Skip to main content

ആരാധനാലയങ്ങളും ഉത്സവങ്ങളും

ആരാധനാലയങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ ഒരു കൂട്ടായ്മയുടെ മഹത്വമാണു കാണിക്കുന്നത്. സമീപവാസികൾക്ക് ഒത്തൊരുമിക്കാനും, ആരാധന നടത്താനും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും, വിവിധ കലാമേളകൾ ആസ്വദിക്കാനും മറ്റുമായി ഒരുവേദി എന്ന നിലയിൽ ഇതിനു പലതുണ്ട് പ്രത്യേകതകൾ. വർഷത്തിൽ ഒരിക്കലെന്ന തോതിൽ അതു നടന്നു വന്നിരുന്നുണ്ട്. ഒരു നാട്ടിൽ ഒരു ആരാധനാലയം ധാരാളം മതിയാവും; സമീപദേശത്തുള്ള ഉത്സവങ്ങളിൽ പങ്കുചേരാനും ഇക്കാലത്ത് വിഷമമൊന്നും ഇല്ലല്ലോ! വിവിധ ജാതിമതസ്ഥർ ഒരുമിച്ചാഘോഷിക്കുന്ന ഇത്തരം ഉത്സവങ്ങൾ എന്തുകൊണ്ടും നല്ലതുതന്നെയാണ്.

ഇന്നുപക്ഷേ, ആരാധനാലയങ്ങൾ ഒരു വ്യവസായ സ്ഥാപനം പോലെ വളരാൻ കൊതിക്കുന്നുണ്ടെന്നു തോന്നുന്നു. മുക്കിനു മുക്കിനു പുതിയവ പൊങ്ങിവരുന്നു. ഒരിടത്തുതന്നെ വർഷത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ എണ്ണം കൂടിവരുന്നു! പിരിവെടുക്കാനായി പലവഴി ആളുകൾ നെട്ടോട്ടമോടുന്നു. കാശ് മുടക്കാനും സ്പോൺസർ ചെയ്യാനും മറ്റുമായി ഗൾഫ് പോലുള്ള വിദേശരാജ്യങ്ങളിൽ തന്നെ അതാത് ദേവാലയങ്ങളുടെ പേരിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിരിക്കും. ചെലവുകൾ ഒക്കെയും അവർ സ്പോൺസർ ചെയ്യും. സമാനമായ പിരിവ് നാട്ടിലും നടക്കും, മാതൃസമിതി, ഭർത്തൃസമിതി, ഭാര്യസമിതി എന്നൊക്കെ പേരിട്ട് പലപല കമ്മിറ്റികളും ഉണ്ട്. അവരൊക്കെ ആ ആരാധനാലയത്തിൻ്റെ ചുറ്റുവട്ടത്തു മാത്രമല്ല, എത്രദൂരം അവർക്ക് ഒരുദിനം എത്തിച്ചേരാൻ പറ്റുമോ അത്രയും ദൂരം വരെ കവർ ചെയ്തു കാശ് പിരിക്കുന്നു! ഭീകരമാണിവിടെ ഇത്തരം പിരിവുകളുടെ എണ്ണം!

ആരാധനാലയത്തിൽ കാര്യങ്ങൾ നടത്തുന്ന സംഘടനയിൽ ഒരാശയക്കുഴപ്പമോ വാക്കുതർക്കമോ വന്നാൽ അപ്പോൾ തന്നെ അവർ ജ്യോത്സ്യരെ കാണുകയാണു പതിവ്, ഉടനേ അവർ സ്വർണപ്രശ്നം വെയ്ക്കുന്നു, ദൈവം കോപിഷ്ടനാണെന്നു ജ്യോത്സ്യർ വിധിക്കുന്നു. അല്ലെങ്കിൽ സമാനമായ മറ്റൊന്നായിരിക്കും പറയുക. ദൈവത്തെ സമന്വയിപ്പിക്കാൻ ഉടനെ തന്ത്രിയെ വിളിച്ച് ദീപാർച്ചന നടത്തണം! ലക്ഷംദീപാർച്ചന, പന്തീരായിരം ദീപാർച്ചന എന്നിങ്ങനെ പലപേരുകളിൽ അതറിയപ്പെടുന്നു!

പിരിവിനായി ആളുകൾ ഓടുന്നു, ആഘോഷക്കമ്മിറ്റി രൂപീകരിക്കുന്നു, കാശിനായവർ പലവഴി ഓടുന്നു. ഈ കാശൊക്കെ എന്തു ചെയ്യുന്നു? പരിപാടിക്ക് മണിയടിക്കുന്നവനു വരെ വരവേൽപ്പെന്നും ഫേർവെൽ എന്നും ഒക്കെ പറഞ്ഞ് കെട്ടുകണക്കിന് 500 രൂപകൾ ആണു പ്രതിഫലം കൊടുക്കുന്നത്! ഒരുപക്ഷേ, ചെറിയൊരു കമ്മീഷൻ ഇതിനു കാരണഭൂതരായ ജ്യോത്സർമാർക്കും അവർ കൊടുക്കുന്നുണ്ടവണം. പണിയെടുത്തവർക്ക് കൂലി കൊടുക്കണം എന്നതു മര്യാദ, അതു മണിയടിക്കലോ പൂജ ചെയ്യലോ മാലകോർക്കലോ എന്തോ ആവട്ട്; പക്ഷേ, നടക്കുന്നതൊക്കെയും അതിനും അപ്പുറമാണ്.

പല പ്രോഗ്രാമുകളും സ്പോൺസർ ചെയ്യുന്നത് വിദേശകൂട്ടായ്മകളാണെങ്കിൽകൂടി, അതിനു തുല്യമായി നാട്ടിൽ നിന്നും പിരിക്കുന്ന കാശിവർ എന്തു ചെയ്യുന്നു? കൃത്യമായ വേരിഫിക്കേഷൻ ഗവണ്മെൻ്റ് തന്നെ നടത്തി ടാക്സിങ്ങ് പരിധിയിൽ കൊണ്ടുവരേണ്ടതാണിതൊക്കെ. ദീപാർച്ചനയാണെങ്കിൽ, ഒരു ദീപം, 10 ദീപം, 100 ദീപം 1000 ദീപം എന്ന തോതിലാണവർ കൂപ്പണിൽ വില വെച്ചിരിക്കുന്നത്! കാശുകൊടുക്കുന്നവൻ ഒരു ദീപമാണു തെളിക്കുന്നതെങ്കിൽ 100 രൂപ കൊടുത്താൽ മതി!

ഇത്തരം പൊറാട്ടുനാടകങ്ങൾ ഒക്കെയും ഒരുനല്ല കൂട്ടായ്മയെ നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ; ഇത്തരം ആരാധനാലയങ്ങളൊക്കെയും വഴിയാധാരാമാവുന്ന നാൾ ഇനി വിദൂരമല്ല. ഇത്തരം പൊറാട്ടുനാടകങ്ങൾ നടക്കുന്ന സമയത്ത് അവിടെ കലാപരിപാടികളോ, എല്ലാവരും ഒന്നിച്ചിരുന്നുള്ള ഭക്ഷണക്രമങ്ങളോ ഒന്നുമുണ്ടാവാറില്ല. കാശിറക്കി കാശ് സ്വരൂപിക്കുന്ന കേവലമൊരു വ്യവസായം മാത്രമായി ആരാധനാലയങ്ങൾ അധഃപതിക്കുന്നു! ഏറ്റവും കൂടുതൽ കാശ് കൊടുത്തവർക്ക് ഒരുപക്ഷേ, പാരിതോഷികവും കൊടുത്തേക്കും ഇവർ; അല്ലെങ്കിൽ പൂജാരി ഒരു സ്പെഷ്യൽ പൂജ അയാൾക്കായി ചെയ്യാനും മതി!!

ഓൺലൈൻ ക്രിമിനൽസ്

ഇന്നലെ(ഡിസംബർ 5, 2023) മുബൈയിൽ നിന്നും പാർസൽ ഓപ്പറേറ്റർ എന്നും പറഞ്ഞ് എനിക്കൊരു കോൾ വന്നിരുന്നു. കൺഫർമേഷനു വേണ്ടിയാണവർ വിളിച്ചത്. ഞാൻ പാർസൽസ് ഒന്നും അയച്ചിട്ടില്ലെന്നു തർക്കിച്ചപ്പോൾ, എങ്കിൽ ഇത് ആരോ തട്ടിപ്പ് ചെയ്ത് നിങ്ങളുടെ പേരിൽ അയച്ചതാവും എന്നയാൾ പറഞ്ഞു. കമ്പ്യൂട്ടർ ജനറേറ്റഡ് കോളായിരുന്നു അത്. മൊബൈലിൽ ട്രൂകോളർ ഉള്ളതിനാൽ പലപ്പോഴും ലോണിനും ക്രഡിറ്റ് കാർഡിനും സംഭാവന ചെയ്യാനും മറ്റുമായി വിളിക്കുന്നവരോട് ഞാൻ മലയാളത്തിൽ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഇതുപക്ഷേ, കമ്പ്യൂട്ടർ ജനറേറ്റഡ് കോളായതിനാൽ ശ്രദ്ധിച്ചു കേട്ടു. താങ്കൾ അയച്ച പാർസൽ പ്രോസസുകളെല്ലാം കഴിഞ്ഞ് റെഡിയായിട്ടുണ്ട്, ഇതയക്കാൻ വേണ്ടി 1 പ്രസ്സ് ചെയ്യുക, അതല്ല ഞങ്ങളുടെ കസ്റ്റമർ കെയറുമായി സംസാരിക്കാൻ 2 അമർത്തുക എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ഞാൻ 2 പ്രസ് ചെയ്തു കസ്റ്റമർ കെയറുമായി സംസാരിച്ചു.

മൂപ്പരുടെ പേര് Rohit Kurale എന്നാണ്, Dept Sedex Mumbai Andheri Branch ഇൽ വർക്ക് ചെയ്യുന്നു. നവംബർ 28, 2023, മുബൈയിൽ നിന്നും തായ്വനിലേക്കാണത്രേ പാർസൽ അയച്ചത്. പാർസൽ അയച്ചത് Ifang എന്നു പേരുള്ള തായ് വാനിക്കായിരുന്നു, അയാളുടെ നമ്പർ +8862737998, പാർസൽ നമ്പരും ഇയാൾ എനിക്കു തന്നു. തുടർന്ന് പാർസലിൽ ഉള്ള ചില ഐറ്റംസ് എന്തൊക്കെയാണെന്ന് അറിയിച്ചു:
വ്യാജ പാസ്പോർട്ടുകൾ 10 എണ്ണം,
5 കിലോ തുണിത്തരങ്ങൾ,
ICICI ക്രഡിറ്റ്കാർഡുകൾ,
950 ഗ്രാം MDMA.
കൂടാതെ rajesh365@okicici എന്ന UPI സംവിധാനത്തിലൂടെ 8450 രൂപ പാർസൽ ചെലവായി ഞാൻ അടച്ചിട്ടുണ്ടത്രേ (എൻ്റെ അകൗണ്ടിൽ നിന്നും കാശൊന്നും പോയിട്ടില്ല – ഈ ICICI UPI സംഗതി എൻ്റേതുമല്ല)
പാർസലിനുള്ളിലുള്ള കാര്യങ്ങൾ സർവ്വീസ് പ്രൊവൈഡറായ നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിഞ്ഞു എന്നു ചോദിച്ചപ്പോൾ അത് എഴുതിയിട്ടുണ്ട് എന്നായിരുന്നു മറുപടി. അക്കാര്യത്തിൽ ഒരു അസ്വാഭാവികത എനിക്കു തോന്നി. (പാസ്പോർട്ട് വ്യാജമാണെന്ന് അയാൾക്കെങ്ങനെ അറിയുമെന്ന് ചോദിച്ചില്ല. വ്യാജ പാസ്പോർട്ടായിരിക്കും എന്നയാൾ ഊഹിച്ചതാവും എന്നു കരുതി). അയാൾ പറഞ്ഞു, നിങ്ങൾ ഉടനേ ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ഒരു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് സ്വന്തമാക്കുകയും വേണം. കാരണം ഇത്തരം ദുരന്തങ്ങൾ പെരുകുകയാണിന്ന്, ഭാവിയിൽ ഏതുവിധത്തിലാ പണിവരികയെന്ന് പറയാൻ വയ്യ.

കേസു കൊടുത്തോളാമെന്നു ഞാൻ പറഞ്ഞപ്പോൾ, അയാൾ തന്നെ സഹായിക്കാമെന്നും പറഞ്ഞ്, മുബൈയിലെ സൈബർ സെല്ലിലേക്കെന്നും പറഞ്ഞ് മറ്റൊരാൾക്ക് കോൾ കണക്റ്റ് ചെയ്തു കൊടുത്തു.
അദ്ദേഹവും ഒരുപാടുകാര്യങ്ങൾ എന്നോടു ചോദിച്ചു. ബാങ്ക് ഏതാ, കാശ് പോയോ, എത്ര കാശുണ്ട്, ഡീറ്റൈൽസ് എന്താണ് എന്നൊക്കെ. ഞാൻ പറഞ്ഞു ഇതേവരെ എൻ്റെ കയ്യിൽ നിന്നും 5 പൈസ പോയിട്ടില്ല; ബാങ്ക് ICICI അല്ല HDFC ആണ്. കേസ് അയാൾ രജിസ്റ്റർ ചെയ്യുന്നു എന്നറിയിച്ചു. പക്ഷേ അയാളുടെ സംസാരത്തിലും അത്രമാത്രം സ്വാഭാവികത എനിക്ക് തോന്നിയില്ല. എങ്കിലും MX/1085/1123 എന്നൊരു FIR No അദ്ദേഹം തന്നു. എൻ്റെ ബാങ്ക് ഡിറ്റൈൽസ് ആയിരുന്നു പ്രധാനമായി ചോദിച്ചത്. ഞാനതു പറഞ്ഞില്ല.

ഇക്കാര്യങ്ങൾ അറിയിക്കാനായി Rohit Kurale നാലു പ്രാവശ്യം എന്നെ വിളിച്ചിരുന്നു. അയാളോടും അയാൾ മുഖാന്തിരം ബന്ധപ്പെട്ട സൈബർ പൊലീസിനോടും ഞാൻ പറഞ്ഞത് ഞാൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തോളാം. സൈബർ സെല്ലൊക്കെ ഇവിടെയും ഉണ്ട്, ഓൺലൈനിൽ നിങ്ങൾ തന്നെ കൊടുത്തല്ലോ അതുമതി. അതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് അവരിൽ നിന്നും കോളുകൾ ഒന്നും വന്നിരുന്നില്ല.

ഞാനിന്നു രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ പോയിട്ട് കേസ് രജിസ്റ്റർ ചെയ്തു. അവർക്ക് പറയാൻ ഇതേ തരത്തിലുള്ള നിരവധികഥകൾ വേറെയും ഉണ്ട്. ഒരു പൊലീസുകാരൻ പറഞ്ഞു, ഇപ്പോൾ അടിപിടിയും മറ്റുമൊന്നുമല്ല നടക്കുന്നത് ഇത്തരം ഓൺലൈൻ തട്ടിപ്പുകളാണു കൂടുതലും, ഇനി നമുക്ക് പണി ഇതായിരിക്കും. ശരിക്കും അലച്ചിൽ തന്നെയാണ്, അവസാനം പലപ്പോഴും പിടികൂടുന്നത് ഒരു വസ്തുവിനു കൊള്ളാത്ത ചിലരെ ആണെന്നും അവർ പറഞ്ഞു.

ഈ പ്രശ്നത്തിൽ ഞാൻ കരുതുന്നത് ഇതാണ്, ഇത്രയും മാരകമായ MDMA യൊക്കെ അയച്ചാലുണ്ടാവുന്ന കേസ് എത്ര ഭീകരമായിരിക്കും, അവർ പറഞ്ഞ ഓൺലൈൻ പൊലീസ് തീർച്ചയായും ഈ പിടികൂടൽ സേവനത്തിന് മതിയായ ഫീസും കാശും ചോദിക്കുമായിരിക്കണം. ഞാൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തോളാം എന്നു പറഞ്ഞതാവണം അവരെ പിന്നെ എന്നെ വിളിക്കാതാക്കിയത്. എന്തായാലും മതിയായ രേഖങ്ങൾ ഞാൻ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇനി അഥവാ 950 ഗ്രാം MDMA ഒക്കെ എൻ്റെ പേരിൽ അയച്ചിട്ടുണ്ടെങ്കിൽ എന്നേലും പൊലീസ് തപ്പി വന്നാൽ രജിസ്റ്റർ ചെയ്ത കേസ് നമ്പർ കാണിക്കാമല്ലോ!!

കാസർഗോഡിൻ്റെ ഓണം; ദീപാവലി!

ഓണാഘോഷവുമായി ബന്ധപ്പെട്ട കഥ ഏവരുക്കും അറിയാം, നല്ലവനായ മാവേലിത്തമ്പുരാനെ അസൂയമൂത്ത ദേവഗണങ്ങൾ കുള്ളൻ വാമനൻ മുഖേന വഞ്ചനയിലൂടെ പാതാളത്തിലേക്ക് താഴ്ത്തിക്കളഞ്ഞു എന്നാണു കഥ. മലയാളമാസാരംഭമായ ചിങ്ങമാസത്തിലാണ് ഓണം. നാടുകാണാനെത്തുന്ന മാവേലിയെ വരവേൽക്കാനായി പുതുവേഷങ്ങളണിഞ്ഞ്, നാടിനെ തന്നെ അലങ്കരിച്ച് ജനങ്ങൾ ഉത്സവാഘോഷങ്ങളാൽ കാത്തിരിക്കുന്ന ചടങ്ങാണിത്. കാസർഗോഡ് ജില്ലയിലും ഓണാഘോഷം സമാനമായി തന്നെ ആചരിക്കുന്നുണ്ട്, കൂടെ മറ്റൊന്നുകൂടിയുണ്ട്. ഇന്ത്യ ഒട്ടാകെ നടക്കുന്ന ദീപാവലിയും പുരാതനകാലം മുതലേതന്നെ ആചരിച്ചു വരുന്നതും മഹാബലിയുടെ തിരിച്ചുവരവിൻ്റെ ആഘോഷം തന്നെയാണ്. നിലവിൽ കാസർഗോഡ് ജില്ലയിലും ബലീന്ദ്രനെ നാട്ടിലേക്ക് സ്വാഗതമരുളുന്ന ബലിപൂജയും ആരാധനയും നടക്കുന്നുണ്ട്. തുലാവത്തിലെ ദീപാവലി ദിവസം തന്നെയാണത്. കറുത്ത വാവു ദിവസമാണിതു നടക്കുന്നത്. പഴയ തുളുനാട്ടിൽ, ഇന്ന് കർണാടകയോടു ചേർന്നു പകുതിയോളം വരുന്ന കാസർഗോഡൻ പ്രദേശങ്ങളിലും ഉഡുപ്പി ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ഭാഗങ്ങളിലുമായിട്ടാണിത് നടക്കുന്നത്.

കാഞ്ഞങ്ങാടിനടുത്ത് പൊടവടുക്കം അമ്പലത്തിൽ പൊലീന്ദ്രം പാല കുഴിച്ചിടുന്ന ചടങ്ങ്

ദ്രാവിഡസംസ്കൃതിയെ തൂത്തെറിഞ്ഞ ആര്യവംശമേൽക്കോയ്മയുടെ കഥയാണിതു കാണിക്കുന്നത്. പണ്ടു തുളുനാടു ഭരിച്ചിരുന്ന പൊലീന്ദ്രനെന്നറിയപ്പെടുന്ന ബലീന്ദ്രമഹാരാജനെ കണ്ട് അസൂയപൂണ്ട ആര്യവംശജർ, മഹാവിഷ്ണുവിൻ്റെ സഹായത്താൽ മുനികുമാര വേഷത്തിൽ വന്ന് മൂന്നടി മണ്ണ് ദാനമായി ചോദിച്ചെന്നും ത്രിവിക്രമരൂപിയായ മഹാവിഷ്ണുവിൻ്റെ ചതിയിൽ പെട്ടുപോയ ബലൊയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തിക്കളഞ്ഞു. ബലീന്ദ്ര, ബലിയേന്ദ്ര, ബോളിയേന്ദ്ര എന്നീ പേരുകളിലാണ് തുളുനാട്ടിൽ മാവേലിയറിയപ്പെടുന്നത്. ഭൂമിപുത്രനെന്ന പേരിൽ തന്നെ പ്രസിദ്ധനാണു മാവേലി. മാവേലിയെ തളയ്ക്കാൻ സവർണർ പലവട്ടം ശ്രമിക്കുന്നുണ്ട്. ആദ്യമായി ബലിയെ തളയ്ക്കാൻ പറഞ്ഞു വിടുന്നത് കലിയെയാണ്. അവർ പരാജയപ്പെട്ടു. കലിയുടെ വലതുകാൽ പൊൻ ചങ്ങലകൊണ്ടും വെള്ളിച്ചങ്ങല കൊണ്ട് ഇടം കാലും ഇരുമ്പുചങ്ങല കൊണ്ട് നടുവും ബന്ധിച്ച് മാവേലി കലിയെ ബന്ധസ്ഥനാക്കുന്നു. വാമനവേഷത്തിൽ മഹാവിഷ്ണുവന്ന് മാവേലിയെ ചതിച്ചതു പിന്നെയാണ്. മൂന്നടി മണ്ണ് നിനക്കെന്തിനാണെന്ന ചോദ്യത്തിന് വാമനൻ കൃത്യമായ ഉത്തരം കൊടുകുന്നുണ്ട്, ഒരടി സ്ഥലത്ത് വീടും ആലയും പണിത് കുളവും കിണറുമായി അവിടം കൃഷിസ്ഥലമാക്കുമെന്നും രണ്ടാമടിസ്ഥലത്ത് തെയ്യത്തിന് ആലയമുണ്ടാക്കി ഉത്സവം നടത്തുമെന്നും മൂന്നാമടി ബ്രാഹ്മണർക്കായി നീക്കി വെയ്ക്കുമെന്നുമായിരുന്നു വാമനൻ്റെ ഉത്തരം.

സമത്വ സുന്ദരമായിത്തന്നെ ഭരണയന്ത്രം തിരിച്ച ബലീന്ദ്രനോടുള്ള സ്നേഹവും വിശ്വാസവും ജനങ്ങൾ മറക്കാതെ പിൻതുടർന്നപ്പോളായിരിക്കണം ആര്യർ, ദ്രാവിഡജനതയ്ക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ബലീന്ദ്രസഹവാസം ഉറപ്പു നൽകിയത്. അന്നു വീടുകളിലേക്ക് സന്ദർശനത്തിനായി ബലീന്ദ്രരാജൻ എഴുന്നെള്ളുന്നു, അദ്ദേഹത്തെ സ്വീകരിച്ച്, പാട്ടുപാടി മനോഹരമാക്കി തിരിച്ചയകുകയാണിവർ ചെയ്യുന്നത്. അടിച്ചമർത്തപ്പെട്ടവൻ്റെ ഉയിർത്തെഴിന്നേൽപ്പിൻ്റെ നേർസാക്ഷ്യമാവുന്നു ഇവിടെ ബലീന്ദ്രൻ! കുത്തിനിർത്തിയ പാലക്കൊമ്പിൽ (പൊലീന്ദ്രംപാല) വെച്ച അലങ്കരിച്ച മൺവിളക്കുകളിൽ നെയ്ത്തിരി കത്തിച്ചാണ് കാസർഗോഡ് ജില്ലയിൽ ബലിന്ദ്രനെ ആരാധിക്കുന്നത്. തുലാവമാസത്തിലെ കറുത്തവാവു ദിനം മുതൽ മൂന്നുദിവസം മാവേലി നാടുകാണാനിറങ്ങാൻ അന്നു വരം ലഭിച്ചിരുന്നു. “മേപ്പട്ട് കാലത്ത് നേരത്തേ വാ” (അടുത്ത വർഷം നേരത്തേ തന്നെ വന്നേക്കണേ എന്ന്) എന്ന വായ്പ്പാട്ടുപാടി നാട്ടുകാർ ബലീന്ദ്രനെ പിന്നെ യാത്രയാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ദീപാവലിദിവസം ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളിലും ധര്‍മശാസ്താക്ഷേത്രങ്ങളിലും ഗംഭീരമായ ബലിപൂജ നടക്കുന്നുണ്ട്, ‘പൊലിയന്ദ്രം’ എന്നപേരില്‍ ആണിതു നടക്കുന്നത്. പാലമരത്തിൻ്റെ കൊമ്പുകള്‍ കൊണ്ടുവന്ന് വീട്ടിൽ പടിഞ്ഞാറ്റയുടെ നേരേ മുന്നില്‍ മുറ്റത്തും കിണര്‍, തൊഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപിച്ചശേഷം പൂക്കള്‍കൊണ്ട് അലങ്കരിച്ച് വിളക്കുവെച്ച് ഭക്തിപുരസ്സരം പൊലിയന്ദ്രനെ (ബലീന്ദ്രനെ) വരവേല്‍ക്കുന്ന ചടങ്ങാണിത്. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള കന്നഡ മാതൃഭാഷയായിട്ടുള്ളവര്‍ ഈ ചടങ്ങിനൊപ്പം ‘ബലീന്ദ്രസന്ധി’യെന്ന പാട്ടുപാടി നൃത്തംചെയ്യുന്നു. ‘അല്ലയോ ബലി മഹാരാജാവേ, ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലുകള്‍ കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സത്കാരം സ്വീകരിച്ചാലും’ എന്ന പ്രാര്‍ഥനയാണ് ഈ പാട്ടിലുള്ളത്.

കേരളത്തിൽ ഓണക്കാലമാണ് ഈ മഹാബലി വാമനദ്വന്തസങ്കല്പം കൊണ്ടാടുന്നതെന്നു പറഞ്ഞുവല്ലോ. കാസർഗോഡ് ജില്ലയിലും ഓണാഘോഷം അതേപോലെ നടക്കുന്നു, കൂടെ ദീപാവലിദിനത്തിൽ ബന്ധപ്പെട്ട് ബലീന്ദ്രനേയും പൊലീന്ദ്രനായി കണ്ട് ഭൂരിപക്ഷം അമ്പലങ്ങളിൽ ആഘോഷിക്കുന്നുണ്ട്. കാഞ്ഞങ്ങാടിനടുത്ത് കൊടവലം ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാബലി കണ്ട വാമനമൂർത്തിയായ വിഷ്ണുവിൻ്റെ ത്രിവിക്രമ രൂപം തന്നെയാണ്. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ നിന്നും കോട്ടപ്പാറയിൽ നിന്നും അടുത്താണു കൊടവലം. കൊടവലം ശിലാലിഖിതം ഉള്ളതും ഇവിടെ തന്നെയാണ്. എ.ഡി. 1020-ൽ ഭാസ്കര രവിവർമ്മൻ ഒന്നാമൻ സ്ഥാപിച്ച ശാസനമാണിത്. ഇന്നത്തെ കൊടുങ്ങല്ലൂർ (മഹോദയപുരം) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാൾ രാജവംശത്തിലെ ഭാസ്‌കരൻ രവിവർമന്റെ കല്പനയാണിതിൽ എഴുതി വച്ചിട്ടുള്ളത്. ബ്രഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ഇവിടെ കല്പന എഴുതി വെച്ചിരിക്കുന്നത്. തൃക്കരിപ്പൂര്‍ മുതല്‍ കുന്താപുരം നീളുന്ന പഴയ തുളുനാട്ടില്‍ തുലാമസത്തില്‍ കറുത്തവാവ് വരുന്ന ദീപാവലി നാളിലാണ് മഹാബലിയെ വരവേല്‍ക്കുന്നത്.പാലമരക്കൊമ്പ് മുറിച്ചെടുത്ത് പൊലിയന്ത്രമാക്കിയും ബലീന്ദ്ര പൂജ നടത്തിയും ആ പഴയ തുളുനാട്ടുകാര്‍ ഇന്നും ആഘോഷം കൊണ്ടാടുന്നു. കൊടവലത്തിനു തൊട്ടടുത്താണ് ഇരിയയ്ക്കു സമീപം പൊടവടുക്കം ഗ്രാമം, പൊടവടുക്കത്തും ഇന്നും ബലീന്ദ്രപൂജ നടക്കുന്നുണ്ട് പൊലീന്ദ്രനെ വരവേൽക്കാനായി ഇവർ പാലമരം ഘോഷയാത്രയായി തന്നെ കൊണ്ടുവന്ന് കുഴിച്ചിടുന്നുണ്ട്.പൊലീന്ദ്രൻ വിളികൾ ചെറുവത്തൂരും പരിസരങ്ങളിലും ഒരിക്കൽ സമൃദ്ധമായിരുന്നു. കിണറ്റുകരയിലും തൊഴുത്തിനു മുമ്പിലും പടിഞ്ഞാറ്റയിലുമായി വിളക്കുതെളിയിച്ച് അരിയിട്ട് മാവേലിയെ സന്തോഷവാനാക്കി തിരിച്ചയക്കുന്ന ജനതയാണിത്. കീഴൂര്‍, പൊടവടുക്കം തുടങ്ങിയ ധര്‍മശാസ്താക്ഷേത്രങ്ങളില്‍ ആയിരക്കണക്കിന് അവര്‍ണരായ ജനങ്ങള്‍ ഒന്നുചേര്‍ന്ന് വലിയ പാലമരം കൊണ്ടുവന്ന് നാട്ടിയശേഷം പൊലിയന്ദ്രം ചടങ്ങ് നടത്തുന്നു. ശാസ്താവ് ബുദ്ധൻ തന്നെയാണ്. ശാസ്താക്ഷേത്രങ്ങളിലാണ് ഈ ബലിപൂജ നടക്കുന്നത് എന്നത് ഓണം ബൗദ്ധപാരമ്പര്യത്തിന്റേതാണ് എന്നതിനുള്ള ശക്തമായ തെളിവാണ്.

ആര്യാധിനിവേശക്കാലത്ത് കേരളത്തിലെ ബൗദ്ധജൈന ആരാധനാലയങ്ങള്‍ പരക്കെ പ്രസിദ്ധങ്ങളായ ഹിന്ദുക്ഷേത്രങ്ങളായി മാറിയതുപോലെ ഉത്സവങ്ങള്‍ക്കും രൂപമാറ്റംവന്നു. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രബിന്ദു തൃക്കാക്കരയാണെന്നത് ഇന്നേവർക്കും അറിയാം. കേരളത്തിന്റെ രാജധാനിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തൃക്കാക്കര പ്രസിദ്ധമായ ബൗദ്ധകേന്ദ്രമായിരുന്നു. 13ാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട തൃക്കാക്കരയിലെ ക്ഷേത്രം പിന്നെ ഉയരുന്നത് വാമനപ്രതിഷ്ഠയോടുകൂടിയാണ്. ഉത്തരേന്ത്യയിലെ മഹാബലിവര്‍ണനകള്‍ക്ക് ചരിത്രത്തിലെ പല ചക്രവര്‍ത്തിമാരുമായും സാദൃശ്യമുണ്ട്. കേരളത്തില്‍ അതു ചേരമാന്‍ പെരുമാളുമായി കൂടുതല്‍ ബന്ധപ്പെടുത്താം. കാസര്‍കോട് ഉള്‍പ്പെടുന്ന തുളുനാട് ഭരിച്ചിരുന്ന മഹാബലിയെ ചതിച്ച് തോല്പിക്കാന്‍ വിജയനഗര സാമ്രാജ്യത്തില്‍നിന്ന് രണ്ട് വാമനന്മാര്‍ വരുന്നതിന്റെ വിവരണമുള്ള ഒരു കാവ്യം തന്നെയുണ്ട്. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ അവരുടെ മാവോതിയെന്ന രാജാവിനെ ദൈവം കടലില്‍ ചവിട്ടിത്താഴ്ത്തി രാജ്യം സ്വന്തമാക്കിയ പാട്ടും പ്രചാരത്തിലുണ്ട്. ദ്രാവിഡ – ബൗദ്ധപാര്യമ്പര്യത്തെ ചവിട്ടിത്താഴ്ത്തി മാധവസേവ ഊട്ടിയുറപ്പിച്ച കഥകളാണെവിടേയും പ്രധാനം. നമ്മൾ ആറുവരി മാത്രമായി കേട്ടുതഴമ്പിച്ച ഓണപ്പാട്ട് അവസാനിക്കുന്നതും അതു പറഞ്ഞുതന്നെയാണ്.

മാവേലി മണ്ണുപേക്ഷിച്ചശേഷം
മാധവന്‍ നാടുവാണീടും കാലം
ആകവേ ആയിരം ബ്രാഹ്മണരെ
നിത്യവുമൂട്ടിത്തുടങ്ങിയല്ലോ
മാവേലിയോണം മുടങ്ങിയല്ലോ…

ദേവന്മാരുടെ അസൂയയും ധാര്‍ഷ്ട്യവുമാണ് വാമനന്റെ പിറവിക്ക് കാരണം. അല്ലാതെ മാവേലിയുടെ അഹങ്കാരമല്ല. മാവേലിയുടെ അഹങ്കാരം വെറും കെട്ടുകഥമാത്രം. അല്ലെങ്കില്‍ ഇത്രയും ജനം മാവേലിക്കായി കാത്തിരിക്കുമോ? വാമനനോ മാവേലിയോ ശരി എന്ന ചോദ്യത്തിന് രണ്ടുത്തരമുണ്ട്. അധികാരം നഷ്ടപ്പെടുന്നവര്‍ക്ക് വാമനനും ഗുണം ലഭിച്ച സാധാരണക്കാരന് മാവേലിയുമാണ് ശരി. കേരളത്തിൽ ഇന്നുള്ള വാമനമാർ ആരൊക്കെയാണെന്ന് തിരിച്ചറിയണം! അതുകൊണ്ടുതന്നെ നമ്മള്‍ പ്രചരിപ്പിക്കേണ്ടത് ദേവന്മാരുടെ ശരിയല്ല. കള്ളവും ചതിയുമില്ലാത്ത കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, ആപത്തില്ലാതെ ആഹ്ലാദത്തോടെ സമ്പല്‍സമൃദ്ധിയില്‍ കഴിയാനുള്ള സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പറ്റുന്ന മാവേലിയെമാത്രം ആവണം. മാവേലിത്തമ്പുരാനെ കേരളജനതയെങ്കിലും മാറ്റി വരച്ചേ തീരൂ. മിത്തുകളുടെ പുനർവായന ഇന്നു കാലം ആവശ്യപ്പെടുന്നുണ്ട്. മിത്തുകൾ പോലും കവർച്ച ചെയ്ത് , മറ്റൊരു രൂപത്തെ എഴുന്നെള്ളിക്കാൻ പലഭാഗത്തു നിന്നും ശ്രമം നടക്കുന്ന കാലമാണിത്.

കേരളത്തിനു പുറത്തുള്ള ബലീന്ദ്രസങ്കല്പവും ദീപാവലിയുമായി ബന്ധപ്പെട്ടുതന്നെയാണ്. ദീപാവലിയുടെ നാലാം ദിവസമാണ് ബലി പാട്യമി, പദ്വ, വീരപ്രതിപദ അല്ലെങ്കിൽ ദ്യുതപ്രതിപദ എന്നൊക്കെ അറിയപ്പെടുന്ന ബലി പ്രതിപദ നടക്കുക. ദൈത്യരാജാവായ ബാലിയുടെ തിരിച്ചുവരവിന്റെ ആദരസൂചകമായി ഇതാഘോഷിക്കപ്പെടുന്നു. കാർത്തികമാസത്തിലെ ആദ്യദിനമാണിതു വരിക അതായത് ഒക്ടോബർ നവംബർ മാസങ്ങളിലായിട്ടാവും ഇതുവരിക; മലയാളമാസപ്രകാരം തുലാവത്തിലാവും. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ അവരുടെ മാസക്രമപ്രകാരം ഇതു പുതുവത്സരദിനം കൂടിയാണ്. വിക്രം സംവത്(Vikram Samvat), ബെസ്തു വാരസ് (Bestu Varas), വർഷ പ്രതിപദ(Varsha Pratipada) എന്നൊക്കെ ഈ ദിനം അറിയപ്പെടുന്നു.

BCE രണ്ടാം നൂറ്റാണ്ടിലെഴുതിയ പതഞ്ജലിയുടെ അഷ്ടാധ്യായിൽ ബാലികഥ പരാമർശിക്കുന്നുണ്ട്. വേദകാലഘടത്തിൽ തന്നെ സുരാസുരയുദ്ധവിവരൺങ്ങളിൽ അസുരരാജാവായ മഹാബലി പ്രമുഖനാണ്. മഹാഭാരതം, രാമായണമ്മ് പ്രധാനപുരാണങ്ങളായ ബ്രഹ്മപുരാണം, കൂർമ്മപുരാണം, മത്സ്യപുരാണം ബലിചരിതം പരാമർശിക്കുനുണ്ട്. ബലിപ്രതിപാദം മഹാബലിയുടെ ഭൂമിയിലേക്കുള്ള വാർഷിക മടങ്ങിവരവിനെയും വാമനന്റെ വിജയത്തെയും അനുസ്മരിക്കുന്നു – വിഷ്ണുവിന്റെ നിരവധി അവതാരങ്ങളിൽ ഒന്നും, ദശാവതാര പട്ടികയിലെ അഞ്ചാമത്തെ അവതാരവുമാണ് വാമനൻ. മഹാബലി അടക്കമുള്ള സകല അസുരരാജാക്കന്മാരുടേയും മേൽ വിഷ്ണു നേടിയ വിജയം പ്രധാനമായിരുന്നു അന്ന്, മഹാബലി പരാജയപ്പെടുന്ന വേളയിൽ അദ്ദേഹം ഒരു വിഷ്ണുഭകതനും സമാധാനപ്രിയനും ദയാലുവും ആയ ഭരണാധികാരി ആയിരുന്നുവത്രേ. അതുകൊണ്ടാണ് മൂന്നടി മണ്ണു ചോദിച്ച് വിഷ്ണു ബലിയെ ചതിക്കുകയായിരുന്നു. അവസാനവേളയിൽ മഹാബലി ചോദിച്ച വരം അപ്പോൾ വിഷ്ണുകൊടുക്കുന്നുണ്ട്, അതുവഴി വർഷത്തിൽ ഒരിക്കൽ ഭൂമിയിലേക്ക് ഒരുദിനം മടങ്ങിവരാൻ അവസരം ലഭിക്കുന്നു. ഭാവിയിൽ മഹാബലിക്ക് ഇന്ദ്രനായി പുനർജ്ജനിക്കാനും കഴിയും.

മഹാബലി വിഷ്ണഭക്തനായ പ്രഹ്ലാദന്റെ പൗത്രനായിരുന്നു. നരസിംഹാവതാര സമയത്ത് വിഷ്ണു വധിച്ച ഹിരണ്യകശ്യപുവിൻ്റെ മകനാണു പ്രഹ്ളാദൻ. പ്രഹ്ളാദൻ്റെ അഭ്യർത്ഥന മാനിച്ചാണ് മഹാബലിക്ക് ഇങ്ങനെ സ്വന്തം ജനതയെ വർഷത്തിൽ ഒരിക്കൽ കാണാനുള്ള വരം ലഭിച്ചതെന്നും ഭാഷ്യമുണ്ട്. എന്തായാലും അന്നത്തെ ആര്യദ്രവിഡസംഘട്ടനത്തെ കൃത്യതയാർന്ന ഭാഷയിൽ ദേവാസുര യുദ്ധമായി കലാപരമായി വർണിക്കാനും തലമുറകൾ കൈമാറാനും കഴിഞ്ഞു എന്നതാണു സത്യം. ആറാം നൂറ്റാണ്ടിലെഴുതിയ വരാഹമിഹിരന്റെ ‘ബൃഹദ്‌സംഹിത’യില്‍ ശ്രീരാമന്‍, മഹാബലി എന്നീ വിഗ്രഹ നിര്‍മിതിയെക്കുറിച്ച് പറഞ്ഞശേഷമാണ് ശിവന്‍, ബുദ്ധന്‍, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രന്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരുകാലത്ത് മാവേലിമന്നനെ വരവേൽക്കുന്ന ആഘോഷങ്ങൾ ഇന്ത്യമുഴുവൻ നടന്നിരുന്നു. തുലാമാസത്തിലെ അമാവാസിദിവസമായിരുന്നു അത്. ദ്രാവിഡ-ബൗദ്ധഅവർണസംഘല്പാധിഷ്ഠിതമായ ആ ചരിതം തന്നെയാണ് ദീപാവലിയിലൂടെ പറയാതെ പറയുന്നത്. കാലക്രമത്തിൽ സവർണാധിപത്യത്താൽ ഹൈജാക്ക് ചെയ്യപ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഈ ബലിത്തമ്പുരാൻ്റെ എഴുന്നെള്ളിപ്പ്. ഏഴാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുജ്ഞാന സംബന്ധര്‍, മൈലാപ്പുരിലെ ഒരു ക്ഷേത്രത്തില്‍ തുലാം മാസത്തില്‍ നടക്കാറുണ്ടായിരുന്ന ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്‌കന്ദപുരാണത്തില്‍ ഏഴ് കടലുകള്‍ക്കപ്പുറത്തേക്ക് പറഞ്ഞുവിടുന്ന നേരത്ത് വിഷ്ണു, ബലിക്ക് കൊടുത്ത വാഗ്ദാനം ദീപപ്രതിപദ ദിവസം (ദീപാവലി) സ്വന്തംപ്രജകളെ കാണാന്‍ വരാമെന്നും പൂക്കളും വിളക്കുകളുംകൊണ്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നുമാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബറൂനി എന്ന സഞ്ചാരി, ദീപാവലി ബലിപൂജയാണെന്ന് ഉപന്യസിച്ചിട്ടുണ്ട്.

“കല്ല് കായാവുന്ന കാലത്ത് ,വെള്ളാരം കല്ല് പൂക്കുന്ന സമയത്ത്, ഉപ്പ് കര്പ്പൂരമാകുന്ന കാലത്ത്, ഉഴുന്ന് മദ്ദളം ആവുന്ന കാലത്ത്, നെച്ചിക്കാടിനടിയില് വയല്ക്കൂട്ടം നടക്കുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരില് വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി പക്ഷി തന്റെ കുടുമ താഴെയിറക്കുന്ന കാലത്ത് അല്ലയോഭൂമിപുത്രാ, ബലിയീന്ദ്രാ, നിനക്ക് തിരിച്ചു വന്നു നാട് ഭരിക്കാം.” വാമനൻ ബലീന്ദ്രനു കൊടുത്ത വരമാണിത്!

ഇങ്ങനെയൊരു നാൾ ഒരിക്കലും വരില്ലെന്ന ബോധമുള്ളവർ തന്നെയാണു നമ്മൾ. സത്യത്തിൽ, ഇങ്ങനെയല്ലെങ്കിലും അല്പം മികച്ചൊരു ഭരണാധികാരി വരാനായി കാത്തിരിക്കുന്ന ജനതയാണിന്നും കാസർഗോഡ് ജില്ലയിലെ ജനത!! ബലീന്ദ്രനെപോലൊരു മുഖ്യൻ എന്നെങ്കിലും കേരളം ഭരിച്ചാൽ മാത്രമേ കാസർഗോഡ് ജില്ലയുടെ അവസ്ഥ അല്പമെങ്കിലും ഭേദപ്പെടുകയുള്ളൂ – അത്രമേൽ ദരിദ്ര്യമാണിവിടുത്തെ വികസന പ്രക്രിയകൾ ഒക്കെയും. നല്ലൊരു ഡോക്ടറെ കാണാൻ മങ്ങലാപുരത്തേക്ക് എത്താതെ നിവൃത്തിയില്ലാത്ത അവസ്ഥ! പേരിനൊരു മെഡിക്കൽ കോളേജുള്ളത് ബോർഡറിലെവിടെയോ സ്ഥിതിചെയ്യുന്നുണ്ടത്രേ!!

സഹോദരൻ അയ്യപ്പൻ്റെ കവിതയിൽ നിന്നും ചിലവരികൾ:
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം
തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതിനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാൾവഴിക്കീശസേവയില്ല വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനിക വിഭാഗമില്ല മൂലധനത്തിൻ ഞെരുക്കലില്ല
ആവതവരവർ ചെയ്തു നാട്ടിൽ ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയേവർക്കും സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?
കാലിയ്ക്കുകൂടി ചികിത്സ ചെയ്യാൻ ആലയം സ്ഥാപിച്ചിതന്നു മർത്ത്യർ
സൗഗതരേവം പരിഷ്‌കൃതരായ് സർവ്വം ജയിച്ചു ഭരിച്ചുപോന്നാർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നീ ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശലമാർന്നൊരു വാമനനെ വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ ശീർഷം ചവിട്ടിയാ യാചകനും.
അന്നുതൊട്ടിന്ത്യയധഃപതിച്ചു മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൽമതങ്ങൾ നിറഞ്ഞു കഷ്ടം! കൊല്ലുന്ന ക്രൂരമതവുമെത്തി
വർണ്ണവിഭാഗവ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി
മർത്ത്യനെ മർത്ത്യനശുദ്ധനാക്കുമയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെമേലിൽക്കേറി തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും
സ്നേഹവും നാണവും കെട്ട രീതി മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻ വിയർപ്പു ഞെക്കി നക്കിക്കുടിച്ചു മടിയർ വീർത്തു
നന്ദിയും ദീനകരുണതാനും തിന്നുകൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തു
സ്ത്രീകളിവർക്കു കളിപ്പാനുള്ള പാവകളെന്നു വരുത്തിവച്ചു
ആന്ധ്യമസൂയയും മൂത്തു പാരം സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം! പുറത്തുനിന്നുമെത്തിയോർക്കൊക്കെയടിമപ്പട്ടു
എത്ര നൂറ്റാണ്ടുകൾ നമ്മളേവം ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാമൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം നമ്മൾ വെടിയണം നന്മ വരാൻ.

വാമനനും മഹാബലിയും

നേപ്പാളിലെ ചങ്ങു നാരായണ ടെമ്പിളിൽ ഉള്ള ത്രിവിക്രമരൂപത്തിൽ ഉള്ള മഹാവിഷ്ണു മഹാബലിയെ ചവിട്ടി താഴ്ത്തുന്ന പ്രതിമ

കർണാടകയിലെ ബദാമിയിൽ ആറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മൂന്നാമത് ഗുഹാക്ഷേത്രത്തിൽ കാണുന്ന് ശില്പമാണിത്. മഹാബലിയെ ത്രിവിക്രമരൂപിയായി മാറിയ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിതാഴ്തുന്നതുതന്നെയാണിത്.

ബദാമിയിലെ മറ്റൊരു പ്രതിമ

ബദാമിയിലെ തന്നെ മറ്റൊരു പ്രതിമ

Chandrayaan

India had conducted several significant lunar exploration activities. Here are the major lunar exploration activities carried out by India:

Chandrayaan-1 (2008-2009):

Chandrayaan-1 was India’s first lunar probe, launched by the Indian Space Research Organisation (ISRO) on October 22, 2008. It had multiple scientific objectives, including mapping the surface composition of the Moon and searching for water ice in the polar regions. The spacecraft carried 11 scientific instruments, including a Moon Impact Probe (MIP) that was released and impacted the lunar surface.

One of the key findings of Chandrayaan-1 was the discovery of water molecules on the lunar surface, particularly in the polar regions. This finding was significant because water is a crucial resource for future lunar missions.

Chandrayaan-2 (2019):

Chandrayaan-2 was ISRO’s second lunar exploration mission, launched on July 22, 2019. It was more ambitious than its predecessor and consisted of an orbiter, a lander named Vikram, and a rover named Pragyan. The mission aimed to study the lunar surface, map its distribution of elements and minerals, and explore the south pole region in greater detail.

Unfortunately, the lander Vikram lost communication during its descent, and the rover couldn’t be deployed as planned. However, the orbiter successfully entered lunar orbit and continues to provide valuable data and images of the Moon’s surface.

Chandrayaan-3 (2023):

This is the third Indian lunar mission. It is a repeat of Chandrayaan-2, and it aims to soft land a lander-rover module on the lunar South Pole. The mission is expected to launch in July 2023.

In addition to these missions, India is also planning to launch a number of other lunar missions in the coming years. These include:

  • Chandrayaan-4: This mission will be a follow-up to Chandrayaan-3, and it will focus on studying the lunar South Pole in more detail.
  • Chandrayaan-5: This mission will be a sample-return mission, and it will bring back lunar samples to Earth for analysis.
  • Chandrayaan-6: This mission will be a human-rated mission, and it will send astronauts to the moon.

India’s lunar exploration program is one of the most ambitious in the world. The country has made significant progress in a short period of time, and it is now a major player in the field of space exploration. The future of India’s lunar exploration program is bright, and it is expected to make significant contributions to our understanding of the moon.

………………………….

Chandrayaan-1

Certainly! Chandrayaan-1 was India’s first lunar exploration mission, launched by the Indian Space Research Organization (ISRO) on October 22, 2008. It was a significant milestone in India’s space exploration efforts and played a crucial role in advancing our understanding of the Moon’s composition, surface features, and the presence of water molecules. Here are more details about Chandrayaan-1:

Objectives:

High-Resolution Imaging: One of the main objectives of Chandrayaan-1 was to capture high-resolution images of the lunar surface, providing detailed information about its topography and geological features.
Mineral Mapping: The spacecraft carried instruments designed to map the mineral composition of the lunar surface. This was important for understanding the Moon’s geological history and evolution.
Search for Water: Chandrayaan-1 aimed to detect the presence of water molecules on the lunar surface, particularly in the polar regions. This was done through remote sensing techniques.
Moon Impact Probe (MIP): The mission included the MIP, a small probe that separated from the main spacecraft and impacted the lunar surface. It carried instruments to analyze the thin lunar atmosphere during its descent.
Instruments:
Chandrayaan-1 was equipped with 11 scientific instruments:

  1. Terrain Mapping Camera (TMC): Captured high-resolution 3D images of the lunar surface.
  2. Hyper Spectral Imager (HySI): Mapped the mineral composition of the Moon’s surface.
  3. Moon Impact Probe (MIP): Analyzed the lunar atmosphere and surface before impact.
  4. Chandrayaan-1 X-ray Spectrometer (C1XS): Detected X-rays to study the composition of the lunar surface.
  5. Lunar Laser Ranging Instrument (LLRI): Measured the distance between the spacecraft and the lunar surface using laser beams.
  6. Sub-keV Atom Reflecting Analyzer (SARA): Studied the interaction between solar wind and the Moon’s surface.
  7. Miniature Synthetic Aperture Radar (Mini-SAR): Detected water ice and studied surface roughness.
  8. Moon Impact Probe Chandra’s Altitudinal Composition Explorer (MIP-CHACE): Analyzed the thin lunar exosphere.
  9. Radiation Dose Monitor (RADOM): Measured radiation around the Moon.
  10. High-Energy X-ray/Gamma-ray Spectrometer (HEX): Detected gamma rays and X-rays from the lunar surface.
  11. Dual Frequency Synthetic Aperture Radar (DFSAR): Mapped the polar regions and searched for water ice.

Key Discoveries:

Chandrayaan-1’s most significant discovery was the detection of water molecules on the lunar surface, particularly in the permanently shadowed craters near the poles. This discovery has important implications for future lunar exploration and the potential for utilizing lunar resources.
The mission also provided detailed maps of various minerals on the Moon’s surface, enhancing our understanding of its geological history.

End of Mission:

Chandrayaan-1 was initially planned for a two-year mission. However, in August 2009, ISRO announced the sudden loss of communication with the spacecraft. Despite this, the mission was considered a success due to the valuable data and insights it had provided.

Chandrayaan-1 laid the foundation for India’s lunar exploration endeavors and contributed significantly to global lunar research efforts. It showcased India’s technological capabilities and marked a significant achievement in the nation’s space exploration journey.

Chandrayaan-2

Certainly, Chandrayaan-2 was India’s second lunar exploration mission and was launched by the Indian Space Research Organisation (ISRO) on July 22, 2019. It was a more complex and ambitious mission compared to its predecessor, Chandrayaan-1. Here are more details about Chandrayaan-2:

Mission Components:

Orbiter: The Chandrayaan-2 mission included an orbiter, which was designed to orbit the Moon and provide a platform for scientific observations and experiments. The orbiter was equipped with a suite of scientific instruments to study the lunar surface, mineral composition, exosphere, and more.
Vikram Lander: The lander was designed to make a soft landing on the lunar surface near the south pole region. It carried the Pragyan rover and instruments to study the lunar surface and seismic activities.

Pragyan Rover: Housed within the Vikram lander, the Pragyan rover was designed to explore the lunar surface, analyze soil samples, and perform experiments related to the Moon’s composition and geology.

Objectives:

Landing in the South Polar Region: Chandrayaan-2 aimed to be the first mission to land near the Moon’s south pole region. This region is of particular interest due to the presence of permanently shadowed craters where water ice could potentially be found.
Mineral and Elemental Mapping: The orbiter was equipped with instruments to map the mineral composition of the lunar surface, providing insights into its geological history and evolution.
Exosphere Studies: The orbiter carried instruments to study the tenuous exosphere (extremely thin atmosphere) of the Moon and how it interacts with solar winds.
Seismic Activities: The Vikram lander had instruments to study seismic activities on the Moon, helping to understand its internal structure and activity.
Rover Exploration: The Pragyan rover was intended to analyze soil samples, study surface features, and contribute to our understanding of the Moon’s surface characteristics.
Landing Attempt:

The Chandrayaan-2 mission achieved a successful launch and orbiter insertion. However, during the descent of the Vikram lander to the lunar surface, communication was lost when it was just 2.1 kilometers above the surface.

Despite the loss of communication, the orbiter component of the mission continued to operate successfully. It entered a stable lunar orbit and started transmitting valuable data back to Earth.

Orbiter Success:

The Chandrayaan-2 orbiter has been a significant success. It has been providing a wealth of scientific data about the Moon, including detailed images of the lunar surface, insights into the distribution of minerals, and the identification of previously unknown craters.

Future Implications:

While the Vikram lander’s unsuccessful landing was disappointing, the Chandrayaan-2 mission has provided important lessons for future lunar landing attempts. It demonstrated India’s capabilities in planning and executing complex space missions.

Chandrayaan-2 marked a significant step forward in India’s space exploration efforts, showcasing the nation’s increasing technical expertise and commitment to lunar research. The mission’s achievements and challenges contribute to the global understanding of lunar science and lay the groundwork for future lunar missions.

Chandrayaan-3

Chandrayaan-3 is the third Indian lunar exploration mission under the Indian Space Research Organisation’s (ISRO) Chandrayaan programme. It consists of a lander named Vikram and a rover named Pragyan, similar to those of the Chandrayaan-2 mission.

The mission was launched on 14 July 2023, from Satish Dhawan Space Centre Second Launch Pad in Sriharikota, Andhra Pradesh, India. The spacecraft entered lunar orbit on 5 August 2023, with an expected landing near the lunar South Pole on 23 August.

The main objectives of Chandrayaan-3 are to:

  1. Soft land a lander-rover module on the lunar surface near the South Pole.
  2. Study the geology and mineralogy of the lunar South Pole.
  3. Search for water ice in the lunar polar regions.
  4. Conduct other scientific experiments.

The lander, Vikram, is equipped with a variety of instruments to study the lunar surface, including a Terrain Mapping Camera, a Laser Range Finder, and a Magnetometer. The rover, Pragyan, is a robotic vehicle that will explore the lunar surface for up to 14 days. It is equipped with a variety of instruments to study the lunar soil and rocks, including a Camera, a Spectrometer, and a Methane Sensor.

The success of Chandrayaan-3 will make India the fourth country to successfully land a spacecraft on the moon, after the United States, Russia, and China. It will also be the first time that a country has landed a spacecraft on the lunar South Pole.

The successful landing of Chandrayaan-3 is a major achievement for India’s space program. It demonstrates India’s capabilities in space exploration and its commitment to scientific research. The mission is also expected to provide valuable insights into the lunar environment and its potential for resources.

Here are some interesting facts about Chandrayaan-3:

  • The name “Chandrayaan” means “Moon Chariot” in Sanskrit.
  • The mission cost around ₹978 crore (US$130 million).
  • The lander is named after Vikram Sarabhai, the father of the Indian space program.
  • The rover is named after Pragyan Patil, a young girl who won an ISRO-sponsored science competition.
  • The mission is expected to last for one year.

The successful landing of Chandrayaan-3 is a historic moment for India and a major milestone in the country’s space program. It is a testament to the hard work and dedication of the ISRO team and a source of pride for all Indians. India became the fourth country to successfully land on the moon as the Chandrayaan-3’s lander module, with the rover in its belly, successfully made a soft landing on the lunar surface on Wednesday(August 23, 2023).

Walk with Vee Cee

നമ്മുടെ ചുറ്റുപാടുകളെ കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും മറ്റുമായി കഴിഞ്ഞവർഷം ശ്രീ വി. സി. ബാലകൃഷ്ണൻ മാഷിൻ്റെ നേതൃത്വത്തിൽ കൂടിച്ചേർന്ന ഒരുക്കൂട്ടം ആളുകളുടെ കൂട്ടായ്മയാണു വോക്ക് വിത്ത് വിസി. പലപല യാത്രകളിലായി നിരവധി ആളുകൾ പങ്കെടുക്കുകയുണ്ടായി. വിവിധ വിഷയങ്ങളിൽ അനുഭവപരിചയവും അറിവും ഉള്ളവർ തന്നെയായിരുന്നു കൂടുതലും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിവിധ വയലുകൾ, നീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ എന്നീ മേഖലകളിൽ ഇതിനകം ഈ സംഘം പത്തിലധികം ഫീൽഡ് ട്രിപ്പുകൾ നടത്തിക്കഴിഞ്ഞു. കോറോം, കാനായിക്കാനം, മാടായിപാറ, കാരക്കുണ്ട്, പൊന്നുരുക്കിപ്പാറ പൂവത്താർകുണ്ട്, പുലിക്കുരുമ്പ, രാമന്തളി, ബ്ലാത്തൂർ കല്യാട്, കുന്നത്തൂർപാടി എന്നീ പ്രദേശങ്ങളിൽ ചിട്ടയോടെയുള്ള പഠനങ്ങൾ നടത്തുകയും വിവിധ സസ്യ ജന്തുജാലങ്ങളുടെ ചെക്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഒരുവർഷം കൊണ്ട്, ഒത്തിരിപ്പേർ പകർത്തിയ ചിത്രങ്ങളും അനുബന്ധ അറിവുകളും ഒത്തുചേർത്ത്, ബയോഫിലിയ 2023 എന്നപേരിൽ പയ്യന്നൂർ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവും വിവിധ ക്ലാസുകളും നടന്നുവരികയാണ്. പതിനേഴാം തീയതിവരെ അതുണ്ട്.

ചിത്രപ്രദർശനം ഗംഭീരമാണ്. നിറപ്പകിട്ടോടെയുള്ള നൂറോളം ചിത്രങ്ങൾ ഉണ്ട് പ്രദർശനവേദിയിൽ. അങ്ങനെ ചിത്രങ്ങൾ കൃത്യതയോടെ പ്രസൻ്റ് ചെയ്യാൻ വിസി ബാലകൃഷ്ണൻ മാഷും മണ്ടൂർ ഗോവിന്ദൻ മാഷും കഷ്ടപ്പെട്ടതു ചെറുതല്ലെന്ന് കണ്ടറിയാനാവും. വെറുമൊരു ചിത്രം മാത്രമല്ലത്, ഇംഗ്ലീഷിലും മലയാളത്തിലുമായി വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നേപ്പോലുള്ളവർക്കൊക്കെ ഒരു ചിത്രം കാണുമ്പോൾ തോന്നുന്ന സൗന്ദര്യബോധത്തിനപ്പുറം മറ്റൊന്നുമില്ലിത്; അതേ സമയം, ഇത്തരം വിവരങ്ങൾക്കായി അലയുന്നവരും നിരവധിയുണ്ട് നമുക്കിടയിൽ. അവർക്കു തീർച്ചയായും ഇതൊരനുഗ്രഹം തന്നെയായിരിക്കും.

ഇവയൊക്കെയും, നാൾക്കുനാൾ എണ്ണം കൂട്ടി, ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും ലഭ്യമാവുന്ന തരത്തിൽ ഓൺലൈനിൽ എത്തിക്കേണ്ടതുണ്ട്. ആവശ്യക്കാർ ഏറെയുണ്ടല്ലോ; അവർക്കും ലഭ്യമാവട്ടെ വിവരങ്ങൾ.

കൊണ്ടും കൊടുത്തും സഹായിക്കാതെ, എല്ലാം എൻ്റേതുമാത്രമെന്നു കരുതി, കോപ്പിറൈറ്റ്സും കെട്ടിപ്പിടിച്ചു കിടക്കുന്നവരും ഏറെയുണ്ട്, അവരിൽ നിന്നും പരസഹായം ലഭ്യമാവുമെന്നു കരുതേണ്ടതില്ല. അവരുടെ അറിവുകൾ അവരോടെ തീരാൻ മാത്രം വിധിക്കപ്പെട്ടവയാവും. തീർച്ചയായും അതുപോലെയാവില്ല ഇത്.

എഗ്രിമെൻ്റ്

അവിശ്വസിനീയമായി തോന്നിയ ഒരു സംഗതി നടന്നു. സ്ഥലത്തിൻ്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിലായിരുന്നു ഒരുദിനം (march 25, 2023) മൊത്തം. ആധാരം എഴുതിയ അമ്പാടിസാറുമായി ചുരുങ്ങിയ സമയം കൊണ്ടു നല്ലൊരു ബന്ധം ഉണ്ടാക്കിയെടുത്തിരുന്നു. കാര്യങ്ങൾ ഒക്കെയും ഭംഗിയായി കഴിഞ്ഞ ശേഷം, ഞങ്ങൾ വെറുതേ പുസ്തകങ്ങളെ കുറിച്ചും ലൈബ്രറിയെക്കുറിച്ചും ഫോക്ക് ആർട്ടുകളേപ്പറ്റിയും സംസാരിച്ചിരിക്കുമ്പോൾ, ഒരാൾ ഒരു ശൂന്യമായ മുദ്രപ്പേപ്പറുമായി അവിടേക്കു വന്നു.

അമ്പാടിസാർ കാര്യം ചോദിച്ചു. അയാൾ അപ്പോൾ തന്നെ ഫോൺ എടുത്ത് ആരെയോ വിളിച്ചു. എന്നിട്ട് സാറിൻ്റെ കയ്യിലേക്ക് ഫോൺ കൊടുത്തു. സംസാരം മൊത്തം ഞാനും കേട്ടു.

അമ്മയാണു വിഷയം. അമ്മയ്ക്കു നാലു മക്കൾ ഉണ്ട്; അച്ഛൻ ഇല്ലെന്നു തോന്നുന്നു. രണ്ടാണും രണ്ടു പെണ്ണും ആണു മക്കൾ. അമ്മയുടെ കൈയ്യിൽ ഉള്ള സ്ഥലം മൊത്തം 4 മക്കളും തുല്യമായി വീതിച്ചെടുത്തിരുന്നു. അല്പസ്ഥലം അമ്മയുടെ പേരിലും ഉണ്ട് – അമ്മയുടെ മരണശേഷം, ഒരു മകൾക്കാണ് ആ സ്ഥലത്തിനവകാശം എന്നെഴുതിവെച്ചിട്ടുണ്ട് – എന്നുവെച്ച് ആ മകൾ, നിലവിൽ അമ്മയെ നോക്കുന്നില്ല.

പ്രായമായ അമ്മയെ നോക്കിയേ തീരൂ, ആരു നോക്കും! നാലുമക്കൾക്കും അവകാശപ്പെട്ടതല്ലേ ആ ശരീരം. കാലം തികയ്ക്കാനായി ആ ശരീരം സൂക്ഷിക്കാനായി നാലുമക്കൾക്കും ഒരു എഗ്രിമെൻ്റ് ആവശ്യമാണിപ്പോൾ! അതിനാണ്, ഒന്നുമില്ലാത്ത ആ മുദ്രപ്പത്രം കൊടുത്തു വിട്ടിരിക്കുന്നത്!!

ആ മകൾ നോക്കുന്നില്ലെങ്കിൽ, അവർക്കായി മാറ്റിവെച്ചിരിക്കുന്ന സ്ഥലം പിൻവലിച്ച്, മറ്റൊരാളത് ഏറ്റെടുത്ത്, ഇങ്ങനെ എഗ്രിമെൻ്റ് എഴുതാത്ത വിധം തന്നെ അമ്മയെ നോക്കാൻ പാടില്ലേ, ഇനി അഥവാ എഗ്രിമെൻ്റ് എഴുതിയാൽ തന്നെ, നിങ്ങൾ അമ്മയെ നോക്കും എന്താണിത്ര ഉറപ്പ്, വിലയുള്ള ഒരു വസ്തുവിനെ അടിസ്ഥാനപ്പെടുത്തിയല്ലേ എഗ്രിമെൻ്റ് എഴുതേണ്ടത്? എന്നൊക്കെ അമ്പാടിസാർ ചോദിക്കുന്നതു കേട്ടു…
കൂടുതൽ ഇക്കാര്യം പഠിക്കേണ്ടതുണ്ടെന്നോ മറ്റോ പറഞ്ഞ് തൽക്കാലം ആ ദൂതനെ തിരികെ വിട്ടെങ്കിലും, ആ ഒരു അവസ്ഥയെക്കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു ഞാൻ! ആ അമ്മയിപ്പോൾ എവിടെയാവും ഉണ്ടാവുക… എന്തൊക്കെ ചിന്തകളിലാവും അവരിപ്പോൾ ജീവിക്കുന്നുണ്ടാവുക! ഭീകരമായി തോന്നി എനിക്കീ അവസ്ഥ!

ഉദാരമായി സംഭാവന ചെയ്യുക

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ബജറ്റിലൂടെ മലയാളികളെ പരമാവധി വറുത്തു പൊടിച്ചെടൂക്കുകയാണ്. വിവിധതരം നികുതികളിലൂടെ അവർ നമ്മെ ഊറ്റിക്കുടിച്ചു രമിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കു ഉല്ലാസയാത്രയ്ക്കു പോകുന്നതിനോ ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനോ ഒന്നുംതന്നെ അവർക്കു കണക്കില്ല തന്നും! ഈ മഹാ ഭീകരത ഒരു ഭാഗത്തിരിക്കുന്നു…

കൊറോണക്കാലത്ത് ദൈവങ്ങളൊക്കെ ചത്തടിഞ്ഞു പോയെന്നു കരുതിയതായിരുന്നു. അക്കൂട്ടരും ഉയിർത്തെഴുന്നേറ്റു വരുന്നു. ദിവസേന സംഭവവനയ്ക്കായി വരുന്നവരുടെ എണ്ണം ക്രമാതീതമാവുന്നു. ഓരോ നാട്ടിലേയും അമ്പലങ്ങളും കാവുകളും തെയ്യങ്ങളും ഉത്സവങ്ങളും ഒക്കെ ആ നാടിൻ്റെ ഐശ്വര്യം തന്നെയാണ്. അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണത്. ആവും പോലെ അതാത് കൂട്ടായ്മകൾ അവർക്കിടയിൽ തന്നെ പിരിവെടൂത്തു കാശുണ്ടാക്കിയോ, അതാദ് ദേവസ്ഥാനങ്ങളിൽ ലഭ്യമായ വരുമാനം ഉപയോഗിച്ചോ ഉത്സവങ്ങൾ നടത്തണം. അതാ നാടിൻ്റെ മഹനീയത തന്നെയാണ്…

ഏതോ നാട്ടിലെ ആൾക്കുട്ടങ്ങൾ ഇങ്ങനെ പിരിവിനായി നോട്ടീസും കൂപ്പണും കരുതി, വീടാന്തരം അന്യദേശങ്ങളിൽ തെണ്ടി നടക്കുന്നത് എത്രമാത്രം വൃത്തികെട്ട ഏർപ്പാടാണ്. പണിയും കളഞ്ഞ് മെനക്കെട്ട് അത്രദൂരങ്ങളിൽ പോയി തൊഴാനും കുമ്പിടാനൊന്നും താല്പര്യമില്ലാന്നു പറഞ്ഞപ്പോൾ താല്പര്യമുള്ളവരും ഉണ്ടല്ലോ എന്നവരുടെ മറുപടി. അവരോടു കാശുവാങ്ങിച്ചോളൂ എന്നു ഞാനും പറയും. കാശിൻ്റെ കാര്യത്തിൽ പക്ഷേ അതൊന്നും ബാധകമല്ലവർക്ക്… അവർക്കു കാശുകിട്ടണം.

100/500 രൂപ കൊടുത്താൽ പുച്ഛമാണ്; വാങ്ങിക്കില്ലവർ. 5000 വേണമെന്നാവും ചിലർ. കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകൾ ഓട്ടോ സ്പെഷ്യലാക്കി ഇവിടേക്കു വന്നു. ആരേയും കണ്ട പരിചയം പോലും ഇല്ലെനിക്ക്. അവരുടെ നാടും ഏറെ ദൂരെ – ഞാനിന്നേവരെ പോയിട്ടുപോലും ഇല്ലായിരുന്നു ആ നാട്ടിൽ. ഞാൻ ചോദിച്ചു ഈ നാട്ടുകാരുണ്ടോ നിങ്ങളിൽ? ഇല്ലാത്രേ… പക്ഷേ, അവർക്ക് എന്നെ അറിയും… ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർ അല്ലേ എന്നൊരാൾ.. അതേ എന്നും ഞാനും. ഒരു ആക്സിഡൻ്റു നടന്നിരുന്നുവല്ലേ എന്നയാൾ… ഞാൻ പറഞ്ഞു നടന്നിരുന്നു…

ഞാൻ ചോദിച്ചു, അന്നെനിക്ക് ഒത്തിരിപ്പേർ കാശു തന്നു സഹായിച്ചിരുന്നു. രണ്ടരവർഷത്തേക്ക് ഭീമമായ തുകയായിരുന്നു അന്ന്, ഇങ്ങനെ തന്ന സഹായം കൊണ്ടുമാത്രമായിരുന്നു പിടിച്ചു നിൽക്കാൻ പറ്റിയത്, നിങ്ങളുടെ അമ്പലക്കമ്മിറ്റിയും സഹായിച്ചിരുന്നോ? കാരണം, ചുറ്റുപാടിൽ നിന്നും പലരും സഹായിച്ചിരുന്നു അന്നെന്നെ. അവരുടെ പേരുപോലും എന്നോടാരും പറഞ്ഞതുമില്ലായിരുന്നു!! എന്നെ അറിയാമെന്നു പറഞ്ഞയാളുടെ മുഖം പെട്ടന്നു വല്ലാതെയായി… മറ്റൊരു വീട്ടിലും പോകാതെ, ഓട്ടോ പിടിച്ച് ഇത്ര ദൂരം എന്നെ മാത്രം കാണാൻ വരണമെങ്കിൽ അങ്ങനെ വല്യ പ്രത്യേകതയും കാണുമെന്നു ഞാൻ കരുതിപ്പോയി… ഞാൻ ചോദിച്ചു പിന്നെ എങ്ങനെ എന്നെ അറിയാം? എന്തുകൊണ്ട് അയല്പകത്തുള്ള ഡോക്ടറുടെ വീട്ടിൽ പോലും കയറാതെ ഇവിടേക്കു വന്നു.

നോട്ടീസു വയിച്ചു നോക്കി. പുനരുദ്ധരിക്കലാണവിടം!! കാവുമാറ്റി അമ്പലമാക്കാനുള്ള പുറപ്പാടാണവർ എന്നുതോന്നിയപ്പോൾ, കൂടുതൽ ചോദിക്കാമെന്നു കരുതി. എന്തിനാ ആ മരങ്ങൾ മുറിച്ചുമാറ്റി ഇങ്ങനെയൊരു കൂടാരം പണിയുന്നത്? മരങ്ങൾ ഒന്നും മുറിക്കുന്നില്ല. ചുറ്റുമതിലും ഉള്ളിൽ മുറ്റവും വഴിയും ഒക്കെ കോൺക്രിറ്റ് സ്ലാബുകൾ ആക്കുന്നതും ഒക്കെയേ ഉള്ളൂ. കാവു കാവായി നിൽക്കുന്നതല്ലേ ഭംഗിയെന്നു ഞാൻ. ഭംഗി കാണാനല്ലല്ലോ ദൈവം എന്നവർ. പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് സൗകര്യം വേണ്ടേ! മുട്ടൻ പരിപാടിയാണ്. 500 രൂപ കൊടുത്തിട്ടു 200 എടുത്തോളാൻ പറഞ്ഞു. 300 രൂപ തിരികെ ചോദിച്ചു. അവർ പറഞ്ഞു ഇതുപോരാ. ഒരു 5000 രൂപ എഴുതട്ടെ… പറ്റില്ലെന്നു ഞാൻ പറഞ്ഞു. കൈയ്യിൽ അത്ര കാശില്ലെന്നു ഞാൻ പറഞ്ഞു. ഗൂഗിൾ പേ ഇല്ലേ എന്നു മറ്റൊരാൾ തിരികെ ചോദിച്ചു!! എന്തായാലും 5000 തരാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു.

കൊറോണയ്ക്ക് മുമ്പ് അടുത്തുള്ള മൂന്നു തറവാടുകളിൽ നടന്ന പിരിവിൽ എല്ലാവർക്കും എല്ലാവർക്കും നല്ല തുക വെച്ചു കൊടുത്തിരുന്നു. ഒരു തറവാടിൽ നിരവധി അമ്പലങ്ങളിൽ ഒരമ്പലം തന്നെ കെട്ടിക്കൊടുക്കാനായിരുന്നു ആവശ്യപ്പെട്ടത്! എല്ലാവരേയും ഒരേ നുകത്തിൽ കെട്ടാനായിഒരേതുക വെച്ചു മൂന്നിടത്തും കൊടുത്തതായിരുന്നു. അന്നു വന്നൊരു കമ്മിറ്റിയിലെ ആളാണെന്നെ ഈദ്ദേഹത്തോട് അറിയാമെന്നു പറഞ്ഞയാൾ. അയാൾക്കിവിടേക്കും 5000 തന്നെ വേണം. ഒത്തിരിപ്പറഞ്ഞും പിടിച്ചും അവസാനം 1000 കൊടുത്തവരെ വിട്ടു. ഇല്ലെങ്കിൽ ഓട്ടോക്കൂലി പോലും തികയാതെ വന്നെങ്കിലോ!!

അത്യാവശ്യം ജീവിക്കാൻ വകയുള്ള ചിലരുണ്ട്, സകല അമ്പലക്കമ്മിറ്റികളിലും കാണുമവർ, മിന്നുന്ന വസ്ത്രമണിഞ്ഞ് സഖലമാന ഘോഷയാത്രകളിലും മുൻനിരയിലവർ കാണും. ആരോടൊക്കെ എത്രവെച്ചു ചോദിക്കണമെന്നു പറയുന്നതും ഇവരൊക്കെയാണെന്ന് ഒരു സുഹൃത്തു പറഞ്ഞിരുന്നു. ഇതേ ടീം തന്നെ വിദേശങ്ങളിൽ നല്ലൊരു ടീമിനെ വാർത്തെടുത്ത് അവിടെ പോയും ലക്ഷങ്ങൾ വാരുന്നു. പിരിച്ചെടുത്ത തുകയുടെ ചെറിയൊരു അംശം മാത്രമേ ചിലപ്പോൾ ഉത്സാവാഘോഷങ്ങൾക്കാവുകയുള്ളൂ. ബാക്കി തുക ഇവർക്ക് അടുത്തുള്ള സ്കൂളിൽ ഒരു നല്ല കക്കൂസ് കെട്ടിക്കൊടുക്കാൻ ഉപയോഗിക്കാൻ പാടില്ലേ?

കാവുകൾ മാറ്റി അമ്പലങ്ങൾ ആക്കിയാണോ നാടിനെ ഉദ്ധരിക്കേണ്ടത്? ബസ്റ്റോപ്പിൽ നല്ലൊരു വെയിങ്ങ് ഷെഡ് കെട്ടുകയോ, പൊതുജനത്തിനു സൗകര്യപ്രദമായ മറ്റ് സംഗതികൾ ചെയ്യുകയോ കൂട്ടാക്കാതെ, ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞ് എന്തുകുന്തമുണ്ടാക്കാനാണിവർ സ്വപ്നം കാണുന്നത്!! ഈയിടെ വന്ന ഒരുകൂട്ടരോടു ചോദിച്ചു, ഒരു നാട്ടിൽ ഒരമ്പലവും ഒരു കാവും ഒക്കെ ആവാം. പഴയതും പുതിയതും പുനരുദ്ധരിപ്പിച്ചതും ഒക്കെ കൂടി ഈ നാട്ടിൽ എത്രയെത്ര ആരാധനാലയങ്ങൾ ഉണ്ട്!! എന്തിനാണിതു ചെയ്യുന്നത്? കഴിഞ്ഞ പ്രാവശ്യം പിരിച്ച തുകയുടെ ബാക്കിയൊന്നും അവശേഷിക്കുന്നില്ലേ? ഉത്സവാഘോഷം നടത്താതിരുന്നാൽ ദൈവം കോപിക്കുമെങ്കിൽ അതുപയോഗിക്കരുതോ?

അയാൾ പറഞ്ഞു ഈ അമ്പലത്തിനു 3000 വർഷത്തിലേറെ പഴക്കമുണ്ട്!! പണ്ട് അമ്പലത്തിലെ പ്രതിഷ്ഠ എടുത്ത് കുളത്തിലിട്ടതിൻ്റേയും മറ്റും കഥ അയാൾ വിശദീകരിച്ചുതന്നു. ഞാൻ ചോദിച്ചു ആരു പറഞ്ഞു ഈ നുണ? ഏതേലും ജ്യോത്സ്യർ കവടി നിരത്തി ചൊല്ലിത്തന്ന ബഡായിയല്ലേ ഇത്? AD 8, 9 നൂറ്റാണ്ടുകളിലാണ് കേരളത്തിലേക്ക് ബ്രാഹ്മിൻസ് എത്തിയതു തന്നെ. 2023 ആയേതേ ഉള്ളൂ. അത്രകാലത്തെ പഴമയിൽ ഇന്നത്തെ ഇന്ത്യയിൽ തന്നെ ബ്രാഹ്മിൻസ് ഉണ്ടോ എന്നറിയില്ല. ഈ അമ്പലം അവരുടേതല്ലേ? ജ്യോത്സ്യർ എന്തു ബഡായി പറഞ്ഞാലും നിങ്ങൾ അതു നോട്ടീസടിച്ച് കാശു പിരിക്കാൻ ഈ പൊരിവെയിലത്തു നടക്കുമോ!

അവർ കാശ് വാങ്ങിക്കാതെ പോയി! മാത്രമല്ലേ, കണ്ണിൽ കണ്ടവരോടൊക്കെ ദൈവഹിതമെന്നോണം എന്നെപറ്റി നല്ലവാക്കുകൾ ഓതിക്കൊടുക്കുന്നുമുണ്ടവർ! കാശാണിവർക്ക് ദൈവം!! കളികഴിഞ്ഞാൽ കാശ് വീതിച്ചെടുത്ത് മുക്കി ആറാട്ടു നടത്താനാവും ത്വര!!

ഭക്തിയും വിഭക്തിയും

സ്വാമിയേ ശരണമയ്യപ്പ

പൂന്താനത്തിന്റെ ഭക്തിയും മേൽപ്പത്തൂരിന്റെ വിഭക്തിയും ശ്രീകൃഷ്ണന് ഒരുപോലെയാണെന്നു കാണിക്കുന്ന കഥയുണ്ടായിരുന്നു. ശുദ്ധമായ ഭക്തി കൊണ്ടു സിദ്ധിക്കുന്നത് ആവശ്യത്തിനുള്ള വിഭക്തികൊണ്ടും സിദ്ധിക്കുന്നുണ്ട് എന്നു കാണിക്കുന്നതായിരുന്നു കഥ. മുറിവൈദ്യരാണേതു കാലത്തും കുഴപ്പക്കാർ. തനിക്കു തോന്നുന്ന വിമ്മിട്ടം ആരോടും പറയാനാവാതെ സ്വയം മനസ്സിലിട്ടുരുകിവീർത്ത് മാനസികമായി തകരുന്നവർ ഏറെയുണ്ട് ഇത്തരം ഭക്തരിൽ. താനിതെന്തിനു ചെയ്യുന്നു എന്ന ബോധം അവർക്കില്ല; ഭഗവാനു വേണ്ടിയെന്ന ഒറ്റ ബോധം തലയ്ക്ക് പിടിച്ചു ചെയ്യുമ്പോൾ തന്നെയും അവരുടെ മനസ്സിൽ ഒരു ഈഫ് കണ്ടീഷൻ നിന്ന് ചിരിതൂകുന്നുണ്ടാവും.

ഭഗവാൻ ശരിക്കും ഉണ്ടോ? ഇല്ലേ? ങാ ഉണ്ടെങ്കിൽ ഉണ്ട്, ഉണ്ടെങ്കിൽ അവിടുന്ന് കിട്ടുന്നത് എനിക്കും ആവശ്യമാണ്… ഇല്ലേ? ഇല്ലായിരിക്കും, ഇനി അഥവാ ഉണ്ടെങ്കിലോ? അങ്ങനെയെങ്കിൽ എനിക്കത് കിട്ടാതെ പോകരുത്, പ്രാർത്ഥിച്ചേക്കാം. വല്ലതും കിട്ടുമെങ്കിൽ താനായിട്ട് അത് നഷ്ടപ്പെടുത്തരുതല്ലോ; പ്രാർത്ഥിച്ചേക്കാം. ഇത്തരക്കാർ ഇന്നേറെയുണ്ട്. ഭക്തികൊണ്ടവർക്ക് ഒരു പുണ്യവും കിട്ടുന്നില്ലാന്നു മാത്രമല്ല, തന്റെ ഭാഗത്തു നിന്നും സംഭവിച്ചുപോയ ചെറുയൊരു ഭക്തിരസപ്രധാനമായ കള്ളത്തരം/കുറ്റം അവരെ മാനസികമായി അലട്ടാനും പര്യാപ്തമാണ്. അവർ പതുക്കെ മൂകരാവുന്നു; ചിന്താദീനരായി കുറച്ചു ദിവസങ്ങൾ തള്ളിനീക്കുന്നു. പിന്നെ ഒരുവക രക്ഷപ്പെട്ടുവന്നേക്കും. എങ്കിലും മനസ്സിലൊരു വിമ്മിട്ടമായതു കിടക്കും.

ഭക്തിരസപ്രധാനമായ ചടങ്ങുകൾ ഒക്കെയും പരിപാടിയുടെ സുന്ദരമായ ഒരു ഒഴുക്കിനായി പരുവപ്പെടുത്തി എടുത്തിട്ടുള്ളതാണ്. അതു കൃത്യമായി ചെയ്യുക, എന്നത് ആ ചിട്ടവട്ടങ്ങളുടെ നിലനിൽപ്പിന് ആവശ്യമാണ്. അല്ലാതെ ആ ചെയ്യുന്ന കർമ്മങ്ങൾ ഒക്കെയും ഭഗവാൻ നിർബന്ധ ബുദ്ധിയോടുകൂടി ചെയ്യിക്കുന്നതാനെന്ന ധാരണ ആവരുത് കർമ്മികൾക്കു വേണ്ടത്. അറിവില്ലായ്മകൊണ്ടോ അബദ്ധത്തിലോ ആ ചടങ്ങുകളിൽ അല്പം തട്ടിക്കൂട്ടലുകളോ, ചെയ്യാതെ വിടേണ്ടിവരികയോ, പിഴവോ സംഭവിച്ചു പോയാൽ ഒരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ആത്മധൈര്യത്തോടെ അതേകാര്യം റിപ്പീറ്റ് ചെയ്ത് പൂർത്തീകരിക്കാലും മതിയല്ലോ. ഇനി അഥവാ പൂർത്തീകരിക്കാതെ വിട്ടുപോയാലും, ഭഗവാൻ ഈ ചെയ്യുന്ന കർമ്മകൾ ഒക്കെ നോക്കി, അതിന് പര്യാപ്തമായ രീതിയിൽ അനുഗ്രഹം നൽകാൻ കാത്തിരിക്കുകയോ, ചെയ്തില്ലെങ്കിൽ ശിക്ഷിക്കാനായി ചൂരലും എടുത്തിരിക്കുകയോ ചെയ്യുന്നില്ലെന്ന് അറിയണം നമ്മൾ. ആ ധാരണ സധൈര്യം മാറ്റുക. ദക്ഷിണയായോ ഭണ്ഡാരത്തിലിട്ടോ കൂടുതൽ കൈക്കൂലി കൊടുത്താൽ തനിക്ക് കൂടുതൽ അനുഗ്രഹം ദൈവം തന്നേക്കും എന്നും കരുതേണ്ടതില്ല. നമ്മുടെ വോട്ടുവാങ്ങിച്ച് ജയിച്ചവിടെ ഇരിക്കുന്ന രാഷ്ട്രീയ തേരാളിയുമല്ല ദൈവം; ചെയ്യുന്ന കർമ്മങ്ങൾ നോക്കി നോക്കി മാർക്കിടാനിരിക്കുന്ന ആളല്ല ഭഗവാൻ.

ദൈവം എന്നതൊരു വിശ്വാസം മാത്രമാണ്. നടത്തുന്ന ചടങ്ങുകൾ, ചെയ്യുന്നവരുടെ മനോനിലയെ മറ്റൊരു അവസ്ഥയിലേക്ക് ലയിപ്പിക്കാനുള്ള മാർഗം മാത്രമാണ്. തുടർച്ചയായി ഒരുകൂട്ടം കാര്യങ്ങൾ ചിന്തിക്കുമ്പോളും, ചെയ്യുമ്പോളും തീർച്ചയായും മാനസികമായി ഏതൊരാളിലും ചെറിയ മാറ്റങ്ങൾ പ്രകടമാവുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ വീഴ്ചകളെ പറ്റി ഒരു തരിപോലും വേവലാതിപ്പെടാൻ പാടില്ലാത്തതാണ്.
ശബരിമലയ്ക്കു പോകാൻ തയ്യാറായ ഒരുവന്റെ മാല അബദ്ധവശാൽ പൊട്ടിപ്പോയാൽ,
ഇരുമുടി കെട്ട് അറിയാതെ കൈയ്യിൽ നിന്നും താഴെ വീണ് അതിലുള്ള തേങ്ങ പൊട്ടിപ്പോയാൽ,
ദീപാരാധനയ്ക്കായി കത്തിച്ച കർപ്പൂരം കൊടിയ മഴക്കാറ്റിൽ ഒന്നണഞ്ഞു പോയാൽ,
പതിനെട്ടാം പടിയുടെ മുൻവശം ഉടയ്ക്കാനായി വെച്ചിരുന്ന തേങ്ങ ശക്തമായി എറിഞ്ഞിട്ടും കൈയ്യൊന്നിടറി പൊട്ടാതെ വന്നാൽ എന്താണു കരുതേണ്ടത്?
ഇതൊക്കെ അയ്യപ്പന്റെ കോപം കൊണ്ടാണു സംഭവിച്ചത് എന്നാണോ?
താൻ ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണിത് സംഭവിച്ചത് എന്നാണോ?
ഇത് അയ്യപ്പനു രസിക്കാതെ വന്നാൽ അവിടെ മലയിൽ ഒരു ചൂരലും കരുതിവെച്ചാവും അയ്യപ്പനിരിക്കുക എന്നുണ്ടോ? തനിക്ക് യാത്ര അസാധ്യമാകും എന്നു കരുതേണ്ടതുണ്ടോ? അങ്ങനെ ശിക്ഷിക്കാൻ മാത്രം ക്രൂരനായാണോ നിങ്ങൾ അയ്യപ്പനെ കാണുന്നത്? അത്തരത്തിലുള്ള ഒരു ക്രൂരനെ ദൈവമായി കണ്ടാരാധിക്കാൻ നമുക്കാവുമോ?

ശുദ്ധരായ ഭക്തർ ഒരുപക്ഷേ ഭഗവാനോട് താണുകേണപേക്ഷിച്ച് മനസ്സിലൊരു filtration നടത്തിയിരിക്കും. മാനസികമായി അദ്ദേഹം ചെയ്യുന്ന ആ ശുദ്ധികർമ്മം അല്ലെങ്കിൽ പ്രാർത്ഥനയ്ക്കൊടുവിൽ അവരുടെ മനസ്സ് ശുദ്ധമായി മാറുന്നു. പിന്നെ അങ്ങനെയൊരു ഭയമോ ചിന്തയോ അയാൾക്കില്ലാതെ വരുന്നു. കാരണം അയാൾക്കറിയാം, താൻ പറഞ്ഞതും സംഭവിച്ചു പോയതും അയ്യപ്പൻ കണ്ടിട്ടുണ്ട്. എന്നേക്കാൾ നന്നായിട്ട് ഭഗവാൻ അയ്യപ്പനു കാര്യങ്ങൾ അറിയാനാവും, അറിയാതെ പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനായി പറഞ്ഞതും അദ്ദേഹം കേട്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ഇനിയാ പ്രശ്നം സംഭവിക്കുന്നില്ല. അത്രമാത്രം ശുദ്ധമായ വിശ്വാസമാവും ആ ഭക്തനുണ്ടായിരിക്കുക. അവിടെയതു പൂർണമാവുന്നു.

ഏറെയുള്ള മുറിവൈദ്യന്മാർക്കാണിത് സംഭവിച്ചതെങ്കിലോ? അവരും താണുകേണ് ആയിരം വട്ടം പ്രാർത്ഥിച്ചിരിക്കും, വേണേൽ പ്രായശ്ചിത്തമായി ഒരിക്കൽ കൂടി ഭഗവാനെ തേടി ഞാൻ വരാമെന്നു ശപഥവും ചെയ്തേക്കും. എന്നാലും ആ വ്യാധി തീരുന്നില്ല. ഞാൻചെയ്ത ഏതു തെറ്റാവും ഇങ്ങനെ സംഭവിക്കാൻ കാരണമായത് എന്നവർ ആലോചിച്ച് വ്യാധി പിടിച്ച് മൂലയ്ക്കാവുന്നു. തന്റെ മനോവ്യഥ ആരോടും പറയാനും പറ്റില്ല. നാണക്കേടാണത്. തന്റെ സ്റ്റാറ്റസ്സിനതു നിരക്കുന്നതല്ല; എന്നെ പോലൊരാൾ ഇതൊക്കെ പറയാൻ പബ്ലിക്കലി പാടില്ലെന്ന വിശ്വാസം അവരിൽ ശക്തമാണ്. സ്വന്തം മനസ്സിലിട്ട് ഉരുക്കിയുരിക്കി സ്വയം ക്ഷീണിച്ചു പോവുകയാണിവർ ചെയ്യുക. കാലങ്ങളോളം എടുക്കും ചിലർക്കെങ്കിലും ഈ വ്യഥ മാറിവരാൻ; ചിലരെയിത് ജീവിതാവസാനം വരെ പിന്തുടർന്നേക്കും. അഭിനയത്തിലൂടെ മാത്രം ജീവിക്കുന്ന ഇവരുടെ മറ്റു പ്രവർത്തനമണ്ഡലങ്ങളിലേക്കും ഈ ദുരവസ്ഥയുടെ വ്യാപനം ഉണ്ടാവുന്നു. ചെറിയൊരു കള്ളത്തരം ചെയ്തിട്ട് ഭഗവാൻ പോലും മൈന്റാക്കിയിട്ടില്ലല്ലോ, ഇത് അവനോടും ചെയ്താൽ എന്തു വരാനാണുള്ളത്!!

വിഭക്തി

ഇത്രയും പറഞ്ഞ ഭക്തിയെ പറ്റിയും, ഭക്തിയുടെ രണ്ടു തലങ്ങളെ പറ്റിയും മാത്രമാണ്. ഇനി വിഭക്തിയെപറ്റി പറയാം. മേൽപ്പത്തൂരിന്റെ വിഭക്തിയേയും നന്നായി തന്നെ ആസ്വദിച്ചവനാണു കൃഷ്ണൻ. അറിവാണത്. ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള ശുദ്ധവും ശക്തവുമായൊരു അറിവാണവിടെ പ്രധാനം. അവിടെ ഭക്തിയെന്നത് കളങ്കമാവുന്നില്ല. അവനറിയാം, ഈ ചടങ്ങ് ഇങ്ങനെയൊരു ആചാരത്തിന്റെ ഭാഗമായി ഞാനും പിൻതുടർന്നേ മതിയാവൂ. അതെന്റെ കടമ തന്നെയാണ്. ആ ചടങ്ങിനിടയിൽ ഒരബദ്ധം പിണഞ്ഞു പോയാൽ ആവർത്തിച്ചു ചെയ്ത് തിരുത്തി ശരിയാക്കാൻ കഴിയണം. അവിടെ അതു പൂർണമാവുന്നു. ഇവിടെ തെറ്റും ശരിയുമല്ല ഉള്ളത്, വേരിഫൈ ചെയ്ത് മാർക്കിടാൻ ആരും ചൂരലുമെടുത്ത് മുന്നിലിരിക്കുന്നുമില്ലെന്ന് അവനറിയാം. കണ്ടുനിൽക്കുന്ന ചുറ്റുപാടുമുള്ളവരെ സംതൃപ്തരാക്കിയേ മതിയാവൂ. കൂടെ നിൽക്കുന്നവരാണവർ. അറിവില്ലെങ്കിൽ, അവർ പറയും പോലെ അനുസരിക്കുക എന്നത് മടിയുള്ള കാര്യമല്ലിവർക്ക്.

അല്പകാലത്തേക്കെങ്കിലും നമ്മുടെ ജീവിതക്രമീകരണങ്ങളെ കൃത്യമായ അടുക്കും ചിട്ടയോടും കൂടി പെറുക്കിവെച്ച് അതിനൊരു വ്യവസ്ഥ വരുമ്പോൾ, പൂർവ്വചരിതം ഓരോരുത്തരും ഓർക്കുക തന്നെ ചെയ്യും. ചെരുപ്പിടാതെ നടക്കാനാവില്ലെന്നു കരുതിയ താൻ ഇപ്പോൾ എത്ര സുന്ദരമായി അങ്ങനെ നടക്കുന്നുണ്ട്. ഞാൻ ജീവിതത്തിൽ വിചാരിക്കുക പോലും ചെയ്യാത്ത എത്രയെത്ര വഴികളിലൂടെ താനിപ്പോൾ കടന്നുവന്നിരിക്കുന്നു. ഇതിൽ നല്ലതേത്, ചീത്തയേത്! എന്തുതന്നെയായാലും ഇങ്ങനെയും ഒരു ലോകം ഉണ്ടെന്നുള്ള പുത്തൻ അറിവ് അവനെ നന്നായൊന്ന് Filtrate ചെയ്യുന്നുണ്ട്. ഭക്തിരസം നല്ലൊരു അരിപ്പയായി അവനെ അരിച്ചെടുക്കുന്നു. അവന്റെ മനസ്സിനെ ശുദ്ധീകരിക്കുന്നു. കുറച്ചു കാലത്തേക്കെങ്കിലും മനസ്സിൽ ഇക്കാര്യം തങ്ങി നിൽക്കുക തന്നെ ചെയ്യും; വിഭക്തി ഒരുവനെ നന്നാക്കുന്നത് ഇപ്രകാരം തന്നെയാണ്. ഞാൻ, എന്റേത്, എന്നോടു മാത്രം ചേർന്നത്, ഞാൻ മാത്രം അറിയുന്നത് എന്ന നിലയിൽ നിന്നും നമ്മുടേത്, നമ്മൾ ഒന്നാണെന്നും ഉള്ളൊരു ബോധം ഭക്തിരസത്തിലൂടെ പാകം ചെയ്ത് അവനിൽ എത്തുന്നുണ്ട്. ഇങ്ങനെ ഫിൽട്ടറേറ്റ് ചെയ്തെടുത്ത് സ്വയം അപ്ഡേറ്റ് ചെയ്യാൻ മേൽപ്പത്തൂരിനു മാത്രമല്ല ഏതൊരാൾക്കും സാധ്യമാവുന്നു.

ഭക്തിരസത്തെ മറ്റൊരു രസത്തിൽ ആവാഹനം ചെയ്തത്, ഒരുപക്ഷേ അവർപോലും അറിയാതെയാവാം; കാര്യങ്ങൾ കണ്ടറിഞ്ഞ് സ്വയം ഒന്ന് അപ്ഡേറ്റ് ചെയ്യപ്പെടാൻ തയ്യാറാവണമെന്നേ ഉള്ളൂ. ഭഗവാൻ ഒരിക്കലും ഒരു ക്രൂരനല്ലെന്നുള്ള തിരിച്ചറിവ് അവനുണ്ടാവണം.

എന്റെ രണ്ടാം ശബരിമല യാത്ര

ഇന്ന് (ജൂലൈ 19, 2022) ശബരിമല യാത്ര കഴിഞ്ഞ് രാവിലെ എത്തിയതേ ഉള്ളൂ ഞാൻ. ഏറെ രസകരമായിരുന്നു യാത്ര. ട്രാവലർ യാത്ര തുടങ്ങിയ ശേഷം ഞങ്ങൾക്ക് മഴ ലഭിച്ചതേ ഇല്ല. പമ്പയിൽ നിന്നും കയറ്റം കയറി ശബരിപീഠം/ശരം‌കുത്തിയാൽ കഴിഞ്ഞിറങ്ങുമ്പോൾ സ്പ്രേ ചെയ്യുന്നതു പോലെ സുന്ദരമായൊരു മഴ പെയ്തിരുന്നു. അവിടെ വെച്ചു സ്വാമിമാർ അഭിക്ഷേകം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഇറങ്ങാൻ നേരത്ത് മഴ വീണ്ടും നിന്നു.

നിലക്കൽ വരെ മാത്രമേ ട്രാവലറിനു പോകാൻ കഴിയൂ. അവിടെ നിന്നും 18 കിമിയോളം ദൂരം ഉണ്ട് പമ്പയിലേക്ക്. പമ്പയിൽ തിരക്ക് വർദ്ധിക്കുന്നതും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്നതും മറ്റുമായ കാര്യങ്ങൾ കൊണ്ട് യാത്ര കെ.എസ്.ആർ.ടി.സിയിൽ തന്നെ ആക്കണം എന്നുണ്ട്. നല്ലതായിരുന്നു ആ യാത്രയും. പക്ഷേ ഭീകരമായി തോന്നിയ കാര്യം ഈ 18 കിമി ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വേണം എന്നതായിരുന്നു. ആയിരക്കണക്കിനു ഭക്തന്മാരെ നിർബന്ധപൂർവ്വം ചൂഷണം ചെയ്ത് കാശുണ്ടാക്കാനുള്ള ഏർപ്പാടായണതു തോന്നിയത്.

ശബരിമലയിൽ അടക്കം ഒരിടത്തും ഞാൻ അഞ്ചു പൈസപോലും നേർച്ച ഇട്ടിട്ടില്ല. മഴയും ഒരു ശല്യമായി എവിടേയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ലായിരുന്നു. ശബരിമലയിൽ നിന്നും രാവിലെ തന്നെ രണ്ടുപ്രവശ്യം ഭക്ഷണം കഴിച്ചതിൽ കാശ് കൊടുക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു, നല്ലൊരു കുങ്കുമപ്പൊടി കിട്ടുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡിന്റെ കൗണ്ടറിൽ എത്തി സംഗതി വാങ്ങിച്ച ഞാൻ ഞെട്ടിപ്പോയി! ഒരു ചെറു കഷ്ണം വാഴയിലയിൽ ഒരു തുളസിയിലയും അല്പം ചുവന്നകുറിയും. കണക്കിലധികം (100 രൂപയോ 200 ഓ എന്നോർമ്മയില്ല) കാശ് കൊടുത്തതിൽ ഭക്ഷണത്തിന്റെ വിലയും കൂടട്ടെ എന്നു ഞാനും കരുതി. നിലയ്ക്കലിൽ നിന്നും പമ്പാ ത്രിവേണിസംഗമം വരെ 18 കിമി ദൂരത്തേക്ക് 50 രൂപ ടിക്കറ്റെടുത്ത് ആ മുടിഞ്ഞ തെരക്കിൽ യാത്ര ചെയ്ത് എത്താനാക്കിയതും ഒരുതരം മടുപ്പുളവാക്കി. ആൾക്കാരെ പിഴിഞ്ഞെടുത്ത് കണ്ടമാനം കാശുണ്ടാക്കാനുള്ള ഗവണ്മെന്റിനോടുള്ള നീരസം ഈ വകുപ്പിൽ തന്നെ തീർത്തു എന്നു പറയാം! ഭക്തന്മാർക്ക് ആനുകൂല്യങ്ങൾ നൽകി ദേവാലയങ്ങളിലേക്ക് എത്തിക്കുന്ന പല ഏർപ്പാടുകളും നാട്ടിൽ ഇല്ലേ? ഇവിടെ മാത്രം എന്താണിങ്ങനെ? എന്തിനാണിങ്ങന ഇരട്ടിയോളം രൂപ അധികമായി ഗവണ്മെന്റ് പിരിവെടുക്കുന്നത്? പുറകിൽ മറ്റെന്തെങ്കിലും ലോജിക്ക് ഉണ്ടോ? ബക്കിയെല്ലാം കൊണ്ട് മനസ്സ് ഏറെ സന്തോഷമായിരുന്നു. ഈ ഒരു ചാർജ്ജ് വല്ലാത്ത കല്ലുകടിയായി അനുഭവപ്പെട്ടു.
ശബരിമല

എരുമേലി

കോട്ടയം ജില്ലയിൽ മണിമലയാറിന്റെ സമീപത്തുള്ള സ്ഥലമാണ് എരുമേലി. എരുമേലിയിൽ ആണു വാവരുടെ പള്ളിയുള്ളത്; ശാസ്താക്ഷേത്രവും അവിടെയുണ്ട്. ശബരിമലയാത്രയിലെ പേട്ടതുള്ളൽ ചടങ്ങു നടക്കുന്നത് ഇവിടെയാണ്. മലയ്ക്കു പോകുന്നവർ എരുമേലിയിൽ നിന്നും ഡയറക്റ്റ് പമ്പവഴി ശബരിമലയിലേക്ക് നടക്കാറായിരുന്നു പതിവ്. ഇപ്പോൾ കൂടുതലും ഡയറക്റ്റ് പമ്പയിൽ എത്തി അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്ന് ശബരിമലയ്ക്ക് എത്തുകയാണ് ചെയ്യുക. സീസൺ സമയത്ത് പലരും നടന്നുതന്നെ പോകാറുണ്ടത്രേ. ആദ്യമായി മാലയിടുന്നവർ ഇങ്ങനെ തന്നെ പോകണം എന്നും ചിലയിടങ്ങളിൽ നിർബന്ധമുണ്ട്.

നിലയ്ക്കൽ

ശബരിമലയിലേക്ക് പോകുന്നവർക്കുള്ള നല്ലൊരു ഇടത്താവളമാണ് പത്തനം‌തിട്ട ജില്ലയിലെ നിലയ്ക്കൽ എന്ന സ്ഥലം. എഡി 52 ആം നൂറ്റാണ്ടിൽ കൃസ്തുമത പ്രചരണത്തിനായി കേരളത്തിലെത്തിയ തോമാശ്ലീഹ ഇവിടെ എത്തിച്ചേർന്നുവെന്നും ഒരു പളളി സ്ഥാപിച്ചെന്നും വിശ്വസിക്കുന്നവർ ഉണ്ട്. നിബിഢവനങ്ങളും റബ്ബർ തോട്ടങ്ങളുമാണിവിടെ കൂടുതൽ ഉള്ളത്. നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്. മലപ്പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല. ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദിവ്യജ്യോതിയുമായി ഇവർ ബന്ധപ്പെട്ടു കിടക്കുന്നു.

പമ്പയിലേക്ക് ഡയറക്റ്റ് വരുന്നവരെ നിലയ്ക്കലിൽ തടഞ്ഞു നിർത്തി, അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റി പമ്പ ത്രിവേണീ സംഗമസ്ഥലത്തേക്ക് എത്തിക്കുകയാണിപ്പോൾ ചെയ്യുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നല്ല മാർഗവുമാണിത്. നിലയ്ക്കൽ മുതൽ പമ്പവരെയുള്ള റോഡും അതീവ സുന്ദരമായതാണ്. പതിനെട്ടര കിലോ മീറ്ററോളം ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒരാൾക്ക് 50 രൂപ വെച്ചാണു ടിക്കറ്റ് ചാർജ് എന്നുള്ളത് ഭക്തരോടു ചെയ്യുന്ന തികഞ്ഞ തോന്ന്യവാസമായാണു തോന്നിയത്. നാട്ടിൽ മറ്റെവിടെയും ഇല്ലാത്ത ടിക്കറ്റ് ചാർജാണിത്. ഓരോ മാസാദ്യവും ആദ്യത്തെ 5 ദിവസം ദിവസേന ആയിരങ്ങൾ വന്നുപോകുന്ന സ്ഥലത്ത്, ചാർജ് പകുതിയായി കുറച്ചാലും കെ.എസ്.ആർ.ടി.സി.ക്കു ലാഭം തന്നെയാവുമായിരുന്നു. ഭക്തരായെത്തുന്ന ലക്ഷങ്ങളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള ഏർപ്പാടു മാത്രമായേ എനിക്കിത് തോന്നിയുള്ളൂ.

പമ്പ

വനഭംഗി നുകർന്നുകൊണ്ടെത്തുന്ന നദികളുടെ സംഗമഭൂമിയാണിത്. പണ്ട് വേട്ടയ്ക്കായെത്തിയ പന്തള രാജാവിനു കുഞ്ഞിനെ കിട്ടിയെന്നു കരുതുന്ന സ്ഥലം. ശ്രീരാമാവതാരകാലത്ത് ശബരി എന്ന സന്യാസിനി തപം ചെയ്ത സ്ഥലം തൊട്ടു മുകളിൽ തന്നെയാണ്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുമ്പോൾ ശബരിപീഠം വഴിയരികിൽ കാണാവുന്നതാണ്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഏകദേശം നാലു കിലോമീറ്ററോളം ദൂരമുണ്ട്. ഇതിൽ രണ്ടു കിലോമീറ്ററോൾ വലിയ കയറ്റം തന്നെയാണ്. ശേഷിച്ച രണ്ടു കിലോമീറ്ററോളം ഇറക്കവും. മലയുടെ സൈഡിലൂടെ സ്വാമി അയ്യപ്പൻ റോഡുണ്ട്, നിരവധി വളവുകളോടു കൂടി കയറ്റം കയറാതെ പോകാനും വരാനും പറ്റും. കസേരയിൽ ഇരുത്തി നാലു പേർ ചേർന്ന് ആളുകളെ എടുത്തു കൊണ്ടു പോകുന്നത് ഈ വഴിയാണ്. ശരംകുത്തിയാലിനു താഴെവെച്ച് ഇത് മലയിറക്കത്തോട് ഒന്നിക്കുന്നു.

ശബരിമല

കൃത്യമായ സംവിധാനത്തിലൂടെ പോകുന്നതിനാൽ തെരക്കുണ്ടെങ്കിലും ഇടയ്ക്കൊരു നിർത്തലില്ലാതെ ഡയറക്റ്റ് പടികൾ കയറാനും മറ്റും കഴിയുന്നു. ഏതുസമയത്ത് എത്തിച്ചേരുന്നവർക്കും ഫ്രീയായിത്തന്നെ ശബരിമലയിൽ ഭക്ഷണം ലഭിക്കുന്നുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ദർശനമുള്ളൂ എന്നോ ഷർട്ടിട്ട് പടികൾ കയറി അയ്യപ്പനെ കാണരുത് എന്നോ ഒന്നും നിബന്ധനകളില്ലാത്ത ക്ഷേത്രമാണിത്. പറശിനിക്കടവു മാത്രമേ അതുപോലെ മറ്റൊരു ക്ഷേത്രം ഓർമയിൽ ഉള്ളൂ. തിരികെ വരുന്ന വഴി ഗുരുവായൂരിൽ പോയെങ്കിലും അവിടെ അമ്പലത്തിൽ ഞാൻ കയറിയില്ല. അവിടെ ഹിന്ദുക്കൾക്ക് മാത്രം എന്നതിൽ ഉപരിയായി ഷർട്ടിടാൻ പാടില്ല, പാന്റിടാൻ പാടില്ല, മൊബൈൽ കൊണ്ടു പോകാൻ പാടില്ല എന്നൊക്കെ നിരവധി നിയമങ്ങൾ വേറെയും ഉണ്ട്. അങ്ങനെ മസിലു പിടിച്ച് ഗുരുവായൂരപ്പനെ കാണാൻ മാത്രം ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ലല്ല; ഗുരുവായൂരപ്പനും മുത്തപ്പനെ പോലെ അയ്യപ്പനെ പോലെ ജനകീയനാവട്ടെ…

മലപ്പണ്ടാരങ്ങളും ദിവ്യജ്യോതിയും

മലപണ്ടാരം സമുദായക്കാർ പ്രാചീന ശിലായുഗത്തേയും നവീന ശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവരുടെ അധിവാസമേഖലായയിരുന്നു പൊന്നമ്പലമേടും പരിസരവും. ഇവരുടെ മൂപ്പനെ അയ്യൻ എന്നാണു വിളിക്കുന്നത്. മലപ്പണ്ടാര സമുദായക്കാരുടെ ആണ്ടു പിറവി ദിവസമാണ് മകരം ഒന്ന്! അന്നേ ദിവസം പൊന്നമ്പലമേട്ടിൽ അവർ വിവിധതരം പൂജകളും മറ്റും നടത്തി വന്നിരുന്നു. ചടങ്ങിന്റെ ഭാഗമായി തെള്ളിപ്പൊടി ഇട്ട് കത്തിക്കുന്ന രീതി ഇവർക്കുണ്ട്. തെള്ളി എന്ന ഔഷധ വൃക്ഷത്തിന്റെ പശ ഉണക്കി പൊടിച്ചു ഉണ്ടാക്കുന്നതാണ് തെള്ളിപ്പൊടി. മുടിയേറ്റിലും മറ്റും ഇത് അനിവാര്യമാണ്. വീര്യം കൂടിയ തൊള്ളിപ്പൊടി അത്യുഗ്രമായി ജ്വലിച്ചുയരും. ഈ ജ്വാല കണ്ടാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാർ അത് ദിവ്യജ്യോതിസ്സായി വിശ്വസിച്ചത് എന്നു കരുതുന്നു. പമ്പാ-കക്കി അണക്കെട്ടിന്റെ ഭാഗമായി മലയരന്മാർ, മലപ്പണ്ടാരങ്ങൾ, മലക്കുറവന്മാർ, മലപ്പുലയന്മാർ തുടങ്ങിയ ഗോത്രവാസികൾ പൊന്നമ്പലക്കാട്ടിൽ നിന്നും കുടിയിറക്കിയിരുന്നു. ദേവസ്വം ബോർഡ് വളർത്തിയെടുത്ത ദിവ്യപരിവേഷം മൂലം ഉണ്ടായ സാമ്പത്തിക ലാഭം നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലാതിരുന്ന ബോർഡ്, പൊന്നമ്പലമേട്ടിൽ ചെല്ലുകയും മലപ്പണ്ടാരം തലൈവരെ ഒരു പറ നെല്ല് പ്രതിഫലം നല്കി തെള്ളിപ്പൊടി കത്തിച്ച് കാണിക്കുന്നതിനായി ചട്ടം കെട്ടിയെന്നും, പിന്നീട് ഇത് ബോർഡ് തന്നെ ഏറ്റെടുത്തുമെന്നാണ് പറഞ്ഞു വരുന്നിരുന്നു. ഇപ്പോൾ സർക്കാർ ഏജൻസികൾ തന്നെയാണു ദിവ്യജ്യോതിയെ പൊന്നമ്പലമേട്ടിൽ കാണിക്കുന്നത്.

18 മലകളായ ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നീ മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസം മുമ്പുണ്ടായിരുന്നു. അന്ന് ശാസ്താവായിരുന്നു ദേവൻ. പടികളിൽ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. അതിനെ മറികടന്നാൽ അടുത്ത എട്ടു പടികൾ മനസ്സിനകത്തെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈർഷ്യ, അസൂയ എന്നീ അഷ്ടരാഗങ്ങൾ. ഇവയും കടന്നാൽ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികൾ. അതും പിന്നിട്ടാൽ വിദ്യയും അവിദ്യയും. ഇങ്ങനെ പതിനെട്ട് അവസ്ഥകളെ കാണിക്കുന്നുവെന്നും പിന്നീട് ഐതിഹ്യമായി പരന്നിരുന്നു.

ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിന്നു എന്നു ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവായിരുന്നു. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ചുകളഞ്ഞ ശാസ്താ /ബുദ്ധ വിഗ്രഹം പിന്നീട് ഇദ്ദേഹം പുതിയ വിഗ്രഹം വെച്ചു പ്രതിഷ്ടിച്ചിരുന്നു. ഒരു മനുഷ്യ പുത്രന്‍ ആയിരുന്ന ഇദ്ദേഹത്തിനു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുണ്ടായിരുന്നു. ഇദ്ദേഹമാണത്രേ അയ്യപ്പൻ, ആ ക്ഷേത്രം പിന്നീട് ഇദ്ദേഹത്തിന്റേതായി മാറി. ശാസ്താവും അയ്യപ്പനും ലയിച്ചുചേർന്ന് ഒന്നായി എന്നും പറയുന്നു.

അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ”അയ്യപ്പ ക്ഷേത്രം” എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ശേഷം പ്രതിഷ്ഠിച്ച വിഗ്രഹമാണിന്നു കാണുന്നത്. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പക്ഷേ പുലി വാഹനനായാണ് അറിയപ്പെടുന്നത്..

പെൺകുട്ടികളുടെ കോൽക്കളി

ഇരിയ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന പെൺകുട്ടികളുടെ കോൽക്കളി. 2022 ജൂലൈ 3 ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അവതരണം. ശ്രീ വി പി കൃഷ്ണൻ പരിശീലനം നൽകിയ ഇളം തലമുറയിൽപ്പെട്ട പെൺകുട്ടികൾ അവതരിപ്പിച്ച കോൽക്കളിയാണിത്. യാതൊരു വിധ പ്രതിഫലവും കൂടാതെ കഴിഞ്ഞ അമ്പതു വർഷത്തോളമായി കോൽക്കളി പഠിപ്പിച്ചുവരികയാണിദ്ദേഹം. മടിക്കൈ നന്മ നാടൻ കലാവേദി എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോൾ കോൽക്കളി പഠിപ്പിക്കുന്നത്.

കളരിയഭ്യാസവുമായും പൂരക്കളിയുമായും അഭേദ്യ ബന്ധം കോൽക്കളിക്കുണ്ട്. കളിയിൽ പ്രയോഗത്തിലുള്ള ചുവടുകളും മെയ്യഭ്യാസമുറകളും കളരിയില്‍ നിന്നും പകർത്തിയതാണെന്നു പറയാം. കോൽക്കളിയില്‍ പ്രചാരത്തിലുള്ള വന്ദനം, കളി തൊഴല്‍, ചിന്ത് തുടങ്ങിയ രീതികൾ പൂരക്കളിയിലും പ്രയോഗത്തില്‍ ഉള്ളവയാണ്. അങ്കക്കളരിയിലെ വായ്ത്താരിയും അവയുടെ താളവും കോൽക്കളിപ്പാട്ടുകളേയും താളക്രമങ്ങളേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

കോൽക്കളിയിൽ നീണ്ട കാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന പ്രദേശമാണ് പയ്യന്നൂർ. പയ്യന്നൂരിലെ ആനിടില്‍ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. എതാണ്ടു 150 വർഷം മുമ്പ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. സമീപകാലത്ത് മലയാള കവിതകളും മറ്റും കോൽക്കളിക്കനു രിച്ച് ചിട്ടപ്പെടുത്തി പാടാറുണ്ട്. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കവിതകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ കാലയളവിൽ പ്രചരണത്തിനായി ധാരാളം പുതിയ കവിതകളും കോൽക്കളിക്കായി ഉപയോഗിച്ചിരുന്നു.ആകർഷകമായ രീതിയിൽ കളി അവതരിപ്പിക്കുന്ന യുവാക്കളുടെ കളിസംഘങ്ങള്‍ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ധരാളമുണ്ട്.

മുമ്പു കാലത്ത് സ്ത്രീകളും കോല്‍ക്കളിയില്‍ സജീവമായി പങ്കെടുത്തിരുന്നു. സ്ത്രീകൾ അവതരിപ്പിക്കുന്ന കോൽക്കളി കോലാട്ടമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നർത്തനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കളികളാണ് കോലാട്ടത്തിന്റെ പ്രത്യേകത. അപൂർവമായി ഇന്നും സ്ത്രീകളുടെ കളി സംഘങ്ങൾ ഉണ്ട്.

വനിതകളുടെ പൂരക്കളി

ഇരിയ ധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തോട് അനുബന്ധിച്ച് 2022 ജൂലൈ 4 ആം തീയ്യതി നടന്ന പൂരക്കളിയാണിത്. വനിതകളുടെ പൂരക്കളിയായിരുന്നു നടന്നത്. സാധാരണയായി പുരുഷന്മാരുടെ പൂരക്കളിയായിരുന്നു കണ്ടുവരുന്നത്. ഇ. കെ. നായനാർ വായനശാല & ഗ്രന്ധാലയം, വടശ്ശേരി, കാങ്കോൽ ടീം ആണിത് ഇരിയ ക്ഷേത്രത്തിൽ അവതരിപ്പിച്ചത്.


കാസർഗോഡ് ജില്ലയിൽ ഏറെ പ്രചാരത്തിൽ ഉള്ളൊരു അനുഷ്ഠാനകലാരൂപമാണു പൂരക്കളി. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്നു കരുതുന്നു. പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ്‌ പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്‌. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ്‌ വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.

പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്‌. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. കളരിമുറയും ആചരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന കലയാണ് പൂരക്കളി. ചുവന്ന പട്ട് വെളുത്ത ചുറ കൊണ്ട് തറ്റുടുക്കും. അതിന്മേല്‍ കറുത്ത ഉറുമാല്‍ കെട്ടും, ഈ വേഷമാണ് കളിക്കാര്‍ ധരിക്കുന്നത്. പൂരക്കളിയില്‍ ഒട്ടേറെ ചടങ്ങുകളുണ്ട്.

പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്‌വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്‌. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ്‌ പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്‌വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്‌വഴക്കത്തിനുള്ള പരിശീലനം നേടണം.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights