പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത.
1905 ഒക്ടോബർ 4 ന് ( 1906 ഒക്റ്റോബർ 26- കൊ.വ. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട്) കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ – നാട്ടിലെ പ്രമാണിയും സംസ്കൃത പണ്ഡിതനുമായിരുന്നു; അമ്മ- കുഞ്ഞമ്മയമ്മ ഇതിഹാസ പുരാണങ്ങളിൽ നല്ലപോലെ അവഹഗാഹമുള്ളവരായിരുന്നു. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക് പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. കാഞ്ഞങ്ങാട് സംസ്കൃത സ്കൂളിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. 1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ‘ഭക്തകവി’ ബിരുദവും വീരശൃംഗലയും ലഭിച്ചു. 1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്, 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ് 27ന് തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു…
വിവാഹങ്ങൾ പലതു കഴിഞ്ഞിരുന്നു. കുടുംബജീവിതം എന്നു പ്രശ്നസങ്കീർണമായിരുന്നു. കുടുംബജീവിതത്തെ പറ്റിയുള്ള പലതരം കഥകൾ പറഞ്ഞുകേട്ടിട്ടുണ്ട്. കവിതയെന്ന നിത്യകന്യകയെ തേടിയുള്ള അലച്ചിലിൽ രസം തുളുമ്പിയ വ്യക്തിയായിരുന്നു പി. കവിതകൾ, നാടകങ്ങൾ, കഥകൾ, വിവർത്തനങ്ങൾ ഒക്കെയായി നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.
ഇവൻ മേഘരൂപൻ
കവിയുടെ ജീവിതത്തെ മുന്നിൽ നിർത്തി ഇവൻ മേഘരൂപൻ എന്നൊരു സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്. പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണു്. നിർമ്മാതാവു കൂടിയായ പ്രകാശ് ബാരെ പ്രധാന കഥാപാത്രമായ കെ.പി. മാധവൻ നായരെ അവതരിപ്പിക്കുന്നു. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചത് ഈ സിനിമയ്ക്കായിരുന്നു. ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ശരത് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശരത് നേടി.
1978-ൽ ആണ് പി.സ്മാരക ട്രസ്റ്റ് രൂപം കൊണ്ടത്. പി.സി. കുട്ടികൃഷ്ണൻ ,സി.പി. ശ്രീധരൻ, സുകുമാർ അഴീക്കോട് എന്നിവരായിരുന്നു ട്രസ്റ്റിന്റെ ആദ്യകാല ചെയർമാൻമാർ. പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം നൽകുന്നത് ട്രസ്റ്റാണ്. പി. കുഞ്ഞിരാമൻ നായർരെന്ന കവിയെ കുറിച്ച് ഏത് കാലത്തും അദ്ദേഹത്തെ അറിയാവുന്നവർ എഴുതിയ നിരവധി അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കവിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ പുത്രൻ എഴുതിയ മതൃഭൂമി ബുക്സിന്റെ പുസ്തകമാണു കവിയച്ഛൻ. 2015 ഇൽ ആണിതു പ്രകാശനം ചെയ്തത്.
കാല്പനികത
കവിത ഭ്രാന്തമായൊരു ആവേശമായിരുന്നു പി. കുഞ്ഞിരാമൻ നായർക്ക്. സ്നേഹത്തിന്റേയും ഐക്യഭാവനയുടേയും നിർമ്മലപ്രണയത്തിന്റേയും അനശ്വരഗാഥകളാണു കവിയുടെ കവിത്വസൃഷ്ടികളൊക്കെയും. മലയാള ക്വിതയിൽ കാല്പനികതയുടെ വസന്തം കൊണ്ടുവന്ന് കാവ്യലോകത്ത് മുടിചൂടാമന്നനായി വാണിരുന്നത് ചങ്ങമ്പുഴയായിരുന്നു. കൂടെ ചേരുവാനായി തുടർന്നു വന്നവരും സമകാലികരും സിമ്പലിസവും റിയലിസവും ഒക്കെ കൊണ്ടുവന്ന് ഏറെ കഷ്ടപ്പെട്ടിട്ടാണു ചങ്ങമ്പുഴയുടെ കവിത്വത്തിന്റെ അതിരിൽ തൊടാനായത് എന്നു വേണം കരുതുവാൻ. ചങ്ങമ്പുഴയോടൊപ്പം ഏർത്തുവായിക്കാവുന്ന ഏകകവി കുഞ്ഞിരാമൻ നായർ മാത്രമാണെന്നു പറയാം. കാവ്യ ജീവിതവും വ്യക്തിജീവിതവും ഒത്തുനോക്കിയാൽ കുഞ്ഞിരാമൻ നായറും ചങ്ങമ്പുഴയും ഏറെ സാദൃശ്യമുള്ളതായി കാണുന്നുമുണ്ട്. കാല്പനിക ലോകത്തെ രണ്ടേരണ്ട് ഗന്ധർവ്വന്മാരാണിവർ രണ്ടുപേർ. പ്രവാസദുഃഖം ആദ്യമായി നിറഞ്ഞു നിന്ന കവിത്വം പിയുടേതായിരുന്നു. ചങ്ങമ്പുഴയിൽ നിന്നും പിയെ വ്യത്യസ്ഥനാക്കുന്നതും ഇതുതന്നെയാവുന്നു. ചങ്ങമ്പുഴയുടെ ആത്മവിലാപത്തിൽ നിന്നും കൊടിയ വിഷാദത്തിൽ നിന്നും ഭിന്നമായ തലമാണ് പിയുടെ ഗൃഹാതുരത്വം. പിയുടെ കവിതയിലെ തീഷ്ണവും ആവർത്തനപ്രവനവും മൗലീകവുമായ പ്രവാസദുഃഖം മറ്റെവിടേയും കാണാനാവുന്നില്ല. പിയുടെ സ്ഥായിഭാവമായിരുന്നു ഇത്. തന്റെ ശൈശവവും മഹാബലിയുടെ സുവർണകാലവും രാമരാജ്യവും സ്വാതന്ത്ര്യസമരകാലവും ഗ്രാമസൗന്ദര്യങ്ങളും നാടിന്റെ ഋതുവിലാസങ്ങളും ആർഷഭാരതത്തിന്റെ അനശ്വരസ്മൃതികളും ഒക്കെ നിറഞ്ഞുകവിയുന്ന മായികാപ്രപഞ്ചമാണ് പിയുടെ കവിത്വമാകെയും.
“കുയിലും, മയിലും,
കുഞ്ഞിരാമന്‍ നായരും
കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള
മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ് നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.
തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.
ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”
പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ് നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
“ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”
അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
“ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ് ”
(മാഞ്ഞുപോയ മഴവില്ല്)
“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)
ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്, ആത്മകഥയായ് നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോ ദാഹരണങ്ങളാണ് ഇവ. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.
കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ് പി. കുഞ്ഞിരാമന്‍ നായര്‍.
http://epathram.com/keralanews-2010/05/26/235510-p-kunjiraman-nair-great-poet-in-malayalam.html
പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ
ജീവിത വഴി
പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 – മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകി. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത.1905 ജനുവരി 5-ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ[1] ഒരു കർഷക കുടുംബത്തിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്.വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക് പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.കവിത,നാടകം,ജീവചരിത്രം,പ്രബന്ധം,ആത്മകത,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു[2]. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്.1948-ൽ നീലേശ്വരം രാജാവിൽ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം,1959-ൽ കേരളാ സാഹിത്യ അക്കാദമി അവാർഡ്,1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു..
കടപ്പാട്:http://ml.wikipedia.org/wiki/പി._കുഞ്ഞിരാമൻ_നായർ
കവിതകൾ
……………………………………………………………………………………
സൗന്ദര്യ ദേവത
…………………………….
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
വിണ്ണിന്‍ വെളിച്ചം എഴുതി നിന്നീടുമോ
കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ
പൂര്‍ണ്ണവികാസം ഉണര്‍ന്നിടും മുമ്പ്
ഒന്‍ കൂമ്പിലമരര്‍ കടന്നു കൈവെയ്ക്കിലും
എന്തിനോ തോപ്പില്‍ പരിസരവായുവിലെന്‍
മനോഭൃംഗമലയുന്നതിപ്പോഴും..
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അര്‍ച്ചനയേല്‍ക്കുവാന്‍ നില്‍ക്കാതെ
വാസന്ത ദേവിയാള്‍
എന്തിനു ശൂന്യതാവൃത്തം വരയ്ക്കുന്നു
പൈങ്കിളിപോം പൊഴിഞ്ഞുള്ളൊരി പഞ്ചരം
പാവനമാമീ ശരംനദീ വീചിയില്‍
പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍
പൂര്‍ണ്ണ ചന്ദ്രോദയ വേളയില്‍ മന്മനം പൂര്‍ണ്ണമാകുന്നു
സ്മരണതന്‍ വീര്‍പ്പിനാല്‍
കുഗ്രാമ പാര്‍ശ്വം വലംവയ്ക്കുമീ നദി
പുണ്യയമുനയാം രാധികയുള്ള നാള്‍
ആ മുളംകാടും വനവും
മുരളികാ ഗാനം തുളുമ്പുന്ന കൊച്ചുവൃന്ദാവനം
മഞ്ഞണി ശ്യാമള ശൈലനിരകള്‍ തന്‍
മന്ത്ര നിശബ്ദതപാകുവിസ്സീമയില്‍
നിശ്ചല നക്ഷത്ര ദീപികയേന്തിയ
നിശബ്ദയാമിനി മന്ദമണയവേ
ഉല്ലസത്സന്ധ്യാ സമീരന്‍ വിതറിയ
മുല്ല മലരണി പുല്ലൊളി മെത്തയില്‍
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
എങ്കിലും സന്തപ്ത ചിത്തമുള്‍ക്കൊള്ളും
സുന്ദര സ്ഫടിക പാത്രമുടഞ്ഞുപോയി
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
http://malayalamkeralam.blogspot.com/p/blog-page_23.html
കവിത : കവിയെവിടെ…?
രചന : പി. കുഞ്ഞിരാമൻ നായർ.
1905 ഒക്ടോബർ നാലിനു കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടു വക അടിയോടി വീട്ടിൽ പുറവങ്കര കുഞ്ഞമ്പുനായരുടേയും കുഞ്ഞമ്മയമ്മയുടേയും മകനായാണ് മഹാകവി പി എന്ന പി കുഞ്ഞിരാമൻ നായർ ജനിച്ചത്.
അദ്ധ്യാപകനായും പത്രപ്രവർത്തകനായുമൊക്കെ ജോലി നോക്കിയെങ്കിലും കവിതയെഴുത്തുമായി ഊരു ചുറ്റാനാായിരുന്നു കവിക്കിഷ്ടം. ഈ യാത്രകൾക്കൊടുവിൽ 1978 മേയ് 27 നു തിരുവനന്തപുരത്തെ സിപി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
1948 ൽ നീലേശ്വരം രാജാവിൽ നിന്നും ഭക്തകവിപ്പട്ടവും, 1955 ൽ ‘കളിയച്ഛന്’ മദിരാശി സർവ്വകലാശ്ശാലയുടെ അംഗീകാരവും, 1967 ൽ ‘താമരത്തോണി’ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ഒക്കെ ലഭിച്ചുവെങ്കിൽ അർഹതയുള്ള അംഗീകാരം ലഭിക്കാതെ പോയ കവിയാണദ്ദേഹം. നിത്യസഞ്ചാരിയായിരുന്ന അദ്ദേഹം തന്റെ കവിതകളെ പ്രകൃതിസൌന്ദര്യം കൊണ്ട് സമ്പന്നമാക്കി.
1978 ൽ അദ്ദേഹത്തിന്റെ പേരിൽ രൂപം കൊണ്ട സ്മാരക ട്രസ്റ്റ് വർഷാവർഷം അനുസ്മരണം നടത്തുകയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. 2016 ൽ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ മകൻ എഴുതിയ കവിയച്ഛൻ എന്ന മാതൃഭൂമി പബ്ലിഷ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.
ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ രവീന്ദ്രൻ നായർ അച്ഛന്റെ ആരും കാണാത്ത മുഖത്തെ ചൂണ്ടിക്കാട്ടി വികാരാധീനനായി. മൂന്നു വയസുള്ളപ്പോൾ ഗർഭിണിയായ അമ്മയ്ക്ക് സഹായത്തിനു മുത്തശ്ശിയുമായി വരാമെന്നു പറഞ്ഞ് പടിയിറങ്ങിപ്പോയ അച്ഛൻ തിരിച്ചെത്തുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതിനിടയിൽ തന്റെ അച്ഛനു പുതിയൊരു കുടുംബം ഉണ്ടായതൊന്നും ആ പതിനൊന്നു വയസുകാരനറിയില്ലായിരുന്നു. മുത്തശ്ശന്റെ മടിയിലിരുന്നു ഉറക്കം തൂങ്ങിയ അവൻ ഞെട്ടിയുണർന്നത് ഉമ്മറത്തെ ബഹളം കേട്ടാണ്. സംസാരങ്ങൾക്കിടയിൽ വന്നത് തന്റെ അച്ഛനാണെന്ന് അവൻ മനസിലാക്കുന്നു. നിസ്സംഗതയോടെ മുത്തശ്ശൻ. എന്തു ചെയ്യണമെന്നറിയാതെ മുത്തശ്ശി, വാതിലിനു പിന്നിൽ തനിക്ക് മനസിലാകാത്ത എന്തൊക്കെയോ പറഞ്ഞ് കരയുന്ന അമ്മ, ഇതിനിടയിൽ ആ പതിനൊന്നു വയസുകാരൻ മാത്രം സന്തോഷത്തോടെ ഉറങ്ങി. കാരണം നാളെ അവനു എല്ലാവരോടും പറയാം അവനും അച്ഛനുണ്ടെന്ന്, ഇന്നലെ വരെ അനുഭവിച്ച അവഹേളനകൾക്കൊരവസാനം… രവീന്ദ്രൻ നായരുടെ ‘കവിയച്ഛൻ’ ഇങ്ങനെ നീണ്ടു പോകുന്നു..
പ്രകൃതിയെ അളവറ്റു സ്നേഹിച്ച പിയുടെ മനോഹരമായ കവിതകളിലൊന്നാണ് ‘കവിയെവിടെ…?’ നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനം നൊന്ത് വിലപിക്കുന്ന കവിയെ നമുക്കിവിടെ കാണാൻ കഴിയും.
“ഭാഷയുടെ ആത്മാവ് കവിതയാണെങ്കിൽ, കാലഘട്ടത്തിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നവർ കവികളാണ്.”
ഓരോ കാലഘട്ടത്തിലും മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിവർത്തനങ്ങളെ സത്യസന്ധമായി രേഖപ്പെടുത്തുന്ന, ചിലപ്പോൾ ആ മാറ്റങ്ങൾക്ക് തിരികൊളുത്തുന്ന ദീപശിഖകളാണ് കവികൾ. അവർ കേവലം വരികൾ എഴുതുന്നവരല്ല, മറിച്ച്, സമൂഹത്തിന്റെ വേദനകളും സ്വപ്നങ്ങളും പ്രതീക്ഷകളും തങ്ങളുടെ കാവ്യസങ്കല്പങ്ങളിലൂടെ സംരക്ഷിക്കുകയും വരും തലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന ദീർഘദർശികളാണ്.
മലയാള കാവ്യലോകത്തും ഈ ദൗത്യം ഏറ്റെടുത്ത മഹാപ്രതിഭകൾ നിരവധിയാണ്. പ്രാചീന കവിത്രയത്തിലൂടെ ഭാഷയ്ക്ക് അടിത്തറയിട്ടവരും, ആധുനിക കവിത്രയത്തിലൂടെ നവോത്ഥാനത്തിനും കാല്പനികതയ്ക്കും ജീവൻ നൽകിയവരും, അതിനുശേഷം വന്ന കവികളിലൂടെ ആധുനികതയുടെയും ജനകീയതയുടെയും തീവ്രഭാവങ്ങൾ ആവിഷ്കരിച്ചവരും ഈ നിരയിൽ ഉൾപ്പെടുന്നു.
ഈയൊരു പശ്ചാത്തലത്തിൽ, മലയാള കവിതയുടെ ഗതി മാറ്റിയെഴുതിയ, എന്റെ പ്രിയപ്പെട്ട ചില കവികളെയും അവരുടെ കാവ്യസങ്കല്പങ്ങളെയും അവയുടെ പ്രത്യേകതകളെയും ഈ കുറിപ്പിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇവരുടെ രചനകൾ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രമായി ഇന്നും നിലനിൽക്കുന്നു.
മലയാളഭാഷയുടെ രൂപീകരണത്തിലും കാവ്യഭാഷാ ശൈലികൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിലും നിർണായക പങ്ക് വഹിച്ചവരാണ് ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്), കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്) എന്നിവർ.
ചെറുശ്ശേരി നമ്പൂതിരി (15-ാം നൂറ്റാണ്ട്): മണിപ്രവാളത്തിൽ നിന്ന് നാടൻ ശൈലിയിലേക്ക്
കാലഘട്ടത്തിന്റെ ഉപയോഗം: മണിപ്രവാള കാവ്യങ്ങളുടെ സ്വാധീനം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’ പിറവിയെടുക്കുന്നത്. മണിപ്രവാളത്തിലെ അതിപ്രധാനമായ സംസ്കൃതപദപ്രയോഗങ്ങളെ ലളിതവൽക്കരിച്ച്, തനി നാടൻ മലയാളത്തനിമയിലേക്ക് കവിതയെ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു.
കാവ്യലോകത്തെ പ്രത്യേകത: ചെറുശ്ശേരിയാണ് ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ ‘കൃഷ്ണഗാഥ’ (ചെറുശ്ശേരി ഭാരതം) ശൈലീപരമായി ഒരു വഴിത്തിരിവായിരുന്നു.
ഭാഷാപരമായ ലാളിത്യം: സംസ്കൃതത്തിന്റെ അതിപ്രസരം ഒഴിവാക്കി, അക്കാലത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ‘പാട്ടിന്റെ’ ഈണവും ശൈലിയും സ്വീകരിച്ചു.
വർണ്ണനയിലെ സൗന്ദര്യം: ഭക്തിയും ശൃംഗാരവും ഇടകലർന്ന മനോഹരമായ വർണ്ണനകൾ കൃഷ്ണഗാഥയുടെ പ്രത്യേകതയാണ്. വൃത്തങ്ങളുടെ കാര്യത്തിലും (മഞ്ജരി) നാടൻ ഈണങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (16-ാം നൂറ്റാണ്ട്): മലയാളഭാഷയുടെ പിതാവ്
കാലഘട്ടത്തിന്റെ ഉപയോഗം: ഭക്തിപ്രസ്ഥാനം ശക്തിയാർജ്ജിക്കുകയും അതേസമയം, പാട്ടും മണിപ്രവാളവും എന്ന നിലയിൽ കാവ്യരചന വ്യത്യസ്ത ധാരകളിലായി നിലനിന്നിരുന്ന കാലത്താണ് എഴുത്തച്ഛന്റെ ആവിർഭാവം. സംസ്കൃതം പഠിക്കാൻ അവകാശമില്ലാതിരുന്ന സാധാരണ ജനങ്ങൾക്കിടയിലേക്ക് ഭക്തിയുടെയും ആത്മീയതയുടെയും സന്ദേശം എത്തിക്കാൻ അദ്ദേഹം തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
കാവ്യലോകത്തെ പ്രത്യേകത: മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്ന എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
ഭാഷാപരമായ സംഭാവന: മലയാളത്തിന് ഒരു പൊതുലിപി സമ്മാനിക്കുകയും (30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനു പകരം 51 അക്ഷരങ്ങളുള്ള മലയാളലിപി) ഇന്നത്തെ രീതിയിലുള്ള ഭാഷയ്ക്ക് അടിത്തറ പാകുകയും ചെയ്തു.
ഭക്തിയുടെ ശക്തി: ‘അദ്ധ്യാത്മ രാമായണം’, ‘മഹാഭാരതം’ തുടങ്ങിയ കൃതികളിലൂടെ ഹൈന്ദവ പുരാണങ്ങളെ ലളിതമായ കിളിപ്പാട്ട് ശൈലിയിൽ സാധാരണക്കാർക്ക് പരിചയപ്പെടുത്തി. അമ്മക്കിളിയോട് കഥ പറയാൻ ആവശ്യപ്പെടുന്ന രീതി ഒരു കാവ്യാത്മകമായ തന്ത്രമായിരുന്നു.
കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്): ജനകീയ കവി, പരിഷ്കരണവാദി
കാലഘട്ടത്തിന്റെ ഉപയോഗം: പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും സദസ്സുകളിൽ ഒതുങ്ങിനിന്ന കാവ്യരചനയെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ച മഹാനാണ് നമ്പ്യാർ. സാമൂഹിക അസമത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അവയെ പരിഹസിക്കാനും ചോദ്യം ചെയ്യാനും നമ്പ്യാർ തന്റെ കാവ്യങ്ങളെ ഉപയോഗിച്ചു.
കാവ്യലോകത്തെ പ്രത്യേകത:തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. നർമ്മത്തിലൂടെ സാമൂഹിക വിമർശനം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാവ്യരീതി.
ജനകീയത: സംസ്കൃത വൃത്തങ്ങൾക്കു പകരം, നാടൻ തനത് വൃത്തങ്ങളായ ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലുകൾക്കായി ഉപയോഗിച്ചു. ഇവ സാധാരണ ജനങ്ങൾക്ക് പാടാനും ആസ്വദിക്കാനും എളുപ്പമുള്ളവയായിരുന്നു.
സമൂഹ വിമർശനം: രാജാക്കന്മാർ, ഉദ്യോഗസ്ഥർ, പുരോഹിതന്മാർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും തന്റെ കാവ്യത്തിലൂടെ അദ്ദേഹം പരിഹസിച്ചു. “ചൊല്ലുവാനെളുതുള്ള വൃത്തങ്ങൾ കേളികേട്ട മലയാളികൾക്ക്” എന്ന നമ്പ്യാരുടെ നിലപാട് അദ്ദേഹത്തിന്റെ കാവ്യദർശനം വ്യക്തമാക്കുന്നു.
കുമാരനാശാൻ (1873-1924): സ്നേഹഗായകൻ, ആശയഗംഭീരൻ
കാലഘട്ടത്തിന്റെ ഉപയോഗം: ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ സമൂഹം വിഭജിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ആശാൻ കവിതയിലേക്ക് കടന്നുവരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ അദ്ദേഹം സാമൂഹിക വിപ്ലവത്തിനും നവോത്ഥാനത്തിനും കവിതയെ ഒരു ആയുധമാക്കി മാറ്റി.
കാവ്യലോകത്തെ പ്രത്യേകത: ആശാൻ മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിന് തുടക്കമിട്ടു.
വിഷയ വൈവിധ്യം: ‘വീണപൂവ്’, ‘നളിനി’, ‘ലീല’ പോലുള്ള ഖണ്ഡകാവ്യങ്ങളിലൂടെ പ്രണയം, മരണം, വിരഹം തുടങ്ങിയ കാല്പനിക ഭാവങ്ങൾക്ക് പ്രാധാന്യം നൽകി.
സാമൂഹിക ദർശനം: ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ തുടങ്ങിയ കൃതികളിലൂടെ ജാതിവ്യവസ്ഥയുടെ അസമത്വങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. മാറ്റത്തിനുവേണ്ടിയുള്ള ആശയപരമായ ഗാംഭീര്യമാണ് ആശാൻ കവിതകളുടെ മുഖമുദ്ര.
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877-1949): പണ്ഡിത കവി, വിശ്വമാതൃകാവ്യകാരൻ
കാലഘട്ടത്തിന്റെ ഉപയോഗം: പാണ്ഡിത്യത്തിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനം കവിതയിൽ നിലനിർത്തിക്കൊണ്ടുതന്നെ, കവിതയ്ക്ക് ഒരു സാർവദേശീയ മുഖം നൽകാൻ ഉള്ളൂർ ശ്രമിച്ചു. ചരിത്രബോധവും പാരമ്പര്യത്തോടുള്ള ആദരവും അദ്ദേഹത്തിന്റെ കാവ്യങ്ങളെ വേറിട്ടുനിർത്തി.
കാവ്യലോകത്തെ പ്രത്യേകത: അദ്ദേഹത്തിന്റെ കവിതകൾ പാണ്ഡിത്യത്തിന്റെ ഗരിമയും ഭാഷാപരമായ ഔചിത്യവും കൊണ്ട് ശ്രദ്ധേയമാണ്.
ചരിത്രബോധം: ‘ഉമാകേരളം’ എന്ന മഹാകാവ്യത്തിലൂടെ കേരളത്തിന്റെ ചരിത്രത്തെ കാവ്യവൽക്കരിച്ചു.
പദസമ്പത്ത്: കാളിദാസൻ ഉൾപ്പെടെയുള്ള സംസ്കൃത മഹാകവികളുടെ സ്വാധീനം ഉള്ളൂരിന്റെ കവിതകളിൽ പ്രകടമാണ്. സംസ്കൃത പദങ്ങളുടെ ബാഹുല്യം അദ്ദേഹത്തിന്റെ രചനകൾക്ക് ഒരു പ്രത്യേക ഭംഗി നൽകി.
വള്ളത്തോൾ നാരായണമേനോൻ (1878-1958): ദേശസ്നേഹിയായ കവി, കേരളത്തിന്റെ ടാഗോർ
കാലഘട്ടത്തിന്റെ ഉപയോഗം: ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടത്തിൽ, ദേശസ്നേഹത്തെയും ദേശീയതയെയും കവിതയുടെ മുഖ്യവിഷയമാക്കിയ കവിയാണ് വള്ളത്തോൾ. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും അദ്ദേഹം കവിതയെ ഉപയോഗിച്ചു.
കാവ്യലോകത്തെ പ്രത്യേകത:മഹാകാവ്യരചനാരീതിയിൽ നിന്ന് ഖണ്ഡകാവ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കവിയാണ് വള്ളത്തോൾ.
ദേശീയതയും സാംസ്കാരികതയും: ‘ചിത്രയോഗം’ പോലുള്ള മഹാകാവ്യങ്ങൾ രചിച്ച അദ്ദേഹം പിന്നീട് ‘ബധിരവിലാപം’ പോലെയുള്ള ഖണ്ഡകാവ്യങ്ങളിലേക്കും തിരിഞ്ഞു. ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിലൂടെ ഗാന്ധിജിയെക്കുറിച്ചെഴുതി.
കലയോടുള്ള പ്രതിബദ്ധത: കേരളീയ കലകളെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. കേരള കലാമണ്ഡലം സ്ഥാപിച്ചത് കലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.
ആധുനിക കവിത്രയത്തിനുശേഷം മലയാള കാവ്യലോകത്തുണ്ടായ വികാസപരിണാമങ്ങളിൽ പ്രധാന പങ്കുവഹിച്ചവരാണ് നിങ്ങൾ തിരഞ്ഞെടുത്ത ഈ കവികൾ. ഇവരുടെ കാവ്യസങ്കല്പങ്ങൾ പലപ്പോഴും വ്യത്യസ്തമായ ഭാവുകത്വങ്ങളെയാണ് പ്രതിനിധാനം ചെയ്തത്.
വൈലോപ്പിള്ളി ശ്രീധരമേനോൻ (1911–1985)
കാവ്യസങ്കല്പം: പ്രകൃതിയും ജീവിതവും തമ്മിലുള്ള വൈരുധ്യത്തെയും മനുഷ്യന്റെ വേദനകളെയും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി. ശാസ്ത്രീയ കാൽപ്പനികത എന്നും ഇദ്ദേഹത്തിന്റെ കാവ്യസങ്കല്പം അറിയപ്പെടുന്നു.
പ്രത്യേകതകൾ:
വിഷുക്കൈനീട്ടത്തിന്റെ കവി: മലയാള കവിതയിൽ പ്രകൃതിയെയും കൃഷിയേയും അതിന്റെ ലാളിത്യത്തോടെ അവതരിപ്പിച്ച പ്രധാന കവിയാണ്.
വികാരങ്ങളുടെ നിയന്ത്രണം: ചങ്ങമ്പുഴയുടെ പ്രളയം പോലെയുള്ള ഭാവതീവ്രതയെ വൈലോപ്പിള്ളി നിയന്ത്രിതമായി അവതരിപ്പിച്ചു. (‘കുടിയൊഴിക്കൽ’, ‘കണ്ണീർപ്പാടം’).
ദുരന്തബോധം: നവോത്ഥാന ചിന്തകളുടെ പരാജയങ്ങളെയും വ്യക്തിയുടെ നിസ്സഹായതകളെയും ആഴത്തിൽ ചിത്രീകരിച്ചു. ‘മാമ്പഴം’ മലയാളികളുടെ മനസ്സിൽ വേദനയുടെ അനശ്വരചിഹ്നമായി നിലകൊള്ളുന്നു.
ഇടശ്ശേരി ഗോവിന്ദൻ നായർ (1906–1974)
കാവ്യസങ്കല്പം: മണ്ണിനോടും ജീവിതത്തോടും പൊരുതുന്ന സാധാരണ മനുഷ്യന്റെ **’പണിയെടുക്കുന്ന കൈകളുടെ ശക്തി’**യെ കവിതയിലൂടെ വാഴ്ത്തിയ കവിയാണ് ഇടശ്ശേരി. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നു.
പ്രത്യേകതകൾ:
തൊഴിലാളിവർഗ്ഗത്തിന്റെ ശബ്ദം: ‘പൂതപ്പാട്ട്’ പോലുള്ള ഭാവഗീതങ്ങളിൽ പോലും സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പരുപരുത്ത ജീവിതമുണ്ട്.
ഗ്രാമീണതയുടെ തനിമ: ഗ്രാമീണ ജീവിതത്തിലെ നിഷ്കളങ്കതയും അതേസമയം, അതിജീവനത്തിനായുള്ള പോരാട്ടവും അദ്ദേഹത്തിന്റെ കാവ്യവിഷയമായി.
സാമൂഹിക പ്രതിബദ്ധത: ‘അളക’, ‘നൂലാമാല’ തുടങ്ങിയ കൃതികളിലൂടെ സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി. മനുഷ്യന്റെ ആന്തരിക ശക്തിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കവിതകളിൽ പ്രകടമാണ്.
ചങ്ങമ്പുഴ കൃഷ്ണപിള്ള (1911–1948)
കാവ്യസങ്കല്പം: കാല്പനികതയുടെ ആകാശത്തിലൂടെ പറന്നുനടന്ന ചങ്ങമ്പുഴയുടെ കാവ്യസങ്കല്പം, അതീവ ഭാവതീവ്രതയും വേദനയുടെ സൗന്ദര്യവത്കരണവുമാണ്. ‘രമണൻ’ മലയാള കാൽപ്പനികതയുടെ ദുരന്തബിംബമായി.
പ്രത്യേകതകൾ:
ദുഃഖത്തിന്റെ സൗന്ദര്യം: ദുരന്തം, പ്രണയഭംഗം, അകാലമരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ചങ്ങമ്പുഴ കവിതകളുടെ മുഖമുദ്രയായി. യുവതലമുറയെ ഏറ്റവുമധികം സ്വാധീനിച്ച കാല്പനിക കവിയായിരുന്നു അദ്ദേഹം.
സംഗീതാത്മകത: അദ്ദേഹത്തിന്റെ വരികൾക്ക് ഗാനാത്മകമായ ഒരു ഒഴുക്കുണ്ടായിരുന്നു. വായനക്കാർക്ക് എളുപ്പം ഹൃദയത്തിൽ സ്വീകരിക്കാൻ കഴിഞ്ഞതും ഈ പ്രത്യേകത കാരണമാണ്.
ഇടപ്പള്ളി രാഘവൻ പിള്ള (1909–1936)
കാവ്യസങ്കല്പം: ഒറ്റപ്പെടലിന്റെയും നിരാശയുടെയും ദുരന്തപര്യവസായിയായ പ്രണയത്തിന്റെയും ആത്മനൊമ്പരം കവിതകളാക്കി മാറ്റിയ കവിയാണ് ഇടപ്പള്ളി. ചങ്ങമ്പുഴയുടെ പ്രിയമിത്രമായ ഇദ്ദേഹത്തിന്റെ അകാലമരണം മലയാള കാൽപ്പനികതയെ വലിയൊരളവിൽ സ്വാധീനിച്ചു.
പ്രത്യേകതകൾ:
ഏകാന്തതയുടെ ആവിഷ്കാരം: ലോകത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു വ്യക്തിയുടെ വേദനയും നിസ്സഹായതയും അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിന്നു.
ആത്മഹത്യാപരമായ ഭാവം: അകാലത്തിൽ ജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകളിൽ പലപ്പോഴും മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഒരു നിഴൽ പോലെ കാണാം.
അനുഭവങ്ങളുടെ തീവ്രത: ജീവിതത്തിൽ നേരിട്ട അവഗണനകളും ദാരിദ്ര്യവും കാൽപ്പനികമായ ഭാഷയിലൂടെ അദ്ദേഹം ആവിഷ്കരിച്ചു.
വയലാർ രാമവർമ്മ (1928–1975)
കാവ്യസങ്കല്പം: മാർക്സിസ്റ്റ് ആശയങ്ങളെയും പുരോഗമന ചിന്തകളെയും കാല്പനിക ഭംഗിയോടെ കവിതയിലേക്ക് കൊണ്ടുവന്ന കവിയാണ് വയലാർ. അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ വിപ്ലവവും പ്രണയവും സമന്വയിക്കുന്നു.
പ്രത്യേകതകൾ:
വിപ്ലവകാരിയുടെ ശബ്ദം: ‘എന്റെ മാറ്റൊലി’, ‘ഒരു ശതകത്തിന് ഒരു ഗാനം’ തുടങ്ങിയ കവിതകളിലൂടെ സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
സിനിമാ ഗാനങ്ങളിലെ സ്വാധീനം: മലയാള സിനിമാ ഗാനശാഖയിൽ വിപ്ലവം സൃഷ്ടിച്ച കവിയാണദ്ദേഹം. അദ്ദേഹത്തിന്റെ സിനിമാഗാനങ്ങൾ കവിതയുടെ നിലവാരം നിലനിർത്തി.
മിത്തും യാഥാർത്ഥ്യവും: ഹൈന്ദവ മിത്തുകളെ പുതിയ സാമൂഹിക പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചു.
ബാലചന്ദ്രൻ ചുള്ളിക്കാട് (ജനനം: 1957)
കാവ്യസങ്കല്പം: ആധുനികതയുടെ വിഷാദവും ഭ്രാന്തമായ തീക്ഷ്ണതയും നഗരജീവിതത്തിന്റെ അസ്തിത്വദുഃഖവും സ്വന്തം ജീവിതാനുഭവങ്ങളുടെ തീവ്രതയും കവിതകളിലേക്ക് പകർത്തിയ കവിയാണ് ചുള്ളിക്കാട്.
പ്രത്യേകതകൾ:
ആധുനികാനന്തര വിഷാദം: അദ്ദേഹത്തിന്റെ കവിതകൾ പലപ്പോഴും നിരാശ, ലൈംഗികത, മരണം, ലഹരി തുടങ്ങിയ വിഷയങ്ങളെ അതിതീവ്രമായി അവതരിപ്പിക്കുന്നു.
ആത്മകഥാപരമായ രചന: ‘പതിനാറു വയസ്സുകാരി’, ‘സന്ദർശനം’ തുടങ്ങിയ കവിതകളിൽ കവിയുടെ വ്യക്തിപരമായ വേദനകളും അസ്വസ്ഥതകളും നിഴലിക്കുന്നു.
ഭാഷാപരമായ ധാർഷ്ട്യം: നാടകീയമായ ആഖ്യാനരീതിയും, പരമ്പരാഗത കാൽപ്പനികതയിൽ നിന്ന് വ്യതിചലിച്ചുള്ള തീവ്രമായ പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ കവിതകൾക്ക് വേറിട്ട ഭാവം നൽകി.
എ. അയ്യപ്പൻ (1949–2010)
കാവ്യസങ്കല്പം: ഭ്രാന്തമായ സ്വാതന്ത്ര്യബോധവും അരാജകത്വവും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തെ കവിതയാക്കിയ കവിയാണ് അയ്യപ്പൻ. തെരുവിന്റെ കവി എന്നും ആധുനിക ഭാവുകത്വത്തിന്റെ രക്തസാക്ഷി എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
പ്രത്യേകതകൾ:
അതിജീവനത്തിന്റെ വേദന: അലഞ്ഞുതിരിയുന്ന ജീവിതം, മദ്യപാനം, തെരുവ് എന്നിവ അദ്ദേഹത്തിന്റെ കവിതകളിലെ മുഖ്യബിംബങ്ങളാണ്.
ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം: വ്യവസ്ഥാപിതമായ യാഥാർത്ഥ്യങ്ങളോടുള്ള കടുത്ത വിയോജിപ്പ് അദ്ദേഹത്തിന്റെ ഓരോ വരികളിലും കാണാം.
സരളമായ തീവ്രത: വളരെ ലളിതമായ ഭാഷയിൽ, ആഴമേറിയതും പലപ്പോഴും ഞെട്ടിക്കുന്നതുമായ സത്യങ്ങൾ അവതരിപ്പിക്കുന്നു.
അനിൽ പനച്ചൂരാൻ (1969–2021)
കാവ്യസങ്കല്പം: പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തെയും പ്രണയഭംഗങ്ങളെയും താളബദ്ധമായ വരികളിലൂടെ അവതരിപ്പിച്ച കവിയാണ് പനച്ചൂരാൻ. ആൾക്കൂട്ടത്തിന്റെ കവി എന്നും അറിയപ്പെടുന്നു.
പ്രത്യേകതകൾ:
പൊതുവേദികളിലെ പ്രകടനം: കവിത ചൊല്ലി ജനകീയമാക്കുന്നതിൽ ഇദ്ദേഹം വലിയ പങ്ക് വഹിച്ചു.
രാഷ്ട്രീയപരമായ തുറന്നുപറച്ചിൽ: ‘അനാഥൻ’, ‘ഒരു യാത്ര പോകാനാണ്’ തുടങ്ങിയ കവിതകളിലൂടെ വ്യവസ്ഥാപിത രാഷ്ട്രീയത്തോടുള്ള പ്രതിഷേധം അറിയിച്ചു.
ഗാനാത്മകമായ ശൈലി: സിനിമകളിൽ അദ്ദേഹത്തിന്റെ കവിതകൾക്ക് ലഭിച്ച ജനപ്രീതി, താളബോധമുള്ള അദ്ദേഹത്തിന്റെ രചനാശൈലിയെ അടിവരയിടുന്നു.
മുരുകൻ കാട്ടാക്കട (ജനനം: 1967)
കാവ്യസങ്കല്പം: സാമൂഹിക പ്രതിബദ്ധതയും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ സ്നേഹം, വാത്സല്യം, നഷ്ടബോധം എന്നിവയും ലാളിത്യത്തോടെ ആവിഷ്കരിച്ച കവിയാണ് മുരുകൻ കാട്ടാക്കട.
പ്രത്യേകതകൾ:
ജനകീയ ആവിഷ്കാരം: കവിതയെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തുനിർത്തി.
വാത്സല്യത്തിന്റെ കവിത: ‘ഓർമ്മകളുടെ താജ്മഹൽ’ പോലുള്ള കവിതകൾ കുടുംബബന്ധങ്ങളുടെയും വാത്സല്യത്തിന്റെയും ആഴം ചർച്ച ചെയ്തു.
സമൂഹിക വിമർശനം: കാലികമായ സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
മധുസൂദനൻ നായർ (ജനനം: 1949)
കാവ്യസങ്കല്പം: ഇന്ത്യൻ ദർശനങ്ങളുടെയും കേരളീയ പാരമ്പര്യത്തിന്റെയും പുരാണബിംബങ്ങളുടെയും സ്വാധീനം കവിതകളിൽ കൊണ്ടുവന്ന കവിയാണ് മധുസൂദനൻ നായർ.
പ്രത്യേകതകൾ:
ഭക്തിയുടെയും വിരഹത്തിന്റെയും ഭാവം: ‘നരകം’ പോലുള്ള കവിതകളിലൂടെ ആധുനിക ദുരന്തബോധം അവതരിപ്പിച്ചപ്പോൾ, ‘അച്ഛൻ’ എന്ന കവിത മലയാളികളുടെ മനസ്സിൽ അച്ഛൻ എന്ന ബിംബത്തെ പുനഃസൃഷ്ടിച്ചു.
താളവും ധ്വനിയും: വായനക്കാരനെ തളച്ചിടുന്ന ശക്തമായ താളബോധവും ഓരോ വരിയിലും ആഴമേറിയ ധ്വനികളും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതയാണ്.
💎 മണിപ്രവാള കാവ്യ സംസ്കാരം: ഭാഷകളുടെ സംഗമം
മലയാള ഭാഷാചരിത്രത്തിലും സാഹിത്യത്തിലും ഒരു പ്രത്യേക കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു കാവ്യരചനാ രീതിയും സംസ്കാരവുമാണ് മണിപ്രവാളം. ഇത് കേരളീയ ഭാഷാചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണ്. വൈദികമതം കേരളത്തിൽ പ്രചരിച്ച ശേഷം, 9 ആം നൂറ്റാണ്ടോടുകൂടി ആര്യസംസ്കൃതി ഇന്നത്തെ കേരളത്തിൽ പ്രബലമായി വന്നു. ആ സമയം ഭാഷാപരമായ കൂടിച്ചേരലിൽ വിരിഞ്ഞ കാവ്യശാഖയാണ് മണിപ്രവാളം.
1. എന്താണ് മണിപ്രവാളം?
മണി എന്നതിൻ്റെ അർത്ഥം മാണിക്യം (ചുവപ്പ് കല്ല് – സംസ്കൃതം) എന്നും പ്രവാളം എന്നതിൻ്റെ അർത്ഥം പവിഴം (ചുവപ്പ് കലർന്ന വെള്ള കല്ല് – മലയാളം) എന്നുമാണ്.
ഈ രണ്ട് വർണ്ണങ്ങൾ പോലെ, സംസ്കൃതവും മലയാളവും (അഥവാ അക്കാലത്തെ പ്രാദേശിക ഭാഷ) ചേർത്തെഴുതിയ കാവ്യരീതിയെയാണ് മണിപ്രവാളം എന്ന് വിളിച്ചിരുന്നത്. ഈ രണ്ട് ഭാഷകളും പരസ്പരം ഇടകലർത്തി മനോഹരമായ കാവ്യങ്ങൾ രചിക്കുക എന്നതായിരുന്നു മണിപ്രവാളത്തിൻ്റെ ലക്ഷ്യം.
2. കാലഘട്ടം
ഏകദേശം ഒൻപതാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലാണ് മണിപ്രവാള കാവ്യങ്ങൾക്ക് മലയാളത്തിൽ സ്വാധീനമുണ്ടായിരുന്നത്.
3. മണിപ്രവാളത്തിൻ്റെ പ്രത്യേകതകൾ
ഭാഷാപരമായ സവിശേഷത:
മിശ്രഭാഷ: സംസ്കൃത പദങ്ങളെയും മലയാളത്തിൻ്റെ തനത് രൂപങ്ങളെയും കൂട്ടിച്ചേർത്താണ് കവിതകൾ എഴുതിയിരുന്നത്. സംസ്കൃതത്തിൻ്റെ വ്യാകരണ നിയമങ്ങൾ പലപ്പോഴും കാവ്യരചനയിൽ ഉപയോഗിച്ചിരുന്നു.
സംസ്കൃത വൃത്തങ്ങൾ: പ്രധാനമായും സംസ്കൃത വൃത്തങ്ങളായ ശാർദ്ദൂലവിക്രീഡിതം, വസന്തതിലകം തുടങ്ങിയവയാണ് മണിപ്രവാള കാവ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്.
വിഷയം:
മണിപ്രവാള കാവ്യങ്ങളിലെ പ്രധാന വിഷയം ശൃംഗാരമായിരുന്നു (ലൈംഗികതയും പ്രണയവും).
ദേവദാസികളെക്കുറിച്ചും അമ്പലവാസികളായ സ്ത്രീകളെക്കുറിച്ചുമൊക്കെയാണ് പ്രധാനമായും വർണ്ണനകൾ.
കാവ്യരൂപം:
ചമ്പുക്കൾ (ഗദ്യവും പദ്യവും ചേർന്ന രൂപം), സന്ദേശകാവ്യങ്ങൾ, ആട്ടക്കഥകൾ എന്നിവയൊക്കെ മണിപ്രവാള ശൈലിയിൽ രചിക്കപ്പെട്ടിട്ടുണ്ട്.
സാമൂഹിക പശ്ചാത്തലം:
അക്കാലത്തെ സവർണ്ണ വിഭാഗങ്ങളുമായി (പ്രത്യേകിച്ച് ബ്രാഹ്മണർ) ബന്ധപ്പെട്ട സാംസ്കാരിക മേഖലകളിലാണ് മണിപ്രവാളത്തിന് കൂടുതൽ പ്രചാരമുണ്ടായിരുന്നത്. ഇത് രാജസദസ്സുകളിലും ക്ഷേത്രങ്ങളിലും വികസിച്ച ഒരു കാവ്യസംസ്കാരമായിരുന്നു.
4. മണിപ്രവാളത്തിൻ്റെ പ്രാധാന്യം
മലയാള ഭാഷാചരിത്രത്തിൽ മണിപ്രവാളത്തിന് വലിയ സ്ഥാനമുണ്ട്:
ഭാഷാ വികാസം: തമിഴിൻ്റെ സ്വാധീനം കുറഞ്ഞ്, സംസ്കൃതത്തിൻ്റെ സ്വാധീനം സ്വീകരിച്ചുകൊണ്ട് ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിലേക്ക് മലയാളം മാറുന്നതിൻ്റെ ആദ്യഘട്ടമായിരുന്നു ഇത്.
കിളിപ്പാട്ടിലേക്കുള്ള വഴി: മണിപ്രവാളത്തിൻ്റെ സംസ്കൃത സ്വാധീനത്തിൽ നിന്ന് ലളിതമായ നാടൻ ഭാഷയിലേക്ക് മാറാനുള്ള ശ്രമമാണ് പിന്നീട് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലൂടെയും (ഗാഥാപ്രസ്ഥാനം) എഴുത്തച്ഛൻ്റെ കിളിപ്പാട്ടിലൂടെയും സംഭവിച്ചത്. അങ്ങനെ മണിപ്രവാള സംസ്കാരമാണ്, മലയാളത്തെ ആധുനിക നിലയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആദ്യ പ്രചോദനമായത്.
5. പ്രധാന കൃതികളും സ്വാധീനവും
ചുരുക്കത്തിൽ, മണിപ്രവാളം എന്നത് ഭാഷാപരമായ പരീക്ഷണങ്ങളുടെയും ശൃംഗാരപ്രധാനമായ കാവ്യരചനയുടെയും കാലഘട്ടമായിരുന്നു.
ഉണ്ണിയച്ചീചരിതം (ആദ്യ മണിപ്രവാല കൃതി, ഒരു നമ്പൂതീയാണിതിൻ്റെ കർത്താവ്, ഉണ്ണിയച്ചിയെ കുറിച്ചാണു കാവ്യം),
ഉണ്ണിച്ചിരുതേവീചരിതം (13 ആം നൂറ്റാണ്ടിൽ രചിച്ചത്),
ഉണ്ണിയാടീചരിതം (14 ആം നൂറ്റാണ്ടിൽ രചിച്ചത്),
ഉണ്ണുനീലിസന്ദേശം (14 ആം നൂറ്റാണ്ടിൽ രചിച്ചത്. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യങ്ങളിൽ ഒന്നാണ്.),
കോകസന്ദേശം,
കാകസന്ദേശം,
വൈശികതന്ത്രം (മണിപ്രവാള സാഹിത്യത്തിലെ ആദ്യത്തെ ലക്ഷണമൊത്ത കൃതിയായി പല പണ്ഡിതന്മാരും ഇതിനെ കണക്കാക്കുന്നു. വേശ്യാവൃത്തിയുടെ രീതികളും നിയമങ്ങളുമാണ് ഇതിലെ വിഷയം.),
ചന്ദ്രോത്സവം,
രാമായണം ചമ്പു ,
നൈഷധം ചമ്പു,
ഭാരതം ചമ്പു, എന്നിവയൊക്കെയായിരുന്നു പ്രധാന മണിപ്രാവള കൃതികൾ.
മണിപ്രവാളകൃതികളിലെ മുഖ്യവിഷയം: മണിപ്രവാള കൃതികളിലെ, പ്രത്യേകിച്ച് അച്ചീചരിതങ്ങളിലെ (ഉണ്ണിയച്ചീചരിതം, ഉണ്ണിച്ചിരുതേവീചരിതം) പ്രധാന വിഷയം ശൃംഗാരമായിരുന്നു (പ്രണയവും ലൈംഗികതയും). ഈ കൃതികളിലെ കേന്ദ്രകഥാപാത്രങ്ങൾ പലപ്പോഴും സവർണ്ണ സമുദായങ്ങളുമായി ബന്ധമുള്ള, ഉയർന്ന പദവിയിലുള്ള വേശ്യകൾ അഥവാ ‘ചാരുമതീ’ ഗണത്തിൽപ്പെട്ട സ്ത്രീകളാണ്. ഇവരെ കവികൾ തങ്ങളുടെ കാവ്യങ്ങളിലൂടെ വർണ്ണിച്ചിരുന്നു. ഇത് അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെ (പ്രത്യേകിച്ച്, നമ്പൂതിരിമാരുമായി ബന്ധപ്പെട്ട അക്കാലത്തെ ലൈംഗിക ബന്ധങ്ങളെ) കാവ്യാത്മകമായി അവതരിപ്പിച്ചതാണ്. അന്നത്തെ സവർണ്ണ സമുദായത്തിൽ നിലനിന്നിരുന്ന ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെയും ബന്ധങ്ങളുടെയും ഒരു തുറന്ന കാവ്യാവിഷ്കാരമായിരുന്നു ഇത്. ക്ഷേത്രനഗരങ്ങളെയും അവിടത്തെ ജീവിതത്തെയും പശ്ചാത്തലമാക്കി കവികൾ തങ്ങളുടെ കാവ്യപരമായ ഭാവനകൾ അവതരിപ്പിച്ചു എന്നുമാത്രം. അന്നത്തെ സംസ്കൃത കാവ്യപാരമ്പര്യത്തിൽ, ശൃംഗാരത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ആ സ്വാധീനം മണിപ്രവാളത്തിലും പ്രകടമായി.മണിപ്രവാള കൃതികളിലെ സ്ത്രീപുരാണം അക്കാലത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളെയും (സവർണ്ണ സമൂഹത്തിൽ നിലനിന്നിരുന്ന ലൈംഗിക ബന്ധങ്ങൾ, ദേവദാസി സമ്പ്രദായം ഉൾപ്പെടെയുള്ളവ) ശൃംഗാരത്തിന് പ്രാധാന്യം നൽകിയ കാവ്യപാരമ്പര്യത്തെയും ഒരുപോലെ പ്രതിഫലിപ്പിച്ചു.
ഒരു നാട്ടിലൊരു വീട്ടി-
ലൊരു കുട്ടി പിറന്നു
ആ കുട്ടിക്കൊരു നല്ല
പേരു വേണമെന്നായ്
പേരു തെണ്ടിയച്ഛനുടെ
കാലൊക്കെ കുഴഞ്ഞു
പേര് തപ്പിയമ്മയുടെ
കയ്യൊക്കെ കുഴഞ്ഞു…‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ-
ണ്ടച്ഛനടുത്തെത്തി…‘ഉണ്ണി’യെന്ന് വിളിച്ചുകൊ-
ണ്ടമ്മയടുത്തെത്തി…
“കുഞ്ഞുണ്ണിയെന്നവരാ
കുഞ്ഞിന് പേരിട്ടു.” 🙂
ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി മലയാള കവിതയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാർശനികമായ ചായ്‌വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ. ഉപഹാസപരതയും ആത്മവിമർശനവും ചേർന്ന കവിതകൾ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാൽശതം കുഞ്ഞുണ്ണി എന്ന പേരിൽ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകൾ സമകാലീനരായ മറ്റു കവികളുടേതിൽ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു. രൂപപരമായ ഹ്രസ്വതയെ മുൻ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നർമ്മബോധത്തിനും പ്രശസ്തമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവർക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്. മലയാള കവിതയില്‍ തീര്‍ത്തും വ്യത്യസ്തമായ ശൈലി അവതരിപ്പിക്കുന്നതില്‍ കുഞ്ഞുണ്ണിമാഷ് വിജയിച്ചു. കാവ്യാലങ്കാരങ്ങള്‍ നിറഞ്ഞ കവിതാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും കാര്യമാത്രാ പ്രസക്തവുമായിരുന്നു അദ്ദേഹത്തിന്റെ രചനാ രീതി. തനിമയാര്‍ന്ന ശൈലിയിലൂടെ തനിക്ക് പറയാനുള്ളതെല്ലാം നന്നായി പറയുകായായിരുന്നു കഞ്ഞുണ്ണിമാഷ് ചെയ്തത്.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയുംഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്. കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.
കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.ഇപ്പോൾ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുന്ന മലർവാടിയുടെ സ്ഥാപക പത്രാധിപരായിരുന്ന പ്രശസ്തബാലസാഹിത്യകാരൻ ഇ.വി.അബ്ദുവാണ അദ്ദേഹത്തെ മലർവാടിയുമായി ബന്ധിപ്പിച്ചത്.1981 ജനുവരി മാസം മുതൽ അദ്ദേഹം മലർവാടിയിൽ കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പംക്തി എഴുതിത്തുടങ്ങി . കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളർത്തിയ പ്രശസ്തമായ പംക്തിയായി അത് മാറി. 1998 ജനുവരി വരെ ആ പംക്തി തുടർന്നു. നീണ്ട 17 വർഷം . ആ പംക്തി നിർത്തിയ ശേഷം 2002 വരെ കുഞ്ഞുണ്ണി മാഷുടെ പേജ് എന്ന പേരിൽ മറ്റൊരു പംക്തിയിലൂടെ 5 വർഷം കൂടി കുഞ്ഞുണ്ണി മാഷ് മലർവാടിയിൽ ഉണ്ടായിരുന്നു. മാഷുടെ സാഹിത്യജീവിതത്തിൽ നീണ്ട 22 വർഷം സഹചാരിയായിരുന്ന മലർവാടിയുടെ പങ്ക് വിസ്മരിക്കാൻ പാടില്ലാത്തതാണ്. കുഞ്ഞുണ്ണി മാഷുടെ വിയോഗാനന്തരം മലർവാടി പ്രത്യേക കുഞ്ഞുണ്ണി മാഷ് പതിപ്പ് പ്രസിദ്ധീകരിച്ച് അദ്ദേഹത്തിന ആദരവുകളർപ്പിക്കുകയുണ്ടായി.
ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർടി സ്വാധീനിച്ചിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തിനോ രാഷ്ട്രീയ പ്രസംഗത്തിനോ പോയിട്ടില്ല. ഇദ്ദേഹം അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ “നീ താഴ് നീ താഴ്” എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്. ഒരുകാലത്ത് നക്സലൈറ്റുകളോട് ആഭിമുഖ്യം തോന്നിയിരുന്നു. എന്നാൽ “നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു” എന്നദ്ദേഹം ചൊല്ലിയിരിക്കുന്നു. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങളുമയും അദ്ദേഹം ബന്ധപെട്ടിരുന്നു. വിവിധങ്ങളായ പല കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ മൂല്യച്യുതിയെപ്പറ്റിയും എല്ലാം കാണാം. “രാക്ഷസനിൽനിന്നു – രാ ദുഷ്ടനിൽനിന്നു- ഷ്ട പീറയിൽനിന്നു-റ ഈചയിൽനിന്നു- ഇ മായയിൽനിന്നു- യ-രാഷ്ട്രീയം”. “പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തി” വീടും നാടും നന്നാക്കുന്നേടത്തോളം നന്നാവും എന്നു ഇദ്ദേഹം എഴുതിയിട്ടുണ്ട്.
തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം. കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു; 1927 മേയ് 10 നായിരുന്നു ജനനം. അവിവാഹിതനായിരുന്നു അദ്ദേഹം.
ചില കവിതകൾ
കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു, കവിയായിട്ടു മരിക്കാൻ…
ID used to identify users for 24 hours after last activity
24 hours
_gat
Used to monitor number of Google Analytics server requests when using Google Tag Manager
1 minute
_ga_
ID used to identify users
2 years
__utmx
Used to determine whether a user is included in an A / B or Multivariate test.
18 months
_ga
ID used to identify users
2 years
_gali
Used by Google Analytics to determine which links on a page are being clicked
30 seconds
__utmz
Contains information about the traffic source or campaign that directed user to the website. The cookie is set when the GA.js javascript is loaded and updated when data is sent to the Google Anaytics server
6 months after last activity
__utmv
Contains custom information set by the web developer via the _setCustomVar method in Google Analytics. This cookie is updated every time new data is sent to the Google Analytics server.
2 years after last activity
__utmb
Used to distinguish new sessions and visits. This cookie is set when the GA.js javascript library is loaded and there is no existing __utmb cookie. The cookie is updated every time data is sent to the Google Analytics server.
30 minutes after last activity
__utmc
Used only with old Urchin versions of Google Analytics and not with GA.js. Was used to distinguish between new sessions and visits at the end of a session.
End of session (browser)
__utma
ID used to identify users and sessions
2 years after last activity
__utmt
Used to monitor number of Google Analytics server requests
10 minutes
_gac_
Contains information related to marketing campaigns of the user. These are shared with Google AdWords / Google Ads when the Google Ads and Google Analytics accounts are linked together.