Skip to main content

Keeladi

Keeladi

തമിഴ്‌നാട്ടിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള മൂന്നു പുരാതന ജനവാസസ്ഥലങ്ങളിൽ ഒന്നാണ് കീഴടി (മറ്റ് രണ്ടെണ്ണം: അരിക്കമേട് – 1947, കാവേരിപൂമ്പട്ടണം – 1965). 2300 വർഷങ്ങൾക്ക് മുമ്പു നിലനിന്നിരുന്ന ഒരു നാഗരിക സംസ്കൃതിയുടെ അസ്തിത്വം തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ ഈ മൂന്ന് സ്ഥലങ്ങളിൽ കീഴടിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. വളരെ ചെറിയൊരു പ്രദേശത്തു  നടത്തിയ ഉത്ഖനനത്തിൽ 5000 ലധികം പുരാവസ്തു ബിംബങ്ങൾ കണ്ടെത്തിയിട്ടുണ്ട് (110 ഏക്കർ ഉത്ഖനന സ്ഥലത്തിൻ്റെ 2% ൽ താഴെ മാത്രമാണ് ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടത് – നിലവിൽ നിർത്തിവെച്ചിട്ടുമുണ്ട്).

മധുര, ശിവഗംഗ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ചെറിയ ഗ്രാമമാണു കീഴടി, തമിഴുനാടൻ ഭാഷയിൽ കീളടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എഎസ്ഐ) തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റും (ടിഎൻഎഡി) നടത്തിയ ഖനനത്തിൽ റേഡിയോ കാർബൺ ഡേറ്റിംങ് വഴി ബിസി ആറാം നൂറ്റാണ്ടിലെ ഒരു സംഘകാലത്തുള്ള ജനവാസകേന്ദ്രമാണു കീളടി എന്നു കണ്ടെത്തിയിരുന്നു. ഈ സാംസ്കാരിക നിക്ഷേപങ്ങൾ ബിസി ആറാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ ആണുണ്ടായതെന്ന് കൃത്യമായി കണക്കാക്കാമെന്ന് തമിഴ്നാട് പുരാവസ്തു വകുപ്പ് (TNAD) പിന്നീടു പ്രസ്താവിച്ചിരുന്നു. പുരാതന സംഘകാല സാംസ്കാരിക ചരിത്രചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇതു കണക്കാക്കുന്നു. കീഴടി ഉത്ഖനന സ്ഥലത്തിനു തൊട്ടടുത്തു തന്നെയായി മ്യൂസിയവും ഉണ്ട്. മധുരയിൽ നിന്നും ഏകദേശം ഒരു 12 കിമി അകലെ വൈഗ നദിക്കരയിലാണു കീഴടി ഗ്രാമം.

പുരാവസ്തു ഗവേഷകനായ അമർനാഥ് രാമകൃഷ്ണയുടെ കീഴിലുള്ള ഒരു പുരാവസ്തു സർവേസംഘം 2013-ൽ തേനി ജില്ല മുതൽ രാമനാഥപുരം വരെ നദി കടലുമായി സംഗമിക്കുന്ന വൈഗ നദിയുടെ പരിസരങ്ങളിൽ പഠനം നടത്തിയിരുന്നു. പഠനത്തിൽ, കീഴടി ഉൾപ്പെടെ 293 സ്ഥലങ്ങളിൽ പുരാവസ്തു അവശിഷ്ടങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കീഴടിയിലെ ഉത്ഖനനത്തിൻ്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് നടത്തിയത്, മറ്റെന്തൊക്കെയോ കാരണങ്ങളാൽ (നാട്ടുഭാഷ്യം താഴെ കൊടുത്തിട്ടുണ്ട്) അവരത് കൂടുതൽ ഗവേഷണങ്ങളിൽ നിന്ന് ഒഴിവാക്കി. കീഴടചരിതം സൈന്ദവകാലഘട്ടത്തേക്കു പോലും എത്തിച്ചേരുമെന്നു പലരും വാദിച്ചതിനാലാണു കേന്ദ്രഗവണ്മെൻ്റ് പരിശോദന നിർത്തിവെച്ചത് എന്നു പറയപ്പെടുന്നു. എന്നാൽ തമിഴ്‌നാട് ഒരു പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്തിൻ പ്രകാരം, പ്രാദേശികമായി ഇതുമായി ബന്ധപ്പെട്ട പഠനം മുന്നോട്ട് കൊണ്ടുപോകാൻ കോടതി ഉത്തരവിട്ടു, അങ്ങനെ, തമിഴ്‌നാട് പുരാവസ്തു വകുപ്പാണ് നാലാമത്തെയും അഞ്ചാമത്തെയും ഉദ്ഘനന പരിപാടികൾ നടത്തിയത്.

സംഘകാല നാഗരികത

2013-14ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വൈഗ നദീതടത്തിലെ 293 സ്ഥലങ്ങളിൽ പര്യവേക്ഷണം നടത്തിയിരുന്നു. കീഴടിയിലെ പള്ളിച്ചന്തൈ തിടലിൽ രണ്ടാം ഘട്ട ഉത്ഖനനത്തിൽ ആയിരുന്നു എഎസ്ഐ കീഴടിയിലെ പുരാവസ്തുശേഖരം കണ്ടെത്തിയത്; വൈഗയുടെ തീരത്ത് തഴച്ചുവളർന്നിരുന്ന ഈ സംസ്കൃതി അതീവപുരാതന നാഗരികതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. 2017 ഫെബ്രുവരിയിൽ കീഴടി സൈറ്റിൽ നിന്ന് കണ്ടെത്തിയ കരിയുടെ കാർബൺ ഡേറ്റിങ്ങിൽ അത് 200 ബിസിയിലേതാണ് എന്ന് സ്ഥിരീകരിക്കുകയുണ്ടായി. സംഘകാലം മുതൽതന്നെ തമിഴ്‌നാട്ടിൽ നല്ലൊരു നാഗരികത നിലനിന്നിരുന്നുവെന്ന് ഖനനങ്ങൾ തെളിയിച്ചു. ഇതുവരെ, സംഘകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ അക്കാലത്തെ സാഹിത്യകൃതികളിൽ നിന്നുമാത്രമാണു ലഭിച്ചിരുന്നത്. കീഴടിയിൽ നിന്ന് ശേഖരിച്ച ധാരാളം തെളിവുകൾ തമിഴ് സംഘസാഹിത്യത്തിൽ കാണപ്പെടുന്ന വിവരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. ചിലപ്പതികാരത്തിൽ വിവരിച്ചിരിക്കുന്ന പുരാതന മധുരയാണ് കീഴടിയെന്ന് ചില തമിഴ് ഗവേഷണ പണ്ഡിതന്മാരും പുരാവസ്തു ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ, സിന്ധുനദീതട സംസ്‌കാര പ്രദേശം ഒഴികെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റൊരു സ്ഥലത്തും ഇത്രയും പുരാതന നാഗരികതയുടെ അടയാളങ്ങൾ  നമ്മൾ ഇതുവരെ കണ്ടെത്തിയിരുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്. സൈറ്റിലെ തുടർ ഖനനം പുതിയ ചരിത്ര ഉൾക്കാഴ്ചകളിലേക്ക് നയിച്ചേക്കാം, അത് ഒരുപക്ഷേ തമിഴ് ചരിത്രം തിരുത്തിയെഴുതാൻ ആവശ്യപ്പെടാം. കൂടാതെ, പുരാതന തമിഴ്‌നാട്ടിൽ വംശീയ വിഭാഗങ്ങൾ മാത്രമേ നിലനിന്നിരുന്നുള്ളൂവെന്നും നഗര നാഗരികത സിന്ധു-ഗംഗാ താഴ്‌വരയിൽ മാത്രമായിരുന്നുവെന്നും ഒരു സിദ്ധാന്തമുണ്ട്. കീഴടിയുടെ ഉത്ഖനനത്തിന് ആ സിദ്ധാന്തത്തെ അസാധുവാക്കാനുള്ള കഴിവുണ്ട്. കീഴടിയിലെ സൂപ്രണ്ടിംങ് ആർക്കിയോളജിസ്റ്റായ അമർനാഥ് രാമകൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു:

ഒരു നഗര-നാഗരിക സംസ്കാരത്തെ നിർവചിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് അവിടെനിന്നും ലഭിച്ച ചുട്ടെടുത്ത ഇഷ്ടികകളുടെ അസ്തിത്വം. ഇവിടെ കീഴടിയിൽ 10 മുതൽ 15 മീറ്റർ വരെ നീളത്തിൽ തുടർച്ചയായി നിർമ്മിച്ച മതിലുകൾ ഞങ്ങൾ കണ്ടെത്തി. തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥലത്തും ഇത്രയും നീളമുള്ള മതിലുകൾ ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ഒരു നഗര നാഗരികതയുടെ വ്യാപനത്തിൻ്റെ വ്യക്തമായ സൂചനകളായ തുറന്നതും അടച്ചതുമായ ഡ്രെയിനേജ് ശൃംഖലയുടെ ഘടനകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യാവസായിക സൈറ്റിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്ന ആറ് ചൂളകളും സൈറ്റിൽ ഉണ്ടായിരുന്നു – നഗര നാഗരികത തെളിയിക്കുന്നതിനുള്ള ഒരു തെളിവ്. ഇൻലെറ്റുകളും ഔട്ട്‌ലെറ്റുകളും കാണാൻ കഴിയാത്ത ചതുരാകൃതിയിലുള്ളതും ചതുരാകൃതിയിലുള്ളതുമായ ടാങ്കുകളും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ കണ്ടെത്താൻ കൂടുതൽ ഉത്ഖനനം നമ്മെ സഹായിക്കും. സൈറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ കാർബൺ ഡേറ്റിംഗ് അത് 200 ബി.സി. തിരഞ്ഞെടുത്ത 20 സാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് കാർബൺ ഡേറ്റിംഗിനായി യുഎസിലേക്ക് അയച്ചത്, എന്നിരുന്നാലും 20 സാമ്പിളുകൾക്കും അനുമതി തേടി ഞാൻ നിരവധി തവണ [കേന്ദ്ര സർക്കാരിന്] കത്തെഴുതിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ തുടർച്ചയായ, ദീർഘകാല ഉത്ഖനനങ്ങൾ പാടലീപുത്രം, ഹസ്തിനപൂർ, തുടങ്ങിയ നഗരങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചു. എന്നാൽ തമിഴ്നാട്ടിൽ ഇതുവരെ ഇത്തരം ഖനനങ്ങൾ നടന്നിട്ടില്ല. അതുകൊണ്ടാണ് മധുര ഒരു നഗരമാണെന്നതിന് ശക്തമായ സാഹിത്യ തെളിവുകൾ കണ്ടെത്തിയെങ്കിലും പുരാവസ്തു തെളിവുകൾ ഇതുവരെ ശേഖരിക്കാൻ ഞങ്ങൾക്ക് കഴിയാതെ പോയത്.

തമിഴ്-ബ്രാഹ്മി ലിപികൾ

തമിഴ് ഭാഷയുടെ ആദ്യകാല രൂപത്തിൽ ലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ച ബ്രാഹ്മി ലിപിയുടെ ഒരു വകഭേദമാണ് തമിഴ് ബ്രഹ്മി. തമിഴ് ബ്രാഹ്മിയുടെ ഉത്ഭവവും കാലക്രമവും വ്യക്തമല്ല. തമിഴ് ബ്രാഹ്മി ലിപി ക്രി.മു. 3-ആം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയിലാണുള്ളത് എന്നാണു നിലവിലെ നിഗമനം. തമിഴ്‌നാട് , കേരളം , ആന്ധ്രാപ്രദേശ് , ശ്രീലങ്ക എന്നിവിടങ്ങളിൽ പലയിടത്തും തെളിവുള്ള ആദ്യകാല രചനാ സമ്പ്രദായമാണിത്. ഗുഹ പ്രവേശന കവാടങ്ങൾ, കല്ല് കിടക്കകൾ, നന്നങ്ങാടികൾ , ഭരണി ശ്മശാനങ്ങൾ , നാണയങ്ങൾ, മുദ്രകൾ, വളയങ്ങൾ എന്നിവയിൽ തമിഴ് ബ്രാഹ്മി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കീഴടിയിലെ ഉത്ഖനന സ്ഥലത്തു തന്നെയുള്ള മൺ കുഴികളിൽ, വിവിധ പാളികളായി നമ്പറിട്ട്, ഓരോ കാലഘട്ടത്തെ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. അക്കാലത്ത് എഴുത്തുണ്ടായിരുന്നതായി കാണിക്കുന്ന പുരാവസ്തു രേഖകളും ഇവിടെ നിന്നും ലഭിച്ചിരുന്നു, എഴുതിവെച്ച രേഖകൾ ഏതു കാലത്തേതാണ്, ഏതു പാളിയിൽ ഉള്ളതാണെന്ന് തെളിയിക്കേണ്ടതുണ്ട്. ആറാം നൂറ്റാണ്ടിലെ സാമ്പിളുകളുടെ അതേ പുരാവസ്തു പാളിയിലാണോ ലിഖിതങ്ങൾ അടങ്ങിയ മൺപാത്രങ്ങൾ കണ്ടെത്തിയതെന്ന് നിലവിൽ വ്യക്തമല്ല. ഓരോ പാളികളായി അടയാളപ്പെടുത്തിയവയുടെ കാലയളവ് കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. തമിഴ്-ബ്രാഹ്മി ലിപികൾ ബിസി ആറാം നൂറ്റാണ്ടിലേതാണ് എന്ന് ശാസ്ത്രീയമായി പ്രസ്താവിക്കാൻ കേവലം ഒരു തെളിവു മാത്രം പോരെന്ന് ദ്രാവിഡ സർവ്വകലാശാല പുരാവസ്തു ഗവേഷകൻ ഇ. ഹർഷവർദ്ധൻ പറഞ്ഞിട്ടുണ്ട്. അവിടെ നിന്നും ലഭിച്ച മൺപാത്രങ്ങളുടേയും ശിലാലിഖിതങ്ങളുടേയും കൃത്യമായ കാർബൺ ഡേറ്റിങ്ങ്സ് നോക്കിയാൽ മാത്രമേ ആധികാരികമായി ഈ ലിപിയുടെ കാലഘടന മനസ്സിലാവുകയുള്ളൂ.

കീഴടി ഹെറിറ്റേജ് മ്യൂസിയം

2014-ൽ കണ്ടെത്തിയ ചരിത്രപ്രസിദ്ധമായ ഈ പുരാവസ്തു സ്ഥലത്തിന് സമീപമുള്ള ശിവഗംഗയിൽ 2023 മാർച്ച് 5-ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ കീഴടി ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ചെയ്തു. 31,000 ചതുരശ്ര അടി സ്ഥലത്ത് 18.42 കോടി രൂപ ചെലവിലാണ് മ്യൂസിയം സ്ഥാപിച്ചത്. കാരൈക്കുടി ആസ്ഥാനമായുള്ള പരമ്പരാഗത ചെട്ടിനാട് ശൈലിയിൽ നിർമ്മിച്ച ഈ വാസ്തുവിദ്യചട്ടക്കൂടിൽ 2017 മുതൽ ഇന്നത്തെ ശിവഗംഗ ജില്ലയിൽ നിന്ന് തമിഴ്‌നാട് സ്റ്റേറ്റ് ആർക്കിയോളജി ഡിപ്പാർട്ട്‌മെൻ്റ് കുഴിച്ചെടുത്ത പുരാവസ്തുക്കളും പ്രദർശിപ്പിക്കുന്നു. ആനക്കൊമ്പ്, ടെറാക്കോട്ട എന്നിവകൊണ്ട് നിർമ്മിച്ച പകിടകൾ, ടെറാക്കോട്ടയിൽ നിർമ്മിച്ച ആണിൻ്റെയും പെണ്ണിൻ്റെയും പ്രതിമകൾ, ഇരുമ്പ് കഠാര, പഞ്ച്-മാർക്ക് നാണയങ്ങൾ തുടങ്ങി ഒട്ടനവധി രേഖാവശിഷ്ടങ്ങൾ നമുക്കവിടെ കാണാനാവും. കീഴാടി നിവാസികളുടെ ശ്മശാന സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന കോന്തഗൈയിൽ നിന്ന് കണ്ടെത്തിയ കിടങ്ങുകളുടെയും ചില പാത്രങ്ങളുടെയും പകർപ്പുകളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. മ്യൂസിയത്തിന് ആറ് പ്രദർശന ഹാളുകളാണുള്ളത് – മൂന്നോളം നിലകളുള്ള വിവിധ കെട്ടിടങ്ങളിൽ ആണിതുള്ളത് – കൂടാതെ കീഴടിയിലെ ഉത്ഖനനങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുറിച്ചുള്ള ഡോക്യുമെൻ്ററികൾ, സന്ദർശകരെ കാണിക്കാനുള്ള വിശാലമായ ഒരു ഓഡിറ്റോറിയം കൂടിയുണ്ടിവിടെ.

പ്രത്യേകതകൾ

കീഴടിയിൽ ഏതാണ്ട് 48 ചതുരാകൃതിയിലുള്ള നിരവധി കുഴികൾ ഉണ്ടാക്കി നിലവിൽ പുരാവസ്തുഖനന സാമ്പിളുകൾ നില നിർത്തിയിട്ടുണ്ട്. ഇഷ്ടിക ചുവരുകൾ, മേൽക്കൂരയിലെ ഓടുകൾ, മൺപാത്രങ്ങൾ, വിവിധ ഉപകരണങ്ങൾ, അസ്ഥികൂട ഉപകരണങ്ങൾ, ഇരുമ്പ് വേൽ, തമിഴ്-ബ്രാഹ്മി അക്ഷരങ്ങൾ കൊത്തിയ പ്ലേറ്റുകൾ, മൺപാത്രങ്ങൾ, മാലകൾ, എന്നിവയുൾപ്പെടെ വിവിധ ഘടനകളും പുരാവസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയുട്ടുണ്ട്. ഇതൊക്കെയും കൃതമായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. കേവലം ഒരു ജനവാസ കേന്ദ്രം എന്നതിൽ ഉപരിയായി ഇതൊരു ചെറു നഗരം തന്നെയായിരുന്നു എന്നിവ സൂചിപ്പിക്കുന്നുണ്ട് ഇവ. ഈ സ്ഥലം സാഹിത്യത്തിൻ്റെ തുടക്കക്കാരനായ “പെരുമണലൂർ” എന്ന് വിളിക്കപ്പെടുന്ന പാണ്ഡ്യ രാജവംശത്തിൻ്റെ നഗരമായാണിപ്പോൾ കരുതുന്നത്. ചുട്ടെടുത്ത ഇഷ്ടികയുടെ ഉപയോഗം, കെട്ടിട സമുച്ചയത്തിൻ്റെ വലിപ്പം, ഒരു വിളക്കായോ പെയിൻ്റിങ്ങിനോ ഉപയോഗിച്ചിരിക്കേണ്ട വിധത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു കൂട്ടം പാത്രങ്ങൾ, ഒട്ടേറെ ജനസംഭരണികൾ, മറ്റ് കണ്ടെത്തലുകൾ ഒക്കെയും ജനവാസകേന്ദ്രത്തെക്കാൾ പരിഷ്കൃത ജനവിഭാഗമാണ് ഇവിടെ ഇണ്ടായിരുന്നത് എന്നു പറയുന്നു. സംഘകാലഘട്ടത്തിൽ മുമ്പുതന്നെ ഉള്ളതാണിതെന്നു വിശ്വസിക്കാൻ ഈ തെളിവുകൾ കാരണമാവുന്നു.

പുരാതന മൺപാത്രങ്ങളും വളയക്കിണറുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇത് തമിഴരുടെ പുരാതന പാരമ്പര്യം തെളിയിക്കുന്നതാണ്, അവർ നദീതീരങ്ങളിലും കുളങ്ങളിലും വെള്ളത്തിനായി ഈ കിണറുകൾ ഉപയോഗിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നു. പുരാതന കാലത്ത് ഇഷ്ടിക കെട്ടിടങ്ങൾ വളരെ അപൂർവമായി ഉള്ളതാണെന്നാണു കണക്കാക്കപ്പെടുന്നത്, എന്നാൽ ധാരാളം ഇഷ്ടിക കെട്ടിടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് ആൻഡ് റെഡ് വെയർ, ബ്ലാക്ക് വെയർ, ബ്ലാക്ക് പോളിഷ് ചെയ്ത വെയർ, റെഡ് വെയർ തുടങ്ങിയ സെറാമിക് തരങ്ങളാണ് കണ്ടെത്തിയിരുന്നു. കറുപ്പ്-ചുവപ്പ് പാത്രങ്ങളുടെ വിശകലനത്തിൽ കാർബൺ വസ്തുക്കളുടെ ഉപയോഗം മൂലമാണ് കറുത്ത നിറത്തിന് കാരണമെന്നും ചുവപ്പ് നിറത്തിന് ഹെമറ്റൈറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. സാധാരണ കറുപ്പും ചുവപ്പും കലർന്ന മൺപാത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനായി 1100 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ചൂളകൾ ആവശ്യമാണ്. വ്യാപാരികൾ കൊണ്ടുവരുന്ന റൗലറ്റഡ്, അരെറ്റൈൻ-ടൈപ്പ് സെറാമിക്സ് ഇൻഡോ-റോമൻ വ്യാപാര സമയത്ത് ബിസിനസ്സ് ബന്ധങ്ങൾ പ്രകടമാക്കുന്നു. അത്തരം ഉൽപ്പന്നങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, കറുപ്പും ചുവപ്പും കടലാസ് ശകലങ്ങളും വെള്ള നിറത്തിലുള്ള കറുപ്പ്, ചുവപ്പ് പാപ്പില്ലകൾ, ചുവപ്പ് കലർന്ന കുഴികൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ‘ആത്തൻ’, ‘ഉതിരൻ’, ‘തീശൻ’ തുടങ്ങിയ വ്യക്തികളുടെ പേരുകൾ പരാമർശിക്കുന്ന മൺപാത്രങ്ങളിൽ തമിഴ് വാക്കുകൾ കൊത്തിവച്ചിട്ടുണ്ട്.

കീഴടിയിലെ നാലാം ഘട്ട ഉത്ഖനനത്തിൽ തമിഴ്-ബ്രാഹ്മി ലിപികളുള്ള 72 മൺപാത്രങ്ങൾ ഇവിടെ നിന്ന് കണ്ടെത്തി. ഈ പുരാവസ്തുക്കളിൽ ചിലത് സിന്ധു ലിപിയിൽ നിന്ന് പരിണമിച്ചതാണെന്ന് ചിലർ വിശ്വസിക്കുന്ന ഗ്രാഫിറ്റി അടയാളങ്ങൾക്ക് സമാനമായ അടയാളങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ടി ഉദയചന്ദ്രൻ പറയുന്നതനുസരിച്ച്, കീഴടി ഉത്ഖനനസ്ഥലത്ത് കണ്ടെത്തിയ പുരാവസ്തുക്കൾ സിന്ധുനദീതട സംസ്‌കാരത്തിൻ്റെ ലിപികളും തമിഴ്-ബ്രാഹ്മിയും തമ്മിലുള്ള ബന്ധത്തിലേക്ക് നിർണായക തെളിവായി കരുതുന്നു. ഈ അടയാളങ്ങളും 580 ബിസിഇയിലെ നാലാം ഘട്ടത്തിലെ ഒരു കീഴടി കണ്ടെത്തലുകളും അടിസ്ഥാനമാക്കി, ആർ. ശിവാനന്ദവും എം. സേരനും വാദിക്കുന്നത്, തമിഴ്-ബ്രാഹ്മിയുടെ ആദ്യകാല സാക്ഷ്യപ്പെടുത്തലിൻ്റെ തെളിവാണിതെന്നായിരുന്നു. അശോകൻ്റെ ധമ്മ ലിപിയേക്കാൾ (ബ്രാഹ്മി ലിപിയിലെ പ്രാകൃതം) ഏതാനും നൂറ്റാണ്ടുകൾ പഴക്കമുണ്ട് ബിസി 268 മുതൽ ബിസി 232 വരെയുള്ള ഈ ശാസനങ്ങൾക്ക്.

കീഴടി ഉത്ഖനനം നിർത്തിവെച്ചു

സാമ്പത്തിക ഫണ്ടിൻ്റെ അഭാവം മൂലം 2300 വർഷം പഴക്കമുള്ള തമിഴ് നഗരമായ കീഴടിയുടെ ഖനനം ഈ എഎസ്ഐ നിർത്തിവച്ചു. ഈ പുരാതന തമിഴ് നഗരത്തെയും പഴയ തമിഴ് സംഘത്തിൻ്റെ സംസ്കാരത്തെയും മറയ്ക്കാൻ ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നു എന്നുവേണം കരുതാൻ. ഡിസംബർ 26, 2016 ന് മറാത്ത രാജാവ് ശിവാജി പ്രതിമയ്ക്ക് മോദി തറക്കല്ലിട്ടു. 3600 കോടി രൂപ വിലമതിക്കുന്ന ശിവാജി പ്രതിമയാണത്. കോടികൾ വിലമതിക്കുന്ന പട്ടേലർ പ്രതിമയും ശ്രീമക്ഷേത്രവും ഉയർന്നുവന്നു എന്നോർക്കണം. കീഴാടി ഖനനത്തെ കുറിച്ച് ഇന്ത്യൻ സർക്കാരിന് ഭയമായിരിക്കണം. തമിഴർ പുരാതന ജനതയാണെന്ന് തെളിയിക്കപ്പെട്ടാൽ, ഇന്ത്യ അവരുടെ ചരിത്രം തിരുത്തേണ്ടതുണ്ട്. മോഹൻജദാരോ, ഹാരപ്പ ചരിത്ര പുസ്തകങ്ങളുടെ ആദ്യപാഠമായിരിക്കില്ല പിന്നെ എന്നു വന്നേക്കും. ഇന്ത്യൻ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യയുടെ തെക്കൻ ഭാഗമായ കീഴടിയിൽ നിന്നാവും, കീഴടിയിലെ ഉത്ഖനനം ബിജെപി സർക്കാർ എങ്ങനെ നിർത്തിയെന്നും എന്തുകൊണ്ടാണെന്നും ഇനിപ്പറയുന്ന ഘടകങ്ങൾ വിശദീകരിക്കുന്നു:

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് ഭീഷണി

കീഴടിയിൽ ശേഖരിച്ച തെളിവുകൾ ഹിന്ദുമതത്തെ മഹത്വവൽക്കരിക്കുകയും നവോത്ഥാനം പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തിന് ഭീഷണിയാണ്. കീഴടിയിൽ, ഖനനത്തിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങൾക്ക് ശേഷം, പുരാവസ്തു ഗവേഷകർക്ക് ഹൈന്ദവ വിശ്വാസപ്രധാനമായ ഒന്നുംതന്നെ കണ്ടെത്താനായില്ല. പുരാതന കാലം മുതൽ നാമെല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന വലതുപക്ഷ പ്രചാരണത്തെ തകർക്കാൻ ഈ തെളിവുകൾക്ക് കഴിയുന്നു, കൂടാതെ പുരാതന തമിഴർ മതനിരപേക്ഷരായിരുന്നു അല്ലെങ്കിൽ തീ, കാറ്റ് പോലെയുള്ള അവരെ പേടിപ്പെടുത്തുന്ന പ്രകൃതി ഘടകങ്ങളെ ആരാധിക്കുന്നവരായിരുന്നുവെന്ന് തെളിയിക്കാൻ കഴിയും.

സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് അമർനാഥ് രാമകൃഷ്ണയുടെ സ്ഥലംമാറ്റം

യുക്തിരഹിതമായ പുതിയ നയം ചൂണ്ടിക്കാട്ടി ബിജെപി സർക്കാർ കീഴടിയിലെ സൂപ്രണ്ടിംങ് ആർക്കിയോളജിസ്റ്റായ അമർനാഥ് രാമകൃഷ്ണയെ അസമിലെ ഗുഹാവതിയിലേക്ക് സ്ഥലം മാറ്റി. രണ്ട് വർഷത്തിലേറെയായി ജോലി ചെയ്യുന്ന പുരാവസ്തു ഗവേഷകരെയും ഫീൽഡ് ഓഫീസർമാരെയും സ്ഥലം മാറ്റുന്ന പുതിയ നയം ഒരു ന്യായയുക്തവും അടിസ്ഥാനമാക്കിയുള്ളതല്ല. ഗുജറാത്തിലെ വഡ്നഗറിലെ മറ്റ് ഉത്ഖനന കേന്ദ്രങ്ങളിൽ ഈ നയം നടപ്പിലാക്കിയിട്ടില്ല; ഉറൈൻ, ബീഹാർ, രാജസ്ഥാനിലെ ബിൻജോർ തുടങ്ങി മേൽപ്പറഞ്ഞ സൈറ്റുകളിൽ രണ്ട് വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്.

ഈ സ്ഥലമാറ്റത്തിൻ്റെ ഫലം ഉത്ഖനന പ്രക്രിയയ്ക്ക് വലിയ തിരിച്ചടിയാണ്, കാരണം സൈറ്റ് ആവശ്യപ്പെടുന്ന ഉത്ഖനന പ്രക്രിയയും സ്ഥലത്തിൻ്റെ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കേണ്ടത് ഹെഡ് ആർക്കിയോളജിസ്റ്റിന് അത്യന്താപേക്ഷിതമാണ്. ഉത്ഖനനം ഒരു അക്കാദമിക് പ്രക്രിയ കൂടിയാണ്, അർത്ഥശൂന്യമായ കൈമാറ്റങ്ങളിലൂടെ പ്രക്രിയ അനിവാര്യമായും മന്ദഗതിയിലാകുന്നു. അമർനാഥ് രാമകൃഷ്ണയുടെ സ്ഥാനത്ത് മരാമത്ത് വകുപ്പിൽ നിന്നുള്ള ഡെപ്യൂട്ടി സൂപ്രണ്ടിംങ് ആർക്കിയോളജിസ്റ്റാണ് വരുന്നത്.  എന്നാൽ അയാൾക്ക് ഉത്ഖനന പ്രവർത്തനങ്ങൾ നടത്തുന്നതിനും നേതൃത്വം നൽകുന്നതിനും മുൻ പരിചയമൊട്ടില്ല താനും!

മറ്റ് ഉത്ഖനന സ്ഥലങ്ങളുടെ തുടർച്ചയായ ധനസഹായം

ഫണ്ടിൻ്റെ ദൗർലഭ്യം കാരണം പദ്ധതി താൽക്കാലികമായി നിർത്തിയിരിക്കുകയാണെന്ന് പലപ്പോഴായി ആവർത്തിക്കുന്ന നരേന്ദ്ര മോദി, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലെ മറ്റ് മൂന്ന് പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ അതീവ തൽപരരാണ്. കീഴടിയിൽ നിന്ന് 5000-ത്തിലധികം പുരാവസ്തുക്കൾ, വ്യാവസായിക തെളിവുകൾ, നെയ്ത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, ചുട്ടെടുത്ത ഇഷ്ടികകൾ തുടങ്ങിയവ കണ്ടെത്തിയെങ്കിലും മറ്റെല്ലാ സ്ഥലങ്ങളിലും ശ്രദ്ധേയമായ ഒന്നും തന്നെ ഇതേവരെ കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കീഴടിയിലെ ഉത്ഖനന സ്ഥലം അടച്ചുപൂട്ടൽ

മാത്രമല്ല, പദ്ധതി ശരിക്കും താൽക്കാലികമായി നിർത്തിയതാണെങ്കിൽ, എന്തിനാണ് അധികൃതർ കഷ്ടപ്പെട്ട് കുഴിച്ചെടുത്ത ഖനനസ്ഥലം മണ്ണിട്ട് നികത്തിയത് എന്നറിയേണ്ടതുണ്ട്. ഇന്ന് അവിടെ ഖനനം നടക്കുന്നതിൻ്റെ ഒരു ലക്ഷണവും കാണാനില്ല. കുഴിച്ചെടുത്ത സ്ഥലങ്ങളെല്ലാം തന്നെ മണ്ണിട്ടു മൂടിയിരിക്കുന്നു. ഒരിടത്ത് അല്പമാത്രമായി തുറന്നിട്ടതാവട്ടെ മതിയായ സംരക്ഷണം പോലും ഇല്ലാതെ നാശോന്മുഖമാണു താനും.

കീഴടി ഖനന പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയും ഫണ്ട് നൽകുകയും ചെയ്തിരുന്നു. പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അനുമതി മാത്രമാണ് ലഭിച്ചത് (ശ്രീ. അമർനാഥ് കേന്ദ്ര സർക്കാരിന് നിരവധി കത്തുകൾ നൽകിയാണതു വാങ്ങിയതു തന്നെ) എന്നാൽ, ഫണ്ടില്ല എന്ന കാരണത്താൽ തുടർ പ്രവർത്തനം ഇല്ലാതെ അതു നിർത്തിവെച്ചു. തുടർന്ന്, സർക്കാർ നടപടിക്രമം എന്ന നിലയിൽ ശ്രീ. അമർനാഥിനെ അസമിലേക്ക് സ്ഥലം മാറ്റി. ഇപ്പോൾ കീഴടി ഖനനത്തിന് നല്ലൊരു ഡയറക്ടർ ഇല്ലാത്തതായി എന്നതാണു സത്യം. സംഘസാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, സിന്ധുനദീതട സംസ്‌കാരത്തിനുമുമ്പ് (ബി.സി. 1300-3300) തമിഴ് ജനത ജീവിച്ചിരുന്നുവെന്ന് തെളിയിക്കാൻ ശ്രീ. അമർനാഥും സംഘവും മധുരയ്ക്ക് ചുറ്റും 110-ലധികം സ്ഥിരം സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. തമിഴ് സാഹിത്യം മാത്രമല്ല, ചരിത്രപരമായ തെളിവുകളും കൂടിയായതിനാൽ സംഘസാഹിത്യങ്ങളുടെ സത്യസന്ധതയ്ക്കുള്ള വ്യക്തവും ശുദ്ധവും ആയ തെളിവാണ് കീഴടി ഉത്ഖനനം. കീഴടി ഉത്ഖനനം വിജയകരമായി പൂർത്തിയാക്കിയാൽ സിന്ധുനദീതട സംസ്കാരത്തിൽ നിന്നല്ല മറിച്ച് മധുരയിൽ നിന്നാണ് ഇന്ത്യൻ ചരിത്രം ആരംഭിക്കേണ്ടത് എന്നു പറയേണ്ടി വരും എന്നത് പലരേയും ഭയപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു.

ഫണ്ട് അനുവദിക്കാതിരിക്കുക, അമർനാഥ് സ്ഥലംമാറ്റം, പുതിയ ഡയറക്‌ടറെ നിയമിക്കുന്നതിൽ കാലതാമസം വരുത്തൽ എന്നിവ മേലെ പറഞ്ഞ കാര്യങ്ങൾ കൊണ്ടല്ല മറിച്ച്, ഇത് യാദൃശ്ചികം മാത്രമാണ്, ടിഎൻ ബിജെപി നേതാവ് ശ്രീമതി തമിഴിസൈ പരയുന്നത്! കാലം കാത്തുവെച്ച നീതി കീഴടിക്കു ലഭിക്കുമെന്ന് പ്രത്യാശിക്കാം.

Abstract

Keeladi is an ancient archaeological site in Tamil Nadu, revealing significant evidence of civilization dating back over 2300 years, which highlights a major turning point in Tamil cultural history. The excavations, which have unearthed over 5000 artifacts, suggest the presence of an advanced urban culture with features such as extensive drainage systems and industrial setups. However, the excavation process has faced setbacks due to governmental funding issues and political interventions, raising concerns about the preservation and understanding of India’s ancient heritage.

Key Points

  • Keeladi is one of the three ancient habitation sites in Tamil Nadu, providing clear evidence of civilization from over 2300 years ago.
  • Excavations, though limited to just 2% of the site so far, have yielded over 5000 artifacts, emphasizing the site’s historical significance.
  • Archaeological Survey of India (ASI) and Tamil Nadu Archaeology Department established that Keeladi was a settlement during the 6th century BC based on radiocarbon dating.
  • Several ancient artifacts and structures, such as long walls, drainage systems, and terracotta figures, indicate advanced urban planning and industrial activity.
  • The Tamil-Brahmi script discovered at the site suggests written communication existed in the region as early as the 3rd century BC to the 1st century AD.
  • The Keeladi Heritage Museum, inaugurated in 2023, exhibits numerous artifacts and promotes awareness of the archaeological findings.
  • Recent governmental actions have halted further excavations due to funding issues, raising concerns about potentially losing historical insights into Tamil culture.

Related Questions

  • How are modern archaeological practices influencing the understanding of ancient civilizations?
  • What impact do political decisions have on archaeological research and preservation?
  • How does discovering urban features in ancient sites challenge historical narrative

അവലംബം

[https://www.thehindu.com/news/national/tamil-nadu/keeladi-findings-traceable-to-6th-century-bce-report/article29461583.ece ദ് ഹിന്ദു ന്യൂസ് പേപ്പർ]
[https://www.quora.com/Which-is-oldest-civilization-among-Indus-Valley-and-Keezhadi-based-on-Archeological-evidences Indus Valley and Keezhadi based on Archeological evidences]
[https://pmc.ncbi.nlm.nih.gov/articles/PMC7666134/ വിവരങ്ങൾ]
[https://cdn.thewire.in/wp-content/uploads/2019/09/20102444/%E0%AE%95%E0%AF%80%E0%AE%B4%E0%AE%9F%E0%AE%BF-English-08.08.19-1776Words.pdf കൂടുതൽ വിവരങ്ങൾ]
[https://www.hindustantimes.com/india-news/cm-stalin-inaugurates-museum-displaying-artefacts-excavated-from-keeladi-site-101678090541778.html കീലാടി സൈറ്റിൽ നിന്ന് ഉത്ഖനനം ചെയ്ത പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്നു][https://indianexpress.com/article/cities/chennai/tamil-nadu-cm-stalin-inaugurates-keeladi-museum-sivaganga-8481544/ ശിവഗംഗയിലെ കീലാടി മ്യൂസിയം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു] [https://www.deccanherald.com/india/tamil-nadu-chettinad-architecture-for-museum-at-sangam-era-site-of-keeladi-1175328.html തമിഴ്നാട്: ചെട്ടിനാട് ആർക്കിടെക്ചർ ഫോർ മ്യൂസിയം അറ്റ് സംഗം കാലത്തെ കീലാടി]
[https://science.thewire.in/society/history/keeladi-settlement-tamil-nadu-department-of-archaeology-tamil-brahmi-script-indus-valley-civilisation/ തമിഴ്-ബ്രാഹ്മി ലിപികൾ]
[https://www.thehindu.com/news/national/tamil-nadu/keezhadi-excavation-what-was-found-and-what-it-means/article18991279.ece ദ് ഹിന്ദു ന്യൂസ് പേപ്പർ]
[https://scroll.in/article/836427/sangam-era-site-at-keezhadi-is-as-complex-as-indus-valley-proof-of-a-glorious-tamil-civilisation സംഘകാല ജനവാസ കേന്ദ്രം]

Chandrayaan

India had conducted several significant lunar exploration activities. Here are the major lunar exploration activities carried out by India:

Chandrayaan-1 (2008-2009):

Chandrayaan-1 was India’s first lunar probe, launched by the Indian Space Research Organisation (ISRO) on October 22, 2008. It had multiple scientific objectives, including mapping the surface composition of the Moon and searching for water ice in the polar regions. The spacecraft carried 11 scientific instruments, including a Moon Impact Probe (MIP) that was released and impacted the lunar surface.

One of the key findings of Chandrayaan-1 was the discovery of water molecules on the lunar surface, particularly in the polar regions. This finding was significant because water is a crucial resource for future lunar missions.

Chandrayaan-2 (2019):

Chandrayaan-2 was ISRO’s second lunar exploration mission, launched on July 22, 2019. It was more ambitious than its predecessor and consisted of an orbiter, a lander named Vikram, and a rover named Pragyan. The mission aimed to study the lunar surface, map its distribution of elements and minerals, and explore the south pole region in greater detail.

Unfortunately, the lander Vikram lost communication during its descent, and the rover couldn’t be deployed as planned. However, the orbiter successfully entered lunar orbit and continues to provide valuable data and images of the Moon’s surface.

Chandrayaan-3 (2023):

This is the third Indian lunar mission. It is a repeat of Chandrayaan-2, and it aims to soft land a lander-rover module on the lunar South Pole. The mission is expected to launch in July 2023.

In addition to these missions, India is also planning to launch a number of other lunar missions in the coming years. These include:

  • Chandrayaan-4: This mission will be a follow-up to Chandrayaan-3, and it will focus on studying the lunar South Pole in more detail.
  • Chandrayaan-5: This mission will be a sample-return mission, and it will bring back lunar samples to Earth for analysis.
  • Chandrayaan-6: This mission will be a human-rated mission, and it will send astronauts to the moon.

India’s lunar exploration program is one of the most ambitious in the world. The country has made significant progress in a short period of time, and it is now a major player in the field of space exploration. The future of India’s lunar exploration program is bright, and it is expected to make significant contributions to our understanding of the moon.

………………………….

Chandrayaan-1

Certainly! Chandrayaan-1 was India’s first lunar exploration mission, launched by the Indian Space Research Organization (ISRO) on October 22, 2008. It was a significant milestone in India’s space exploration efforts and played a crucial role in advancing our understanding of the Moon’s composition, surface features, and the presence of water molecules. Here are more details about Chandrayaan-1:

Objectives:

High-Resolution Imaging: One of the main objectives of Chandrayaan-1 was to capture high-resolution images of the lunar surface, providing detailed information about its topography and geological features.
Mineral Mapping: The spacecraft carried instruments designed to map the mineral composition of the lunar surface. This was important for understanding the Moon’s geological history and evolution.
Search for Water: Chandrayaan-1 aimed to detect the presence of water molecules on the lunar surface, particularly in the polar regions. This was done through remote sensing techniques.
Moon Impact Probe (MIP): The mission included the MIP, a small probe that separated from the main spacecraft and impacted the lunar surface. It carried instruments to analyze the thin lunar atmosphere during its descent.
Instruments:
Chandrayaan-1 was equipped with 11 scientific instruments:

  1. Terrain Mapping Camera (TMC): Captured high-resolution 3D images of the lunar surface.
  2. Hyper Spectral Imager (HySI): Mapped the mineral composition of the Moon’s surface.
  3. Moon Impact Probe (MIP): Analyzed the lunar atmosphere and surface before impact.
  4. Chandrayaan-1 X-ray Spectrometer (C1XS): Detected X-rays to study the composition of the lunar surface.
  5. Lunar Laser Ranging Instrument (LLRI): Measured the distance between the spacecraft and the lunar surface using laser beams.
  6. Sub-keV Atom Reflecting Analyzer (SARA): Studied the interaction between solar wind and the Moon’s surface.
  7. Miniature Synthetic Aperture Radar (Mini-SAR): Detected water ice and studied surface roughness.
  8. Moon Impact Probe Chandra’s Altitudinal Composition Explorer (MIP-CHACE): Analyzed the thin lunar exosphere.
  9. Radiation Dose Monitor (RADOM): Measured radiation around the Moon.
  10. High-Energy X-ray/Gamma-ray Spectrometer (HEX): Detected gamma rays and X-rays from the lunar surface.
  11. Dual Frequency Synthetic Aperture Radar (DFSAR): Mapped the polar regions and searched for water ice.

Key Discoveries:

Chandrayaan-1’s most significant discovery was the detection of water molecules on the lunar surface, particularly in the permanently shadowed craters near the poles. This discovery has important implications for future lunar exploration and the potential for utilizing lunar resources.
The mission also provided detailed maps of various minerals on the Moon’s surface, enhancing our understanding of its geological history.

End of Mission:

Chandrayaan-1 was initially planned for a two-year mission. However, in August 2009, ISRO announced the sudden loss of communication with the spacecraft. Despite this, the mission was considered a success due to the valuable data and insights it had provided.

Chandrayaan-1 laid the foundation for India’s lunar exploration endeavors and contributed significantly to global lunar research efforts. It showcased India’s technological capabilities and marked a significant achievement in the nation’s space exploration journey.

Chandrayaan-2

Certainly, Chandrayaan-2 was India’s second lunar exploration mission and was launched by the Indian Space Research Organisation (ISRO) on July 22, 2019. It was a more complex and ambitious mission compared to its predecessor, Chandrayaan-1. Here are more details about Chandrayaan-2:

Mission Components:

Orbiter: The Chandrayaan-2 mission included an orbiter, which was designed to orbit the Moon and provide a platform for scientific observations and experiments. The orbiter was equipped with a suite of scientific instruments to study the lunar surface, mineral composition, exosphere, and more.
Vikram Lander: The lander was designed to make a soft landing on the lunar surface near the south pole region. It carried the Pragyan rover and instruments to study the lunar surface and seismic activities.

Pragyan Rover: Housed within the Vikram lander, the Pragyan rover was designed to explore the lunar surface, analyze soil samples, and perform experiments related to the Moon’s composition and geology.

Objectives:

Landing in the South Polar Region: Chandrayaan-2 aimed to be the first mission to land near the Moon’s south pole region. This region is of particular interest due to the presence of permanently shadowed craters where water ice could potentially be found.
Mineral and Elemental Mapping: The orbiter was equipped with instruments to map the mineral composition of the lunar surface, providing insights into its geological history and evolution.
Exosphere Studies: The orbiter carried instruments to study the tenuous exosphere (extremely thin atmosphere) of the Moon and how it interacts with solar winds.
Seismic Activities: The Vikram lander had instruments to study seismic activities on the Moon, helping to understand its internal structure and activity.
Rover Exploration: The Pragyan rover was intended to analyze soil samples, study surface features, and contribute to our understanding of the Moon’s surface characteristics.
Landing Attempt:

The Chandrayaan-2 mission achieved a successful launch and orbiter insertion. However, during the descent of the Vikram lander to the lunar surface, communication was lost when it was just 2.1 kilometers above the surface.

Despite the loss of communication, the orbiter component of the mission continued to operate successfully. It entered a stable lunar orbit and started transmitting valuable data back to Earth.

Orbiter Success:

The Chandrayaan-2 orbiter has been a significant success. It has been providing a wealth of scientific data about the Moon, including detailed images of the lunar surface, insights into the distribution of minerals, and the identification of previously unknown craters.

Future Implications:

While the Vikram lander’s unsuccessful landing was disappointing, the Chandrayaan-2 mission has provided important lessons for future lunar landing attempts. It demonstrated India’s capabilities in planning and executing complex space missions.

Chandrayaan-2 marked a significant step forward in India’s space exploration efforts, showcasing the nation’s increasing technical expertise and commitment to lunar research. The mission’s achievements and challenges contribute to the global understanding of lunar science and lay the groundwork for future lunar missions.

Chandrayaan-3

Chandrayaan-3 is the third Indian lunar exploration mission under the Indian Space Research Organisation’s (ISRO) Chandrayaan programme. It consists of a lander named Vikram and a rover named Pragyan, similar to those of the Chandrayaan-2 mission.

The mission was launched on 14 July 2023, from Satish Dhawan Space Centre Second Launch Pad in Sriharikota, Andhra Pradesh, India. The spacecraft entered lunar orbit on 5 August 2023, with an expected landing near the lunar South Pole on 23 August.

The main objectives of Chandrayaan-3 are to:

  1. Soft land a lander-rover module on the lunar surface near the South Pole.
  2. Study the geology and mineralogy of the lunar South Pole.
  3. Search for water ice in the lunar polar regions.
  4. Conduct other scientific experiments.

The lander, Vikram, is equipped with a variety of instruments to study the lunar surface, including a Terrain Mapping Camera, a Laser Range Finder, and a Magnetometer. The rover, Pragyan, is a robotic vehicle that will explore the lunar surface for up to 14 days. It is equipped with a variety of instruments to study the lunar soil and rocks, including a Camera, a Spectrometer, and a Methane Sensor.

The success of Chandrayaan-3 will make India the fourth country to successfully land a spacecraft on the moon, after the United States, Russia, and China. It will also be the first time that a country has landed a spacecraft on the lunar South Pole.

The successful landing of Chandrayaan-3 is a major achievement for India’s space program. It demonstrates India’s capabilities in space exploration and its commitment to scientific research. The mission is also expected to provide valuable insights into the lunar environment and its potential for resources.

Here are some interesting facts about Chandrayaan-3:

  • The name “Chandrayaan” means “Moon Chariot” in Sanskrit.
  • The mission cost around ₹978 crore (US$130 million).
  • The lander is named after Vikram Sarabhai, the father of the Indian space program.
  • The rover is named after Pragyan Patil, a young girl who won an ISRO-sponsored science competition.
  • The mission is expected to last for one year.

The successful landing of Chandrayaan-3 is a historic moment for India and a major milestone in the country’s space program. It is a testament to the hard work and dedication of the ISRO team and a source of pride for all Indians. India became the fourth country to successfully land on the moon as the Chandrayaan-3’s lander module, with the rover in its belly, successfully made a soft landing on the lunar surface on Wednesday(August 23, 2023).

ഉദാരമായി സംഭാവന ചെയ്യുക

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബജറ്റിലൂടെ മലയാളികളെ പരമാവധി വറുത്തു പൊടിച്ചെടൂക്കുകയാണ്. വിവിധതരം നികുതികളിലൂടെ അവർ നമ്മെ ഊറ്റിക്കുടിച്ചു രമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കു ഉല്ലാസയാത്രയ്ക്കു പോകുന്നതിനോ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനോ ഒന്നുംതന്നെ അവർക്കു കണക്കില്ല തന്നും! ഈ മഹാ ഭീകരത ഒരു ഭാഗത്തിരിക്കുന്നു…

കൊറോണക്കാലത്ത് ദൈവങ്ങളൊക്കെ ചത്തടിഞ്ഞു പോയെന്നു കരുതിയതായിരുന്നു. അക്കൂട്ടരും ഉയിർത്തെഴുന്നേറ്റു വരുന്നു. ദിവസേന സംഭവവനയ്ക്കായി വരുന്നവരുടെ എണ്ണം ക്രമാതീതമാവുന്നു. ഓരോ നാട്ടിലേയും അമ്പലങ്ങളും കാവുകളും തെയ്യങ്ങളും ഉത്സവങ്ങളും ഒക്കെ ആ നാടിൻ്റെ ഐശ്വര്യം തന്നെയാണ്. അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണത്. ആവും പോലെ അതാത് കൂട്ടായ്മകൾ അവർക്കിടയിൽ തന്നെ പിരിവെടൂത്തു കാശുണ്ടാക്കിയോ, അതാദ് ദേവസ്ഥാനങ്ങളിൽ ലഭ്യമായ വരുമാനം ഉപയോഗിച്ചോ ഉത്സവങ്ങൾ നടത്തണം. അതാ നാടിൻ്റെ മഹനീയത തന്നെയാണ്…

ഏതോ നാട്ടിലെ ആൾക്കുട്ടങ്ങൾ ഇങ്ങനെ പിരിവിനായി നോട്ടീസും കൂപ്പണും കരുതി, വീടാന്തരം അന്യദേശങ്ങളിൽ തെണ്ടി നടക്കുന്നത് എത്രമാത്രം വൃത്തികെട്ട ഏർപ്പാടാണ്. പണിയും കളഞ്ഞ് മെനക്കെട്ട് അത്രദൂരങ്ങളിൽ പോയി തൊഴാനും കുമ്പിടാനൊന്നും താല്പര്യമില്ലാന്നു പറഞ്ഞപ്പോൾ താല്പര്യമുള്ളവരും ഉണ്ടല്ലോ എന്നവരുടെ മറുപടി. അവരോടു കാശുവാങ്ങിച്ചോളൂ എന്നു ഞാനും പറയും. കാശിൻ്റെ കാര്യത്തിൽ പക്ഷേ അതൊന്നും ബാധകമല്ലവർക്ക്… അവർക്കു കാശുകിട്ടണം.

100/500 രൂപ കൊടുത്താൽ പുച്ഛമാണ്; വാങ്ങിക്കില്ലവർ. 5000 വേണമെന്നാവും ചിലർ. കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകൾ ഓട്ടോ സ്പെഷ്യലാക്കി ഇവിടേക്കു വന്നു. ആരേയും കണ്ട പരിചയം പോലും ഇല്ലെനിക്ക്. അവരുടെ നാടും ഏറെ ദൂരെ – ഞാനിന്നേവരെ പോയിട്ടുപോലും ഇല്ലായിരുന്നു ആ നാട്ടിൽ. ഞാൻ ചോദിച്ചു ഈ നാട്ടുകാരുണ്ടോ നിങ്ങളിൽ? ഇല്ലാത്രേ… പക്ഷേ, അവർക്ക് എന്നെ അറിയും… ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ അല്ലേ എന്നൊരാൾ.. അതേ എന്നും ഞാനും. ഒരു ആക്സിഡൻ്റു നടന്നിരുന്നുവല്ലേ എന്നയാൾ… ഞാൻ പറഞ്ഞു നടന്നിരുന്നു…

ഞാൻ ചോദിച്ചു, അന്നെനിക്ക് ഒത്തിരിപ്പേർ കാശു തന്നു സഹായിച്ചിരുന്നു. രണ്ടരവർഷത്തേക്ക് ഭീമമായ തുകയായിരുന്നു അന്ന്, ഇങ്ങനെ തന്ന സഹായം കൊണ്ടുമാത്രമായിരുന്നു പിടിച്ചു നിൽക്കാൻ പറ്റിയത്, നിങ്ങളുടെ അമ്പലക്കമ്മിറ്റിയും സഹായിച്ചിരുന്നോ? കാരണം, ചുറ്റുപാടിൽ നിന്നും പലരും സഹായിച്ചിരുന്നു അന്നെന്നെ. അവരുടെ പേരുപോലും എന്നോടാരും പറഞ്ഞതുമില്ലായിരുന്നു!! എന്നെ അറിയാമെന്നു പറഞ്ഞയാളുടെ മുഖം പെട്ടന്നു വല്ലാതെയായി… മറ്റൊരു വീട്ടിലും പോകാതെ, ഓട്ടോ പിടിച്ച് ഇത്ര ദൂരം എന്നെ മാത്രം കാണാൻ വരണമെങ്കിൽ അങ്ങനെ വല്യ പ്രത്യേകതയും കാണുമെന്നു ഞാൻ കരുതിപ്പോയി… ഞാൻ ചോദിച്ചു പിന്നെ എങ്ങനെ എന്നെ അറിയാം? എന്തുകൊണ്ട് അയല്പകത്തുള്ള ഡോക്ടറുടെ വീട്ടിൽ പോലും കയറാതെ ഇവിടേക്കു വന്നു.

നോട്ടീസു വയിച്ചു നോക്കി. പുനരുദ്ധരിക്കലാണവിടം!! കാവുമാറ്റി അമ്പലമാക്കാനുള്ള പുറപ്പാടാണവർ എന്നുതോന്നിയപ്പോൾ, കൂടുതൽ ചോദിക്കാമെന്നു കരുതി. എന്തിനാ ആ മരങ്ങൾ മുറിച്ചുമാറ്റി ഇങ്ങനെയൊരു കൂടാരം പണിയുന്നത്? മരങ്ങൾ ഒന്നും മുറിക്കുന്നില്ല. ചുറ്റുമതിലും ഉള്ളിൽ മുറ്റവും വഴിയും ഒക്കെ കോൺക്രിറ്റ് സ്ലാബുകൾ ആക്കുന്നതും ഒക്കെയേ ഉള്ളൂ. കാവു കാവായി നിൽക്കുന്നതല്ലേ ഭംഗിയെന്നു ഞാൻ. ഭംഗി കാണാനല്ലല്ലോ ദൈവം എന്നവർ. പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് സൗകര്യം വേണ്ടേ! മുട്ടൻ പരിപാടിയാണ്. 500 രൂപ കൊടുത്തിട്ടു 200 എടുത്തോളാൻ പറഞ്ഞു. 300 രൂപ തിരികെ ചോദിച്ചു. അവർ പറഞ്ഞു ഇതുപോരാ. ഒരു 5000 രൂപ എഴുതട്ടെ… പറ്റില്ലെന്നു ഞാൻ പറഞ്ഞു. കൈയ്യിൽ അത്ര കാശില്ലെന്നു ഞാൻ പറഞ്ഞു. ഗൂഗിൾ പേ ഇല്ലേ എന്നു മറ്റൊരാൾ തിരികെ ചോദിച്ചു!! എന്തായാലും 5000 തരാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു.

കൊറോണയ്ക്ക് മുമ്പ് അടുത്തുള്ള മൂന്നു തറവാടുകളിൽ നടന്ന പിരിവിൽ എല്ലാവർക്കും എല്ലാവർക്കും നല്ല തുക വെച്ചു കൊടുത്തിരുന്നു. ഒരു തറവാടിൽ നിരവധി അമ്പലങ്ങളിൽ ഒരമ്പലം തന്നെ കെട്ടിക്കൊടുക്കാനായിരുന്നു ആവശ്യപ്പെട്ടത്! എല്ലാവരേയും ഒരേ നുകത്തിൽ കെട്ടാനായിഒരേതുക വെച്ചു മൂന്നിടത്തും കൊടുത്തതായിരുന്നു. അന്നു വന്നൊരു കമ്മിറ്റിയിലെ ആളാണെന്നെ ഈദ്ദേഹത്തോട് അറിയാമെന്നു പറഞ്ഞയാൾ. അയാൾക്കിവിടേക്കും 5000 തന്നെ വേണം. ഒത്തിരിപ്പറഞ്ഞും പിടിച്ചും അവസാനം 1000 കൊടുത്തവരെ വിട്ടു. ഇല്ലെങ്കിൽ ഓട്ടോക്കൂലി പോലും തികയാതെ വന്നെങ്കിലോ!!

അത്യാവശ്യം ജീവിക്കാൻ വകയുള്ള ചിലരുണ്ട്, സകല അമ്പലക്കമ്മിറ്റികളിലും കാണുമവർ, മിന്നുന്ന വസ്ത്രമണിഞ്ഞ് സഖലമാന ഘോഷയാത്രകളിലും മുൻനിരയിലവർ കാണും. ആരോടൊക്കെ എത്രവെച്ചു ചോദിക്കണമെന്നു പറയുന്നതും ഇവരൊക്കെയാണെന്ന് ഒരു സുഹൃത്തു പറഞ്ഞിരുന്നു. ഇതേ ടീം തന്നെ വിദേശങ്ങളിൽ നല്ലൊരു ടീമിനെ വാർത്തെടുത്ത് അവിടെ പോയും ലക്ഷങ്ങൾ വാരുന്നു. പിരിച്ചെടുത്ത തുകയുടെ ചെറിയൊരു അംശം മാത്രമേ ചിലപ്പോൾ ഉത്സാവാഘോഷങ്ങൾക്കാവുകയുള്ളൂ. ബാക്കി തുക ഇവർക്ക് അടുത്തുള്ള സ്കൂളിൽ ഒരു നല്ല കക്കൂസ് കെട്ടിക്കൊടുക്കാൻ ഉപയോഗിക്കാൻ പാടില്ലേ?

കാവുകൾ മാറ്റി അമ്പലങ്ങൾ ആക്കിയാണോ നാടിനെ ഉദ്ധരിക്കേണ്ടത്? ബസ്റ്റോപ്പിൽ നല്ലൊരു വെയിങ്ങ് ഷെഡ് കെട്ടുകയോ, പൊതുജനത്തിനു സൗകര്യപ്രദമായ മറ്റ് സംഗതികൾ ചെയ്യുകയോ കൂട്ടാക്കാതെ, ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞ് എന്തുകുന്തമുണ്ടാക്കാനാണിവർ സ്വപ്നം കാണുന്നത്!! ഈയിടെ വന്ന ഒരുകൂട്ടരോടു ചോദിച്ചു, ഒരു നാട്ടിൽ ഒരമ്പലവും ഒരു കാവും ഒക്കെ ആവാം. പഴയതും പുതിയതും പുനരുദ്ധരിപ്പിച്ചതും ഒക്കെ കൂടി ഈ നാട്ടിൽ എത്രയെത്ര ആരാധനാലയങ്ങൾ ഉണ്ട്!! എന്തിനാണിതു ചെയ്യുന്നത്? കഴിഞ്ഞ പ്രാവശ്യം പിരിച്ച തുകയുടെ ബാക്കിയൊന്നും അവശേഷിക്കുന്നില്ലേ? ഉത്സവാഘോഷം നടത്താതിരുന്നാൽ ദൈവം കോപിക്കുമെങ്കിൽ അതുപയോഗിക്കരുതോ?

അയാൾ പറഞ്ഞു ഈ അമ്പലത്തിനു 3000 വർഷത്തിലേറെ പഴക്കമുണ്ട്!! പണ്ട് അമ്പലത്തിലെ പ്രതിഷ്ഠ എടുത്ത് കുളത്തിലിട്ടതിൻ്റേയും മറ്റും കഥ അയാൾ വിശദീകരിച്ചുതന്നു. ഞാൻ ചോദിച്ചു ആരു പറഞ്ഞു ഈ നുണ? ഏതേലും ജ്യോത്സ്യർ കവടി നിരത്തി ചൊല്ലിത്തന്ന ബഡായിയല്ലേ ഇത്? AD 8, 9 നൂറ്റാണ്ടുകളിലാണ് കേരളത്തിലേക്ക് ബ്രാഹ്മിൻസ് എത്തിയതു തന്നെ. 2023 ആയേതേ ഉള്ളൂ. അത്രകാലത്തെ പഴമയിൽ ഇന്നത്തെ ഇന്ത്യയിൽ തന്നെ ബ്രാഹ്മിൻസ് ഉണ്ടോ എന്നറിയില്ല. ഈ അമ്പലം അവരുടേതല്ലേ? ജ്യോത്സ്യർ എന്തു ബഡായി പറഞ്ഞാലും നിങ്ങൾ അതു നോട്ടീസടിച്ച് കാശു പിരിക്കാൻ ഈ പൊരിവെയിലത്തു നടക്കുമോ!

അവർ കാശ് വാങ്ങിക്കാതെ പോയി! മാത്രമല്ലേ, കണ്ണിൽ കണ്ടവരോടൊക്കെ ദൈവഹിതമെന്നോണം എന്നെപറ്റി നല്ലവാക്കുകൾ ഓതിക്കൊടുക്കുന്നുമുണ്ടവർ! കാശാണിവർക്ക് ദൈവം!! കളികഴിഞ്ഞാൽ കാശ് വീതിച്ചെടുത്ത് മുക്കി ആറാട്ടു നടത്താനാവും ത്വര!!

ഭക്തിയും വിഭക്തിയും

സ്വാമിയേ ശരണമയ്യപ്പ

പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.

ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.

ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.

ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?

ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.

ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!

വിഭക്തി

ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.

അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.

ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.

എന്റെ രണ്ടാം ശബരിമല യാത്ര

ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരം‌കുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.

നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.

ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
ശബരിമല

എരുമേലി

കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.

നിലയ്ക്കൽ

ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനം‌തിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.

പമ്പ

വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.

ശബരിമല

കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…

മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും

മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.

18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.

ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.

അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..

ശരണം വിളികൾ

ശരണം വിളികളുടെ ലിസ്റ്റാണിവിടെ കൊടുത്തിരിക്കുന്നത്.

  1. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ
  2. അച്ഛൻ കോവിലാണ്ടവനേ
  3. അനാഥ രക്ഷകനേ
  4. അന്നദാനപ്രഭുവേ
  5. അപ്പാച്ചിമേടേ
  6. അംബുജലോചനനേ
  7. അഭയ പ്രദായകനേ
  8. അഷ്ടസിദ്ധി ദായകനെ
  9. അസുരാന്തകനേ
  10. അഴുതകയറ്റമേ
  11. അഴുതയില്‍ തീര്‍ത്ഥമേ
  12. അഴുതയിൽ വാസനേ
  13. അഴുതയില്‍ സ്‌നാനമേ
  14. അഴുതയിറക്കമേ
  15. അഴുതാനദിയേ
  16. അഴുതാമേടേ
  17. ആത്മസ്വരൂപിയേ
  18. ആനന്ദ ജ്യോതിയേ
  19. ആനന്ദ ദായകനേ
  20. ആനന്ദരൂപനേ
  21. ആനമുഖന്‍തമ്പിയേ തമ്പിയേ
  22. ആപത് ബാന്ധവനേ
  23. ആരിയങ്കാവയ്യനെ
  24. ആര്‍ത്തപരായണനേ
  25. ആശ്രയദായകനേ
  26. ആശ്രിതവത്സലനേ
  27. ഇടവും വലവും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
  28. ഇപ്പാച്ചി കുഴിയേ
  29. ഇരുമുടി പ്രിയനേ
  30. ഉടുമ്പാറത്താവളമേ
  31. ഉടുമ്പാറമലക്കോട്ടയേ
  32. ഉത്തുംഗാദ്രി വാസനേ
  33. ഉരക്കുഴിതീര്‍ത്ഥമേ
  34. എങ്ങും നിറഞ്ഞ പൊരുളേ
  35. എൻ കുലദൈവമേ
  36. എൻ ഗുരുനാഥനേ
  37. എന്നില്ലാ രൂപനേ
  38. എരുമേലി വാഴും ശാസ്‌താവേ
  39. ഏക പരസുഖ ദായകനെ
  40. ഏകാന്ത വാസനേ
  41. ഏണവിലോചനനേ
  42. ഏണാങ്കചിത്തനേ
  43. ഏറ്റുമാനൂരപ്പൻ മകനേ
  44. ഐങ്കരസോദരനേ
  45. ഐയ്യങ്കൾ തീർപ്പവനേ
  46. ഒപ്പില്ലാ മാണിക്കമേ
  47. ഓംകാര പരംപൊരുളേ
  48. ഓംകാര പരബ്രഹ്മമേ
  49. ഓങ്കാരാത്മകനേ
  50. കൺകണ്ട ദൈവമേ
  51. കദനവിനാശകനേ
  52. കന്നിമൂല ഗണപതിഭഗവാനേ
  53. കമ്പൻകുടെയ്ക്കു ഉടൈയ നാഥനെ
  54. കരിമലയടിവാരമേ
  55. കരിമലയിറക്കമേ
  56. കരുണാസമുദ്രമേ
  57. കർപ്പൂര ജ്യോതിയേ
  58. കലികാലമൂര്‍ത്തിയേ
  59. കലിയുഗ വരദനേ
  60. കല്ലിടാംകുന്നേ
  61. കറുപ്പണ്ണ സ്വാമിയേ
  62. കാനനവാസനേ
  63. കാരുണ്യ മൂര്‍ത്തിയേ
  64. കാരുണ്യാത്മകനേ
  65. കാലദോഷമോചനനേ
  66. കാളകെട്ടിനിലവയ്യനേ
  67. കുഭദളതീര്‍ത്ഥമേ
  68. കുളത്തുപ്പുഴ ബാലകനേ
  69. കേശവാത്മജനേ
  70. കൈവല്യപദധായകനേ
  71. കോമളാകാരനേ
  72. ക്രീഡാലോലുപനേ
  73. ഗഗന വിമോഹനനേ
  74. ഗുരുവായൂരപ്പൻ മകനേ
  75. ചണ്ഡികാസോദരനേ
  76. ചമ്രവട്ടത്തയ്യനേ
  77. ചെറിയ കടുത്ത സ്വാമിയേ
  78. ചെറിയാനവട്ടമേ
  79. ജാതിമതഭേദം ഇല്ലാതവനേ
  80. ജ്ഞാനസ്വരൂപനേ
  81. തൃപ്പാദപത്മമേ
  82. ദാക്ഷിണ്യശീലകനേ
  83. ദീപാര്‍ച്ചന പ്രിയനേ
  84. ദുർഗ്ഗാ ഭഗവതിമാരേ
  85. ദുര്‍ജ്ജനദ്ധ്വംസകനേ
  86. ദുഷ്ടർ ഭയം നീക്കുഭവനേ
  87. ദേവവൃന്ദവന്ദിതനേ
  88. ദേവാദിദേവനേ
  89. ദേവേന്ദ്രപൂജിതനേ
  90. ദേഹബലംകൊട് സ്വാമിയേ
  91. ധന്വന്തരി മൂർത്തിയേ
  92. നമ്പിനോരെ കാക്കും ദൈവമേ
  93. നർത്തനപ്രിയനേ
  94. നല്ലേക്കാവിലയ്യനേ
  95. നാഗഭൂഷണാത്മജനേ
  96. നാദബ്രഹ്മമേ
  97. നാരദാദി സേവിതനേ
  98. നാരയണൻ മൈന്തനേ
  99. നാരായണ സുതനേ
  100. നീലിമലകയറ്റമേ
  101. നെയ്യഭിഷേകപ്രിയനേ
  102. പടിവാണരുളും ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ…
  103. പതിനെട്ടാം പടിയേ
  104. പതിനെട്ടാംപടിക്ക് ഉടയ നായകനേ
  105. പന്തള രാജകുമാരനേ
  106. പന്തളത്തുണ്ണിയേ
  107. പന്തളരാജകുമാരനേ
  108. പമ്പയില്‍ സദ്യയേ
  109. പമ്പയില്‍സ്‌നാനമേ
  110. പമ്പാ ബാലകനേ
  111. പമ്പാ വാസനേ
  112. പമ്പാനദിയേ
  113. പമ്പാവിളക്കേ
  114. പരമദയാലനേ
  115. പരമശിവൻ പുത്രനേ
  116. പരശുരാമ പൂജിതനേ
  117. പാദബലംകൊട് സ്വാമിയേ
  118. പാപരക്ഷകനേ
  119. പാപസംഹാര മൂർത്തിയേ
  120. പായസാന്നപ്രിയനേ
  121. പാര്‍വ്വതീശ പുത്രനേ
  122. പെരിയ കടുത്ത സ്വാമിയേ
  123. പേരൂര്‍ത്തോടേ
  124. പൊന്നാമ്പലവാസനെ
  125. പ്രണവസ്വരൂപനേ
  126. പ്രത്യയദാദാവേ
  127. ബന്ധുരരൂപനേ
  128. ഭക്തജന രക്ഷകനേ
  129. ഭക്തലോകപാലകനേ
  130. ഭക്തവത്സലനേ
  131. ഭഗവത് തൊട്ടാമനേ
  132. ഭഗവാനിന്‍ തിരു സന്നിധിയേ
  133. ഭഗവാനിന്‍ പൊന്നു പതിനെട്ടാം പടികളേ
  134. ഭസ്മക്കുളമേ
  135. ഭാസ്മാഭിഷേക പ്രിയനേ
  136. മകരജ്യോതിയേ
  137. മണികണ്ഠപൊരുളേ
  138. മന്നോര്‍നായകനേ
  139. മഹിതഗുണാലയനേ
  140. മഹിഷീ സംഹാരനേ
  141. മാരഹരാത്മജനേ
  142. മാളികപ്പുറത്തു ദേവിയെ
  143. മാളികപ്പുറത്തു മഞ്ഞമ്മാദേവി ലോകമാതാവേ
  144. മുക്കുഴിതാവളമേ
  145. മുമ്പും പിമ്പും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
  146. മോഹ വിനാശകനേ
  147. മോഹിനീ സുതനേ
  148. രുദ്രനന്ദനനേ
  149. ലീലാവിനോദനേ
  150. ലോകരക്ഷകനേ
  151. വനചരഭൂഷണനേ
  152. വനദേവതമാരേ
  153. വനഭൂമിപാലകനേ
  154. വൻപുലി വാഹനനേ
  155. വരപ്രസാദദായകനേ
  156. വലിയ കടുത്ത സ്വാമിയേ
  157. വലിയാനവട്ടമേ
  158. വാവരിന്‍ തോഴനേ
  159. വാവർ സ്വാമിയേ
  160. വിഭൂതി ഭൂഷണനേ
  161. വില്ലാളി വീരനേ
  162. വിശ്വരക്ഷകനേ
  163. വിശ്വവിശാരദനേ
  164. വീരനില്‍ വീരനേ
  165. വീരമണികണ്ഠനേ
  166. വൈക്കത്തപ്പൻ മകനേ
  167. ശക്തി വടിവേലൻ സോദരനെ
  168. ശക്തിമുക്തിപ്രദായകനേ
  169. ശക്തിസ്വരൂപനേ
  170. ശങ്കാവിഹീനനേ
  171. ശതമുഖസേവിതനേ
  172. ശത്രു സംഹാരനേ
  173. ശത്രുസംഹാര മൂർത്തിയേ
  174. ശബരി ഗിരീശനേ
  175. ശബരിക്ക് അരുൾ പുരിന്ദവനേ
  176. ശബരിഗിരി വാസനേ
  177. ശബരിപീഠമേ
  178. ശബരിമാമല ശാസ്താവേ
  179. ശബരീ പീഠമേ
  180. ശംഭുകുമാരനേ
  181. ശരംകുത്തിയാലേ
  182. ശരണഘോഷ പ്രിയനേ
  183. ശരണാഗത രക്ഷകനേ
  184. ശിവശക്തി ഐക്യസ്വരൂപനേ
  185. ഷണ്മുഖ സോദരനേ
  186. സകല കലാ വല്ലഭനേ
  187. സകല പരിവാരസമേതന്‍ പൊന്നു പതിനെട്ടാം
  188. സങ്കടം തീർപ്പവനേ
  189. സച്ചിദാനന്ദ സ്വരൂപനേ
  190. സഞ്ചലം അഴിപ്പവനേ
  191. സത്യകൃപാലയനേ
  192. സത്യമൂര്‍ത്തിയേ
  193. സത്യസ്വരൂപനേ
  194. സത്യാന്വേഷകനേ
  195. സദ്‌ഗുരുനാഥനേ
  196. സമസ്താപരാദങ്ങളും പൊറുക്കണേ അയ്യപ്പാ
  197. സർവ്വരോഗനിവാരണ ധന്വന്തരമൂർത്തിയേ
  198. സര്‍വ്വസല്‍ഗുണ സമ്പൂര്‍ണ്ണനേ
  199. സർവ്വാഭിഷേകധായകനേ
  200. സാംബശിവപ്രിയശബരീശനേ
  201. സാരപ്രകാശനേ
  202. സേവിപ്പവർക്ക്‌ ആനന്ദമൂർത്തിയേ
  203. സോമശേഖരാത്മജനേ
  204. സ്വച്ഛമാനസനേ
  205. സ്വാമിയുടെ ചുറ്റമ്പലമേ
  206. സ്വാമിയുടെ പൊന്നമ്പലമേ
  207. ഹരിഹര സുതനേ
  208. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ… ശരണമയ്യപ്പ!

108 ശരണം വിളികൾ

സ്വാമിയേ… ശരണമയ്യപ്പാ!!!
ഹരിഹരസുതനേ… ശരണമയ്യപ്പാ!!!
മോഹിനീസുതനേ… ശരണമയ്യപ്പാ!!!
വില്ലാളിവീരനേ…ശരണമയ്യപ്പാ!!!
വീരമണികണ്ഠനേ… ശരണമയ്യപ്പാ!!!
ശ്രീധർമ്മശാസ്താവേ… ശരണമയ്യപ്പാ!!!
ശ്രീഭൂതനാഥനേ… ശരണമയ്യപ്പാ!!!
കൺകണ്ടദൈവമേ… ശരണമയ്യപ്പാ!!!
കലിയുഗവരദനേ…ശരണമയ്യപ്പാ!!!
ഓംകാരപ്പൊരുളേ… ശരണമയ്യപ്പാ!!!
ശങ്കരാത്മജനേ… ശരണമയ്യപ്പാ!!!
ശാന്തസ്വരൂപനേ… ശരണമയ്യപ്പാ!!!
സങ്കടമോചകനേ… ശരണമയ്യപ്പാ!!!
മധുസൂദനസുതനേ… ശരണമയ്യപ്പാ!!!
വേട്ടയ്ക്കൊരുമകനേ… ശരണമയ്യപ്പാ!!!
ഗജവദനസോദരനേ… ശരണമയ്യപ്പാ!!!
ഷണ്മുഖസോദരനേ… ശരണമയ്യപ്പാ!!!
പന്തളവാസനേ… ശരണമയ്യപ്പാ!!!
മഹിഷീസംഹാരനേ… ശരണമയ്യപ്പാ!!!
ശത്രുസംഹാരനേ…ശരണമയ്യപ്പാ !!!
തുരഗവാഹനനേ… ശരണമയ്യപ്പാ!!!
കാനനവാസനേ… ശരണമയ്യപ്പാ!!!
എരുമേലിശാസ്താവേ… ശരണമയ്യപ്പാ!!!
അഴുതാനദിയേ… ശരണമയ്യപ്പാ!!!
കല്ലിടാംകുന്നേ..ശരണമയ്യപ്പാ!!!
കരിമലകയറ്റമേ… ശരണമയ്യപ്പാ!!!
കരിമലവാസനേ… ശരണമയ്യപ്പാ!!!
പമ്പാവാസനേ… ശരണമയ്യപ്പാ!!!
പമ്പാനദിയേ… ശരണമയ്യപ്പാ!!!
പമ്പാഗണപതിയേ… ശരണമയ്യപ്പാ!!!
പമ്പാവിളക്കേ… ശരണമയ്യപ്പാ!!!
നീലിമലകയറ്റമേ… ശരണമയ്യപ്പാ !!!
ശബരിപീഠമേ… ശരണമയ്യപ്പാ!!!
ശരംകുത്തിയാലേ… ശരണമയ്യപ്പാ!!!
ഭഗവാൻതിരുസന്നിധാനമേ… ശരണമയ്യപ്പാ !!!
ആഴിക്കുടയോനേ… ശരണമയ്യപ്പാ!!!
വാവരുസ്വാമിയേ… ശരണമയ്യപ്പാ!!!
പൊന്നുപതിനെട്ടാം പടിയേ… ശരണമയ്യപ്പാ!!!
കന്നിമൂലഗണപതിഭഗവാനേ… ശരണമയ്യപ്പാ!
നാഗരാജാവേ… ശരണമയ്യപ്പാ!!!
ഭസ്മക്കുളമേ… ശരണമയ്യപ്പാ!!!
മാളികപ്പുറത്തമ്മമാതാവേ… ശരണമയ്യപ്പാ!!!
ശബരിഗിരീശനേ… ശരണമയ്യപ്പാ!!!
പൊന്നമ്പലവാസനേ… ശരണമയ്യപ്പാ !!!
തിരുവാഭരണമേ… ശരണമയ്യപ്പാ!!!
തുളസീമാല്യധാരിയേ… ശരണമയ്യപ്പാ!!!
തൃപ്പാദകമലമേ… ശരണമയ്യപ്പാ !!!
നീലാംബരധരനേ… ശരണമയ്യപ്പാ!!!
മോഹനരൂപനേ… ശരണമയ്യപ്പാ!!!
മോഹവിനാശകനേ… ശരണമയ്യപ്പാ!!!
പങ്കജലോചനനേ… ശരണമയ്യപ്പാ!!!
പാപവിനാശകനേ… ശരണമയ്യപ്പാ!!!
കരുണാമയനേ… ശരണമയ്യപ്പാ!!!
അഖിലഗുരുനാഥനേ… ശരണമയ്യപ്പാ!!!
അരിവിമർദ്ദനനേ… ശരണമയ്യപ്പാ !!!
താരകബ്രഹ്മമേ… ശരണമയ്യപ്പാ!!!
ശരണാഗതവത്സലനേ… ശരണമയ്യപ്പാ!!!
ശരണകീർത്തനപ്രിയനേ.. ശരണമയ്യപ്പാ !!!
സകലകലാവല്ലഭനേ… ശരണമയ്യപ്പാ !!!
ധർമസ്വരൂപനേ… ശരണമയ്യപ്പാ!!!
ധർമസംരക്ഷകനേ… ശരണമയ്യപ്പാ!!!
മംഗളദായകനേ… ശരണമയ്യപ്പാ!!!
ജ്ഞാനസ്വരൂപനേ… ശരണമയ്യപ്പാ!!!
മണ്ഡലവിളക്കേ… ശരണമയ്യപ്പാ !!!
മകരവിളക്കേ… ശരണമയ്യപ്പാ!!!
മകരജ്യോതിയേ… ശരണമയ്യപ്പാ!!!
കർപ്പൂരദീപപ്രിയനേ… ശരണമയ്യപ്പാ!!!
ലക്ഷാർച്ചനപ്രിയനേ..ശരണമയ്യപ്പാ!!!
ദീപാര്‍ച്ചനപ്രിയനേ… ശരണമയ്യപ്പാ!!!
ശംഖാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
നെയ്യഭിഷേകപ്രിയനേ .ശരണമയ്യപ്പാ!!!
അഷ്ടാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
പഞ്ചഗവ്യാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
നവകാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
പുഷ്പാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
ഭസ്മാഭിഷേകപ്രിയനേ..ശരണമയ്യപ്പാ !!!
പായസാന്നപ്രിയനേ…ശരണമയ്യപ്പാ !!!
പാനകപ്രിയനേ… ശരണമയ്യപ്പാ !!!
അന്നദാനപ്രഭുവേ… ശരണമയ്യപ്പാ!!!
ആശ്രിതവത്സലനേ… ശരണമയ്യപ്പാ!!!
ആപത്ബാന്ധവനേ… ശരണമയ്യപ്പാ!!!
അനാഥ രക്ഷകനേ… ശരണമയ്യപ്പാ!!!
ആനന്ദദായകനേ… ശരണമയ്യപ്പാ
മുക്തിദായകനേ… ശരണമയ്യപ്പാ!!!
ഭക്തജനപ്രിയനേ… ശരണമയ്യപ്പാ!!!
അംബുജലോചനനേ… ശരണമയ്യപ്പാ!!!
എന്‍ഗുരുനാഥനേ… ശരണമയ്യപ്പാ!!!
ഏകാന്തവാസനേ…ശരണമയ്യപ്പാ !!!
കാരുണ്യമൂർത്തിയേ… ശരണമയ്യപ്പാ!!!
വിശ്വരക്ഷകനേ… ശരണമയ്യപ്പാ!!!
വിഭൂതി ഭൂഷണനേ… ശരണമയ്യപ്പാ!!!
കലികാലമൂര്‍ത്തിയേ… ശരണമയ്യപ്പാ!!!
താരകബ്രഹ്മസ്വരൂപനേ… ശരണമയ്യപ്പാ!!!
ശിഷ്ടജനസംരക്ഷകനേ… ശരണമയ്യപ്പാ!!!
ദേവവൃന്ദവന്ദിതനേ… ശരണമയ്യപ്പാ!!!
ദേവാദിദേവനേ… ശരണമയ്യപ്പാ!!!
നാരദാദിമുനി സേവിതനേ… ശരണമയ്യപ്പാ!!!
നാഗഭൂഷണാത്മജനേ… ശരണമയ്യപ്പാ!!!
നാരായണസുതനേ..ശരണമയ്യപ്പാ!!!
ശക്തിസ്വരൂപനേ… ശരണമയ്യപ്പാ!!!
ഭക്തലോകപാലകനേ..ശരണമയ്യപ്പാ!!!
ഭൂലോകനാഥനേ… ശരണമയ്യപ്പാ!!!
ഭൂമിപ്രപഞ്ചനേ… ശരണമയ്യപ്പാ!!!
കലിയുഗവരദനേ… ശരണമയ്യപ്പാ!!!
കൈവല്യപദദായകനെ… ശരണമയ്യപ്പാ!!!
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേ… ശരണമയ്യപ്പാ!!!
സമസ്താപരാധങ്ങളും പൊറുത്തരുളേണമേ സ്വാമിയേ… ശരണമയ്യപ്പാ !!!
ഓം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ… ശരണമയ്യപ്പാ!!!സ്വാമിയേ ശരണമയ്യപ്പ

പെൺകുട്ടികളുടെ കോൽക്കളി

ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്.

മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.

വനിതകളുടെ പൂരക്കളി

ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്.


കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്.

പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.

വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്

ഇരിയ അയ്യപ്പക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധബ്രഹ്മകലശവുമായി ബന്ധപ്പെട്ട് അഞ്ചാം ദിവസം (ജൂലൈ 5, 2022 – ചൊവ്വാഴ്ച) രാത്രി എട്ടുമണിയോടു കൂടി നാദം മുരളിയുടെ നേതൃത്വത്തിൽ കണ്ണൂർ സംഘകലയുടെ വിൽകലാമേള അരങ്ങേറി. അയ്യപ്പന്റെ കഥാകഥനമായിരുന്നു നടന്നത്. രണ്ടര മണിക്കൂറിൽ അധികം നീണ്ടുന്നിന്നിരിന്ന ഈ കലാരൂപത്തെ അതേപടി വീഡിയോയിൽ പകർത്താൻ കഴിഞ്ഞിരുന്നില്ല. ഇടവിട്ടുള്ള ഏതാനും ഭാഗങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

അഞ്ചോ ഏഴോ അംഗങ്ങളാണ്‌ പരമ്പരാഗത വില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. ഇവിടെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. സ്റ്റേജിൽ രാജാവിന്റേയും മന്ത്രിയുടേയും രാജഗുരുവിന്റേയും വിദൂഷകരുടെ വേഷത്തിൽ രണ്ടുപേരും ചേർന്നതായിരുന്നു ആ അഞ്ചുപേർ. കഥാകഥനം നടത്തിയത് രാജഗുരു തന്നെയായിരുന്നു. ഹാസ്യരസപ്രധാനമായ നറുമ വിതറി സംവിധായകനായ നാദം മുരളി അടക്കുമുള്ള രണ്ടു വിദൂഷകർ സാമൂഹിക പ്രശ്നങ്ങളെയും മറ്റും മുൻനിർത്തി രസം പകർന്ന് സ്റ്റേജിൽ നിറഞ്ഞാടി. ഇതേകഥയുടെ വിഷ്വൽസ് സ്ക്രീനിൽ കാണിച്ച് കഥ ലഘൂകരിച്ചു മുന്നേറുവാനും ഇവർക്ക് സാധിച്ചു.

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥന സമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻ പാട്ടിന് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻ പാട്ടുകൾ ആണെന്നുതന്നെ പറയുന്നത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി *വിൽക്കലാമേള* എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻ തറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. ‘ഏടുവായന’ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി പതിയെ മാറി.

വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചു തുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കി കാണുവാൻ മാത്രമായോ മറ്റോ വെച്ച് നവീനമാധ്യമങ്ങൾ വഴി സമാന ശബ്ദവിന്യാസം സാധ്യമാക്കുന്നു. വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.

ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്ത കഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻ പാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കുചേലവരലാഭം, ചിത്തിരപുത്ര നയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചു വരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും പറ്റില്ല. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്‌.

ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും. തോവാള സുന്ദരം‌ പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാള ബോധവുമുള്ളവരാണ്‌ പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.

താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ. കാൽ നൂറ്റാണ്ടുമുൻപ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാർ ബാലൻപിള്ളയാണ്‌ അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തുന്നത്. സംഘത്തിലെ എല്ലാവരും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുക, ഹാർമോണിയം, തബല തുടങ്ങിയവ ഉപയോഗിക്കുക, പശ്ചാത്തലത്തിൽ നീലയവനിക ഉപയോഗിക്കുക തുടങ്ങിയവയാണ്‌ അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങൾ. വില്ല് നിലത്ത് വെയ്ക്കുന്ന രീതിയാണ്‌ മറ്റൊരു പരിഷ്കാരം. സംഘാംഗങ്ങളിൽ ആർക്കും പാടാൻ സ്വാതന്ത്ര്യം നൽകുകയും കഥാകഥനം മറ്റൊരു സംഘാംഗത്തെ ഏല്പിക്കുകയും സംഘാംഗങ്ങൾ ഏഴായി നിജപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ പ്രധാനിയാണ്‌ വില്ലടിക്കുന്നത്.

അടുത്ത കാലത്ത് സ്ത്രീകൾ വില്ലുപാട്ടിൽ കടന്നുവരികയും ട്രൂപ്പുകൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സംഗീതോപകരണങ്ങളും വർണ്ണപ്രകാശ വിന്യാസങ്ങളും കൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീർന്നു. പാട്ട് എന്നതിനെക്കാൾ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാൽ *വിൽക്കലാമേള* എന്ന പേര്‌ സ്വീകരിച്ചു. കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവർ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യ കൃതികളുടെയും ഇതിവൃത്തങ്ങൾ സ്വീകരിച്ച് തനിമലയാളത്തിൽ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കൻപാട്ടു ശൈലിയിൽ നിന്ന് തികച്ചും ഭിന്നമായ ഒന്നാണിപ്പോൾ.

അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…

ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്.

വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും?

ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട് അതിനുള്ള ധൈര്യമിവർക്കില്ലാതെ വരുന്നു?

നാം ജീവിക്കുന്ന സമൂഹം

കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി നടത്തിയ ശാത്രക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന ഡോ: എം. ടി. നാരായണൻ നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്. പ്രഭാഷണം കേട്ടപ്പോൾ കുറിച്ചിട്ട നോട്ടുകളാണിവിടെ കൊടുക്കുന്നത്.

പൂർവ്വകാലം

Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans എന്നു തുടങ്ങി മനുഷ്യ ഗണത്തിൽ പെട്ട പലതരം ജീവികൾ അന്നുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തിൽ അവശേഷിച്ചത് ഹോമോ സാപ്പിയൻസ് മാത്രമായിരുന്നു.ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് പിടിച്ചു നിന്നു. സമൂഹമായി കൂട്ടം ചേർന്ന് അതിജീവനത്തിന്റെ പാതയിൽ അവർ ഒന്നിച്ചു എന്നു വേണം കരുതാൻ. നമ്മുടെ പൂർവ്വികർ അനാദികാലം മുതലേ ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്നു എന്നൊരു സങ്കല്പം ഉണ്ടായിരുന്നു. ആ അനാദികാലം എന്നത് അത്രപുരാതനമല്ലെന്നും 65000 വർഷങ്ങൾ പുറകോട്ടു നടന്നാൽ നമുക്ക് നമ്മുടെ വംശപൈതൃകത്തിന്റെ കഥയറിയാമെന്നും പറഞ്ഞ്, ആഫ്രിക്കയിൽ നിന്നും ഹോമോസാപ്പിയൻസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്ന കഥ പറയുന്ന ടോണി ജോസഫ് എന്ന പത്രപ്രവർത്തകന്റെ പുസ്തകമാണ് ആദിമ ഇന്ത്യക്കാർ എന്ന Early Indians. നാലു കുടിയേറ്റങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു എന്നവിടെ വിശദീകരിക്കുന്നു. ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്.

നവീനശിലായുഗം

സാപ്പിയൻസ് ഉള്ള ഹോമോസ് തുടക്കം മുതലേതന്നെ കൂട്ടം ചേർന്നു ജീവിച്ചു വന്നിരുന്നു. സമൂഹം എന്നത് ഉപജീവനത്തിനുള്ള മാർഗവുമായി മാറുകയായിരുന്നു. കൂട്ടം ചേർന്നവർ നിത്യജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരായി. ഏകദേശം ക്രി. മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെ മനുഷ്യസമൂഹത്തിൽ രൂപം പൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു – നവീനശിലായുഗം. നവീനശിലായുഗത്തിൽ കാർഷിക വൃത്തിയിലേക്ക് സമൂഹം എത്തി ചേർന്നു. കൃഷിയുടെ കണ്ടു പിടുത്തവും വ്യാപനവും നവീന ശിലായുഗത്തിൽ ആരംഭിച്ചത് സമൂഹത്തെ വൻതോതിൽ മാറ്റിയെടുത്തിരുന്നു. ബാക്കിവന്ന ചോറാണു സംസ്കാരം (എം. എൻ. വിജയൻ മാഷ്). കൃഷി നവീനശിലായുഗ വിപ്ലവത്തിന്ന് കാരണമായി എന്നു പറയാം. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു. ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ. അതോടൊപ്പം നദീതട സംസ്കാരം ഉടലെടുത്തു. വെങ്കലയുഗ നാഗരികത വളർന്നു വന്നു. മെസെപ്പെട്ടോമിയൻ നാഗരികത ഇതായിരുന്നു. 5000 വർഷം മുമ്പുള്ള നാഗരികത ആയിരുന്നു അത്.

മെസെപ്പെട്ടോമിയ

മെസെപ്പെട്ടോമിയ എന്നാൽ നദികൾക്കിടയിലെ പ്രദേശം. യൂഫ്രട്ടീസ് – ടൈഗ്രീസ് നദി തീരങ്ങളിൽ വന്ന മെസെപ്പെട്ടോമിയൻസ് നാഗരികതയിലാണ് 60 തിനെ അടിസ്ഥാന യൂണിറ്റാക്കിയാണ്, വാച്ചിലെ 60 സെക്കന്റും 60 മിനിറ്റും ഒക്കെ വന്നതും അതുവഴിയാണ്. എഴുത്തിവിദ്യയുടെ ആവിർഭാവവും അന്നായിരുന്നു. അയ്യായിരം കൊല്ലങ്ങൾക്ക് മുന്നേ സുമേറിയൻ ജനതയിൽ ഒരു വിഭാഗം ഇവിടെ ജീവിക്കാൻ തുടങ്ങിയിരുന്നു.

ഇരുമ്പുയുഗം

മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം എന്നറിയപ്പെടുന്ന ഇരുമ്പുയുഗം. ഇരുമ്പിന്റെ കണ്ടു പിടുത്തവും അതിന്റെ വ്യാപനവും ആണു പിന്നെ വന്നൊരു നേട്ടം. കൃഷിയുടെ വ്യാപനത്തിന് അതുപകരിച്ചു. ഇന്ത്യയിൽ ഇരുമ്പുയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇന്നേവരെ കിട്ടിയിട്ടില്ല. മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബി.സി. 1000-നും 200-നും മധ്യേയാണ് ഇന്ത്യയിൽ അയോയുഗം തുടങ്ങിയതെന്നാണ് പൊതുവേയുള്ള ധാരണ.

മഗധ

ഇന്നത്തെ ഇന്ത്യ 16 ജനപഥങ്ങളായി വന്നത് ആ സമയത്തായിരുന്നു. കാംബോജം, ഗാന്ധാരം, കുരു, പാഞ്ചാലം, കോസലം, മഗധ, മല്ല, കാശി, വജ്ജി അഥവാ വൃജ്ജി, അംഗ, ശൂരസേന, വത്സ അഥവാ വംശ, മത്സ്യരാജവംശം (അഥവാ മച്ഛ), അവന്തി, ചെട്ടിയ, അസ്സാക എന്നിവയാണവ. പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. കൃഷി വ്യാപിക്കുന്നതോടു കൂടി, മഗത സംസ്കാരമാണ് മറ്റു 15 ജനപഥങ്ങളേയും തളർത്തി വളർന്നു വന്ന ജനപഥം. മറ്റു ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവർ മഗധയുടെ അതിർത്തി വികസിപ്പിക്കുകയായിരുന്നു എന്നു പറയാം. ഇന്ത്യൻ ചരിത്രത്തിൽ മധ്യകാലഘട്ടമാണിത്. ഫ്യൂഡലിസം നിലനിന്നിരുന്ന ജനപഥമായിരുന്നു അത്. തന്റെ സുരക്ഷയ്ക്കായി അപ്രമാധിത്വമുള്ള ഒരു വിശ്വാസത്തിനു കീഴിൽ ആൾക്കാർ അണിനിരന്നു. ഇരുണ്ടകാലഘട്ടം എന്നും ഇക്കാലത്തെ വിളിക്കാറുണ്ട്. ഏകദേശം 200 വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളർച്ചപ്രാപിച്ചത്. ഇരുമ്പ് യുഗത്തിൽ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ മേന്മകൾ, ഭൂമിയുടെ ഫലഭൂയിഷ്ഠത, സൈന്യസംഘടനത്തിന്റെ തുടക്കം, മഗധയിലെ സമൂഹത്തിന്റെ ഫ്യൂഡലിസ്റ്റ് യാഥാസ്ഥികമല്ലാത്ത സ്വഭാവം ഇങ്ങനെ എടുത്തു പറയാൻ പല കാര്യങ്ങൾ ഈ സംസ്കാരത്തിൽ ഉണ്ട്. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു. തുടർന്ന് മൗര്യൻ കാലഘട്ടമായിരുന്നു.

ഇന്നത്തെ ഇന്ത്യാ ഭൂഖണ്ഡം മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് മൗര്യകാലഘട്ടത്തിലാണ്. ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ള ഭരണമായിരുന്നു മൗര്യന്മാരുടേത്. മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാർഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സർവ്വകലാശാല അവിടെ നില നിന്നിരുന്നു. കലിംഗയുദ്ധത്തിലെത്തിനിന്ന തുടർച്ചയായ യുദ്ധങ്ങളിലൂടെ വളർത്തപ്പെട്ട മൗര്യ സാമ്രാജ്യം 232ബി സി യിൽ അശോകന്റെ വിടവാങ്ങലിനു ശേഷം തകർന്നു തുടങ്ങി.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ വിശ്വാസികളുടെ ദൈവതുല്യനും ആയിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ അപ്പച്ചൻ. ഇദ്ദേഹം ചെറുപ്പകാലത്തുതന്നെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും ക്രിസ്തീയ സമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ മൂലം 1908-ൽ ഇതിൽ നിന്നും പിന്മാറുകയുണ്ടായി. അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ സഭയുടെ വിവേചനം അയിത്തജാതികളെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടരാൻ അദ്ദേഹത്തിന് പ്രചോദനമായി. 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചു. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേരിൽ പൊയ്കയിൽ ശ്രീകുമാരഗുരു സ്ഥാപിച്ച സഭ ഒരു മതം പോലെ തന്നെയായിരുന്നു. മരിച്ചു കഴിഞ്ഞല്ല ജീവിതം, പ്രത്യക്ഷ ജീവിതത്തിലുള്ള മുന്നേറ്റം തന്നെയാണതു എന്നണിവരുടെ പ്രമാണം. സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. നവോദ്ധാനകാലം വന്നതു പിന്നെയാണ്. ഇറ്റലിയിൽ 14 ആം നൂറ്റാണ്ടിൽ ഇതാദ്യമായി ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ബംഗാളിൽ 19 ആം നൂറ്റാണ്ടിലെ ആദ്യ സമയത്തും കേരളത്തിൽ 19 ആം നൂറ്റാണ്ടിന്റെ അവസാനവും ആയിരുന്നു നവോദ്ധാനകാലം കടന്നുവന്നത്.

നവോദ്ധാനകാലം

മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടു മുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു. മാനവികതയ്ക്കായിരുന്നു ഇവിടെ പ്രാധാന്യം. യുക്തിക്ക് നിരക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി ജനാധിപത്യ ബോധത്തോടെയുള്ള ഇടപെടലാണിത്. നവോദ്ധാനകാലഘടത്തിലാണിത് ഈ ചിന്തകൾ പ്രബലമായി വന്നത്. 1888 ഇൽ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി 10 വർഷം നീണ്ടു നിന്ന നവോദ്ധാന ഉണർവ് ശ്രദ്ധേയമാണ്. ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പുകൾ നടത്തിയത് ബംഗാളിലെ നവവരേണ്യവിഭാഗമായിരുന്നു. രാജാറാം മോഹൻ റോയ് ആയിരുന്നു ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യസാരഥി. . യുക്തിഹീനമായ ആചാരാനുഷ്ഠാനങ്ങളെ അദ്ദേഹം എതിർത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസവും ശാസ്ത്രപഠനവും സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. വിഗ്രഹാരാധനയെ ശക്തമായി എതിർക്കുകയും, സതിനിരോധനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1828-ൽ അദ്ദേഹം ‘ബ്രഹ്മസമാജം’ സ്ഥാപിച്ചു. ശ്രീമൂല പ്രജാസഭയും മനോരമ പത്രവും ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യ നോവലും മലയാളി മെമ്മോറിയൽ എന്ന പേരിൽ തിരുവിതാം കൂറിൽ തൊഴിലിനു വേണ്ടിയുള്ള സമരരൂപങ്ങൾ വന്നതും ഒക്കെ ഈ സമയത്തു വന്നതായിരുന്നു. അന്വേഷണതൃഷ്ണ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, സാഹിത്യാഭിരുചി തുടങ്ങി ഒരുകൂട്ടം കാര്യങ്ങളിലൂടെ സൈന്റിഫിക് റവലൂഷനിലേക്ക് വരികയായിരുന്നു മാനവികത. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ഉതകും വഴി, അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിക്കുന്ന മാർഗദർശിയായി മാറി.

സയൻസ് ദശകം

നാരായണഗുരു ദൈവദശകം രചിച്ചപ്പോൾ അതിന് മറുപടിയായി സഹോദരൻ അയ്യപ്പൻ രചിച്ച കവിതയാണ് സയൻസ് ദശകം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് നാരായണ ഗുരു ഒപ്പമുള്ളവരെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് പാഠഭേദം സൃഷ്ടിച്ചയാളായിരുന്നു സഹോദരൻ അയ്യപ്പൻ. 1916 ലാണ് ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ദൈവദശകത്തിന്റെ രചനാസ്വരൂപത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു സയൻസ് ദശകംവും. ‘കോടിസൂര്യനുദിച്ചാലുമൊഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ’ എന്നതാണതിന്റെ ആദ്യ വരികൾ. ശാസ്ത്രത്തിന്റെ പ്രാമാണികത വിളിച്ചു പറയുന്ന ഈ രചനയിൽ; പുരോഹിതന്മാരെ ഇരുട്ടുകൊണ്ടു കച്ചടവടം നടത്തുന്നവരെന്നാണ് വിശേഷിപ്പിക്കുന്നത്. തികഞ്ഞ നാസ്തികനായ അയ്യപ്പൻ പ്രകൃതി രഹസ്യങ്ങളെന്തെന്ന് വെളിപ്പെടുത്താൻ ആത്മീയതയ്ക്കു സാധ്യമാവില്ലെന്ന് ആഴത്തിൽ വിശ്വസിച്ചു. ശാസ്ത്രത്തിനു മാത്രമേ അത് സാധ്യമാക്കാൻ കഴിയൂ. തന്റെ പ്രവർത്തനങ്ങളിലൂടേയും രചനകളിലൂടേയും ഇക്കാര്യം പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

ആഗോളവത്കരണം

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവത്കരണം. കച്ചവ്ടത്തിന്റെ ആഗോളവത്കരണം നടത്തി വലിയൊരു മാറ്റം യൂറോപ്പിൽ 14 ആം നൂറ്റാണ്ടിൽ തന്നെ തുടങ്ങിയിരുന്നു. വ്യാവസായിക വിപ്ലവം മുതലാളിത്തത്തിന്റെ തലം മാറ്റുന്ന തരത്തിൽ വളർന്നുവന്നു. മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം. ലോകം മുഴുവൻ ഒന്നെന്ന നിലയിൽ കഴിഞ്ഞ 30 വർഷങ്ങളിലൂടെ നടത്തിവരുന്ന മുതലാളിത്ത വ്യാപനത്തിന്റെ പ്രകടമായ ദോഷവശങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. കൂടാതെ മുതലാളി തൊഴിലാളി ബന്ധങ്ങളിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി.മുതലാളിമാർ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി കൂടുതൽ സമയം പണിയെടുപ്പിക്കുന്ന അവസ്ഥയും സംജ്ഞാതമായി. പണത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന കാഴ്ചപ്പാടിലേക്ക് മാറിയിട്ടുണ്ട്. മനുഷ്യന്റെ ഏതൊരു കഴിവിനേയും പണത്തിന്റെ മൂല്യത്തിൽ വിപണനം ചെയ്യാൻ തുടങ്ങിയത് ആഗോളവത്കരണത്തിന്റെ കാലത്താണ്. ലക്ഷങ്ങളും കോടികളും സമ്മാനത്തുക നിശ്ചയിച്ച് ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ പലതരം വിപണനതന്ത്രങ്ങൾ നമ്മൾ നിത്യേന കാണുന്നു. ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണ്ണിലൂടെ മാത്രം കാര്യങ്ങളെ കാണാൻ പുതു തലമുറ പഠിച്ച്കിരിക്കുന്നു. കർഷകർ ഒക്കെ ആത്മഹത്യയിലേക്ക് വഴിമാറുന്നു. മുമ്പൊക്കെയും ഒന്നിട്ടിറങ്ങി കാർഷിക വിപ്ലവത്തിലൂടെ പിടിച്ചു നിൽക്കാനായി പൊരുതിയവർ ഇന്ന് ആത്മഹത്യയിൽ അഭയം തേടുന്നു. മാനവികതയെ മാറ്റി നിർത്തുന്ന ഏതൊരു ഇസത്തിനും അധിക കാലം നിലനിൽക്കാനാവില്ല എന്നു ചരിത്രം പറയുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു. പരിസ്ഥിതിയുടെ തകർച്ചയാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തികപ്രവർത്തനങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല. എന്നാൽ വികസ്വരരാജ്യങ്ങളാണു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് എന്നു സ്ഥാപിക്കാനാണു സമ്പന്നരാജ്യങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങൾ അവർ ആഗ്രഹിക്കുന്നതരത്തിലുള്ള വികസനം പരിസ്ഥിതിനാശം ഉണ്ടാക്കും എന്ന കാരണത്താൽ നടത്താൻ പാടില്ലായെന്നുവരെ സമ്പന്നരാജ്യങ്ങൾ വാദിച്ചുതുടങ്ങിയിരിക്കുന്നു.

നിലവിലെ രീതി

ശാസ്ത്രചിന്തയുടെ പ്രാധാന്യം ഏറെയുള്ളൊരു കാലമാണിത്. കാരണം, അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം ദോഷങ്ങളുടെ വ്യാപനമാണു നടക്കുന്നത്. പണത്തിന്റെ മൂല്യത്തിലൂടെ മാത്രം ചുറ്റുപാടുകളെ കാണുന്ന സമൂഹം വളർന്നു വരുന്നുണ്ട് നിലവിലുള്ള ദോഷവശങ്ങളെ കൂട്ടുന്നു. കൃത്യമായ ശാസ്ത്രപഠനമാതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി തന്നെ, കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്; അതിനായി ഓരോരുത്തരും പ്രവർത്തിക്കേണ്ടതുണ്ട്.

വാൽകഷ്ണം

വിശ്വസംസ്കാരപാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാർക്കു നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദര പാതയിലൂടെ?
വേഗമാകട്ടെ,വേഗമാകട്ടെ!

കുടിയൊഴിക്കൽ – വൈലോപ്പിള്ളി
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights