ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

കുമരകം കീരിപ്പുഴ ഷാപ്പിൽ നിന്നും ചേർത്തല സ്വദേശി മധു പാടുന്ന പാട്ട്…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ

സുഹൃത്തേ ആശ്വസിക്കുക നാം…

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍!!

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം…

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം!!

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുതെ നാടകമാടുന്നു!

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ,

സുഹൃത്തേ ആശ്വസിക്കുക നാം!

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം;

ഈ ലോക ഗോളത്തില്‍ വീണ്ടും പുലരികളുണരുമ്പോള്‍,

ആരാര് നമ്മില്‍ കാണാന്‍ എല്ലാമൊരു വിധി വിളയാട്ടം!

എറിയരുതേ കല്ലുകള്‍ ഞങ്ങടെ നോവും കരളുകളില്‍…

പറയരുതേ കുത്തുവാക്കുകള്‍ നെഞ്ചകമുരുകുമ്പോള്‍…

ഓ ഓ ഓ…!

മരണം മഞ്ചലുമായി വന്നാല്‍ കൂടെ പോകേണ്ടേ…

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!!

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ആഴത്തിരമാലകളില്‍ നമ്മള്‍ തുഴഞ്ഞ കളിവള്ളം;

തീരത്തൊരു ചെരുതിരി കാട്ടാന്‍ ദൈവമുണ്ടോ മറുകരയില്‍?

ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാന്‍…!

നേരം പോയ് നമ്മൾക്കായിനി അലയാനാരുണ്ട്…!

ഓ ഓ ഓ…!

മരണം വന്നു വിളിച്ചാലുടനെ കൂടെ പോകേണ്ടേ ?

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

ബന്ധം ബന്ധനമായി മാറും സൌഹൃദമാണിവിടെ…

ധനവും ധാന്യവുമില്ലതയാല്‍ സഹജരുമില്ലിവിടെ…

അന്നു മരിച്ചു പിരിഞ്ഞവരെല്ലാം കാതങ്ങള്‍ക്കകലെ…

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!

അമ്മ സഹോദരി താതനുമെല്ലാം ആറടി അകലകലെ!!

ഈ മനോഹര ഭൂമിയിലിനിയൊരു ജന്മമില്ലല്ലോ…

സുഹൃത്തേ ആശ്വസിക്കുക നാം…!

ഈ വിലാസലോല ഭൂമിയിലാരു ബന്ധുക്കള്‍…

സുഹൃത്തേ ചുറ്റും ശത്രുക്കള്‍…!

സൌഖ്യം നുകരുമ്പോള്‍ അരുതേ ചതഞ്ഞ വേദാന്തം!!

ഓരോ മനുജനുമോരോ ദിനമുണ്ടാറടി മണ്ണിനു ജന്മികള്‍ നാം…

എന്തിനു ജന്മം എന്തിനു ജീവിതം എന്തിനു നാം വ്യഥാ…

അരങ്ങൊഴിഞ്ഞു പോകാന്‍ വെറുമൊരു നാടകമാടുന്നു…

ഇന്നലെ നമ്മള്‍ കണ്ടവരില്‍ ചിലര്‍ എങ്ങോ മറയുന്നു…

കാലം കാട്ടും ജാലമതില്‍ നാം മണ്ണായ് മാറുന്നൂ…

ഈ മനോഹര ഭൂമിയിലിനിയൊരു… ജന്മമില്ലല്ലോ…!!

സുഹൃത്തേ… ആശ്വസിക്കുക നാം!!

കഥ കേൾക്കേണ്ട കുഞ്ഞേ

കവി മുരുകൻ കാട്ടാക്കട നിലേശ്വരത്തിനടുത്ത് ചായ്യോത്ത് ഗവണ്മെന്റ് സ്കൂളിൽ വന്നപ്പോൾ ചൊല്ലിയ കവിതകളിൽ ഒന്ന്. ആരാധ്യയും അദ്വൈതയും അവിടെ സ്കൂൾ പഠനം ആരംഭിച്ച സമയമായിരുന്നു അത്.

#കവിത, കഥ കേൾക്കേണ്ട കുഞ്ഞേ
കുട്ടി:
“അപ്പുറം വീട്ടിലെ അപ്പൂപ്പനിന്നലെ
കാക്കേടേം പൂച്ചേടേം കഥ പറഞ്ഞു
തത്തമ്മപെണ്ണിന്റെ, താറാക്കോഴീടെ,
തക്കിടി മുണ്ടന്റെ കഥ പറഞ്ഞു…

മുത്തങ്ങൾ തന്നെന്നെ മാറോടു ചേർത്തു
കൊണ്ടൊത്തിരി നേരം കഥ പറഞ്ഞു.
തൂക്കണാം കുരുവീടെ കഥ കേൾക്കുവാനമ്മേ
പോകയാണിന്നു ഞാൻ അക്കരയ്ക്ക്…”

അമ്മ:
“തൂക്കണാം കുരുവീടെ കഥ കേൾക്കുവാൻ മോളേ
ഞാനിന്നു പോരുന്നു നിന്റെയൊപ്പം…

ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!
ഒറ്റക്കിരിക്കുന്നൊരപ്പൂപ്പൻ ചൊല്ലുന്ന
ഒറ്റക്കഥയും കഥകളല്ല!!

ഒറ്റക്കു പോയി കഥകൾ നീ കേൾക്കേണ്ട
ഒക്കത്തു കേറി മറിഞ്ഞിടേണ്ട

അപ്പൂപ്പനും മോളും നല്ലവരെങ്കിലും
അത്രയ്ക്കു നല്ലതല്ലിന്നു കാലം!!

-കവി: മുരുകൻ കാട്ടാക്കട

അരനാഴിക നേരം

വരികയായി ഞാൻ
പ്രിയേ, കാത്തിരിക്കുക
അരനാഴിക നേരംകൂടി നീ.
വെറുംവാക്കല്ല സഖീ,
വരുന്നത് വെറും കൈയ്യോടുമല്ല.
നിനക്കേറയിഷ്ടമുള്ള, യരി
മുറുക്കിന്റെ പൊതിയുണ്ട്
മടിക്കുത്തിലൊപ്പമൊരു
ഡസൻ കരിവളയും !

ആശകളതിരുവിട്ടതുവഴി
യിതുവഴിയിറങ്ങിയോടുന്ന
മനസ്സുമായി വണ്ടിയിലക്ഷമ-
നായിട്ടിരിക്കുന്നു ഞാനോമനേ!
അഴലെല്ലാം പാറ്റിപറത്തി
നീ അഴകോടിരിക്കണം.
മുടിയഴിച്ചിട്ടതിലൊരു
തുളസിക്കതിർ ചൂടണം.

കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ,
കിണ്ണത്തിലൊരു തവി
കഞ്ഞി കരുതിയേക്കണം.
പരിഭവിക്കണ്ട, പരിഭ്രമിക്കണ്ട
മറന്നിട്ടില്ലമ്മതൻ കുഴമ്പു–
മച്ഛന്റെ ജാപ്പണം പൊയ്ലയും.

പിന്നെ, ചിലവുകൾ ചുരുക്കണം,
മിച്ചം പിടിച്ചതുകൊണ്ടൊരു
കുറി നീ കൂടണം, മകളവൾ
പനപോലെ വളരുകയല്ലോ?

മഴയെത്തും മുമ്പേ മച്ചിലെ
ചോർച്ചകൾ മാറ്റണം,
ഓണത്തിനിക്കുറി നാമെല്ലാം
പുതുചേല ചുറ്റണം.

ഉഷ്ണം പുകയുന്നയുച്ചകൾ
മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ
നഷ്ടപ്പെടുന്ന പുലർച്ചകളും
സന്ധ്യകളും,

മാസാറുതികളിൽ
കഴുകി കമഴ്ത്തിയ കുടം
പോലെയാകുന്നു കീശ,

വെയിലത്തയയിലിട്ടുടുപ്പു –
പോലുണങ്ങുന്നു ദേഹം!

അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു-
മെത്താത്ത ദൂരമാകുമെന്ന്!
…………………………
കവി: ഡോ. അനൂപ് മുരളീധരന്‍

ഭാര്യയെ കാണാൻ പോകുന്ന ഭർത്താവ് അപ്രതീക്ഷിതമായി മരിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം. ജീവിതത്തിൽ ഭർത്താവിന് അടുക്കലേക്ക് എത്തുന്ന ഭാര്യയാണ് മരിക്കുന്നത്. ‘അരനാഴികനേരം’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ ഡോ. അനൂപ് കവിതയെഴുതിയതിന്റെ നാലാംദിനമാണ് ട്രെയിന്‍ യാത്രയില്‍ മരണം തുഷാരയെ കവര്‍ന്നെടുക്കുന്നത്. കവിതയില്‍ ഭാര്യയുടെ അടുത്തേക്ക് പോകുന്ന ഭര്‍ത്താവിനെയാണ് ദുരന്തം പിടികൂടുന്നത്. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണെന്ന് മാത്രം. പതിവായി കവിതകളെഴുതുന്ന ഡോ. അനൂപ് 19നാണ് ‘അരനാഴികനേരം’ എന്ന കവിത ഫേസ്ബുക്കില്‍ കുറിച്ചത്.

അയ്യോ! അറിഞ്ഞില്ല പെണ്ണേ! ഒരു വളവിന്നപ്പുറം കൊക്കയിലേക്കു വഴിതെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരുപ്പുണ്ടെന്ന്, അരനാഴികദൂരമിനിയൊരിക്കലു- മെത്താത്ത ദൂരമാകുമെന്ന്! എന്നാണ് കവിത അവസാനിക്കുന്നത്. ചൊവ്വാഴ്ചയാണ് (ജനുവരി 23, 2018) ട്രെയിനില്‍ നിന്നു തുഷാര അനൂപ് വീണു മരിച്ചത്.

മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ പോകവെയാണ് അര്‍ധരാത്രി മരണം സംഭവിക്കുന്നത്. പത്തനംതിട്ട കൂടല്‍ സ്വദേശിയുമായ ഡോക്ടര്‍ അനൂപിന്റെ ഭാര്യയാണ് ഡോ. തുഷാര. മുളങ്കുന്നത്തുകാവ് പോട്ടോര്‍ റെയില്‍വേ ഗേറ്റിന് സമീപം നാട്ടുകാര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ഫൊറന്‍സിക് വിദഗ്ധര്‍ സൂചന നല്‍കി. തുഷാരയുടെ മൃതദേഹത്തില്‍ കണ്ടത് സംശയകരമായ മുറിവുകളാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഓടുന്ന ട്രെയിനില്‍ നിന്നു സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളതെന്നാണു വിദഗ്ധാഭിപ്രായം. നെറ്റിക്ക് മുകളിലും താടിയിലും ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനില്‍ നിന്നു വീഴുമ്പോള്‍ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്ന തരം മുറിവുകളാണെന്നാണു ഫൊറന്‍സിക് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അപകടമരണമാവാന്‍ സാധ്യത കുറവാണെന്ന നിലപാടിലാണ് പോലീസും.

അമ്മ ട്രെയിനിൽ നിന്ന് വീണു മരിച്ചതറിയാതെ യാത്ര തുടർന്ന് മൂന്നു പിഞ്ചു കുഞ്ഞുങ്ങൾ; ഒടുവിൽ യാത്രക്കാർ ഇടപെട്ട് ബന്ധുക്കളെ ഏൽപ്പിച്ചു!

മനോരമയിൽ വന്ന വാർത്ത കാണുക.

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുതേ…!

അഥവാ അങ്ങനെ കോപിച്ചാലും,
അതിലൊരു മയിരും ഞങ്ങള്‍ക്കില്ല
………………… ………………….. ……………
എന്നാൽ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായിൽ തോന്നിയ പോലെ…

പണ്ടൊരു നാളിൽ കേരള നാട്ടിൽ
മാഹാബലിയെന്നൊരു രാജാവുണ്ടായി…

കള്ളവുമില്ല ചതിയതുമില്ല
നല്ലൊരു നാട് നമ്മുടെ നാട്…

എന്നാലിന്നോ നമ്മുടെ നാട്
കേരള നാട് നാറണ നാടായി!!

ടീവി തുറന്നാൽ ചാനലു തോറും …
പീഢനമല്ലോ കേൾക്കാനുള്ളൂ…

നാടുഭരിക്കണ നേതാക്കൻ മാർ
പീഢന കേസിൽ പ്രതികളുമായി…

ഇന്നാളൊരു നാൾ സോളാറിന്റെ പേരു
പറഞ്ഞൊരു സുന്ദരി വന്നു…

അവളുടെ കെണിയിൽ നാടു ഭരിക്കണ
നേതാക്കന്മാർ അങ്ങനെ വീണു…

ജീവിതമുള്ളൊരു നാരികളിങ്ങനെ
പുരുഷന്മാരെ കെണിയിൽ വീഴ്ത്തി

കിടപ്പറ രംഗം ക്യാമറ കൊണ്ടു
സീഡിയിലാക്കി കാശിനു വേണ്ടി…

കെണിയിൽ പെട്ടവർ പലരും അങ്ങനെ
കൂട്ടത്തോടെ കയറിൽ തൂങ്ങി…

സ്ത്രീപീഢനവും കൊലപാതകവും
ക്കൂടിവരുന്നതു കണ്ടൊരു മന്ത്രി…

ഉടനേ പൂട്ടി സ്റ്റാറുകളില്ലാത്തൊരു
ബാറുകളൊക്കെ നമ്മുടെ നാട്ടിൽ…

പൂട്ടിയ ബാറു തുറക്കാനായി
വേറൊരു മന്ത്രി കോടികൾ വാങ്ങി…

വിവരമറിഞ്ഞൊരു കുടിയന്മാരവർ
ഒത്തൊരുമിച്ചു യൂണിയനതായി..

പൂട്ടിയ ബാറു തുറന്നില്ലെങ്കിൽ
മരണം വരെയും സമരം ചെയ്യും…

കിട്ടിയ കാശിനു കള്ളു കുടിച്ച്
വീട്ടിൽ ചെന്നവർ ബഹളം വെയ്ക്കും…

കഞ്ഞിക്കലവും കൂട്ടാൻ ചട്ടിയും
വാരി വലിച്ചു പുറത്തേക്കെറിയും…

കെട്ടിയ പെണ്ണിൻ താലി പറിച്ച്
വിറ്റതു വീണ്ടും കള്ളു കുടിക്കും…

ഇങ്ങനെ ദുരിതം ഏറിയ നാളിൽ
പെണ്ണുങ്ങൾ അവർ ശപഥം ചെയ്തു…

പീഢിപ്പിക്കും ഭർത്താവിന്റെ
കാലുകൾ തല്ലിയൊടിച്ചിടേണം!!

സന്ധ്യാനാമം ചൊല്ലിയിരുന്നൊരു
മുത്തശ്ശിക്കും തെല്ലൊരു മോഹം…

ഈ സ്ത്രീധനം എന്നൊരു സീരിയലിന്റെ
ഇന്നത്തെ കഥ എന്താണാവോ?

സീരിയലിന്റെ സമയം നോക്കി
നാമം ചൊല്ലും സമയം മാറ്റി!

പെണ്ണുങ്ങൾ ഇവർ ഇങ്ങനെയായാൽ
പുരുഷന്മാരുടെ കഥയെന്താവും…!

നാടുഭരിക്കാനിറങ്ങിയ നാരിയെ
നേതാക്കന്മാരവർ തോണ്ടി നടന്നു!

നാടുഭരിക്കാൻ ഇറങ്ങിയ നാരിയോ
നായയെ പോലെ കടിക്കുന്നു മാന്തുന്നു!!

ഇപ്പോളുള്ളൊരു പെൺപിള്ളേരുടെ
വേഷം കണ്ടാൽ നാണം തോന്നും…

ടൈറ്റായുള്ളൊരു ജീൻസും ബനിയനും
ഇട്ടുവരുന്നതു കണ്ടാൽ തോന്നും

മുല്ലപ്പെരിയാർ ഡാമതു പോലെ
ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും!!!

ചുരിദാറെന്നൊരു നല്ലൊരു വേഷം
ടൈറ്റത് കീറി കക്ഷം വരെയും!

എന്നിട്ടടിയിൽ പാന്റിനു പകരം
ടൈറ്റായുള്ളൊരു ലെഗ്ഗിൻസിട്ടും

മാറു മറയ്ക്കാൻ ഉള്ളൊരു ഷാളോ
കഴുത്തിൽ ചുറ്റി നടന്നീടുന്നു!

ഈവിധമുള്ളൊരു വേഷം കെട്ടലു
കണ്ടു ഭ്രമിച്ചൊരു പാവം പയ്യൻ…

സമനില തെറ്റി ബസ്സിലിരുന്നാ
പെൺപിള്ളേരെ തോണ്ടാൻ നോക്കി

പിന്നെ അടിയായി കേസ്സായി
പാവം പയ്യൻ ജയിലിനകത്തായി

ഇപ്പോൾ ഉള്ളൊരു ആൺപിള്ളേരുടെ
വേഷംകണ്ടാൽ അതിലും കഷ്ടം!

ആൺപിള്ളേരുടെ ഹെയർ സ്റ്റൈൽ കണ്ടാൽ
ഇലക്ട്രിക് ഷോക്കതടിച്ചതു പോലെ

ലോവെയ്സ്റ്റ് എന്നൊരു പാന്റുമിട്ട്
ജട്ടി പുറത്തത് കാട്ടിക്കൊണ്ട്

ഒറ്റകാതിൽ കമ്മലുമിട്ട്
ചെവിയിൽ ഹെഡ്ഫോൺ പാട്ടും വെച്ച്

ജീവിതമെന്നത് അറിയാതുള്ളുരു
ലോകത്തിലവർ വിഹരിക്കുന്നു!!

ചുണ്ടിന്നടിയിൽ ഹാൻസും വെച്ച്
ബൈക്കിൽ ചെത്തി നടക്കണ നേരം

അതുവഴിയെങ്ങാൻ കാൽ നടയായൊരു
വഴിയാത്രക്കാരെങ്ങാൻ പോയാൽ

ഇടിച്ചു തെറിപ്പിച്ചവനേ വേഗം
പരലോകത്തേക്കെത്തിച്ചീടും

വല്ലോപ്പോഴും അല്പം വൈദ്യുതി
കിട്ടീടുന്നൊരു ഡാമുണ്ടിവിടെ

ചോരണ ഡാമത് ചൂണ്ടിക്കാട്ടി
നേതാക്കന്മാരിങ്ങനെ ചൊല്ലി

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും
ഇപ്പം പൊട്ടും ഇപ്പം പൊട്ടും
ഉടനേ പുതിയത് പണിതീടേണം

ഈവിധമിങ്ങനെ നേതാക്കന്മാർ
മലയാളികളെ പറ്റിച്ചപ്പോൾ

തമിഴന്മാരെ സംരക്ഷിക്കും
അവരുടെ നേതാവൊരു പണി ചെയ്തു

പെണ്ണവളങ്കത്തട്ടിലിറങ്ങി
ഡാമും കൊണ്ടാ പെണ്ണും പോയി

അതുകേട്ടുടനേ ഒരുവൻ ചൊല്ലി
ചോരണഡാമത് പോണേൽ പോട്ടേ

എയറോ ഡാമതു പുതുതായി പണിയാം
ട്രൈനിൽ കേറി ടൂറു നടത്താം

കോടികൾ കോടികൾ സമ്പാദിച്ച്
മതിയാവാത്തൊരു പെണ്ണവളിപ്പോൾ

കോടതി പലതും കയറിയിറങ്ങി
ഒടുവിൽ അങ്ങനെ ചത്തും പോയി

ഈവിധമുള്ളൊരു നേതാക്കന്മാർ
വർഷം അഞ്ചു കഴിഞ്ഞെത്തുമ്പോൾ

വിഡ്ഢികളായൊരു വോട്ടർമാരോ
വോട്ടതു കുത്തി ജയിപ്പിക്കുന്നു

ഇങ്ങനെ പോയാൽ മലയാളിക്കിതു
ആശ്രയമുള്ളത് ഒന്നിതു മാത്രം

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ
നാരായണ ജപമൊന്നിതു മാത്രം!!

മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് 04/01/2018 വ്യാഴാഴ്ച വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

Me Too

Social media flooded with personal stories of assault
#MeToo
ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ.

കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ.

ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു … ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു… #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ…
……….. ………….. ………….
സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും വന്നൊരു ത്രിദിനക്യാമ്പ് ആയിരുന്നു അത്. 27 കോളേജുകളിൽ നിന്നായി, ഒരു കേളേജിൽ നിന്നും മിനിമം രണ്ടുപേർ വെച്ചുണ്ട്. ഇന്നത്തെ സിനിമാക്കാരൻ ഷാജികുമാർ അന്ന് നെഹ്രുക്കോളേജിൽ പ്രിഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു അവനും ഉണ്ടായിരുന്നു. ആദ്യ ദിവസം കാഞ്ഞങ്ങാട് ഡിവൈൻ കോളേജിലെ ഒരു പരിപാടി കഴിഞ്ഞു വരും വഴി ബാലചന്ദ്രൻ ചുള്ളിക്കാട് വെള്ളമടിച്ച് ഓഫായിപ്പോയോന്നൊരു സംശയം. ആ സമയത്ത് ഞങ്ങളോട് അവിടുള്ളവർ ഒരു സൃഷ്ടിയുണ്ടാക്കി പ്രസന്റ് ചെയ്യാനും പരസ്പരം പരിചയപ്പെടാനും പറഞ്ഞു. ഞാൻ കുത്തിപ്പിടിച്ച് ഒരു കഥ തട്ടിക്കൂട്ടി..

ഭ്രാന്തിയായ ചെറിയൊരു പെൺകുട്ടിയെ ട്രൈനിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നു തുടക്കം. അവൾ കോവിലിൽ ഒറ്റയ്ക്ക് തൊഴാൻ പോയപ്പോൾ പൂജാരി പയ്യൻ കുരുട്ടുബുദ്ധി കാണിച്ചതും അവൾ ഓടി മറയുമ്പോൾ കാൽ തെറ്റി വീണ് നെറ്റി പൊട്ടുന്നതും, ആരോടും പറയാനാവാതെ ആ ചെറുമനയിലെ തമ്പുരാട്ടികുട്ടിയുടെ മാനസിക നില തെറ്റുന്നതും ഒക്കെയായിരുന്നു വിഷയം. കഥ പ്രസന്റ് ചെയ്തു; പേരും കോളേജും പറഞ്ഞു, ഞാൻ സ്റ്റേജു വിട്ടു.

വന്നിരിക്കുമ്പോൾ അടുത്തിരിക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി കരയുന്നു! അതും ഒരു തമ്പുരാട്ടിക്കുട്ടിയായിരുന്നു. അവൾക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. അവളുടെ മനയോട് മുട്ടി നിൽക്കുന്ന അമ്പലത്തിൽ പൂജയ്ക്ക് എത്തുന്ന അവളുടെ കസിൻ പയ്യൻ തന്നെയാണ് ആള്. അച്ഛനും മുത്തച്ഛനും കസിൻ പയ്യൻ വല്യ ആളാണ്. ഇവൾ പ്രിഡിഗ്രി പഠിക്കുന്ന കുട്ടിയും. മുത്തച്ഛൻ ഇ. എം. എസ്സിന്റെയൊക്കൊ നല്ല കൂട്ടുകാരൻ ആയിരുന്നു. കുഞ്ഞുണ്ണിമാഷിനെ ഞാൻ കണ്ടതും ആ മനയിൽ വെച്ചായിരുന്നു. “ലേബലുകളില്ലാത്തെ മനുഷ്യനായി വളരണം രാജേഷേ” എന്ന് എനിക്കൊരു ഓട്ടോഗ്രാഫും കുഞ്ഞുണ്ണിമാഷ് എഴുതിത്തന്നിരുന്നു. കുടുംബം അത്ര ചെറുതായിരുന്നില്ല എന്നർത്ഥം! അവർക്കു എല്ലാം കൊണ്ടും പ്രിയപ്പെട്ടവനായിരുന്നു അമ്പലത്തിൽ പൂജ ചെയ്യാൻ വേണ്ടി മാത്രമായി എത്തിച്ചേർന്ന് കസിൻ.

പറയാൻ പറ്റില്ല; സ്വന്തം വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായിപ്പോയി ആ കുട്ടിക്ക് – ഇത് എന്റെ കഥതന്നെയാണേട്ടാ, എന്റെ മാത്രം കഥ. ഇതെനിക്കുവേണം എന്നവൾ പറഞ്ഞു. അവൾ പിന്നെ എന്റെ ലൈനായീട്ടാ… മൂന്നുകൊല്ലം ഞങ്ങൾ തകർത്തു… 🤓🤓🤓 ഇന്നവൾ മലയാളക്കരയുടെ ഏതോ നിശബ്ദതയിൽ മൂകസാക്ഷിയായിരിപ്പുണ്ട്.
……….. ………….. ………….
പലതരം വീഴ്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംഭവിക്കുന്നുണ്ട്. ആൺകുട്ടികളാണെങ്കിൽ അധികമൊന്നും ആരും മൈന്റാക്കാതെ പോകുന്നു… ഓ സാരമില്ല, ഒന്നും സംഭവിച്ചില്ലല്ലോ എന്നു പറഞ്ഞവർ ഒതുക്കും. പെൺകുട്ടികൾക്കുള്ള അനുഭവങ്ങൾ ഇതേ പോലെ പലതും അറിയാനിടയായിട്ടുണ്ട്. മഞ്ജു പറഞ്ഞവ തന്നെ വേണ്ടതിൽ അധികമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരികളുടെ ഓർമ്മക്കുറിപ്പുകൾ പലവിധത്തിലുണ്ട്.

ഇനി ശ്രദ്ധിക്കാവുന്ന കാര്യം മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ അധികമായി നൽകാൻ ഇതുപകരിക്കും എന്നുള്ളതാണ്. പറയാനുള്ള മടി/ചമ്മൽ/പേടി/വെറുപ്പ്… എന്നിവ കൊണ്ട് ഒക്കെ മറച്ചു പിടിച്ച് നിശബ്ദതകളിൽ തേങ്ങിക്കരയാൻ ഒരാൾക്കും അവസരമുണ്ടാവാൻ പാടില്ല. നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായി അവർ വളരട്ടെ, എല്ലാം പറയട്ടെ… സംശയങ്ങൾ ചോദിക്കട്ടെ… അങ്ങനെ നമ്മളേക്കാൾ നല്ല നിലയിൽ ആയി മാറട്ടെ അവർ!! ബാലപീഢനനങ്ങളിൽ ആൺ പെൺ ഭേദങ്ങളില്ല. രണ്ടുപേർ ഇഷ്ടപ്പെട്ടു രസിക്കുന്ന ക്രീഡാവിലാസങ്ങളല്ല – ഇത് കുഞ്ഞുങ്ങളുടെ മിഥ്യാധാരണകളിൽ പിടിച്ചുള്ള കടന്നു കയറ്റം മാത്രമാവുന്നു.

രാമലീല

Ramaleela movie posterരാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്.

അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, രൺജി പണിക്കർ, അശോകൻ, സായികുമാർ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒട്ടേറെപ്പേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ഇതേകാരണം തന്നെ സിനിമയെ വിജയമാക്കുമെന്നു കരുതാമെങ്കിലും ഇതിലേറെയും ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കപടതയുടെ ഒരു തുറന്നുകാട്ടൽ കൂടിയാണു രാമലീലയെന്ന ഈ ചിത്രം.


ഇതിവൃത്തം

കഥ പൂർണമായി പറയുന്നില്ല. ക്ലൈമാക്സ് സിനിമയിൽ തന്നെ നിൽക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി (സിഡിപി) നേതാവായ അമ്പാടി മോഹനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി.) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്കുമാർ) ശക്തമായി എതിർക്കുന്നുണ്ട്. രാമനുണ്ണിക്കു നേരെയുള്ള ഭീഷണിയും മറ്റും ഉള്ളതിനാൽ സ്വയരക്ഷയ്ക്കായുള്ള തോക്കിന്റെ ലൈസൻസിനായി അപേക്ഷിക്കുന്നു. അങ്ങനെ അപേക്ഷിച്ചു കാര്യങ്ങൾ കരസ്ഥമാക്കിയതും പിന്നീട് വിവാദമായി മാറുന്നു. തുടർന്നു വരുന്ന തെരഞ്ഞെടുപ്പിൽ രാമനുണ്ണി കോൺഗ്രസ് നേതാവായി മത്സരരംഗത്ത് വരുന്നത് എൻ.പി.എസിന്റെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉദയഭാനുവിനെ(സിദ്ധിക്ക്) ദേഷ്യം പിടിപ്പിക്കുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അമ്പാടി മോഹൻ തെരഞ്ഞെടുത്തത് രാമനുണ്ണിയുടെ അമ്മയായ രാഗിണിയെ തന്നെയാണ്.

തെരഞ്ഞെടുപ്പു രീതികൾ കൊഴുത്തുവരുന്നതിനിടയ്ക്ക് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്തു വെച്ച്, കമ്മ്യൂണിസ്റ്റ് നേതാവായി രാഗിണിയെ സ്ഥാനാർത്തിയായി നിശ്ചയിച്ച, അമ്പാടി മോഹൻ മരിച്ചു വീഴുന്നു. അപ്പോൾ ഗാലറിയിൽ രാമനുണ്ണിയും സഹപ്രവർത്തകനായ തോമസ് ചാക്കോയും (കലാഭവൻ ഷാജോൺ) ഉണ്ടായിരുന്നത് സംശയത്തിന്റെ നിഴൽ അവരിലേക്ക് നീളുവാൻ കാരണമാവുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പോൾസൺ ദേവസി(മുകേഷ്) രാമനുണ്ണിയെ അറസ്റ്റു ചെയ്യാൻ പാകത്തിലുള്ള പല തെളിവുകളും കണ്ടെത്തുന്നു, രാമനുണ്ണിയുടെ സ്വയരക്ഷാർത്ഥമുള്ള തോക്കിലെ അതേ വെടിയുണ്ട അമ്പാടി മോഹന്റെ ശരീരത്തിൽ നിന്നും ലഭിച്ചതും രാമനുണ്ണിയുടെ തോക്കിൽ ഒരു ഉണ്ട ഇല്ലാതിരുന്നതും അടങ്ങുന്ന നിരവധി തെളിവുകൾ കൂട്ടത്തിൽ ഉണ്ടായിരുന്നു. രാമനുണ്ണിയും തോമസ് ചാക്കോയും പൊലീസ് കസ്റ്റഡിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട് സുഹൃത്തായ വി. ജി. മാധവന്റെ (രഞ്ജി പണിക്കർ) അടുത്തെത്തുന്നു. മാധവന്റെ മകൾ ഹെലന (പ്രയാഗ മാർട്ടിൻ) അവരെ പൊലീസിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. രണ്ടുപേരെയും ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ഹെലന മാറ്റിപ്പാർപ്പിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനായി രാമനുണ്ണി, തോമസ് ചാക്കോ എന്നിവരുടെ അവിടുത്തെ ജീവിതചര്യകൾ അദൃശ്യമായ ക്യാമറകളിലൂടെ പകർത്തി കൃത്യമായി തന്നെ ടെലിവിഷൻ വഴി വെളിപ്പെടുത്താൻ ഹെലനയ്ക്കാവുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി മോഹനും കോൺഗ്രസ് നേതാവ് ഉദയഭാനുവും രാമനുണ്ണിയുടെ അച്ഛന്റെ (‌മുരളി – ഫോട്ടോ) മരണത്തിനു കാരണമായി എന്ന് പൊതുജനം മാധ്യമസഹായത്താൽ മനസ്സിലാക്കുന്നു. തെളിവുകൾ എല്ലാം കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിനെതിരായതിനാൽ ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിച്ചതോടെ രാമനുണ്ണി സ്വതന്ത്ര സ്ഥാനാർഥിയായി വിജയിക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. രാമനുണ്ണി തന്റെ അനുയായികളാൽ പ്രശംസിക്കുകയും അവന്റെ അമ്മ പോലും വീണ്ടും അവനിൽ അഭിമാനിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ തുടരുമ്പോൾ ഇടയിലൂടെ നമുക്കു കാണാൻ സാധിക്കുന്ന പലതുണ്ട്.

  1. രാഷ്ട്രീയത്തെന്റെ ഇന്നത്തെ അവസ്ഥ
  2. രാഷ്ട്രീയക്കാരുടെ കാപട്യം
  3. മാധ്യമങ്ങൾക്കുള്ള പ്രാധാന്യം, അവർ പൊതുമനസ്സുകളിൽ നിറയ്ക്കുന്ന ധാരണ
  4. പൊലീസിന്റെ ശേഷി

ഇവയൊക്കെ വിഷയമാവുമ്പോൾ മനോരമ പത്രത്തെ പരിഹസിക്കുന്നതും, നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണശകലങ്ങളും സിനിമയിൽ ഉണ്ട് എന്നത് രസകരമായി തോന്നി. ചെയ്തു കഴിഞ്ഞത് തെറ്റായാലും ശരിയായാലും രാമനുണ്ണിമാർക്ക് ഇവിടെ നിര്‍ബാധം ഭരണാധികാരികളായി തന്നെ സഞ്ചരിക്കാമെന്നായിരിക്കുന്നു. മാധ്യമ വിചാരണയുടെ തീവ്രതയും അതനുസരിച്ചുള്ള പൊതുജനവികാരപ്രകടനങ്ങളും വോട്ടെടുപ്പിലൂടെയുള്ള പൊതുജനാഭിപ്രായവും സിനിമയി ചേർത്തിരിക്കുന്നു.

മാധ്യമവിചാരണകളുടെ സ്വാധീനവും പൊലീസ് കേസുകളും ഒക്കെ നിറഞ്ഞുനിൽക്കുന്ന സിനിമയായത് ദിലീപിന്റെ ഇന്നത്തെ കേസും ജാമ്യവും മറ്റുമായി ചേർത്തുവായിക്കാവുന്നവർക്ക് ആകാമെന്നേ ഉള്ളൂ… ഇങ്ങനെ വളച്ചൊടിച്ച് വായിച്ചെടുക്കാമെന്നത് സിനിമയ്ക്കൊരു മുതൽക്കൂട്ടുതന്നെയാണ്. പകരം ഇന്നത്തെ കേസുമായി പരോക്ഷമായി ബന്ധപ്പെട്ടുകിടക്കുന്നു മുകേഷും സിദ്ധിക്കും സലിം കുമാറും സിനിമയിൽ ഉണ്ടെന്നുള്ളതും സിനിമാസ്വാദ്വാകരെ ഇരുത്തും എന്നതും സിനിമാ വിജയം ഉറപ്പിക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച മലയാളികൾക്കു നേരെയുള്ള ഒരു തുറന്ന പുസ്തകം തന്നെയാണു സിനിമ എന്നതാണു സത്യം. നല്ലൊരു മുതൽക്കൂട്ടാവുന്നത് ഇതൊക്കെ കൊണ്ടുതന്നെയാവുന്നു.


സിനിമ കാണാൻ ആത്മികയും ഉണ്ടായിരുന്നു. അവൾ ആദ്യം കാണാൻ കയറിയത് ഒരു ഇംഗ്ലീഷ് 3D സിനിമയ്ക്കായിരുന്നു. 5 മിനിറ്റ് ഇരുന്നതേ ഉള്ളൂ, എസി തിയറ്റർ ആയിരുന്നിട്ടുപോലും എനിക്കവളെ എടുത്ത് പുറത്തിറങ്ങേണ്ടി വന്നു. രണ്ടാമത് കണ്ടത് മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു. ആമി ഏറെ രസിച്ചു കണ്ടൊരു സിനിമയായിരുന്നു ഇത് എന്നു പറയാം. ഇതു കാണിക്കാൻ പ്ലാനിട്ടതുതന്നെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മുങ്കൂട്ടി അറിയാൻ സാധിച്ചതു കൊണ്ടായിരുന്നു.

എന്ന തമിഴ് സിനിമയും ബാഹുബലിയെന്ന തെലുങ്കു സിനിമയും പുലിമുരുകനുമായിരുന്നു ഇവൾക്കേറെ ഇഷ്ടപ്പെട്ട സിനിമകൾ. രാമലീല കാണാൻ കാരണം മഞ്ജുവിന്റെ നിർബന്ധമായിരുന്നു. തിയറ്റർ തീരെ രുചികരമായിരുന്നില്ല. കറന്റു പോവുക എന്നത് ഒരു തുടർക്കഥപോലെ തുടർന്നു കൊണ്ടിരുന്നു. കാഞ്ഞാങ്ങാടുള്ള തിയറ്ററുകളിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന തീയറ്ററായിരുന്നു വിനായക പാരഡൈസ്. ഇപ്പോൾ അതൊരു വെയ്സ്റ്റ് ബോക്സിനു തുല്യമായി പലകാരണത്താൽ അധഃപതിച്ചുപോയി.

സിനിമയിൽ ഉടനീളം ദിലീപിനെ കാണുമ്പോൾ കാവ്യച്ചേച്ചിയെവിടെ കാവ്യച്ചേച്ചിയെവിടെ എന്ന് ആമി ചോദിച്ചുകൊണ്ടിരുന്നു. കുറേ സമയം ചോദിച്ചിട്ടും കാണാതിരുന്നപ്പോൾ അവൾ സിനിമയെ മറന്ന് അവിടമൊരു കളിസ്ഥലമാക്കി മാറ്റി അവളുടേതായ ലോകത്തേക്ക് ഊളിയിട്ടു. പെൺശബ്ദം കേൾക്കുമ്പോൾ ഒക്കെയും സ്ക്രീനിലേക്ക് നോക്കി കാവ്യചേച്ചി വന്നോ എന്നു നോക്കിക്കൊണ്ടിരുന്നു. കാവ്യച്ചേച്ചി വന്നാൽ പറയണം എന്നും പറഞ്ഞ് അവൾ അവളുടേ ലോകത്തേക്ക് പറന്നു പോവുകയായിരുന്നു. സിനിമാ കാഴ്ചയിൽ ഉടനീളം ഒരു പ്രശ്നവും ഇല്ലാതെ അവൾ സമയം കളഞ്ഞു എന്നതും ഹൃദ്യമായി തോന്നി.

കൃഷ്ണാ നീയെന്നെ അറിയില്ല

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Krishna-Nee-Ariyumo-Enne.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ചനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു
പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍തന്‍
ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം
കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല

പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വ
ച്ചാത്മാവ് കൂടിയര്‍ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച
ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന
തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു

കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ

ഒരു മൈസൂർ യാത്ര കൂടി

കർണാടകയുടെ സാംസ്കാരിക തലസ്ഥാനവും കൊട്ടാരങ്ങളുടെ നഗരവും എന്നറിയപ്പെടുന്ന മൈസൂർ, ചരിത്രവും കലയും സമന്വയിക്കുന്ന ദൃശ്യവിസ്മയമാണ്. പൗരാണികവും ആധുനികവുമായ വാസ്തുവിദ്യയുടെ ഈ സങ്കലനം, ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ അനുഭവം നൽകുന്നു. കൊട്ടാരങ്ങളുടെ നഗരമെന്ന പേരിനെ അന്വർത്ഥമാക്കുന്നതാണ് മൈസൂരിന്റെ ചുറ്റുപാടുകൾ. മൈസൂരിലും സമീപസ്ഥലങ്ങളിലും പലതവണ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പോവാനായി ഇടവന്നത് വളരെ പെട്ടന്നായിരുന്നു. സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 11 മണിക്ക് ശതാബ്ദി എക്സ്പ്രസ്സിനു കയറി  ഉച്ചകഴിഞ്ഞ് 2:15 ഓടു കൂടി ഞങ്ങൾ മൈസൂർ മൃഗശാലയ്ക്കു സമീപം ഷിനോദ് മുമ്പേ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു.  ഷിനോദും ഭാര്യ പ്രജിതയും മക്കളായ പാർവ്വതിയും കിഷനും മഞ്ജുവും ആമീസും ഞാനും ആയിരുന്നു ടീമംഗങ്ങൾ. കർണാടകയുടെ സാംസ്കാരിക കേന്ദ്രം തന്നെയാകുന്നു ദൃശ്യവിസ്മയമായ ഈ മനോഹാരിത. കലയും വാസ്തുവിദ്യയും നിറഞ്ഞു നിൽക്കുന്നൊരിടമാണു മൈസൂർ എന്നു പറയാം. മൈസൂരിനെ പറ്റി വിശദീകരിക്കുന്നില്ല, രണ്ടു ദിവസം കൊണ്ടു സന്ദർശിച്ച സ്ഥലങ്ങളും, ഇതിനു മുമ്പു വന്നപ്പോൾ കണ്ടറിഞ്ഞവയിൽ ചിലതിനേപറ്റിയും പറയാം.

മൈസൂരിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ കൊട്ടാരങ്ങളാണ്. അതിൽ പ്രധാനം മൈസൂർ കൊട്ടാരമാണ് (അംബാ വിലാസ് പാലസ്). 1897-ൽ നിർമ്മാണം തുടങ്ങി 1912-ൽ പൂർത്തിയാക്കിയ ഈ കൊട്ടാരം ഇൻഡോ-സാർസെനിക് ശൈലിയിൽ നിർമ്മിച്ചതാണ്. ഇന്ത്യൻ, മുസ്ലിം, ഗോഥിക്, രജപുത്രൻ തുടങ്ങിയ വാസ്തുവിദ്യകളുടെ ഒരു സങ്കലനം ഈ കൊട്ടാരത്തിൽ കാണാൻ സാധിക്കും. ദസറ ആഘോഷങ്ങൾക്ക് മൈസൂർ കൊട്ടാരം ഒരുങ്ങുമ്പോൾ, പതിനായിരക്കണക്കിന് ബൾബുകൾ കൊണ്ട് അലങ്കരിച്ച്, അത് ഒരു സ്വർഗ്ഗീയ കാഴ്ചയായി മാറും.

മൈസൂരിൽ കാണേണ്ട മറ്റ് പ്രധാന സ്ഥലങ്ങൾ ഇതാ:

മൃഗശാല (Mysore Zoo)

അടുത്തുതന്നെയായതിനാൽ ആദ്യം പോയത് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന പേരിൽ അറീയപ്പെടുന്ന മൃഗശാലയിലേക്കായിരുന്നു.  ഒരാൾക്ക് 60 രൂപ വെച്ചായിരുന്നു പ്രവേശനഫീസ്. ഏകദേശം 157 ഏക്കറോളം സ്ഥലത്തായി ഈ മൃഗശാല വ്യാപിച്ചു കിടക്കുന്നുണ്ട്. തൊട്ടു പുറകിലായി കരൺജി തടാകവും ഉണ്ട്. നല്ലൊരു മൃഗശേഖരം തന്നെയുള്ള സ്ഥലമാണ് മൈസൂർ മൃഗശാല എന്നു പറയാം. മൈസൂർ രാജവായിരുന്ന മഹാരാജ ശ്രീ ചാമ‌രാജ വോഡയാറിന്റെ സമ്മർ പാലസ് ആയിരുന്നു ഈ പണ്ട് ഈ മൃഗശാല. മഹാരാജ ശ്രീ ചാമരാജ വോഡയാറുടെ വേനൽക്കാല വസതിയിലെ 10 ഏക്കറിൽ 1892 ലാണ് മൈസൂർ മൃഗശാല രൂപീകരിച്ചത്. ഇത് ആദ്യം പാലസ് മൃഗശാല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  തുടർന്ന് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന് പേരു വരികയായിരുന്നു. മൃഗശാല 1902 ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൃഗശാലയ്ക്കക്കത്തു തന്നെ ഒരു കൃത്രിമ തടാകവും അടുത്തുള്ള കരൺജി തടാകത്തിൽ ഒരു ചെറുകൃത്രിമ ദ്വീപും ഉണ്ട്. പക്ഷികൾക്കായുള്ള രക്ഷാകേന്ദ്രമായി ഇതു മാറിയിരിക്കുന്നു.

ബാംഗ്ലൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡന്റെ ശി‌ൽപ്പിയായിരുന്ന ജെർമൻ ബോട്ടണിസ്റ്റ് ഗുസ്റ്റാവ് ഹെർമൻ ക്രുമ്പീഗൽ (Gustav Hermann Krumbiegel) ആണ് ഈ മൃഗശാലയും ഒരുക്കിയത്. മൈസൂരിൽ മാറിവന്ന രാജക്കന്മാർ വിദേശ രാജ്യങ്ങൾ സന്ദർശിച്ചാണ് ജിറാഫിനേയും സീബ്രയേയുമൊക്കെ ഇവിടേക്കു കൊണ്ടുവന്നത്. കംഗാരുവിനെ വരെ കൊണ്ട് വന്ന് ഇവിടെ വളർത്താൻ ശ്രമം നടത്തിയിരുന്നു. പക്ഷേ, നടന്നില്ല. മൈസൂർ സന്ദർശിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഈ മൃഗശാല. അധികം സമയം കളയാതെ നടന്നു കാണാൻ മാത്രമായിട്ട് ഏകദേശം മൂന്നുമണിക്കൂറോളം സമയം എടുക്കും.

അഞ്ചുമണിയോടുകൂടി ഞങ്ങൾ റൂമിലേക്ക് തിരിച്ചു. മൃഗശാലയിലെ അവസാന കാഴ്ചയായ ജിറാഫുകളുടെ കൂട്ടത്തിലേക്ക് എത്തുമ്പോഴേക്കും കുഞ്ഞുങ്ങളൊക്കെ ഓടിക്കളിച്ചുല്ലസിച്ച് ആകെ ക്ഷീണിച്ചിരുന്നു. അവർക്കും നല്ലൊരു കാഴ്ചയായിരുന്നു മൃഗശാല ഒരുക്കിവെച്ചിരുന്നത്. പുസ്തകത്താളുകളിൽ കേവലം ചിത്രങ്ങളായി മാത്രം കാണുന്ന സിംഹവും, കടുവയും, സീബ്രയും, ആനയും, ജിറാഫും, മനുഷക്കുരങ്ങും ഒക്കെ മുമ്പിൽ വന്നു നിൽക്കുമ്പോൾ പരിധിയില്ലാത്ത ആഹ്ലാദത്തിലേക്ക് അവർ ഊളിയുടുന്നത് കണ്ടിട്ടുണ്ട്. വൈകുന്നേരം ആറുമണോയോടെ ഞങ്ങൾ  മൈസൂർ കൊട്ടാരത്തിലേക്ക് നടന്നു. ഉടനേ എത്തുന്ന ദസറ പ്രമാണിച്ച് കൊട്ടാരവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. മ്യൂസിക്കൽ ലൈറ്റ് എന്നൊരു കലാവിരുന്ന് ദസറയ്ക്ക് മുമ്പായി തന്നെ ഒരുക്കിവെച്ചതു കാണുവാൻ സാധിച്ചു. പാട്ടിനനുസരിച്ച് കൊട്ടാരം മൊത്തത്തിൽ ലൈറ്റുകൾ തെളിയുന്നൊരു കാര്യമായിരുന്നു അത്.  മൊത്തമായി വെളിച്ചത്തിൽ കുളിച്ചിരിക്കുമ്പോൾ കാണാൻ രസമുണ്ട് എന്നല്ലാതെ മ്യൂസിക്കൽ ലൈറ്റ് എന്ന പരിപാടി അത്ര സുഖിച്ചിട്ടില്ലായിരുന്നു.

മൈസൂർ കൊട്ടാരം (Mysore Palace)

മൈസൂർ മഹാരാജാ കൊട്ടാരം എന്നും അറിയപ്പെടുന്ന ഈ സ്ഥലം മൈസൂരിലെ ഏറ്റവും വലിയ സവിശേഷതയാണ്. നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം, നിങ്ങൾക്ക് അറിയാമായിരിക്കും, എന്തായാലും അതു നഷ്ടപ്പെടുത്താൻ കഴിയില്ല. ഹിന്ദു, ഇസ്ലാം, ഗോഥിക്, രജപുത് ശൈലികളുടെ മികച്ച മിശ്രിതമാണ് ഈ വാസ്തുവിദ്യയുടെ ആകർഷണം. അതിശയകരമായ ഇന്റീരിയർ സങ്കീർണ്ണമായ കരകൌശല പ്രദർശിപ്പിക്കുന്നത്. കൊട്ടാരത്തിൻറെ സവിശേഷമായ രൂപകൽപ്പനയിലും സവിശേഷതകളിലും വിരുന്നുവാങ്ങുന്ന സമയത്ത് വൊഡയാർ രാജവംശത്തിന്റെ കാലത്തേയ്ക്ക് ഒരെണ്ണം കടന്നുപോകുമായിരുന്നു. എല്ലാവർഷവും ദസറ ഉത്സവക്കാലത്ത് ഈ കൊട്ടാരം വളരെ മികച്ച രീതിയിൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

Chamundi Hills

ചാമുണ്ടി ഹിൽസ് മൈസൂർ ഐഡന്റിഫയർ ആണ്. പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്ഷേത്രത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് 5 മീറ്റർ ഉയരമുള്ള ഒരു പ്രതിമയുണ്ട്. ഒരൊറ്റ പാറയിൽ നിന്നാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ചുറ്റുപാടുകളുടെ മനോഹാരിതകളും ചാമണ്ടി ഹിൽസിലുമായി 1000 പടികളുമായി ഒരു പടികൾ ഉണ്ട്. നീണ്ട ഇടവേളയിൽ, നന്ദിയുടെ പ്രതിമയും നിങ്ങൾ കണ്ടുമുട്ടുന്നു.

Karanji Lake

പ്രശസ്തമായ ചാമുണ്ടി ഹിൽസിന്റെ താഴ്വരയിലാണ് കരൺജി തടാകം. മൈസൂരിലെ രാജാവ് പണികഴിപ്പിച്ച കരൺജി കർണാടകത്തിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണിത്. ദേശാടനപക്ഷികൾക്ക് അഭയം നൽകുന്നത് ഇവിടെയുണ്ട്. 90 ഇനം പക്ഷികളെ ഇവിടെ കാണാം. തടാകത്തിന് ചുറ്റുമുള്ള അനേകം പാർക്കുകൾ ഇവിടെയുണ്ട്. പക്ഷികൾക്ക് വൻതോതിൽ ഇവിടേയ്ക്കെത്താറുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള വലിയ തോതിൽ ഇത് കണക്കാക്കപ്പെടുന്നു.

Brindavan Gardens

കൃഷ്ണ രാജ സഗാര ഡാമിനു താഴെയുള്ള ഒരു പ്രധാന കാഴ്ചയാണ് ബൃന്ദാബൻ ഗാർഡൻസ്. മൈസൂരിന് സമീപത്തെ പ്രധാന വിനോദസഞ്ചാര ആകർഷണ കേന്ദ്രമാണ് കർണാടകത്തിലെ ഏറ്റവും മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്നാണിത്. വൈകുന്നേരങ്ങളിൽ ആഘോഷിക്കപ്പെടുന്ന മ്യൂസിക്കൽ ഫൌണ്ടൻ ഷോയാണ് ഈ ഉദ്യാനം.

KRS Dam

പ്രശസ്ത ബൃന്ദാബൻ ഗാർഡനത്തിനുമുകളിൽ മൈസൂരിനടുത്തുള്ള കൃഷ്ണ രാജ സാഗര പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. മൈസൂർ കൊട്ടാരത്തിലേക്ക് അത് ഒരുക്കിയിട്ടുണ്ട്. പുതുക്കിപ്പണിയുന്നത് ഇവിടുത്തെ അനുഭവമാണ്. ഇന്ത്യയിലെ ആദ്യത്തെ ജലസേചന അണക്കെട്ടാണ് ഈ അണക്കെട്ട്. മൈസൂർ ചുറ്റുവട്ടത്തുള്ള വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്.

St. Philomena Church

സെന്റ് ജോസഫ് ചർച്ച് എന്നറിയപ്പെടുന്ന 200 വർഷം പഴക്കമുള്ള ഒരു പള്ളി ആണ് ഫിലോമെന. ഗോഥിക് ശൈലിയിൽ നിർമ്മിച്ച ഈ പള്ളി കൃഷ്ണരാജ വോഡെയാർ നാലാമനാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കത്തീഡ്രലുകളിൽ ഒന്നാണിത്. ഗ്രീസിൽ നിന്നും ഒരു മൂന്നാം നൂറ്റാണ്ടിലെ സെന്റ് ഫിലോമെനയ്ക്ക് സമർപ്പിക്കുന്നു. പള്ളിയിൽ സെൽഫിലോമയുടെ ഒരു പ്രതിമയുണ്ട്. അവിടെ പരുന്തുകാരുടെ ഒരു ശില്പം, അവളുടെ അസ്ഥികളും വസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു.

Lalitha Mahal

മൈസൂരിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊട്ടാരമായിരുന്നു ലളിത മഹൽ. തീർച്ചയായും മൈസൂർ കൊട്ടാരം ശേഷം. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നിന്നാണ് ഈ കൊട്ടാരം നിർമ്മിച്ചത്. മഹാരാജ കൃഷ്ണരാജ വോഡെയാർ നാലാമനാണ് ഇത് നിർമ്മിച്ചത്. അതുകൊണ്ട് യൂറോപ്പിൽ നിന്നും നിരവധി വാസ്തുവിദ്യാ രൂപങ്ങൾ ഒരു കൊട്ടാരത്തിൽ കാണാം. ഇവിടെയുള്ള മറ്റൊരു കാര്യം ചാമുണ്ടി മലനിരകളുടെയും നഗരത്തിന്റെയും മനോഹാരിതയാണ്.

Railway Museum

മൈസൂരിൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് റെയിൽവേ മ്യൂസിയം. നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം ഇന്നും ഇന്ത്യൻ റെയിൽവേയിൽ ഉപയോഗിക്കുന്നത് ഇപ്പോഴും സ്ഥിതി ചെയ്യുന്ന പുരാതന ലോക്കോമോട്ടുകളും കാരിയേജുകളും ഇവിടെ പ്രദർശിപ്പിക്കുന്നു.

GRS Fantasy Park

വേനൽക്കാലത്ത് സന്ദർശിക്കുന്നവർക്ക് അനുയോജ്യമായ അമ്യൂസ്മെന്റ് പാർക്കാണ് ഗ്രാസ്സ് ഫാന്റസി പാർക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ആവേശം പകരുന്ന ഭൂമി, ജലയാത്രകൾ എന്നിവയും പാർക്കിന് നൽകുന്നു. മൈസൂർ-ബാംഗ്ളൂർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി 30 ഏക്കർ പച്ചപ്പിന്റെ പുൽമേടിലാണ്. വേവ് പൂൾ, 5 ഡി വിർച്ച്വൽ റൈഡുകൾ, ടെലികോംബാറ്റ്, പെൻഡുലം സ്ലൈഡ് തുടങ്ങി നിരവധി സവിശേഷതകൾ ഇവിടെയുണ്ട്.

Somnathpura

മൈസൂരിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് സോമനാഥ്പുര. ചേന്നകേശവ ക്ഷേത്രം എന്നും കേശവ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേശവ ക്ഷേത്രത്തിലെ ദിവ്യത്വം ഹൊയ്സാല വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുകയും അതിന്റെ സമീപപ്രദേശങ്ങളിൽ വന്യജീവികളെ പര്യവേക്ഷണം നടത്തുകയും ചെയ്യുക.

Srirangapatna

മൈസൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണ് ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കാവേരി നദീതീരത്ത് ഒരു നദി ദ്വീപിനെ ചുറ്റിപ്പറ്റിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പട്ടണത്തിൽ ആധിപത്യം സ്ഥാപിച്ച രംഗനാഥസ്വാമി ക്ഷേത്രത്തിന് പേരിട്ടാണ് ഈ നഗരത്തിന് ഈ പേര് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീരംഗപട്ടണം. ഗംഗാ രാജവംശം ഒൻപതാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. ഹൊയ്സാല, വിജയനഗര വാസ്തുകലകളുടെ നിർമ്മാണ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ശ്രീരംഗപട്ടണയിലെ കളിപ്പാട്ട ഫാക്ടറികളിലേക്ക് ഒരു ടൂർ നടത്താനും കളിപ്പാട്ടങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് സാക്ഷ്യപ്പെടുത്താനും കഴിയും.

Shivanasamudra Falls

ഒരു നദീതീരത്ത് സ്ഥിതി ചെയ്യുന്ന ശിവാനസമുദ്ര താഴ്വരയാണ് കാവേരി നദി 90 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടം. ശിവനസമുദ്രം വെള്ളച്ചാട്ടം, കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശിവാനസമുദ്രം, ഗഗനചുക്കി വെള്ളച്ചാട്ടവും ഭരചുക്കി വെള്ളച്ചാട്ടവും. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനാണിത്. മൈസൂർ പട്ടണത്തിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇന്ത്യയിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഇത്.

Rangantittu Bird Sanctuary

മൈസൂരിൽ നിന്ന് വളരെ അകലെയല്ല, തെന്നിന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് രംഗഗുരി പക്ഷിനിരീക്ഷകർ. 40 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി സങ്കേതം 170 ഓളം പക്ഷി വർഗ്ഗങ്ങളാണ്. ശ്രീരംഗപട്ടണയിലെ ഏറ്റവും അടുത്തുള്ള സ്ഥലമാണ് രംഗപ്പാത്തി. വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

Talakad

മൈസൂർ പട്ടണത്തിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് തലക്കാട്. കർണാടകത്തിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി ഇവിടം അറിയപ്പെടുന്നു. കാവേരി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ഇപ്പോൾ 30 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ മണൽത്തരികൾക്കു കീഴിൽ കുഴിച്ചിടുന്നു, എന്നിരുന്നാലും, ആളുകൾ ഇപ്പോഴും ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിന് പുറമേ ഹോർട്ടികൾച്ചർ, വീഞ്ഞ് നിർമ്മാണത്തിന്റെ കേന്ദ്രവും തലക്കാടാണ്. ഫൈൻ വൈൻസ്, എക്സോട്ടിക് സീറോ കീസ്റ്റിഡ്സൈഡ് ഫ്രൂട്ട് ഉൽപന്നങ്ങൾ, ആർട്ടിസാൻ ചീസ്, വൈവിധ്യമാർന്ന പാചക അനുഭവങ്ങൾ എന്നിവ ഇപ്പോൾ ഈ ഉറക്ക നഗരത്തെ തിരിച്ചറിയുന്നു.

Melukote
മൈസൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്. നാടൻ നൃത്തവും, ദേശീയോദ്യാനവും, സാംസ്കാരിക പരിപാടികളും ഇവിടെ കാണാൻ കഴിയും. ചിത്രത്തിന് അനുയോജ്യമായ സ്ഥലവും അതുപോലെ ചുറ്റുമുള്ള ചിത്രങ്ങളും ചുറ്റപ്പെട്ട സ്ഥലമാണിത്. മലമുകളിൽ സ്ഥിതി ചെയ്യുന്ന ശ്രീ യോഗനരസിംഹ സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്. ഇവിടെ നിന്ന് ഒരു സൂര്യോദയം ലഭിക്കുന്നത് ഇവിടെ കാണാം.

Bandipur National Park

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ നഗരം ബന്ദിപ്പൂർ നാഷണൽ പാർക്ക് മൈസൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അനേകം വന്യജീവികളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് നാഷണൽ പാർക്ക്. തമിഴ്നാട്ടിലെ മുതുമല വൈൽഡ് ലൈഫ് സാങ്ച്വറിയും കേരളത്തിലെ വയനാട്ടിലെ വന്യജീവി സങ്കേതവും ഉത്തര നാഗർഹോൾ ദേശീയ ഉദ്യാനവും ചേർന്ന് ഇന്ത്യയിലെ നീലഗിരി ബയോസ്ഫിയർ റിസർവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Nagarhole National Park

മൈസൂർ പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് നാഗർഹോളെ നാഷണൽ പാർക്ക്. കർണാടകത്തിലെ കുടക് ജില്ലയിലാണ് നാഗർഹോളെ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. അനേകം ആനകൾ, മറ്റ് വന്യ മൃഗങ്ങൾ, പക്ഷികൾ എന്നിവയാണ് ദേശീയ ഉദ്യാനം. ജംഗി സഫാരി, ആന, ട്രെക്കുകൾ എന്നിവ ഇവിടുത്തെ സന്ദർശകർക്ക് മികച്ച അനുഭവമായിരിക്കും.

Jaganmohan Palace

പ്രധാന കൊട്ടാരത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണിത്. 1861 ൽ കൃഷ്ണരാജ വോഡയാർ മൂന്നാമൻ നിർമ്മിച്ച കൊട്ടാരം അദ്ദേഹത്തിന്റെ മകളുടെയും മ്യൂസിയത്തിൻറെയും വിവാഹത്തെ ആഘോഷിക്കുന്നതിനായി ഔദ്യോഗികമായി 1915 ൽ ആരംഭിച്ചു. അതിനു ശേഷം നിരവധി ശിൽപ്പികൾ കൂട്ടിച്ചേർത്തു. ഈ ആർട്ട് ഗാലറി മൈസൂരുവിന്റെ ചിത്രരചന പ്രദർശിപ്പിക്കുന്നു. തിരുവിതാംകൂർ രാജാ രവിവർമ്മയുടെ യഥാർത്ഥ ഓയിൽ പെയിന്റിംഗ് ഇവിടെ കാണാം. ഇന്ത്യൻ ആർട്ടിസ്റ്റ് എസ്.ജി.ഹൽദ്നിക്കിന്റെ ദീപസ്തംഭത്തിലെ സ്ത്രീയുടെ പെയിന്റ് മറ്റൊരു ഭാഗമാണ്. ഗ്ലാസ്, സെറാമിക്, മെറ്റൽ എന്നിവയിൽ നിർമ്മിച്ച ആർട്ടൈഫാക്റ്റുകളും മറ്റുള്ളവയാണ്.
ഇവിടെ മനോഹരമായ ഘടികാരങ്ങളും ഇവിടെ കാണാം. ചൈന, ജപ്പാനിൽ നിന്നുള്ള ചില ശക്തികൾ, മോഗൽ, രജപുത് തുടങ്ങിയ വിവിധ ശൈലികളുടെ ചിത്രങ്ങൾ ഇവിടെ കാണാം.

Planet X

ചാമുണ്ഡത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന പ്ലാനറ്റ് എക്സ് മൈസൂർ പ്രദേശത്തെ ഒരു പ്രശസ്തമായ വിനോദ കേന്ദ്രമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഈ സ്ഥലം അനുയോജ്യമാകുമെന്നതിനാൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും പിക്നിക് ഒരു പിക്നിക്കിന് അനുയോജ്യമാണ്. സ്നൂക്കർ, ബില്യാർഡ്സ്, ഗോ-കാർട്ടിംഗ്, വീഡിയോ ഗെയിമുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. സമുച്ചയത്തിൽ ഒരു ബൗളിംഗ് ആലി, മിനി ഗോൾഫ് കോഴ്സ്, റസ്റ്റോറന്റ്, കോഫീ ഷോപ്പ്, കോൺഫറൻസ് റൂം എന്നിവിടങ്ങളുണ്ട്.

Melody World Wax Museum

മൈസൂർ പരിസരത്താണ് മെലോഡി വേൾഡ് വാക്സ് മ്യൂസിയം. സംഗീതജ്ഞരുടെ മെഴുക് പ്രതിമകളോടൊപ്പം ഇവിടെ സംഗീത ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനാലാണ് മെലോഡി വേൾഡ് എന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടെ നൂറുകണക്കിന് ലൈസൻസുള്ള വാക്സ് മോഡലുകളും 300 ഓളം സംഗീത ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. ഇവിടെയുള്ള 19 ഗാലറികൾ മ്യൂസിക്കൽ പ്രസക്തിയും സാമൂഹ്യ പ്രാധാന്യവും രചിക്കുന്ന സംഗീത ഉപകരണങ്ങളുടെയും പ്രതിമകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്നു. മൈസൂർ ഭരണാധികാരിയായ നൽവാഡി കൃഷ്ണരാജ വോഡയാറുടെ പ്രതിമയാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. മ്യൂസിയത്തിലെ ഒരു പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. അവിടെ നിങ്ങൾക്ക് ചില സംഗീതോപകരണങ്ങൾ വായിക്കാവുന്നതാണ്.

മൈസൂർ തികച്ചും അതിശയകരമാണ്, ഈ വിസ്മയകരമായ സ്ഥലത്തെക്കുറിച്ച് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒരു കാരണവുമില്ല, നിങ്ങൾ എന്നെപ്പോലുള്ള വിഡ്ഢിത്തമൊന്നുമല്ലെങ്കിൽ. നിങ്ങൾ ഇതിനകം ഈ സ്ഥലത്ത് ആയിരുന്നെങ്കിൽ, നിങ്ങളുടെ കഥ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ബ്ലോഗിൽ ഞാൻ ഒരു സ്ഥലം നഷ്ടപ്പെടുത്തി എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ചുവടെയുള്ള അഭിപ്രായ ബോക്സിൽ അത് പരാമർശിക്കുക. ഇതിനുപുറമെ മൈസൂർ സന്ദർശിക്കുന്നതിനും അതിനെക്കുറിച്ച് അറിയാത്തതിനും ഞങ്ങളെ ഒരു കോൾ നൽകൂ. 91-9212553106 / 07 അല്ലെങ്കിൽ ഞങ്ങളൊരു ഇമെയിൽ അയയ്ക്കുക info@tourmyindia.com. ടൂർ എന്റെ ഇന്ത്യ ന്യായമായ യുക്തമായ യാത്രാ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു, എല്ലായ്പ്പോഴും നിങ്ങൾ ഓർത്തുവയ്ക്കേണ്ട ഒരു യാത്രയ്ക്കുള്ള ഉറപ്പ് നൽകുന്നു.

അദ്ധ്യാപകദിനം

പരിചയപ്പെടാനിടയായ ഗുരുഭൂതർക്കു പ്രണാമം…
ഒത്തിരിപ്പേരുണ്ട്…
എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ…
പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ…
ഒട്ടേറെപ്പേർ…
അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ…
എല്ലാവരേയും ഓർക്കുന്നു – പ്രണമിക്കുന്നു –
നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ…!! 😻😻 🙏 🌷🌷

അല്പം വിവരണം

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

ആഹവധ്വനി

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം.
അന്തിയാവോളം പണിയുന്ന പാവങ്ങ-
ളഞ്ജ്നാംഭസ്സിങ്കലാപ്ലവം ചെയ്യുന്നു.

എന്തിനു പട്ടിണി കൊണ്ടു കഴിയുന്നു
എന്തിന്നു ജീവിതം പാടെയുഴലുന്നു
ജീവിതം സർവ്വദാ രോദിച്ചിടാനല്ല
കേവലം കർത്തവ്യകർമ്മത്തിനുള്ളതാം…

സംഗരശഹ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!

ഇന്നു നാം കാണുന്ന മാളികയോരോന്നു-
മിന്ദ്രജാലം കൊണ്ടു പൊന്തിച്ചു ജന്മികൾ

മന്ദരാം മാനുഷർ മേടയിൽ വാഴുന്നു
യാചനം ചെയ്യുന്നു പാവങ്ങൾ വീഥിയിൽ;

നിദ്രയെ കൈവിട്ടു വേഗമുണരുവിൻ
നവ്യജഗത്തിനെ സൃഷ്ടിക്ക സത്വരം

സംഗരശബ്ദങ്ങൾ ദൂരെ മുഴങ്ങുന്നു
സന്നദ്ധസേനയായ് മുന്നോട്ടടുക്ക നാം!!

1937 ആഗസ്റ്റ് 30 നു പബ്ലിഷ് ചെയ്ത മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിൽ ഇ. കെ. നായനാർ തന്റെ 19 ആം വയസ്സിൽ എഴുതിയ കവിത.
EK Nayanar, Ahavadhvani
സഖാവ് ഇ. കെ. നായനാർ – ആഹവധ്വനി