്‍ കാരണം.

പരപ്പയില്‍ ടയര്‍ റീസോളിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. ഇതിനൊപ്പം പാട്ടുകളോടുള്ള ഇഷ്ടം മൂത്ത് സ്വന്തം ഗ്രാമത്തിലെ ഭജനകള്‍ക്കും ചെറിയ ഗാനമേളകള്‍ക്കും പാടാന്‍ പോയിരുന്നു. നന്നായി പാടുമെങ്കിലും സംഗതമൊന്നും പഠിച്ചിട്ടില്ല. അമ്മയും അമ്മാവന്‍മാരും പെങ്ങളും അത്യാവശ്യം പാടുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണംകുണുങ്ങിയായതിനാല്‍ സ്റ്റേജില്‍ കയറി പാടാനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ പേടിയായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയതോടെ ടയര്‍ കമ്പനിയില്‍ ജോലിക്കും കയറി. യേശുദാസിന്റെ പാട്ടുകളോട് ഇഷ്ടം കൂടി എല്ലാ പാട്ടുകളും റിക്കോഡ് ചെയ്ത് വീണ്ടും വീണ്ടും കേള്‍ക്കുമായിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് കൂട്ടുകാര്‍ക്കൊപ്പം ഭജനയ്ക്ക് പാടാന്‍ തുടങ്ങിയത്. ഇതിന്റെ ധൈര്യത്തില്‍ വേദികളിലും അത്യാവശ്യം പാടാന്‍ തുടങ്ങി. സാമൂഹിക സേവനം ലക്ഷ്യം വച്ച് ദേവഗീതം ഓര്‍ക്കസ്ട്ര എന്ന പേരില്‍ സുഹൃത്തുക്കള്‍ തുടങ്ങിയ ട്രൂപ്പിലും അംഗമായി. തുടര്‍ന്ന് ശബരിമല അയ്യപ്പക്ഷേത്രത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. തടര്‍ന്നാണ് സ്വകാര്യ ചാനലില്‍ പാടാന്‍ അവസരം ലഭിച്ചത്. അയ്യപ്പ സ്വാമിയുടെയും കൊല്ലൂരമ്മയുടെയും അനുഗ്രഹമാണ് ഇപ്പോള്‍ ലഭിച്ച നേട്ടങ്ങള്‍ക്ക് കാരണമെന്നാണ് രതീഷ് കരുതുന്നത്. കൂടാതെ അമ്മയുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമാണ് നാലുപേരറിയുന്ന പാട്ടുകാരനാക്കിയതെന്നും രതീഷ് സന്തോഷത്തോടെ പറയുന്നു.

നിലവില്‍ രതീഷ് എന്ന ഗായകനെ മലയാളികള്‍ ഏറ്റെടുത്തതിനു പുറകെ രണ്ട് സിനിമകളില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്. കൂടാതെ മുംബൈയില്‍ അടക്കം വിവിധ വേദികളില്‍ പാടാനുള്ള ക്ഷണവും ഈ ഗായകനെ തേടിയെത്തി കഴിഞ്ഞു. വിദേശ സ്റ്റേജുകളുലടക്കം പാടാന്‍ ഫോണില്‍ വിളി വരുമ്പോഴും പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്ത രതീഷിന് ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. പഴയകാല സഹപാഠികള്‍, കൂട്ടുകാര്‍, പേരുപോലുമറിയാത്തവര്‍, പ്രധാന ഗായകര്‍ തുടങ്ങി ഫോണ്‍ താഴെ വയ്ക്കാന്‍ കഴിയാത്ത തിരക്കാണെന്ന് രതീഷ് പറയുന്നു. ഇതോടൊപ്പം നാട്ടില്‍ വലിയ സ്വീകരണവുമായിരുന്നു. ഒടയംചാല്‍, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം രതീഷിനെ അനുമോദിക്കാനും ആ മനോഹര ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാനുമെത്തിയിരുന്നു. ഈ തിരക്കുകള്‍ക്കിടയിലും ദാസേട്ടനെ കാണണം. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങണം എന്നതാണ് രതീഷിന്റെ ഏറ്റുവും വലിയ ആഗ്രഹം. ചെറുപ്പം മുതല്‍ യേശുദാസിന്റെ പാട്ടും മോഹന്‍ലാലിന്റെ അഭിനയവുമായിരുന്നു ഇഷ്ടം. യേശുദാസിന്റെ പാട്ടുകള്‍ നൂറുവട്ടം കേട്ടാലും പിന്നെയും പിന്നെയും കേള്‍ക്കും. പക്ഷേ ഒരിക്കല്‍ പോലും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്വരമാധുരിയില്‍ ആര്‍ക്കെങ്കിലും പാടാന്‍ കഴിയുമെന്ന വിശ്വാസവുമില്ല. അനുകരണമല്ലെന്ന് ഉറപ്പിക്കാന്‍ സുഹൃത്തുക്കള്‍ യേശുദാസിന്റെയും പി.ജയചന്ദ്രന്റെയും പാട്ടുകള്‍ പാടിച്ചു നോക്കിയ കഥയും രതീഷ് പങ്കുവച്ചു.

ടയര്‍ റീസോളിംഗ് കടയിലെ തുച്ഛവരുമാനമായിരുന്നു ഇതുവരെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. കണക്കുപറഞ്ഞ് പണം വാങ്ങിക്കൊണ്ട് പാടാനൊന്നും ഇതുവരെ പോയിട്ടില്ല. ഇനിയിപ്പോള്‍ അവസരങ്ങള്‍ നിരവധിയെത്തിയതോടെ തത്കാലം പാട്ടിന്റെ വഴിയില്‍ സഞ്ചരിക്കാനാണ് രതീഷിന്റെ തീരുമാനം. നിലവില്‍ വാടക വീട്ടിലാണ് താമസം. സംഗീതം സമ്മാനിച്ച സൗഭാഗ്യം സ്വന്തമായി വീട് വയ്ക്കാനും വഴി തെളിക്കുമെന്നാണ് രതീഷിന്റെ വിശ്വാസം. അമ്മയും ഭാര്യയും മക്കളും കുടംബവുമായി ദൈവം സമ്മാനിച്ച സൗഭാഗ്യങ്ങളുടെ നടുവില്‍ സന്തോഷത്തോടെ കഴിയാന്‍ എല്ലാവരും അനുഗ്രഹിക്കണമെന്നുമാത്രം പറയുകയാണ് രതീഷ്.

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ...
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

 

പ്രണയബലി

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/pranayabali.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ
പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം
പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ
പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും…

നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല
നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല
കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ
നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ…

അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല
ബധിരമാം കാതുകൾ ശാസന കേട്ടില്ല
നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ
മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ…

ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ
ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ
പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ
ഹൃദയത്തിൻ പൂക്കാലം എങ്ങോ മറഞ്ഞു പോയ്… (2)

രക്ത ബന്ധത്തിന്നതുല്യത കാണാതെ
ജാതിസംസ്കാരത്തിൻ അന്തരം നോക്കാതെ
സമ്പന്നതയുടെ ബാന്ധവം പൊട്ടിച്ചു
ഇന്നലെ കണ്ട നിൻ സ്നേഹം കൊതിച്ചു ഞാൻ…

നിർമ്മല സ്നേഹത്തിൻ ചന്ദനച്ചോലയിൽ
നിന്റെ സാമീപ്യമെന്നെ മയക്കവേ
നിന്നനുരാഗ നിലാവിലുണർന്ന ഞാൻ
നിർഭയം ദൂരത്തെറിഞ്ഞെന്റെ ബന്ധങ്ങൾ…

ഓർത്തില്ല ഞാനതിൻ കഷ്ടനഷ്ടങ്ങളെ
ഓർക്കാൻ കൊതിച്ചില്ല രൗദ്രഭാവങ്ങളെ
ഓർമ്മതൻ തീരത്തു വന്നാഞ്ഞടിച്ചിട്ട്
ഓടിയകലുന്ന ഓമന സ്വപ്നങ്ങളെ…

എങ്കിലും ഞാൻ നിനച്ചില്ലെൻ ജീവനെ
എന്നിൽ നിന്നെന്നേക്കുമായകറ്റീടുവാൻ
കണ്ണിന്റെ കണ്ണായ് കരുതി വച്ചോന്റെ
കണ്ണും ചൂഴ്ന്നെടുത്തോണ്ടങ്ങു പോമെന്ന്…

നിന്റെ ജീവനായ് മുട്ടിയ വാതിലിൻ
മുന്നിലായ് കേണു ഞാൻ ആരും കനിഞ്ഞില്ല
നിന്റെ ശ്വാസത്തുടിപ്പങ്ങകറ്റാനവർ
എണ്ണം പറഞ്ഞു വാങ്ങിയോ തുട്ടുകൾ…

ഗുണ്ടകൾ പാർട്ടിയിൽ നേതാക്കളാവുമ്പോൾ
ഗുണ്ടയ്ക്കു പോലീസു കാവൽ ഒരുക്കണം
ഗുണ്ടാ നിയമങ്ങൾ കാറ്റിൽ പറക്കണം
ഗുണ്ടകൾ ദുരഭിമാനക്കൊലയ്ക്കു താങ്ങാവണം…

ജാതിയെന്തെന്നറിയാത്ത ഞാനിന്നു
ജതിക്കോമരം കണ്ടു വിറയ്ക്കുന്നു
ജാതി നോക്കാതെ സ്നേഹം പകുത്തവർ
ജാതി പേരോടു ചേർക്കുന്ന നാടിത്… (2)

ജാതിക്കൊലക്കിരയായ ജഡത്തിന്റെ
ജാതിയെന്തെന്ന് ടെസ്റ്റിൽ തെളിയില്ല
കോടികൾ ബാങ്കിലിട്ടോമനിക്കുന്നോന്റെ
ജാതിയിന്നാരുമേ നോക്കാറുമില്ല…

വെള്ളിനാണയം കയ്യിലില്ലാത്തൊരു
സ്നേഹരൂപനെ കണ്ടു കൊതിക്കാതെ
കീശ വീർത്ത ജഢങ്ങളെ നാളെ
വീട്ടുകാർക്കായി വരിക്കാതിരിക്കട്ടെ…
പ്രണയബലി, രചന: സോഹൻ റോയ്, ആലാപനം ബി. ആർ. ബിജുറാം

കളഞ്ഞുപോയ സുഹൃത്ത്

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Kalanjupoya Suhruthu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ…

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ

ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌…

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി…
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌…
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും…

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും
****
മുരുകൻ കാട്ടാക്കട

നെല്ലിക്ക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/nellikka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ…
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ…
ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ…
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ…

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ…
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ…
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ…
ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ…

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌…
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ…
വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു…
വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്…
നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും…
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ…

മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി…
മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി…
പാട്ടു മാറി പകിട മാറി പതിവുകൾ മാറി…
കൂട്ടു മാറി കുടിലു മാറി കൂത്തുകൾ മാറി…

അഛനാരെന്നറിയാതെ അമ്മമാർ മാറി…
അമ്മയാരെന്നറിയാതെ ആങ്ങള മാറി…
പെങ്ങളാരെന്നറിയാതെ പൊരുളുകൾ മാറി…
മാറി മാറി മറഞ്ഞ കാലം മാഞ്ഞു മറയായി…
മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ…
മാറിനുള്ളിലെരിഞ്ഞ ദീപമണഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…

കാടു കത്തിയമർന്നിടത്തുകുരുത്തു പേഴും കാ…
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
*************
മുരുകൻ കാട്ടാക്കട

പക

കവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Paka.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്-
വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2)

കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍
കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ

രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍
രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകള്‍

പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട് (2)

ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്ന് മര്‍ത്യജന്മം‌
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക…

ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരര്‍ (2)

ആരുടേതാണുടഞ്ഞൊരീ കനവുകള്‍?
ആരുടച്ചതാണീ കനന്‍ചിമിഴുകള്‍?
ആരുടേതീ നിരാലംബ നിദ്രകള്‍?
ആരുറക്കിയീ ശാന്തതീരസ്മൃതി

നീ, ജലാദ്രി, തമോഗര്‍ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക! (2)

അലറി ആര്‍ത്തണയുന്ന തിര തമോഗര്‍ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാര്‍ത്തനാദങ്ങള്‍ അശാന്തികള്‍
അവശിഷ്ടമജ്ഞാതമൃതചിന്തകള്‍
അം‌ഗുലീയാഗ്രത്തില്‍ നിന്നൂര്‍ന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകള്‍

ഇനിയെത്ര തിരവന്നു പോകിലും‌
എന്റെ കനല്‍ മുറിവില്‍ നിന്‍മുഖം മാത്രം
എന്റെ ശ്രവണികളില്‍ നിന്‍ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകള്‍
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകള്‍
കവിളിലാരാണു തഴുകുന്നൊതീ കുളിര്‍
കടല്‍ മാതാവ് ഭ്രാന്തവേഗത്തിലോ..?

അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണര്‍ന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകള്‍

ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം‌
കൊന്നവര്‍ കുന്നായ്മ കൂട്ടാ‍യിരുന്നവര്‍
ഇന്നൊരേകുഴിയില്‍ കുമിഞ്ഞവര്‍ അദ്വൈത –
ധര്‍മ്മമാര്‍ന്നുപ്പു നീരായലിഞ്ഞവര്‍

ഇരു കൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍
ഇടവേളയാണിന്നു മര്‍ത്യജന്മം‌
തിരയായി തീര്‍ത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോല്‍
കടലിതാ ശാന്തമായോര്‍മ്മകള്‍ തപ്പുന്നു
ഒരു ഡിസംബര്‍ ത്യാഗതീരം കടക്കുന്നു…

Paka, Murukan Kattakkada, മുരുകൻ കാട്ടാക്കട

കൊഴിയുന്ന ഇലകൾ പറഞ്ഞത്

Kozhiyunna Ilakal Paranjath, Murukan Kattakkadaകവിത കേൾക്കുക: [ca_audio url=”https://chayilyam.com/stories/poem/Kozhiyunna-Ilakal-Paranjathu.mp3″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ
മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട
എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും
ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ…
ഒക്കെയും അന്യമായ് പോകയാണിന്നു നാം
താഴേക്ക് ചപ്പായി ചവറായി
നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ
നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായമുനകളല്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്ത് സ്വന്തം ശ്യാമ-
രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഹിമകിങ്ങിണിപ്പൊൻതണുപ്പു സ്വന്തം,
സപ്തസ്വര സുന്ദരം കുയിൽമൊഴികൾ സ്വന്തം
രാവിലൊളികണ്ണിമയക്കുമുഡുനിരകൾ സ്വന്തം
ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽ നാം
കൊത്തിവിരിയിച്ചവയൊക്കെയും വ്യർഥമാം
സ്വപ്നങ്ങൾ തന്നണ്ഡമായിരുന്നു
ഇന്നേക്കു നാം വെറും കരിയിലകൾ നമ്മിലെ
ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടുപോൽ വെറും വരകളായ് നമ്മളിൽ
പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ

സ്വച്ഛന്ദ ശാന്ത സുഖ നിദ്രയ്ക്കിടം തേടി
മുഗ്ദ്ധമാമാത്മബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീലോകം നമുക്കില്ലയെന്ന ചിത്-
സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി

മത്സരിക്കാതെ, വിയർക്കാതെ, പൂക്കളെ
തഴുകിക്കളിച്ചാർത്തതോർക്കാതെ പിന്നിലേ-
യ്ക്കൊട്ടുവിളി പാർക്കാതറയ്ക്കാതെ നീങ്ങിടാം

എന്ത്? നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ??
എന്ത്? നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ
ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ?
സ്നിഗ്ദ്ധമാമാസൗരകിരണം പതി-
ഞെന്റെയും ഹൃത്തിലൊരു
മഴവില്ല് പൂത്തുവെന്നോ?