മറ്റു കവിതകൾ കാണുക
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ. Continue reading
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ. Continue reading
പേറ്റുയെന്ത്രമാണു പെണ്ണെന്ന് ഊറ്റമേറുന്ന മൂഢനെ…
ഓർത്തുകൊൾക നീയും മറ്റൊരുത്തി തൻ പേറ്റുനോവിനാൽ പിറന്നവൻ!
വീർത്ത മാറിടം നോക്കി പെണ്ണിനോടാർത്തി കാട്ടുന്ന മൂഢനെ,
ഓർത്തു കൊള്ളൂ നീ, ചുണ്ടിലിറ്റിയാ മറുമാറിടത്തിന്റെ ചോരയെ!
വസ്ത്രമൊന്നൂർന്നു മാറിയാൽ ചീഞ്ഞ നോട്ടമാ നാഭിയിൽ…!
മറുനാഭി നൽകിയ വായുവാണ് നിൻ ജീവനെന്നൊന്നോർക്കുക!!
പെണ്ണ് പെണ്ണാണെന്നെപ്പോഴും ചൊല്ലിയാടുന്ന മൂഢനെ,
നീ ചൊല്ലുവനിതു ത്രാണിയാവത് നിന്നമ്മ പെണ്ണായതു കാരണം
കാവ്യാ ഭാവനങ്ങളിലെപ്പോഴും പെണ്ണ് സുന്ദരിക്കോതയാ,
രണ്ടുപെറ്റൊരാനാൾ മുതൽ അവൾ ഞൊണ്ടി നീങ്ങതു കണ്ടുവോ?
യൗവനത്തിന്റെ പാതയിൽ അവൾ പൂത്തു നിന്നൊരാ പൂമരം!
ഇന്നു നീ ആറ്റി വിട്ടൊരാ കാറ്റിലായവൾ പൂ പൊഴിഞ്ഞൊരാ പാഴ് മരം
നന്ദികേടൊട്ടും കാട്ടവേണ്ട നാം; പെണ്ണ് വേണമീ ഭൂവിതിൽ
പൊന്നു പോലെ കാക്കണം കണ്മണിയായ് നോക്കണം!!
ഇളങ്കോവടികൾ രചിച്ച തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെയും മധുര നഗരത്തേ തന്നെയും പ്രതികാരമൂർത്തയായി ഉറഞ്ഞാടിയ കണ്ണകി തന്റെ ശാപവചസുകളാൽ ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം. Continue reading
ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍
എന്നെ കുറിച്ചുള്ളോരോര്‍മ്മ മാത്രം മതി
മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും
മാമകചിത്തം കവര്‍ന്നൊരാ സുസ്മിതം. Continue reading
അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും
ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം Continue reading
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാരാ
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാരാ
നിബിഢ വനോദ്ധര നിര്‍ജ്ജന വീഥിയില്‍
നീശീഥ നിശബ്ദതയില്‍
ശരം വലിച്ച് തൊടുത്തതുപോലാ ശബ്ദം മൂളി കാറ്റില്‍ Continue reading
പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ…
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും…
ഓര്‍ക്കുക വല്ലപ്പോഴും… Continue reading
കായലിനക്കരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു
പണ്ടൊരു കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു
മുത്തശ്ശിയുണ്ടായിരുന്നു
നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു
അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ Continue reading
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ… ധ്യാന ധന്യകാവ്യാലയമേ…
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം…
ദാനമഹസ്സനിലാല്‍ ദേവനെ തോല്‍പ്പിച്ച ഭാവന നിന്റെ സ്വന്തം
സൂര്യ തേജസ്സുപോല്‍ വാണൊരാ ഭാര്‍ഗ്ഗവ-
രാമനും നിന്റെ സ്വന്തം അതിഥിയ്ക്കായ് സ്വാഗത
ഗീതങ്ങള്‍ പാടിയൊരറബിക്കടല്‍ത്തിര നിന്റെ സ്വന്തം
കൂത്തുകേട്ടും കൂടിയാട്ടം കണ്ടും… തിരനോട്ടം കണ്ടും
എന്നെ ഞാനറിഞ്ഞു… അമ്മേ മലയാളമേ…
എന്റെ ജന്മ സംഗീതമേ…
ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം…
ജീവരഹസ്യങ്ങള്‍ ചൊല്ലിയ തുഞ്ചത്തെ ശാരിക നിന്റെ ധനം
സാഹിത്യ മഞ്ജരി പുല്‍കിയ കാമന കൈമുദ്ര നിന്റെ ധനം
കലകള്‍ തന്‍ കളകാഞ്ചി ചിന്തുന്ന നിളയുടെ ഹൃദയ സോപാനവും നിന്റെ ധനം
പമ്പ പാടി പെരിയാറു പാടി… രാഗ താളങ്ങിലെന്നെ ഞാനറിഞ്ഞു
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍ പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ ധ്യാന ധന്യകാവ്യാലയമേ
അമ്മേ മലയാളമേ… എന്റെ ജന്മ സംഗീതമേ…