ഭക്തിയും വിഭക്തിയും

പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.

ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.

ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.

ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?

ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.

ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!

വിഭക്തി

ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.

അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.

ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.

എന്റെ രണ്ടാം ശബരിമല യാത്ര

ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരം‌കുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.

നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.

ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
ശബരിമല

എരുമേലി

കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.

നിലയ്ക്കൽ

ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനം‌തിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.

പമ്പ

വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.

ശബരിമല

കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…

മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും

മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.

18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.

ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.

അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..

ശരണം വിളികൾ

ശരണം വിളികളുടെ ലിസ്റ്റാണിവിടെ കൊടുത്തിരിക്കുന്നത്.

  1. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ
  2. അച്ഛൻ കോവിലാണ്ടവനേ
  3. അനാഥ രക്ഷകനേ
  4. അന്നദാനപ്രഭുവേ
  5. അപ്പാച്ചിമേടേ
  6. അംബുജലോചനനേ
  7. അഭയ പ്രദായകനേ
  8. അഷ്ടസിദ്ധി ദായകനെ
  9. അസുരാന്തകനേ
  10. അഴുതകയറ്റമേ
  11. അഴുതയില്‍ തീര്‍ത്ഥമേ
  12. അഴുതയിൽ വാസനേ
  13. അഴുതയില്‍ സ്‌നാനമേ
  14. അഴുതയിറക്കമേ
  15. അഴുതാനദിയേ
  16. അഴുതാമേടേ
  17. ആത്മസ്വരൂപിയേ
  18. ആനന്ദ ജ്യോതിയേ
  19. ആനന്ദ ദായകനേ
  20. ആനന്ദരൂപനേ
  21. ആനമുഖന്‍തമ്പിയേ തമ്പിയേ
  22. ആപത് ബാന്ധവനേ
  23. ആരിയങ്കാവയ്യനെ
  24. ആര്‍ത്തപരായണനേ
  25. ആശ്രയദായകനേ
  26. ആശ്രിതവത്സലനേ
  27. ഇടവും വലവും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
  28. ഇപ്പാച്ചി കുഴിയേ
  29. ഇരുമുടി പ്രിയനേ
  30. ഉടുമ്പാറത്താവളമേ
  31. ഉടുമ്പാറമലക്കോട്ടയേ
  32. ഉത്തുംഗാദ്രി വാസനേ
  33. ഉരക്കുഴിതീര്‍ത്ഥമേ
  34. എങ്ങും നിറഞ്ഞ പൊരുളേ
  35. എൻ കുലദൈവമേ
  36. എൻ ഗുരുനാഥനേ
  37. എന്നില്ലാ രൂപനേ
  38. എരുമേലി വാഴും ശാസ്‌താവേ
  39. ഏക പരസുഖ ദായകനെ
  40. ഏകാന്ത വാസനേ
  41. ഏണവിലോചനനേ
  42. ഏണാങ്കചിത്തനേ
  43. ഏറ്റുമാനൂരപ്പൻ മകനേ
  44. ഐങ്കരസോദരനേ
  45. ഐയ്യങ്കൾ തീർപ്പവനേ
  46. ഒപ്പില്ലാ മാണിക്കമേ
  47. ഓംകാര പരംപൊരുളേ
  48. ഓംകാര പരബ്രഹ്മമേ
  49. ഓങ്കാരാത്മകനേ
  50. കൺകണ്ട ദൈവമേ
  51. കദനവിനാശകനേ
  52. കന്നിമൂല ഗണപതിഭഗവാനേ
  53. കമ്പൻകുടെയ്ക്കു ഉടൈയ നാഥനെ
  54. കരിമലയടിവാരമേ
  55. കരിമലയിറക്കമേ
  56. കരുണാസമുദ്രമേ
  57. കർപ്പൂര ജ്യോതിയേ
  58. കലികാലമൂര്‍ത്തിയേ
  59. കലിയുഗ വരദനേ
  60. കല്ലിടാംകുന്നേ
  61. കറുപ്പണ്ണ സ്വാമിയേ
  62. കാനനവാസനേ
  63. കാരുണ്യ മൂര്‍ത്തിയേ
  64. കാരുണ്യാത്മകനേ
  65. കാലദോഷമോചനനേ
  66. കാളകെട്ടിനിലവയ്യനേ
  67. കുഭദളതീര്‍ത്ഥമേ
  68. കുളത്തുപ്പുഴ ബാലകനേ
  69. കേശവാത്മജനേ
  70. കൈവല്യപദധായകനേ
  71. കോമളാകാരനേ
  72. ക്രീഡാലോലുപനേ
  73. ഗഗന വിമോഹനനേ
  74. ഗുരുവായൂരപ്പൻ മകനേ
  75. ചണ്ഡികാസോദരനേ
  76. ചമ്രവട്ടത്തയ്യനേ
  77. ചെറിയ കടുത്ത സ്വാമിയേ
  78. ചെറിയാനവട്ടമേ
  79. ജാതിമതഭേദം ഇല്ലാതവനേ
  80. ജ്ഞാനസ്വരൂപനേ
  81. തൃപ്പാദപത്മമേ
  82. ദാക്ഷിണ്യശീലകനേ
  83. ദീപാര്‍ച്ചന പ്രിയനേ
  84. ദുർഗ്ഗാ ഭഗവതിമാരേ
  85. ദുര്‍ജ്ജനദ്ധ്വംസകനേ
  86. ദുഷ്ടർ ഭയം നീക്കുഭവനേ
  87. ദേവവൃന്ദവന്ദിതനേ
  88. ദേവാദിദേവനേ
  89. ദേവേന്ദ്രപൂജിതനേ
  90. ദേഹബലംകൊട് സ്വാമിയേ
  91. ധന്വന്തരി മൂർത്തിയേ
  92. നമ്പിനോരെ കാക്കും ദൈവമേ
  93. നർത്തനപ്രിയനേ
  94. നല്ലേക്കാവിലയ്യനേ
  95. നാഗഭൂഷണാത്മജനേ
  96. നാദബ്രഹ്മമേ
  97. നാരദാദി സേവിതനേ
  98. നാരയണൻ മൈന്തനേ
  99. നാരായണ സുതനേ
  100. നീലിമലകയറ്റമേ
  101. നെയ്യഭിഷേകപ്രിയനേ
  102. പടിവാണരുളും ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ…
  103. പതിനെട്ടാം പടിയേ
  104. പതിനെട്ടാംപടിക്ക് ഉടയ നായകനേ
  105. പന്തള രാജകുമാരനേ
  106. പന്തളത്തുണ്ണിയേ
  107. പന്തളരാജകുമാരനേ
  108. പമ്പയില്‍ സദ്യയേ
  109. പമ്പയില്‍സ്‌നാനമേ
  110. പമ്പാ ബാലകനേ
  111. പമ്പാ വാസനേ
  112. പമ്പാനദിയേ
  113. പമ്പാവിളക്കേ
  114. പരമദയാലനേ
  115. പരമശിവൻ പുത്രനേ
  116. പരശുരാമ പൂജിതനേ
  117. പാദബലംകൊട് സ്വാമിയേ
  118. പാപരക്ഷകനേ
  119. പാപസംഹാര മൂർത്തിയേ
  120. പായസാന്നപ്രിയനേ
  121. പാര്‍വ്വതീശ പുത്രനേ
  122. പെരിയ കടുത്ത സ്വാമിയേ
  123. പേരൂര്‍ത്തോടേ
  124. പൊന്നാമ്പലവാസനെ
  125. പ്രണവസ്വരൂപനേ
  126. പ്രത്യയദാദാവേ
  127. ബന്ധുരരൂപനേ
  128. ഭക്തജന രക്ഷകനേ
  129. ഭക്തലോകപാലകനേ
  130. ഭക്തവത്സലനേ
  131. ഭഗവത് തൊട്ടാമനേ
  132. ഭഗവാനിന്‍ തിരു സന്നിധിയേ
  133. ഭഗവാനിന്‍ പൊന്നു പതിനെട്ടാം പടികളേ
  134. ഭസ്മക്കുളമേ
  135. ഭാസ്മാഭിഷേക പ്രിയനേ
  136. മകരജ്യോതിയേ
  137. മണികണ്ഠപൊരുളേ
  138. മന്നോര്‍നായകനേ
  139. മഹിതഗുണാലയനേ
  140. മഹിഷീ സംഹാരനേ
  141. മാരഹരാത്മജനേ
  142. മാളികപ്പുറത്തു ദേവിയെ
  143. മാളികപ്പുറത്തു മഞ്ഞമ്മാദേവി ലോകമാതാവേ
  144. മുക്കുഴിതാവളമേ
  145. മുമ്പും പിമ്പും കാത്തുരക്ഷിയ്ക്കണം ഭഗവാനേ
  146. മോഹ വിനാശകനേ
  147. മോഹിനീ സുതനേ
  148. രുദ്രനന്ദനനേ
  149. ലീലാവിനോദനേ
  150. ലോകരക്ഷകനേ
  151. വനചരഭൂഷണനേ
  152. വനദേവതമാരേ
  153. വനഭൂമിപാലകനേ
  154. വൻപുലി വാഹനനേ
  155. വരപ്രസാദദായകനേ
  156. വലിയ കടുത്ത സ്വാമിയേ
  157. വലിയാനവട്ടമേ
  158. വാവരിന്‍ തോഴനേ
  159. വാവർ സ്വാമിയേ
  160. വിഭൂതി ഭൂഷണനേ
  161. വില്ലാളി വീരനേ
  162. വിശ്വരക്ഷകനേ
  163. വിശ്വവിശാരദനേ
  164. വീരനില്‍ വീരനേ
  165. വീരമണികണ്ഠനേ
  166. വൈക്കത്തപ്പൻ മകനേ
  167. ശക്തി വടിവേലൻ സോദരനെ
  168. ശക്തിമുക്തിപ്രദായകനേ
  169. ശക്തിസ്വരൂപനേ
  170. ശങ്കാവിഹീനനേ
  171. ശതമുഖസേവിതനേ
  172. ശത്രു സംഹാരനേ
  173. ശത്രുസംഹാര മൂർത്തിയേ
  174. ശബരി ഗിരീശനേ
  175. ശബരിക്ക് അരുൾ പുരിന്ദവനേ
  176. ശബരിഗിരി വാസനേ
  177. ശബരിപീഠമേ
  178. ശബരിമാമല ശാസ്താവേ
  179. ശബരീ പീഠമേ
  180. ശംഭുകുമാരനേ
  181. ശരംകുത്തിയാലേ
  182. ശരണഘോഷ പ്രിയനേ
  183. ശരണാഗത രക്ഷകനേ
  184. ശിവശക്തി ഐക്യസ്വരൂപനേ
  185. ഷണ്മുഖ സോദരനേ
  186. സകല കലാ വല്ലഭനേ
  187. സകല പരിവാരസമേതന്‍ പൊന്നു പതിനെട്ടാം
  188. സങ്കടം തീർപ്പവനേ
  189. സച്ചിദാനന്ദ സ്വരൂപനേ
  190. സഞ്ചലം അഴിപ്പവനേ
  191. സത്യകൃപാലയനേ
  192. സത്യമൂര്‍ത്തിയേ
  193. സത്യസ്വരൂപനേ
  194. സത്യാന്വേഷകനേ
  195. സദ്‌ഗുരുനാഥനേ
  196. സമസ്താപരാദങ്ങളും പൊറുക്കണേ അയ്യപ്പാ
  197. സർവ്വരോഗനിവാരണ ധന്വന്തരമൂർത്തിയേ
  198. സര്‍വ്വസല്‍ഗുണ സമ്പൂര്‍ണ്ണനേ
  199. സർവ്വാഭിഷേകധായകനേ
  200. സാംബശിവപ്രിയശബരീശനേ
  201. സാരപ്രകാശനേ
  202. സേവിപ്പവർക്ക്‌ ആനന്ദമൂർത്തിയേ
  203. സോമശേഖരാത്മജനേ
  204. സ്വച്ഛമാനസനേ
  205. സ്വാമിയുടെ ചുറ്റമ്പലമേ
  206. സ്വാമിയുടെ പൊന്നമ്പലമേ
  207. ഹരിഹര സുതനേ
  208. ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ… ശരണമയ്യപ്പ!

108 ശരണം വിളികൾ

സ്വാമിയേ… ശരണമയ്യപ്പാ!!!
ഹരിഹരസുതനേ… ശരണമയ്യപ്പാ!!!
മോഹിനീസുതനേ… ശരണമയ്യപ്പാ!!!
വില്ലാളിവീരനേ…ശരണമയ്യപ്പാ!!!
വീരമണികണ്ഠനേ… ശരണമയ്യപ്പാ!!!
ശ്രീധർമ്മശാസ്താവേ… ശരണമയ്യപ്പാ!!!
ശ്രീഭൂതനാഥനേ… ശരണമയ്യപ്പാ!!!
കൺകണ്ടദൈവമേ… ശരണമയ്യപ്പാ!!!
കലിയുഗവരദനേ…ശരണമയ്യപ്പാ!!!
ഓംകാരപ്പൊരുളേ… ശരണമയ്യപ്പാ!!!
ശങ്കരാത്മജനേ… ശരണമയ്യപ്പാ!!!
ശാന്തസ്വരൂപനേ… ശരണമയ്യപ്പാ!!!
സങ്കടമോചകനേ… ശരണമയ്യപ്പാ!!!
മധുസൂദനസുതനേ… ശരണമയ്യപ്പാ!!!
വേട്ടയ്ക്കൊരുമകനേ… ശരണമയ്യപ്പാ!!!
ഗജവദനസോദരനേ… ശരണമയ്യപ്പാ!!!
ഷണ്മുഖസോദരനേ… ശരണമയ്യപ്പാ!!!
പന്തളവാസനേ… ശരണമയ്യപ്പാ!!!
മഹിഷീസംഹാരനേ… ശരണമയ്യപ്പാ!!!
ശത്രുസംഹാരനേ…ശരണമയ്യപ്പാ !!!
തുരഗവാഹനനേ… ശരണമയ്യപ്പാ!!!
കാനനവാസനേ… ശരണമയ്യപ്പാ!!!
എരുമേലിശാസ്താവേ… ശരണമയ്യപ്പാ!!!
അഴുതാനദിയേ… ശരണമയ്യപ്പാ!!!
കല്ലിടാംകുന്നേ..ശരണമയ്യപ്പാ!!!
കരിമലകയറ്റമേ… ശരണമയ്യപ്പാ!!!
കരിമലവാസനേ… ശരണമയ്യപ്പാ!!!
പമ്പാവാസനേ… ശരണമയ്യപ്പാ!!!
പമ്പാനദിയേ… ശരണമയ്യപ്പാ!!!
പമ്പാഗണപതിയേ… ശരണമയ്യപ്പാ!!!
പമ്പാവിളക്കേ… ശരണമയ്യപ്പാ!!!
നീലിമലകയറ്റമേ… ശരണമയ്യപ്പാ !!!
ശബരിപീഠമേ… ശരണമയ്യപ്പാ!!!
ശരംകുത്തിയാലേ… ശരണമയ്യപ്പാ!!!
ഭഗവാൻതിരുസന്നിധാനമേ… ശരണമയ്യപ്പാ !!!
ആഴിക്കുടയോനേ… ശരണമയ്യപ്പാ!!!
വാവരുസ്വാമിയേ… ശരണമയ്യപ്പാ!!!
പൊന്നുപതിനെട്ടാം പടിയേ… ശരണമയ്യപ്പാ!!!
കന്നിമൂലഗണപതിഭഗവാനേ… ശരണമയ്യപ്പാ!
നാഗരാജാവേ… ശരണമയ്യപ്പാ!!!
ഭസ്മക്കുളമേ… ശരണമയ്യപ്പാ!!!
മാളികപ്പുറത്തമ്മമാതാവേ… ശരണമയ്യപ്പാ!!!
ശബരിഗിരീശനേ… ശരണമയ്യപ്പാ!!!
പൊന്നമ്പലവാസനേ… ശരണമയ്യപ്പാ !!!
തിരുവാഭരണമേ… ശരണമയ്യപ്പാ!!!
തുളസീമാല്യധാരിയേ… ശരണമയ്യപ്പാ!!!
തൃപ്പാദകമലമേ… ശരണമയ്യപ്പാ !!!
നീലാംബരധരനേ… ശരണമയ്യപ്പാ!!!
മോഹനരൂപനേ… ശരണമയ്യപ്പാ!!!
മോഹവിനാശകനേ… ശരണമയ്യപ്പാ!!!
പങ്കജലോചനനേ… ശരണമയ്യപ്പാ!!!
പാപവിനാശകനേ… ശരണമയ്യപ്പാ!!!
കരുണാമയനേ… ശരണമയ്യപ്പാ!!!
അഖിലഗുരുനാഥനേ… ശരണമയ്യപ്പാ!!!
അരിവിമർദ്ദനനേ… ശരണമയ്യപ്പാ !!!
താരകബ്രഹ്മമേ… ശരണമയ്യപ്പാ!!!
ശരണാഗതവത്സലനേ… ശരണമയ്യപ്പാ!!!
ശരണകീർത്തനപ്രിയനേ.. ശരണമയ്യപ്പാ !!!
സകലകലാവല്ലഭനേ… ശരണമയ്യപ്പാ !!!
ധർമസ്വരൂപനേ… ശരണമയ്യപ്പാ!!!
ധർമസംരക്ഷകനേ… ശരണമയ്യപ്പാ!!!
മംഗളദായകനേ… ശരണമയ്യപ്പാ!!!
ജ്ഞാനസ്വരൂപനേ… ശരണമയ്യപ്പാ!!!
മണ്ഡലവിളക്കേ… ശരണമയ്യപ്പാ !!!
മകരവിളക്കേ… ശരണമയ്യപ്പാ!!!
മകരജ്യോതിയേ… ശരണമയ്യപ്പാ!!!
കർപ്പൂരദീപപ്രിയനേ… ശരണമയ്യപ്പാ!!!
ലക്ഷാർച്ചനപ്രിയനേ..ശരണമയ്യപ്പാ!!!
ദീപാര്‍ച്ചനപ്രിയനേ… ശരണമയ്യപ്പാ!!!
ശംഖാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
നെയ്യഭിഷേകപ്രിയനേ .ശരണമയ്യപ്പാ!!!
അഷ്ടാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
പഞ്ചഗവ്യാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
നവകാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
പുഷ്പാഭിഷേകപ്രിയനേ… ശരണമയ്യപ്പാ!!!
ഭസ്മാഭിഷേകപ്രിയനേ..ശരണമയ്യപ്പാ !!!
പായസാന്നപ്രിയനേ…ശരണമയ്യപ്പാ !!!
പാനകപ്രിയനേ… ശരണമയ്യപ്പാ !!!
അന്നദാനപ്രഭുവേ… ശരണമയ്യപ്പാ!!!
ആശ്രിതവത്സലനേ… ശരണമയ്യപ്പാ!!!
ആപത്ബാന്ധവനേ… ശരണമയ്യപ്പാ!!!
അനാഥ രക്ഷകനേ… ശരണമയ്യപ്പാ!!!
ആനന്ദദായകനേ… ശരണമയ്യപ്പാ
മുക്തിദായകനേ… ശരണമയ്യപ്പാ!!!
ഭക്തജനപ്രിയനേ… ശരണമയ്യപ്പാ!!!
അംബുജലോചനനേ… ശരണമയ്യപ്പാ!!!
എന്‍ഗുരുനാഥനേ… ശരണമയ്യപ്പാ!!!
ഏകാന്തവാസനേ…ശരണമയ്യപ്പാ !!!
കാരുണ്യമൂർത്തിയേ… ശരണമയ്യപ്പാ!!!
വിശ്വരക്ഷകനേ… ശരണമയ്യപ്പാ!!!
വിഭൂതി ഭൂഷണനേ… ശരണമയ്യപ്പാ!!!
കലികാലമൂര്‍ത്തിയേ… ശരണമയ്യപ്പാ!!!
താരകബ്രഹ്മസ്വരൂപനേ… ശരണമയ്യപ്പാ!!!
ശിഷ്ടജനസംരക്ഷകനേ… ശരണമയ്യപ്പാ!!!
ദേവവൃന്ദവന്ദിതനേ… ശരണമയ്യപ്പാ!!!
ദേവാദിദേവനേ… ശരണമയ്യപ്പാ!!!
നാരദാദിമുനി സേവിതനേ… ശരണമയ്യപ്പാ!!!
നാഗഭൂഷണാത്മജനേ… ശരണമയ്യപ്പാ!!!
നാരായണസുതനേ..ശരണമയ്യപ്പാ!!!
ശക്തിസ്വരൂപനേ… ശരണമയ്യപ്പാ!!!
ഭക്തലോകപാലകനേ..ശരണമയ്യപ്പാ!!!
ഭൂലോകനാഥനേ… ശരണമയ്യപ്പാ!!!
ഭൂമിപ്രപഞ്ചനേ… ശരണമയ്യപ്പാ!!!
കലിയുഗവരദനേ… ശരണമയ്യപ്പാ!!!
കൈവല്യപദദായകനെ… ശരണമയ്യപ്പാ!!!
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേ… ശരണമയ്യപ്പാ!!!
സമസ്താപരാധങ്ങളും പൊറുത്തരുളേണമേ സ്വാമിയേ… ശരണമയ്യപ്പാ !!!
ഓം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ… ശരണമയ്യപ്പാ!!!സ്വാമിയേ ശരണമയ്യപ്പ

പെൺകുട്ടികളുടെ കോൽക്കളി

ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്.

മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.

വനിതകളുടെ പൂരക്കളി

ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്.


കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്.

പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.

വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്

ഇരിയ അയ്യപ്പക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധബ്രഹ്മകലശവുമായി ബന്ധപ്പെട്ട് അഞ്ചാം ദിവസം (ജൂലൈ 5, 2022 – ചൊവ്വാഴ്ച) രാത്രി എട്ടുമണിയോടു കൂടി നാദം മുരളിയുടെ നേതൃത്വത്തിൽ കണ്ണൂർ സംഘകലയുടെ വിൽകലാമേള അരങ്ങേറി. അയ്യപ്പന്റെ കഥാകഥനമായിരുന്നു നടന്നത്. രണ്ടര മണിക്കൂറിൽ അധികം നീണ്ടുന്നിന്നിരിന്ന ഈ കലാരൂപത്തെ അതേപടി വീഡിയോയിൽ പകർത്താൻ കഴിഞ്ഞിരുന്നില്ല. ഇടവിട്ടുള്ള ഏതാനും ഭാഗങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

അഞ്ചോ ഏഴോ അംഗങ്ങളാണ്‌ പരമ്പരാഗത വില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. ഇവിടെ അഞ്ചുപേരായിരുന്നു ഉണ്ടായിരുന്നത്. സ്റ്റേജിൽ രാജാവിന്റേയും മന്ത്രിയുടേയും രാജഗുരുവിന്റേയും വിദൂഷകരുടെ വേഷത്തിൽ രണ്ടുപേരും ചേർന്നതായിരുന്നു ആ അഞ്ചുപേർ. കഥാകഥനം നടത്തിയത് രാജഗുരു തന്നെയായിരുന്നു. ഹാസ്യരസപ്രധാനമായ നറുമ വിതറി സംവിധായകനായ നാദം മുരളി അടക്കുമുള്ള രണ്ടു വിദൂഷകർ സാമൂഹിക പ്രശ്നങ്ങളെയും മറ്റും മുൻനിർത്തി രസം പകർന്ന് സ്റ്റേജിൽ നിറഞ്ഞാടി. ഇതേകഥയുടെ വിഷ്വൽസ് സ്ക്രീനിൽ കാണിച്ച് കഥ ലഘൂകരിച്ചു മുന്നേറുവാനും ഇവർക്ക് സാധിച്ചു.

തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥന സമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻ പാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻ പാട്ടിന് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻ പാട്ടുകൾ ആണെന്നുതന്നെ പറയുന്നത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി *വിൽക്കലാമേള* എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻ തറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. ‘ഏടുവായന’ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി പതിയെ മാറി.

വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചു തുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കി കാണുവാൻ മാത്രമായോ മറ്റോ വെച്ച് നവീനമാധ്യമങ്ങൾ വഴി സമാന ശബ്ദവിന്യാസം സാധ്യമാക്കുന്നു. വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടി വെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.

ഇതിഹാസപുരാണകഥകളും പുരാവൃത്തങ്ങളും വീരകഥകളും ഒക്കെയാണ്‌ വില്ലുപാട്ടുകൾക്ക് പ്രമേയമാക്കുന്നത്. ക്ഷേത്രങ്ങളിൽ പാരായണത്തിനുപയോഗിച്ചുവന്ന പുരവൃത്ത കഥാഗാനങ്ങളും വീരകഥാഗാനങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന തെക്കൻ പാട്ടുകളെ ഉടച്ചുമിനുക്കിയാണ്‌ മിക്കവാറും വില്ലുപാട്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ആശാൻ പാട്ടുകൾ അവതരണോചിതമായി കെട്ടിയുണ്ടാക്കുന്നു. തെക്കൻപാട്ടുകളിൽ ഇവ്വിധം കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലുകളും ആധുനികീകരിക്കലും വഴി പൂർവപാഠത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നു. തെക്കൻ പാട്ടുകളായ ഇരവിക്കുട്ടിപ്പിള്ളപ്പോര്‌, നീലികഥ, ഭൂതത്താൻപാട്ട് എന്നിവ ഇത്തരത്തിൽ വില്ലുപാട്ടുകളായി രൂപാന്തരപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കുചേലവരലാഭം, ചിത്തിരപുത്ര നയനാർക്കഥ, അയോധ്യകഥ, കോവിലൻ ചരിതം തുടങ്ങിയവ വില്ലുപാട്ടുകൾക്കുപയോഗിച്ചു വരുന്നു. പല വില്ലുപാട്ടുകളെയും നാടോടിപ്പാട്ടുകളായി കണക്കാക്കാനാവില്ല; പഴമ അവകാശപ്പെടാനും പറ്റില്ല. സ്തുതി, ഒപ്പാര്‌‍, കുമ്മി, ദേശവർണ്ണനകൾ ഇവ ഇടകലർത്തി പാട്ടുകൾ രചിക്കാൻ സമർത്ഥരായ ആശാന്മാരുണ്ടായിട്ടുണ്ട്. പാട്ടിന്റെ ആദ്യത്തിൽ വില്ലുപാട്ടിന്റെ പേരും ആശാന്റെ പേരും പാട്ടായോ പ്രസ്താവനയായോ സൂചിപ്പിക്കും. ആറ്റിൻകര കുമാരപിള്ള, തെങ്ങുകുഴി ചിതംബര താണുപിള്ള, വാവറ അപ്പിപ്പിള്ള, ഇട്ടകവേലി നാരായണൻ, അഗസ്തീശ്വരം ആറുമുഖപ്പെരുമാൾ തുടങ്ങിയവർ പ്രസിദ്ധരായിത്തീർന്ന ആശാന്മാരണ്‌.

ആദ്യന്തം പാട്ടുപാടുന്ന രീതിയും പാട്ടുപാടി കഥ വിവരിക്കുന്ന രീതിയുമുണ്ട്. പാട്ടുപാടുകയും കഥ പറയുകയും ചെയ്യുന്നവരെ പുലവൻ എന്നുവിളിക്കുന്നു. ചില പുലവന്മാർ ആശാന്മാരുമായിരിക്കും. തോവാള സുന്ദരം‌ പിള്ള, കരിപ്പോട്ടു ചിതംബരതാണു, കോലപ്പാ പിള്ള തുടങ്ങിയവർ പുലവനാശാന്മാരാണ്‌. നല്ല ശബ്ദവും രാഗതാള ബോധവുമുള്ളവരാണ്‌ പുലവന്മാർ. ഭാഷാചാതുര്യവും ഉച്ചാരണശുദ്ധിയുമുള്ളവർ ഈ രംഗത്ത് ശോഭിക്കുന്നു. ഗദ്യകഥനങ്ങൾ അഭിനയത്തിന്റെ മേമ്പൊടിയോടെയാണ്‌ അവതരിപ്പിക്കുക.

താരാട്ട്, ഒപ്പാര്‌, തുടങ്ങിയവയുടെ ചുവടുപിടിച്ചാണ്‌ പാട്ടു പാടിവന്നത്. പിൽക്കാലത്ത് ചിന്ത്, കുമ്മി, വിരുത്തം, പല്ലവി, ചരണം തുടങ്ങിയവ സ്വീകരിച്ചു. ഒരേ ശീലിലെഴുതിയാലും സന്ദർഭാനുസാരം രാഗങ്ങൾ വ്യത്യാസപ്പെടുത്തുന്നു പുലവന്മാർ. കാൽ നൂറ്റാണ്ടുമുൻപ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാർ ബാലൻപിള്ളയാണ്‌ അനുഷ്ഠാനകലയായിരുന്ന വില്ലുപാട്ടിനെ ജനകീയകലയാക്കി മാറ്റാനുള്ള ആദ്യശ്രമം നടത്തുന്നത്. സംഘത്തിലെ എല്ലാവരും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുക, ഹാർമോണിയം, തബല തുടങ്ങിയവ ഉപയോഗിക്കുക, പശ്ചാത്തലത്തിൽ നീലയവനിക ഉപയോഗിക്കുക തുടങ്ങിയവയാണ്‌ അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങൾ. വില്ല് നിലത്ത് വെയ്ക്കുന്ന രീതിയാണ്‌ മറ്റൊരു പരിഷ്കാരം. സംഘാംഗങ്ങളിൽ ആർക്കും പാടാൻ സ്വാതന്ത്ര്യം നൽകുകയും കഥാകഥനം മറ്റൊരു സംഘാംഗത്തെ ഏല്പിക്കുകയും സംഘാംഗങ്ങൾ ഏഴായി നിജപ്പെടുത്തുകയും ചെയ്തു. സംഘത്തിലെ പ്രധാനിയാണ്‌ വില്ലടിക്കുന്നത്.

അടുത്ത കാലത്ത് സ്ത്രീകൾ വില്ലുപാട്ടിൽ കടന്നുവരികയും ട്രൂപ്പുകൾ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സംഗീതോപകരണങ്ങളും വർണ്ണപ്രകാശ വിന്യാസങ്ങളും കൊണ്ട് വില്ലുപാട്ട് ജനകീയമായിത്തീർന്നു. പാട്ട് എന്നതിനെക്കാൾ വിവിധ കലകളുടെ ഒരു വിരുന്നായി മാറിയതിനാൽ *വിൽക്കലാമേള* എന്ന പേര്‌ സ്വീകരിച്ചു. കഥാപ്രസംഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും സ്വന്തമായ വ്യക്തിത്വം അവകാശപ്പെടാനാവുന്ന ഈ പുതിയ രൂപത്തിനെ കേരളത്തിലങ്ങോളമിങ്ങോളമുള്ളവർ സ്വീകരിച്ചുകഴിഞ്ഞു. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യ കൃതികളുടെയും ഇതിവൃത്തങ്ങൾ സ്വീകരിച്ച് തനിമലയാളത്തിൽ ആവിഷ്കരിക്കുന്ന നവീനവില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കൻപാട്ടു ശൈലിയിൽ നിന്ന് തികച്ചും ഭിന്നമായ ഒന്നാണിപ്പോൾ.

അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…

ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്.

വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും?

ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട് അതിനുള്ള ധൈര്യമിവർക്കില്ലാതെ വരുന്നു?

നാം ജീവിക്കുന്ന സമൂഹം

കേരള ശാത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സംഘടന വിദ്യാഭ്യാസ ഉപസമിതി നടത്തിയ ശാത്രക്ലാസ് പരമ്പരയിൽ രണ്ടാമതായി കാലടി ശ്രീ ശങ്കരാ സംസ്കൃത സർവ്വകലാശാല പ്രൊഫസർ ആയിരുന്ന ഡോ: എം. ടി. നാരായണൻ നടത്തിയ പ്രഭഷണത്തിന്റെ രത്നച്ചുരുക്കം അണിവിടെ കൊടുത്തിരിക്കുന്നത്. നാം ജീവിക്കുന്ന ലോകം; നാം ജീവിക്കുന്ന കാലം എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത് ക്ലാസ് ആയിരുന്ന നാം ജീവിക്കുന്ന സമൂഹം എന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചതായിരുന്നു ഇത്. ഡിസംബർ 9 2021 രാത്രി 8 മണിക്കായിരുന്നു ഈ പ്രഭാഷനം നടന്നത്. പ്രഭാഷണം കേട്ടപ്പോൾ കുറിച്ചിട്ട നോട്ടുകളാണിവിടെ കൊടുക്കുന്നത്.

പൂർവ്വകാലം

Homo Heidelbergensis, Australopithecus Africanus, Australopithecus Sediba, Paranthropus Aethiopicus, Homo Erectus, Homo Neanderthalensis (Neanderthal), Homo Sapiense, Homo Floresiensis, Denisovans എന്നു തുടങ്ങി മനുഷ്യ ഗണത്തിൽ പെട്ട പലതരം ജീവികൾ അന്നുണ്ടായിരുന്നു. പക്ഷേ, ചരിത്രത്തിൽ അവശേഷിച്ചത് ഹോമോ സാപ്പിയൻസ് മാത്രമായിരുന്നു.ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പുതന്നെ ബാക്കിയുള്ള സകല സ്പീഷീസുകളേയും വംശനാശത്തിലേക്കു തുടച്ചുനീക്കി ഹോമോ സാപിയൻസ് പിടിച്ചു നിന്നു. സമൂഹമായി കൂട്ടം ചേർന്ന് അതിജീവനത്തിന്റെ പാതയിൽ അവർ ഒന്നിച്ചു എന്നു വേണം കരുതാൻ. നമ്മുടെ പൂർവ്വികർ അനാദികാലം മുതലേ ദക്ഷിണേന്ത്യയിൽ താമസിച്ചിരുന്നു എന്നൊരു സങ്കല്പം ഉണ്ടായിരുന്നു. ആ അനാദികാലം എന്നത് അത്രപുരാതനമല്ലെന്നും 65000 വർഷങ്ങൾ പുറകോട്ടു നടന്നാൽ നമുക്ക് നമ്മുടെ വംശപൈതൃകത്തിന്റെ കഥയറിയാമെന്നും പറഞ്ഞ്, ആഫ്രിക്കയിൽ നിന്നും ഹോമോസാപ്പിയൻസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് എത്തിച്ചേർന്ന കഥ പറയുന്ന ടോണി ജോസഫ് എന്ന പത്രപ്രവർത്തകന്റെ പുസ്തകമാണ് ആദിമ ഇന്ത്യക്കാർ എന്ന Early Indians. നാലു കുടിയേറ്റങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു എന്നവിടെ വിശദീകരിക്കുന്നു. ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്.

നവീനശിലായുഗം

സാപ്പിയൻസ് ഉള്ള ഹോമോസ് തുടക്കം മുതലേതന്നെ കൂട്ടം ചേർന്നു ജീവിച്ചു വന്നിരുന്നു. സമൂഹം എന്നത് ഉപജീവനത്തിനുള്ള മാർഗവുമായി മാറുകയായിരുന്നു. കൂട്ടം ചേർന്നവർ നിത്യജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരായി. ഏകദേശം ക്രി. മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെ മനുഷ്യസമൂഹത്തിൽ രൂപം പൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു – നവീനശിലായുഗം. നവീനശിലായുഗത്തിൽ കാർഷിക വൃത്തിയിലേക്ക് സമൂഹം എത്തി ചേർന്നു. കൃഷിയുടെ കണ്ടു പിടുത്തവും വ്യാപനവും നവീന ശിലായുഗത്തിൽ ആരംഭിച്ചത് സമൂഹത്തെ വൻതോതിൽ മാറ്റിയെടുത്തിരുന്നു. ബാക്കിവന്ന ചോറാണു സംസ്കാരം (എം. എൻ. വിജയൻ മാഷ്). കൃഷി നവീനശിലായുഗ വിപ്ലവത്തിന്ന് കാരണമായി എന്നു പറയാം. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു. ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ. അതോടൊപ്പം നദീതട സംസ്കാരം ഉടലെടുത്തു. വെങ്കലയുഗ നാഗരികത വളർന്നു വന്നു. മെസെപ്പെട്ടോമിയൻ നാഗരികത ഇതായിരുന്നു. 5000 വർഷം മുമ്പുള്ള നാഗരികത ആയിരുന്നു അത്.

മെസെപ്പെട്ടോമിയ

മെസെപ്പെട്ടോമിയ എന്നാൽ നദികൾക്കിടയിലെ പ്രദേശം. യൂഫ്രട്ടീസ് – ടൈഗ്രീസ് നദി തീരങ്ങളിൽ വന്ന മെസെപ്പെട്ടോമിയൻസ് നാഗരികതയിലാണ് 60 തിനെ അടിസ്ഥാന യൂണിറ്റാക്കിയാണ്, വാച്ചിലെ 60 സെക്കന്റും 60 മിനിറ്റും ഒക്കെ വന്നതും അതുവഴിയാണ്. എഴുത്തിവിദ്യയുടെ ആവിർഭാവവും അന്നായിരുന്നു. അയ്യായിരം കൊല്ലങ്ങൾക്ക് മുന്നേ സുമേറിയൻ ജനതയിൽ ഒരു വിഭാഗം ഇവിടെ ജീവിക്കാൻ തുടങ്ങിയിരുന്നു.

ഇരുമ്പുയുഗം

മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തെ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ശിലായുഗത്തിന്റെയും താമ്രയുഗത്തിന്റെയും തുടർച്ചയാണ് അയോയുഗം എന്നറിയപ്പെടുന്ന ഇരുമ്പുയുഗം. ഇരുമ്പിന്റെ കണ്ടു പിടുത്തവും അതിന്റെ വ്യാപനവും ആണു പിന്നെ വന്നൊരു നേട്ടം. കൃഷിയുടെ വ്യാപനത്തിന് അതുപകരിച്ചു. ഇന്ത്യയിൽ ഇരുമ്പുയുഗം എന്നാണ് തുടങ്ങിയതെന്നു നിശ്ചയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇന്നേവരെ കിട്ടിയിട്ടില്ല. മോഹഞ്ജൊദരോ, ഹാരപ്പാ, തക്ഷശില മുതലായ കേന്ദ്രങ്ങളിൽ നടത്തിയ ഉത്ഖനനങ്ങൾ ഇന്ത്യയിലെ അയോയുഗത്തെ സംബന്ധിച്ച പല തെളിവുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബി.സി. 1000-നും 200-നും മധ്യേയാണ് ഇന്ത്യയിൽ അയോയുഗം തുടങ്ങിയതെന്നാണ് പൊതുവേയുള്ള ധാരണ.

മഗധ

ഇന്നത്തെ ഇന്ത്യ 16 ജനപഥങ്ങളായി വന്നത് ആ സമയത്തായിരുന്നു. കാംബോജം, ഗാന്ധാരം, കുരു, പാഞ്ചാലം, കോസലം, മഗധ, മല്ല, കാശി, വജ്ജി അഥവാ വൃജ്ജി, അംഗ, ശൂരസേന, വത്സ അഥവാ വംശ, മത്സ്യരാജവംശം (അഥവാ മച്ഛ), അവന്തി, ചെട്ടിയ, അസ്സാക എന്നിവയാണവ. പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപഥങ്ങളിൽ ഒന്നാണ് മഗധ. കൃഷി വ്യാപിക്കുന്നതോടു കൂടി, മഗത സംസ്കാരമാണ് മറ്റു 15 ജനപഥങ്ങളേയും തളർത്തി വളർന്നു വന്ന ജനപഥം. മറ്റു ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവർ മഗധയുടെ അതിർത്തി വികസിപ്പിക്കുകയായിരുന്നു എന്നു പറയാം. ഇന്ത്യൻ ചരിത്രത്തിൽ മധ്യകാലഘട്ടമാണിത്. ഫ്യൂഡലിസം നിലനിന്നിരുന്ന ജനപഥമായിരുന്നു അത്. തന്റെ സുരക്ഷയ്ക്കായി അപ്രമാധിത്വമുള്ള ഒരു വിശ്വാസത്തിനു കീഴിൽ ആൾക്കാർ അണിനിരന്നു. ഇരുണ്ടകാലഘട്ടം എന്നും ഇക്കാലത്തെ വിളിക്കാറുണ്ട്. ഏകദേശം 200 വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപദമായി വളർച്ചപ്രാപിച്ചത്. ഇരുമ്പ് യുഗത്തിൽ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ മേന്മകൾ, ഭൂമിയുടെ ഫലഭൂയിഷ്ഠത, സൈന്യസംഘടനത്തിന്റെ തുടക്കം, മഗധയിലെ സമൂഹത്തിന്റെ ഫ്യൂഡലിസ്റ്റ് യാഥാസ്ഥികമല്ലാത്ത സ്വഭാവം ഇങ്ങനെ എടുത്തു പറയാൻ പല കാര്യങ്ങൾ ഈ സംസ്കാരത്തിൽ ഉണ്ട്. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു. തുടർന്ന് മൗര്യൻ കാലഘട്ടമായിരുന്നു.

ഇന്നത്തെ ഇന്ത്യാ ഭൂഖണ്ഡം മുഴുവനായും ഒരു ഭരണാധികാരിയുടെ കീഴിൽ വന്നത് മൗര്യകാലഘട്ടത്തിലാണ്. ഇന്ത്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തിയുള്ള ഭരണമായിരുന്നു മൗര്യന്മാരുടേത്. മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ മഹാജനപദങ്ങൾ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ നഗര ഭരണസം‌വിധാനമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. മൗര്യന്മാരുടെ കാലത്ത് കൃഷിയായിരുന്നു പ്രധാന ജീവിത മാർഗ്ഗം. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു. തക്ഷശിലയായിരുന്നു പ്രധാന പഠനകേന്ദ്രം. ലോകപ്രശസ്ത്മായ സർവ്വകലാശാല അവിടെ നില നിന്നിരുന്നു. കലിംഗയുദ്ധത്തിലെത്തിനിന്ന തുടർച്ചയായ യുദ്ധങ്ങളിലൂടെ വളർത്തപ്പെട്ട മൗര്യ സാമ്രാജ്യം 232ബി സി യിൽ അശോകന്റെ വിടവാങ്ങലിനു ശേഷം തകർന്നു തുടങ്ങി.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവും പ്രത്യക്ഷ രക്ഷാ ദൈവസഭ വിശ്വാസികളുടെ ദൈവതുല്യനും ആയിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ അപ്പച്ചൻ. ഇദ്ദേഹം ചെറുപ്പകാലത്തുതന്നെ കുടുംബം ക്രിസ്തുമതത്തിൽ ചേർന്നെങ്കിലും ക്രിസ്തീയ സമുദായത്തിനുള്ളിലെ ജാതീയ ഉച്ചനീചത്വങ്ങൾ മൂലം 1908-ൽ ഇതിൽ നിന്നും പിന്മാറുകയുണ്ടായി. അദ്ദേഹം മാർത്തോമാസഭ വിട്ട് ബ്രദറൺ സഭയിൽ ചേർന്നു. എന്നാൽ സഭയുടെ വിവേചനം അയിത്തജാതികളെ സംഘടിപ്പിച്ച് ജാതിവ്യവസ്ഥക്കെതിരെ കലാപം തുടരാൻ അദ്ദേഹത്തിന് പ്രചോദനമായി. 1909-ൽ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന വേർപാടുസഭ സ്ഥാപിച്ചു. ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പേരിൽ പൊയ്കയിൽ ശ്രീകുമാരഗുരു സ്ഥാപിച്ച സഭ ഒരു മതം പോലെ തന്നെയായിരുന്നു. മരിച്ചു കഴിഞ്ഞല്ല ജീവിതം, പ്രത്യക്ഷ ജീവിതത്തിലുള്ള മുന്നേറ്റം തന്നെയാണതു എന്നണിവരുടെ പ്രമാണം. സ്ത്രീസമത്വത്തിന് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചു. നവോദ്ധാനകാലം വന്നതു പിന്നെയാണ്. ഇറ്റലിയിൽ 14 ആം നൂറ്റാണ്ടിൽ ഇതാദ്യമായി ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ബംഗാളിൽ 19 ആം നൂറ്റാണ്ടിലെ ആദ്യ സമയത്തും കേരളത്തിൽ 19 ആം നൂറ്റാണ്ടിന്റെ അവസാനവും ആയിരുന്നു നവോദ്ധാനകാലം കടന്നുവന്നത്.

നവോദ്ധാനകാലം

മദ്ധ്യ കാലഘട്ടത്തിന്റെ അന്ത്യത്തോടെ ഇറ്റലിയിൽ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്ന, ഏകദേശം 14-ആം നൂറ്റാണ്ടു മുതൽ 17-ആം നൂറ്റാണ്ടുവരെ നിലനിന്ന, സാംസ്കാരികപ്രസ്ഥാനമായിരുന്നു. മാനവികതയ്ക്കായിരുന്നു ഇവിടെ പ്രാധാന്യം. യുക്തിക്ക് നിരക്കുന്ന അറിവിനെ അടിസ്ഥാനപ്പെടുത്തി ജനാധിപത്യ ബോധത്തോടെയുള്ള ഇടപെടലാണിത്. നവോദ്ധാനകാലഘടത്തിലാണിത് ഈ ചിന്തകൾ പ്രബലമായി വന്നത്. 1888 ഇൽ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി 10 വർഷം നീണ്ടു നിന്ന നവോദ്ധാന ഉണർവ് ശ്രദ്ധേയമാണ്. ബൌദ്ധിക മേഖലകളിൽ നവോത്ഥാനത്തിനു വ്യാപകമായ സ്വാധീനം ചെലുത്താനായി. നവോത്ഥാനത്തിന്റെ ആദ്യചുവടുവയ്പുകൾ നടത്തിയത് ബംഗാളിലെ നവവരേണ്യവിഭാഗമായിരുന്നു. രാജാറാം മോഹൻ റോയ് ആയിരുന്നു ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യസാരഥി. . യുക്തിഹീനമായ ആചാരാനുഷ്ഠാനങ്ങളെ അദ്ദേഹം എതിർത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസവും ശാസ്ത്രപഠനവും സാമൂഹികമുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. വിഗ്രഹാരാധനയെ ശക്തമായി എതിർക്കുകയും, സതിനിരോധനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു. 1828-ൽ അദ്ദേഹം ‘ബ്രഹ്മസമാജം’ സ്ഥാപിച്ചു. ശ്രീമൂല പ്രജാസഭയും മനോരമ പത്രവും ഇന്ദുലേഖ എന്ന മലയാളത്തിലെ ആദ്യ നോവലും മലയാളി മെമ്മോറിയൽ എന്ന പേരിൽ തിരുവിതാം കൂറിൽ തൊഴിലിനു വേണ്ടിയുള്ള സമരരൂപങ്ങൾ വന്നതും ഒക്കെ ഈ സമയത്തു വന്നതായിരുന്നു. അന്വേഷണതൃഷ്ണ, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, സാഹിത്യാഭിരുചി തുടങ്ങി ഒരുകൂട്ടം കാര്യങ്ങളിലൂടെ സൈന്റിഫിക് റവലൂഷനിലേക്ക് വരികയായിരുന്നു മാനവികത. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ഉതകും വഴി, അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിക്കുന്ന മാർഗദർശിയായി മാറി.

സയൻസ് ദശകം

നാരായണഗുരു ദൈവദശകം രചിച്ചപ്പോൾ അതിന് മറുപടിയായി സഹോദരൻ അയ്യപ്പൻ രചിച്ച കവിതയാണ് സയൻസ് ദശകം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് നാരായണ ഗുരു ഒപ്പമുള്ളവരെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന് പാഠഭേദം സൃഷ്ടിച്ചയാളായിരുന്നു സഹോദരൻ അയ്യപ്പൻ. 1916 ലാണ് ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ദൈവദശകത്തിന്റെ രചനാസ്വരൂപത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു സയൻസ് ദശകംവും. ‘കോടിസൂര്യനുദിച്ചാലുമൊഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ’ എന്നതാണതിന്റെ ആദ്യ വരികൾ. ശാസ്ത്രത്തിന്റെ പ്രാമാണികത വിളിച്ചു പറയുന്ന ഈ രചനയിൽ; പുരോഹിതന്മാരെ ഇരുട്ടുകൊണ്ടു കച്ചടവടം നടത്തുന്നവരെന്നാണ് വിശേഷിപ്പിക്കുന്നത്. തികഞ്ഞ നാസ്തികനായ അയ്യപ്പൻ പ്രകൃതി രഹസ്യങ്ങളെന്തെന്ന് വെളിപ്പെടുത്താൻ ആത്മീയതയ്ക്കു സാധ്യമാവില്ലെന്ന് ആഴത്തിൽ വിശ്വസിച്ചു. ശാസ്ത്രത്തിനു മാത്രമേ അത് സാധ്യമാക്കാൻ കഴിയൂ. തന്റെ പ്രവർത്തനങ്ങളിലൂടേയും രചനകളിലൂടേയും ഇക്കാര്യം പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

ആഗോളവത്കരണം

സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് ആഗോളവത്കരണം. കച്ചവ്ടത്തിന്റെ ആഗോളവത്കരണം നടത്തി വലിയൊരു മാറ്റം യൂറോപ്പിൽ 14 ആം നൂറ്റാണ്ടിൽ തന്നെ തുടങ്ങിയിരുന്നു. വ്യാവസായിക വിപ്ലവം മുതലാളിത്തത്തിന്റെ തലം മാറ്റുന്ന തരത്തിൽ വളർന്നുവന്നു. മാനവ ചരിത്രത്തിൽ വലിയൊരു മാറ്റമാണ് വ്യവസായ മുന്നേറ്റം. ലോകം മുഴുവൻ ഒന്നെന്ന നിലയിൽ കഴിഞ്ഞ 30 വർഷങ്ങളിലൂടെ നടത്തിവരുന്ന മുതലാളിത്ത വ്യാപനത്തിന്റെ പ്രകടമായ ദോഷവശങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. കൂടാതെ മുതലാളി തൊഴിലാളി ബന്ധങ്ങളിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി.മുതലാളിമാർ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകി കൂടുതൽ സമയം പണിയെടുപ്പിക്കുന്ന അവസ്ഥയും സംജ്ഞാതമായി. പണത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന കാഴ്ചപ്പാടിലേക്ക് മാറിയിട്ടുണ്ട്. മനുഷ്യന്റെ ഏതൊരു കഴിവിനേയും പണത്തിന്റെ മൂല്യത്തിൽ വിപണനം ചെയ്യാൻ തുടങ്ങിയത് ആഗോളവത്കരണത്തിന്റെ കാലത്താണ്. ലക്ഷങ്ങളും കോടികളും സമ്മാനത്തുക നിശ്ചയിച്ച് ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ പലതരം വിപണനതന്ത്രങ്ങൾ നമ്മൾ നിത്യേന കാണുന്നു. ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണ്ണിലൂടെ മാത്രം കാര്യങ്ങളെ കാണാൻ പുതു തലമുറ പഠിച്ച്കിരിക്കുന്നു. കർഷകർ ഒക്കെ ആത്മഹത്യയിലേക്ക് വഴിമാറുന്നു. മുമ്പൊക്കെയും ഒന്നിട്ടിറങ്ങി കാർഷിക വിപ്ലവത്തിലൂടെ പിടിച്ചു നിൽക്കാനായി പൊരുതിയവർ ഇന്ന് ആത്മഹത്യയിൽ അഭയം തേടുന്നു. മാനവികതയെ മാറ്റി നിർത്തുന്ന ഏതൊരു ഇസത്തിനും അധിക കാലം നിലനിൽക്കാനാവില്ല എന്നു ചരിത്രം പറയുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമാ‍യി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു. പരിസ്ഥിതിയുടെ തകർച്ചയാണ് ആഗോളവത്കരണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സാമ്പത്തികപ്രവർത്തനങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ല. എന്നാൽ വികസ്വരരാജ്യങ്ങളാണു പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് എന്നു സ്ഥാപിക്കാനാണു സമ്പന്നരാജ്യങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വികസ്വരരാജ്യങ്ങൾ അവർ ആഗ്രഹിക്കുന്നതരത്തിലുള്ള വികസനം പരിസ്ഥിതിനാശം ഉണ്ടാക്കും എന്ന കാരണത്താൽ നടത്താൻ പാടില്ലായെന്നുവരെ സമ്പന്നരാജ്യങ്ങൾ വാദിച്ചുതുടങ്ങിയിരിക്കുന്നു.

നിലവിലെ രീതി

ശാസ്ത്രചിന്തയുടെ പ്രാധാന്യം ഏറെയുള്ളൊരു കാലമാണിത്. കാരണം, അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം ദോഷങ്ങളുടെ വ്യാപനമാണു നടക്കുന്നത്. പണത്തിന്റെ മൂല്യത്തിലൂടെ മാത്രം ചുറ്റുപാടുകളെ കാണുന്ന സമൂഹം വളർന്നു വരുന്നുണ്ട് നിലവിലുള്ള ദോഷവശങ്ങളെ കൂട്ടുന്നു. കൃത്യമായ ശാസ്ത്രപഠനമാതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി തന്നെ, കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്; അതിനായി ഓരോരുത്തരും പ്രവർത്തിക്കേണ്ടതുണ്ട്.

വാൽകഷ്ണം

വിശ്വസംസ്കാരപാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാർക്കു നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദര പാതയിലൂടെ?
വേഗമാകട്ടെ,വേഗമാകട്ടെ!

കുടിയൊഴിക്കൽ – വൈലോപ്പിള്ളി

സ്വര്‍ണ്ണപ്രശ്‌നവും താംബൂല പ്രശ്‌നവും

Swarna prashnam Ashtamangala prashnam thamboola prasnam സ്വർണപ്രശ്നം അഷ്ടമംഗല പ്രശ്നം താമ്പൂലപ്രശ്നം Jyolsyan Astrologer Jyothisham ജ്യോതിഷി കണിയാൻ Jyolsyars, Astrologers, ജ്യോതിഷികൾ, കണിയാന്മാർ

പ്രശ്നവിധികളെ കുറിച്ചു കേട്ടിരിക്കും. എന്തിനുമേതിലും ജാതിമതഭേദമന്യേ ആളുകൾ ഇന്ന് ജ്യോതിഷിയെ കണ്ട് തന്റെ ഭാവിയെ കുറിച്ച് അറിയുന്നുണ്ട്. ഇതിനായി എത്രമാത്രം കാശ് കളയാനും ആൾക്കാർക്ക് യാതൊരു മടിയുമില്ല. ജാതകഫലവും ന്യൂമറോളജിയും മറ്റു പറയുന്ന പേജുകൾ ഓൺലൈനിൽ പബ്ലിഷ് ചെയ്തശേഷം അതിലെ കൃത്യതയെ പറ്റി എനിക്കു ലഭിക്കുന്ന കോളുകളും മെയിലുകളും അത്രമാതം ഭീകരമാണ്. ഇവിടെ പറയുന്നത്, അത്തരം പേർസണൽ പ്രശ്നവിധികളെ പറ്റിയല്ല; അമ്പലങ്ങളിൽ ചിലപ്പോൾ നടക്കുന്ന സ്വർണ/താമ്പൂല പ്രശ്നവിധികളെ പറ്റിയാണ്. 12 വർഷങ്ങൾ കഴിയുമ്പോൾ മിക്ക ക്ഷേത്രങ്ങളിൽ പുനഃപ്രതിഷ്ഠ നടത്തുന്നു വരുന്നുണ്ട്. കൂട്ടത്തിൽ തന്നെ, മലനാടിൽ ദ്രാവിഡമൂലമായ കാവുകൾ ഒക്കെയും പുനഃപ്രതിഷ്ഠയിലൂടെ ആര്യാധിപത്യം ഉറപ്പിക്കുന്ന കാലവും കൂടിയാണിത്. ക്ഷേത്രങ്ങൾ ഒരു കൂട്ടം ജനങ്ങളുടെ വികാരവിചാരങ്ങളുടെ കൂടി മൂർത്തരൂപമാണെന്നു കരുതണം. അവിടങ്ങളിൽ നടക്കുന്ന പുനഃപ്രതിഷ്ഠ, ബന്ധപ്പെട്ട ജനതയുടെ മനസ്സിന്റെ ശുദ്ധീകരണം കൂടിയാണെന്നു കരുതണം. ക്ഷേത്രങ്ങൾ നാടിന്റെ നന്മകൂടി ആവുന്നത് ഇപ്രകാരം കൂടിയാണ്. കാരണം, ഒട്ടേറെപേർ ശുദ്ധമായ ഭക്തിയിൽ തന്നെ ഇവിടേക്ക് എത്തിച്ചേരുന്നു; ചിലരാവട്ടെ, ഭക്തി അത്രകണ്ടില്ലെങ്കിലും, ഇനി അവിടെ വല്ല ശക്തിയും ഉണ്ടെങ്കിലോ എന്നു കരുതി അല്പം ഭയത്തോടുകൂടി പരിപാടികളിൽ ഭാഗവാക്കാവുന്നു.

പല ജാതികളിലായി വേർതിരിഞ്ഞ്, തങ്ങളുടെ ജാതി മാത്രം എന്തോ ലോകോത്തരസംഭവമാണെന്നു കരുതി അലങ്കരിക്കുന്നവർ പഴമക്കാരിലും പുതുമുഖങ്ങളിലും ഏറെപ്പേരുണ്ടിന്ന്. ആ വർഗബോധത്തിൽ നിന്നു പടപൊരുതി മുന്നേറുമ്പോളും എല്ലാവരേയും ഒറ്റച്ചരടിൽ ചേർത്തു നിർത്താനെന്ന പോലെ അമ്പലം ഒരു കാരണമാവുന്നു. ജാതിഭേദം മറന്ന് അമ്പലമുറ്റത്ത് അവർ ഒന്നായി അണിനിരക്കുന്നു. മാതൃസമിതി, യുവസമിതി, ബാലവേദി ഇങ്ങനെ പലപല രൂപങ്ങളിൽ അമ്പലത്തിൽ കമ്മിറ്റികൾ ഉണ്ടാവും. വിവിധ കമ്മിറ്റിക്കാർ നാടിന്റെ പലഭാഗത്തുമായി പരന്നിരിക്കുകയും ചെയ്യുന്നു. ഏതേലുമൊരു അമ്പലക്കാര്യത്തിൽ അവർ വർണഭേദങ്ങൾ മറന്ന് ഒന്നാവുന്നു; അവിടെ ഒന്നെന്ന ചിന്തയ്ക്കു തന്നെ മുൻകരുതൽ ലഭിക്കുന്നു. ഒരേ താളത്തിൽ നീങ്ങുന്നു.

ആസുരതാളം പെരുമ്പറ മുഴക്കുന്ന ഹൃദയങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരിക്കും; ഇടയിൽ അവർ തമ്മിൽ കലഹിക്കുന്നു. അസഭ്യവർഷം പെരുമഴയായി പെയ്തിറങ്ങിയവർ പരസ്പരം കുറ്റപ്പെടുത്തുന്നു. കമ്മറ്റിക്കാർ ഇടപെട്ടു പലതും തീർത്തേക്കും; ചിലതൊക്കെ തീർക്കാതെ നിന്നേക്കും. ഒരു ചുരുളിയെന്ന പോലെ കമ്മറ്റികളും പ്രശ്നങ്ങളും തുടർന്നും മാറിമാറി വന്നേക്കും. അമ്പലവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ മനസ്സ് അല്പകാലം കഴിയുമ്പോൾ പ്രശ്നസങ്കീർണമായി മാറുന്നു എന്നുവേണം കരുതാൻ. ശാന്തിക്കാരനെ ഇഷ്ടമില്ലാത്ത കമ്മിറ്റി ഭാരവാഹികളും; ഭാരവാഹികളെ ഇഷ്ടമല്ലാത്ത കമ്മിറ്റിക്കാരും, കമ്മിറ്റിയുടെ ചെയ്തികളെ സംശയത്തോടെ വീക്ഷിക്കുന്ന ജനതതിയും വർഷങ്ങളുടെ ഇടവേളയിൽ കൂടിവരുന്നു.

12 വർഷം കഴിയുമ്പോൾ പുനഃപ്രതിഷ്ഠ ആവശ്യമാണ്. ആരൂഢസ്ഥാനത്തിന്റെ ചൈതന്യം വിലയിരുത്താൻ പ്രശ്നക്കാരൻ എന്നു പേരുള്ള ജ്യോത്സ്യരെ ഇവർ കൂട്ടത്തോടെ കാണുന്നു. അങ്ങനെ അമ്പലത്തിൽ വെച്ച് സ്വർണപ്രശ്നമോ താമ്പൂലപ്രശ്നമോ വെച്ച് കമ്മറ്റിക്കാരും നാട്ടുകാരും ഒന്നിച്ചിരുന്നു ചർച്ച ചെയ്യുന്നു. വെറുതേ കവടികൾ മറിച്ചും തിരിച്ചും ഉഴിഞ്ഞ് അവിടേയും ഇവിടേയും അല്പാല്പം മാറ്റിവെച്ച് ശേഷിക്കുന്ന നമ്പർ വെച്ചവർ രാഹുവിനേയും കേതുവിനേയും ബുധനേയും ശുക്രനേയും ശനിയേയും ഒക്കെ വിളിച്ചുവരുത്തി നടയ്ക്കിരുത്തി, കഴിഞ്ഞ പന്ത്രണ്ടു വർഷത്തെ പ്രവർത്തനം അവർ വിശദമായി വിലയിരുത്തുന്നു.

വരാഹമിഹിരന്റെ ഹോരാശാസ്ത്രമോ, ഫലദീപികയോ ഹൃദ്യപഥമോ ദശാദ്യായിയോ ജ്യോതിഷമഞ്ജരിയോ ഒന്നുമല്ല അപ്പോൾ ഇവിടെ വേണ്ടത്, സഹായത്തിനായി അതിലുള്ള സ്ലോകം ഇടയ്ക്കിടെ തട്ടിവിടാം എന്നേ ഉള്ളൂ. മുമ്പിലിരിക്കുന്നവരുടെ മനസ്സറിഞ്ഞ്, ആശാനും ഉള്ളൂരും വള്ളത്തോളും മണിപ്രവാളചരിത്രത്തിൽ സകല കവ്യവര്യരും തരം പോലെ പ്രശ്നവേദിയിൽ വന്നു പോകുന്നതു കാണാം. കുത്തിക്കുത്തി ചോദിച്ച് അമ്പലത്തിലെ പരിചാരകവൃന്ദത്തെ ജ്യോതിഷികൾ അവർ ചോദ്യം ചെയ്യുന്നു. ബന്ധപ്പെട്ടവർ ഭയഭക്തിയോടു കൂടി അവർ മനസ്സിൽ ഒളിപ്പിച്ചുവെച്ച വ്യഥകളും സങ്കടങ്ങളും കുശുമ്പും ഒക്കെ എണ്ണിയെണ്ണി പറയുന്നു. എതിരാളിവൃന്ദവും നാട്ടുകാരുൻ ഇതൊക്കെ കേൾക്കുന്നു. പ്രശ്നക്കാരൻ ഇടയാളായി അവർ എല്ലാവരും ചേർന്ന് അതേപ്പറ്റി ചർച്ച ചെയ്യുന്നു. ദൈവത്തിനു മുമ്പിൽ വെച്ച്, ആരേയും കുറ്റപ്പെടുത്താതെ രണ്ടുകൂട്ടരേയും മുന്നിൽ നിർത്തി ജ്യോതിഷികൾ തന്നെ ജഡ്ജായി തീർപ്പുകല്പിക്കുന്നു. സമീപദേശങ്ങളിലെ അമ്പലങ്ങളിൽ പോയി സ്പെഷ്യൽ പൂജ വേണ്ടപ്പെട്ടവർ തടത്തി പ്രായശ്ചിത്തം നടത്താനും ദൈവവിധിയുണ്ടാവുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ദേവനു മുന്നിൽ നമസ്കരിച്ച് മനശുദ്ധി വരുത്തുന്നു. അമ്പലവുമായി ബന്ധപ്പെട്ടുള്ള ഓരോ വിചാരധാരയും, അമ്പലത്തിലെ ഓരോ കൂട്ടായ്മയും, ഓരോ പ്രവർത്തനങ്ങളും കൂട്ടം ചേർന്നവർ ചർച്ച ചെയ്യുന്നു. പോരാളിയും എതിരാളിയും ഒന്നുചേർന്നത് തിരുനടയിൽ വെച്ചു കൈകൂപ്പി പ്രാർത്ഥിച്ച് ഒന്നാവുന്ന ഈ മുഹുർത്തമാണ് സ്വർണ/താമ്പൂല പ്രശ്നങ്ങളിലൂടെ ഉരുത്തിരിയുന്നത്.

അമ്പലത്തിലെ പുനഃപ്രതിഷ്ഠ കേവലമൊരു ചടങ്ങു മാത്രമെങ്കിലും കൂട്ടത്തിൽ നടത്തുന്ന ഈ പ്രശ്നവിധി ആൾക്കാരുടെ മനസ്സുകളെ എത്രപൊടുന്നനെയാണ് കൈയ്യിലെടുത്ത് അമ്മാനമാടിക്കളിക്കുന്നത്. ദൈവത്തിനു മുന്നിൽ സമന്മാരാണെന്നോ, ഞാൻ തെറ്റുമറന്നു ക്ഷമിച്ചില്ലെങ്കിൽ ദോഷം എന്റെ മക്കളെ കൂടി ബാധിക്കുമെന്ന പേടിയോ ഒക്കെകൂടി വൈരാഗ്യബുദ്ധിയേയും പിണക്കങ്ങളേയും വികൃതചിന്തകളേയും ഭൂരിപക്ഷം ആൾക്കാരിൽ നിന്നും കളയുന്നുണ്ട്. അങ്ങനെ കഴുകി വൃത്തിയാക്കിയെടുത്ത മനസ്സുകളുടെ കൂട്ടായ്മയായി അമ്പലവും പരിസരവും മാറിവരുന്നു. ആൾക്കാരുടെ കാര്യമല്ലേ, വർഷങ്ങൾ പിന്നിടുമ്പോൾ മറ്റുപല രൂപഭാവങ്ങളിൽ പിന്നെയും ഇതാവർത്തിക്കുമ്പോൾ ഒരുപക്ഷേ 12 വർഷം പൂർത്തിയാവുമ്പോൾ വീണ്ടുമൊരു റിഫ്രഷ്മെന്റ് ട്രീറ്റ്മെന്റ് അനിവാര്യമായി വരുന്നു.

ആൾക്കാരുടെ മാനസിക നില അറിഞ്ഞു ചോദ്യങ്ങൾ ചോദിക്കാനും, നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച് അത് സീറോ ലെവലിൽ എത്തിച്ചാൽ മാത്രമേ പുനഃപ്രതിഷ്ഠയിലൂടെ ദേവനു തൃപ്തി കിട്ടുകയുള്ളൂ, അല്ലെങ്കിൽ ഈ പുനഃപതിഷ്ഠ നടത്തിയിട്ടു ഫലമില്ലെന്നും ചേർന്നു നിൽക്കുന്നവരുടെ മനസ്സു ശുദ്ധമായാലേ അമ്പലത്തിൽ ദൈവമുണ്ടാവൂ; ചൈതന്യമുണ്ടാവൂ, അതിലൂടെ മാത്രമേ നാടിനു മേന്മയുണ്ടാവൂ എന്നു തുറന്നു പറയാനും ശഠിക്കാനും ഉള്ള ജ്യോത്സ്യരുടെ ആർജ്ജവം ഇവിടെ അനിവാര്യമാണ്. ദേവന്റെ പുനഃപ്രതിഷ്ഠയിലുപരി ആൾക്കാരുടെ പുനസമാഗമത്തിനും, ഒന്നുചേർന്ന് ഞങ്ങൾ ഒന്നെന്നു പറയാനുള്ള ധീരതയ്ക്കും അനുഗുണമാണ് ആ ആർജ്ജവബുദ്ധി. ഒക്കെയും കഴിയുമ്പോൾ, വന്നുപോയ തെറ്റുകളെ പരിതപിച്ച്, മനസ്സിൽ കരഞ്ഞും, ചിലരൊക്കെ ദേവനുമുന്നിൽ പരസ്യമായി ക്ഷമ ചോദിച്ചും അവർ ദൈവത്തിനു മുന്നിൽ കണ്ണടച്ചു പ്രാർത്ഥിക്കുന്നു. പ്രശ്നചിന്തകൻ അത്യാവശ്യം വേണ്ടുന്ന ദോഷമാർഗങ്ങൾ പറയുന്നു. ആവശ്യമുള്ളവർ അതും ചെയ്ത് മനസ്സ് ശുദ്ധമാക്കി അമ്പലത്തെ പുനഃപ്രതിഷ്ഠയ്ക്ക് സജ്ജമാക്കുന്നു. മനസ്സുകൊണ്ടുള്ളൊരു യാത്രയാണ് സ്വർണ/താമ്പൂല പ്രശ്നവിധികളിലേക്ക് എത്തിക്കുന്നത്. ഓരോമനസ്സിലും ദൈവമുണ്ട്; വൈരുദ്ധ്യങ്ങൾ മറന്ന് അവയുടെ ഏകീകരണം കൂടിയായി മാറുകയാണ് പുനപ്രതിഷ്ഠ!!

ബാംഗ്ലൂർ കോട്ട

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂർ നഗരത്തിൻ്റെ ഹൃദയഭാഗത്ത്, കാലത്തിൻ്റെ പ്രവാഹത്തിൽ മാഞ്ഞുപോയ ഒരു വീരഗാഥയുടെ ഓർമ്മപ്പെടുത്തലായി ഇന്നും നിലകൊള്ളുന്ന ചരിത്ര സ്മാരകമാണ് ബാംഗ്ലൂർ കോട്ട. ഒരു മഹാനഗരത്തിൻ്റെ തിരക്കിനിടയിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കോട്ടയുടെ ശേഷിപ്പുകൾ അതിൻ്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നു.

🌟 സ്ഥാപകൻ: കെമ്പെ ഗൗഡ ഒന്നാമൻ

ഈ ചരിത്രനിർമ്മിതിക്ക് അടിത്തറ പാകിയത് 1537-ൽ, വിജയനഗര സാമ്രാജ്യത്തിൻ്റെ കീഴിൽ സാമന്ത രാജാവായിരുന്ന കെമ്പെ ഗൗഡ ഒന്നാമനാണ്. കച്ചവട കേന്ദ്രമായിരുന്ന ബാംഗ്ലൂരിന് ഒരു നഗരത്തിൻ്റെ രൂപം നൽകാനുള്ള അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമാണ് കോട്ടയുടെ നിർമ്മാണത്തിലേക്ക് നയിച്ചത്. ആദ്യകാലത്ത്, ബാംഗ്ലൂർ നഗരത്തിനു ചുറ്റും അദ്ദേഹം സ്ഥാപിച്ചത് മണ്ണുകൊണ്ട് നിർമ്മിച്ച ഒരു ചെറിയ കോട്ടയായിരുന്നു. ഏതാണ്ട് ഒരു മൈൽ ചുറ്റളവിൽ പരന്നുകിടന്ന ഈ മൺകോട്ടയ്ക്ക് ഒൻപത് കവാടങ്ങളുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ, അതൊരു ചെറിയ രാജ്യത്തിൻ്റെ തലസ്ഥാനത്തിന് തുല്യമായ പ്രതിരോധ സംവിധാനമായിരുന്നു.

🔄 അധികാരം കൈമാറിയ വഴികൾ

കെമ്പെ ഗൗഡ ഒന്നാമൻ സ്ഥാപിച്ച ഈ ചെറിയ കോട്ട പിന്നീട് പലരുടെയും കൈകളിലൂടെ കടന്നുപോവുകയും ഓരോ കാലഘട്ടത്തിലും അതിൻ്റെ രൂപവും ശക്തിയും മാറുകയും ചെയ്തു.

  1. ബിജാപ്പൂർ സുൽത്താനത്ത് (1638): 1638-ൽ ബിജാപ്പൂർ സുൽത്താനത്തിൻ്റെ ശക്തനായ സൈന്യാധിപൻ രൺദുള്ള ഖാൻ ഈ കോട്ട കീഴടക്കി, വിജയനഗര സാമ്രാജ്യത്തിൻ്റെ സ്വാധീനം അവിടെ അവസാനിച്ചു.
  2. ഷാഹ്ജി ഭോസ്ലേയുടെ ഭരണകാലം: രൺദുള്ള ഖാൻ്റെ കീഴിൽ സേവനം അനുഷ്ഠിച്ചിരുന്ന ഷാഹ്ജി ഭോസ്ലേ (മഹാനായ ഛത്രപതി ശിവാജി മഹാരാജൻ്റെ പിതാവ്) പിന്നീട് കോട്ടയുടെ ഭരണാധികാരിയായി. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു കാലഘട്ടമായിരുന്നു ഇത്.
  3. മുഗളന്മാരും മറാഠകളും: ഷാഹ്ജിയുടെ ഭരണത്തിനു ശേഷം, കോട്ട മുഗളന്മാരുടെ കൈവശമെത്തുകയും, അവർ അത് പിന്നീട് മറാഠകൾക്ക് വിൽക്കുകയും ചെയ്തു.

ഇങ്ങനെ, ഹിന്ദു രാജാക്കന്മാരിൽ നിന്ന് ആരംഭിച്ച്, മുസ്ലീം ഭരണാധികാരികളിലൂടെ കടന്ന്, വീണ്ടും മറാഠാ ഭരണത്തിൻ്റെ സ്വാധീനത്തിലായിക്കൊണ്ട് ബാംഗ്ലൂർ കോട്ടയുടെ അധികാരം പല കൈകളിലൂടെ മാറിമറിഞ്ഞു. ഓരോ കൈമാറ്റവും ബാംഗ്ലൂരിൻ്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു. ഈ കോട്ടയുടെ ചരിത്രം യഥാർത്ഥത്തിൽ തെക്കേ ഇന്ത്യയിലെ അധികാര വടംവലികളുടെയും സൈനിക നീക്കങ്ങളുടെയും ഒരു കണ്ണാടിയാണ്.

 

ഹൈദർ അലിയുടെയും ടിപ്പു സുൽത്താന്റെയും കാലഘട്ടംKempegowda I

ബാംഗ്ലൂർ കോട്ടയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും പ്രൗഢവുമായ അധ്യായം ആരംഭിക്കുന്നത് 1758-ലാണ്. അന്നാണ് മൈസൂർ രാജ്യത്തിൻ്റെ ശക്തനായ ഭരണാധികാരി ഹൈദർ അലി ഈ കോട്ട പിടിച്ചടക്കി തൻ്റെ അധീനതയിലാക്കിയത്. ഈ കൈവശപ്പെടുത്തലോടെ, കാലഹരണപ്പെട്ട മൺകോട്ടയ്ക്ക് ഒരു പുതിയ രൂപവും കരുത്തും കൈവന്നു.

💪 ഹൈദർ അലിയുടെ പുനർനിർമ്മാണം: കരിങ്കൽ കോട്ട

1761-ൽ ഹൈദർ അലി ഒരു ചരിത്രപരമായ ദൗത്യത്തിന് തുടക്കമിട്ടു. അന്നുവരെ മണ്ണുകൊണ്ട് നിർമ്മിക്കപ്പെട്ടിരുന്ന കോട്ടയെ, ബ്രിട്ടീഷ് സൈനിക മുന്നേറ്റങ്ങളെ ചെറുക്കാൻ കെല്പുള്ള ഒരു കരിങ്കൽ കോട്ടയായി അദ്ദേഹം പുനർനിർമ്മിച്ചു. ഈ പരിഷ്കരണം കോട്ടയുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ചു.

  • നിർമ്മാണ വൈഭവം: ഹൈദർ അലിയുടെ മേൽനോട്ടത്തിൽ പണിത ഈ കരിങ്കൽ കോട്ടയിൽ മനോഹരമായ കൊത്തുപണികളും ശക്തമായ കൊത്തളങ്ങളും ഒരുക്കി. ഇത് കോട്ടയുടെ സൈനിക പ്രാധാന്യം മാത്രമല്ല, വാസ്തുവിദ്യാപരമായ സൗന്ദര്യവും വർദ്ധിപ്പിച്ചു.

 

👑 ടിപ്പു സുൽത്താൻ്റെ ഭരണകേന്ദ്രം

ഹൈദർ അലിക്ക് ശേഷം കോട്ടയുടെ അധികാരം കൈയ്യാളിയത് അദ്ദേഹത്തിൻ്റെ പുത്രനും മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന വീരനായ ഭരണാധികാരിയുമായ ടിപ്പു സുൽത്താൻ ആയിരുന്നു. ടിപ്പുവിൻ്റെ ഭരണകാലത്ത് ബാംഗ്ലൂർ കോട്ട ഒരു സൈനിക കേന്ദ്രം എന്നതിലുപരി, ഭരണപരമായ പ്രതാപത്തിൻ്റെ സിരാകേന്ദ്രമായി മാറി.

ടിപ്പു സുൽത്താൻ്റെ നേതൃത്വത്തിൽ കോട്ട കൂടുതൽ ശക്തിപ്പെടുത്തുകയും അതിനകത്ത് നിർണ്ണായകമായ പല സൗകര്യങ്ങളും സ്ഥാപിക്കുകയും ചെയ്തു:

  • വേനൽക്കാല കൊട്ടാരം (Summer Palace): ഭരണപരമായ കാര്യങ്ങൾക്കും വിശ്രമത്തിനും വേണ്ടി കോട്ടയ്ക്കകത്ത് ഒരു വേനൽക്കാല കൊട്ടാരം അദ്ദേഹം നിർമ്മിച്ചു.
  • സൈനിക സജ്ജീകരണങ്ങൾ: കോട്ടയുടെ പ്രതിരോധം വർദ്ധിപ്പിക്കാനായി പീരങ്കി നിർമ്മാണശാലകളും ആയുധപ്പുരകളും സ്ഥാപിച്ചു. ഇത് മൈസൂർ സൈന്യത്തിൻ്റെ ആയുധശേഷിക്ക് ആക്കം കൂട്ടി.

ഹൈദർ അലിയുടെ ദീർഘവീക്ഷണവും ടിപ്പു സുൽത്താൻ്റെ തന്ത്രപരമായ ഇടപെടലുകളും ബാംഗ്ലൂർ കോട്ടയ്ക്ക് ചരിത്രത്തിൽ ഒരു അപ്രധാന സ്ഥാനമാണ് നേടിക്കൊടുത്തത്. ഈ കോട്ട, മൈസൂർ ഭരണാധികാരികളുടെ സൈനിക ശക്തിയുടെയും വാസ്തുവിദ്യാ മികവിൻ്റെയും നിത്യസ്മാരകമായി നിലകൊള്ളുന്നു.

 

മൂന്നാം മൈസൂർ യുദ്ധവും ബ്രിട്ടീഷ് ആധിപത്യവും

ബാംഗ്ലൂർ കോട്ടയുടെ ചരിത്രത്തിൽ ഒരു യുഗത്തിന് തിരശ്ശീല വീഴ്ത്തിയ നിർണ്ണായക നിമിഷം സംഭവിച്ചത് 1791 മാർച്ച് 21-നാണ്. മൈസൂർ രാജ്യത്തിൻ്റെ അജയ്യതയുടെ പ്രതീകമായി തലയുയർത്തി നിന്നിരുന്ന ഈ കരിങ്കൽ കോട്ട, മൂന്നാം മൈസൂർ യുദ്ധത്തിൻ്റെ തീവ്ര പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു.

⛈️ ആക്രമണവും പ്രതിരോധവും

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യം, അന്നത്തെ ഗവർണർ ജനറലായിരുന്ന ലോർഡ് കോൺവാലിസിൻ്റെ ശക്തമായ നേതൃത്വത്തിൽ, ബാംഗ്ലൂരിലേക്ക് അതിക്രമിച്ച് കടന്നു. ഹൈദർ അലിയും ടിപ്പു സുൽത്താനും ചേർന്ന് നിർമ്മിച്ച കോട്ടയുടെ പ്രതിരോധം തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ആക്രമണത്തിൻ്റെ ആദ്യ ഘട്ടത്തിൽ പ്രകൃതി പോലും ടിപ്പുവിൻ്റെ സൈന്യത്തിന് അനുകൂലമായി നിലകൊണ്ടു. കനത്ത മഴ കാരണം ബ്രിട്ടീഷ് സൈന്യത്തിൻ്റെ മുന്നേറ്റം തടസ്സപ്പെടുകയും അവരുടെ ആക്രമണം അല്പം വൈകുകയും ചെയ്തു. എങ്കിലും, ബ്രിട്ടീഷ് സൈന്യം കോട്ടയുടെ മതിൽക്കെട്ടിന് പുറത്ത് നിലയുറപ്പിച്ചു.

⚔️ കവാടം തകർത്ത പോരാട്ടം

ഒടുവിൽ, കോട്ടയ്ക്കുള്ളിൽ വെച്ച് ടിപ്പു സുൽത്താൻ്റെ ധീരരായ സൈന്യവും ബ്രിട്ടീഷ് പടയാളികളും തമ്മിൽ ഉഗ്രമായ ഏറ്റുമുട്ടൽ നടന്നു. രക്തരൂഷിതമായ ആ പോരാട്ടം മൈസൂർ സൈന്യത്തിൻ്റെ പ്രതിരോധത്തിൻ്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. എങ്കിലും, ബ്രിട്ടീഷ് സൈന്യത്തിൻ്റെ ആസൂത്രിതമായ നീക്കങ്ങൾ വിജയം കണ്ടു. അവരുടെ കഠിന പ്രയത്നത്തിനൊടുവിൽ, കോട്ടയുടെ പ്രധാന പ്രതിരോധമായിരുന്ന വടക്കേ കവാടം തകർക്കപ്പെട്ടു.

കവാടം ഭേദിച്ച് ശത്രുക്കൾ ഉള്ളിൽ പ്രവേശിച്ചതോടെ, കോട്ടയുടെ നിയന്ത്രണം കൈവിട്ടുപോയി. ഈ ഏറ്റുമുട്ടലിൽ ഏകദേശം 2000-ത്തോളം മൈസൂർ പടയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ടിപ്പു സുൽത്താൻ്റെ ശക്തിയുടെയും സൈനികശേഷിയുടെയും പ്രതീകമായിരുന്ന ബാംഗ്ലൂർ കോട്ടയുടെ പതനം, ബ്രിട്ടീഷ് സൈന്യത്തിന് വലിയൊരു മാനസിക വിജയവും ആത്മവിശ്വാസവും നൽകി. ദക്ഷിണേന്ത്യയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഈ വിജയം അവരെ സഹായിച്ചു.

ഈ സംഭവം, മൈസൂർ ഭരണത്തിൻ്റെ തിളക്കമാർന്ന അധ്യായത്തിലെ ഒരു വേദനിക്കുന്ന ഏടായി ബാംഗ്ലൂർ കോട്ടയുടെ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

 

ശേഷിക്കുന്ന അവശിഷ്ടങ്ങൾ

മൈസൂർ ഭരണാധികാരികളുടെ പ്രതാപത്തിന് സാക്ഷ്യം വഹിച്ച ബാംഗ്ലൂർ കോട്ടയുടെ ഇന്നത്തെ രൂപം, കാലത്തിൻ്റെയും നഗരവൽക്കരണത്തിൻ്റെയും വെല്ലുവിളികൾ ഏറ്റുവാങ്ങിയ ഒരു അവശിഷ്ടമാണ്. നഗരവികസനത്തിൻ്റെ അതിരില്ലാത്ത വേഗതയിൽ കോട്ടയുടെ വലിയൊരു ഭാഗം പൊളിച്ചുമാറ്റപ്പെട്ടപ്പോൾ, അതിൻ്റെ പഴയ പ്രൗഢിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.

 

🏛️ അവശേഷിക്കുന്ന അടയാളങ്ങൾ

ഇന്ന് കോട്ടയുടെ ഭാഗമായി പ്രധാനമായും അവശേഷിക്കുന്നത് അതിൻ്റെ ദില്ലി ഗേറ്റ് എന്നറിയപ്പെടുന്ന പ്രധാന കവാടം മാത്രമാണ്. കെ.ആർ. മാർക്കറ്റിൻ്റെ (കൃഷ്ണ രാജേന്ദ്ര മാർക്കറ്റ്) തിരക്കിനിടയിൽ, ആ ഗംഭീരമായ കവാടം ഇന്നും തലയുയർത്തി നിൽക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് രാജാക്കന്മാരും സൈന്യവും കടന്നുപോയ അതേ വഴിയിലൂടെയാണ് ഇന്നും ആധുനിക ബാംഗ്ലൂർ നഗരത്തിലെ ജനങ്ങൾ സഞ്ചരിക്കുന്നത്.

ഇതുകൂടാതെ, കോട്ടമതിലുകൾക്ക് മുകളിലെ നിരീക്ഷണ കേന്ദ്രങ്ങളായി വർത്തിച്ചിരുന്ന ചില കൊത്തളങ്ങളും (Bastions) ഇവിടെ അവശേഷിക്കുന്നുണ്ട്. ഈ കൊത്തളങ്ങളിൽ നിന്നുള്ള ദൂരക്കാഴ്ചകൾ ഒരുകാലത്ത് നഗരത്തെ ശത്രുക്കളിൽ നിന്ന് കാത്തുസൂക്ഷിച്ചിരുന്നു.

🙏 കോട്ടയ്ക്കുള്ളിലെ പൈതൃകം

കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന മറ്റൊരു പ്രധാന ഘടകം, അതിൻ്റെ മതിലുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗണേശ ക്ഷേത്രമാണ്. ടിപ്പു സുൽത്താൻ്റെ ഭരണകാലം മുതൽക്കേ പൂജാദികാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ ക്ഷേത്രം, മതസൗഹാർദ്ദത്തിൻ്റെയും സാംസ്കാരികപരമായ തുടർച്ചയുടെയും പ്രതീകമായി ഇന്നും നിലകൊള്ളുന്നു.

 

📜 ജീവനുള്ള ചരിത്രം

ബാംഗ്ലൂർ കോട്ട കേവലം കല്ലുകളും ഇഷ്ടികകളും കൊണ്ട് നിർമ്മിച്ച ഒരു കെട്ടിട സമുച്ചയമല്ല. മറിച്ച്, കെമ്പെ ഗൗഡയിൽ നിന്ന് തുടങ്ങി, ഹൈദർ അലി, ടിപ്പു സുൽത്താൻ എന്നിവരിലൂടെ കടന്ന് ബ്രിട്ടീഷ് ഭരണത്തിലേക്ക് മാറിയ ഒരു നഗരത്തിൻ്റെ സമഗ്രമായ ചരിത്രമാണ് അതിൻ്റെ ഓരോ കല്ലിലും കൊത്തിവെച്ചിരിക്കുന്നത്. ഈ കോട്ടയുടെ ഓരോ ഭാഗവും ഒരുപാട് കഥകൾ പറയുന്നു; വിജയത്തിൻ്റെയും പരാജയത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കഥകൾ. ബാംഗ്ലൂർ നഗരത്തിൻ്റെ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു നിത്യ അടയാളമായി ബാംഗ്ലൂർ കോട്ട ഇന്നും നിലകൊള്ളുന്നു.

പ്രപഞ്ചവും ഞാനും

അനന്ദമജ്ഞാതമവർണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?!
(നാലപ്പാടൻ്റെ കണ്ണുനീർത്തുള്ളിയിലെ വരികൾ)
ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതു പ്രകാശമണെന്നു നമുക്കറിയാം. ഒരു സെക്കന്റിൽ 299,792 കിലോ മീറ്റർ (186,287 miles per second) ദൂരം പ്രകാശം സഞ്ചരിക്കും. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 149,597,870 കിലോമീറ്റർ (150 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 92,955,807 മൈൽസ്) ആണ്. ഒരു Astronomical unit ( AU) എന്നാണിത് അറിയപ്പെടുന്നത്. സൂര്യനിൽ നിന്നും ഒരു പ്രകാശബിന്ദു ഭൂമിയിൽ എത്താൻ 8 minutes and 20 seconds വേണം. സൂര്യൻ ഒരു സെക്കന്റിൽ 4.26 മെട്രിക് ടൺ ഊർജ്ജം ഉണ്ടാക്കുന്നു. 38460 septillion (a thousand raised to the eighth power (1024)) watts തുല്യമാണത്. (3.846×1026 W, 1026 എന്നത് പത്തിനു ശേഷം ഇരുപത്തിയാറ് പൂജ്യം ഇടുന്നത്ര വലിയ സംഖ്യയാണ്. അത്രയും വാട്ട്സ് വരുമത്). ഇന്നേക്ക് 4 ബില്യണിൽ അധികം വർഷങ്ങളായി സൂര്യൻ ഇങ്ങനെ കത്തിജ്ജ്വലിച്ച് ഊർജ്ജോല്പാദനം തുടങ്ങിയിട്ട്.

വോയേജർ

സൗരയൂഥത്തെക്കുറിച്ചും അതിനു പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും (Interstellar medium) പഠിക്കാൻ നാസ 1977ൽ വിക്ഷേപിച്ച ബഹിരാകാശപേടകമാണ് വോയേജർ 1 ഉം വോയേഗർ 2 ഉം. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം 18 സെപ്റ്റംബർ 2021ലേതു പ്രകാരം 44 years and 13 days ആയി ബഹരിയാകാശത്ത്. August 20, 1977 നായിരുന്നു Voyager 2 വിക്ഷേപിച്ചത്; September 5, 1977 നു Voyager  1 ഉം വിക്ഷേപിച്ചു. ഇന്നും ഇവ ഭൂമിയിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 124.02 AU (1.855×1010 കി.മീ) ദൂരെയുള്ള വൊയേജർ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരമാണ് ഒരു AU എന്നു മുകളിൽ പറഞ്ഞതു ശ്രദ്ധിക്കുക. ഇപ്പോൾ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്ന് നക്ഷത്രാന്തരീയ മാദ്ധ്യമത്തിൽ കൂടിയാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. 1990 ഫെബ്രുവരി 14 ന് വോയേജർ 1 ഭുമിയുടെ ഒരു ഫോട്ടോ എടുത്തിരുന്നു. സൂര്യനിൽ നിന്നും 3.7 ബില്യൺ മൈൽസ് (6 ബില്യൺ കിലോമീറ്റർ) അകലെ വെച്ച് ആയിരുന്നു ഈ ഫോട്ടോ പിടുത്തം. Pale Blue Dot എന്ന പേരിൽ ആ ഫോട്ടോ അറിയപ്പെടുന്നത്. ചിത്രം താഴെ കൊടുത്തിരിക്കുന്നു.

Pale Blue Dot ഭൂമിയുടെ ചിത്രം
Pale Blue Dot – വോയേജർ 1 എടുത്ത ഭൂമിയുടെ ചിത്രം

സൂര്യനോട് അടുത്തുള്ള മറ്റൊരു നക്ഷത്രം

സെന്റോറസിന്റെ തെക്കൻ നക്ഷത്രസമൂഹത്തിൽ സൂര്യനിൽ നിന്ന് 4.2465 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ, കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റൗറി (Proxima Centauri). അതിന്റെ ലാറ്റിൻ പേരിന്റെ അർത്ഥം “സെന്റോറസിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം” എന്നാണ്. ഈ വസ്തു 1915 ൽ റോബർട്ട് ഇന്നസ് (Robert Innes) കണ്ടുപിടിച്ചു, സൂര്യന് ഏറ്റവും അടുത്തറിയപ്പെടുന്ന നക്ഷത്രമാണിത്.

സൂര്യനിൽ നിന്ന് 17.3 കിലോമീറ്റർ/സെക്കന്റ് വേഗതയിൽ സഞ്ചരിക്കുന്നുവെങ്കിൽ വോയേജർ പ്രോക്സിമ സെന്റൗറിയിലേക്ക് എത്തിച്ചേരാൻ 73,000 വർഷങ്ങൾ എടുക്കും. പ്രത്യേക ആപേക്ഷികത മൂലമുള്ള ഒരു അസാധ്യമായ പ്രകാശവേഗതയിൽ നമുക്ക് സഞ്ചരിക്കാൻ കഴിയുമെങ്കിൽ, അവിടെ എത്തിച്ചേരാൻ 4.22 പ്രകാശ വർഷങ്ങളെടുക്കും! ഇന്നു നാം കാണുന്ന പ്രോക്സിമ സെന്റൗറി നാലേകാൽ വർഷം പഴയതാണെന്നു പറയാം.

ഒരു പ്രകാശവർഷം എന്നത് പ്രകാശം നമ്മുടെ ഒരു വർഷത്തിൽ സഞ്ചരിക്കുന്നത്ര ദൂരമാണ്. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന കണമാണല്ലോ പ്രകാശം. 147.15 million കിലോ മീറ്റർ അകലെയുള്ള സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ 8 മിനിറ്റും 20 സെക്കന്റും മതി. നമ്മുടെ ഒരു വർഷം കൊണ്ട് പ്രകാശം 9460730472580800 മീറ്ററുകൾ സഞ്ചരിക്കും. അത് 9460730472580.800781 കിലോ മീറ്ററിനു തുല്യമാണ്.

നമുക്കു പരിചിതമായ നക്ഷത്രമാണു തിരുവാതിര (Betelguise). Constellation Orion താരഗണത്തിൽ കാണുന്ന തിരുവാതിരയിൽ നിന്നും ഒരു പ്രകാശ കണം ഭൂമിയിൽ എത്താൻ 630 പ്രകാശവർഷങ്ങൾ കഴിയണം. അതായത് ഇന്നു നമ്മൾ കാണുന്ന തിരുവാതിർ നക്ഷത്രം 630 വർഷങ്ങൾ പഴയതാണ് എന്നർത്ഥം. ഇപ്പോൾ അതവിടെ ഉണ്ടോ എന്നു പോലും അറിയില്ല. ഉണ്ടെങ്കിൽ ഇന്നത്തെ നക്ഷത്രത്തെ കാണാൻ ഇനിയും 630 വർഷങ്ങൾ നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. ആ നക്ഷത്രത്തിൽ നിന്നും ഒരു പ്രകാശകണം ഭൂമിയിൽ എത്താൻ മേൽപ്പറഞ്ഞ സ്ലീഡിൽ, പ്രകാശം 360 വർഷം കഴിയേണ്ടതുണ്ട്.

ഒരു തിരുവാതിരയുടേത് മാത്രമല്ല. 8:20 മിനിറ്റ് മുമ്പേ ഉള്ള സൂര്യനെ പോലെ തന്നെ നാം കാണുന്ന നക്ഷത്രങ്ങൾ എല്ലാം തന്നെ എത്രയോ  കാലങ്ങൾ പഴക്കമുള്ളവ തന്നെയാണ്. സൂര്യൻ മാത്രമാണ് 8 മിനിറ്റ് പഴയത് എന്നു പറയാം. നമ്മളൊക്കെയും ജനിക്കുന്നതിനും ഏറെ വർഷങ്ങൾ പഴക്കമുള്ള നക്ഷത്രങ്ങൾ നിരവധിയാണ് ആകാശത്ത്!.

ഗാലക്സികളിലെ നക്ഷത്രങ്ങളുടെ ആവറേജ് എണ്ണം

രണ്ട് ട്രില്യനോളം ഗാലക്സികളെ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ട്രില്യൻ എന്നാൽ 2,000,000,000,000 വരും. എന്നിട്ട് അതിൽ ഒരു കുഞ്ഞ് ഗാലക്സി ആയ മിൽക്കി വേയിലെ കോടി കണക്കിന് സൗരയുധങ്ങളിൽ ഒന്ന് മാത്രമായ നമ്മുടേതിലെ , വലിപ്പത്തിൽ അഞ്ചാം സ്ഥാനം മാത്രം ഉള്ള ഭൂമിയിലെ ,കോടാനുകോടി ജീവികളിൽ ഒന്ന് മാത്രമാണു ഞാനെന്ന ഈ രൂപം!! ഇരുപതിനായിരം കോടി ഗാലക്സികൾ, അതിൽ ഓരോന്നിലും കോടിക്കണക്കിന് നക്ഷത്രങ്ങളും അതിന്റെ പല കോടി മടങ്ങ് എണ്ണത്തിൽ ഗ്രഹങ്ങളും. അതിൽ ഒരേ ഒരു എണ്ണത്തിൽ മാത്രമാണ് അവിടുത്തെ ടെക്നോളജീസ് വെച്ച് ജീവൻ കണ്ടെത്തിയിരിക്കുന്നത്, അതു ഭൂമിയിൽ…

10,000 കോടിയ്ക്കും – 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ആണ് ഓരോ ഗാലക്സിയിൽ ഉള്ളത്. ഇതിൽപ്പെട്ട ഒരു നക്ഷത്രമാണു നമ്മുടെ സൂര്യൻ. സൂര്യനിൽ നിന്ന് 17.3 കിലോമീറ്റർ/സെക്കന്റ് വേഗത്തിൽ സഞ്ചരിച്ചാൽ 73,000 വർഷങ്ങൾ കഴിഞ്ഞാലാണ് സൂര്യന്റെ ഏറ്റവും അടുത്ത മറ്റൊരു നക്ഷത്രമായ പ്രോക്സിമ സെന്റൗറിയിൽ എത്തിച്ചേരുക. ഇതുപോലുള്ള ശരാശരി പതിനായിരം കോടി നക്ഷത്രങ്ങൾ ഉള്ള ഗാലക്സിയാണു നമ്മുടെ സൗര്യയൂഥം (Milky Way). അപ്പോൾ സൗരയൂഥത്തിന്റെ വലിപ്പം ഒന്നും സങ്കല്പിച്ചു നോക്കൂ. സര്യയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. 43,440.7 മൈൽ (69,911 കിലോമീറ്റർ) വ്യാസമുള്ള വ്യാഴം ഭൂമിയേക്കാൾ 11 മടങ്ങ് വീതിയുള്ളതാണ്. വ്യാഴം സൂര്യനിൽ നിന്ന് 5.2 Astronomical unit ( AU) അകലെയാണ് നിൽക്കുന്നത് (ശരാശരി 484 ദശലക്ഷം മൈൽ (778 ദശലക്ഷം കിലോമീറ്റർ)). 300 ഭൂമികൾ ഒന്നിച്ചു ചേർന്ന അത്രയും വലിപ്പം വരും ഇതിന്.

സൗരയൂഥത്തോട് തൊട്ടുനിൽക്കുന്ന മറ്റൊരു ഗാലക്സി

അനേകം ചെറുകിട താരാപഥങ്ങൾ നമ്മുടെ ക്ഷീരപഥത്തോട് ചേർന്ന് കിടക്കുന്നുണ്ടെങ്കിലും, ആൻഡ്രോമിഡ ഗാലക്സിയാണ് (Andromeda galaxy) നമ്മുടെ ഏറ്റവും അടുത്തു നിൽക്കുന്ന ഗാലക്സി. ഭൂമിയുടെ തെക്കൻ അർദ്ധഗോളത്തിൽ നിന്ന് ദൃശ്യമാകുന്ന വലുതും ചെറുതുമായ മഗല്ലനിക് മേഘങ്ങൾ ഒഴികെ, കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള ബാഹ്യ താരാപഥമാണ് ആൻഡ്രോമിഡ ഗാലക്സി. ഇരുപത്തഞ്ച് ലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമെഡാ ഗാലക്സിയിൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉണ്ട്. പ്രപഞ്ചത്തിലെ കണക്കനുസരിച്ച് ഒരു നക്ഷത്രത്തിന് മിനിമം ഒരു ഗ്രഹമെങ്കിലും കാണണം. അപ്പോൾ മിനിമം ഒരു ലക്ഷം കോടി ഗ്രഹങ്ങൾ എങ്കിലും അവിടെ കാണണം,വേണമെങ്കിൽ അതിന്റെ പല ഇരട്ടി വരെ ആകാമെങ്കിലും. അപ്പോൾ ജീവിവർഗങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങൾ കോടികണക്കിനാവില്ലേ അവിടെ.

സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160-തോളം ഉപഗ്രഹങ്ങളും , 5 കുള്ളൻ ഗ്രഹങ്ങളും ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും ഉണ്ട്‌. സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഇതൊക്കെയും സൂര്യൻ എന്ന ചെറു നക്ഷത്രത്തെ വട്ടം ചുറ്റിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം. ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും ഇത്. ഇതേ സൂര്യനും ആകാശഗംഗയിൽ കേന്ദ്രത്തെ ആസ്ഥാനമാക്കി കറങ്ങുന്നുണ്ട്. 20 കോടി വർഷങ്ങൾ എടുക്കുമ്പോൾ മാത്രമാണ് സൂര്യൻ ഒരു പ്രാവശ്യം പൂർത്തിയാക്കുന്നത്. സൂര്യനും സൗരയൂഥവും സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയിൽ ആണു നീങ്ങുന്നത്.

സൂര്യനിൽ നിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. സൂര്യന്റെ വലിപ്പത്തിന്റെ 40 ലക്ഷം ഇരട്ടി വലിപ്പമുള്ള ഒരു തമോഗർത്തം ആണിതിന്റെ കേന്ദ്രം എന്നാണു സങ്കല്പം. കാരണം ഈ കേന്ദ്രത്തെ ആധാരമാക്കിയാണ് ആകാശഗംഗയിലെ സൂര്യൻ അടക്കമുള്ള സകല നക്ഷത്രങ്ങളും കറങ്ങുന്നത്, എങ്കിലും ആ ഡാർക്ക് മാറ്റർ എന്തായിരിക്കാം എന്ന സങ്കല്പത്തിന് ഇന്നും ഉത്തരം തേടാനായിട്ടില്ല.

പ്രപഞ്ചത്തിൽ നമ്മുടെ സയൻസിനു ഗോചരമായ സംഗതികൾ കേവലം 5% മാത്രമേ ഉള്ളൂ. ബാക്കി 95% വും ഡാർക്ക് മാറ്റേർസ് അഥവാ ഇരുണ്ട ദ്രവ്യങ്ങൾ തന്നെയാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടേയും വിന്യാസത്തേയും ചലനത്തേയും ഈ ഇരുണ്ട ദ്രവ്യങ്ങൾ നന്നായി സ്വാധീനിക്കുന്നുണ്ട്.

പ്രപഞ്ചവും നമ്മളും!

1011 (10 നുശേഷം 11 പൂജ്യങ്ങൾ) ഗാലക്സികൾ പ്രപഞ്ചത്തിൽ ഉണ്ട്. ലക്ഷക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയാണിവയുടെ സ്ഥാനം. അവിടെ നിന്നും ഇവ വികസിച്ചു കൊണ്ടിരിക്കുകയുമാണ്. ഗാലക്സികൾ ഉണ്ടായിട്ട് 10 ബില്യൺ വർഷങ്ങൾ ആയതേ ഉള്ളൂ. തുടക്കത്തിൽ ഒരു ബിന്ദുമാത്രമായിരിക്കണം ഈ പ്രപഞ്ചം എന്നു കരുതണം. ഇങ്ങനെ വളർന്നു വലുതാവുന്ന പ്രപഞ്ചത്തിന് 100 ബില്യണ പ്രകാശവർഷങ്ങളുടെ വ്യാപ്തിയുണ്ട് ഇന്ന്. അപ്പോൾ ചുരുക്കത്തിൽ ഏകദേശം 1011 ത്തോളം ഗാലക്സികൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്. അതിൽ തന്നെ ഓരോ ഗാലക്സികളിലും 10,000 കോടിയ്ക്കും – 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ട്. സുര്യൻ അതിൽ ഒരു നക്ഷത്രം മാതമാണു താനും. സൂര്യനോടു ചേർന്നിരിക്കുന്ന മറ്റൊറ്റു നക്ഷത്രമായ  Proxima Centauri-ലേക്ക് 4.2465 പ്രകാശവർഷം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. 8.22 സെക്കന്റുകൊണ്ട് ഒരു പ്രകാശരേണു സൂര്യനിൽ നിന്നും ഭൂമിയിലെത്തുമെങ്കിൽ ഒരു വർഷം തന്നെ പ്രകാശം സഞ്ചാരിച്ചാൽ എത്തുന്ന ദൂരത്തെ സങ്കല്പിച്ചു നോക്കുക. അതുപോലുള്ള നാലരവർഷം ദൂരമാണ് തൊട്ടടുത്ത നക്ഷത്രം. ഇതേതരത്തിൽ ഉള്ള 10,000 കോടി നക്ഷത്രങ്ങൾ നമ്മൂടെ ഗാലക്സിയിൽ മാത്രമുണ്ട്. സങ്കല്പിച്ചു നോക്കുമ്പോൾ എത്രമാത്രം ഭീകരമാണ് ഈ പ്രപഞ്ചം!! ഇതിൽ നാമോരോരുത്തരും എവിടെയാണ്, എന്താണ് എന്നുകൂടി ഓർക്കുക!! ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് കോസ്മിക് വർഷം എന്ന സങ്കല്പം. ആ ലേഖനം ഇവിടെയുണ്ട്. ഈ ലേഖനം വായിക്കുക. കൂടെ സരസ്വതി എന്ന ലേഖനവും ഇരിക്കട്ടെ!

Alpha, Beta and Proxima Centauri
സൂര്യനോട് തൊട്ടടുത്തു നിൽക്കുന്ന Proxima Centauri എന്ന നക്ഷത്രം
Andromeda galaxy
സൗരയൂഥത്തോട് അടുത്തു നിൽക്കുന്ന Andromeda galaxy

ഭൂമി

സൗരയൂഥത്തിൽ ഏറ്റവും വലിയ ഗ്രഹം വ്യാഴം ആണ്. 300 ഭൂമികൾ ഒന്നിച്ചു ചേർന്നത്ര വരും വ്യാഴത്തിൻ്റെ വലിപ്പം. ഏറ്റവും ചെറിയ ഗ്രഹം ബുധൻ ആണ്. ഭൂമിയിൽ തന്നെ മൂന്നിൽ ഒന്നേ കരഭാഗമുള്ളൂ. ഭൂഗർഭജലമാവട്ടെ 23 ദശലക്ഷം ക്യുബിക് കിലോമീറ്റർ വരും. അതായത് ഭൂമിയിലെ കരഭാഗത്തെ മൊത്തം 180 മീറ്റർ ആഴത്തിൽ താഴ്ത്താൻ മാത്രം വെള്ളമുണ്ട്. ഈ ജലം എല്ലാം ശുദ്ധമല്ല; ചിലയിടങ്ങളിൽ കടലിനേക്കാൾ ലവണാംശം കൂടുതലാണ് ഭൂഗർഭജലത്തിന്. കൃഷിക്കുപോലും പറ്റില്ലത്. ശുദ്ധജലം വളരെ കുറവാണു ഭൂമിയിൽ.

സൗരയൂഥം

സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 5 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌.

ഗാലക്സി/താരാപഥം

നമ്മുടെ സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. ആകാശഗംഗയിൽ 20,000 കോടിക്കും 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്നാണു നമ്മുടെ സൂര്യൻ! ഒരു ഗാലക്സിയുടെ വലിപ്പം അത്രയും കോടി നക്ഷത്രങ്ങളും അവരെ ചുറ്റുന്ന ഗ്രഹങ്ങളേയും ഉൾക്കൊള്ളുന്നതാനെന്ന് മനസ്സിലായില്ലേ! അപ്പോൾ ഇതുപോലെ എത്ര ഗാലക്സികൾ കാണും ഇവിടെ? 2 ലക്ഷം കോടിയിലേറെ താരാപഥങ്ങൾ (ഗാലക്സി) നമ്മുടെ ടെക്നോളജിക്ക് എത്തിച്ചേരാൻ പറ്റിയ അത്രയും ദൂരത്തിൽ നിലവിൽ ഉണ്ട്! ഓർക്കുക, ഇത്രയും താരാപഥങ്ങളിൽ ഒരു താരാപഥത്തിലെ ഒരു നക്ഷത്രമായ സൂര്യൻ കേന്ദ്രമായ സൗരയൂഥത്തിൽ ആണു നമ്മൾ ഉള്ളത്!!

ആൻഡ്രോമിഡ ഗാലക്സി

നഗ്ന നേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ള ഗാലക്സിയാണ് ആൻഡ്രോമിഡ. ഭൂമിയിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്യാലക്സിയിൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉണ്ടെന്ന് കണക്കാക്കപെടുന്നു. പ്രകാശ മലിനീകരണം തീരെ കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും ചന്ദ്രന്റെ വ്യാസത്തോളം നീളമുള്ള ഒരു മേഘകഷണമായി ആൻഡ്രോമിഡയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.

പ്രകാശവർഷം

സൂര്യനിൽ നിന്നുള്ള പ്രകാശം സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ ശരാശരി എട്ട് മിനിറ്റും ഇരുപത് സെക്കൻഡും എടുക്കും. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ്‌. ഒരു പ്രകാശരേണു 14.96 കോടി കിലോമീറ്റർ കിലോമീറ്റർ സഞ്ചരിക്കാൻ വെറും 8 മിനിറ്റും 20 സെക്കൻ്റും മതി എന്നർത്ഥം. ഇതേ സ്പീഡിൽ മ്മുടെ ഒരു വർഷം ആ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം എന്നറിയപ്പെടുന്നത്. ദൂരത്തിൻ്റെ നീളം ഊഹിക്കാമപ്പോൾ. അങ്ങനെ 25 ലക്ഷം പ്രകാശവർഷം അകലെയാണ് ആൻഡ്രോമിഡ എന്ന ഗാലക്സി ഉള്ളത്.