Skip to main content

മങ്ങലം കളി

വടക്കേ മലബാറിലുള്ള ചില ആദിവാസി സമുദായങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ് മങ്ങലംകളി. വിവാഹമെന്ന മംഗളകർമ്മത്തിന് ഇവർ മങ്ങലം എന്നാണു പറഞ്ഞു വരുന്നത്. വിവാഹവേളയിൽ ഇവർ പാട്ടും കളിയുമായി ഏറെ മനോഹരമായി അതു കൊണ്ടാടുന്നു. പാടുന്ന പാട്ടിന് മങ്ങലം പാട്ടെന്നും, കളികൾക്ക് മങ്ങലം കളിയുമെന്നാണു പേര്. കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ ചിലയിടങ്ങളിലുമായി കണ്ടുവരുന്നൊരു വിഭാഗമാണു മാവിലർ. മലയാളവും തുളുവും കലർന്നൊരു ഭാഷയാണിവരുടേത്; ഭാഷയ്ക്കു ലിപിയില്ല. മാവിലരുടെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണു മങ്ങലം കളി. ചെറുമന്മാർ, വേട്ടുവർ, ചെറവർ എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്ന മലവേട്ടുവരും ഇതാഘോഷിച്ചു വരുന്നു. കാസർഗോഡ് ജില്ലയിൽ എമ്പാടും കണ്ണൂർ ജില്ലയിൽ ചുരുങ്ങിയ അളവിലും മലവേട്ടുവരെ കണ്ടുവരുന്നു. ഈ രണ്ടു സമുദായക്കാരും ചൊല്ലുന്ന പാട്ടിൽ വ്യത്യാസം ഉണ്ടെങ്കിലും കളികൾ ഒരുപോലെ തന്നെയാണുള്ളത്.

പാട്ടിന്റേയും താളത്തിന്റേയും കൂടെ സ്ത്രീപുരുഷന്മാർ വട്ടത്തിൽ നിന്ന് ആടിപ്പാടുന്ന രീതിയാണു മങ്ങലം കളി. തുടിയാണു പ്രധാന വാദ്യോപകരണം. മുരിക്ക്, പ്ലാവ് തുടങ്ങിയ മരങ്ങൾ കൊണ്ടാണിവർ പ്രധാന വാദ്യോപകരണമായ തുടി ഉണ്ടാക്കുന്നത്. വെരുക്, ഉടുമ്പ് തുടങ്ങിയ മൃഗങ്ങളുടെ തോലാണിതിനു കവചമായി മൂടിവെയ്ക്കുന്നത്. ചെണ്ടയിൽ എന്ന പോലെ വിരിഞ്ഞുകെട്ടിയ കയറുകളിലൂടെ തുടിയുടെ ശബ്ദം ക്രമീകരിക്കുവാൻ സാധ്യമാണ്. ചെറുതും വലുതുമായ ശബ്ദവിന്യാസങ്ങൾ ഇതിലൂടെ ഉണ്ടാക്കാനാവുന്നു. ആട്ടത്തിനൊത്തുള്ള ചുവടുവെയ്പ്പുകൾക്കു യോചിച്ചവിധം തുടിതാളം അവർ ക്രമീകരിച്ചിരിക്കും. ഒരു മങ്ങലം കളിക്കായി 7 തുടികളാണു പ്രധാനമായും രണ്ടുകൂട്ടരും ഉപയോഗിച്ചു വരുന്നത്. ഒരു കളിയിൽ മുപ്പതോളം വരെ ആളുകൾക്ക് ചേരാമെന്നുണ്ട്. കൂട്ടത്തിൽ വാദ്യങ്ങൾ ഉപയോഗിക്കുന്നത് ആണുങ്ങൾ മാത്രമായിരിക്കും. 

കല്യാണസമയത്താണു മങ്ങലം കളിയുടെ ആവശ്യം വരിക. കുടുംബത്തിലെ കാരണവരും മൂപ്പനും മങ്ങലം കളിയുടെ അരങ്ങിൽതന്നെയുണ്ടായിരിക്കും., അവർക്കു മുമ്പിലാണു കളി അരങ്ങേറുന്നത്. കല്യാണപ്പന്തലിൽ മധ്യഭാഗത്തുള്ള തൂണിനു ചുറ്റും നിന്നാണ് ആളുകൾ കളിക്കുക. രാത്രി മുതൽ പുലർച്ച വരെയാണു മങ്ങലം കളിയുടെ സമയം. എന്നാൽ പകൽ പെണ്ണിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്ന അവസരത്തിലും പാട്ടുപാടി നൃത്തം ചവിട്ടേണ്ടതുണ്ട്. ഇതേപോലെ,  താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം പോലുള്ള മറ്റു ആഘോഷങ്ങൾക്കും സമാനമായ കളികൾ ഇവർക്കുണ്ട്.

പാട്ടിന്റെ പ്രസക്തി

കല്യാണത്തെ കുറിച്ചോ വിവാഹജീവിതത്തെ കുറിച്ചോ ഒന്നുമല്ല പാട്ടിൽ പ്രതിപാദിക്കുന്നത്. അവരുടെ ജീവിതചര്യയുടെ വ്യക്തമായ പ്രതിഫലനങ്ങൾ തന്നെയാണ് ഓരോ പാട്ടുകളും. എങ്ങനെയാണ് നമ്മൾ ഇവിടെ എത്തിയത്, നമ്മൾ ആരായിരുന്നു എന്നും സൂചനകൾ നൽകുന്ന ശുദ്ധമായ ചരിത്രാഖ്യായികകളാണ് ഓരോ പാട്ടുകൾ. ആഘോഷവേളകളിൽ ഒക്കെയും തങ്ങളിൽ അടങ്ങിയ ദുഃഖസാന്ദ്രമായ ഓർമ്മകളെ അയവിറക്കി ആടുകയും പാടുകയും ചെയ്യുന്ന രീതി പൊതുവേ നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ. ഓണവും വിഷുവും ഒക്കെ നമ്മൾ കാലാമേളകൾ കെട്ടിയാടി ആഘോഷിക്കുന്നതുപോലെ സമാനമായ രീതി തന്നെയാണിത് എന്നു കരുതാം. ഓരോ പാട്ടിനും ഓരോരോ രീതികളാണുള്ളത്. പാട്ടുമാറുമ്പോൾ തുടിതാളം മാറ്റി കൂട്ടാളികളെയത് ഓർമ്മപ്പെടുത്തുന്നുണ്ട്. ഓരോ പാട്ടും ഓരോരോ കഥകൾ തന്നെയാണു പറയുന്നത്. നമ്മൾ യഥാർത്ഥത്തിൽ ആരായിരുന്നു, ഇന്നാരാണ് എന്ന ഓർമ്മപ്പെടുത്തലാണ് പുതുജീവിതം തുടങ്ങുന്നവർക്കായി ഇവർ സമർപ്പിക്കുന്നതെന്നു പറയാം. വൈവിദ്യമാർന്ന പാട്ടുകൾ തുളുവിലും മലയാളത്തിലും ആയി ഇവർക്കു കൂട്ടിനുണ്ട്. ശുദ്ധമായ രീതിയിൽ പഠിക്കാനും വിശകലനം ചെയ്യാനും കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ ചരിത്രത്തിനു തന്നെ മുതൽക്കൂട്ടാവുന്ന കണ്ടെത്തലുകൾ ആവുമായിരുന്നു അത്.. 

ഇന്നത്തെ സ്ഥിതി

പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ മിക്കതും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞിരുന്നു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. കല്യാണസദസ്സുകളൊക്കെയും അടുത്തുള്ള ഓഡിറ്റോറിയങ്ങൾ കൈയ്യടക്കിയപ്പോൾ, പാട്ടിന്റേയും കളികളുടേയും കാലം കഴിഞ്ഞു പോയി എന്നു പറയാം. ക്ലബ്ബുകളും മറ്റു സാംസ്കാരിക കൂട്ടായ്മകളും മങ്ങലം കളിയെ വിവിധ സദസുകളിലേക്ക് എത്തിച്ചു. മങ്ങലംകളിയുടെ നൈർമല്യം നഷ്ടമായെങ്കിലും ഇന്നലകളുടെ ഓർമ്മപ്പെടുത്തലുകളായി അവ ഈ വഴിയെങ്കിലും നിലനിൽക്കുന്നുവെന്നു സമാധാനിക്കാനാവും. 

തെയ്യം, ആലാമിക്കളി, മങ്ങലം കളി പോലുള്ള തനതുകലകൾ സ്റ്റേജുകളിൽ അവതരിപ്പിക്കാൻ പാടില്ലെന്നു പറഞ്ഞ് ഒരുകൂട്ടർ രംഗത്തുണ്ട്; കാലങ്ങൾക്കു മുമ്പേ നിർത്തിയ കളിയാണ് അലാമിക്കളി. ഹിന്ദുമുസ്ലീം സമുദായങ്ങൾ ഒന്നുചേർന്നു നടത്തുന്ന മനോഹരമായൊരു നാട്യവിശേഷമാണിത്. കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്ന സ്ഥലം തന്നെയാതിന്റെ കേന്ദ്രം.  ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമ വിളിച്ചോതുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സംശുദ്ധമായ അനുഷ്ഠാനരൂപങ്ങളാണു തെയ്യങ്ങൾ. ഇവ സദസുകളിലും രാഷ്ട്രീയപാർട്ടികളുടെ റോഡുഷോകളിലും അരങ്ങേറിയാൽ ആ കലാരൂപങ്ങൾ വിളം‌ബരം ചെയ്യുന്ന മൂർത്ത സങ്കല്പങ്ങൾക്കു കോട്ടം തട്ടുമെന്നതു സത്യം തന്നെയാണ്. കാലം മാറിവരുമ്പോൾ അതിനനുസരിച്ചു പുതുക്കപ്പെടുകയാണിവ ഓരോന്നും എന്നതും മനസ്സിലാക്കേണ്ടതുണ്ട്. മങ്ങലം കളികളും ആചാരത്തിന്റെ ഭാഗമായി ഇക്കാലത്തെ എവിടേയും നടക്കാറില്ല. നാട്ടുക്കൂട്ടങ്ങളുടെ കൂട്ടായ്മകളിൽ മാത്രമായിത് ഒതുങ്ങിയിരിക്കുന്നു.

ഇന്ന് ഓസോൺ ദിനം! – സെപ്റ്റംബർ 16

ഭൂമിയ്ക്കു മേലേ ഒരു പുതപ്പുണ്ടെന്നും ഓസോൺ എന്നു പേരുള്ള ആ പുതപ്പ് നശിച്ചാല്‍ വലിയ പ്രശ്നമാണെന്നുമൊക്കെ ഇന്ന് കൊച്ചു പിള്ളേര്‍ക്കുവരെ അറിയാം. എങ്കിലും, അന്തരീക്ഷ മലിനീകരണമൊന്നും ഒരു പ്രശ്നമേയലെ്ലന്നാണ് നമ്മുടെ ധാരണ. ഓസോണ്‍ സംരക്ഷണദിനം എന്നാല്‍ സ്കൂള്‍ പിള്ളേര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാനുള്ള ഒരു ദിവസം എന്നതൊഴിച്ചാല്‍ എന്തു പ്രത്യേകതയാണതിനുള്ളത്.

ഓസോൺ
ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമതു് കൂടുതൽ പഠിക്കാൻ ശ്രമിച്ചില്ല. എന്നാൽ ഷോൺബെയ്ൻ അതേപ്പറ്റി കൂടുതൽ പഠിക്കുകയും 1840ൽ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോൺ എന്ന പേരു് നിർദ്ദേശിക്കുകയും ചെയ്തു.
ഓസോണിനെ കുറിച്ച് കൂടുതൽ വിക്കിയിൽ

ഓസോൺ പാളി
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യാസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെന്രി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കുകയുണ്ടായി, അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.

ഓസോൺ പാളിയെ കുറിച്ച് കൂടുതൽ വിക്കിയിൽ

Armed Forces Flag Day

7th December every year is celebrated as Armed Forces Flag Day throughout the country.  The Day is named as Armed Forces Flag Day, because on this day a fund is collected by sale of special flags and stickers.  It has now become an old and honored Annual feature of our National life. Many brave and gallant heroes from the Army, Navy and Air Force have laid down their lives while defending the country and they continue to do so and would also do so in the future. On the Flag Day all three branches of the Indian armed forces, the Indian Army, the Indian Air Force and the Indian Navy, arrange a variety of shows, carnivals, dramas and other entertainment programmes to showcase to the general public the efforts of their personnel to ensure national security. Throughout the country small flags and car flags in red, deep blue and light blue colors representing the three Services are distributed in return for donations.

പെരുന്നാൾ ആശംസകൾ…

പരീക്ഷണത്തിന്റെയും,
ത്യാഗത്തിന്‍റെയും ചരിത്രം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ട് 
സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും 
സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാൾ… 
എല്ലാവർക്കും ആശംസകൾ…


ലോക വൃദ്ധ ദിനം ഇന്ന്…

the International Day of Older Persons - അന്താരാഷ്ട്രാ വൃദ്ധദിനംഒക്റ്റോബർ 1.
ഇന്ന് ലോക വൃദ്ധ ദിനം. വൃദ്ധസദനങ്ങൾ തേടിയലയുന്ന മക്കൾ മാതാപിതാക്കൾക്കായി ഒരു ദിനം കരുതിവെയ്ക്കുന്നു – വൃദ്ധദിനം!! നമുക്കോരോരുത്തർക്കും ഇതോരോർമ്മപ്പെടുത്തലാണ്, നിസ്സഹായ വാര്‍ദ്ധക്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന നമ്മളോരോരുത്തരും സ്വയം മനസ്സിലെങ്കിലും പറഞ്ഞുറപ്പിക്കേണ്ടിയിരിക്കുന്നു, നാളെ നമ്മുടെ ശരീരത്തെയും മനസ്സിനെയും വാര്‍ദ്ധക്യം ബാധിക്കുമെന്ന സത്യം.

1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000-ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.

1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. 1990 ഡിസംബർ പതിനാലിനാണ് ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിക്കുന്നത്.

സമൂഹത്തിലെ കർമ്മശേഷിയുള്ള പൗരൻ‌മാരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധ ദിനം – The International Day of Older Persons!!.

ഇന്നു ഹൃദയദിനം!!

ഇന്ന് ലോക ഹൃദയദിനം…
പ്രണയവും ഫ്രണ്ട്‌ഷിപ്പും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു.
മുഖം വീർപ്പിച്ച് ഹൃദയത്തിന്റെ മറുപടി: My job is to pump blood. So don’t ask me these kind of stupid questions!!

World Heart Day is on 29 September
World Heart Day was created in 2000 to inform people around the globe that heart disease and stroke are the world’s leading cause of death, claiming 17.1 million lives each year. Together with its members, the World Heart Federation spreads the news that at least 80% of premature deaths from heart disease and stroke could be avoided if the main risk factors, tobacco, unhealthy diet and physical inactivity, are controlled. << link>>
  • നട്ടെല്ലുള്ള ജീവികളിൽ ആദ്യമുണ്ടാവുന്ന അവയവമാണു ഹൃദയം.
  • ഒരു വശത്തേക്കു മാത്രം തുറക്കുന്ന വാല്വുകളാണു ഹൃദയത്തിനുള്ളത്.
  • ഭ്രൂണാവസ്ഥയിൽ നാലാമത്തെ ആഴ്ചമുതൽ ഹൃദയമിടിപ്പ് തുടങ്ങുന്നു.
  • 250 മുതൽ 350 ഗ്രാം വരെയാണു ഹൃദയത്തിന്റെ ഭാരം.
  • സ്ത്രീഹൃദയത്തിനു ഭാരം കുറവാണ്.
  • ആരോഗ്യമുള്ള പുരുഷഹൃദയം മിനിറ്റിൽ 72 പ്രാവശ്യം മിടിക്കും.
  • സ്ത്രീഹൃദയം മിനിറ്റിൽ 78 തവണ മിടിക്കുന്നു.
  • ആകെ രക്തത്തിന്റെ 5% ഹൃദയപ്രവർത്തനങ്ങൾക്കു തന്നെ ആവശ്യമാണ്.
  • ഹൃദയത്തിന് രക്‌തം നൽകുന്നത് കൊറോണറി ആർട്ടറിയാണ്.
  • ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിട്ടിൽ ഏകദേശം 5 ലിറ്റർ.
  • ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.
  • ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇ.സി.ജി എന്ന ഇലക്ട്രോകാർഡിയോ ഗ്രാഫ്.
  • ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്റിയത്തിലാണ്.
  • ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ “എപ്പിക്കാർഡിയം” എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ “പെരിക്കാർഡിയം” എന്നും അതിനുള്ളിലെ മാംസപേശിയെ “മയോ കാർഡിയം” എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളി “എൻഡൊകാർഡിയം” എന്ന് അറിയപ്പെടുന്നു.
  • മനുഷ്യ ഹൃദയത്തിന് നാല് അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്റിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെൻട്റിക്കിളുകൾ (ventricles)എന്നും വിളിക്കുന്നു. ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെൻട്റിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌.
  • വലതുവശത്തേയും ഇടതുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിന്റെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.

മലയാളം വിക്കിപീഡിയ പറയുന്നതു കാണുക:
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

കൂടുതൽ വിവരങ്ങൾ അവിടുണ്ട്, അങ്ങോട്ടു വിട്ടോ…

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights