Hampi, Karnataka | ഹംപിയിലേക്കൊരു യാത്ര!!

ചരിത്രത്തിന്റെ കല്ലറകൾ തേടി നമുക്കു ഹംപിയിലേക്കൊന്നു പോയി വരാം! ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹം‌പി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്‌; ഒരു അത്ഭുതമാണ്‌! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ – തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ!

ഉജ്ജ്വലമായ ഭൂതകാലം കനംകെട്ടിക്കിടക്കുന്ന രാജപാതകളും കൊട്ടാര സമുച്ചയങ്ങളും ആനക്കൊട്ടിലുകളും അന്തപുരങ്ങളും അമ്പേ തകർത്തെറിഞ്ഞ അന്താരാഷ്ട്രാ മാർക്കറ്റുകളും ലോകോത്തരങ്ങളായ ഇന്റർലോക്ക് സിസ്റ്റത്തിൽ പണിത പടുകൂറ്റൻ മതിൽകെട്ടുകളും കണ്ട് കണ്ട്… ദേവി ലക്ഷിമിയെ മടിത്തട്ടിലിരുത്തിയ ഒറ്റക്കല്ലിൽ തീർത്ത ഉഗ്രനരസിംഹമൂർത്തിയെ കണ്ടാൽ ഒട്ടുന്നുമല്ല നമ്മൾ വിസ്മയം കൊള്ളുക. കട്‌ലേക്കല്ലു ഗണേശന്റെ വയറിൽ ചേർന്ന് നിന്നും ഫോട്ടോയ്ക്ക് പോസുചെയ്യുമ്പോൾ ദൈവവും മനുഷ്യനും ഒന്നായുണരുന്ന അലൗകികത തോന്നിയേക്കാം!! ഒരുകാലത്ത് സകല പ്രൗഢിയോടും കൂടി ഭക്തജനങ്ങൾക്ക് അഭൗമസായൂജ്യമരുളിയ ദൈവത്തെ നമുക്ക് തൊട്ടുരുമാനാവുമവിടെ.

രാജാവിനു മാത്രം പ്രവേശനം അനുവദിച്ചിരുന്ന അന്തപുരം കോപൗണ്ടിൽ ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന മനോഹമായ ജലമന്ദിരത്തിനു മുമ്പിൽ, സുരസുന്ദരിയായ രാജപത്നിമാർ രണ്ടുപേരും, രാജാവിനിഷ്ടപ്പെട്ട പന്ത്രണ്ട് ദേവദാസികളും വാണിരുന്ന അന്തപുരത്തിനു വലതുവശം അവരുടെ പാദസ്പർശനത്താൽ പുളകം കൊണ്ട പുൽത്തകടിയിൽ കിടക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി തോന്നും ഏതൊരുവനും. കൃഷ്ണദേവരായരുടെ വരവും പ്രതീക്ഷിച്ച് ആകുലചിത്തരായി നടന്ന സുരസുന്ദരിമാരായ രാജ്ഞിമാരെ നമ്മൾ അറിയാതെ തേടിയലഞ്ഞുപോവും!

ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

ദേവദാസികൾ അവരുടെ മാദാലസയാമങ്ങളെ പുളകം വിരിയിച്ച വഴിയോരവാണിഭശാലകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതു കാണാം ആ ക്ഷേത്രനഗരിയിൽ. പൊന്നും വൈരക്കല്ലുകളും പറകണക്കിന് അളന്നു നൽകിയ വഴിയോരവാണിഭകേന്ദ്രങ്ങൾ കരിങ്കൽതൂണുകളായ് അവശേഷിച്ച് ഏതോ കഥനകഥ നിശബ്ദം പറയുന്നതായി തോന്നി! കൃഷ്ണദേവരായർ തന്റെ തൂക്കത്തിന് സ്വർണം ക്ഷേത്രങ്ങൾക്ക് സംഭാവനനൽകാനായി പണിത ഭീമൻ തുലാസ് അനാഥമായി അമ്പലപരിസരത്ത് കാണാം! ഹനുമാൻ ജനിച്ച പർവ്വതം ഇന്നും തലയുയർത്തി ഏതോ അസുലഭ അഹങ്കാരത്താൽ വിലസുന്നു. ബാലികേറാമല എന്നറിയപ്പെടുന്ന ഋശ്യമൂകചലം സുഗ്രീവസ്മൃതിയിൽ തിളങ്ങുന്നു. സീതാന്വേഷണത്തിനു പോയ ഹനുമാൻ തിരിച്ചുവന്ന് മറ്റു വാനരന്മാരോടൊപ്പം ആനന്ദനൃത്തമാടിയ ആ കദളിവാഴത്തോട്ടത്തിനു സമമായ വാഴത്തോട്ടങ്ങൾ ഹമ്പിക്കുചുറ്റും ഭംഗി വിതയ്ക്കുന്നു. അങ്ങനെ ഒരു വാഴത്തോപ്പിലാണ്, ഏതോ ഒരു വയസ്സായ സ്ത്രീ തന്റെ ദാരിദ്ര്യമകറ്റാനായി ശിവപൂജയ്ക്കുവേണ്ടി തീർത്ത ഒറ്റക്കൽ ശിവലിംഗമിരിക്കുന്നത്!

നിരവധി ക്ഷേത്രങ്ങളുണ്ട് ഹമ്പിയിൽ; അതുപോലെ കൽമണ്ഡപങ്ങളും, കൊട്ടാരങ്ങളും. വിശദീകരണത്തിൽ ഒതുങ്ങുന്നവയല്ല അവയൊന്നും തന്നെ. കണ്ടുതന്നെ അറിയേണ്ട പുണ്യമാണു ഹംപി. ഏതൊരു യാത്രികനേയും ആശ്ചര്യത്തിന്റെ നെറുകയിലെത്തിക്കുന്ന ദൃശ്യവിസ്മയമാണത്. എങ്കിലും പറയാം. ഹമ്പിയിലെത്തിയാൽ നിങ്ങൾ പ്രധാനമായും കാണേണ്ടതിവയൊക്കെയാണ് :
വീരുപാക്ഷാ ക്ഷേത്രം, ആയിരം കാല്‍ മണ്ഡപം, മന്മദ തീർത്ഥക്കുളം, ഹേമകൂടാദ്രി, ശ്രീകൃഷ്ണക്ഷേത്രം, ഉഗ്ര നരസിംഹമൂർത്തി, ബാദവ ലിംഗം, ചണ്ഡികേശ്വര ക്ഷേത്രം, വീരഭദ്ര പ്രതിമ, ഭൂഗർഭ ശിവക്ഷേത്രം, ഹസാര രാമക്ഷേത്രം, രാജ്ഞിയുടെ കൊട്ടാരം, ലോട്ടസ് മഹാൽ, എലിഫന്റ് സ്റ്റേബിൾ, തുംഗഭദ്ര നദീതടം, വിട്ടലക്ഷേത്രം, ഗരുഡ രഥം, തുലഭാരം നടത്തിയ ത്രാസ്, നവമി മണ്ഡപവും പരിസരവും അവിടുത്തെ കുളവും, രഹസ്യയോഗം ചേരാനുള്ള ഭൂഗർഭാറകൾ, രാജ്ഞിമാർ കുളിക്കുന്ന കുളിമുറി, വിവിധ മാർക്കറ്റുകൾ, പിന്നെ അവിടവിടങ്ങളിലായ് തകർന്നു കാണുന്ന മറ്റു ക്ഷേത്രങ്ങളും കൽമണ്ഡപങ്ങളും കൽപ്രതിമകളും. രണ്ടു ദിവസം മെനക്കെട്ടിരുന്നു കാണാനുള്ള കാഴ്ചകൾ ഉണ്ട് ഹമ്പിയിൽ; അടുത്തുള്ള തുംഗഭദ്രാ അനക്കെട്ടും കണ്ട് പ്രൗഢഗംഭീരമായ നമ്മുടെ ചരിത്രവിസ്മയത്തെ മനസാ ആവാഹിച്ച് നിങ്ങൾക്കു തിരിച്ചുവരാം!
ചിത്രങ്ങൾ കാണാൻ മുകളിലുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുമല്ലോ!
ഹംപിയിലെ ശിലാ‌സ്മാരകങ്ങളെ ഇവിടെ കാണാം..
വിക്കിപീഡിയയിൽ കൂടുതൽ വായിക്കുക.

ദാമ്പത്യ തമാശകള്‍

പലതവണ കേട്ടതാണെങ്കിലും ഇടയ്‌ക്കിടയ്ക്കു വായിക്കുന്നത് നല്ലതാ… ഒരു റിഫ്രഷ്‌മെന്റ്!! 🙂
ചില ദാമ്പത്യ തമാശകള്‍!!


ജ്യോത്സ്യന്‍

കുട്ടപ്പന്‍ ജോത്സ്യനെ കാണാന്‍ പോയി.
ജ്യോത്സ്യൻ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും…
കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോത്സ്യരെ…… ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്…
ചങ്ങാതിമാരുടെ ഭാര്യ
നീണ്ട കാലത്തിനു ശേഷം കണ്ടുമുട്ടുകയാണ് പഴയ ചങ്ങാതിമാര്‍…
എങ്ങനെ ഉണ്ടെടാ നിന്റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ … ആട്ടെ നിന്റെയോ …?
ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നേ… പണ്ടാരം!!
രോഗിയും ഡോക്ടറും
രോഗി ഡോക്ടറോട്,,,,,,,,
രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ……..
ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി…….
രോഗി ; അതെയോ….. അപ്പോള്‍ അത്രയും ജീവിക്കാന്‍ പറ്റുമോ……
ഡോക്ടര്‍ : ഇല്ലില്ല….അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിന്നെ തോന്നില്ല……
ആദ്യരാത്രി
കവി ആദ്യരാത്രിയില്‍ ഭാര്യയോടു…….
കവി : ഇനി നീയാണ് എന്റെ ഭാവന, കല്പന, കവിത…
അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍…
കുടത്തിലെ ഭൂതം
ഒരിക്കല്‍ ടുട്ടു മോൻ കടല്‍ക്കരയില്‍ നി‌ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്‍ ഒരു ഭൂതം പുറത്തുവന്നു. ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും. ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം എന്നായിരുന്നു അത്.. ടുട്ടുമോന്‍ പറഞ്ഞു: എനിക്കു അമേരിക്കയില്‍ പോകണം, പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്. അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലിൽ കൂടി പണിഞ്ഞു തരണം.
ഭൂതം പറഞ്ഞു:  ഈ കടല്‍ ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെങ്കിലേ ഇതെല്ലാം സാധിക്കൂ. അതിനാല്‍ ദയവായി മറ്റൊന്ന് പറയൂ.
ടുട്ടുമോന്‍ അപ്പോള്‍ പറഞ്ഞു: ശരി. എന്നാല്‍ വേണ്ട. മറ്റൊന്ന് പറയാം. പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തുള്ളൂ. അങ്ങനെ ഭൂതം സമ്മതിച്ചു.ടുട്ടുമൊന്റെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു: “എന്റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ”
അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു:
“റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . !! ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു.”
കോടതി
ക്രോസ് വിസ്താരത്തിന് ഇടയില്‍ വക്കീല്‍ സാക്ഷിയോട് : നിങ്ങള്‍ വിവാഹിതന്‍ ആണോ ..???
സാക്ഷി : അതെ സര്‍
വക്കീല്‍ : ആരെയാണ് വിവാഹം കഴിച്ചത് ..???
സാക്ഷി : ഒരു സ്ത്രീയെ…
വക്കീല്‍ : അതെനിക്കറിയാം, ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ …
സാക്ഷി : ഉണ്ട് സാര്‍, എന്റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടല്ല, കണ്ടിട്ടുതന്നെയുണ്ട്!

ജിമെയിൽ പരസ്യം കളയാൻ!!

ജിമെയിലിൽ ഒരു മെയിൽ ഓപ്പൺ ചെയ്താൽ അതിന്റെ റൈറ്റ് സൈഡിലായിട്ട് പരസ്യം വരുന്നത് പലപ്പോഴും നമ്മളെ അലോസരപ്പെടുത്താറുണ്ട്. പരസ്യം ഡിസ്‌പ്ലേ ചെയ്യുന്ന ആ ഏരിയ ഫലപ്രദമായി ഉപയോഗിക്കാൻ Rapportive എന്നൊരു ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതിയാവും.

ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇൻ, ബ്ലോഗുകൾ എന്നിവ ഈ ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്താൽ പരസ്യം വരുന്ന ആ സ്ഥലത്ത് വളരെ വൃത്തിയിൽ തന്നെ നിങ്ങൾക്ക് മെയിൽ അയച്ച ഫ്രണ്ടിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഫോട്ടോ സഹിതം കാണാവുന്നതാണ്.
പരീക്ഷിച്ചു നോക്കുമല്ലോ!!
Rapportive ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക

ടിന്റുമോന്റെ ഭാര്യ മരിച്ചു!!

ടിന്റുമൊന്റെ ഭാര്യ മരിച്ചു.
കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം കാർമ്മികൻ ടിന്റുമോനോട്:

ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ ചടങ്ങുകളും തീർത്തിട്ടുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?

ടിന്റുമോൻ:
ഉണ്ട്… ആ ലാപ്‌ടോപ്പ് ഇങ്ങു കൊണ്ടു വാ, ഫെയ്സ്‌ബുക്കിൽ കയറി സ്റ്റാറ്റസ് സിംഗിൾ എന്നാക്കണം!!

സിന്‍ക്യു | SinQ

ഒരു ഓപ്പറേറ്റിങ് സിസ്റ്റമൊക്കെ വികസിപ്പിച്ചെടുക്കുക എന്നത് ചെറിയ പണിയൊന്നുമല്ല. ആയിരക്കണക്കിന് വിദഗ്‌ദരായ ഡവലപ്പർമാരുടെ വർഷങ്ങളോളം ഉള്ള ശ്രമഫലമാണ് ഇന്നുകാണുന്ന പല ഓപ്പറേറ്റിങ് സിസ്റ്റവും. ഇതാ, ഇവിടെ നാലു വിദ്യാർത്ഥികൾ സിന്‍ക്യു എന്ന പേരിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുന്നു!! ഫ്രീവെയറായി കിട്ടുന്ന ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിവിധ വേർഷനുകളിൽ ഏതോ കസ്റ്റമൈസ് ചെയ്തെടുത്തതാവണം ഇതെന്നു വിശ്വസിക്കുന്നു; അവർ അതിനെ കുറിച്ച് പറയാൻ തയ്യാറായിട്ടില്ല. എന്തായാലും, ഈ വിദ്യാർത്ഥികളുടെ ഉദ്യമത്തിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു.

കാളപെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന മനോരമക്കാരനെ അല്പം വിമർശിക്കാതെയും വയ്യ. വാർത്തകൾ കിട്ടിയ മുറയ്ക്ക് പ്രസിദ്ധീകരിക്കാതെ, അതിനെ കുറിച്ച് നന്നായി അന്വേഷിച്ചുതന്നെ വേണമായിരുന്നു ഇങ്ങനെയൊരു വാർത്ത കൊടുക്കാൻ! സത്യത്തിൽ എന്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം എന്നവർ അന്വേഷിക്കണമായിരുന്നു… അല്ലെങ്കിൽ, ഈ ഓപ്പറേറ്റിങ് സിസ്റ്റം ഏതു കോറിനെ ബെയ്‌സ് ചെയ്താണ് എഴുതിയിരിക്കുന്നത്, അതിൽ ഈ കുട്ടികൾ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ എന്നൊക്കെ ഒന്നു വിശദീകരിക്കണമായിരുന്നു.. മനോരമയുടെ വാർത്ത കാണുക:

വിന്‍ഡോസ്, ലിനക്സ്, മാക്കിന്റോഷ് തുടങ്ങി ഏത് ഓപ്പറേറ്റിങ് സോഫ്ട്വെയറുകളില്‍ കെ പഴകിയവര്‍ക്കും സിന്‍ക്യു (SinQ) സ്വന്തം വീടു പോലെ പരിചയം തോന്നും. പുന്നപ്ര സഹകരണ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ സംഘടനയായ Zinquinന്റെ സഹായത്തോടെ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ശ്രീരാജ്, വിഷ്ണുപ്രസാദ്, ക്രിസ്റ്റി, അഭിജിത്ത് എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്ത സ്വതന്ത്ര സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റമാണ് സിന്‍ക്യു. സ്വതന്ത്ര ഓപ്പറേറ്റിങ് സോഫ്ട്വെയറുകള്‍ സാങ്കേതികമായി മുന്നിലാണെങ്കിലും കാഴ്ചയില്‍ ബോറന്മാരാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഉപയോഗിക്കുന്നവര്‍ക്ക് ഈസിയായി ചെയ്യാവുന്ന പല ആപ്ലിക്കേഷനുകളുടേയും പണി സ്വതന്ത്ര സോഫ്റ്റ്വെയര്‍ നിര്‍മാതാക്കള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അത്തരം പണികള്‍ പൂര്‍ത്തിയാക്കി, സ്റ്റെലിഷ് ആയി, എല്ലാ ഓപ്പറേറ്റിങ് സോഫ്ട്വെയറുകളുടെയും പ്രതീതി ഒരു സോഫ്ട്വെയറില്‍ ആവിഷ്കരിച്ചതാണ് പുതിയ സോഫ്ട്വെയറിന്റെ ജാതകം.

ഡിവിഡിയോ, പെന്‍ഡ്രവോ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാൻ സിംഗിള്‍ മൗസ് ക്ലിക്ക് മാത്രം. ഇന്നലെ കണ്ട സിന്‍ക്യു ആയിരിക്കില്ല ഇന്നത്തേത് എന്നു നിര്‍മാതാക്കള്‍. സിന്‍ക്യുവിന് ആവശ്യം വെറും നാല് ജിബി (GB) – ഫ്രീ സ്പെയ്സ് മാത്രം. 555 ആപ്ലിക്കേഷനുകൾ; അതും പുതിയ പതിപ്പുകള്‍ ഇതില്‍ ലഭ്യം.

മൊബെല്‍ ഫോണ്‍ പോലെ ലളിതമായി സിന്‍ക്യു ഉപയോഗിക്കാം. സ്പീഡാണ് മറ്റൊരു പ്രത്യേകത. വിന്‍ഡോസിനു സമാനമായ യൂസര്‍ ഇന്റര്‍ഫേസ്, വെറസുകളില്‍ നിന്നുള്ള സമ്പൂര്‍ണ പരിരക്ഷ, അനായാസമായ ഇന്‍സ്റ്റലേഷന്‍, പതിനായിരം രൂപയില്‍ താഴെ വിലയുള്ള ശേഷി കുറഞ്ഞ കംപ്യൂട്ടറുകളില്‍ പോലും ഉയര്‍ന്ന വേഗം എന്നിവ സിന്‍ക്യുവിന്റെ ചില വിശേഷണങ്ങള്‍ മാത്രം. ത്രീഡി എഫക്ടില്‍ മാറ്റാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഡെസ്ക്ടോപ്പ് ആകര്‍ഷകം. ഗ്രാഫിക്സിനു അധിക പ്രാധാന്യം നല്‍കിയിട്ടുണ്ട്. സാധാരണക്കാരന്‍ മുതല്‍ കംപ്യൂട്ടര്‍ വിദഗ്ധന്‍ വരെ ഇഷ്ടപ്പെടുന്ന ഫ്ളെക്സിബിലിറ്റി. ഇന്ത്യയിലെ സ്കൂളുകളെ കൂടി പരിഗണിച്ച് ഹാര്‍ഡ്വെയര്‍ സൗകര്യമനുസരിച്ച് ഒന്നിലേറെ മൗസും, കീ ബോര്‍ഡും ഉപയോഗിക്കാന്‍ സൗകര്യം നല്‍കുന്നു. തിരിച്ചെടുക്കാന്‍ പറ്റാത്ത ‘മെമ്മറി ഡിലീറ്റ്. എല്ലാ കമ്പനികളുടെയും മൊബെല്‍ ഫോണ്‍ പിസി സ്യൂട്ട് ഇതില്‍ ഉപയോഗിക്കാം. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനു പിസി സ്യൂട്ട് ആവശ്യമില്ല. പുതുതായി രംഗത്തു വരുന്ന സോഫ്ട്വെയറുകള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച് സോഫ്ട്വെയര്‍ ആര്‍ക്കും അപ്ഡേറ്റ് ചെയ്യാം.

സിന്‍ക്യു സൗജന്യ വിതരണത്തിന് തയാറാണ്. ഡിവിഡികള്‍ പുന്നപ്രയിലെ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റില്‍ ലഭ്യമാണ്. ഫോണ്‍ : 9497221221, 9037128983, 9037865774, 9061061356.
ഇ മെയില്‍: zinqmail@yubi.in

മനോരമ വാർത്തയിൽ നിന്നും… 

നിർമ്മാതാക്കൾ അറിയാൻ:
ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കിയ കുട്ടികളുടെ അറിവിലേക്കായി ചില കാര്യങ്ങൾ, ഇതിനെ പറ്റി ബ്ലോഗിൽ ഷെയർ ചെയ്തപ്പോൾ ഗൂഗിൾ ബസ്സിൽ കിട്ടിയ ചില കമന്റുകൾ കൂടി ഇവിടെ ഉൾപ്പെടുത്തുന്നു. അതു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ജിമെയിൽ ഫിൽട്ടർ – ഒരു മുൻകരുതൽ കൂടി!

Gmail Filterനമ്മുടെ പ്രധാന മെയിൽ ഐഡി വെച്ച് മറ്റു പല സൈറ്റുകളിലും രജിസ്റ്റർ ചെയ്യേണ്ടി വരാറുണ്ടല്ലോ… പലപ്പോഴും അത്തരം രജിസ്‌ട്രേഷൻസ് പണി തരാറുമുണ്ട്, ഉദാഹരനത്തിന് ജോബ്‌ സൈറ്റുകൾ, ഗൈമിങ് സൈറ്റുകൾ, പുറത്തു പറയാൻ കൊള്ളാത്ത ചില സൈറ്റുകൾ തുടങ്ങിയവ…

അതുപോലെ ആവശ്യമുള്ള ചില സൈറ്റുകളിലും നമുക്കിതുപോലെ രജിസ്റ്റർ ചെയ്യേണ്ടി വരും, ഉദാഹരണത്തിന് ടിക്കറ്റ് റിസർവേഷൻ (ട്രൈൻ, ബസ്സ്, സിനിമാ ), ബാങ്ക്, ഫെയ്സ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ  മുതലായവ…

ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അത്തരം സൈറ്റുകളിൽ നിന്നും നോൺസ്റ്റോപ്പായി പരസ്യങ്ങൾ മെയിലായി കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മെയിൽ ബോക്സ് ഒരു ദിവസം തുടന്നു നോക്കിയില്ലെങ്കിൽ അവ നിറഞ്ഞുകവിഞ്ഞിരിക്ക്ഉന്നതു കാണാം. ജീമെയിലിൽ ഇത്തരം മെയിലുകളെ ഫിൽട്ടർ ചെയ്തു മാറ്റി നിർത്താനോ ഡിലീറ്റ് ചെയ്യാനോ ഒക്കെ എളുപ്പവഴികൾ ഉണ്ട്. ഇത്തരം ഫിൽട്ടറുകൾ എളുപ്പത്തിൽ ഉപയോഗിക്കാനും വളരെ റീഡബിൾ ആയി തന്നെ ഇത്തരം മെയിലുകളെ ക്രമീകരിക്കാനും ഞാൻ ഉപയോഗിച്ചിരിക്കുന്ന ഒരു വഴി താഴെ കൊടുത്തിരിക്കുന്നു:

ഒരു സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അത് ഏതു തരത്തിലുള്ള സൈറ്റാണെന്നു മനസ്സിലാക്കുക, ഇവിടെ കുട്ടികൾക്കുവേണ്ടിയുള്ള ഫ്ലാഷ് ഗൈംസ് ഡൗൺലോഡ് ചെയ്യുന്ന ഒരു സൈറ്റിൽ ഇന്ന് ഞാൻ രജിസ്റ്റർ ചെയ്‌ത രീതി വെച്ചുതന്നെ ഇതു വിശദീകരിക്കാം. ഇത്തരം സൈറ്റുകൾ നമ്മുടെ ഇ‌മെയിൽ ഐഡികൾ വശത്താക്കാൻ വേണ്ടി അതിൽ നിർബന്ധമായും രജിസ്റ്റർ ചെയ്താൽ മാത്രമേ ഡൗൺലോഡ് ലിങ്ക് തരികയുള്ളു. ഒന്നുകിൽ ഇമെയിൽ ഐഡി കിട്ടിയ ഉടനേ ലിങ്ക് കിട്ടും, അല്ലെങ്കിൽ ആ ലിങ്ക് മെയിലിലേക്ക് അയച്ചു തരും – ഇതാണു പതിവ്.

എന്റെ മെയിലൈഡി രാജേഷ്ഒടയഞ്ചാൽ@gmail.com എന്നതാണ്, ഇവിടെ രജിസ്റ്റർ ചെയ്യുമ്പോൾ മെയിൽ ഐഡി ചോദിച്ച സ്ഥലത്ത് ഞാൻ കൊടുത്തത് rajeshodayanchal+delete@gmail.com എന്നാണ്. +delete എന്നത് ഒരു കീവേർഡാണ്. rajeshodayanchal+delete@gmail.com എന്ന മെയിൽ ഐഡിയിലേക്കു വരുന്ന മെയിലിനെ എന്തു ചെയ്യണം എന്ന് എന്റെ ജിമെയിലിന്റെ ഫിൽട്ടറിൽ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്. അവ ഇൻബോക്സിൽ വരാതെ ഒരു താൽക്കാലിക ലേബലിൽ പോയി നിൽക്കും, വെറുതേ ഇരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു മാസത്തിൽ ഒരിക്കൽ ആ ലേബലിൽ ഉള്ള മെയിൽസ് ഒക്കെ ഡിലീറ്റ് ചെയ്തു കളയും. താഴത്തെ ചിത്രം കൂടി നോക്കുക: ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതാവും. അവിടെ To – വിലെ മെയിൽ ഐഡി നോക്കുക:

ഈ രീതിയിൽ
rajeshodayanchal+tickets@gmail.com,
rajeshodayanchal+banks@gmail.com,
rajeshodayanchal+social@gmail.com,
എന്നിങ്ങനെ പലതായി എന്റെ മെയിൽ ഐഡി ഞാൻ മാറ്റിയാണു  കൊടുത്തിട്ടുള്ളത്. പിന്നീട് അതിൽ പറഞ്ഞിരിക്കുന്ന  tickets, banks, social, delete എന്നിങ്ങനെയുള്ള കീവേർഡ്സ് വെച്ച് ഇവയെ വേണ്ട വിധം ക്രമീകരിക്കുന്നു. ഇങ്ങനെ ഒരു + സിമ്പലിനു ശേഷം ഒരു കീവേർഡ് കൊടുക്കുന്നതുകൊണ്ട് നിങ്ങൾക്കു വരുന്ന മെയിലുകൾ വഴി തെറ്റിപ്പോവുകയൊന്നും ഇല്ല. ( എന്തുകൊണ്ട് വഴി തെറ്റില്ല എന്നത് ജിമെയിലിനോട് തന്നെ ചോദിക്കേണ്ടി വരും!!)

ജിമെയിൽ ഫിൽട്ടറിനെ കുറിച്ച് (ലേബലിനെ കുറിച്ചും) മിനിമം അറിവ് ഇതിന് ആവശ്യമാണ്. ട്രൈചെയ്തു നോക്കുക/