കുട്ടിയും തള്ളയും

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/KutiyumThallayum.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ
പോവുന്നിതാ പറന്നമ്മേ!

തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ –
മ്പാറ്റകളല്ലേയിതെല്ലാം.

മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ
നോക്കമ്മേ, എന്തൊരു ഭംഗി!

അയ്യോ! പോയ്ക്കൂടി കളിപ്പാൻ — അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!

ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണീ!

പിച്ചനടന്നു കളിപ്പൂ — നീ ഈ –
പിച്ചകമുണ്ടോ നടപ്പൂ?

അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാം അമ്മ ചൊന്നാൽ…

നാമിങ്ങറിയുവതല്പം — എല്ലാ –
മോമനേ, ദേവസങ്കല്പം…

രചന:കുമാരനാശാൻ
പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും
ഏപ്രിൽ 1931 – ഇൽ എഴുതിയത്

മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ. കുമാരനാശാന്റെ കൃതികൾ വിക്കി ഗ്രന്ഥശാലയിൽ വായിക്കുക

 

അല്പം അപ്ഡേഷൻസ്

കാലം എത്രയെത്ര പുരോഗമിച്ചാലും കുഞ്ഞായിരിക്കുമ്പോൾ ഇവർ എന്നും ഒരേ പോലെ തന്നെ നിഷ്കളങ്കരാണ്. ആത്മികയുടെ ടീച്ചറുടെ വീട്ടിൽ ഇന്നലെ രാത്രി അവളേയും കൂട്ടി ഞങ്ങൾ ചുമ്മാ പോയിരുന്നു. ആമീയെ പറ്റി അവർ ഏറെ പറഞ്ഞിരുന്നെങ്കിലും അതൊക്കെ ചുമ്മാ ഞങ്ങളെ സന്തോഷിപ്പിക്കാനുള്ള ശ്രമം എന്നേ കരുതിയുരുന്നുള്ളൂ. പക്ഷേ, ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മറ്റുഭാഷകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ പറ്റി സൂചിപ്പിച്ചപ്പോൾ ഒന്നത്ഭുതം തോന്നിയിരുന്നു. തമിഴും കന്നഡയും ഹിന്ദിയും അവൾ ശ്രമിക്കാറും തമിഴത്തി ഫ്രണ്ടായ കുഞ്ഞിനോടു മാത്രമായി ആമീസ് തമിഴിൽ സംസാരിക്കുന്നതും ശ്രദ്ധിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും അവളുടെ നിഷ്കളങ്കമായ പലചോദ്യങ്ങളും കുമാരനാശന്റെ ഈ കവിതയ്ക്കു തുല്യം തന്നെയാണ്. ജീവിത സാഹചര്യങ്ങൾ എത്രയൊക്കെ മാറിയാലും കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലാതാവുന്നില്ല!! വളരെ നിഷ്കളങ്കമയ ഇത്തരം ചോദ്യങ്ങൾക്ക് അവളെ സന്തോഷിപ്പിക്കാനുതകുന്ന ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാറും ഉണ്ട്. (ജനുവരി 3, 2017)

ഇരുളിന്‍ മഹാനിദ്രയില്‍

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Irulin-Mahanidrayil-MadhusoodhananNair.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു…

അടരുവാന്‍ വയ്യാ…
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും…
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം….
നിന്നിലടിയുന്നതേ നിത്യസത്യം…!!


Lyricist: വി മധുസൂദനൻ നായർ
Music: മോഹൻ സിത്താര
Singer: വി മധുസൂദനൻ നായർ
Film: ദൈവത്തിന്റെ വികൃതികൾ

സദ്ഗതി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/sathgadhi.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗള കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

ഒടുവില്‍ അമംഗള ദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമ പിംഗല കേശിനിയായ്‌
മരണം നിന്‍ മുന്നിലും വന്നുനില്‍ക്കും…

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ…
നിന്‍ ഹൃദയം പരതി പരതി തളര്‍ന്നു പോകെ…

ഒരു നാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും…
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും…

പരകോടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം,
ഉദിതാന്തര ബാഷ്പ പൗര്‍ണമിയില്‍
പരിദീപ്തമാകും നിന്‍ അന്ത രംഗം…

ക്ഷണികേ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും…

രചന: ബാലചന്ദ്രൻ ചുള്ളിക്കാട്

ഒരു തുള്ളി രക്തം

രക്തസാക്ഷികൾ അമരന്മാർ

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/oruThulliRaktham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍!

ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം Continue reading

പ്രണയം

love pranayam, സ്നേഹം, പ്രണയം
[ca_audio url=”https://chayilyam.com/stories/poem/pranayam.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

പ്രണയം… അനാദിയാം അഗ്നിനാളം…
പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആത്മാവിലാത്മാവ് പകരുന്ന പുണ്യം
പ്രണയം…!

തമസ്സിനെ പൂനിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യമാക്കും (2)

താരങ്ങളായ് സ്വപ്നരാഗങ്ങളായ്
ഋതുതാളങ്ങളാല്‍ ആത്മദാനങ്ങളാല്‍
അനന്തതയെ പോലും മധുമയമാക്കുമ്പോള്‍
പ്രണയം അമൃതമാകുന്നു…
പ്രപഞ്ചം മനോജ്ഞാമാകുന്നു…
പ്രണയം…!

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ (2)
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു…
വഴിയിലീ കാലമുപേക്ഷിച്ച വാക്കുപോല്‍
പ്രണയം അനാഥമാകുന്നു…
പ്രപഞ്ചം അശാന്തമാകുന്നു…
പ്രണയം… അനാഥമാകുന്നു…
പ്രപഞ്ചം… അശാന്തമാകുന്നു…

മധുസൂദനന്‍നായര്‍

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്!

നിഷേധിയായി അരാജകവാദിയായി സകലവിശേഷണങ്ങളെയും കാറ്റിൽ പറത്തി ഇവിടെ ഒരു കവി നടന്നിരുന്നു; കൂട്ടിൽ കയറാതെ കൂട്ടം തെറ്റി അയാൾ അലഞ്ഞു നടന്നിരുന്നു! തിരയൊടുങ്ങാത്ത കടലിരമ്പം പോലെ മൂളിച്ചയുള്ള കവിതകളിൽ അഗ്നി നിറച്ച് ശരികൾ Continue reading

ഭൂമിക്കൊരു ചരമഗീതം

കവിത കേൾക്കുക

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! — നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ…!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?….

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

കവിത കേൾക്കുക
രചന ഓ. എൻ. വി. കുറുപ്പ്

വാഴക്കുല – ചങ്ങമ്പുഴ

വാഴക്കുല - ചങ്ങമ്പുഴമലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.

മനതാരിലാശകൾപോലതിലോരോരോ

മരതകക്കൂമ്പു പൊടിച്ചുവന്നു.

അരുമക്കിടാങ്ങളിലൊന്നായതിനേയു –

മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ

മലയന്റെ മാടത്ത പാട്ടു പാടി.

മരമെല്ലാം പൂത്തപ്പോൾകുളിർക്കാറ്റു വന്നപ്പോൾ

മലയന്റെ മാടവും പൂക്കള് ചൂടി.

വയലില് വിരിപ്പു വിതയ്ക്കേണ്ടകാലമായ്

വളരെപ്പണിപ്പാടു വന്നുകൂടി.

ഉഴുകുവാൻരാവിലെ പോകും മലയനു –

മഴകിയും — പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്

മറവി പറ്റാറില്ലവർക്കു ചെറ്റും .

അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ –

ലതു വേഗവേഗം വളർന്നുവന്നു ;

അജപാലബാലനിൽ ഗ്രാമീണബാലത –

ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണല് –

പ്പരവതാനിക്കുമേല് ചെന്നിരിക്കും .

പൊരിയും വയറുമായുച്ചക്കൊടുംവെയില്

ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്,

അവിടെയിരുന്നു കളിപ്പതു കാണ്കിലേ –

തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !

കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ –

‘ക്കരുമാടിക്കുട്ടന്മാർ’ മല്ലടിക്കും!

അതുകാൺകെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു –

മലിവിന്റെ നനവൊരു നിഴല് വിരിക്കും !

അവശന്മാരാർത്തന്മാർ ആലംബഹീനന്മാ-

രവരുടെ സങ്കടമാരറിയാന് ?

അവരർദ്ധനഗ്നന്മാ, രാതാപമഗ്നമാ –

രവരുടെ പട്ടിണിയെന്നു തീരാന് ?

അവരാർദ്രചിത്തന്മാ,രപഹാസപാത്രങ്ങ –

ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന് ?

ഇടതിങ്ങിനിറയുന്നു നിയമങ്ങള്, നീതിക –

ളിടമില്ലവർക്കൊന്നു കാലുകുത്താന് !

ഇടറുന്ന കഴല് വയ്പോടുഴറിക്കുതിക്കയാ –

ണിടയില്ല ലോകത്തിന്നവരെ നോക്കാന് .

ഉമിനീരിറക്കാതപ്പാവങ്ങള് ചാവുമ്പോ –

ളുദകക്രിയപോലും ചെയ്തിടേണ്ട.

മദമത്തവിത്തപ്രതാപമേ, നീ നിന്റെ

മദിരോത്സവങ്ങളില് പങ്കു കൊള്ളൂ !

പറയുന്നു മാതേവന് : —- ” ഈ ഞാലിപ്പൂവന്റെ

പഴമെത്ര സാദൊള്ളതായിരിക്കും !”

പരിചോ,ടനുജന്റെ വാക്കില് ചിരി വന്നു

പരിഹാസഭാവത്താല് തേവനോതി :

” കൊല വരാറായി, ല്ലതിനു മുമ്പേ തന്നെ

കൊതിയന്റെ നാക്കത്തു വെള്ളം വന്നു !”

പരിഭവിച്ചീടുന്നു നീലി : ” അന്നച്ചന –

തരി വാങ്ങാന് വല്ലോറ്ക്കും വെട്ടി വിക്കും .”

” കരിനാക്കുകൊണ്ടൊന്നും പറയാതെടി മൂശേട്ടേ !”

കരുവള്ളോന് കോപിച്ചൊരാജ്ഞ നല്കീ !

അതുകേട്ടെഴുനേറ്റു ദൂരത്തു മാറിനി –

ന്നവനെയവളൊന്നു ശുണ്ഠി കൂട്ടി :

” പഴമായാ നിങ്ങളെക്കാണാണ്ടെ സൂത്രത്തി

പ്പകുതീം ഞാനൊറ്റയ്ക്കു കട്ടുതിന്നും !”

” അതുകാണാമുവ്വെടി ചൂരപ്പഴാ നെന –

ക്കതിമോഹമേറെക്കടന്നുപോയി !

ദുരമൂത്ത മറുതേ, നിന് തൊടയിലെത്തൊലിയന്നീ –

ക്കരിവള്ളോനുരിയണോരുരിയല് കണ്ടോ !…”

ഇതുവിധം നിത്യമാ വാഴച്ചുവട്ടില –

ക്കൊതിയസമാജം നടന്നു വന്നു .

കഴിവതും വേഗം കുലയ്ക്കണമെന്നുള്ളില് –

ക്കരുതിയിരിക്കുമാ വാഴ പോലും !

അവരുടെയാഗ്രഹമത്രയ്ക്കഗാധവു

മനുകമ്പനീയവുമായിരുന്നു!

ഒരു ദിനം വാഴ കുലച്ചതു കാരണം

തിരുവോണം വന്നു പുലക്കുടിലില്

കലഹിക്കാന് പോയില്ല പിന്നീടൊരിക്കലും

കരുവള്ളോന് നീലിയോടെന്തുകൊണ്ടോ !

അവളൊരു കള്ളിയാണാരുമറിഞ്ഞിടാ –

തറിയാമവള്ക്കെന്തും കട്ടുതിന്നാന് .

അതുകൊണ്ടവളോടു സേവ കൂടീടുകി –

ലവനു,മതിലൊരു പങ്കു കിട്ടും.

കരുവള്ളോന് നീലി തന് പ്രാണനായ് , മാതേവന്

കഴിവതും കേളനെ പ്രീതനാക്കി .

നിഴല് നീങ്ങി നിമിഷത്തില് നിറനിലാവോലുന്ന

നിലയല്ലോ നിർമ്മലബാല്യകാലം !

അരുമക്കിടാങ്ങള് തന്നാനന്ദം കാണ്കയാ –

ലഴകിക്കു ചിത്തം നിറഞ്ഞുപോയി .

കുല മൂത്തു വെട്ടിപ്പഴുപ്പിച്ചെടുക്കുവാന്

മലയനുമുള്ളില് തിടുക്കമായി .

അവരോമല്പ്പൈതങ്ങള്ക്കങ്ങനെയെങ്കിലു –

മവനൊരു സമ്മാനമേകാമല്ലോ .

അരുതവനെല്ലുനുറുങ്ങി യത്നിക്കിലു –

മരവയർക്കഞ്ഞിയവറ്ക്കു നല്കാന് .

ഉടയോന്റെ മേടയിലുണ്ണികള് പഞ്ചാര-

ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോള്,

അവനുടെ കണ്മണിക്കുഞ്ഞുങ്ങള് പട്ടിണി –

യ്ക്കലയണമുച്ചക്കൊടുംവെയിലില് !

അവരുടെ തൊണ്ട നനയ്ക്കുവാനുള്ളതെ-

ന്തയലത്തെ മേട്ടിലെത്തോട്ടുവെള്ളം !

കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ –

കനകവിമാനത്തില് സഞ്ചരിക്കൂ .

മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ –

ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .

പ്രണത്തില് കല്പകത്തോപ്പിലെ, പ്പച്ചില –

ത്തണലിലിരുന്നു കിനാവു കാണൂ .

ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ –

യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .

അവർതൻ തലയോടുകള്കൊണ്ടു വിത്തേശ്വര –

രരമന കെട്ടിപ്പടുത്തിടട്ടേ .

അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ –

രവകാശഗർവ്വം നടിച്ചിടട്ടേ .

ഇവയൊന്നും നോക്കേണ്ട, കാണേണ്ട, നീ നിന്റെ

പവിഴപ്പൂങ്കാവിലലഞ്ഞുകൊള്ളു !

മലയനാ വാഴയെ സ്പർശിച്ച മാത്രയില്

മനതാരില് നിന്നൊരിടിമുഴങ്ങി.

അതിനുടെ മാറ്റൊലി ചക്രവാളം തകർ –

ത്തലറുന്ന മട്ടിലവനു തോന്നി .

പകലിന്റെ കുടല് മാലച്ചുടുചോരത്തെളി കുടി –

ച്ചകലത്തിലമരുന്നിതന്തിമാര്ക്കന് !

ഒരു മരപ്പാവ പോല് നിലകൊള്ളും മലയനി –

ല്ലൊരു തുള്ളി രക്തമക്കവിളിലെങ്ങും !

അനുമാത്രം പൊള്ളുകയാണവനാത്മാവൊ –

രസഹനീയാതപജ്ജ്വാലമൂലം !

അമിതസന്തുഷ്ടിയാല് തുള്ളിക്കളിക്കയാ –

ണരുമക്കിടാങ്ങള് തന് ചുറ്റുമായി ;

ഇലപോയി, തൊലിപോയി, മുരടിച്ചോരിലവിനെ –

വലയംചെയ്തുലയുന്ന ലതകള് പോലെ .

അവരുടെ മിന്നിവിടർന്നൊരുരക്കണ്ണുക –

ളരുതവനങ്ങനെ നോക്കിനില്ക്കാന് .

അവരുടെ കൈകൊട്ടിപ്പൊട്ടിച്ചിരിക്കല് ക –

ണ്ടവനന്തരംഗം തകർന്ന് പോയി .

കുലവെട്ടാന് കത്തിയുയർത്തിയ കൈയുകള്

നിലവിട്ടു വാടിത്തളർന്നുപോയി .

കരുവൊള്ളോന് നീലിക്കൊരുമ്മ കൊടുക്കുന്നു

കരളിൽ തുളുമ്പും കുതൂഹലത്താല് .

അവളറിയാതുടനസിതാധരത്തില് നി –

ന്നവിടെങ്ങുമുതിരുന്നു മുല്ലപ്പൂക്കള് .

മലയന്റെ കണ്ണില്നിന്നിറ്റിറ്റു വീഴുന്നു

ചില കണ്ണീർക്കണികകള് പൂഴിമണ്ണില്

അണുപോലും ചലനമറ്റമരുന്നിതവശരാ –

യരികത്തുമകലത്തും തരുനിരകള് !

സരസമായ് മാതേവന് കേളന്റെ തോളത്തു

വിരല് തട്ടിത്താളം പിടിച്ചു നില്പൂ .

അണിയിട്ടിട്ടനുമാനുമാത്രം വികസിക്കും കിരണങ്ങ –

ളണിയുന്നു കേളന്റെ കടമിഴികള് !

ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, –

ലിടറുന്നു കാലുകളെന്തു ചെയ്യും ?

കുതിരുന്നു മുന്നിലത്തിമിരവും കുരുതിയില്

ചതിവീശും വിഷവായു തിരയടിപ്പൂ !

അഴകി,യാ മാടത്തി,ലേങ്ങലടിച്ചടി –

ച്ചഴലുകയാ,ണിതിനെന്തു ബന്ധം ?…

കുലവെട്ടി —- മോഹിച്ചു, മോഹിച്ചു, ലാളിച്ച

കുതുകത്തിന് കച്ചക്കഴുത്തു വെട്ടി ! —

കുല വെട്ടി — ശൈശവോല്ലാസകപോതത്തിൻ

കുളിരൊളിപ്പൂവല്ക്കഴുത്തു വെട്ടി ! —-

തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു

പരമസന്തുഷ്ടരായ്ക്കണ്മണികള് .

ഒരു വെറും പ്രേതംകണക്കതാ മേല്ക്കുമേല്

മലയന്റെ വക്ത്രം വിളർത്തുപോയി !

കുല തോളിലേന്തി പ്രതിമയെപ്പോലവൻ

കുറെനേരമങ്ങനെ നിന്നുപോയി !

അഴിമതി,യക്രമ,മത്യന്തരൂക്ഷമാ –

മപരാധം, നിശിതമാമശനിപാതം !

കളവെന്തെന്നറിയാത്ത പാവങ്ങള് പൈതങ്ങള്

കനിവറ്റ ലോകം , കപടലോകം !

നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം

നിസ്സഹായത്വം, ഹാ, നിത്യദുഃഖം !

നിഹതാനിരാശാ തിമിരം ഭയങ്കരം !

നിരുപാധികോഗ്രനിനിയമഭാരം ! —

ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ

പതിതരേ , നിങ്ങള്തന് പിന്മുറക്കാറ് ?

കുല തോളിലേന്തി പ്രതിമ പോലങ്ങനെ

മലയനാ മുറ്റത്തു നിന്നുപോയി .

അരുതവനൊച്ച പൊങ്ങുന്നതില്ല, ക്കരള്

തെരുതെരെപ്പേർത്തും തുടിപ്പു മേന്മേല് !

ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ

കുറെയക്ഷരങ്ങള് തെറിപ്പു കാറ്റില് :

” കരയാതെ മക്കളേ ….. കല്പിച്ചു … തമ്പിരാൻ …

ഒരുവാഴ വേറെ … ഞാൻ കൊണ്ടുപോട്ടെ !”

മലയൻ നടന്നു, നടക്കുന്നു മാടത്തി –

ലലയും മുറയും നിലവിളിയും !

അവശന്മാ,രാർത്തന്മാരാലംബഹീനന്മാ –

രവരുടെ സങ്കടമാരറിയാന് ?

പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും

പറയുവാനില്ലേ ? ഞാന് പിൻ വലിച്ചു !

കവികൾ – കാലഘട്ടത്തിന്റെ സംരക്ഷകർ

“ഭാഷയുടെ ആത്മാവ് കവിതയാണെങ്കിൽ, കാലഘട്ടത്തിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നവർ കവികളാണ്.”

ഓരോ കാലഘട്ടത്തിലും മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിവർത്തനങ്ങളെ സത്യസന്ധമായി രേഖപ്പെടുത്തുന്ന, ചിലപ്പോൾ ആ മാറ്റങ്ങൾക്ക് തിരികൊളുത്തുന്ന ദീപശിഖകളാണ് കവികൾ. അവർ കേവലം വരികൾ എഴുതുന്നവരല്ല, മറിച്ച്, സമൂഹത്തിന്റെ വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും തങ്ങളുടെ കാവ്യസങ്കല്പങ്ങളിലൂടെ സംരക്ഷിക്കുകയും വരും തലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന ദീർഘദർശികളാണ്.

മലയാള കാവ്യലോകത്തും ഈ ദൗത്യം ഏറ്റെടുത്ത മഹാപ്രതിഭകൾ നിരവധിയാണ്. പ്രാചീന കവിത്രയത്തിലൂടെ ഭാഷയ്ക്ക് അടിത്തറയിട്ടവരും, ആധുനിക കവിത്രയത്തിലൂടെ നവോത്ഥാനത്തിനും കാല്പനികതയ്ക്കും ജീവൻ നൽകിയവരും, അതിനുശേഷം വന്ന കവികളിലൂടെ ആധുനികതയുടെയും ജനകീയതയുടെയും തീവ്രഭാവങ്ങൾ ആവിഷ്കരിച്ചവരും ഈ നിരയിൽ ഉൾപ്പെടുന്നു.

ഈയൊരു പശ്ചാത്തലത്തിൽ, മലയാള കവിതയുടെ ഗതി മാറ്റിയെഴുതിയ, എന്റെ പ്രിയപ്പെട്ട ചില കവികളെയും അവരുടെ കാവ്യസങ്കല്പങ്ങളെയും അവയുടെ പ്രത്യേകതകളെയും ഈ കുറിപ്പിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇവരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രമായി ഇന്നും നിലനിൽക്കുന്നു.

മലയാളഭാഷയുടെ രൂപീകരണത്തിലും കാവ്യഭാഷാ ശൈലികൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിലും നിർണായക പങ്ക് വഹിച്ചവരാണ് ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്), കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്) എന്നിവർ.

ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്): മണിപ്രവാളത്തിൽ നിന്ന് നാടൻ ശൈലിയിലേക്ക്

  • കാലഘട്ടത്തിന്റെ ഉപയോഗം: മണിപ്രവാള കാവ്യങ്ങളുടെ സ്വാധീനം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’ പിറവിയെടുക്കുന്നത്. മണിപ്രവാളത്തിലെ അതിപ്രധാനമായ സംസ്കൃതപദപ്രയോഗങ്ങളെ ലളിതവൽക്കരിച്ച്, തനി നാടൻ മലയാളത്തനിമയിലേക്ക് കവിതയെ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: ചെറുശ്ശേരിയാണ് ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ‘കൃഷ്ണഗാഥ’ (ചെറുശ്ശേരി ഭാരതം) ശൈലീപരമായി ഒരു വഴിത്തിരിവായിരുന്നു.
    • ഭാഷാപരമായ ലാളിത്യം: സംസ്കൃതത്തിന്റെ അതിപ്രസരം ഒഴിവാക്കി, അക്കാലത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ‘പാട്ടിന്റെ’ ഈണവും ശൈലിയും സ്വീകരിച്ചു.
    • വർണ്ണനയിലെ സൗന്ദര്യം: ഭക്തിയും ശൃംഗാരവും ഇടകലർന്ന മനോഹരമായ വർണ്ണനകൾ കൃഷ്ണഗാഥയുടെ പ്രത്യേകതയാണ്. വൃത്തങ്ങളുടെ കാര്യത്തിലും (മഞ്ജരി) നാടൻ ഈണങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി.

 

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്): മലയാളഭാഷയുടെ പിതാവ്

  • കാലഘട്ടത്തിന്റെ ഉപയോഗം: ഭക്തിപ്രസ്ഥാനം ശക്തിയാർജ്ജിക്കുകയും അതേസമയം, പാട്ടും മണിപ്രവാളവും എന്ന നിലയിൽ കാവ്യരചന വ്യത്യസ്ത ധാരകളിലായി നിലനിന്നിരുന്ന കാലത്താണ് എഴുത്തച്ഛന്റെ ആവിർഭാവം. സംസ്കൃതം പഠിക്കാൻ അവകാശമില്ലാതിരുന്ന സാധാരണ ജനങ്ങൾക്കിടയിലേക്ക് ഭക്തിയുടെയും ആത്മീയതയുടെയും സന്ദേശം എത്തിക്കാൻ അദ്ദേഹം തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്ന എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
    • ഭാഷാപരമായ സംഭാവന: മലയാളത്തിന് ഒരു പൊതുലിപി സമ്മാനിക്കുകയും (30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരങ്ങളുള്ള മലയാളലിപി) ഇന്നത്തെ രീതിയിലുള്ള ഭാഷയ്ക്ക് അടിത്തറ പാകുകയും ചെയ്തു.
    • ഭക്തിയുടെ ശക്തി: ‘അദ്ധ്യാത്മ രാമായണം’, ‘മഹാഭാരതം’ തുടങ്ങിയ കൃതികളിലൂടെ ഹൈന്ദവ പുരാണങ്ങളെ ലളിതമായ കിളിപ്പാട്ട് ശൈലിയിൽ സാധാരണക്കാർക്ക് പരിചയപ്പെടുത്തി. അമ്മക്കിളിയോട് കഥ പറയാൻ ആവശ്യപ്പെടുന്ന രീതി ഒരു കാവ്യാത്മകമായ തന്ത്രമായിരുന്നു.

 

കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്): ജനകീയ കവി, പരിഷ്കരണവാദി

    • കാലഘട്ടത്തിന്റെ ഉപയോഗം: പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും സദസ്സുകളിൽ ഒതുങ്ങിനിന്ന കാവ്യരചനയെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച മഹാനാണ് നമ്പ്യാർ. സാമൂഹിക അസമത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അവയെ പരിഹസിക്കാനും ചോദ്യം ചെയ്യാനും നമ്പ്യാർ തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
    • കാവ്യലോകത്തെ പ്രത്യേകത: തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. നർമ്മത്തിലൂടെ സാമൂഹിക വിമർശനം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി.
      • ജനകീയത: സംസ്കൃത വൃത്തങ്ങൾക്കു പകരം, നാടൻ തനത് വൃത്തങ്ങളായ ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾക്കായി ഉപയോഗിച്ചു. ഇവ സാധാരണ ജനങ്ങൾക്ക് പാടാനും ആസ്വദിക്കാനും എളുപ്പമുള്ളവയായിരുന്നു.
      • സമൂഹ വിമർശനം: രാജാക്കന്മാർ, ഉദ്യോഗസ്ഥർ, പുരോഹിതന്മാർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തന്റെ കാവ്യത്തിലൂടെ അദ്ദേഹം പരിഹസിച്ചു. “ചൊല്ലുവാനെളുതുള്ള വൃത്തങ്ങൾ കേളികേട്ട മലയാളികൾക്ക്” എന്ന നമ്പ്യാരുടെ നിലപാട് അദ്ദേഹത്തിന്റെ കാവ്യദർശനം വ്യക്തമാക്കുന്നു.

കുമാരനാശാൻ (1873-1924): സ്നേഹഗായകൻ, ആശയഗംഭീരൻ

  • കാലഘട്ടത്തിന്റെ ഉപയോഗം: ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ സമൂഹം വിഭജിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ആശാൻ കവിതയിലേക്ക് കടന്നുവരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ അദ്ദേഹം സാമൂഹിക വിപ്ലവത്തിനും നവോത്ഥാനത്തിനും കവിതയെ ഒരു ആയുധമാക്കി മാറ്റി.
  • കാവ്യലോകത്തെ പ്രത്യേകത: ആശാൻ മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിന് തുടക്കമിട്ടു.
    • വിഷയ വൈവിധ്യം: ‘വീണപൂവ്’, ‘നളിനി’, ‘ലീല’ പോലുള്ള ഖണ്ഡകാവ്യങ്ങളിലൂടെ പ്രണയം, മരണം, വിരഹം തുടങ്ങിയ കാല്പനിക ഭാവങ്ങൾക്ക് പ്രാധാന്യം നൽകി.
    • സാമൂഹിക ദർശനം: ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ തുടങ്ങിയ കൃതികളിലൂടെ ജാതിവ്യവസ്ഥയുടെ അസമത്വങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. മാറ്റത്തിനുവേണ്ടിയുള്ള ആശയപരമായ ഗാംഭീര്യമാണ് ആശാൻ കവിതകളുടെ മുഖമുദ്ര.

 

ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877-1949): പണ്ഡിത കവി, വിശ്വമാതൃകാവ്യകാരൻ

  • കാലഘട്ടത്തിന്റെ ഉപയോഗം: പാണ്ഡിത്യത്തിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനം കവിതയിൽ നിലനിർത്തിക്കൊണ്ടുതന്നെ, കവിതയ്ക്ക് ഒരു സാർവദേശീയ മുഖം നൽകാൻ ഉള്ളൂർ ശ്രമിച്ചു. ചരിത്രബോധവും പാരമ്പര്യത്തോടുള്ള ആദരവും അദ്ദേഹത്തിന്റെ കാവ്യങ്ങളെ വേറിട്ടുനിർത്തി.
  • കാവ്യലോകത്തെ പ്രത്യേകത: അദ്ദേഹത്തിന്റെ കവിതകൾ പാണ്ഡിത്യത്തിന്റെ ഗരിമയും ഭാഷാപരമായ ഔചിത്യവും കൊണ്ട് ശ്രദ്ധേയമാണ്.
    • ചരിത്രബോധം: ‘ഉമാകേരളം’ എന്ന മഹാകാവ്യത്തിലൂടെ കേരളത്തിന്റെ ചരിത്രത്തെ കാവ്യവൽക്കരിച്ചു.
    • പദസമ്പത്ത്: കാളിദാസൻ ഉൾപ്പെടെയുള്ള സംസ്കൃത മഹാകവികളുടെ സ്വാധീനം ഉള്ളൂരിന്റെ കവിതകളിൽ പ്രകടമാണ്. സംസ്കൃത പദങ്ങളുടെ ബാഹുല്യം അദ്ദേഹത്തിന്റെ രചനകൾക്ക് ഒരു പ്രത്യേക ഭംഗി നൽകി.

 

വള്ളത്തോൾ നാരായണമേനോൻ (1878-1958): ദേശസ്നേഹിയായ കവി, കേരളത്തിന്റെ ടാഗോർ

  • കാലഘട്ടത്തിന്റെ ഉപയോഗം: ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടത്തിൽ, ദേശസ്നേഹത്തെയും ദേശീയതയെയും കവിതയുടെ മുഖ്യവിഷയമാക്കിയ കവിയാണ് വള്ളത്തോൾ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും അദ്ദേഹം കവിതയെ ഉപയോഗിച്ചു.
  • കാവ്യലോകത്തെ പ്രത്യേകത: മഹാകാവ്യരചനാരീതിയിൽ നിന്ന് ഖണ്ഡകാവ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കവിയാണ് വള്ളത്തോൾ.
    • ദേശീയതയും സാംസ്കാരികതയും: ‘ചിത്രയോഗം’ പോലുള്ള മഹാകാവ്യങ്ങൾ രചിച്ച അദ്ദേഹം പിന്നീട് ‘ബധിരവിലാപം’ പോലെയുള്ള ഖണ്ഡകാവ്യങ്ങളിലേക്കും തിരിഞ്ഞു. ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ ഗാന്ധിജിയെക്കുറിച്ചെഴുതി.
    • കലയോടുള്ള പ്രതിബദ്ധത: കേരളീയ കലകളെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. കേരള കലാമണ്ഡലം സ്ഥാപിച്ചത് കലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.

ആധുനിക കവിത്രയത്തിനുശേഷം മലയാള കാവ്യലോകത്തുണ്ടായ വികാസപരിണാമങ്ങളിൽ പ്രധാന പങ്കുവഹിച്ചവരാണ് നിങ്ങൾ തിരഞ്ഞെടുത്ത ഈ കവികൾ. ഇവരുടെ കാവ്യസങ്കല്പങ്ങൾ പലപ്പോഴും വ്യത്യസ്തമായ ഭാവുകത്വങ്ങളെയാണ് പ്രതിനിധാനം ചെയ്തത്.

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911–1985)

  • കാവ്യസങ്കല്പം: പ്രകൃതിയും ജീവിതവും തമ്മിലുള്ള വൈരുധ്യത്തെയും മനുഷ്യന്റെ വേദനകളെയും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി. ശാസ്ത്രീയ കാൽപ്പനികത എന്നും ഇദ്ദേഹത്തിന്റെ കാവ്യസങ്കല്പം അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • വിഷുക്കൈനീട്ടത്തിന്റെ കവി: മലയാള കവിതയിൽ പ്രകൃതിയെയും കൃഷിയേയും അതിന്റെ ലാളിത്യത്തോടെ അവതരിപ്പിച്ച പ്രധാന കവിയാണ്.
    • വികാരങ്ങളുടെ നിയന്ത്രണം: ചങ്ങമ്പുഴയുടെ പ്രളയം പോലെയുള്ള ഭാവതീവ്രതയെ വൈലോപ്പിള്ളി നിയന്ത്രിതമായി അവതരിപ്പിച്ചു. (‘കുടിയൊഴിക്കൽ’, ‘കണ്ണീർപ്പാടം’).
    • ദുരന്തബോധം: നവോത്ഥാന ചിന്തകളുടെ പരാജയങ്ങളെയും വ്യക്തിയുടെ നിസ്സഹായതകളെയും ആഴത്തിൽ ചിത്രീകരിച്ചു. ‘മാമ്പഴം’ മലയാളികളുടെ മനസ്സിൽ വേദനയുടെ അനശ്വരചിഹ്നമായി നിലകൊള്ളുന്നു.

 

ഇടശ്ശേരി ഗോവിന്ദൻ നായർ (1906–1974)

  • കാവ്യസങ്കല്പം: മണ്ണിനോടും ജീവിതത്തോടും പൊരുതുന്ന സാധാരണ മനുഷ്യന്റെ **’പണിയെടുക്കുന്ന കൈകളുടെ ശക്തി’**യെ കവിതയിലൂടെ വാഴ്ത്തിയ കവിയാണ് ഇടശ്ശേരി. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • തൊഴിലാളിവർഗ്ഗത്തിന്റെ ശബ്ദം: ‘പൂതപ്പാട്ട്’ പോലുള്ള ഭാവഗീതങ്ങളിൽ പോലും സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പരുപരുത്ത ജീവിതമുണ്ട്.
    • ഗ്രാമീണതയുടെ തനിമ: ഗ്രാമീണ ജീവിതത്തിലെ നിഷ്കളങ്കതയും അതേസമയം, അതിജീവനത്തിനായുള്ള പോരാട്ടവും അദ്ദേഹത്തിന്റെ കാവ്യവിഷയമായി.
    • സാമൂഹിക പ്രതിബദ്ധത: ‘അളക’, ‘നൂലാമാല’ തുടങ്ങിയ കൃതികളിലൂടെ സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി. മനുഷ്യന്റെ ആന്തരിക ശക്തിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കവിതകളിൽ പ്രകടമാണ്.

 

ചങ്ങമ്പുഴ കൃഷ്ണപിള്ള (1911–1948)

  • കാവ്യസങ്കല്പം: കാല്പനികതയുടെ ആകാശത്തിലൂടെ പറന്നുനടന്ന ചങ്ങമ്പുഴയുടെ കാവ്യസങ്കല്പം, അതീവ ഭാവതീവ്രതയും വേദനയുടെ സൗന്ദര്യവത്കരണവുമാണ്. ‘രമണൻ’ മലയാള കാൽപ്പനികതയുടെ ദുരന്തബിംബമായി.
  • പ്രത്യേകതകൾ:
    • ദുഃഖത്തിന്റെ സൗന്ദര്യം: ദുരന്തം, പ്രണയഭംഗം, അകാലമരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയായി. യുവതലമുറയെ ഏറ്റവുമധികം സ്വാധീനിച്ച കാല്പനിക കവിയായിരുന്നു അദ്ദേഹം.
    • സംഗീതാത്മകത: അദ്ദേഹത്തിന്റെ വരികൾക്ക് ഗാനാത്മകമായ ഒരു ഒഴുക്കുണ്ടായിരുന്നു. വായനക്കാർക്ക് എളുപ്പം ഹൃദയത്തിൽ സ്വീകരിക്കാൻ കഴിഞ്ഞതും ഈ പ്രത്യേകത കാരണമാണ്.

 

ഇടപ്പള്ളി രാഘവൻ പിള്ള (1909–1936)

  • കാവ്യസങ്കല്പം: ഒറ്റപ്പെടലിന്റെയും നിരാശയുടെയും ദുരന്തപര്യവസായിയായ പ്രണയത്തിന്റെയും ആത്മനൊമ്പരം കവിതകളാക്കി മാറ്റിയ കവിയാണ് ഇടപ്പള്ളി. ചങ്ങമ്പുഴയുടെ പ്രിയമിത്രമായ ഇദ്ദേഹത്തിന്റെ അകാലമരണം മലയാള കാൽപ്പനികതയെ വലിയൊരളവിൽ സ്വാധീനിച്ചു.
  • പ്രത്യേകതകൾ:
    • ഏകാന്തതയുടെ ആവിഷ്കാരം: ലോകത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു വ്യക്തിയുടെ വേദനയും നിസ്സഹായതയും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്നു.
    • ആത്മഹത്യാപരമായ ഭാവം: അകാലത്തിൽ ജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകളിൽ പലപ്പോഴും മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഒരു നിഴൽ പോലെ കാണാം.
    • അനുഭവങ്ങളുടെ തീവ്രത: ജീവിതത്തിൽ നേരിട്ട അവഗണനകളും ദാരിദ്ര്യവും കാൽപ്പനികമായ ഭാഷയിലൂടെ അദ്ദേഹം ആവിഷ്കരിച്ചു.

 

വയലാർ രാമവർമ്മ (1928–1975)

  • കാവ്യസങ്കല്പം: മാർക്സിസ്റ്റ് ആശയങ്ങളെയും പുരോഗമന ചിന്തകളെയും കാല്പനിക ഭംഗിയോടെ കവിതയിലേക്ക് കൊണ്ടുവന്ന കവിയാണ് വയലാർ. അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ വിപ്ലവവും പ്രണയവും സമന്വയിക്കുന്നു.
  • പ്രത്യേകതകൾ:
    • വിപ്ലവകാരിയുടെ ശബ്ദം: ‘എന്റെ മാറ്റൊലി’, ‘ഒരു ശതകത്തിന് ഒരു ഗാനം’ തുടങ്ങിയ കവിതകളിലൂടെ സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
    • സിനിമാ ഗാനങ്ങളിലെ സ്വാധീനം: മലയാള സിനിമാ ഗാനശാഖയിൽ വിപ്ലവം സൃഷ്ടിച്ച കവിയാണദ്ദേഹം. അദ്ദേഹത്തിന്റെ സിനിമാഗാനങ്ങൾ കവിതയുടെ നിലവാരം നിലനിർത്തി.
    • മിത്തും യാഥാർത്ഥ്യവും: ഹൈന്ദവ മിത്തുകളെ പുതിയ സാമൂഹിക പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചു.

 

ബാലചന്ദ്രൻ ചുള്ളിക്കാട് (ജനനം: 1957)

  • കാവ്യസങ്കല്പം: ആധുനികതയുടെ വിഷാദവും ഭ്രാന്തമായ തീക്ഷ്ണതയും നഗരജീവിതത്തിന്റെ അസ്തിത്വദുഃഖവും സ്വന്തം ജീവിതാനുഭവങ്ങളുടെ തീവ്രതയും കവിതകളിലേക്ക് പകർത്തിയ കവിയാണ് ചുള്ളിക്കാട്.
  • പ്രത്യേകതകൾ:
    • ആധുനികാനന്തര വിഷാദം: അദ്ദേഹത്തിന്റെ കവിതകൾ പലപ്പോഴും നിരാശ, ലൈംഗികത, മരണം, ലഹരി തുടങ്ങിയ വിഷയങ്ങളെ അതിതീവ്രമായി അവതരിപ്പിക്കുന്നു.
    • ആത്മകഥാപരമായ രചന: ‘പതിനാറു വയസ്സുകാരി’, ‘സന്ദർശനം’ തുടങ്ങിയ കവിതകളിൽ കവിയുടെ വ്യക്തിപരമായ വേദനകളും അസ്വസ്ഥതകളും നിഴലിക്കുന്നു.
    • ഭാഷാപരമായ ധാർഷ്ട്യം: നാടകീയമായ ആഖ്യാനരീതിയും, പരമ്പരാഗത കാൽപ്പനികതയിൽ നിന്ന് വ്യതിചലിച്ചുള്ള തീവ്രമായ പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ കവിതകൾക്ക് വേറിട്ട ഭാവം നൽകി.

 

എ. അയ്യപ്പൻ (1949–2010)

  • കാവ്യസങ്കല്പം: ഭ്രാന്തമായ സ്വാതന്ത്ര്യബോധവും അരാജകത്വവും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തെ കവിതയാക്കിയ കവിയാണ് അയ്യപ്പൻ. തെരുവിന്റെ കവി എന്നും ആധുനിക ഭാവുകത്വത്തിന്റെ രക്തസാക്ഷി എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • അതിജീവനത്തിന്റെ വേദന: അലഞ്ഞുതിരിയുന്ന ജീവിതം, മദ്യപാനം, തെരുവ് എന്നിവ അദ്ദേഹത്തിന്റെ കവിതകളിലെ മുഖ്യബിംബങ്ങളാണ്.
    • ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം: വ്യവസ്ഥാപിതമായ യാഥാർത്ഥ്യങ്ങളോടുള്ള കടുത്ത വിയോജിപ്പ് അദ്ദേഹത്തിന്റെ ഓരോ വരികളിലും കാണാം.
    • സരളമായ തീവ്രത: വളരെ ലളിതമായ ഭാഷയിൽ, ആഴമേറിയതും പലപ്പോഴും ഞെട്ടിക്കുന്നതുമായ സത്യങ്ങൾ അവതരിപ്പിക്കുന്നു.

 

അനിൽ പനച്ചൂരാൻ (1969–2021)

  • കാവ്യസങ്കല്പം: പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തെയും പ്രണയഭംഗങ്ങളെയും താളബദ്ധമായ വരികളിലൂടെ അവതരിപ്പിച്ച കവിയാണ് പനച്ചൂരാൻ. ആൾക്കൂട്ടത്തിന്റെ കവി എന്നും അറിയപ്പെടുന്നു.
  • പ്രത്യേകതകൾ:
    • പൊതുവേദികളിലെ പ്രകടനം: കവിത ചൊല്ലി ജനകീയമാക്കുന്നതിൽ ഇദ്ദേഹം വലിയ പങ്ക് വഹിച്ചു.
    • രാഷ്ട്രീയപരമായ തുറന്നുപറച്ചിൽ: ‘അനാഥൻ’, ‘ഒരു യാത്ര പോകാനാണ്’ തുടങ്ങിയ കവിതകളിലൂടെ വ്യവസ്ഥാപിത രാഷ്ട്രീയത്തോടുള്ള പ്രതിഷേധം അറിയിച്ചു.
    • ഗാനാത്മകമായ ശൈലി: സിനിമകളിൽ അദ്ദേഹത്തിന്റെ കവിതകൾക്ക് ലഭിച്ച ജനപ്രീതി, താളബോധമുള്ള അദ്ദേഹത്തിന്റെ രചനാശൈലിയെ അടിവരയിടുന്നു.

 

മുരുകൻ കാട്ടാക്കട (ജനനം: 1967)

  • കാവ്യസങ്കല്പം: സാമൂഹിക പ്രതിബദ്ധതയും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ സ്നേഹം, വാത്സല്യം, നഷ്ടബോധം എന്നിവയും ലാളിത്യത്തോടെ ആവിഷ്കരിച്ച കവിയാണ് മുരുകൻ കാട്ടാക്കട.
  • പ്രത്യേകതകൾ:
    • ജനകീയ ആവിഷ്കാരം: കവിതയെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തി.
    • വാത്സല്യത്തിന്റെ കവിത: ‘ഓർമ്മകളുടെ താജ്മഹൽ’ പോലുള്ള കവിതകൾ കുടുംബബന്ധങ്ങളുടെയും വാത്സല്യത്തിന്റെയും ആഴം ചർച്ച ചെയ്തു.
    • സമൂഹിക വിമർശനം: കാലികമായ സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.

 

മധുസൂദനൻ നായർ (ജനനം: 1949)

  • കാവ്യസങ്കല്പം: ഇന്ത്യൻ ദർശനങ്ങളുടെയും കേരളീയ പാരമ്പര്യത്തിന്റെയും പുരാണബിംബങ്ങളുടെയും സ്വാധീനം കവിതകളിൽ കൊണ്ടുവന്ന കവിയാണ് മധുസൂദനൻ നായർ.
  • പ്രത്യേകതകൾ:
    • ഭക്തിയുടെയും വിരഹത്തിന്റെയും ഭാവം: ‘നരകം’ പോലുള്ള കവിതകളിലൂടെ ആധുനിക ദുരന്തബോധം അവതരിപ്പിച്ചപ്പോൾ, ‘അച്ഛൻ’ എന്ന കവിത മലയാളികളുടെ മനസ്സിൽ അച്ഛൻ എന്ന ബിംബത്തെ പുനഃസൃഷ്ടിച്ചു.
    • താളവും ധ്വനിയും: വായനക്കാരനെ തളച്ചിടുന്ന ശക്തമായ താളബോധവും ഓരോ വരിയിലും ആഴമേറിയ ധ്വനികളും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതയാണ്.

💎 മണിപ്രവാള കാവ്യ സംസ്കാരം: ഭാഷകളുടെ സംഗമം

മലയാള ഭാഷാചരിത്രത്തിലും സാഹിത്യത്തിലും ഒരു പ്രത്യേക കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു കാവ്യരചനാ രീതിയും സംസ്കാരവുമാണ് മണിപ്രവാളം. ഇത് കേരളീയ ഭാഷാചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണ്.  വൈദികമതം കേരളത്തിൽ പ്രചരിച്ച ശേഷം, 9 ആം നൂറ്റാണ്ടോടുകൂടി ആര്യസംസ്കൃതി ഇന്നത്തെ കേരളത്തിൽ പ്രബലമായി വന്നു. ആ സമയം ഭാഷാപരമായ കൂടിച്ചേരലിൽ വിരിഞ്ഞ കാവ്യശാഖയാണ് മണിപ്രവാളം.

1. എന്താണ് മണിപ്രവാളം?

മണി എന്നതിൻ്റെ അർത്ഥം മാണിക്യം (ചുവപ്പ് കല്ല് – സംസ്കൃതം) എന്നും പ്രവാളം എന്നതിൻ്റെ അർത്ഥം പവിഴം (ചുവപ്പ് കലർന്ന വെള്ള കല്ല് – മലയാളം) എന്നുമാണ്.

ഈ രണ്ട് വർണ്ണങ്ങൾ പോലെ, സംസ്കൃതവും മലയാളവും (അഥവാ അക്കാലത്തെ പ്രാദേശിക ഭാഷ) ചേർത്തെഴുതിയ കാവ്യരീതിയെയാണ് മണിപ്രവാളം എന്ന് വിളിച്ചിരുന്നത്. ഈ രണ്ട് ഭാഷകളും പരസ്പരം ഇടകലർത്തി മനോഹരമായ കാവ്യങ്ങൾ രചിക്കുക എന്നതായിരുന്നു മണിപ്രവാളത്തിൻ്റെ ലക്ഷ്യം.

2. കാലഘട്ടം

ഏകദേശം ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് മണിപ്രവാള കാവ്യങ്ങൾക്ക് മലയാളത്തിൽ സ്വാധീനമുണ്ടായിരുന്നത്.

3. മണിപ്രവാളത്തിൻ്റെ പ്രത്യേകതകൾ

  • ഭാഷാപരമായ സവിശേഷത:
    • മിശ്രഭാഷ: സംസ്കൃത പദങ്ങളെയും മലയാളത്തിൻ്റെ തനത് രൂപങ്ങളെയും കൂട്ടിച്ചേർത്താണ് കവിതകൾ എഴുതിയിരുന്നത്. സംസ്കൃതത്തിൻ്റെ വ്യാകരണ നിയമങ്ങൾ പലപ്പോഴും കാവ്യരചനയിൽ ഉപയോഗിച്ചിരുന്നു.
    • സംസ്കൃത വൃത്തങ്ങൾ: പ്രധാനമായും സംസ്കൃത വൃത്തങ്ങളായ ശാർദ്ദൂലവിക്രീഡിതം, വസന്തതിലകം തുടങ്ങിയവയാണ് മണിപ്രവാള കാവ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്.
  • വിഷയം:
    • മണിപ്രവാള കാവ്യങ്ങളിലെ പ്രധാന വിഷയം ശൃംഗാരമായിരുന്നു (ലൈംഗികതയും പ്രണയവും).
    • ദേവദാസികളെക്കുറിച്ചും അമ്പലവാസികളായ സ്ത്രീകളെക്കുറിച്ചുമൊക്കെയാണ് പ്രധാനമായും വർണ്ണനകൾ.
  • കാവ്യരൂപം:
    • ചമ്പുക്കൾ (ഗദ്യവും പദ്യവും ചേർന്ന രൂപം), സന്ദേശകാവ്യങ്ങൾ, ആട്ടക്കഥകൾ എന്നിവയൊക്കെ മണിപ്രവാള ശൈലിയിൽ രചിക്കപ്പെട്ടിട്ടുണ്ട്.
  • സാമൂഹിക പശ്ചാത്തലം:
    • അക്കാലത്തെ സവർണ്ണ വിഭാഗങ്ങളുമായി (പ്രത്യേകിച്ച് ബ്രാഹ്മണർ) ബന്ധപ്പെട്ട സാംസ്കാരിക മേഖലകളിലാണ് മണിപ്രവാളത്തിന് കൂടുതൽ പ്രചാരമുണ്ടായിരുന്നത്. ഇത് രാജസദസ്സുകളിലും ക്ഷേത്രങ്ങളിലും വികസിച്ച ഒരു കാവ്യസംസ്കാരമായിരുന്നു.

4. മണിപ്രവാളത്തിൻ്റെ പ്രാധാന്യം

മലയാള ഭാഷാചരിത്രത്തിൽ മണിപ്രവാളത്തിന് വലിയ സ്ഥാനമുണ്ട്:

  1. ഭാഷാ വികാസം: തമിഴിൻ്റെ സ്വാധീനം കുറഞ്ഞ്, സംസ്കൃതത്തിൻ്റെ സ്വാധീനം സ്വീകരിച്ചുകൊണ്ട് ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിലേക്ക് മലയാളം മാറുന്നതിൻ്റെ ആദ്യഘട്ടമായിരുന്നു ഇത്.
  2. കിളിപ്പാട്ടിലേക്കുള്ള വഴി: മണിപ്രവാളത്തിൻ്റെ സംസ്കൃത സ്വാധീനത്തിൽ നിന്ന് ലളിതമായ നാടൻ ഭാഷയിലേക്ക് മാറാനുള്ള ശ്രമമാണ് പിന്നീട് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെയും (ഗാഥാപ്രസ്ഥാനം) എഴുത്തച്ഛൻ്റെ കിളിപ്പാട്ടിലൂടെയും സംഭവിച്ചത്. അങ്ങനെ മണിപ്രവാള സംസ്കാരമാണ്, മലയാളത്തെ ആധുനിക നിലയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആദ്യ പ്രചോദനമായത്.

5. പ്രധാന കൃതികളും സ്വാധീനവും

ചുരുക്കത്തിൽ, മണിപ്രവാളം എന്നത് ഭാഷാപരമായ പരീക്ഷണങ്ങളുടെയും ശൃംഗാരപ്രധാനമായ കാവ്യരചനയുടെയും കാലഘട്ടമായിരുന്നു.

  • ഉണ്ണിയച്ചീചരിതം (ആദ്യ മണിപ്രവാല കൃതി, ഒരു നമ്പൂതീയാണിതിൻ്റെ കർത്താവ്, ഉണ്ണിയച്ചിയെ കുറിച്ചാണു കാവ്യം),
  • ഉണ്ണിച്ചിരുതേവീചരിതം (13 ആം നൂറ്റാണ്ടിൽ രചിച്ചത്),
  • ഉണ്ണിയാടീചരിതം (14 ആം നൂറ്റാണ്ടിൽ രചിച്ചത്),
  • ഉണ്ണുനീലിസന്ദേശം (14 ആം നൂറ്റാണ്ടിൽ രചിച്ചത്. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യങ്ങളിൽ ഒന്നാണ്.),
  • കോകസന്ദേശം,
  • കാകസന്ദേശം,
  • വൈശികതന്ത്രം (മണിപ്രവാള സാഹിത്യത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കൃതിയായി പല പണ്ഡിതന്മാരും ഇതിനെ കണക്കാക്കുന്നു. വേശ്യാവൃത്തിയുടെ രീതികളും നിയമങ്ങളുമാണ് ഇതിലെ വിഷയം.),
  • ചന്ദ്രോത്സവം,
  • രാമായണം ചമ്പു ,
  • നൈഷധം ചമ്പു,
  • ഭാരതം ചമ്പു, എന്നിവയൊക്കെയായിരുന്നു പ്രധാന മണിപ്രാവള കൃതികൾ.

മണിപ്രവാളകൃതികളിലെ മുഖ്യവിഷയം: മണിപ്രവാള കൃതികളിലെ, പ്രത്യേകിച്ച് അച്ചീചരിതങ്ങളിലെ (ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം) പ്രധാന വിഷയം ശൃംഗാരമായിരുന്നു (പ്രണയവും ലൈംഗികതയും). ഈ കൃതികളിലെ കേന്ദ്രകഥാപാത്രങ്ങൾ പലപ്പോഴും സവർണ്ണ സമുദായങ്ങളുമായി ബന്ധമുള്ള, ഉയർന്ന പദവിയിലുള്ള വേശ്യകൾ അഥവാ ‘ചാരുമതീ’ ഗണത്തിൽപ്പെട്ട സ്ത്രീകളാണ്. ഇവരെ കവികൾ തങ്ങളുടെ കാവ്യങ്ങളിലൂടെ വർണ്ണിച്ചിരുന്നു. ഇത് അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെ (പ്രത്യേകിച്ച്, നമ്പൂതിരിമാരുമായി ബന്ധപ്പെട്ട അക്കാലത്തെ ലൈംഗിക ബന്ധങ്ങളെ) കാവ്യാത്മകമായി അവതരിപ്പിച്ചതാണ്. അന്നത്തെ സവർണ്ണ സമുദായത്തിൽ നിലനിന്നിരുന്ന ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെയും ബന്ധങ്ങളുടെയും ഒരു തുറന്ന കാവ്യാവിഷ്കാരമായിരുന്നു ഇത്. ക്ഷേത്രനഗരങ്ങളെയും അവിടത്തെ ജീവിതത്തെയും പശ്ചാത്തലമാക്കി കവികൾ തങ്ങളുടെ കാവ്യപരമായ ഭാവനകൾ അവതരിപ്പിച്ചു എന്നുമാത്രം. അന്നത്തെ സംസ്കൃത കാവ്യപാരമ്പര്യത്തിൽ, ശൃംഗാരത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ആ സ്വാധീനം മണിപ്രവാളത്തിലും പ്രകടമായി.മണിപ്രവാള കൃതികളിലെ സ്ത്രീപുരാണം അക്കാലത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും (സവർണ്ണ സമൂഹത്തിൽ നിലനിന്നിരുന്ന ലൈംഗിക ബന്ധങ്ങൾ, ദേവദാസി സമ്പ്രദായം ഉൾപ്പെടെയുള്ളവ) ശൃംഗാരത്തിന് പ്രാധാന്യം നൽകിയ കാവ്യപാരമ്പര്യത്തെയും ഒരുപോലെ പ്രതിഫലിപ്പിച്ചു.

എന്റെ ഗുരുനാഥന്‍

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;

ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍
ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍
ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍
ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, ‘അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല മടക്കാത്തൂ?’
ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്‍
കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!
ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ!