അവഹേളനം അനുഷ്ഠാന രൂപങ്ങളിലൂടെ…

ആചാരാനുഷ്ഠാനങ്ങൾ ഒക്കെയും തന്നെ നമ്മുടെ സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഒരു പ്രത്യേക ചട്ടക്കൂടി ഒരുക്കിയെടുത്തവയാണവ. തിരുവാതിരക്കളിയോ കോൽക്കളിയോ പൂരക്കളിയോ തെയ്യമോ വെളിച്ചപ്പാടോ അനുഷ്ഠാനങ്ങൾ എന്തുമാവട്ടെ, അതൊക്കെയും ആചരിക്കേണ്ടുന്നതിനും അനുഷ്ഠിക്കേണ്ടതിനും കൃത്യമായ സമയവും വിധികളുമുണ്ട്. ആ ഒരു ചുറ്റുപാടിൽ നിന്നും കണ്ടാൽ മാത്രമേ അവയൊക്കെയും രസകരവും മഹത്തരമാവുന്നുള്ളൂ. നാടിന്റെ പൂർവ്വകാല മഹിമയാണിവയൊക്കെയും. അത് ഉപജീവിനമാർഗമായി കരുതി കളങ്കം വരാതെ പരിപാലിക്കുന്ന സമുദായങ്ങൾ പോലും ഉണ്ട്. ഇത്തരത്തിലുള്ള ഒരുകൂട്ടം ആൾക്കൂട്ടത്തിന്റെ വികാരവും വിചാരവും ആണത്. അങ്ങനെയൊരു പുണ്യത്തെ പാരഡിപ്പാട്ടുകലെഴുതി എതിരാളികളെ കളിയാക്കാനും പോരാളി വീരന്മാരായ നേതാക്കൾക്ക് കീജെയ് വിളിക്കാനും ഉപയോഗപ്പെറ്റുത്തി തെരുവോരങ്ങളിൽ ആടി തിമിഅർക്കുക എന്നത് ആ അനുഷ്ഠാനങ്ങളോടുള്ള അവഹേളനം മാതമാണ്.

വഴിയരികിൽ കൂട്ടം ചേർന്ന്, വ്യക്തിപൂജ വിളിച്ചോതുന്ന പടപ്പാട്ടുകളിലൂടെ ആടിപ്പാടി നിരവധി അനുഷ്ഠാനരൂപങ്ങളുടെ മഹനീയതയെ ഹനിക്കുന്നതു ഈയടുത്തു കാണാനിടയി. തെരഞ്ഞെടുപ്പിനായി വോട്ടു ചോദിക്കാനും, മത്സരാർത്ഥിയുടെ മഹനീയത വെളിവാക്കാനും, എതിരാളികളെ തെറിപറയാനും ആയത് ഉപയോഗപ്പെടുത്തി. അവർക്കതൊരു പരസ്യപ്പലക മാത്രമാവുന്നു; പക്ഷേ അതു മൂലം ഇല്ലാതാവുന്നത് മഹനീയമായ നമ്മുടെ സാംസ്കാരി തിരുശേഷിപ്പുകൾ തന്നെയാണ്. വാഹന പ്രചരണങ്ങളിൽ ബിംബങ്ങളായും, സമ്മേളന ജാഥകളിൽ ചെണ്ട കൊട്ടി എഴുന്നെള്ളിച്ചും തെരുവോരങ്ങളിൽ കോൽക്കളി കളിച്ചും വെളിച്ചാപ്പാടുകളായി വാളെടുത്ത് ആടിയുറഞ്ഞ് വോട്ടു ചോദിച്ചും പൂരക്കളിയിലൂടെ പതം പറഞ്ഞു പാടിയും അവർ അവഹേളിക്കുന്നതു നമ്മുടെ സാംസ്കാരിക മഹിമയെയല്ലാതെ മറ്റെന്തിനെയാണ്? ഇവർക്ക് പരസ്യം വിളിച്ചോതാൻ കെട്ടിയൊരുക്കി വെച്ചതാണോ നമ്മുടെ അനുഷ്ഠാന വിശേഷങ്ങൾ ഒക്കെയും?

ഇതിനെതിരെ പ്രതികരിക്കാൻ അത്തരം ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്ന കൂട്ടായ്മയുടെ ശബ്ദമില്ലാതായത് എന്തുകൊണ്ടാണ്? അതിൽ പെട്ടവർ തന്നെ ഇത്തരം പ്രഹസനങ്ങൾക്കു മുൻപന്തിയിൽ നിൽക്കുന്നതാണോ കാരണം? ഒരു സംസ്കാരത്തെ ഇങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞേക്കും; മറിച്ച് അതൊരു മതപരമായ ചടങ്ങായിരുന്നെങ്കിൽ കാണാമായിരുന്നു ഇവിടെ നടക്കുന്ന യുദ്ധങ്ങൾ. തെരുവോരത്ത്, അതേപോലെ വേഷവിധാനങ്ങൾ കെട്ടിയൊരുക്കി ഒരു കുംബസാരം നടത്തി തങ്ങളുടെ ആരാധ്യപുരുഷനെ വാഴ്ത്തിപ്പാടാൻ ഇവർക്ക് കഴിയുമോ? പള്ളികൾക്കകത്തു വെച്ചു നടത്തുന്ന ഏതേലും സംഗതികൾ പാർട്ടിക്കാർ, തിരുവസ്ത്രം അണിഞ്ഞ് വഴിയോരങ്ങളിൽ വെച്ചും വിവിധ വേദികളിൽ വെച്ചും ഇമിറ്റേറ്റ് ചെയ്ത് അവതരിപ്പിക്കുമോ? എന്തുകൊണ്ട് അതിനുള്ള ധൈര്യമിവർക്കില്ലാതെ വരുന്നു?

വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും…

ഹ ഹ… വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ്‌ എഴുതുന്നത്… വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും… എന്നൊക്കെ എന്തൊരു പൊലിമയാണ്‌!  പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!

ശരി വി.എസ്സോ പാർട്ടിയോ?

പാർട്ടിയുടേയും പൊലീസിന്റേയും വാക്കു കേൾക്കാതെ വി. എസ്. നാളെ കൂടംകുളത്തേക്ക്…
പാർട്ടിയോട് ആലോചിക്കാതെയാണെന്ന് കോടിയേരി.
എനിക്കൊന്നും പറയാനില്ലെന്ന് കാരാട്ട്!
————-
15000 കോടി രൂപ ഇതിനു വേണ്ടി മുടക്കിയത്രേ! അതിനാൽ ഇത് ഉപേക്ഷിക്കാൻ വയ്യ എന്ന നിലപാട് ആണത്രേ CPIM ന്!!
————-
സീതാറാം യെചൂരി ആണവ നിലയങ്ങൾക്കെതിരെ ഒരു ലേഖനം എഴുതിയിരുന്നു.  അതിൽ പറയുന്നത് ആണവ നിലയങ്ങൾ നമ്മൾക്കു വേണ്ട എന്നാണ്. അതു നൽകുന്ന ഗുണഫലങ്ങളേക്കാൾ തലമുറകൾ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾ ആയിരിക്കും എന്നതിൽ വിശദീകരിക്കുന്നു.
————-
ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ടെക്നോളജിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. അവർ ഈ പരിപാടി എന്നെന്നേക്കുമായി നിർത്തിവെയ്ക്കാൻ പോകുന്നു. അപ്പോൾ ഭാവിയിൽ ടെക്നോളജി അപ്ടേഷൻസ് വലിയൊരു പ്രശ്നമാവും
————-
ന്യൂക്ലിയർ വേസ്റ്റ്: ഇതിനെ പറ്റി യാതൊരു ധാരണയും ഇതുവരെ ഉണ്ടാക്കിയിട്ടില്ലത്രേ! ഇത് ഭൂമിയിൽ നൂറ്റാണ്ടുകളോളം നിൽക്കുമത്രേ!