തമിഴ് നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ്…

Rajesh K Odayanchal and Manjusha OV at Salem Namakkalതമിഴന്റെ അദ്ധ്വാനശീലവും കൃഷിയോടുള്ള അവന്റെ അഭിവാഞ്ഛയും കണ്ടറിഞ്ഞ ഒരു യാത്രയായിരുന്നു ഇക്കഴിഞ്ഞ സേലം യാത്ര. നാട്ടിൽ പണിക്കായി തെണ്ടിത്തിരിഞ്ഞു വരുന്ന വൃത്തിഹീനരായ തമിഴരെ കണ്ടുശീലിച്ച കണ്ണുകൾക്ക് ഇവരെ സ്വീകരിക്കാൻ ആദ്യമൊരല്പം മടിയായിരുന്നു. പക്ഷേ, സങ്കല്പങ്ങളെ കാറ്റിൽ പറത്തി അവരുടെ സ്നേഹവും വാത്സല്യവും ഏറെ അനുഭവിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ മടക്കം. വിവാഹശേഷം ഇതുവരെ പോയ യാത്രകളിൽ മഞ്ജു ഏറെ സന്തോഷിച്ച ഒരു യാത്രയായിരുന്നു ഇത്. ഓരോ യാത്രകഴിഞ്ഞെത്തുമ്പോഴും ഉണ്ടാവുന്ന മടുപ്പോ ക്ഷീണമോ ഈ യാത്രാശേഷം ഉണ്ടായില്ല; മാത്രമല്ല നിറഞ്ഞ റിഫ്രഷ്മെന്റായിരുന്നു അതു ബാക്കിവെച്ചത്. യാത്രാ വിശേഷങ്ങളിലേക്കു പോകാം.

പാച്ചൽ ഗ്രാമം

Rajesh K Odayanchal and Manjusha OV at Salem Namakkalതമിഴ്നാട്ടിലെ സേലം – നാമക്കൽ ജില്ലകളിലെ കൃഷിയിടങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നവയാണ്. ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുന്ന അവരുടെ വയലേലകൾ കണ്ടാൽ നമ്മൾ നോക്കി നിന്നുപോകും! കണ്ണെത്താത്ത ആഴത്തിലുള്ള കിണറുകൾ ഇടയ്ക്കൊക്കെ ഉണ്ടെങ്കിലും മഴയെ ആശ്രയിച്ചാണ് അവയിലെ വെള്ളത്തിന്റെ നിലനിൽപ്പും. മണ്ണു പൊന്നാക്കി മാറ്റുന്ന ആ കർഷകർക്ക് കുടിക്കാൻ വരെ വെള്ളം വല്ലപ്പോഴും വന്നെത്തുന്ന കാവേരി ജലം തന്നെ. എന്നിട്ടും മഴദൈവങ്ങളെ പ്രാർത്ഥിച്ച് അവർ കൃഷിയിറക്കുന്നു.

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalസർക്കാർ വക വണ്ടികളിൽ രാവിലെ പത്തുമണിയോടടുത്ത് ഗ്രാമകവലയിലേക്ക് ഒരു ലോറി വെള്ളം എത്തും. അതവിടെ ഉള്ള വലിയ ഒരു സംഭരണിയിലേക്ക് നിറച്ചുവെച്ച് വണ്ടി അടുത്ത ഗ്രാമം ലക്ഷ്യമാക്കി പോകും. നാട്ടുകാർ സംഭരണിയിലെ വെള്ളം കുടങ്ങളിലും കന്നാസുകളിലും നിറച്ച് വീട്ടിലെത്തിക്കും. കുളിക്കാനും അലക്കാനുമൊക്കെ ബോറടിച്ചുകിട്ടുന്ന വെള്ളത്തിന്റെ സപ്ലേയും ഉണ്ട്. അതിന് ഉപ്പുരസമാണ്. ഇത്രയും ജലക്ഷാമം ഉള്ള ആ നാട്ടിലെ വിളവുകൾ കണ്ടാൽ ഒരിക്കലും പറയില്ല ഇത് വെള്ളത്തിനു ക്ഷാമമുള്ള നാടാണെന്ന്; കാവേരി ജലം ഒരു ദിവസമെങ്കിലും നിന്നുപോയാൽ കുടിവെള്ളം കിട്ടാതെ ദാഹിച്ചു വരളുന്ന ഗ്രാമമാണിതെന്ന്. ഇതുപോലെ അനേകം ഗ്രാമങ്ങൾ തമിഴ് നാട്ടിൽ നിറയെ ഉണ്ടെന്ന്!! അന്യസംസ്ഥാനങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന നദീജലം കേവലമൊരു വഴക്കിന്റെ പേരിൽ നിലച്ചാൽ താറുമാറാവുന്ന അനേകം ഗ്രാമങ്ങൾ…

വരദപ്പഗൗഡർ

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalഗ്രാമത്തിലെ വരദപ്പ ഗൗഡരുടെ കൃഷിയിടമാണു ചിത്രത്തിൽ കാണുന്നത്. അവിടെ ഇല്ലാത്ത കൃഷിത്തരങ്ങൾ ഇല്ല, കപ്പ, ഇഞ്ചി, മഞ്ഞൾ, നിലക്കടല, ഈന്തപ്പഴം, ചെറുപയർ, ചുവന്നുള്ളി, വലിയ ഉള്ളി (സവാള), ഓറഞ്ച്, പേരയ്ക്ക, തെങ്ങുകൾ, പുളി, വേപ്പ്, ഇങ്ങനെ പോകുന്നു. ഇതിനൊക്കെ പുറമേ എരുമ, പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളും നിരവധിയുണ്ട്. എങ്ങോട്ടുനോക്കിയാലും പച്ചപ്പു തന്നെ. വയലുകൾക്കു നടുവിലായി പലയിടത്തും ചതുരാകൃതിയിലുള്ള വലിയ കിണറുകൾ. അതിന്റെ നീളമെത്രയെന്ന് അറിയില്ല. മുകളിൽ നിന്നും നോക്കിയാൽ അടിവശം കാണാൻ ബുദ്ധിമുട്ട്. റിസ്ക്കെടുത്ത് നോക്കാനും പോയില്ല. സേലം – നാമക്കൽ റൂട്ടിൽ ഏകദേശം 25 കിലോമീറ്റർ പിന്നിടുമ്പോൾ കിട്ടുന്ന പാച്ചൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ പോയത്. ഒരു ടിപ്പിക്കൽ തമിഴ് നാടൻ ഗ്രാമത്തിന്റെ ഹൈവേയോടടുത്ത മുഖമാണു പാച്ചൽ. കൃഷി സ്ഥലങ്ങൾ അവിടെ വാങ്ങിക്കാൻ കിട്ടും. സ്ക്വയർ ഫീറ്റിനു 30 രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം പോയപ്പോൾ ഉണ്ടായിരുന്നത്, എന്നാൽ അതിപ്പോൾ 200 മുതൽ 250 വരെ ആയിട്ടുണ്ട്. ഒരേക്കർ ഒന്നിച്ചെടുക്കുമ്പോൾ 20 ലക്ഷമാണെന്നും പറഞ്ഞു. സ്ക്വയർ ഫീറ്റായി വാങ്ങിക്കുന്നതും ഏക്കറായി വാങ്ങിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഒന്നും കൂട്ടിനോക്കാൻ പോയില്ല… അടുത്ത വർഷം പോകുമ്പോൾ ഒരു പക്ഷേ അതു 40 ലക്ഷമായേക്കാം!! വെള്ളമാണവിടുത്തെ പ്രധാന പ്രശ്നം. വെള്ളം ഉണ്ടെങ്കിൽ മറ്റൊരു സ്വർഗം അന്വേഷിച്ച് പോകേണ്ടതില്ല. വില കൂടും മുമ്പ് ഒരു വീടുകെട്ടാനുള്ള സ്ഥലം ഇവിടെ വാങ്ങിച്ചിടണം എന്ന് മഞ്ജു വാശിപിടിച്ചു തുടങ്ങിയിരിക്കുന്നു.

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalകേരളത്തിൽ വെള്ളം ഒരിക്കലും ഒരു പ്രശ്നമേയല്ല. നിരവധി നദികളും മറ്റനവധി ജല സ്ത്രോതസുകളും നമുക്കുണ്ട്. നമുക്കുകിട്ടുന്ന മഴവെള്ളം സംഭരിച്ചുവെച്ചാൽതന്നെ നമുക്കത് നല്ലൊരു കരുതൽ ശേഖരമായി. എന്നിട്ടും ഇടവിട്ട് ചെയ്യുന്ന നെൽകൃഷി മാത്രമല്ലേ നമ്മുടെ പ്രധാന പരിപാടി. ആ വയലുകളെ തന്നെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് പറ്റിയിട്ടില്ല. ഈ ആദിമദ്രാവിഡരെ കണ്ടുപഠിക്കേണ്ടതു തന്നെയാണ്. വരദപ്പ ഗൗഡരുടെ മകൻ ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ മാനേജരാണ്. ഒന്നര ലക്ഷത്തോളം രൂപ മാസം സാലറിയുള്ള വ്യക്തി. ഒന്നരലക്ഷം രൂപ സാലറികിട്ടുന്ന ഒരു മകന്റെ അച്ഛനെ ഞാൻ കേരളത്തിന്റെ പരിതസ്ഥിതിയിൽ വെറുതേ ഒന്നോർത്തുപോയി! എല്ലാ മാസവും മകൻ അച്ഛനെ കാണാൻ ഈ ഗ്രാമത്തിലേക്ക് വരാറുണ്ട്. ഈ അച്ഛനും അദ്ദേഹത്തിന്റെ അനുജനും അനുജന്റെ മകനും ചേർന്നാണ് ഈ കാണുന്ന കൃഷിയിടവും ഇക്കണ്ട വളർത്തു മൃഗങ്ങളേയും പരിപാലിക്കുന്നത്. കൃഷിയിടത്തിലെ മിക്ക പണികളും ഇവർ തന്നെ ചെയ്യുന്നു. ഒത്തിരിപേർ വേണ്ടിവരുന്ന പണികൾക്കു മാത്രമേ പണിക്കാരെ വിളിക്കുന്നുള്ളു. എല്ലാവരും പണിക്കാരായിരിക്കുന്ന ആ നാട്ടിൽ പരസ്പരം സഹകരിച്ച് അവർ വിളവെടുപ്പു നടത്തുന്നു. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ ആരാധനാമൂർത്തികളുടെ കോവിലുകളും ഉണ്ട്.

Rajesh K Odayanchal and Manjusha OV at Pachal Road, Namakkalആ കൃഷിസ്ഥലം വിട്ടുപോരുമ്പോൾ എത്രയും പെട്ടന്ന് ഇവർക്കാവശ്യമായ മഴ ലഭിക്കണേ എന്നായിരുന്നു പ്രാർത്ഥന. അവരുടെ കടിനാദ്ധ്വാനത്തിന്റെ ഫലം അവർക്ക് മുഴുവനായും കിട്ടാൻ പ്രകൃതി കനിഞ്ഞേ മതിയാവൂ. വരുമ്പോൾ ഞങ്ങൾക്ക് എടുക്കാൻ പറ്റാവുന്നത്ര തേങ്ങയും പച്ച നിലക്കടലയും ചെറുപയറും പേരയ്ക്കയും നാരങ്ങയും ഒക്കെ പൊതിഞ്ഞുതന്ന് അവർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. കൂടാതെ വഴിയാത്രയ്ക്കിടയിൽ കഴിക്കാനായി പരിപ്പുവടയും പൊതിഞ്ഞുവെച്ചുതന്നു.

മലൈകോട്ടൈ

Rajesh K Odayanchal and Manjusha OV at Malai Kottai, Namakkalചിത്രത്തിൽ കാണുന്ന കോട്ട നാമക്കൽ ടൗണിൽ ആണ്. സേലത്തു നിന്നും 53 കിലോമീറ്റർ ഉണ്ട് നാമക്കൽ എന്ന സ്ഥലത്തേക്ക്. (കൂടുതൽ ചിത്രങ്ങൾ ഇവിടെയുണ്ട്) മലൈകോട്ടൈ എന്നാണു തമിഴന്മാർ ഈ കോട്ടയെ വിളിക്കുന്നത്. നാമക്കൽ ടൗണിനു നടുവിലാണ് ഈ മല. മലയുടെ മുകൾ തട്ടീലാണു കോട്ട. മുകളിൽ നിന്നാൽ നാമക്കൽ ടൗൺ ചുറ്റും പരന്നു നിൽക്കുന്നതു കാണാം. ടിപ്പുവിന്റെ ആയുധസംഭരണ ശാലയായിരുന്നു അത്. മലയുടെ ഉൾവശത്ത് വലിയ തുരങ്കങ്ങൾ ഉണ്ടത്രേ, ഇപ്പോൾ അത് അടച്ചിട്ടിരിക്കുകയാണ്. വൈകുന്നേരം അവിടേക്ക് പോകുന്നതാവും നല്ലത്. ഒരു അഞ്ചുമണി സമയത്താണു മഞ്ജുവും ഞാനും അവിടെ എത്തിയത്. വെയിൽ ഒട്ടൊടുങ്ങിയ സമയം. ഉച്ചയ്ക്കു വന്നാൽ തല പൊട്ടിപ്പിളർന്നു പോവും. ഈ മലകാണാൻ മാത്രമായി ഇവിടെ വരുന്നത് നഷ്ടമാണ്. എന്നാൽ, 100 കിലോമീറ്റർ അപ്പുറത്തുള്ള ട്രിച്ചിയിൽ കാണാൻ പലതും ഉണ്ട്. നാമക്കല്ലിൽ നിന്നും കുറച്ചു യാത്ര ചെയ്താൽ കൊല്ലിമലയിൽ എത്താം. കൊല്ലിമലയിലേക്കുള്ള യാത്ര തന്നെ രസകരമാണ്. മൈലകോട്ടയിൽ എത്തിയപ്പോൾ വളരെ കുറച്ച് ആൾക്കാർ മാത്രമേ അവിടെയുണ്ടായുള്ളു. കോട്ടയ്ക്കകവശം വിശാലമായ ഒരു കുളമുണ്ട്. നിറയെ മീനുകൾ ഉള്ള ഒരുകൊച്ചു ശുദ്ധജല തടാകം. അതിന്റെ കരയിലിരുന്ന് ഒരു വയസൻ മൂപ്പർ മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നു. ഞാൻ അയാളെ ഒന്നു പരിചയപ്പെട്ടു. ഒരു കൈയും ഒരു കാലും അടങ്ങുന്ന ശരീരത്തിന്റെ ഒരു ഭാഗം മൊത്തം തളർന്നുപോയ മാരിയപ്പൻ ആയിരുന്നു അത്. അയാൾ എന്നും വൈകുന്നേരം ഈ മല കയറിവന്ന് മീനുകൾക്ക് ഭക്ഷണം കൊടുക്കുമത്രേ.Rajesh K Odayanchal and Manjusha OV at Malai Kottai, Namakkal ചിക്കൻ ബിരിയാണിയാണ് സമീപത്തിരിക്കുന്നത്. അതിലെ ചിക്കൻ പീസൊക്കെ സൈഡിൽ മാറ്റി വെച്ചിരിക്കുന്നു. അരിയാഹാരം മാത്രം ഫിൽട്ടർ ചെയ്തെടുത്ത് വളരെ സൂക്ഷ്മതയോടെ അദ്ദേഹം മീനുകൾക്കിട്ടുകൊടുക്കുന്നു. അയാളാണിത് ടിപ്പുവിന്റെ ആയുധസംഭരണശാലയായിരുന്നുവെന്നും മലയ്ക്കടിവശം വൻ തുരങ്കങ്ങൾ ഉണ്ടെന്നും അവയിപ്പോൾ അടച്ചിരിക്കുകയാണെന്നും അടക്കമുള്ള കഥകൾ പറഞ്ഞുതന്നത്. പിന്നെ അദ്ദേഹം എന്റെ ഫോട്ടോയ്ക്കായി വെളുക്കെ ചിരിച്ച് പോസ് ചെയ്തുതന്നു.

കൂടുതൽ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

കൊല്ലിമല – (തമിഴ്: கொல்லி மலை)

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalനാമക്കല്ലിലെ മറ്റൊരു വിശേഷപ്പെട്ട സ്ഥലമാണു കൊല്ലിമല. വൻ‌മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കടൽ നിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഒരു വലിയ വനമേഖലയ്ക്കു നടുവിലാണ് ഈ പ്രദേശം. ഏകദേശം 280 km² വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ഭൂപ്രദേശം ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ളതാണെങ്കിലും ഇപ്പോഴും സഞ്ചാരികൾ അധികമായി എത്തിത്തുടങ്ങിയിട്ടില്ല. മരച്ചീനി, പൈനാപ്പിൾ, വാഴ മുതലായവ വാണിജ്യാടിസ്ഥാനത്തിൽ തന്നെ കൃഷിചെയ്തുവരുന്നുണ്ട് ഇവിടെ. വിവിധ ഇനത്തിൽ പെട്ട ധാരാളം പ്ലാവുകൾ ഇവിടെ ഉണ്ട്. അതുകൊണ്ടുതന്നെ നാമക്കൽ, സേലം മുതലായ സ്ഥലങ്ങളിലെ കമ്പോളങ്ങളിലേക്കുള്ള ചക്കകൾ ഇവിടെ നിന്നും വരുന്നതാണ്. ചിലയിടങ്ങലിൽ കാപ്പിയും കുരുമുളകും വൻതോതിൽ കൃഷിചെയ്തു വരുന്നുണ്ട്. വികസനം തീരെ ചെന്നെത്താത്ത സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലിമല. ആകാശഗംഗ എന്നറിയപ്പെടുന്ന വലിയൊരു വെള്ളച്ചാട്ടം കൊല്ലിമലയുടെ ഭംഗി വർദ്ധിപ്പിക്കുന്നു. അറപ്പാലീശ്വരൻ ക്ഷേത്രം, കൊല്ലിപ്പാവൈ അമ്മൻ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. ചിലപ്പതികാരം, മണിമേഖല പോലുള്ള പഴയകാല കൃതികളിൽ കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടത്രേ.

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalഎഴുപതിലധികം വൻവളവുകളുള്ള ചെങ്കുത്തായ ഒരു ചുരം കയറിവേണം കൊല്ലിമല എന്ന സ്ഥലത്ത് എത്തിച്ചേരാൻ. സേലത്തു നിന്നും നാമക്കല്ലിൽ നിന്നും ബസ്സുകൾ ഉണ്ടെങ്കിലും പ്രായേണ സേലത്തുനിന്നും ബസ്സ് സർവീസ് കുറവാണ്. നാമക്കല്ലിൽ നിന്നും 63 കിലോമീറ്റർ അകലെ കിഴക്കൻ മലനിരകളിലാണു കൊല്ലിമല സ്ഥിതിചെയ്യുന്നത്. പ്രദേശവാസികൾ അടിവാരം എന്നു വിളിക്കുന്ന കാരവല്ലി എന്ന സ്ഥലത്ത് നിന്നുമാണ് ചുരം തുടങ്ങുന്നത്. ചുരം കയറാൻ ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും. കാർഷികവൃത്തിയിലേർപ്പെട്ട കുറേ പാവപ്പെട്ട ജനവിഭാഗം മാത്രം താമസിച്ചുവരുന്ന കൊല്ലിമലയിൽ ഒരു ചെറുപട്ടണം പോലും ലഭ്യമല്ല. ചെമ്മേട് (സെമ്മേട്) എന്ന സ്ഥലമാണ് കൊല്ലിമലയുടെ കേന്ദ്രം. ചെറു തട്ടുകടകൾ പോലെയുള്ള വാണിജ്യകേന്ദങ്ങൾ മാത്രമേ ഇവിടെ കാണാനുള്ളൂ. കൊല്ലിമലയിൽ ഇത്തരം തട്ടുകടകളുടെ എണ്ണം കൂടുതലായി കണ്ടു വരുന്നു.

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalകൊല്ലിമലയോട് അടുത്തുള്ള പട്ടണം ജില്ലാ ആസ്ഥാനമായ നാമക്കൽ ആണ്. രണ്ടുമണിക്കൂർ ഇടവിട്ട് നാമക്കല്ലിൽ നിന്നും കൊല്ലിമലയിലേക്ക് ബസ്സ് സർവീസ് ഉണ്ട്. 63 കിലോമീറ്റർ ദൂരമുള്ള ഈ വഴി ഒരുപാട് ഹെയർപിൻ വളവുകൾ ഉള്ളതാണ്. ഏകദേശം നാലുമണിക്കൂർ യാത്ര വേണ്ടിവരും ഇവിടെ എത്തിച്ചേരാൻ. കൊല്ലിമലയിൽ നിന്നും സേലത്തേക്കും ബസ്സ് സർവീസ് ഉണ്ട്; പക്ഷേ അതു വളരെ കുറവാണ്. തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുകൾ ഈറോഡ്, സേലം എന്നിവയാണ്. സേലത്തു നിന്നും നാമക്കൽ വരെ 54 കിലോമീറ്റർ ദൂരമുണ്ട്. അഞ്ചുമിനിറ്റിന്റെ ഇടവേളയിൽ ഏതു സമയത്തും ഈ വഴി ബസ്സുകൾ ലഭ്യമാണ്. സേലത്തു നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ ഒരുമണിക്കൂർ സമയത്തെ യാത്ര മതിയാവും. ഈറോഡിൽ നിന്നും നാമക്കല്ലിൽ എത്തിച്ചേരാൻ 57 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ട്.

കൃഷി

തേയില, കാപ്പി, കുരുമുളക്, പൈനാപ്പിൾ, ചക്ക, മരച്ചീനി മുതലായവയൊക്കെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്. അങ്ങിങ്ങായി വലിയ വാഴത്തോപ്പുകളും നെൽകൃഷിയും ഉണ്ട്. ചക്കയ്‌ക്ക് ഏറെ പ്രസിദ്ധമാണ് കൊല്ലിമല. വിവിധതരത്തിലുള്ള ചക്കകളും വാഴപ്പഴങ്ങളും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.

ആകാശഗംഗ

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalകൊല്ലിമലയിലെ പ്രധാന ആകർഷണമാണ് ആകാശഗംഗ എന്ന ഈ വെള്ളച്ചാട്ടം. രണ്ട് വൻമലകൾക്കിടയിൽ മലകളുടെ ഏകദേശം നടുവിലായി ഇതു സ്ഥിതി ചെയ്യുന്നു. കൊല്ലിമലയിലെ ശിവക്ഷേത്രത്തിൽ നിന്നും വെള്ളച്ചാട്ടം ഉള്ളസ്ഥലം വരെ ചെങ്കുത്തായ ചരിവാണ്. അമ്പലത്തിന്റെ മുന്നിൽന്നിന്നും വെള്ളച്ചാട്ടം വരെ കോൺക്രീറ്റ് പടികൾ ഉള്ളതിനാൽ അങ്ങോട്ടുള്ള യാത്ര സുഗമമാണ്. പത്തുരൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് സഞ്ചാരികളെ വെള്ളച്ചാട്ടം ഉള്ള സ്ഥലത്തേക്ക് കടത്തിവിടുന്നത്. കൊല്ലിമലയുടെ വന്യഭംഗി നിറഞ്ഞുനിൽകുന്ന ഭാഗമാണ് ഈ സ്ഥലം. വെള്ളച്ചാട്ടത്തിനു കീഴിൽ നിന്നും കുളിക്കുന്നവർക്ക് ശിവകാരുണ്യത്താൽ സർവരോഗശമനം ഉണ്ടാവുമെന്ന വിശ്വാസം കൊല്ലിമലനിവാസികൾക്കിടയിൽ ഉണ്ട്. മലമുകളിൽ നിന്നും വരുന്ന വെള്ളത്തിൽ ഔഷധമൂല്യം ഉണ്ടെന്നവർ വിശ്വസിക്കുന്നു.

പേരിനു പിന്നിലെ ഐതിഹ്യം

Rajesh K Odayanchal and Manjusha OV at Kolli hills, Namakkalകൊല്ലിമലയുടെ പേരിനു പിന്നിൽ രണ്ട് ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. അറപ്പാലീശ്വരൻ എന്ന ശിവന്റെ ചൈതന്യം സമീപത്തുള്ളതിനാൽ സകലവിധ വ്യാധികളേയും കൊല്ലാൻ പര്യാപ്തമാണ് ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിലുള്ള സ്നാനം എന്നു പ്രദേശവാസികൾ വിശ്വസിക്കുന്നു. എന്നാൽ പ്രബലമായ മറ്റൊരു വിശ്വാസം വിശ്വസുന്ദരിയായ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. പണ്ട് മുനിമാർ തങ്ങളുടെ കൊടും തപസ്സിനായി തെരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രേ കൊല്ലിമല. മുനിമാരുടെ തപസ്സിന്റെ തീവ്രതയിൽ ചൂടും തീയും കൊണ്ട് നാട്ടുകാരുടെ ജീവിതം ദുസ്സഹമായി തീർന്നപ്പോൾ കൊല്ലിപ്പാവൈ ദേവി തന്റെ സുന്ദരമായ പുഞ്ചിരിയാൽ ആ ചൂടിനേയും തീയേയും എരിച്ചുകളഞ്ഞ് ജനങ്ങളെ കൊടിയ വിപത്തിൽ നിന്നും രക്ഷിച്ചുവെന്നും അവർ വിശ്വസിക്കുന്നു. അതിനാൽ ദേവി വസിക്കുന്ന ആ സ്ഥലം കൊല്ലിമല എന്നവർ വിളിച്ചു വന്നു. ഏറ്റുകൈ അമ്മൻ എന്നാണു സമീപവാസികൾ കൊല്ലിപ്പാവൈ ദേവിയെ വിളിക്കുന്നത്. കൊല്ലിപ്പാവൈയുടെ അമ്പലവും തൊട്ടടുത്തു തന്നെ സ്ഥിതുചെയ്യുന്നുണ്ട്.

പുരാണങ്ങളിൽ

ചിലപ്പതികാരം പോലുള്ള കൃതികളിൽ പറഞ്ഞിരിക്കുന്ന സൂചനകൾപ്പുറം പുരാണപ്രസിദ്ധം കൂടിയാണ് കൊല്ലിമല. രാമായണത്തിൽ പറഞ്ഞിരിക്കുന്ന സുഗ്രീവന്റെ മധുവനം കൊല്ലിമല തന്നെയാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. ക്രിസ്തുവിനു മുമ്പ് 200 – ആം ശതകത്തിൽ പ്രസിദ്ധരായ ഏഴുരാജാക്കന്മാരിൽ ഒരാളായ വളവി ഊറി എന്ന രാജാവ് ഒരു അമ്പിനാൽ സിംഹം, കരടി, മാൻ, കാട്ടുപന്നി എന്നീ മൃഗങ്ങളെ കൊന്ന സ്ഥലം കൊല്ലിമലയാണ്.

1. അഗയ ഗംഗൈ വെള്ളച്ചാട്ടം: ഇടതൂർന്ന വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിശയകരമായ വെള്ളച്ചാട്ടമാണിത്, കൊല്ലി ഹിൽസിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.
2. കൊല്ലി ഹിൽസ് വനങ്ങൾ: വൈവിധ്യമാർന്ന വന്യജീവികളും സസ്യങ്ങളും നിറഞ്ഞ ജൈവവൈവിധ്യത്താൽ സമ്പന്നമായ കുന്നുകൾ. വനങ്ങളിലൂടെയുള്ള ട്രെക്കിംഗ് ഇവിടെ ഒരു ജനപ്രിയ പ്രവർത്തനമാണ്.
3. അരപലീശ്വരർ ക്ഷേത്രം: നിരവധി തീർത്ഥാടകരെ ആകർഷിക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം.
4. ട്രക്കിംഗ് പാതകൾ: വെല്ലുവിളി നിറഞ്ഞതും മനോഹരവുമായ പാതകൾ കാരണം കൊല്ലി ഹിൽസ് ട്രെക്കിംഗ് നടത്തുന്നവർക്ക് ഒരു ജനപ്രിയ സ്ഥലമാണ്. ചുറ്റുമുള്ള താഴ്‌വരകളുടെയും കുന്നുകളുടെയും അതിശയകരമായ കാഴ്ചകൾ ഈ വഴികൾ പ്രദാനം ചെയ്യുന്നു.
5. പ്രാദേശിക സംസ്കാരം: വിവിധ തദ്ദേശീയ ഗോത്ര സമൂഹങ്ങളുടെ ആവാസ കേന്ദ്രമായ ഈ പ്രദേശം, തനതായ സാംസ്കാരിക ആചാരങ്ങൾക്ക് പേരുകേട്ടതാണ്.
6. കാലാവസ്ഥ: തണുത്തതും ഉന്മേഷദായകവുമായ കാലാവസ്ഥയാണ് ഇവിടം, സമതലങ്ങളിലെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ അനുയോജ്യമായ ഒരു സ്ഥലമാക്കി മാറ്റുന്നു.
കൊല്ലി കുന്നുകൾ താരതമ്യേന വാണിജ്യവൽക്കരിക്കപ്പെടാത്തതിനാൽ, ശാന്തവും കളങ്കമില്ലാത്തതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു, ശാന്തതയും പ്രകൃതിയും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

ചിത്രങ്ങൾ വിറ്റു കാശാക്കാം!!

ഗൂഗിൾ പ്ലസ്സിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലു ഒക്കെയായി പോസ്റ്റു ചെയ്യുന്ന ഫോട്ടോസ് കാണുമ്പോൾ കൊതിയാവാറുണ്ട്… എത്ര മനോഹരങ്ങളാണവ!! ഈ ചിത്രങ്ങൾ ഇങ്ങനെ വെറുതേ പ്ലസ്സിലും ഫെയ്സ്‌ബുക്കിലും കൊടുക്കുന്നതിനോടൊപ്പം തന്നെ ഏതെങ്കിലും ഇമേജ് വിൽപ്പന സൈറ്റിൽ കൂടി കൊടുത്ത് ഇക്കൂട്ടർക്ക് വരുമാനം ഉണ്ടാക്കാവുന്നതല്ലേ! ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രമെനന്നു പഴമൊഴി; അതു സത്യമോ മിഥ്യയോ ആവട്ടെ, കലാപരമായി ഗുണമേന്മയുള്ള ചിത്രങ്ങൾ അനേകം ഡോളറുകൾ കൊടുത്ത് വാങ്ങിക്കാൻ ആളുണ്ട് എന്നത് ഒരു സത്യമാണ്. സായിപ്പിന്റേതായും മലയാളിയുടേതായും ഫോട്ടോഗ്രാഫി വിൽപ്പന നടത്തുന്ന നിരവിധി സൈറ്റുകൾ ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്നവ തന്നെ നോക്കുക:
01) മലയാളിയായ ചള്ളിയാന്റെ ക്യാമറോക്സ്,
02) ഐസ്റ്റോക്ക് ഫോട്ടോസ്,
03) ഷട്ടർ സ്റ്റോക്,
04) നിരവധി ഇന്ത്യൻ ഇമേജുകൾ അടങ്ങിയ കോർബിസ് ഇമേജസ്,
05) ഡ്രീംസ്ടൈം,
06) ക്യാൻസ്റ്റോക്ക് ഫോട്ടോ,
07) ഡിപ്പോസിറ്റ് ഫോട്ടോസ് ,
08) ബിഗ്സ്റ്റോക്ക് ഫോട്ടോ,
09) 123rf,
10) ഫോട്ടോലിയ,
11) ഷട്ടർ പോയിന്റ്

ചിത്രങ്ങൾ വിറ്റ് വരുമാനമുണ്ടാക്കാംഞാൻ ഓഫീസ്/വെബ്സൈറ്റ് ആവശ്യങ്ങൾക്കായി ഈ സൈറ്റുകളിൽ നിന്നും ധാരാളം ചിത്രങ്ങൾ വാങ്ങിക്കാറുണ്ട്. ഒരു ചിത്രത്തിന് 5000 മുതൽ 14000 രൂപ വരെയൊക്കെ കൊടുത്ത ചരിത്രവും ഉണ്ട്. 2010 ഇൽ മൂന്നര ലക്ഷം രൂപയുടെ ചിത്രങ്ങൾ ഐസ്റ്റോക്ക് ഫോട്ടോസ് എന്ന സൈറ്റിൽ നിന്നും തന്നെ വാങ്ങിച്ചിരുന്നു… വെബ്സൈറ്റിൽ കൊടുക്കുന്നതിനുള്ള ചിത്രങ്ങൾക്കുവേണ്ടി കോർപ്പറേറ്റുകൾ സമീപിക്കുന്നത് ഇത്തരം സൈറ്റുകളെയാണ് എന്നകാര്യം പല ഫോട്ടോഗ്രാഫേർസിനും അറിയില്ലെന്നു തോന്നുന്നു. സോഷ്യൽ നെറ്റുവർക്കുകളിൽ മിന്നിമറയുന്ന ചിത്രങ്ങൾ പരിധിയില്ല, ഒരു കാര്യവുമില്ലാതെ കുറച്ച് ലൈക്കും കുറച്ചു കമന്റും വാങ്ങി എങ്ങോ ഒടുങ്ങുന്ന ആ ചിത്രങ്ങൾ ഇതുപോലുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് അല്പം കാശുണ്ടാക്കിയാലെന്താ!!

Places to Sell Your Photographyഗുണമേന്മയുള്ള ഫോട്ടോസിന്റെ മൂല്യം നമ്മൾ കാണുന്നതിലും എത്രയോ അധികമാണ്. അത് വേണ്ടവിധം ഉപയോഗിക്കാൻ ഇനിയും മലയാളത്തിലെ ഫോട്ടോഗ്രാഫർമാർ തയ്യാറാവുന്നില്ല എന്നത് എന്തുകൊണ്ടെന്നു മനസ്സിലാവുന്നില്ല. മുകളിൽ പറഞ്ഞിരിക്കുന്നതിൽ ഒന്നാമത്തെ സൈറ്റ് മലയാളിയായ ഡോ: ചള്ളിയാന്റേതാണെന്നു പറഞ്ഞല്ലോ. ചള്ളിയാന്റെ https://www.camerocks.com/ എന്ന സൈറ്റ് ഈ രംഗത്തുള്ള മലയാളത്തിന്റെ ആദ്യചിവടുവെയ്പ്പാണ് എന്നു തോന്നുന്നു. മുകളിൽ കൊടുത്ത മറ്റു സൈറ്റുകളോട് എന്തുകൊണ്ടും കിടപിടിക്കുന്ന സൈറ്റാണിത്. ഞാനതിൽ യൂസർ നേയിം ഉണ്ടാക്കി അതിന്റെ പ്രവർത്തനങ്ങൾ നോക്കുകയുണ്ടായി. ഇത്രനല്ല ഒരു സൈറ്റ് ഉണ്ടായിട്ടും നമ്മുടെ മലയാളി ഫോട്ടോഗ്രാഫേർസിന്റെ ശ്രദ്ധിയിൽ ഇതങ്ങനെ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നത് അത്ഭുതമായിരിക്കുന്നു എന്നു പറയാതെ വയ്യ! ചിത്രങ്ങൾ ഫ്രീ ആയി അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ചള്ളിയാന്റെ സൈറ്റ് തരുന്നുണ്ട്. സൈറ്റ് മെയിന്റനൻസിനു വേണ്ടിയുള്ള അല്പം തുക എടുത്ത് ബാക്കി അതേപടി ഫോട്ടോഗ്രാഫേർസിനു കൊടുക്കുന്നുമുണ്ട്.

ഫോട്ടോഗ്രാഫേർസിനോട് പറയാനുള്ളത്
Places to Sell Your Photographyസോഷ്യൽ നെറ്റ്‌വർക്കുകളിലെ ഫോട്ടോഗ്രാഫേർസ് ഒക്കെ കട്ട പ്രകൃതിസ്നേഹികളാണെന്നു തോന്നും. അത്രയ്ക്കുണ്ട് അവരുടെ പ്രകൃതി ചിത്രങ്ങൾ. അതു മാത്രം പോരാ. ചിത്രങ്ങളിൽ വെറൈറ്റി കൊണ്ടുവരണം. നല്ല ക്യാമറയും അതിൽ അല്പം ഐഡിയയും ഇൻവെസ്റ്റ് ചെയ്താൽ നല്ലൊരു വരുമാനമാർഗം തന്നെയാണു ഫോട്ടോഗ്രാഫി. കഴിഞ്ഞ 5 വർഷങ്ങളിലായി നിരവധി ചിത്രങ്ങൾ ഞാൻ വാങ്ങിക്കുകയുണ്ടായി. എന്റെ ആവശ്യങ്ങൾ പ്രധാനമായും വെബ്‌സൈറ്റ്, പിന്നെ പോസ്റ്റേർസ്, ബാനർ എന്നിങ്ങനെ പോകുന്നു. ചിത്രങ്ങൾ വാങ്ങിക്കുമ്പോൾ ഞാൻ മുൻതൂക്കം കൊടുക്കുന്ന ചില പ്രധാന കൺസെപ്റ്റുകൾ പറയാം.

ഒബ്ജക്റ്റിന്റെ ക്ലോസ് അപ് ഫോട്ടോസിനാണു ഊന്നൽ നൽകുക. ഒത്തിരി ഒബ്ജക്റ്റുകൾ കുത്തിനിറച്ചതോ, അവയുടെ ദൂരെ നിന്നുള്ള ദൃശ്യങ്ങളോ ഞാൻ എടുക്കാറില്ല.

ബാക്ക്ഗ്രൗണ്ട് പ്ലെയിനായിരുന്നാൽ വളരെ നല്ലത്. എന്തെങ്കിലും കളറാണെങ്കിലും ഒപ്പിക്കും. പരമാവധി ഏതെങ്കിലും ഒറ്റ കളർ ഉള്ളതു തന്നെയാവും എടുക്കുക. ഇതു മറ്റൊന്നിനുംവേണ്ടിയല്ല, ഞാനവ വേറെ ഏതെങ്കിലും പ്രതലത്തിൽ ട്രാൻസ്പരന്റായിട്ടാവും ഉപയോഗിക്കുക.

grouth, വളർച്ച, സാമ്പത്തിക വളർച്ചആശയങ്ങളെ വ്യംഗ്യമായി ദ്യോതിപ്പിക്കുന്ന ചിത്രങ്ങൾക്കു മുൻഗണന. എന്നുവെച്ചാൽ ടീംവർക്ക് എന്ന കീവേർഡ് ചേർച്ച് ചെയ്തെന്നു കരുതുക, കുറേ ഉറുമ്പുകൾ അരിമണിയോ മറ്റോ പൊക്കിയെടുത്തു കൊണ്ടുപോകുന്ന ചിത്രം കിട്ടിയാൽ ഞാൻ തൃപ്തനായി.. അപ്പോഴും മുൻപു പറഞ്ഞ ബാക്ക്ഗ്രൗണ്ട് പ്രശ്നമാവാതെ കിട്ടണം.

മൂന്നോ നാലോ കളറിൽ ചിത്രം ഒതുങ്ങിയാൽ നന്നായി.

വിശാലമായ ഫ്രെയിം വർക്ക് ഒരുക്കുന്നതിനേക്കാൾ ഒരു ഒബ്ജക്റ്റ് ഓറിയന്റഡായി ഉള്ള ഫോട്ടോ ആയിരിക്കും പെട്ടന്നു വിറ്റുപോവുക. ഉദാഹരണത്തിന് ഒരു വലിയ കളിക്കളത്തിന്റെ ഫോട്ടോ കൊടുക്കുന്നതിനു പകരം അതിലെ ഒരു കളിക്കാരനെ മാത്രം കേന്ദ്രീകരിച്ചോ, കളിയിലുപയോഗിക്കുന്ന പന്തിനെ കേന്ദ്രീകരിച്ചോ കളിക്കാരന്റെ കൈയിലിരിക്കുന്ന ഉപകരണത്തെ കേന്ദ്രീകരിച്ചോ വനിർവചിക്കുന്നതായിരിക്കണം ചിത്രങ്ങൾ.

ഫോട്ടോഗ്രാഫേർസ് എപ്പോഴും മാർക്കറ്റ് അറിഞ്ഞിരിക്കണം. വഴിയിൽ കാണുന്ന പരസ്യങ്ങളിലെ ചിത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കണം അവയുടെ ട്രൻഡ് മനസ്സിലാക്കിയിരിക്കണം. വന്നുപോകുന്ന വെബ്‌സൈറ്റുകളെ കാര്യമായി പഠിക്കണം. കൂടാതെ ഫോട്ടോഗ്രാഫിയെ ശാസ്ത്രീയമായിതന്നെ സമീപിക്കണം. എന്തു ഫോട്ടോ എടുത്താലും അവ എടുക്കും മുമ്പുതന്നെ അവയ്ക്ക് കൊടുക്കേണ്ട കീവേർഡ്സ് ഇന്നതായിരിക്കണം എന്ന ദീർഘവീക്ഷണംനുണ്ടായിരിക്കണം. മാർക്കറ്റ് നോക്ക് കീവേർഡുകളുടെ ഒരു ശേഖരം ഉണ്ടാക്കി അവയ്ക്ക് വേണ്ടി ഫോട്ടോസ് തപ്പണം. എന്തായാലും ക്യാമറയുമായി നിങ്ങൾ ഒരുങ്ങി പുറപ്പെടുന്നു; അപ്പോൾ ഇത്തരത്തിലുള്ള ഒരു കുഞ്ഞു ചിന്ത കൂടി മനസ്സിൽ ഉണ്ടായാൽ വലിയൊരു മാറ്റംതന്നെ ഭാവിയിൽ ഉണ്ടാവുമെന്നു കരുതാം 😉

കീവേർഡുകൾ
ഒരു പ്രധാന കൺസൾട്ടിങ് കമ്പനിയിലെ ഐടി ടീമിൽ വർക്ക് ചെയ്യുന്ന എനിക്ക് അത്യാവശ്യം വേണ്ട കീവേഋഡുകൾ താഴെ കൊടുക്കുന്നു.talent, opportunity, aim, goal, job, vacancy, recruitment, Contact us, acquisition, bank, credit, finance, search, jigsaw, teamwork, circuit, employee, employer, career, success, growth തുടങ്ങിയ ഒട്ടനവധി സേർച്ചിങ് കീവേർഡുകളുമായാണ് ഞാൻ ഇത്തരം സൈറ്റുകളെ സമീപിക്കാറുള്ളത്. ഈ കീവേർഡുകളുടെ അർത്ഥം ധ്വനിപ്പിക്കുന്ന ഏതു ചിത്രവും എനിക്കിഷ്ടമാവും. ഉദാഹരണത്തിന് ഗ്രോത്തിനെ കാണിക്കാൻ ഒരു മരത്തിന്റെ തൈ അതിന്റെ മുള പൊട്ടിവിരിഞ്ഞ് മരമാവുന്നതിലേക്കുള്ള പ്രോസസ് ക്രമമായി എടുത്ത ഫോട്ടോസ് (വരച്ച ചിത്രമായാലും മതി) അയാൽ മതിയാവും. ഏതെങ്കിലും നല്ല ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കീവേർഡുകൾ ഫോട്ടോയിൽ തന്നെ മെറ്റാടാഗായി കൊടുക്കാനുള്ള വഴികളും ഒരു നല്ല ഫോട്ടോഗ്രാഫർ പഠിക്കണം. ഗൂഗിൾ പോലുള്ള സേർച്ച് എഞ്ചിനുകൾ ആ കീവേർഡുകൾ മനസിലാക്കി ആവശ്യക്കാർക്ക് കൃത്യമായി ചിത്രം എത്തിച്ചുകൊടുക്കാൻ ഇതുപകരിക്കും.

ചിത്രങ്ങൾ വിറ്റു കാശാക്കാം!!ഫോട്ടോഗ്രാഫേർസിനു മാത്രമല്ല നല്ല ചിത്രകാരന്മാർക്കും ഈ രംഗത്തേക്ക് വരാവുന്നതാണ്. മുകളിൽ പറഞ്ഞ കീവേർഡുകൾ എന്റെ തൊഴിലുമായി ബന്ധപ്പെട്ടവ മാത്രമാണ്. ഇതുപോലെ നിരവധി കീവേർഡുകൾ കണ്ടെത്താവുന്നതാണ്. അവയ്ക്ക് യഥാവിധം ചേരുന്നവ വരച്ചെടുത്ത ചിത്രങ്ങൾ ആയാലും ഞാൻ അതു വാങ്ങിക്കാറുണ്ട്. വിവിധ ഐക്കണുകൾ, ഇല്ലുസ്റ്റ്ട്രേഷനുകൾ എന്നിവയൊക്കെ വരച്ചെടുക്കാം. നല്ല വെബ് 2 കളറിൽ വരച്ച ചിത്രങ്ങൾക്ക് ഒരു വാക്യത്തേക്കാൾ ഒരായിരം അർത്ഥങ്ങൾ ജനിപ്പിക്കാനാവുന്നുണ്ട്.

കേവലം പ്രകൃതി ചിത്രണത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ നിന്നും കിട്ടുന്ന കമന്റിലും ലൈക്കിലും മനസ്സുടക്കി വീഴാതെ, ചിത്രമെഴുത്തിലെ നൂതനമാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ എല്ലാ ഫോട്ടോഗ്രാഫേർസിനും ഈ ലേഖനം ഒരു പ്രചോദനം ആകട്ടെ എന്നാശംസിക്കുന്നു.

സദ്ഗതി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/sathgadhi.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗല കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ…
നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ…

ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും…
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

കല്യാണത്തലേന്ന്…!

മഞ്ജുഷ, ആത്മികഎന്റെ കല്യാണം. പറഞ്ഞു വരുമ്പോള്‍ അത് ഒരു ഒന്നൊന്നര കല്യാണമായിരുന്നു. ജൂലായ് ഒന്നിനു  ഫിക്സ് ചെയ്ത കല്യാണത്തിനു ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്ന ഞാന്‍ ജൂണ്‍ ഏഴാം തീയ്യതി തന്നെ ലീവ് എടുത്തു പോകാന്‍ തീരുമാനിച്ചു. കല്യാണത്തിനു വേണ്ടി തയ്യാറെടുക്കുവാനൊന്നുമായിരുന്നില്ല, പകരം പലവട്ടം മാറ്റിവെച്ച എന്റെ എം.ബി.എ എക്സാം ജൂണ്‍ ഇരുപതിനു ഫിക്സ് ചെയ്തിരിക്കുകയായിരുന്നു! അതിനായി പഠിക്കേണ്ടതുണ്ട്. ജൂണ്‍ ഇരുപതിനു തുടങ്ങി കല്യാണത്തലേന്ന് മുപ്പതാം തീയതി കഴിന്ന രീതിയിലായിരുന്നു എക്സാം ടൈം ടേബിള്‍. വീട്ടിലേക്കു പോകുന്ന ദിവസം ഉച്ചയ്ക്കുതന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വിവാഹ സമ്മാനമായി, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ ഒരു ടെഡ്ഡി ബിയറിനെ പിന്നെ സാലറിയും മുന്‍‌കൂറായി കിട്ടി. അതും വാങ്ങിച്ച് ഹോസ്റ്റലില്‍ പോയി റെഡിയായി രാജേഷേട്ടന്റെ കൂടെ മജസ്റ്റിക്കിലേക്ക്. ലോങ്ങ് ലീവായത് കൊണ്ട് ഒരുപാട് ലഗ്ഗേജ് ഉണ്ടായിരുന്നു. രാത്രി എട്ടരയ്ക്കായിരുന്നു ബസ്. അടുത്ത ദിവസം രാവിലെ നാട്ടിലെത്തി. അച്ഛന്‍ കൂട്ടാന്‍ വന്നിരുന്നു കാഞ്ഞങ്ങാട്.  ഓഫീസില്‍ നിന്നും കിട്ടിയ ടെഡ്ഡി ബിയറിനെ ബസ്സില്‍ മറന്നുവെച്ചായിരുന്നു ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചുവന്ന് അതിനെ എടുത്തുകൊണ്ടു പോയി.

വീട്ടില്‍ എക്സാമിനു പഠിക്കാന്‍ ആണു വന്നതെങ്കിലും ഞാന്‍ മുഴുവന്‍ സമയവും തീറ്റയും ഉറക്കവും ആയി കഴിഞ്ഞു – ഒരക്ഷരം പഠിക്കാന്‍ മിനക്കെട്ടില്ല.  പത്തൊമ്പതാം തീയതി തന്നെ എക്സാമിനു  വേണ്ടി ഞാന്‍ ട്രെയിന്‍ കയറി കോഴിക്കോട്ടേക്ക് പോയി. ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു. അവിടുത്തെ ഹോസ്റ്റലിലെ വളിച്ച ഭക്ഷണത്തെ കുറിച്ചോര്‍ത്തപ്പോള്‍ പോകണ്ട എന്നു തോന്നി. അവിടെ എത്തിയപ്പോള്‍ ആന്റി പറഞ്ഞു ദിവസം മുന്നൂറു രൂപ വച്ചു തരണം എന്ന്. ഞെട്ടിപ്പോയി കേട്ടപ്പോള്‍. രാത്രി മാത്രമേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടാറുണ്ടായിരുന്നുള്ളൂ. അതിനാണ്‌ ദിവസേന മുന്നൂറു രൂപ! കോളേജില്‍ എത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. എക്സാമായിരുന്നിട്ടു കൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്നു. ഉച്ച വരെ മാത്രമേ ഉള്ളൂ എക്സാം അതു കഴിഞ്ഞ് ഹോസ്റ്റലില്‍ പോയി പഠിക്കേണ്ട ഞങ്ങല്‍ എസ്.എം സ്റ്റ്രീറ്റിലും മറ്റും കറങ്ങി നടന്നു. എക്സാം മുപ്പതാം തീയ്യതി വരെ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം അതായത് ഒന്നാം തീയ്യതി കല്യാണം. പക്ഷെ അവസാനത്തെ എക്സാമിന്റെ തലേ ദിവസം പെട്ടെന്നു ടിവിയില്‍ ഒരു ഫ്ലാഷ് ന്യൂസ്… കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ഞാന്‍ തരിച്ചു പോയി. കല്യാണപ്പെണ്ണിനു സ്വപ്നം കാണാനോ സമയം കിട്ടിയില്ല എനിയിപ്പോള്‍ കല്യാണപ്പന്തലില്‍ എത്താനും കൂടി പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി. ആരെയോ കൊന്നതിന്റെ പേരില്‍ കുറേകാലമായി ഇവിടെ വലിയ പ്രശ്നങ്ങള്‍ നടക്കുകയാണത്രേ. അതില്‍ പ്രതിചേര്‍ത്ത് ഏതോ നേതാവിനെ പോലീസ് പിടിച്ചതായിരുന്നു ഹര്‍ത്താലിന്റെ കാരണം.

ഞാന്‍ ആകെ വല്ലാതെയായി. എന്തു ചെയ്യണം എന്നറിയാതെ നിന്നപ്പോള്‍ ഫ്രണ്ട്സൊക്കെ വന്ന് എന്നെ സമാധാനിപ്പിച്ചു. ഞാന്‍ വീട്ടിലും രാജേഷേട്ടനേയും വിളിച്ചു സംഭവം പറഞ്ഞു. അച്ഛനും അമ്മയും വല്ലാതെ ടെന്ഷേനടിക്കുന്നുണ്ട് എന്നു എനിക്ക് തോന്നി. പക്ഷെ രാജേഷേട്ടന്‍ ചിരിച്ചതേ ഉള്ളൂ. ഒരു തമാശ പോലെ എന്നോട് വേറെ പെണ്ണിനെ തത്ക്കാലത്തേക്ക് സങ്കടിപ്പിക്കേണ്ടി വരുമോ എന്നും ചോദിച്ച് മൂപ്പരു ഫോണ്‍ കട്ട് ചെയ്തു. അന്നു രാത്രി പഠിക്കാതെ ഇതു തന്നെ ആലോചിച്ചിരുന്നു ഞാന്‍. എങ്ങനെ കല്യാണത്തിനു മുമ്പ് വീട്ടിലെത്തും എന്നായിരുന്നു എന്റെ ചിന്ത. അച്ഛന്‍ എന്നെ കൂട്ടാന്‍ കോഴിക്കോട് വരുന്നുണ്ടെന്നു എന്നെ വിളിച്ചു പറഞ്ഞു. അച്ഛന്‍ എങ്ങനെ റയില്‍ വേ സ്റ്റേഷനില്‍ നിന്നും കോളേജില്‍ വരുമെന്നായി എന്റെ അടുത്ത ചിന്ത. എക്സാം ഹാളില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്നു പ്രിന്‍സിപ്പാള്‍ വന്നിട്ട് അച്ഛന്‍ വന്നിട്ടുണ്ട് എന്നു പറഞ്ഞു. പകുതി സമാധാനമായി. എക്സാം ഒരു വിധത്തില്‍ തട്ടിക്കൂട്ടി ഹാളില്‍ നിന്നും ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ഓടി. ട്രെയിന്‍ സമയം ഒന്നേ ഇരുപത്.. ഒരു മണിക്ക് കോളേജില്‍ നിന്നും ഇറങ്ങിയിട്ടേ ഉള്ളൂ. പ്രിന്‍സിയും അങ്കിത്ത് സാറും ബൈക്കില്‍ എന്നെയും അച്ഛനേയും കൊണ്ട് റയില്‍ വേ സ്റ്റേഷനിലേക്ക് പറപ്പിച്ചുവിട്ടു. ഭാഗ്യം ട്രെയിന്‍ എത്തിയിട്ടില്ല. അച്ഛന്‍ ടിക്കറ്റ് എടുത്തു പിന്നെ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ സമയം ആറ് മണി. എനിക്ക് ഒരു വിധം സമാധാനം ആയിട്ടുണ്ടായിരുന്നു. എന്തായാലും നാളത്തെ കല്യാണത്തിനു ഇന്നു രാത്രിയെങ്കിലും വീട്ടിലെത്തുമല്ലോ…!

അച്ഛന്‍ എന്തോ സാധനം വാങ്ങാന്‍ പോയപ്പൊള്‍ ഞാന്‍ ഒരു ഫാന്‍സിയില്‍ കയറി. ഞാനവിടെ നില്‍ക്കുമ്പോള്‍ ഒരു അപ്പൂപ്പന്‍ വന്നു. തലയില്‍ ഒരു വെള്ള തുണി കൊണ്ടുള്ള കെട്ടും നെറ്റിയില്‍ നിസ്ക്കാരത്തഴമ്പും. ആളൊരു ഇസ്ലാമാണെന്നു മനസിലായി. പെട്ടെന്നു എന്റെ അടുത്തേക്കു വന്നു. എന്നിട്ട് എന്നോടൊരു ചോദ്യം.. നീ എവിടുത്തെയാ മോളേ…?? എന്റെ മോന്‍ കുറേ നാളായിട്ട് പെണ്ണന്വേഷിക്കുന്നു ഒന്നും അങ്ങട് ശരിയാകണില്ല. മോള്ക്ക്  എത്ര വയസായി… ആരുടെ മോളാ… വീടെവിടെയാ…. എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. എനിക്കു മറുപടി പറയാന്‍ അവസരം തരണ്ടേ മൂപ്പിലാന്‍. എനിക്കു ചിരിപൊട്ടിപ്പോയി നാളെ കല്യാണപ്പന്തലില്‍ കയറാന്‍ പോകുന്ന എനിക്ക് കല്യാണാലോചന… ഞാന്‍ അന്തം വിട്ടു നില്‍ക്കുന്നത്  കണ്ട് അയാള്‍ പിന്നേം എന്തേ മോളേ… നീ ഒന്നും പറഞ്ഞില്ല… ഞാന്‍ പെട്ടെന്നു അയാളുടെ മുഖത്തു നോക്കാതെ… നാളെ എന്റെ കല്യണമാ… അയാളുടെ മുഖം വല്ലതെയായി. അയാൾ പറഞ്ഞു, മോളെ ഒരു പൊട്ടൊക്കെ തൊട്ടു നടക്കണം കേട്ടോ, ഇങ്ങനെ തട്ടമിട്ടുനടന്നാൽ ആരും സംശയിച്ചുപോവില്ലേ!!

ഞാന്‍ പലപ്പോഴും നെറ്റിയില്‍ കുറി ഇടാറുണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ പോയതില്‍ പിന്നെ തലയില്‍ ഒരു ഷോള്‍ വെറുതേ തട്ടം പോലെ ഇടുമായിരുന്നു… അതു കണ്ടിട്ട് പലരും എന്നോട് പറഞ്ഞിട്ടുണ്ട് പൊട്ടും വെക്കാതെ തട്ടമിട്ടു നടക്കുമ്പോള്‍ ഉമ്മച്ചിക്കുട്ടിയേ പോലുണ്ടെന്ന്… ഒരു ചമ്മിയ ചിരിയോടെ ഞാനാ മനുഷ്യനോട് തലയാട്ടി സമ്മതിച്ചു.

മന്ത്രവാദവും മനശാസ്ത്രവും

മന്ത്രവാദവും മനശാസ്ത്രവും തമ്മിൽ വളരെ സങ്കീർണ്ണമായ ബന്ധമാണുള്ളത്. പലപ്പോഴും മന്ത്രവാദപരമായ ആചാരങ്ങൾ മനശാസ്ത്രപരമായ തത്വങ്ങളെ, പ്രത്യേകിച്ച് മനുഷ്യന്റെ വിശ്വാസങ്ങളെയും ഭയങ്ങളെയും, സ്വാധീനിക്കുന്നതായി കാണാം. പ്രേതബാധ, ദൈവവിശ്വാസം, ഭയം ജനിപ്പിക്കുന്ന ചുറ്റുപാടുകൾ, ആംഗ്യങ്ങളും ഭാവങ്ങളും ഉപയോഗിച്ചുള്ള വിലയിരുത്തൽ എന്നിവയിലൂടെ എങ്ങനെയാണ് മന്ത്രവാദം പ്രാദേശികമായി വിജയിക്കുന്നതെന്നും അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്നും നോക്കാം.

1. പ്രേതബാധയും മനശാസ്ത്രപരമായ സ്വാധീനവും

പ്രേതബാധ എന്ന് വിശ്വസിക്കപ്പെടുന്ന പല അവസ്ഥകളും യഥാർത്ഥത്തിൽ കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ചില മാനസികരോഗങ്ങൾ എന്നിവയുടെ ലക്ഷണങ്ങളാവാം. മന്ത്രവാദി ഇവിടെ ഒരു ‘രോഗനിർണയം’ നടത്തുകയും, ഒരു ‘ചികിത്സ’ എന്ന നിലയിൽ മന്ത്രവാദ കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നു.newskairali, Author at Kairali News | Kairali News Live | Page 1146 of 5899

ഉദാഹരണം: കടുത്ത മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാൾക്ക് ‘പ്രേതബാധ’യാണെന്ന് മന്ത്രവാദി പറയുന്നു. അയാൾ ചില പ്രത്യേക മന്ത്രങ്ങളും പൂജകളും നടത്താൻ ആവശ്യപ്പെടുന്നു. ഈ കർമ്മങ്ങൾ ഒരുതരം ‘പ്ലാസിബോ എഫക്റ്റ്’ (placebo effect) ആയി പ്രവർത്തിക്കാം. അതായത്, ചികിത്സ ഫലിക്കുമെന്ന് വിശ്വസിക്കുമ്പോൾ രോഗിക്ക് ആശ്വാസം ലഭിക്കുന്നു. മന്ത്രവാദിയുടെ വാക്കുകളിലും പ്രവൃത്തികളിലും അടിയുറച്ച വിശ്വാസം രോഗിയുടെ മനസ്സിന് താൽക്കാലിക ആശ്വാസം നൽകുന്നു. ഇത് രോഗിയുടെ മാനസികാവസ്ഥയിൽ ഒരു മാറ്റം വരുത്തുകയും, അയാൾക്ക് താൻ സുഖം പ്രാപിച്ചുവെന്ന് തോന്നിക്കുകയും ചെയ്യും.

2. ദൈവവിശ്വാസവും പ്രതീക്ഷയും

മന്ത്രവാദത്തിന്റെ അടിസ്ഥാനം പലപ്പോഴും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്. ആളുകൾക്ക് പ്രയാസങ്ങൾ വരുമ്പോൾ, ദൈവീകമായ ഒരു ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന വിശ്വാസം അവർക്ക് ആശ്വാസം നൽകുന്നു.

ഉദാഹരണം: ഒരു കുടുംബത്തിൽ തുടർച്ചയായി പ്രശ്നങ്ങളുണ്ടാകുമ്പോൾ, ദൈവകോപമാണെന്ന് വിശ്വസിച്ച് മന്ത്രവാദിയുടെ സഹായം തേടുന്നു. മന്ത്രവാദി പ്രത്യേക പൂജകളും വഴിപാടുകളും നിർദ്ദേശിക്കുന്നു. ഈ കർമ്മങ്ങൾ ചെയ്യുന്നതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയും വിശ്വാസവും ആളുകൾക്ക് സമാധാനം നൽകുന്നു. ഇത് അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.

3. മനസ്സിനെ ഭയപ്പെടുത്തുന്ന ചുറ്റുപാടുകളുടെ ക്രമീകരണം

മന്ത്രവാദികൾ പലപ്പോഴും ആളുകളുടെ മനസ്സിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള ചുറ്റുപാടുകൾ ഒരുക്കുന്നു. ഇത് അവരുടെ മേൽ ഒരുതരം നിയന്ത്രണം നേടാൻ സഹായിക്കുന്നു.

ഉദാഹരണം: ഇരുണ്ട മുറിയിൽ, കത്തുന്ന വിളക്കുകളും, വിചിത്രമായ ചിത്രങ്ങളും, ഭയപ്പെടുത്തുന്ന ശബ്ദങ്ങളും ഉപയോഗിച്ച് ഒരു മന്ത്രവാദ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ചുറ്റുപാടുകൾ വ്യക്തിയുടെ മനസ്സിൽ ഭയം വളർത്തുകയും, മന്ത്രവാദിയുടെ വാക്കുകൾക്ക് കൂടുതൽ ശക്തിയുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു. ഭയം നിറഞ്ഞ അവസ്ഥയിൽ ആളുകൾ കൂടുതൽ വഴങ്ങുന്നവരും മന്ത്രവാദി പറയുന്നതെന്തും വിശ്വസിക്കാൻ സാധ്യതയുള്ളവരുമായി മാറുന്നു. ഇത് മന്ത്രവാദിയുടെ ‘വിജയത്തിന്’ ഒരു കാരണമാകുന്നു.

4. മുഖഭാവവും പെരുമാറ്റവും കണ്ടുള്ള വിലയിരുത്തൽ (Body Language Reading)

മന്ത്രവാദികൾക്ക് ആളുകളുടെ മുഖഭാവം, ശരീരഭാഷ, പെരുമാറ്റം എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ മാനസികാവസ്ഥയും പ്രശ്നങ്ങളും ഏകദേശം മനസ്സിലാക്കാൻ സാധിക്കാറുണ്ട്. ഇത് മനശാസ്ത്രത്തിലെ ‘കോൾഡ് റീഡിംഗ്’ (cold reading) എന്ന തത്വത്തിന് സമാനമാണ്.

ഉദാഹരണം: ഒരാൾ മന്ത്രവാദിയെ സമീപിക്കുമ്പോൾ, അയാളുടെ സംസാരരീതി, കണ്ണുകളിലെ ഭയം, ശരീരഭാഷ എന്നിവ ശ്രദ്ധിച്ച്, മന്ത്രവാദിക്ക് അയാളുടെ പ്രശ്നങ്ങളെക്കുറിച്ച് ചില ധാരണകൾ ലഭിക്കുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച്, അയാൾക്ക് കൃത്യമായ കാര്യങ്ങൾ അറിയാമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ മറുപടി നൽകുന്നു. ഇത് വ്യക്തിക്ക് മന്ത്രവാദിയുടെ കഴിവുകളിൽ കൂടുതൽ വിശ്വാസം വരാൻ ഇടയാക്കുന്നു.

മന്ത്രവാദം പ്രാദേശികമായി വിജയിക്കാനുള്ള കാരണങ്ങൾ

  • വിശ്വാസം: സമൂഹത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളും ദൈവീകമായ ഇടപെടലുകളിലുള്ള അടിയുറച്ച വിശ്വാസവും മന്ത്രവാദത്തിന് വളം നൽകുന്നു.
  • മാനസിക പിന്തുണ: പ്രശ്നങ്ങളിൽ ഒറ്റപ്പെടുന്നവർക്ക് ഒരു പരിഹാരം കണ്ടെത്താൻ മന്ത്രവാദികൾ മാനസിക പിന്തുണ നൽകുന്നതായി തോന്നുന്നു. ഇത് അവർക്ക് താൽക്കാലിക ആശ്വാസം നൽകുന്നു.
  • പ്ലാസിബോ എഫക്റ്റ്: മന്ത്രവാദം ഫലിക്കുമെന്ന് വിശ്വസിക്കുമ്പോൾ ഉണ്ടാകുന്ന മാനസികമായ മാറ്റങ്ങൾ രോഗശാന്തിക്ക് കാരണമാകുന്നു.
  • ഭയം: ഭയം ആളുകളെ മന്ത്രവാദികളുടെ വരുതിയിലാക്കാൻ സഹായിക്കുന്നു.
  • സാമൂഹിക സമ്മർദ്ദം: ചിലപ്പോൾ സാമൂഹികമായ സമ്മർദ്ദം കാരണം ആളുകൾ മന്ത്രവാദത്തെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു.

മന്ത്രവാദത്തിന്റെ ഗുണങ്ങൾ (ചില സാഹചര്യങ്ങളിൽ)

മനശാസ്ത്രപരമായ കാഴ്ചപാടിൽ നോക്കുമ്പോൾ, മന്ത്രവാദത്തിന് ചില പ്രത്യേക സാഹചര്യങ്ങളിൽ താൽക്കാലികമായ ചില “ഗുണങ്ങൾ” ഉണ്ടായെന്ന് വരം. ഇവയെ യഥാർത്ഥ ചികിത്സയായി കാണാൻ കഴിയില്ലെങ്കിലും, വ്യക്തിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

  • മാനസികാശ്വാസം: കടുത്ത മാനസിക സമ്മർദ്ദത്തിലോ ഭയത്തിലോ കഴിയുന്നവർക്ക്, മന്ത്രവാദ കർമ്മങ്ങളിലൂടെ താൽക്കാലികമായ ഒരുതരം ആശ്വാസം ലഭിച്ചേക്കാം. ഒരു “പരിഹാരം” കാണാൻ കഴിഞ്ഞു എന്ന തോന്നൽ അവർക്ക് സമാധാനം നൽകുന്നു.
  • പ്രതീക്ഷ: ഒരു പ്രശ്നത്തിൽ നിന്ന് രക്ഷനേടാൻ കഴിയുമെന്നുള്ള പ്രതീക്ഷ മന്ത്രവാദം നൽകുന്നു. ഇത് വ്യക്തിയുടെ മനോവീര്യം വർദ്ധിപ്പിക്കാൻ താൽക്കാലികമായി സഹായിക്കും.
  • സാമൂഹിക പിന്തുണ: ചിലപ്പോൾ മന്ത്രവാദം ഒരു സാമൂഹികപരമായ ആചാരമായി മാറുകയും, പ്രശ്നങ്ങളുള്ള വ്യക്തിക്ക് സമൂഹത്തിൽ നിന്നുള്ള ശ്രദ്ധയും പിന്തുണയും ലഭിക്കാൻ ഒരു വഴിയാവുകയും ചെയ്യും.
  • പ്ലാസിബോ ഫലം: മന്ത്രവാദം ഫലിക്കുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരിൽ, ഇത് ഒരു പ്ലാസിബോ ഇഫക്റ്റ് ഉണ്ടാക്കുകയും, രോഗലക്ഷണങ്ങളിൽ താൽക്കാലികമായ ആശ്വാസം ലഭിക്കുകയും ചെയ്യും.

മന്ത്രവാദത്തിന്റെ ദോഷങ്ങൾ

മന്ത്രവാദത്തിന് ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങളാണുള്ളത്.

  • ശാസ്ത്രീയ ചികിത്സ നിഷേധിക്കൽ: മന്ത്രവാദത്തിൽ വിശ്വസിച്ച് പലരും യഥാർത്ഥ രോഗങ്ങൾക്ക് ശാസ്ത്രീയമായ ചികിത്സ തേടാതെ വരുന്നു. ഇത് രോഗം മൂർച്ഛിക്കാനും ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്.
  • സാമ്പത്തിക ചൂഷണം: മന്ത്രവാദികൾ പലപ്പോഴും നിസ്സഹായരായ ആളുകളിൽ നിന്ന് വലിയ തുക ഈടാക്കുകയും, അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു.
  • മാനസികാഘാതം: ഭയം ജനിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നത് വ്യക്തികളിൽ മാനസികാഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ, മന്ത്രവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന നിരാശ മാനസികാരോഗ്യത്തെ കൂടുതൽ ബാധിക്കും.
  • അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു: മന്ത്രവാദം സമൂഹത്തിൽ അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയ ചിന്തകളെയും വളർത്തുന്നു. ഇത് പുരോഗമനപരമായ സമൂഹത്തിന് ദോഷകരമാണ്.
  • സാമൂഹിക പ്രശ്നങ്ങൾ: മന്ത്രവാദത്തിന്റെ പേരിൽ കുടുംബ വഴക്കുകളും, സാമൂഹിക ഭിന്നതകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
  • നിയമ പ്രശ്നങ്ങൾ: ചില മന്ത്രവാദ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായേക്കാം, പ്രത്യേകിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലുള്ളവ.

ചുരുക്കത്തിൽ, മന്ത്രവാദം പലപ്പോഴും മനുഷ്യന്റെ മനശാസ്ത്രപരമായ ദുർബലതകളെ മുതലെടുക്കുന്ന ഒരു പ്രവണതയാണ്. ഇത് താൽക്കാലികമായ മാനസികാശ്വാസം നൽകിയേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് വ്യക്തികൾക്കും സമൂഹത്തിനും ദോഷകരമാണ്. യഥാർത്ഥ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങളും, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായവുമാണ് തേടേണ്ടത്.

1. പ്ലാസിബോ എഫക്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

പ്ലാസിബോ എഫക്റ്റ് (Placebo Effect) എന്നത് ഒരു യഥാർത്ഥ ചികിത്സയല്ലാത്ത ഒരു വസ്തുവോ നടപടിക്രമമോ രോഗിക്ക് പ്രയോജനകരമാണെന്ന് തോന്നിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ മാറ്റമാണ്. ഇത് രോഗിയുടെ പ്രതീക്ഷ, വിശ്വാസം, മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടതാണ്. മന്ത്രവാദത്തിന്റെ കാര്യത്തിൽ, മന്ത്രവാദിയുടെ വാക്കുകൾക്കും കർമ്മങ്ങൾക്കും ശക്തിയുണ്ടെന്ന് വ്യക്തി വിശ്വസിക്കുമ്പോൾ, അത് ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയകളെ ഉത്തേജിപ്പിക്കുകയോ, വേദന കുറയ്ക്കുകയോ, മാനസിക സമ്മർദ്ദം ലഘൂകരിക്കുകയോ ചെയ്യാം.

ഉദാഹരണം: ഒരു തലവേദനയുള്ളയാൾക്ക് വേദനസംഹാരിയാണെന്ന് വിശ്വസിപ്പിച്ച് ഒരു പഞ്ചസാര ഗുളിക നൽകുന്നു എന്നിരിക്കട്ടെ. ഗുളിക കഴിച്ചതിന് ശേഷം തലവേദന കുറയുന്നുവെങ്കിൽ, അത് പ്ലാസിബോ എഫക്റ്റ് കൊണ്ടാണ്. ഇവിടെ ഗുളികയ്ക്ക് വേദന കുറയ്ക്കാൻ രാസപരമായ കഴിവില്ലെങ്കിലും, അത് കഴിക്കുന്നതിലൂടെ വേദന കുറയുമെന്ന വിശ്വാസം തലച്ചോറിൽ ചില രാസമാറ്റങ്ങൾ വരുത്തി വേദന കുറയ്ക്കാൻ സഹായിക്കുന്നു.

മന്ത്രവാദത്തിൽ സംഭവിക്കുന്നത് ഇതിന് സമാനമാണ്. മന്ത്രവാദി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുമ്പോൾ, അത് വ്യക്തിക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. ഈ മാനസികാവസ്ഥ പലപ്പോഴും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ, മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനോ സഹായിക്കും. എന്നാൽ ഇത് യഥാർത്ഥ രോഗശാന്തിയല്ല, മറിച്ച് താൽക്കാലികമായ ഒരു മാനസിക ആശ്വാസം മാത്രമാണ്.

2. മന്ത്രവാദത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും

മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് അതിന്റെ മറവിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളും ചൂഷണങ്ങളുമാണ്. നിസ്സഹായരും ദുർബലരുമായ ആളുകളെയാണ് മിക്കപ്പോഴും ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

  • സാമ്പത്തിക ചൂഷണം: ഏറ്റവും സാധാരണമായ തട്ടിപ്പ് സാമ്പത്തിക ചൂഷണമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന പേരിൽ വലിയ തുകകൾ ആവശ്യപ്പെടുകയും, സ്വർണ്ണം, ഭൂമി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയും ചെയ്യുന്നു. കർമ്മങ്ങൾക്കായി പ്രത്യേക സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ട് അമിത വില ഈടാക്കുന്നതും പതിവാണ്.
  • ലൈംഗിക ചൂഷണം: ചില മന്ത്രവാദികൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും മന്ത്രങ്ങളുടെ ശക്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചും ഇവർ ദുരുപയോഗം ചെയ്യുന്നു.
  • മാനസിക ചൂഷണം: ആളുകളുടെ ഭയങ്ങളെയും ആശങ്കകളെയും മുതലെടുത്ത് അവരെ മാനസികമായി അടിമപ്പെടുത്തുന്നു. പ്രശ്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി അവരെ കൂടുതൽ പരിഭ്രാന്തരാക്കുകയും, മന്ത്രവാദിയുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
  • കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കൽ: ചില മന്ത്രവാദികൾ കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയും, പരസ്പര വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു. “ഇവർക്ക് ബാധയുണ്ട്,” “നിങ്ങൾക്ക് ദോഷം ചെയ്യുന്നു” എന്നൊക്കെ പറഞ്ഞ് ഭിന്നത വളർത്തും.
  • വ്യാജ രോഗശാന്തി: ഗുരുതരമായ രോഗങ്ങളുള്ളവരെ ശാസ്ത്രീയ ചികിത്സകളിൽ നിന്ന് പിന്തിരിപ്പിച്ച് വ്യാജ രോഗശാന്തി വാഗ്ദാനം ചെയ്യുകയും, ഇത് രോഗിയുടെ നില കൂടുതൽ വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.
  • ബ്ലാക്ക് മെയിലിംഗ്: ചിലപ്പോൾ ആളുകളുടെ സ്വകാര്യ വിവരങ്ങൾ മനസ്സിലാക്കി അത് ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

3. മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള ബന്ധം

മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ.

  • തെറ്റായ വ്യാഖ്യാനം: വിഷാദം, ഉത്കണ്ഠ, സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ പലപ്പോഴും പ്രേതബാധയായോ, ദുഷ്ടശക്തികളുടെ സ്വാധീനമായോ, ദൈവകോപമായോ തെറ്റിദ്ധരിക്കാറുണ്ട്. വിചിത്രമായ പെരുമാറ്റങ്ങൾ, സംസാരത്തിലെ മാറ്റങ്ങൾ, ഭ്രമം (hallucinations), മിഥ്യാബോധം (delusions) എന്നിവയെല്ലാം ഇത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാം.
  • ചികിത്സ നിഷേധിക്കൽ: തെറ്റിദ്ധാരണകൾ കാരണം, മാനസികരോഗമുള്ള വ്യക്തിക്ക് ശരിയായ വൈദ്യസഹായം ലഭിക്കാതെ വരുന്നു. പകരം, മന്ത്രവാദികളെയോ, പൂജാരികളെയോ, മറ്റ് അന്ധവിശ്വാസപരമായ ആചാരങ്ങളെയോ ആശ്രയിക്കുന്നു. ഇത് രോഗം വഷളാകാനും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കാനും ഇടയാക്കും.
  • സാമൂഹിക ഒറ്റപ്പെടൽ: ‘ബാധയേറ്റയാൾ’ എന്ന ലേബൽ കാരണം വ്യക്തിക്ക് സാമൂഹികമായി ഒറ്റപ്പെടൽ നേരിടേണ്ടി വരും. ഇത് അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ തകരാറിലാക്കുന്നു.
  • മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു: അന്ധവിശ്വാസങ്ങൾ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും വ്യക്തിയുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഭയവും നിസ്സഹായതയും വർദ്ധിക്കുന്നത് അവരുടെ ജീവിതത്തെ താറുമാറാക്കും.
  • ആത്മഹത്യാ പ്രവണത: ചില ഗുരുതരമായ കേസുകളിൽ, ശരിയായ ചികിത്സ ലഭിക്കാതെ വരുന്നതും അന്ധവിശ്വാസങ്ങളിൽ കുടുങ്ങുന്നതും ആത്മഹത്യാ പ്രവണതയിലേക്ക് നയിച്ചേക്കാം.

ഈ പ്രശ്നം പരിഹരിക്കാൻ മാനസികാരോഗ്യ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്.\

4. ഇത്തരം സാഹചര്യങ്ങളിൽ ഒരു മനശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ പങ്ക് എന്താണ്?

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരാൾ അന്ധവിശ്വാസങ്ങളിൽ കുടുങ്ങിപ്പോകുന്ന സാഹചര്യത്തിൽ ഒരു മനശാസ്ത്രജ്ഞനും കൗൺസിലർക്കും വളരെ നിർണ്ണായകമായ പങ്കുണ്ട്:

  • കൃത്യമായ രോഗനിർണ്ണയം: വ്യക്തി അനുഭവിക്കുന്ന പ്രശ്നം ഒരു മാനസികാരോഗ്യ അവസ്ഥയാണോ അതോ മറ്റ് പ്രശ്നങ്ങളാണോ എന്ന് കൃത്യമായി വിലയിരുത്താൻ മനശാസ്ത്രജ്ഞന് കഴിയും. ആവശ്യമെങ്കിൽ മാനസികാരോഗ്യ ഡോക്ടറെ (സൈക്യാട്രിസ്റ്റ്) കാണാൻ നിർദ്ദേശിക്കുകയും ചെയ്യും.
  • വിദ്യാഭ്യാസം നൽകൽ: രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും രോഗിക്കും കുടുംബത്തിനും കൃത്യമായ വിവരങ്ങൾ നൽകുന്നു. അന്ധവിശ്വാസങ്ങൾ തെറ്റാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കുന്നു.
  • തെറാപ്പി (ചികിത്സ): സംസാര ചികിത്സ (Talk Therapy) അഥവാ കൗൺസിലിംഗ് വഴി വ്യക്തിയുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം, ഭയം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ വളർത്തുന്നു.
  • വിശ്വാസം വളർത്തൽ: അന്ധവിശ്വാസങ്ങളിൽ നിന്ന് മാറി, ശാസ്ത്രീയമായ ചികിത്സകളിൽ വിശ്വാസം വളർത്താൻ സഹായിക്കുന്നു.
  • കുടുംബ പിന്തുണ: കുടുംബാംഗങ്ങളെയും കൗൺസിലിംഗിൽ ഉൾപ്പെടുത്തി, രോഗിയെ മനസ്സിലാക്കാനും പിന്തുണ നൽകാനും അവരെ പ്രാപ്തരാക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്ന് കുടുംബത്തെ മോചിപ്പിക്കാനും സഹായിക്കും.
  • വൈകാരിക പിന്തുണ: പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് വൈകാരികമായ പിന്തുണ നൽകുകയും, ഒറ്റപ്പെടൽ എന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, ഒരു മനശാസ്ത്രജ്ഞൻ/കൗൺസിലർ ശാസ്ത്രീയമായ അറിവിലൂടെ വ്യക്തിയെയും കുടുംബത്തെയും അന്ധവിശ്വാസങ്ങളുടെ കെട്ടുകളിൽ നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു.

1. പ്ലാസിബോ എഫക്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

പ്ലാസിബോ എഫക്റ്റ് (Placebo Effect) എന്നത് ഒരു യഥാർത്ഥ ചികിത്സയല്ലാത്ത ഒരു വസ്തുവോ നടപടിക്രമമോ രോഗിക്ക് പ്രയോജനകരമാണെന്ന് തോന്നിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികമോ മാനസികമോ ആയ മാറ്റമാണ്. ഇത് രോഗിയുടെ പ്രതീക്ഷ, വിശ്വാസം, മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടതാണ്. മന്ത്രവാദത്തിന്റെ കാര്യത്തിൽ, മന്ത്രവാദിയുടെ വാക്കുകൾക്കും കർമ്മങ്ങൾക്കും ശക്തിയുണ്ടെന്ന് വ്യക്തി വിശ്വസിക്കുമ്പോൾ, അത് ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയകളെ ഉത്തേജിപ്പിക്കുകയോ, വേദന കുറയ്ക്കുകയോ, മാനസിക സമ്മർദ്ദം ലഘൂകരിക്കുകയോ ചെയ്യാം.

ഉദാഹരണം: ഒരു തലവേദനയുള്ളയാൾക്ക് വേദനസംഹാരിയാണെന്ന് വിശ്വസിപ്പിച്ച് ഒരു പഞ്ചസാര ഗുളിക നൽകുന്നു എന്നിരിക്കട്ടെ. ഗുളിക കഴിച്ചതിന് ശേഷം തലവേദന കുറയുന്നുവെങ്കിൽ, അത് പ്ലാസിബോ എഫക്റ്റ് കൊണ്ടാണ്. ഇവിടെ ഗുളികയ്ക്ക് വേദന കുറയ്ക്കാൻ രാസപരമായ കഴിവില്ലെങ്കിലും, അത് കഴിക്കുന്നതിലൂടെ വേദന കുറയുമെന്ന വിശ്വാസം തലച്ചോറിൽ ചില രാസമാറ്റങ്ങൾ വരുത്തി വേദന കുറയ്ക്കാൻ സഹായിക്കുന്നു.

മന്ത്രവാദത്തിൽ സംഭവിക്കുന്നത് ഇതിന് സമാനമാണ്. മന്ത്രവാദി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുമ്പോൾ, അത് വ്യക്തിക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. ഈ മാനസികാവസ്ഥ പലപ്പോഴും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ, മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനോ സഹായിക്കും. എന്നാൽ ഇത് യഥാർത്ഥ രോഗശാന്തിയല്ല, മറിച്ച് താൽക്കാലികമായ ഒരു മാനസിക ആശ്വാസം മാത്രമാണ്.

2. മന്ത്രവാദത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും

മന്ത്രവാദത്തിന്റെ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് അതിന്റെ മറവിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളും ചൂഷണങ്ങളുമാണ്. നിസ്സഹായരും ദുർബലരുമായ ആളുകളെയാണ് മിക്കപ്പോഴും ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

  • സാമ്പത്തിക ചൂഷണം: ഏറ്റവും സാധാരണമായ തട്ടിപ്പ് സാമ്പത്തിക ചൂഷണമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന പേരിൽ വലിയ തുകകൾ ആവശ്യപ്പെടുകയും, സ്വർണ്ണം, ഭൂമി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുകയും ചെയ്യുന്നു. കർമ്മങ്ങൾക്കായി പ്രത്യേക സാധനങ്ങൾ വാങ്ങാൻ ആവശ്യപ്പെട്ട് അമിത വില ഈടാക്കുന്നതും പതിവാണ്.
  • ലൈംഗിക ചൂഷണം: ചില മന്ത്രവാദികൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയും മന്ത്രങ്ങളുടെ ശക്തിയെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചും ഇവർ ദുരുപയോഗം ചെയ്യുന്നു.
  • മാനസിക ചൂഷണം: ആളുകളുടെ ഭയങ്ങളെയും ആശങ്കകളെയും മുതലെടുത്ത് അവരെ മാനസികമായി അടിമപ്പെടുത്തുന്നു. പ്രശ്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി അവരെ കൂടുതൽ പരിഭ്രാന്തരാക്കുകയും, മന്ത്രവാദിയുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
  • കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കൽ: ചില മന്ത്രവാദികൾ കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയും, പരസ്പര വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു. “ഇവർക്ക് ബാധയുണ്ട്,” “നിങ്ങൾക്ക് ദോഷം ചെയ്യുന്നു” എന്നൊക്കെ പറഞ്ഞ് ഭിന്നത വളർത്തും.
  • വ്യാജ രോഗശാന്തി: ഗുരുതരമായ രോഗങ്ങളുള്ളവരെ ശാസ്ത്രീയ ചികിത്സകളിൽ നിന്ന് പിന്തിരിപ്പിച്ച് വ്യാജ രോഗശാന്തി വാഗ്ദാനം ചെയ്യുകയും, ഇത് രോഗിയുടെ നില കൂടുതൽ വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം.
  • ബ്ലാക്ക് മെയിലിംഗ്: ചിലപ്പോൾ ആളുകളുടെ സ്വകാര്യ വിവരങ്ങൾ മനസ്സിലാക്കി അത് ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

3. മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള ബന്ധം

മാനസികാരോഗ്യ പ്രശ്നങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ.

  • തെറ്റായ വ്യാഖ്യാനം: വിഷാദം, ഉത്കണ്ഠ, സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ പലപ്പോഴും പ്രേതബാധയായോ, ദുഷ്ടശക്തികളുടെ സ്വാധീനമായോ, ദൈവകോപമായോ തെറ്റിദ്ധരിക്കാറുണ്ട്. വിചിത്രമായ പെരുമാറ്റങ്ങൾ, സംസാരത്തിലെ മാറ്റങ്ങൾ, ഭ്രമം (hallucinations), മിഥ്യാബോധം (delusions) എന്നിവയെല്ലാം ഇത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാം.
  • ചികിത്സ നിഷേധിക്കൽ: തെറ്റിദ്ധാരണകൾ കാരണം, മാനസികരോഗമുള്ള വ്യക്തിക്ക് ശരിയായ വൈദ്യസഹായം ലഭിക്കാതെ വരുന്നു. പകരം, മന്ത്രവാദികളെയോ, പൂജാരികളെയോ, മറ്റ് അന്ധവിശ്വാസപരമായ ആചാരങ്ങളെയോ ആശ്രയിക്കുന്നു. ഇത് രോഗം വഷളാകാനും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കാനും ഇടയാക്കും.
  • സാമൂഹിക ഒറ്റപ്പെടൽ: ‘ബാധയേറ്റയാൾ’ എന്ന ലേബൽ കാരണം വ്യക്തിക്ക് സാമൂഹികമായി ഒറ്റപ്പെടൽ നേരിടേണ്ടി വരും. ഇത് അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ തകരാറിലാക്കുന്നു.
  • മാനസിക സമ്മർദ്ദം വർദ്ധിക്കുന്നു: അന്ധവിശ്വാസങ്ങൾ, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും വ്യക്തിയുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഭയവും നിസ്സഹായതയും വർദ്ധിക്കുന്നത് അവരുടെ ജീവിതത്തെ താറുമാറാക്കും.
  • ആത്മഹത്യാ പ്രവണത: ചില ഗുരുതരമായ കേസുകളിൽ, ശരിയായ ചികിത്സ ലഭിക്കാതെ വരുന്നതും അന്ധവിശ്വാസങ്ങളിൽ കുടുങ്ങുന്നതും ആത്മഹത്യാ പ്രവണതയിലേക്ക് നയിച്ചേക്കാം.

ഈ പ്രശ്നം പരിഹരിക്കാൻ മാനസികാരോഗ്യ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്.

4. ഇത്തരം സാഹചര്യങ്ങളിൽ ഒരു മനശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ പങ്ക് എന്താണ്?

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരാൾ അന്ധവിശ്വാസങ്ങളിൽ കുടുങ്ങിപ്പോകുന്ന സാഹചര്യത്തിൽ ഒരു മനശാസ്ത്രജ്ഞനും കൗൺസിലർക്കും വളരെ നിർണ്ണായകമായ പങ്കുണ്ട്:

  • കൃത്യമായ രോഗനിർണ്ണയം: വ്യക്തി അനുഭവിക്കുന്ന പ്രശ്നം ഒരു മാനസികാരോഗ്യ അവസ്ഥയാണോ അതോ മറ്റ് പ്രശ്നങ്ങളാണോ എന്ന് കൃത്യമായി വിലയിരുത്താൻ മനശാസ്ത്രജ്ഞന് കഴിയും. ആവശ്യമെങ്കിൽ മാനസികാരോഗ്യ ഡോക്ടറെ (സൈക്യാട്രിസ്റ്റ്) കാണാൻ നിർദ്ദേശിക്കുകയും ചെയ്യും.
  • വിദ്യാഭ്യാസം നൽകൽ: രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും രോഗിക്കും കുടുംബത്തിനും കൃത്യമായ വിവരങ്ങൾ നൽകുന്നു. അന്ധവിശ്വാസങ്ങൾ തെറ്റാണെന്ന് ശാസ്ത്രീയമായി വിശദീകരിക്കുന്നു.
  • തെറാപ്പി (ചികിത്സ): സംസാര ചികിത്സ (Talk Therapy) അഥവാ കൗൺസിലിംഗ് വഴി വ്യക്തിയുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം, ഭയം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള കഴിവുകൾ വളർത്തുന്നു.
  • വിശ്വാസം വളർത്തൽ: അന്ധവിശ്വാസങ്ങളിൽ നിന്ന് മാറി, ശാസ്ത്രീയമായ ചികിത്സകളിൽ വിശ്വാസം വളർത്താൻ സഹായിക്കുന്നു.
  • കുടുംബ പിന്തുണ: കുടുംബാംഗങ്ങളെയും കൗൺസിലിംഗിൽ ഉൾപ്പെടുത്തി, രോഗിയെ മനസ്സിലാക്കാനും പിന്തുണ നൽകാനും അവരെ പ്രാപ്തരാക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്ന് കുടുംബത്തെ മോചിപ്പിക്കാനും സഹായിക്കും.
  • വൈകാരിക പിന്തുണ: പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് വൈകാരികമായ പിന്തുണ നൽകുകയും, ഒറ്റപ്പെടൽ എന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, ഒരു മനശാസ്ത്രജ്ഞൻ/കൗൺസിലർ ശാസ്ത്രീയമായ അറിവിലൂടെ വ്യക്തിയെയും കുടുംബത്തെയും അന്ധവിശ്വാസങ്ങളുടെ കെട്ടുകളിൽ നിന്ന് മോചിപ്പിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു.

5. സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും?

സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഒരു ബഹുമുഖ സമീപനം ആവശ്യമാണ്:

  • വിദ്യാഭ്യാസവും ബോധവൽക്കരണവും:
    • ശാസ്ത്രീയ വിദ്യാഭ്യാസം: കുട്ടിക്കാലം മുതൽ ശാസ്ത്രീയമായ ചിന്തയും വിമർശനാത്മക ചിന്തയും (critical thinking) പ്രോത്സാഹിപ്പിക്കുക. പാഠ്യപദ്ധതിയിൽ യുക്തിചിന്തയ്ക്ക് പ്രാധാന്യം നൽകുക.
    • ബോധവൽക്കരണ കാമ്പെയ്‌നുകൾ: മാധ്യമങ്ങൾ, സാമൂഹിക മാധ്യമങ്ങൾ, പൊതുപരിപാടികൾ എന്നിവയിലൂടെ അന്ധവിശ്വാസങ്ങൾക്കെതിരെയും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിരന്തരം ബോധവൽക്കരണം നടത്തുക. യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങൾ ഉപയോഗിക്കാം.
    • തെറ്റായ വിവരങ്ങൾ തിരുത്തുക: സമൂഹത്തിൽ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക.
  • മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുക:
    • ലഭ്യത ഉറപ്പാക്കുക: എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങൾ ലഭ്യമാക്കുക.
    • അവബോധം: മാനസികാരോഗ്യ പ്രശ്നങ്ങൾ സാധാരണമാണെന്നും ചികിത്സ തേടേണ്ടതാണെന്നും ആളുകളെ പഠിപ്പിക്കുക. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കളങ്കം (stigma) ഇല്ലാതാക്കുക.
    • കുറഞ്ഞ ചിലവിലുള്ള ചികിത്സ: എല്ലാവർക്കും താങ്ങാനാവുന്ന ചിലവിൽ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുക.
  • നിയമനിർമ്മാണവും നടപ്പാക്കലും:
    • അന്ധവിശ്വാസ വിരുദ്ധ നിയമങ്ങൾ: അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ചൂഷണങ്ങളെയും തട്ടിപ്പുകളെയും തടയാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യുക.
    • പൊലീസ് ഇടപെടൽ: ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പരാതി ലഭിക്കുമ്പോൾ വേഗത്തിൽ നടപടിയെടുക്കുക.
  • സാമൂഹിക ഉത്തരവാദിത്തം:
    • മാധ്യമങ്ങളുടെ പങ്ക്: സിനിമകളും ടിവിയും പോലുള്ള മാധ്യമങ്ങൾ അന്ധവിശ്വാസങ്ങളെ മഹത്വവൽക്കരിക്കുന്നത് നിർത്തുകയും, ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
    • മതനേതാക്കളുടെ പങ്ക്: മതനേതാക്കൾക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ട്. അവരെ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും, അന്ധവിശ്വാസങ്ങളെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുക.
    • കുടുംബത്തിന്റെ പങ്ക്: കുടുംബങ്ങളിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തുക.
  • സാമ്പത്തിക ഭദ്രത: ദാരിദ്ര്യവും അരക്ഷിതാവസ്ഥയും പലപ്പോഴും അന്ധവിശ്വാസങ്ങളിലേക്ക് ആളുകളെ തള്ളിവിടുന്ന ഒരു ഘടകമാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നത് അന്ധവിശ്വാസങ്ങളോടുള്ള ആശ്രയം കുറയ്ക്കാൻ സഹായിക്കും.

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്.
Wikimedia India live search Engine
അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ബീറ്റാ വേർഷൻ കൂടുതൽ മെച്ചപ്പെടുത്തി നല്ലൊരു സേർച്ചിങ് അനുഭവം തന്നെ പ്രദാനം ചെയ്യുന്ന രീതിയിൽ ഉടനേ വരുന്നതാണ്. ഇന്ത്യൻ ഭാഷയിൽ ഉള്ള വിക്കിമീഡിയ പ്രോജക്റ്റുകളായ വിക്കിപീഡിയ, വിക്കിഷ്‌ണറി, വിക്കിസോർസ്, വിക്കിബുക്ക്സ് തുടങ്ങിയ സൈറ്റുകളിലേക്ക് ഒരാൾക്ക് നേരിട്ട് എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ട് മാറ്റാനുതകുന്നതാണ് http://wikimedia.in എന്ന സൈറ്റ്.

പലപ്പോഴും ഒരു സാധാരണ വിക്കിപീഡിയ യൂസർ ഈ സൈറ്റുകളിൽ എത്തിച്ചേരുന്നത് ഗൂഗിൾ സേർച് എഞ്ചിൻ പോലുള്ള ഏതെങ്കിലും സേർച്ച് എഞ്ചിന്റെ സഹായത്തോടു കൂടിയായിരുന്നു. അവയുടെയൊക്കെ യുആർഎൽ ഓർത്തിരിക്കാനുള്ള ആ വൈഷമ്യം ഈ ഒരു സൈറ്റോടെ തീരുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ എല്ലാവരും അവരവരുടെ ബ്രൗസറിൽ ബുക്ക്‌മാർക്ക് ചെയ്തു വെയ്ക്കേണ്ട ഒരു സൈറ്റാണിതെന്നു നിസംശയം പറയാം.

നോക്കിവാങ്ങുന്നവർ – ഒരു നോക്കുകൂലി കഥ

നോക്കുകൂലി - nokkukooliഅങ്ങ് നാട്ടിൽ, ഒടയഞ്ചാലില്‍ വീട്ടിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്. ചില സാധനങ്ങളൊക്കെ ബാഗ്ലൂരില്‍ നിന്നും കൊണ്ടുപോയാല്‍ കുറച്ചൊക്കെ പണം ലാഭിക്കാമെന്നാരോ പറഞ്ഞിരുന്നു. വയറിങ് സാധനങ്ങള്‍, ടൈല്‍സ്, പ്ലമ്പിങ് സാധനങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ വിലയില്‍ നല്ല വ്യത്യാസമുണ്ട്. വ്യത്യാസമെന്നു പറഞ്ഞാല്‍ 134 രൂപ MRP -യുള്ള ഒരു സാധനത്തിന്‌ കാഞ്ഞങ്ങാട് 132 രൂപയ്‌ക്ക് (ബള്‍ക്കായിട്ട് എടുക്കുകയാണെങ്കില്‍) തരാമെന്നു പറയുമ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ അത് 83 രൂപയ്ക്ക് തരാം എന്നു പറയുന്നു. ഈ ഒരു വ്യത്യാസം എല്ലാ സാധനങ്ങളിലും ഉണ്ട്. ഒരു സംസ്ഥാനത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് ഇത്തരം സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ വില്ലേജില്‍ നിന്നും ഇത് പേര്‍സണല്‍ ആവശ്യത്തിലേക്കാണ്‌ എന്നും പറഞ്ഞു തരുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് കൂടി കരുതിയാല്‍ ടാക്സും മറ്റുകാര്യങ്ങളും കുറഞ്ഞുകിട്ടും.

അങ്ങനെ ഞാന്‍ ഒരിക്കല്‍ കുറേ വയറിങ് മെറ്റീരിയല്‍സ് ബാംഗ്ലൂരിലെ കെ. ആര്‍. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ചു. ബസ്സുകാരോട് ചോദിച്ചപ്പോള്‍ 30 kg വരെ കൊണ്ടുപോകാന്‍ 150 രൂപ ആവും എന്നവര്‍ പറഞ്ഞു. സ്വിച്ചും ബോര്‍ഡും വയറുകളും ഒക്കെ കൂടി ഏകദേശം അത്രയുണ്ടായിരുന്നു. 150 രൂപയ്ക്ക് സംഭവം കാഞ്ഞങ്ങാട് സ്റ്റാന്‍ഡിനു സമീപം കോഹിനൂര്‍ (സഫർ) ബസ്സിന്റെ ഓഫീസിനു മുന്നില്‍ ഇറക്കിവെച്ചു. ഞാന്‍ തന്നെ അവയൊക്കെ എടുത്ത് റോഡ് സൈഡിലേക്ക് മാറ്റിവെച്ച് ഒരു ഓട്ടോ റിക്ഷ കിട്ടുമോ എന്നും നോക്കി നില്‍ക്കാന്‍ തുടങ്ങി. സമയം രാവിലെ എട്ടുമണിയോടടുത്തിരുന്നു. ഭാഗ്യത്തിന്‌ ഒരു ഓട്ടോക്കാരന്‍ അടുത്തു വന്നു കിലോമീറ്ററിന്‌ 10 രൂപ 50 പൈസ തന്നാല്‍ കൊണ്ടുപോകാം എന്നയാള്‍ പറഞ്ഞു. പതിനൊന്നു രൂപയാണത്രേ സ്റ്റാന്‍ഡില്‍ എല്ലാവരും കിലോമീറ്ററിനു ചാര്‍ജ് വാങ്ങിക്കാറുള്ളത്. 10 രൂപ 50 പൈസ വെച്ച് ഞാന്‍ വീടുവെയ്ക്കുന്ന സ്ഥലം വരെ 15 കിലോമീറ്റര്‍ ദൂരത്തേക്ക് 150 രൂപ. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. ആകെ 300 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്നും സാധനം വീട്ടിലെത്തുമല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. കെ. ആർ. മർക്കറ്റിൽ നിന്നും ബാംഗ്ലൂരിലെ ബലന്തൂരുള്ള എന്റെ താമസസ്ഥലത്തേക്ക് ഓട്ടോക്കാരൻ പറഞ്ഞത് 450 രൂപയായിരുന്നു!! ഇത്തരം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഓർത്തുകൊണ്ട് വഴിയോരത്ത് ഞാൻ നിൽക്കുകയായിരുന്നു.

അപ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാള്‍ അവിടെ എത്തി. തൊട്ടുപുറകേ സഫര്‍ ട്രാവല്‍സിലെ ഞാന്‍ സ്ഥിരം കാണുന്ന ഒരാളും ഉണ്ട്. ആദ്യം വന്നയാൾ എന്നോടു ചോദിച്ചു എന്താണ്‌ പാക്കറ്റിനകത്ത് എന്ന്.
“വയറിങ് മെറ്റീരിയല്‍സാണ്‌” – ഞാന്‍ പറഞ്ഞു.
“ഒരു അമ്പതു രൂപ വേണം.” – അയാൾ
“എന്തിന്” എനിക്കു കൗതുകം. “ബസ്സിന്റെ ചാർജു ഞാൻ ബാംഗ്ലൂരിൽ കൊടുത്തതാണ്, അതിന്റെ ബില്ലും ഉണ്ട്” – ഞാൻ പോക്കറ്റിൽ തപ്പി.
“ഇത് ചുമട്ടുകൂലിയാണ്” – അയാൾ പറഞ്ഞു.
“ചുമട്ടുകൂലിയോ?” ബസ്സിന്റെ അടിത്തട്ടിൽ നിന്നും ബസ്സിലെ ക്ലീനർ എടുത്തു പുറത്തുവെച്ചു, ഞാനത് എടുത്ത് ആദ്യം ഓഫീസിന്റെ മുന്നിലേക്കും പിന്നീട് റോഡ് സൈഡിലേക്കും മാറ്റിവെച്ചു. ഇപ്പോൾ ഓട്ടോ ഡ്രൈവറും ഞാനും കൂടി അത് എടുത്ത് ഓട്ടോയിൽ കേറ്റി വെച്ചു… ഇതിൽ എവിടെയാണു ചുമട്ടുകൂലിയുടെ പ്രശ്‌നം വരുന്നത്?

അയാൾ വിശദീകരിച്ചു. ഇത് ചുമടെടുക്കുന്നവർക്ക് കൊടുക്കാനുള്ളതാണ്. ഇവിടെ ചുമട്ടുകാർക്ക് യൂണിയൻ ഉണ്ട്. അവരാണ് സാധാരണ ഇതു ചെയ്യുക. അവർ സമയം കിട്ടുമ്പോൾ വന്നിട്ട് സഫർ‌ (കോഹിനൂർ – കാഞ്ഞങ്ങാട്) ഓഫീസിൽ നിന്നും ബില്ലൊക്കെ പരിശോദിക്കും എന്നിട്ട് അവരോട് അന്നിറക്കിയ സാധനങ്ങൾക്കുള്ള ചുമട്ടുകൂലി ആവശ്യപ്പെടുമത്രേ!! അയാളുടെ കൂടെവന്ന സഫറിലെ ആ സുഹൃത്തും അയാളെ സഹായിച്ചു. എനിക്കത്ഭുതം തോന്നി! ഞാനേതോ വെള്ളരിക്കാപ്പട്ടണത്തിൽ നിൽക്കുന്നതുപോലെ!! ചെയ്യാത്ത പണിക്ക് പണം വാങ്ങിക്കുന്ന ദരിദ്ര്യവാസികളാണോ ഈ യൂണിയൻകാർ!!

ഞാൻ പറഞ്ഞു പണിയെടുക്കാതെ കൂലിവാങ്ങിക്കാൻ വരുമ്പോൾ നിങ്ങളെന്തിനാ കൂട്ടു നിൽക്കുന്നത്? ഞാൻ അഞ്ചുപൈസ തരില്ല. നിങ്ങൾ തന്നില്ലെങ്കിൽ ഞാൻ കൊടുക്കേണ്ടി വരും എന്നായി സഫറിലെ ആ സുഹൃത്ത്. എനിക്കെന്തോ ആത്മരോഷം അണപൊട്ടിയൊഴുകി. ഏതുവിധേനയും ആ സാഹചര്യത്തെ ഉൾക്കൊള്ളാൻ എനിക്കായില്ല. പണിയെടുക്കാത്തവർക്ക് ഒരഞ്ചുപൈസ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല.

അയാൾ വിടുന്ന ലക്ഷണമില്ല. മുപ്പതുരൂപ തന്നാൽ മതിയെന്നായി പിന്നീട്. ഒരു കെട്ടിനു പത്തുരൂപ വെച്ച് മൂന്നുകെട്ടിനു മുപ്പതുരൂപ. മുപ്പതല്ല ഒരു രൂപ പോലും ആ പേരിൽ കൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല. തരില്ലെന്ന് ഞാൻ അറുത്തുമുറിച്ചു പറഞ്ഞു. അയാളുടെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഭീഷണിയുടെ സ്വരം എവിടെയൊക്കെയോ നിഴലിക്കാൻ തുടങ്ങി. എന്റെ നമ്പറും അഡ്രസ്സും തരാം, അവർ പണം വാങ്ങാൻ വരുമ്പോൾ എന്നെ വിളിക്കാൻ പറ; ഞാൻ വന്നു കൊടുത്തോളാം എന്നായി ഞാൻ. ഏതു മാന്യനാണ് അങ്ങനെ തടിയനങ്ങാതെ കൂലിവാങ്ങിക്കാൻ വരുന്നതെന്നറിയണമല്ലോ. അതും അവർക്ക് സമ്മതമല്ല. മംഗലാപുരം വിട്ട ശേഷം ഓരോ സ്റ്റോപ്പിലും ലെഗേജുകൾ ഇറക്കിക്കൊണ്ടായിരുന്നു അന്നാ ബസ്സ് വന്നതുതന്നെ. അന്നേരം ഒന്നും ആരും അവിടെ വന്ന് ലഗേജിറക്കിയതിനു കൂലി ആവശ്യപ്പെടുന്നത് ഞാൻ കണ്ടില്ല. അതൊക്കെ തന്നെ ഞാൻ കൊണ്ടുവന്ന ലെഗേജുകളേക്കാൾ എത്രയോ ഏറെയായിരുന്നു; എത്രയോ ഇരട്ടി വിലമതിക്കുന്നതായിരുന്നു. അതിന്റെ ബില്ലുനോക്കി ഇവർ പണം ചോദിച്ചാൽ ഇയാൾ കൊടുക്കുമോ? അവർക്കൊന്നും ഇല്ലാത്ത ചാർജ് എനിക്കുമാത്രം എങ്ങനെ ബാധകമാവും. ഇല്ല; ഒരഞ്ചു പൈസ പോലും എനിക്കു കൊടുക്കാൻ വയ്യ എന്ന് ഞാനുറപ്പിച്ചു.

അയാൾ വന്ന് ഓട്ടോയിൽ കയറ്റിവെച്ച പാക്കറ്റിൽ പിടിമുറുക്കി. അതവിടെ നിന്നും ഇറക്കിവെക്കാനാണു പരിപാടിയെന്നു മനസ്സിലായി. ഞാൻ കൈതട്ടിമാറ്റി. എന്നെയറിയാവുന്ന സഫറിലെ സുഹൃത്ത് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഓട്ടോക്കാരൻ ഒന്നും പറയാതെ മാറി നിന്നു. സഫറിലെ സുഹൃത്തു പറഞ്ഞു സാരമില്ല 30 രൂപ ഞാൻ കൊടുത്തോളാം നിങ്ങൾ വണ്ടി വിട്ടോ എന്ന്. പക്ഷേ, കാഞ്ഞങ്ങാട് ചുമട്ടുതൊഴിലാളികളുടെ പ്രതിനിധിയായി വന്ന ആ കശ്‌മലൻ അതിനും തയ്യാറല്ല്ല. 30 രൂപ കൊടുക്കാതെ ഓട്ടോ വിടാൻ പറ്റില്ലെന്നയാൾ വാശിപിടിച്ചു.

30 രൂപ കൊടുക്കുകയല്ലാതെ വേറെ രക്ഷയില്ലെന്ന ഗതിയിൽ ഞാനെത്തി. ബില്ലു തരാമെങ്കിൽ 30 രൂപ തരാം എന്നു ഞാനെന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറഞ്ഞു. പിന്നെ, ബില്ലെഴുതി ഒപ്പിട്ടുതരാം – അയാൾ പുച്ഛിക്കുന്നു. കടുത്ത ആത്മരോഷത്തിൽ എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു. എനിക്കവിടെ നിൽക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. കാരണം 8:50 നു മംഗലാപുരത്തു നിന്നും മൈസൂറിനു പോകുന്ന കെ. എസ്. ആർ.ടി.സി. ബസ്സിൽ ഇതൊക്കെ വീട്ടിലെത്തിച്ച് എനിക്ക് തിരിച്ച് ബാംഗ്ലൂരിലേക്ക് വരേണ്ടതുമാണ്. ഓട്ടോക്കാരൻ മെല്ലെ അടുത്തുവന്നു. അയാൾ പറഞ്ഞു കൊടുത്തേക്ക്, അല്ലാതെ ഇയാൾ വിടുമെന്നു തോന്നുന്നില്ല. മുപ്പതുരൂപയയുടെ പ്രശ്നമല്ല; ഇതു പിടിച്ചുപറിയാണ് – ശുദ്ധമായ കാടത്തം. ഞാൻ പത്തുരൂപയുടെ മൂന്നു നോട്ടുകൾ എടുത്ത് അയാളുടെ മുഖത്തേക്കിട്ടിട്ട് ഓട്ടോയിൽ കേറി.

പിന്നീടുള്ള രണ്ടുമൂന്നു ദിവസം എനിക്കു നേരാംവണ്ണം ഉറങ്ങാനായില്ല. കടുത്ത ആത്മരോഷവും എന്നോടുതന്നെ ഒരുതരം അവജ്ഞയും തോന്നി. മാർക്കറ്റിൽ നിന്നും അതു വാങ്ങിച്ചിട്ട് ഗാന്ധിനഗറിൽ ഉള്ള ബസ്‌സ്റ്റാന്റിൽ എത്തിച്ച ഓട്ടോക്കാരൻ 30 രൂപ ചോദിച്ചപ്പോൾ അയാൾക്ക് 50 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെയാണു ഞാൻ വന്നത്. മാർക്കറ്റിൽ നിന്നും അവ ഓട്ടോയിൽ കയറ്റാനും, പിന്നിട് ബസ്സിലേക്ക് എടുത്തുവെയ്ക്കാനും ഞാൻ പറയാതെ തന്നെ ആ കന്നടക്കാരൻ ഡ്രൈവർ എന്നെ സഹായിച്ചിരുന്നു. അതെനിക്ക് അതിയായ സന്തോഷവും ഉണ്ടാക്കിയിരുന്നു. പക്ഷേ, ഈ ഒരു സംഭവം എന്നെ കൂറേ ദിവസം വിടാതെ വേട്ടയാടി. ഇപ്പോഴും ആ സംഭവം മനസ്സിലെത്തുമ്പോൾ ഇപ്പോഴും എന്റെ ഉള്ളം എരിയുകയാണ്. സംഘടനയുടെ പിൻബലമുള്ളതിന്റെ അഹന്തയോ, പണിയെടുക്കാതെ അന്യന്റെ മുതലിൽ കൈയിട്ട് വാരി ശീലിച്ച അയാളുടെ ഗുണവിശേഷമോ എന്തോ ആവട്ടെ… കാഞ്ഞങ്ങാടുള്ള ചുമട്ടുതൊഴിലാളികൾക്കൊക്കെ നാണക്കേടാണ് ഈ കാപാലികൻ. അവൻ വെള്ളം കിട്ടാതെ മരിക്കട്ടെ!!

ഇതെന്തു നിരാഹരം?

irom sharmila - ഈറോം ശർമിളഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്തയൊക്കെ പരസ്യമായ രഹസ്യമാണ്. എന്തൊക്കെയായാലും അതിർത്തികളിൽ ഇവരുടെ ജീവിതക്രമവും അത്ര നല്ല രീതിയിൽ ഒന്നുമല്ലതാനും.

മണിപ്പൂരിലും ഈ നിയമം ഇന്നു നിലനിൽക്കുന്നു. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്നതാണ് ഈ നിയമം. എന്നാൽ നമുക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ നിയമം എടുത്തു കളയുകയുണ്ടായി. പക്ഷേ 1958 – ല്‍ മണിപ്പുരില്‍ വീണ്ടും ഈ നിയമം കൊണ്ടുവന്നു. ജനാധിപത്യം, ജനാധിപത്യം എന്നു കരഞ്ഞു നിലവിളിക്കുന്നവരാരും തന്നെ ഈ മനുഷ്യത്തരഹിതമായ ക്രൂരതകൾ കണ്ടില്ലെന്നു നടിച്ചു. രാജ്യത്തിനുവേണ്ടി ജീവൻവരെ ബലിനൽകാൻ തയ്യാറാവുന്ന ധീരജവാനോടുള്ള അമിതമായ താല്പര്യത്തിലും രാജ്യസ്‌നേത്തിലും നമ്മളീ ക്രൂരതകൾക്ക് നേരെ കണ്ണടച്ചു.  അതെന്തോ ആവട്ട്. വ്യക്തമായ തെളിവുകളാണല്ലോ മുഖ്യം.

ഈ പറയപ്പെട്ടുന്ന ക്രൂരതയിലേക്ക് ശ്രദ്ധകിട്ടിയത് മണിപ്പൂരിലെ ഉരുക്കുവനിതയെന്നറിയപ്പെടുന്ന ഈറോം ശർമ്മിള നിരാഹാരം ഇരിക്കാൻ തുടങ്ങിയപ്പോൾ മുതലാണ്. ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് എന്ന നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് 2000 നവംബര്‍ തൊട്ടാണവർ നിരാഹാര സമരം തുടങ്ങിയത്. മേലുദ്യോഗസ്ഥന്റെ അനുവാദം ഇല്ലാതെ തന്നെ ശത്രുവിനെ വെടി വയ്ക്കാനുള്ള അഫ്സ പിൻവലിക്കാൻ വേണ്ടിയായിരുന്നു  ശർമ്മിളയുടെ നിരാഹാരം തുടങ്ങിയത്. ഇന്നിത് പതിനൊന്നാം വർഷത്തിലേക്ക് നീണ്ടിരിക്കുന്നു!! നീണ്ട പതിനൊന്നുവർഷങ്ങൾ!! പത്രമാധ്യമങ്ങളെല്ലാം അവരെ തഴഞ്ഞു; ചാനലുകളായ ചാനലുകളൊക്കെ കണ്ണടച്ചു… പ്രതിരോധവകുപ്പിന്റെ തലവനായ ശ്രീ. എ.കെ. ആന്റണിവരെ ഇതൊന്നും തിരിഞ്ഞു നോക്കാൻ പോയില്ല… എന്തായിരിക്കാം കാരണം?  സായുധരായ ഭീകരവാദികളുടെയും വിഘടനവാദികളുടെയും കേളീരംഗമാണ് മണിപ്പൂർ. വെടി വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞാൽ പട്ടാളത്തെ എളുപ്പത്തിൽ കീഴടക്കാൻ തീവ്രവാദികൾക്ക് കഴിയുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ കേന്ദ്രം ഭരിക്കുന്ന സർക്കാരുകൾ മണിപ്പൂരിൽ അഫ്സ പിൻവലിക്കാനുള്ള സാഹചര്യം നിലവിലില്ല എന്നാണു പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴും ആ നിയമം പിൻവലിച്ചിട്ടില്ല. അതിനി പിൻവലിക്കും എന്നു തോന്നുന്നുമില്ല.

അവിടുത്തെ തീവ്രവാദി ഗ്രൂപ്പിന്റെ ആളായ ഒരു പെണ്ണിനെ സൈന്യം വെടി വെച്ചുകൊന്നു എന്ന് പറഞ്ഞാണു സമരം ശർമ്മിള തുടങ്ങിയത്. സംഗതി സത്യം തന്നെ, ആ പെണ്ണ് നാട്ടുമ്പുറത്തുകാരിയാണോ തീവ്രവാദിയാണോ എന്നൊക്കെ ഇനി എങ്ങനെയറിയാനാണ്? എന്തൊക്കെയായാലും  നിരാഹാരസമരം എന്ന സമരമുറയുടെ പേരു കളഞ്ഞുകുളിച്ച ഒരു സമരമായിപ്പോയി ഇത്. വെള്ളം വായില്‍ കൊള്ളുന്നതിലൂടെ തന്റെ നിരാഹാരത്തിന് ഭംഗം വരുമെന്നു കരുതി കഴിഞ്ഞ പത്തു വര്‍ഷമായി ഇറോം ശര്‍മിള പഞ്ഞി ഉപയോഗിച്ചാണത്രെ പല്ലു വൃത്തിയാക്കിയത്!! അപ്പോൾ പച്ചവെള്ളം പോലും കുടിക്കാതെ ഇവർ എങ്ങനെ കഴിഞ്ഞ പത്തുവർഷം കഴിച്ചുകൂട്ടി എന്നു ചോദിക്കരുത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇറോം ശര്‍മിള ഇപ്പോള്‍ മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ സുരക്ഷാവാര്‍ഡിലാണ് സമരം തുടരുന്നത്. ഇവർക്ക് മൂക്കിലൂടെ കുഴലിട്ട് ദ്രാവകരൂപത്തില്‍ ഭക്ഷണം നൽകിവരുന്നുണ്ട്. അവർക്കാ സമരത്തിന്റെ പേരൊന്നു മാറ്റിയെടുക്കാമായിരുന്നു. ഇതൊരുവക നാണംകെട്ട സമരമായിപ്പോയി…

സമരമാർഗം എന്തുതന്നെയാവട്ടെ, ഇതുപോലെ നാണംകെട്ട രീതിയിൽ നിരാഹാരം കിടക്കുകയൊന്നും വേണ്ട, അവരുടെ ലക്ഷ്യം വിജയിക്കുക തന്നെ ചെയ്യട്ടെ. രാജ്യസ്നേഹത്തിന്റെ മറവിൽ നിരപരാധികൾ കൊലചെയ്യപ്പെടാനൊന്നും പാടില്ല. സ്ത്രീകളും കുട്ടികളും അടക്കം ആരും പീഡിപ്പിക്കപ്പെടരുത്. എന്തായാലും ഇങ്ങനെ വയസ്സായി മരിക്കും വരെ നിരാഹാരം ഇരുന്നാലും ഇവരെ ആരു ശ്രദ്ധിക്കുമെന്ന് കരുതാൻ വയ്യ! നാളെയൊരുപക്ഷേ, മണിപ്പൂരിനു വേണ്ടി വാദിക്കുന്ന തീവ്രവാദികളെ പോലെ തന്നെ വേഷം മാറി രാഷ്ട്രീയക്കാരിയുടെ മുഖപടമണിഞ്ഞും ഇവരെത്തിയേക്കാം… ഇവരുടെ സംഗതികൾ സത്യമാണെന്ന് നമ്മളെക്കാൾ അറിയാവുന്ന ആ നാട്ടുകാർ അതിനുള്ള പ്രത്യുപകാരവും ചെയ്യും… അല്ലാതെ ഈ നാണംകെട്ട നിരാഹാരം നീട്ടിക്കൊണ്ടുപോകേണ്ടായിരുന്നു!!

ആരാണ് അണ്ണാ ഹസാരേ?

Anna Hazare Lokpal Bill Movementആരാണ് അണ്ണാ ഹസാരേ?
കിഷൻ ബാപ്പത് ബാബുറാവു ഹസാരെ എന്നു മുഴുവൻ പേര്. 1940 -ഇൽ ജനുവരി 15 ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഭിംഗർ ഗ്രാമത്തിൽ ജനനം. ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്നു. ഏഴാം ക്ലാസ് വരെ മാത്രമേ ജീവിതസാഹചര്യം അദ്ദേഹത്തെ പഠിക്കാൻ അനുവദിച്ചിട്ടുള്ളൂ. 1962 -ലെ ഇന്ത്യ-ചൈനാ യുദ്ധവേളയിൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. 1965 -ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ത്യാഗോജ്വലമായ സേവനം അനുഷ്‌ഠിച്ചു. ഗാന്ധിജി, വിവേകാനന്ദസ്വാമി, ആചാര്യ വിനോബാഭാവെ എന്നിവരുടെ എഴുത്തുകളിൽ പ്രചോദിതനായി പ്രവർത്തിക്കുന്ന ഒരു രു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ ഹസാരെ. തികഞ്ഞ ഗാന്ധിയനായി ജീവിതം തന്നെ ജനസേവനമാക്കിമാറ്റിയ ഒരു 71 വയസ്സുകാരൻ.

Anna Hazareശരി, ഇയാൾക്കെന്താണിത്ര പ്രത്യേകത?
1990 -ഇൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1992 അദ്ദേഹത്തിനു പത്മഭൂഷൺ ലഭിച്ചു. കൂടാതെ സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരമടക്കം നിരവധി അംഗീകരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വെറും ഏഴാംക്ലാസ് വിദ്യാഭാസം മാത്രമുള്ള ഹസാരെയെ ദിണ്ടിഗൽ ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് ആദരിച്ചു. ജനഹൃദയങ്ങളിൽ കോടികളുടെ ജ്യേഷ്ഠസഹോദരനായി അണ്ണനെന്ന് അറിയപ്പെടുന്നു.

അതിന്? ഇതൊക്കെ ആർക്കും കിട്ടാവുന്നതല്ലേ? പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്!!
പ്രത്യേകതകൾ ഉണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റൈൽഗാൻ സിദ്ധി (Ralegaon Siddhi) എന്ന ഗ്രാമത്തെ അദ്ദേഹം ഒരു മാതൃക ഗ്രാമമാക്കി. ഗ്രാമങ്ങൾ സ്വയംപര്യാപ്തരാവണം എന്ന ആശയം അദ്ദേഹം വിജയകരമായി അവിടെ നിറവേറ്റി. അവിടെ നിലനിന്നിരുന്ന ദാരിദ്ര്യവും വരൾച്ചയും അദ്ദേഹം മാറ്റിയെടുത്തു അവർക്കുവേണ്ടിവരുന്ന പച്ചക്കറികൾ, ഇന്ധനം, വൈദ്യുതി, വസ്ത്രങ്ങൾ മുതലായവയൊക്കെ സാധ്യമായ രീതിയിൽ ഗ്രാമത്തിൽ തന്നെ ഉണ്ടാക്കിയെടുത്തു. ആളുകളെ ഒന്നടങ്കം മദ്യപാനത്തിൽ നിന്നും മുക്തമാക്കി ഗ്രാമം മദ്യവിമുക്തമാക്കി. ജനതയെ വേർതിരിച്ചു നിർത്തുന്ന അയിത്തമെന്ന ദുരാചാരത്തെ ജനമനസ്സുകളിൽ നിന്ന് അദ്ദേഹം വേരോടെ പിഴുതെടുത്ത് നീക്കം ചെയ്തു. ആരോഗ്യപരമായ ചുറ്റുപാടുകൾക്കൊപ്പം ആരോഗ്യപരമായ മനസ്സും വാർത്തെടുക്കുന്നതിൽ ഹസാരെ വിജയിച്ചു. വ്യക്തമായ ആസൂത്രണത്തിലൂടെ 1975 -ഇൽ ആ ഗ്രാമം ദാരിദ്ര്യത്തെ നിർമാർജനം ചെയ്ത് മാതൃകാഗ്രാമമായി. ഇന്നു നല്ലൊരു സമ്പന്നഗ്രാമമായി നമുക്കു മുന്നിൽ റൈൽഗാൻ സിദ്ധി തല ഉയർത്തി നിൽക്കുന്നു.

 

corruption in indiaശരി, ഇപ്പോൾ ഇയാൾക്കെന്താ കുഴപ്പം? എന്തിനാണ് ഈ ബഹളമൊക്കെ?
അഴിമതി, അഴിമതിതന്നെയാണു പ്രശ്നം. പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നവരിൽ പ്രമുഖനാണു ഹസാരെ. സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം എന്നറിയപ്പെടുന്നത്. മഹാരാഷ്ട്ര സർക്കാരിനെ വിവരാവകാശ നിയമം നിർമ്മിക്കാൻ നിർബന്ധിതമാക്കിയ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് അണ്ണാ ഹസാരെയാണ്. പൊതുജീവിതത്തിലെ അഴിമതി തടയാൻ പറ്റുന്നവിധത്തിൽ ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും പറഞ്ഞാണ് ഹസാരെയുടെ ഇപ്പോഴത്തെ സമരം.

ഓഹോ, എന്താണപ്പോൾ ഈ ലോക്പാൽ ബിൽ?
അഴിമതി പരിഹരിക്കുന്നതിന്, സ്വതന്ത്ര അധികാരവ്യവസ്ഥ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ കരടു നിയമമാണ് ജന ലോക്പാൽ (The Citizen Ombudsman Bill). തെരഞ്ഞെടപ്പ്‌ കമ്മീഷനെപ്പോലെ സ്വതന്ത്ര അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്ന് ഈ ബിൽ അനുശാസിക്കുന്നു. കേന്ദ്രത്തിൽ ലോക്പാലും, സംസ്ഥാനങ്ങളിൽ ലോകായുക്തയും ആണ് വിവക്ഷിച്ചിട്ടുള്ളത്. ഈ ബിൽ ഈ അടുത്തൊന്നും ഉണ്ടായ ഒന്നല്ല, മറിച്ച്, 42 വർഷങ്ങൾക്ക് മുൻപുതന്നെ 1972 -ഇൽ അന്നത്തെ നിയമ മന്ത്രിയായിരുന്ന ശാന്തിഭൂഷൻ തയ്യാറാക്കിയതായിരുന്നു ലോക്പാൽ കരടു നിയമം. പക്ഷേ ഇതന്നു പാസ്സാക്കിയെടുക്കുവാൻ രാജ്യസഭക്ക് കഴിഞ്ഞിട്ടില്ല. 1969 ലെ നാലാം ലോകസഭ ലോക്പാൽ നിയമം പാസ്സാക്കിയെങ്കിലും നടപ്പാക്കാനായില്ല; കാരണം രാജ്യസഭ അതു പാസ്സാക്കാൻ കൂട്ടാക്കിയില്ല. പലതവണ ഇതു പാസ്സാക്കിയെടുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു.

അതായത് അഴിമതിക്കാരെ ശിക്ഷിക്കാൻ ജനങ്ങൾക്ക് അധികാരം കിട്ടുമെന്ന് അല്ലേ? അതു രാഷ്‌ട്രീയ സ്ഥിരതയ്‌ക്ക് യോജിച്ചതാണോ?
അതിന് ഇതിൽ ജനങ്ങൾ മാത്രമല്ല ഉള്ളത് ഗവൺമെന്റിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ രാഷ്ട്രീയക്കാർ ഉൾപ്പെട്ടവർക്ക് 50% വും ബാക്കി 50% പൊതുജനത്തിനും ആണുള്ളത്.

അപ്പോൾ ഈ ബില്ല് പാസാക്കാതെ ഇങ്ങനെ ഉരുട്ടിക്കൊണ്ടുപോവാൻ കാരണമെന്താണ്?
ഓരോ സംസ്ഥാനത്തും ലോകായുക്‌ത എന്ന പേരിൽ സംഭവം സ്ട്രോങ്ങായി വന്നാൽ പിന്നെ അഴിമതിക്കാരെ പിടിച്ച് ശിക്ഷിക്കാൻ മാക്സിമം 2 വർഷമേ എടുക്കുകയുള്ളൂ. 25 ഉം 30 വർഷങ്ങൾ കേസുനടത്തി നീട്ടിക്കൊണ്ടുപോകുന്ന ഒരവസ്ഥ ഇവിടെ ഉണ്ടാവില്ല. ബോഫേഴ്‌സ് കേസും ഭോപ്പാൽ ദുരന്തത്തിന്റെ കേസും എന്തിനേറെ നമ്മുടെ പാമോയിലും ലാവ്‌ലിനും ഒക്കെ നീണ്ട് നീണ്ട് പോകുന്നതു കണ്ടില്ലേ. ഈ ഒരവസ്ഥ ഈ നിയമം മൂലം ഇല്ലാതാവും.

അഴിമതിക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള അധികാരം പബ്ലിക്കിനു കിട്ടുന്നു എന്നതു തന്നെ രാഷ്ട്രീയക്കാരന്റേയും അവന്റെ വാലാട്ടി ഉദ്യോസ്ഥന്റേയും ഉറക്കം കെടുത്തുന്നുണ്ട്. കൊടിപിടിച്ച ജഡ്‌ജിയെവരെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനും ഈ ബിൽ വഴിയൊരുക്കുന്നു. Chief Justice of India യുടെ അനുമതിയോടെ മാത്രമേ നിലവിൽ ഇതൊക്കെ സാധിക്കൂ. അന്വേഷണ റിപ്പോർട്ടുകളൊന്നും തന്നെ എവിടേയും മൂടിവെയ്ക്കുന്നില്ല, എല്ലാം തുറന്നപുസ്തകമായി ജനങ്ങളുടെ മുന്നിൽ എത്തിക്കും. ഗവൺമെന്റ് മാറിവരുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനമാരെ മാറ്റിയും തങ്ങൾക്കിഷ്ടപ്പെട്ടവരെ അന്വേഷണം ഏൽപ്പിച്ചും ഒക്കെ പലരും തടി തപ്പുന്നത് നമ്മുടെ നാട്ടിൽ സുപരിചിതമാണല്ലോ. ഇവിടെ ലോകായുക്‌തയുടേയോ ലോക്‌പാലിന്റേയോ രാഷ്ട്രിയക്കാർക്ക് നിർദ്ദേശിക്കാനോ നിയമിക്കാനോ സ്ഥലംന്മാറ്റാനോ പറ്റില്ല. അഴിമതികാണിച്ച് പിടിച്ചാൽ തന്നെ ഇപ്പോൾ മാക്സിമം 7 വർഷം ജയിലിൽ കിടന്ന് ഒരു രാഷ്ട്രീയക്കാരനു പുറത്തുവരാം. അവൻ അഴിമതി കാണിച്ചുണ്ടാക്കിയ പണം കണ്ട്കെട്ടാൻ ഇന്നു യാതൊരു നിയമവും ഇല്ല. എന്നാൽ ലോക്‌പാലിൽ മിനിമം ശിക്ഷ 6 വർഷവും മാക്സിമം എന്നത് ജീവപര്യന്തവും ആണ്. മാത്രമല്ല അയാൾ ഗവണ്മെന്റിനു നഷ്ടമാക്കി തുക അയാളിൽ നിന്നും തന്നെ കണ്ടു കെട്ടും.

ഇതൊക്കെ ശക്തമായി നടപ്പാക്കിയാൽ ഇന്നത്തെ ഭൂരിപക്ഷം പേരും അഴി എണ്ണും എന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വം ഈ ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു.

I am also a Gandhian - prime minister of indiaഅപ്പോൾ എന്താണിപ്പോൾ ഗവണ്മെന്റ് പറയുന്നത്?
കഴിഞ്ഞ ദിവസം ആഗസ്‌ത് 15 – നു ഇന്ത്യൻ ദേശിയപതാകയിൽ കൈവെച്ച് ചെങ്കോട്ടയില്‍ നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളംബരം ചെയ്യുകയുണ്ടായി, നിരാഹാരവും സത്യാഗ്രവും കൊണ്ട് രാജ്യത്തെ അഴിമതി തടയാമെന്നാരും വ്യാമോഹിക്കേണ്ടാ എന്ന്. അദ്ദേഹം ഉദ്ദേശിച്ചത് അണ്ണാഹസാരെയെ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു അഭിപ്രായം പ്രധാനമന്ത്രി നടത്തിയതിൽ നിന്നും നമുക്കു മനസ്സിലാക്കാനാവുന്നത് നിരാഹാരവും സത്യാഗ്രഹമൊക്കെ അങ്ങ് ബ്രിട്ടീഷുകാരോടു മതി, ഞങ്ങളിതുകൊണ്ടൊന്നും നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല എന്നുതന്നെയാണ്. അഴിമതിക്കാർക്കെതിരെ ശബ്ദമുയർത്തുവാൻ ആരെയും അനുവദിക്കില്ലെന്നാണ് അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്തതിലൂടെ പിന്നീട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, അണ്ണാ ഹസാരെയെ തേജോവധം ചെയ്യാൻ കോൺഗ്രസ് പാർട്ടി കച്ചകെട്ടി ഇറങ്ങിയെന്നതും ഈ സമയത്ത് കൂട്ടിവായിക്കാവുന്നതാണ്.

71 പിന്നിട്ട ഈ വയസൻമൂപ്പർക്കിത് മുന്നോട്ട് കൊണ്ടുപോകുവാൻ പറ്റുമോ?
ഹസാരെ ഒറ്റയ്‌ക്കല്ല ഈ സമരമുഖത്തുള്ളത് കിരൺ ബേഡി, ശാന്തി ഭൂഷൻ, ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ടെ, അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൻ, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ ജെ.എം. ലിംഗ്ധോ, “ആഴിമതിക്കെതിരെ ഇന്ത്യ” എന്ന സംഘടന തുടങ്ങിയവർ മുൻനിരയിൽ നിൽക്കുമ്പോൾ ഇന്ത്യാമഹാരാജ്യത്തെ വിദ്യാർത്ഥി സമൂഹം, ഓൺലൈൻ സമൂഹം, വിവിധ സന്നദ്ധസംഘടനകൾ, സമൂഹ്യസംഘടനകൾ, വനിതാ സംഘടനകൾ തുടങ്ങി നിരവധിപേരുടെ സമ്പൂർണ പിന്തുണയും അണ്ണാ ഹസാരെയ്‌ക്കുണ്ട്.

ഓക്കെ, എനിക്കെന്തു ചെയ്യാൻ പറ്റും ഇപ്പോൾ?
ഹസാരെ ലക്ഷ്യമിടുന്ന അഴിമതിരഹിത ഭാരതം തന്നെയാണു നമ്മുടെ ലക്ഷ്യമെങ്കിൽ, അദ്ദേഹം പറയുന്നതിൽ കാര്യമായതെന്തൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടെങ്കിൽ നമുക്കും ഹസാരെയ്ക്ക് ധാർമ്മിക പിന്തുണ നൽകാം. രാജ്യത്തെ ദരിദ്ര്യനാരായണന്മാരുടെ നികുതിപ്പണം പിരിച്ച് സ്വിസ്‌ബാങ്കിലും മറ്റും ഇട്ട് സുഖലോലുപതയുടെ പട്ടുമെത്തയിലിരുന്നു നമ്മളെ ഭരിച്ചു മുടിച്ചവർക്കിനിയും മാപ്പുകൊടുക്കരുത്. രാജമാരും ബാലകൃഷ്‌ണപ്പിള്ളമാരും അല്ല നമുക്കാവശ്യം നാളെയെ സ്വപ്‌നം കാണുന്ന ആർജവമുള്ള രാഷ്ട്രീയക്കാരനെയാണ്. അവന്റെ പൊതുജീവിതം സംശുദ്ധമാവണം. അതിനായി ഹസാരെയെ നമുക്കിപ്പോൾ സപ്പോർട്ട് ചെയ്യാം. അതിനായി സ്വയം പ്രചാരകരാവാം. അഴിമതിക്കെതിരെ തിളച്ചുമറിയട്ടെ ഇന്ത്യൻ യൗവനങ്ങൾ. ഹസാരെയെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ മെസേജുകളും നമുക്കു കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനായി റീഷെയർ ചെയ്യാം… മുന്നിൽ നെടുംതൂണയി നിൽക്കാൻ ഹസാരെയുടെ ആരോഗ്യം അദ്ദേഹത്തെ അനുവദിക്കട്ടെ എന്നു പ്രത്യാശിക്കാം.

14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

മൊബൈൽ ഫോൺ കൊണ്ടുവരുന്ന ചതിക്കുഴികൾ!!രണ്ടു ദിവസം മുമ്പ് വീടിനടുത്ത് ഒരു സംഭവം നടന്നു. നാട്ടിൽ അല്ലറച്ചില്ലറ തല്ലിപ്പൊളി പരിപാടികൾ (മോഷണം തന്നെ മുഖ്യമായിട്ടുണ്ടായിരുന്നത്) ഒക്കെ ആയി നടന്ന ഒരു പയ്യൻസ്, പാലാക്കാട് നിന്നൊരു പൊലീസ് ഒഫീസറുടെ മകളെ അടിച്ചുമാറ്റി സ്ഥലം വിട്ടു. പയ്യൻസ് എന്നു പറഞ്ഞാൽ, ഏകദേശം ഒരു 18 വയസ്സു പ്രായം വരും. സ്‌കൂളിലൊന്നും അധികകാലം പോയിട്ടില്ല, പാൻപരാഗും റാക്കും കറക്കവുമായി കാലം കഴിക്കലാണു പ്രധാന പണി. എങ്കിലും ഇടയ്‌ക്കിടയ്ക്ക് നാടന്‍‌ പണികള്‍ എടുത്തു കാശുണ്ടാക്കുകയും ചെയ്യും. നല്ല കുടുംബത്തില്‍ നിന്നേ നല്ല ജന്മങ്ങള്‍ ഉണ്ടാവൂ എന്ന് വല്യമ്മ പറയാറുണ്ട്. ഇവിടെ അത് അക്ഷരാര്‍‌ത്ഥത്തില്‍ ശരിയാണ്. അവന്റെ നാളിതുവരെ ഉള്ള സകല തോന്ന്യവാസങ്ങള്‍‌ക്കും കാരണം അവന്റെ കുടുംബം തന്നെ. അരക്ഷിതമായ അന്തരീക്ഷത്തില്‍, എന്നും കലഹവും മറ്റു കുന്നായ്‌മകളുമായി നാട്ടുകാരെ മുഴുവന്‍ വെറുപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഉല്പന്നം ഇതല്ലാതെ മറ്റെന്താവാന്‍. അതു വിട്; പയ്യൻസിന് റാൻഡം ബെയ്‌സിൽ മൊബൈൽ നമ്പർ ഡയൽ ചെയ്തു കിട്ടിയ ഇരയാണത്രേ പെണ്ണ്. ചുമ്മാ 10 നമ്പര്‍ അടിച്ച് ഡയല്‍ചെയ്തപ്പോള്‍ അങ്ങേത്തലയ്‌ക്കലെ കിളിശബ്‌ദം കേട്ട് ആകൃഷ്‌ടനായതാണ്. പിന്നെ മെസേജിങിലൂടെ അതു വളര്‍ന്നു പന്തലിച്ചു. ചൂടുള്ള വികാരവിചാരങ്ങള്‍ അവര്‍ പച്ചയായി കൈമാറ്റം ചെയ്തു. അതിര്‍‌വരമ്പുകളില്ലാത്ത ലോകത്തേക്കവര്‍ ക്രമേണ വിലയം പ്രാപിച്ചു.

പെൺകുട്ടികൾ അസ്വസ്തരാവുന്നതെന്തു കൊണ്ട്?പെണ്ണിനു വയസ് 14 ആണ്. സുന്ദരിയാണത്രേ! നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ പെണ്‍‌തരി. അച്ഛന്‍ പൊലീസില്‍ എസ്.പി. ആണത്രേ! ഒന്നിനും ഒരു കുറവുമില്ലെന്ന് സാരം. അല്ലെങ്കില്‍ അവളുടെ കുറവു തിരിച്ചറിയാന്‍ എസ്.പി. സാറിനും ഭാര്യയ്‌ക്കും പറ്റാതെ പോയി. എന്തായാലും പെണ്ണു ചാടി. പെണ്ണ് ചാടിയതറിഞ്ഞ ഉടനേ പൊലീസും ചാടിപ്പുറപ്പെട്ടു. എറണാകുളത്തേക്കു പോകും വഴി തൃശ്ശൂരിൽ നിന്നും മിഥുനങ്ങളെ പിടികൂടി. അവിടെതന്നെ ജയിലിട്ടു സത്കരിച്ചു. എസ്.പി.യുടെ മകളായിരുന്നല്ലോ പെണ്ണ് പൊലീസുകാർ അറിഞ്ഞുതന്നെ പയ്യൻസിനെ സത്കരിച്ചിരിക്കണം. തിരിച്ചു വന്ന പയ്യന്‍സ് ആകെ ക്ഷീണിതനായിരുന്നു. വീട്ടുകാർ പോയിട്ടുമാത്രമേ പയ്യന്‍സിനെ വിടൂ എന്ന് പൊലീസുകാര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എന്തായാലും അമ്മാവനും അളിയനും പോയി പയ്യൻസിനെ ഇറക്കിക്കൊണ്ടു വന്നു.

നിങ്ങളുടെ കുട്ടികളുടെ മൊബൈൽ നിങ്ങൾ പരിശോദനാ വിധേയമാക്കാറുണ്ടോ?പൊലീസുകാരന്റ് മകളായതിനാൽ പത്രക്കാരിൽ എത്താതെ, കേസില്ലാതെ പയ്യൻസ് രക്ഷപ്പെട്ടു. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും സംഗതി അങ്ങനെയൊക്കെയാണല്ലോ. 2 വർഷഞ്ഞളോളം ആയത്രേ ഇവർ തമ്മിൽ ലൗ. ഇടയ്‌ക്കെപ്പോഴോ പയ്യൻസ് അവളെ പോയി കണ്ടിട്ടും ഉണ്ടത്രേ… നാട്ടുകാരെല്ലാവരും പയ്യൻസിനെ കുറ്റപ്പെടുത്തുന്നു… “ആ ചെക്കനതു പോരാ..” എന്നതാണു പൊതുവേ ഉള്ള അഭിപ്രായം… ഇവിടെ കുറ്റം പയ്യന്‍‌സിനു മാത്രം ചാര്‍ത്താവുന്നതാണോ? പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ഒഴിഞ്ഞുമാറാനാവുന്നതാണോ ഈ കുറ്റത്തില്‍ നിന്നും?

ഇതുപോലെ എത്രയെത്ര റാൻഡം നമ്പറുകൾ നമുക്കു ചുറ്റും കറങ്ങി നടക്കുന്നുണ്ടാവും?
ശരീരവളർച കണ്ട് ഞാനൊരു പെണ്ണായല്ലോ എന്നാഹ്ലാദിച്ച് എത്രയെത്ര 14 വയസ്സുകാരികൾ വീണടിയുന്നുണ്ടാവും!!
വാശിപ്പുറത്ത് ചോദിക്കുന്നതൊക്കെ ലോഭം കൂടാതെ കൊടുക്കുന്ന എത്ര പിതാക്കള്‍ കണ്ണീരുണങ്ങാതെ ഇരിക്കുന്നുണ്ടാവും?

നല്ല ബന്ധങ്ങൾക്കു മൊബൈൽ ഒരു വിനയായി മാറുന്നില്ലേ?ഇവിടെ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി. കുട്ടികൾക്ക് മൊബൈൽ ഏൽപ്പിക്കുമ്പോൾ ദിവസേന അതിലെ കോൾ ലിസ്റ്റും മെസേജസും പരിശോദിച്ചാൽ തന്നെ ഇത്തരത്തിലുള്ള പകുതി പ്രശ്‌നങ്ങൾക്ക് ശമനമുണ്ടാവും. രാത്രി 9 മണിക്കു ശേഷം കുട്ടികളിൽ (ആണായാലും പെണ്ണായാലും) നിന്നും അതു വാങ്ങിച്ച് ഒരു കോമൺസ്ഥലത്ത് സൂക്ഷിക്കുന്നതും നല്ലതു തന്നെ. കിടപ്പറയിലേക്കുള്ള ജാരസഞ്ചാരം നിയന്ത്രിക്കാൻ ഇതുമൂലം പറ്റിയേക്കും. ഇല്ലെങ്കില്‍ ഏതെങ്കിലും അഴുക്കുചാലില്‍ വീണടിയാനാവും കുരുന്നുകളുടെ യോഗം.