മലയാളനാട്ടിലൂടെ

ഒരു കവിത. കവി ആരെന്നോ, കവിതയുടെ പേരെന്തെന്നോ അറിയില്ല. മലയാളനാട്ടിന്റെ ചരിത്രത്തിലേക്കുള്ള നല്ലൊരു തിരിഞ്ഞു നോട്ടമാവുന്നു ഈ കവിത.

പത്തിരിയും പിന്നെ പേറുമായി
പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം
കടല കൊറിച്ചും കിടപ്പറ പങ്കിട്ടും
നസ്രാണിപിള്ളേരു വാണ കാലം
പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ
പാട്ടിലാക്കാൻ പുറപ്പെട്ട കാലം

നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ്
അച്ചിക്കു സംബന്ധം ചെയ്ത കാലം
കാത്തിരിപ്പ്‌ മടുത്തു അന്തർജനം
ചെറുമനെ കൂട്ടു വിളിച്ചകാലം
പാടെ മറന്നുനാം നാടിന്റെ മക്കളെ
പാടെ തുരത്തി ആ കാടുകേറ്റി
വേടനും അരയനും പണ്ടാരവും
ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ
നാട്ടു മുതലോനെ കാടുകേറ്റി
വെട്ടിപിടിച്ചു ഈ പുണ്യഭൂമി
ആദിവാസി എന്നാ നാമമോതി
ആദ്യത്തെ വാസിയെ കാടുകേറ്റി
പിന്നെ പറങ്കികൾ പിന്നാലെ വന്നവർ
വേഴ്ചക്കു പെണ്ണിനെ സ്വന്തമാക്കി
ഭൂമിയുടെ മക്കളെ ഭൂമിയിലെവിടെയും
ഭീതിയില്ലാതെ ഭോഗിച്ച കാലം

ഇത്തരം സങ്കരം നാട്ടിൽ ജനിച്ചു
സങ്കരചിന്തകൾ ജ്വലിച്ചു
സംഘടിതരാക്കുവാൻ എത്തിയോരൊക്കെയും
സംഘടനകളായി പിരിഞ്ഞു
എന്തേ ഭയക്കുന്നു സങ്കീർണ്ണ ചിന്തകൾ
നമ്മുടെ സങ്കര വർണ്ണമേനി സത്യമല്ലേ ?
സങ്കരവർണ്ണത്തിൽ പിറന്നൊരാ ജീവികൾ
സംഘമായ് കൂട്ടകൊല നടത്തി…

വേദങ്ങളെ തന്നെ പലതായ് പിരിച്ചവർ
ഓതി പരസ്പരം മൂന്നു നാല്
പിന്നെ ചരിത്രം ഞാൻ എന്തിനു പറയേണം
കണ്മുൻപിൽ കാണ്മതു താൻ ചരിതം
ഇല്ല നമുക്കുള്ളിൽ ഹിന്ദുവിൽ രക്തം
ഇല്ല നമുക്കുള്ളിൽ ഇസ്ലാമിൻ രക്തം
ഇല്ല നമുക്കുള്ളിൽ ക്രൈസ്തവ രക്തം
ഉള്ളതോ സങ്കീർണ മാനവരക്തം
കൊല്ലരുതു മൂഡാ നീ കൊല്ലരുതു നിന്നെ
———————————————-
നീയാണ് ഞാനെന്നും ഞാനാണ് നീയെന്നും
കണ്ടു നമുക്കിനി യാത്രയാവാം…!

Me Too

Social media flooded with personal stories of assault
#MeToo
ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ.

കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ.

ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു … ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു… #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ…
……….. ………….. ………….
സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും വന്നൊരു ത്രിദിനക്യാമ്പ് ആയിരുന്നു അത്. 27 കോളേജുകളിൽ നിന്നായി, ഒരു കേളേജിൽ നിന്നും മിനിമം രണ്ടുപേർ വെച്ചുണ്ട്. ഇന്നത്തെ സിനിമാക്കാരൻ ഷാജികുമാർ അന്ന് നെഹ്രുക്കോളേജിൽ പ്രിഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു അവനും ഉണ്ടായിരുന്നു. ആദ്യ ദിവസം കാഞ്ഞങ്ങാട് ഡിവൈൻ കോളേജിലെ ഒരു പരിപാടി കഴിഞ്ഞു വരും വഴി ബാലചന്ദ്രൻ ചുള്ളിക്കാട് വെള്ളമടിച്ച് ഓഫായിപ്പോയോന്നൊരു സംശയം. ആ സമയത്ത് ഞങ്ങളോട് അവിടുള്ളവർ ഒരു സൃഷ്ടിയുണ്ടാക്കി പ്രസന്റ് ചെയ്യാനും പരസ്പരം പരിചയപ്പെടാനും പറഞ്ഞു. ഞാൻ കുത്തിപ്പിടിച്ച് ഒരു കഥ തട്ടിക്കൂട്ടി..

ഭ്രാന്തിയായ ചെറിയൊരു പെൺകുട്ടിയെ ട്രൈനിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നു തുടക്കം. അവൾ കോവിലിൽ ഒറ്റയ്ക്ക് തൊഴാൻ പോയപ്പോൾ പൂജാരി പയ്യൻ കുരുട്ടുബുദ്ധി കാണിച്ചതും അവൾ ഓടി മറയുമ്പോൾ കാൽ തെറ്റി വീണ് നെറ്റി പൊട്ടുന്നതും, ആരോടും പറയാനാവാതെ ആ ചെറുമനയിലെ തമ്പുരാട്ടികുട്ടിയുടെ മാനസിക നില തെറ്റുന്നതും ഒക്കെയായിരുന്നു വിഷയം. കഥ പ്രസന്റ് ചെയ്തു; പേരും കോളേജും പറഞ്ഞു, ഞാൻ സ്റ്റേജു വിട്ടു.

വന്നിരിക്കുമ്പോൾ അടുത്തിരിക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി കരയുന്നു! അതും ഒരു തമ്പുരാട്ടിക്കുട്ടിയായിരുന്നു. അവൾക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. അവളുടെ മനയോട് മുട്ടി നിൽക്കുന്ന അമ്പലത്തിൽ പൂജയ്ക്ക് എത്തുന്ന അവളുടെ കസിൻ പയ്യൻ തന്നെയാണ് ആള്. അച്ഛനും മുത്തച്ഛനും കസിൻ പയ്യൻ വല്യ ആളാണ്. ഇവൾ പ്രിഡിഗ്രി പഠിക്കുന്ന കുട്ടിയും. മുത്തച്ഛൻ ഇ. എം. എസ്സിന്റെയൊക്കൊ നല്ല കൂട്ടുകാരൻ ആയിരുന്നു. കുഞ്ഞുണ്ണിമാഷിനെ ഞാൻ കണ്ടതും ആ മനയിൽ വെച്ചായിരുന്നു. “ലേബലുകളില്ലാത്തെ മനുഷ്യനായി വളരണം രാജേഷേ” എന്ന് എനിക്കൊരു ഓട്ടോഗ്രാഫും കുഞ്ഞുണ്ണിമാഷ് എഴുതിത്തന്നിരുന്നു. കുടുംബം അത്ര ചെറുതായിരുന്നില്ല എന്നർത്ഥം! അവർക്കു എല്ലാം കൊണ്ടും പ്രിയപ്പെട്ടവനായിരുന്നു അമ്പലത്തിൽ പൂജ ചെയ്യാൻ വേണ്ടി മാത്രമായി എത്തിച്ചേർന്ന് കസിൻ.

പറയാൻ പറ്റില്ല; സ്വന്തം വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായിപ്പോയി ആ കുട്ടിക്ക് – ഇത് എന്റെ കഥതന്നെയാണേട്ടാ, എന്റെ മാത്രം കഥ. ഇതെനിക്കുവേണം എന്നവൾ പറഞ്ഞു. അവൾ പിന്നെ എന്റെ ലൈനായീട്ടാ… മൂന്നുകൊല്ലം ഞങ്ങൾ തകർത്തു… 🤓🤓🤓 ഇന്നവൾ മലയാളക്കരയുടെ ഏതോ നിശബ്ദതയിൽ മൂകസാക്ഷിയായിരിപ്പുണ്ട്.
……….. ………….. ………….
പലതരം വീഴ്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംഭവിക്കുന്നുണ്ട്. ആൺകുട്ടികളാണെങ്കിൽ അധികമൊന്നും ആരും മൈന്റാക്കാതെ പോകുന്നു… ഓ സാരമില്ല, ഒന്നും സംഭവിച്ചില്ലല്ലോ എന്നു പറഞ്ഞവർ ഒതുക്കും. പെൺകുട്ടികൾക്കുള്ള അനുഭവങ്ങൾ ഇതേ പോലെ പലതും അറിയാനിടയായിട്ടുണ്ട്. മഞ്ജു പറഞ്ഞവ തന്നെ വേണ്ടതിൽ അധികമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരികളുടെ ഓർമ്മക്കുറിപ്പുകൾ പലവിധത്തിലുണ്ട്.

ഇനി ശ്രദ്ധിക്കാവുന്ന കാര്യം മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ അധികമായി നൽകാൻ ഇതുപകരിക്കും എന്നുള്ളതാണ്. പറയാനുള്ള മടി/ചമ്മൽ/പേടി/വെറുപ്പ്… എന്നിവ കൊണ്ട് ഒക്കെ മറച്ചു പിടിച്ച് നിശബ്ദതകളിൽ തേങ്ങിക്കരയാൻ ഒരാൾക്കും അവസരമുണ്ടാവാൻ പാടില്ല. നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരായി അവർ വളരട്ടെ, എല്ലാം പറയട്ടെ… സംശയങ്ങൾ ചോദിക്കട്ടെ… അങ്ങനെ നമ്മളേക്കാൾ നല്ല നിലയിൽ ആയി മാറട്ടെ അവർ!! ബാലപീഢനനങ്ങളിൽ ആൺ പെൺ ഭേദങ്ങളില്ല. രണ്ടുപേർ ഇഷ്ടപ്പെട്ടു രസിക്കുന്ന ക്രീഡാവിലാസങ്ങളല്ല – ഇത് കുഞ്ഞുങ്ങളുടെ മിഥ്യാധാരണകളിൽ പിടിച്ചുള്ള കടന്നു കയറ്റം മാത്രമാവുന്നു.

ജനരക്ഷായാത്ര

ബി. ജെ. പി. അധ്യക്ഷൻ അമിത് ഷാജി പിണറായിയിലെ “ജനരക്ഷാ” മാർച്ച് ഉപേക്ഷിച്ചത് ട്രോളുകൾ നിരന്നിറങ്ങുന്നതു പോലെ കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതായിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! എന്തായാലും ഷാജി പോയത് നന്നായി പാ പ്രശ്നങ്ങൾ പാരമ്യതയിലേക്ക് നീങ്ങുന്നുണ്ട്. കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ജെയ് ഷാജി മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷാജിയുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി നാളെ (ബുധൻ – 11/09/2017) കേസ് പരിഗണിക്കും.

മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു കേരളത്തിൽ രാക്ഷായാത്രയുടെ തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കും മാധ്യമങ്ങൾക്കും സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. നല്ലതായാലും മോശമായാലും വാർത്തകളിൽ എങ്ങും നിറഞ്ഞുനിൽക്കുക എന്നാതാണിവർക്ക് പ്രധാനകാര്യം

കണ്ണീർ ഗർഭവും പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ പലരീതിയിൽ ഇതു കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! പോസ്റ്റീവ് സൈഡിലൂടെ കാര്യപരിപാടികൾക്ക് ആക്കം കൂട്ടി നാടിന്റെ നന്മയെ മാത്രം കണ്ടുകൊണ്ടാവണമായിരുന്നു ഈ യാത്ര. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ വിശ്വാസസംഹിതകളല്ല കേവലം കൂട്ടം മാത്രമായ മലയാള സംസ്കൃതി. സഹ്യപർവ്വതസാനുക്കളാൽ മറപിടിച്ച് മലയാളം കാത്തുസൂക്ഷിക്കുന്നത് വ്യത്യസ്തമായൊരു വീക്ഷണം തന്നെയാണെന്ന് അറീയണം. പലരും പറയുന്ന സങ്കീർണതകളല്ല നാടിന്റെ ശാപം.

എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ തന്നെയാണ്. ആ ജനരക്ഷമാർച്ച് ഓട്ടോ പിടിച്ചോ ലോറി പിടിച്ചോ എങ്ങനെയെങ്കിലും അങ്ങു തിരുവനന്തപുരത്ത് എത്തിക്കോട്ടെ. ഒരു പാർട്ടിയുടെ വിലാപയാത്രയായി നമുക്കിത് ചിരിച്ചു തള്ളാൻ മാത്രം ഉള്ളതായി മാറുന്നു. രക്ഷയായാലും ശിക്ഷയായാലും കാര്യങ്ങൾ മാതിരിക്ക് നടക്കണം. നല്ലരീതിയിൽ അവസാനിക്കണം. ഒന്നുമില്ലെങ്കിൽ വർഗബോധവും മതവെറിയും ആര്യാഢ്യത്തവും വരുത്തിവെച്ച കഴിഞ്ഞകാല പോരായ്മകളിൽ പുതുമതമായ സംഘിമതം പച്ചപിടിക്കാൻ സാധ്യതയില്ലെന്ന് അവർക്ക് മനസ്സിലാക്കാനെങ്കിലും ഇതുപകരിക്കണം. കളികൾ പതിയെ മാറ്റി ജനനന്മതന്നെ രക്ഷ്യം വെച്ച് നല്ലൊരു യാത്ര വീണ്ടും നടത്താൻ ഇടവരട്ടെ.

കാസർഗോഡിനെ ഒഴിവാക്കി പയ്യന്നൂർ മുതൽ തുടങ്ങിയപ്പോൾ തന്നെ ഒരു കലിപ്പ് തോന്നിയതായിരുന്നു… നല്ലതായാലും ചീത്തയായാലും സംസാരം കേരളത്തെ പറ്റിയാവുമ്പോൾ അതിൽ കാസർഗോഡിനേയും ഉൾപ്പെടുത്തേണ്ടതുണ്ട്. കുമ്മനം കളിച്ച് കേറിക്കൂടാൻ മാത്രം വളർന്ന ജില്ലയല്ല കാസർഗോഡ്. ഈയിടെ അതിവേഗ റെയിൽവേയിൽ നിന്നും സർക്കാർ കാസർഗോഡിനെ ഒഴിവാക്കിയതിൽ തന്നെ പ്രതിഷേധം പലവഴിക്ക് ഉയർന്നതായിരുന്നു. അതിന്റെ ഇടയിലാ ഈയൊരു പുലിവാല്. ഒഴിവാക്കലുകൾ പലതരത്തിൽ നേരിടുന്നൊരു ജില്ലയാണു കാസർഗോഡ്. കോൺഗ്രസ്സായാലും മാർക്സിസ്റ്റായാലും കേരളയാത്രകളോ, മനുഷ്യചങ്ങലകളോ തുടങ്ങാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു മഞ്ചേശ്വരം. ഇന്നും അതു തുടരുന്നു. ആ സമയത്താണ് ഈയൊരു തെയ്യം കളിക്ക് ബിജെപ്പിയും തയ്യാറായത്.

രക്ഷായാത്രയാലും വിലാപയാത്രയാലും കാസർഗോഡിനെ ഇനിമുതൽ മറക്കരുത്.

പി. കുഞ്ഞിരാമൻ നായർ

P. Kunhiraman nair, പി. കുഞ്ഞിരാമൻ നായർ
പി. കുഞ്ഞിരാമൻ നായർ – ചിത്രം: വിജയകുമാർ ബ്ലാത്തൂർ

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്) കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ – നാട്ടിലെ പ്രമാണിയും സംസ്കൃത പണ്ഡിതനുമായിരുന്നു; അമ്മ- കുഞ്ഞമ്മയമ്മ ഇതിഹാസ പുരാണങ്ങളിൽ നല്ലപോലെ അവഹഗാഹമുള്ളവരായിരുന്നു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. കാഞ്ഞങ്ങാട് സംസ്കൃത സ്കൂളിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ‘ഭക്തകവി’ ബിരുദവും വീരശൃംഗലയും ലഭിച്ചു. 1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു…

വിവാഹങ്ങൾ പലതു കഴിഞ്ഞിരുന്നു. കുടുംബജീവിതം എന്നു പ്രശ്നസങ്കീർണമായിരുന്നു. കുടുംബജീവിതത്തെ പറ്റിയുള്ള പലതരം കഥകൾ പറഞ്ഞുകേട്ടിട്ടുണ്ട്. കവിതയെന്ന നിത്യകന്യകയെ തേടിയുള്ള അലച്ചിലിൽ രസം തുളുമ്പിയ വ്യക്തിയായിരുന്നു പി. കവിതകൾ, നാടകങ്ങൾ, കഥകൾ, വിവർത്തനങ്ങൾ ഒക്കെയായി നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.

ഇവൻ മേഘരൂപൻ

കവിയുടെ ജീവിതത്തെ മുന്നിൽ നിർത്തി ഇവൻ മേഘരൂപൻ എന്നൊരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചത് ഈ സിനിമയ്ക്കായിരുന്നു. ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശരത് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശരത് നേടി.

1978-ൽ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണൻ ,സി.പി. ശ്രീധരൻ, സുകുമാർ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയർമാൻമാർ. പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം നൽകുന്നത് ട്രസ്റ്റാണ്. പി. കുഞ്ഞിരാമൻ നായർരെന്ന കവിയെ കുറിച്ച് ഏത് കാലത്തും അദ്ദേഹത്തെ അറിയാവുന്നവർ എഴുതിയ നിരവധി അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കവിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ പുത്രൻ എഴുതിയ മതൃഭൂമി ബുക്സിന്റെ പുസ്തകമാണു കവിയച്ഛൻ. 2015 ഇൽ ആണിതു പ്രകാശനം ചെയ്തത്.

കാല്പനികത

കവിത ഭ്രാന്തമായൊരു ആവേശമായിരുന്നു പി. കുഞ്ഞിരാമൻ നായർക്ക്. സ്നേഹത്തിന്റേയും ഐക്യഭാവനയുടേയും നിർമ്മലപ്രണയത്തിന്റേയും അനശ്വരഗാഥകളാണു കവിയുടെ കവിത്വസൃഷ്ടികളൊക്കെയും. മലയാള ക്വിതയിൽ കാല്പനികതയുടെ വസന്തം കൊണ്ടുവന്ന് കാവ്യലോകത്ത് മുടിചൂടാമന്നനായി വാണിരുന്നത് ചങ്ങമ്പുഴയായിരുന്നു. കൂടെ ചേരുവാനായി തുടർന്നു വന്നവരും സമകാലികരും സിമ്പലിസവും റിയലിസവും ഒക്കെ കൊണ്ടുവന്ന് ഏറെ കഷ്ടപ്പെട്ടിട്ടാണു ചങ്ങമ്പുഴയുടെ കവിത്വത്തിന്റെ അതിരിൽ തൊടാനായത് എന്നു വേണം കരുതുവാൻ. ചങ്ങമ്പുഴയോടൊപ്പം ഏർത്തുവായിക്കാവുന്ന ഏകകവി കുഞ്ഞിരാമൻ നായർ മാത്രമാണെന്നു പറയാം. കാവ്യ ജീവിതവും വ്യക്തിജീവിതവും ഒത്തുനോക്കിയാൽ കുഞ്ഞിരാമൻ നായറും ചങ്ങമ്പുഴയും ഏറെ സാദൃശ്യമുള്ളതായി കാണുന്നുമുണ്ട്. കാല്പനിക ലോകത്തെ രണ്ടേരണ്ട് ഗന്ധർവ്വന്മാരാണിവർ രണ്ടുപേർ. പ്രവാസദുഃഖം ആദ്യമായി നിറഞ്ഞു നിന്ന കവിത്വം പിയുടേതായിരുന്നു. ചങ്ങമ്പുഴയിൽ നിന്നും പിയെ വ്യത്യസ്ഥനാക്കുന്നതും ഇതുതന്നെയാവുന്നു. ചങ്ങമ്പുഴയുടെ ആത്മവിലാപത്തിൽ നിന്നും കൊടിയ വിഷാദത്തിൽ നിന്നും ഭിന്നമായ തലമാണ് പിയുടെ ഗൃഹാതുരത്വം. പിയുടെ കവിതയിലെ തീഷ്ണവും ആവർത്തനപ്രവനവും മൗലീകവുമായ പ്രവാസദുഃഖം മറ്റെവിടേയും കാണാനാവുന്നില്ല. പിയുടെ സ്ഥായിഭാവമായിരുന്നു ഇത്. തന്റെ ശൈശവവും മഹാബലിയുടെ സുവർണകാലവും രാമരാജ്യവും സ്വാതന്ത്ര്യസമരകാലവും ഗ്രാമസൗന്ദര്യങ്ങളും നാടിന്റെ ഋതുവിലാസങ്ങളും ആർഷഭാരതത്തിന്റെ അനശ്വരസ്മൃതികളും ഒക്കെ നിറഞ്ഞുകവിയുന്ന മായികാപ്രപഞ്ചമാണ് പിയുടെ കവിത്വമാകെയും.

“കുയിലും, മയിലും,
കുഞ്ഞിരാമന്‍ നായരും
കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.

തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.

“ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.” (നരബലി)

ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”

പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
“ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”

അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
“ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ് ”
(മാഞ്ഞുപോയ മഴവില്ല്)

“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)
ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.

കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.
http://epathram.com/keralanews-2010/05/26/235510-p-kunjiraman-nair-great-poet-in-malayalam.html

പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ

ജീവിത വഴി

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.1905 ജനുവരി 5-ന്‌ കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ[1] ഒരു കർഷക കുടുംബത്തിലാണ്‌ കുഞ്ഞിരാമൻ നായർ ജനിച്ചത്‌.വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.കവിത,നാടകം,ജീവചരിത്രം,പ്രബന്ധം,ആത്മകത,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു[2]. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌.1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം,1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്,1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു..
കടപ്പാട്:http://ml.wikipedia.org/wiki/പി._കുഞ്ഞിരാമൻ_നായർ

കവിതകൾ
……………………………………………………………………………………

സൗന്ദര്യ ദേവത
…………………………….
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
വിണ്ണിന്‍ വെളിച്ചം എഴുതി നിന്നീടുമോ
കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ
പൂര്‍ണ്ണവികാസം ഉണര്‍ന്നിടും മുമ്പ്
ഒന്‍ കൂമ്പിലമരര്‍ കടന്നു കൈവെയ്ക്കിലും
എന്തിനോ തോപ്പില്‍ പരിസരവായുവിലെന്‍
മനോഭൃംഗമലയുന്നതിപ്പോഴും..
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അര്‍ച്ചനയേല്‍ക്കുവാന്‍ നില്‍ക്കാതെ
വാസന്ത ദേവിയാള്‍
എന്തിനു ശൂന്യതാവൃത്തം വരയ്ക്കുന്നു
പൈങ്കിളിപോം പൊഴിഞ്ഞുള്ളൊരി പഞ്ചരം
പാവനമാമീ ശരംനദീ വീചിയില്‍
പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍
പൂര്‍ണ്ണ ചന്ദ്രോദയ വേളയില്‍ മന്മനം പൂര്‍ണ്ണമാകുന്നു
സ്മരണതന്‍ വീര്‍പ്പിനാല്‍
കുഗ്രാമ പാര്‍ശ്വം വലംവയ്ക്കുമീ നദി
പുണ്യയമുനയാം രാധികയുള്ള നാള്‍
ആ മുളംകാടും വനവും
മുരളികാ ഗാനം തുളുമ്പുന്ന കൊച്ചുവൃന്ദാവനം
മഞ്ഞണി ശ്യാമള ശൈലനിരകള്‍ തന്‍
മന്ത്ര നിശബ്ദതപാകുവിസ്സീമയില്‍
നിശ്ചല നക്ഷത്ര ദീപികയേന്തിയ
നിശബ്ദയാമിനി മന്ദമണയവേ
ഉല്ലസത്സന്ധ്യാ സമീരന്‍ വിതറിയ
മുല്ല മലരണി പുല്ലൊളി മെത്തയില്‍
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
എങ്കിലും സന്തപ്ത ചിത്തമുള്‍ക്കൊള്ളും
സുന്ദര സ്ഫടിക പാത്രമുടഞ്ഞുപോയി
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ

യാത്ര പറയാതെ പോയതുചിതമോ..?
http://malayalamkeralam.blogspot.com/p/blog-page_23.html

കവിത : കവിയെവിടെ…?
രചന : പി. കുഞ്ഞിരാമൻ നായർ.
1905 ഒക്ടോബർ നാലിനു കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടു വക അടിയോടി വീട്ടിൽ പുറവങ്കര കുഞ്ഞമ്പുനായരുടേയും കുഞ്ഞമ്മയമ്മയുടേയും മകനായാണ് മഹാകവി പി എന്ന പി കുഞ്ഞിരാമൻ നായർ ജനിച്ചത്.
അദ്ധ്യാപകനായും പത്രപ്രവർത്തകനായുമൊക്കെ ജോലി നോക്കിയെങ്കിലും കവിതയെഴുത്തുമായി ഊരു ചുറ്റാനാ‍ായിരുന്നു കവിക്കിഷ്ടം. ഈ യാത്രകൾക്കൊടുവിൽ 1978 മേയ് 27 നു തിരുവനന്തപുരത്തെ സിപി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
1948 ൽ നീലേശ്വരം രാജാവിൽ നിന്നും ഭക്തകവിപ്പട്ടവും, 1955 ൽ ‘കളിയച്ഛന്’ മദിരാശി സർവ്വകലാശ്ശാലയുടെ അംഗീകാരവും, 1967 ൽ ‘താമരത്തോണി’ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ഒക്കെ ലഭിച്ചുവെങ്കിൽ അർഹതയുള്ള അംഗീകാരം ലഭിക്കാതെ പോയ കവിയാണദ്ദേഹം. നിത്യസഞ്ചാരിയായിരുന്ന അദ്ദേഹം തന്റെ കവിതകളെ പ്രകൃതിസൌന്ദര്യം കൊണ്ട് സമ്പന്നമാക്കി.
1978 ൽ അദ്ദേഹത്തിന്റെ പേരിൽ രൂപം കൊണ്ട സ്മാരക ട്രസ്റ്റ് വർഷാവർഷം അനുസ്മരണം നടത്തുകയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. 2016 ൽ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ മകൻ എഴുതിയ കവിയച്ഛൻ എന്ന മാതൃഭൂമി പബ്ലിഷ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.

ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ രവീന്ദ്രൻ നായർ അച്ഛന്റെ ആരും കാണാത്ത മുഖത്തെ ചൂണ്ടിക്കാട്ടി വികാരാധീനനായി. മൂന്നു വയസുള്ളപ്പോൾ ഗർഭിണിയായ അമ്മയ്ക്ക് സഹായത്തിനു മുത്തശ്ശിയുമായി വരാമെന്നു പറഞ്ഞ് പടിയിറങ്ങിപ്പോയ അച്ഛൻ തിരിച്ചെത്തുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതിനിടയിൽ തന്റെ അച്ഛനു പുതിയൊരു കുടുംബം ഉണ്ടായതൊന്നും ആ പതിനൊന്നു വയസുകാരനറിയില്ലായിരുന്നു. മുത്തശ്ശന്റെ മടിയിലിരുന്നു ഉറക്കം തൂങ്ങിയ അവൻ ഞെട്ടിയുണർന്നത് ഉമ്മറത്തെ ബഹളം കേട്ടാണ്. സംസാരങ്ങൾക്കിടയിൽ വന്നത് തന്റെ അച്ഛനാണെന്ന് അവൻ മനസിലാക്കുന്നു. നിസ്സംഗതയോടെ മുത്തശ്ശൻ. എന്തു ചെയ്യണമെന്നറിയാ‍തെ മുത്തശ്ശി, വാതിലിനു പിന്നിൽ തനിക്ക് മനസിലാകാത്ത എന്തൊക്കെയോ പറഞ്ഞ് കരയുന്ന അമ്മ, ഇതിനിടയിൽ ആ പതിനൊന്നു വയസുകാരൻ മാത്രം സന്തോഷത്തോടെ ഉറങ്ങി. കാരണം നാളെ അവനു എല്ലാവരോടും പറയാം അവനും അച്ഛനുണ്ടെന്ന്, ഇന്നലെ വരെ അനുഭവിച്ച അവഹേളനകൾക്കൊരവസാനം… രവീന്ദ്രൻ നായരുടെ ‘കവിയച്ഛൻ’ ഇങ്ങനെ നീണ്ടു പോകുന്നു..

പ്രകൃതിയെ അളവറ്റു സ്നേഹിച്ച പിയുടെ മനോഹരമായ കവിതകളിലൊന്നാണ് ‘കവിയെവിടെ…?’ നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനം നൊന്ത് വിലപിക്കുന്ന കവിയെ നമുക്കിവിടെ കാ‍ണാൻ കഴിയും.

കവിയെവിടെ….?
**************************

വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക-
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍-
ക്കൊച്ചു പറവതന്‍ കൊക്കുതോറും
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു,
ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം
വണ്ടിനു വേണ്ടും മധു നിറച്ചു,
ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ
ക്കുന്നിനു യൌവനകാന്തി നല്‍കി,
ഓടിനടന്നു കളിച്ചു മന്നിന്‍
വാടിപുതുക്കും വെയില്‍നാളങ്ങള്‍
പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും
മഞ്ഞമുകിലിലോളിഞ്ഞു നിന്നു.
അന്തിവെട്ടത്തൊടൊത്തെത്തി ഞാനു –
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ ,
പോരിന്‍ പഴം കഥ പാട്ടു പാടി
പേരാറലകള്‍ കളിക്കും നാട്ടില്‍ ,
കൈതമലര്‍മണം തേവിനില്‍ക്കും
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ ,
അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ ,
പച്ചിലക്കാടിന്‍ കടവു താണ്ടി-
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ ,
കാവിന്‍നടകളിലാണ്ടുതോറും
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍
സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍
വെച്ച കെടാവിളക്കെങ്ങു പോയി?
നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍
ചൂഴുമഴകൊളിയെങ്ങു പോയി?
അംബര നീലിമയല്ല ,കണ്ണില്‍
ബിംബിപ്പൂ ഘോരമാം രക്തദാഹം!
കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?
സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?
കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?
പച്ചപുതച്ചതാമാറ്റുവക്കിന്‍
കൊച്ചുവൃന്ദാവനമെങ്ങുപോയി?
ഏതൊരസുരന്‍റെ നിശ്വാസത്തിന്‍
തീയില്‍ ദഹിച്ചതീ മാമരങ്ങള്‍;
മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.
മങ്ങീ പകലോളി പോയോരാണ്ടില്‍
ചിങ്ങം കതിരിടും നാളുകളില്‍.
ആലിന്‍ചുവട്ടില്‍, വിളക്കെരിയും-
ചാളയില്‍ പൊന്നോണം പൂത്തുനിന്നു
ചിക്കെന്നെഴുന്നള്ളി തമ്പുരാന-
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍
മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍-
പ്പറ്റിയ ചാളയിന്നെങ്ങുപോയി?
ചോളക്കുലപോല്‍ മുടി നരച്ച
ചെലുററ പാണനിന്നെങ്ങു പോയി ?
മാവേലി മന്നനകമ്പടികള്‍
സേവിച്ചചെവകനെങ്ങുപോയി?
പാണ-നൊരെഴയാം പാണ -നെന്നാ-
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍!
കോടിനിലാവും കരിനിഴലും
മൂടി വിരിച്ച വഴിയില്‍ കൂടി,
പിന്തുടര്‍ന്നെത്തുമിണപ്പാവ-
യൊത്തു , തുടികൊട്ടി പാതിരാവില്‍
കണ്ണു നിറയെ, ത്തുയിലുണര്‍ത്തി
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി
പൂക്കളത്തിന്റെ മണമിളക്കി
പൂത്ത നിലാവില്‍ മധു കലക്കി
പാതിരാമൗനപ്പടി കടന്നു
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ,
മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍
നിത്യമനന്തഫണിതല്പത്തില്‍
പള്ളികൊള്ളുന്ന പരം, പൂമാനെ-
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി.
ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?
ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി?
കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ –
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!
നേരിയോരന്ധകാരത്തില്‍ മൂടി
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം
തോടിന്‍കരയിലേക്കൊന്നൊതുങ്ങി,
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി.
തണ്ടലര്‍ വേരറ്റു പായല്‍ മൂടും
കുണ്ടുകുളമായ് ഇരുണ്ടു വാനം.
ഉഷ്ണനീരാവികള്‍ പൂവിടുന്ന
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി
മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു
നീലമലകള്‍തന്നസ്ഥികൂടം!
ബന്ധനച്ചങ്ങല ചുറ്റുമാറിന്‍
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി.
ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ-
ലോണവില്ലിന്‍റെ തകര്‍ന്ന നാദം !
മുന്നില്‍ കരിപൂശി നില്പുരാവി-
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം
ചാമയും മത്തയും ചോളക്കമ്പും
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍,
പാട്ടുവിതച്ചുകതിരുകൊയ്യും
പാണന്‍റെ കൊച്ചുകുടുംബമില്ല!
എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന-
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍,
ആറ്റില്‍ നിന്നീറനാം കാറ്റു വന്നു
കൈതമലരിന്‍ മണം ചുമന്നു,
ബിംബം പുഴക്കിയ കാവിനുള്ളില്‍
പൊന്‍മലനാടിന്‍ നിനവു പേറി
ദാഹവും ക്ഷുത്തും വലയ്ക്ക മൂലം
മോഹിച്ചു വീണു കിടക്കുമെന്നെ
അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ
കമ്പനിയൂതും കുഴല്‍വിളികള്‍.
ഓണത്തിന്‍ നാരായവേരു പോറ്റും
പാണനാര്‍ വാണൊരീപ്പുല്ലുമാടം
ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ –
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം !
മാധവമാസം വെടിഞ്ഞു പോയ
മാകന്ദമശ്രുകണങ്ങള്‍ തൂകി;
“എന്നു തിരിച്ചുവരും നീ , ജീവ-
സ്പന്ദമാമേകാന്തകോകിലമേ!
പ്രേമത്തിന്നദ്വൈതദീപ്തി ചൂടും
മാമല നാടിന്‍റെ പൊന്‍കിനാവേ ”
http://kaavyaanjali-seetha.blogspot.com/2016/06/blog-post.html

രാമലീല

Ramaleela movie posterരാമലീല എന്ന സിനിമ ഇന്നലെ (ഒക്ടോബർ മൂന്ന് -ചൊവ്വാഴ്ച) കാണാനിടയായി. ഏറെ കോലാഹലങ്ങൾക്കു ശേഷം സെപ്റ്റംബർ 28 ആം തീയ്യതി പുറത്തിറങ്ങിയ സിനിമയായിരുന്നു രാമലീല. ഒരു രാഷ്ട്രീയ-ഗൂഢാലോചന-ത്രില്ലർ സിനിമയാണിതെന്ന് ഒറ്റവാക്കിൽ ഒതുക്കാമെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച് തലങ്ങും വിലങ്ങും പായുന്ന സാധരണക്കാർക്ക് ഏറെ നേരം ചിന്തിക്കാനുതകുന്ന ഒട്ടേറെ സംഗതികൾ കോർത്തിണക്കി മെടഞ്ഞ നല്ലൊരു കലാസൃഷ്ടിയാവുന്നു രാമലീല. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാഴ്ചയാവുന്നു രാമലീല എന്നു പറയാം. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്.

അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയാണിത്. ദിലീപ്, മുകേഷ്, സിദ്ധിക്ക്, വിജയരാഘവൻ, സലിം കുമാർ, സുരേഷ് കൃഷ്ണ, രൺജി പണിക്കർ, അശോകൻ, സായികുമാർ, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ തുടങ്ങി ഒട്ടേറെപ്പേർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും വിതരണം മാറ്റിവെയ്ക്കപ്പെടുകയും ചെയ്ത സിനിമയാണു രാമലീല. സിനിമയിലെ നായകനായ രാമനുണ്ണിയെ അവതരിപ്പിച്ച ദിലീപ് ഒരു ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത സന്ദർഭം ഒത്തു വന്നതാണിതിനു കാരണമായത്. ഇതേകാരണം തന്നെ സിനിമയെ വിജയമാക്കുമെന്നു കരുതാമെങ്കിലും ഇതിലേറെയും ഇന്നത്തെ കാലത്തിന്റെ രാഷ്ട്രീയ കപടതയുടെ ഒരു തുറന്നുകാട്ടൽ കൂടിയാണു രാമലീലയെന്ന ഈ ചിത്രം.


ഇതിവൃത്തം

കഥ പൂർണമായി പറയുന്നില്ല. ക്ലൈമാക്സ് സിനിമയിൽ തന്നെ നിൽക്കട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടി (സിഡിപി) നേതാവായ അമ്പാടി മോഹനെ (വിജയരാഘവൻ) അധിക്ഷേപിച്ചതിനെത്തുടർന്ന് പാർട്ടി എം. എൽ. എ. ആയിരുന്ന അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) സിഡിപിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തുടർന്ന് രാമനുണ്ണി എതിരാളിയായ കോൺഗ്രസ് പാർട്ടിയിൽ (എൻ. എസ്. പി.) ചേരുന്നു. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ചു വളർന്ന അനശ്വര രക്തസാക്ഷിയുടെ മകനായിട്ടു പോലും രാമനുണ്ണി കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുന്നത് അമ്മ രാഗിണി (രാധിക ശരത്കുമാർ) ശക്തമായി എതിർക്കുന്നുണ്ട്. രാമനുണ്ണിക്കു നേരെയുള്ള ഭീഷണിയും മറ്റും ഉള്ളതിനാൽ സ്വയരക്ഷയ്ക്കായുള്ള തോക്കിന്റെ ലൈസൻസിനായി അപേക്ഷിക്കുന്നു. അങ്ങനെ അപേക്ഷിച്ചു കാര്യങ്ങൾ കരസ്ഥമാക്കിയതും പിന്നീട് വിവാദമായി മാറുന്നു. തുടർന്നു വരുന്ന തെരഞ്ഞെടുപ്പിൽ രാമനുണ്ണി കോൺഗ്രസ് നേതാവായി മത്സരരംഗത്ത് വരുന്നത് എൻ.പി.എസിന്റെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉദയഭാനുവിനെ(സിദ്ധിക്ക്) ദേഷ്യം പിടിപ്പിക്കുന്നു. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അമ്പാടി മോഹൻ തെരഞ്ഞെടുത്തത് രാമനുണ്ണിയുടെ അമ്മയായ രാഗിണിയെ തന്നെയാണ്.

തെരഞ്ഞെടുപ്പു രീതികൾ കൊഴുത്തുവരുന്നതിനിടയ്ക്ക് ഒരു ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്തു വെച്ച്, കമ്മ്യൂണിസ്റ്റ് നേതാവായി രാഗിണിയെ സ്ഥാനാർത്തിയായി നിശ്ചയിച്ച, അമ്പാടി മോഹൻ മരിച്ചു വീഴുന്നു. അപ്പോൾ ഗാലറിയിൽ രാമനുണ്ണിയും സഹപ്രവർത്തകനായ തോമസ് ചാക്കോയും (കലാഭവൻ ഷാജോൺ) ഉണ്ടായിരുന്നത് സംശയത്തിന്റെ നിഴൽ അവരിലേക്ക് നീളുവാൻ കാരണമാവുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പോൾസൺ ദേവസി(മുകേഷ്) രാമനുണ്ണിയെ അറസ്റ്റു ചെയ്യാൻ പാകത്തിലുള്ള പല തെളിവുകളും കണ്ടെത്തുന്നു, രാമനുണ്ണിയുടെ സ്വയരക്ഷാർത്ഥമുള്ള തോക്കിലെ അതേ വെടിയുണ്ട അമ്പാടി മോഹന്റെ ശരീരത്തിൽ നിന്നും ലഭിച്ചതും രാമനുണ്ണിയുടെ തോക്കിൽ ഒരു ഉണ്ട ഇല്ലാതിരുന്നതും അടങ്ങുന്ന നിരവധി തെളിവുകൾ കൂട്ടത്തിൽ ഉണ്ടായിരുന്നു. രാമനുണ്ണിയും തോമസ് ചാക്കോയും പൊലീസ് കസ്റ്റഡിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ട് സുഹൃത്തായ വി. ജി. മാധവന്റെ (രഞ്ജി പണിക്കർ) അടുത്തെത്തുന്നു. മാധവന്റെ മകൾ ഹെലന (പ്രയാഗ മാർട്ടിൻ) അവരെ പൊലീസിൽ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. രണ്ടുപേരെയും ഗോവയ്ക്കടുത്തുള്ള ഒരു ദ്വീപിലെ റിസോർട്ടിലേക്ക് ഹെലന മാറ്റിപ്പാർപ്പിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതിനായി രാമനുണ്ണി, തോമസ് ചാക്കോ എന്നിവരുടെ അവിടുത്തെ ജീവിതചര്യകൾ അദൃശ്യമായ ക്യാമറകളിലൂടെ പകർത്തി കൃത്യമായി തന്നെ ടെലിവിഷൻ വഴി വെളിപ്പെടുത്താൻ ഹെലനയ്ക്കാവുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി മോഹനും കോൺഗ്രസ് നേതാവ് ഉദയഭാനുവും രാമനുണ്ണിയുടെ അച്ഛന്റെ (‌മുരളി – ഫോട്ടോ) മരണത്തിനു കാരണമായി എന്ന് പൊതുജനം മാധ്യമസഹായത്താൽ മനസ്സിലാക്കുന്നു. തെളിവുകൾ എല്ലാം കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിനെതിരായതിനാൽ ഉദയഭാനുവിനെ അറസ്റ്റു ചെയ്യുന്നു. തന്റെ നിരപരാധിത്വം തെളിയിച്ചതോടെ രാമനുണ്ണി സ്വതന്ത്ര സ്ഥാനാർഥിയായി വിജയിക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. രാമനുണ്ണി തന്റെ അനുയായികളാൽ പ്രശംസിക്കുകയും അവന്റെ അമ്മ പോലും വീണ്ടും അവനിൽ അഭിമാനിക്കുകയും ചെയ്യുന്നു. കഥയിങ്ങനെ തുടരുമ്പോൾ ഇടയിലൂടെ നമുക്കു കാണാൻ സാധിക്കുന്ന പലതുണ്ട്.

  1. രാഷ്ട്രീയത്തെന്റെ ഇന്നത്തെ അവസ്ഥ
  2. രാഷ്ട്രീയക്കാരുടെ കാപട്യം
  3. മാധ്യമങ്ങൾക്കുള്ള പ്രാധാന്യം, അവർ പൊതുമനസ്സുകളിൽ നിറയ്ക്കുന്ന ധാരണ
  4. പൊലീസിന്റെ ശേഷി

ഇവയൊക്കെ വിഷയമാവുമ്പോൾ മനോരമ പത്രത്തെ പരിഹസിക്കുന്നതും, നർമ്മത്തിൽ പൊതിഞ്ഞ സംഭാഷണശകലങ്ങളും സിനിമയിൽ ഉണ്ട് എന്നത് രസകരമായി തോന്നി. ചെയ്തു കഴിഞ്ഞത് തെറ്റായാലും ശരിയായാലും രാമനുണ്ണിമാർക്ക് ഇവിടെ നിര്‍ബാധം ഭരണാധികാരികളായി തന്നെ സഞ്ചരിക്കാമെന്നായിരിക്കുന്നു. മാധ്യമ വിചാരണയുടെ തീവ്രതയും അതനുസരിച്ചുള്ള പൊതുജനവികാരപ്രകടനങ്ങളും വോട്ടെടുപ്പിലൂടെയുള്ള പൊതുജനാഭിപ്രായവും സിനിമയി ചേർത്തിരിക്കുന്നു.

മാധ്യമവിചാരണകളുടെ സ്വാധീനവും പൊലീസ് കേസുകളും ഒക്കെ നിറഞ്ഞുനിൽക്കുന്ന സിനിമയായത് ദിലീപിന്റെ ഇന്നത്തെ കേസും ജാമ്യവും മറ്റുമായി ചേർത്തുവായിക്കാവുന്നവർക്ക് ആകാമെന്നേ ഉള്ളൂ… ഇങ്ങനെ വളച്ചൊടിച്ച് വായിച്ചെടുക്കാമെന്നത് സിനിമയ്ക്കൊരു മുതൽക്കൂട്ടുതന്നെയാണ്. പകരം ഇന്നത്തെ കേസുമായി പരോക്ഷമായി ബന്ധപ്പെട്ടുകിടക്കുന്നു മുകേഷും സിദ്ധിക്കും സലിം കുമാറും സിനിമയിൽ ഉണ്ടെന്നുള്ളതും സിനിമാസ്വാദ്വാകരെ ഇരുത്തും എന്നതും സിനിമാ വിജയം ഉറപ്പിക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച മലയാളികൾക്കു നേരെയുള്ള ഒരു തുറന്ന പുസ്തകം തന്നെയാണു സിനിമ എന്നതാണു സത്യം. നല്ലൊരു മുതൽക്കൂട്ടാവുന്നത് ഇതൊക്കെ കൊണ്ടുതന്നെയാവുന്നു.


സിനിമ കാണാൻ ആത്മികയും ഉണ്ടായിരുന്നു. അവൾ ആദ്യം കാണാൻ കയറിയത് ഒരു ഇംഗ്ലീഷ് 3D സിനിമയ്ക്കായിരുന്നു. 5 മിനിറ്റ് ഇരുന്നതേ ഉള്ളൂ, എസി തിയറ്റർ ആയിരുന്നിട്ടുപോലും എനിക്കവളെ എടുത്ത് പുറത്തിറങ്ങേണ്ടി വന്നു. രണ്ടാമത് കണ്ടത് മോഹൻലാലിന്റെ പുലിമുരുകൻ ആയിരുന്നു. ആമി ഏറെ രസിച്ചു കണ്ടൊരു സിനിമയായിരുന്നു ഇത് എന്നു പറയാം. ഇതു കാണിക്കാൻ പ്ലാനിട്ടതുതന്നെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മുങ്കൂട്ടി അറിയാൻ സാധിച്ചതു കൊണ്ടായിരുന്നു.

എന്ന തമിഴ് സിനിമയും ബാഹുബലിയെന്ന തെലുങ്കു സിനിമയും പുലിമുരുകനുമായിരുന്നു ഇവൾക്കേറെ ഇഷ്ടപ്പെട്ട സിനിമകൾ. രാമലീല കാണാൻ കാരണം മഞ്ജുവിന്റെ നിർബന്ധമായിരുന്നു. തിയറ്റർ തീരെ രുചികരമായിരുന്നില്ല. കറന്റു പോവുക എന്നത് ഒരു തുടർക്കഥപോലെ തുടർന്നു കൊണ്ടിരുന്നു. കാഞ്ഞാങ്ങാടുള്ള തിയറ്ററുകളിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന തീയറ്ററായിരുന്നു വിനായക പാരഡൈസ്. ഇപ്പോൾ അതൊരു വെയ്സ്റ്റ് ബോക്സിനു തുല്യമായി പലകാരണത്താൽ അധഃപതിച്ചുപോയി.

സിനിമയിൽ ഉടനീളം ദിലീപിനെ കാണുമ്പോൾ കാവ്യച്ചേച്ചിയെവിടെ കാവ്യച്ചേച്ചിയെവിടെ എന്ന് ആമി ചോദിച്ചുകൊണ്ടിരുന്നു. കുറേ സമയം ചോദിച്ചിട്ടും കാണാതിരുന്നപ്പോൾ അവൾ സിനിമയെ മറന്ന് അവിടമൊരു കളിസ്ഥലമാക്കി മാറ്റി അവളുടേതായ ലോകത്തേക്ക് ഊളിയിട്ടു. പെൺശബ്ദം കേൾക്കുമ്പോൾ ഒക്കെയും സ്ക്രീനിലേക്ക് നോക്കി കാവ്യചേച്ചി വന്നോ എന്നു നോക്കിക്കൊണ്ടിരുന്നു. കാവ്യച്ചേച്ചി വന്നാൽ പറയണം എന്നും പറഞ്ഞ് അവൾ അവളുടേ ലോകത്തേക്ക് പറന്നു പോവുകയായിരുന്നു. സിനിമാ കാഴ്ചയിൽ ഉടനീളം ഒരു പ്രശ്നവും ഇല്ലാതെ അവൾ സമയം കളഞ്ഞു എന്നതും ഹൃദ്യമായി തോന്നി.

മഴ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/mazha.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി…
സന്ധ്യ തൊട്ടേ വന്നു നില്‍കുകയാണവള്‍ എന്‍റെ ജനാല തന്‍ അരികില്‍…
ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍…

എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി…

പണ്ട്‌ തൊട്ടേ എന്നോട് ഇഷ്ടമാണ് എന്നാവാം, പാട്ടില്‍ പ്രിയമെന്നുമാവാം
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം…
ആര്‍ദ്ര മൗനവും വാചാലമാവാം…

മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍
മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം
പ്രിയപെട്ടവള്‍ എന്‍ ജീവനാകാം…

എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി….

ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാകാം
എന്‍ മാറില്‍ കൈ ചേര്‍ത്തു, ചേര്‍ന്നുറങ്ങുവാനാകാം, എന്റെതായി തീരുവാനാകാം
സ്വയം എല്ലാം മറക്കുവാനാകാം…

നിത്യമാം ശാന്തിയില്‍ നാം ഉറങ്ങുന്നേരം എത്രയോ രാവുകള്‍ മായാം…
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം…
അന്നും ഉറ്റവള്‍ നീ തന്നെ ആവാം…
അന്ന് മുറ്റത്തു പൂമഴയാവാം…
അന്ന് മുറ്റത്തു പൂമഴയാവാം…

 

കൃഷ്ണാ നീയെന്നെ അറിയില്ല

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Krishna-Nee-Ariyumo-Enne.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ചനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു
പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍തന്‍
ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം
കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല

പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വ
ച്ചാത്മാവ് കൂടിയര്‍ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച
ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന
തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു

കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ

ഒരു മൈസൂർ യാത്ര കൂടി

കർണാടകയുടെ സാംസ്കാരിക തലസ്ഥാനവും കൊട്ടാരങ്ങളുടെ നഗരവും എന്നറിയപ്പെടുന്ന മൈസൂർ, ചരിത്രവും കലയും സമന്വയിക്കുന്ന ദൃശ്യവിസ്മയമാണ്. പൗരാണികവും ആധുനികവുമായ വാസ്തുവിദ്യയുടെ ഈ സങ്കലനം, ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ അനുഭവം നൽകുന്നു. കൊട്ടാരങ്ങളുടെ നഗരമെന്ന പേരിനെ അന്വർത്ഥമാക്കുന്നതാണ് മൈസൂരിന്റെ ചുറ്റുപാടുകൾ. മൈസൂരിലും സമീപസ്ഥലങ്ങളിലും പലതവണ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പോവാനായി ഇടവന്നത് വളരെ പെട്ടന്നായിരുന്നു. സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 11 മണിക്ക് ശതാബ്ദി എക്സ്പ്രസ്സിനു കയറി  ഉച്ചകഴിഞ്ഞ് 2:15 ഓടു കൂടി ഞങ്ങൾ മൈസൂർ മൃഗശാലയ്ക്കു സമീപം ഷിനോദ് മുമ്പേ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നു.  ഷിനോദും ഭാര്യ പ്രജിതയും മക്കളായ പാർവ്വതിയും കിഷനും മഞ്ജുവും ആമീസും ഞാനും ആയിരുന്നു ടീമംഗങ്ങൾ. കർണാടകയുടെ സാംസ്കാരിക കേന്ദ്രം തന്നെയാകുന്നു ദൃശ്യവിസ്മയമായ ഈ മനോഹാരിത. കലയും വാസ്തുവിദ്യയും നിറഞ്ഞു നിൽക്കുന്നൊരിടമാണു മൈസൂർ എന്നു പറയാം. മൈസൂരിനെ പറ്റി വിശദീകരിക്കുന്നില്ല, രണ്ടു ദിവസം കൊണ്ടു സന്ദർശിച്ച സ്ഥലങ്ങളും, ഇതിനു മുമ്പു വന്നപ്പോൾ കണ്ടറിഞ്ഞവയിൽ ചിലതിനേപറ്റിയും പറയാം.

മൈസൂരിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ കൊട്ടാരങ്ങളാണ്. അതിൽ പ്രധാനം മൈസൂർ കൊട്ടാരമാണ് (അംബാ വിലാസ് പാലസ്). 1897-ൽ നിർമ്മാണം തുടങ്ങി 1912-ൽ പൂർത്തിയാക്കിയ ഈ കൊട്ടാരം ഇൻഡോ-സാർസെനിക് ശൈലിയിൽ നിർമ്മിച്ചതാണ്. ഇന്ത്യൻ, മുസ്ലിം, ഗോഥിക്, രജപുത്രൻ തുടങ്ങിയ വാസ്തുവിദ്യകളുടെ ഒരു സങ്കലനം ഈ കൊട്ടാരത്തിൽ കാണാൻ സാധിക്കും. ദസറ ആഘോഷങ്ങൾക്ക് മൈസൂർ കൊട്ടാരം ഒരുങ്ങുമ്പോൾ, പതിനായിരക്കണക്കിന് ബൾബുകൾ കൊണ്ട് അലങ്കരിച്ച്, അത് ഒരു സ്വർഗ്ഗീയ കാഴ്ചയായി മാറും.

മൈസൂരിൽ കാണേണ്ട മറ്റ് പ്രധാന സ്ഥലങ്ങൾ ഇതാ:

മൃഗശാല (Mysore Zoo)

അടുത്തുതന്നെയായതിനാൽ ആദ്യം പോയത് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന പേരിൽ അറീയപ്പെടുന്ന മൃഗശാലയിലേക്കായിരുന്നു.  ഒരാൾക്ക് 60 രൂപ വെച്ചായിരുന്നു പ്രവേശനഫീസ്. ഏകദേശം 157 ഏക്കറോളം സ്ഥലത്തായി ഈ മൃഗശാല വ്യാപിച്ചു കിടക്കുന്നുണ്ട്. തൊട്ടു പുറകിലായി കരൺജി തടാകവും ഉണ്ട്. നല്ലൊരു മൃഗശേഖരം തന്നെയുള്ള സ്ഥലമാണ് മൈസൂർ മൃഗശാല എന്നു പറയാം. മൈസൂർ രാജവായിരുന്ന മഹാരാജ ശ്രീ ചാമ‌രാജ വോഡയാറിന്റെ സമ്മർ പാലസ് ആയിരുന്നു ഈ പണ്ട് ഈ മൃഗശാല. മഹാരാജ ശ്രീ ചാമരാജ വോഡയാറുടെ വേനൽക്കാല വസതിയിലെ 10 ഏക്കറിൽ 1892 ലാണ് മൈസൂർ മൃഗശാല രൂപീകരിച്ചത്. ഇത് ആദ്യം പാലസ് മൃഗശാല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.  തുടർന്ന് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്ന് പേരു വരികയായിരുന്നു. മൃഗശാല 1902 ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മൃഗശാലയ്ക്കക്കത്തു തന്നെ ഒരു കൃത്രിമ തടാകവും അടുത്തുള്ള കരൺജി തടാകത്തിൽ ഒരു ചെറുകൃത്രിമ ദ്വീപും ഉണ്ട്. പക്ഷികൾക്കായുള്ള രക്ഷാകേന്ദ്രമായി ഇതു മാറിയിരിക്കുന്നു.

ബാംഗ്ലൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡന്റെ ശി‌ൽപ്പിയായിരുന്ന ജെർമൻ ബോട്ടണിസ്റ്റ് ഗുസ്റ്റാവ് ഹെർമൻ ക്രുമ്പീഗൽ (Gustav Hermann Krumbiegel) ആണ് ഈ മൃഗശാലയും ഒരുക്കിയത്. മൈസൂരിൽ മാറിവന്ന രാജക്കന്മാർ വിദേശ രാജ്യങ്ങൾ സന്ദർശിച്ചാണ് ജിറാഫിനേയും സീബ്രയേയുമൊക്കെ ഇവിടേക്കു കൊണ്ടുവന്നത്. കംഗാരുവിനെ വരെ കൊണ്ട് വന്ന് ഇവിടെ വളർത്താൻ ശ്രമം നടത്തിയിരുന്നു. പക്ഷേ, നടന്നില്ല. മൈസൂർ സന്ദർശിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഈ മൃഗശാല. അധികം സമയം കളയാതെ നടന്നു കാണാൻ മാത്രമായിട്ട് ഏകദേശം മൂന്നുമണിക്കൂറോളം സമയം എടുക്കും.

അഞ്ചുമണിയോടുകൂടി ഞങ്ങൾ റൂമിലേക്ക് തിരിച്ചു. മൃഗശാലയിലെ അവസാന കാഴ്ചയായ ജിറാഫുകളുടെ കൂട്ടത്തിലേക്ക് എത്തുമ്പോഴേക്കും കുഞ്ഞുങ്ങളൊക്കെ ഓടിക്കളിച്ചുല്ലസിച്ച് ആകെ ക്ഷീണിച്ചിരുന്നു. അവർക്കും നല്ലൊരു കാഴ്ചയായിരുന്നു മൃഗശാല ഒരുക്കിവെച്ചിരുന്നത്. പുസ്തകത്താളുകളിൽ കേവലം ചിത്രങ്ങളായി മാത്രം കാണുന്ന സിംഹവും, കടുവയും, സീബ്രയും, ആനയും, ജിറാഫും, മനുഷക്കുരങ്ങും ഒക്കെ മുമ്പിൽ വന്നു നിൽക്കുമ്പോൾ പരിധിയില്ലാത്ത ആഹ്ലാദത്തിലേക്ക് അവർ ഊളിയുടുന്നത് കണ്ടിട്ടുണ്ട്. വൈകുന്നേരം ആറുമണോയോടെ ഞങ്ങൾ  മൈസൂർ കൊട്ടാരത്തിലേക്ക് നടന്നു. ഉടനേ എത്തുന്ന ദസറ പ്രമാണിച്ച് കൊട്ടാരവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. മ്യൂസിക്കൽ ലൈറ്റ് എന്നൊരു കലാവിരുന്ന് ദസറയ്ക്ക് മുമ്പായി തന്നെ ഒരുക്കിവെച്ചതു കാണുവാൻ സാധിച്ചു. പാട്ടിനനുസരിച്ച് കൊട്ടാരം മൊത്തത്തിൽ ലൈറ്റുകൾ തെളിയുന്നൊരു കാര്യമായിരുന്നു അത്.  മൊത്തമായി വെളിച്ചത്തിൽ കുളിച്ചിരിക്കുമ്പോൾ കാണാൻ രസമുണ്ട് എന്നല്ലാതെ മ്യൂസിക്കൽ ലൈറ്റ് എന്ന പരിപാടി അത്ര സുഖിച്ചിട്ടില്ലായിരുന്നു.

മൈസൂർ കൊട്ടാരം (Mysore Palace)

മൈസൂർ മഹാരാജാ കൊട്ടാരം എന്നും അറിയപ്പെടുന്ന ഈ സ്ഥലം മൈസൂരിലെ ഏറ്റവും വലിയ സവിശേഷതയാണ്. നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം, നിങ്ങൾക്ക് അറിയാമായിരിക്കും, എന്തായാലും അതു നഷ്ടപ്പെടുത്താൻ കഴിയില്ല. ഹിന്ദു, ഇസ്ലാം, ഗോഥിക്, രജപുത് ശൈലികളുടെ മികച്ച മിശ്രിതമാണ് ഈ വാസ്തുവിദ്യയുടെ ആകർഷണം. അതിശയകരമായ ഇന്റീരിയർ സങ്കീർണ്ണമായ കരകൌശല പ്രദർശിപ്പിക്കുന്നത്. കൊട്ടാരത്തിൻറെ സവിശേഷമായ രൂപകൽപ്പനയിലും സവിശേഷതകളിലും വിരുന്നുവാങ്ങുന്ന സമയത്ത് വൊഡയാർ രാജവംശത്തിന്റെ കാലത്തേയ്ക്ക് ഒരെണ്ണം കടന്നുപോകുമായിരുന്നു. എല്ലാവർഷവും ദസറ ഉത്സവക്കാലത്ത് ഈ കൊട്ടാരം വളരെ മികച്ച രീതിയിൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

Chamundi Hills

ചാമുണ്ടി ഹിൽസ് മൈസൂർ ഐഡന്റിഫയർ ആണ്. പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്ഷേത്രത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് 5 മീറ്റർ ഉയരമുള്ള ഒരു പ്രതിമയുണ്ട്. ഒരൊറ്റ പാറയിൽ നിന്നാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ചുറ്റുപാടുകളുടെ മനോഹാരിതകളും ചാമണ്ടി ഹിൽസിലുമായി 1000 പടികളുമായി ഒരു പടികൾ ഉണ്ട്. നീണ്ട ഇടവേളയിൽ, നന്ദിയുടെ പ്രതിമയും നിങ്ങൾ കണ്ടുമുട്ടുന്നു.

Karanji Lake

പ്രശസ്തമായ ചാമുണ്ടി ഹിൽസിന്റെ താഴ്വരയിലാണ് കരൺജി തടാകം. മൈസൂരിലെ രാജാവ് പണികഴിപ്പിച്ച കരൺജി കർണാടകത്തിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നാണിത്. ദേശാടനപക്ഷികൾക്ക് അഭയം നൽകുന്നത് ഇവിടെയുണ്ട്. 90 ഇനം പക്ഷികളെ ഇവിടെ കാണാം. തടാകത്തിന് ചുറ്റുമുള്ള അനേകം പാർക്കുകൾ ഇവിടെയുണ്ട്. പക്ഷികൾക്ക് വൻതോതിൽ ഇവിടേയ്ക്കെത്താറുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള വലിയ തോതിൽ ഇത് കണക്കാക്കപ്പെടുന്നു.

Brindavan Gardens

കൃഷ്ണ രാജ സഗാര ഡാമിനു താഴെയുള്ള ഒരു പ്രധാന കാഴ്ചയാണ് ബൃന്ദാബൻ ഗാർഡൻസ്. മൈസൂരിന് സമീപത്തെ പ്രധാന വിനോദസഞ്ചാര ആകർഷണ കേന്ദ്രമാണ് കർണാടകത്തിലെ ഏറ്റവും മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്നാണിത്. വൈകുന്നേരങ്ങളിൽ ആഘോഷിക്കപ്പെടുന്ന മ്യൂസിക്കൽ ഫൌണ്ടൻ ഷോയാണ് ഈ ഉദ്യാനം.

KRS Dam

പ്രശസ്ത ബൃന്ദാബൻ ഗാർഡനത്തിനുമുകളിൽ മൈസൂരിനടുത്തുള്ള കൃഷ്ണ രാജ സാഗര പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. മൈസൂർ കൊട്ടാരത്തിലേക്ക് അത് ഒരുക്കിയിട്ടുണ്ട്. പുതുക്കിപ്പണിയുന്നത് ഇവിടുത്തെ അനുഭവമാണ്. ഇന്ത്യയിലെ ആദ്യത്തെ ജലസേചന അണക്കെട്ടാണ് ഈ അണക്കെട്ട്. മൈസൂർ ചുറ്റുവട്ടത്തുള്ള വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്.

St. Philomena Church

സെന്റ് ജോസഫ് ചർച്ച് എന്നറിയപ്പെടുന്ന 200 വർഷം പഴക്കമുള്ള ഒരു പള്ളി ആണ് ഫിലോമെന. ഗോഥിക് ശൈലിയിൽ നിർമ്മിച്ച ഈ പള്ളി കൃഷ്ണരാജ വോഡെയാർ നാലാമനാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കത്തീഡ്രലുകളിൽ ഒന്നാണിത്. ഗ്രീസിൽ നിന്നും ഒരു മൂന്നാം നൂറ്റാണ്ടിലെ സെന്റ് ഫിലോമെനയ്ക്ക് സമർപ്പിക്കുന്നു. പള്ളിയിൽ സെൽഫിലോമയുടെ ഒരു പ്രതിമയുണ്ട്. അവിടെ പരുന്തുകാരുടെ ഒരു ശില്പം, അവളുടെ അസ്ഥികളും വസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്നു.

Lalitha Mahal

മൈസൂരിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊട്ടാരമായിരുന്നു ലളിത മഹൽ. തീർച്ചയായും മൈസൂർ കൊട്ടാരം ശേഷം. ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നിന്നാണ് ഈ കൊട്ടാരം നിർമ്മിച്ചത്. മഹാരാജ കൃഷ്ണരാജ വോഡെയാർ നാലാമനാണ് ഇത് നിർമ്മിച്ചത്. അതുകൊണ്ട് യൂറോപ്പിൽ നിന്നും നിരവധി വാസ്തുവിദ്യാ രൂപങ്ങൾ ഒരു കൊട്ടാരത്തിൽ കാണാം. ഇവിടെയുള്ള മറ്റൊരു കാര്യം ചാമുണ്ടി മലനിരകളുടെയും നഗരത്തിന്റെയും മനോഹാരിതയാണ്.

Railway Museum

മൈസൂരിൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് റെയിൽവേ മ്യൂസിയം. നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം ഇന്നും ഇന്ത്യൻ റെയിൽവേയിൽ ഉപയോഗിക്കുന്നത് ഇപ്പോഴും സ്ഥിതി ചെയ്യുന്ന പുരാതന ലോക്കോമോട്ടുകളും കാരിയേജുകളും ഇവിടെ പ്രദർശിപ്പിക്കുന്നു.

GRS Fantasy Park

വേനൽക്കാലത്ത് സന്ദർശിക്കുന്നവർക്ക് അനുയോജ്യമായ അമ്യൂസ്മെന്റ് പാർക്കാണ് ഗ്രാസ്സ് ഫാന്റസി പാർക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ആവേശം പകരുന്ന ഭൂമി, ജലയാത്രകൾ എന്നിവയും പാർക്കിന് നൽകുന്നു. മൈസൂർ-ബാംഗ്ളൂർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി 30 ഏക്കർ പച്ചപ്പിന്റെ പുൽമേടിലാണ്. വേവ് പൂൾ, 5 ഡി വിർച്ച്വൽ റൈഡുകൾ, ടെലികോംബാറ്റ്, പെൻഡുലം സ്ലൈഡ് തുടങ്ങി നിരവധി സവിശേഷതകൾ ഇവിടെയുണ്ട്.

Somnathpura

മൈസൂരിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് സോമനാഥ്പുര. ചേന്നകേശവ ക്ഷേത്രം എന്നും കേശവ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേശവ ക്ഷേത്രത്തിലെ ദിവ്യത്വം ഹൊയ്സാല വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുകയും അതിന്റെ സമീപപ്രദേശങ്ങളിൽ വന്യജീവികളെ പര്യവേക്ഷണം നടത്തുകയും ചെയ്യുക.

Srirangapatna

മൈസൂർ പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണ് ശ്രീരംഗപട്ടണം സ്ഥിതിചെയ്യുന്നത്. കാവേരി നദീതീരത്ത് ഒരു നദി ദ്വീപിനെ ചുറ്റിപ്പറ്റിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പട്ടണത്തിൽ ആധിപത്യം സ്ഥാപിച്ച രംഗനാഥസ്വാമി ക്ഷേത്രത്തിന് പേരിട്ടാണ് ഈ നഗരത്തിന് ഈ പേര് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീരംഗപട്ടണം. ഗംഗാ രാജവംശം ഒൻപതാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. ഹൊയ്സാല, വിജയനഗര വാസ്തുകലകളുടെ നിർമ്മാണ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ശ്രീരംഗപട്ടണയിലെ കളിപ്പാട്ട ഫാക്ടറികളിലേക്ക് ഒരു ടൂർ നടത്താനും കളിപ്പാട്ടങ്ങൾ എങ്ങനെ നിർമ്മിക്കാമെന്ന് സാക്ഷ്യപ്പെടുത്താനും കഴിയും.

Shivanasamudra Falls

ഒരു നദീതീരത്ത് സ്ഥിതി ചെയ്യുന്ന ശിവാനസമുദ്ര താഴ്വരയാണ് കാവേരി നദി 90 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടം. ശിവനസമുദ്രം വെള്ളച്ചാട്ടം, കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശിവാനസമുദ്രം, ഗഗനചുക്കി വെള്ളച്ചാട്ടവും ഭരചുക്കി വെള്ളച്ചാട്ടവും. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനാണിത്. മൈസൂർ പട്ടണത്തിൽ നിന്ന് 85 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇന്ത്യയിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഇത്.

Rangantittu Bird Sanctuary

മൈസൂരിൽ നിന്ന് വളരെ അകലെയല്ല, തെന്നിന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് രംഗഗുരി പക്ഷിനിരീക്ഷകർ. 40 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വന്യജീവി സങ്കേതം 170 ഓളം പക്ഷി വർഗ്ഗങ്ങളാണ്. ശ്രീരംഗപട്ടണയിലെ ഏറ്റവും അടുത്തുള്ള സ്ഥലമാണ് രംഗപ്പാത്തി. വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

Talakad

മൈസൂർ പട്ടണത്തിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് തലക്കാട്. കർണാടകത്തിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി ഇവിടം അറിയപ്പെടുന്നു. കാവേരി നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ഇപ്പോൾ 30 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ മണൽത്തരികൾക്കു കീഴിൽ കുഴിച്ചിടുന്നു, എന്നിരുന്നാലും, ആളുകൾ ഇപ്പോഴും ഈ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിന് പുറമേ ഹോർട്ടികൾച്ചർ, വീഞ്ഞ് നിർമ്മാണത്തിന്റെ കേന്ദ്രവും തലക്കാടാണ്. ഫൈൻ വൈൻസ്, എക്സോട്ടിക് സീറോ കീസ്റ്റിഡ്സൈഡ് ഫ്രൂട്ട് ഉൽപന്നങ്ങൾ, ആർട്ടിസാൻ ചീസ്, വൈവിധ്യമാർന്ന പാചക അനുഭവങ്ങൾ എന്നിവ ഇപ്പോൾ ഈ ഉറക്ക നഗരത്തെ തിരിച്ചറിയുന്നു.

Melukote
മൈസൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്. നാടൻ നൃത്തവും, ദേശീയോദ്യാനവും, സാംസ്കാരിക പരിപാടികളും ഇവിടെ കാണാൻ കഴിയും. ചിത്രത്തിന് അനുയോജ്യമായ സ്ഥലവും അതുപോലെ ചുറ്റുമുള്ള ചിത്രങ്ങളും ചുറ്റപ്പെട്ട സ്ഥലമാണിത്. മലമുകളിൽ സ്ഥിതി ചെയ്യുന്ന ശ്രീ യോഗനരസിംഹ സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്. ഇവിടെ നിന്ന് ഒരു സൂര്യോദയം ലഭിക്കുന്നത് ഇവിടെ കാണാം.

Bandipur National Park

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ നഗരം ബന്ദിപ്പൂർ നാഷണൽ പാർക്ക് മൈസൂർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അനേകം വന്യജീവികളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് നാഷണൽ പാർക്ക്. തമിഴ്നാട്ടിലെ മുതുമല വൈൽഡ് ലൈഫ് സാങ്ച്വറിയും കേരളത്തിലെ വയനാട്ടിലെ വന്യജീവി സങ്കേതവും ഉത്തര നാഗർഹോൾ ദേശീയ ഉദ്യാനവും ചേർന്ന് ഇന്ത്യയിലെ നീലഗിരി ബയോസ്ഫിയർ റിസർവ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Nagarhole National Park

മൈസൂർ പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് നാഗർഹോളെ നാഷണൽ പാർക്ക്. കർണാടകത്തിലെ കുടക് ജില്ലയിലാണ് നാഗർഹോളെ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. അനേകം ആനകൾ, മറ്റ് വന്യ മൃഗങ്ങൾ, പക്ഷികൾ എന്നിവയാണ് ദേശീയ ഉദ്യാനം. ജംഗി സഫാരി, ആന, ട്രെക്കുകൾ എന്നിവ ഇവിടുത്തെ സന്ദർശകർക്ക് മികച്ച അനുഭവമായിരിക്കും.

Jaganmohan Palace

പ്രധാന കൊട്ടാരത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണിത്. 1861 ൽ കൃഷ്ണരാജ വോഡയാർ മൂന്നാമൻ നിർമ്മിച്ച കൊട്ടാരം അദ്ദേഹത്തിന്റെ മകളുടെയും മ്യൂസിയത്തിൻറെയും വിവാഹത്തെ ആഘോഷിക്കുന്നതിനായി ഔദ്യോഗികമായി 1915 ൽ ആരംഭിച്ചു. അതിനു ശേഷം നിരവധി ശിൽപ്പികൾ കൂട്ടിച്ചേർത്തു. ഈ ആർട്ട് ഗാലറി മൈസൂരുവിന്റെ ചിത്രരചന പ്രദർശിപ്പിക്കുന്നു. തിരുവിതാംകൂർ രാജാ രവിവർമ്മയുടെ യഥാർത്ഥ ഓയിൽ പെയിന്റിംഗ് ഇവിടെ കാണാം. ഇന്ത്യൻ ആർട്ടിസ്റ്റ് എസ്.ജി.ഹൽദ്നിക്കിന്റെ ദീപസ്തംഭത്തിലെ സ്ത്രീയുടെ പെയിന്റ് മറ്റൊരു ഭാഗമാണ്. ഗ്ലാസ്, സെറാമിക്, മെറ്റൽ എന്നിവയിൽ നിർമ്മിച്ച ആർട്ടൈഫാക്റ്റുകളും മറ്റുള്ളവയാണ്.
ഇവിടെ മനോഹരമായ ഘടികാരങ്ങളും ഇവിടെ കാണാം. ചൈന, ജപ്പാനിൽ നിന്നുള്ള ചില ശക്തികൾ, മോഗൽ, രജപുത് തുടങ്ങിയ വിവിധ ശൈലികളുടെ ചിത്രങ്ങൾ ഇവിടെ കാണാം.

Planet X

ചാമുണ്ഡത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന പ്ലാനറ്റ് എക്സ് മൈസൂർ പ്രദേശത്തെ ഒരു പ്രശസ്തമായ വിനോദ കേന്ദ്രമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഈ സ്ഥലം അനുയോജ്യമാകുമെന്നതിനാൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും പിക്നിക് ഒരു പിക്നിക്കിന് അനുയോജ്യമാണ്. സ്നൂക്കർ, ബില്യാർഡ്സ്, ഗോ-കാർട്ടിംഗ്, വീഡിയോ ഗെയിമുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ട്. സമുച്ചയത്തിൽ ഒരു ബൗളിംഗ് ആലി, മിനി ഗോൾഫ് കോഴ്സ്, റസ്റ്റോറന്റ്, കോഫീ ഷോപ്പ്, കോൺഫറൻസ് റൂം എന്നിവിടങ്ങളുണ്ട്.

Melody World Wax Museum

മൈസൂർ പരിസരത്താണ് മെലോഡി വേൾഡ് വാക്സ് മ്യൂസിയം. സംഗീതജ്ഞരുടെ മെഴുക് പ്രതിമകളോടൊപ്പം ഇവിടെ സംഗീത ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനാലാണ് മെലോഡി വേൾഡ് എന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടെ നൂറുകണക്കിന് ലൈസൻസുള്ള വാക്സ് മോഡലുകളും 300 ഓളം സംഗീത ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു. ഇവിടെയുള്ള 19 ഗാലറികൾ മ്യൂസിക്കൽ പ്രസക്തിയും സാമൂഹ്യ പ്രാധാന്യവും രചിക്കുന്ന സംഗീത ഉപകരണങ്ങളുടെയും പ്രതിമകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്നു. മൈസൂർ ഭരണാധികാരിയായ നൽവാഡി കൃഷ്ണരാജ വോഡയാറുടെ പ്രതിമയാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. മ്യൂസിയത്തിലെ ഒരു പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. അവിടെ നിങ്ങൾക്ക് ചില സംഗീതോപകരണങ്ങൾ വായിക്കാവുന്നതാണ്.

മൈസൂർ തികച്ചും അതിശയകരമാണ്, ഈ വിസ്മയകരമായ സ്ഥലത്തെക്കുറിച്ച് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒരു കാരണവുമില്ല, നിങ്ങൾ എന്നെപ്പോലുള്ള വിഡ്ഢിത്തമൊന്നുമല്ലെങ്കിൽ. നിങ്ങൾ ഇതിനകം ഈ സ്ഥലത്ത് ആയിരുന്നെങ്കിൽ, നിങ്ങളുടെ കഥ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ബ്ലോഗിൽ ഞാൻ ഒരു സ്ഥലം നഷ്ടപ്പെടുത്തി എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ചുവടെയുള്ള അഭിപ്രായ ബോക്സിൽ അത് പരാമർശിക്കുക. ഇതിനുപുറമെ മൈസൂർ സന്ദർശിക്കുന്നതിനും അതിനെക്കുറിച്ച് അറിയാത്തതിനും ഞങ്ങളെ ഒരു കോൾ നൽകൂ. 91-9212553106 / 07 അല്ലെങ്കിൽ ഞങ്ങളൊരു ഇമെയിൽ അയയ്ക്കുക info@tourmyindia.com. ടൂർ എന്റെ ഇന്ത്യ ന്യായമായ യുക്തമായ യാത്രാ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു, എല്ലായ്പ്പോഴും നിങ്ങൾ ഓർത്തുവയ്ക്കേണ്ട ഒരു യാത്രയ്ക്കുള്ള ഉറപ്പ് നൽകുന്നു.

ഹെഡ്മാസ്റ്ററും ശിഷ്യനും

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Head-Masterum-Shishyanum.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
വാതില്ക്കലാരോ കിണ്ണം താഴെവച്ച്
അതാരെന്നു ചോദിച്ചു വാ നീ
ചോറ് പിന്നെയാം അലമേലു…

വാതില്ക്കലാരോ കിണ്ണം താഴെവച്ച്
അതാരെന്നു ചോദിച്ചു വാ നീ,
ചോറ് പിന്നെയാം അലമേലു…

ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ
കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍
വെളുത്തു തടിച്ചല്ലോ
കോളേജും കഴിഞ്ഞു നീ ലണ്ടനില്‍
പഠിക്കാന്‍ പോന്നാള്‍
ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ
സന്തോഷം!!

പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ
എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ്‌

പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ
വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍
ഇപ്പോള്‍ നീ കാണുംവിധം…

എന്മകള്‍ അലമെലുവാണ് ചോര്‍കുഴച്ചെന്നെ
അമ്മപോലൂട്ടുന്നത് ശൈശവം രണ്ടാമതും
ഉണ്ടിവള്‍ ആണ്മക്കളോ ബോംബെയില്‍ മദ്രാസിലും
പണ്ടും ഈ പട്ടന്മാര്‍ക്ക്
പരദേശമേ ദേശം…

മെല്ലെ നീയൂട്ടൂ മെല്ലെ മകളെ
ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍…
മാസ്റ്റര്‍ ഇങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട
മാറ്റം എത്രമേല്‍ വന്നു കണ്ടരിഞ്ഞീലാ ഞാനും
ഇന്നുമാരംഗം ഞാനോര്‍ക്കുന്നു!

ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകല്‍ക്കിടക്ക്
ആനപോല്‍ അങ്ങ് നടക്കവേ
ചൂരലെന്തിനു കയ്യില്‍ ചൂളിയില്ലയോ
പുലിവീരരാം വിദ്യാര്‍ത്ഥികള്‍ പോലും
ആ ഘനം കാണ്‍കെ!!

പലനാള്‍ അടുത്താലും അങ്ങയെ
ഒരു താക്കോല്‍ പഴുതിലൂടെന്നപോലെ മാത്രമേ കണ്ടൂ ഞങ്ങള്‍
സ്വര്യമാം തെളിവാക്കില്‍ ജ്ഞാനത്തിന്‍ അഗാധത
ഗൌരവപ്പുരികത്തിന്‍ കീഴില്‍ ആ സ്നേഹാര്‍ദ്രത…

പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട്
എനിക്കായപോല്‍ പഠിപ്പിച്ചു വിരമിച്ചു…
നിങ്ങളെ സമ്പാദിച്ചു,
കാലം എന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത്!!
നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ…

മകളെ അലമേലു പോരും ഇ കല്ലൂക്കാരന്‍
ചോറൂട്ടട്ടെ ഹാ ക്രിസ്ത്യനെന്നൊഴിയ്വലാ!!
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലെ മുന്നം
പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാല്‍ ഊട്ടപ്പെട്ട്
എന്‍ മാനസം കുളിരട്ടെ!!

പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാല്‍ ഊട്ടപ്പെട്ട്
എന്‍ മാനസം കുളിരട്ടെ…!!

നന്ദി, തിരുവോണമേ നന്ദി

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/Nanni-thiruvoname-nanni-N-N-Kakkad.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍
പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍
അന്തിമങ്ങൂഴത്തിലലിയവേ,
അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി
ദൂരതീരങ്ങള്‍ വെറും മോഹമെ-
ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ,
ഇലകള്‍ കൊഴിഞ്ഞു
കുനുചില്ലകളുണങ്ങി
തൊലിവീണ്ടു തടികാഞ്ഞു
വേരുകള്‍ തുരുമ്പിച്ചു
കത്തുന്ന വിണ്ണിനെച്ചൂണ്ടി-
ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല-
നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു
വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍
ചാഞ്ഞുറങ്ങാന്‍ കാത്തു
കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ?
പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ?
ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍,
മൃതിപോല്‍ത്തണുത്ത നിറമിഴിനീര്‍ക്കുടങ്ങളൊരു
പ്രളയമായ്‌പ്പൊട്ടിപ്പുളഞ്ഞൊഴുകി-
യൊക്കെയും മൂടുവാന്‍ ചൂഴ്ന്നുറ്റുനില്ക്കുമൊരു
ഘനതിമിരമായ് ഭൂമി നിന്നതോര്‍ക്കുന്നുവോ?
എങ്കിലും,
ഇടിവെട്ടിയില്ല, ചെറു-
തിരി കെട്ടതില്ല, ഘന-
തിമിരമിഴിനീര്‍ക്കുടമുടഞ്ഞില്ല;
മെല്ലെയൊരുറക്കം കഴിഞ്ഞപോ-
ലാദികുളിര്‍വായുവിലൊ-
രോങ്കാരനദിയൊഴുകി.
സഹ്യപാര്‍ശ്വങ്ങളില്‍പ്പലനിറം പൂത്തുല-
ഞ്ഞരുവികളിലാര്‍ദ്രവിണ്‍നീലിമ കളിച്ചു,
നിരവെപ്പഴുത്ത വിരിപ്പുപാടങ്ങള്‍ തന്‍
തരുണമിഴികള്‍ക്കകം പറവകള്‍ കലമ്പി,
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലോ.
ഇളവെയില്‍ക്കുമ്പിളില്‍
തരിമഴ നിറ-
ച്ചിടറുന്ന വഴികളില്‍-
ത്തുടുകഴല്‍പ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പുപോല്‍ നീ വന്നുവല്ലോ.
നന്ദി, തിരുവോണമേ നന്ദി.
നന്ദി, പോയ് വരിക വരുമാണ്ടിലും
നിഴലായ് വെളിച്ചമായ്
കണ്ണീരായ്ക്കനിവായി
മൃതിയായിജ്ജനിയായി
പലമട്ടിലാടിയും അണിയറ പൂകിയും
പിന്നെയും പുതുമോടി തേടിയും
അരിമയായറിവായി നറുമിഴിവിടര്‍ത്തി നീ
വരുമാണ്ടിലും വരിക
പരിണാമചക്രസ്ഥനായ് നറും
വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം.
ഒടുവിലെന്നൂഴമണഞ്ഞാല്‍
ഒരു തുള്ളി വെണ്മയായ്
നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം:
നന്ദി, തിരുവോണമേ നന്ദി,
പോയ് വരിക വരുമാണ്ടിലും,
നന്ദി, തിരുവോണമേ നന്ദി!