Skip to main content

പ്രണയോത്സവം

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage പ്രണയം ഹൃദ്യമായൊരു അനുഭൂതിയാണ്. ജീവിതത്തിൽ വന്നുചേരുന്ന, അല്ലെങ്കിൽ പലസമയങ്ങളിലായി കാലം അവിടേക്കു കൊണ്ടുവരുന്ന മനോഹാരിതകൾ പലതാണു നമുക്ക്. അതാതുകാലത്ത് അവയോരോന്നും നമ്മുടെ ചിന്തകളെ പൂവണിയിക്കുന്നു.  പ്രണയവും അതിലൊന്നാണ്. പ്രണയത്തെ ആഘോഷമാക്കുന്നവരുണ്ട്, അനുഭൂതിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിനീന്തുന്നവരുണ്ട്, പ്രണയത്തെ വില്പനച്ചരക്കാക്കി മാറ്റി ലാഭം കൊയ്യുന്നവരുണ്ട്, ഉണങ്ങാത്ത മുറിവായി പ്രണയദിനങ്ങൾ തന്നെ നൊമ്പരപ്പെടുത്തുന്നവരുണ്ട്… പ്രണയിതാക്കൾ അങ്ങനെ ഏറെയാണ്. ഇക്കൂട്ടരിൽ ഒട്ടേറെപ്പേരെ എനിക്കു പരിചയവും ഉണ്ട്!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

രത്നച്ചുരുക്കം
8 -ആം ക്ലാസു മുതൽ പ്രേമം തുടങ്ങി.
14 പേരെ അറിഞ്ഞു പ്രേമിച്ചു… 😻
7 പേർ ഇങ്ങോട്ട് പ്രേമിക്കാൻ വന്നിട്ട് ഞാനായിട്ട് ഒഴിവാക്കി. ഇതിൽ ഒരാൾ ഒരു ബുദ്ധമതക്കാരി 🤡
ആദ്യകാലത്തെ 5 പേരോട് വൺവേ ലൈൻ – അങ്ങോട്ടു മാത്രം.
വേറൊരു കുട്ടി നിഷ്കു ആയിപ്പോയി…
അല്പം വൈകിയാ പറഞ്ഞത്…
ഞാൻ മഞ്ജുവിന്റെ വീട്ടുകാർക്ക് വാക്കു കൊടുത്തുപോയിരുന്നു… 🤓
3 പെണ്ണുകാണൽ ചടങ്ങുകകൾ 😈
കെട്ടിയത് ഒരാളെ 👍🏻ഇതിൽ 4 പേർ ഇന്നും എവിടെ ഉണ്ടെന്നറിയില്ല, ഒരുത്തി മരിച്ചും പോയി… 😭മഞ്ജുവിനെ കൂടാതെ ഞാൻ മൂന്നുപേരെ പെണ്ണു കണ്ടിരുന്നു. 😛
കല്യാണത്തെക്കുറിച്ച് സ്വപ്നം പോലും കാണാത്ത സമയത്ത് കൂട്ടുകാർ കെട്ടാനായി പറഞ്ഞത് രണ്ടുപേർ. ഇവരെക്കുറിച്ച് മെലേ പറഞ്ഞിട്ടില്ല. 😛
ഒരാളെ കൂട്ടുകാരി കാണിച്ചു തന്നതാ.. ഓൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. 🤠
വേറൊരുത്തിടേ ജാതകം ചേരുന്നില്ലാന്ന് അവളുടെ അച്ഛൻ പറഞ്ഞു… 😯
മറ്റൊരു പെണ്ണിനെ അമ്മയ്ക്ക് പിടിച്ചില്ല…😇മഞ്ജുവിനെ കണ്ടതും അമ്മയും അനിയത്തിയുമായിരുന്നു. അവർക്ക് പിടിച്ചപ്പോ ഒരോണത്തിനു ഞാൻ പോയി കണ്ടു…
ഞാനും ഓക്കെ പറഞ്ഞു,.. 👫 

അടുത്ത പരിപാടി ഈ മൈര് ജാതകം നോക്കലായിരുന്നു. വീടിനു മുമ്പിൽ തന്നെ ഒരു ജ്യോത്സര്യുണ്ട്, ഓൻ പറഞ്ഞു പൊരുത്തം ചേരൂല്ല 3.5 പൊരുത്തമേ ഉള്ളൂന്ന് 🙈

മഞ്ജൂന്റെ വീട്ടുകാരും പോയി നോക്കി… ചേരുന്നില്ല. അവിടേം പൊരുത്തം 3.5..🙊
പിന്നെ രണ്ടു വീട്ടുകാരും പയ്യന്നൂരു പോയി നോക്കി.. അവിടേം ഇതന്നെ അവസ്ഥ… 🙉

എനക്കെന്ത് ജാതകം!! ഞാൻ പറഞ്ഞു നിങ്ങൾ തീരുമാനിച്ചോ, എനക്കിതൊന്നും ബാധകമല്ല എന്ന്… 🐒
ഒക്കെ കേട്ടപ്പോൾ അവരും ഓക്കെ ആയി… അതാ ഇപ്പം ഇവളെ ഔദ്യോഗികമായി തന്നെ പ്രേമിക്കാൻ പറ്റിയത് 🌸🌸🌸

മനോഹരമായൊരു പ്രണയകാലം എനിക്കുമുണ്ടായിരുന്നു. കുഞ്ഞുന്നാളിൽ എട്ടാം ക്ലാസ്സിൽ വെച്ചാണ് എന്റെയുള്ളിൽ ആദ്യാനുരാഗം ഉരുവം പ്രാപിച്ചത്. അന്നുപക്ഷേ, ബാലപാഠങ്ങൾ പോലും അറിയാതെ സ്വപനലോകത്ത് കിനാവെട്ടത്തുള്ള അലഞ്ഞുതിരിയലായിരുന്നു മുഖ്യം! ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു അന്നൊക്കെ. അവളുടെ ശ്രദ്ധതിരിക്കാനുള്ള തത്രപ്പാടുകൾ ഏറെയായിരുന്നു. ഒന്നുമല്ലാത്ത, ഒന്നിനുമല്ലാത്ത ആ പ്രണയകാലം, ആദ്യാനുരാഗം ഏറെ സുരഭിലമായിരുന്നു എന്നിപ്പോൾ തോന്നുന്നു.

വർഷങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ പ്രണയസങ്കല്പങ്ങൾക്കും മാറ്റങ്ങൾ വന്നു. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും അന്ന്, ഇന്നു കാണുന്ന ടീവിയോ വമ്പിച്ച സിനിമകളോ ഒന്നുമുണ്ടായിരുന്നില്ല. റേഡിയോയിലൂടെ കേൾക്കുന്ന മധുരതരമായ പ്രണയഗീതങ്ങൾ മാത്രമായിരുന്നു കുഞ്ഞുമനസ്സുകളിലെ സങ്കല്പലോകത്ത് നിറഞ്ഞാടിയിരുന്നത്. അതിനനുസരിച്ച് ആടിത്തിമിർക്കാനൊരു മനസ്സുണ്ടായിരുന്നു എന്നത് ഏറെ ധന്യമായി തോന്നുന്നു.

പത്താം ക്ലാസ്സുകഴിയുമ്പോഴേക്കും എന്റെ പ്രണയസഖികളുടെ എണ്ണം അഞ്ചായിരുന്നു. ആ അവസാനകാലത്ത്, ഒരുകുട്ടിക്കുമാത്രം തിരിച്ചെന്നോടും പ്രണയമുള്ളതായി തോന്നുകയുണ്ടായി. അവളുടെ പാൽപുഞ്ചിരി ഏറെ ഹൃദ്യമായി തന്നെ ഇന്നും ഹൃദയത്തിനുള്ളിലെവിടെയോ ഉണ്ട്.  ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ പറയുമ്പോളുള്ള പുഞ്ചിരിയും, ടീച്ചറുടെ അടികൾ കൊണ്ടു ഞാൻ പുളയുമ്പോളുള്ള വേവലാതിയും എന്നും കാണാമായിരുന്നു! ഇവളെ പറ്റി മുമ്പൊരിക്കൽ ഇവിടെ എഴുതിയിരുന്നതു വായിക്കുക. ഈ അഞ്ചുപേരേടും ഇതേ പറ്റി ഒരക്ഷരം ഉരിയാടാതെയായിരുന്നു അന്നത്തെ സ്കൂൾ ജീവിതം അവസാനിച്ചത്! ഇന്ന്, ഈ നിലയിൽ ഒരു കുഞ്ഞിന്റെ അച്ഛനായി താരാട്ടുപടുമ്പോൾ പഴയ അഞ്ചു പ്രണയിനിമാരും ഒരു മിസ്‌ഡ്‌കോൾ ദൂരത്തിൽ പ്രണയാതുരരായി ഇരിപ്പുണ്ട് എന്നതാണേറെ സുന്ദരമായ വസ്തുത! അവരുടെ പ്രാർത്ഥനകളിൽ ഞാൻ ഒരുപക്ഷേ ഇപ്പോഴും ഞാൻ നിറഞ്ഞുനിൽപ്പുണ്ടാവും…

പ്രിഡിഗ്രിക്കാലം… പ്രണയമരം പൂത്തുലഞ്ഞ സമയമായിരുന്നു ആ രണ്ടുവർഷം. കൂടെപ്പഠിച്ച നസ്രാണിക്കുട്ടിയായിരുന്നു അവിടുത്തെ ആദ്യപ്രണയിനി. അവൾക്കു മുമ്പിൽ ഒരു മോഡലായി മാറാൻ ഞാൻ അണിഞ്ഞൊരുങ്ങിയ കാലം. പഠനത്തിൽ ഒന്നുമല്ലാതിരുന്ന ഞാൻ അവളോടൊപ്പം എത്താനായി രാത്രികാലങ്ങളിൽ ഉറക്കിളച്ചിരുന്നു പഠിച്ചകാലം. പരസ്പരം ഇഷ്ടത്തോടെയുള്ള, മൗനാനുരാഗം പൂത്തുലഞ്ഞ് ആദ്യവർഷം കഴിയുന്നു. ഒന്നാം വർഷത്തെ മാർക്കിൽ കൂടെ എഴുതിയവരിൽ എല്ലാവിഷയങ്ങൾക്കും ജയിച്ചതും ഏറ്റവും കൂടുതൽ മാർക്കുവാങ്ങിച്ചതും ഞാനായി മാറി.

ഈ സമയത്താണ് ഇതേ കുട്ടിയുടെ കൂട്ടുകാരിപ്പെണ്ണ് ഒരു കുഞ്ഞു റോസാപൂവുമായി എന്നെ സമീപിച്ച് അതുതന്ന് വിഷ് ചെയ്തത്. അവളായിരുന്നു അന്നത്തെ രണ്ടാമത്തെ പ്രണയിനി. ആദ്യത്തെകുട്ടി മൗനിയായിരുന്നു – പ്രണയിച്ചപ്പോൾ ഇവളാണ് ആദ്യമായി ലൗലെറ്റർ എഴുതി, എഴുത്തിന്റെ രമ്യമനോഹര ഹർമ്യത്തിലേക്ക് എന്നെ കൈപിടിച്ചു നടത്തിയത് ഇവളായിരുന്നു… ഇന്ന് ഞാനെഴുതിയാൽ നാളെ അവളെഴുതും, A4 സൈസിലുള്ള മൂന്നു പേപ്പറൂകളെങ്കിലും മിനിമം കാണണം… ഇതായിരുന്നു ഞങ്ങളുടെ ദിവസങ്ങൾ. ഈസമയത്ത് ആദ്യത്തെ കുട്ടിക്കുവേണ്ടി പഠിച്ചുയരാനും ശ്രമിക്കേണ്ടതുണ്ട്. രണ്ടാമത്തെ കുട്ടിയുടെ കാര്യം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതായിരുന്നു. ആക്സിഡന്റിനു മുമ്പ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത് ആ പ്രിഡിഗ്രിക്കാലം രണ്ടാം വർഷമായിരുന്നു. അവിടേ രണ്ടാമത്തവൾ ഉച്ചയ്ക്കു കഴിക്കാൻ ഭക്ഷണവുമായി വന്നൊരു കഥയുണ്ട്. മനോഹരമായിരുന്നു ആ പ്രണയകാലം. ഈ രണ്ടുപേരും ഇന്നും അദൃശ്യതിയിലെവിടെയോ ജീവിക്കുന്നുണ്ട്. ഒരു കോണ്ടാക്റ്റുമില്ല. എം എയ്ക്കു പഠിക്കുമ്പോളാണെന്നു തോന്നുന്നു, ഇതിലെ ആദ്യപ്രണയിനിയെ വിവാഹിതയായി ഒരിക്കൽ ഒടയഞ്ചാലിൽ വെച്ചു കണ്ടിരുന്നു. ഇത്രയുമായിരുന്നു ആ പ്രണയകാലം; എങ്കിൽകൂടി ഹൃദ്യമായിരുന്നു അക്കാലം!

ഡിഗ്രി… പ്രണയത്തിന്റെ മാസ്മരികലോകം ഹൃദയത്തിലുള്ള എനിക്ക് ഒരാളെ കണ്ടെത്തുക വല്യ ആനക്കാര്യമായിരുന്നില്ല. അന്നു പക്ഷേ, തലയിലേക്ക് ഇരച്ചു കയറിയത് രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയം ചെറുപ്പം മുതലേ ഉണ്ട്… ബാലസംഘത്തിന്റെ സെക്രട്ടറിയൊക്കെയായി കുഞ്ഞുന്നാൾ മുതലേ രാഷ്ട്രീയക്കാരുടെ കയ്യിൽ ഞാനുണ്ടായിരുന്നു. ഈ സമയത്ത് 18 വയസ് ആവുന്നതിന് ഒരു വർഷം മുമ്പേ തന്നെ പാർട്ടിയുടെ മെമ്പർഷിപ്പ് കിട്ടേണ്ടവൻ എന്ന രീതിയിൽ ഒരു പകുതിമെമ്പറായി മാറ്റപ്പെട്ടിരുന്നു. 18 ആം വയസ്സിൽ മെമ്പറുമായി മാറി. അക്കാലത്ത് അറിവിന്റെ അത്ഭുതലോകം കാട്ടിത്തരാൻ SFI യുടെ പഠനക്യാമ്പുകൾ ഉപകരിച്ചിരുന്നു. കോളേജുകൾ, സ്കൂളുകൾ, പഠനക്യാമ്പുകൾ, സാഹിത്യസെമിനാറുകൾ ഇവയ്ക്കിടയിലൂടെയുള്ള നടത്തമായിരുന്നു പ്രധാനം.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

ഒരു സഖാവ് പ്രണയിനിയായി വന്നു. നല്ലൊരു സുഹൃത്ത് എന്ന നിലയിലായിരുന്നു വെയ്പ്… സൗഹൃദം എന്നതാണ് കലാബോധത്തെ പുഷ്ടിപ്പെടുത്തുന്ന ഉപാധികളിൽ ഒന്നെന്നു കണ്ടെത്തിയ കാലമായിരുന്നു അത്. അവളുടെ കവിതാലാപന ശൈലി, പ്രാസംഗിക കൗശലം എന്ന നിലയിലെ മികവ്, അതിനായുള്ള ചടുലപ്രവർത്തനങ്ങൾ, തീവ്രമായ വാഗ്ചാദുരി ഒക്കെ അനുഭവിച്ചറിഞ്ഞ നാളുകൾ… സാഹിത്യസെമിനാറിലെ കഥ പറച്ചിൽ കേട്ട മറ്റൊരു കഥാകാരി കൂടി പ്രണയലോകത്തേക്ക് കാലെടുത്തുവെച്ചത് അക്കാലത്തു തന്നെ. രണ്ടുപ്രണയിനിമാരെ പരിചയപ്പെടുത്തുക അവർക്കിടയിലൂടെ നടക്കുക, അവരുടെ പരിഭവങ്ങളിൽ നിന്നും പാഠം പഠിക്കുക, പെണ്ണിന്റെ മനസ്സിനെ അറിയുക എന്നതൊക്കെ കനിഞ്ഞരുളിയ കാലമായിരുന്നു അത്. രണ്ടുപേരും നല്ല കലാഹൃദയമുള്ളവർ.. ഒരാൾക്ക് രാഷ്ട്രപതിയിൽ നിന്നുവരെ അവാർഡുലഭിച്ചതായിരുന്നു. പരസ്പരമുള്ള എഴുത്തുകളിൽ സാഹിത്യാഭിരുചി കൂടി കടന്നുവന്ന് ഗംഭീരമായ കാലമാണത്.

ഇതിലൊരാൾ എന്നോ മരണത്തെ പുൽകി വിടപറഞ്ഞു പോയി! 🙁 അന്നുവരെ അവൾ പ്രിയസഖിയായി ഒരു വിളിപ്പുറത്തുണ്ടായിരുന്നു. മറ്റവൾ ഇന്നും അവളേപ്പോലെ തന്നെ അദൃശ്യതയിൽ എവിടെയോ ഉണ്ട്! ഒരുപക്ഷേ, ഒരു കണ്ടെത്തലിനു സാധ്യതയുണ്ട്.

മാസ്റ്റർ ബിരുധം തുടക്കത്തിലും ഇവർ രണ്ടുപേരും സജീവരായിരുന്നു. രണ്ടുപേരുടേയും കല്യാണം ആ സമയത്ത് കഴിഞ്ഞു, തുടർന്ന് ഒരാൾ എന്നേയ്ക്കുമായും മറ്റൊരാൾ വർഷങ്ങളുടെ നീണ്ട വിടവിലേക്കും അദൃശ്യരായി. സുന്ദരിയായ മറ്റൊരു കുട്ടി പ്രിയ സഖിയായി കൂട്ടത്തിലെത്തി.നിറം സിനിമയിറങ്ങിയത് അക്കാലത്തെന്നോ ആണ്. അതിലെ കഥാപാത്രങ്ങളെ പോലെ ഒരിക്കൽ തുടങ്ങി അതിലെ കഥാബിന്ദുപോലെ തുടർന്ന പ്രണയകാലമായിരുന്നു അത്. രണ്ടുവർഷം അതു നിറഞ്ഞാടി!

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

പിന്നീട്, അവളേയും ഭംഗിയായി തന്നെ വിവാഹം കഴിച്ചു വിട്ടു. ആദ്യ കുഞ്ഞായപ്പോൾ ഒരിക്കൽ കാണാനായി പോവുകയും ചെയ്തിരിന്നു. പിന്നീട് അവളും എങ്ങോ പോയി മറഞ്ഞു! കാലം മുന്നോട്ടു നീങ്ങിന്നു, പ്രണയകാലത്തിനു വൈവിധ്യങ്ങൾ വരുന്നു നിറമാലകളേറെയാവുന്നു. മറ്റൊരു സഖിയോട് മധുരമായ ഭാഷയിൽ ആദ്യമായി പ്രണയകാര്യം ചോദിക്കുന്നു. അവളുടെ സമ്മതം, ഇഷ്ടം, ബഹുമാനം ഒക്കെ ഹൃദ്യമായ ഓർമ്മയായി നിൽക്കുമ്പോളും പഴയ എഴുത്തുകൾ നിരന്തരം കൈമാറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. രണ്ട്വർഷത്തിലധികം അതു നീണ്ടുനിന്നു.

വിവാഹസമയമായപ്പോൾ കടുത്ത വിഷമം തോന്നിയ ആദ്യത്തെ പ്രണയമായിരുന്നു അത്. അന്നെനിക്ക് ജോലിയില്ല, നല്ല പ്രായവും അല്ല! പക്ഷേ, കാത്തിരിക്കാൻ അവൾക്കു വഴികളുമില്ല. ഒളിച്ചോടാൻ താല്പര്യമുണ്ടെങ്കിലും മാർഗങ്ങൾ ഒന്നുമില്ലാതെ വലഞ്ഞ കാലം!! കല്യാണത്തിനു പോലും പോവാതെ മാറി നിന്ന് വിഷമിച്ച ആദ്യപ്രണയം ഇതായിരുന്നു! തുടർന്നും ഹൃദ്യമായ ഉൾവിളിയായി അവൾ കൂടെ നിന്നു, ഇന്നുമുണ്ട്…

തുടർന്നു രണ്ടുപേർ പ്രണയാഭ്യർത്ഥനയുമായി എത്തിയെങ്കിലും മുൻ പ്രണയത്തിന്റെ കാര്യം പറഞ്ഞവരെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, അതൊക്കെ ഉൾക്കൊണ്ടുകൊണ്ടും പ്രണയിക്കാൻ അവർ തയ്യാറായപ്പോൾ നല്ല കൂട്ടുകാരനായി ഞാനുണ്ടാവുമെന്നു വാക്കു കൊടുക്കേണ്ടി വന്നു. ഇന്നും നല്ല കൂട്ടുകാരനായി നിൽക്കുന്നു. ഒരു വിളിപ്പുറത്ത് അവരിപ്പോഴും ഉണ്ട്!

ജോലികൾ പലതു ചെയ്തു, സ്ഥലങ്ങൾ പലതു മാറി, ഹൈദ്രാബാദും കോട്ടയവും ബാംഗ്ലൂരുമായി… കുറേ കുട്ടികൾ തമാശയ്ക്ക് കളിയാക്കിയ മറ്റൊരു സുന്ദരി ഇക്കാലത്തൊക്കെ പുറകിൽ തന്നെയുണ്ടായിരുന്നു. ഓർക്കുട്ടിന്റെ കാലമായിരുന്നു അത്. ഇവളെ പറ്റി ഒരിക്കൽ ചായില്യത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. പ്രേമിക്കാനൊന്നും നിൽക്കാതെ ഒഴിഞ്ഞു മാറീ നിൽക്കാനായിരുന്നു എന്റെ ശ്രമം മുഴുവൻ. ഈ കുട്ടിയെ വിളിച്ചുപദേശിച്ചവരിൽ ഓഫീസിലെ കൂട്ടുകാരികൾ വരെയുണ്ട്! ഇവളും പിന്നീട് വിവാഹിതയായി. എങ്കിലും ഇന്നും ഒരു വിളിപ്പുറത്തവളുണ്ട്. ഹൃദ്യമായ ഭാഷയിൽ രണ്ടാഴ്ച മുമ്പവൾ വിളിച്ചിരുന്നു.

ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നു പ്രണയവുമായി അപ്പോഴാണു മറ്റൊരു സുന്ദരി മുമ്പേക്കു വന്നത്. അവളുടെ ഭാഷയിൽ ഹൃദ്യമായ വികാരം ഏറെ ആകർഷിക്കപ്പെട്ടു. പ്രണയകാലം അവസാനിപ്പിക്കാൻ തുനിങ്ങിറങ്ങിയ സമയമായതിനാൽ തുറന്നു പറയാൻ പറ്റി. അവൾ പക്ഷേ, ആ ധൃതിയിൽ ഇക്കാര്യം വീട്ടുകാരെ അറിയിക്കാമെന്നും കാലത്തിന്റെ കല്പനപോലെ നമുക്കു വിവാഹിതരാവാമെന്നും പറഞ്ഞു. ഒളിച്ചോടാൻ വരെ റെഡിയായപ്പോൾ, അതിൽ നിന്നും സുന്ദരമായി പിന്തിരിപ്പിക്കാൻ കഴിഞ്ഞിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ അവളുടെ ഇഷ്ടത്തെ അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. അവളെ അങ്ങനെ വെച്ചോണ്ടിരിക്കുന്നതിലെ അപകടം മണത്ത വീട്ടുകാർ ആ ആഴ്ചതന്നെ ചെക്കനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു വിട്ടു. ഇവളുടെ പേരായിരുന്നു, ആക്സിഡന്റുകഴിഞ്ഞ് ഓർമ്മകളും സ്വബോധവുമില്ലാതിരുന്ന കാലത്ത് ഞാൻ ഭാര്യശ്രീയെയും അവളുടെ കസിൻസിനേയും വിളിച്ചിരുന്നത് എന്നു പിന്നീടറിഞ്ഞു. 🙂 അക്കാലത്ത് അവൾ നിത്യവും വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചിരുന്നത് ഞാനറിഞ്ഞതോ എന്താണെന്നറിയില്ല അവളുടെ പേരുകൾ എങ്ങനെയോ ഓർമ്മകളിൽ നിറഞ്ഞു നിന്നിരുന്നു!

അടുത്ത പ്രണയം തുടങ്ങിയത് അവളുടെ വിടപറയലിനു ശേഷമായിരുന്നു. മൂന്നോളം വർഷങ്ങളിൽ ഹൃദ്യമായ അനുഭൂതിയായി നിറഞ്ഞു നിന്നൊരു പ്രണയിനി! വിവാഹം കഴിക്കാൻ വേണ്ട കരുതലുകൾ എടുത്തുവെച്ചായിരുന്നു നീക്കങ്ങൾ! അവിടേയും വീട്ടുകാർ പ്രതിരോധവുമായി എത്തി. ഒളിച്ചോട്ടത്തെ നിരുത്സാഹപ്പെടുത്താൻ തന്നെയായിരുന്നു അന്നും മോഹം. അതുതന്നെ നടന്നു. അവർ കൃത്യമായി മറ്റൊരു വിവാഹം കഴിപ്പിച്ച് അവളെ പറഞ്ഞയച്ചു.

പ്രണയിനിമാർ ഇങ്ങനെയങ്ങു പോകുന്നു. ഭാര്യശ്രീയെ പെണ്ണു കണ്ടപ്പോൾ മറ്റൊരു കൂട്ടുകാരി അവളുടെ വീട്ടിൽ പോയി പറയുകയും വീട്ടുകാർ ഓക്കെ പറഞ്ഞു സമ്മതിക്കുകയും ചെയ്തൊരു കാര്യമുണ്ട്! പക്ഷേ, അതറിയും മുമ്പേ ഞാനിവർക്കു വാക്കു കൊടുത്തത് തെറ്റിക്കാനുള്ള മനോവിഷമം മൂലം ആ രഹസ്യപ്രണയിനിയെ ഒഴിവാക്കേണ്ടി വന്നു.

വിവാഹകാര്യവും ഇങ്ങനെ തന്നെ ഹൃദ്യമായിരുന്നു
കൂടെ വർക്ക് ചെയ്ത കൂട്ടുകാരി, അവളുടെ പ്രിയ തോഴിയെ ഒരിക്കൽ കെട്ടാനായി ഫോട്ടോസ് അടക്കം സകല ഡീറ്റൈൽസും തന്നിരുന്നു…
വേറൊരു തെക്കൻ സുഹൃത്തിന്റെ ആവശ്യപ്രകാരം ആ കൂട്ടുകാരൻ തന്നെ സംസാരിക്കുകയുണ്ടായി ഒരു പെണ്ണിനെ കാണിച്ചു തന്നിരുന്നു…
അന്നൊന്നും കല്യാണപ്രായമായി എന്നെനിക്കു തോന്നാത്തതിനാലും, ഇവരെയൊന്നും പരിചയം പോലും ഇല്ലാത്തതിനാലും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു.
കല്യാണപ്രായമായി എന്നു തോന്നിയപ്പോൾ ഞാൻ തന്നെ നോക്കിയ പെണ്ണ് വേറെന്തൊക്കെയോ കാര്യങ്ങളാൽ മാറ്റപ്പെട്ടു…
ചെറുപ്പത്തിൽ കൂടെ പഠിച്ച ഒരു സുഹൃത്ത് കാണിച്ചു തന്ന പെണ്ണിന് എന്നെ ഇഷ്ടമാവാതെ ഞാൻ പിന്തള്ളപ്പെട്ടിരുന്നു – ആ കഥ ഇവിടെ കൊടുത്തിരിക്കുന്നതു വായിക്കുക
പെണ്ണുകാണൽ ചടങ്ങു വേറെ രണ്ടെണ്ണം ഉണ്ട്… രണ്ടും നടന്നില്ല…

ഇന്നത്തെ ഭാര്യാശ്രീയെ അമ്മയും പെങ്ങളും കണ്ട് എനിക്കായി സെലെക്റ്റ് ചെയ്യുകയായിരുന്നു… അവരുടെ ഇഷ്ടം നടക്കട്ടേന്ന് വിചാരിച്ച് ഞാൻ മറുത്തൊന്നും പറയാതെ സമ്മതിക്കുകയായിരുന്നു. ഇവളെ കാണുന്ന സമയത്തു തന്നെ മറ്റൊരു കുട്ടിയെ കൂടി അവർ കണ്ടിരുന്നത്രേ!! അവളെപ്പറ്റിയൊന്നും അറിയുകയേ ഇല്ലായിരുന്നു!!

ആരെയെങ്കിലും വിട്ടുപോയോ എന്നറിയില്ല!!
ഉണ്ട് വിട്ടു പോയിട്ടുണ്ട്!
വിട്ടുപോയവർ തൽക്കാലം ക്ഷമിക്കുക.
ഇതിനിടയിലെ സെക്സും സ്റ്റണ്ടും കരച്ചിലും പറച്ചിലുമെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിടുന്നു. കാവ്യാത്മകമായ ഏതു ഭാവനയേയും അതേപടി സ്വീകരിക്കാൻ തയ്യാറാണ്. 🤓🤓
എന്റെ പ്രണയകാലമത്രയും ഏറെ കാവ്യാത്മകമായിരുന്നു… വിട്ടുപോയവർ ഒഴികെ (അഞ്ചുപേർ – ഇങ്ങോട്ടു പ്രണയിക്കാൻ വന്നവരെ ഇതിൽ കൂട്ടുന്നില്ല!) ബാക്കിയെല്ലാവരേയും ഞാനിന്നും പ്രണയിക്കുന്നു!! പ്രണയം ആജീവനാന്ത സുഖമുള്ള കാര്യം തന്നെയാവുന്നു! കലഹിക്കാനും പ്രണയിക്കാനുമായി ഗവണ്മെന്റ് സർട്ടിഫിക്കേറ്റുമായി ഒരാൾ മുന്നിലും പിന്നിലും സൈഡുകളിലുമായി കൂടെ തന്നെയുണ്ട്.

കാട്ടുപൂവ്

[ca_audio url=”https://chayilyam.com/stories/poem/chitharitherikkunna.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

[ca_audio url=”https://chayilyam.com/stories/poem/chitharitherikkunna-male.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം

മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും

കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും
നിന്റെ ഈ വാർമുടി ചുരുളിലെത്താൻ

പൂജയ്ക്കെടക്കാത്ത പൂവായ ഞാനും
മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ

മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല
താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ

വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള
പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ

ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ

നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ
താനെ മറന്നൊന്നു നിന്നിടുന്നു

ഒന്നും പറയാതെ അറിയാതെ പോയിടുന്നു
ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
വ്യർത്ഥമായി പോകും എൻ ജീവിതം..

നീ നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ…

നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക്
ഇനിയുള്ള കാലം കാത്തിരിക്കാൻ

വരികൾ: വിനോദ് പൂവക്കോട്
ആലാപനം :പ്രവീൺ നീരജ്

ദേവരാഗം – ഒരു പ്രണയകാലത്തിലൂടെ…

പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്നു. കാവിലെ വള്ളിപ്പടർപ്പുകൾക്കിടയിലും തെക്കിനിയിലും വിടർന്ന പ്രണയം കസവുടുത്തും ദാവണിയിട്ടും ചുരിദാറിട്ടും വളർന്നു. വളർച്ചയുടെ വഴികൾ എന്തുതന്നെയാവട്ടെ, പ്രണയം ഒരനുഭൂതിയാണ്; ഹൃദ്യമായ സുഖാനുഭൂതി. ഒരു പ്രണയകാലത്തിലൂടെ…

അന്നു മൊബൈൽ ഒന്നുംതന്നെ ഇല്ലായിരുന്നു…
എഴുത്തു തന്നെ ശരണം. വലിയ പണക്കാരുടെ വീട്ടിൽ പോലും ഫോണില്ല…
ക്ലാസ് കഴിഞ്ഞ് വന്ന ഉടനേ ഞാൻ അവളുടെ ലെറ്റർ എടുത്തു വായിക്കും.
പിന്നെ പേപ്പർ എടുത്തുവെച്ച് എഴുതാൻ തുടങ്ങും…

A4 ഷീറ്റിന്റെ രണ്ടുഭാഗത്തും കുനുകുനേ എഴുതും…
സൂര്യനുകീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങൾക്കും ഞങ്ങൾ എഴുത്തിലൂടെ ഉത്തരം തേടും…
കരയുകയും ചിരിക്കുകയും ചെയ്യും… സ്വപ്നങ്ങൾ നെയ്യും…
നാലഞ്ചു ഷീറ്റൊക്കെ മിനിമം കാണുമത്…
പിന്നെ ആ എഴുത്ത് അവളെ ഏല്പിക്കുംവരെ ഒരു സമാധാനക്കേടാണ്.
കൂട്ടുകാരാരും അറിയരുത്; അദ്ധ്യാപകർ കാണരുത്…
രാവിലെ തന്നെ മറുപടി അവളെ ഏൽപ്പിക്കും…
അവൾക്കത് കൊടുക്കുമ്പോൾ അവൾ വേറൊന്നു തരും,
പിന്നെ അന്നു വന്ന് അതിനുള്ള മറുപടിയാവും…
രണ്ടുവർഷം ഇങ്ങനെ അടുപ്പിച്ച് എഴുതി.
ശനിയും ഞായറുമൊക്കെ വലിയ സമയം കൊല്ലികൾ തന്നെയായിരുന്നു…
അവളുടെ നനുത്ത കരിമിഴികളുടെ ആഴങ്ങളിൽ ഞാനെന്റെ സ്വർഗം കണ്ടു…
അവളുടെ വിരൽ തുമ്പിലെങ്കിലും ഒന്നു തൊടാൻ കൊതിച്ച പാതിരാത്രികൾ തരുന്ന അലസനൊമ്പരത്തിനു വരെ വല്ലാത്ത സുഖമായിരുന്നു…


പാട്ടുകേൾക്കുക:[ca_audio url=”https://chayilyam.com/stories/songs/love/sisirakala-devaragam.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

ശിശിരകാല മേഘ മിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരില്‍ മുങ്ങുമാത്മ ദാഹ മൃദു വികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ
സ്പന്ദനങ്ങളില്‍ രാസ ചാരുത
മൂടല്‍ മഞ്ഞല നീര്‍ത്തി ശയ്യകൾ
ദേവദാരുവില്‍ വിരിഞ്ഞ മോഹനങ്ങൾ
ആദ്യ രോമഹര്‍ഷവും അംഗുലീയ പുഷ്പവും
അനുഭൂതി പകരുന്ന നിമിഷം
ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ
മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി
ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം
ലോല ലോല പാണിയാം കാലകനക തൂലിക
എഴുതുന്നൊരീ പ്രേമ കാവ്യം
ഈ നിശാ ലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൾ
ലയന രാഗ വാഹിനീ തരള താള കാമിനീ
തഴുകിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം

ഇന്നാ കോളേജിൽ പോകുമ്പോൾ കാണുന്ന കാഴ്‌ച നേരെ മറിച്ചാണ്,
ആണും പെണ്ണും ഒന്നിച്ചിരിക്കുന്നു..
അവർ പരസ്പരം അടികൂടുന്നു, മടിയിൽ ഇരിക്കുന്നു..
അന്നത്തെ കാലത്ത് അതു സങ്കല്പിക്കാൻ പോലും പറ്റില്ലായിരുന്നു…
തകർന്ന ബന്ധങ്ങളെ കാണിക്കുന്ന കണ്ണീർ സീരിയലുകൾ ടിവിയിൽ വന്നിരുന്നില്ല, ആകെയുള്ളത് ദൂരദർശൻ. ടിവി ഉള്ളതുതന്നെ ചുരുക്കം വീടുകളിൽ, ബ്ലൂഫിലിംസ് ഒന്നും കിട്ടില്ല, കിട്ടിയാൽ തന്നെ പൊട്ടിപ്പൊളിഞ്ഞ വലിയ കാസറ്റായിരിക്കും അത്. ഒരേയൊരു രക്ഷ കുഞ്ഞുപുസ്തകങ്ങളാണ്. അതുള്ളവൻ അന്നു രാജാവാണ്. സിഡികൾ ഇറങ്ങിയിരുന്നില്ല. ഇംഗ്ലീഷ് പടങ്ങളില്ല, യുടൂബില്ല, ഫാഷൻ ഷോകളില്ല… സ്വപ്നത്തിൽ പോലും നേരാംവണ്ണം ഉമ്മ വെയ്ക്കാനറിയില്ല. ഉയർന്നു താഴുന്ന അവളുടെ മുലത്തടങ്ങൾ ഓർമ്മകളിൽ ചുടുനിശ്വാസങ്ങളായി പൊഴിഞ്ഞുപോയ രാവെത്ര!! പകലെത്ര!!

ഒന്നിച്ചു പഠിക്കുന്നവരാരും തന്നെ എഴുത്തിൽ വിഷയമാവാറില്ല; അദ്ധ്യാപരെ കുറിച്ചോ പാഠ്യവിഷയത്തെ കുറിച്ചോ ഞങ്ങൾ എഴുതാറില്ല. നെറികെട്ട വാക്കുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഒന്നും ഇല്ലായിരുന്നു. എങ്കിലും എഴുതാനുള്ള വകകൾ എന്നും ഉണ്ടാവും… ധാരളം ഉമ്മകൾ വാരിക്കോരി കൊടുത്തിരുന്നു – എഴുത്തിലൂടെ; അതിൽ തന്നെ മഹാഭൂരിപക്ഷവും ചക്കരയുമ്മകളായിരുന്നു! കവിതാശകലങ്ങളും കാവ്യഭംഗി തുളുമ്പുന്ന വാക്യങ്ങളും ഹൃദിസ്ഥമായിരുന്നു. പുതിയ പുതിയ വാക്കുകൾക്കായി വായനശാലകൾ കയറിയിറങ്ങി; നല്ലതെന്നോ ചീത്തയെന്നോ നോക്കാതെ പുസ്തകങ്ങളെല്ലാം വായിച്ചുതള്ളി. ഹൃദയസ്പർശിയായ വാക്യങ്ങൾ കുറിച്ചുവെച്ചു. ഞങ്ങളൊരു കൊച്ചു സ്വർഗം തീർത്തു!!

അവളുടെ മുമ്പിൽ ആളാവാനായിരുന്നില്ലേ അന്നു ഒന്നാമനായി പഠിച്ചുയർന്നത്…? അവളെ കാണാനായിരുന്നില്ലേ ഒരിക്കൽ പോലും മുടങ്ങാതെ അന്നു ക്ലാസിൽ പോയത്…? ആരോരും കാണാതെ അപ്പുറത്തെ ബെഞ്ചിലിരുന്നുള്ള അവളുടെ പുഞ്ചിരികിട്ടാൻ വേണ്ടി മാത്രമായിരുന്നില്ലേ അറുബോറൻ ക്ലാസുകളിൽ പോലും ഉറങ്ങാതിരുന്നത്…?

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights