Skip to main content

ഇന്നു നീയെന്റെ ദേശിയ സങ്കടം!!

പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,
കണ്ണുകെട്ടിയ പ്രതിയമയും
അന്ധതയ്‌ക്കിന്നു പേരു ന്യായാസനം,
നാണയം തിന്നു ചീർത്ത കുടിലത
ഇന്നു നീയെന്റെ ദേശിയ സങ്കടം!!

രണ്ട് ജയിൽ വാസങ്ങൾ…

കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു
ശിക്ഷ : ഏഴുവർഷം തടവ് – അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ.
അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല
ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു
ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു
ജയിൽ നിയമങ്ങൾ ലംഘിച്ചു – യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി
എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു
സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു ജയിൽവാസം ജയിലിൽ തന്നെ
68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക്

പിള്ളയും പിള്ളയും പിന്നെ കെ.എസ്.ആർ.ടി.സിയും

കെ.ബി. ഗണേഷ് കുമാർ, മുനീർ തുടങ്ങിയ ചെറുപ്രായക്കാരായ മന്ത്രിമാരോട് ഒരു ബഹുമാനമുണ്ടായിരുന്നു. കരുത്തുറ്റ തീരുമാനങ്ങളിലൂടെ പലതും ഇവർക്കിവിടെ ചെയ്യാൻ പറ്റുമായിരിക്കും എന്നൊരു വിശ്വാസം. മൂത്ത പിള്ള കൈയടക്കി വെച്ച കെ.എസ്.ആർ.ടി.സി യിൽ പിള്ളയുടെ പിള്ള ഗണേഷ് കുമാർ ഒരിക്കൽ കേറി മേഞ്ഞതും നടത്തിയ പരിഷ്‌കാരങ്ങൾ വാർത്തയായതും ഓർക്കുന്നു. ആ വിശ്വാസവും ബഹുമാനവും നാൾക്കുനാൾ കുറയുകയാണ്… 🙁


പിള്ളേച്ചന്റെ രോഗം ഭേദമായീന്ന്!!

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണ പിളള നാളെ ആശുപത്രി വിട്ടേക്കും. വൈകിട്ടു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആശുപത്രി വിട്ടാലും വിശ്രമത്തിലായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മനോരമ വാർത്ത കാണുക…

കുഴലൂത്തുകാർ

ബെർളിച്ചന്റെ വേവലാതി കണ്ടപ്പോൾ അന്നേ ചൊറിഞ്ഞു വന്നതായിരുന്നു…
മാധ്യമധർമ്മവും മണ്ണാങ്കട്ടയും ഒന്നും അറിയാത്തതു കൊണ്ട് മിണ്ടാതിരുന്നതാ…
ഇതു കലക്കി..

­ഒന്നു­റ­ക്കെ­ച്ചി­രി­ക്കാ­നു­ള്ള ഇട­വേ­ള­യി­ല്ലാ­തെ തു­ടര്‍­ന്നു­ള്ള വാ­യന അസാ­ധ്യം. “നി­യ­മം­”, “മൂ­ല്യം­”, “മാ­ന്യ­ത”, “വി­ശ്വാ­സ്യ­ത” എന്നി­ങ്ങ­നെ എത്ര ഗു­ണ­ങ്ങള്‍ ... അതും പത്ര­പ്ര­വര്‍­ത്ത­ക­ന്… മു­ട­ങ്ങാ­തെ പത്രം വാ­യി­ക്കു­ന്ന­വ­രെ­യും വാ­യി­ച്ച വാര്‍­ത്ത­കള്‍ ഓര്‍­മ്മ­യു­ള്ള­വ­രെ­യും പൊ­ട്ടി­ച്ചി­രി­പ്പി­ക്കു­ന്ന ഒരു ന്യാ­യം ഡി­ക്ല­റേ­റ്റീ­വാ­യി സ്ഥാ­പി­ച്ച­ശേ­ഷ­മേ  പി­ള്ള­യു­ടെ ഫോണ്‍ സം­ഭാ­ഷ­ണം പു­റ­ത്തു­വി­ട്ട റി­പ്പോര്‍­ട്ടര്‍ ടി­വി­യെ­യും അതി­നെ അനു­കൂ­ലി­ക്കു­ന്ന­വ­രെ­യും ചൊ­റി­യാ­നാ­വൂ എന്നു വരു­ന്ന­ത് ഒരു ഗതി­കേ­ടാ­ണ്. വര­ദാ­ചാ­രി­യെ ഓര്‍­മ്മ­യു­ള്ള­വ­രു­ടെ മു­ന്നില്‍­ത്ത­ന്നെ വേ­ണം പത്ര­പ്ര­വര്‍­ത്ത­ക­ന്റെ മൂ­ല്യ­ബോ­ധ­ത്തെ­യും മാ­ന്യ­ത­യെ­യും കു­റി­ച്ച് ഉപ­ന്യ­സി­ക്കാന്‍… ­സോ­ഴ്സി­നെ ഒറ്റി­ക്കൊ­ടു­ക്ക­രു­ത് എന്ന, പത്ര­ലോ­കം അലി­ഖി­ത­മാ­യി പി­ന്തു­ട­രു­ന്ന ഒരു കീ­ഴ്‌­വ­ഴ­ക്ക­ത്തി­ന്മേ­ലാ­ണ­ല്ലോ പ്ര­ശ്ന­വി­ചാ­രം­.  വാര്‍­ത്താ ഉറ­വി­ട­ത്തി­ന്റെ സ്വ­കാ­ര്യത സം­ര­ക്ഷി­ക്കാന്‍ പത്ര­ലേ­ഖ­ക­നു ബാ­ധ്യ­ത­യു­മു­ണ്ട്. പക്ഷേ, ബാ­ല­കൃ­ഷ്ണ­പി­ള്ള – റി­പ്പോര്‍­ട്ടര്‍ പ്ര­ശ്ന­ത്തില്‍ ഈ ന്യാ­യ­വു­മാ­യി രം­ഗ­ത്തി­റ­ങ്ങു­ന്ന­വ­രെ വി­ഡ്ഢി­കള്‍ എന്നു­പോ­ലും വി­ളി­ക്കാ­നാ­വി­ല്ല.

 വാർത്തയിലേക്ക്…

ഓഹോ!! എല്ലാം പൊങ്ങി വരുന്നുണ്ടല്ലോ!!

ഇടമലയാര്‍ കേസില്‍ നിര്‍ണ്ണായക മൊഴി നല്‍കേണ്ടിയിരുന്ന അസി.എഞ്ചിനീയറുടേയും കുടുംബാംഗങ്ങളുടേയും കൂട്ടമരണത്തിലെ ദുരൂഹത 15 വര്‍ഷങ്ങള്‍ക്കുശേഷവും തുടരുന്നു. 1996 ജനുവരി 17നാണ് കോലഞ്ചേരി സ്വദേശി മത്തായിയേയും ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് രാഷ്ട്രീയക്കാര്‍ നശിപ്പിച്ചതായി മത്തായിയുടെ സഹോദരന്‍ യോഹന്നാന്‍ റിപ്പോര്‍ട്ടറോട് ടിവിയോട് പറഞ്ഞു.
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights